<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bengal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bengal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Dec 2025 07:35:18 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bengal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബംഗാളില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 58 ലക്ഷം പേരെ ഒഴിവാക്കി</title>
		<link>https://www.chandrikadaily.com/sir-publishes-draft-voter-list-bengal-58-lakh-people-were-excluded.html</link>
					<comments>https://www.chandrikadaily.com/sir-publishes-draft-voter-list-bengal-58-lakh-people-were-excluded.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 16 Dec 2025 07:33:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[58lakhpeople]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[publishes]]></category>
		<category><![CDATA[sir]]></category>
		<category><![CDATA[voterlist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368987</guid>

					<description><![CDATA[ഈ അപേക്ഷകളില്‍ തീരുമാനമായ ശേഷം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാളില്&#x200d; എസ്‌ഐആര്&#x200d; കരട് വോട്ടര്&#x200d; പട്ടിക പ്രസിദ്ധീകരിച്ചു. 58 ലക്ഷം പേരെ ഒഴിവാക്കി. 24 ലക്ഷം പേര്&#x200d; മരിച്ചു എന്നും 19 ലക്ഷം പേര്&#x200d; താമസം മാറി എന്നും 12 ലക്ഷം പേര്&#x200d; കാണാനില്ല എന്നും 1.3 ലക്ഷം പേര്&#x200d; ഇരട്ടവോട്ടുകള്&#x200d; എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സ്‌പെഷ്യല്&#x200d; ഇന്റന്&#x200d;സീവ് റിവിഷന്റെ ആദ്യ ഘട്ടം അവസാനിച്ചു. കരട് പട്ടികയില്&#x200d; നിന്ന് അന്യായമായി പേരുകള്&#x200d; ഒഴിവാക്കപ്പെട്ടവര്&#x200d;ക്ക് എതിര്&#x200d;പ്പ് ഉന്നയിക്കാം. ഈ അപേക്ഷകളില്&#x200d; തീരുമാനമായ ശേഷം അടുത്ത വര്&#x200d;ഷം ഫെബ്രുവരിയില്&#x200d; അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും. 2002 ലാണ് ബംഗാളില്&#x200d; അവസാനമായി എസ്ഐആര്&#x200d; നടത്തിയത്.</p>
<p>കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളില്&#x200d; എസ്ഐആറിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാക്കാന്&#x200d; സാധ്യതയുണ്ട്. മുഖ്യമന്ത്രി മമത ബാനര്&#x200d;ജി തുടക്കം മുതല്&#x200d; എസ്‌ഐആര്&#x200d; പ്രക്രിയയ്ക്ക് എതിരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടര്&#x200d;മാരുടെ പേരുകള്&#x200d; എസ്ഐആറിലൂടെ വെട്ടിമാറ്റാന്&#x200d; കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-publishes-draft-voter-list-bengal-58-lakh-people-were-excluded.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>58 ലക്ഷം പേര്‍ പുറത്താകും? ബംഗാളില്‍ SIR കരട് വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും</title>
		<link>https://www.chandrikadaily.com/58-lakh-people-will-out-sir-draft-voter-list-will-be-published-in-bengal-today.html</link>
					<comments>https://www.chandrikadaily.com/58-lakh-people-will-out-sir-draft-voter-list-will-be-published-in-bengal-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Dec 2025 02:35:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368923</guid>

					<description><![CDATA[കരട് പട്ടികയില്‍ പരാതികള്‍ ഉണ്ടെങ്കില്‍ ജനുവരി ഏഴ് വരെ നല്‍കാം. 
]]></description>
										<content:encoded><![CDATA[<p>ബംഗാളില്&#x200d; വോട്ടര്&#x200d;പട്ടിക തീവ്ര പരിഷ്‌കരണത്തിനു ശേഷം കരട് വോട്ടര്&#x200d; വോട്ടര്&#x200d; പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 58 ലക്ഷത്തിലധികം പേരുകള്&#x200d; പട്ടികയില്&#x200d; നിന്നും പുറത്താകുമെന്നാണ് റിപ്പോര്&#x200d;ട്ട്. കരട് പട്ടികയില്&#x200d; പരാതികള്&#x200d; ഉണ്ടെങ്കില്&#x200d; ജനുവരി ഏഴ് വരെ നല്&#x200d;കാം. </p>
<p>ബംഗാളില്&#x200d; ഏഴു കോടിയിലധികം വോട്ടര്&#x200d;മാരാണ് നിലവില്&#x200d; ഉള്ളത്. 90,000-ത്തിലധികം ബിഎല്&#x200d;ഒമാരാണ് എസ്‌ഐആര്&#x200d; പ്രവര്&#x200d;ത്തനങ്ങളില്&#x200d; പങ്കെടുത്തത്. ബിഎല്&#x200d;ഒമാരുടെ ആത്മഹത്യയടക്കം അടക്കമുള്ള വിഷയങ്ങളില്&#x200d; വലിയ പ്രതിഷേധങ്ങള്&#x200d; സംസ്ഥാനത്ത് നടന്നിരുന്നു. </p>
<p>അതേസമയം കേരളത്തിലെ തീവ്ര വോട്ടര്&#x200d;പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള വിവര ശേഖരണം വ്യാഴാഴ്ച അവസാനിക്കും. ഇതു വരെ 2,78,07,680 ഫോമുകള്&#x200d; ഡിജിറ്റലൈസ് ചെയ്തു. ആകെ വിതരണം ചെയ്ത ഫോമുകളുടെ 99.84 ശതമാനമാണിത്. തിരിച്ചുവരാത്ത ഫോമുകളുടെ എണ്ണം 25,07,675 ആയി ഉയര്&#x200d;ന്നു. യോഗം ചേരാത്ത ബൂത്തുകളില്&#x200d; BLO-BLA ഇന്ന് ചേര്&#x200d;ന്ന് ASD ലിസ്റ്റുകള്&#x200d; കൈമാറും. പൂരിപ്പിച്ച ഫോമുകള്&#x200d; കൈവശമുള്ളവര്&#x200d; അടിയന്തരമായി തിരികെ നല്&#x200d;കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/58-lakh-people-will-out-sir-draft-voter-list-will-be-published-in-bengal-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേന്ദ്രത്തിന് വഴങ്ങി കേരള സര്‍ക്കാര്‍; പിഎം ശ്രീ തള്ളി തമിഴ്‌നാടും ബംഗാളും</title>
		<link>https://www.chandrikadaily.com/kerala-government-surrenders-to-the-centre-pm-shri-rejected-tamil-nadu-and-bengal.html</link>
					<comments>https://www.chandrikadaily.com/kerala-government-surrenders-to-the-centre-pm-shri-rejected-tamil-nadu-and-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 21 Oct 2025 07:04:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PinarayiVijayan]]></category>
		<category><![CDATA[pmshri]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359485</guid>

					<description><![CDATA[ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ എന്ന ന്യായം പറഞ്ഞ് പദ്ധതിക്ക് വഴങ്ങി കേരള സര്‍ക്കാര്‍. ]]></description>
										<content:encoded><![CDATA[<p>എന്ത് നഷ്ടം വന്നാലും പി.എം ശ്രീ പദ്ധതി വേണ്ടെന്ന് തമിഴ്‌നാടും പശ്ചിമ ബംഗാളും നിലപാടെടുക്കുമ്പോള്&#x200d; ആനുകൂല്യങ്ങള്&#x200d; നഷ്ടപ്പെടാതിരിക്കാന്&#x200d; എന്ന ന്യായം പറഞ്ഞ് പദ്ധതിക്ക് വഴങ്ങി കേരള സര്&#x200d;ക്കാര്&#x200d;. ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച തമിഴ്‌നാട് കേന്ദ്രത്തിനെതിരെ നിയമ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്. എന്&#x200d;.പി.പി നിബന്ധനകളെ എതിര്&#x200d;ത്ത തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചാണ് ഫണ്ട് നേടിയെടുത്തത്. നാലായിരം കോടി തടഞ്ഞുവെച്ചിട്ടും നിലപാട് മാറ്റാത്ത തമിഴ്‌നാടും ശമ്പള വിതരണത്തെ ബാധിച്ചിട്ടും വിട്ടുവീഴ്ച ചെയ്യാത്ത പശ്ചിമ ബംഗാളും ഉണ്ടായിരിക്കെയാണ് കേരളം മോദിക്ക് മുന്നില്&#x200d; മുട്ടിലിഴഞ്ഞ് ഫണ്ട് നേടിയെടുക്കാനെന്ന് പറഞ്ഞ് പി.എം ശ്രീയുമായി മുന്നോട്ട് പോകുന്നത്. സി.പി.ഐയുടെ എതിര്&#x200d;പ്പിനെ അവഗണിച്ചാണ് സര്&#x200d;ക്കാര്&#x200d; പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഒരു ബ്ലോക്ക് പഞ്ചായത്തില്&#x200d; രണ്ട് സ്‌കൂള്&#x200d; വീതം പി.എം ശ്രീ പദ്ധതി പ്രകാരം ഏറ്റെടുക്കുമ്പോള്&#x200d; സംസ്ഥാനത്തെ 336 സ്‌കൂളുകള്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ കീഴിലാകും. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ആയിരിക്കും ഈ സ്‌കൂളുകള്&#x200d; പ്രവര്&#x200d;ത്തിക്കുക. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-government-surrenders-to-the-centre-pm-shri-rejected-tamil-nadu-and-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്‍ വീണ്ടും ലൈംഗികാതിക്രമം; മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി</title>
		<link>https://www.chandrikadaily.com/rape-again-in-bengal-medical-student-gang-raped.html</link>
					<comments>https://www.chandrikadaily.com/rape-again-in-bengal-medical-student-gang-raped.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 11 Oct 2025 15:49:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[latestnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357947</guid>

					<description><![CDATA[ബംഗാള്‍ ദുര്‍ഗാപൂരില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ ഒഡീഷ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ബംഗാളില്&#x200d; മെഡിക്കല്&#x200d; വിദ്യാര്&#x200d;ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ബംഗാള്&#x200d; ദുര്&#x200d;ഗാപൂരില്&#x200d; സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്&#x200d; പോയ ഒഡീഷ സ്വദേശിനിയായ വിദ്യാര്&#x200d;ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.</p>
<p>കോളേജിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെണ്&#x200d;കുട്ടി ആക്രമണത്തിനിരയാവുകയായിരുന്നു. ഒഡീഷയിലെ ജലേശ്വര്&#x200d; സ്വദേശിനിയായ 23 കാരി പെണ്&#x200d;കുട്ടി നിലവില്&#x200d; ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുകയാണ്. സംഭവത്തില്&#x200d; കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാള്&#x200d; പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.</p>
<p>ദുര്&#x200d;ഗാപൂരിലെ സ്വകാര്യ മെഡിക്കല്&#x200d; കോളേജ് കാമ്പസിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വെസ്റ്റ് ബര്&#x200d;ധമാനില്&#x200d; വെച്ച് അജ്ഞാതര്&#x200d; ബലാത്സംഗം ചെയ്തതായാണ് വിദ്യാര്&#x200d;ത്ഥിനി നല്&#x200d;കിയിരിക്കുന്ന പരാതിയില്&#x200d; സൂചിപ്പിക്കുന്നത്. ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കകള്&#x200d; ഉയര്&#x200d;ത്തുന്ന സംഭവമാണ് നടന്നിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rape-again-in-bengal-medical-student-gang-raped.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/an-eight-year-old-girl-was-raped-and-killed-in-bengal-the-accused-was-beaten-to-death-by-locals.html</link>
					<comments>https://www.chandrikadaily.com/an-eight-year-old-girl-was-raped-and-killed-in-bengal-the-accused-was-beaten-to-death-by-locals.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 18 Jun 2025 09:50:53 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[young girl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345018</guid>

					<description><![CDATA[ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല]]></description>
										<content:encoded><![CDATA[<p>കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്&#x200d; തല്ലിക്കൊന്നതായി റിപ്പോര്&#x200d;ട്ട്. ബുധനാഴ്ച പുലര്&#x200d;ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്&#x200d; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
<p>ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി. തുടര്&#x200d;ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.</p>
<p>പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്&#x200d; ചേര്&#x200d;ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്&#x200d;ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്&#x200d;ന്ന് മര്&#x200d;ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്&#x200d;ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-eight-year-old-girl-was-raped-and-killed-in-bengal-the-accused-was-beaten-to-death-by-locals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ല; ആവര്‍ത്തിച്ച് മമത ബാനര്‍ജി</title>
		<link>https://www.chandrikadaily.com/waqf-amendment-bill-will-not-be-implemented-in-bengal-repeatedly-mamata-banerjee.html</link>
					<comments>https://www.chandrikadaily.com/waqf-amendment-bill-will-not-be-implemented-in-bengal-repeatedly-mamata-banerjee.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 12 Apr 2025 10:36:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[Mamatha Banarjee]]></category>
		<category><![CDATA[Waqf Bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337847</guid>

					<description><![CDATA[വഖഫ് ഭേദഗതി ബില്‍ ബംഗാളില്‍ നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി.]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി ബില്&#x200d; ബംഗാളില്&#x200d; നടപ്പാക്കില്ലെന്ന് ആവര്&#x200d;ത്തിച്ച് മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. ത്രിണമൂല്&#x200d; കോണ്&#x200d;ഗ്രസ് ഭരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലെന്നും മമത ബാനര്&#x200d;ജി പറഞ്ഞു. മുര്&#x200d;ഷിദാബാദില്&#x200d; അക്രമസംഭവങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മമത ബാനര്&#x200d;ജി ഇതേ കുറിച്ച് പ്രതികരിച്ചത്.</p>
<p>അതേസമയം വഖഫ് ഭേദഗതി ബില്ലിന്റെ പേരില്&#x200d; നടക്കുന്ന അതിക്രമങ്ങളെ ശക്തമായി സര്&#x200d;ക്കാര്&#x200d; നേരിടുമെന്നും ചില രാഷ്ട്രീയ കക്ഷികള്&#x200d; അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യുന്നുവെന്നും മമത പറഞ്ഞു.</p>
<p>ചില രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാന്&#x200d; ശ്രമിക്കുന്നുവെന്നും അവരുടെ പ്രേരണയ്ക്ക് വഴങ്ങരുതെന്നും മമത പറഞ്ഞു. മതം എന്നാല്&#x200d; മനുഷ്യത്വം, സല്&#x200d;സ്വഭാവം, നാഗരികത, ഐക്യം എന്നിവയാണെന്നും സമാധാനവും ഐക്യവും നിലനിര്&#x200d;ത്താന്&#x200d; താന്&#x200d; എല്ലാവരോടും അഭ്യര്&#x200d;ത്ഥിക്കുന്നുവെന്നും മമത കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-amendment-bill-will-not-be-implemented-in-bengal-repeatedly-mamata-banerjee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമാനവമിക്ക് മുന്നോടിയായി നടന്ന റാലിയിൽ ആയുധം വീശി തീവ്ര ഹിന്ദുത്വ സംഘടന; സംഭവം ബംഗാളില്‍</title>
		<link>https://www.chandrikadaily.com/radical-hindutva-organization-brandishes-weapons-at-a-rally-ahead-of-ramana-vami-in-bengal.html</link>
					<comments>https://www.chandrikadaily.com/radical-hindutva-organization-brandishes-weapons-at-a-rally-ahead-of-ramana-vami-in-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Apr 2025 04:41:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[Radical Hindutva organization]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337113</guid>

					<description><![CDATA[റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ സംഘാടകർക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളിൽ രാമാനവമിക്ക് മുന്നോടിയായി നടന്ന റാലിയിൽ ആയുധം വീശി തീവ്ര ഹിന്ദുത്വ സംഘടന. രാമനവമിക്ക് ഒരു ദിവസം മുമ്പ് ഹൗറയിൽ നടന്ന റാലിയിലാണ് സംഭവം. റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ സംഘാടകർക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു.</p>
<p>മുൻകാലങ്ങളിൽ രാമനവമിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഞാറാഴ്ച (ഏപ്രിൽ 6 ) നടക്കുന്ന രാമാനവമി ആഘോഷങ്ങളിൽ അക്രമ സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഭരണകൂടം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.</p>
<p>കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി അഞ്ജനി പുത്ര സേന എന്ന ഹിന്ദുത്വ സംഘടനയ്ക്ക് രാമനവമി ഘോഷയാത്ര നടത്താൻ അനുമതി നൽകിയിരുന്നു. പിന്നാലെ ഇവർ നടത്തിയ റാലിയിലാണ് ആയുധങ്ങൾ വീശിയത്. എന്നാൽ റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു.</p>
<p>പൊലീസ് ഇക്കാര്യം അന്വേഷിച്ച് വരികയാണെന്നും നടപടിയെടുക്കുമെന്നും ഹൗറയിലെ സൗത്ത് ഡി.സി.പി സുരീന്ദർ സിങ് പറഞ്ഞു. ‘പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്. ശനിയാഴ്ച വൈകുന്നേരം ഹൗറയിലെ സംക്രയിൽ നടന്ന രാമനവമി റാലിയിൽ ആയുധങ്ങൾ വീശിയതിന് സംഘാടകർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.</p>
<p>സംഭവത്തിന് പിന്നാലെ പൊലീസ് കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ പൊലീസ്, 29 മുതിർന്ന ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിന്യസിച്ചു. ഹൗറ, ബാരക്പൂർ, ചന്ദനഗർ, മാൾഡ, ഇസ്‌ലാംപൂർ, അസൻസോൾ-ദുർഗാപൂർ, സിലിഗുരി, ഹൗറ റൂറൽ, മുർഷിദാബാദ്, കൂച്ച് ബെഹാർ എന്നിവിടങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.</p>
<p>കൊൽക്കത്തയിൽ, സമാധാനം നിലനിർത്താൻ കർശനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊൽക്കത്തയിൽ മാത്രം ഏകദേശം 4,000 പൊലീസുകാരെ വിന്യസിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>രാമനവമി ആഘോഷങ്ങൾ സംസ്ഥാനത്തുടനീളം സമാധാനപരമായി ആഘോഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ സേനയെ വിന്യസിക്കാനും സുരക്ഷാ സംവിധാനം സജീവമാക്കാനും രാജ്ഭവൻ പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ടെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/radical-hindutva-organization-brandishes-weapons-at-a-rally-ahead-of-ramana-vami-in-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാൾ ഉൾക്കടലിൽ ഭൂചലനം</title>
		<link>https://www.chandrikadaily.com/earthquake-in-bay-of-bengal.html</link>
					<comments>https://www.chandrikadaily.com/earthquake-in-bay-of-bengal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Feb 2025 02:47:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[earthquake]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331526</guid>

					<description><![CDATA[ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും കൂട്ടിച്ചേര്&#x200d;ത്തു.]]></description>
										<content:encoded><![CDATA[<p>ബംഗാൾ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിൽ 5.1 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 6.10നാണ് ഭൂചലനമുണ്ടായത്. ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.</p>
<p>ബംഗാൾ ഉൾക്കടലിൽ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും കൂട്ടിച്ചേര്&#x200d;ത്തു. ഭൂകമ്പം കൊൽക്കത്ത നിവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/earthquake-in-bay-of-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സന്തോഷ് ട്രോഫി ഫുട്‌ബോളില്&#x200d; ബംഗാള്&#x200d; ഫൈനലില്&#x200d;</title>
		<link>https://www.chandrikadaily.com/bengal-in-final-in-santosh-trophy-football.html</link>
					<comments>https://www.chandrikadaily.com/bengal-in-final-in-santosh-trophy-football.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 29 Dec 2024 14:25:02 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[India]]></category>
		<category><![CDATA[santhosh trophy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323850</guid>

					<description><![CDATA[സെമിപോരാട്ടത്തിനിറങ്ങിയ സര്&#x200d;വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്താണ് ബംഗാള്&#x200d; സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ് : ത്രില്ലര്&#x200d; പോരാട്ടത്തില്&#x200d; ബംഗാളിന് ജയം. മൂന്നു ഗോളിന് പിറകെ നിന്ന ശേഷം രണ്ടാ പകുതിയില്&#x200d; ആഞ്ഞടിച്ചു കയറിയ സര്&#x200d;വീസസ് ആദ്യ പകുതിയുടെ തുടക്കം തന്നെ രണ്ടു ഗോളുകള്&#x200d; നേടിയെങ്കിലും വിജയിക്കാനായില്ല. നിലവിലെ ചാമ്പ്യന്മാരെന്ന പോരിഷയുമായി ജിഎംസി ബാലയോഗി അത്്ലറ്റിക് സ്‌റ്റേഡിയത്തില്&#x200d; സെമിപോരാട്ടത്തിനിറങ്ങിയ സര്&#x200d;വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്താണ് ബംഗാള്&#x200d; സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്.</p>
<p>റോബി ഹാന്&#x200d;സ്ഡ ഇരട്ട ഗോള്&#x200d; നേടിയ മത്സരത്തില്&#x200d; (45+1, 90+5), മനോടോസ് (17), നരോഹരി സ്രേഷ്ത (45+5) എന്നിവരായിരുന്നു ബംഗാളിന്റെ സ്‌കോറര്&#x200d;മാര്&#x200d;. മലയാളി താരം ശ്രയാസ് വി.ജി(54) സര്&#x200d;വീസസിനായി ഗോള്&#x200d; നേടി. രണ്ടാം ഗോള്&#x200d; ബംഗാളിന്റെ പ്രതിരോധ താരം ജുവല്&#x200d; അഹമ്മദ് മാസുംന്തറിന്റെ സെല്&#x200d;ഫ് ഗോളായിരുന്നു (73). ബംഗാളിന്റെ 49-ാം ഫൈനലാണിത്. 33 തവണ ജേതാക്കളായ ബംഗാള്&#x200d; 14 തവണ രണ്ടാം സ്ഥാനവും നേടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengal-in-final-in-santosh-trophy-football.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാള്&#x200d; ഉള്&#x200d;ക്കടലിലെ തീവ്രന്യൂനമര്&#x200d;ദം നാളെ ഫെംഗല്&#x200d; ചുഴലിക്കാറ്റാകും; മഴ കനക്കും</title>
		<link>https://www.chandrikadaily.com/severe-depression-over-bay-of-bengal-to-become-cyclone-fengal-tomorrow-it-will-rain.html</link>
					<comments>https://www.chandrikadaily.com/severe-depression-over-bay-of-bengal-to-become-cyclone-fengal-tomorrow-it-will-rain.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Nov 2024 15:14:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[weather]]></category>
		<category><![CDATA[bengal]]></category>
		<category><![CDATA[rain]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319161</guid>

					<description><![CDATA[രണ്ട് ദിവസം മുന്&#x200d;പ് ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; രൂപപ്പെട്ട ന്യൂനമര്&#x200d;ദം ഉച്ചയോടെ അതിതീവ്ര ന്യൂനമര്&#x200d;ദ്ദം ആയി മാറി.]]></description>
										<content:encoded><![CDATA[<p>തമിഴ്നാട്ടില്&#x200d; മഴ കനക്കുന്നു. ബംഗാള്&#x200d; ഉള്&#x200d;കടലില്&#x200d; രൂപം കൊണ്ട അതി തീവ്ര ന്യൂനമര്&#x200d;ദം നാളെ ഫെംഗല്&#x200d; ചുഴലിക്കാറ്റ് ആയി മാറും.തീരദേശജില്ലകളില്&#x200d; അതിശക്തമായ മഴയും കടല്&#x200d;ക്ഷോഭവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.രണ്ട് ദിവസം മുന്&#x200d;പ് ബംഗാള്&#x200d; ഉള്&#x200d;ക്കടലില്&#x200d; രൂപപ്പെട്ട ന്യൂനമര്&#x200d;ദം ഉച്ചയോടെ അതിതീവ്ര ന്യൂനമര്&#x200d;ദ്ദം ആയി മാറി.</p>
<p>ഈ ന്യൂനമര്&#x200d;ദ്ദം നാളെ ഫെംഗല്&#x200d; ചുഴലിക്കാറ്റ് ആയി മാറും.തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പുതുച്ചേരിയിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടില്&#x200d; ആകെ ഓറഞ്ച് അലര്&#x200d;ട്ട് ആണ് നിലവിലുള്ളത്. തീരദേശമേഖലകളില്&#x200d; പ്രത്യേകമുന്നറിയിപ്പ് നല്&#x200d;കിയിട്ടുണ്ട്. മയിലാട്തുറ അടക്കമുള്ള പ്രദേശങ്ങളില്&#x200d; കടല്&#x200d;ക്ഷേഭം ശക്തമാണ്.</p>
<p>മല്&#x200d;സ്യത്തൊഴിലാളികള്&#x200d; കടലില്&#x200d; പോകരുതെന്ന് മുന്നറിയിപ്പ് നല്&#x200d;കി. രാമേശ്വരത്തും പാമ്പനിലും രാവിലെ മുതല്&#x200d; മൊബൈല്&#x200d; ഫോണ്&#x200d; നെറ്റ്വര്&#x200d;ക്കില്&#x200d; പ്രശ്നങ്ങള്&#x200d; നേരിടുന്നു. മയിലാട്തുറെ, കനത്ത മഴ പ്രതീക്ഷിക്കുന്ന ജില്ലകളില്&#x200d; കളക്ട്രേറ്റില്&#x200d; കണ്&#x200d;ട്രോള്&#x200d; റൂം തുറന്നിട്ടുണ്ട്.</p>
<p>മഴ നേരിടാനുള്ള മുന്നൊരുക്കം നടത്തിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്&#x200d; പറഞ്ഞു.സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശപ്രകാരം എസ്ഡിആര്&#x200d;എഫ്. എന്&#x200d;ഡിആര്&#x200d; എഫ് ടീമുകളും സജ്ജമാണ്. ദുരിതാശ്വാസക്യാമ്പുകള്&#x200d; ആവശ്യാനുസരണം തുറക്കാനുള്ള തയ്യാറെടുപ്പ് നടത്തി. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/severe-depression-over-bay-of-bengal-to-become-cyclone-fengal-tomorrow-it-will-rain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
