<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bangladesh govt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bangladesh-govt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 Dec 2025 17:02:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bangladesh govt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/bangladesh-government-to-take-protection-of-dipu-chandra-dass-family.html</link>
					<comments>https://www.chandrikadaily.com/bangladesh-government-to-take-protection-of-dipu-chandra-dass-family.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 24 Dec 2025 17:02:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[bangladesh govt]]></category>
		<category><![CDATA[deepuchandradas]]></category>
		<category><![CDATA[worldnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370560</guid>

					<description><![CDATA[ദിപുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം വിദ്യാഭ്യാസ ഉപദേഷ്ടാവ് സി.ആര്‍. അബ്‌റാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ബംഗ്ലാദേശിലെ മൈമെന്&#x200d;സിങ്ങില്&#x200d; ആള്&#x200d;ക്കൂട്ട ആക്രമണത്തില്&#x200d; കൊല്ലപ്പെട്ട വസ്ത്ര ഫാക്ടറി തൊഴിലാളി ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ബംഗ്ലാദേശ് സര്&#x200d;ക്കാര്&#x200d; അറിയിച്ചു. ദിപുവിന്റെ കുടുംബത്തെ സന്ദര്&#x200d;ശിച്ച ശേഷം വിദ്യാഭ്യാസ ഉപദേഷ്ടാവ് സി.ആര്&#x200d;. അബ്‌റാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>ദിപു ദാസിന്റെ കൊലപാതകം ന്യായീകരിക്കാനാവാത്ത ക്രൂരമായ കുറ്റകൃത്യമാണെന്ന് അബ്‌റാര്&#x200d; പറഞ്ഞു. ദിപുവിന്റെ ഭാര്യ, കുട്ടി, മാതാപിതാക്കള്&#x200d; എന്നിവരുടെ പരിപാലന ഉത്തരവാദിത്തം സര്&#x200d;ക്കാര്&#x200d; ഏറ്റെടുത്തിട്ടുണ്ടെന്നും, കുടുംബത്തെ സന്ദര്&#x200d;ശിക്കുന്നതിന് മുമ്പ് മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി ഇക്കാര്യം ചര്&#x200d;ച്ച ചെയ്തതായും അദ്ദേഹം അറിയിച്ചു. സംഭവത്തില്&#x200d; അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.</p>
<p>ദിപുവിന്റെ കുടുംബത്തിന് സാമ്പത്തികവും ക്ഷേമപരവുമായ സഹായം നല്&#x200d;കുമെന്നും ബന്ധപ്പെട്ട സര്&#x200d;ക്കാര്&#x200d; വകുപ്പുകള്&#x200d; കുടുംബവുമായി അടുത്ത ബന്ധം പുലര്&#x200d;ത്തുമെന്നും മുഹമ്മദ് യൂനുസിന്റെ ഓഫീസ് വ്യക്തമാക്കി. അക്രമത്തെ ഒരു സാഹചര്യത്തിലും ന്യായീകരിക്കില്ലെന്നും, നിയമം കൈയിലെടുക്കാന്&#x200d; ആരെയും അനുവദിക്കില്ലെന്നും മുഖ്യ ഉപദേഷ്ടാവിന്റെ ഓഫീസ് വ്യക്തമാക്കി.</p>
<p>ദിപു ചന്ദ്ര ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 12 പേരെ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദിപുവിന്റെ സഹോദരന്&#x200d; അപു ചന്ദ്ര ദാസ് ഡിസംബര്&#x200d; 19ന് ഭാലുക പൊലീസ് സ്റ്റേഷനില്&#x200d; നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. ഡിസംബര്&#x200d; 18നാണ് ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടത്.</p>
<p>മതവികാരം വ്രണപ്പെടുത്തുന്ന സോഷ്യല്&#x200d; മീഡിയ പോസ്റ്റിന്റെ പേരിലാണ് ആക്രമണമെന്ന വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നിരുന്നെങ്കിലും, ദൈവനിന്ദയല്ല കൊലപാതകത്തിന് പിന്നിലെ കാരണമെന്നും, ജോലിസ്ഥലത്തെ ശത്രുതയാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ദിപുവിന്റെ കുടുംബം അറിയിച്ചു. പയനിയര്&#x200d; നിറ്റ്വെയേഴ്സ് ലിമിറ്റഡ് എന്ന വസ്ത്ര ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന ദിപു, ഫ്‌ലോര്&#x200d; മാനേജറില്&#x200d; നിന്ന് സൂപ്പര്&#x200d;വൈസറിലേക്കുള്ള സ്ഥാനക്കയറ്റത്തിനായുള്ള റിക്രൂട്ട്മെന്റ് പരീക്ഷ അടുത്തിടെ എഴുതിയിരുന്നു.</p>
<p>സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സഹപ്രവര്&#x200d;ത്തകരുമായി ദിപു തര്&#x200d;ക്കത്തിലേര്&#x200d;പ്പെട്ടിരുന്നുവെന്നും, ആക്രമണം നടന്ന ദിവസം ഫാക്ടറിക്കുള്ളില്&#x200d; സംഘര്&#x200d;ഷം രൂക്ഷമായിരുന്നുവെന്നും സഹോദരന്&#x200d; അപു ചന്ദ്ര ദാസ് ധാക്ക ട്രിബ്യൂണിനോട് പറഞ്ഞു. ഉച്ചകഴിഞ്ഞ് ജോലി ഉപേക്ഷിക്കാന്&#x200d; ദിപുവിനെ നിര്&#x200d;ബന്ധിതനാക്കിയതായും, പിന്നാലെ മതത്തെ അപമാനിച്ചെന്ന ആരോപണം ഉയര്&#x200d;ത്തിക്കൊണ്ടുവന്നതായും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>അതേസമയം, സംഭവത്തില്&#x200d; പ്രതിഷേധിച്ച് ഇന്ത്യയില്&#x200d; ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. കൊല്&#x200d;ക്കത്ത ഉള്&#x200d;പ്പെടെ പശ്ചിമബംഗാളിലെ വിവിധ ജില്ലകളില്&#x200d; ബുധനാഴ്ചയും ബിജെപിഹിന്ദുത്വ സംഘടനാ പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധിച്ചു. കൊല്&#x200d;ക്കത്തയെയും ദക്ഷിണ ബംഗാള്&#x200d; ജില്ലകളെയും ബന്ധിപ്പിക്കുന്ന ഹൗറ പാലത്തില്&#x200d; എത്തുന്നതിന് മുമ്പ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെ സംഘര്&#x200d;ഷം ഉണ്ടായി.</p>
<p>പ്രതിഷേധക്കാര്&#x200d; ബാരിക്കേഡുകള്&#x200d; മറികടക്കാന്&#x200d; ശ്രമിച്ചതോടെയാണ് പൊലീസ് ഇടപെടല്&#x200d; ശക്തമാക്കിയതെന്ന് അധികൃതര്&#x200d; അറിയിച്ചു. പ്രതിഷേധത്തിന്റെ പേരില്&#x200d; സാധാരണ ജീവിതം തടസപ്പെടുത്താനോ യാത്രക്കാര്&#x200d;ക്ക് ബുദ്ധിമുട്ടുണ്ടാക്കാനോ അനുവദിക്കില്ലെന്ന് ഹൗറ പൊലീസ് വ്യക്തമാക്കി.</p>
<p>ഡാര്&#x200d;ജിലിങ് ജില്ലയിലെ സിലിഗുരിയിലെ ഇന്തോബംഗ്ലാദേശ് അതിര്&#x200d;ത്തിയിലും നോര്&#x200d;ത്ത് 24 പര്&#x200d;ഗാനാസ് ജില്ലയിലെ പെട്രാപോള്&#x200d;ഘോസദംഗ അതിര്&#x200d;ത്തിയിലും ബംഗ്ലാദേശിലേക്കുള്ള ചരക്ക് ട്രക്കുകള്&#x200d; ഹിന്ദുത്വ സംഘടനകള്&#x200d; തടഞ്ഞു. &#8216;സനാതനി ജാതിയോതബാദി മഞ്ച&#8217; പ്രവര്&#x200d;ത്തകരാണ് ഘോസദംഗ അതിര്&#x200d;ത്തിയില്&#x200d; റോഡ് ഉപരോധം നടത്തി ട്രക്കുകളുടെ ഗതാഗതം തടഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bangladesh-government-to-take-protection-of-dipu-chandra-dass-family.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
