<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bans &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bans/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 07 Nov 2024 14:38:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bans &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്&#x200d;ത്താസമ്മേളനം സംപ്രേഷണംചെയ്തു; ഓസ്‌ട്രേലിയന്&#x200d; മാധ്യമത്തെ നിരോധിച്ച് കാനഡ</title>
		<link>https://www.chandrikadaily.com/external-affairs-minister-s-jaishankars-press-conference-aired-canada-bans-australian-media.html</link>
					<comments>https://www.chandrikadaily.com/external-affairs-minister-s-jaishankars-press-conference-aired-canada-bans-australian-media.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 07 Nov 2024 14:38:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bans]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[S Jaishankar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316662</guid>

					<description><![CDATA[കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്&#x200d;ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>പ്രമുഖ പ്രവാസി ഔട്ട്‌ലെറ്റ് &#8216;ഓസ്‌ട്രേലിയ ടുഡേ&#8217;യുടെ സോഷ്യല്&#x200d; മീഡിയ ഹാന്&#x200d;ഡിലുകളും പേജുകളും നിരോധിച്ച് കാനഡ. ഇന്ത്യ-കാനഡ നയതന്ത്ര തര്&#x200d;ക്കത്തെക്കുറിച്ച് ഓസ്ട്രേലിയയില്&#x200d; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്&#x200d;ത്താസമ്മേളനം ഔട്ട്ലെറ്റ് സംപ്രേഷണം ചെയ്ത് മണിക്കൂറുകള്&#x200d;ക്ക് ശേഷമാണ് നിരോധനം. കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്&#x200d;ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.</p>
<p>&#8216;ഈ പ്രത്യേക ഔട്ട്ലെറ്റിന്റെ സോഷ്യല്&#x200d; മീഡിയ ഹാന്&#x200d;ഡിലുകള്&#x200d;, പേജുകള്&#x200d; ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കാനഡയിലെ കാഴ്ചക്കാര്&#x200d;ക്ക് ലഭ്യമല്ലെന്നും ഞങ്ങള്&#x200d; മനസ്സിലാക്കുന്നു. പെന്നി വോങ്ങിനൊപ്പം എസ് ജയശങ്കറിന്‌റെ പത്രസമ്മേളനം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്&#x200d;ക്ക് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഞങ്ങള്&#x200d;ക്ക് അത്ഭുതവും വിചിത്രവുമായി തോന്നുന്നു&#8217; വിദേശകാര്യ മന്ത്രാലയ വക്താവ് രണ്&#x200d;ധീര്&#x200d; ജയ്സ്വാള്&#x200d; ഡല്&#x200d;ഹിയില്&#x200d; പറഞ്ഞു.</p>
<p>&#8216;അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ വീണ്ടും ഉയര്&#x200d;ത്തിക്കാട്ടുന്ന നടപടികളാണിത്. വിദേശകാര്യ മന്ത്രി മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഒന്ന് പ്രത്യേക തെളിവുകളൊന്നുമില്ലാതെ കാനഡ ആരോപണം ഉന്നയിക്കുന്നതിനെക്കുറിച്ചാണ്.</p>
<p>കാനഡയില്&#x200d; നടക്കുന്ന ഇന്ത്യന്&#x200d; നയതന്ത്രജ്ഞരുടെ നിരീക്ഷണമാണ് അദ്ദേഹം എടുത്തുകാട്ടിയ രണ്ടാമത്തെ കാര്യം, ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്&#x200d; ഇന്ത്യാ വിരുദ്ധര്&#x200d;ക്ക് കനല്&#x200d;കിയിട്ടുള്ള രാഷ്ട്രീയ ഇടമാണ് അദ്ദേഹം മൂന്നാമതായി പരാമര്&#x200d;ശിച്ചത്. ഇതില്&#x200d;നിന്ന് എന്തുകൊണ്ടാണ് ഓസ്ട്രേലിയ ടുഡേ ചാനല്&#x200d; കാനഡ തടഞ്ഞത് എന്ന നിഗമനങ്ങളില്&#x200d; എത്തിച്ചേരാം&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള ഇന്ത്യന്&#x200d; സമൂഹവുമായി ബന്ധപ്പെട്ട വാര്&#x200d;ത്തകളിലും വിശകലനങ്ങളിലുമാണ് ഓസ്‌ട്രേലിയ ടുഡേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/external-affairs-minister-s-jaishankars-press-conference-aired-canada-bans-australian-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുരുദ്വാരകളിൽ കാവിക്കൊടി നിരോധിച്ച് സിഖ് ഉന്നതാധികാര സമിതി; മഞ്ഞ അല്ലെങ്കിൽ നീല ​നിറം ഉപയോഗിക്കാൻ ഉത്തരവ്</title>
		<link>https://www.chandrikadaily.com/sikh-high-authority-bans-saffron-flag-in-gurdwaras-order-to-use-yellow-or-blue-color.html</link>
					<comments>https://www.chandrikadaily.com/sikh-high-authority-bans-saffron-flag-in-gurdwaras-order-to-use-yellow-or-blue-color.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jul 2024 05:29:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bans]]></category>
		<category><![CDATA[High Authority]]></category>
		<category><![CDATA[saffron flag]]></category>
		<category><![CDATA[sikh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304290</guid>

					<description><![CDATA[ഗുരുദ്വാരകളിലും സിഖ് ചടങ്ങുകളിലും ഉപയോഗിക്കുന്ന പതാകക്ക് ബസന്തി (മഞ്ഞ) അല്ലെങ്കിൽ സുർമായി (നീല) നിറം ആണെന്ന് ഉറപ്പിക്കണമെന്ന് ഗുരുദ്വാര മാനേജ്‌മെൻറുകൾക്ക് എസ്‌.ജി.പി.സി അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<div class="details-story-wrapper">
<div class="content details-content-story">
<div class="story">
<p>സിഖ് ത്രികോണ പതാകയായ നിഷാൻ സാഹിബിൽ കാവി നിറം ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സിഖ് പരമോന്നത സമിതിയായ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌.ജി.പി.സി). ഗുരുദ്വാരകളിലും സിഖ് ചടങ്ങുകളിലും ഉപയോഗിക്കുന്ന പതാകക്ക് ബസന്തി (മഞ്ഞ) അല്ലെങ്കിൽ സുർമായി (നീല) നിറം ആണെന്ന് ഉറപ്പിക്കണമെന്ന് ഗുരുദ്വാര മാനേജ്‌മെൻറുകൾക്ക് എസ്‌.ജി.പി.സി അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു.</p>
<p>അഞ്ച് സിഖ് ഉന്നതാധികാര കേന്ദ്രങ്ങ​െള (തഖ്ത്ത്) പ്രതിനിധീകരിച്ച് ജൂലൈ 15 ന് നടന്ന ജാഥേദാർമാരുടെ അകാൽ തഖ്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ജൂലൈ 26 വെള്ളിയാഴ്ചയാണ് സർക്കുലർ കൈമാറിയത്. 1930കളിൽ പ്രസിദ്ധീകരിച്ച സിഖുകാർക്കുള്ള പെരുമാറ്റച്ചട്ട രൂപരേഖയായ പന്ത് പർവനിത് സിഖ് രേഹത് മര്യാദ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എസ്‌ജിപിസിയുടെ ധർമ പർച്ചാർ കമ്മിറ്റി സിഖ് മതപ്രഭാഷകരോടും ഗുരുദ്വാര മാനേജ്‌മെൻറുകളോടും ആവശ്യപ്പെട്ടു.</p>
<p>പല ഗുരുദ്വാരകളിലും ബസന്തിക്ക് പകരം കാവി നിറത്തിലുള്ള നിഷാൻ സാഹിബ് ഉപയോഗിക്കുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് പുതിയ കളർ കോഡ്. കാവിനിറം സനാതന ധർമ്മത്തെയാണ് സൂചിപ്പിക്കുന്നതെന്നും സിഖ് മതത്തെയല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി. നിഷാൻ സാഹിബിന്റെ നിറത്തെക്കുറിച്ച് സിഖ് സമൂഹത്തിൽ ധാരാളം ആശയക്കുഴപ്പങ്ങളുണ്ടെന്ന് അമൃത്സർ സുവർണ്ണ ക്ഷേത്രം മാനേജർ ഭഗവന്ത് സിംഗ് ധംഗേര മാധ്യമങ്ങളോട് പറഞ്ഞു. &#8220;ഈ ആശയക്കുഴപ്പം അവസാനിപ്പിക്കാൻ നിഷാൻ സാഹിബിൻ്റെ നിറം രെഹത് മര്യാദയ്ക്ക് അനുസൃതമായിരിക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടുന്നു’ -അദ്ദേഹം പറഞ്ഞു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sikh-high-authority-bans-saffron-flag-in-gurdwaras-order-to-use-yellow-or-blue-color.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെഹ്‌രീകെ-ഇ-ഹുറിയത്തിനെ നിരോധിച്ച് കേന്ദ്രം</title>
		<link>https://www.chandrikadaily.com/center-bans-tehreek-e-huriyat.html</link>
					<comments>https://www.chandrikadaily.com/center-bans-tehreek-e-huriyat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Dec 2023 09:44:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bans]]></category>
		<category><![CDATA[center]]></category>
		<category><![CDATA[political party]]></category>
		<category><![CDATA[Tehreek-e-Huriyat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286976</guid>

					<description><![CDATA[യു.എ.പി.എ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.]]></description>
										<content:encoded><![CDATA[<p>തെഹ്‌രീകെ -ഇ-ഹുറിയത്തിനെ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. വിഘടനവാദ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് നടപടി. ജമ്മു കശ്മീരിനെ ഇന്ത്യയില്&#x200d; നിന്ന് വേര്&#x200d;പെടുത്താനും ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനും സംഘടന ശ്രമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.</p>
<p>മുസ്‌ലിം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിംഗ്) കഴിഞ്ഞ ദിവസം കേന്ദ്രം നിരോധിച്ചിരുന്നു. ദേശവിരുദ്ധ, വിഘടനവാദ പ്രവര്&#x200d;ത്തനങ്ങളില്&#x200d; ഏര്&#x200d;പ്പെടുകയും ജമ്മു കശ്മീരില്&#x200d; ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്&#x200d; ശ്രമിച്ചെന്നും ആരോപിച്ചിരുന്നു നടപടി. ഇതിന് തൊട്ടുപിന്നാലെയാണ് തെഹ്‌രീകെ -ഇ-ഹുറിയത്തിനെ നിരോധിച്ചുള്ള കേന്ദ്രത്തിന്റെ പുതിയ തീരുമാനം.</p>
<p>യു.എ.പി.എ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. കൊല്ലപ്പെട്ട വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയായിരുന്നു സംഘടനയുടെ തലവന്&#x200d;. ജമ്മു കശ്മീരിനെ ഇന്ത്യയില്&#x200d; നിന്ന് വേര്&#x200d;പെടുത്തി ഇസ്‌ലാമിക ഭരണം സ്ഥാപിക്കാന്&#x200d; സംഘടന ശ്രമിച്ചതെന്ന് അമിത് ഷാ പറഞ്ഞു. സംഘം ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങള്&#x200d; നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/center-bans-tehreek-e-huriyat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
