<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BANNED &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/banned/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 16 Aug 2025 12:33:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BANNED &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രി യാത്രാ നിരോധിച്ചു</title>
		<link>https://www.chandrikadaily.com/kochi-dhanushkodi-national-highway-munnar-gap-road-banned-at-night.html</link>
					<comments>https://www.chandrikadaily.com/kochi-dhanushkodi-national-highway-munnar-gap-road-banned-at-night.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 16 Aug 2025 12:33:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[munnar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350579</guid>

					<description><![CDATA[കനത്തമഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്&#x200d; മൂന്നാര്&#x200d; ഗ്യാപ്പ് റോഡില്&#x200d; രാത്രി യാത്രാ നിരോധിച്ചു. കനത്തമഴയെ തുടര്&#x200d;ന്ന് ഓറഞ്ച് അലര്&#x200d;ട്ട് നിലനില്&#x200d;ക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏര്&#x200d;പ്പെടുത്തിയത്. ഗ്യാപ്പ് റോഡിലെ വാഹന പാര്&#x200d;ക്കിംഗ് നിരോധിച്ച് ജില്ലാ കളക്ടര്&#x200d; ഉത്തരവിറക്കിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തില്&#x200d; സാഹസിക വിനോദത്തിനും, ഖനനത്തിനും നിരോധനം ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മുഴുവന്&#x200d; ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്&#x200d;കി. എറണാകുളം, ഇടുക്കി, തൃശൂര്&#x200d;, കണ്ണൂര്&#x200d;, കാസര്&#x200d;ഗോഡ് ജില്ലകളില്&#x200d; ഓറഞ്ച് അലര്&#x200d;ട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളില്&#x200d; യെല്ലോ അലര്&#x200d;ട്ടുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kochi-dhanushkodi-national-highway-munnar-gap-road-banned-at-night.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്‍ പടക്കം, സ്ഫോടക വസ്തു, ഡ്രോണ്‍ എന്നിവയ്ക്ക് നിരോധനം</title>
		<link>https://www.chandrikadaily.com/firecrackers-explosives-drones-banned-in-kannur.html</link>
					<comments>https://www.chandrikadaily.com/firecrackers-explosives-drones-banned-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 11 May 2025 11:18:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[drones]]></category>
		<category><![CDATA[firecrackers]]></category>
		<category><![CDATA[kannur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340978</guid>

					<description><![CDATA[ഇന്ന് മുതല്‍ ഏഴ് ദിവസത്തേക്കാണ് നിരോധനം.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കണ്ണൂരില്&#x200d; പടക്കം, സ്ഫോടക വസ്തു, ഡ്രോണ്&#x200d; എന്നിവയ്ക്ക് നിരോധനം. പടക്കങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും വില്പനയും ഉപയോഗവും നിരോധിച്ചുവെന്ന് ജില്ലാ കളക്ടര്&#x200d; അറിയിച്ചു.</p>
<p>ഇന്ന് മുതല്&#x200d; ഏഴ് ദിവസത്തേക്കാണ് നിരോധനം. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകള്&#x200d; പ്രവര്&#x200d;ത്തിപ്പിക്കരുത്. അവശ്യ സേവനങ്ങള്&#x200d;ക്കായി ജില്ലാഭരണകൂടത്തിന്റെ അനുവാദത്തോടെ പ്രവര്&#x200d;ത്തിക്കുന്ന ഏജന്&#x200d;സികളെ നിരോധനത്തില്&#x200d; നിന്ന് ഒഴിവാക്കി.</p>
<p>ഭാരതീയ നഗരിക് സുരക്ഷ സംഹിത 2023-ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിര്&#x200d;ത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂര്&#x200d; ജില്ലയുടെ പരിധിയില്&#x200d; പടക്കങ്ങളും സ്ഫോടക വസ്തുക്കളും വില്&#x200d;ക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും മെയ് 11 മുതല്&#x200d; മെയ് 17 വരെ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്&#x200d; അരുണ്&#x200d; കെ വിജയന്&#x200d; ഉത്തരവിട്ടു.</p>
<p>ഈ ഉത്തരവ് ലംഘിക്കുന്നവര്&#x200d;ക്കെതിരെ ഭാരതീയ ന്യായ സംഹിത 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകള്&#x200d; പ്രകാരം നിയമനടപടികള്&#x200d; സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/firecrackers-explosives-drones-banned-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്താന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ</title>
		<link>https://www.chandrikadaily.com/1india-freezes-pakistans-x-account.html</link>
					<comments>https://www.chandrikadaily.com/1india-freezes-pakistans-x-account.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 24 Apr 2025 07:03:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[x account]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339076</guid>

					<description><![CDATA[കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യമനുസരിച്ച് എക്സിന്റേതാണ് നടപടി]]></description>
										<content:encoded><![CDATA[<p>പാകിസ്താന്&#x200d; സര്&#x200d;ക്കാരിന്റെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ച് ഇന്ത്യ. ഗവണ്&#x200d;മെന്റ് ഓഫ് പാകിസ്താന്&#x200d; എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകള്&#x200d;ക്കും ഇന്ത്യയില്&#x200d; വിലക്കുണ്ട്. കേന്ദ്ര സര്&#x200d;ക്കാരിന്റെ ആവശ്യമനുസരിച്ച് എക്സിന്റേതാണ് നടപടി.</p>
<p>പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സിന്ധു നദീജല കരാര്&#x200d; അനിശ്ചിതമായി നിര്&#x200d;ത്തിവയ്ക്കുന്നത് ഉള്&#x200d;പ്പെടെ പാകിസ്താന്&#x200d; ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാനും കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കമുണ്ട്. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്&#x200d; നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് എക്‌സ് അക്കൗണ്ടും കേന്ദ്രസര്&#x200d;ക്കാര്&#x200d; മരവിപ്പിച്ചത്.</p>
<p>പഹല്&#x200d;ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; വിളിച്ച സര്&#x200d;വ്വകക്ഷിയോഗം ഇന്ന് ചേരും. വിഷയം ചര്&#x200d;ച്ച ചെയ്യാന്&#x200d; കോണ്&#x200d;ഗ്രസിന്റെ അടിയന്തര പ്രവര്&#x200d;ത്തകസമിതിയും ചേരുന്നുണ്ട്. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്&#x200d;ക്ക് നല്&#x200d;കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്&#x200d;ശന നടപടികള്&#x200d; സ്വീകരിക്കാന്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; തീരുമാനമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1india-freezes-pakistans-x-account.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്</title>
		<link>https://www.chandrikadaily.com/post-exam-celebrations-banned-in-schools.html</link>
					<comments>https://www.chandrikadaily.com/post-exam-celebrations-banned-in-schools.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Mar 2025 12:26:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[Celebrations]]></category>
		<category><![CDATA[exam]]></category>
		<category><![CDATA[school]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333100</guid>

					<description><![CDATA[കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്.]]></description>
										<content:encoded><![CDATA[<p>എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.</p>
<p>ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്‌ക്കും. അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസിൽ വിദ്യാർത്ഥികൾ ഹോളി മോഡൽ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചിൽ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും.</p>
<p>പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനേജ്മെന്റുകൾ കർശന നിർദ്ദേശം നൽകണം. വീട്ടിൽ പതിവു സമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കൾ ശ്രദ്ധിക്കണം. ചില വിദ്യാർത്ഥികൾ സ്കൂൾ ടോയ്ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.</p>
<p>അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ കുട്ടികൾ നിൽക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/post-exam-celebrations-banned-in-schools.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2024ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്</title>
		<link>https://www.chandrikadaily.com/in-2024-india-will-be-the-second-most-banned-country-in-the-world.html</link>
					<comments>https://www.chandrikadaily.com/in-2024-india-will-be-the-second-most-banned-country-in-the-world.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Feb 2025 02:13:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[India]]></category>
		<category><![CDATA[internet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331515</guid>

					<description><![CDATA[84 തവണയാണ് 2024ൽ മാത്രം ഇന്ത്യ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയത്.]]></description>
										<content:encoded><![CDATA[<p>2024ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ ഇന്ത്യ രണ്ടാമത്. 84 തവണയാണ് 2024ൽ മാത്രം ഇന്ത്യ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തിയത്. ഡിജിറ്റൽ അവകാശ സംഘടനയായ ആക്‌സസ് നൗവും സിവിൽ സൊസൈറ്റി സംഘടനകളുടെ കൂട്ടമായ #KeepItOnഉം ചേർന്ന് പുറത്തിറക്കിയ ‘എംബോൾഡൻഡ് ഒഫൻഡർസ്  എൻഡിൻജെഡ് കമ്മ്യൂണിറ്റീസ്: ഇന്റർനെറ്റ് ഷട്ട് ഡൗൺസ് ഇൻ 2024′ എന്ന റിപ്പോർട്ടിലൂടെയാണ് വിവരം പുറത്ത് വിട്ടത്.</p>
<p>കഴിഞ്ഞ ആറ് വർഷങ്ങളായി ഇന്ത്യയായിരുന്നു ഇന്റർനെറ്റ് നിരോധനത്തിൽ ഒന്നാമത്. ഇത്തവണ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധനാജ്ഞ നടത്തിയ രാജ്യം മ്യാൻമർ ആണെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നുണ്ട്. മ്യാൻമറിലെ സൈനിക ഭരണകൂടം 85 തവണയാണ് രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചത്.</p>
<p>ഇന്ത്യയിൽ, 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. മണിപ്പൂരിലാണ് ഏറ്റവും കൂടുതൽ തവണ നിരോധനാജ്ഞ നടത്തിയത്. 21 തവണ. തൊട്ടുപിന്നിൽ ഹരിയാനയും ജമ്മു കശ്മീറും ആണുള്ളത് ഇരുസ്ഥലങ്ങളിലും 12 തവണയാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ആകെ ഉണ്ടായിരുന്ന 84 ഇന്റർനെറ്റ് വിച്ഛേദിക്കലിൽ 41 എണ്ണം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതും 23 എണ്ണം വർഗീയ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയതുമാണ്.</p>
<p>വർഷാവർഷം സംഘർഷങ്ങൾ, പ്രതിഷേധങ്ങൾ, തെരഞ്ഞെടുപ്പുകൾ, എന്നിവയുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലാണ് അധികാരികൾ അടച്ചുപൂട്ടൽ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോർട്ട് പറയുന്നു.</p>
<p>2024 ഡിജിറ്റൽ ബ്ലാക്ക്ഔട്ടുകളുടെ റെക്കോർഡുകൾ ഭേദിച്ച വർഷമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2023 നെ അപേക്ഷിച്ച് എക്സ്, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനാജ്ഞയിൽ വലിയ വർധനവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
<p>2024ൽ, ആക്‌സസ് നൗവും #KeepItOnഉം 54 രാജ്യങ്ങളിലായി 296 ഇന്റർനെറ്റ് ഷട്ട്‌ഡൗണുകൾ നടന്നതായി റിപ്പോർട്ട് ചെയ്തു. 2023ൽ 39 രാജ്യങ്ങളിലായി 283 ഷട്ട്‌ഡൗണുകൾ ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്.</p>
<p>2022 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഇന്റർനെറ്റ് നിരോധിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ 35% വർധനവ് രേഖപ്പെടുത്തി. ഈ വർഷം ഏഴ് രാജ്യങ്ങൾ ആദ്യമായി ഇന്റർനെറ്റ് നിരോധനാജ്ഞ ഏർപ്പെടുത്തിഎന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. 2024ൽ രേഖപ്പെടുത്തിയ മൊത്തം ഷട്ട്ഡൗൺകളുടെ 64 ശതമാനത്തിലധികവും മ്യാൻമർ, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
<p>തുടർച്ചയായി ഇന്റർനെറ്റ് ഷട്ട്ഡൗൺ നടത്തുന്ന രാജ്യങ്ങൾ അന്വേഷണങ്ങൾ നടത്തുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു. ‘ഇന്റർനെറ്റ് ഷട്ട്ഡൗണുകളുടെ മറവിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടക്കുന്നു. കുറ്റവാളികളെയും അവരുടെ സഹായികളെയും പിടികൂടാൻ സർക്കാരുകളും അന്താരാഷ്ട്ര സമൂഹവും ബാധ്യസ്ഥരാണ്,’ റിപ്പോർട്ട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-2024-india-will-be-the-second-most-banned-country-in-the-world.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ സംഘർഷം രൂക്ഷം; 7 ജില്ലകളിൽ കർഫ്യു; ഇൻ്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി</title>
		<link>https://www.chandrikadaily.com/conflict-escalates-in-manipur-curfew-in-7-districts-the-internet-was-banned.html</link>
					<comments>https://www.chandrikadaily.com/conflict-escalates-in-manipur-curfew-in-7-districts-the-internet-was-banned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 18 Nov 2024 14:39:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[curfew]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318000</guid>

					<description><![CDATA[ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം നീട്ടി. ബുധനാഴ്ച വരെ നിയന്ത്രണം തുടരും. ഇംഫാൽ വെസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബാൽ, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് നിരോധനം നിലനിൽക്കുന്നത്.</p>
<p>അതിനിടെ, മണിപ്പൂരിലേക്ക് കൂടുതൽ സേനയെ അയയ്ക്കാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. 50 കമ്പനി സേനയെ കൂടി അയയ്ക്കാനാണു തീരുമാനം. 5,000ത്തിലധികം അംഗങ്ങളാകും സേനയിലുണ്ടാകുക. അതിനിടെ, സംഘർഷവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ യോഗം പുരോഗമിക്കുകയാണ്.</p>
<p>ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഈ മാസം 12ന് 20 കമ്പനി സേനയെ കേന്ദ്രം അയച്ചിരുന്നു. ഇതിനുശേഷവും സംഘർഷം മൂർച്ഛിച്ചതോടെയാണു കൂടുതൽ സേനയെ അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിആർപിഎഫിൽനിന്ന് 35ഉം ബിഎസ്എഫിൽനിന്ന് 15ഉം സേനയെയാണ് അധിക സുരക്ഷയ്ക്കായി അയയ്ക്കുന്നത്.</p>
<p>മണിപ്പൂരിൽ കലാപത്തിനു തുടക്കം കുറിച്ചതു മുതൽ വിന്യസിച്ച 218 കമ്പനി സേന നിലവിൽ സംസ്ഥാനത്തുണ്ട്. ഇതിനു പുറമെയാണു കൂടുതൽ സൈനികർ എത്തുന്നത്. സിആർപിഎഫ് ഡയരക്ടർ ജനറൽ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ മണിപ്പൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-escalates-in-manipur-curfew-in-7-districts-the-internet-was-banned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മിക്സ്ചറിന് നിറം കിട്ടാൻ &#8216;ടാർട്രാസിൻ&#8217; ചേർക്കുന്നു; അലർജിക്ക് കാരണം; നിർമാണവും വിൽപ്പനയും നിരോധിച്ചു</title>
		<link>https://www.chandrikadaily.com/tartrazine-is-added-to-give-color-to-the-mixture-cause-of-allergy-manufacture-and-sale-banned.html</link>
					<comments>https://www.chandrikadaily.com/tartrazine-is-added-to-give-color-to-the-mixture-cause-of-allergy-manufacture-and-sale-banned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 10 Oct 2024 03:51:41 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[Manufacture]]></category>
		<category><![CDATA[mixture]]></category>
		<category><![CDATA[sale]]></category>
		<category><![CDATA[Tartrazine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312838</guid>

					<description><![CDATA[വടകര ജെടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അ​ഗസ്ത്യൻമുഴ ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സ്ചർ വിൽപ്പനയാണ് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ നിരോധിച്ചത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് ജില്ലയിൽ ചില സ്ഥലങ്ങളിൽ ഉത്പാദിപ്പിച്ച മിക്സ്ചറിൽ ടാർട്രാസിൻ ചേർത്തതായി കണ്ടെത്തി. അതത് കടകളിലെ മിക്സ്ചറിന്റെ വിൽപ്പനയും നിർമാണവും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചു. വടകര, പേരാമ്പ്ര, കൊടുവള്ളി, തിരുവമ്പാടി സർക്കിളുകളിൽ നിന്നു ശേഖരിച്ച് പരിശോധനയ്ക്കയച്ച മിക്സ്ചറുകളിലാണ് ടാർട്രാസിൻ സാന്നിധ്യം കണ്ടെത്തിയത്. വിൽപ്പന നടത്തിയവർക്കും നിർമിച്ചവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടികളുമായി മുന്നോട്ടു പോകും.</p>
<p>ചില ഭക്ഷ്യ വസ്തുക്കളിൽ അനുവദനീയമായ അളവിൽ ടാർട്രാൻസിൻ നിറം ചേർക്കാമെങ്കിലും മിക്സചറിൽ ഇതു ചേർക്കാൻ പാടില്ല. അലർജിക്ക് കാരണമാകും. വടകര ജെടി റോഡിലെ ഹർഷ ചിപ്സ്, പേരാമ്പ്ര കല്ലുംപുറം വേക്ക് ആൻഡ് ബേക്ക് ബേക്കറി, കൊടുവള്ളി കിഴക്കോത്ത് ഹാപ്പി ബേക്സ്, മുക്കം അ​ഗസ്ത്യൻമുഴ ബ്രദേഴ്സ് ബേക്സ് ആൻഡ് ചിപ്സ് എന്നീ സ്ഥാപനങ്ങളിലെ മിക്സ്ചർ വിൽപ്പനയാണ് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ നിരോധിച്ചത്. ഓമശ്ശേരി പുതൂർ റിയാ ബേക്കറിയുടെ മിക്സ്ചർ ഉത്പാദനവും നിരോധിച്ചിട്ടുണ്ട്. ട</p>
<p>ടാർട്രാസിൻ കൂടുതൽ അലർജി സാധ്യതയുള്ളതാണ്. അതിനാൽ ഇത് പലതരം ഭക്ഷ്യ വസ്തുക്കളിൽ ചേർക്കുന്നതിൽ നിയന്ത്രണമുണ്ട്. മക്സ്ചറുകൾക്ക് മഞ്ഞ നിറം ലഭിക്കുന്നതിാനായാണ് സാധാരണയായി ഈ കൃത്രിമ നിറം ഉപയോ​ഗിക്കുന്നത്. മലയാളികളിൽ പൊതുവെ പലരും കൂടുതലായി കഴിക്കുന്ന ഭക്ഷ്യ വസ്തുവാണ് മിക്സ്ചർ. കച്ചവടക്കാരിൽ പലർക്കും ഇതിനെക്കുറിച്ച് അറിയില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ അധികൃതർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tartrazine-is-added-to-give-color-to-the-mixture-cause-of-allergy-manufacture-and-sale-banned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; താരം അന്&#x200d;വര്&#x200d; അലിക്ക് നാല് മാസത്തെ വിലക്ക്</title>
		<link>https://www.chandrikadaily.com/indian-football-player-anwar-ali-banned-for-four-months.html</link>
					<comments>https://www.chandrikadaily.com/indian-football-player-anwar-ali-banned-for-four-months.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Sep 2024 11:12:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[anwar ali]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308989</guid>

					<description><![CDATA[ഡല്&#x200d;ഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്&#x200d;സ്ഫര്&#x200d; വിന്&#x200d;ഡോകളില്&#x200d; പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്ക്]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; താരം അന്&#x200d;വര്&#x200d; അലിക്ക് നാല് മാസത്തെ വിലക്കേര്&#x200d;പ്പെടുത്തി അഖിലേന്ത്യ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; (എ.ഐ.എഫ്.എഫ്). ഡല്&#x200d;ഹി എഫ്‌സിയില്&#x200d; നിന്ന് ലോണില്&#x200d; മോഹന്&#x200d; ബഗാന്&#x200d; സൂപ്പര്&#x200d; ജയന്റ്‌സിലെത്തിയ താരം അവരുമായുള്ള നാല് വര്&#x200d;ഷത്തെ കരാര്&#x200d; ലംഘിച്ച് എതിരാളികളായ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് താരത്തിന് തിരിച്ചടിയായത്.</p>
<p>അന്&#x200d;വര്&#x200d; അലിയും മാതൃക്ലബ് ഡല്&#x200d;ഹി എഫ്‌സിയും നിലവിലെ ക്ലബ് ഈസ്റ്റ് ബംഗാളും ചേര്&#x200d;ന്ന് 12.90 കോടി രൂപ മോഹന്&#x200d; ബഗാന് നഷ്ടപരിഹാരം നല്&#x200d;കണമെന്നുമാണ് എ.ഐ.എഫ്.എഫ് പ്ലെയേഴ്‌സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ (പി.എസ്.സി) നിര്&#x200d;ദേശം. പിഴ തുകയുടെ പകുതി അന്&#x200d;വര്&#x200d; അലിയാണ് നല്&#x200d;കേണ്ടത്. ഡല്&#x200d;ഹി എഫ്‌സിക്കും ഈസ്റ്റ് ബംഗാളിനും അടുത്ത രണ്ടു ട്രാന്&#x200d;സ്ഫര്&#x200d; വിന്&#x200d;ഡോകളില്&#x200d; പുതിയ താരങ്ങളെ കൊണ്ടുവരുന്നതിലും വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; കണ്ട ഏറ്റവും വലിയ ട്രാന്&#x200d;സ്ഫര്&#x200d; തുകകളിലൊന്നായ 24 കോടിക്കാണ് അന്&#x200d;വര്&#x200d; ഈസ്റ്റ് ബംഗാളിലെത്തിയത്. ഈസ്റ്റ് ബംഗാളുമായി അഞ്ചു വര്&#x200d;ഷത്തെ കരാറില്&#x200d; മാതൃക്ലബ് ഡല്&#x200d;ഹി എഫ്‌സിക്ക് 2.5 കോടി ലഭിച്ചിരുന്നു. 2022ല്&#x200d; ഇന്ത്യന്&#x200d; ടീമില്&#x200d; ഇറങ്ങിയ അന്&#x200d;വര്&#x200d; അലി ഇതുവരെ രാജ്യത്തിനുവേണ്ടി 22 മത്സരങ്ങളില്&#x200d; ബൂട്ടണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഐ.എസ്.എല്ലില്&#x200d; മികച്ച പ്രകടനമാണ് അന്&#x200d;വര്&#x200d; കാഴ്ച്ചവെച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indian-football-player-anwar-ali-banned-for-four-months.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്തെ നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി</title>
		<link>https://www.chandrikadaily.com/chicken-and-duck-rearing-has-been-banned-in-four-districts-of-the-state.html</link>
					<comments>https://www.chandrikadaily.com/chicken-and-duck-rearing-has-been-banned-in-four-districts-of-the-state.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Sep 2024 07:26:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[Chicken and duck]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308760</guid>

					<description><![CDATA[ഡിസംബർ 31 വരെ നാല് മാസത്തേക്കാണ് നിരോധനം.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പക്ഷിപ്പനിയെ തുടർന്ന് നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ​ഗസറ്റ് വിജ്ഞാപനം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിരോധനം. ഡിസംബർ 31 വരെ നാല് മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുനിസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കോഴി, താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം.</div>
</div>
<div></div>
<div>2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം. പ്രദേശത്തെ ചെറുകിട കർഷകരെയാണ് വിജ്ഞാപനം ബാധിക്കുക. പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chicken-and-duck-rearing-has-been-banned-in-four-districts-of-the-state.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫണ്ട് തിരിമറി: അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ അഞ്ചുവർഷത്തെ വിലക്ക്; 25 കോടി രൂപ പിഴ ചുമത്തി</title>
		<link>https://www.chandrikadaily.com/fund-manipulation-anil-ambani-banned-from-the-stock-market-for-five-years-a-fine-of-rs-25-crore-was-imposed.html</link>
					<comments>https://www.chandrikadaily.com/fund-manipulation-anil-ambani-banned-from-the-stock-market-for-five-years-a-fine-of-rs-25-crore-was-imposed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 23 Aug 2024 08:57:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[Fund manipulation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307216</guid>

					<description><![CDATA[റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സിന്റെ (ആർഎച്ച്എഫ്എൽ) തലപ്പത്തുണ്ടായിരുന്ന മുന്&#x200d; ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങള്&#x200d;ക്കും എതിരെയും നടപടിയുണ്ടെന്നു പിടിഐ റിപ്പോർട്ട് ചെയ്തു. ]]></description>
										<content:encoded><![CDATA[<p>വ്യവസായി അനില്&#x200d; അംബാനിക്ക് ഓഹരി വിപണിയില്&#x200d; ഇടപെടുന്നതിനു വിലക്കേർപ്പെടുത്തി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്&#x200d;ഡ് ഓഫ് ഇന്ത്യ). കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് 5 വര്&#x200d;ഷത്തെ വിലക്കും 25 കോടി രൂപ പിഴയും ചുമത്തിയത്. റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സിന്റെ (ആർഎച്ച്എഫ്എൽ) തലപ്പത്തുണ്ടായിരുന്ന മുന്&#x200d; ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങള്&#x200d;ക്കും എതിരെയും നടപടിയുണ്ടെന്നു പിടിഐ റിപ്പോർട്ട് ചെയ്തു.</p>
<p>സെബി നടപടിയുടെ പശ്ചാത്തലത്തിൽ, വിപണിയില്&#x200d; ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്&#x200d; വഹിക്കാനോ അനിൽ അംബാനിക്കു കഴിയില്ല. റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സിന് 6 മാസത്തെ വിലക്കും 6 ലക്ഷം രൂപ പിഴയും ചുമത്തി. ‌റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സിലെ പണം അനധികൃത വായ്പകളിലൂടെ തട്ടിയെടുക്കാന്&#x200d; അനില്&#x200d; അംബാനി പദ്ധതി ആസൂത്രണം ചെയ്തെന്നാണു സെബിയുടെ കണ്ടെത്തൽ.</p>
<p>ആർഎച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാല്&#x200d;കര്&#x200d;, പിങ്കേഷ് ആര്&#x200d; ഷാ എന്നിവരുള്&#x200d;പ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവർ. ഇവർക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.</p>
<p>റിലയന്&#x200d;സ് യൂണികോണ്&#x200d; എന്റര്&#x200d;പ്രൈസസ്, റിലയന്&#x200d;സ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയന്&#x200d;സ് കൊമേഴ്‌സ്യല്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡ്, റിലയന്&#x200d;സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്&#x200d;ഡിങ്‌സ് ലിമിറ്റഡ്, റിലയന്&#x200d;സ് ബിഗ് എന്റര്&#x200d;ടെയ്ൻ‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്&#x200d;ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയിൽ ആർഎച്ച്എഫ്എൽ, അനിൽ അംബാനി, അമിത് ബപ്‌ന, രവീന്ദ്ര സുധാല്&#x200d;കര്&#x200d;, പിങ്കേഷ് ആര്&#x200d; ഷാ എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fund-manipulation-anil-ambani-banned-from-the-stock-market-for-five-years-a-fine-of-rs-25-crore-was-imposed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
