<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>basheeralithangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/basheeralithangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 20 Mar 2026 04:27:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>basheeralithangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആത്മീയതയുടെ സൗഹൃദനിലാവ്</title>
		<link>https://www.chandrikadaily.com/friendship-level-of-spirituality.html</link>
					<comments>https://www.chandrikadaily.com/friendship-level-of-spirituality.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Fri, 20 Mar 2026 04:27:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[basheeralithangal]]></category>
		<category><![CDATA[muslimleague]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=380176</guid>

					<description><![CDATA[യുദ്ധവും അനിശ്ചിതത്വവും തളര്‍ത്തുന്ന അവരുടെ ജീവിതങ്ങളില്‍ സമാധാനം പുലരാനുള്ള പ്രാര്‍ത്ഥനകള്‍ ഈ ദിനത്തിന്റെ അനിവാര്യതയാണ്.]]></description>
										<content:encoded><![CDATA[<p><strong>സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്&#x200d; പാണക്കാട്</strong></p>
<p>റമസാന്&#x200d; മാസത്തിന്റെ ആത്മീയ പ്രകാശം നിറഞ്ഞ ദിനങ്ങള്&#x200d;ക്ക് സമാപനമാകുമ്പോള്&#x200d;, ചെറിയ പെരുന്നാള്&#x200d; നമ്മുടെ ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും നിറച്ചു എത്തുന്നു. ഒരു മാസക്കാലം ഉപവാസം, പ്രാര്&#x200d;ത്ഥന, ധര്&#x200d;മ്മം, ആത്മപരിശോധന എന്നിവയിലൂടെ നാം നേടിയെടുത്ത ആത്മീയ ചൈതന്യം ഈ പെരുന്നാള്&#x200d; ദിനം ഓര്&#x200d;മ്മിപ്പിക്കുന്നത് അതിനെ നഷ്ടപ്പെടാതെ തുടര്&#x200d;ന്നുകൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയാണ്.</p>
<p>റമസാന്&#x200d; നമ്മെ പഠിപ്പിച്ചത് സഹനവും സ്വയം നിയന്ത്രണവും മാത്രമല്ല മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള ഹൃദയവും കൂടിയാണ്. അതുകൊണ്ട്തന്നെ, ഈ പരിശുദ്ധ മാസത്തില്&#x200d; വളര്&#x200d;ത്തിയെടുത്ത ദാനധര്&#x200d;മ്മ ശീലം പെരുന്നാളോടെ അവസാനിപ്പിക്കാതെ ജീവിതത്തിന്റെ സ്ഥിരം ഭാഗമാക്കേണ്ടതാണ്. നമ്മുടെ ചുറ്റുമുള്ള നിര്&#x200d;ധനരെയും സഹായം ആവശ്യമുള്ളവരെയും മറക്കാതെ, അവര്&#x200d;ക്ക് ആശ്വാസവും കരുതലും നല്&#x200d;കുന്ന സമൂഹമായി നാം മാറേണ്ടതുണ്ട്.<br />
പെരുന്നാള്&#x200d; കുടുംബബന്ധങ്ങള്&#x200d; പുതുക്കാനുള്ള അപൂര്&#x200d;വ്വ അവസരമാണ്. തിരക്കുകള്&#x200d;ക്കിടയില്&#x200d; അകന്നുപോയ ബന്ധങ്ങളെ വീണ്ടും ചേര്&#x200d;ക്കാനും ബന്ധുക്കളെ സന്ദര്&#x200d;ശിച്ചും സ്‌നേഹബന്ധങ്ങള്&#x200d; ഊട്ടിയുറപ്പിച്ചും കുടുംബത്തിന്റെ മഹത്ത്വം തിരിച്ചറിയാനും ഈ ദിനം നമ്മെ പ്രേരിപ്പിക്കുന്നു.</p>
<p>ബന്ധങ്ങള്&#x200d; ശക്തമാകുമ്പോള്&#x200d; സമൂഹവും ശക്തമാകും എന്ന തിരിച്ചറിവ് ഈ ദിനം നല്&#x200d;കുന്നു. തിരക്കുപിടിച്ച ആധുനിക ലോകത്ത് അകന്നുപോയ ബന്ധങ്ങളെ വിളക്കിച്ചേര്&#x200d;ക്കാനുള്ള അവസരമാണ് പെരുന്നാള്&#x200d;. സ്നേഹമുള്ള കുടുംബങ്ങളില്&#x200d; നിന്നാണ് സമാധാനമുള്ള സമൂഹം കെട്ടിപ്പടുക്കപ്പെടുന്നത്. മത-ജാതി ഭേദമന്യേ സുഹൃത്തുക്കളെയും അയല്&#x200d;വാസികളെയും ആഘോഷത്തില്&#x200d; പങ്കാളികളാക്കുന്നതിലൂടെ നമ്മുടെ നാടിന്റെ മതേതര മൂല്യങ്ങള്&#x200d; കൂടുതല്&#x200d; തിളക്കമുള്ളതാകുന്നു.</p>
<p>ലോകം പെരുന്നാള്&#x200d; ആഘോഷിക്കുമ്പോള്&#x200d; പശ്ചിമേഷ്യയിലെയും മറ്റും അശാന്തമായ സാഹചര്യങ്ങളില്&#x200d; കഴിയുന്ന പ്രവാസി സഹോദരങ്ങളെയും ദുരിതമനുഭവിക്കുന്ന ജനതയെയും വിസ്മരിക്കരുത്. യുദ്ധവും അനിശ്ചിതത്വവും തളര്&#x200d;ത്തുന്ന അവരുടെ ജീവിതങ്ങളില്&#x200d; സമാധാനം പുലരാനുള്ള പ്രാര്&#x200d;ത്ഥനകള്&#x200d; ഈ ദിനത്തിന്റെ അനിവാര്യതയാണ്. അവരുടെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പ്രാര്&#x200d;ത്ഥിക്കുകയും അവരുടെ കുടുംബങ്ങള്&#x200d;ക്ക് ആശ്വാസം പകരുകയും ചെയ്യേണ്ടത് മനുഷ്യധര്&#x200d;മ്മമാണ്. അവരുടെ വിഷമങ്ങള്&#x200d; പങ്കുവെക്കുന്നത് നമ്മുടെ ഉത്തരവാദിത്വവുമാണ്.</p>
<p>പെരുന്നാള്&#x200d; പരസ്പര സൗഹൃദവും സ്‌നേഹവും ശക്തിപ്പെടുത്തുന്ന ദിനമായിരിക്കണം. മത-ജാതി ഭേദമന്യേ എല്ലാവരോടും സഹോദരത്വത്തോടെ പെരുമാറി, നമ്മുടെ നാടിന്റെ മതമൈത്രിയും മതേതരത്വവും കാത്തുസൂക്ഷിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വൈവിധ്യത്തില്&#x200d; ഐക്യം എന്ന മൂല്യം നമ്മുടെ സമൂഹത്തിന്റെ ശക്തിയാണ്.</p>
<p>വേനല്&#x200d; ചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും നമ്മിലെത്തിയിരിക്കുകയാണ്. ഇത്തരം സമയങ്ങളില്&#x200d; വെറുപ്പും വിദ്വേഷവും വിതയ്ക്കുന്ന വര്&#x200d;ഗീയ പ്രസ്താവനകളും പ്രവര്&#x200d;ത്തനങ്ങളും പൂര്&#x200d;ണമായും ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സൗഹൃദവും സഹിഷ്ണുതയും സംരക്ഷിക്കുമ്പോഴാണ് ജനാധിപത്യത്തിന്റെ യഥാര്&#x200d;ത്ഥ ആത്മാവ് നിലനില്&#x200d;ക്കുന്നത്. ജനാധിപത്യത്തിന്റെ സൗന്ദര്യം വ്യത്യസ്ത അഭിപ്രായങ്ങള്&#x200d;ക്കിടയിലും പുലര്&#x200d;ത്തുന്ന പരസ്പര ബഹുമാനമാണ്.<br />
ഈ ചെറിയ പെരുന്നാള്&#x200d; ദിനം നമ്മെ ആത്മീയമായും സാമൂഹികമായും ഉയര്&#x200d;ത്തുന്ന ഒരു അവസരമാക്കുക. റമസാനില്&#x200d; നേടിയെടുത്ത നല്ല ഗുണങ്ങളെ ജീവിതത്തില്&#x200d; തുടര്&#x200d;ന്നുകൊണ്ട്, സ്‌നേഹവും സമാധാനവും നിറഞ്ഞ ഒരു സമൂഹം സൃഷ്ടിക്കാന്&#x200d; ശ്രമിക്കാം. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വെളിച്ചമായി ചെറിയ പെരുന്നാള്&#x200d; മാറട്ടെ. വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത വിനയവും ദയയും എന്നും നമ്മുടെ കൂടെയുണ്ടാകണം. വൈവിധ്യങ്ങളില്&#x200d; ഐക്യം കണ്ടെത്തി, സഹോദര്യം കൈവിടാതെ നമുക്ക് മുന്നോട്ട് നീങ്ങാം. ഏവര്&#x200d;ക്കും ഹൃദയം നിറഞ്ഞ പെരുന്നാള്&#x200d; ആശംസകള്&#x200d;. അള്ളാഹു അക്ബര്&#x200d;.. അള്ളാഹു അക്ബര്&#x200d;..വലില്ലാഹില്&#x200d; ഹംദ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/friendship-level-of-spirituality.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദര്‍ശ വഴിയില്‍ ആവേശമായി സമസ്ത സമ്മേളനങ്ങള്‍</title>
		<link>https://www.chandrikadaily.com/all-gatherings-are-enthusiastically-on-the-ideal-path.html</link>
					<comments>https://www.chandrikadaily.com/all-gatherings-are-enthusiastically-on-the-ideal-path.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Fri, 06 Feb 2026 06:19:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[basheeralithangal]]></category>
		<category><![CDATA[jifrimuthukoyathangal]]></category>
		<category><![CDATA[samstha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=376933</guid>

					<description><![CDATA[സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറ്റാണ്ട് പിന്നിട്ട ആദര്‍ശ വഴിയിലെ ആവേശകരമായ അടയാളപ്പെടുത്തലായിരുന്നു സമയബന്ധിതമായി നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍.]]></description>
										<content:encoded><![CDATA[<p>കുണിയ: സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമയുടെ നൂറ്റാണ്ട് പിന്നിട്ട ആദര്&#x200d;ശ വഴിയിലെ ആവേശകരമായ അടയാളപ്പെടുത്തലായിരുന്നു സമയബന്ധിതമായി നടന്ന വാര്&#x200d;ഷിക സമ്മേളനങ്ങള്&#x200d;. കാലികമായ വിഷയങ്ങളിലെ സുചിന്തതമായ തീരുമാനങ്ങള്&#x200d;ക്കും സുധീരമായ പ്രഖ്യാപനങ്ങള്&#x200d;ക്കും ഓരോ സമ്മേളനങ്ങളും സാക്ഷിയായി. സമ്മേളനങ്ങള്&#x200d; എന്തു പറയുന്നുവെന്നു കേള്&#x200d;ക്കാന്&#x200d; സമുദായം ആവേശത്തോടെ ഒഴുകിയെത്തിയപ്പോള്&#x200d; ഓരോ സമ്മേളനങ്ങളും മുസ്‌ലിം കൈരളിയുടെ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. 1927 ഫെബ്രുവരി ഏഴിന് സമസ്തയുടെ ചാലക ശക്തിയും സമുന്നത സാരഥിയുമായിരുന്ന പാങ്ങില്&#x200d; അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ കര്&#x200d;മഭൂമിയായ താനൂരായിരുന്നു പ്രഥമ സമ്മേളനത്തിന് ആതിഥ്യമരുളിയത്.</p>
<p>ആദ്യ സമ്മേളനത്തിന് സാക്ഷിയായ വര്&#x200d;ഷം വിട പറയുന്ന ഡിസംബര്&#x200d; 31 ന് തന്നെ രണ്ടാമത്തെ സമ്മേളനവും നടക്കുകയുണ്ടായി. പാലക്കാട് ജില്ലയിലെ നെല്ലായ പഞ്ചായത്ത് മോളൂരായിരുന്നു സമ്മേളന വേദി. വള്ളുവനാട് താലൂക്കിലെ ചെമ്മന്&#x200d;കുഴിയില്&#x200d; 1929 ജനുവരി ഏഴിനായിരുന്നു മൂന്നാം സമ്മേളനം. മൗലാനാ അബ്ദുല്&#x200d; ബാരി മുസ്‌ലിയാരുടെ അധ്യക്ഷതയില്&#x200d; നടന്ന പ്രസ്തുത സമ്മേളനത്തിന്റെ അടയാളപ്പെടുത്തലാണ് ആശയപ്രചാരണ രംഗത്തെ കരുത്തുറ്റ കാല്&#x200d;വെപ്പായിരുന്ന അല്&#x200d;ബയാന്&#x200d; മാസിക. 1930 മാര്&#x200d;ച്ച് 17 ന് മണ്ണാര്&#x200d;ക്കാടാണ് നാലാം വാര്&#x200d;ഷിക സമ്മേളനം നടന്നത്. ഉദാരമനസ്‌കനായിരുന്ന ഖാന്&#x200d; ബഹദൂര്&#x200d; കല്ലടി മൊയ്തുട്ടി സാഹിബ് സമ്മേളനത്തിന്റെ സാമ്പത്തിക ചെലവുകള്&#x200d; മുഴുവന്&#x200d; ഒറ്റക്ക് വഹിക്കുകയായിരുന്നു. സ്ഥാപക പ്രസിഡന്റ് വരക്കല്&#x200d; മുല്ലക്കോയ തങ്ങളുടെ സാന്നിധ്യമുണ്ടായ അവസാന സമ്മേളനമെന്നതാണ് 1931 മാര്&#x200d;ച്ച് 11ന് നടന്ന അഞ്ചാം വാര്&#x200d;ഷിക സമ്മേളനത്തിന്റെ സവിശേഷത. സമസ്ത സമ്മേളനങ്ങളിലെ ഒരു നാഴികക്കല്ലാണ് ഫറോക്ക് സമ്മേളനം.</p>
<p>1933 മാര്&#x200d;ച്ച് 5 ന് ഫറോക്കില്&#x200d; നടന്ന ആറാം വാര്&#x200d;ഷിക സമ്മേളനത്തില്&#x200d; ശ്രദ്ധേയമായ പതിനഞ്ച് പ്രമേയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. വിശ്വാസ, ആചാരപരമായ കാര്യങ്ങളിലെ സമസ്തയുടെ നിലപാട് അക്കമിട്ട് നിരത്തിയ പ്രസ്തുത സമ്മേളനത്തിലാണ് ഖാദിയാനിസം മതത്തിന്റെ പരിധിക്ക് പുറത്താണെന്ന ശ്രദ്ധേയമായ പ്രഖ്യാപനവും സമസ്ത നടത്തിയത്. 1945 ല്&#x200d; കാര്യവട്ടത്തു നടന്ന പതിനാറാം വാര്&#x200d;ഷിക സമ്മേളനത്തിലാണ് സമുദായത്തിന്റെ ആത്മീയ നവോത്ഥാനത്തില്&#x200d; വിപ്ലവം തീര്&#x200d;ത്ത മദ്രസാ പ്രസ്ഥാനത്തെക്കുറിച്ചുള്ള ചരിത്ര പ്രഖ്യാപനം ഖാഇദുല്&#x200d; ഖൗം സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d; നടത്തിയത്. സംഘ ശക്തിക്ക് സംഘടനാപരമായ ചിട്ടവട്ടങ്ങള്&#x200d; രൂപപ്പെട്ടതും കാര്യവട്ടം സമ്മേളനത്തിന്റെ സവിശേഷതയായിരുന്നു.</p>
<p>ആമില സംഘത്തിന്റെ രൂപീകരണം ഇതിന് അടിവരയിടുന്നു. 17 ാം സമ്മേളനം 1947 ല്&#x200d; മീഞ്ചന്തയിലും 18 ാം സമ്മേളനം 1948 ല്&#x200d; വളാഞ്ചേരിയിലും നടന്നു. 1945 ലെ കാര്യവട്ടം സമ്മേളനത്തിലെ ബാഫഖി തങ്ങളുടെ പ്രസംഗത്തോടെ സമസ്തയുടെ അജണ്ടയായി മാറിയ പ്രാഥമിക മദ്രസകളും ദര്&#x200d;സുകളും സ്ഥാപിക്കാനുള്ള തീരുമാനമുണ്ടായത് 1950 ലെ വടകര സമ്മേളനത്തിലായിരുന്നു. ഇരുപതാം സമ്മേളനം നടന്നത് ഒന്നാം വാര്&#x200d;ഷിക സമ്മേളനം നടന്ന താനൂരില്&#x200d; തന്നെയായിരുന്നു. പാങ്ങില്&#x200d; അഹ്‌മദ് കുട്ടി മുസ്‌ലിയാരുടെ കര്&#x200d;മ മണ്ഡലമായ താനൂര്&#x200d; സമസ്തയുടെ നിരവധി സവിശേഷതകള്&#x200d;ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 21 ാം സമ്മേളനത്തിന് കക്കാട് സാക്ഷ്യം വഹിച്ചു. 1963 ല്&#x200d; കാസര്&#x200d;കോട് സമ്മേളനത്തിന് വിദ്യാഭ്യാസ ബോര്&#x200d;ഡും ചേര്&#x200d;ന്നുള്ള സംയുക്ത സമ്മേളനമെന്ന പ്രത്യേകതയുമുണ്ട്. തിരുനാവാഴയില്&#x200d; നടന്ന 23 ാം സമ്മേളനം ജാമിഅ നൂരിയ്യയുടെ ഒമ്പതാം വാര്&#x200d;ഷിക ഏഴാം വാര്&#x200d;ഷിക സമ്മേളനവും കൂടിയായിരുന്നു.</p>
<p>1984 ല്&#x200d; നടന്ന അറുപതാം വാര്&#x200d;ഷിക സമ്മേളനം സമസ്തയുടെ ചരിത്രത്തില്&#x200d; തങ്കലിപികളാല്&#x200d; ആലേഖനം ചെയ്യപ്പെട്ടതാണ്. ഒന്നാം ദിവസം നടന്ന സുന്നി യുവജന സംഘം സമ്മേളനം സയ്യിദ് ഉമര്&#x200d; ബാഫഖി തങ്ങളും രണ്ടാം ദിവസത്തെ വിദ്യാഭ്യാസ ബോര്&#x200d;ഡ് സമ്മേളനം പാണക്കട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും മൂന്നാം ദിവസം നടന്ന സമാപന സമ്മേളനം ശംസുല്&#x200d; ഉലമ ഇ.കെ അബൂബക്കര്&#x200d; മുസ്‌ലിയാരും ഉദ്ഘാടനം ചെയതു. 1996 ല്&#x200d; കോഴിക്കോട്ട് നടന്ന എഴുപതാം വാര്&#x200d;ഷിക സമ്മേളനം ജനറല്&#x200d; സെക്രട്ടറി ശംസുല്&#x200d; ഉലമയുടെ ചരിത്രപരമായ പ്രഭാഷണത്താലാണ് ശ്രദ്ധേയമായത്. നീണ്ട നാല്&#x200d;പത് വര്&#x200d;ഷത്തെ സാരഥ്യം പൂര്&#x200d;ത്തിയാക്കിയ കാലയളവിലെ ആ പ്രഭാഷണത്തിന് വിടവാങ്ങലിന്റെ ധ്വനിയുണ്ടായിരുന്നു. അതേ വര്&#x200d;ഷം തന്നെ മഹാനവര്&#x200d;കള്&#x200d; ഇഹലോകവാസം വെടിഞ്ഞു.</p>
<p>2001 ലെ പ്ലാറ്റിനം ജൂബിലി സമ്മേളനം സംഘാടനത്തിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇസ്‌ലാം: സമഗ്രം, കാലികം, ശാസ്ത്രീയം പ്രമേയത്തില്&#x200d; നടന്ന സമ്മേളനം കാസര്&#x200d;കോട്, പാലക്കാട്, തൃശൂര്&#x200d;, ആലപ്പുഴ, കോഴിക്കോട് എന്നിങ്ങനെ അഞ്ച് മേഖലകളിലായാണ് നടന്നത്. സത്യസാക്ഷികളാവുക പ്രമേയത്തിലുള്ള 85 ാം വാര്&#x200d;ഷികം 2012ല്&#x200d; കൂരിയാട്ട് നടന്നപ്പോള്&#x200d; ജനബാഹുല്യവും സവിശേഷമായി. ആലപ്പുഴയില്&#x200d; നടന്ന 90 ാം വാര്&#x200d;ഷികത്തിലാണ് നൂറാം വാര്&#x200d;ഷിക പ്രഖ്യാപനം നടന്നത്. ജനലക്ഷങ്ങളെ സാക്ഷിയാക്കി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; നടത്തിയ പ്രഖ്യാപനമാണ് ഇന്ന് സുന്നീ കൈരളി കണ്&#x200d;കുളിര്&#x200d;ക്കെ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സമസ്തയുടെ തണുപ്പും തണലും വ്യാപിക്കുന്നുവെന്നതാണ് നൂറാം വാര്&#x200d;ഷിക അന്താരാഷട്ര മഹാസമ്മേളനത്തിന്റെ സവിശേഷത.</p>
<p><strong>പോഷക സംഘടനകള്&#x200d; സമസ്തയുടെ കരുത്ത്: ജിഫ്രി തങ്ങള്&#x200d;<img loading="lazy" class="alignnone size-medium wp-image-376938" src="https://www.chandrikadaily.com/wp-content/uploads/2026/02/jifri-1-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2026/02/jifri-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2026/02/jifri-1-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2026/02/jifri-1.jpg 800w" sizes="(max-width: 300px) 100vw, 300px" /></strong></p>
<p>കുണിയ: പോഷക സംഘടനകളുടെ വളര്&#x200d;ച്ച സമസ്തയുടെ വ്യാപ്തിയെ അടയാളപ്പെടുത്തുന്നുവെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d;. സമസ്ത നൂറാം വാര്&#x200d;ഷിക അന്താരാഷ്ട്ര മഹാസമ്മേളന ഭാഗമായുള്ള പോഷക സംഘടനാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്&#x200d;. ഐക്യത്തോടെയുള്ള പ്രവര്&#x200d;ത്തനങ്ങളാണ് ഈ പുരോഗതിയുടെ ആധാരം. സമസ്തയുടെ പോഷക സംഘടനയെന്ന അഭിമാനബോധം കീഴ്ഘകെങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കണം. തങ്ങളുടെ മേഖലകളില്&#x200d; വൈവിധ്യമാര്&#x200d;ന്ന പ്രവര്&#x200d;ത്തനങ്ങള്&#x200d; കാഴ്ച്ചവെക്കാന്&#x200d; മുഴുവന്&#x200d; സംഘടകള്&#x200d;ക്കും സാധ്യമാകേ ണ്ടതുണ്ട്. വ്യക്തി താല്&#x200d;പര്യങ്ങളേക്കാള്&#x200d; സംഘടനാ താല്&#x200d;പര്യങ്ങളാണ് നേതൃത്വത്തെ നയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്&#x200d; അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്&#x200d; ജമലുല്ലൈലി പ്രാര്&#x200d;ഥന നടത്തി. എ.വി അബ്ദുല്&#x200d; റഹ്‌മാന്&#x200d; മുസലിയാര്&#x200d; ആമുഖ പ്രഭാഷണം നടത്തി. കെ മോയിന്&#x200d;കുട്ടി മാസ്റ്റര്&#x200d;, എ. അബ്ദുല്&#x200d; ബാഖി സംസാരിച്ചു. 33 പേര്&#x200d;ക്ക് ഇസ്തിഖാമ സര്&#x200d;ട്ടിഫിക്കറ്റ് വിതരണം നടത്തി.</p>
<p>വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ. എന്&#x200d;. നേതൃസംഗമത്തില്&#x200d; സംസാരിക്കുന്ന സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d;<br />
എ.എം അബ്ദുല്&#x200d; ഖാദര്&#x200d; (സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്&#x200d;ഡ്), കുടക് അബ്ദുല്&#x200d; റഹ്‌മാന്&#x200d; മുസ്ലിയാര്&#x200d; (ജംഇയ്യത്തുല്&#x200d; മുഅല്ലിമീന്&#x200d;), യു. മുഹമ്മദ് ശാഫി ചെമ്മാട് (സുന്നി മഹല്ല് ഫെ ഡ റേഷന്&#x200d;), സുലൈമാന്&#x200d; ദാരിമി ഏലംകുളം (ജംഇയ്യത്തുല്&#x200d; ഖുത്വബാദ്), സി.കെ മൊയ്തീന്&#x200d; ഫൈസി (ജംഇയ്യത്തുല്&#x200d; മുദരിസീന്&#x200d;), പുത്തനഴി മൊയ്തീന്&#x200d; ഫൈസി (മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്&#x200d;) കെ.എച്ച് കോട്ടപ്പുഴ (ജംഇയ്യത്തുല്&#x200d; മുഫത്തിശീന്&#x200d;) ഹംസ റഹ്‌മാനി കൊണ്ടിപറമ്പ് (സുന്നി യുവജന സംഘം) ഒ.പി അഷ്‌റഫ് കുറ്റിക്കടവ് (എസ്.കെ.എസ്.എസ്.എഫ്) ശാഹുല്&#x200d; ഹമീദ് മേല്&#x200d;മുറി (സമസ്ത എംപ്ലോയീസ് അസോസിയേഷന്&#x200d;) കെ.എം കുട്ടി ഫൈസി (സമസ്ത ഇന്റര്&#x200d;നാഷണല്&#x200d; കൗണ്&#x200d;സില്&#x200d;), ഇസ്മാഈല്&#x200d; കുഞ്ഞ് ഹാജി മാന്നാര്&#x200d; (സമസ്ത പ്രവാസി സെല്&#x200d;), കെ.ടി കുഞ്ഞുമോന്&#x200d; ഹാജി വാണിയമ്പലം (സമസ്ത ലീഗല്&#x200d; സെല്&#x200d;), സയ്യിദ് അലി ഉനൈസ് തങ്ങള്&#x200d; ജമലുല്ലൈലി (സുന്നി ബാല വേദി) സംസാരിച്ചു.</p>
<p>&nbsp;</p>
<p><strong>സമസ്ത സാധ്യമാക്കിയത് വിദ്യാഭ്യാസ നവോത്ഥാനം: ബഷീറലി തങ്ങള്&#x200d;<img loading="lazy" class="alignnone size-medium wp-image-376937" src="https://www.chandrikadaily.com/wp-content/uploads/2026/02/basheerali-1-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2026/02/basheerali-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2026/02/basheerali-1-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2026/02/basheerali-1.jpg 800w" sizes="(max-width: 300px) 100vw, 300px" /></strong></p>
<p>കുണിയ: സമസ്ത സാധിച്ചെടുത്ത വിദ്യാഭ്യാസ നവോത്ഥാനത്തിലൂടെയുണ്ടായ മതബോധമാണ് കേരള മുസ്ലിംകളുടെ ഉന്നമനത്തിന് നിദാനം. ആ മത ബോധമാണ് ഒരു ബഹുസ്വര സമൂഹത്തില്&#x200d; ജീവിക്കാന്&#x200d; കേരള മുസ്‌ലിംങ്ങളെ പ്രാപ്തമാക്കിയതും കേരളത്തില്&#x200d; മതസൗഹാര്&#x200d;ദ്ദമുണ്ടാക്കിയതുമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. സമസ്ത നൂറാം വാര്&#x200d;ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആത്മീയം സെഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്&#x200d;.</p>
<p>ഒരു സമുദായത്തിന്റെ സാംസ്‌കാരിക വളര്&#x200d;ച്ചയില്&#x200d; ആ സമുദായം വെച്ചുപുലര്&#x200d;ത്തുന്ന മതബോധത്തിന് പ്രധാന പങ്കുണ്ട്. ഇത് മനസ്സിലാക്കി തന്നെ സമസ്തയുടെ മുന്&#x200d;കാല നായകന്മാര്&#x200d; മത വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രത്യേക ഊന്നല്&#x200d; നല്&#x200d;കി. ഇതര സംസ്ഥാനങ്ങളില്&#x200d;നിന്ന് വിഭിന്നമായി കേരള മുസ്ലിംകള്&#x200d;ക്ക് മത പരമായും വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും രാഷ്ട്രീയപരവുമായിട്ടുള്ള ഉയര്&#x200d;ന്ന നിലവാരവും വളര്&#x200d;ച്ചയും കേരളത്തില്&#x200d; സാ ധ്യമായത് സമസ്ത കേരളത്തില്&#x200d; സാധ്യമാക്കിയ തുല്യതയില്ലാത്ത നവോത്ഥാന സാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങള്&#x200d; മൂലമാണ്.</p>
<p>കേരളീയ മുസ്ലിം ഉമ്മത്തിന്റെ ഇന്ന് കാണുന്ന വളര്&#x200d;ച്ചയുടെ നിദാനം മഹത്തുക്കളായ നേതാക്കള്&#x200d; പടുത്തുയര്&#x200d;ത്തിയ ഉലമാ ഉമറാ ഐക്യമാണ്. അതിന്റെ ശക്തി ചോരാതെ കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. യഥാര്&#x200d;ത്ഥ ഇസ്ലാമിന്റെ സന്ദേശം ഉയര്&#x200d;ത്തിപ്പിടിച്ച് സമൂഹത്തെ ബോധവല്&#x200d;ക്കരി ക്കേണ്ടത് അനിവാര്യമാണെന്നും തങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
<p><strong>ആത്മീയ നിര്&#x200d;വൃതിയിലലിഞ്ഞ് നഗരി<img loading="lazy" class="alignnone size-medium wp-image-376939" src="https://www.chandrikadaily.com/wp-content/uploads/2026/02/samstha-2-1-300x225.jpg" alt="" width="300" height="225" srcset="https://www.chandrikadaily.com/wp-content/uploads/2026/02/samstha-2-1-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2026/02/samstha-2-1-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2026/02/samstha-2-1.jpg 800w" sizes="(max-width: 300px) 100vw, 300px" /></strong></p>
<p>കുണിയ: സമ്മേളന നഗരിയില്&#x200d; ഇന്നലെ രാത്രി നടന്ന ആത്മീയ സംഗമം ആത്മനിര്&#x200d;വൃതിയുടെ നിമിഷങ്ങളായി മാറി. വെള്ളിയാഴ്ച രാവിന്റെ പരിശുദ്ധിയില്&#x200d; തക്ബീറിന്റെയും തസ്ബീഹിന്റെയും തഹ്ലീലിന്റെയും സാന്ദ്രമധുരമായ അന്തരീക്ഷത്താല്&#x200d; കുണിയയുടെ മണ്ണിനെ ഉള്&#x200d;പ്പുളകമണിയിച്ച സദസ്സ് കോഴിക്കോട് ഖാസി പാണക്കാട് സയ്യിദ് നാസിര്&#x200d; അബ്ദുല്&#x200d; ഹയ്യ് ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. ഒളവണ്ണ അബുബക്കര്&#x200d; ദാരിമി അധ്യക്ഷത വഹിച്ചു. പി.കെ ഹംസക്കുട്ടി ബാഖവി ആദ്യശ്ശേരി, കെ.എം ഉസ്മാനുല്&#x200d; ഫൈസി തോടാര്&#x200d; എന്നിവര്&#x200d; ആത്മീയ സന്ദേശം നല്&#x200d;കി. എം.വി ഇസ്മാ ഈല്&#x200d; മുസ്ലിയാര്&#x200d; സമാപന പ്രാര്&#x200d;ഥനയ്ക്ക് നേതൃത്വം നല്&#x200d;കി. സഫ്വാന്&#x200d; തങ്ങള്&#x200d; ഏഴിമല, ഫള്ല്&#x200d; തങ്ങള്&#x200d; മേല്&#x200d;മുറി, ഇ.കെ കുഞ്ഞമ്മദ് മുസ്ലിയാര്&#x200d; കാട്ടുമുണ്ട, താജുദ്ദീന്&#x200d; ദാരിമി പടന്ന തുടങ്ങിയവര്&#x200d; സംബന്ധിച്ചു.</p>
<p>&nbsp;</p>
<p><strong>ഖുര്&#x200d;ആന്&#x200d; വചന പൊരുള്&#x200d; പെയ്തിറങ്ങി എക്‌സ്‌പോ നഗരി</strong></p>
<p>കുണിയ: സമസ്ത സെന്റിനറി ഗ്ലോബല്&#x200d; എക്‌സ്‌പോ നഗരിയില്&#x200d; വേറിട്ട അനുഭവമായി അലിഫ്‌ലാം മീം. ഖുര്&#x200d; ആന്റെ ആലാപന സൗകുമാര്യവും ആശയ പ്രപഞ്ചവും പാരായണ നിയമഘടനാ വിശേഷങ്ങളും പങ്കുവച്ച വ്യത്യസ്ത സെഷനുകള്&#x200d;ക്ക് ഈ മേഖലയിലെ പ്രഗത്ഭരും പ്രശസ്തരുമായ പണ്ഡിതരും ഹാഫിളുകളും നേതൃത്വം നല്&#x200d;കി. ഉസ്താദ് നസീം ബാഖവി (ഖി റാഅത്ത്, ഖുര്&#x200d;ആന്&#x200d; സന്ദേശം), ഹാഫിസ് അബൂബക്കര്&#x200d; ഫൈസി അമ്പലക്കണ്ടി (ഖിറാഅത്, ഹലാവത്തുല്&#x200d; ഖുര്&#x200d; ആന്&#x200d;), ഹാഫിസ് സല്&#x200d;മാന്&#x200d; ഫൈസി (തജ്വീദ്) എന്നിവര്&#x200d; ചര്&#x200d;ച്ചകള്&#x200d; നയിച്ചു.</p>
<p>ഖുര്&#x200d;ആന്&#x200d; പാരായണ നൈപുണ്യവും വിഷയ സംബന്ധമായ അവഗാഹവും തെളിയിക്കുന്ന സെഷനുകളില്&#x200d; ഹാഫിളുകളായ ഹാഫിസ് അനസ് മാലിക്, ഹാഫിസ് റസീന്&#x200d; എന്നിവര്&#x200d; പങ്കെടുത്തു. സ്വന്തം കൈപ്പടയില്&#x200d; ഖുര്&#x200d; ആന്&#x200d; കൈയെഴുത്ത് പ്രതി തയാറാക്കി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വേള്&#x200d;ഡ് റെക്കോര്&#x200d;ഡ് കരസ്ഥമാക്കി ഖത്തര്&#x200d; അല്&#x200d; ജസീറ അടക്കമുള്ള ലോക വാര്&#x200d;ത്താ മാധ്യമങ്ങളില്&#x200d; ഇടംപിടിച്ച കണ്ണൂര്&#x200d; എട്ടിക്കുളം ശറഫുല്&#x200d; ഇസ്ലാം മദ്രസാ നാലാം ക്ലാസ് വിദ്യാര്&#x200d;ഥി മുഹമ്മദ് മിദ്‌ലാജിനെ ആദരിച്ചു.</p>
<p>തുടര്&#x200d;ന്ന് ഖുര്&#x200d;ആന്&#x200d; ഹിഫ്‌ളിലും പാരായണത്തിലും അസാമാന്യ പ്രതിഭാവിലാസം പ്രദര്&#x200d;ശിപ്പിച്ച് ശ്രദ്ധനേടിയ എം.ഐ.സി തഹ്ഫീളുല്&#x200d; ഖുര്&#x200d;ആന്&#x200d; കോളജ് വിദ്യാര്&#x200d;ഥികളായ മുഹമ്മദ് ജാസില്&#x200d;, മുഹമ്മദ് റാസി, മുഹമ്മദ് മുനവ്വര്&#x200d; സില്&#x200d;വാന്&#x200d;, എസ്. അബ്ദുല്ല എന്നിവരുടെ പ്രതിഭയുടെ മാറ്റുരക്കുന്ന ചോദ്യോത്തര സെഷന്&#x200d; വേറിട്ട അനുഭവമായി.</p>
<p>ഇന്ന് വൈകിട്ട് നാലിന് &#8216;മനം മടുക്കുമോ&#8217; എന്ന വിഷയത്തില്&#x200d; സംവാദം നടക്കും. സല്&#x200d;മാന്&#x200d; അലി മോഡറേറ്ററാകും. ജാഫര്&#x200d; റഹ്‌മാനി കിടങ്ങയം, മിഖ്ദാദ് സുലൈമാന്&#x200d;, ഡോ. അര്&#x200d;ഷാദ് കൊളത്തൂര്&#x200d; പങ്കെടുക്കും. വൈകിട്ട് അഞ്ചിന് മാമ്പുഴ അല്&#x200d;ഹ സനാത്ത് കോളജ് വിദ്യാര്&#x200d;ഥികളുടെ മദ്ഹ് മാര്&#x200d;ഷപ്, കേരള ഖിസ്സപ്പാട്ട് സംഘം അവതരിപ്പിക്കുന്ന ഏഴ് വ്യത്യസ്ത ചരിത്രകഥകളുടെ പാടിപ്പറയല്&#x200d;, പൈവളിഗെയ്യക്കി ഉസ്താദ് സ്മാരക അക്കാദമിയുടെ ബുര്&#x200d;ദ എന്നിവ അരങ്ങേറും.</p>
<p>&nbsp;</p>
<p><strong>ഇന്ന് മീഡിയ സെമിനാര്&#x200d;</strong></p>
<p>കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളന നഗരിയില്&#x200d; ഇന്ന് മീഡിയ സെമിനാര്&#x200d; നടക്കും. വേദി രണ്ടില്&#x200d; രാത്രി ഏഴിന് ദി വയര്&#x200d; സ്ഥാപക എഡിറ്റര്&#x200d; എം.കെ വേണു ഉദ്ഘാടനം ചെയ്യും. സൈനുല്&#x200d; ആബിദീന്&#x200d; സഫാ മോഡറേറ്ററാകും. ചന്ദ്രിക എഡിറ്റര്&#x200d; കമാല്&#x200d; വരദുര്&#x200d;, പ്രമോദ് രാമന്&#x200d;, റെജി മോന്&#x200d; കുട്ടപ്പന്&#x200d;, അഭിലാഷ് മോഹന്&#x200d;, മുഹമ്മദ് അനീസ്, എം.പി പ്രശാന്ത്, പി.വി ജിജോ, ജലീല്&#x200d; പട്ടാമ്പി എന്നിവര്&#x200d; പാനലിസ്റ്റുകളായിരിക്കും. അഡ്വ. പി.എസ് ശ്രീധരന്&#x200d;പിള്ള, എം.പിമാരായ ഷാഫി പറമ്പില്&#x200d;, ജോണ്&#x200d; ബ്രിട്ടാസ്, നവാസ് ഗനി, എം.എല്&#x200d;.എമാരായ അന്&#x200d;വര്&#x200d; സാദത്ത്, നജീബ് കാന്തപുരം എന്നിവര്&#x200d; പങ്കെടുക്കും.</p>
<p><strong>ആള്&#x200d;ക്കൂട്ട വിചാരണയ്ക്കും കൊലപാതകങ്ങള്&#x200d;ക്കുമെതിരേ പ്രത്യേക നിയമനിര്&#x200d;മ്മാണം നടത്തണം</strong></p>
<p>കുണിയ (കാസര്&#x200d;കോട്): അക്രമാസക്തരായ ആള്&#x200d;ക്കൂട്ടം നടത്തുന്ന നിയമവിരുദ്ധ വിചാരണകളും കൊലപാതകങ്ങളും വര്&#x200d;ധിച്ച് വരുന്ന സാഹചര്യത്തില്&#x200d; കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുന്ന പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സമസ്ത ശതാബ്ദി അന്താരാഷ്ട്ര സ്വാതന്ത്ര്യം അനുവദിക്കുക മഹാസമ്മേളനം പ്രമേയത്തില്&#x200d; ആവശ്യപ്പെട്ടു.<br />
മതയും പൗരന്മാര്&#x200d;ക്കിടയില്&#x200d; മതത്തിന്റെ പേരില്&#x200d; വിവേചനം പാടില്ലെന്ന് പറയുകയും ചെയ്യുന്ന ഭരണഘടനയുടെ 25, 15 വകുപ്പുകള്&#x200d; ഉള്&#x200d;പ്പെടെയുള്ള രാജ്യത്തിന്റെ നിയമവ്യവസ്ഥകളെയും ജനാധിപത്യ നടപടിക്രമങ്ങളെയും നോക്കുകുത്തിയാക്കിയാണ് ആള്&#x200d;ക്കൂട്ട ആക്രമണം. പൗരന്മാര്&#x200d;ക്ക് സമാധാനാന്ത രീക്ഷത്തില്&#x200d; ജീവിക്കാനും പ്രയാസം നേരിടുകയാ ആശയപ്രചാരണം നടത്താണെന്നും പ്രമേയം ആവശ്യപ്പെട്ടു.</p>
<p>കേന്ദ്ര മുശാവറ അംഗങ്ങളായ ബഷീര്&#x200d; അബ്ദുല്ല ഫൈസി ചീക്കോന്ന് അവതാരകനും അബ്ദുല്&#x200d; ഗഫൂര്&#x200d; അന്&#x200d;വരി അനുവാദകനുമായാണ് പ്രമേയം അവതരിപ്പിച്ചത്. പരിശുദ്ധ ശരീഅത്തിനെ വെല്ലുവിളിച്ചും ഇസ്ലാമിക പ്രമാണങ്ങളെ വികലമായി വ്യാഖ്യാനിച്ചും മുസ്ലിം സമുദായത്തില്&#x200d; രംഗത്തുവരുന്ന പിഴച്ച ത്വരീഖത്തുകള്&#x200d;ക്കെതിരെ വിശ്വാസി സമൂഹം അതിവ ജാഗ്രത പാലിക്കണമെന്നും പ്രമേയം ആഹ്വാനം ചെയ്തു.</p>
<p>ശരിഅത്തിന് വിരുദ്ധമായ ആത്മിയത ഇസ്ലാമിലില്ലെന്നിരിക്കെ, ഉലമാക്കള്&#x200d; കാണിച്ചുതന്ന പരിശുദ്ധമായ തസവുഫിന്റെ വഴിയില്&#x200d; നിന്ന് വ്യതിചലിച്ച് സ്വയം പ്രഖ്യാപിത ശൈഖുമാരായി ചമയുന്നവര്&#x200d; സമുദായത്തെ വഴിതെറ്റിക്കുകയുമാണ്. ആത്മിയതയുടെ പേരില്&#x200d; ശരിഅത്തിനെ അവഗണിക്കുന്നതും ഫിഖ്ഹി നിയമങ്ങളെ നിസാരപ്പെടുത്തുന്നതുമായ ഇത്തരം വികല ചിന്താഗതികളെയും കേന്ദ്രങ്ങളെയും വിശ്വാസികള്&#x200d; തിരിച്ചറിയണമെന്നും അഹ്ലുസുന്നയുടെ ശുദ്ധമായ ആത്മീയ പാതയില്&#x200d; അടിയുറച്ചു നില്&#x200d;ക്കണമെന്നും നൂറാം വാര്&#x200d;ഷിക സമ്മേളനത്തിലെ ആത്മീയ സംഗമത്തില്&#x200d;ത്തില്&#x200d; ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-gatherings-are-enthusiastically-on-the-ideal-path.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
