bbc – Chandrika Daily https://www.chandrikadaily.com Fri, 21 Feb 2025 16:05:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bbc – Chandrika Daily https://www.chandrikadaily.com 32 32 ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇഡി https://www.chandrikadaily.com/ed-imposes-rs-3-44-crore-fine-on-bbc-india.html https://www.chandrikadaily.com/ed-imposes-rs-3-44-crore-fine-on-bbc-india.html#respond Fri, 21 Feb 2025 16:05:03 +0000 https://www.chandrikadaily.com/?p=330993 ഡിജിറ്റല്‍ മീഡിയ ഓര്‍ഗനൈസേഷനുകള്‍ക്ക് 26% പരിധി നല്‍കിയിട്ടും വിദേശ ധനസഹായം കുറയ്ക്കാതെ കമ്പനി ഇന്ത്യയുടെ വിദേശ ധനസഹായ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ബിബിസി ഇന്ത്യയ്ക്കും അതിന്റെ ഡയറക്ടര്‍മാര്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിഴ ചുമത്തി.

2023 ഫെബ്രുവരിയില്‍ ആദായനികുതി വകുപ്പ് നേരത്തെ സര്‍വേ നടത്തിയ കമ്പനിക്ക്, 2021 ഒക്ടോബര്‍ 15 ന് ശേഷം, പാലിക്കുന്ന തീയതി വരെയുള്ള എല്ലാ ദിവസവും 5,000 രൂപ പിഴയോടൊപ്പം മൊത്തം 3.44 കോടിയിലധികം പിഴ ചുമത്തിയിട്ടുണ്ട്.

ഫെമ (ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) യുടെ വ്യവസ്ഥകള്‍ ലംഘിച്ചതിന്, 15.10.2021 ന് ശേഷമുള്ള എല്ലാ ദിവസവും, ബിബിസി ഡബ്ല്യുഎസ് ഇന്ത്യയില്‍ നിന്ന് 3,44,48,850 രൂപ പിഴയും 5000 രൂപ പിഴയും ഈടാക്കിക്കൊണ്ട് വിധിനിര്‍ണ്ണയ ഉത്തരവ് പുറപ്പെടുവിച്ചതായി ഓഫീസര്‍ അറിയിച്ചു. ഡയറക്ടര്‍മാരായ ജൈല്‍സ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കല്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്ക് നിയമലംഘന കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചതിന് ഓരോരുത്തര്‍ക്കും 1,14,82,950 രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2023 ഫെബ്രുവരിയില്‍ കമ്പനിയുടെ ഡല്‍ഹിയിലെയും മറ്റ് നഗരങ്ങളിലെയും ഓഫീസുകളില്‍ മൂന്ന് ദിവസത്തെ സര്‍വേ നടത്തിയ ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഇഡി 2023 ഏപ്രിലില്‍ ബിബിസി ഇന്ത്യയ്ക്കെതിരെ ഫെമ അന്വേഷണം ആരംഭിച്ചു.

]]>
https://www.chandrikadaily.com/ed-imposes-rs-3-44-crore-fine-on-bbc-india.html/feed 0
ആദായനികുതി ലംഘനം; ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് പൂട്ടി കേന്ദ്ര സര്‍ക്കാര്‍ https://www.chandrikadaily.com/income-tax-violation-the-central-government-has-closed-down-the-bbcs-newsroom-in-india.html https://www.chandrikadaily.com/income-tax-violation-the-central-government-has-closed-down-the-bbcs-newsroom-in-india.html#respond Sun, 07 Apr 2024 05:35:41 +0000 https://www.chandrikadaily.com/?p=294722 ബി.ബി.സിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ച് പൂട്ടാന്‍ ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. ആദായനികുതി ലംഘനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെന്നാണ് വിശദീകരണം. മുന്‍ ജീവനക്കാര്‍ ഒരുമിച്ച് തുടങ്ങുന്ന കളക്ടീവ് ന്യൂസ് റൂം വഴി ആയിരിക്കും ഇനി ബി.ബി.സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ബി.ബി.സിയുടെ മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫീസുകളില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ചട്ടലംഘനം കണ്ടെത്തി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് 2021ലെ ചട്ടങ്ങള്‍ അനുസരിച്ച് പുതിയ രീതിയില്‍ പ്രവര്‍ത്തനം തുടരുമെന്ന് ബി.ബി.സി അറിയിച്ചത്. കളക്ടീവ് ന്യൂസ് റൂം എന്ന പേരില്‍ പഴയ ബി.ബി.സിയിലെ ജീവനക്കാര്‍ ഒന്നിച്ച് കമ്പനി രൂപീകരിച്ചതിന് ശേഷം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുമെന്നാണ് ബി.ബി.സി അറിയിച്ചത്.

ഇന്ത്യയില്‍ നിലവിലുള്ള മറാത്തി, തമിഴ് ഉള്‍പ്പടെയുള്ള 7 ഭാഷകളില്‍ ബി.ബി.സി.യുടെ സേവനം ലഭിക്കുമെങ്കിലും ഇവയുടെ പ്രവര്‍ത്തനം മാതൃ കമ്പനിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരിക്കില്ല. അടുത്ത ആഴ്ച മുതല്‍ ന്യൂസ് കളക്ടീവ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് അറിയിച്ചത്.

ലോകത്ത് തന്നെ ഇതാദ്യമായാണ് ബി.ബി.സിയുടെ പ്രവര്‍ത്തനം ഒരു രാജ്യത്ത് അവസാനിപ്പിക്കേണ്ടി വന്നത്. 1940ലാണ് ഇന്ത്യയില്‍ ബി.ബി.സിയുടെ ന്യൂസ് റൂം പ്രവര്‍ത്തനം ആരംഭിച്ചത്. ഇതില്‍ 99 ശതമാനവും ബി.ബി.സി ഇന്ത്യയെന്ന പേരില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതിന്റെ മാതൃ കമ്പനിയുടെ നിയന്ത്രണത്തില്‍ തന്നെയാണ് ബി.ബി.സിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. 200-ാളം ജീവനക്കാരാണ് ഇന്ത്യയിലെ ബി.ബി.സിയില്‍ ജോലി ചെയ്തിരുന്നത്. യു.കെ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ ഉണ്ടായിരുന്നതും ഇന്ത്യയിലാണ്.

]]>
https://www.chandrikadaily.com/income-tax-violation-the-central-government-has-closed-down-the-bbcs-newsroom-in-india.html/feed 0
ട്വിറ്ററിന്റെ നടത്തിപ്പ് പ്രതിസന്ധിയില്‍ : വില്‍ക്കാന്‍ തയാറെന്ന് ഇലോണ്‍ മസ്‌ക് https://www.chandrikadaily.com/elonmusk-twitter.html https://www.chandrikadaily.com/elonmusk-twitter.html#respond Thu, 13 Apr 2023 02:55:44 +0000 https://www.chandrikadaily.com/?p=247674 മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിന്റെ നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. നടത്തിപ്പ് ഏറെ പ്രയാസകരമാണെന്നും ഉചിതമായ ഒരു വ്യക്തി സമീപിച്ചാല്‍ ട്വിറ്റര്‍ വില്‍ക്കാന്‍ തയാറാണെന്നും മസ്‌ക് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു മാസങ്ങളായി കടുത്ത സമ്മര്‍ദ്ദ സാഹചര്യമാണുള്ളത്. എന്നാലും മടുപ്പ് തോന്നുന്നില്ല, അതൊരു സാഹസിക വിനോദമായാണ് കണക്കാക്കുന്നത്. തന്റെ സുഹൃത്തായ ജഡ്ജിയുടെ നിര്‍ദേശത്തിലാണ് ട്വിറ്റര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനു വേണ്ടിയാണ് കമ്പനി വാങ്ങിയത്, മസ്‌ക് പറഞ്ഞു. ജോലി തിരക്കു കാരണം ഓഫീസില്‍ തന്നെ കിടന്നുറങ്ങേണ്ടി വരാറുണ്ട്. ഓഫീസില്‍ ആരും പോവാത്ത ഒരു ലൈബ്രറിയില്‍ ഒരു സോഫയില്‍ തനിക്കായി ഒരു സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് 4400 കോടി ഡോളറിന് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍ വാര്‍ത്തകളില്‍ നിരന്തരം ഇടം നേടിയിരുന്നു. അടുത്തിടെ ട്വിറ്ററിന്റെ നീലപക്ഷി ലോഗോ മാറ്റി നായയുടെ ചിത്രം ലോഗോ ആക്കിയത് വന്‍ ചര്‍ച്ചയായിരുന്നു. ബിബിസി യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ സര്‍ക്കാര്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമം എന്ന് ലേബല്‍ ചെയ്യാനുള്ള ശ്രമം ബിബിസി എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് മസ്‌കിന്റെ അഭിമുഖം ബിബിസി പുറത്തുവിട്ടത്.

 

]]>
https://www.chandrikadaily.com/elonmusk-twitter.html/feed 0
ബി.ബി.സിയിലെ പരിശോധന: ചര്‍ച്ചയില്‍ ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി https://www.chandrikadaily.com/bbc-britishminister-doccumentary.html https://www.chandrikadaily.com/bbc-britishminister-doccumentary.html#respond Wed, 01 Mar 2023 11:21:24 +0000 https://www.chandrikadaily.com/?p=240500 ഇന്ത്യയിലെ ബി.ബി.സി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന സംബന്ധിച്ച വിഷയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചതായി ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവര്‍ലി വെളിപ്പെടുത്തി. ഇന്നലെ നടന്ന ഉഭയകക്ഷി ചർച്ചയിലാണ് വിഷയം ഉന്നയിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ഇവിടത്തെ നിയമം പാലിക്കാൻ ബാധ്യസ്ഥരാണെന്ന
മറുപടിയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അദ്ധഹത്തിന് നൽകിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളിൽ നടന്ന പരിശോധന വിമർശനങ്ങൾ ഉയർത്തിയിരുന്നു.

]]>
https://www.chandrikadaily.com/bbc-britishminister-doccumentary.html/feed 0
ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നമ്മുടെ കടമ, ഭയരഹിതമായും സ്വതന്ത്രമായും റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് -BBC https://www.chandrikadaily.com/bbc-india-modi.html https://www.chandrikadaily.com/bbc-india-modi.html#respond Fri, 24 Feb 2023 01:29:53 +0000 https://www.chandrikadaily.com/?p=239614 ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് നമ്മുടെ കടമ, ഭയരഹിതമായും സ്വതന്ത്രമായും റിപ്പോര്‍ട്ട് ചെയ്യുക എന്നതാണ് .അതില്‍നിന്ന് പിന്മാറില്ലെന്ന് ബി.ബി.സി. ബിബിസിയുടെ ഡയറക്ടര്‍ ജനറല്‍ ടിംഡേവി ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി. ഒര ു അജണ്ടയുമില്ല. ലോകത്തെ വായനക്കാരുടെ താല്‍പര്യം മാത്രമാണ ്‌നമ്മെ നയിക്കുന്നത്. അദ്ദേഹം പറഞ്ഞു. നിഷ്പക്ഷമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം മറ്റൊന്നുമില്ല. കഴിഞ്ഞദിവസങ്ങളിലാണ് ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ രാത്രിയുള്‍പ്പെടെ ഇ.ഡി റെയ്ഡ് നടത്തിയത്. ഇതുവരെയില്ലാത്ത അപൂര്‍വസംഭവമായിരുന്നു അത്. കഴിഞ്ഞമാസം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിലാക്കി രണ്ട് എപ്പിസോഡുകളിലായി ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരായി നടക്കുന്ന ക്രൂരതകള്‍ ബിബിസി ഡോക്യുമെന്ററിയായി സംപ്രേഷണം ചെയ്തിരുന്നു. അതിനിടെയാണ് വിദേശകാര്യമന്ത്രി ജയശങ്കര്‍ ബിബിസിയുടേത് രാഷ്ട്രീയമാണെന്നും വിദേശത്തുനിന്ന് തെരഞ്ഞെടുപ്പ് അട്ടിമറി നടക്കാന്‍പോകുകയാണെന്നും വിലപിച്ചത്. ഇതിനുള്ള മറുപടി കൂടിയാണ് ബിബിസിയുടെ ഈ സന്ദേശം. ഡല്‍ഹിയിലെ 20 ഓളം ഉദ്യോഗസ്ഥരാണ് കഴിഞ്ഞയാഴ്ച് വീടുകളില്‍ പോകാന്‍ കഴിയാതെ പൂട്ടിയിടപ്പെട്ടത്. ഇത് രാജ്യാന്തരതലത്തില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മോദിയെ ഒന്നാം പ്രതിയാക്കി ഗുജറാത്ത് കൂട്ടക്കൊലയുടെ വിശദാംശങ്ങള്‍ സഹിതമായിരുന്നു ഡോക്യുമെന്ററിയുടെ ഒന്നാം അധ്യായം. ഭയരഹിതമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പേരുകേട്ട് ലോകത്തെ മാധ്യമസ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍. ബ്രിട്ടീഷ് സര്‍ക്കാര്‍ ബിബിസിക്ക് പൂര്‍ണണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. മുന്‍ വിദേശകാര്യസെക്രട്ടറിയെ ഉദ്ധരിച്ചായിരുന്നു മോദിക്കെതിരായ ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് മോദിയുടെ അടുത്തയാളായ അദാനിക്ക് വന്‍സാമ്പത്തികനഷ്ടം സംഭവിച്ചതും. വിദേശഅക്കൗണ്ടുകളില്‍നിന്ന് വ്യാജമായി പണമെത്തിയതും ലാഭം പെരുപ്പിച്ചുകാട്ടിയതും മോദിക്കെതിരായ തിരിച്ചടിയാണ്. ഇതിലും നിഷ്പക്ഷമായാണ് ബിബിസി റിപ്പോര്‍ട്ടിംഗ് നടത്തിയത്. ലോകത്തെ സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തില്‍ 150-ാംസ്ഥാനത്താണ് നമ്മുടെ ഇന്ത്യ.

]]>
https://www.chandrikadaily.com/bbc-india-modi.html/feed 0
ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം https://www.chandrikadaily.com/bbc-sunak.html https://www.chandrikadaily.com/bbc-sunak.html#respond Thu, 23 Feb 2023 05:22:32 +0000 https://www.chandrikadaily.com/?p=239467 പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററി വിവാദത്തിലും ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിലും ബി.ബി.സിക്ക് പൂര്‍ണ പിന്തുണയുമായി ബ്രിട്ടീഷ് ഭരണകൂടം. ബ്രിട്ടീഷ് പൊതുസഭയില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയവെ, വിദേശകാര്യ കോമണ്‍വെല്‍ത്ത് ആന്റ് ഡവലപ്‌മെന്റ് വകുപ്പ് ജൂനിയര്‍ മന്ത്രി ഡേവിഡ് റുട്ട്‌ലി ആണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഡോക്യുമെന്ററി വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ പ്രതികരിക്കാതെ മാറിനിന്ന ബ്രിട്ടീഷ് ഭരണകൂടം ബി.ബി.സി റെയ്ഡിനെതിരെ ആഗോള തലത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഉറച്ച നിലപാടുമായി രംഗത്തെത്തിയത്. ഇന്ത്യന്‍ ആ ദായ നികുതി വകുപ്പ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് റുട്ട്‌ലി പറഞ്ഞു. എന്നാല്‍ മാധ്യമ സ്വാതന്ത്ര്യവും സംസാര സ്വാതന്ത്ര്യവും ജനാധിപത്യത്തെ ശക്തിപ്പെടുത്താ ന്‍ അനിവാര്യമാണ്. ഇന്ത്യയും ബ്രിട്ടനും തമ്മി ല്‍ ആഴത്തിലുള്ള ബന്ധമുള്ളതിനാല്‍ ഏതു വിഷയത്തിലും നിര്‍മ്മാണാത്മകമായ ചര്‍ച്ചകള്‍ സാധ്യമാകും- റുട്ട്‌ലി പറഞ്ഞു.
തുടര്‍ന്നാണ് എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടെ ബി.ബി.സിയെ പൂര്‍ണമായി സംരക്ഷിക്കുമെന്ന് റുട്ട്‌ലി വ്യക്തമാക്കിയത്. ‘ഞങ്ങള്‍ ബി. ബി.സിക്കൊപ്പം ഉറച്ചുനില്‍ക്കുന്നു. ബി.ബി.സിക്ക് ഫണ്ട് നല്‍കുന്നത് ഞങ്ങളാണ്. ബി. ബി.സി ലോകത്തിനു നല്‍കുന്ന സംഭാവന നിര്‍ണായകമാണെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍. ബി.ബി. സിക്ക് പൂര്‍ണമായ എഡിറ്റോറിയല്‍ സ്വാതന്ത്ര്യം വേണമെന്നു തന്നെയാണ് ഞങ്ങളുടെ നിലപാട്’ – റുട്ട്‌ലി പറഞ്ഞു.
ബി.ബി.സി ഞങ്ങളെ(ഗവണ്‍മെന്റിനെ) വിമര്‍ശിക്കുന്നുണ്ട്. ലേബര്‍ പാര്‍ട്ടിയെ(പ്രതിപക്ഷം) വിമര്‍ശിക്കുന്നുണ്ട്. സ്വാതന്ത്ര്യം പരമപ്രധാനമാണെന്ന വിശ്വാസം ഉള്ളതുകൊണ്ടാണിത്. സ്വാതന്ത്ര്യം തന്നെയാണ് പ്രധാനം. ഇക്കാര്യം ലോകമെമ്പാടുമുള്ള നമ്മുടെ സുഹൃത് രാഷ്ട്രങ്ങളെ, പ്രത്യേകിച്ച് ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നു തന്നെയാണ് കരുതുന്നത് – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ബി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാറിനു കീഴിലെ എഫ്.സി.ഡി.ഒ വകുപ്പാണ് ഫണ്ട് നല്‍കുന്നതെന്ന പറഞ്ഞ മന്ത്രി, നാല് ഇന്ത്യന്‍ ഭാഷകളില്‍ (ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുഗ്) ഉള്‍പ്പെടെ 12 ഭാഷകളില്‍ ലോകത്ത് പ്രക്ഷേപണം നടത്തുന്നുണ്ടെന്നും വിശദീകരിച്ചു. ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ പ്രസ്താവന നടത്തുന്നതില്‍ സര്‍ക്കാര്‍ പരായപ്പെട്ടെന്ന് ആരോപിച്ച് നോര്‍ത്തേണ്‍ അയര്‍ലന്റില്‍ നിന്നുള്ള എം.പി ജിം ഷാനോണ്‍ ആണ് വിഷയം പൊതുസഭയില്‍ ഉന്നയിച്ചത്.

 

]]>
https://www.chandrikadaily.com/bbc-sunak.html/feed 0
ബിബിസിയുടേത് രാഷ്ട്രീയമെന്ന് ജയശങ്കര്‍; സിഖ് വിരുദ്ധകലാപത്തെക്കുറിച്ച് ഡോക്യുമെന്ററി വരാത്തതെന്തെന്ന് കേന്ദ്രമന്ത്രി https://www.chandrikadaily.com/bbc-jaisankar.html https://www.chandrikadaily.com/bbc-jaisankar.html#respond Tue, 21 Feb 2023 14:16:58 +0000 https://www.chandrikadaily.com/?p=239236 1984ലെ സിഖുക്കാര്‍ക്കെതിരായ കലാപത്തെക്കുറിച്ച് എന്തുകൊണ്ട് ഒരു ഡോക്യുമെന്ററി വരുന്നില്ല. യുദ്ധം പലതരത്തില്‍ വരുമെന്ന് പറയാറുണ്ട്. അതുപോലെയാണ് ബിബിസിയുടെ ഡോക്യുമെന്ററി. രാഷ്ട്രീയം പലതരത്തില്‍ വരുന്നതാണതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ബിബിസി കഴിഞ്ഞ മാസം പുറത്തുവിട്ട ഡോക്യുമെന്ററിയില്‍ ഇന്ത്യയിലെ മുസ്‌ലിം കള്‍ക്കെതിരായ ആക്രമണങ്ങളും മോദിയുടെ ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ അജണ്ടയുമെല്ലാം തുറന്നുകാട്ടിയിരുന്നു. മോദി പോലും പരസ്യമായി ഡോക്യുമെന്ററിക്കെതിരെ രംഗത്തുവരാതിരിക്കെയാണ് ജയശങ്കറിന്റെ പരാമര്‍ശം.
രാഷ്ട്രീയം പലപ്പോഴും ഇന്ത്യയിലേക്ക് വരുന്നത് അതിര്‍ത്തിക്കപ്പുറത്തുനിന്നാണെന്ന ്പറഞ്ഞ മന്ത്രി, ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യയില്‍ തുടങ്ങുന്നതിന് മുമ്പേ ന്യൂയോര്‍ക്കിലും ലണ്ടനിലും തുടങ്ങിയതായി പരിഹസിച്ചു.
ഇന്ത്യുടെ പ്രതിച്ഛായയെ മോശമാക്കാന്‍ചിലര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിക്കും ബി.ജെ.പിക്കും എതിരായി ഇത് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടായി. ഇന്ത്യാവിരുദ്ധ അജണ്ടയാണ് ഇതിന് പിന്നില്‍. ഇന്ത്യ-ദ മോദിക്വസ്റ്റിയന്‍ എന്ന ബിബിസിയുടെ ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ സമൂഹമാധ്യമങ്ങളില്‍നിന്ന് വിലക്കിയിരുന്നു.
പുറത്തുവരാത്ത ചില രാഷ്ട്രീയക്കാരാണ് ഇതിന് പിന്നില്‍. സന്നദ്ധസംഘടനകളുടെയും മാധ്യമസ്ഥാപനങ്ങളുടെയും വേഷത്തിലാണത്. മന്ത്രി പറഞ്ഞു.

 

]]>
https://www.chandrikadaily.com/bbc-jaisankar.html/feed 0
മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിക്കാതെ ഉദ്യോഗസ്ഥർ മോശമായി പെരുമാറി https://www.chandrikadaily.com/news-india-bbc-journalist.html https://www.chandrikadaily.com/news-india-bbc-journalist.html#respond Sun, 19 Feb 2023 12:37:20 +0000 https://www.chandrikadaily.com/?p=238874 ആധായനികുതി വകുപ്പ് ഡൽഹി, മുംബൈ ഓഫീസുകളിൽ നടത്തിയ പരിശോധനകൾക്കെതിരെ ബിബിസി. പരിശോധനയ്ക്ക് എത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ബിബിസിയുടെ ആരോപണം.

മണിക്കൂറുകളോളം മാധ്യമപ്രവർത്തകരുടെ ജോലി തടസ്സപ്പെട്ടു. ചില മാധ്യമപ്രവർത്തകരുടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പോലീസും മോശമായി പെരുമാറി എന്നും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ആയിരുന്നു വിമർശനം. മാധ്യമപ്രവർത്തകരുടെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും അവരുടെ ഫോണുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. മാധ്യമപ്രവർത്തകരുടെ പ്രവർത്തനരീതിയെ കുറിച്ച് ചോദിച്ചറിഞ്ഞതായും ലേഖനത്തിൽ പറയുന്നു.

]]>
https://www.chandrikadaily.com/news-india-bbc-journalist.html/feed 0
ബി.ബി.സിയിലെ സര്‍വെ https://www.chandrikadaily.com/dthsdgbbc-survey.html https://www.chandrikadaily.com/dthsdgbbc-survey.html#respond Thu, 16 Feb 2023 17:58:44 +0000 https://www.chandrikadaily.com/?p=238416 ഷംസീര്‍ കേളോത്ത്

ചൊവ്വാഴ്ചയാണ് ഡല്‍ഹിയിലേയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ‘സര്‍വേയ്ക്കിറങ്ങിയത്’. സര്‍വേയെന്നോ റെയ്‌ഡെന്നോ കുശലാന്വേഷണമെന്നോ എന്ത് പേരിട്ടുവിളിച്ചാലും ഏറെ രാഷ്ട്രീയ മാനങ്ങളുള്ള, അന്താരാഷ്ട്ര പ്രതിധ്വനികള്‍ക്ക് സാധ്യതയുള്ള നടപടിയാണ് രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളില്‍ നടന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്ന് ബി.ബി.സി പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഗുജറാത്ത് കലാപനാളില്‍ ഭരണാധികാരിയെന്ന നിലയില്‍ മോദി സ്വീകരിച്ച നിലപാട് തുറന്ന് കാട്ടി ബി.ബി.സി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു. അതിന്റെ രണ്ടു ഭാഗങ്ങളും ജനങ്ങള്‍ കാണുന്നത് തടയാന്‍ സര്‍ക്കാര്‍ പണി പതിനെട്ടും പയറ്റിയെങ്കിലും കവലകളിലടക്കം അത് പ്രക്ഷേപണം ചെയ്യപ്പെട്ടു. ക്യാംപസുകള്‍ ഭരണകൂട തിട്ടൂരത്തെ ചോദ്യംചെയ്തു. പിന്നാലെയാണ് റെയ്‌ഡെന്നത് ശ്രദ്ധേയമാണ്.

BBC Office In Delhi Searched By Tax Officials, Some Phones Seized: Sources

നികുതി നിയമങ്ങള്‍ ഏത് ബി.ബി.സി ആയാലും പാലിക്കണം. അതില്‍ തര്‍ക്കമൊന്നുമില്ല. അന്വേഷണമല്ലേ, അതിനെന്തിനാണിത്ര ഭയമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. മടിയില്‍ കനമില്ലാത്തവരെന്തിന് ഭയപ്പെടണം എന്നതാണ് യുക്തി. അത്ര ലളിതമാണോ കാര്യങ്ങള്‍. അല്ലെന്ന് രാജ്യത്തെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കുമറിയാം. അത് മനസ്സിലാക്കാന്‍ തായ് മഷ്‌റൂം കഴിച്ചാല്‍ ലഭിക്കുന്ന ബുദ്ധിയൊന്നും ആവശ്യമില്ല. മടിയില്‍ കനമുള്ളവരെ തന്നിഷ്ടത്തിന് മേയാന്‍ വിട്ട് പാവങ്ങളെ വേട്ടയാടുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. അദാനി ഉദാഹരണമാണ്.

അദാനിയുടെ തട്ടിപ്പ് വെളിച്ചത്ത് വന്നിട്ടും പേരിനെങ്കിലും അന്വേഷണത്തിന് ഏജന്‍സികള്‍ തയ്യാറായോ. അപ്പോള്‍ സ്വാഭാവിക യുക്തികള്‍ക്കിവിടെ സ്ഥാനമില്ല. നിയമം നിയമത്തിന്റെ വഴിക്കല്ല, അനീതിയുടെ വഴിയെ പോവാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സാരം.

‘പണിഷ്‌മെന്റ് ബൈ പ്രോസസ്’

‘നടപടിക്രമങ്ങള്‍ കൊണ്ട് ശിക്ഷിക്കുക’ (ജൗിശവൊലി േയ്യ ജൃീരല)ൈ എന്ന രീതിയാണ് റെയ്ഡിന് പിന്നിലെന്നാണ് രാജ്യത്തെ പ്രധാന പത്രം ഇന്നലെ ബി.ബി.സി റെയ്ഡിനെ പറ്റി മുഖപ്രസംഗം എഴുതിയത്. മാരത്തോണ്‍ അന്വേഷണങ്ങളും അതിന്റെ നടപടിക്രമങ്ങളും വഴി പരമാവധി ശിക്ഷിക്കുകയെന്ന രീതി. ഹത്രാസിലെ പീഢനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന് രണ്ടുവര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നത് പേര്‍സിക്വൂഷന്‍ ബൈ പ്രോസിക്വൂഷന്‍ എന്നതിന്റെ ഉദാഹരണമാണ്.

ബി.ബി.സി ഓഫീസിലെത്തിയ ഐ.ടി (ആദായ നികുതി) ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ബി.ജെ.പി വക്താവിന്റെ പ്രസ്താവനയും ചേര്‍ത്ത് വായിച്ചാല്‍ മനസ്സിലാവുന്നത് ബി.ബി.സിയെ സര്‍ക്കാര്‍ ചിലത് ഓര്‍മിപ്പിക്കുകയായിരുന്നു എന്നാണ്. തങ്ങളെ വിമര്‍ശിക്കുന്ന രാജ്യത്തെ മാധ്യമങ്ങളെ നിരന്തരമായി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ചിലത്. രാജ്യത്തെ പ്രതിപക്ഷത്തോട് സംഘ്പരിവാര്‍ തുടര്‍ന്നുപോരുന്ന സമീപനത്തിന്റെ തുടര്‍ച്ച.

BBC I-T surveys: Congress calls it undeclared emergency, BJP recalls Indira Gandhi's actions - India Today

മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാറും അവരുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നാളിതുവരെ സ്വീകരിച്ചുപോരുന്ന വേട്ടയാടലിന്റെ രീതിശാസ്ത്രം അവര്‍ പൊതുസമൂഹത്തിന് നേരെയും അന്താരാഷ്ട്ര മാധ്യമങ്ങളോടും സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സാരം. ഒന്നുകില്‍ മൗനികളായി സര്‍വവും സഹിക്കുക, അല്ലെങ്കില്‍ കൂടുതല്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക എന്ന നയമാണത്. ബി.ബി.സിക്ക് നേരെയുണ്ടായത് ആ ഗണത്തില്‍പെട്ട ആദ്യ സംഭവമല്ല, മറിച്ച് നേരത്തെതന്നെ ആരംഭിച്ചതും കൂടുതല്‍ ശക്തിപ്പെടുന്നതുമായ സ്വേച്ഛാധിപത്യ നടപടികളുടെ തുടര്‍ച്ചയാണ്. ആംനസ്റ്റി ഇന്റര്‍നാഷണലും ഓക്‌സ്ഫാം ഇന്ത്യയുമൊക്കെ തൊട്ടുമുന്‍പുള്ള ഇരകളാണ്. അവരില്‍ ചിലര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ തന്നെ വിട്ട് പോവേണ്ടതായും വന്നു.

നിഷ്പക്ഷ പട്ടം ചാര്‍ത്തി കിട്ടിയ ചിലരും പ്രത്യക്ഷമായിതന്നെ സംഘ്പരിവാര്‍ കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും അന്വേഷണത്തെ എന്തിന് ഭയക്കുന്നു എന്ന ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഭരണകക്ഷി വക്താവ് ഗൗരവ് ഭാട്ടിയ റെയ്ഡ് നടക്കുമ്പോള്‍ നടത്തിയ പ്രസ്താവന മോദി വിമര്‍ശനത്തിനെതിരെയുള്ള ഭരണകക്ഷിയുടെ അസഹിഷ്ണുത കൂടുതല്‍ വെളിവാക്കുന്നതായിരുന്നു. ബി.ബി.സി അഴിമതിക്കാരാണെന്നും ദേശദ്രോഹികളെ പിന്തുണക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. കോടികള്‍ പൊടിച്ചുള്ള പി.ആര്‍ മാമാങ്കങ്ങള്‍ കൊണ്ട് നിര്‍മിച്ചെടുത്ത ‘ഗ്ലോബല്‍ ഇമേജ്’ ഞൊടിയിടയില്‍ പൊളിഞ്ഞുപോകുന്നതിലെ നീരസമാണ് ബി.ജെ.പി വക്താവിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.

മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍

പത്ര സ്വാതന്ത്ര്യം ഇന്ത്യന്‍ കോളനി വിരുദ്ധ സമരത്തിന്റെ മുഖമുദ്രയായിരുന്നു. രാജ്യദ്രോഹകുറ്റം (ടലറശശേീി) അടക്കം ചാര്‍ത്തിയാണ് നേരിനായി പേന ചലിപ്പിച്ചവരേ അന്നത്തെ അധിനിവേശ ഭരണകൂടം നേരിട്ടത്. ഗാന്ധിയും തിലകുമടക്കം നിരവധി പേര്‍ ജയിലറകളിലായി. പിന്നീട് ഭാരതീയന് തങ്ങളുടെ തന്നെ ഭാഗധേയം നിര്‍ണയിക്കാനുള്ള ഘട്ടം വന്നപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടു. ബിയോണ്ട് ദി ലൈന്‍സ് എന്ന തന്റെ ആത്മകഥയില്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ പ്രമുഖ സാന്നിധ്യമായിരുന്ന കുല്‍ദീപ് നയ്യാര്‍ സ്വതന്ത്രാനന്തര ഭാരതത്തില്‍ പത്രപ്രവര്‍ത്തകര്‍ ജനാധിപത്യത്തെ സക്രിയമാക്കുന്നതില്‍ വഹിച്ച പങ്ക് വിവരിക്കുന്നുണ്ട്. ലോകത്തെ എണ്ണം പറഞ്ഞ ജനാധിപത്യ രാജ്യങ്ങളുടെ കൂടെ ഇന്ത്യയെ പരിഗണിക്കാന്‍ തുടങ്ങിയതില്‍ രാജ്യത്തെ നിര്‍ഭയ മാധ്യമപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വിവരണാതീതമാണ്.

നിലവിലുള്ള സംഘ്പരിവാര്‍ സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമല്ല, സര്‍ക്കാര്‍ നോട്ടീസുകള്‍ പകര്‍ത്തിയെഴുതാനുള്ള ജോലിക്കാരായാണ് മാധ്യമപ്രവര്‍ത്തകരെ പരിഗണിക്കുന്നത്. ബി.ബി.സി റെയ്ഡില്‍ പ്രതിഷേധിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവന വിരല്‍ചൂണ്ടുന്നത് വിമര്‍ശനത്തില്‍ അസഹിഷ്ണുത കാട്ടുന്ന സര്‍ക്കാര്‍ സമീപനത്തിലേക്കാണ്. സര്‍ക്കാര്‍ നയങ്ങളിലെ പാളിച്ചകള്‍ തുറന്നുകാട്ടിയതിന് ന്യൂസ്‌ക്ലിക്, ന്യൂസ് ലോണ്ടറി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍ എന്നീ സ്ഥാപനങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥരെ കൊണ്ട് റെയ്ഡ് (സര്‍വേ) ചെയ്യിച്ചത് എഡിറ്റേര്‍സ് ഗില്‍ഡ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

UK Government 'Closely Monitoring' I-T Survey on BBC's India Offices: Report

അന്താരഷ്ട്ര സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തിറക്കിയ 2022 പത്രസ്വാതന്ത്ര്യ ഇന്‍ഡക്‌സില്‍ (ണീൃഹറ ജൃല ൈഎൃലലറീാ കിറലഃ) ഇന്ത്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം അവസ്ഥയിലേക്ക് കൂപ്പ്കുത്തിയതായാണ് കാണിക്കുന്നത്. 2021ല്‍ ഇന്ത്യ 141ാം സ്ഥാനത്തായിരുന്നവെങ്കില്‍ 2022ലെ റിപ്പോര്‍ട്ട് പ്രകാരം 150ാം സ്ഥാനത്താണ്. വര്‍ഷാവര്‍ഷം നിലമെച്ചപ്പെടുന്നതിന് പകരം കൂടുതല്‍ മോശമാവുന്നുവെന്ന് സാരം.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍ (76), ഭൂട്ടാന്‍ (33) മാലിദ്വീപ് (87) ശ്രീലങ്ക (146) ഒക്കെ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നമുക്ക് മുന്‍പിലാണെന്നത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആധുനിക രാഷ്ട്ര സംവിധാനങ്ങള്‍ പൂര്‍ണാവസ്ഥയിലെത്താത്ത പല രാജ്യങ്ങള്‍ പോലും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് മുന്‍പിലാണ്. ദക്ഷിണ സുഡാന്‍ (128) എത്യോപ്യ (114) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോണ്‍ഗോ (125) ചില ഉദഹരണങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം 2014ല്‍ മോദി അധികാരത്തിലെത്തിയത് മുതല്‍ പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബി.ബി.സി ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനം ലോകമാകെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ ഫെബ്രുവരി 12നാണ് ന്യൂയോര്‍ക് ടൈംസ് മുഖപ്രസംഗമെഴുതിയത്. പ്രധാനമന്ത്രി മോദിയെ അവര്‍ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ ഇടിക്കുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത് അദാനി വിവാദം മറക്കാനാണോ എന്ന സംശയം ഇല്ലാതില്ല.

അന്താരാഷ്ട്ര പ്രതിച്ഛായക്ക് സംഘ്പരിവാര്‍ ഭരണകൂടം വലിയ പ്രാധാന്യം നല്‍കാറുണ്ട്. ആ നിലയ്ക്ക് ബി.ബി.സി റെയ്ഡ് ആഗോള തലത്തില്‍ വീണ്ടും വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്ന് അവര്‍ക്കറിയാം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം വാര്‍ത്തകളില്‍ അദാനി ഗ്രൂപ്പിന്റെ കള്ളക്കളികള്‍ നിരന്തരം ചര്‍ച്ചയാവുന്നത് ഓഹരി വിപണിയില്‍ അവര്‍ക്ക് ചെറിയ ആഘാതമൊന്നുമല്ല ഉണ്ടാക്കിയത്. അദാനി ഗ്രൂപ്പിനെ രക്ഷിക്കാനുള്ള മോദി സര്‍ക്കാറിന്റെ മറ്റൊരു അജണ്ട ഇതിനുപിന്നിലുണ്ടോ എന്നത് മറ്റൊരു ചോദ്യമായി അവശേഷിക്കുന്നു.

]]>
https://www.chandrikadaily.com/dthsdgbbc-survey.html/feed 0
ഡേറ്റ ഡിലീറ്റ് ചെയ്യരുത്; ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ബിബിസി https://www.chandrikadaily.com/do-not-delete-data-bbc-has-given-instructions-to-the-staff.html https://www.chandrikadaily.com/do-not-delete-data-bbc-has-given-instructions-to-the-staff.html#respond Thu, 16 Feb 2023 12:33:49 +0000 https://www.chandrikadaily.com/?p=238378 ഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് കുത്തിമറിഞ്ഞ് പരിശോധന നടത്തുകയാണ്. പരിശോധനയുടെ മൂന്നാം ദിവസം ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഒരു വിവരങ്ങളും ഡിലീറ്റ് ചെയ്യരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ബിബിസി. ആദായ നികുതി ഉദ്യോഗസ്ഥരുമായി സഹകരിക്കാനും മാധ്യമ സ്ഥാപനം ആവശ്യപ്പെട്ടു.

ആദായ നികുതി വകുപ്പിന്റെ പരിശോധന മൂലം മാനസികവും വൈകാരികവുമായ പീഡനം അനുഭവിച്ചാല്‍ അവര്‍ക്ക് പിന്തുണ നല്‍കുമെന്നും കമ്പനി പറഞ്ഞു. ബിബിസിയുടെ ഡല്‍ഹി ഓഫീസില്‍ പരിശോധന ആരംഭിച്ചപ്പോള്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും അവരോട് വീട്ടിലേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിബിസിയുടെ അന്താരാഷ്ട്ര നികുതി സംബന്ധിച്ച പ്രശ്‌നങ്ങള്‍ അന്വേഷിക്കാന്‍ ചൊവ്വാഴ്ച രാവിലെ 11:30 നാണ് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളില്‍ എത്തിയത്.

ആദായനികുതി വകുപ്പ് പരിശോധന തുടരുമ്പോഴും പ്രക്ഷേപണ സേവനങ്ങള്‍ക്ക് യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല. ആവശ്യമായ എല്ലാ ജീവനക്കാരും ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

]]>
https://www.chandrikadaily.com/do-not-delete-data-bbc-has-given-instructions-to-the-staff.html/feed 0