<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Balachandran chullikkad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/balachandran-chullikkad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 23 Apr 2023 01:26:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Balachandran chullikkad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബാലചന്ദ്രന്&#x200d; ചുള്ളിക്കാട് ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്&#x200d;റ്</title>
		<link>https://www.chandrikadaily.com/balachandranchullikkad-fefcawritersunionpresident.html</link>
					<comments>https://www.chandrikadaily.com/balachandranchullikkad-fefcawritersunionpresident.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 23 Apr 2023 01:26:14 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Balachandran chullikkad]]></category>
		<category><![CDATA[fefca]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249475</guid>

					<description><![CDATA[നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു]]></description>
										<content:encoded><![CDATA[<p>ഫെഫ്ക റൈറ്റേഴ്‌സ് യൂണിയൻ പ്രസിഡന്&#x200d;റ് തെരഞ്ഞെടുപ്പില്&#x200d; ജോയ് മാത്യുവിനെ തോല്&#x200d;പിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് തെരഞ്ഞെടുക്കപ്പെട്ടു .50-21 എന്ന മികച്ച മാർജിനിൽ തന്നെയാണ് ബാലചന്ദ്രന്&#x200d; ചുള്ളിക്കാട് വിജയിച്ചു കയറിയത്. ഒരു വോട്ട് അസാധുവായി.റൈറ്റേഴ്‌സ് യൂണിയന്റെ വൈസ് പ്രസിന്റുമാരായി മങ്കൊമ്പ് ഗോപാലകൃഷ്ണനും സിബി കെ തോമസും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിമാരായി സന്തോഷ് വർമ്മയും ശ്രീകുമാർ അരുക്കുറ്റിയും തെരഞ്ഞെടുക്കപ്പെട്ടു.നേരത്തെ ജനറൽ സെക്രട്ടറിയായി ജിനു എബ്രഹാമിനെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/balachandranchullikkad-fefcawritersunionpresident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്&#x200d; ഞാന്&#x200d; ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം&#8217;; സാഹിത്യ സദസ്സുകളില്&#x200d; ഇനി പങ്കെടുക്കില്ലെന്നും ചുള്ളിക്കാട്</title>
		<link>https://www.chandrikadaily.com/balachandran-chullikkad-about-programs-news.html</link>
					<comments>https://www.chandrikadaily.com/balachandran-chullikkad-about-programs-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Aug 2020 06:18:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Balachandran chullikkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148411</guid>

					<description><![CDATA[കൊച്ചി: സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ ഇനി പങ്കെടുക്കില്ലെന്ന് കവിയും നടനുമായ ബാലചന്ദ്രന്&#x200d; ചുള്ളിക്കാട്. സാമൂഹ്യ മാധ്യമത്തില്&#x200d; പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കവിയുടെ പ്രതികരണം. ചുള്ളിക്കാടിന്റെ കുറിപ്പ്: പൊതുജനാഭിപ്രായം മാനിച്ച്, മേലാല്&#x200d; സാഹിത്യോല്&#x200d;സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്&#x200d; തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ. എന്റെ രചനകള്&#x200d; പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്&#x200d; അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ. സിനിമ സീരിയല്&#x200d; രംഗങ്ങളില്&#x200d;നിന്ന് എന്നെ ഒഴിവാക്കാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d; അക്കാര്യം നിര്&#x200d;മ്മാതാക്കളോടും സംവിധായകരോടും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: സാഹിത്യോത്സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ ഇനി പങ്കെടുക്കില്ലെന്ന് കവിയും നടനുമായ ബാലചന്ദ്രന്&#x200d; ചുള്ളിക്കാട്. സാമൂഹ്യ മാധ്യമത്തില്&#x200d; പങ്കുവച്ച കുറിപ്പിലാണ് ചുള്ളിക്കാട് ഇക്കാര്യം അറിയിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കവിയുടെ പ്രതികരണം.</p>
<p>ചുള്ളിക്കാടിന്റെ കുറിപ്പ്:</p>
<p>പൊതുജനാഭിപ്രായം മാനിച്ച്, മേലാല്&#x200d; സാഹിത്യോല്&#x200d;സവങ്ങളിലോ കവിയരങ്ങുകളിലോ പ്രഭാഷണ പരിപാടികളിലോ പങ്കെടുക്കുകയില്ല എന്നു ഞാന്&#x200d; തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ.</p>
<p>എന്റെ രചനകള്&#x200d; പ്രസിദ്ധീകരിക്കപ്പെടരുത് എന്നാഗ്രഹിക്കുന്നവര്&#x200d; അക്കാര്യം പത്രാധിപന്മാരോടും പ്രസാധകരോടും ആവശ്യപ്പെടാനപേക്ഷ.</p>
<p>സിനിമ സീരിയല്&#x200d; രംഗങ്ങളില്&#x200d;നിന്ന് എന്നെ ഒഴിവാക്കാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d; അക്കാര്യം നിര്&#x200d;മ്മാതാക്കളോടും സംവിധായകരോടും ആവശ്യപ്പെടാനപേക്ഷ. കാശുകിട്ടുന്ന കാര്യമായതുകൊണ്ട് ഞാന്&#x200d; സ്വയം ഒഴിവാകയില്ല. (പണത്തോട് എനിക്കുള്ള ആര്&#x200d;ത്തി എല്ലാവര്&#x200d;ക്കും അറിയാവുന്നതാണല്ലൊ.)</p>
<p>ഇപ്പോള്&#x200d; എനിക്ക് വയസ്സ് അറുപത്തിമൂന്നു കഴിഞ്ഞു. എഴുപതു കഴിഞ്ഞിട്ടും ചത്തില്ലെങ്കില്&#x200d; ഞാന്&#x200d; ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം.</p>
<p>പരമാവധി വിനയത്തോടെ,</p>
<p>ബാലചന്ദ്രന്&#x200d; ചുള്ളിക്കാട്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/balachandran-chullikkad-about-programs-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാലചന്ദ്രന്&#x200d; ചുള്ളിക്കാട് ഒരപൂര്&#x200d;വതയാണ്; മനോജ് കുറൂരിന്റെ കുറിപ്പ്</title>
		<link>https://www.chandrikadaily.com/manoj-kuroor-about-balachandran-chullikkad.html</link>
					<comments>https://www.chandrikadaily.com/manoj-kuroor-about-balachandran-chullikkad.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 23 Aug 2020 03:24:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Balachandran chullikkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147028</guid>

					<description><![CDATA[കവിതയെഴുതുന്ന ദിവസങ്ങളില്&#x200d; ഉണ്ടാകുന്ന അസ്വസ്ഥത മനസ്സിലാവാന്&#x200d; നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കവിതാവിവര്&#x200d;ത്തനം നിര്&#x200d;വഹിക്കുമ്പോള്&#x200d; ഓരോ വാക്കിനും മൂലഭാഷയിലുള്ള ധ്വനിതലങ്ങള്&#x200d; വരെ മനസ്സിലാക്കി അതിനിണങ്ങുന്ന വാക്കുകള്&#x200d; കിട്ടാനായി പുലരുംവരെയിരുന്ന് അസ്വസ്ഥനാകുന്ന ബാലേട്ടന്&#x200d; തീര്&#x200d;ച്ചയായും ഒരപൂര്&#x200d;വ്വതയാണ്.]]></description>
										<content:encoded><![CDATA[<p><strong>മനോജ് കുറൂര്&#x200d;</strong></p>
<p>ഞാന്&#x200d; ഇവിടെ പറയുന്ന ഒരു വാക്കുപോലും വേണ്ട രീതിയില്&#x200d; മനസ്സിലാക്കപ്പെടും എന്നു പ്രതീക്ഷയില്ല; പ്രത്യേകിച്ച്, ഞാന്&#x200d; എഴുതിയ മുറിനാവ് എന്ന നോവലിനെക്കുറിച്ച്, ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന പരിപാടിയില്&#x200d;, തിങ്കളാഴ്ച ബാലചന്ദ്രന്&#x200d; ചുള്ളിക്കാട് സംസാരിക്കുന്ന സന്ദര്&#x200d;ഭത്തില്&#x200d;. അതിന്റെ കാരണം ആദ്യം പറയാം. ഈ നോവല്&#x200d; എഴുതിക്കൊണ്ടിരുന്ന കാലത്ത് ഏറ്റവുമധികം ഞാന്&#x200d; സംസാരിച്ചിട്ടുള്ള ഒരാള്&#x200d; അദ്ദേഹമാണ്. അതിനും കുറച്ചു കാലം മുന്&#x200d;പുവരെ സ്ഥിരമായി സംസാരിക്കാറുണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ അതു മുറിഞ്ഞു പോയി. പക്ഷേ പില്ക്കാലത്തൊരിക്കല്&#x200d; ഭാഷ തെറ്റുകൂടാതെയെഴുതാന്&#x200d; പോലും അറിയാത്ത വിദ്യാര്&#x200d;ത്ഥികളും അവരെ തിരുത്താത്ത അദ്ധ്യാപകരുമുള്ള വിദ്യാലയങ്ങളില്&#x200d; തന്റെ കവിതകള്&#x200d; പഠിപ്പിക്കേണ്ടതില്ല എന്നദ്ദേഹം പ്രസ്താവിച്ചപ്പോള്&#x200d;, അദ്ദേഹത്തോട് പൂര്&#x200d;ണമായും യോജിച്ചുകൊണ്ട് മനോരമ ഓണ്&#x200d;ലൈനിലൂടെ ഞാനും പ്രതികരിച്ചിരുന്നു. അതു പ്രസിദ്ധീകരിച്ചു വന്ന ദിവസം രാവിലെ അദ്ദേഹം വിളിച്ചു. &#8216;മനോജേ, നിന്റെ വര്&#x200d;ഗ്ഗത്തെപ്പോലെ ആത്മവഞ്ചകര്&#x200d; വേറെയില്ല&#8217; എന്നു പറഞ്ഞായിരുന്നു തുടക്കം. അദ്ദേഹം അങ്ങനെ പറയാനിടയായ സാഹചര്യത്തെക്കുറിച്ച് വളരെ ക്ഷോഭത്തോടെ സംസാരിച്ചു. തീര്&#x200d;ച്ചയായും ആ ക്ഷോഭകാരണം മനസ്സിലായതുകൊണ്ട് ഞാന്&#x200d; കേട്ടു നിന്നതേയുള്ളൂ. ഒടുവില്&#x200d; അദ്ദേഹം പറഞ്ഞു: &#8216;പക്ഷേ മനോജ് അതിനെ പിന്തുണച്ചത് എന്നെ അമ്പരപ്പിച്ചു.&#8217;</p>
<p>പിന്നീടുള്ള ഫോണ്&#x200d; സംസാരങ്ങളില്&#x200d;നിന്ന് ആ മനുഷ്യനെ, കവിയെ, ധിഷണാശാലിയെ കുറേയൊക്കെ അടുത്തറിയാനായി. വാല്മീകിയും കാളിദാസനും ഹോമറും ഷേക്‌സ്പിയറും എലിയറ്റും യേറ്റ്‌സും സെസാര്&#x200d; വയെഹോയും നെരൂദയും എഴുത്തച്ഛനും ആശാനും വള്ളത്തോളും ജി ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും കുഞ്ഞിരാമന്&#x200d; നായരും ഒളപ്പമണ്ണയും ഉള്&#x200d;പ്പെടെ നിരവധി കവികള്&#x200d; എഴുതിയ മികച്ച കവിതകളെല്ലാം അദ്ദേഹത്തിനു ഹൃദിസ്ഥം. ദസ്തയവ്‌സ്‌കിയുടെയും കസാന്&#x200d;ദ്‌സാക്കീസിന്റെയും സി വി രാമന്&#x200d;പിള്ളയുടെയുമൊക്കെ നോവലുകളില്&#x200d;നിന്നുള്ള നിരവധി സന്ദര്&#x200d;ഭങ്ങളും മനഃപാഠം.</p>
<p>തന്നെ പ്രോത്സാഹിപ്പിച്ചിട്ടുള്ള വൈലോപ്പിള്ളി മുതല്&#x200d; സച്ചിദാനന്ദന്&#x200d; വരെയുള്ള മുതിര്&#x200d;ന്ന കവികളോട് തികഞ്ഞ ആദരവ്, ജീവിതത്തില്&#x200d; സഹായിച്ച എല്ലാവരോടുമുള്ള തീരാത്ത കടപ്പാട്, മനുഷ്യബന്ധങ്ങളോട് തീവ്രമായ മമത, സൗഹൃദങ്ങളിലുള്ള വിശ്വാസം എന്നിങ്ങനെ അദ്ദേഹത്തിന്റെ നിരവധി പ്രത്യേകതകള്&#x200d; ഇക്കാലത്ത് തിരിച്ചറിയാനായി. ഞാന്&#x200d; നോവല്&#x200d; എഴുതുന്ന കാലമായതിനാല്&#x200d;, തത്ത്വചിന്ത അതിലൊരു പ്രധാനവിഷയമായതിനാല്&#x200d;, ആ മേഖലയെപ്പറ്റി ഇടയ്‌ക്കൊരിക്കല്&#x200d; സംസാരം വന്നപ്പോഴാണ് ഞാന്&#x200d; ശരിക്കും അദ്ഭുതപ്പെട്ടത്. പൗരസ്ത്യവും പാശ്ചാത്യവുമായ തത്ത്വചിന്തകളിലെ വളരെ സങ്കീര്&#x200d;ണ്ണമായ സങ്കല്പനങ്ങളില്&#x200d;പ്പോലും അദ്ദേഹത്തിനു വ്യക്തവും സൂക്ഷ്മവുമായ ജ്ഞാനമുണ്ട്. പിന്നീട് പലപ്പോഴായി എന്റെ നിരവധി സംശയങ്ങള്&#x200d; അദ്ദേഹം തീര്&#x200d;ത്തുതരികയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്&#x200d; കൂടുതല്&#x200d; അന്വേഷിക്കാന്&#x200d; അദ്ദേഹം പറഞ്ഞുതന്ന കാര്യങ്ങള്&#x200d; വലിയ തുണയായി. കലകളെക്കുറിച്ചുള്ള സൂക്ഷ്മധാരണയാണ് അതിലേറെ അദ്ഭുതം. ഹിന്ദുസ്ഥാനി-കര്&#x200d;ണാടക സംഗീതരംഗങ്ങളില്&#x200d; പണ്ടുതൊട്ടേയുള്ള സംഗീതജ്ഞരുടെ ആലാപനങ്ങള്&#x200d; ചിരപരിചിതം. കഥകളിയും നാഗസ്വരവും കൂടിയാട്ടവും നാടകവും സിനിമയും അതേപോലെതന്നെ ഇഷ്ടമേഖലകള്&#x200d;. തനിക്ക് അറിയാത്ത കാര്യങ്ങള്&#x200d; അദ്ദേഹം പറയാറില്ല. സ്വന്തം കവിതയെ മഹത്വവത്കരിച്ച് ഒരു വാക്കുപോലും പറഞ്ഞതായി ഓര്&#x200d;മ്മയില്ല. മറ്റുള്ളവരുടെ മികച്ച കവിതകള്&#x200d; ചൊല്ലിക്കേള്&#x200d;പ്പിക്കുമ്പോള്&#x200d; തൊണ്ടയിടറുകയും ക്ലാസ്സിക് കൃതികളിലെ മനുഷ്യാവസ്ഥകളെക്കുറിച്ചു സംസാരിക്കുമ്പോള്&#x200d; കരയുകയും ചെയ്യുന്ന ഈ മനുഷ്യന്റെ ആത്മാര്&#x200d;ത്ഥതയും നിഷ്‌കപടമായ സ്‌നേഹവും എത്രയോ തവണയാണ് അറിയാന്&#x200d; ഇടയായിട്ടുള്ളത്!</p>
<p>ഇതേ സ്വഭാവത്തിന്റെ ഭാഗമായ മറ്റു ഘടകങ്ങളാണ് അദ്ദേഹത്തെ സംബന്ധിച്ചുണ്ടാകുന്ന വിവാദങ്ങള്&#x200d;ക്കും കാരണം എന്നു തോന്നുന്നു. ഡിപ്ലോമസി അദ്ദേഹത്തിനു വശമില്ല. ആത്മാര്&#x200d;ത്ഥതയില്ലാത്ത പുകഴ്ത്തലുകളില്&#x200d; വീഴില്ല. തന്നെ അളക്കാനും സ്വാതന്ത്ര്യത്തില്&#x200d; ഇടപെടാനും വരുന്നവരോട് ക്ഷോഭിക്കുകയും ചെയ്യും. ഓരോന്നും ആവര്&#x200d;ത്തിച്ചു പരീക്ഷിച്ചറിയും. അങ്ങനെ ബോധ്യപ്പെട്ട മറ്റുള്ളവരുടെ ഗുണങ്ങളെ അംഗീകരിക്കാനും സ്വയം വിനീതനാവാനും ഒരു മടിയുമില്ല. വളരെ സാധാരണക്കാരായ ആളുകളുടെ ചില ഇടപെടലുകളില്&#x200d; തന്റെ തെറ്റു സമ്മതിച്ച് കാല്ക്കല്&#x200d; വീണ കഥകളും അദ്ദേഹം ധാരാളം പറഞ്ഞിട്ടുണ്ട്.</p>
<p>കവിതയെഴുതുന്ന ദിവസങ്ങളില്&#x200d; ഉണ്ടാകുന്ന അസ്വസ്ഥത മനസ്സിലാവാന്&#x200d; നമുക്ക് ബുദ്ധിമുട്ടില്ല. പക്ഷേ കവിതാവിവര്&#x200d;ത്തനം നിര്&#x200d;വഹിക്കുമ്പോള്&#x200d; ഓരോ വാക്കിനും മൂലഭാഷയിലുള്ള ധ്വനിതലങ്ങള്&#x200d; വരെ മനസ്സിലാക്കി അതിനിണങ്ങുന്ന വാക്കുകള്&#x200d; കിട്ടാനായി പുലരുംവരെയിരുന്ന് അസ്വസ്ഥനാകുന്ന ബാലേട്ടന്&#x200d; തീര്&#x200d;ച്ചയായും ഒരപൂര്&#x200d;വ്വതയാണ്. വാക്കുകളോടും ഭാഷയോടുമുള്ള കരുതല്&#x200d; അത്രത്തോളമുണ്ട്. ഈ സ്വയംസമര്&#x200d;പ്പണം എല്ലാറ്റിലും കാണാം. ക്ഷോഭിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോഴും അതുണ്ടാവും.</p>
<p>വ്യക്തിപരമായ അനുഭവങ്ങള്&#x200d; ഇനിയുമേറെയുണ്ടെങ്കിലും ഞാന്&#x200d; അതു വിവരിക്കാന്&#x200d; തുനിയുന്നില്ല. അദ്ദേഹവുമായുള്ള അടുപ്പം മുതലെടുക്കരുത് എന്ന് എനിക്കും നിര്&#x200d;ബന്ധമുണ്ട്. എങ്കിലും ഞാന്&#x200d; തോറ്റുപോയ ഒരനുഭവം പറയാം. ഞാന്&#x200d; നോവല്&#x200d; എഴുതിത്തീര്&#x200d;ന്നപ്പോള്&#x200d; എന്നെക്കാള്&#x200d; സന്തോഷിച്ചത് അദ്ദേഹമാണ്. നോവല്&#x200d; വായിക്കാന്&#x200d; താത്പര്യപ്പെട്ടതനുസരിച്ച് ഞാന്&#x200d; അയച്ചുകൊടുത്തപ്പോള്&#x200d; അതു പ്രിന്റൗട്ട് എടുത്തു സൂക്ഷ്മമായി വായിക്കുകയും ഇഷ്ടപ്പെട്ട ഭാഗങ്ങള്&#x200d; എടുത്തു പറയുകയും വേണ്ടത്ര മിഴിവില്ലാത്ത ഭാഗങ്ങള്&#x200d; ശ്രദ്ധയില്&#x200d;പ്പെടുത്തുകയും ചെയ്തു. ഞാന്&#x200d; പിന്നെയും പല തവണ തിരുത്തി. അതു വാരികയില്&#x200d; വന്നപ്പോഴും ചില നിരീക്ഷണങ്ങള്&#x200d; പങ്കു വച്ചു. നോവല്&#x200d; പുസ്തകമാക്കിയപ്പോള്&#x200d; ഞാന്&#x200d; അയച്ചുകൊടുത്തു. അതു മുഴുവന്&#x200d; ആഴ്ചകളെടുത്തു വീണ്ടും വായിക്കുകയാണ് അദ്ദേഹം ചെയ്തത്. പുസ്തകത്തെക്കുറിച്ചു സംസാരിക്കാന്&#x200d; അദ്ദേഹം പ്രകടിപ്പിച്ച താത്പര്യം എന്നെ വിനീതനാക്കുന്നു. അതിനെപ്പറ്റി ഞാന്&#x200d; കൂടുതല്&#x200d; പറയുന്നില്ല.</p>
<p>ഇപ്പോഴത്തെ ഈ ചര്&#x200d;ച്ച എന്നെ അമ്പരപ്പിക്കുന്നു. രണ്ടു വര്&#x200d;ഷം മുന്&#x200d;പു നടന്ന ഒരു പരിപാടിയില്&#x200d;നിന്നുള്ള ചില ഭാഗങ്ങള്&#x200d; എഡിറ്റ് ചെയ്ത് വീണ്ടും അവതരിപ്പിച്ച് അത് ഇപ്പോള്&#x200d; മാത്രം ചര്&#x200d;ച്ച ചെയ്യുന്ന ഈ തമാശ അവിടെ നില്ക്കട്ടെ. അദ്ദേഹം ആ പരിപാടിക്കുശേഷം സാഹിത്യോത്സവങ്ങളില്&#x200d; സംസാരിക്കാറുമില്ല. അതിനൊന്നും താത്പര്യമില്ലെന്നു തോന്നുന്നു. കാരണം, ലക്ഷങ്ങള്&#x200d; വായിക്കുന്ന ഒരു പത്രത്തിന്റെ വാരാന്തപ്പതിപ്പിലേക്ക് അഭിമുഖം ചോദിച്ചപ്പോള്&#x200d; നിരസിക്കുന്നതിനു ഞാന്&#x200d; സാക്ഷിയാണ്. താത്പര്യമില്ലാത്ത മേഖലകളില്&#x200d;നിന്നു സ്വയം ഒഴിഞ്ഞുനടക്കാന്&#x200d; ശ്രമിക്കുന്ന ഒരാളെ അദ്ദേഹത്തിന്റെ വഴിക്കുവിടുക. അദ്ദേഹത്തോടു ചോദ്യങ്ങള്&#x200d; ചോദിക്കുന്നുവെങ്കില്&#x200d; അവയ്ക്കുള്ള മറുപടി എങ്ങനെയാണെങ്കിലും ഉള്&#x200d;ക്കൊള്ളാന്&#x200d; തയ്യാറാവണം എന്നു പറഞ്ഞാല്&#x200d; സമ്മതമാവില്ലെങ്കില്&#x200d;, അത്തരം സാഹചര്യം ഉണ്ടാക്കാതിരിക്കാനുള്ള വിവേകം കാണിക്കുകയെങ്കിലും വേണം. കാരണം, ഇത്തരം മാനുഷികമായ ബലങ്ങളും ദൗര്&#x200d;ബല്യങ്ങളും വികാരവിക്ഷോഭങ്ങളുമെല്ലാം ചേര്&#x200d;ന്നതാണ് അദ്ദേഹത്തിന്റെ കവിത. ആ കവിത ഇഷ്ടമാണ്, പക്ഷേ ആ കവിതകള്&#x200d;ക്കു കാരണമായ മറ്റൊന്നും ഇഷ്ടമല്ല എന്നു പറയുന്നതില്&#x200d; എന്തു കഥയാണുള്ളത്?</p>
<p>ഞാന്&#x200d; ഇത്രയൊക്കെ എഴുതിയതുകൊണ്ട് അദ്ദേഹത്തിനുമേല്&#x200d; എന്തെങ്കിലും അധികാരം എനിക്കുണ്ടെന്നോ മറ്റുള്ളവരെക്കാള്&#x200d; കൂടുതല്&#x200d; അടുപ്പമുണ്ടെന്നോ ദയവായി ധരിക്കരുത്. വ്യക്തിപരമായ കാര്യങ്ങള്&#x200d; വളരെ കുറച്ചേ അദ്ദേഹവുമായി സംസാരിച്ചിട്ടുള്ളൂ. പരദൂഷണം പറയാനോ മറ്റുള്ളവരെ വിലയിരുത്താനോ സ്വയം അടുപ്പം സ്ഥാപിക്കാനോ ഒന്നുമല്ല, സമാനതാത്പര്യങ്ങള്&#x200d; പങ്കിടാനും കൂടുതല്&#x200d; അറിയാനുമാണ് ഈ സൗഹൃദം എന്നെ സഹായിച്ചിട്ടുള്ളത്. അദ്ദേഹത്തെപ്പറ്റി ഇവിടെ പറഞ്ഞതെല്ലാം എനിക്കു പലതവണ ബോധ്യപ്പെട്ട കാര്യങ്ങളാണ്. സന്ദര്&#x200d;ഭം ഇതായതുകൊണ്ട് വിസ്തരിച്ചെഴുതി എന്നു മാത്രം. &#8216;സ്വസ്ഥിതിതന്&#x200d; മറുപുറം തപ്പും മര്&#x200d;ത്ത്യനീതി&#8217;യുടെ പ്രഭാവകാലത്ത് വാക്കുകള്&#x200d; എങ്ങനെയൊക്കെ പ്രവര്&#x200d;ത്തിക്കും എന്നറിഞ്ഞുകൂടല്ലോ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manoj-kuroor-about-balachandran-chullikkad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കവി ബാലചന്ദ്രന്&#x200d; ചുള്ളിക്കാടിന്റെ സഹോദരന്&#x200d; അന്തരിച്ചു</title>
		<link>https://www.chandrikadaily.com/balachandran-chullikkad-brother-passed-away-news.html</link>
					<comments>https://www.chandrikadaily.com/balachandran-chullikkad-brother-passed-away-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Jun 2019 09:52:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Balachandran chullikkad]]></category>
		<category><![CDATA[death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130456</guid>

					<description><![CDATA[കൊടുങ്ങല്ലൂര്&#x200d;: കവി ബാലചന്ദ്രന്&#x200d; ചുള്ളിക്കാടിന്റെ സഹോദരന്&#x200d; ജയചന്ദ്രന്&#x200d;(54) അന്തരിച്ചു. റോഡരികില്&#x200d; അവശനിലയില്&#x200d; കണ്ടെത്തിയ ജയചന്ദ്രന്&#x200d; കൊടുങ്ങല്ലൂര്&#x200d; താലൂക്ക് ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്നു. പറവൂരില്&#x200d; റോഡരികില്&#x200d; അവശനിലയില്&#x200d; കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്&#x200d;ത്തകരും ചേര്&#x200d;ന്നു ആസ്പത്രിയില്&#x200d; എത്തിക്കുകയായിരുന്നു. തുടര്&#x200d;ന്ന് പറവൂര്&#x200d; നഗരസഭ അധ്യക്ഷന്&#x200d; രമേഷ് കുറുപ്പിന്റെ ആവശ്യപ്രകാരം ജീവകാരുണ്യ പ്രവര്&#x200d;ത്തകര്&#x200d; പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്&#x200d; എത്തിച്ചു. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ക്യാന്&#x200d;സര്&#x200d; ബാധിതനായിരുന്നു ജയചന്ദ്രന്&#x200d;. സഹോദരനെക്കുറിച്ചുള്ള വിവരം ബാലചന്ദ്രന്&#x200d; ചുള്ളിക്കാടിനെ അറിയിച്ചെങ്കിലും ആദ്യഘട്ടത്തില്&#x200d; സഹോദരനെ കാണാന്&#x200d; ബാലചന്ദ്രന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊടുങ്ങല്ലൂര്&#x200d;: കവി ബാലചന്ദ്രന്&#x200d; ചുള്ളിക്കാടിന്റെ സഹോദരന്&#x200d; ജയചന്ദ്രന്&#x200d;(54) അന്തരിച്ചു. റോഡരികില്&#x200d; അവശനിലയില്&#x200d; കണ്ടെത്തിയ ജയചന്ദ്രന്&#x200d; കൊടുങ്ങല്ലൂര്&#x200d; താലൂക്ക് ആസ്പത്രിയില്&#x200d; ചികിത്സയിലായിരുന്നു. </p>



<p>പറവൂരില്&#x200d; റോഡരികില്&#x200d; അവശനിലയില്&#x200d; കിടന്നിരുന്ന ജയചന്ദ്രനെ പൊലീസും ജനപ്രതിനിധികളും സന്നദ്ധപ്രവര്&#x200d;ത്തകരും ചേര്&#x200d;ന്നു ആസ്പത്രിയില്&#x200d; എത്തിക്കുകയായിരുന്നു. തുടര്&#x200d;ന്ന് പറവൂര്&#x200d; നഗരസഭ അധ്യക്ഷന്&#x200d; രമേഷ് കുറുപ്പിന്റെ ആവശ്യപ്രകാരം ജീവകാരുണ്യ പ്രവര്&#x200d;ത്തകര്&#x200d; പുല്ലൂറ്റ് വെളിച്ചം അഗതിമന്ദിരത്തില്&#x200d; എത്തിച്ചു. പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ക്യാന്&#x200d;സര്&#x200d; ബാധിതനായിരുന്നു ജയചന്ദ്രന്&#x200d;. </p>



<p>സഹോദരനെക്കുറിച്ചുള്ള വിവരം ബാലചന്ദ്രന്&#x200d; ചുള്ളിക്കാടിനെ അറിയിച്ചെങ്കിലും ആദ്യഘട്ടത്തില്&#x200d; സഹോദരനെ കാണാന്&#x200d; ബാലചന്ദ്രന്&#x200d; ചുള്ളിക്കാട് വിസമ്മതിച്ചു. പിന്നീട് സഹോദരനെ കാണാന്&#x200d; കവി എത്തുകയും ചെയ്തു. പുല്ലൂറ്റ് വെളിച്ചം അഗതി മന്ദിരത്തിലും താലൂക്ക് ആസ്പത്രിയിലും എത്തിയ ബാലചന്ദ്രന്&#x200d; ചുള്ളിക്കാട് സഹോദരന് സഹായവും നല്&#x200d;കിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/balachandran-chullikkad-brother-passed-away-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിന്&#x200d;വിളി വിളിക്കാതെ</title>
		<link>https://www.chandrikadaily.com/editorial-about-chullikkadu-statement.html</link>
					<comments>https://www.chandrikadaily.com/editorial-about-chullikkadu-statement.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 24 Mar 2018 18:38:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Balachandran chullikkad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76687</guid>

					<description><![CDATA[എന്റേത് തോറ്റ തലമുറയാണ്. സ്വപ്‌നങ്ങള്&#x200d; തകര്&#x200d;ന്നവരുടെ, ആശകള്&#x200d; കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്&#x200d;ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന്&#x200d; ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്&#x200d; മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല. സഫലമാകാതെ പോയ ആദ്യ പ്രണയത്തിന് സമര്&#x200d;പ്പിച്ചതാണ് ചുള്ളിക്കാടിന്റെ പ്രഥമ കവിത &#8216;യാത്രാമൊഴി&#8217;. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ, എന്നെന്നുമെന്&#x200d; പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന എന്ന് പാടി നടക്കാത്തവരില്ല ഒരു കാലത്ത് കാമ്പസുകളില്&#x200d;. ഭഗ്നപ്രണയത്തിന്റെ സൗന്ദര്യം ഇത്രമേല്&#x200d; തീവ്രമായി അനുഭവിപ്പിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>എന്റേത് തോറ്റ തലമുറയാണ്. സ്വപ്‌നങ്ങള്&#x200d; തകര്&#x200d;ന്നവരുടെ, ആശകള്&#x200d; കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്&#x200d;ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന്&#x200d; ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്&#x200d; മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല.<br />
സഫലമാകാതെ പോയ ആദ്യ പ്രണയത്തിന് സമര്&#x200d;പ്പിച്ചതാണ് ചുള്ളിക്കാടിന്റെ പ്രഥമ കവിത &#8216;യാത്രാമൊഴി&#8217;. ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖമെന്താനന്ദമാണെനിക്കോമനേ, എന്നെന്നുമെന്&#x200d; പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന എന്ന് പാടി നടക്കാത്തവരില്ല ഒരു കാലത്ത് കാമ്പസുകളില്&#x200d;. ഭഗ്നപ്രണയത്തിന്റെ സൗന്ദര്യം ഇത്രമേല്&#x200d; തീവ്രമായി അനുഭവിപ്പിച്ച കവിതകള്&#x200d; അധികമില്ലെന്നതുകൊണ്ട് തന്നെ ആത്മാര്&#x200d;ഥമായി ജീവിതത്തെയും പ്രണയത്തെയും കണ്ട തലമുറ പാടി നടന്നത് താരുണ്യം വിട്ടിട്ടില്ലാത്ത പ്രായത്തില്&#x200d; ബാലചന്ദ്രന്&#x200d; എഴുതിയ കവിതകളായിരുന്നു. ചോര ചാറിച്ചുവപ്പിച്ച പനിനീര്&#x200d; പൂക്കളും പ്രാണന്റെ പിന്നില്&#x200d; കുറിച്ചിട്ട വാക്കുകളും തുടിക്കുന്ന തന്ത്രികളും അറിയാതെ പോയ ലോകത്തെക്കുറിച്ച് ചുള്ളിക്കാട് നാടലഞ്ഞ് പാടിയപ്പോള്&#x200d; വരവേറ്റ പലര്&#x200d;ക്കും പ്രൈംടൈം സീരിയലിലെയും മൂന്നാംകിട സിനിമകളിലെയും വേഷപ്പകര്&#x200d;ച്ചകളെ സ്വീകരിക്കാനായില്ല.<br />
അച്ഛന്റെ കാര്&#x200d;ക്കശ്യത്തിന് സലാം പറഞ്ഞ് തെരുവില്&#x200d; അലഞ്ഞപ്പോഴും ആഗ്നേയ ദ്യുതി സൂക്ഷിച്ച ബാലചന്ദ്രന്&#x200d; തനിക്ക് ശരിയെന്ന് തോന്നിയ ജീവിതം ജീവിക്കുകയാണ്. രാഷ്ട്രീയവും കലയും കവിതയും മദ്യവുമെല്ലാം കലര്&#x200d;ന്ന മഹാരാജാസിലെ കട്ട പ്രണയ പരിസരത്തുനിന്ന് പി.എസ്.സി എഴുതി ജയിച്ച് ട്രഷറി വകുപ്പില്&#x200d; ഉദ്യോഗസ്ഥനാകാനും വിജയ ലക്ഷ്മിയുടെ ഭര്&#x200d;ത്താവാകാനും അപ്പുവിന്റെ അച്ഛനാകാനും കഴിഞ്ഞു. മാധവിക്കുട്ടിയുടൈ മതംമാറ്റം വിവാദമായപ്പോള്&#x200d; ബാലചന്ദ്രന്&#x200d; ബുദ്ധമതം സ്വീകരിച്ചു. മലയാള ഭാഷാപഠനത്തോട് കേരളീയ സമൂഹം പുലര്&#x200d;ത്തുന്ന നിസ്സംഗതയോട് ഇപ്പോള്&#x200d; നടത്തിയ പ്രതികരണം വിവാദമാകാതിരുന്നില്ല. ചിലര്&#x200d; അധ്യാപകരെ തെരഞ്ഞെടുക്കുന്ന സമ്പ്രദായത്തോടുള്ള പ്രതികരണമായെടുത്തു, ചിലര്&#x200d; ഭാഷാപഠനത്തില്&#x200d; അക്ഷരങ്ങള്&#x200d; ഉറപ്പിക്കേണ്ടതില്ല എന്ന ശൈലിയോടുള്ള എതിര്&#x200d;പായി കണ്ടു, ചിലര്&#x200d; അതിനെ അധ്യാപകരെ അപമാനിക്കലായി ഗണിച്ചു&#8230;<br />
കാലടി സംസ്‌കൃത സര്&#x200d;വകലാശാലയിലെ മലയാളം ഗവേഷണ വിദ്യാര്&#x200d;ഥി &#8216;ആനന്തധാര&#8217; ചൊല്ലാമോ എന്ന് ചോദിച്ചിടത്തുനിന്നാണ് ചുള്ളിക്കാട് തുടങ്ങിയത്. മറ്റൊരു ഗവേഷക വിദ്യാര്&#x200d;ഥി അയച്ചുകൊടുത്ത അഭിമുഖ ചോദ്യങ്ങളിലെ അക്ഷരപ്പിശാചുക്കളും ചൊടിപ്പിച്ചു. ഇങ്ങനെയെങ്കില്&#x200d; അക്ഷരമുറപ്പിക്കാത്ത ഈ പഠന സമ്പ്രദായത്തില്&#x200d; എന്റെ കവിതകള്&#x200d; വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്ഷരത്തെറ്റുകള്&#x200d; ഗൗനിക്കേണ്ടതില്ലെന്ന വിധത്തിലൊരു പഠനരീതി തൊണ്ണൂറുകളില്&#x200d; കേരളത്തിലെ വിദ്യാലയങ്ങളില്&#x200d; നടപ്പില്&#x200d; വന്നിട്ടുണ്ട്. വ്യാകരണവും അക്ഷരങ്ങളും പ്രയോഗ മധ്യേ ശരിയായിക്കൊള്ളുമെന്ന തത്വത്തെ പ്രതിയാണ് ഇത് വന്നത്. അന്ന് സ്‌കൂള്&#x200d; വിദ്യാഭ്യാസം പിന്നിട്ട ആദ്യത്തെ തലമുറയായിരിക്കണം ഇപ്പോള്&#x200d; ഗവേഷകരായി വന്നിട്ടുണ്ടാവുക. അങ്ങനെത്തന്നെയാണ് ഇംഗ്ലീഷ് പഠനവും നടത്തിയതെങ്കിലും മലയാളത്തിലാണ് &#8216;അക്ഷരത്തെറ്റുകള്&#x200d;&#8217; ക്ഷന്തവ്യമല്ലാത്തവിധം വളര്&#x200d;ന്നുവന്നിരിക്കുന്നത്. സ്വന്തം ഭാഷയോട് മലയാളി പുലര്&#x200d;ത്തുന്ന ഉദാസീനത ഇതിന് കാരണമായിട്ടുണ്ട്. ഡി.പി.ഇ.പി., ഗ്രേഡിങ് എന്നൊക്കെ പേരിട്ട പഠന രീതിക്ക് നേരെ ഏറെ വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്നതാണ്. ഈയിടെ എന്&#x200d;. ശശിധരന്&#x200d; മാതൃഭൂമി ആഴ്ചപ്പതിപ്പില്&#x200d; എഴുതിയ കളിയെഴുത്ത് എന്ന കഥ പ്രത്യക്ഷത്തില്&#x200d; ഈ പഠനരീതിയോടുള്ള എതിര്&#x200d;പ്പായിരുന്നു.<br />
ക്ഷരം ഇല്ലാത്തതെന്ന രീതിയിലാണ് അക്ഷരം എന്ന് പേരുണ്ടായതെങ്കിലും അക്ഷരത്തിന് ഇന്ന് പഴയ കാലത്തെ പ്രാധാന്യം അറിവിന്റെ ഉല്പാദനത്തിലില്ല. എഴുതപ്പെട്ടതും അച്ചടിക്കപ്പെട്ടതുമാണ് അറിവിന് ആധാരമെന്ന സ്ഥിതി മാറി പകരം കാഴ്ച വന്നതുകൊണ്ടു തന്നെ അക്ഷരത്തിന് പഴയ ഗരിമ പുതിയ തലമുറക്ക് മുമ്പിലില്ല. അക്ഷരത്തിന് വിശുദ്ധി കല്പിക്കാത്തത് അതുകൊണ്ടാവണം. പണ്ടേ ശുദ്ധ ഉച്ചാരണവും എഴുത്തും വരേണ്യതയുടെ ഭാഗമായിരുന്നു. സംസ്‌കൃത പദ ബഹുലത കാവ്യശീലമാക്കിയ ചുള്ളിക്കാടിന് &#8216;ആനന്ദധാര&#8217;യെ &#8216;ആനന്തദാര&#8217;യാക്കാനാവില്ല. കാര്യം മനസ്സിലാകുന്നുണ്ടല്ലോ എന്ന് പുതുതലമുറ ന്യായീകരിക്കുമിവിടെ. ഭൂതായനം, ജീവിത തമോ വൃക്ഷം, ദിഗംബരജ്വലനം തുടങ്ങി അതുവരെയില്ലാത്ത പദച്ചേര്&#x200d;ച്ചകളുടെ ആഘോഷം കവിതയില്&#x200d; കൊണ്ടുവന്ന ചുള്ളിക്കാട് പലപ്പോഴും ഭാഷയെ വരേണ്യമാക്കിത്തീര്&#x200d;ത്തിരുന്നു.<br />
എറണാകുളം ജില്ലയിലെ വടക്കന്&#x200d; പറവൂരില്&#x200d; നന്ത്യാട്ട് കുന്നത്ത് ചുള്ളിക്കാട് കുടുംബത്തില്&#x200d; കോള്&#x200d;കൊണ്ട കര്&#x200d;ക്കിടക രാത്രിയിലായിരുന്നു- 1957 ജൂലൈ 30- ബാലചന്ദ്രന്റെ ജനനം. മോഹന്&#x200d;ലാലും മമ്മൂട്ടിയും താരമാകുന്നതിന് മുമ്പ് താരമായ ചുള്ളിക്കാടിന് ഇപ്പോള്&#x200d; ഷഷ്ഠിയായതേയുള്ളൂ. കുരുത്തക്കേട് കാട്ടി സ്‌കൂളില്&#x200d;നിന്ന് പുറത്തായി സ്‌കൂള്&#x200d; മാറേണ്ടിവന്ന ബാലചന്ദ്രന്&#x200d; മഹാരാജാസില്&#x200d; നിന്നാണ് ഇംഗ്ലീഷില്&#x200d; ബിരുദമെടുത്തത്. അന്നേ കവിയായിരുന്നു. പത്രാധിപരായിരുന്ന സി.പി ശ്രീധരന്&#x200d; ആവശ്യപ്പെട്ടതനുസരിച്ച് വീക്ഷണത്തില്&#x200d; ജോലി നോക്കി. ആത്മഹത്യക്കും കൊലക്കുമിടയിലൂടെ ആര്&#x200d;ത്തനാദം പോലെ പാഞ്ഞ ആ ജീവിതം കുറേകാലം കവിതകള്&#x200d; പാടി. സിനിമയില്&#x200d; നടിച്ചു. കഥകള്&#x200d; പറഞ്ഞു. അരവിന്ദന്റെ പോക്കുവെയിലിലെ നായകനായി. സിനിമയില്&#x200d; പാട്ടുകാരനും ഗാനരചയിതാവും കഥാകാരനുമൊക്കെയായി. ജാലകം എന്ന സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയത് ബാലചന്ദ്രന്&#x200d; ആണ്. എഴുതിയ കവിതയുടെ പേരില്&#x200d; പുരസ്‌കാരം വാങ്ങില്ലെന്ന് തീര്&#x200d;ച്ചപ്പെടുത്തിയ ചുള്ളിക്കാടിന്റെ വാക്കുകള്&#x200d; &#8216;വിദ്യാഭ്യാസ&#8217;ത്തിന് ശ്രദ്ധിക്കാതെ വയ്യ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-chullikkadu-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തന്റെ കവിതകള്&#x200d; പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്&#x200d; ചുള്ളിക്കാട്</title>
		<link>https://www.chandrikadaily.com/do-not-teach-my-poems-balachandran-chullikkad-news.html</link>
					<comments>https://www.chandrikadaily.com/do-not-teach-my-poems-balachandran-chullikkad-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Mar 2018 10:19:53 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Balachandran chullikkad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75709</guid>

					<description><![CDATA[കൊച്ചി: തന്റെ കവിതകള്&#x200d; പഠിപ്പിക്കരുതെന്നും പാഠ്യപദ്ധതിയില്&#x200d; നിന്ന് ഒഴിവാക്കണമെന്നും കവി ബാലചന്ദ്രന്&#x200d; ചുള്ളിക്കാട്. കൊച്ചിയില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്‌കൂളുകളിലും കോളെജുകളിലും സര്&#x200d;വകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്&#x200d;നിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ചുള്ളിക്കാടിന്റെ പ്രസ്താവന. കേരളജനതയ്ക്കും അധികാരികള്&#x200d;ക്കും സമര്&#x200d;പ്പിക്കുന്ന അപേക്ഷ. 1) സ്‌കൂളുകളിലും കോളെജുകളിലും സര്&#x200d;വകലാശാലകളിലും എന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്&#x200d;നിന്നും എന്റെ രചനകളെ ഒഴിവാക്കണം. 2) എന്റെ കവിതയില്&#x200d; ഗവേഷണം അനുവദിക്കരുത്.അക്കാദമിക് ആവശ്യങ്ങള്&#x200d;ക്ക് എന്റെ കവിതയെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: തന്റെ കവിതകള്&#x200d; പഠിപ്പിക്കരുതെന്നും പാഠ്യപദ്ധതിയില്&#x200d; നിന്ന് ഒഴിവാക്കണമെന്നും കവി ബാലചന്ദ്രന്&#x200d; ചുള്ളിക്കാട്. കൊച്ചിയില്&#x200d; നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.</p>
<p>സ്‌കൂളുകളിലും കോളെജുകളിലും സര്&#x200d;വകലാശാലകളിലും തന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്&#x200d;നിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>ചുള്ളിക്കാടിന്റെ പ്രസ്താവന.</strong></p>
<p>കേരളജനതയ്ക്കും അധികാരികള്&#x200d;ക്കും സമര്&#x200d;പ്പിക്കുന്ന അപേക്ഷ.</p>
<p>1) സ്‌കൂളുകളിലും കോളെജുകളിലും സര്&#x200d;വകലാശാലകളിലും എന്റെ കവിത പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്&#x200d;നിന്നും എന്റെ രചനകളെ ഒഴിവാക്കണം.</p>
<p>2) എന്റെ കവിതയില്&#x200d; ഗവേഷണം അനുവദിക്കരുത്.അക്കാദമിക് ആവശ്യങ്ങള്&#x200d;ക്ക് എന്റെ കവിതയെ ദുര്&#x200d;വിനിയോഗംചെയ്യരുത്.</p>
<p>കാരണങ്ങള്&#x200d;.</p>
<p>1) അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്&#x200d;ക്കുകൊടുത്ത് വിദ്യാര്&#x200d;ത്ഥികെളെ വിജയിപ്പിക്കുകയും അവര്&#x200d;ക്ക് ഉന്നതബിരുദങ്ങള്&#x200d; നല്&#x200d;കുകയും ചെയ്യുന്നു.<br />
2) മലയാളഭാഷയും സാഹിത്യവും പഠിപ്പിക്കാന്&#x200d; ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം,ജാതി,രാഷ്ട്രീയസ്വാധീനം,സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്&#x200d; അദ്ധ്യാപകരായി നിയമിക്കുന്നു.<br />
3) അബദ്ധപ്പഞ്ചാം ഗങ്ങളായ മലയാളപ്രബന്ധങ്ങള്&#x200d;ക്കുപോലും ഗവേഷണബിരുദം നല്&#x200d;കുന്നു.</p>
<p><img loading="lazy" class="alignnone wp-image-75710 size-full" src="https://www.chandrikadaily.com/wp-content/uploads/2018/03/image-12.jpg" alt="" width="607" height="595" srcset="https://www.chandrikadaily.com/wp-content/uploads/2018/03/image-12.jpg 607w, https://www.chandrikadaily.com/wp-content/uploads/2018/03/image-12-300x294.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/03/image-12-428x420.jpg 428w" sizes="(max-width: 607px) 100vw, 607px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-not-teach-my-poems-balachandran-chullikkad-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
