Bayern – Chandrika Daily https://www.chandrikadaily.com Wed, 02 May 2018 09:25:28 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Bayern – Chandrika Daily https://www.chandrikadaily.com 32 32 ‘പന്ത് ഞാന്‍ കൈ കൊണ്ട് തൊട്ടിരുന്നു’ – തുറന്നു സമ്മതിച്ച് മാഴ്‌സലോ https://www.chandrikadaily.com/marcelo-admits-that-was-hand-ball.html https://www.chandrikadaily.com/marcelo-admits-that-was-hand-ball.html#respond Wed, 02 May 2018 09:21:27 +0000 http://www.chandrikadaily.com/?p=82876 മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തിനിടെ സ്വന്തം ബോക്‌സില്‍ വെച്ച് താന്‍ പന്ത് കൈകൊണ്ട് തൊട്ടിരുന്നുവെന്ന് റയല്‍ മാഡ്രിഡ് ഡിഫന്റര്‍ മാഴ്‌സലോയുടെ സ്ഥിരീകരണം. ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരം 2-2 സമനിലയില്‍ അവസാനിക്കുകയും ഇരുപാദങ്ങളിലുമായി 4-3 സ്‌കോറിന് റയല്‍ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. അതിനിടെ ഒന്നാം പകുതിയില്‍ ബയേണിന്റെ ഗോള്‍ ശ്രമം മാഴ്‌സലോ കൈകൊണ്ട് തടഞ്ഞിട്ടും റഫറി പെനാല്‍ട്ടി അനുവദിക്കാത്തത് വിവാദമായിരുന്നു.

സ്‌കോര്‍ 1-1 ല്‍ നില്‍ക്കെയാണ് വലതു വിങില്‍ നിന്ന് ജോഷ്വ കിമ്മിച്ച് നല്‍കിയ ക്രോസ് തടയാനുള്ള ശ്രമത്തില്‍ മാഴ്‌സലോ പന്ത് കൈകൊണ്ട് തൊട്ടത്. പന്ത് തടയാനുള്ള ചാട്ടത്തില്‍ മാഴ്‌സലോ കൈ ഉപയോഗിക്കുന്നത് റീപ്ലേകളില്‍ വ്യക്തവുമായിരുന്നു. ബയേണ്‍ താരങ്ങള്‍ ശക്തമായി അപ്പീല്‍ ചെയ്തിട്ടും തുര്‍ക്കിക്കാരനായ റഫറി പെനാല്‍ട്ടി അനുവദിക്കാന്‍ തയ്യാറായില്ല.

‘പന്ത് എന്റെ കൈയില്‍ തൊട്ടിട്ടില്ല എന്ന് പറയാന്‍ എനിക്കു കഴിയില്ല. അങ്ങനെ പറഞ്ഞാല്‍ ഞാനൊരു കള്ളനാകും.’ മത്സര ശേഷം മാഴ്‌സലോ പറഞ്ഞു. ബയേണില്‍ നിന്ന് കടുത്ത മത്സരമാണ് നേരിട്ടതെന്നും ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ഫൈനലില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതെന്നും ബ്രസീലിയന്‍ താരം കൂട്ടിച്ചേര്‍ത്തു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍കീപ്പര്‍ സ്വെന്‍ ഉള്‍റിക് വരുത്തിയ ഭീമാബദ്ധമാണ് ബയേണിന് തിരിച്ചടിയായത്. പ്രതിരോധ താരം പിന്നോട്ട് നല്‍കിയ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ ഉള്‍റിക് വീഴ്ച വരുത്തിയപ്പോള്‍ കരീം ബെന്‍സേമ പന്ത് തട്ടിയെടുത്ത് ഗോളടിക്കുകയായിരുന്നു. ഹാമിസ് റോഡ്രിഗസ് ഒരു ഗോള്‍ കൂടി മടക്കിയെങ്കിലും വിജയ ഗോളിനുള്ള ബയേണിന്റെ ശ്രമങ്ങള്‍ക്കു മുന്നില്‍ റയല്‍ പ്രതിരോധവും ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസും ഉറച്ചുനിന്നു.

]]>
https://www.chandrikadaily.com/marcelo-admits-that-was-hand-ball.html/feed 0
ഷാല്‍ക്കെയെ വീഴ്ത്തി ബയേണ്‍ തലപ്പത്ത് https://www.chandrikadaily.com/bayern.html https://www.chandrikadaily.com/bayern.html#respond Wed, 20 Sep 2017 18:15:13 +0000 http://www.chandrikadaily.com/?p=44750  

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ കരുത്തരായ ഷാല്‍ക്കെയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്ക് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി, ഹാമിസ് റോഡ്രിഗ്വസ്, അര്‍തുറോ വിദാല്‍ എന്നിവര്‍ സന്ദര്‍ശകര്‍ക്കു വേണ്ടി ഗോള്‍ നേടിയപ്പോള്‍ ഷാല്‍ക്കെക്ക് മറുപടിയുണ്ടായില്ല. മറ്റു മത്സരങ്ങളില്‍ ബൊറുഷ്യ മ്യൂന്‍ചന്‍ ഗ്ലാദ്ബാഷ്, ഓസ്ബര്‍ഗ് ടീമുകളും ജയം കണ്ടു.
ഷാല്‍ക്കെയുടെ തട്ടകമായ വെല്‍റ്റിന്‍സ് അറീനയില്‍ 25-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെയാണ് ലെവന്‍ഡവ്‌സ്‌കി ബയേണിനെ മുന്നിലെത്തിച്ചത്. ഷാല്‍ക്കെ പ്രതിരോധ താരം ബോക്‌സില്‍ പന്ത് കൈകൊണ്ട് തട്ടതിനായിരുന്നു പെനാല്‍ട്ടി. 29-ാം മിനുട്ടില്‍ ടോളിസോയുടെ പാസ് സ്വീകരിച്ച് കൃത്യതയാര്‍ന്ന പാസിലൂടെ ഹാമിസ് റോഡ്രിഗ്വസ് ലീഡുയര്‍ത്തി. ഗോള്‍ മടക്കാന്‍ ഷാല്‍ക്കെ പൊരുതുന്നതിനിടെ 75-ാം മിനുട്ടില്‍ ഹാമിസ് ഒരുക്കിയ അവസരം ഗോളിലെത്തിച്ച് വിദാല്‍ പട്ടിക പൂര്‍ത്തിയാക്കി.
സ്റ്റുട്ഗട്ടിനെതിരെയ ബ്രസീല്‍ താരം റാഫേല്‍ നേടിയ ഇരട്ട ഗോളിനാണ് ഗ്ലാദ്ബാഷ് ജയിച്ചത്. 57, 74 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. ആര്‍.ബി ലീപ്‌സീഗിനെതിരെ നാലാം മിനുട്ടില്‍ ഗ്രിഗോറിറ്റ്‌സ് നേടിയ ഏക ഗോളിലാണ് ഓസ്ബര്‍ഗ് ജയം കണ്ടത്. വോള്‍ഫ്‌സ്ബര്‍ഗും വെര്‍ഡര്‍ ബ്രമനും 1-1 സമനിലയില്‍ പിരിഞ്ഞു.
അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ബയേണിനുള്ളത്. ഒരു മത്സരം കുറവ് കളിച്ച ബൊറുഷ്യ ഡോട്മുണ്ട്, ഓസ്ബര്‍ഗ്, ഹാനോവര്‍ ടീമുകള്‍ 10 പോയിന്റുമായി പിന്നാലെയുണ്ട്. ഷാല്‍ക്കെ അഞ്ചാം സ്ഥാനത്താണ്.

]]>
https://www.chandrikadaily.com/bayern.html/feed 0
ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി സമ്മതിച്ച് ചെല്‍സി https://www.chandrikadaily.com/chelsea-2-3-bayern-munich.html https://www.chandrikadaily.com/chelsea-2-3-bayern-munich.html#respond Tue, 25 Jul 2017 15:34:08 +0000 http://www.chandrikadaily.com/?p=37215 സിംഗപ്പൂര്‍സിറ്റി: സീസണു മുന്നോടിയായുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ 3-2ന് തോല്‍പിച്ചു. ആദ്യ പകുതിയില്‍ 27 മിനിറ്റ് പിന്നിടുമ്പോഴേക്കും 3-0ന് പിന്നില്‍ നിന്ന ശേഷം ശക്തമായി മത്സരത്തിലേക്കു തിരിച്ചു വന്ന ചെല്‍സിക്കു പക്ഷേ തോല്‍വി ഒഴിവാക്കാനായില്ല. ശനിയാഴ്ച ആഴ്‌സണലിനെ 3-0ന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ചെല്‍സിയെ ഞെട്ടിച്ചു കൊണ്ട് ബ്രസീലിയന്‍ താരം മാര്‍സിയോ റഫീഞ്ഞോയാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. ലോങ് റേഞ്ച് ഷോട്ടിലൂടെ ആറാം മിനിറ്റില്‍ തന്നെ ബയേണ്‍ മത്സരത്തില്‍ മുന്നില്‍ കയറി. മത്സരത്തില്‍ താളം കണ്ടെത്തും മുമ്പേ പിന്നാക്കം പോയ ചെല്‍സിക്ക് പക്ഷേ കൂടുതല്‍ പ്രഹരം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആറ് മിനിറ്റ് കൂടി പിന്നിട്ടതോടെ ബയേണ്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ ഫ്രാങ്ക് റിബറിയുടെ പാസില്‍ നിന്നും തോമസ് മുള്ളറായിരുന്നു ഗോള്‍സ്‌കോറര്‍. 27-ാം മിനിറ്റില്‍ മുള്ളര്‍ തന്റെ രണ്ടാം ഗോളും ഒപ്പം ടീമിന്റെ ലീഡ് 3-0 ആക്കിയും ഉയര്‍ത്തി. മുള്ളറുടെ മികവിന് മുന്നില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കുര്‍ട്ടോയിസിന് മറുപടിയുണ്ടായിരുന്നില്ല.

42ab88ab00000578-0-marco_friedl-a-52_1500986101550

42ab920900000578-0-image-m-76_1500986789241

42abc9e700000578-4728500-image-a-102_1500989270335മൂന്ന് ദിവസം മുമ്പ് ആഴ്‌സണലിനു മുന്നില്‍ വന്‍മതില്‍ തീര്‍ത്ത ചെല്‍സി പ്രതിരോധം ബയേണിന്റെ വേഗതയാര്‍ന്ന നീക്കത്തിനു മുന്നില്‍ ആടിയുലഞ്ഞു. മൂന്നു ഗോളിന് പിന്നില്‍ നിന്നതോടെ ആര്‍ത്തു വിളിച്ച സിംഗപ്പൂര്‍ കാണികള്‍ക്കു മുന്നില്‍ ഉണര്‍ന്ന ചെല്‍സി ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മാര്‍കോ അലന്‍സോയായിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതിയില്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെ അല്‍വരോ മൊറാറ്റയെ കളത്തിലിറക്കി. ചെല്‍സിക്കു വേണ്ടി അരങ്ങേറ്റം കുറിച്ച മൊറാറ്റ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 85-ാം മിനിറ്റില്‍ മികി ബാഷുവായിയിലൂടെയായിരുന്നു ചെല്‍സിയുടെ രണ്ടാം ഗോള്‍ പിറന്നത്. സീസണു മുന്നോടിയായുള്ള മൂന്നു മത്സരങ്ങളില്‍ ബല്‍ജിയം താരം നേടുന്ന അഞ്ചാം ഗോളാണിത്. അവസാന മിനിറ്റില്‍ ആഞ്ഞടിച്ച ചെല്‍സിയുടെ മുന്നേറ്റ നിരയെ പ്രതിരോധിക്കാന്‍ ബയേണ്‍ നന്നേ പാടുപെട്ടെങ്കിലും വിജയം കൈവിടാതെ കാക്കാന്‍ ബയേണിനു സാധിച്ചു.

]]>
https://www.chandrikadaily.com/chelsea-2-3-bayern-munich.html/feed 0