<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ban bill &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ban-bill/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 08 Nov 2017 14:50:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ban bill &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു; ട്രംപിന്റെ മകള്‍ വരുന്നതിന്റെ മോടികൂട്ടലെന്ന് ആരോപണം</title>
		<link>https://www.chandrikadaily.com/its-hyderabad-banning-beggars-ahead-of-ivanka-trump-visit.html</link>
					<comments>https://www.chandrikadaily.com/its-hyderabad-banning-beggars-ahead-of-ivanka-trump-visit.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Nov 2017 14:29:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ban bill]]></category>
		<category><![CDATA[beggar]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[hyderabad airport]]></category>
		<category><![CDATA[Ivanka Trump]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52773</guid>

					<description><![CDATA[ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിസ്‌നസ് നഗരമായ ഹൈദരാബാദില്‍ ഭിക്ഷാടനം നിരോധിച്ചു പൊലീസ്. തെരുവുകളിലും മറ്റും ഭിക്ഷാടനം നടത്തുന്നവര്‍ക്കെതിരെ ഇനിമുതല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എം മഹേന്ദര്‍ റെഡ്ഡി അറിയിച്ചു. 1977 ലെ ഭിക്ഷാടന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. നിയമം ലംഘിക്കുന്നവര്‍ക്ക് ഐ.പി.സി 188ാം വകുപ്പ് പ്രകാരം തടവ് ശിക്ഷ വരെ ലഭിക്കും. ട്രാഫിക്ക് സിഗ്‌നലുകളിലും പാര്‍ക്കുകളിലും സിനിമാ തീയേറ്ററുകളിലും ഭിക്ഷാടകരെ കൊണ്ട് പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതി വരുത്താനും പുതിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: രാജ്യത്തെ പ്രമുഖ ബിസ്‌നസ് നഗരമായ ഹൈദരാബാദില്&#x200d; ഭിക്ഷാടനം നിരോധിച്ചു പൊലീസ്. തെരുവുകളിലും മറ്റും ഭിക്ഷാടനം നടത്തുന്നവര്&#x200d;ക്കെതിരെ ഇനിമുതല്&#x200d; കടുത്ത ശിക്ഷ ലഭിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്&#x200d; എം മഹേന്ദര്&#x200d; റെഡ്ഡി അറിയിച്ചു. 1977 ലെ ഭിക്ഷാടന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. നിയമം ലംഘിക്കുന്നവര്&#x200d;ക്ക് ഐ.പി.സി 188ാം വകുപ്പ് പ്രകാരം തടവ് ശിക്ഷ വരെ ലഭിക്കും.</p>
<p>ട്രാഫിക്ക് സിഗ്‌നലുകളിലും പാര്&#x200d;ക്കുകളിലും സിനിമാ തീയേറ്ററുകളിലും ഭിക്ഷാടകരെ കൊണ്ട് പൊതുജനങ്ങള്&#x200d; നേരിടുന്ന ബുദ്ധിമുട്ടുകള്&#x200d;ക്ക് അറുതി വരുത്താനും പുതിയ നിയമം സഹായകമാവും. ജുവനൈല്&#x200d; നിയമം പ്രകാരം കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തുന്നവര്&#x200d;ക്കെതിരെ പൊലീസ് കേസെടുക്കും.</p>
<p><img loading="lazy" class="alignnone size-full wp-image-52778" src="https://www.chandrikadaily.com/wp-content/uploads/2017/11/1-kVGZ5xjZbx1ElaARRSGS4A.jpeg" alt="1-kVGZ5xjZbx1ElaARRSGS4A" width="1200" height="628" srcset="https://www.chandrikadaily.com/wp-content/uploads/2017/11/1-kVGZ5xjZbx1ElaARRSGS4A.jpeg 1200w, https://www.chandrikadaily.com/wp-content/uploads/2017/11/1-kVGZ5xjZbx1ElaARRSGS4A-300x157.jpeg 300w, https://www.chandrikadaily.com/wp-content/uploads/2017/11/1-kVGZ5xjZbx1ElaARRSGS4A-768x402.jpeg 768w, https://www.chandrikadaily.com/wp-content/uploads/2017/11/1-kVGZ5xjZbx1ElaARRSGS4A-1024x536.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2017/11/1-kVGZ5xjZbx1ElaARRSGS4A-696x364.jpeg 696w, https://www.chandrikadaily.com/wp-content/uploads/2017/11/1-kVGZ5xjZbx1ElaARRSGS4A-1068x559.jpeg 1068w, https://www.chandrikadaily.com/wp-content/uploads/2017/11/1-kVGZ5xjZbx1ElaARRSGS4A-803x420.jpeg 803w" sizes="(max-width: 1200px) 100vw, 1200px" />അതേസമയം നഗരത്തില്&#x200d; പൊടുന്നനെ നടപ്പാക്കിയ ഭിക്ഷാടന നിരോധനം രാഷ്ട്രീയമായി വന്&#x200d; വിവാദങ്ങളിലേക്കാണ് നീങ്ങുന്നത്.<br />
ഹൈദരബാദില്&#x200d; ഈ മാസം നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിന്റെ മകള്&#x200d; ഇവാന്&#x200d;ക ട്രംപ് വരാനിരിക്കെ ഭിക്ഷാടനം നിരോധിച്ചതാണ് ദേശീയ മാധ്യമങ്ങളിലടക്കം വിവാദമായിരിക്കുന്നത്.<br />
പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി സംബന്ധിക്കുന്ന സംഗമത്തില്&#x200d; ഇവാന്&#x200d;ക ട്രംപ് എത്തിന്നതിന് മുന്നോടിയാണ് നഗരത്തിന് മോടി കൂട്ടാണാണ് നിരോധനമെന്നും ആരോപണമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്നുള്ള വ്യവസായികളും നിക്ഷേപകരും സംരംഭകരും സംഗമത്തിനെത്തുന്നുണ്ട്. ഈ വര്&#x200d;ഷം നവമബര്&#x200d; 28 മുതല്&#x200d; 30 വരെയുള്ള സംഗമം ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഒരുക്കുന്നത്. സംഗമത്തില്&#x200d; അമേരിക്കന്&#x200d; സംഘത്തെ നയിക്കുന്നത് പ്രസിഡണ്ട് ഡൊണാള്&#x200d;ഡ് ട്രംപിന്റെ മകള്&#x200d; ഇവാന്&#x200d;ക ട്രംപായിരിക്കും.</p>
<p>എന്നാല്&#x200d; നഗരത്തിലെ പല സ്ഥലങ്ങളിലും നിരവധി പേര്&#x200d; വികലാംഗരായും അശ്ലീലമായ രീതിയില്&#x200d; വേഷം ധരിച്ചും ഭിക്ഷാടനത്തില്&#x200d; ഏര്&#x200d;പ്പെടുന്നുണ്ടെന്നാണ് പൊലീസിന്റെ റിപ്പോര്&#x200d;ട്ട്. ഇത്തരക്കാരുടെ മോശമായ പെരുമാറ്റവും അപകടസാദ്ധ്യതയും കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ടുവന്നത് പൊലീസ് അറിയിച്ചു. ഹൈദരാബാദ് നഗരത്തില്&#x200d; 14,000 ഭിക്ഷക്കാരുണ്ടെന്ന് ചില സംഘടനകള്&#x200d; നടത്തിയ സര്&#x200d;വെയില്&#x200d; വ്യക്തമായിരുന്നു. ഇതില്&#x200d; 1500 ഓളം പേര്&#x200d; കുട്ടികളാണെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/its-hyderabad-banning-beggars-ahead-of-ivanka-trump-visit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്രാഈലില്‍ ബാങ്ക് വിളി നിരോധന ബില്ലിന് പ്രാഥമിക അംഗീകാരം</title>
		<link>https://www.chandrikadaily.com/israel-bank-ban-bill.html</link>
					<comments>https://www.chandrikadaily.com/israel-bank-ban-bill.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Mar 2017 16:20:18 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ban bill]]></category>
		<category><![CDATA[bank]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22191</guid>

					<description><![CDATA[ടെല്‍അവീവ്: ഇസ്രാഈലിലെയും അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലെയും മുസ്്‌ലിം പള്ളികളില്‍നിന്ന് നമസ്‌കാര സമയം അറിയിക്കുന്നതിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിന്് വിലക്കേര്‍പ്പെടുത്തുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റിന്റെ പ്രാഥമിക അനുമതി. ശക്തമായ വാഗ്വാദങ്ങള്‍ക്കൊടുവില്‍ നടത്തിയ വോട്ടെടുപ്പില്‍ 55 പേര്‍ ബില്ലിന് അനുകൂലിച്ചപ്പോള്‍ 48 അംഗങ്ങള്‍ എതിര്‍ത്തു. വംശീയ വിദ്വേഷ പ്രേരിതമാണ് ബില്ലെന്ന് പാര്‍ലമെന്റിലെ ഫലസ്തീന്‍ അംഗങ്ങള്‍ പറഞ്ഞു. ഇസ്രാഈലിലെ ഫലസ്തീന്‍ ന്യൂനപക്ഷത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഇതെന്ന് ഫലസ്തീന്‍ അംഗം അഹ്മദ് തിബി പറഞ്ഞു. അയ്മന്‍ ഒദെഹ് എന്ന ഫലസ്തീന്‍ അംഗം പ്രതിഷേധ സൂചകമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ടെല്&#x200d;അവീവ്: ഇസ്രാഈലിലെയും അധിനിവിഷ്ട കിഴക്കന്&#x200d; ജറൂസലമിലെയും മുസ്്‌ലിം പള്ളികളില്&#x200d;നിന്ന് നമസ്‌കാര സമയം അറിയിക്കുന്നതിന് ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നതിന്് വിലക്കേര്&#x200d;പ്പെടുത്തുന്ന ബില്ലിന് ഇസ്രാഈല്&#x200d; പാര്&#x200d;ലമെന്റിന്റെ പ്രാഥമിക അനുമതി. ശക്തമായ വാഗ്വാദങ്ങള്&#x200d;ക്കൊടുവില്&#x200d; നടത്തിയ വോട്ടെടുപ്പില്&#x200d; 55 പേര്&#x200d; ബില്ലിന് അനുകൂലിച്ചപ്പോള്&#x200d; 48 അംഗങ്ങള്&#x200d; എതിര്&#x200d;ത്തു. വംശീയ വിദ്വേഷ പ്രേരിതമാണ് ബില്ലെന്ന് പാര്&#x200d;ലമെന്റിലെ ഫലസ്തീന്&#x200d; അംഗങ്ങള്&#x200d; പറഞ്ഞു. ഇസ്രാഈലിലെ ഫലസ്തീന്&#x200d; ന്യൂനപക്ഷത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനമാണ് ഇതെന്ന് ഫലസ്തീന്&#x200d; അംഗം അഹ്മദ് തിബി പറഞ്ഞു.</p>
<p>അയ്മന്&#x200d; ഒദെഹ് എന്ന ഫലസ്തീന്&#x200d; അംഗം പ്രതിഷേധ സൂചകമായി ബില്&#x200d; വലിച്ചുകീറി. എന്നാല്&#x200d; മുസ്്‌ലിം പള്ളികള്&#x200d;ക്ക് സമീപം താമസിക്കുന്നവരെ ശബ്ദ മലിനീകരണത്തില്&#x200d;നിന്ന് രക്ഷിക്കാനാണ് ബില്&#x200d; ലക്ഷ്യമിടുന്നതെന്ന് ഇസ്രാഈല്&#x200d; ഭരണകൂടം പറയുന്നു. പുലര്&#x200d;ച്ചെ ഉച്ചഭാഷണിയിലൂടെയുള്ള ബാങ്ക് വിളി ആളുകളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ പ്രധാന വാദം. ഇസ്രാഈലിലെ ഫലസ്തീന്&#x200d; മുസ്്‌ലിംകളുടെ മൗലികാവകാശങ്ങള്&#x200d; അടിച്ചമര്&#x200d;ത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ബില്ലിനെ എതിര്&#x200d;ക്കുന്നവര്&#x200d; ആരോപിക്കുന്നു.<br />
ബില്ലിനെ തുര്&#x200d;ക്കിയും ജോര്&#x200d;ദാനും അപലപിച്ചു. ജറൂസലമിലെ മുസ്്‌ലിം പുണ്യകേന്ദ്രങ്ങള്&#x200d; സംരക്ഷിക്കുന്നതില്&#x200d; ജോര്&#x200d;ദാനുള്ള പങ്കിനെ അംഗീകരിക്കുന്ന സമാധാന കരാറിന്റെ ലംഘനമാണ് ഇതെന്ന് ജോര്&#x200d;ദാന്&#x200d; വക്താവ് മുഹമ്മദ് മൊമാനി പറഞ്ഞു. ബില്&#x200d; അംഗീകരിക്കാനാവില്ലെന്ന് തുര്&#x200d;ക്കി മതകാര്യ മേധാവി മെഹ്മത് ഗോര്&#x200d;മസ് വ്യക്തമാക്കി. ബില്ലിനെ ലംഘിച്ച് ജറൂസലമിലെ മുസ്്‌ലിം സമൂഹം ഒന്നടങ്കം ബാങ്കു വിളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ഫലസ്തീനികളെ അടിച്ചൊതുക്കാനുള്ള റാസിസ്റ്റ് ബില്ലാണ് ഇതെന്ന് ഇസ്രാഈല്&#x200d; മനുഷ്യാവകാശ പ്രവര്&#x200d;ത്തകന്&#x200d; നജ്‌വാന്&#x200d; ബറെക്ദാര്&#x200d; കുറ്റപ്പെടുത്തി. ബില്ലിന്റെ പ്രാഥമിക അവതരണം മാത്രമാണ് ഇപ്പോള്&#x200d; നടന്നിരിക്കുന്നത്. ഇനി മൂന്നു തവണ കൂടി പാര്&#x200d;ലമെന്റിന്റെ പരിഗണനക്കു വന്ന ശേഷമേ ബില്&#x200d; നിയമമാകൂ. നിയമം ലംഘിക്കുന്നവര്&#x200d;ക്ക് 2700 ഡോളര്&#x200d; പിഴ ചുമത്തും. 1967ലെ യുദ്ധത്തില്&#x200d; അന്തരാഷ്ട്ര നിയമങ്ങളെ ധിക്കരിച്ച് ഇസ്രാഈല്&#x200d; പിടിച്ചടക്കിയ കിഴക്കന്&#x200d; ജറൂസലമിനെയും ബില്ലിന്റെ പരിധിയില്&#x200d; കൊണ്ടുവന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/israel-bank-ban-bill.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
