<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Bank Account &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bank-account/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 06 Apr 2024 06:22:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Bank Account &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു</title>
		<link>https://www.chandrikadaily.com/accounts-of-cpim-thrissur-district-committee-frozen.html</link>
					<comments>https://www.chandrikadaily.com/accounts-of-cpim-thrissur-district-committee-frozen.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 06 Apr 2024 06:22:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[income tax]]></category>
		<category><![CDATA[money]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294676</guid>

					<description><![CDATA[ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>തൃശൂർ∙ സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചു. തൃശൂർ ജില്ലാ കമ്മിറ്റിക്ക് ബാങ്ക് ഓഫ് ഇന്ത്യ എംജി റോഡ് ശാഖയിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. ഈ അക്കൗണ്ട് വഴി ഈ മാസം പിൻവലിച്ചത് ഒരു കോടി രൂപ. 1998ൽ തുടങ്ങിയ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.</p>
<p>തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം ഉള്ളത് 10 കോടി രൂപ. 1998ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്. ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് ഒരു കോടി രൂപ പിൻവലിച്ചിരുന്നു. ഈ പണം ചെലവഴിക്കരുതെന്ന് ഇൻകംടാക്സ് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>സിപിഎം ജില്ലാ സെക്രട്ടറിയാണ് പണം പിൻവലിച്ചത്. കരുവന്നൂർ ബാങ്ക് കേസിൽ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിൽ നിന്ന് ആദായനികുതി വകുപ്പ് മൊഴി എടുത്തിരുന്നു. തൃശൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. സിപിഎം പണം പിൻവലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാൽകൃത ബാങ്കുകളിലും ആദായനികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accounts-of-cpim-thrissur-district-committee-frozen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവം; ആദായനികുതി വകുപ്പിന്റെ ഉത്തരവിനെതിരെ കോൺ​ഗ്രസ് ഹൈക്കോടതിയിൽ</title>
		<link>https://www.chandrikadaily.com/incident-of-freezing-of-bank-accounts-congress-against-the-order-of-the-income-tax-department-in-the-high-court.html</link>
					<comments>https://www.chandrikadaily.com/incident-of-freezing-of-bank-accounts-congress-against-the-order-of-the-income-tax-department-in-the-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Mar 2024 10:02:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[breeze]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=292616</guid>

					<description><![CDATA[നടപടി റദ്ദാക്കണമെന്ന കോണ്&#x200d;ഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്&#x200d; തള്ളിയതിന് പിന്നാലെയാണ് പാര്&#x200d;ട്ടി ഹൈക്കോടതിയെ സമീപിച്ചത്. ]]></description>
										<content:encoded><![CDATA[<p>നികുതി റിട്ടേൺ അടച്ചില്ലെന്ന പേരില്&#x200d; കോണ്&#x200d;ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്&#x200d; മരവിപ്പിച്ച സംഭവത്തില്&#x200d; ദല്&#x200d;ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്&#x200d;ഗ്രസ്. നടപടി റദ്ദാക്കണമെന്ന കോണ്&#x200d;ഗ്രസിന്റെ ആവശ്യം ആദായനികുതി അപ്പലേറ്റ് ട്രൈബ്യൂണല്&#x200d; തള്ളിയതിന് പിന്നാലെയാണ് പാര്&#x200d;ട്ടി ഹൈക്കോടതിയെ സമീപിച്ചത്.</p>
<div>ആക്ടിങ് ചീഫ് ജസ്റ്റിസ് മന്&#x200d;മോഹന്&#x200d;, ജസ്റ്റിസ് തുഷാര്&#x200d; റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഹരജി സമര്&#x200d;പ്പിച്ചത്. കോണ്&#x200d;ഗ്രസിന് വേണ്ടി മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; വിവേക് തന്&#x200d;ഖയാണ് കോടതിയില്&#x200d; ഹാജരായത്.</div>
<div></div>
<div>രാഷ്ട്രീയ പാര്&#x200d;ട്ടിയുടെ അക്കൗണ്ടുകള്&#x200d; മരവിപ്പിച്ചത് ഗുരുതര പ്രശ്‌നമാണെന്ന് ഹരജി സമര്&#x200d;പ്പിച്ച് കൊണ്ട് വിവേക് തന്&#x200d;ഖ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകള്&#x200d;ക്കെതിരായ നടപടി റദ്ദാക്കണമെന്ന കോണ്&#x200d;ഗ്രസിന്റെ ആവശ്യം വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് തള്ളിയത്.</div>
<div></div>
<div>
<div>ആദായനികുതി അപ്പലേറ്റ് ട്രിബ്യൂണലിന്റെ ഉത്തരവില്&#x200d; തങ്ങള്&#x200d; നിരാശരാണെന്നും വിധിക്കെതിരെ ഉടന്&#x200d; ഹൈക്കോടതിയെ സമീപിക്കുമെന്നും വിവേക് തന്&#x200d;ഖ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അക്കൗണ്ടുകള്&#x200d; മരവിപ്പിച്ച സംഭവം ജനാധിപത്യത്തിന് എതിരായ ആക്രമണം ആണെന്നാണ് കോണ്&#x200d;ഗ്രസ് പറഞ്ഞത്.</div>
<div>ഫെബ്രുവരി 16നാണ് കോണ്&#x200d;ഗ്രസിന്റെയും യൂത്ത് കോണ്&#x200d;ഗ്രസിന്റെയും ഉള്&#x200d;പ്പടെ പാര്&#x200d;ട്ടിയുടെ ഒമ്പത് അക്കൗണ്ടുകള്&#x200d; ആദായനികുതി വകുപ്പ് മരവിപ്പിച്ചത്. പിന്നാലെ കോണ്&#x200d;ഗ്രസ് നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തില്&#x200d; അപ്പലറ്റ് ട്രിബ്യൂണല്&#x200d; ആണ് അക്കൗണ്ടുകള്&#x200d; പുനഃസ്ഥാപിച്ചത്.</div>
</div>
<div></div>
<div>അക്കൗണ്ടുകള്&#x200d; പുനഃസ്ഥാപിച്ചെങ്കിലും 65 കോടി രൂപ അക്കൗണ്ടില്&#x200d; നിന്ന് പിന്&#x200d;വലിച്ചതായി കോണ്&#x200d;ഗ്രസ് നേതാവ് അജയ് മാക്കന്&#x200d; ആരോപിച്ചിരുന്നു. കേന്ദ്ര ഏജന്&#x200d;സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച കോണ്&#x200d;ഗ്രസ്, പാര്&#x200d;ട്ടിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്&#x200d; തടസപ്പെടുത്തലാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും ആരോപിച്ചു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-of-freezing-of-bank-accounts-congress-against-the-order-of-the-income-tax-department-in-the-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ</title>
		<link>https://www.chandrikadaily.com/congress-says-central-government-has-frozen-all-accounts-of-the-party.html</link>
					<comments>https://www.chandrikadaily.com/congress-says-central-government-has-frozen-all-accounts-of-the-party.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 16 Feb 2024 06:14:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AJAY MAKEN]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[frozen]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290549</guid>

					<description><![CDATA[ഇന്നലെ മുതൽ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കൻ. കോൺഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്രസർക്കാർ മരവിപ്പിച്ചു എന്നാണ് ആരോപണം. കോൺഗ്രസ് നൽകുന്ന ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കുന്നില്ല. കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പു ചെയ്തു എന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ജനാധിപത്യത്തെയാണ്‌ കേന്ദ്രം മരവിപ്പിച്ചത്. ഇന്നലെ മുതൽ യൂത്ത് കോൺഗ്രസിന്റെ അക്കൗണ്ടുകളും മരവിപ്പിച്ചു. യൂത്ത് കോണ്ഗ്രസ് മെമ്പർഷിപ് ഫീ വാങ്ങിയ അക്കൗണ്ടും മരവിപ്പിച്ചു. 210 കോടിയുടെ രൂപയുടെ കണ്ടുകെട്ടൽ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു. ആ പണം കോർപറേറ്റ് ഫണ്ടിങ് അല്ല.</p>
<p>ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ്. 2018 -19 ലെ അദായ നികുതി വകുപ്പ് റിട്ടേൺസിൻ്റെ പേരിൽ തെരഞ്ഞെടുപ്പ് സമയം നോക്കിയാണ് നടപടി. ജുഡീഷ്യറിയിൽ ആണ് കോൺഗ്രസിന് വിശ്വാസം. ജനാധിപത്യത്തെ സംരക്ഷിക്കാൻ തെരുവിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-says-central-government-has-frozen-all-accounts-of-the-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ എന്ത്‌; പിഴ ഈടാക്കുന്നതിനുള്ള ആർബിഐ മാർഗനിർദേശങ്ങൾ </title>
		<link>https://www.chandrikadaily.com/what-if-minimum-balance-is-not-maintained-rbi-guidelines-for-levy-of-penalty.html</link>
					<comments>https://www.chandrikadaily.com/what-if-minimum-balance-is-not-maintained-rbi-guidelines-for-levy-of-penalty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 19 Sep 2023 10:24:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[RBI]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275294</guid>

					<description><![CDATA[മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ പിഴ ഈടാക്കാൻ കഴിയില്ല. ഉപയോക്താക്കൾ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. സേവിങ്സ് അക്കൗണ്ട് ഉള്ളവർ ഇത് അറിഞ്ഞിരിക്കണം.</p>
<p>ആർബിഐ സർക്കുലർ അനുസരിച്ച്, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ഈടാക്കുന്നതിന് താഴെപ്പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഒരു ബാങ്ക് പാലിക്കേണ്ടതുണ്ട്:</p>
<p> അറിയിപ്പ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ, പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയിൽ, കത്ത് അല്ലെങ്കിൽ മറ്റ് മോഡുകൾ വഴി ഉപഭോക്താവിനെ അറിയിക്കേണ്ടതാണ്.</p>
<p> ബാങ്കിന്റെ ബോർഡ് പിഴ ഈടാക്കുന്ന നയത്തിന് അംഗീകാരം നൽകണം.</p>
<p> പിഴയുടെ ചാർജുകൾ കുറവിന്റെ പരിധിക്ക് നേരിട്ട് ആനുപാതികമായിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യഥാർത്ഥ ബാലൻസും ആവശ്യമായ മിനിമം ബാലൻസും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു നിശ്ചിത ശതമാനം ആയിരിക്കണം. ചാർജുകൾ വീണ്ടെടുക്കുന്നതിന് അനുയോജ്യമായ സ്ലാബ് ഘടന ബാങ്കിന് തീരുമാനിക്കാം.</p>
<p> പിഴകൾ, ചാർജുകൾ ന്യായമായതും സേവനങ്ങൾ നൽകുന്നതിന് ഒരു ബാങ്ക് വഹിക്കുന്ന ശരാശരി ചെലവും ആയിരിക്കണം.</p>
<p> മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ചുമത്തി സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ബാലൻസായി മാറുന്നില്ലെന്ന് ഉറപ്പാക്കണം.</p>
<p><img src="https://s.w.org/images/core/emoji/13.1.0/72x72/1f449.png" alt="👉" class="wp-smiley" style="height: 1em; max-height: 1em;" />  മിനിമം ബാലൻസ് ന്യായമായ ഒരു കാലയളവിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ, അതായത് അറിയിപ്പ് നൽകിയിട്ടും ബാലൻസ് കുറവാണെങ്കിൽ പിഴ ചാർജുകൾ ഈടാക്കാവുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-if-minimum-balance-is-not-maintained-rbi-guidelines-for-levy-of-penalty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തട്ടുകടയില്&#x200d; നിന്ന് ഭക്ഷണം കഴിച്ച് 263 രൂപ ഫോണ്&#x200d; പേ ചെയ്തു; പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, പ്രതിസന്ധിയിലായി സാജിര്&#x200d;</title>
		<link>https://www.chandrikadaily.com/paid-263-rupees-by-phone-after-eating-at-that-shop-later-the-bank-account-was-frozen-and-sajir-was-in-crisis.html</link>
					<comments>https://www.chandrikadaily.com/paid-263-rupees-by-phone-after-eating-at-that-shop-later-the-bank-account-was-frozen-and-sajir-was-in-crisis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 29 May 2023 08:27:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[breeze]]></category>
		<category><![CDATA[phone pay]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256537</guid>

					<description><![CDATA[തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്. താമരശ്ശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പൂർ പൊലീസിന്റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടിൽ നിന്ന് പണം അയക്കാൻ കഴിയാതിരുന്നതിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച രാജസ്ഥാൻ സ്വദേശി 263 രൂപ ഫോൺ പേ ചെയ്തതിന് പിന്നാലെ താമരശ്ശേരി ചുങ്കം സ്വദേശിയായ ഹോട്ടൽ ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ആക്സിസ് ബാങ്കിന്റെ താമരശ്ശേരി ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. പണം അയച്ചയാൾ തട്ടിപ്പ് കേസിലെ പ്രതിയാണെന്ന കാരണം പറഞ്ഞാണ് പണം സ്വീകരിച്ചയാളുടെ അക്കൗണ്ട് മരവിപ്പിച്ചത്.</p>
<p>താമരശ്ശേരി ചുങ്കത്ത് തട്ടുകട നടത്തുന്ന സാജിറിന്റെ ബാങ്ക് അക്കൗണ്ടാണ് ജയ്പൂർ പൊലീസിന്റെ നിർദേശപ്രകാരം ആക്സിസ് ബാങ്ക് മരവിപ്പിച്ചത്. അക്കൗണ്ടിൽ നിന്ന് പണം അയക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് സൈബർ പൊലീസിന്റെ നിർദേശപ്രകാരം ജയ്പൂരിലെ ജവഹർ സർക്കിൾ ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി അറിയിച്ചത്. തട്ടുകടയിലെത്തി ഭക്ഷണം കഴിച്ച ജയ്പൂർ സ്വദേശി 263 രൂപ ഫോൺ പേ വഴി അയച്ചിരുന്നു. ജവഹർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസിലെ പ്രതിയാണ് പണം അയച്ചതെന്ന കാരണം പറഞ്ഞാണ് അക്കൗണ്ട് മരവിപ്പിച്ചത്.</p>
<p>അക്കൗണ്ട് മരവിപ്പിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ ജയ്പൂരിൽ പോയി അന്വേഷിക്കാനാണ് ബാങ്ക് അധികൃതർ പറയുന്നത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ അന്വേഷിച്ചെങ്കിലും ഇവിടെ ഒന്നും ചെയ്യാനില്ലെന്ന മറുപടിയാണ് ലഭിച്ചത്. നിസ്സാര സംഖ്യ ട്രാൻസ്ഫർ ചെയ്തതിന്റെ പേരിൽ അക്കൗണ്ട് മരവിപ്പിച്ചതോടെ വ്യാപാരിയായ സാജിർ വലിയ പ്രയാസത്തിലാണ്. പ്രതിയുടെ അക്കൗണ്ട് മരവിപ്പിക്കുന്നതിന് പകരം വ്യാപാരികളുടെ അക്കൗണ്ട് മരവിപ്പിക്കുന്നത് എന്തിന്റെ പേരിലാണെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paid-263-rupees-by-phone-after-eating-at-that-shop-later-the-bank-account-was-frozen-and-sajir-was-in-crisis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാങ്കുകൾ യുപിഐ ഇടപാടിന്റെ പേരില്&#x200d; അക്കൗണ്ടുകള്&#x200d; മരവിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്ത് ?</title>
		<link>https://www.chandrikadaily.com/what-is-the-purpose-of-banks-freezing-accounts-on-account-of-upi-transactions.html</link>
					<comments>https://www.chandrikadaily.com/what-is-the-purpose-of-banks-freezing-accounts-on-account-of-upi-transactions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Apr 2023 02:55:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[breeze]]></category>
		<category><![CDATA[upi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250567</guid>

					<description><![CDATA[ശംസുദ്ദീൻ വാത്യേടത്ത് ബാങ്കുകൾ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണം എന്തെന്ന ചോദ്യത്തിന്ന് ഇനിയും ഉത്തരമില്ല. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നു. നാഷ്ണൽ സൈബർ പോർട്ടിൽ റജിസ്റ്റർ ചെയ്തി ട്ടുണ്ടെന്ന അവ്യക്തമായ പരാതിയിലാണ് പല ബാങ്കുക ളും അക്കൗണ്ടുകൾ മരവിപ്പി ച്ചു കൊണ്ടിരിക്കുന്നത്. ബാങ്കുകളുടെ നിലപാട് പോലീസ് പറഞ്ഞത് കൊണ്ടാണ് അക്കൗണ്ടുകൾ ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ മരവിപ്പിച്ചത് എന്നാണ് എന്നാൽ. അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് തന്നെ പറയുന്നു. സംശമുള്ള [&#8230;]]]></description>
										<content:encoded><![CDATA[<p>ശംസുദ്ദീൻ വാത്യേടത്ത്</p>
<p>ബാങ്കുകൾ യുപിഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കാരണം എന്തെന്ന ചോദ്യത്തിന്ന് ഇനിയും ഉത്തരമില്ല. ബാങ്കുകളോട് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് പറയുന്നു. നാഷ്ണൽ സൈബർ പോർട്ടിൽ റജിസ്റ്റർ ചെയ്തി ട്ടുണ്ടെന്ന അവ്യക്തമായ പരാതിയിലാണ് പല ബാങ്കുക ളും അക്കൗണ്ടുകൾ മരവിപ്പി ച്ചു കൊണ്ടിരിക്കുന്നത്. ബാങ്കുകളുടെ നിലപാട് പോലീസ് പറഞ്ഞത് കൊണ്ടാണ് അക്കൗണ്ടുകൾ ഉപഭോക്താവിന്റെ അറിവില്ലാതെ തന്നെ മരവിപ്പിച്ചത് എന്നാണ് എന്നാൽ. അക്കൗണ്ടുകൾ മരവിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പോലീസ് തന്നെ പറയുന്നു.<br />
സംശമുള്ള ഇടപാടുകൾ മാത്രമേ മരിപ്പിക്കാറുള്ളൂ വെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കു ന്നതുമായി ബന്ധപ്പെട്ട് നിരവ ധി പരാതികൾ ഉയർന്ന സാഹ ചര്യത്തിലാണ് കേരളപോലീ സിന്റെ വിശദീകരണം.<br />
സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി, പരാതി പരിഹാര സംവിധാനമായ ദേശീയ സൈബർ ക്രൈംപോ ർട്ടലിലും കാൾ സെന്റർ നമ്പറായ 1930ലും രജിസ്റ്റർ ചെയ്യുന്ന പരാതിയിന്മേൽ തുടർനടപടികൾ കൈക്കൊ ള്ളുന്നതിന്റെ ഭാഗമായി, പരാതിയുള്ള അക്കൗണ്ടിലെ കൈമാറ്റം നടന്നതായി സംശയമുള്ള തുക മാത്രം മരവിപ്പിക്കാനാണ് ബാങ്കുക ൾക്ക് സാധാരണയായി പോലീസ് നിർദ്ദേശം നൽകാ റുള്ളത്. തുക കൈമാറ്റം നടന്നതായി പരാതിയിൽ പരാമർശിച്ചിട്ടുള്ള അക്കൗണ്ട് നമ്പരിൽ നിന്നും നഷ്ടപ്പെട്ട തുക തിരികെപിടിക്കുന്ന തിനാണ് ഇപ്രകാരം ചെയ്യുന്നത്. അക്കൗണ്ട് പൂർണമായി മരവിപ്പിക്കാൻ കേരള പോലീസ്നിർ ദേശി ച്ചിട്ടില്ല. എന്നാൽ തട്ടിപ്പ് നടത്താനായി സ്ഥിരം ഉപ യോഗിക്കുന്ന അക്കൗ ണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ട്.</p>
<p>അക്കൗണ്ടുകൾ മരവിപ്പിച്ചത് സംബന്ധിച്ച പരാതിയുണ്ടെങ്കിൽ 1930 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ്. ദേശീയ പോർട്ടലിലെ പരാതിയിന്മേൽ ചില സംസ്ഥാനങ്ങൾ അക്കൗണ്ടുകളിന്മേൽ നിയന്ത്രണം ഏർപ്പെടുത്താൻ ബാങ്കുകളോട് നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ടെന്നും കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജിൽ വ്യക്തമാക്കിയിരുന്നു. ഒരു പരാതിയിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തതിന്ന് ശേഷം മാത്രമേ തെളിവുകളുടെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മാത്രമേ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കു കയുള്ളു ഇതാണ് എന്നിരിക്കെ അവ്യക്തവും വ്യാജമായും പണം തട്ടിയെടുക്കാൻ വേണ്ടി മാത്രമുള്ള പരാതിയിൽ അക്കൗണ്ട് മരവിപ്പിക്കുന്ന ഏത് നിയമത്തിന്റെ പേരിലാണെന്നുള്ള ചോദ്യത്തിന്ന് ബാങ്ക് അധികൃതരും മറുപടി നൽകുന്നില്ല. ഗുഗൾ പേ, പേട്ടിയം എന്നീ സാമ്പത്തിക ബാങ്ക് ഇടപാടുകൾ ചെയ്യുന്ന വരെ കോടതികളിലും പോലീസ് സ്റ്റേഷനുകളിലും കയറി നിയമപ്രശ്നങ്ങളിലേക്ക് എത്തിച്ചിട്ടും സർക്കാർ ഇതേ കുറിച്ച് ഒരു അന്വേഷണവും നടത്തുന്നുമില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് അന്യ സംസ്ഥാനങ്ങളിലെ അക്കൗണ്ടിലേക്ക് പണം പോയി എന്നതിന്റെ പേരിലാണ് എന്നാൽ ആ സംസ്ഥാനത്ത് ഇതിന്റെ പേരിൽ പോലീസ് നടപടിയോ ഒരു എഫ്.ഐ.ആർ ഇടുകയോ ഉണ്ടായിട്ടില്ലന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമാണ്. ബാങ്ക് അക്കൗണ്ട് ഉടമ അറിയാതെ അക്കൗണ്ട് മരവിപ്പിക്കാൻ പാടില്ല എന്ന നിയമവും നിലവിലുണ്ടായിട്ടും നൂറ് കണക്കിന്ന് സാധാരണക്കാരാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുക വഴി ദുരിതത്തിൽ ആയിരിക്കുന്നത്. പലരും കടം വാങ്ങി വീട് നിർമ്മിക്കാനും ചികിത്സക്ക് വേണ്ടിയും സ്വരൂപിച്ച് ബാങ്കിൽ നിക്ഷേപിച്ചതുക തിരിച്ച് എടുക്കാൻ കഴിയാതെ നെട്ടോട്ടം ഓടുമ്പോഴും ഞങ്ങൾ ഒന്നും അറിഞ്ഞില്ല എന്ന മട്ടിലാണ് സർക്കാർ ഈ അക്കൗണ്ട് മരവിപ്പിക്കാലിന് ഒരു പരിഹാരം ഉണ്ടായില്ലങ്കിൽ വലിയ സാമ്പക അടക്കമുള്ള പ്രശ്നങ്ങളിലേക്ക് പോക്കാൻ സാധ്യത ഉണ്ടെന്ന് പല ഭാഗത്ത് നിന്നും മുന്നറീപ്പ് ഉണ്ടായിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ പിന്നിൽ നിഗുഢമായ ഏതൊ അജണ്ട കേരളത്തിൽ നടപ്പാക്കാൻ പോകുന്നു വെന്ന മുന്നറിയിപ്പാണ് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലിന്റെ പിന്നിലെന്നും ചിന്തിക്കുന്ന വരും ഉണ്ട്. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട ഭൂരിപക്ഷം ആളുകളും സാധാരണക്കാരാണ്. ബാങ്കിൽ ഇതേ പറ്റി തിരക്കുമ്പോൾ മേലെ നിന്നുള്ള നടപടിയാണെന്ന് പറയുന്നു. മേലെ തിരക്കിയാലോ പോലീസിന്റെ നിർദ്ദേശമാണെന്നും അക്കൗണ്ട് മരവിപ്പിക്കാൻ കാരണമായ പണം അയച്ച അക്കൗണ്ട് കാരെ കണ്ടത്തിയിൽ പരിഹാരം കാണാൻ കഴിയും എന്ന മറുപടിയുമാണ് കിട്ടുന്നത്. എന്നാൽ ഇവിടെ നിന്നും ഓൺ ലൈനായി പണം പോയ അന്യ സംസ്ഥാനത്ത് തിരക്കിയപ്പോൾ അവരുടെ പേരിൽ ഒരു തരത്തിലുമുള്ള തെറ്റുകളോ കുറ്റങ്ങളോ ഇല്ല. ഒരു കുറ്റകൃത്യത്തിലും ഇല്ലാത്ത വരുടെ പേരിലാണ് കേരളത്തിലെ ബാങ്കുകൾ അക്കൗണ്ട് മരവിപ്പിക്കുന്നത്. ഒന്നോ രണ്ടോ അക്കൗണ്ടുകളാണെങ്കിൽ അപത ത്തിൽ സംഭവിച്ചതാണെന്ന് കരുതാം എന്നാൽ കേരളമെന്ന ഒരു കൊച്ചു സംസ്ഥാനത്തെ നൂറ് കണക്കിന്ന് സാധാരണക്കാരാണ് ഇതിന്റെ പേരിൽ വലയുന്നത്. സാധാരണക്കാരായതിനാൽ സർക്കാറിനും ബാധ്യത ഇല്ലല്ലോ എന്ന നയമാണ് സർക്കാറും സ്വീകരിച്ചിരിക്കുന്നത്. പോലീസാണങ്കിൽ ഞങ്ങൾ അങ്ങിനെ ഒരു നിർദ്ദേശവും ബാങ്കുകൾക്ക് നൽകിയിട്ടില്ലന്നും പറഞ്ഞ് കഴിഞ്ഞ് അവർ തലയൂരി. പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെയാണ് മൗനം പാലിച്ച് പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നത്. ഇനിയും മൗനം പാലിച്ച് നിയമ വിരുദ്ധമായി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നത് നോക്കി നിന്നിൽ വലിയ പ്രശ്നങ്ങൾ നേരിടേണ്ടിവരും എന്നാണ് മനസിലാവുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/what-is-the-purpose-of-banks-freezing-accounts-on-account-of-upi-transactions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എടിഎമ്മില്&#x200d; നിന്ന് പണം കിട്ടിയില്ലെങ്കില്&#x200d; ഉപഭോക്താവിന് ദിവസവും 100 രൂപ നഷ്ടപരിഹാരം ലഭിക്കും</title>
		<link>https://www.chandrikadaily.com/atm-news-new-rbi-suggession.html</link>
					<comments>https://www.chandrikadaily.com/atm-news-new-rbi-suggession.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 10 Oct 2020 12:06:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bank Account]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160495</guid>

					<description><![CDATA[എടിഎം ഉപയോഗിക്കുന്നവര്&#x200d;ക്ക് വലിയ ആശ്വാസം നല്&#x200d;കുന്നതാണ് റിസര്&#x200d;വ് ബാങ്കിന്റെ പുതിയ തീരുമാനം.]]></description>
										<content:encoded><![CDATA[<p>കൊച്ചി: അത്യാവശ്യത്തിന് പണത്തിനായി എടിഎമ്മിലെത്തിയിട്ടും പണം കിട്ടാതെ കുടുങ്ങിയ അനുഭവമില്ലാത്തവര്&#x200d; കുറവായിരിക്കും. ചിലപ്പോള്&#x200d; പണം കിട്ടില്ലെന്ന് മാത്രമല്ല എടിഎം ഒരു പണികൂടിത്തരും. കാര്&#x200d;ഡ് മെഷീനിലിട്ട് നിര്&#x200d;ദേശങ്ങള്&#x200d; നല്&#x200d;കും. പക്ഷെ കാര്യം നടക്കില്ല. പണം കൈയ്യില്&#x200d; കിട്ടുകയുമില്ല, അക്കൗണ്ടില്&#x200d; നിന്ന് പണം പോയതായി മെസേജും ലഭിക്കും. ഇത്തരം സന്ദര്&#x200d;ഭങ്ങളില്&#x200d; എന്താണ് ചെയ്യേണ്ടത്. തന്റേതല്ലാത്ത കാരണത്താല്&#x200d; പണം നഷ്ടപ്പെട്ട ഉപഭോക്താവ് നഷ്ടപരിഹാരത്തിന് അര്&#x200d;ഹനല്ലേ ? ആണെന്ന് ആര്&#x200d;ബിഐ പറയുന്നു. കേന്ദ്ര ബാങ്കിന്റെ ഏറ്റവും പുതിയ സര്&#x200d;ക്കുലര്&#x200d; അനുസരിച്ച് അഞ്ച് ദിവസത്തിന് ശേഷവും അക്കൗണ്ടില്&#x200d; പണം തിരികെ എത്തിയില്ലെങ്കില്&#x200d; ദിവസമൊന്നിന് 100 നിരക്കില്&#x200d; നഷ്ടപരിഹാരം ലഭിക്കും.</p>
<p>എടിഎം മെഷിന്റെ തകരാര്&#x200d; മൂലമോ മറ്റോ ഇങ്ങനെ അക്കൗണ്ടില്&#x200d; നിന്ന് പണം പോയാല്&#x200d; അത് ബാങ്ക് സ്വന്തം ഉത്തരവാദിത്വത്തില്&#x200d; തിരികെ നല്&#x200d;കണം. ഇത്തരം സംഭവങ്ങളുടെ ഇരകളാകുന്നവര്&#x200d; അക്കൗണ്ടുള്ള ബാങ്കിലോ എടിഎം മെഷിന്&#x200d; ഏതു ബാങ്കിന്റേതാണോ അവിടെയോ പരാതി നല്&#x200d;കുന്നതാണ് നല്ല കീഴ്വഴക്കം. ആര്&#x200d;ബിഐ നിര്&#x200d;ദേശമനുസരിച്ച് അഞ്ച് ദിവസത്തിനകം പണം തിരികെ അക്കൗണ്ടിലേക്കിടണം. ഇതില്&#x200d; പരാജയപ്പെടുന്ന പക്ഷം ശേഷം വരുന്ന ഒരോ ദിവസവും 100 രൂപ വീതം നഷ്ടപരിഹാരമായി നല്&#x200d;കണം. പരാതി നല്&#x200d;കി 30 ദിവസത്തിന് ശേഷവും നടപടിയുണ്ടായില്ലെങ്കില്&#x200d; ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാം. ആര്&#x200d;ബിഐ പോര്&#x200d;ട്ടലിലെ കംപ്ലെയിന്റ് മാനേജ്മെന്റ് സിസ്റ്റം വഴി പരാതി നല്&#x200d;കാം.</p>
<p>എടിഎം ഉപയോഗിക്കുന്നവര്&#x200d;ക്ക് വലിയ ആശ്വാസം നല്&#x200d;കുന്നതാണ് റിസര്&#x200d;വ് ബാങ്കിന്റെ പുതിയ തീരുമാനം. പല ബാങ്കുകളുടെയും എടിഎം സര്&#x200d;വീസുകള്&#x200d; വളരെ മോശമാണ്. ഇത്തരത്തില്&#x200d; പണം നഷ്ടപ്പെടുന്ന ഉപയോക്താക്കള്&#x200d; നഷ്ടപ്പെട്ട പണം തിരികെ ലഭിക്കാന്&#x200d; വലിയ ബുദ്ധിമുട്ടുകള്&#x200d; നേരിടാറുണ്ട്. ഇതിന് പ്രതിവിധിയാവുകയാണ് പുതിയ തീരുമാനം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atm-news-new-rbi-suggession.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടപാടുകാരില്&#x200d;നിന്ന് ബാങ്കുകള്&#x200d; പിഴിഞ്ഞത് പതിനായിരം കോടിയിലേറെ; ധനകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/banks-collected-over-rs-10000-crore-from-customers-for-not-maintaining-minimum-balance.html</link>
					<comments>https://www.chandrikadaily.com/banks-collected-over-rs-10000-crore-from-customers-for-not-maintaining-minimum-balance.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 22 Dec 2018 11:06:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[Bank Cheating]]></category>
		<category><![CDATA[demonetisation]]></category>
		<category><![CDATA[demonetization]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[SBI Minimum Balance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114447</guid>

					<description><![CDATA[നോട്ട് നിരോധനം കൊണ്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര നടപടിക്ക് പുറമേ പൊതുമേഖലാ ബാങ്കുകള്&#x200d; കഴിഞ്ഞ മൂന്നര വര്&#x200d;ഷത്തിനുള്ളില്&#x200d; ഇടപാടുകാരില്&#x200d;നിന്ന് പിഴയിനത്തില്&#x200d; ഈടാക്കിയത് 10,391 കോടി രൂപ. പാര്&#x200d;ലമെന്റില്&#x200d; സമര്&#x200d;പ്പിച്ച രേഖയിലാണു ബാങ്കുകള്&#x200d; വന്&#x200d;തുക പിഴ ഈടാക്കിയതിന്റെ വിവരങ്ങള്&#x200d; പുറത്തുവന്നത്. മിനിമം ബാലന്&#x200d;സ് സൂക്ഷിക്കാത്തതിനും എ.ടി.എമ്മില്&#x200d;നിന്ന് നിശ്ചിത തവണയില്&#x200d; കൂടുതല്&#x200d; പണം പിന്&#x200d;വലിച്ചതിനുമടക്കം നിരവധി സേവനങ്ങള്&#x200d;ക്കാണ് പൊതുജനത്തില്&#x200d; നിന്നും പിഴയീടാക്കിയിട്ടുള്ളത്. 2016 നവംബറില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷം ജനങ്ങള്&#x200d; പണത്തിനായി നെട്ടോട്ടം നടക്കുന്നതിനിടെയിലാണ് ഇടപാടുകാരില്&#x200d;നിന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>നോട്ട് നിരോധനം കൊണ്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര നടപടിക്ക് പുറമേ പൊതുമേഖലാ ബാങ്കുകള്&#x200d; കഴിഞ്ഞ മൂന്നര വര്&#x200d;ഷത്തിനുള്ളില്&#x200d; ഇടപാടുകാരില്&#x200d;നിന്ന് പിഴയിനത്തില്&#x200d; ഈടാക്കിയത് 10,391 കോടി രൂപ. പാര്&#x200d;ലമെന്റില്&#x200d; സമര്&#x200d;പ്പിച്ച രേഖയിലാണു ബാങ്കുകള്&#x200d; വന്&#x200d;തുക പിഴ ഈടാക്കിയതിന്റെ വിവരങ്ങള്&#x200d; പുറത്തുവന്നത്. മിനിമം ബാലന്&#x200d;സ് സൂക്ഷിക്കാത്തതിനും എ.ടി.എമ്മില്&#x200d;നിന്ന് നിശ്ചിത തവണയില്&#x200d; കൂടുതല്&#x200d; പണം പിന്&#x200d;വലിച്ചതിനുമടക്കം നിരവധി സേവനങ്ങള്&#x200d;ക്കാണ് പൊതുജനത്തില്&#x200d; നിന്നും പിഴയീടാക്കിയിട്ടുള്ളത്. 2016 നവംബറില്&#x200d; മോദി സര്&#x200d;ക്കാര്&#x200d; പ്രഖ്യാപിച്ച നോട്ട് നിരോധനത്തിന് ശേഷം ജനങ്ങള്&#x200d; പണത്തിനായി നെട്ടോട്ടം നടക്കുന്നതിനിടെയിലാണ് ഇടപാടുകാരില്&#x200d;നിന്നും ബാങ്കുകളുടെ വന്&#x200d; പിഴ നടന്നത്.</p>
<p>തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ലോക്‌സഭാ എം.പി ദിബ്യേന്തു അധികാരിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനകാര്യ മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ബാങ്കുകള്&#x200d;ക്ക് സര്&#x200d;വീസ് ചാര്&#x200d;ജുകള്&#x200d; ചുമത്താന്&#x200d; റിസര്&#x200d;വ് ബാങ്ക് അനുമതി നല്&#x200d;കിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു.</p>
<p>മിനിമം ബാലന്&#x200d;സ് ഇല്ലാത്തതിന് 6,246 കോടിയും അധിക എ.ടി.എം ഇടപാടുകള്&#x200d;ക്ക് 4,145 കോടി രൂപയുമാണ് ഈടാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്&#x200d; പിഴ ഈടാക്കിയിരിക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ്. മിനിമം ബാലന്&#x200d;സ് ഇല്ലാത്തതിന്റെ പേരില്&#x200d; മൂന്നര വര്&#x200d;ഷത്തിനുള്ളില്&#x200d; ഇടപാടുകാരില്&#x200d;നിന്ന് 2,894 കോടിയാണ് സ്റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയിട്ടുള്ളത്. സെന്&#x200d;ട്രല്&#x200d; ബാങ്ക് ഓഫ് ഇന്ത്യ 348 കോടി, ബാങ്ക് ഓഫ് ബറോഡ 328 കോടി, പഞ്ചാബ് നാഷണല്&#x200d; ബാങ്ക് 493 കോടി, കാനറാ ബാങ്ക് 352 കോടി എന്നിങ്ങനെയാണ് പിഴയുടെ പുറത്തുവന്ന കണക്കുകളിലുള്ളത്.</p>
<p>എ.ടി.എമ്മില്&#x200d;നിന്ന് നിശ്ചിത തവണയില്&#x200d; കൂടുതല്&#x200d; പണം പിന്&#x200d;വലിച്ചതിന് എസ്.ബി.ഐ 1,554 കോടി രൂപ ഈടാക്കി ഒന്നാമതെത്തിയപ്പോള്&#x200d; 464 കോടി പിഴിഞ്ഞ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാമതും നിലയുറപ്പിച്ചു. ബാങ്ക് ഓഫ് ബറോഡ 183 കോടി, പഞ്ചാബ് നാഷണല്&#x200d; ബാങ്ക് 323 കോടി, യൂണിയന്&#x200d; ബാങ്ക് ഓഫ് ഇന്ത്യ 241 കോടി എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ കണക്ക്.</p>
<p>സ്വകാര്യ ബാങ്കുകള്&#x200d; ഈടാക്കിയ തുകയുടെ കണക്ക് രേഖയില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടില്ല. വന്&#x200d; തുക വായ്പയെടുത്ത് രാജ്യം വിടുന്ന ഭീമന്&#x200d; കോര്&#x200d;പറേറ്റുകളെ നിലയ്ക്ക് നിര്&#x200d;ത്താന്&#x200d; കഴിയാത്ത ബാങ്കുകളാണ് സാധാരണക്കാരന്റെ പോക്കറ്റില്&#x200d; നിന്നും പിഴയിനത്തില്&#x200d; പിടിച്ചുപറി നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/banks-collected-over-rs-10000-crore-from-customers-for-not-maintaining-minimum-balance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിനിമം ബാലന്&#x200d;സ് ഇല്ല;  41.16 ലക്ഷം അക്കൗണ്ടുകള്&#x200d; എസ്.ബി.ഐ നിര്&#x200d;ത്തലാക്കി</title>
		<link>https://www.chandrikadaily.com/sbi-closes-41-2-lakh-savings-accounts-for-not-keeping-minimum-balance.html</link>
					<comments>https://www.chandrikadaily.com/sbi-closes-41-2-lakh-savings-accounts-for-not-keeping-minimum-balance.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 16 Mar 2018 08:13:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[sbi]]></category>
		<category><![CDATA[SBI Minimum Balance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75074</guid>

					<description><![CDATA[മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്&#x200d; നിര്&#x200d;ത്തലക്കിയതായി റിപ്പോര്&#x200d;ട്ട്. മിനിമം ബാലന്&#x200d;സ് നിലനിര്&#x200d;ത്താത്തതിനെ തുടര്&#x200d;ന്നാണ് എസ്.ബി.ഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്&#x200d; പൂട്ടിയത്. നടപ്പ് സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; ഏപ്രില്&#x200d; മുതല്&#x200d; ജനുവരി വരെയുള്ള കണക്കാണിത്. നേരത്തെ മിനിമം ബാലന്&#x200d;സ് ഇല്ലാത്തതിന്റെ പേരില്&#x200d; ആളുകളില്&#x200d; നിന്ന് വന്&#x200d;തുക പിഴ ഈടാക്കുന്നെന്ന് ആരോപണമുയര്&#x200d;ന്നതിനാല്&#x200d; എസ്ബിഐ രണ്ട് മൂന്ന് ഘട്ടങ്ങളിലായി മിനിമം ബാലന്&#x200d;സ് തുക നിജപ്പെടുത്തിയിരുന്നു. ഇപ്പോള്&#x200d; വിവരാവകാശ നിയപ്രകാരമാണ് നിര്&#x200d;ത്തലാക്കിയ അക്കൗണ്ട് വിവരം എസ്ബിഐ പുറത്തു [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 41.16 ലക്ഷം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്&#x200d; നിര്&#x200d;ത്തലക്കിയതായി റിപ്പോര്&#x200d;ട്ട്. മിനിമം ബാലന്&#x200d;സ് നിലനിര്&#x200d;ത്താത്തതിനെ തുടര്&#x200d;ന്നാണ് എസ്.ബി.ഐ ലക്ഷക്കണക്കിന് അക്കൗണ്ടുകള്&#x200d; പൂട്ടിയത്.<br />
നടപ്പ് സാമ്പത്തിക വര്&#x200d;ഷത്തില്&#x200d; ഏപ്രില്&#x200d; മുതല്&#x200d; ജനുവരി വരെയുള്ള കണക്കാണിത്. നേരത്തെ മിനിമം ബാലന്&#x200d;സ് ഇല്ലാത്തതിന്റെ പേരില്&#x200d; ആളുകളില്&#x200d; നിന്ന് വന്&#x200d;തുക പിഴ ഈടാക്കുന്നെന്ന് ആരോപണമുയര്&#x200d;ന്നതിനാല്&#x200d; എസ്ബിഐ രണ്ട് മൂന്ന് ഘട്ടങ്ങളിലായി മിനിമം ബാലന്&#x200d;സ് തുക നിജപ്പെടുത്തിയിരുന്നു. ഇപ്പോള്&#x200d; വിവരാവകാശ നിയപ്രകാരമാണ് നിര്&#x200d;ത്തലാക്കിയ അക്കൗണ്ട് വിവരം എസ്ബിഐ പുറത്തു വിട്ടിരിക്കുന്നത്. എസ്ബിഐയില്&#x200d; 41 കോടിയോളം സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. നടപ്പുസാമ്പത്തിക വര്&#x200d;ഷത്തില്&#x200d; 2.10 കോടി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്&#x200d; തുറന്നിട്ടുണ്ട്. ഇതില്&#x200d; 1.10 കോടി അക്കൗണ്ടുകള്&#x200d; പ്രധാന്&#x200d; മന്ത്രി ജന്&#x200d; ധന്&#x200d; യോജനയില്&#x200d; ഉള്ളതാണ്. ഈ അക്കൗണ്ടുകളെ പ്രതിമാസ ശരാശരി വരുമാനത്തില്&#x200d; നിന്ന് ഒഴിവാക്കിയിട്ടുണ്ട്.<br />
ഈ വര്&#x200d;ഷം നിര്&#x200d;ത്തലാക്കിയ അക്കൗണ്ടുകളുടെ എണ്ണം താരതമ്യേന കൂടുതലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വന്&#x200d; നഷ്ടത്തിലാണെന്നാണ് മൂന്നാം പാദ കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്. കഴിഞ്ഞ 19 വര്&#x200d;ഷത്തിനിടയില്&#x200d; ഇതാദ്യമായാണ് ബാങ്ക് നഷ്ടത്തിലാകുന്നത്. കുത്തനെ ഉയര്&#x200d;ന്ന കിട്ടാക്കടത്തിന് ആവശ്യമായ കരുതല്&#x200d; ധനം ബാങ്കിന്റെ ഫണ്ടില്&#x200d; നിന്നും കണക്കാക്കേണ്ടി വന്നതാണ് വന്&#x200d; നഷ്ടത്തിലേക്ക് കൂപ്പു കുത്താന്&#x200d; കാരണം. മൂന്നാം പാദത്തിലെ മാത്രം കിട്ടാക്കടം 1991 കോടി രൂപയാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്&#x200d;കൂര്&#x200d; അടക്കം ഏഴു ബാങ്കുകള്&#x200d; ലയിപ്പിച്ചതിനു ശേഷം ബാങ്കിന്റെ പ്രവര്&#x200d;ത്തനം താളം തെറ്റുന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sbi-closes-41-2-lakh-savings-accounts-for-not-keeping-minimum-balance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ നടപടി ആവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; എംപി</title>
		<link>https://www.chandrikadaily.com/mullapalli-ramachandran-mp-against-sbi-s-minimum-balance-fine.html</link>
					<comments>https://www.chandrikadaily.com/mullapalli-ramachandran-mp-against-sbi-s-minimum-balance-fine.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Jan 2018 10:10:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bank Account]]></category>
		<category><![CDATA[bank balance]]></category>
		<category><![CDATA[jan dhan accounts]]></category>
		<category><![CDATA[minimum charge]]></category>
		<category><![CDATA[sbi]]></category>
		<category><![CDATA[SBI-SBT]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63047</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മിനിമം ബാലന്&#x200d;സിന്റെ പേരില്&#x200d; സാധാരണ ഉപഭോക്താക്കളില്&#x200d; നിന്ന് വന്&#x200d; പിഴ ഈടാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; എംപി. സാധാരണക്കാരുടെ സേവിങ്സ് അക്കൗണ്ടുകളില്&#x200d; നിന്നു വരെ ബാങ്ക് നേട്ടമുണ്ടാക്കിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭയിലാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്. സാധാരണക്കാരുടെ അക്കൗണ്ടുകളില്&#x200d; നിന്ന് പിടിച്ചുപറി നടത്തിയാണ് ബാങ്ക് നേട്ടമുണ്ടാക്കിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. മിനിമം ബാലന്&#x200d;സ് അക്കൗണ്ടുകളില്&#x200d; നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1771 കോടി പിഴ ഈടാക്കിയതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്&#x200d; വ്യക്തമാക്കിയിരുന്നു. 2017 [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മിനിമം ബാലന്&#x200d;സിന്റെ പേരില്&#x200d; സാധാരണ ഉപഭോക്താക്കളില്&#x200d; നിന്ന് വന്&#x200d; പിഴ ഈടാക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; എംപി. സാധാരണക്കാരുടെ സേവിങ്സ് അക്കൗണ്ടുകളില്&#x200d; നിന്നു വരെ ബാങ്ക് നേട്ടമുണ്ടാക്കിയതിനെതിരെ നടപടി ആവശ്യപ്പെട്ട് ലോക്സഭയിലാണ് മുല്ലപ്പള്ളി രംഗത്തെത്തിയത്.</p>
<p>സാധാരണക്കാരുടെ അക്കൗണ്ടുകളില്&#x200d; നിന്ന് പിടിച്ചുപറി നടത്തിയാണ് ബാങ്ക് നേട്ടമുണ്ടാക്കിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.<br />
മിനിമം ബാലന്&#x200d;സ് അക്കൗണ്ടുകളില്&#x200d; നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1771 കോടി പിഴ ഈടാക്കിയതായി ധനമന്ത്രാലയത്തിന്റെ കണക്കുകള്&#x200d; വ്യക്തമാക്കിയിരുന്നു. 2017 ഏപ്രില്&#x200d; മുതല്&#x200d; നവംബര്&#x200d; വരെയുള്ള കാലയളവിലെ കണക്കുകള്&#x200d; ധനമന്ത്രാലയം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്&#x200d;കൂര്&#x200d; അടക്കമുള്ള ബാങ്കുകള്&#x200d; എസ്.ബി.ഐയില്&#x200d; ലയിച്ച ശേഷമാണ് ഈ അധികനേട്ടം ബാങ്കിന് ലഭിച്ചത്.</p>
<p>ഈ കാലയളവില്&#x200d; 2,320.96 കോടി രൂപയാണ് വിവിധ ബാങ്കുകള്&#x200d; ഇത്തരത്തില്&#x200d; നേടിയത്. എന്നാല്&#x200d; ഇതില്&#x200d; 76 ശതമാനത്തിലേറെയും സ്റ്റേറ്റ് ബാങ്കിനാണ് ലഭിച്ചത്. പാവപ്പെട്ട ഉപഭോക്താക്കളില്&#x200d; നിന്ന് ബാങ്ക് കൊള്ളലാഭം നേടിയെന്ന് സാധാരണക്കാരില്&#x200d; നിന്നും പിടിച്ചുപറി നടത്തിയാണ് ബാങ്ക് നേട്ടമുണ്ടാക്കിയതെന്നും പാര്&#x200d;ലമെന്റംഗമായ മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; കുറ്റപ്പെടുത്തി.</p>
<p>എസ്ബിഐക്ക് മൊത്തം 42 കോടി സേവിങ്സ് ബാങ്ക് അക്കൗണ്ടുകളാണുള്ളത്്. ഇതില്&#x200d; 13 കോടി ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളും പ്രധാനമന്ത്രി ജന്&#x200d;ധന്&#x200d; യോജന അക്കൗണ്ടുകളുമാണ്. പ്രധാനമന്ത്രി ജന്&#x200d;ധന്&#x200d; യോജനയിലൂടെ ആരംഭിച്ച സാധാരണക്കാരുടെ സേവിങ്സ് അക്കൗണ്ടുകളില്&#x200d; നിന്നുമാണ് എസ്ബിഐ നേട്ടമുണ്ടാക്കിയത്.</p>
<p>എസ്ബിഐക്ക് കഴിഞ്ഞാല്&#x200d; മിനിമം ബാലന്&#x200d;സ് ഇനത്തില്&#x200d; പഞ്ചാബ് നാഷണല്&#x200d; ബാങ്കാണ് കൂടുതല്&#x200d; നേട്ടമുണ്ടാക്കിയത്. ഏപ്രില്&#x200d; മുതല്&#x200d; നവംബര്&#x200d; വരെയുള്ള കാലയളവില്&#x200d; 97.34 കോടി രൂപയാണ് പഞ്ചാബ് നാഷണല്&#x200d; ബാങ്ക് ഈടാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mullapalli-ramachandran-mp-against-sbi-s-minimum-balance-fine.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
