<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bengal election &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bengal-election/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 19 Sep 2023 12:42:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bengal election &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബംഗാളില്&#x200d; ഇന്ത്യ സംഖ്യത്തിനൊപ്പം നില്&#x200d;ക്കാതെ സി.പി.എം</title>
		<link>https://www.chandrikadaily.com/1in-bengal-cpm-did-not-stand-with-india-number.html</link>
					<comments>https://www.chandrikadaily.com/1in-bengal-cpm-did-not-stand-with-india-number.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Sep 2023 12:42:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[india front]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275322</guid>

					<description><![CDATA[സി.പി.എം ഇന്ത്യ ബ്ലോക്ക് കോര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റിയുടെ ഭാഗമാകില്ല ]]></description>
										<content:encoded><![CDATA[<p>ദേശീയതലത്തില്&#x200d; ബി.ജെ.പിക്കെതിരെ ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തുമെന്നും അതേസമയം, പശ്ചിമ ബംഗാളില്&#x200d; ബി.ജെ.പിയെയും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിനെയും ഒരുപോലെ എതിര്&#x200d;ക്കുമെന്നും സി.പി.എം കേന്ദ്രകമ്മറ്റി അംഗം സുജന്&#x200d; ചക്രവര്&#x200d;ത്തി. സി.പി.എം ഇന്ത്യ ബ്ലോക്ക് കോര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റിയുടെ ഭാഗമാകില്ല. എന്നാല്&#x200d; ബി.ജെ.പിക്കെതിരെ ശക്തമായി പ്രവര്&#x200d;ത്തിക്കും അദ്ദേഹം വ്യക്തമാക്കി.</p>
<p>ബി.ജെപിക്കും രാജ്യത്തുടനീളമുള്ള വര്&#x200d;ഗീയ ശക്തികള്&#x200d;ക്കുമെതിരായ നിലപാടില്&#x200d;നിന്ന് ഞങ്ങള്&#x200d; പിന്മാറില്ല. എന്നാല്&#x200d; പശ്ചിമ ബംഗാളിലെ കാവി പാര്&#x200d;ട്ടിക്കും ഭരണകക്ഷിയായ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസി (ടി.എം.സി)നുമെതിരെ ഒരുപോലെ പോരാടും സുജന്&#x200d; ചക്രവര്&#x200d;ത്തി വാര്&#x200d;ത്താ ഏജന്&#x200d;സിയായ പി.ടി.ഐയോട് പറഞ്ഞു.</p>
<p>മമത ബാനര്&#x200d;ജിയുടെ നേതൃത്വത്തിലുള്ള ടി.എം.സിയും പ്രതിപക്ഷ സഖ്യമായ ഇന്ത്യന്&#x200d; നാഷണല്&#x200d; ഡെവലപ്‌മെന്റല്&#x200d; ഇന്&#x200d;ക്ലൂസീവ് അലയന്&#x200d;സിന്റെ (ഇന്ത്യ) ഭാഗമാണ്. &#8216;ഓരോ സംസ്ഥാനത്തും വ്യത്യസ്ത അടിസ്ഥാന യാഥാര്&#x200d;ത്ഥ്യങ്ങളുണ്ട്. ഉത്തരേന്ത്യന്&#x200d; സംസ്ഥാനത്തിന് സമാനമല്ല കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സ്ഥിതി. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്&#x200d; ടിഎംസി പോലുള്ള പ്രാദേശിക ശക്തികളില്&#x200d; നിന്ന് വ്യത്യസ്തമായി ദേശീയ പാര്&#x200d;ട്ടി എന്ന നിലയില്&#x200d; നിര്&#x200d;ണായക പങ്ക് വഹിക്കാനുണ്ടെന്ന് ഞങ്ങള്&#x200d; വിശ്വസിക്കുന്നു&#8217; അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം, സി.പി.എമ്മിന് അവരുടെതായ നിലപാടുണ്ടെന്നും ബിജെപിക്കെതിരായ പോരാട്ടത്തില്&#x200d; സമാന ചിന്താഗതിക്കാരായ എല്ലാ പാര്&#x200d;ട്ടികളെയും ടി.എം.സി എപ്പോഴും സ്വാഗതം ചെയ്യാറുണ്ടെന്നും തൃണമൂല്&#x200d; ദേശീയ ജനറല്&#x200d; സെക്രട്ടറി അഭിഷേക് ബാനര്&#x200d;ജി മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1in-bengal-cpm-did-not-stand-with-india-number.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് അമിത് ഷാ; ഗുരുതര ആരോപണവുമായി മമത</title>
		<link>https://www.chandrikadaily.com/mamatha-against-amith-sha-2.html</link>
					<comments>https://www.chandrikadaily.com/mamatha-against-amith-sha-2.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 17 Mar 2021 05:08:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[mamatha baanarjee]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=182512</guid>

					<description><![CDATA[മറ്റുള്ളവരെ എങ്ങിനെ ആക്രമിക്കാം എന്നാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. ആരെയെങ്കിലും അറസ്റ്റു ചെയ്യണം, ആദായ നികുതി വകുപ്പിനെ ആര്&#x200d;ക്കെതിരെയെങ്കിലും അയക്കണം. സി.ബി.ഐയെ വിട്ട് ആരെയെങ്കിലും പിടികൂടണം ഇതാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് അമിത് ഷായാണെന്ന് പറഞ്ഞ മമത തൃണമൂലിനെതിരെ സി.ബി.ഐയേയും ആദായ നികുതി വകുപ്പിനേയും ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്നും ആരോപിച്ചു.<br />
തെരഞ്ഞെടുപ്പ് കമ്മീഷനെ തനിക്ക് ബഹുമാനമുണ്ട്. എന്നാല്&#x200d; അമിത് ഷാ അതില്&#x200d; ഇടപെടുന്നുണ്ട്. ഈ പ്രവണത തുടര്&#x200d;ന്നാല്&#x200d; ഇന്ത്യയേയും ബി.ജെ.പി വില്&#x200d;ക്കും. മോദി ബാബു സ്‌റ്റേഡിയങ്ങളും റോഡുകളും സ്വന്തം പേരിലാക്കുന്ന തിരക്കിലാണ്. ഒരു ദിവസം ഇന്ത്യയുടെ പേര് മാറ്റി അദ്ദേഹത്തിന്റെ പേര് നല്&#x200d;കും. ഇന്ത്യ എന്ന പേര് ബി.ജെ.പി ഭരണം തുടര്&#x200d;ന്നാല്&#x200d; അധിക കാലം തുടരില്ലെന്നും മമത പറഞ്ഞു. ബങ്കൂര ജില്ലയിലെ ചാത്‌നയില്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; സംസാരിക്കുകയായിരുന്നു അവര്&#x200d;. എട്ടു ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലാണ് ബങ്കൂരയില്&#x200d; വോട്ടെടുപ്പ്. ആഭ്യന്തര മന്ത്രി ഇപ്പോള്&#x200d; ബംഗാളില്&#x200d; തുടരുകയാണ്. അദ്ദേഹത്തിന് വേറെ പണിയില്ല.</p>
<p>രാജ്യ ഭരണമല്ല ലക്ഷ്യം പകരം ആക്രമണങ്ങള്&#x200d;ക്കായി ഗൂഡാലോചന നടത്തുകയാണ്. കഴിഞ്ഞ ദിവസം അമിത് ഷായുടെ പൊതു യോഗത്തിന് ആളെത്തിയില്ല. അതിനാല്&#x200d; റദ്ദാക്കേണ്ടി വന്നു. ഇതില്&#x200d; അത്ഭുതപ്പെടാന്&#x200d; ഒന്നുമില്ല. എല്ലാ കാലത്തും അമ്മമാര്&#x200d;ക്കും സഹോദരിമാര്&#x200d;ക്കും സഹോദരന്&#x200d;മാര്&#x200d;ക്കുമെതിരെ ഗൂഡാലോചന നടത്തുന്ന ഒരാളുടെ പ്രസംഗം കേള്&#x200d;ക്കാന്&#x200d; എന്തിനാണ് വരുന്നതെന്ന് ആളുകള്&#x200d; ചിന്തിക്കുന്നത് സ്വാഭാവികമല്ലേ?. മറ്റുള്ളവരെ എങ്ങിനെ ആക്രമിക്കാം എന്നാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. ആരെയെങ്കിലും അറസ്റ്റു ചെയ്യണം, ആദായ നികുതി വകുപ്പിനെ ആര്&#x200d;ക്കെതിരെയെങ്കിലും അയക്കണം. സി.ബി.ഐയെ വിട്ട് ആരെയെങ്കിലും പിടികൂടണം ഇതാണ് അമിത് ഷാ എപ്പോഴും ആലോചിക്കുന്നത്. തന്റെ ആഭ്യന്തര സെക്രട്ടറിക്കു വരെ ഇന്നലെ സി.ബി.ഐ നോട്ടീസ് കിട്ടിയെന്നും മമത പറഞ്ഞു.<br />
ഇതു കൊണ്ടൊക്കെ തൃണമൂല്&#x200d; നേതാക്കളെ നിശബ്ദമാക്കാമെന്നാണ് ബി.ജെ.പി കരുതുന്നത്. എന്നാല്&#x200d; ബി.ജെ.പിക്ക് അതിന് കഴിയില്ല. നിങ്ങളുടെ ആക്രമണം എത്ര നടന്നാലും അതിനെയൊക്കെ തങ്ങള്&#x200d; മറികടക്കും. പുറത്തു നിന്നും വരുന്ന തെമ്മാടികളെ ബംഗാള്&#x200d; ഭരിക്കാന്&#x200d; സമ്മതിക്കില്ലെന്ന് മമത ആവര്&#x200d;ത്തിച്ചു. ഇക്കാര്യം സംഭവിച്ചാല്&#x200d; ബംഗാളിലെ അമ്മമാര്&#x200d;ക്കും സഹോദരിമാര്&#x200d;ക്കും അധിക കാലം സുരക്ഷിതരായിരിക്കാനാവില്ലെന്നും മമത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-against-amith-sha-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; നിങ്ങളെ വേണ്ട, ദയവായി ഇങ്ങോട്ട് വന്ന് വോട്ടു ഭിന്നിപ്പിക്കരുത്; ഉവൈസിയോടുള്ള ബന്ധം വിച്ഛേദിച്ച് പാര്&#x200d;ട്ടി നേതാവ്</title>
		<link>https://www.chandrikadaily.com/jolt-to-owaisi-in-wb-as-party-leader-joins-tmc-claims-aimim-polarised-bihar-polls-to-help-bjp-come-to-power.html</link>
					<comments>https://www.chandrikadaily.com/jolt-to-owaisi-in-wb-as-party-leader-joins-tmc-claims-aimim-polarised-bihar-polls-to-help-bjp-come-to-power.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 23 Nov 2020 11:39:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asadudheen owisi]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[Owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168931</guid>

					<description><![CDATA[ബംഗാളില്&#x200d; വര്&#x200d;ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമബംഗാളിലെ എഐഎംഐഎം നേതാവ് അന്&#x200d;വര്&#x200d; പാഷ തൃണമൂല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. ബിഹാര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ബിജെപിയെ അധികാരത്തിലെത്താന്&#x200d; പാര്&#x200d;ട്ടി സഹായിച്ചു എന്നാരോപിച്ചാണ് പാഷ അസദുദ്ദീന്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടി വിട്ടത്. പശ്ചിമബംഗാള്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമെന്ന ഉവൈസിയുടെ പ്രഖ്യാപത്തിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി. എഐഎംഐഎം സംസ്ഥാന കണ്&#x200d;വീനറാണ് അന്&#x200d;വര്&#x200d; പാഷ.</p>
<p>&#8216;ഇത് വളരെ അപകടരമാണ്. ബംഗാളില്&#x200d; അനുവദിക്കാന്&#x200d; പറ്റില്ല. ബിഹാര്&#x200d; മോഡല്&#x200d; ബംഗാളില്&#x200d; നടപ്പാക്കിയാല്&#x200d; സംസ്ഥാനം രക്തത്തില്&#x200d; മൂടും. മുപ്പത് ശതമാനം ന്യൂനപക്ഷങ്ങള്&#x200d; താമസിക്കുന്ന ബംഗാളില്&#x200d; ഈ ശക്തികളെ തടയേണ്ടത് അത്യാവശ്യമാണ്&#8217; &#8211; അദ്ദേഹം പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Setback for AIMIM in West Bengal as state convenor Sk. Anwar Pasha joins TMC along with other AIMIM workers. Pasha says, “we will not let Bihar model be replicated in West Bengal.” <a href="https://twitter.com/ZeeNews?ref_src=twsrc%5Etfw">@ZeeNews</a> <a href="https://t.co/j8wzRxyDBb">pic.twitter.com/j8wzRxyDBb</a></p>
<p>&mdash; Pooja Mehta (@pooja_news) <a href="https://twitter.com/pooja_news/status/1330814909924347905?ref_src=twsrc%5Etfw">November 23, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബംഗാളില്&#x200d; വര്&#x200d;ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്നാല്&#x200d; അവര്&#x200d;ക്കിടയിലേക്ക് നുഴഞ്ഞു കയറി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്&#x200d; നടന്നു കൊണ്ടിരിക്കുന്നത്- പാഷ വ്യക്തമാക്കി.</p>
<p>പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ശബ്ദമുയര്&#x200d;ത്തിയ ഏക മുഖ്യമന്ത്രിയാണ് മമത ബാനര്&#x200d;ജി. അവര്&#x200d; രാഷ്ട്രീയ പ്രീണനം നടത്തുകയാണ് എന്നാണ് ചിലര്&#x200d; ആരോപിക്കുന്നത്. എന്നാല്&#x200d; മമത ഇമാമുകാര്&#x200d;ക്ക് പണം നല്&#x200d;കുന്നുണ്ട് എങ്കില്&#x200d; പുരോഹിതര്&#x200d;ക്കും അതു കിട്ടുന്നുണ്ട്. അവര്&#x200d; തല മറച്ച് ആമീന്&#x200d; പറയുന്നുണ്ട് എങ്കില്&#x200d; ക്ഷേത്രത്തില്&#x200d; പോയി പൂജയും ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തില്&#x200d; ഇങ്ങനെയൊരു മതേതര നേതാവിനെ ഞാന്&#x200d; കണ്ടിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ദയവായി ബംഗാളിലേക്ക് വരരുത് എന്നും പാഷ ഉവൈസിയോട് ആവശ്യപ്പെട്ടു. ബംഗാളിന് നിങ്ങളെ ആവശ്യമില്ല. എന്നിട്ടും നിങ്ങള്&#x200d; വരികയാണ് എങ്കില്&#x200d; ഞങ്ങള്&#x200d; യുദ്ധം ചെയ്യും- പാഷ കൂട്ടിച്ചേര്&#x200d;ത്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ബംഗാള്&#x200d; തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jolt-to-owaisi-in-wb-as-party-leader-joins-tmc-claims-aimim-polarised-bihar-polls-to-help-bjp-come-to-power.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രാദേശിക നേതാക്കള്&#x200d; പോര; ബംഗാളിലെ ഓപറേഷന്&#x200d; അമിത് ഷാ നേരിട്ട്</title>
		<link>https://www.chandrikadaily.com/shah-set-to-resume-political-work-visit-poll-bound-bengal.html</link>
					<comments>https://www.chandrikadaily.com/shah-set-to-resume-political-work-visit-poll-bound-bengal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 02 Oct 2020 08:57:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[bengal election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158262</guid>

					<description><![CDATA[ഈയിടെ നടത്തിയ പുനഃസംഘടനയില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; കടുത്ത അമര്&#x200d;ഷമുണ്ട്]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: അടുത്ത വര്&#x200d;ഷം നടക്കുന്ന പശ്ചിമബംഗാള്&#x200d; തെരഞ്ഞെടുപ്പിന്റെ പ്രചാരണതന്ത്രങ്ങള്&#x200d; നേരിട്ട് ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ഡല്&#x200d;ഹിയില്&#x200d; ഷായുടെ അധ്യക്ഷതയില്&#x200d; ബിജെപി നേതാക്കള്&#x200d; യോഗം ചേര്&#x200d;ന്നു. സംസ്ഥാന പുനഃസംഘടനയില്&#x200d; മുന്&#x200d; തൃണമൂല്&#x200d; നേതാക്കള്&#x200d;ക്ക് മേധാവിത്വം കിട്ടയതിന്റെ അസ്വാരസ്യങ്ങള്&#x200d; പുകഞ്ഞു നില്&#x200d;ക്കുന്നതിനിടെയായിരുന്നു യോഗം.</p>
<p>സംസ്ഥാന അധ്യക്ഷന്&#x200d; ദിലീപ് ഘോഷ്, ദേശീയ ഉപാധ്യക്ഷന്&#x200d; മുകുള്&#x200d; റോയ്, ഇടഞ്ഞു നില്&#x200d;ക്കുന്ന മുന്&#x200d; ദേശീയ സെക്രട്ടറി രാഹുല്&#x200d; സിന്&#x200d;ഹ തുടങ്ങിയവര്&#x200d; യോഗത്തില്&#x200d; പങ്കെടുത്തു. ശനിയാഴ്ച നടന്ന പുനഃസംഘടനയിലാണ് രാഹുല്&#x200d; സിന്&#x200d;ഹയുടെ സ്ഥാനം തെറിച്ചിരുന്നത്. തൃണമൂല്&#x200d; വിട്ടു വന്ന യുവ നേതാവ് അനുപം ഹസ്രയാണ് ഇദ്ദേഹത്തിന്റെ സ്ഥാനത്തെത്തിയത്. കേന്ദ്ര നേതാക്കളായ ജെപി നദ്ദ, കൈലാശ് വിജയവാര്&#x200d;ഗിയ, ശിവപ്രകാശ്, അരവിന്ദ് മേനോന്&#x200d; എന്നിവരും യോഗത്തില്&#x200d; പങ്കെടുത്തു. ബംഗാളിലെ സംഘടനാ ചുമതലയുള്ള നേതാക്കളാണ് ശിവപ്രകാശും വിജയവാര്&#x200d;ഗിയയും.</p>
<p>2021ല്&#x200d; ഏതു വിധേയനയും അധികാരത്തിലെത്തണം എന്ന നിര്&#x200d;ദേശമാണ് ഷാ നേതാക്കള്&#x200d;ക്ക് മുമ്പില്&#x200d; വച്ചിട്ടുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; 42 സീറ്റില്&#x200d; 18 ഇടത്ത് ജയിച്ചതാണ് ബിജെപിക്ക് പ്രതീക്ഷയേകുന്നത്. എന്നാല്&#x200d; ഇത് എളുപ്പമാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്&#x200d;. യോഗത്തില്&#x200d; മണ്ഡലം തിരിച്ചുള്ള കാര്യങ്ങള്&#x200d; ചെയ്തില്ലെന്നും പ്രധാന വിഷയങ്ങളാണ് ചര്&#x200d;ച്ചയ്ക്ക് എടുത്തത് എന്നും ഹിന്ദുസ്ഥാന്&#x200d; ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p><img loading="lazy" class="alignnone wp-image-158275" src="https://www.chandrikadaily.com/wp-content/uploads/2020/10/ghosh.jpg" alt="" width="802" height="535" /></p>
<p><em><strong>ദിലീപ് ഘോഷ്</strong></em></p>
<p>പ്രചാരണച്ചുമതല മുകുള്&#x200d; റോയിക്ക് നല്&#x200d;കും എന്ന റിപ്പോര്&#x200d;ട്ടുകള്&#x200d;ക്കിടെയാണ് വിഷയത്തില്&#x200d; അമിത് ഷാ നേരിട്ട് ഇടപെടുന്നത്. നിരവധി തൃമണൂല്&#x200d; നേതാക്കളെ ബിജെപിയിലെത്തിച്ചതും റോയിക്ക് ഗുണകരമാകും എന്നായിരുന്നു വിലയിരുത്തല്&#x200d;.</p>
<p>അതിനിടെ, ഈയിടെ നടത്തിയ പുനഃസംഘടനയില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; കടുത്ത അമര്&#x200d;ഷമുണ്ട്. ഡല്&#x200d;ഹിയിലേക്കുള്ള രാഹുല്&#x200d; സിന്&#x200d;ഹയുടെ യാത്രയ്ക്കിടെ നൂറു കണക്കിന് പേര്&#x200d; പുനഃസംഘടനയ്‌ക്കെതിരെ സംസാരിച്ചിരുന്നു. വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സിന്&#x200d;ഹയുടെ കാര്&#x200d; തടഞ്ഞ പ്രവര്&#x200d;ത്തകര്&#x200d;, ബിജെപിയെ തൃണമൂലിന്റെ ബി ടീമാകാന്&#x200d; അനുവദിക്കില്ല എന്ന് പറയുകയും ചെയ്തിരുന്നു. ക്ഷണിച്ചതു പ്രകാരമാണ് ഡല്&#x200d;ഹിക്ക് പോകുന്നത് എന്നും തിരിച്ചു വന്ന ശേഷം എല്ലാം പറയാം എന്നുമാണ് സിന്&#x200d;ഹ അനുയായികളോട് പറഞ്ഞിരുന്നത്.</p>
<p>ഒക്ടോബര്&#x200d; 22ന് ആരംഭിക്കുന്ന ദുര്&#x200d;ഗാ പൂജയ്ക്ക് തൊട്ടു മുമ്പ് അമിത് ഷാ ബംഗാള്&#x200d; സന്ദര്&#x200d;ശിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്&#x200d;ഷം ദുര്&#x200d;ഗാപൂജയ്ക്കും ഷാ സംസ്ഥാനത്തെത്തിയിരുന്നു. ഇനി ആറു മാസം മാത്രമാണ് തെരഞ്ഞെടുപ്പിനായി ശേഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shah-set-to-resume-political-work-visit-poll-bound-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊറോണ ഇല്ലാതായി; രോഗ വ്യാപനം റെക്കോര്&#x200d;ഡ് സ്ഥാപിക്കെ വിചിത്ര വാദവുമായി ബിജെപി ബംഗാള്&#x200d; അധ്യക്ഷന്&#x200d;</title>
		<link>https://www.chandrikadaily.com/corona-is-gone-declares-bjps-bengal-chief-at-crowded-rally.html</link>
					<comments>https://www.chandrikadaily.com/corona-is-gone-declares-bjps-bengal-chief-at-crowded-rally.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Sep 2020 09:31:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal bjp]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[bjp leaders]]></category>
		<category><![CDATA[covid crisis]]></category>
		<category><![CDATA[covid updates]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152233</guid>

					<description><![CDATA[''കൊറോണ ഇല്ലാതായി. ഇപ്പോള്&#x200d; അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്&#x200d;ക്കുകയാണ്. അതുവഴിയാണ് അവര്&#x200d; ലോക്ക് ഡൗണ്&#x200d; പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്&#x200d; തടയുകയാണ് ഇവര്&#x200d; ലക്ഷ്യംവെക്കുന്നത്'' ബംഗാള്&#x200d; ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: കൊറോണ ഇല്ലാതായെന്ന വിചിത്ര വാദവുമായി ബംഗാള്&#x200d; ബിജെപി അധ്യക്ഷന്&#x200d; ദിലീപ് ഘോഷ്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്&#x200d; തടയാനാണ് ബംഗാളില്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി ലോക്ക് ഡൗണ്&#x200d; പ്രഖ്യാപിച്ചിരിക്കുന്നതെന്ന വിചിത്ര വാദമാണ് ബിജെപി അധ്യക്ഷന്&#x200d; ആരോപിച്ചത്. കൊറോണ ഇല്ലാതായെന്നു പ്രഖ്യാപിച്ച ബിജെപി നേതാവ് ചുറ്റം അതുണ്ടെന്ന് മമത ബാനര്&#x200d;ജി വരുത്തിത്തീര്&#x200d;ക്കുകയാണെന്നും പറഞ്ഞു.</p>
<p>രാജ്യത്ത് വൈറസ് വ്യാപനം റെക്കോഡ് വേഗത്തിലായിരിക്കുകയും ഇന്ത്യ ലോകത്ത് തന്നെ രണ്ടാം സ്ഥാനത്ത് എത്തിനില്&#x200d;ക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കൊറോണ ഇല്ലാതായെന്ന ബിജെപി നേതാവിന്റെ പ്രഖ്യാപനം. ധാനിയഖാലിയില്&#x200d; പാര്&#x200d;ട്ടി പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്.</p>
<p>&#8221;കൊറോണ ഇല്ലാതായി. ഇപ്പോള്&#x200d; അതുണ്ടെന്ന് മമത വെറുതെ വരുത്തിതീര്&#x200d;ക്കുകയാണ്. അതുവഴിയാണ് അവര്&#x200d; ലോക്ക് ഡൗണ്&#x200d; പ്രഖ്യാപിക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പു റാലികള്&#x200d; തടയുകയാണ് ഇവര്&#x200d; ലക്ഷ്യംവെക്കുന്നത്. ആർക്കും ഞങ്ങളെ തടയാൻ കഴിയില്ല,&#8221; ബംഗാള്&#x200d; ബിജെപി അധ്യക്ഷ ദിലീപ് ഘോഷ് പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">&quot;<a href="https://twitter.com/hashtag/Corona?src=hash&amp;ref_src=twsrc%5Etfw">#Corona</a> is Gone! Intentional lockdown to stop BJP from holding rallies in Bengal,&quot; said <a href="https://twitter.com/hashtag/Bengal?src=hash&amp;ref_src=twsrc%5Etfw">#Bengal</a> BJP chief Dilip Ghosh (<a href="https://twitter.com/DilipGhoshBJP?ref_src=twsrc%5Etfw">@DilipGhoshBJP</a>) while addressing a crowded rally in Dhaniakhali, Hooghly district on Sept 9. <a href="https://t.co/wOy6BmdjDp">pic.twitter.com/wOy6BmdjDp</a></p>
<p>&mdash; Mojo Story (@themojostory) <a href="https://twitter.com/themojostory/status/1304355161603629057?ref_src=twsrc%5Etfw">September 11, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>അതേസമയം, ധാനിയഖാലിയില്&#x200d; ബിജെപി റാലി കോവിഡ് മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; പാലാക്കാതെയാണ് നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. ബംഗാളില്&#x200d; ദിനംപ്രതി മുവ്വായിരത്തിലധികം കോവിഡ് സ്ഥികീരണം നിലനില്&#x200d;ക്കെയാണ് ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന.രണ്ട് ലക്ഷത്തോളം കോവിഡ് സ്ഥിരീകരണമാണ് ഇതുവരെ റിപ്പോര്&#x200d;ട്ട് ചെയ്തത്. 3,700 മരണങ്ങളും സംസ്ഥാനത്ത് ഉണ്ട്.</p>
<p>അമേരിക്ക കഴിഞ്ഞാല്&#x200d; കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ആകെ കോവിഡ് വ്യാപനത്തില്&#x200d; ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. ദിനംപ്രതിയുള്ള കോവിഡ് കണക്കിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്&#x200d;. ദിവസവും ലക്ഷത്തോളം എന്ന കണക്കിലാണ് രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത്. പ്രതിദിന മരണം 1000 കടന്ന നിലയുമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/corona-is-gone-declares-bjps-bengal-chief-at-crowded-rally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്നും ബിജെപിയിലേക്ക് യുവാക്കളുടെ വന്&#x200d;ഒഴുക്കെന്ന് സിപിഎം ആഭ്യന്തര രേഖ</title>
		<link>https://www.chandrikadaily.com/cpim-west-bengal-youth-leavidng-to-bjp-party-report.html</link>
					<comments>https://www.chandrikadaily.com/cpim-west-bengal-youth-leavidng-to-bjp-party-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Aug 2020 17:52:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[BJP CPIM]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147240</guid>

					<description><![CDATA[1977 മുതല്&#x200d; 2011 വരെ തുടര്&#x200d;ച്ചയായ 34 വര്&#x200d;ഷങ്ങള്&#x200d; പശ്ചിമ ബംഗാള്&#x200d; ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്&#x200d;പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്&#x200d; പ്രധാന പ്രതിപക്ഷം. പാര്&#x200d;ട്ടി അംഗങ്ങള്&#x200d; കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാളില്&#x200d; സിപിഎമ്മില്&#x200d; നിന്നും ബിജെപിയിലേക്ക് യുവാക്കളുടെ ഒഴുക്കുള്ളതായി പാര്&#x200d;ട്ടിയുടെ തന്നെ വിലയിരുത്തല്&#x200d;. ബംഗാളില്&#x200d; കമ്മ്യുണിസ്റ്റ് പാര്&#x200d;ട്ടിയില്&#x200d; നിന്നും അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണവും സ്വാധീനവും ക്രമാതീതമായി കുറയുന്നതായും അവര്&#x200d; ബി.ജെ.പിയിലേക്കും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിലേക്ക് ചേക്കേറുന്നതായുമാണ് റിപ്പോര്&#x200d;ട്ട്. പാര്&#x200d;ട്ടി ഘടക്കത്തില്&#x200d; നിന്നുതന്നെ പുറത്ത് വന്ന ആഭ്യന്തര രേഖ പ്രകാരം റിപ്പോര്&#x200d;ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാമ് വൃത്തങ്ങളില്&#x200d; നിന്നുള്ള വിവരം. 18 നും 31 നും ഇടയില്&#x200d; പ്രായമുള്ളവരെ പാര്&#x200d;ട്ടിയിലേക്ക് ആകര്&#x200d;ഷിക്കാന്&#x200d; കഴിയുന്നില്ലെന്ന വിമര്&#x200d;ശനവും റിപ്പോര്&#x200d;ട്ടുണ്ട്.<img loading="lazy" class="alignnone wp-image-147241" src="https://www.chandrikadaily.com/wp-content/uploads/2020/08/mediaone_2020-08_c5dc2faf-c505-4f54-a368-61e68a1fb4c3_latter_2.jpg" alt="" width="938" height="1436" /></p>
<p>1977 മുതല്&#x200d; 2011 വരെ തുടര്&#x200d;ച്ചയായ 34 വര്&#x200d;ഷങ്ങള്&#x200d; പശ്ചിമ ബംഗാള്&#x200d; ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്&#x200d;പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്&#x200d; പ്രധാന പ്രതിപക്ഷം. പാര്&#x200d;ട്ടി അംഗങ്ങള്&#x200d; കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നത്.</p>
<p>പശ്ചിമ ബംഗാള്&#x200d; സിപിഎമ്മില്&#x200d; അംഗങ്ങളായി 2.65 ലക്ഷം ആളുകള്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d;, പരിശീലന പരിപാടികളും മറ്റും പാര്&#x200d;ട്ടി സംഘടിപ്പിക്കാതെ വന്നതോടെ 2017ല്&#x200d; നിരവധി അംഗങ്ങള്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്നും ഇല്ലാതായതായി ആഭ്യന്തര രേഖ പറയുന്നു. പശ്ചിമ ബംഗാളില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിത്തെയാണ് പാര്&#x200d;ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്&#x200d;. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്&#x200d; സര്&#x200d;ക്കാറിന്റെ കാലാവധി 2021 മെയ് 27 ന് അവസാനിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-west-bengal-youth-leavidng-to-bjp-party-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാള്&#x200d; ഉപതെരഞ്ഞെടുപ്പ്  &#8216;കൈ&#8217; പിടിച്ച് ഇടത് പാര്&#x200d;ട്ടികള്&#x200d;</title>
		<link>https://www.chandrikadaily.com/congress-cpm-alliance-in-bengal.html</link>
					<comments>https://www.chandrikadaily.com/congress-cpm-alliance-in-bengal.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 30 Oct 2019 04:58:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bengal election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142923</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാളില്&#x200d; നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; യോജിച്ച് പ്രവര്&#x200d;ത്തിക്കാന്&#x200d; ഇടത് പാര്&#x200d;ട്ടികളും കോണ്&#x200d;ഗ്രസും തമ്മില്&#x200d; ധാരണ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് നാലില്&#x200d; രണ്ട് സീറ്റുകള്&#x200d; കോണ്&#x200d;ഗ്രസിന് വിട്ടു നല്&#x200d;കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. കാരഗ്പൂര്&#x200d; സദര്&#x200d;, കാളിഗഞ്ച്, കരീംപൂര്&#x200d; എന്നീ മണ്ഡലങ്ങളിലേക്ക് 25ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്&#x200d; കരീംപൂരില്&#x200d; മാത്രം സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. മറ്റ് രണ്ട് മണ്ഡലങ്ങളിലും കോണ്&#x200d;ഗ്രസിന് പിന്തുണ നല്&#x200d;കും. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാളില്&#x200d; നിയമസഭാ ഉപതെരഞ്ഞെടുപ്പില്&#x200d; യോജിച്ച് പ്രവര്&#x200d;ത്തിക്കാന്&#x200d; ഇടത് പാര്&#x200d;ട്ടികളും കോണ്&#x200d;ഗ്രസും തമ്മില്&#x200d; ധാരണ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്&#x200d; കണ്ട് നാലില്&#x200d; രണ്ട് സീറ്റുകള്&#x200d; കോണ്&#x200d;ഗ്രസിന് വിട്ടു നല്&#x200d;കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. കാരഗ്പൂര്&#x200d; സദര്&#x200d;, കാളിഗഞ്ച്, കരീംപൂര്&#x200d; എന്നീ മണ്ഡലങ്ങളിലേക്ക് 25ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്&#x200d; കരീംപൂരില്&#x200d; മാത്രം സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. മറ്റ് രണ്ട് മണ്ഡലങ്ങളിലും കോണ്&#x200d;ഗ്രസിന് പിന്തുണ നല്&#x200d;കും. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ടി.എം.സി, ബി.ജെ.പി പാര്&#x200d;ട്ടികള്&#x200d;ക്കെതിരെ കോണ്&#x200d;ഗ്രസും ഇടത് പാര്&#x200d;ട്ടികളും യോജിച്ച് പ്രവര്&#x200d;ത്തിക്കണമെന്ന് ബംഗാള്&#x200d; പി.സി.സി അധ്യക്ഷന്&#x200d; സോമന്&#x200d; മിത്ര ഇടത് മുന്നണി ചെയര്&#x200d;മാന്&#x200d; ബിമന്&#x200d; ബസുവിനോട് അഭ്യര്&#x200d;ത്ഥിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപതെരഞ്ഞെടുപ്പില്&#x200d; യോജിച്ച് പ്രവര്&#x200d;ത്തിക്കാന്&#x200d; തീരുമാനിച്ചതെന്നും ഇടത് വൃത്തങ്ങള്&#x200d; അറിയിച്ചു. ഇടത് കോണ്&#x200d;ഗ്രസ് ഐക്യം താഴെ തട്ടില്&#x200d; എത്തിക്കുന്നതിനായി സംയുക്ത സ്ഥാനാര്&#x200d;ത്ഥികളെ പ്രഖ്യാപിക്കണമെന്ന് സി.പി.ഐയും ആവശ്യപ്പെട്ടിട്ടുണ്ട്. <br>
അതേ സമയം കാരഗ്പൂര്&#x200d; സദര്&#x200d; സീറ്റില്&#x200d; ടി.എം.സിക്ക് തന്ത്രപരമായ പിന്തുണ നല്&#x200d;കി ബി.ജെ. പിയുടെ തോല്&#x200d;വി ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്&#x200d;കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്&#x200d; മണ്ഡലത്തില്&#x200d; ടി.എം.സി-ബി.ജെ. പി നേര്&#x200d;ക്കു നേര്&#x200d; പോരാട്ടമാണ് നടക്കുന്നതെന്നും ഇടത്-കോണ്&#x200d;ഗ്രസ് മുന്നണി മത്സരിച്ചാല്&#x200d; അത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നുമാണ് ഇവരുടെ വാദം. കരഗ്പൂര്&#x200d; സദറില്&#x200d; നിന്നുള്ള കോണ്&#x200d;ഗ്രസ് മുന്&#x200d; കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ ഗ്യാന്&#x200d; സിങിന്റെ മരണത്തോടെ ഇവിടുത്തെ പാര്&#x200d;ട്ടി സംഘടന സംവിധാനം തീര്&#x200d;ത്തും ദുര്&#x200d;ബലമാണെന്നും ഇവര്&#x200d; പറയുന്നു. <br>
ബി.ജെ.പിയുടെ സിറ്റിങ് എം.എല്&#x200d;.എ ദിലീപ് ഘോഷ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്&#x200d;ന്നാണ് സീറ്റില്&#x200d; ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. കരീംപൂരില്&#x200d; സിറ്റിങ് എം.എല്&#x200d;. എയായിരുന്ന ടി.എം. സി യിലെ മഹുവ മൊയ്ത്ര ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലും കാളിഗഞ്ചില്&#x200d; കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ പ്രമാഥ നാഥ് റോയി മരണപ്പെട്ടതിനാലുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-cpm-alliance-in-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
