<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bangaluru &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bangaluru/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Nov 2025 06:09:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bangaluru &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബെംഗളൂരുവിലെ 7 കോടി രൂപ കവര്‍ച്ച: ജീവനക്കാര്‍ക്ക് പങ്കില്ലെന്ന് അന്വേഷണം</title>
		<link>https://www.chandrikadaily.com/7-crore-robbery-in-bengaluru-investigation-of-no-involvement-of-employees.html</link>
					<comments>https://www.chandrikadaily.com/7-crore-robbery-in-bengaluru-investigation-of-no-involvement-of-employees.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Nov 2025 06:09:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364465</guid>

					<description><![CDATA[പ്രാഥമിക ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം വാന്‍ ഡ്രൈവര്‍ക്കും പണം കയറ്റിയ ഏജന്‍സിയിലെ ജീവനക്കാര്‍ക്കും സംഭവത്തില്‍ പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: നഗരത്തെ നടുക്കിയ 7 കോടി രൂപയുടെ കവര്&#x200d;ച്ചാ കേസില്&#x200d; അന്വേഷണം കൂടുതല്&#x200d; ശക്തമാക്കി. പ്രാഥമിക ചോദ്യം ചെയ്യലുകള്&#x200d;ക്ക് ശേഷം വാന്&#x200d; ഡ്രൈവര്&#x200d;ക്കും പണം കയറ്റിയ ഏജന്&#x200d;സിയിലെ ജീവനക്കാര്&#x200d;ക്കും സംഭവത്തില്&#x200d; പങ്കില്ലെന്ന നിലപാടിലേക്കാണ് പൊലീസ് നീങ്ങുന്നത്. മണിക്കൂറുകള്&#x200d; നീണ്ട ചോദ്യം ചെയ്യലില്&#x200d; ഇവരുടെ മൊഴികളില്&#x200d; വൈരുദ്ധ്യം കണ്ടെത്താനായിട്ടില്ല. കവര്&#x200d;ച്ച ഉച്ചയ്ക്ക് 12:30 ഓടെ ജെപി നഗറിലെ അശോക പില്ലറിന് സമീപമാണ് സംഭവിച്ചത്.</p>
<p>എച്ച്.ഡി.എഫ്.സി. ബാങ്കില്&#x200d; നിന്ന് ഗോവിന്ദരാജപുരത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന പണവുമായി സഞ്ചരിച്ചിരുന്ന വാഹനം, ഇന്നോവ കാറിലെത്തിയ എട്ട് അംഗ സംഘം തടഞ്ഞു നിര്&#x200d;ത്തിയാണ് കവര്&#x200d;ന്നത്. കേന്ദ്ര നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് നടിച്ചാണ് സംഘം വാന്&#x200d; നിര്&#x200d;ത്തിച്ചത്. ഡ്രൈവര്&#x200d;, സിഎംഎസ് സ്ഥാപനത്തിലെ ജീവനക്കാരന്&#x200d;, സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; എന്നിവരെയാണ് ആദ്യം ചോദ്യം ചെയ്തത്. ഇവരുടെ മൊഴികളിലെ മുന്&#x200d;വൈരുദ്ധ്യങ്ങള്&#x200d; സംശയം വളര്&#x200d;ത്തിയിരുന്നെങ്കിലും, നിലവിലെ അന്വേഷണത്തില്&#x200d; ഇവര്&#x200d;ക്ക് പങ്കില്ലെന്നു പോലീസിന്റെ വിലയിരുത്തല്&#x200d;. ഇപ്പോള്&#x200d; അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത് കവര്&#x200d;ച്ച നടന്ന സ്ഥലത്തെ മൊബൈല്&#x200d; ടവറിലാണ്.</p>
<p>ടവറിന്റെ പരിധിയില്&#x200d; എത്തിച്ചേര്&#x200d;ന്ന ഫോണുകളുടെ വിവരങ്ങള്&#x200d; പരിശോധിച്ചുവരുന്നു. കവര്&#x200d;ച്ചയ്ക്ക് വന്ന സംഘം കന്നഡയിലാണ് സംസാരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. വാനിലുണ്ടായിരുന്ന സിസിടിവി രേഖകളുടെ ഡിവിആര്&#x200d; യൂണിറ്റ് കൊള്ളക്കാര്&#x200d; കൊണ്ടുപോയതും അന്വേഷണത്തിന് വലിയ വെല്ലുവിളിയാണ്. സംഭവത്തെക്കുറിച്ച് ജീവനക്കാര്&#x200d; പോലീസിനെ അറിയിക്കാന്&#x200d; വൈകിയത്, ആയുധങ്ങളുണ്ടായിരുന്നിട്ടും ഉപയോഗിക്കാതിരുന്നത്, സിസിടിവി ക്യാമറകള്&#x200d; ഇല്ലാത്ത ഭാഗത്ത് വാഹനം നിര്&#x200d;ത്തിയത് തുടങ്ങിയ കാര്യങ്ങള്&#x200d; ആദ്യം സംശയത്തിന് ഇടയാക്കിയിരുന്നു. കവര്&#x200d;ച്ചക്കാര്&#x200d; ഉപയോഗിച്ച ഗ്രേ കളര്&#x200d; ഇന്നോവ കാറിന്റെ നമ്പര്&#x200d; വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നഗരമാകെ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാന്&#x200d; സാധ്യതയുള്ള അതിര്&#x200d;ത്തികളിലും പരിശോധന ഊര്&#x200d;ജിതമായി തുടരുന്നു. വിരലടയാള വിദഗ്ദ്ധരും ഫോറന്&#x200d;സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/7-crore-robbery-in-bengaluru-investigation-of-no-involvement-of-employees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാണ്ഡ്യയില്‍ കനാലില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ചു</title>
		<link>https://www.chandrikadaily.com/three-girl-students-drown-in-canal-in-mandya-the-search-for-one-continues.html</link>
					<comments>https://www.chandrikadaily.com/three-girl-students-drown-in-canal-in-mandya-the-search-for-one-continues.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 03 Nov 2025 10:17:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[Mandya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361671</guid>

					<description><![CDATA[ദൊഡ്ഡകൊട്ടഗെരെ ഗ്രാമത്തിലെ വിശ്വേശ്വരയ്യ കനാലിലാണ് ദാരുണമായ അപകടം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>മംഗളൂരു: കര്&#x200d;ണാടകയിലെ മാണ്ഡ്യ ജില്ലയില്&#x200d; കനാലില്&#x200d; മൂന്ന് വിദ്യാര്&#x200d;ത്ഥിനികള്&#x200d; മുങ്ങിമരിച്ചു. ദൊഡ്ഡകൊട്ടഗെരെ ഗ്രാമത്തിലെ വിശ്വേശ്വരയ്യ കനാലിലാണ് ദാരുണമായ അപകടം ഉണ്ടായത്.</p>
<p>മൈസൂരു ഉദയഗിരിയിലെ ഹാജിറ റിസ്വാന്&#x200d; മദ്രസയിലെ വിദ്യാര്&#x200d;ത്ഥിനികളായ ഹാനി (14), അഫ്രീന്&#x200d; (13), ജാനിയ പര്&#x200d;വീന്&#x200d; (13) എന്നിവരാണ് ദുരന്തത്തില്&#x200d; പെട്ടത്. ഇതില്&#x200d; ഹാനിയുടെയും അഫ്രീന്റെയും മൃതദേഹങ്ങള്&#x200d; കനാലില്&#x200d; നിന്ന് കണ്ടെത്തി. ജാനിയ പര്&#x200d;വീനെക്കായുള്ള തിരച്ചില്&#x200d; തുടരുകയാണ്.</p>
<p>അപകടസമയത്ത് അഞ്ച് കുട്ടികള്&#x200d; കനാലില്&#x200d; ഇറങ്ങിയിരുന്നു. കനാലില്&#x200d; പാത്രങ്ങള്&#x200d; കഴുകുന്നതിനിടെ ഒരു കുട്ടി കാല്&#x200d; വഴുതി വെള്ളത്തിലേക്ക് വീണതിനെത്തുടര്&#x200d;ന്ന്, രക്ഷിക്കാന്&#x200d; ഇറങ്ങിയ മറ്റുള്ളവരും ഒഴുക്കില്&#x200d;പെട്ടു.</p>
<p>ആയിഷ (13), ആല്&#x200d;ബിയ (22), മുഹമ്മദ് ഗൗസ് (13) എന്നിവരെ നാട്ടുകാര്&#x200d; രക്ഷപ്പെടുത്തി മൈസൂരുവിലെ കെ.ആര്&#x200d;. ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം, ശുചീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി 15 വിദ്യാര്&#x200d;ത്ഥികളെയാണ് സ്ഥലത്തേക്ക് എത്തിച്ചിരുന്നത്. അപകടം അതിനിടെയാണ് സംഭവിച്ചത്.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് മാണ്ഡ്യ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്&#x200d; ഡോ. കുമാര സ്ഥലം സന്ദര്&#x200d;ശിച്ച് സ്ഥിതിഗതികള്&#x200d; വിലയിരുത്തുകയും, പോലീസും ഉദ്യോഗസ്ഥരും ചേര്&#x200d;ന്ന് അന്വേഷണം ആരംഭിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-girl-students-drown-in-canal-in-mandya-the-search-for-one-continues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരുവില്‍ വലിച്ചെറിഞ്ഞ മാലിന്യം വീട്ടില്‍ തിരിച്ച് നല്‍കി; ബംഗളൂരു കോര്‍പ്പറേഷന്റെ കടുത്ത നടപടി</title>
		<link>https://www.chandrikadaily.com/ggarbage-ddumped-on-thhe-street-was-returned-home-draconian-action-by-bengaluru-corporation.html</link>
					<comments>https://www.chandrikadaily.com/ggarbage-ddumped-on-thhe-street-was-returned-home-draconian-action-by-bengaluru-corporation.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 31 Oct 2025 12:08:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[corporation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361293</guid>

					<description><![CDATA[ തെരുവില്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച് അവരുടെ വീടുകളില്‍ കൊണ്ടെത്തിച്ച് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) ശക്തമായ സന്ദേശം നല്‍കി. ]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: തെരുവില്&#x200d; വലിച്ചെറിഞ്ഞ മാലിന്യം തിരിച്ച് അവരുടെ വീടുകളില്&#x200d; കൊണ്ടെത്തിച്ച് ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (BSWML) ശക്തമായ സന്ദേശം നല്&#x200d;കി. നഗരത്തിന്റെ ശുചിത്വം നിലനിര്&#x200d;ത്താന്&#x200d; ലക്ഷ്യമിട്ടുള്ള &#8216; കന്ന സുരിവ ഹയ്യ &#8216; ( മാലിന്യ നിക്ഷേപ ഉത്സവം) പദ്ധതിയുടെ ഭാഗമായി നടത്തിയതാണ് ഈ നടപടി. നഗരത്തിലെ 190 വീടുകളിലേക്കാണ് റോഡില്&#x200d; വലിച്ചെറിഞ്ഞ  മാലിന്യങ്ങള്&#x200d; തിരിച്ചെത്തിയത്. ഇതോടൊപ്പം 2,000 രൂപ മുതല്&#x200d; 10,000 രൂപ വരെ പിഴയും ചുമത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്&#x200d; തന്നെ മൂന്നു ലക്ഷത്തോളം രൂപയുടെ പിഴ ശേഖരിച്ചതായും അധികൃതര്&#x200d; അറിയിച്ചു. ഗ്രേറ്റര്&#x200d; ബംഗളൂരു ഏരിയ (GBA )യില്&#x200d; വരുന്ന കോര്&#x200d;പ്പറേഷന്&#x200d; പരിധിയിലുള്ള വീടുകളില്&#x200d; ഓരോന്നിലും മാലിന്യ ശേഖരണ സംവിധാനം നിലവിലുണ്ടെങ്കിലും ചിലര്&#x200d; ഇപ്പോഴും തെരുവിലേക്കാണ് മാലിന്യം വലിച്ചെറിയുന്നത്. നഗരത്തിന്റെ ശുചിത്വം തകര്&#x200d;ക്കുന്ന ഇത്തരം പ്രവൃത്തികള്&#x200d; ആവര്&#x200d;ത്തിക്കുന്നവര്&#x200d;ക്കെതിരെ ഇനി കൂടുതല്&#x200d; കടുത്ത നടപടികള്&#x200d; സ്വീകരിക്കുമെന്ന് അധികൃതര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി. &#8216; മാലിന്യം വീടുതോറും ശേഖരിക്കുന്ന സംവിധാനം നിലനില്&#x200d;ക്കുമ്പോള്&#x200d; തെരുവില്&#x200d; വലിച്ചെറിയുന്നത് നഗരം നശിപ്പിക്കുന്ന പ്രവൃത്തിയാണെന്ന് &#8216;,  അധികൃതര്&#x200d; വ്യക്തമാക്കി. ഈ ശ്രമം മറ്റുള്ളവര്&#x200d;ക്കും മാതൃകയാകുമെന്നാണ് പ്രതീക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ggarbage-ddumped-on-thhe-street-was-returned-home-draconian-action-by-bengaluru-corporation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗ്ളൂരുവില്‍ കാമുകിയെ കാണാനെത്തിയ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/a-young-man-who-came-to-meet-his-girlfriend-was-beaten-to-death-in-bangalore.html</link>
					<comments>https://www.chandrikadaily.com/a-young-man-who-came-to-meet-his-girlfriend-was-beaten-to-death-in-bangalore.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 27 Oct 2025 06:02:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360426</guid>

					<description><![CDATA[യുവതിയുടെ കുടുംബമാണ് യുവാവിനെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊലപ്പെടുത്തിയത്. ]]></description>
										<content:encoded><![CDATA[<p>ബംഗ്ളൂരു: ബിദാറില്&#x200d; കാമുകിയെ കാണാനെത്തിയ യുവാവിനെ മര്&#x200d;ദിച്ച് കൊലപ്പെടുത്തി. യുവതിയുടെ കുടുംബമാണ് യുവാവിനെ തൂണില്&#x200d; കെട്ടിയിട്ട് മര്&#x200d;ദിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിലെ ഗൗണഗാവ് സ്വദേശിയായ വിഷ്ണു (25) യാണ് മരിച്ചത്. </p>
<p>വിഷ്ണുവിന് വിവാഹിതയായ പൂജയുമായുള്ള ബന്ധം കുടുംബം എതിര്&#x200d;ത്തിരുന്നു. സംഭവദിവസം വിഷ്ണു പൂജയെ കാണാനെത്തിയപ്പോള്&#x200d;, യുവതിയുടെ പിതാവ് അശോകനും സഹോദരന്&#x200d; ഗജാനനും ചേര്&#x200d;ന്ന് വിഷ്ണുവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഷ്ണു ആശുപത്രിയില്&#x200d;വെച്ച് മരിച്ചു. </p>
<p>വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് കുലാപതകക്കുറ്റം ചുമത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-who-came-to-meet-his-girlfriend-was-beaten-to-death-in-bangalore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോളിയില്‍ കലാശം</title>
		<link>https://www.chandrikadaily.com/culminating-in-a-volleyy.html</link>
					<comments>https://www.chandrikadaily.com/culminating-in-a-volleyy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 26 Oct 2025 02:30:23 +0000</pubDate>
				<category><![CDATA[Local Sports]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[Volleyball]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360288</guid>

					<description><![CDATA[വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. ]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: പ്രൈം വോളിബോള്&#x200d; ലീഗ് നാലാം സീസണ്&#x200d; ചാമ്പ്യന്&#x200d;മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്&#x200d;ഡോര്&#x200d; സ്റ്റേഡിയത്തില്&#x200d; നടക്കുന്ന കലാശക്കളിയില്&#x200d; മുംബൈ മിറ്റിയോഴ്‌സ് മുന്&#x200d; റണ്ണേഴ്സ് അപ്പായ ബെംഗളൂരു ടോര്&#x200d;പ്പിഡോസിനെ നേരിടും. സോണി സ്‌പോര്&#x200d;ട്സ് നെറ്റ്വര്&#x200d;ക്കിലും പ്രൈം വോളിബോള്&#x200d; യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരു ടീമുകള്&#x200d;ക്കും ഇതുവരെ കിരിടം നേടാനായിട്ടില്ല. 2023 ഫൈനലില്&#x200d; ബെംഗളൂരു ടോര്&#x200d;പ്പി ഡോസ്, അഹമ്മദാബാദ് ഡി ഫന്&#x200d;ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞ വര്&#x200d;ഷം സൂപ്പര്&#x200d; ഫൈവില്&#x200d; കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യ ഫൈനലാണിത്. ലീഗ് ഘട്ടത്തില്&#x200d; അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടിമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്&#x200d;ഡിയന്&#x200d;സിനെ നേരിട്ടുള്ള സെറ്റു കള്&#x200d;ക്ക് തോല്&#x200d;പിച്ചാണ് ഫൈനല്&#x200d; ടിക്കറ്റ് നേടിയത്. അതേസമയം മുന്&#x200d;ചാമ്പ്യന്&#x200d;മാരെ 3 -1ന് തോല്&#x200d;പ്പിച്ചാണ് ബെംഗളുരിന്റെ ഫൈനല്&#x200d; പ്രവേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/culminating-in-a-volleyy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്‍ ബസിന് തീപിടിച്ച് വന്‍ ദുരന്തം; 25ലേറെ മരണം</title>
		<link>https://www.chandrikadaily.com/bus-catches-fire-on-bengaluuru-hyderabad-national-highway-more-than-25-deaths.html</link>
					<comments>https://www.chandrikadaily.com/bus-catches-fire-on-bengaluuru-hyderabad-national-highway-more-than-25-deaths.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 24 Oct 2025 05:08:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Karanataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359968</guid>

					<description><![CDATA[കുര്‍ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ]]></description>
										<content:encoded><![CDATA[<p>ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയില്&#x200d; ബസിന് തീപിടിച്ച് വന്&#x200d; ദുരന്തം. കുര്&#x200d;ണൂരിനടുത്ത് ഉള്ളിന്ദകൊണ്ട ക്രോസിന് സമീപം പുലര്&#x200d;ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തില്&#x200d; 25ലധികം പേര്&#x200d; മരിച്ചതായി റിപ്പോര്&#x200d;ട്ട്.</p>
<p>കാവേരി ട്രാവല്&#x200d;സ് ബസിനാണ് തീപിടിച്ചത്. അപകടസമയത്ത് ബസില്&#x200d; 40ഓളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്&#x200d;ട്ട്. അതേസമയം ബസില്&#x200d; നിന്ന് 12ഓളം യാത്രക്കാരെ രക്ഷപ്പെടുത്തി. തീ പടര്&#x200d;ന്നതോടെ യാത്രക്കാര്&#x200d; ജനാലകള്&#x200d; തകര്&#x200d;ത്ത് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്&#x200d; ബസ് പൂര്&#x200d;ണമായി കത്തിയമര്&#x200d;ന്നു. </p>
<p>പുലര്&#x200d;ച്ചെ 3.30നായിരുന്നു അപകടം. ബസ് ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അതേസമയം അഗ്നിശമന സേനാംഗങ്ങള്&#x200d; സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്&#x200d;ണ്ണമായും കത്തിനശിച്ചു. പരിക്കേറ്റവരെ കുര്&#x200d;ണൂല്&#x200d; സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്&#x200d;ത്തനം തുടരുകയാണ്. പൊലീസ് സ്ഥിതിഗതികള്&#x200d; വിലയിരുത്തിവരികയാണ്. അപകടത്തില്&#x200d; ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്&#x200d; ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bus-catches-fire-on-bengaluuru-hyderabad-national-highway-more-than-25-deaths.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്‍ണാടകയില്‍ ക്രൂരക്കൊലപാതകം; ഭാര്യയെ കൊന്ന് കുഴല്‍ക്കിണറില്‍ മൂടി</title>
		<link>https://www.chandrikadaily.com/11brutal-murder-in-karnataka-he-killed-his-wife-and-buried-her-in-a-tube-well.html</link>
					<comments>https://www.chandrikadaily.com/11brutal-murder-in-karnataka-he-killed-his-wife-and-buried-her-in-a-tube-well.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 20 Oct 2025 10:04:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[KARNADAKA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359347</guid>

					<description><![CDATA[ഒന്നര മാസം മുമ്പ് ഭാര്യ കാണാതായതായി കാടൂര്‍ പൊലീസ് സ്റ്റേഷനില്‍ വിജയ് തന്നെയാണ് പരാതി നല്‍കിയിരുന്നത്.]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: കര്&#x200d;ണാടകയില്&#x200d; ഭാര്യയെ കൊലപ്പെടുത്തിയ ഭര്&#x200d;ത്താവിനെയും മാതാപിതാക്കളെയും കര്&#x200d;ണാടക പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ടത് 28കാരിയായ ഭാരതിയെയാണ്. പ്രതി ചിക്കമംഗളൂരു ജില്ലയിലെ അലഗാട്ട സ്വദേശിയായ വിജയ് ആണ്.</p>
<p>ഒന്നര മാസം മുമ്പ് ഭാര്യ കാണാതായതായി കാടൂര്&#x200d; പൊലീസ് സ്റ്റേഷനില്&#x200d; വിജയ് തന്നെയാണ് പരാതി നല്&#x200d;കിയിരുന്നത്. എന്നാല്&#x200d; അന്വേഷണത്തില്&#x200d; പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യമായിരുന്നു  ഭാര്യയെ കൊലപ്പെടുത്തിയതും മൃതദേഹം സ്വന്തം പാടത്തെ ഉപയോഗശൂന്യമായ കുഴല്&#x200d;ക്കിണറില്&#x200d; മൂടിയതും വിജയ് തന്നെയായിരുന്നു.</p>
<p>വിവാഹജീവിതത്തില്&#x200d; തര്&#x200d;ക്കങ്ങള്&#x200d; പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. അത്തരമൊരു തര്&#x200d;ക്കത്തിനിടെ വിജയ് നിയന്ത്രണം വിട്ട് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കുഴല്&#x200d;ക്കിണറില്&#x200d; ഇട്ട് കോങ്ക്രീറ്റ് കൊണ്ട് അടച്ച് മറച്ചു.</p>
<p>വിജയിന്റെ മൊഴികളില്&#x200d; ഉണ്ടായ വൈരുദ്ധ്യങ്ങള്&#x200d; പൊലീസിന് സംശയം തോന്നിയതോടെയാണ് അന്വേഷണം ഗൗരവതരമായി തുടങ്ങിയത്. പിടിക്കപ്പെടാതിരിക്കാന്&#x200d; ഇയാള്&#x200d; മൃഗബലികള്&#x200d; ഉള്&#x200d;പ്പെടെയുള്ള ചടങ്ങുകള്&#x200d; നടത്തിയതായും പൊലീസ് വ്യക്തമാക്കി.</p>
<p>കൊലപാതകവിവരം അറിഞ്ഞിട്ടും മാതാപിതാക്കള്&#x200d; മറച്ചുവെച്ചത് സ്ഥിരീകരിച്ചതിനെ തുടര്&#x200d;ന്ന് അവരെയും അറസ്റ്റ് ചെയ്തു. സംഭവം സംസ്ഥാനത്ത് വ്യാപകമായ ആക്രോശമുയര്&#x200d;ത്തിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11brutal-murder-in-karnataka-he-killed-his-wife-and-buried-her-in-a-tube-well.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരുവില്‍ പെണ്‍കുട്ടിയെ നഗ്നയാക്കി മര്‍ദിച്ച് ലഹരി നല്‍കി; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ പിടിയില്‍</title>
		<link>https://www.chandrikadaily.com/girl-stripped-naked-beaten-and-drugged-in-bengaluru-minor-boys-arrested.html</link>
					<comments>https://www.chandrikadaily.com/girl-stripped-naked-beaten-and-drugged-in-bengaluru-minor-boys-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 09 Oct 2025 16:51:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[girl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357651</guid>

					<description><![CDATA[ഗോവിന്ദ രാജനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ബംഗളൂരുവില്&#x200d; പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെ നഗ്നയാക്കി മര്&#x200d;ദിച്ച് നിരോധിത ലഹരി സിഗരറ്റ് വലിക്കാന്&#x200d; നിര്&#x200d;ബന്ധിച്ച സംഭവത്തില്&#x200d; പ്രായപൂര്&#x200d;ത്തിയാകാത്ത ആറ് ആണ്&#x200d;കുട്ടികള്&#x200d; അറസ്റ്റില്&#x200d;. ഗോവിന്ദ രാജനഗര്&#x200d; പൊലീസ് സ്റ്റേഷന്&#x200d; പരിധിയിലാണ് സംഭവം. വീഡിയോ ഓണ്&#x200d;ലൈനില്&#x200d; പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി.</p>
<p>കഴിഞ്ഞ ശനിയാഴ്ച ഗോവിന്ദ രാജനഗര്&#x200d; പൊലീസ് സ്റ്റേഷനിലെ സമൂഹമാധ്യമ മോണിറ്ററിങ് യൂണിറ്റ് ഉദ്യോഗസ്ഥര്&#x200d; വീഡിയോ പിന്തുടര്&#x200d;ന്ന് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അക്രമികളെ കണ്ടെത്തിയത്. </p>
<p>ആറ് മാസത്തിനിടെ പലപ്പോഴായി തന്നെ മുറിയില്&#x200d; പൂട്ടിയിട്ട് ആണ്&#x200d;കുട്ടികള്&#x200d; നിരോധിത മയക്കുമരുന്ന് അടങ്ങിയ സിഗരറ്റ് വലിക്കാന്&#x200d; നിര്&#x200d;ബന്ധിച്ചതായി ഇര പൊലീസിന് മൊഴി നല്&#x200d;കി. വിസമ്മതിച്ചപ്പോള്&#x200d; സംഘം ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും പെണ്&#x200d;കുട്ടി പറഞ്ഞു.</p>
<p>ആറ് പേരെയും ജുവനൈല്&#x200d; ജസ്റ്റിസ് ബോര്&#x200d;ഡിന് മുന്നില്&#x200d; ഹാജരാക്കി. തുടര്&#x200d;ന്ന് മഡിവാലയിലെ ഗവ. ഒബ്സര്&#x200d;വേഷന്&#x200d; ഹോമിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/girl-stripped-naked-beaten-and-drugged-in-bengaluru-minor-boys-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓണഘോഷ പരിപാടിക്കിടെ തര്‍ക്കം; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു</title>
		<link>https://www.chandrikadaily.com/controversy-during-onaghosha-programme-a-malayali-student-was-stabbed-in-bengaluru.html</link>
					<comments>https://www.chandrikadaily.com/controversy-during-onaghosha-programme-a-malayali-student-was-stabbed-in-bengaluru.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 02 Sep 2025 13:28:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[malayalistudent]]></category>
		<category><![CDATA[Onam]]></category>
		<category><![CDATA[program]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352629</guid>

					<description><![CDATA[സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യക്കാണ് കുത്തേറ്റത്.
]]></description>
										<content:encoded><![CDATA[<p>ഓണഘോഷ പരിപാടിക്കിടെ തര്&#x200d;ക്കം. ബെംഗളൂരുവില്&#x200d; മലയാളി വിദ്യാര്&#x200d;ത്ഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നേഴ്‌സിങ് വിദ്യാര്&#x200d;ത്ഥി ആദിത്യക്കാണ് കുത്തേറ്റത്.</p>
<p>കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി. ആദിത്യയുടെ സുഹൃത്ത് സാബിത്തിന് ആക്രമണത്തില്&#x200d; തലയ്ക്ക് പരുക്കേറ്റു. ഇരുവരും ചികിത്സയില്&#x200d; തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേര്&#x200d;ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversy-during-onaghosha-programme-a-malayali-student-was-stabbed-in-bengaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെംഗളൂരുവില്‍ ചെരുപ്പിനുള്ളില്‍ ഒളിച്ചിരുന്ന പാമ്പ് കടിയേറ്റ് ടെക്കി മരിച്ചു</title>
		<link>https://www.chandrikadaily.com/a-techie-died-after-being-bitten-by-a-snake-hiding-inside-his-shoe-in-bengaluru.html</link>
					<comments>https://www.chandrikadaily.com/a-techie-died-after-being-bitten-by-a-snake-hiding-inside-his-shoe-in-bengaluru.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 01 Sep 2025 17:44:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bangaluru]]></category>
		<category><![CDATA[death]]></category>
		<category><![CDATA[snake]]></category>
		<category><![CDATA[techy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352517</guid>

					<description><![CDATA[കര്‍ണാടക തലസ്ഥാനത്തെ ബന്നാര്‍ഘട്ട മേഖലയില്‍ മഞ്ജു പ്രകാശാണ് കൊല്ലപ്പെട്ടത്. ]]></description>
										<content:encoded><![CDATA[<p>ബെംഗളൂരുവില്&#x200d; 41 കാരനായ സോഫ്റ്റ്വെയര്&#x200d; എഞ്ചിനീയര്&#x200d; ചെരുപ്പിനുള്ളില്&#x200d; ഒളിച്ചിരുന്ന പാമ്പ് കടിയേറ്റ് മരിച്ചു. കര്&#x200d;ണാടക തലസ്ഥാനത്തെ ബന്നാര്&#x200d;ഘട്ട മേഖലയില്&#x200d; മഞ്ജു പ്രകാശാണ് കൊല്ലപ്പെട്ടത്. </p>
<p>പോലീസും മഞ്ജു പ്രകാശിന്റെ കുടുംബാംഗങ്ങളും പറയുന്നതനുസരിച്ച്, അദ്ദേഹം തന്റെ ക്രോക്ക്‌സ് സ്ലിപ്പറുകള്&#x200d; വീടിന് പുറത്ത് ഉപേക്ഷിച്ചിരുന്നു. ജ്യൂസ് വാങ്ങാന്&#x200d; ഔട്ടിങ്ങില്&#x200d; നിന്ന് വീട്ടിലേക്ക് മടങ്ങിയ ശേഷം, പാമ്പ് ഒളിച്ചിരുന്ന ചെരിപ്പ് ധരിച്ചു. </p>
<p>മുമ്പുണ്ടായ ഒരു അപകടത്തെത്തുടര്&#x200d;ന്ന് പ്രകാശിന് കാലിന്റെ വികാരം നഷ്ടപ്പെട്ടിരുന്നു, മാത്രമല്ല യുവാവിന് കടിയേറ്റതായി മനസ്സിലായില്ല. അയാള്&#x200d; വിശ്രമിക്കാന്&#x200d; മുറിയിലേക്ക് പോയി. എന്നാല്&#x200d; ഒരു ബന്ധു പിന്നീട് ചെരിപ്പിനുള്ളില്&#x200d; പാമ്പിനെ കാണുകയും പിതാവിനെ അറിയിക്കുകയും ചെയ്തു. തുടര്&#x200d;ന്ന് പാമ്പിനെ നീക്കം ചെയ്തു.</p>
<p>യുവാവിന്റെ മാതാവ് പ്രതാശിനെ ഉണര്&#x200d;ത്താന്&#x200d; പോയപ്പോള്&#x200d; പ്രകാശ് പ്രതികരിക്കുന്നില്ലെന്ന് കണ്ടെത്തി. ഉടന്&#x200d; തന്നെ സ്വകാര്യ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ഡോക്ടര്&#x200d;മാര്&#x200d; മരണം സ്ഥിരീകരിച്ചു.</p>
<p>നേരത്തെ അപകടത്തില്&#x200d;പ്പെട്ട് കാലിന് തളര്&#x200d;ച്ചയുണ്ടായിരുന്നതിനാല്&#x200d; അയാള്&#x200d;ക്ക് വേദനയുണ്ടാകില്ലെന്ന് ബന്ധുക്കള്&#x200d; അഭിപ്രായപ്പെടുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-techie-died-after-being-bitten-by-a-snake-hiding-inside-his-shoe-in-bengaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
