<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>beating &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/beating/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Oct 2025 08:51:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>beating &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തൂണില്‍ കെട്ടി മര്‍ദിച്ച് കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/two-arrested-for-tying-a-young-man-to-a-pole-and-beating-him-to-death-on-suspicion-of-theft.html</link>
					<comments>https://www.chandrikadaily.com/two-arrested-for-tying-a-young-man-to-a-pole-and-beating-him-to-death-on-suspicion-of-theft.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 11 Oct 2025 08:51:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357882</guid>

					<description><![CDATA[മരണശേഷം ബന്ധുക്കള്‍ പ്രതിഷേധിച്ച് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടിലെ നല്ലൂര്&#x200d; പഞ്ചായത്ത് പരിധിയിലെ ചെങ്കല്&#x200d;പ്പട്ടിനടുത്ത് 26 കാരനായ മണിമാരന്&#x200d; ക്രൂരമായി കൊല്ലപ്പെട്ടു. പ്രദേശത്തെ സ്വകാര്യ പ്ലാസ്റ്റിക് കസേര നിര്&#x200d;മ്മാണ യൂണിറ്റിലെ തൊഴിലാളികള്&#x200d; മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പിടികൂടി, തൂണില്&#x200d; കെട്ടി വടികൊണ്ട് മര്&#x200d;ദിക്കുകയും മരണശേഷം ദേഹം അടുത്തുള്ള കനാലില്&#x200d; ഉപേക്ഷിക്കുകയും ചെയ്തതായി പോലീസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>സംഭവത്തില്&#x200d; കമ്പനി ഉടമ ഖലീല്&#x200d; ഉല്&#x200d; റഹ്‌മാന്&#x200d; തൊഴിലാളി സയ്യിദ് ഫാറൂഖ് അറസ്റ്റില്&#x200d;. ഇരുവരെയും കൊലപാതകക്കുറ്റവും മറ്റ് കുറ്റങ്ങളും ചുമത്തി.</p>
<p>മണിമാരന്&#x200d; പത്ത് ദിവസം മുമ്പ് കമ്പനിയില്&#x200d; മോഷണം നടത്തിയെന്നും ഇത് ശ്രദ്ധയില്&#x200d;പ്പെട്ടതോടെ തൊഴിലാളികള്&#x200d; മുന്നറിയിപ്പ് നല്&#x200d;കി വിട്ടയക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാല്&#x200d; വ്യാഴാഴ്ച രാത്രിയില്&#x200d; വീണ്ടും പിടികൂടി ആക്രമിച്ചതാണ് മരണമടിയിലേക്കെത്തിച്ചത്.</p>
<p>മരണശേഷം ബന്ധുക്കള്&#x200d; പ്രതിഷേധിച്ച് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. മണിമാരന്റെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി അയച്ചു, കൂടുതല്&#x200d; പേര്&#x200d; കുറ്റകൃത്യത്തില്&#x200d; ഉള്&#x200d;പ്പെട്ടാല്&#x200d; അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-arrested-for-tying-a-young-man-to-a-pole-and-beating-him-to-death-on-suspicion-of-theft.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഫിന്റെ പേരില്&#x200d; വയോധികനെ മര്&#x200d;ദിച്ച നാലു ഗോരക്ഷാ ഗുണ്ടകള്&#x200d; അറസ്റ്റില്&#x200d;; മണിക്കൂറുകള്&#x200d;ക്കുള്ളില്&#x200d; ജാമ്യം; പൊലീസിനെതിരെ രൂക്ഷവിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/four-cow-protection-goons-arrested-for-beating-an-elderly-man-over-beef-bail-within-hours-criticism-against-the-police.html</link>
					<comments>https://www.chandrikadaily.com/four-cow-protection-goons-arrested-for-beating-an-elderly-man-over-beef-bail-within-hours-criticism-against-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 02 Sep 2024 10:30:53 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[cow protection]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308183</guid>

					<description><![CDATA[ജല്&#x200d;ഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്റഫ് മുന്&#x200d;യാറിനാണ് മര്&#x200d;ദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുമ്പോള്&#x200d; ഇഗത്പുരിക്ക് സമീപമായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് മഹാരാഷ്ട്രയില്&#x200d; ഓടുന്ന ട്രെയിനില്&#x200d; മുസ്ലിം വയോധികനെ ക്രൂരമായി മര്&#x200d;ദിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്&#x200d; 4 ഗോരക്ഷാ ഗുണ്ടകള്&#x200d; അറസ്റ്റില്&#x200d;. സ്‌പെഷ്യല്&#x200d; റിസര്&#x200d;വ്ഡ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായ ആകാശ് അവ്ഹാദ്, നിതേഷ് അഹിരേന്&#x200d;, ജയേഷ് മൊഹിതെ എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. എന്നാല്&#x200d; മണിക്കൂറുകള്&#x200d; പിന്നിട്ടപ്പോഴേക്കും ഇവര്&#x200d;ക്ക് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. 15,000 രൂപയുടെ ജാമ്യത്തുകയിലാണ് പ്രതികള്&#x200d; മോചിതരായത്.</p>
<p>കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലായിരുന്നു സംഭവം. ജല്&#x200d;ഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്റഫ് മുന്&#x200d;യാറിനാണ് മര്&#x200d;ദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുമ്പോള്&#x200d; ഇഗത്പുരിക്ക് സമീപമായിരുന്നു സംഭവം. കൈയിലുള്ളത് ബീഫല്ലെന്ന് പറഞ്ഞിട്ടും ഇവര്&#x200d; ഭീഷണിപ്പെടുത്തലും അടിയും തുടര്&#x200d;ന്നു. ആക്രമണത്തില്&#x200d; പരിക്കേറ്റ അഷ്‌റഫ് ട്രെയിനിറിങ്ങി അരമണിക്കൂറിനുള്ളില്&#x200d; സ്റ്റേഷനിലെത്തി പരാതി നല്&#x200d;കിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പരിക്കുകള്&#x200d; ഗുരുതരമായതിനാല്&#x200d; ഉടനെ ആശുപത്രിയില്&#x200d; ചികിത്സ തേടി.</p>
<p>പിന്നീട്, സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുക്കാന്&#x200d; തയാറായതും പ്രതികളെ അറസ്റ്റ് ചെയ്തതും. താനെ റെയില്&#x200d;വേ പൊലീസാണ് 72കാരന്റെ പരാതിയില്&#x200d; കേസെടുത്തത്. എന്നാല്&#x200d; വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്&#x200d; ചുമത്തണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ലെന്ന് അഷ്‌റഫ് പറയുന്നു. പ്രതികള്&#x200d; കൂട്ടമായി ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്നും വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന പണം കവരുകയും ചെയ്‌തെന്ന് അഷ്‌റഫ് പൊലീസിനോട് പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് പ്രതികള്&#x200d;ക്കെതിരെ പൊലീസ് ചുമത്തിയത്. ആള്&#x200d;ക്കൂട്ട ആക്രമണം, കൊലപാതക ശ്രമം, വിദ്വേഷ പ്രചാരണം, കലാപശ്രമം തുടങ്ങിയ വകുപ്പുകളൊന്നും ചുമത്താന്&#x200d; പൊലീസ് തയാറായില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്&#x200d;ക്കകം പ്രതികള്&#x200d;ക്ക് ജാമ്യം ലഭിച്ചതെന്ന വിമര്&#x200d;ശനം ശക്തമാണ്.</p>
<p>ആള്&#x200d;ക്കൂട്ട കൊലപാതകക്കേസുകളില്&#x200d; സുപ്രിംകോടതി പുറപ്പെടുവിച്ച മാര്&#x200d;ഗനിര്&#x200d;ദേശങ്ങള്&#x200d; പ്രകാരം വര്&#x200d;ഗീയ- വിദ്വേഷ സംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യാനായി ഒരു സൈബര്&#x200d; ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; പോര്&#x200d;ട്ടല്&#x200d; രൂപീകരിക്കണമെന്നും തുടര്&#x200d;ന്ന് പൊലീസ് ഉടന്&#x200d; നടപടിയെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിര്&#x200d;ദേശം. എന്നാല്&#x200d; ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.</p>
<p>സംഭവത്തില്&#x200d; ഇനിയും പ്രതികള്&#x200d; പിടിയിലാകാനുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങള്&#x200d;, ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d;, കവര്&#x200d;ച്ച, കൊലപാതകശ്രമം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്&#x200d; ചുമത്തേണ്ടതില്ലെന്ന റെയില്&#x200d;വേ പൊലീസ് തീരുമാനത്തിനെതിരെ എന്&#x200d;സിപി എംഎല്&#x200d;എ ജിതേന്ദ്ര അവ്ഹദ് രംഗത്തെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-cow-protection-goons-arrested-for-beating-an-elderly-man-over-beef-bail-within-hours-criticism-against-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമപ്രവർത്തകനുൾപ്പെടെ മർദനം; ബി.ജെ.പി മന്ത്രിയുടെ മകനെതിരെ കേസ്</title>
		<link>https://www.chandrikadaily.com/beating-including-a-journalist-case-against-bjp-ministers-son.html</link>
					<comments>https://www.chandrikadaily.com/beating-including-a-journalist-case-against-bjp-ministers-son.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Apr 2024 14:08:05 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[bjp minister son]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[police case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294246</guid>

					<description><![CDATA[മന്ത്രിയായ നരേന്ദ്ര ശിവാജി പട്ടേലിന്റെ മകനായ അഭിഗ്യനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശില്&#x200d; മാധ്യമപ്രവര്&#x200d;ത്തകനുള്&#x200d;പ്പെടെയുള്ളവരെ മര്&#x200d;ദിച്ചതിന് ബി.ജെ.പി നേതാവായ പൊതുജനാരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുടെ മകനെതിരെ കേസ്. മന്ത്രിയായ നരേന്ദ്ര ശിവാജി പട്ടേലിന്റെ മകനായ അഭിഗ്യനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.</p>
<p>പൊതു സ്ഥലത്ത് വെച്ച് മാധ്യമപ്രവര്&#x200d;ത്തകന്&#x200d;, ദമ്പതികള്&#x200d;, റെസ്റ്റോറന്റ് ജീവനക്കാരന്&#x200d; എന്നിവരെ മര്&#x200d;ദിച്ചതിനാണ് കേസ്. ഇരകളായവര്&#x200d; സ്റ്റേഷനില്&#x200d; പരാതി നല്&#x200d;കാനെത്തിയപ്പോള്&#x200d; ഇയാള്&#x200d; വീണ്ടും ഇവരെ ആക്രമിച്ചതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>സംഭവത്തില്&#x200d; നാല് പൊലീസ് ഉദ്യോഗസ്ഥരെയും രണ്ട് അധികാരികളെയും സസ്‌പെന്&#x200d;ഡ് ചെയ്തിട്ടുണ്ട്. അഭിഗ്യനെ പൊലീസ് മര്&#x200d;ദിച്ചുവെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു സസ്‌പെന്&#x200d;ഷന്&#x200d;.</p>
<p>റിപ്പോര്&#x200d;ട്ട് പ്രകാരം ഞായറാഴ്ച ഭോപാലിലെ ഒരു പ്രമുഖ പ്രദേശത്തായിരുന്നു സംഭവം. ദമ്പതികള്&#x200d; ഹോട്ടലിന് പുറത്ത് നില്&#x200d;ക്കുന്ന സമയത്ത് കാറിലെത്തിയ ഒരു സംഘം ബൈക്കില്&#x200d; സഞ്ചരിക്കുകയായിരുന്നു പ്രാദേശിക മാധ്യമപ്രവര്&#x200d;ത്തകനായ വിബേക് സിങ്ങിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് ആക്രമികള്&#x200d; തടയാനെത്തിയ ദമ്പതികളെ സംഘം അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. ഇത് കണ്ടെത്തിയ റെസ്റ്റോറന്റ് ജീവനക്കാരനെയും സംഘം മര്&#x200d;ദിക്കുകയായിരുന്നു.</p>
<p>ശേഷം പരിതാ നല്&#x200d;കാന്&#x200d; ഷാഹ്പുര പൊലീസ് സ്റ്റേഷനില്&#x200d; എത്തിയപ്പോള്&#x200d; സംഘം വീണ്ടും സ്റ്റേഷനിലെത്തി തങ്ങളെ മര്&#x200d;ദിക്കുകയായിരുന്നുവെന്നും ഇതോടെയാണ് പൊലീസ് ഇടപെട്ടതെന്നും പരാതിക്കാര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beating-including-a-journalist-case-against-bjp-ministers-son.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ച് ഓട്ടോ ഡ്രൈവറെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/a-man-has-been-arrested-in-the-case-of-beating-an-auto-driver-by-forcing-him-to-call-jai-shriram.html</link>
					<comments>https://www.chandrikadaily.com/a-man-has-been-arrested-in-the-case-of-beating-an-auto-driver-by-forcing-him-to-call-jai-shriram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Feb 2024 10:50:42 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[auto driver]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[forcing]]></category>
		<category><![CDATA[jai shriram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290669</guid>

					<description><![CDATA[അഞ്ച് പേർ ചേർന്ന് തന്നെ മർദിക്കുകയും ജയ് ശ്രീറാം എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ഓട്ടോ ഡ്രൈവർ മുഹമ്മദ് സാജിദ് മുഹമ്മദ് യാസിൻ ഖാന്റെ പരാതി യിൽ പറയുന്നു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിൽ താനെ ജില്ലയിലെ മുംബ്രയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ മർദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു 4 പേർ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.</p>
<p>വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നതെന്ന് ഷിൽ ദൈഗർ പോലീസ് സ്‌റ്റേഷൻ സീനിയർ ഇൻസ്‌പെക്ടർ സന്ദീപൻ ഷിൻഡെ പറഞ്ഞു. അഞ്ച് പേർ ചേർന്ന് തന്നെ മർദിക്കുകയും ജയ് ശ്രീറാം എന്ന് വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ഓട്ടോ ഡ്രൈവർ മുഹമ്മദ് സാജിദ് മുഹമ്മദ് യാസിൻ ഖാന്റെ പരാതി യിൽ പറയുന്നു.</p>
<p>2000 രൂപയും അക്രമികൾ കവർന്നതായി പരാതിയിലുണ്ട്. ബാക്കിയുള്ള നാല് പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മഹാരാഷ്ട്രയിൽ ഹിന്ദുത്വ ഗുണ്ടകൾ മുസ്‌ലിംകളെ ആക്രമിക്കുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്.</p>
<p>ഫെബ്രുവരി 11ന് പർഭാനിയിലെ ശിവാജി കോളജിലെ രണ്ടാം വർഷ പോളിടെക്‌നിക് വിദ്യാർത്ഥിയായ 19 കാരനെ രാജഗോപാലാചാരി ഗാർഡനിൽ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനിടെ ഒരു സംഘം ഹിന്ദുത്വ അനുകൂലികൾ ആക്രമിച്ചിരുന്നു.</p>
<p>15-20 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് ഇരയായ ഇർഫാൻ ഖാൻ പരാതിയിൽ പറഞ്ഞു. മറ്റൊരു സംഭവത്തിൽ അതേദിവസംതന്നെ, വാസ്മത് റോഡിൽ 18 കാരനായ മുദ്ദഷീർ എന്ന പഴക്കച്ചവടക്കാരനെ ആക്രമിക്കുകയും ഹിന്ദുത്വവാദികൾ അദ്ദേഹത്തിന്റെ വണ്ടി മറിച്ചിടുകയും ചെയ്തു. ഹിന്ദുത്വവാദികൾ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായും വാസ്മത്ത് റോഡിൽ വീണ്ടും പഴം വിൽക്കാൻ ശ്രമിച്ചാൽ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും മുദ്ദഷീർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-man-has-been-arrested-in-the-case-of-beating-an-auto-driver-by-forcing-him-to-call-jai-shriram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ മര്&#x200d;ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെ ചോദ്യംചെയ്യും</title>
		<link>https://www.chandrikadaily.com/case-of-beating-up-youth-congress-workers-the-chief-ministers-gunman-will-be-questioned.html</link>
					<comments>https://www.chandrikadaily.com/case-of-beating-up-youth-congress-workers-the-chief-ministers-gunman-will-be-questioned.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jan 2024 05:31:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[Chief Minister]]></category>
		<category><![CDATA[gunman]]></category>
		<category><![CDATA[news]]></category>
		<category><![CDATA[questioned]]></category>
		<category><![CDATA[workers]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288739</guid>

					<description><![CDATA[കോടതിയില്&#x200d; കുറ്റം തെളിഞ്ഞാല്&#x200d; 7 വര്&#x200d;ഷം വരെ തടവ് ലഭിക്കും.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയില്&#x200d; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരെ മര്&#x200d;ദിച്ച സംഭവത്തില്&#x200d; സുരക്ഷാ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച ഹാജരാകന്&#x200d; ഗണ്&#x200d;മാന്&#x200d; അനില്&#x200d; കുമാറിനും സുരക്ഷാ സേനയിലെ എസ് സന്ദീപിനും നോട്ടീസ് നല്&#x200d;കി. ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്&#x200d; തിരുവന്തപുരത്ത് നേരിട്ടെത്തിയാണ് നോട്ടീസ് കൈമാറിയത്.</p>
<p>കോടതി നിര്&#x200d;ദ്ദേശപ്രകാരം കേസെടുത്ത് ഒരു മാസം പിന്നിടുമ്പോഴാണ് പൊലീസ് നടപടി. ഗണ്&#x200d;മാന്&#x200d; അനില്&#x200d; കുമാറാണ് ഒന്നാം പ്രതി. സുരക്ഷാ സേനയിലെ എസ് സന്ദീപും കണ്ടാലറിയാവുന്ന ഉദ്യോഗസ്ഥരുമാണ് മറ്റു പ്രതികള്&#x200d;. ആയുധം കൊണ്ട് ആക്രമിക്കുക, ഗുരുതരമായി പരക്കേല്&#x200d;പ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സ്‌റ്റേഷന്&#x200d; ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെങ്കിലും കോടതിയില്&#x200d; കുറ്റം തെളിഞ്ഞാല്&#x200d; 7 വര്&#x200d;ഷം വരെ തടവ് ലഭിക്കും.</p>
<p>അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസ്സില്&#x200d; പങ്കെടുക്കാന്&#x200d; മുഖ്യമന്ത്രിയും സംഘവും ബസില്&#x200d; പോകുമ്പോഴാണ് റോഡരികില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് കെ.എസ്.യു പ്രവര്&#x200d;ത്തകര്&#x200d; കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചെത്തിയത്. കരിങ്കൊടി പിടിച്ചുവാങ്ങിയ പൊലീസ് ഇവരെ മാറ്റിയിരുന്നു. പിന്നാലെ കാറിലെത്തിയ ഗണ്&#x200d;മാനും അംഗരക്ഷകരും വണ്ടിനിര്&#x200d;ത്തി, ലാത്തികൊണ്ട് വളഞ്ഞിട്ടു മര്&#x200d;ദിക്കുകയായിരുന്നു. എന്നാല്&#x200d;, സുരക്ഷാ ഉദ്യോഗസ്ഥരുടേത് സ്വാഭാവിക നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.</p>
<p>മുഖ്യമന്ത്രിയുടെ ഗണ്&#x200d;മാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥര്&#x200d;ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്&#x200d;ഗ്രസ് എസ്പി ഉള്&#x200d;പ്പെടെയുള്ളവര്&#x200d;ക്ക് പരാതി നല്&#x200d;കിയിരുന്നു. എന്നാല്&#x200d;, ജോലിയുടെ ഭാഗമായുള്ള പ്രവര്&#x200d;ത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്&#x200d; നല്&#x200d;കിയ റിപ്പോര്&#x200d;ട്ട്. തുടര്&#x200d;ന്നാണ് മര്&#x200d;ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്&#x200d; അടക്കം ഉള്&#x200d;പ്പെടുത്തി കോടതിയില്&#x200d; സ്വകാര്യ അന്യായം ഫയല്&#x200d; ചെയ്തത്. ആലപ്പുഴ ജുഡീഷ്യല്&#x200d; ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-of-beating-up-youth-congress-workers-the-chief-ministers-gunman-will-be-questioned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തല്ലും തലോടലും ഒരുമിച്ച് പോകില്ല; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി കെ.സി.ബി.സി</title>
		<link>https://www.chandrikadaily.com/beating-and-patting-do-not-go-together-kcbc-criticizes-bjp.html</link>
					<comments>https://www.chandrikadaily.com/beating-and-patting-do-not-go-together-kcbc-criticizes-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Jan 2024 07:45:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[criticizes]]></category>
		<category><![CDATA[kcbc]]></category>
		<category><![CDATA[patting]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287911</guid>

					<description><![CDATA[രു വശത്ത് വിരുന്നൊരുക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്&#x200d; ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിക്കെതിരെ രൂക്ഷവിമര്&#x200d;ശനവുമായി കെസിബിസി. തല്ലും തലോടലും ഒരുമിച്ച് പോകില്ല എന്ന പേരില്&#x200d; ദീപിക ദിനപത്രത്തില്&#x200d; എഴുതിയ ലേഖനത്തിലാണ് വിമര്&#x200d;ശനം. ഒരു വശത്ത് വിരുന്നൊരുക്കുകയും മറുവശത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്&#x200d; ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>കേരളത്തില്&#x200d; ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുജനം തിരിച്ചറിയും.ക്രൈസ്തവ നേതൃത്വവുമായി സമവായമുണ്ടാക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്&#x200d;ക്ക് സഭയുടെ പ്രോത്സാഹനമില്ലെന്നും ദീപിക ലേഖനം ചൂണ്ടിക്കാട്ടുന്നു.</p>
<p>ഇന്ത്യയില്&#x200d; പ്രതിദിനം ശരാശരി 2 അതിക്രമങ്ങള്&#x200d; ക്രൈസ്തവര്&#x200d;ക്കെതിരെ നടക്കുന്നുണ്ട്. വര്&#x200d;ഷം തോറും ഈ ആക്രമണങ്ങള്&#x200d; വര്&#x200d;ധിച്ചുവരികയാണ്. ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d;, കള്ളക്കേസുകളില്&#x200d; പെടുത്തല്&#x200d;, ദേവാലയങ്ങള്&#x200d; നശിപ്പിക്കല്&#x200d;, തുടങ്ങിയവയാണ് ഇവ. ഇതെല്ലാം നടക്കുന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് കെ.സി.ബി.സി ചൂണ്ടിക്കാട്ടുന്നു.</p>
<p>ക്രൈസ്തവര്&#x200d;ക്കെതിരായ ആക്രമണങ്ങള്&#x200d;ക്ക് തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രവര്&#x200d;ത്തരാണ് നേതൃത്വം നല്&#x200d;കുന്നത്. ഇതിനെല്ലാം ഇടയിലാണ് ക്രൈസ്തവരുമായി<br />
സൗഹൃദം പുലര്&#x200d;ത്താന്&#x200d; ബി.ജെ.പി ശ്രമിക്കുന്നത്.</p>
<p>വിരുന്നുകള്&#x200d; സംഘടിപ്പിക്കുന്നതടക്കം നടക്കുന്നു. എല്ലാവരെയും ഉള്&#x200d;ക്കൊള്ളാനും അംഗീകരിക്കാനും ഭരണകൂടം ആഗ്രഹിക്കുന്നുണ്ടെങ്കില്&#x200d;, ഇതരമതവിരോധം കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങളെ നിയന്ത്രിക്കണം. അല്ലാത്തപക്ഷം വിരുന്നുകളും സന്ദര്&#x200d;ശനങ്ങളും പ്രഹസനമാകുമെന്നും ഫാ. ജേക്കബ് പാലക്കാപ്പള്ളിയുടെ ലേഖനത്തില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beating-and-patting-do-not-go-together-kcbc-criticizes-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയോധികയെ മരുമകൾ മർദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു</title>
		<link>https://www.chandrikadaily.com/incident-of-daughter-in-law-beating-an-elderly-woman-the-human-rights-commission-took-up-a-voluntary-case.html</link>
					<comments>https://www.chandrikadaily.com/incident-of-daughter-in-law-beating-an-elderly-woman-the-human-rights-commission-took-up-a-voluntary-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 15 Dec 2023 10:06:14 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[daughter-in-law]]></category>
		<category><![CDATA[elderly woman]]></category>
		<category><![CDATA[human rights commission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285746</guid>

					<description><![CDATA[ഹയർ സെക്കന്ററി അധ്യാപികയായ മഞ്ജുമോളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>കൊല്ലം തേവലക്കരയിൽ വയോധികയെ മരുമകൾ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. കൊല്ലം എസ്പിയോട് റിപ്പോർട്ട് തേടി.</p>
<p>7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം. ആറര വർഷത്തോളമായി മരുമകൾ തന്നെ തുടർച്ചയായി ഉപദ്രവിച്ചുവരികയാണെന്ന് 80 വയസുകാരിയായ ഏലിയാമ്മ വർഗീസ് വെളിപ്പെടുത്തിയിരുന്നു.</p>
<p>വൃത്തിയില്ലെന്ന കാരണം പറഞ്ഞാണ് മരുമകൾ മഞ്ജുമോൾ തോമസ് വയോ​ധികയെ മർദിച്ചിരുന്നത്. ഇടയ്ക്കിടെ വീട്ടിൽ പൂട്ടിയിടാറുമുണ്ടെന്നും മർദനത്തിനിടെ താൻ നിലത്തേക്ക് വീണാൽ നിലത്തിട്ട് ചവിട്ടാറുണ്ടെന്നും വയോധിക പറഞ്ഞിരുന്നു.</p>
<p>ഹയർ സെക്കന്ററി അധ്യാപികയായ മഞ്ജുമോളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വർക്കെതിരെ വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.</p>
<p>നാലുമാസം മുൻപ് വൃദ്ധയ്ക്ക് മർദനമേറ്റ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്. ഇതിനുശേഷവും മരുമകൾ വയോധികയെ മർദിക്കാറുണ്ടായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏലിയാമ്മയുടെ പേരിലുള്ള വസ്തു എഴുതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.</p>
<p>വയോധികയെ മരുമകൾ പിടിച്ചുതള്ളുന്നതായും വയോധിക നിലത്തേക്ക് മറിഞ്ഞുവീഴുന്നതായും പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമായിക്കാണാം. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് മഞ്ജുമോളെ അറസ്റ്റ് ചെയ്തിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/incident-of-daughter-in-law-beating-an-elderly-woman-the-human-rights-commission-took-up-a-voluntary-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്&#x200d;ദ്ദിച്ച സംഭവത്തില്&#x200d;, 7 ഡിവൈഎഫ്‌ഐ നേതാക്കള്&#x200d;ക്കെതിരെ വധ ശ്രമത്തിന് കേസ്</title>
		<link>https://www.chandrikadaily.com/1security-staff-the-beating-incident.html</link>
					<comments>https://www.chandrikadaily.com/1security-staff-the-beating-incident.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Apr 2023 03:34:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[incudebt]]></category>
		<category><![CDATA[medicalcollege]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247304</guid>

					<description><![CDATA[കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്&#x200d;ദ്ദിച്ച കേസില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. ഏഴ് ഡിവൈഎഫ്‌ഐ നേതാക്കള്&#x200d;ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഗൂഡാലോചന ഉള്&#x200d;പ്പെടെ വിവിധ വകുപ്പുകള്&#x200d; ചുമത്തിയാണ് കേസെടുത്തത്. ഗൂഡാലോചനയ്ക്ക് പുറമെ സംഘം ചേര്&#x200d;ന്ന് മര്&#x200d;ദനം, മുറിവേല്&#x200d;പ്പിക്കല്&#x200d; എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 31നാണ് മെഡിക്കല്&#x200d; കോളേജിലെ ജീവനക്കാര്&#x200d;ക്ക് മര്&#x200d;ദനമേറ്റ സംഭവത്തിലാണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. മെഡിക്കല്&#x200d; സൂപ്രണ്ടിനെ കാണാന്&#x200d; വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ജീവനക്കാരെ ആക്രമിച്ചത്. മെഡിക്കല്&#x200d; കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്&#x200d; ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്&#x200d;ദ്ദിച്ച കേസില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. ഏഴ് ഡിവൈഎഫ്‌ഐ നേതാക്കള്&#x200d;ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഗൂഡാലോചന ഉള്&#x200d;പ്പെടെ വിവിധ വകുപ്പുകള്&#x200d; ചുമത്തിയാണ് കേസെടുത്തത്.</p>
<p>ഗൂഡാലോചനയ്ക്ക് പുറമെ സംഘം ചേര്&#x200d;ന്ന് മര്&#x200d;ദനം, മുറിവേല്&#x200d;പ്പിക്കല്&#x200d; എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 31നാണ് മെഡിക്കല്&#x200d; കോളേജിലെ ജീവനക്കാര്&#x200d;ക്ക് മര്&#x200d;ദനമേറ്റ സംഭവത്തിലാണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്.</p>
<p>മെഡിക്കല്&#x200d; സൂപ്രണ്ടിനെ കാണാന്&#x200d; വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ജീവനക്കാരെ ആക്രമിച്ചത്. മെഡിക്കല്&#x200d; കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്&#x200d; ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്&#x200d; അറിയിച്ചു. ഇതിനെ തുടര്&#x200d;ന്ന് വാക്കുതര്&#x200d;ക്കം ഉണ്ടായി.</p>
<p>ഇതിന് പിന്നാലെ 15 ഓളം ആളുകള്&#x200d; കൂട്ടാമായെത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്&#x200d;ദ്ദിക്കുകയായിരുന്നു. അടിക്കൊണ്ട് നിലത്തുവീണ ജീവനക്കാരെ അക്രമികള്&#x200d; ചവിട്ടുക്കൂട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1security-staff-the-beating-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
