<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bangalure &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bangalure/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 Dec 2025 15:35:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bangalure &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്‍ ബ്രെഡ് പാക്കറ്റില്‍ ഒളിപ്പിച്ച് കടത്തിയ നൈജീരിയന്‍ യുവതി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/nigerian-woman-arrested-for-smuggling-121-grams-of-cocaine-worth-rs-1-20-crore-hidden-in-a-bread-packet-hh.html</link>
					<comments>https://www.chandrikadaily.com/nigerian-woman-arrested-for-smuggling-121-grams-of-cocaine-worth-rs-1-20-crore-hidden-in-a-bread-packet-hh.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Dec 2025 15:33:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangalure]]></category>
		<category><![CDATA[cocaine]]></category>
		<category><![CDATA[drugcase]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370542</guid>

					<description><![CDATA[മുംബൈയില്‍ നിന്നു ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തര്‍ ഇയാനുവോളുവ (29) എന്ന യുവതിയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ബ്രെഡ് പാക്കറ്റിനുള്ളില്&#x200d; കൊക്കെയ്ന്&#x200d; ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയ നൈജീരിയന്&#x200d; യുവതിയെ ബംഗളൂരുവില്&#x200d; പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയില്&#x200d; നിന്നു ബംഗളൂരുവിലെത്തിയ ഒലാജിഡെ എസ്തര്&#x200d; ഇയാനുവോളുവ (29) എന്ന യുവതിയെയാണ് ചൊവ്വാഴ്ച പിടികൂടിയത്.</p>
<p>2024-ല്&#x200d; സ്റ്റുഡന്റ് വിസയില്&#x200d; ഇന്ത്യയിലെത്തിയ ഒലാജിഡെയുടെ ബാഗില്&#x200d;നിന്നാണ് ബ്രെഡുകള്&#x200d;ക്കിടയില്&#x200d; ഒളിപ്പിച്ച നിലയില്&#x200d; കൊക്കെയ്ന്&#x200d; കണ്ടെത്തിയത്. ബംഗളൂരുവിലെ വര്&#x200d;ത്തൂര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലുള്ള ഗ്രേസ് ട്രസ്റ്റില്&#x200d; താമസിച്ചിരുന്ന വിദേശ വനിത പ്രമുഖ വ്യക്തികള്&#x200d;ക്കുള്&#x200d;പ്പെടെ കൊക്കെയ്ന്&#x200d; വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരത്തെ തുടര്&#x200d;ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.</p>
<p>ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്ന 121 ഗ്രാം കൊക്കെയ്ന്&#x200d;, മൊബൈല്&#x200d; ഫോണ്&#x200d; ഉള്&#x200d;പ്പെടെയുള്ള വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. വിദ്യാര്&#x200d;ഥിയാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും ഒലാജിഡെ ഇന്ത്യയില്&#x200d; ഒരു കോളജിലും ചേരാതെ മുംബൈയിലെ ഘാട്കോപ്പര്&#x200d; (ഗാല നഗര്&#x200d;), അംബവാടി, നല്ലസൊപാര തുടങ്ങിയ പ്രദേശങ്ങളില്&#x200d; താമസിച്ചുവരികയായിരുന്നെന്ന് പൊലീസ് അറിയിച്ചു.</p>
<p>മുംബൈയിലെ സുഹൃത്തില്&#x200d; നിന്നാണ് കൊക്കെയ്ന്&#x200d; വാങ്ങിയതെന്നും ഇയാളുടെ നിര്&#x200d;ദേശപ്രകാരം വിവിധ സ്ഥലങ്ങളില്&#x200d; എത്തിച്ച് വിതരണം ചെയ്തിരുന്നെന്നും അന്വേഷണത്തില്&#x200d; വ്യക്തമായി. ഇതുവഴി ലഹരിമരുന്ന് വില്&#x200d;പ്പന നടത്തി നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്നാണ് കണ്ടെത്തല്&#x200d;.</p>
<p>ഒലാജിഡെയുടെ മൊഴിയുടെ അടിസ്ഥാനത്തില്&#x200d; വര്&#x200d;ത്തൂരിന് സമീപം നടത്തിയ തിരച്ചിലില്&#x200d; ലഹരിമരുന്ന് ഏറ്റുവാങ്ങാനിരുന്ന ഒരു സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് നാടുകടത്തി.</p>
<p>ആഭ്യന്തര വകുപ്പിന്റെ കണക്കുകള്&#x200d; പ്രകാരം 2024-ല്&#x200d; കര്&#x200d;ണാടകയില്&#x200d; 4168 ലഹരിമരുന്ന് കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്. ഇതില്&#x200d; 1833 പേര്&#x200d; ശിക്ഷിക്കപ്പെട്ടപ്പോള്&#x200d; 2214 പേര്&#x200d; വിചാരണ കാത്തിരിക്കുകയാണ്. 2025-ല്&#x200d; കേസുകളുടെ എണ്ണം 5747 ആയി വര്&#x200d;ധിക്കുകയും 1079 പേര്&#x200d; ശിക്ഷിക്കപ്പെടുകയും 3414 പേരുടെ വിചാരണ ആരംഭിക്കുകയും ചെയ്തു.</p>
<p>ഡിസംബര്&#x200d; ആദ്യവാരത്തെ കണക്കുകള്&#x200d; പ്രകാരം ബംഗളൂരുവില്&#x200d; മാത്രം ലഹരിമരുന്നുമായി ബന്ധപ്പെട്ട് 1078 കേസുകള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. 52 വിദേശികള്&#x200d; ഉള്&#x200d;പ്പെടെ 1543 പേരെയാണ് അറസ്റ്റ് ചെയ്തത്. 160 കോടി രൂപ വിലമതിക്കുന്ന 1446.75 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. ലഹരി കടത്തില്&#x200d; പങ്കുണ്ടായിരുന്ന 300-ലധികം വിദേശ പൗരരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയമസഭയെ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nigerian-woman-arrested-for-smuggling-121-grams-of-cocaine-worth-rs-1-20-crore-hidden-in-a-bread-packet-hh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹീറ്ററില്‍നിന്നുള്ള വാതകച്ചോര്‍ച്ച; കുളിമുറിയില്‍ യുവതി മരിച്ചനിലയില്‍</title>
		<link>https://www.chandrikadaily.com/1woman-found-dead-in-bathroom-a-gas-leak-from-the-heater-was-a-disaster.html</link>
					<comments>https://www.chandrikadaily.com/1woman-found-dead-in-bathroom-a-gas-leak-from-the-heater-was-a-disaster.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 03 Dec 2025 10:14:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[bangalure]]></category>
		<category><![CDATA[deathnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366590</guid>

					<description><![CDATA[തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: മാനായകഹള്ളിയില്&#x200d; കുളിമുറിയിലെ ഹീറ്ററില്&#x200d; നിന്നുണ്ടായ വിഷവാതകം ശ്വസിച്ചതിനെത്തുടര്&#x200d;ന്ന് 24കാരിയായ യുവതി മരണപ്പെട്ടു. ഹാസന്&#x200d; സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. തിങ്കളാഴ്ച പകലുണ്ടായ സംഭവത്തെ ഭര്&#x200d;ത്താവ് കൃഷ്ണമൂര്&#x200d;ത്തിയാണ് വൈകീട്ട് ജോലിക്കു ശേഷം വീട്ടിലെത്തി കണ്ടെത്തിയത്.</p>
<p>വാതിലില്&#x200d; മുട്ടിയിട്ടും ഫോണ്&#x200d; വിളിച്ചിട്ടും മറുപടി ലഭിക്കാതായപ്പോള്&#x200d; അയല്&#x200d;ക്കാരുടെ സഹായത്തോടെ വാതില്&#x200d; കുത്തിത്തുറന്നപ്പോള്&#x200d; ഭൂമിക കുളിമുറിയില്&#x200d; മരിച്ച നിലയിലായിരുന്നു. ഹീറ്ററില്&#x200d;നിന്ന് വാതകച്ചോര്&#x200d;ച്ചയുണ്ടായതും വിഷവാതകം ശ്വസിച്ചതുമാണ് പ്രാഥമിക നിഗമനം. നാലുമാസം മുമ്പ് വിവാഹം കഴിഞ്ഞ ദമ്പതികള്&#x200d; രണ്ടാഴ്ച മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറ്റിയത്. സംഭവത്തില്&#x200d; കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1woman-found-dead-in-bathroom-a-gas-leak-from-the-heater-was-a-disaster.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെംഗളൂരു എ.ടി.എം കവര്‍ച്ച: 7.11 കോടി രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; 5.76 കോടി വീണ്ടെടുത്തു</title>
		<link>https://www.chandrikadaily.com/bengaluru-atm-robbery-three-arrested-in-case-of-rs-7-11-crore-robbery-5-76-crore-was-recovered.html</link>
					<comments>https://www.chandrikadaily.com/bengaluru-atm-robbery-three-arrested-in-case-of-rs-7-11-crore-robbery-5-76-crore-was-recovered.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 22 Nov 2025 11:28:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[atm theft]]></category>
		<category><![CDATA[bangalure]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364788</guid>

					<description><![CDATA[പ്രതികളില്‍ നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: എ.ടി.എം റിഫില്ലിംഗിനായി കൊണ്ടുപോയ 7.11 കോടി രൂപ കവര്&#x200d;ന്ന സംഘത്തിലെ മൂന്ന് പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്&#x200d; നിന്നും 5.76 കോടി രൂപ വീണ്ടെടുത്തു. തുടര്&#x200d;ച്ചയായ 60 മണിക്കൂര്&#x200d; അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്.</p>
<p>കവര്&#x200d;ച്ച നടത്തിയ സംഘം ഉപയോഗിച്ച ടൊയോട്ട ഇന്നോവ കാര്&#x200d; നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്&#x200d; പ്രതികള്&#x200d; ഇന്നോവ ഉപേക്ഷിച്ച് മറ്റൊരു വാഹനത്തില്&#x200d; രക്ഷപ്പെട്ടിട്ടുണ്ടെന്നായിരുന്നു അന്വേഷണത്തിലുണ്ടായിരുന്ന സംശയം.</p>
<p>ചൊവ്വാഴ്ച ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെയാണ് കവര്&#x200d;ച്ച നടന്നത്. അശോക സ്തംഭംജയനഗര്&#x200d; ഡയറി പ്രദേശത്ത് എ.ടി.എം റിഫില്&#x200d; ചെയ്യാനെത്തിയ ജീവനക്കാരെ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പണം കവര്&#x200d;ന്നത്. അവര്&#x200d; ഇന്നോവ കാറില്&#x200d; രക്ഷപ്പെടുകയും ചെയ്തു.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് സിദ്ധാപുര പൊലിസ് സ്റ്റേഷനില്&#x200d; ആര്&#x200d;.ബി.ഐ. ഉദ്യോഗസ്ഥര്&#x200d; കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു. ശേഷമുള്ള അന്വേഷണം വേഗത്തിലാക്കി പൊലീസ് പ്രതികളെ കണ്ടെത്തുകയും വലിയൊരു ഭാഗം പണവും വീണ്ടെടുക്കുകയും ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengaluru-atm-robbery-three-arrested-in-case-of-rs-7-11-crore-robbery-5-76-crore-was-recovered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരുവില്‍ മയക്കുമരുന്ന് സംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടല്‍</title>
		<link>https://www.chandrikadaily.com/clash-between-drug-gang-and-locals-in-bengaluru.html</link>
					<comments>https://www.chandrikadaily.com/clash-between-drug-gang-and-locals-in-bengaluru.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 05 Nov 2025 11:24:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangalure]]></category>
		<category><![CDATA[clash]]></category>
		<category><![CDATA[drug cases]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362092</guid>

					<description><![CDATA[ വിദ്യാര്‍ത്ഥികളും മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ആചാര്യ കോളജിന് സമീപം മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവും നാട്ടുകാരും തമ്മില്&#x200d; കടുത്ത സംഘര്&#x200d;ഷം. വിദ്യാര്&#x200d;ത്ഥികളും മയക്കുമരുന്ന് വില്&#x200d;പ്പന നടത്തുന്ന സംഘവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്&#x200d;ഷത്തിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് ലഭിച്ചിട്ടുണ്ട്.</p>
<p>സംഘര്&#x200d;ഷം ഇന്നലെ വൈകുന്നേരം ആചാര്യ കോളജിനടുത്ത് നടന്നതാണ്. നാട്ടുകാരുടെ ആരോപണമനുസരിച്ച്, കോളജിലെ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പ്രദേശത്ത് സ്ഥിരമായി സജീവമാണ്. ഓരോ ദിവസവും വൈകുന്നേരങ്ങളില്&#x200d; ഇവര്&#x200d; എത്തി വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് മയക്കുമരുന്ന് എത്തിച്ച് നല്&#x200d;കാറുണ്ടെന്നും നാട്ടുകാര്&#x200d; പറഞ്ഞു.</p>
<p>ഇതിനെതിരെ നാട്ടുകാര്&#x200d; പലവട്ടം പ്രതിഷേധം നടത്തിയെങ്കിലും, പ്രതികള്&#x200d; ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തുകയോ അടിച്ചോടിക്കുകയോ ചെയ്യുകയായിരുന്നു. ഇന്നലെ നാട്ടുകാര്&#x200d; സംഘത്തെ നേരിട്ട് ചോദ്യം ചെയ്തപ്പോള്&#x200d; സംഘര്&#x200d;ഷം വന്&#x200d;തോതില്&#x200d; വ്യാപിച്ചു.</p>
<p>സംഘത്തിലെ തലവന്&#x200d; ആചാര്യ കോളജിലെ വിദ്യാര്&#x200d;ത്ഥിയാണെന്ന് നാട്ടുകാര്&#x200d; ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രദേശത്ത് അധിക സുരക്ഷാ സന്നാഹം വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-between-drug-gang-and-locals-in-bengaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഗ് ബോസ് കന്നഡ സെറ്റ് അടച്ചുപൂട്ടാന്‍ കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്</title>
		<link>https://www.chandrikadaily.com/karnataka-pollution-control-board-orders-to-shut-down-bigg-boss-kannada-set.html</link>
					<comments>https://www.chandrikadaily.com/karnataka-pollution-control-board-orders-to-shut-down-bigg-boss-kannada-set.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 07 Oct 2025 10:56:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangalure]]></category>
		<category><![CDATA[biigboss]]></category>
		<category><![CDATA[Pollution Control Board]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357309</guid>

					<description><![CDATA[നടന്‍ കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ വര്‍ഷങ്ങളായി ബിഡദിയിലെ ഈ പ്രത്യേക സെറ്റിലാണ് ചിത്രീകരിച്ചു വരുന്നത്.]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് കന്നഡയ്ക്ക് തിരിച്ചടി. പരിസ്ഥിതി നിയമങ്ങള്&#x200d; ലംഘിച്ചതിന് ഷോ ചിത്രീകരിക്കുന്ന ബിഡദിയിലെ ജോളിവുഡ് സ്റ്റുഡിയോസ് ആന്റ് അഡ്വഞ്ചേഴ്‌സ് സെറ്റ് അടച്ചുപൂട്ടാന്&#x200d; കര്&#x200d;ണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്&#x200d;ഡ് (കെഎസ്പിസിബി) ഉത്തരവിട്ടു.</p>
<p>1974ലെ ജല മലിനീകരണ നിയന്ത്രണ നിയമവും 1981ലെ വായു മലിനീകരണ നിയന്ത്രണ നിയമവും പ്രകാരമുള്ള സമ്മതവും മറ്റും നേടാതെ വലിയ തോതിലുള്ള വിനോദ, സ്റ്റുഡിയോ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി പരിസരം ഉപയോഗിക്കുന്നുവെന്ന് ബോര്&#x200d;ഡ് പറയുന്നു. മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതടക്കം കെഎസ്പിസിബി ചൂണ്ടിക്കാട്ടുന്നുണ്ട്.</p>
<p>ബിഗ് ബോസ് സെറ്റിലെ എല്ലാ പ്രവര്&#x200d;ത്തനങ്ങളും ഉടന്&#x200d; നിര്&#x200d;ത്തിവയ്ക്കാന്&#x200d; നിര്&#x200d;ദേശിച്ചിരിക്കുകയാണ്. അടച്ചുപൂട്ടല്&#x200d; ഉത്തരവിന്റെ പകര്&#x200d;പ്പ് രാമനഗര ജില്ലാ ഭരണകൂടത്തെയും ബെസ്‌കോം അധികാരികളെയും അയച്ചിട്ടുണ്ട്.</p>
<p>നടന്&#x200d; കിച്ച സുദീപ് അവതാരകനായ ബിഗ് ബോസ് കന്നഡ വര്&#x200d;ഷങ്ങളായി ബിഡദിയിലെ ഈ പ്രത്യേക സെറ്റിലാണ് ചിത്രീകരിച്ചു വരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-pollution-control-board-orders-to-shut-down-bigg-boss-kannada-set.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജയപുരയില്‍ വന്‍ ബാങ്ക് കൊള്ള; 20 കിലോ സ്വര്‍ണവും കോടികള്‍ നഷ്ടം</title>
		<link>https://www.chandrikadaily.com/massive-bank-robbery-in-vijayapura-20-kg-of-gold-and-loss-of-crores.html</link>
					<comments>https://www.chandrikadaily.com/massive-bank-robbery-in-vijayapura-20-kg-of-gold-and-loss-of-crores.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 17 Sep 2025 10:58:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangalure]]></category>
		<category><![CDATA[bank robbery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354650</guid>

					<description><![CDATA[സൈനിക വേഷം ധരിച്ച മൂന്ന് പേര്‍ ആയുധസഹിതം ബാങ്കില്‍ കയറി മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ടാണ് കൊള്ള നടത്തിയത്]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: കര്&#x200d;ണാടകയിലെ വിജയപുരയില്&#x200d; എസ്.ബി.ഐ ശാഖയില്&#x200d; നടന്ന വന്&#x200d; കൊള്ളയില്&#x200d; 20 കിലോ സ്വര്&#x200d;ണവും ഏകദേശം ഒരു കോടി രൂപയും അടക്കം 20 കോടി രൂപയുടെ സ്വത്ത് കവര്&#x200d;ന്നെടുത്തു.</p>
<p>സൈനിക വേഷം ധരിച്ച മൂന്ന് പേര്&#x200d; ആയുധസഹിതം ബാങ്കില്&#x200d; കയറി മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ടാണ് കൊള്ള നടത്തിയത്. ജീവനക്കാരെയും ഇടപാടിനായി എത്തിയവരെയും ശൗചാലയത്തില്&#x200d; പൂട്ടിയശേഷം, മാനേജറെ കൊണ്ട് ലോക്കറും അലമാരയും തുറപ്പിച്ച് സ്വര്&#x200d;ണവും പണവും കൈക്കലാക്കി.</p>
<p>കൊള്ള സംഘം സഞ്ചരിച്ച വാഹനം മഹാരാഷ്ട്രയിലെ പന്തര്&#x200d;പൂരില്&#x200d; ഉപേക്ഷിച്ച നിലയില്&#x200d; കണ്ടെത്തി. സംഘം മഹാരാഷ്ട്രയില്&#x200d; നിന്നുള്ളവരാണെന്നാണ് പൊലീസ് സംശയിക്കുന്നത്. രക്ഷപ്പെടുന്നതിനിടെ അപകടത്തില്&#x200d; പെട്ടതോടെ വാഹനം ഉപേക്ഷിക്കേണ്ടിവന്നെന്നാണ് വിവരം.</p>
<p>സംഭവത്തില്&#x200d; കര്&#x200d;ണാടകയും മഹാരാഷ്ട്രയും ചേര്&#x200d;ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-bank-robbery-in-vijayapura-20-kg-of-gold-and-loss-of-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരുവില്‍ 21 കോടി ലഹരിയുമായി മലയാളികള്‍ ഉള്‍പ്പെട്ട സംഘം പിടിയില്‍</title>
		<link>https://www.chandrikadaily.com/gang-of-malayalees-arrested-with-rs-21-crore-intoxicants-in-bengaluru.html</link>
					<comments>https://www.chandrikadaily.com/gang-of-malayalees-arrested-with-rs-21-crore-intoxicants-in-bengaluru.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 04 Sep 2025 05:12:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangalure]]></category>
		<category><![CDATA[drugs case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352747</guid>

					<description><![CDATA[21 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി മലയാളികള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര സംഘം പിടിയില്‍.]]></description>
										<content:encoded><![CDATA[<p>ബംഗളൂരു 21 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളുമായി മലയാളികള്&#x200d; ഉള്&#x200d;പ്പെട്ട അന്താരാഷ്ട്ര സംഘം പിടിയില്&#x200d;. ബംഗളൂരു കേന്ദ്രമായി പ്രവര്&#x200d;ത്തിച്ചിരുന്ന സംഘത്തിലെ ആറുപേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്&#x200d; മലയാളികളായ എ.എം. സുഹൈല്&#x200d; (31), കെ.എസ്. സുജിന്&#x200d; (32), ദമ്പതികളായ എം.ഡി. സഹീദ് (29), സുഹ ഫാത്തിമ (29) എന്നിവരും രണ്ട് നൈജീരിയന്&#x200d; പൗരന്മാരും ഉള്&#x200d;പ്പെടുന്നു.</p>
<p>സംഘത്തില്&#x200d; നിന്ന് ഏകദേശം ആറുകിലോ മെത്താംഫെറ്റാമൈന്&#x200d; (മെത്ത്) പൊലീസ് പിടിച്ചെടുത്തു. ഡല്&#x200d;ഹിയില്&#x200d;നിന്ന് ബംഗളൂരു വഴിയും പിന്നീട് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്കും ലഹരി വിതരണം നടത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്&#x200d; വെളിപ്പെട്ടു. സോഷ്യല്&#x200d; മീഡിയയും മറ്റ് ഓണ്&#x200d;ലൈന്&#x200d; പ്ലാറ്റ്ഫോമുകളും ഉപയോഗിച്ച് പ്രവര്&#x200d;ത്തിച്ചിരുന്ന നൈജീരിയന്&#x200d; പൗരനാണ് പ്രധാന വിതരണ ഉറവിടമെന്ന് കണ്ടെത്തി.</p>
<p>രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ഡല്&#x200d;ഹി പൊലീസ് നടത്തിയ ഓപ്പറേഷനിലൂടെയാണ് ഡല്&#x200d;ഹി, ബംഗളൂരു എന്നിവിടങ്ങളില്&#x200d;നിന്ന് പ്രതികളെ പിടികൂടിയത്. സംഘത്തിലെ മുഖ്യ കണ്ണിയായ സുഹൈല്&#x200d; മുന്&#x200d;പ് ദുബായില്&#x200d; ജോലി ചെയ്തിരുന്നുവെന്നും പിന്നീട് അന്താരാഷ്ട്ര ലഹരിക്കടത്തില്&#x200d; പ്രവേശിച്ചതായും പൊലീസ് വ്യക്തമാക്കി. ഐ.ടി. ജീവനക്കാരെയാണ് ഇവര്&#x200d; പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സുഹൈലിനെതിരെ  ഇതിനുമുന്&#x200d;പും ലഹരിക്കടത്ത് കേസുകളുണ്ട്.</p>
<p>വര്&#x200d;ഷങ്ങളായി ബംഗളൂരുവില്&#x200d; താമസിക്കുന്നതായും സുഹൈലിന് മെത്തുകള്&#x200d; വിതരണം ചെയ്യുന്നതായും കേസില്&#x200d; പിടിയിലായ പ്രതി ഡെക്കോ പൊലീസിനോട് പറഞ്ഞു. ബംഗളൂരുവിലെ മയക്കുമരുന്ന് വിതരണക്കാര്&#x200d;ക്കെതിരായ നടപടിയെത്തുടര്&#x200d;ന്ന് ഇയാള്&#x200d; അടുത്തിടെ ഡല്&#x200d;ഹിയിലേക്ക് താമസം മാറിയിരുന്നു. നൈജീരിയ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന പ്രധാന സംഘമാണ് ഇന്ത്യയിലേക്കുള്ള ചരക്കുകള്&#x200d; ആഫ്രിക്കന്&#x200d; പൗരന്മാര്&#x200d; വഴി എത്തിച്ചതെന്നും അന്വേഷണത്തില്&#x200d; പുറത്തുവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gang-of-malayalees-arrested-with-rs-21-crore-intoxicants-in-bengaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരില്‍ ഗര്‍ഭിണിയായ ടെക്കി മരിച്ച നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/pregnant-techie-found-dead-in-bangalore-husband-arrested.html</link>
					<comments>https://www.chandrikadaily.com/pregnant-techie-found-dead-in-bangalore-husband-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 29 Aug 2025 09:52:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[bangalure]]></category>
		<category><![CDATA[crimenews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352123</guid>

					<description><![CDATA[ബംഗളൂരുവില്‍ ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.]]></description>
										<content:encoded><![CDATA[<p>ബംഗളൂരുവില്&#x200d; ഗര്&#x200d;ഭിണിയായ സ്ത്രീയെ വീട്ടില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തി. സോഫ്റ്റ്വെയര്&#x200d; എഞ്ചിനിയര്&#x200d; ആയിരുന്ന ശില്&#x200d;പ പഞ്ചങ്ങ്മാതയാണ്(27) മരിച്ചത്. മുന്&#x200d; എഞ്ചിനിയറും പാനിപൂരി വില്&#x200d;പനക്കാരനുമായ ഭര്&#x200d;ത്താവ് പ്രവീണിനെ(38) സദ്ദുഗന്റേപല്യ പൊലീസ് അറസ്റ്റ് ചെയ്തു. ശില്&#x200d;പയുടെ അമ്മ ശാരദ പഞ്ചങ്മാത നല്&#x200d;കിയ ഗാര്&#x200d;ഹിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. </p>
<p>ടൗണിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്&#x200d; നിന്ന് പ്രവീണ്&#x200d; ഇറങ്ങിയയുടനാണ് ശില്&#x200d;പ ആത്മഹത്യ ചെയ്തത്. </p>
<p>മൂന്ന് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികള്&#x200d;ക്ക് ഒന്നര വയസുള്ള മകനുണ്ട്.<br />
150 ഗ്രാം സ്വര്&#x200d;ണവും വീട്ടുപകരണങ്ങളും വിവാഹസമയത്ത് നല്&#x200d;കിയിരുന്നു. എന്നാല്&#x200d; വിവാഹശേഷവും പ്രവീണും മാതാവ് ശാന്തവ്വയും കൂടുതല്&#x200d; പണം ആവശ്യപ്പെടുകയും പീഡനം തുടരുകയും ചെയ്തുവെന്ന് ശില്&#x200d;പയുടെ കുടുംബം പറഞ്ഞതായി പൊലീസ് രേഖപ്പെടുത്തി. എഞ്ചിനിയര്&#x200d; ആയത് കൊണ്ടായിരുന്നു പ്രവീണുമായുള്ള വിവാഹം കുടുംബം നടത്തിയത്.എന്നാല്&#x200d; വിവാഹ ശേഷം പ്രവീണ്&#x200d; പാനീപൂരി വില്&#x200d;പനയിലേക്ക് തിരിയുകയായിരുന്നു.</p>
<p>ബിസിനസ് ആരംഭിക്കുന്നതിനായി 5 ലക്ഷം ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോള്&#x200d; ശില്&#x200d;പയെ ആക്രമിക്കുകയും വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തുവെന്ന് പരാതിയില്&#x200d; പറയുന്നു. പണം നല്&#x200d;കിയതിന് ശേഷവും പീഡനം തുടര്&#x200d;ന്നുവെന്നും അമ്മ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഹൃദയാഘാതത്തെ തുടര്&#x200d;ന്നുള്ള മരണമെന്നായിരുന്നു പ്രവീണും കുടുംബവും ആദ്യം ശില്&#x200d;പയുടെ കുടുംബത്തെ അറിയിച്ചത്. പിന്നീട് ശില്&#x200d;പ ആത്മഹത്യ ചെയ്തതാണെന്ന് മാറ്റിപ്പറഞ്ഞു.പൊലീസ് വരുന്നതിന് മുമ്പ് മൃതദേഹം ബെഡില്&#x200d; കിടത്തിയ നിലയിലായിരുന്നു. ആത്മഹത്യ ചെയ്തതായിരുന്നുവെങ്കില്&#x200d; ഹൃദയാഘാതമാണെന്ന് പറഞ്ഞതെന്തിനാണെന്നും മൃതദേഹം പൊലീസ് വരുന്നതിന് മുമ്പ് മാറ്റിക്കിടത്തിയതെന്തിനാണെന്നും ശില്&#x200d;പയുടെ ബന്ധു സൗമ്യ മാധ്യമങ്ങളോട് ചോദിച്ചു.</p>
<p>സ്ത്രീധന പീഡനത്തിനും അസ്വാഭാവിക മരണത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pregnant-techie-found-dead-in-bangalore-husband-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അതിരാവിലെയുള്ള ഷോ വേണ്ട; ബെംഗളൂരുവില്&#x200d; &#8216;പുഷ്പ 2&#8217; പ്രദര്&#x200d;ശനത്തിന് വിലക്ക്‌</title>
		<link>https://www.chandrikadaily.com/no-early-morning-show-pushpa-2-screening-banned-in-bengaluru.html</link>
					<comments>https://www.chandrikadaily.com/no-early-morning-show-pushpa-2-screening-banned-in-bengaluru.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Dec 2024 05:59:42 +0000</pubDate>
				<category><![CDATA[film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[allu arjun]]></category>
		<category><![CDATA[bangalure]]></category>
		<category><![CDATA[PUSHPA2]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320507</guid>

					<description><![CDATA[പുലര്&#x200d;ച്ചെ മൂന്നിനും നാലിനും ഉള്ള ഷോകള്&#x200d; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റര്&#x200d; ഉടമകള്&#x200d;ക്ക് റിലീസിന് മണിക്കൂറുകള്&#x200d;ക്ക് മുന്&#x200d;പാണ് നോട്ടീസ് നല്&#x200d;കിയത്]]></description>
										<content:encoded><![CDATA[<p>രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുഷ്പ 2 ഇന്ന് പുലര്&#x200d;ച്ചയോടെ തന്നെ തീയറ്ററുകളില്&#x200d; എത്തിക്കഴിഞ്ഞിരുന്നു. അല്ലു അര്&#x200d;ജുന്റെ ബ്രഹ്മാണ്ഡ ചിത്രത്തിന് മികച്ച പ്രതികരണമാണ് റിലീസ് ദിവസം തന്നെ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്&#x200d; ബെംഗളൂരു അര്&#x200d;ബണ്&#x200d; ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണര്&#x200d; ചിത്രത്തിന്റെ അതിരാവിലെയുള്ള ഷോ റദ്ദാക്കി എന്ന വാര്&#x200d;ത്തയാണ് ഇപ്പോള്&#x200d; പുറത്തുവരുന്നത്. പുലര്&#x200d;ച്ചെ മൂന്നിനും നാലിനും ഉള്ള ഷോകള്&#x200d; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തീയറ്റര്&#x200d; ഉടമകള്&#x200d;ക്ക് റിലീസിന് മണിക്കൂറുകള്&#x200d;ക്ക് മുന്&#x200d;പാണ് നോട്ടീസ് നല്&#x200d;കിയത്. ബെംഗളൂരുവിലെ 40 സിംഗിള്&#x200d; സ്‌ക്രീനുകളിലെ പ്രദര്&#x200d;ശനം റദ്ദാക്കാനാണ് നിര്&#x200d;ദേശം.</p>
<p>1964-ലെ കര്&#x200d;ണാടക സിനിമാസ് ഭേദഗതി നിയമം പ്രകാരം ചലച്ചിത്രങ്ങളുടെ ആദ്യ പ്രദര്&#x200d;ശനം ഒരുകാരണവശാലും രാവിലെ 6.30ന് മുമ്പ് ആരംഭിക്കാന്&#x200d; പാടില്ലാ. അവസാന ഷോ രാത്രി 10.30-ന് ശേഷം മാത്രമേ പ്രദര്&#x200d;ശിപ്പിക്കാനും പാടുള്ളൂ. ഈ വര്&#x200d;ഷം തന്നെ റിലീസിനെത്തിയ പല സിനിമകളും ഈ നിയമം പാലിച്ചിരുന്നില്ലായെന്നാണ് റിപ്പോര്&#x200d;ട്ട്. അതേസമയം, പുഷ്പ 2-വിന്റെ അതിരാവിലെയുള്ള ഷോയ്ക്ക് ടിക്കറ്റെടുത്തവര്&#x200d;ക്ക് പണം തിരികെ നല്&#x200d;കുമെന്ന് തീയറ്റര്&#x200d; ഉടമകള്&#x200d; അറിയിച്ചു.</p>
<p>&#8216;പുഷ്പ: ദി റൈസി&#8217; എന്ന വന്&#x200d; വിജയമായി മാറിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് &#8216;പുഷ്പ: ദി റൂള്&#x200d; (പുഷ്പ 2). ആദ്യ ഭാഗത്തിലെ പ്രകടനത്തിലൂടെ കഴിഞ്ഞതവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അല്ലു അര്&#x200d;ജുനെ തേടിയെത്തിയിരുന്നു.</p>
<p>രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ് ചിത്രത്തില്&#x200d; പ്രതിനായകവേഷത്തിലെത്തുന്നത്. പ്രകാശ് രാജ്, ജഗപതി ബാബു, സുനില്&#x200d;, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്&#x200d;. മൈത്രി മൂവി മേക്കേഴ്‌സ് നിര്&#x200d;മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്റേതുതന്നെയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-early-morning-show-pushpa-2-screening-banned-in-bengaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളിപ്പാട്ടം എടുക്കാന്&#x200d; പോയ ഏഴ് വയസുകാരി തിരിച്ചെത്തിയത് കരഞ്ഞുകൊണ്ട്; മുന്&#x200d; എസ്‌ഐ ബലാത്സംഗം ചെയ്തതായി പരാതി</title>
		<link>https://www.chandrikadaily.com/a-seven-year-old-girl-who-went-to-get-a-toy-came-back-crying-ex-si-rape-complaint.html</link>
					<comments>https://www.chandrikadaily.com/a-seven-year-old-girl-who-went-to-get-a-toy-came-back-crying-ex-si-rape-complaint.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 15 Aug 2023 15:32:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangalure]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269977</guid>

					<description><![CDATA[ബംഗളൂരുവില്&#x200d; ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്&#x200d; 74കാരനായ റിട്ടയേഡ് എസ്.ഐ അറസ്റ്റില്&#x200d;.]]></description>
										<content:encoded><![CDATA[<p>ബംഗളൂരുവില്&#x200d; ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്&#x200d; 74കാരനായ റിട്ടയേഡ് എസ്.ഐ അറസ്റ്റില്&#x200d;. കുട്ടിയുടെ കുടുംബം പ്രതിയുടെ വീടിന് മുകളില്&#x200d; വാടകക്ക് താമസിച്ചു വരികയായിരുന്നു. കുട്ടിയുടെ കളിപ്പാട്ടം താഴേക്ക് വീണത് എടുക്കാന്&#x200d; പോയ പെണ്&#x200d;കുട്ടി കരഞ്ഞു കൊണ്ടാണ് തിരിച്ചെത്തിയത്. കാര്യങ്ങള്&#x200d; തിരക്കിയ അമ്മയോട് കുട്ടി കാര്യങ്ങള്&#x200d; പറയുകയായിരുന്നു.</p>
<p>ഉടനെ തന്നെ പിതാവ് ഇയാളുടെ അടുത്തെത്തി കാര്യങ്ങള്&#x200d; തിരക്കിയപ്പോള്&#x200d; വീട്ടില്&#x200d; നിന്ന് ഇറങ്ങിപ്പോകാന്&#x200d; ഭീഷണിപ്പെടുത്തുകയും രൂക്ഷമായി സംസാരിക്കുകയും ചെയ്തു. ഇയാളുടെ മകനും പൊലീസ് ഉദ്യോഗസ്ഥനാണ്. ഇയാളും ഭീഷണിപ്പെടുത്തിയതായി പരാതിയില്&#x200d; പറയുന്നു.</p>
<p>ശേഷം നല്&#x200d;കിയ പരാതിയില്&#x200d; പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മകനെതിരെയും പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-seven-year-old-girl-who-went-to-get-a-toy-came-back-crying-ex-si-rape-complaint.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
