<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>beef issue &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/beef-issue/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 12 May 2021 04:45:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>beef issue &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അവഗണിക്കപ്പെടുന്ന മാലാഖമാര്&#x200d;</title>
		<link>https://www.chandrikadaily.com/12-05-2021-nurses-day-issues.html</link>
					<comments>https://www.chandrikadaily.com/12-05-2021-nurses-day-issues.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 12 May 2021 04:40:43 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[beef issue]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=186974</guid>

					<description><![CDATA[നാടിന്റെ നാനാ ഭാഗങ്ങളില്&#x200d; നിന്നും രോഗം ബാധിച്ചും അത്യാഹിതങ്ങള്&#x200d; സംഭവിച്ചും കാഷ്വാലിറ്റിയില്&#x200d; എത്തുമ്പോള്&#x200d; ഇവിടെ യാതൊരു വിധ സുരക്ഷയും ഇല്ലെന്ന് ഇവര്&#x200d; വ്യക്തമാക്കുന്നു. കോവിഡ് പരിശോധനാ കേന്ദ്രവും കേഷ്വലിറ്റിയില്&#x200d; തന്നെയാണ് പ്രവര്&#x200d;ത്തിക്കുന്നത്. കൊണ്ട് വരുന്ന രോഗികള്&#x200d; പരിശോധനയില്&#x200d; പോസിറ്റീവാണെന്ന് അറിയുമ്പോഴാണ് പലരും ആശങ്കയിലാവുന്നത്]]></description>
										<content:encoded><![CDATA[<p>ഇന്ന് മാലാഖമാരുടെ ദിനം. കോവിഡ് കൊടികുത്തി വാഴുമ്പോള്&#x200d; തങ്ങളുടെ ദൗത്യനിര്&#x200d;വഹണത്തില്&#x200d; മുഴുകിയിരിക്കുകയാണ് ശുഭ്ര‘വസ്ത്രധാരികളായ നഴ്‌സുമാര്&#x200d;. തങ്ങളുടെ ജീവന്&#x200d; പണയം വെച്ചും രോഗബാധിതരായ സമൂഹത്തിന്റെ ജീവന്&#x200d; രക്ഷിക്കാന്&#x200d; ഇവര്&#x200d; പാടുപെടുകയാണ്. പുറമെ പലവിധ സുരക്ഷാ സംവിധാനങ്ങളും നടപ്പില്&#x200d; വരുത്തുമ്പോള്&#x200d; തന്നെ രോഗത്തിനെതിരെ ഒരു പക്ഷേ ഏറ്റവും കൂടുതല്&#x200d; അദ്ധ്വാനിക്കുന്നതും നഴ്‌സുമാരാണ്. എങ്കിലും ഇവര്&#x200d;ക്കാവശ്യമായ സജ്ജീകരണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്താത്തതിലുള്ള അസ്വാസ്ഥ്യം നഴ്‌സുമാരിലുണ്ട്്്.<br />
വധ്യവയോധികര്&#x200d; മുതല്&#x200d; ബാല്യം വിടാത്ത കുട്ടികള്&#x200d;വരെ നഴ്‌സുമാരുടെ സംരക്ഷണയിലാണ് ആസ്പത്രിയില്&#x200d; കഴിയുന്നത്. സുരക്ഷാകവചങ്ങള്&#x200d;ക്കുള്ളിലും മുഖാവരണത്തിനുള്ളിലും വിയര്&#x200d;ത്തൊലിച്ച് നില്&#x200d;ക്കുമ്പോഴും അവരുടെ കണ്ണുകളില്&#x200d; നിന്നുതിരുന്ന സ്‌നേഹവായ്പ് രോഗികള്&#x200d;ക്ക് തിരിച്ചറിയാന്&#x200d; അധികം പ്രയാസമൊന്നുമുണ്ടാവാറില്ല. നഴ്‌സുമാരില്&#x200d; മുലകുടി മാറാത്ത കുട്ടികള്&#x200d; ഉളളവര്&#x200d; വരെ ഡ്യൂട്ടിയെടുക്കുന്നുണ്ട്. മാരകമായ രോഗത്തില്&#x200d; നിന്നും ജനത്തെ രക്ഷപ്പെടുത്താന്&#x200d; സ്വയം താല്&#x200d;പര്യം പ്രകടിപ്പിച്ചെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. മക്കളെ അകലെ നിന്നും കണ്ട് സായൂജ്യമടഞ്ഞും കുടുംബാംഗങ്ങളെ ബന്ധുവീടുകളില്&#x200d; വിട്ട ശേഷം ഒറ്റയ്ക്ക് വീട്ടില്&#x200d; ക്വാറന്റൈന്&#x200d; തിരഞ്ഞെടുത്തവരും ഈ മാലാഖമാരുടെ കൂട്ടത്തിലുണ്ട്. കോവിഡ് വാര്&#x200d;ഡിലെ പരിചരണങ്ങളില്&#x200d; കുറവുവന്നാല്&#x200d; അത് സ്വന്തം കുടുംബാംഗങ്ങളില്&#x200d; വരുത്തിയ വീഴ്ചയായി കണക്കാക്കിയാണ് അവര്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. ചികില്&#x200d;സ കഴിഞ്ഞിറങ്ങുന്നവരുടെ പ്രതികരണങ്ങളിലും വിലമതിക്കാനാവാത്ത ആ പരിചരണത്തിന്റെ സാന്ത്വനസ്പര്&#x200d;ശം പ്രതിഫലിക്കുന്നു. നാടാകെ സമ്പൂര്&#x200d;ണസൗഖ്യം നേടുംവരെ കഷ്ടപ്പാടുകള്&#x200d; മറന്ന്, കുടുംബാംഗങ്ങളെ മറന്ന് ഈ മഹാമാരിയ്‌ക്കെതിരെയുള്ള പോരാട്ടം ഇവര്&#x200d; തുടരുകയാണ്.</p>
<p>വിവിധങ്ങളായ പ്രശങ്ങള്&#x200d; ഇവരെ അലട്ടിക്കൊണ്ടിരിക്കുന്നു സ്റ്റാഫിന്റെ കുറവാണ് അതില്&#x200d; പ്രധാനം.നിലവില്&#x200d; പത്ത് പേര്&#x200d; എടുക്കേണ്ട ജോലിയാണ് ഒരാള്&#x200d; ചെയ്യുന്നത്. കൂനിന്മേല്&#x200d; കുരു എന്ന് പറഞ്ഞ പോലെ വാര്&#x200d;ഡുകളില്&#x200d; നിന്നും രോഗം പിടിപെട്ടും കുറേ പേര്&#x200d; ലീവെടുത്തു പോയി .അതും കൂടി ആയപ്പോള്&#x200d; പ്രശ്‌നം രൂക്ഷമായി. പുതുതായി നിയമനം നടക്കുന്നുമില്ല ഉള്ളവര്&#x200d;ക്ക് തന്നെ ശമ്പളവും യഥാവിധി ലഭിക്കുന്നില്ല. കോവിഡ് വാര്&#x200d;ഡുകളില്&#x200d; 6 മണിക്കൂറോളം പി.പി.ഇ. കിറ്റ് ധരിച്ചുള്ള ഡ്യൂട്ടി പ്രയാസകരം തന്നെ. ഇതിന്റെ പേരിലെ ചൂടും കാലാവസ്ഥയുടെ ചൂടും ആകുമ്പോള്&#x200d; വെന്തുരുകുന്നു പലര്&#x200d;ക്കും തലകറക്കവും മറ്റും ഉണ്ടാകുന്നു. ഒന്നാം ഘട്ടത്തില്&#x200d; ഡ്യൂട്ടി കഴിഞ്ഞാല്&#x200d; ക്വാറന്റെയിനില്&#x200d; നില്&#x200d;ക്കാറുണ്ടായിരുന്നു.<br />
എന്നാല്&#x200d; കോവിഡിന്റെ രണ്ടാം ഘട്ടത്തില്&#x200d; അതില്ല. ഓരോരുത്തരും സ്വന്തം തീരുമാനത്തില്&#x200d; വീടുകളില്&#x200d; നിന്ന് അകന്ന് കഴിയുന്നു. രോഗ പ്രതിരോധത്തിന് പുറമേ ഗീര്&#x200d;വാണം മുഴക്കുന്നുവെങ്കിലും ആസ്പത്രിയില്&#x200d; അത് ഉണ്ടാവുന്നില്ലെന്ന് നഴ്‌സുമാര്&#x200d; പറയുന്നു.<br />
നാടിന്റെ നാനാ ഭാഗങ്ങളില്&#x200d; നിന്നും രോഗം ബാധിച്ചും അത്യാഹിതങ്ങള്&#x200d; സംഭവിച്ചും കാഷ്വാലിറ്റിയില്&#x200d; എത്തുമ്പോള്&#x200d; ഇവിടെ യാതൊരു വിധ സുരക്ഷയും ഇല്ലെന്ന് ഇവര്&#x200d; വ്യക്തമാക്കുന്നു. കോവിഡ് പരിശോധനാ കേന്ദ്രവും കേഷ്വലിറ്റിയില്&#x200d; തന്നെയാണ് പ്രവര്&#x200d;ത്തിക്കുന്നത്. കൊണ്ട് വരുന്ന രോഗികള്&#x200d; പരിശോധനയില്&#x200d; പോസിറ്റീവാണെന്ന് അറിയുമ്പോഴാണ് പലരും ആശങ്കയിലാവുന്നത് കോവിഡ് ബാധിതരവും അല്ലാത്തവരും ഇട കലര്&#x200d;ന്നുള്ള അവസ്ഥയില്&#x200d; എങ്ങിനെ ഡ്യൂട്ടി എടുക്കും എന്നാണ് നഴ്‌സുമാര്&#x200d; ചോദിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/12-05-2021-nurses-day-issues.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകവിപണിയില്‍ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്</title>
		<link>https://www.chandrikadaily.com/india-is-now-the-third-largest-exporter-of-beef-in-world.html</link>
					<comments>https://www.chandrikadaily.com/india-is-now-the-third-largest-exporter-of-beef-in-world.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Jul 2017 15:26:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[beef issue]]></category>
		<category><![CDATA[BJP beef policy]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37829</guid>

					<description><![CDATA[ന്യൂഡല്‍ഹി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഗോവധ നിരോധം നടപ്പാക്കിയിട്ടും ഏറ്റവും വലിയ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ. അടുത്ത പത്തു വര്‍ഷത്തേക്ക് ഈ സ്ഥാനത്തിന് ഒരു മാറ്റവും വരില്ലെന്നും ഫുഡ് ആന്റ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ)- ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോര്‍പറേഷന്‍ (ഒ.ഇ.സി.ഡി) സംയുക്ത റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ആസ്‌ത്രേലിയ. കഴിഞ്ഞ വര്‍ഷം ഇന്ത്യ 15.6 ലക്ഷം ടണ്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഗോവധ നിരോധം നടപ്പാക്കിയിട്ടും ഏറ്റവും വലിയ ബീഫ് കയറ്റുമതി രാഷ്ട്രങ്ങളില്&#x200d; ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ. അടുത്ത പത്തു വര്&#x200d;ഷത്തേക്ക് ഈ സ്ഥാനത്തിന് ഒരു മാറ്റവും വരില്ലെന്നും ഫുഡ് ആന്റ് അഗ്രികള്&#x200d;ചര്&#x200d; ഓര്&#x200d;ഗനൈസേഷന്&#x200d; (എഫ്.എ.ഒ)- ഓര്&#x200d;ഗനൈസേഷന്&#x200d; ഫോര്&#x200d; ഇക്കണോമിക് കോര്&#x200d;പറേഷന്&#x200d; (ഒ.ഇ.സി.ഡി) സംയുക്ത റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ലോകത്ത് ഏറ്റവും കൂടുതല്&#x200d; ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്&#x200d; ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. രണ്ടാമത് ആസ്‌ത്രേലിയ. കഴിഞ്ഞ വര്&#x200d;ഷം ഇന്ത്യ 15.6 ലക്ഷം ടണ്&#x200d; ബീഫാണ് വിവിധ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തത്. 2026 ഓടെ മൊത്തം ബീഫ് കയറ്റുമതിയില്&#x200d; ആഗോള വിപണിയുടെ 16 ശതമാനം ഇന്ത്യ സ്വന്തമാക്കും. അപ്പോഴേക്കും ഇന്ത്യയില്&#x200d; നിന്നുള്ള ബീഫ് കയറ്റുമതി 19.3 ലക്ഷം ടണ്&#x200d; ആയി വര്&#x200d;ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നു. അതേസമയം ഏതു മൃഗത്തിന്റെ ഇറച്ചിയാണ് കയറ്റുമതി ചെയ്യുന്നതെന്ന് റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കുന്നില്ല. എന്നാല്&#x200d; ഇതില്&#x200d; ഏറ്റവും കൂടുതലും പോത്തിറച്ചിയാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്&#x200d;ഷം ലോകത്ത് മൊത്തം 1.09 കോടി ടണ്&#x200d; ബീഫാണ് കയറ്റുമതി ചെയ്യപ്പെട്ടത്. 2026 ഓടെ ഇത് 1.24 കോടി ടണ്&#x200d; ആയി ഉയരുമെന്നാണ് പ്രതീക്ഷ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-is-now-the-third-largest-exporter-of-beef-in-world.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ നടന്നത്  ആസൂത്രിത കൊലപാതകമെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/beef-issue-in-jarkhand.html</link>
					<comments>https://www.chandrikadaily.com/beef-issue-in-jarkhand.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 07 Jul 2017 18:35:48 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef issue]]></category>
		<category><![CDATA[jarkhand]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=34850</guid>

					<description><![CDATA[&#160; റാഞ്ചി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ രാംഗഡില്‍ കഴിഞ്ഞ മാസം 45കാരനായ മുസ്്‌ലിം വ്യാപാരി അലിമുദ്ദീന്‍ അന്‍സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്‍ തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്. ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമല്ല കൊലക്ക് കാരണമെന്നും രണ്ട് മണിക്കൂറുറുകളോളം അന്‍സാരിയെ ഗോരക്ഷാ സേന അംഗങ്ങള്‍ പിന്തുടര്‍ന്നതായും പൊലീസ് കണ്ടെത്തി. സംഭവ ദിവസം രാവിലെ 7.30ന് ചിത്രപൂര്‍ ചന്തയില്‍ നിന്നും അലിമുദ്ദീന്‍ ഇറച്ചി വാങ്ങിയതായി അക്രമികളിലൊരാളും ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനുമായ രാജ്കുമാര്‍ കണ്ടു. ഇത് ബീഫാണെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>റാഞ്ചി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ജാര്&#x200d;ഖണ്ഡിലെ രാംഗഡില്&#x200d; കഴിഞ്ഞ മാസം 45കാരനായ മുസ്്‌ലിം വ്യാപാരി അലിമുദ്ദീന്&#x200d; അന്&#x200d;സാരിയെ ഗോ രക്ഷാ സേനയുടെ ഗുണ്ടകള്&#x200d; തല്ലിക്കൊന്നത് കൃത്യമായ ആസൂത്രണത്തിന് ശേഷമെന്ന് പൊലീസ്.<br />
ജനക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രകോപനമല്ല കൊലക്ക് കാരണമെന്നും രണ്ട് മണിക്കൂറുറുകളോളം അന്&#x200d;സാരിയെ ഗോരക്ഷാ സേന അംഗങ്ങള്&#x200d; പിന്തുടര്&#x200d;ന്നതായും പൊലീസ് കണ്ടെത്തി. സംഭവ ദിവസം രാവിലെ 7.30ന് ചിത്രപൂര്&#x200d; ചന്തയില്&#x200d; നിന്നും അലിമുദ്ദീന്&#x200d; ഇറച്ചി വാങ്ങിയതായി അക്രമികളിലൊരാളും ബജ്‌റംഗ് ദള്&#x200d; പ്രവര്&#x200d;ത്തകനുമായ രാജ്കുമാര്&#x200d; കണ്ടു. ഇത് ബീഫാണെന്ന് ഇയാള്&#x200d; സംശയിച്ചു. തുടര്&#x200d;ന്ന് ഇയാള്&#x200d; ഗോ രക്ഷാ സേനയിലെ അഞ്ച് അംഗങ്ങളെ വിവരം അറിയിച്ചതായും രാംഗഡ് ഡി.എസ്.പി വിരേന്ദ്ര ചൗധരി പറഞ്ഞു.<br />
തുടര്&#x200d;ന്ന് മാരുതി വാനില്&#x200d; ചന്തയില്&#x200d; നിന്നും വീട്ടിലേക്കു മടങ്ങിയ അന്&#x200d;സാരിയെ രാജ്കുമാര്&#x200d; പിന്തുടരുകയായിരുന്നു. 15 കിലോമീറ്ററോളം ഇയാള്&#x200d; അന്&#x200d;സാരിയെ പിന്തുടര്&#x200d;ന്നു. ഇതിനിടയില്&#x200d; വാഹനം പോകുന്ന വഴി ഉള്&#x200d;പ്പെടെ കൃത്യമായ വിവരങ്ങള്&#x200d; ഇയാള്&#x200d; 10-12 ഗോ രക്ഷാസേന അംഗങ്ങള്&#x200d;ക്കു കൂടി കൈമാറി. ഒടുവില്&#x200d; അക്രമികളെല്ലാം ഒരിടത്ത് ഒരുമിച്ച് ചേരുകയും അന്&#x200d;സാരിയെ കൈകാര്യം ചെയ്യാന്&#x200d; തീരുമാനിക്കുകയുമായിരുന്നു. രാംകുമാറിന്റെ മൊബൈല്&#x200d; ഫോണ്&#x200d; ട്രാക് ചെയ്താണ് ഈ വിവരങ്ങള്&#x200d; പൊലീസ് കണ്ടെത്തിയത്. ബസാര്&#x200d;തണ്ടിലെത്തിയപ്പോള്&#x200d; ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകനായ രാം കുമാര്&#x200d; അന്&#x200d;സാരിയെ വാഹനത്തില്&#x200d; നിന്നും വലിച്ചിറക്കുകയും മാരുതി വാനിന് തീയിട്ട ശേഷം 100 ഓളം വരുന്ന ഗോരക്ഷാ ഗുണ്ടകള്&#x200d; ക്രൂരമായി മര്&#x200d;ദ്ദിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.<br />
7.30 മുതല്&#x200d; 9.30 വരെ രണ്ട് മണിക്കൂര്&#x200d; നേരം അക്രമികള്&#x200d; തുടര്&#x200d;ച്ചയായി പരസ്പരം വിവരങ്ങള്&#x200d; കൈമാറിയതായും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കൊലപാതകമെന്നും പൊലീസ് അന്വേഷണത്തില്&#x200d; കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെടുമ്പോള്&#x200d; അന്&#x200d;സാരിയുടെ വാഹനത്തില്&#x200d; നാലു ചാക്കുകളിലായി ഇറച്ചിയുണ്ടായിരുന്നതായും പൊലീസ് അറിയിച്ചു. ഗോ രക്ഷയുടെ പേരില്&#x200d; അതിക്രമം പാടില്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്&#x200d;ക്കകമായിരുന്നു ബീഫിന്റെ പേരില്&#x200d; അന്&#x200d;സാരിയുടെ കൊലപാതകം അരങ്ങേറിയത്.<br />
ജാര്&#x200d;ഖണ്ഡില്&#x200d; ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം തുടര്&#x200d;ക്കഥയാവുന്നതിനിടെയാണ് അന്&#x200d;സാരിയുടെ വധം. ജൂണ്&#x200d; ആദ്യം വീടിനു മുന്നില്&#x200d; പശുവിന്റെ അവശിഷ്ടം കണ്ടെത്തിയെന്നാരോപിച്ച് മുസ്്‌ലിം ക്ഷീര കര്&#x200d;ഷകന്റെ വീടിന് അക്രമികള്&#x200d; തീയിട്ടിരുന്നു.<br />
അന്&#x200d;സാരിയെ കൊലപ്പെടുത്തിയ കേസില്&#x200d; 12 പേരെയാണ് പ്രതി ചേര്&#x200d;ത്തിരിക്കുന്നത്. ഇവരില്&#x200d; ചോട്ടു വര്&#x200d;മ, സന്തോഷ് സിങ്, ദീപക് മിശ്ര, രാജ് കുമാര്&#x200d;, ചോട്ടു റാണ എന്നീ അഞ്ചു പേരെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡില്&#x200d; വാങ്ങിയിട്ടുണ്ട്. ഇതില്&#x200d; നാലു പേരും ബജ്‌റംഗ്ദള്&#x200d; പ്രവര്&#x200d;ത്തകരാണെന്ന് രാംഗഡ് പൊലീസ് സൂപ്രണ്ട് കിശോര്&#x200d; കൗശല്&#x200d; അറിയിച്ചു. ഗോ രക്ഷയുടെ പേരില്&#x200d; അക്രമികള്&#x200d; അഴിഞ്ഞാടുന്നതിനെതിരെ കഴിഞ്ഞ ദിവസം വിദ്യാര്&#x200d;ത്ഥികള്&#x200d;, സാമൂഹ്യ പ്രവര്&#x200d;ത്തകര്&#x200d; എന്നിവരുടെ നേതൃത്വത്തില്&#x200d; നോട്ട് ഇന്&#x200d; മൈ നെയിം എന്ന പേരില്&#x200d; തലസ്ഥനമായ റാഞ്ചിയില്&#x200d; പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.<br />
വര്&#x200d;ഗീയസംഘര്&#x200d;ഷം ഒരു മതത്തിന് നേരെ മാത്രമുള്ളതല്ലെന്നും ഇത് സമത്വം, യുക്തി, ജനാധിപത്യം എന്നിവക്കു നേരെയുള്ള സംഘടിത ആക്രമണമാണെന്നും പ്രതിഷേധത്തില്&#x200d; പങ്കെടുത്ത സാമ്പത്തിക വിദഗ്ധന്&#x200d; ജീന്&#x200d; ഡെരസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beef-issue-in-jarkhand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുന്നാളിന് ബീഫ് വാങ്ങിയെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/beef-train-cow-vigilants-murder.html</link>
					<comments>https://www.chandrikadaily.com/beef-train-cow-vigilants-murder.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Jun 2017 09:39:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[beef ban]]></category>
		<category><![CDATA[beef issue]]></category>
		<category><![CDATA[beef murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33367</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് പെരുന്നാളിന് സാധനങ്ങള്‍ വാങ്ങിവരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ബല്ലാഗര്‍ഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്‍മാരായ ഹാഷിം, ഷാക്കിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്നും മധുരയിലേക്ക് തീവണ്ടിയില്‍ വരികയായിരുന്നു നോമ്പുതുറക്കാനും പെരുന്നാളിനുമായി സാധനങ്ങള്‍ വാങ്ങിയ സഹോദരങ്ങള്‍. കയ്യിലുണ്ടായ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് ഒരു കൂട്ടം യാത്രക്കാര്‍ അന്വേഷിക്കുകയും ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയുമായിരുന്നു. മര്‍ദ്ദനമേറ്റ യുവാക്കളെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും കത്തിക്കുത്തേറ്റ ജുനൈദ് കൊല്ലപ്പെട്ടു. തീവണ്ടിയിലുള്ളര്‍ ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നും എന്നാല്‍ ബാഗില്‍ ബീഫുള്ളതിന് സ്ഥിരീകരണമില്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് പെരുന്നാളിന് സാധനങ്ങള്&#x200d; വാങ്ങിവരികയായിരുന്ന യുവാവിനെ ഒരു സംഘമാളുകള്&#x200d; കുത്തിക്കൊന്നു. ഹരിയാനയിലെ ബല്ലാഗര്&#x200d;ഗ് സ്വദേശിയായ ജുനൈദ് ആണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സഹോദരന്&#x200d;മാരായ ഹാഷിം, ഷാക്കിര്&#x200d; എന്നിവര്&#x200d;ക്ക് പരിക്കേറ്റു.</p>
<p>ഡല്&#x200d;ഹിയില്&#x200d; നിന്നും മധുരയിലേക്ക് തീവണ്ടിയില്&#x200d; വരികയായിരുന്നു നോമ്പുതുറക്കാനും പെരുന്നാളിനുമായി സാധനങ്ങള്&#x200d; വാങ്ങിയ സഹോദരങ്ങള്&#x200d;. കയ്യിലുണ്ടായ ബാഗിലുള്ള സാധനങ്ങളെക്കുറിച്ച് ഒരു കൂട്ടം യാത്രക്കാര്&#x200d; അന്വേഷിക്കുകയും ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയുമായിരുന്നു. മര്&#x200d;ദ്ദനമേറ്റ യുവാക്കളെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും കത്തിക്കുത്തേറ്റ ജുനൈദ് കൊല്ലപ്പെട്ടു. തീവണ്ടിയിലുള്ളര്&#x200d; ബീഫുണ്ടെന്നാരോപിച്ച് ആക്രമിക്കുകയായിരുന്നുവെന്നും എന്നാല്&#x200d; ബാഗില്&#x200d; ബീഫുള്ളതിന് സ്ഥിരീകരണമില്ലെന്നും റെയില്&#x200d;വേ പോലീസ് പറഞ്ഞു.</p>
<p>&#8216;തീവണ്ടിയില്&#x200d; കയറിയതിന് ശേഷം ബീഫുണ്ടെന്നാരോപിച്ച് രണ്ടുപേര്&#x200d; വഴക്കിടുകയായിരുന്നു. പിന്നീട് മറ്റുള്ളവരും ചേര്&#x200d;ന്ന് ബഹളമായി. പോലീസിനെ വിളിച്ചുവെങ്കിലും അവരെത്താന്&#x200d; താമസിച്ചു. അതിനിടയില്&#x200d; രണ്ടുപേര്&#x200d; ചേര്&#x200d;ന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു&#8217;; ഷാക്കിര്&#x200d; പറഞ്ഞു. കഴിഞ്ഞയാഴ്ച്ച ജാര്&#x200d;ഖണ്ഡില്&#x200d; നോമ്പുതുറക്കിടെ ബീഫ് കൈവശംവെച്ചുവെന്നാരോപിച്ച് ഒരാള്&#x200d;ക്ക് മര്&#x200d;ദ്ദനമേറ്റിരുന്നു. അതിന് പിന്നാലെയാണ് ഈ സംഭവവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/beef-train-cow-vigilants-murder.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
