bank – Chandrika Daily https://www.chandrikadaily.com Tue, 25 Nov 2025 10:48:51 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bank – Chandrika Daily https://www.chandrikadaily.com 32 32 ഭദ്രക് എസ്ബിഐ ശാഖയുടെ സ്‌റ്റെയര്‍കേസ് പൊളിച്ചു; ഏണി കയറി ബാങ്കിലെത്തുന്ന ഉപഭോക്താക്കള്‍; സുരക്ഷയെക്കുറിച്ച് വിമര്‍ശനങ്ങള്‍ https://www.chandrikadaily.com/bhadrak-demolished-staircase-of-sbi-branch-customers-reaching-the-bank-by-climbing-a-ladder-criticisms-of-security.html https://www.chandrikadaily.com/bhadrak-demolished-staircase-of-sbi-branch-customers-reaching-the-bank-by-climbing-a-ladder-criticisms-of-security.html#respond Tue, 25 Nov 2025 10:48:51 +0000 https://www.chandrikadaily.com/?p=365285 ഭുവനേശ്വര്‍: ഒഡിഷയിലെ ഭദ്രക്കിലെ എസ്ബിഐ ശാഖയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വിചിത്ര ദൃശ്യങ്ങള്‍ സൃഷ്ടിച്ചു. കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് കെട്ടിടത്തിന്റെ മുന്‍ഭാഗവും സ്‌റ്റെയര്‍കേസും അധികാരികള്‍ പൊളിച്ചു മാറ്റി. ഇതോടെ ട്രാക്ടറിന് മുകളില്‍ സ്ഥാപിച്ച ഏണി കയറിയാണ് ഉപഭോക്താക്കള്‍ ബാങ്കില്‍ പ്രവേശിക്കേണ്ടി വന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഉപഭോക്താക്കളുടെ അടിസ്ഥാന സുരക്ഷയെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചരമ്പ മാര്‍ക്കറ്റ് മുതല്‍ ഭദ്രക് റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള അനധികൃത നിര്‍മാണങ്ങള്‍ നീക്കുന്നതിനായുള്ള വലിയ തോതിലുള്ള കൈയേറ്റ വിരുദ്ധ പ്രവര്‍ത്തനത്തിനിടെയായിരുന്നു നടപടി. താല്‍ക്കാലിക കടകള്‍, നിര്‍മാണഭാഗങ്ങള്‍, താമസ കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങി നിരവധി നിര്‍മാണങ്ങള്‍ പൊളിച്ചതായി റിപ്പോര്‍ട്ട്. എസ്ബിഐ ശാഖ നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ പടിക്കെട്ടും മുന്‍ഭാഗവും കയ്യേറ്റ ഭൂമിയിലാണ് പണിതതെന്ന് അധികാരികള്‍ വ്യക്തമാക്കി. കയ്യേറ്റം സംബന്ധിച്ച് കെട്ടിട ഉടമയ്ക്കും ബാങ്കിനും പലവട്ടം നോട്ടിസ് നല്‍കിയിരുന്നെങ്കിലും പ്രതികരണമോ പരിഹാരനടപടികളോ ഉണ്ടായില്ലെന്ന് സബ് കലക്ടര്‍, തഹസില്‍ദാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പ്രവേശന സൗകര്യം ഒരുക്കാതെ ഒരു പൊതുമേഖലാ ബാങ്ക് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന ചോദ്യവുമായി നെറ്റിസണ്‍സ് രംഗത്ത് എത്തി. അതേസമയം ശനിയാഴ്ച മുതല്‍ ബാങ്കില്‍ പുതിയ പടിക്കെട്ടുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണപെടുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നതായി അറിയുന്നു.

]]>
https://www.chandrikadaily.com/bhadrak-demolished-staircase-of-sbi-branch-customers-reaching-the-bank-by-climbing-a-ladder-criticisms-of-security.html/feed 0
ജപ്തി ഭീഷണി; സ്‌കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്‍ലിം ലീഗ് https://www.chandrikadaily.com/muslim-league-provides-temporary-housing-to-family-who-moved-to-school-verandah-under-threat-of-confiscation.html https://www.chandrikadaily.com/muslim-league-provides-temporary-housing-to-family-who-moved-to-school-verandah-under-threat-of-confiscation.html#respond Sun, 20 Jul 2025 08:44:35 +0000 https://www.chandrikadaily.com/?p=347934 കോഴിക്കോട്: ജപ്തി ഭീഷണിയിലുള്ള വീട് ബാങ്ക് ജീവനക്കാരെത്തി പൂട്ടിപോയതിനാൽ സ്ക്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്‌ലിം ലീഗ്. കോഴിക്കോട് ചെങ്ങോട്ടുകാവ് സ്വദേശി റിയാസിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ നേരിട്ടത്. പതിനൊന്നും പതിനാറും വയസുള്ള രണ്ടു കുട്ടികളടങ്ങുന്ന കുടുംബത്തെ താത്കാലികമായി പുനരധിവസിപ്പിച്ചു.

ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ബാങ്ക് ജീവനക്കാർ പൊലീസുമായി ചെങ്ങോട്ടുകാവിലെ റിയാസിന്റെ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന കുട്ടികളെയുൾപ്പെടെ ബലം പ്രയോഗിച്ച് വീട്ടിൽ നിന്നിറക്കിയ ശേഷം ഗേറ്റ് താഴിട്ടു പൂട്ടുകയായിരുന്നു. തുടർന്നാണ് കുടുംബം തൊട്ടടുത്ത സ്ക്കൂൾ വരാന്തയിൽ അഭയം തേടിയത്.

മുസ്‌ലിം ലീഗ് നഗരസഭ കൗൺസിലർ സാദിഖിന്റെ നേതൃത്വത്തിൽ കുടുംബത്തെ തത്കാലം ഒരു വീട്ടിലേക്ക് മാറ്റി. സ്വകാര്യ ബാങ്കിൽ നിന്നും ലോണെടുത്ത 44 ലക്ഷം രൂപയിൽ 32 ലക്ഷം റിയാസ് തിരിച്ചടച്ചു. പ്രവാസിയായ റിയാസിന് കോവിഡ് പ്രതിസന്ധിയിൽ ഖത്തറിലെ ജോലി നഷ്ടമായതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. തിരിച്ചടവിന് സാവകാശം ആവശ്യപ്പെട്ടെങ്കിലും ബാങ്കധികൃതർ നൽകിയില്ലെന്നും റിയാസ് ആരോപിച്ചു.

]]>
https://www.chandrikadaily.com/muslim-league-provides-temporary-housing-to-family-who-moved-to-school-verandah-under-threat-of-confiscation.html/feed 0
ബാങ്ക് കവര്‍ച്ച കേസ്; പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു https://www.chandrikadaily.com/bank-robbery-case-the-suspect-was-taken-into-police-custody.html https://www.chandrikadaily.com/bank-robbery-case-the-suspect-was-taken-into-police-custody.html#respond Tue, 18 Feb 2025 07:23:23 +0000 https://www.chandrikadaily.com/?p=330451 ചാലക്കുടി പോട്ട ബാങ്ക് കവര്‍ച്ച കേസില്‍ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ചു ദിവസമാണ് അന്വേഷണത്തിനായി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും രണ്ടുദിവസം മാത്രമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

അതേസമയം ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കണം.

പ്രതി കവര്‍ച്ച നടത്തിയതിനു ശേഷം ബൈക്കില്‍ സഞ്ചരിച്ച വഴികളിലൂടെയും പ്രതി ധരിച്ചിരുന്ന മാസ്‌കും കൈയുറയും കത്തിച്ചു കളഞ്ഞ സ്ഥലത്തും ഉള്‍പ്പെടെ എത്തിച്ച് ഇനി തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.

കവര്‍ച്ചയ്ക്കായി പ്രതി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറിന്റെ നമ്പറുകള്‍ വ്യാജമാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ നമ്പര്‍ പ്ലേറ്റ് പുഴയിലേക്ക് വലിച്ചെറിഞ്ഞതായാണ് പ്രതി പറയുന്നത്. അതേസമയം നമ്പര്‍ പ്ലേറ്റ് കേസില്‍ കണ്ടെടുക്കേണ്ടതും നിര്‍ണായകമാണ്.

പ്രതി റിജോ ഒറ്റക്കാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പൊലീസ് നിഗമനം.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 12 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തത്. കൂടാതെ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്ന കത്തിയും കവര്‍ച്ചാ സമയം ധരിച്ചിരുന്ന വസ്ത്രവും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.

പ്രതിയെ രാവിലെ 11.30 ഓടെ അന്നനാടുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ചാണ് പൊലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്. കടം വീട്ടാനായി പ്രതി നല്‍കിയിരുന്ന മൂന്ന് ലക്ഷത്തോളം രൂപ കണ്ടെടുത്തു. തുടര്‍ന്ന് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതി പ്രതി പൊലീസിനോട് വിശദീകരിച്ചു.

 

]]>
https://www.chandrikadaily.com/bank-robbery-case-the-suspect-was-taken-into-police-custody.html/feed 0
ബാങ്ക് കവര്‍ച്ചാ കേസ്; റിജോയെ പൂട്ടിയത് പ്രദേശവാസിയുടെ മൊഴി https://www.chandrikadaily.com/bank-robbery-case-it-is-the-statement-of-the-local-resident-that-rijo-was-locked-up.html https://www.chandrikadaily.com/bank-robbery-case-it-is-the-statement-of-the-local-resident-that-rijo-was-locked-up.html#respond Mon, 17 Feb 2025 06:29:39 +0000 https://www.chandrikadaily.com/?p=330293 തൃശൂര്‍ ചാലക്കുടി ബാങ്ക് കവര്‍ച്ചാ കേസില്‍ പ്രതി റിജോ ആന്റണിയെ പൂട്ടിയത് പ്രദേശവാസിയുടെ മൊഴി. സിസിടിവിയില്‍ കണ്ടതുപോലെ ഒരാള്‍ പ്രദേശത്ത് താമസിക്കുന്നുണ്ടെന്നായിരുന്നു സ്ത്രീയുടെ മൊഴി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഷൂസും സ്‌കൂട്ടറും കണ്ടെത്തുകയായിരുന്നു.

അതേസമയം പൊലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ തെളിവെടുപ്പിനായി ഇറക്കുന്നതിന് മുന്‍പ് പോലീസിന് മുന്നില്‍ വിങ്ങിപൊട്ടി. അബദ്ധം പറ്റിയെന്ന് പറഞ്ഞായിരുന്നു പ്രതി കരഞ്ഞത്. എന്നാല്‍ 36 മണിക്കൂര്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസിന് പിടികൂടാനായത്.

പ്രതി വെറും മൂന്ന് മിനിറ്റുകൊണ്ടാണ് ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ കവര്‍ന്ന് കളഞ്ഞിരുന്നത്. ബാങ്കിലുണ്ടായിരുന്ന രണ്ട് സജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം മുറിയില്‍ പൂട്ടിയാണ് കവര്‍ച്ച നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി റിജോ ആന്റണി പിടിയിലായത്. എന്നാല്‍ കവര്‍ച്ചയ്ക്കു ശേഷം വസ്ത്രം മാറിയും വാഹനത്തില്‍ മാറ്റം വരുത്തിയും പ്രതി പൊലീസിനെ കുഴക്കിയിരുന്നു.

കട ബാധ്യത കാരണമാണ് ബാങ്കില്‍ കവര്‍ച്ച നടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം കവര്‍ന്ന പണവും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കത്തിയും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെത്തി. 12 ലക്ഷം രൂപയാണ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

 

 

]]>
https://www.chandrikadaily.com/bank-robbery-case-it-is-the-statement-of-the-local-resident-that-rijo-was-locked-up.html/feed 0
കളളനെ പിടിക്കാന്‍ സാധിക്കില്ലെന്നും അയാള്‍ പോയി കാണുമെന്നും റിജോ പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ https://www.chandrikadaily.com/the-ward-member-1said-that-rijo-said-that-it-is-not-possible-to-catch-the-thief-and-that-he-will-go-and-find-him.html https://www.chandrikadaily.com/the-ward-member-1said-that-rijo-said-that-it-is-not-possible-to-catch-the-thief-and-that-he-will-go-and-find-him.html#respond Mon, 17 Feb 2025 04:13:24 +0000 https://www.chandrikadaily.com/?p=330265 കളളനെ പിടിക്കാന്‍ സാധിക്കില്ലെന്നും അയാള്‍ പോയി കാണുമെന്നും റിജോ പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ ജിജി ജോണ്‍സണ്‍. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദിവസം റിജോയുടെ വീട്ടില്‍ കുടുംബ സമ്മേളനം നടത്തിയിരുന്നതായും അവര്‍ പറഞ്ഞു. ഈ സമയം ബാങ്ക് കൊളളയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും കളളനെ പിടിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് പ്രതി പറഞ്ഞതായും ജിജി പറഞ്ഞു.

ചാലക്കുടിയിലെ ബാങ്കില്‍ കവര്‍ച്ച നടത്തി പണം മോഷ്ടിച്ച റിജോയെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 40 ലക്ഷത്തിലധികം റിജോയ്ക്ക് കടമുണ്ടായിരുന്നു. കവര്‍ച്ചയ്ക്കു പിന്നാലെ 2.90 ലക്ഷം ഒരാള്‍ക്ക് കടം വീട്ടാനായി കൊടുത്തിരുന്നു.

ബാക്കി പണം സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നു. കുവൈറ്റിലെ നഴ്‌സായ ഭാര്യ അവധിക്ക് നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് കവര്‍ച്ച നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

അതേസമയം പ്രതി രണ്ടാം ശ്രമത്തിലാണ് ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. നേരത്തെ പ്രതി ആദ്യ ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് ജീപ്പ് കണ്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കവര്‍ച്ചയ്ക്കു ശേഷം പ്രതി വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയിരുന്നു. വാഹനത്തിന് ചെറിയ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ പ്രതി മാറ്റാതിരുന്ന ഷൂവാണ് പൊലീസിന് പ്രതിയിലേക്കെത്താനുള്ള വഴിത്തിരിവായത്. പ്രതി സംഭവസമയം ഫോണ്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു.

പ്രതി കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2, 29,000 രൂപ കൂടി പൊലീസിന് ലഭിച്ചു. പ്രതി കടം വാങ്ങിയ ആള്‍ക്ക് നല്‍കിയ പണം അയാള്‍ പൊലീസിന് കൈമാറി.

 

 

]]>
https://www.chandrikadaily.com/the-ward-member-1said-that-rijo-said-that-it-is-not-possible-to-catch-the-thief-and-that-he-will-go-and-find-him.html/feed 0
ബാങ്ക് കവര്‍ച്ച; പ്രതി മോഷണ ശ്രമം നടത്തുന്നത് രണ്ടാം തവണ https://www.chandrikadaily.com/bank-robbery-this-is-the-second-time-that-the-suspect-has-attempted-robbery.html https://www.chandrikadaily.com/bank-robbery-this-is-the-second-time-that-the-suspect-has-attempted-robbery.html#respond Mon, 17 Feb 2025 01:49:25 +0000 https://www.chandrikadaily.com/?p=330248 തൃശൂര്‍ ചാലക്കുടി പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച നടത്തിയ കേസിലെ പ്രതി നേരത്തെയും കവര്‍ച്ചക്കായി ബാങ്കിലെത്തിയെന്ന് മൊഴി. എന്നാല്‍ പൊലീസ് ജീപ്പ് കണ്ടതോടെ തിരികെ പോയെതായും പ്രതി റിജോ ആന്റണി പൊലീസിനോട് പറഞ്ഞു.

മോഷണം നടത്തിയതിന് നാല് ദിവസം മുമ്പാണ് പ്രതി കവര്‍ച്ച ശ്രമം നടത്തിയത്. എന്നാല്‍ പട്രോളിങ് വന്ന പൊലീസിന്റെ ജീപ്പ് കണ്ടതോടെ പ്രതി തിരികെ പോവുകയായിരുന്നു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പ്രതിയുടെ ഷൂ വിന്റെ നിറവും പ്രതിയുടെ ഹെല്‍മെറ്റുമാണ് നിര്‍ണായകമായത്. ഒമുഖത്ത് മാസ്‌ക്, തലയില്‍ ഹെല്‍മറ്റ്, കൈകളില്‍ ഗ്ലൗസ്, ജാക്കറ്റ് എന്നിവ ധരിച്ചായിരുന്നു കവര്‍ച്ച. കൂടാതെ, മൂന്ന് തവണ വസ്ത്രവും പ്രതി മാറി. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാണ് എത്തിയത്. കൈയില്‍ ഫോണ്‍ കരുതിയില്ല.

എന്നാല്‍ പ്രതി പക്ഷേ ഹെല്‍മറ്റ് മാറ്റാനും, ഷൂ മാറ്റാനും മറന്നുപോയി. ഇതാണ് പൊലീസിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്.

അതേസമയം, കവര്‍ച്ച നടത്തിയത് കടംവാങ്ങിയ പണം തിരികെ കൊടുക്കാനാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. 15 രൂപ മോഷ്ടിച്ചതില്‍ 10 ലക്ഷം രൂപ പൊലീസ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. ബാക്കി പണം കടംവാങ്ങിയവര്‍ക്ക് തിരികെ നല്‍കിയതായി പ്രതി പറഞ്ഞു.

]]>
https://www.chandrikadaily.com/bank-robbery-this-is-the-second-time-that-the-suspect-has-attempted-robbery.html/feed 0
ചാലക്കുടി ബാങ്ക് കൊള്ള: ‘കാഷ് കൗണ്ടറിൽ ഉണ്ടായിരുന്നത് 47 ലക്ഷം രൂപ, കവർന്നത് 15 ലക്ഷം https://www.chandrikadaily.com/chalakudy-bank-robbery-rs-47-lakh-was-in-the-cash-counter-rs-15-lakh-was-stolen.html https://www.chandrikadaily.com/chalakudy-bank-robbery-rs-47-lakh-was-in-the-cash-counter-rs-15-lakh-was-stolen.html#respond Fri, 14 Feb 2025 14:16:59 +0000 https://www.chandrikadaily.com/?p=329948 തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതിയെക്കുറിച്ച് കൃത്യമായ സൂചനയുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാർ. പ്രതി എവിടേക്കാണ് പോയതെന്ന് സൂചനയുണ്ട്. വാഹനത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചു. ബാങ്കിൽ കവർച്ചക്കെത്തിയപ്പോൾ ഒറ്റക്കേ ഉണ്ടായിരുന്നുള്ളു. റെയിൽവേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി വ്യക്തമാക്കി.

സ്‌കൂട്ടറിലെത്തിയ പ്രതി ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടില്‍ നോട്ടുകള്‍ മാത്രമാണ് എടുത്തത്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും തൃശൂര്‍ റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.ഉച്ചയ്ക്ക് 2.12ടെയാണ് കവര്‍ച്ച നടന്നത്.ഈ സമയം ആ സമയത്ത് പ്യൂൺ മാത്രമാണ് ഉണ്ടായിരുന്നതെന്ന് എസ്പി പറഞ്ഞു.

ബാങ്ക് കവർച്ചയെ തുടർന്ന് റൂറൽ മേഖലയിൽ ഹൈ അലർട്ട് പുറപ്പെടുവിച്ചു. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രതിക്കായി തിരച്ചിലിന് നിർദേശം നൽകി. മോഷണ ശേഷം പ്രതികൾ ആലുവ റൂറൽ മേഖലയിലേക്ക് കടന്നോ എന്ന സംശയത്തെ തുടർന്നാണ് പരിശോധന. ആലുവ റൂറൽ എസ്പിയാണ് നിർദേശം നൽകിയത്. ബാങ്കിനുള്ളിലേക്ക് പ്രവേശിച്ച മോഷ്ടാവ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരെ ഒരു മുറിയിൽ പൂട്ടിയിട്ടു.

സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. തന്റെ മുഖവും വിരലടയാളം ഉള്‍പ്പെടെയുള്ളവയും എവിടെയും പതിയരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. 15 ലക്ഷം രൂപ മാത്രം എടുത്ത് പ്രതി മടങ്ങിയത് കേസിലെ നിര്‍ണായക സൂചനയാണ്. ബാങ്കുമായി പരിചയമുള്ള ഇവിടത്തെ കാര്യങ്ങള്‍ വ്യക്തമായി അറിയുന്നയാളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും റൂറല്‍ എസ്പി പറഞ്ഞു.

]]>
https://www.chandrikadaily.com/chalakudy-bank-robbery-rs-47-lakh-was-in-the-cash-counter-rs-15-lakh-was-stolen.html/feed 0
മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ചു; പ്രതി അറസ്റ്റില്‍ https://www.chandrikadaily.com/he-defrauded-the-bank-by-pledging-three-properties-the-accused-was-arrested.html https://www.chandrikadaily.com/he-defrauded-the-bank-by-pledging-three-properties-the-accused-was-arrested.html#respond Thu, 13 Feb 2025 16:01:31 +0000 https://www.chandrikadaily.com/?p=329782 മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പുതിയകാവ് സ്വദേശി സിദ്ധീഖ് (54) ആണ് മതിലകം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ രണ്ട് പവന്‍ തൂക്കം വരുന്ന രണ്ട് മുക്കുപണ്ട വളകള്‍ പാപ്പിനിവട്ടം സഹകരണ ബാങ്കില്‍ പണയം വെച്ച് 88,000 രൂപ തട്ടിയത്.

എന്നാല്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ വളകള്‍ പരിശോധിച്ചതോടെയാണ് തട്ടിപ്പ് മനസിലാക്കുന്നത്. ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം ഇയാള്‍ മറ്റ് ബാങ്കുകളിലും മുക്കുപണ്ടങ്ങള്‍ പണയത്തില്‍ വെച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണ്.

 

 

]]>
https://www.chandrikadaily.com/he-defrauded-the-bank-by-pledging-three-properties-the-accused-was-arrested.html/feed 0
മംഗളൂരു ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍ https://www.chandrikadaily.com/mangaluru-bank-robbery-three-suspects-are-under-arrest.html https://www.chandrikadaily.com/mangaluru-bank-robbery-three-suspects-are-under-arrest.html#respond Mon, 20 Jan 2025 14:44:57 +0000 https://www.chandrikadaily.com/?p=326579 മംഗളൂരുവില്‍ ബാങ്ക് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ പിടിയില്‍. രണ്ട് പ്രതികള്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. തമിഴ്നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തോക്കുമായെത്തിയ അക്രമിസംഘം ബാങ്കില്‍ നിന്ന് 12 കോടിയോളം രൂപ കവര്‍ച്ച നടത്തിയിരുന്നു. മംഗലാപുരത്തെ ഉള്ളാളിലുള്ള കൊട്ടേക്കര്‍ സഹകരണ ബാങ്കിലായിരുന്നു കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച് കാറിലെത്തിയ അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണവും പണവുമടക്കം 12 കോടിയോളം സംഘം തട്ടിയെടുത്തിരുന്നു.

സംഭവം നടക്കുന്ന ദിവസം ബാങ്കിലെ സിസിടിവി കാമറകള്‍ സര്‍വീസ് ചെയ്യുകയായിരുന്നു. ഇത് മനസിലാക്കിയ സംഘം ആ സമയം എത്തുകയായിരുന്നു. അതേസമയം സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 

 

]]>
https://www.chandrikadaily.com/mangaluru-bank-robbery-three-suspects-are-under-arrest.html/feed 0
പുതിയ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ പ്ലാനുണ്ടൊ?; എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം https://www.chandrikadaily.com/planning-to-get-a-new-credit-card-then-you-should-know-these-things.html https://www.chandrikadaily.com/planning-to-get-a-new-credit-card-then-you-should-know-these-things.html#respond Mon, 20 Jan 2025 09:21:46 +0000 https://www.chandrikadaily.com/?p=326505 ഇന്നത്തെ സമൂഹത്തിൽ ക്രെഡിറ്റ് കാർഡുകൾക്ക് വലിയ ജനപ്രീതിയുണ്ട്. പണം ഇല്ലാത്തിടത്തോളം ഇത് ഉപയോഗിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ സാധനങ്ങൾ വാങ്ങാൻ കഴിയുന്നതാണ് ക്രെഡിറ്റ് കാർഡിന്റെ പ്രത്യേകത. എന്നാൽ ആദ്യമായി ക്രെഡിറ്റ് കാർഡ് എടുക്കുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാൻ സഹായിക്കുന്ന ചില വഴികൾ:

ചെലവ് ശീലങ്ങൾ വിലയിരുത്തുക: ആകെയുള്ള ചെലവു ,യാത്ര, ഷോപ്പിംഗ് തുടങ്ങിയവ നോക്കുക. ഓരോ വിഭാഗത്തിനും പ്രത്യേകമായി ഓഫറുകൾ ലഭിക്കുന്നുണ്ട്, അതിനാൽ നിങ്ങളുടെ ചെലവുകൾ അനുസരിച്ച് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുക.

വാർഷിക ഫീസ് പരിഗണിക്കുക: ക്രെഡിറ്റ് കാർഡിന് വാർഷിക ഫീസ് ഉണ്ടോ എന്ന് പരിശോധിക്കുക. ചില കാർഡുകൾ വലിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, ഈ ഫീസിന്‍റെ മൂല്യം ആനുകൂല്യങ്ങളിൽ നിന്ന് വളരെ കുറവ് അല്ലെങ്കിൽ അധികം കൂടുതൽ ആയിരിക്കാം, അതിനാൽ ഈ കാര്യവും വിലയിരുത്തുക.

റിവാർഡ് പ്രോഗ്രാമുകൾ: ക്രെഡിറ്റ് കാർഡുകൾ വഴി ലഭിക്കുന്ന റിവാർഡുകൾ താരതമ്യം ചെയ്യുക. ചില കാർഡുകൾ ക്യാഷ് ബാക്ക് നൽകുന്നു, മറ്റുള്ളവ യാത്രയുടെയും മറ്റു ആവശ്യങ്ങൾക്കുള്ള റിവാർഡുകൾ നൽകുന്നു. നിങ്ങളുടെ ജീവിതശൈലിക്കും മുൻഗണനകൾക്കും അനുയോജ്യമായ കാർഡ് തിരഞ്ഞെടുക്കുക.

പലിശ നിരക്ക്: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പലിശ നിരക്കുകൾ പരിശോധിക്കുക.

ക്രെഡിറ്റ് പരിധി: കാർഡ് നൽകിയ ക്രെഡിറ്റ് പരിധി നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായിരിക്കണം. ഉയർന്ന ക്രെഡിറ്റ് പരിധിയുള്ളവർക്ക് കൂടുതൽ പ്രതിമാസ ചെലവുകൾക്ക് ലാഭകരമാണ്.

അധിക ആനുകൂല്യങ്ങൾ: യാത്രാ ഇൻഷുറൻസ്, പർച്ചേസ് പ്രൊട്ടക്ഷൻ, എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള ആക്‌സസ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക. ഈ ആനുകൂല്യങ്ങൾ ഉപയോഗിക്കേണ്ടവരായി നിങ്ങൾക്ക് ഏറ്റവും നല്ല കാർഡ് തിരഞ്ഞെടുക്കുക.

നിബന്ധനകളും വ്യവസ്ഥകളും വായിക്കുക: ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളും സമഗ്രമായി വായിക്കുക. ഫീസുകൾ, പിഴകൾ, നിയന്ത്രണങ്ങൾ എന്നിവ ശ്രദ്ധിക്കുക, ഇതുമൂലം അപ്രതീക്ഷിത ചിലവുകൾ ഒഴിവാക്കാൻ കഴിയും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ, നിങ്ങളുടെ ആവശ്യത്തിന് ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കാം, കൂടാതെ ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഉപയോഗപ്രദമായിരിക്കണം.

]]>
https://www.chandrikadaily.com/planning-to-get-a-new-credit-card-then-you-should-know-these-things.html/feed 0