<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bengaluru &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bengaluru/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 24 Dec 2025 09:37:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bengaluru &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിവാഹമോചന നോട്ടീസ് നല്‍കിയതിന് പ്രതികാരം; ബെംഗളൂരുവില്‍ ഭാര്യയെ നടുറോഡില്‍ വെടിവെച്ച് കൊന്ന് ഭര്‍ത്താവ്</title>
		<link>https://www.chandrikadaily.com/retaliation-for-giving-notice-of-divorce-husband-shot-dead-his-wife-in-the-middle-road-in-bengaluru.html</link>
					<comments>https://www.chandrikadaily.com/retaliation-for-giving-notice-of-divorce-husband-shot-dead-his-wife-in-the-middle-road-in-bengaluru.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 24 Dec 2025 09:35:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370451</guid>

					<description><![CDATA[അഞ്ച് തവണ വെടിയുതിര്‍ന്നതായാണ് പൊലീസ് സ്ഥിരീകരിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെടിയേറ്റ ഭുവനേശ്വരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: വിവാഹമോചനത്തിന് നോട്ടീസ് അയച്ചതിന് പിന്നാലെ ഭാര്യയെ നടുറോഡില്&#x200d; വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്&#x200d; ഭര്&#x200d;ത്താവ് പൊലീസ് കസ്റ്റഡിയില്&#x200d;. ബെസവേശ്വര നഗര്&#x200d; സ്വദേശിനിയായ ഭുവനേശ്വരി (39) യാണ് കൊല്ലപ്പെട്ടത്. ഭര്&#x200d;ത്താവ് ബാലമുരുകന്&#x200d; ആക്രമണത്തിന് ശേഷം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറരയോടെ, ബാങ്കില്&#x200d; നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഭുവനേശ്വരിക്ക് നേരെ ബാലമുരുകന്&#x200d; വെടിയുതിര്&#x200d;ത്തത്. അഞ്ച് തവണ വെടിയുതിര്&#x200d;ന്നതായാണ് പൊലീസ് സ്ഥിരീകരിച്ചത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി വെടിയേറ്റ ഭുവനേശ്വരിയെ ഉടന്&#x200d; ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല.</p>
<p>യൂണിയന്&#x200d; ബാങ്ക് ഓഫ് ഇന്ത്യയുടെ ബസവേശ്വരനഗര്&#x200d; ശാഖയില്&#x200d; അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഭുവനേശ്വരി. രണ്ടുമക്കളോടൊപ്പം രാജാജിനഗറിലായിരുന്നു ഇവരുടെ താമസം. കഴിഞ്ഞ ഒന്നര വര്&#x200d;ഷമായി ദമ്പതികള്&#x200d; പിരിഞ്ഞ് താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ സേലം സ്വദേശികളായ ബാലമുരുകനും ഭുവനേശ്വരിയും 2011ലാണ് വിവാഹിതരായത്. 2018ല്&#x200d; ബാലമുരുകന് ഒരു സോഫ്‌റ്റ്വെയര്&#x200d; സ്ഥാപനത്തില്&#x200d; ജോലി ലഭിച്ചതിനെ തുടര്&#x200d;ന്ന് ഇരുവരും ബെംഗളൂരുവിലേക്ക് താമസം മാറ്റി. പിന്നീട് ദാമ്പത്യത്തില്&#x200d; പ്രശ്‌നങ്ങള്&#x200d; രൂക്ഷമായതോടെ ഭുവനേശ്വരി മക്കളുമൊത്ത് മാറിത്താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒരുവര്&#x200d;ഷത്തോളമായി പന്ത്രണ്ടുവയസുകാരനായ മകനും എട്ടുവയസുകാരിയായ മകളും ഭുവനേശ്വരിക്കൊപ്പം രാജാജിനഗറിലായിരുന്നു താമസം. ബാലമുരുകന്&#x200d; കെപി അഗ്രഹാരയിലായിരുന്നു കഴിയുന്നത്.</p>
<p>ഭുവനേശ്വരിക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് തര്&#x200d;ക്കങ്ങള്&#x200d;ക്ക് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഒരു ആഴ്ച മുന്&#x200d;പാണ് ഭുവനേശ്വരി വിവാഹമോചനത്തിന് നോട്ടീസ് അയച്ചത്. ഇതില്&#x200d; പ്രകോപിതനായ ബാലമുരുകന്&#x200d; ജോലി കഴിഞ്ഞ് മടങ്ങിവരുന്ന വഴിയില്&#x200d; കാത്തുനിന്ന് ആക്രമണം നടത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്&#x200d; വ്യക്തമായി. സംഭവത്തിന് ശേഷം ബാലമുരുകന്&#x200d; പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്&#x200d; നിലവില്&#x200d; പൊലീസ് കസ്റ്റഡിയിലാണ്. പ്രതിക്ക് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നതടക്കമുള്ള കാര്യങ്ങളില്&#x200d; വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/retaliation-for-giving-notice-of-divorce-husband-shot-dead-his-wife-in-the-middle-road-in-bengaluru.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹാഭ്യര്‍ത്ഥന തള്ളിയതിന്റെ വൈരാഗ്യം; നടുറോഡില്‍ യുവതിയെ കടന്ന് പിടിച്ചു, യുവാവ് അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/animosity-over-rejection-of-marriage-proposal-the-woman-was-caught-in-the-middle-of-the-road-the-young-man-was-arrested.html</link>
					<comments>https://www.chandrikadaily.com/animosity-over-rejection-of-marriage-proposal-the-woman-was-caught-in-the-middle-of-the-road-the-young-man-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 24 Dec 2025 09:23:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370448</guid>

					<description><![CDATA[സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: പട്ടാപ്പകല്&#x200d; തിരക്കേറിയ റോഡില്&#x200d; യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങള്&#x200d; വലിച്ചുകീറുകയും ചെയ്ത സംഭവത്തില്&#x200d; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്ഞാനഭാരതി മേഖലയിലാണ് സംഭവം നടന്നത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; ജ്ഞാനഭാരതി പൊലീസ് നവീന്&#x200d; കുമാര്&#x200d; എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. ഇന്&#x200d;സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീന്&#x200d; കുമാര്&#x200d; വിവാഹാഭ്യര്&#x200d;ത്ഥന നടത്തിയിരുന്നു. എന്നാല്&#x200d; യുവതി ഇത് നിരസിക്കുകയും പിന്നീട് ഇയാളില്&#x200d; നിന്ന് അകലം പാലിക്കുകയും ചെയ്തു.</p>
<p>ഇതില്&#x200d; പ്രകോപിതനായാണ് നവീന്&#x200d; യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസ് വിശദീകരണം. കൂട്ടുകാരിക്കൊപ്പം റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെ നടുറോഡില്&#x200d; വച്ച് കടന്നുപിടിച്ച നവീന്&#x200d; വസ്ത്രങ്ങള്&#x200d; വലിച്ച് കീറുകയും അപമാനിക്കുകയും ചെയ്തതായി പരാതിയില്&#x200d; പറയുന്നു. യുവതി എതിര്&#x200d;ത്തിട്ടും ആക്രമണം തുടരുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്&#x200d; യുവതിയെ അപമാനിക്കുന്നതും ആക്രമിക്കുന്നതുമായ ദൃശ്യങ്ങള്&#x200d; വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത പൊലീസ് നവീന്&#x200d; കുമാറിനെ അറസ്റ്റ് ചെയ്യുകയും തുടര്&#x200d; നിയമനടപടികള്&#x200d; ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/animosity-over-rejection-of-marriage-proposal-the-woman-was-caught-in-the-middle-of-the-road-the-young-man-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് ഇന്‍സ്‌പെക്ടറെ പിന്തുടര്‍ന്ന് ആത്മഹത്യാഭീഷണി; യുവതി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/police-inspector-followed-threatened-with-suicide-the-woman-arrested.html</link>
					<comments>https://www.chandrikadaily.com/police-inspector-followed-threatened-with-suicide-the-woman-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 19 Dec 2025 09:08:01 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sucide]]></category>
		<category><![CDATA[threaten]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369587</guid>

					<description><![CDATA[സഹകരിച്ചില്ലെങ്കില്‍ സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: പൊലീസ് ഇന്&#x200d;സ്‌പെക്ടറിന് രക്തംകൊണ്ട് പ്രണയലേഖനം എഴുതി നല്&#x200d;കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്ത യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രാമമൂര്&#x200d;ത്തിനഗര്&#x200d; പൊലീസ് സ്‌റ്റേഷനിലെ ഇന്&#x200d;സ്‌പെക്ടര്&#x200d; സതീഷിന്റെ പരാതിയിലാണ് നടപടി. ഒക്ടോബര്&#x200d; 30നാണ് സതീഷിന് ആദ്യമായി ഫോണ്&#x200d; വിളി ലഭിച്ചത്. &#8216;സഞ്ജന&#8217; എന്നു സ്വയം പരിചയപ്പെടുത്തിയ യുവതി താന്&#x200d; ആ പ്രദേശത്താണ് താമസിക്കുന്നതെന്ന് പറഞ്ഞ് പ്രണയാഭ്യര്&#x200d;ഥന നടത്തി. ഇത് തമാശയായി കരുതി സതീഷ് അവഗണിച്ചു. എന്നാല്&#x200d; തുടര്&#x200d;ന്ന് വിവിധ നമ്പറുകളില്&#x200d;നിന്നായി നിരന്തരമായി വിളികള്&#x200d; ആരംഭിച്ചു. </p>
<p>ഓരോ നമ്പറും ബ്ലോക്ക് ചെയ്യുമ്പോള്&#x200d; പുതിയ നമ്പറുകളില്&#x200d;നിന്ന് വീണ്ടും കോളുകള്&#x200d; വരികയായിരുന്നു. ആകെ 11 നമ്പറുകളാണ് സതീഷ് ബ്ലോക്ക് ചെയ്തത്. പിന്നീട് മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമുള്ള ചിത്രങ്ങള്&#x200d; അയച്ചും വിവിധ തന്ത്രങ്ങള്&#x200d; പ്രയോഗിച്ചും യുവതി ബന്ധം തുടരാന്&#x200d; ശ്രമിച്ചു. ഇതിനിടയില്&#x200d; സതീഷിന്റെ അഭാവത്തില്&#x200d; പൊലീസ് സ്‌റ്റേഷനിലെത്തിയ യുവതി ബന്ധുവാണെന്ന് പരിചയപ്പെടുത്തി ഒരു പൂച്ചെണ്ടും മധുരപലഹാരങ്ങളുടെ പെട്ടിയും നല്&#x200d;കി. വിവരം അറിഞ്ഞ സതീഷ് തന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് യുവതിക്ക് മുന്നറിയിപ്പ് നല്&#x200d;കി. </p>
<p>നവംബര്&#x200d; ഏഴിന് വീണ്ടും സ്‌റ്റേഷനിലെത്തിയ യുവതി പ്രണയലേഖനങ്ങള്&#x200d; കൈമാറി. സഹകരിച്ചില്ലെങ്കില്&#x200d; സതീഷിനെ കാരണക്കാരനാക്കി ജീവിതം അവസാനിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്&#x200d;ച്ചയായ ശല്യം സഹിക്കാനാവാതെ നവംബര്&#x200d; എട്ടിന് സതീഷ് ഔദ്യോഗികമായി പരാതി നല്&#x200d;കി. അന്വേഷണത്തില്&#x200d; വൈറ്റ്ഫീല്&#x200d;ഡിലെ ഒരു പൊലീസ് കോണ്&#x200d;സ്റ്റബിളിനെയും രാമമൂര്&#x200d;ത്തിനഗറിലെയും കെആര്&#x200d; പുരയിലെയും രണ്ട് പുരുഷന്മാരെയും യുവതി മുന്&#x200d;പ് ലക്ഷ്യമിട്ടിരുന്നുവെന്ന് കണ്ടെത്തി. സംഭവത്തില്&#x200d; ബിഎന്&#x200d;എസ് സെക്ഷന്&#x200d; 132, 221, 351 പ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-inspector-followed-threatened-with-suicide-the-woman-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ വൻ സാമ്പത്തിക തട്ടിപ്പ്; ബംഗളൂരു ബ്രാഞ്ചിൽനിന്ന് 80 കോടിയോളം രൂപ കാണാതായി</title>
		<link>https://www.chandrikadaily.com/massive-financial-fraud-at-standard-chartered-bank-about-80-crore-rupees-were-missing-from-the-bengaluru-branch.html</link>
					<comments>https://www.chandrikadaily.com/massive-financial-fraud-at-standard-chartered-bank-about-80-crore-rupees-were-missing-from-the-bengaluru-branch.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 19 Dec 2025 06:03:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[cyber fraud]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=369546</guid>

					<description><![CDATA[ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഇന്ത്യയിലെ ബഹുരാഷ്ട്ര സ്വകാര്യ ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്ന് ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ കാണാതായതായി റിപ്പോർട്ട്. ബംഗളൂരുവിലെ എം.ജി റോഡ് ബ്രാഞ്ചിലെ സമ്പന്ന ഉപഭോക്താക്കളുടേതായി ഏകദേശം 80 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് അപ്രത്യക്ഷമായെന്നാണ് കണ്ടെത്തൽ.</p>
<p>ഒരു ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നുള്ള 2.7 കോടി രൂപ കാണാനില്ലെന്ന് പരാതി ലഭിച്ചതോടെയാണ് വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ നിരവധി ഉപഭോക്താക്കളുടെ കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടതായി വ്യക്തമായി.</p>
<p>സംഭവത്തിൽ ബാങ്കിലെ റിലേഷൻഷിപ്പ് മാനേജരായ നക്ക കിഷോർ കുമാർ (40) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ബംഗളൂരു കോടതി റിമാൻഡ് ചെയ്തു. വൻതോതിലുള്ള സാമ്പത്തിക തട്ടിപ്പിലേക്കാണ് കേസ് നീങ്ങുന്നതെന്ന് വിലയിരുത്തിയതോടെ അന്വേഷണം ബംഗളൂരു സിറ്റി പൊലീസിൽ നിന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന് (സി.ഐ.ഡി) കൈമാറിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.</p>
<p>നവംബർ പകുതിയോടെയാണ് സംഭവം പുറത്തുവന്നത്. അന്വേഷണം ഊർജിതമാണെന്ന് സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് അധികൃതർ വ്യക്തമാക്കി. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തിയ ജീവനക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായും ഉപഭോക്താക്കളുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ബാങ്ക് അറിയിച്ചു.</p>
<p>സ്ഥിരനിക്ഷേപത്തിനായി ഉപഭോക്താക്കൾ നൽകിയ പണം വ്യാജ ഒപ്പിട്ട രേഖകൾ ഉപയോഗിച്ച് ആർ.ടി.ജി.എസ് വഴി പ്രതി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. രണ്ട് കോടി രൂപയുടെയും 50 ലക്ഷം, 25 ലക്ഷം രൂപയുടെയും ചെക്ക് ലീഫുകളാണ് ഉപഭോക്താക്കൾ നൽകിയിരുന്നതെന്നും റിപ്പോർട്ടുണ്ട്. ഇതുവരെ അഞ്ച് ഉപഭോക്താക്കൾ പരാതി നൽകിയിട്ടുണ്ട്.</p>
<p>സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളുടേതാണ് നഷ്ടപ്പെട്ട പണമെന്നും ഇതോടെ അവർ വലിയ ആശങ്കയിലാണെന്നും ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. നഷ്ടപ്പെട്ട മുഴുവൻ തുകയും ഉപഭോക്താക്കൾക്ക് തിരികെ നൽകുമെന്ന് ബാങ്ക് ഉറപ്പ് നൽകിയതായും പൊലീസ് അന്വേഷണത്തിനും ആഭ്യന്തര അന്വേഷണത്തിനും ബാങ്ക് പൂർണ സഹകരണം നൽകുന്നുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/massive-financial-fraud-at-standard-chartered-bank-about-80-crore-rupees-were-missing-from-the-bengaluru-branch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബെംഗളൂരുവില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പെണ്‍കുട്ടി പിടിയില്‍</title>
		<link>https://www.chandrikadaily.com/attempted-abduction-of-newborn-baby-in-bengaluru-the-girl-is-under-arrest.html</link>
					<comments>https://www.chandrikadaily.com/attempted-abduction-of-newborn-baby-in-bengaluru-the-girl-is-under-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 10 Nov 2025 06:03:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362863</guid>

					<description><![CDATA[ബെംഗളൂരിവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ ബന്ധു ഇടപ്പെട്ട് തടഞ്ഞു. ]]></description>
										<content:encoded><![CDATA[<p>ബെംഗളൂരിവിലെ സര്&#x200d;ക്കാര്&#x200d; ആശുപത്രിയില്&#x200d; നവജാത ശിശുവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം അമ്മയുടെ ബന്ധു ഇടപ്പെട്ട് തടഞ്ഞു. ജയനഗര്&#x200d; സ്വദേശിയായ അസ്മ ബാനുവിന്റെ  അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ്് തട്ടികൊണ്ടുപോകാന്&#x200d; ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലെ ജനറല്&#x200d; വാര്&#x200d;ഡില്&#x200d; എത്തിയ റാഫിയയും  പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയും അസ്മയുമായി സൗഹൃദം സ്ഥാപിച്ചു. തുടര്&#x200d;ന്ന് അസ്മ ശുചിമുറിയില്&#x200d; പോയപ്പോള്&#x200d; റാഫിയ കുഞ്ഞിനെ എടുത്തുകൊണ്ടുപോകാന്&#x200d; ശ്രമിച്ചു. എന്നാല്&#x200d; അസ്മയുടെ സഹോദരി സിമ്രാന്&#x200d;  സമയബന്ധിതമായി ഇടപ്പെട്ട് പ്രതിയെ തടഞ്ഞു ജീവനക്കാരെ വിവരം അറിയിച്ചു. ആശുപത്രി അധികൃതരുടെ പരാതിയെ തുടര്&#x200d;ന്ന് പൊലീസ് റാഫിയയെയും പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയെയും അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempted-abduction-of-newborn-baby-in-bengaluru-the-girl-is-under-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരുവില്‍ ആംബുലന്‍സ് അമിതവേഗം ദുരന്തമായി; രണ്ടുപേര്‍ മരിച്ചു</title>
		<link>https://www.chandrikadaily.com/11ambulance-overspeeding-in-bengaluru-became-a-tragedy-two-people-died.html</link>
					<comments>https://www.chandrikadaily.com/11ambulance-overspeeding-in-bengaluru-became-a-tragedy-two-people-died.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 02 Nov 2025 08:06:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[ambulance]]></category>
		<category><![CDATA[bengaluru]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361494</guid>

					<description><![CDATA[വില്‍സണ്‍ ഗാര്‍ഡനിലെ കെഎച്ച് ജംഗ്ഷനിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്.]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: നഗരത്തിലെ തിരക്കേറിയ റോഡിലൂടെ അമിതവേഗത്തില്&#x200d; പാഞ്ഞ ആംബുലന്&#x200d;സ് ദമ്പതികളുടെ ജീവനെടുത്ത് ബംഗളൂരുവില്&#x200d;. വില്&#x200d;സണ്&#x200d; ഗാര്&#x200d;ഡനിലെ കെഎച്ച് ജംഗ്ഷനിലാണ് ശനിയാഴ്ച രാത്രി അപകടം നടന്നത്.</p>
<p>ഇസ്മായില്&#x200d; നാഥന്&#x200d; ദബാപു (40)യും ഭാര്യ സമീന ബാനു (33)യും സ്‌കൂട്ടറില്&#x200d; സഞ്ചരിക്കവെയാണ് ആംബുലന്&#x200d;സ് ഇടിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്&#x200d; രക്ഷിക്കാനായില്ല. ആദ്യം ദബാപുവും പിന്നീട് സമീനയും മരിച്ചു.</p>
<p>ശാന്തിനഗര്&#x200d; ഭാഗത്ത് നിന്ന് ലാല്&#x200d;ബാഗ് ദിശയിലേക്ക് അമിതവേഗത്തില്&#x200d; സഞ്ചരിച്ചിരുന്ന ഫോഴ്സ് ടെംപോ ട്രാവലര്&#x200d; ആംബുലന്&#x200d;സാണ് അപകടത്തിന് കാരണമായത്. ദമ്പതികളുടെ സ്‌കൂട്ടറിന് ശേഷം ആംബുലന്&#x200d;സ് മറ്റൊരു സ്‌കൂട്ടറിനെയും നിരവധി വാഹനങ്ങളെയും ഇടിച്ച് ഫുട്പാത്തിലെ ട്രാഫിക് സിഗ്‌നല്&#x200d; ഓപ്പറേറ്റര്&#x200d; ബോക്സ് ഇടിച്ച് തകര്&#x200d;ത്ത ശേഷമാണ് നില്&#x200d;ക്കുന്നത്.</p>
<p>രണ്ടാമത്തെ സ്‌കൂട്ടറിലുണ്ടായിരുന്ന മുഹമ്മദ് റയാന്&#x200d; (29), മുഹമ്മദ് സിദ്ദിഖ് (32) എന്നിവര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റു.</p>
<p>അപകടത്തിന് പിന്നാലെ ഡ്രൈവര്&#x200d; ഓടി രക്ഷപ്പെട്ടുവെങ്കിലും പൊലീസ് പിന്നീട് പിടികൂടി. ഇയാള്&#x200d;ക്കെതിരെ മോട്ടോര്&#x200d; വാഹന നിയമത്തിലെ വിവിധ വകുപ്പുകള്&#x200d; പ്രകാരം വില്&#x200d;സണ്&#x200d; ഗാര്&#x200d;ഡന്&#x200d; ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>&#8216;ആംബുലന്&#x200d;സ് ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണം,&#8221; പൊലീസ് വ്യക്തമാക്കി.</p>
<p>അപകടശേഷം രോഷാകുലരായ ജനക്കൂട്ടം ആംബുലന്&#x200d;സ് തള്ളിമറിച്ചിടുകയും പ്രദേശത്ത് വലിയ സംഘര്&#x200d;ഷാവസ്ഥയും നിലനിന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11ambulance-overspeeding-in-bengaluru-became-a-tragedy-two-people-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈറ്റ് ഓഫ് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം; സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/argument-over-turning-off-the-light-coworker-killed-by-hitting-him-on-the-head-with-a-dumbbell.html</link>
					<comments>https://www.chandrikadaily.com/argument-over-turning-off-the-light-coworker-killed-by-hitting-him-on-the-head-with-a-dumbbell.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 02 Nov 2025 03:20:37 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361457</guid>

					<description><![CDATA[ബെംഗളൂരു: ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ ഡംബല്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ബെംഗളൂരുവില്‍ ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡാറ്റാ ഡിജിറ്റല്‍ ബാങ്ക് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. കര്‍ണാടകയിലെ ചിത്രദുര്‍ഗ സ്വദേശിയായ ഭീമേഷ് ബാബു എന്ന 41 കാരനാണ് കൊല്ലപ്പെട്ടത്. സോമല വംശി (21)യാണ് പ്രതി. സ്ഥാപനത്തിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരായിരുന്നു ഇരുവരും. പുലർച്ചെ 1.30 ന് ലൈറ്റ് ഓഫ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്കുതര്‍ക്കത്തിനിടയില്‍ സോമല [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ബെംഗളൂരു: ഓഫീസിലെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്&#x200d;ക്കത്തില്&#x200d; സഹപ്രവര്&#x200d;ത്തകനെ ഡംബല്&#x200d; കൊണ്ട് തലയ്ക്കടിച്ചു കൊന്നു. ബെംഗളൂരുവില്&#x200d; ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡാറ്റാ ഡിജിറ്റല്&#x200d; ബാങ്ക് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്. കര്&#x200d;ണാടകയിലെ ചിത്രദുര്&#x200d;ഗ സ്വദേശിയായ ഭീമേഷ് ബാബു എന്ന 41 കാരനാണ് കൊല്ലപ്പെട്ടത്. സോമല വംശി (21)യാണ് പ്രതി. സ്ഥാപനത്തിലെ നൈറ്റ് ഷിഫ്റ്റ് ജോലിക്കാരായിരുന്നു ഇരുവരും. പുലർച്ചെ 1.30 ന് ലൈറ്റ് ഓഫ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്&#x200d;ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വാക്കുതര്&#x200d;ക്കത്തിനിടയില്&#x200d; സോമല വംശി കയ്യില്&#x200d; കിട്ടിയ ഡംബല്&#x200d; എടുത്ത് ഭീമേഷിന്റെ തലയ്ക്ക് ഇടിക്കുകയായിരുന്നു. ഭീമേഷ് സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. കൊലപാതകത്തിനു ശേഷം ഗോവിന്ദരാജ് നഗര്&#x200d; പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വിജയവാഡ സ്വദേശിയാണ് സോമല വംശി. സംഭവത്തില്&#x200d; കേസെടുത്ത പൊലീസ് കൂടുതല്&#x200d; കാര്യങ്ങള്&#x200d; അന്വേഷിച്ചു വരികയാണ്.</p>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argument-over-turning-off-the-light-coworker-killed-by-hitting-him-on-the-head-with-a-dumbbell.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറില്‍ സ്‌കൂട്ടര്‍ ഉരസി, ഡെലിവറി ബോയിയെ കാറിടിപ്പിച്ച് കൊന്നു; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/a-malayali-man-and-his-wife-were-arrested-in-bengaluru-for-allegedly-hitting-a-delivery-boy-with-a-scooter-and-killing-him.html</link>
					<comments>https://www.chandrikadaily.com/a-malayali-man-and-his-wife-were-arrested-in-bengaluru-for-allegedly-hitting-a-delivery-boy-with-a-scooter-and-killing-him.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 30 Oct 2025 07:19:40 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[car accident]]></category>
		<category><![CDATA[murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361096</guid>

					<description><![CDATA[ബംഗളൂരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെലിവറി ബോയിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍. കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാര്‍ (32) ഭാര്യ ജമ്മു കശ്മീര്‍ സ്വദേശിനി ആരതി ശര്‍മ്മ (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡെലിവറി ബോയിയായ ഉത്തരഹള്ളി സ്വദേശി ദര്‍ശന്‍ ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ 25 ന് പുട്ടേനഹള്ളിയിലെ ജെപി നഗറിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: കാറില്&#x200d; സ്‌കൂട്ടര്&#x200d; ഉരസിയതിനെച്ചൊല്ലിയുള്ള തര്&#x200d;ക്കത്തെത്തുടര്&#x200d;ന്ന് ഡെലിവറി ബോയിയെ പിന്തുടര്&#x200d;ന്ന് കൊലപ്പെടുത്തിയ കേസില്&#x200d; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്&#x200d; അറസ്റ്റില്&#x200d;. കളരിപ്പയറ്റ് പരിശീലകനും മലയാളിയുമായ മനോജ് കുമാര്&#x200d; (32) ഭാര്യ ജമ്മു കശ്മീര്&#x200d; സ്വദേശിനി ആരതി ശര്&#x200d;മ്മ (30) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്&#x200d; ഹാജരാക്കിയ പ്രതികളെ 14 ദിവസം ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വിട്ടു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഡെലിവറി ബോയിയായ ഉത്തരഹള്ളി സ്വദേശി ദര്&#x200d;ശന്&#x200d; ആണ് കൊല്ലപ്പെട്ടത്. ഒക്ടോബര്&#x200d; 25 ന് പുട്ടേനഹള്ളിയിലെ ജെപി നഗറിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ നടരാജ ലേഔട്ടില്&#x200d; വച്ച് ദര്&#x200d;ശന്റെ സ്‌കൂട്ടര്&#x200d; മനോജിന്റെ കാറില്&#x200d; ഉരസുകയും വലതുവശത്തെ റിയര്&#x200d;വ്യൂ മിററിന് നേരിയ കേടുപാടുകള്&#x200d; സംഭവിക്കുകയും ചെയ്തു. ദര്&#x200d;ശന്&#x200d; പെട്ടെന്ന് തന്നെ ക്ഷമ പറഞ്ഞ് സ്‌കൂട്ടര്&#x200d; ഓടിച്ചുപോയി.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എന്നാല്&#x200d; രോഷാകുലനായ മനോജ് രണ്ടുകിലോമീറ്ററോളം ദര്&#x200d;ശന്റെ സ്‌കൂട്ടര്&#x200d; പിന്തുടരുകയും പിന്നില്&#x200d; നിന്ന് കാര്&#x200d; ഇടിച്ചുകയറ്റുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്&#x200d; റോഡിലേക്ക് തെറിച്ചുവീണ ദര്&#x200d;ശനെയും പിന്&#x200d;സീറ്റില്&#x200d; ഇരുന്ന സുഹൃത്ത് വരുണിനെയും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്&#x200d; എത്തും മുമ്പേ ദര്&#x200d;ശന്&#x200d; മരിച്ചു.</p>
<p>സംഭവത്തില്&#x200d; അന്വേഷണം ആവശ്യപ്പെട്ട് ദര്&#x200d;ശന്റെ സഹോദരി ഭവ്യ പൊലീസില്&#x200d; പരാതി നല്&#x200d;കി. തുടര്&#x200d;ന്ന് അപകടസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്&#x200d; നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ദൃശ്യങ്ങളില്&#x200d; നിന്ന് ഇത് മനപ്പൂര്&#x200d;വമുണ്ടാക്കിയ അപകടമാണെന്ന് പൊലീസ് കണ്ടെത്തി. ബം​ഗലൂരു ബന്നാർഘട്ട റോഡിൽ കളരിപ്പയറ്റ് അക്കാദമി നടത്തുകയാണ് മനോജ് കുമാർ. അറസ്റ്റിലായ ദമ്പതികള്&#x200d; കുറ്റം സമ്മതിച്ചിട്ടുണ്ട്.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-malayali-man-and-his-wife-were-arrested-in-bengaluru-for-allegedly-hitting-a-delivery-boy-with-a-scooter-and-killing-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുർണൂൽ ബസ് ദുരന്തം: അപകടത്തിനിടയാക്കിയ ബൈക്കോടിച്ചവർ മദ്യപിച്ചിരുന്നെന്ന് ഫോറൻസിക് റി​പ്പോർട്ട്</title>
		<link>https://www.chandrikadaily.com/kurnool-bus-tragedy-forensic-report-says-bikers-who-caused-the-accident-were-drunk.html</link>
					<comments>https://www.chandrikadaily.com/kurnool-bus-tragedy-forensic-report-says-bikers-who-caused-the-accident-were-drunk.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 26 Oct 2025 11:23:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[BUS ACCIDENT]]></category>
		<category><![CDATA[death]]></category>
		<category><![CDATA[drunken]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360345</guid>

					<description><![CDATA[ബംഗളൂരു: ആന്ധ്രയിലെ കുർണൂലിൽ ബസ് കത്തി 19 യാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അപകടത്തിനു വഴിവെച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. ഒക്ടോബർ 24 ന് പുലർച്ചെ കുർണൂൽ ജില്ലയിലെ ചിന്ന തെഗുരു ഗ്രാമത്തിൽ അപകടത്തിൽപ്പെട്ട ഇരുചക്രവാഹനത്തിനു മുകളിലൂടെ സ്ലീപ്പർ ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നു. ബൈക്ക് ബസിനടിയിലേക്ക് വലിച്ചിഴക്കപ്പെട്ടതിനെ തുടർന്ന് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ശിവശങ്കർ, എറി സ്വാമി എന്നിവർ മദ്യപിച്ചിരുന്നതായാണ് ഫോറൻസിക് സ്ഥിരീകരണം. ഇരുവരും [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: ആന്ധ്രയിലെ കുർണൂലിൽ ബസ് കത്തി 19 യാത്രക്കാരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ അപകടത്തിനു വഴിവെച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ച് ആന്ധ്രാപ്രദേശ് പൊലീസ്. ഒക്ടോബർ 24 ന് പുലർച്ചെ കുർണൂൽ ജില്ലയിലെ ചിന്ന തെഗുരു ഗ്രാമത്തിൽ അപകടത്തിൽപ്പെട്ട ഇരുചക്രവാഹനത്തിനു മുകളിലൂടെ സ്ലീപ്പർ ബസ് ഇടിച്ചുകയറുകയായിരുന്നു. ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നു.</p>
<p>ബൈക്ക് ബസിനടിയിലേക്ക് വലിച്ചിഴക്കപ്പെട്ടതിനെ തുടർന്ന് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്കുകയും തുടർന്ന് തീപിടിക്കുകയുമായിരുന്നു. ബൈക്കിൽ സഞ്ചരിച്ചിരുന്ന ശിവശങ്കർ, എറി സ്വാമി എന്നിവർ മദ്യപിച്ചിരുന്നതായാണ് ഫോറൻസിക് സ്ഥിരീകരണം. ഇരുവരും മദ്യപിച്ച നിലയിലായിരുന്നുവെന്ന് പൊലീസിന് അറിയാമായിരുന്നെങ്കിലും ഫോറൻസിക് തെളിവുകൾക്കായി കാത്തിരുന്നതിനാൽ അവർ ഈ വസ്തുത സ്ഥിരീകരിച്ചിരുന്നില്ല. ശിവശങ്കർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Update: Moments before the tragic bus fire incident in <a href="https://twitter.com/hashtag/Kurnool?src=hash&amp;ref_src=twsrc%5Etfw">#Kurnool</a>, CCTV footage captured a biker entering the petrol pump premises.The deceased has been identified as Shivashankar,aged 24.The rider’s actions prior to the incident are under scrutiny following preliminary review. <a href="https://t.co/zAkU4ar92M">https://t.co/zAkU4ar92M</a> <a href="https://t.co/Emj9IFqjhg">pic.twitter.com/Emj9IFqjhg</a></p>
<p>&mdash; Yasir Mushtaq (@path2shah) <a href="https://twitter.com/path2shah/status/1981983271513940314?ref_src=twsrc%5Etfw">October 25, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ശനിയാഴ്ച രാത്രി ഇരുവരും ഒരു ധാബയിൽ കയറി ഭക്ഷണം കഴിച്ചതായും മദ്യപിച്ചതായി സ്വാമി സമ്മതിച്ചതായും ആന്ധ്ര ഡി.ഐ.ജി പറഞ്ഞു. ഒക്ടോബർ 24ന് പുലർച്ചെ 2 മണിയോടെ ശങ്കറും സ്വാമിയും ഇരുചക്രവാഹനത്തിൽ കുർണൂൽ ജില്ലയിലെ തുഗ്ഗലി ഗ്രാമത്തിൽ നിന്നാണ് യാത്ര തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു.</p>
<p>പുലർച്ചെ 2.24 ന് കിയ കാർ ഷോറൂമിന് സമീപമുള്ള എച്ച്.പി പെട്രോൾ ബങ്കിൽ പെട്രോൾ നിറക്കാൻ ഇരുവരും എത്തിയതായി കർണൂൽ പൊലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീൽ പറഞ്ഞു. പെട്രോൾ ബങ്കിലെ വിഡിയോയിൽ ശങ്കർ അലക്ഷ്യമായി ബൈക്ക് ഓടിക്കുന്നത് കാണാം.</p>
<p>യാത്ര പുനഃരാരംഭിച്ച ഉടനെ ഇരുചക്ര വാഹനം തെന്നിമാറി ശിവശങ്കർ വലതുവശത്തേക്ക് വീണ് ഡിവൈഡറിൽ ഇടിച്ച് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവിടെ ശക്തമായ മഴ പെയ്തിരുന്നു. പ്രതികൂല കാലാവസ്ഥക്കിടയിൽ റോഡുകൾ നനഞ്ഞതും ചെളി നിറഞ്ഞതും അപകടത്തിലേക്ക് എളുപ്പം നയിച്ചു. സ്വാമി റോഡിന്റെ മധ്യത്തിൽ നിന്ന് ശങ്കറിനെ വലിച്ചെടുത്ത് പരിശോധിക്കുമ്പോൾ അയാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നുവെന്ന് പാട്ടീൽ പറഞ്ഞു.</p>
<p>ബൈക്ക് റോഡിൽ നിന്ന് മാറ്റി നിർത്താൻ ഇയാൾ ആലോചിച്ചുകൊണ്ടിരിക്കെ ബസ് കുതിച്ചുവന്ന് അതിന് മുകളിലൂടെ ഇടിച്ചു ബൈക്കിനെ കുറച്ചു ദൂരം മുന്നോട്ട് വലിച്ചുകൊണ്ടുപോയെന്ന് പാട്ടീൽ പറഞ്ഞു. തുടർച്ചയായ രണ്ട് അപകടങ്ങളെയും ബസ് തീപിടിച്ചതിനെയും തുടർന്ന് സ്വാമി ഭയന്ന് തന്റെ ജന്മഗ്രാമമായ തുഗ്ഗലിയിലേക്ക് മടങ്ങി. പിന്നീട്, പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്ത​പ്പോഴാണ് ദാരുണമായ അപകടത്തിന്റെ നിർണായക വിവരങ്ങൾ ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kurnool-bus-tragedy-forensic-report-says-bikers-who-caused-the-accident-were-drunk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈ മിറ്റിയോഴ്‌സ് ബെംഗളൂരു ടോര്‍പ്പിഡോസിനെ 3-1ന് പരാജയപ്പെടുത്തി ഒന്നാം സ്ഥാനവും ഉറപ്പിച്ചു</title>
		<link>https://www.chandrikadaily.com/mumbai-meteors-beat-bengaluru-torpedoes-3-1-to-secure-the-top-spot.html</link>
					<comments>https://www.chandrikadaily.com/mumbai-meteors-beat-bengaluru-torpedoes-3-1-to-secure-the-top-spot.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Oct 2025 05:10:12 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bengaluru]]></category>
		<category><![CDATA[Mumbai Meteors]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359853</guid>

					<description><![CDATA[ഒക്ടോബര്‍ 24ന് നടക്കുന്ന ഒന്നാം സെമിഫൈനലില്‍ നാലാം സ്ഥാനക്കാരുമായിരിക്കും മുംബൈയുടെ എതിരാളി.]]></description>
										<content:encoded><![CDATA[<p>ഗച്ചിബൗളി: ആര്&#x200d;.ആര്&#x200d; കാബെല്&#x200d; പ്രൈം വോളിബോള്&#x200d; ലീഗിലെ കരുത്തരുടെ പോരില്&#x200d; മുംബൈ മിറ്റിയോഴ്‌സ് ബെംഗളൂരു ടോര്&#x200d;പ്പിഡോസിനെ 3-1 സെറ്റിന് തോല്&#x200d;പ്പിച്ച് ലീഗിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചു. മത്സര സ്‌കോര്&#x200d;: 15-13, 15-13, 20-18, 15-10. ശുഭം ചൗധരി പ്ലെയര്&#x200d; ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുത്ത് ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു.</p>
<p>ഒക്ടോബര്&#x200d; 24ന് നടക്കുന്ന ഒന്നാം സെമിഫൈനലില്&#x200d; നാലാം സ്ഥാനക്കാരുമായിരിക്കും മുംബൈയുടെ എതിരാളി. 7 മത്സരങ്ങളില്&#x200d; ആറും ജയിച്ച മുംബൈ 17 പോയിന്റുമായി ലീഗ് ഘട്ടം പൂര്&#x200d;ത്തിയാക്കി. ബെംഗളൂരു ടോര്&#x200d;പ്പിഡോസിന് ഏഴ് മത്സരങ്ങളില്&#x200d; അഞ്ച് ജയവും 14 പോയിന്റുമായി രണ്ടാം സ്ഥാനം ഉറപ്പിച്ചു. മൂന്നാം സ്ഥാനക്കാരുമായാണ് 24ന് ബെംഗളൂരുവിന്റെ സെമിഫൈനല്&#x200d; പോരാട്ടം.</p>
<p>മത്സരം വളരെ നേരിയ മത്സരമായിരുന്നു. ആദ്യരണ്ട് സെറ്റുകളിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്നു, പക്ഷെ മുംബൈ സെറ്റര്&#x200d; ഓം ലാഡിന്റെ പ്രകടനവും മാത്തിയാസ് ലോഫ്‌റ്റെസ്‌നസ്, ശുഭം ചൗധരി എന്നിവരുടെ സ്‌പൈക്കുകളും മിറ്റിയോഴ്‌സ് ജയം നേടാന്&#x200d; സഹായിച്ചു. ബെംഗളൂരുവിന് വേണ്ടി ജോയല്&#x200d; ബെഞ്ചമിന്&#x200d; മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും, പീറ്റര്&#x200d; ഓസ്റ്റ്വിക്കിന്റെ ബ്ലോക്കുകള്&#x200d; മിറ്റിയോഴ്‌സിന് പിന്തുണയായി.</p>
<p>മൂന്നാം സെറ്റില്&#x200d; ബെംഗളൂരു തിരിച്ചടിച്ചു; പെന്റോസ്, മുജീബ് എന്നിവരുടെ പ്രതിരോധവും അമിത് ഗുലിയയുടെ ശക്തമായ സ്പൈക്കുകളും സെറ്റ് 20-18ന് ബെംഗളൂരുവിന് നല്&#x200d;കിവച്ചെങ്കിലും, കാര്&#x200d;ത്തിക്കിന്റെ കിടിലന്&#x200d; സര്&#x200d;വുകളും ഓം ലാഡിന്റെ സ്ലോ സര്&#x200d;വും മിറ്റിയോഴ്‌സിന് ആധിപത്യം തിരിച്ചുപിടിക്കാനായി. അവസാനത്തില്&#x200d; ലോഫ്‌റ്റെസ്‌നസിന്റെ ബ്ലോക്കിലൂടെ നിര്&#x200d;ണായക ജയം സ്വന്തമാക്കി മുംബൈ മിറ്റിയോഴ്‌സ് ഒന്നാം സ്ഥാനവും ഉറപ്പാക്കി.</p>
<p>ലീഗില്&#x200d; ഇന്ന് വിശ്രമദിനമാണ്, സെമിഫൈനലുകള്&#x200d; 24ന്, കലാശക്കളി 26ന് നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumbai-meteors-beat-bengaluru-torpedoes-3-1-to-secure-the-top-spot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
