bhopal encounter – Chandrika Daily https://www.chandrikadaily.com Sat, 05 Nov 2016 06:46:17 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg bhopal encounter – Chandrika Daily https://www.chandrikadaily.com 32 32 ഭോപാല്‍ വെടിവെപ്പ്: രാംശങ്കര്‍ യാദവിനെ കൊലപ്പെടുത്തിയതാര്? https://www.chandrikadaily.com/who-killed-ramshankr-yadav.html https://www.chandrikadaily.com/who-killed-ramshankr-yadav.html#respond Sat, 05 Nov 2016 06:43:32 +0000 http://www.chandrikadaily.com/?p=6594 ഭോപാല്‍: സിമി പ്രവര്‍ത്തകരുടെ ജയില്‍ ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകവും വ്യാജമാണെന്നാണ് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ നിര്‍ണായകമായ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ജയില്‍ ചീഫ് വാര്‍ഡനായിരുന്ന രാം ശങ്കര്‍ യാദവിനെ ആര് കൊലപ്പെടുത്തിയെന്ന്? അതീവ സുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ ഗ്ലാസും പ്ലെയിറ്റും ഉപയോഗിച്ചാണ് വാര്‍ഡനെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ജയില്‍ ചാട്ടവും സിമി പ്രവര്‍ത്തകരുടെ കയ്യില്‍
മാരകായുധങ്ങളുണ്ടായിരുന്നെന്ന കഥയൊക്കെ ഈ പൊലീസ് തന്നെ പറഞ്ഞതാണ്. അതുകൊണ്ട് തന്നൊയാണ് ജയില്‍ വാര്‍ഡന്റെ കൊലപാതകത്തിലും സംശയം ഉയരുന്നത്.

14914978_1138351799546672_5217154924_1

പുതപ്പുകള്‍ ഉപയോഗിച്ചാണ് 30 അടിയോളം വരുന്ന മതില്‍ ചാടിക്കടന്നത് എന്ന് വെളിവുള്ള ആര്‍ക്കും വിശ്വസിക്കാനാവില്ല. ടൂത്ത് ബ്രഷും മരക്കഷ്ണവും ഉപയോഗിച്ചാണ് ഇവര്‍ ജയില്‍ തുറന്നതെന്നാണ് പൊലീസ് പറയുന്നത്, ഇതും വിശ്വാസ യോഗ്യമല്ല. സിമി പ്രവര്‍ത്തകരെ പാര്‍പ്പിച്ചിരുന്ന ബി ബ്ലോക്കിലും അതീവ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇങ്ങനെ സുരക്ഷയുള്ള ജയിലിന്റെ പൂട്ട് ടൂത്ത് ബ്രഷ് ഉപയോഗിച്ച് പൊളിക്കാനാവുമോ എന്നാണ് നിര്‍ണായക ചോദ്യം. തടവ് പുള്ളികള്‍ക്ക് കൈ എത്താത്ത അകലത്തിലാണ് ജയിലിന്റെ വാതിലും പൂട്ടും സ്ഥാപിച്ചിരുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. യഥാര്‍ത്ഥ താക്കോല്‍ ഇല്ലാതെ ഈ പൂട്ട് തുറക്കാനാവില്ലെന്നാണ് പറയപ്പെടുന്നത്. ഇനി യഥാര്‍ത്ഥ താക്കോല്‍ ഉപയോഗിച്ചാണ് പൂട്ട് തുറന്നതെങ്കില്‍ അത് ഇവര്‍ക്ക് എങ്ങനെ ലഭിച്ചു എന്ന ചോദ്യവും പ്രസക്തമാണ്.

മുഖ്യ ജയില്‍ വാര്‍ഡനായ രാം ശങ്കര്‍ മാത്രം ബി ബ്ലോക്കില്‍ സുരക്ഷക്ക് ഇരിക്കില്ലെന്നാണ് മറ്റൊരു അഭിപ്രായം. ഇവിടെ വിവിധ തലങ്ങളിലുള്ള സുരക്ഷാ ക്രമീകരണങ്ങളുണ്ട്. ഒരാളെ മാത്രം കൊലപ്പെടുത്തി പുറത്തുകടക്കാനാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവ ദിവസം സിസിടിവി പ്രവര്‍ത്തിക്കാത്തതും ദുരൂഹതക്ക് ആക്കം കൂട്ടുന്നു. ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷണമില്ലെന്നായിരുന്നു തുടക്കത്തില്‍ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയടക്കം വ്യക്തമാക്കിയിരുന്നത്. എല്ലാ വശവും അന്വേഷിച്ചാലെ സംഭവത്തിലെ ദുരൂഹത നീങ്ങൂ.


dont miss: ഭോപ്പാല്‍ ഏറ്റുമുട്ടല്‍ വ്യാജം തന്നെ; പൊലീസ് കണ്‍ട്രോള്‍ റൂം ഓഡിയോ പുറത്ത്‌


]]>
https://www.chandrikadaily.com/who-killed-ramshankr-yadav.html/feed 0
‘ഏറ്റുമുട്ടല്‍’ സിദ്ധാന്തം അംഗീകരിക്കാനാവില്ലെന്ന് മമത https://www.chandrikadaily.com/mamatha-on-bhopal-encounter.html https://www.chandrikadaily.com/mamatha-on-bhopal-encounter.html#respond Wed, 02 Nov 2016 18:26:20 +0000 http://www.chandrikadaily.com/?p=6236 കൊല്‍ക്കത്ത: ഭോപ്പാലില്‍ വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി. രാഷ്ട്രീയ പകപോക്കലാണ് നടന്നതെന്നും ഇത് പല ഉത്തരം കിട്ടാത്ത ചോദ്യങ്ങളും ഉയര്‍ത്തി വിടുന്നുണ്ടെന്നും അവര്‍ ട്വിറ്ററിലൂടെ ആരോപിച്ചു. പൊലീസിന്റെ ഏറ്റുമുട്ടല്‍ സിദ്ധാന്തം ജനങ്ങളുടെ മനസില്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. ഇതെല്ലാം സംഭവിക്കുന്നത് രാഷ്ട്രീയ പകപോക്കലുകളുടെ ഭാഗമാണ്. ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയെ കുറിച്ചും ഐക്യത്തെ കുറിച്ചും ആശങ്കകള്‍ ഉയരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. അതേ സമയം ഏറ്റുമുട്ടല്‍ വ്യാജമാണെന്ന വാദം ആദ്യമുയര്‍ത്തിയ ദിഗ് വിജയ് സിങിനെതിരെ ബി.ജെ.പി രംഗത്തെത്തി.

 

ജയിലിനെക്കാളും കോണ്‍ഗ്രസാണ് സുരക്ഷിത സ്ഥലമെന്ന് തോന്നിയതിനാലാവാം സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടിയതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി സിദ്ധാര്‍ത്ഥ നാഥ് ആരോപിച്ചു. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചാണ് കോണ്‍ഗ്രസിന് അനുകമ്പയെന്നും എന്നാല്‍ പൊലീസുകാരനെ കുറിച്ച് വേവലാതിയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ പൊലീസ് വെടിവെച്ചു കൊന്ന എട്ടു പേരില്‍ ഒരാളായ അഹമ്മദാബാദ് സ്വദേശി മുജീബ് ഷെയ്ഖിന്റെ മാതാവ് പൊലീസിനെതിരെ രംഗത്തെത്തി. വെടിവെപ്പ് ഗൂഢാലോചനയുടെ ഭാഗമാണെന്നും തന്റെ മകന്‍ ഭീകരവാദിയല്ലെന്നും അവര്‍ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പറഞ്ഞ അവര്‍ മുജീബ് ഷെയ്ഖിനെതിരായ ആരോപണങ്ങള്‍ ഒന്നും തന്നെ ഇതുവരെ തെളിയിക്കാനായിട്ടില്ലെന്നും പറഞ്ഞു. നീതി കിട്ടുമെന്നാണ് വിശ്വാസമെന്നും അതിനാല്‍ നിയമ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/mamatha-on-bhopal-encounter.html/feed 0
ഭോപാല്‍ വെടിവെപ്പ്: കള്ളക്കഥ പൊളിച്ച് ദൃക്‌സാക്ഷികള്‍ https://www.chandrikadaily.com/eye-witness-account-on-bhopal-encounter.html https://www.chandrikadaily.com/eye-witness-account-on-bhopal-encounter.html#respond Wed, 02 Nov 2016 18:11:33 +0000 http://www.chandrikadaily.com/?p=6230 ഭോപ്പാല്‍: വിചാരണ തടവുകാരായ എട്ട് സിമി പ്രവര്‍ത്തകരുടെ കൊലപാതകത്തിലേക്ക് നയിച്ച ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണത്തിന് ബലം പകര്‍ന്ന് ദൃക്‌സാക്ഷികളുടെ മൊഴി. ഇരകളുടെ കയ്യില്‍ ആയുധമൊന്നുമുണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദി ഹിന്ദു പത്രം റിപ്പോര്‍ട്ട് ചെയ്തു. രക്ഷപ്പെടാന്‍ ഒരു മാര്‍ഗവും ഇവര്‍ക്ക് മുന്നിലുണ്ടായിരുന്നില്ലെന്നും പൊലീസിന് നേരെ അവര്‍ വെടിയുതിര്‍ത്തിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതികള്‍ പൊലീസിന് നേരെ മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തത്. ഇവരുടെ കൈകളില്‍ തോക്കൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ശേഷവും മൃതദേഹത്തിന് സമീപം തോക്കൊന്നും കണ്ടെത്തിയിരുന്നില്ല.

കത്തി പോലൊരു വസ്തുമാത്രമാണ് ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. എട്ട് സിമി പ്രവര്‍ത്തകരെയും പൊലീസ് വളഞ്ഞിരുന്നുവെന്നും അവര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്നും ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്തിന്റെ തൊട്ടടുത്ത ഗ്രാമമായ ആചാര്‍പുരയിലെ കെട്ടിട നിര്‍മാണ മേഖലയില്‍ സെക്യൂരിറ്റി ജീവനക്കാരനായ രാംകുമാര്‍ സോണി പറയുന്നു.
പൊലീസ് വെടിയുതിര്‍ക്കുന്നത് നേരിട്ട് കണ്ടതായും സോണി അവകാശപ്പെട്ടു. രാവിലെ തന്നെ കുറച്ച് പൊലീസുകാര്‍ ഞങ്ങളെ സമീപിച്ചു. എട്ട് ആളുകളടങ്ങുന്ന സംഘത്തെ കണ്ടോ എന്ന് ചോദിച്ചു. ചിലരെ കണ്ട കാര്യം നാട്ടുകാര്‍ പറയുന്നത് ഞാന്‍ കേട്ടിരുന്നു. ഇക്കാര്യം പൊലീസില്‍ അറിയിച്ചു. പൊലീസ് മലമ്പ്രദേശത്തേക്ക് വാഹനവും ഓടിച്ചെത്തി.

പിന്നീട് കാല്‍നടയായി മുകളിലെത്തി. പിന്നീട് പൊലീസ് വെടിയുതിര്‍ത്തു. പ്രതികള്‍ അവര്‍ നില്‍ക്കുന്ന പാറക്കെട്ടിന് ചുറ്റും തങ്ങളെ വളഞ്ഞ പൊലീസിന് നേരെ കല്ലുകള്‍ എറിഞ്ഞുവെന്നും സോണി പറയുന്നു. സിമി പ്രവര്‍ത്തകരുടെ പക്കല്‍ തോക്കുണ്ടാകുകയോ അവര്‍ വെടിയുതിര്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് മറ്റൊരു ദൃക്‌സാക്ഷിയായ പപ്പു മീണ പറയുന്നു.
ചിലര്‍ കൈവീശിക്കാണിക്കുന്നത് കണ്ടു. മറ്റു ചിലര്‍ കല്ലെറിയുന്നതും. ശേഷം തങ്ങളോട് മാറി നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്നും മീണ പറയുന്നു. എട്ടുപേരെ വെടിവെച്ചുകൊന്ന പാറക്കെട്ടിന് താഴെയുള്ള ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായി.

ഞാന്‍ എന്റെ പാടത്തില്‍ എത്തിയതായിരുന്നു. അപ്പോള്‍ കുറച്ചു പൊലീസുകാര്‍ എന്നെ സമീപിച്ച് പാറക്കെട്ടിന് സമീപത്തേക്ക് വഴികാണിക്കണമെന്ന് ആവശ്യപ്പെട്ടു. ഞങ്ങള്‍ പാറക്കെട്ടിന് സമീപമെത്തിയപ്പോള്‍ മുകളില്‍ നിന്നും കല്ലേറുണ്ടായി. ഞങ്ങളോട് തറയില്‍ കിടക്കാന്‍ ആവശ്യപ്പെട്ട ശേഷം പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. മറുഭാഗത്ത് നിന്ന് തിരിച്ച് വെടിവെപ്പൊന്നും ഉണ്ടായില്ല. സിമി പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ മാര്‍ഗമൊന്നും ഉണ്ടായിരുന്നില്ലെന്ന് മറ്റു ദൃക്‌സാക്ഷികളും പറയുന്നു. തടവുചാടിയ സിമി വിചാരണ

തടവുകാരുടെ കൈവശം തോക്കുണ്ടായിരുന്നെന്നും അവര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് നടത്തിയ തിരിച്ചടിയിലാണ് എട്ട് പേരും കൊല്ലപ്പെട്ടതെന്നുമാണ് ഭോപ്പാല്‍ ഐജി യോഗേഷ് ചൗധരി പറയുന്നത്. എന്നാല്‍ ഈ വാദം ദൃക്‌സാക്ഷികള്‍ നിഷേധിക്കുന്നു. ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ദൃക്‌സാക്ഷികളുടെ മൊഴി. ഏറ്റുമുട്ടലില്‍ പങ്കെടുത്ത പൊലീസുകാര്‍ക്ക് മുഖ്യമന്ത്രി 15 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/eye-witness-account-on-bhopal-encounter.html/feed 0
ഭോപാല്‍ വെടിവെപ്പ്: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് https://www.chandrikadaily.com/post-mortem-report-of-simi-activist.html https://www.chandrikadaily.com/post-mortem-report-of-simi-activist.html#respond Wed, 02 Nov 2016 14:24:12 +0000 http://www.chandrikadaily.com/?p=6196 ന്യൂഡല്‍ഹി: ഭോപാല്‍ വെടിവെപ്പില്‍ കൊലചെയ്യപ്പെട്ട എട്ട് സിമി പ്രവര്‍ത്തകരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തായി. എട്ട് പേര്‍ക്കും ഒന്നിലധികം തവണ വെടിയേറ്റതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുറിവുകള്‍ പലതും അരക്ക് മുകളിലാണെന്നും ശരീരത്തിലൂടെ വെടിയുണ്ട തുളച്ച്് പുറത്തേക്ക് പോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തലക്കും നെഞ്ചിനും വെടിയേറ്റിട്ടുണ്ട്. വെടിയുണ്ടകളുടെ സ്ഥാനം മനസിലാക്കിയാല്‍ ഇവരെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് വെടിവെച്ചതെന്ന് മനസിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇവരുടെ വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. അതീവ സുരക്ഷയുള്ള ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വാര്‍ഡനെ കൊലപ്പെടുത്തിയ ശേഷം എട്ടംഗ സംഘം മതില്‍ ചാടിയെന്നാണ് പൊലീസ് ഭാഷ്യം. സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്ന നിരവധി തെളിവുകള്‍ ഇതിനകം പുറത്തായിട്ടുണ്ട്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം അന്വേഷണത്തോട് വിമുഖ നിലപാടാണ് മധ്യപ്രദേശ് സര്‍ക്കാറിന്റേത്.

also read: ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത്

]]>
https://www.chandrikadaily.com/post-mortem-report-of-simi-activist.html/feed 0
ഭോപ്പാല്‍ വിവാദ ഏറ്റുമുട്ടല്‍; കൂടുതല്‍ തെളിവുകളോടെ മൂന്നാമത്തെ വീഡിയോ പുറത്ത് https://www.chandrikadaily.com/simi-encounter-the-third-video-that-you-havent-seen.html https://www.chandrikadaily.com/simi-encounter-the-third-video-that-you-havent-seen.html#respond Tue, 01 Nov 2016 17:48:12 +0000 http://www.chandrikadaily.com/?p=6043 ഭോപ്പാലില്‍ ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരായ എട്ട് വിചാരണ തടവുകാരെ ഏറ്റുമുട്ടലിനൊടുവില്‍ വെടിവച്ച് കൊലപ്പെടുത്തിയതായുള്ള പൊലീസ് വാദങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കി സംഭവത്തിന്റെ മൂന്നാമത്തെ ഒരു വീഡിയോ കൂടി പുറത്ത്.

വിചാരണ തടവുകാരില്‍ ഒരാള്‍ ജീവനോടെയുണ്ടെന്ന് പൊലീസ് സംഘത്തിലൊരാള്‍ പറയുമ്പോള്‍ എസ്.ടി.എഫിലൊരാള്‍ വെടിയുതിര്‍ക്കുന്ന സംഭവങ്ങള്‍ അടങ്ങിയ വീഡിയോയാണ് പുറത്തായത്. എന്നാല്‍ ഇതിനകം വിവാദത്തിലായ ഏറ്റുമുട്ടലിനെതിരെ കൂടുതല്‍ തെളിവുകളാണ് മൂന്നാമത്തെ വീഡിയോയിലൂടെ സംഭാഷണങ്ങളായി പുറത്തുവന്നത്.

വെടിവെപ്പിനെ തുടര്‍ന്ന് കൂട്ടത്തില്‍ ഒരാള്‍ ഉന്നയിക്കുന്ന സംശയമാണ് സംഭാഷണമായി പുറത്തായത്. ഇതിന്റെയെല്ലാം വീഡിയോ ആരെങ്കിലും പകര്‍ത്തുന്നുണ്ടോ എന്നായിരുന്നു ആയാളുടെ ചോദ്യം. ഭായ് ഉടന്‍ തന്നെ വീഡിയോ ചിത്രീകരണം നിര്‍ത്തിവയ്ക്കു എന്ന് മറ്റൊരാള്‍ പറയുന്നതും കേള്‍ക്കാം. വെടിവെച്ച് കൊല്ലൂ എന്നും നെഞ്ചത്ത് തന്നെ വെടിവെക്കു എന്നും ഹിന്ദിയില്‍ പറയുന്നത് വ്യക്തമായി കേള്‍ക്കാം.

ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ വെച്ചാണ് തടവു ചാടിയ എട്ടു സിമി പ്രവര്‍ത്തകരെയും വെടിവെച്ചു കൊന്നത്. ഇതില്‍ ഒരു സിമി പ്രവര്‍ത്തകനെ പൊലീസ് ഓഫീസര്‍ വെടിവെക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തായിരുന്നു. ആ ദൃശ്യം മൂന്നാമത്തെ വീഡിയോയിലും കാണാം.

നിലത്ത് കമിഴ്ന്ന് കിടക്കുന്ന സിമി പ്രവര്‍ത്തകനെയാണ് പൊലീസുകാരന്‍ വെടിവെക്കുന്നത്.

ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് മൂന്നാമത്തെ വീഡിയോ പുറത്തു വന്നത്.

ഞായര്‍ പുലര്‍ച്ചെ മൂന്ന്് മണിയോടെയാണ് ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും സിമി പ്രവര്‍ത്തകര്‍ തടവ് ചാടിയത്. തുടര്‍ന്ന് ഇവരെ പിന്തുടരുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

]]>
https://www.chandrikadaily.com/simi-encounter-the-third-video-that-you-havent-seen.html/feed 0
എന്തുകൊണ്ട് മുസ് ലിംകള്‍ മാത്രം ജയില്‍ ചാടുന്നു, ഹിന്ദുക്കളില്ല: ദിഗ്‌വിജയ് സിങ് https://www.chandrikadaily.com/digvijaya-singh-on-bhopal-prison-break.html https://www.chandrikadaily.com/digvijaya-singh-on-bhopal-prison-break.html#respond Tue, 01 Nov 2016 08:52:32 +0000 http://www.chandrikadaily.com/?p=5977 ന്യൂഡല്‍ഹി: ഭോപാലില്‍ സിമി പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് യാദവ് വീണ്ടും രംഗത്ത്. സംഭവത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ന്വേഷിക്കണം, എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ മാത്രം ജയില്‍ ചാടുന്നത്, ഹിന്ദുക്കള്‍ ചാടുന്നില്ല, എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് ആരോപണങ്ങളെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് നിഷേധിച്ചു. ഭീകരവാദികള്‍ കൊല്ലപ്പെടുമ്പോഴൊക്കെ രാജ്യത്ത് ചില ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ ഭൂപേന്ദ്ര സിങ് പറഞ്ഞു. അതേസമയം എന്‍.ഐ.എ അന്വേഷിക്കുന്നത് ഭീകരവാദികളുടെ ബന്ധത്തെക്കുറിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
https://www.chandrikadaily.com/digvijaya-singh-on-bhopal-prison-break.html/feed 0
ആഴ്ചകള്‍ക്കുള്ളില്‍ വിധി വരാനിരിക്കെ ജയില്‍ ചാട്ടം; വിശ്വസിക്കാനാവാതെ അഭിഭാഷകന്‍ https://www.chandrikadaily.com/advocate-questions-police-version-of-simi-activists-escape.html https://www.chandrikadaily.com/advocate-questions-police-version-of-simi-activists-escape.html#respond Mon, 31 Oct 2016 13:34:38 +0000 http://www.chandrikadaily.com/?p=5851 ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട ഖാലിദിന്റെ അഭിഭാഷന്‍ തഹവ്വുര്‍ഖാന്‍. വന്‍ സുരക്ഷാ സന്നാഹമുള്ള ജയിലില്‍ നിന്ന് പൊലീസിനെ അക്രമിച്ച് ജയില്‍ ചാടുക അസാധ്യമാണെന്നും സര്‍ക്കാര്‍ ഭാഷ്യത്തില്‍ സംശയമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.

‘കോടതിയില്‍ വിചാരണ പൂര്‍ത്തിയാവാനിരിക്കുകയായിരുന്നു. 18ഓളം സാക്ഷികളുടെ വിചാരണയേ പൂര്‍ത്തിയാവാനുണ്ടായിരുന്നുള്ളൂ. അവര്‍ക്കെതിരെ വ്യക്തമായ ഒരു തെളിവും ഉണ്ടായിരുന്നില്ലെന്ന് അവരുടെ അഭിഭാഷകനെന്ന നിലയില്‍ ഒരു കാര്യം ഉറപ്പു പറയാനാവും. ആഴ്ചകള്‍ക്കുള്ളില്‍ അന്തിമ വിധി പ്രതീക്ഷിച്ചിരിക്കെ അവര്‍ പിന്നീടെന്തിന് ജയില്‍ ചാടണം – തഹാവൂര്‍ഖാന്‍ ചോദിക്കുന്നു.

‘ ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു അവര്‍ക്ക്. ജയില്‍ചാടിയ വാര്‍ത്ത കേട്ടപ്പോള്‍ ഒരിക്കലുമത് ഉള്‍ക്കൊള്ളാനായില്ല. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ, ഏഴുനില സെക്യൂരിറ്റിയുള്ള ഭോപ്പാല്‍ ജയിലില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാനാകും’- ഉന്നത അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അഭിഭാഷകന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/advocate-questions-police-version-of-simi-activists-escape.html/feed 0