<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bhopal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bhopal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 30 Nov 2025 04:02:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bhopal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സ്‌കൂളിലുണ്ടായ ശാസനാക്രമണം താസ്‌കൂളിലുണ്ടായ ശാസനാക്രമണം താങ്ങാനാവാതെ ദേശീയ സ്‌കേറ്റിങ് താരം ആത്മഹത്യക്ക് ശ്രമിച്ചുങ്ങാനാവാതെ ദേശീയ സ്‌കേറ്റിങ് താരത്തിന്റെ ആത്മഹത്യാശ്രമം</title>
		<link>https://www.chandrikadaily.com/1unable-to-bear-the-disciplinary-attack-in-the-school-the-national-skating-star-attempted-suicide.html</link>
					<comments>https://www.chandrikadaily.com/1unable-to-bear-the-disciplinary-attack-in-the-school-the-national-skating-star-attempted-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 30 Nov 2025 03:59:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[sportsstudent]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366016</guid>

					<description><![CDATA[മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ഭോപാല്&#x200d;: ദേശീയതല സ്‌കേറ്റിങ് താരവും എട്ടാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയുമായ 13കാരന്&#x200d; സ്‌കൂള്&#x200d; കെട്ടിടത്തില്&#x200d; നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്നാം നിലയില്&#x200d; നിന്ന് ചാടിയ വിദ്യാര്&#x200d;ത്ഥിയെ ഗുരുതരാവസ്ഥയില്&#x200d; ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങള്&#x200d; അറിയിച്ചു.</p>
<p>വ്യാഴാഴ്ച സ്‌കൂളിലേക്ക് മൊബൈല്&#x200d; കൊണ്ടുവന്നതും ക്ലാസ് മുറിയിലെ ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തി സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിപ്പിച്ചതുമാണ് സംഭവത്തിന് കാരണം എന്ന് സ്‌കൂള്&#x200d; അധികൃതര്&#x200d; വ്യക്തമാക്കി. വിദ്യാര്&#x200d;ത്ഥിയുടെ ഈ പ്രവൃത്തിയില്&#x200d; അസന്തുഷ്ടരായ സ്‌കൂള്&#x200d; മാനേജ്‌മെന്റ് രക്ഷിതാക്കളെ വിളിപ്പിക്കുകയും കര്&#x200d;ശനമായ മുന്നറിയിപ്പ് നല്&#x200d;കുകയും ചെയ്തു.</p>
<p>തന്റെ തെറ്റിന് മാപ്പു പറയാനായി വിദ്യാര്&#x200d;ത്ഥി പ്രിന്&#x200d;സിപ്പലിന്റെ മുറിയിലെത്തി. നാലുമിനിറ്റോളം നീണ്ട സംഭാഷണത്തിനിടയില്&#x200d; 52 തവണ മാപ്പു പറഞ്ഞിട്ടും പ്രിന്&#x200d;സിപ്പല്&#x200d; അവഗണിച്ചതായും തന്റെ കരിയര്&#x200d; നശിപ്പിക്കുമെന്ന്, മെഡലുകള്&#x200d; എടുത്തുകളയുമെന്ന്, സസ്പെന്&#x200d;ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പിന്നീട് ആരോപിച്ചു. സ്‌കേറ്റിങ്ങില്&#x200d; ദേശീയതലത്തില്&#x200d; നിരവധി മെഡലുകള്&#x200d; നേടിയ കുട്ടി മാനസികമായി തകര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് പ്രിന്&#x200d;സിപ്പലിന്റെ ഓഫിസില്&#x200d; നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്&#x200d; നിന്ന് ചാടിയത്.</p>
<p>സംഭവസമയത്ത് കുട്ടിയുടെ പിതാവ് സ്‌കൂള്&#x200d; പരിസരത്തുണ്ടായിരുന്നു. &#8221;മകനെ കാണാനാണ് സ്‌കൂളിലെത്തിയത്. കുറച്ച് നിമിഷത്തിനകം തന്നെ ആശുപത്രിയിലെത്തണമെന്ന് അറിയിപ്പുണ്ടായി,&#8221; എന്ന് പിതാവ് പ്രീതം കട്ടാര പറഞ്ഞു.</p>
<p>കുട്ടി മൊബൈല്&#x200d; കൊണ്ടുവന്നതാണ് സംഭവത്തിനിടയാക്കിയതെന്ന് സ്‌കൂള്&#x200d; അധികൃതര്&#x200d; ആവര്&#x200d;ത്തിച്ചു. സംഭവത്തില്&#x200d; പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളില്&#x200d; അധ്യാപകര്&#x200d;ക്ക് പോലും മൊബൈല്&#x200d; ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും, അച്ചടക്കനടപടികള്&#x200d;ക്കായി രക്ഷിതാവിനെ വിളിപ്പിച്ചതാണെന്നും സ്‌കൂള്&#x200d; മാനേജ്‌മെന്റ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1unable-to-bear-the-disciplinary-attack-in-the-school-the-national-skating-star-attempted-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപാവലിയില്‍ കാര്‍ബൈഡ് തോക്കു അപകടം; 300 പേര്‍ക്ക് കണ്ണ് പരിക്ക്, 30 പേര്‍ ഗുരുതരാവസ്ഥ</title>
		<link>https://www.chandrikadaily.com/carbide-gun-accident-during-diwali-300-people-have-eye-injuries-and-30-are-in-critical-condition.html</link>
					<comments>https://www.chandrikadaily.com/carbide-gun-accident-during-diwali-300-people-have-eye-injuries-and-30-are-in-critical-condition.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 24 Oct 2025 15:29:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[Carbide gun]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360066</guid>

					<description><![CDATA[അപകടത്തില്‍ 300-ലേറെ പേര്‍ക്ക് കണ്ണ് പരിക്കേറ്റു, ഇതില്‍ 30 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: ദീപാവലി ആഘോഷത്തിനിടെ മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്&#x200d; കാര്&#x200d;ബൈഡ് തോക്കുകളുടെ ഉപയോഗം ദുരന്തകാരിയായി മാറി. അപകടത്തില്&#x200d; 300-ലേറെ പേര്&#x200d;ക്ക് കണ്ണ് പരിക്കേറ്റു, ഇതില്&#x200d; 30 പേര്&#x200d; ഗുരുതരാവസ്ഥയില്&#x200d; തുടരുകയാണ്. നിരവധി കുട്ടികളും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു.</p>
<p>ഭോപ്പാല്&#x200d;, ഗ്വാളിയോര്&#x200d;, ജബല്&#x200d;പൂര്&#x200d; തുടങ്ങിയ പ്രദേശങ്ങളിലെ ആസ്പത്രികളില്&#x200d; രോഗികളെ പ്രവേശിപ്പിച്ചു. ഭോപ്പാലിലെ എയിംസ് 13 പേര്&#x200d;, ഗാന്ധി മെഡിക്കല്&#x200d; കോളേജ് 12 പേര്&#x200d; ചികിത്സയില്&#x200d;, ഗുരുതരരായ ഒരാളെ ഡല്&#x200d;ഹി എയിംസിലേക്ക് മാറ്റി. ഇവരില്&#x200d; 15 പേര്&#x200d;ക്ക് ശസ്ത്രക്രിയയും നടത്തി.</p>
<p>ആഘോഷത്തിനായി ഉപയോഗിച്ച കാര്&#x200d;ബൈഡ് തോക്കുകള്&#x200d; കുട്ടികളെയും ജനങ്ങളെയും അപകടത്തിലാക്കി.&#8221;പിവിസി മങ്കി റിപ്പല്ലര്&#x200d; ഗണ്&#x200d;&#8221; ഓണ്&#x200d;ലൈനില്&#x200d; വില്&#x200d;പ്പനയ്ക്കായി ലഭ്യമാക്കപ്പെട്ട ഈ തോക്കുകളില്&#x200d; കാത്സ്യം കാര്&#x200d;ബൈഡ്, വെടിമരുന്ന് എന്നിവ ഉള്&#x200d;പ്പെടുന്നു. വെള്ളം ചേര്&#x200d;ത്താല്&#x200d; അസറ്റിലീന്&#x200d; വാതകം ഉത്പാദിപ്പിച്ച് ശക്തമായ സ്‌ഫോടനം ഉണ്ടാക്കുന്നു. സ്‌ഫോടനം മൂലം പുറപ്പെടുന്ന ലോഹക്കഷ്ണങ്ങളും കാര്&#x200d;ബൈഡ് വെപ്പ് കണ്ണിന് ഗുരുതര കേടുപാട് സംഭവിക്കാനുള്ള സാധ്യത വര്&#x200d;ധിപ്പിക്കുന്നു.</p>
<p>ഉപമുഖമന്ത്രി രാജേന്ദ്ര ശുക്ല സംഭവത്തിന് ഉത്തരവാദികളോട് കര്&#x200d;ശന നടപടികള്&#x200d; ഉറപ്പാക്കുമെന്ന് അറിയിച്ചു. വിദിഷ് പൊലീസ് കാര്&#x200d;ബൈഡ് തോക്കുകള്&#x200d; വിറ്റ ആറ് പേരെ അറസ്റ്റ് ചെയ്തു. സര്&#x200d;ക്കാര്&#x200d; ദീപാവലിക്ക് മുന്&#x200d;പ് തന്നെ വില്പന നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്&#x200d; വില്&#x200d;പ്പന തുടരുകയായിരുന്നു.</p>
<p>കാര്&#x200d;ബൈഡ് തോക്കുകള്&#x200d; കൊണ്ട് പുറത്തുവരുന്ന ലോഹക്കഷ്ണങ്ങള്&#x200d;, വെപ്പര്&#x200d; എന്നിവ കാഴ്ച നഷ്ടമാക്കാന്&#x200d; കാരണമാകാമെന്ന് ഡോക്ടര്&#x200d;മാര്&#x200d; വ്യക്തമാക്കി. ഭാവിയില്&#x200d; കുട്ടികള്&#x200d;ക്കും പൊതുജനങ്ങള്&#x200d;ക്കും സുരക്ഷിതമായി ആഘോഷം നടത്താനുള്ള മുന്&#x200d;കരുതലുകള്&#x200d; സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/carbide-gun-accident-during-diwali-300-people-have-eye-injuries-and-30-are-in-critical-condition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഐ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ച കേസില്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/student-arrested-for-using-ai-to-create-pornographic-images.html</link>
					<comments>https://www.chandrikadaily.com/student-arrested-for-using-ai-to-create-pornographic-images.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 10 Oct 2025 07:33:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357730</guid>

					<description><![CDATA[ആയിരത്തിലധികം ചിത്രങ്ങളും വീഡിയോകളും ലഭ്യമായിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;  ശ്യാമപ്രസാദ് മുഖര്&#x200d;ജി ഇന്റര്&#x200d;നാഷണല്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ടെക്‌നോളജിയിലെ മൂന്നാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥി സയ്യിദ് റഹീം അദ്‌നാന്&#x200d; എഐ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങള്&#x200d; നിര്&#x200d;മ്മിച്ച കേസില്&#x200d; അറസ്റ്റിലായി. മുന്&#x200d;പ് തന്നെ ഇയാളെ കോളജില്&#x200d; നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു.</p>
<p>കേസില്&#x200d; വിശദീകരണമനുസരിച്ച്, 36 വിദ്യാര്&#x200d;ഥിനികളുടെ ഫോട്ടോകള്&#x200d; മോര്&#x200d;ഫ് ചെയ്ത് അപകാരം സൃഷ്ടിച്ചതാണ്. പരാതിയെത്തുടര്&#x200d;ന്ന് കോളജില്&#x200d; നിരീക്ഷണ സമിതി രൂപീകരിക്കുകയും, പ്രതിയുടെ ഹോസ്റ്റല്&#x200d; മുറിയില്&#x200d; പരിശോധന നടത്തി, നൂറുകണക്കിന് ഫോട്ടോകള്&#x200d;, വീഡിയോകള്&#x200d;, ലാപ്‌ടോപ്, മൊബൈല്&#x200d; ഫോണ്&#x200d;, പെന്&#x200d;ഡ്രൈവ് എന്നിവ പിടിച്ചെടുത്തു.</p>
<p>പ്രതിയെ റായ്പൂരിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്യലുകള്&#x200d; നടത്തുകയും, ലാപ്‌ടോപും മൊബൈല്&#x200d; ഫോണും പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ആയിരത്തിലധികം ചിത്രങ്ങളും വീഡിയോകളും ലഭ്യമായിട്ടുണ്ട്; ഇവ മറ്റുള്ളവരുമായി പങ്കുവെച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്നും പൊലീസ് കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/student-arrested-for-using-ai-to-create-pornographic-images.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിരമിച്ച പി.ഡബ്ല്യുഡി എഞ്ചിനീയറുടെ വസതികളില്‍ കോടികളുടെ സ്വത്ത് പിടികൂടി</title>
		<link>https://www.chandrikadaily.com/11property-worth-crores-seized-from-the-residences-of-retired-pwd-engineer.html</link>
					<comments>https://www.chandrikadaily.com/11property-worth-crores-seized-from-the-residences-of-retired-pwd-engineer.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 10 Oct 2025 06:50:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[PWD engineer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357712</guid>

					<description><![CDATA[റെയ്ഡുകള്‍ ലോകായുക്ത ഡയറക്ടര്‍ ജനറല്‍ യോഗേഷ് ദേശ്മുഖയുടെ മേല്‍നോട്ടത്തില്‍ നടന്നതായി പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;  മധ്യപ്രദേശ് ലോകായുക്ത പൊലീസ് വ്യാഴാഴ്ച ഭോപ്പാലിലും നര്&#x200d;മ്മദാപുരം ജില്ലയിലും നടത്തിയ റെയ്ഡില്&#x200d; കോടികളുടെ സ്വത്ത്, സ്വര്&#x200d;ണം, വെള്ളി, ആഡംബര വാഹനങ്ങള്&#x200d; എന്നിവ പിടികൂടി. വിരമിച്ച പി.ഡബ്ല്യുഡി എഞ്ചിനീയര്&#x200d; ജി.പി. മെഹ്‌റയുടെ വസതികളിലാണ് ഇവ കണ്ടെത്തിയത്.</p>
<p>റെയ്ഡുകള്&#x200d; ലോകായുക്ത ഡയറക്ടര്&#x200d; ജനറല്&#x200d; യോഗേഷ് ദേശ്മുഖയുടെ മേല്&#x200d;നോട്ടത്തില്&#x200d; നടന്നതായി പൊലീസ് അറിയിച്ചു. മെഹ്‌റയുടെ സര്&#x200d;വീസിലായിരുന്ന കാലത്ത് അഴിമതിയിലൂടെ വന്&#x200d;തോതില്&#x200d; സ്വത്ത് സമ്പാദിച്ചതാണ് അന്വേഷണത്തിന്റെ അടിസ്ഥാനമെന്ന് എസ്പി ഡി. റാഥോഡ് വ്യക്തമാക്കി. അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്.</p>
<p>ഭോപ്പാല്&#x200d; ഗോവിന്ദ്പുര ഇന്&#x200d;ഡസ്ട്രിയല്&#x200d; ഏരിയയിലുള്ള കെ.ടി ഇന്&#x200d;ഡസ്ട്രീസ് ഫാക്ടറിയില്&#x200d; നിന്നും ഫാക്ടറി ഉപകരണങ്ങള്&#x200d;, അസംസ്‌കൃത വസ്തുക്കള്&#x200d;, ഉടമസ്ഥാവകാശ രേഖകള്&#x200d; എന്നിവ കണ്ടെടുത്തു. മെഹ്റയുടെ മകന്&#x200d; രോഹിതിന്റെയും കൈലാഷ് നായിക് എന്നയാളുടെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് പിവിസി പൈപ്പ് നിര്&#x200d;മാണ യൂണിറ്റ് എന്നാണ് റിപ്പോര്&#x200d;ട്ട്. സൈനി ഗ്രാമത്തിലുള്ള മെഹ്‌റയുടെ ഫാം ഹൗസില്&#x200d; നിന്നും 17 ടണ്&#x200d; തേന്&#x200d;, ആറ് ട്രാക്ടറുകളും കാര്&#x200d;ഷിക യന്ത്രങ്ങളും പിടിച്ചെടുത്തു. നിര്&#x200d;മാണത്തിലിരിക്കുന്ന 32 കോട്ടേജുകളും പൂര്&#x200d;ത്തിയായ ഏഴ് കോട്ടേജുകളും ഇയാള്&#x200d;ക്കുണ്ട്. രണ്ട് മത്സ്യ ഫാമുകള്&#x200d;, രണ്ട് പശുത്തൊഴുത്തുകള്&#x200d;, രണ്ട് വലിയ കുളങ്ങള്&#x200d;, ഒരു ക്ഷേത്രം എന്നിവയും മെഹ്‌റയുടെ ഉടമസ്ഥതയിലുണ്ട്.</p>
<p>ഫോര്&#x200d;ഡ് എന്&#x200d;ഡവര്&#x200d;, സ്‌കോഡ സ്ലാവിയ, കിയ സോണറ്റ്, മാരുതി സിയാസ് എന്നിവയുള്&#x200d;പ്പെടെയുള്ള ആഡംബര വാഹനങ്ങളെല്ലാം മെഹ്റയുടെ കുടുംബാംഗങ്ങളുടെ പേരിലാണ് രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നത്.പിടിച്ചെടുത്ത രേഖകളും ഡിജിറ്റല്&#x200d; രേഖകളും പരിശോധിക്കുന്നതിനായി ഫോറന്&#x200d;സിക് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11property-worth-crores-seized-from-the-residences-of-retired-pwd-engineer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ ജോലി നഷ്ടമാകുമെന്ന് ഭയന്ന്  കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട് ദമ്പതികള്‍</title>
		<link>https://www.chandrikadaily.com/1according-to-the-government-employment-policy-of-the-region-those-who-have-more-than-two-children-will-lose-their-jobs.html</link>
					<comments>https://www.chandrikadaily.com/1according-to-the-government-employment-policy-of-the-region-those-who-have-more-than-two-children-will-lose-their-jobs.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 11:24:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[madyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356533</guid>

					<description><![CDATA[പ്രദേശത്തെ സര്‍ക്കാര്‍ ജോലി സംബന്ധമായ നയപ്രകാരം, രണ്ടു കുട്ടികളില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; സര്&#x200d;ക്കാര്&#x200d; ജോലി നഷ്ടമാകുമെന്ന ഭയത്തില്&#x200d;  ദമ്പതികള്&#x200d; അവരുടെ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ടു. ചിന്ദ്വാര ജില്ലയിലാണ് സംഭവം. പ്രദേശത്തെ സര്&#x200d;ക്കാര്&#x200d; ജോലി സംബന്ധമായ നയപ്രകാരം, രണ്ടു കുട്ടികളില്&#x200d; കൂടുതല്&#x200d; കുട്ടികളുള്ളവര്&#x200d; ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ഭയത്താല്&#x200d; മധ്യപ്രദേശിലെ സ്‌കൂള്&#x200d; അധ്യാപകനായ ബബ്ലു ദണ്ഡോലിയ (38)യും ഭാര്യ രാജകുമാരി (28)യും കുട്ടിയെ കാട്ടില്&#x200d; ജീവനോടെ കുഴിച്ചിട്ടതായി പോലീസ് പറഞ്ഞു.</p>
<p>ഗ്രാമവാസികള്&#x200d; കുഞ്ഞിന്റെ കരച്ചില്&#x200d; കേട്ടതോടെ അതിനെ ആശുപത്രിയില്&#x200d; എത്തിച്ച് രക്ഷപ്പെടുത്തിയിരുന്നു. കുഞ്ഞിനെ കുഴിച്ചിട്ട ദൃശ്യങ്ങള്&#x200d; പുറത്ത് വന്നതോടെ ദമ്പതികള്&#x200d;ക്കെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തിയിട്ടുണ്ട്. ദമ്പതികള്&#x200d;ക്കു മുന്&#x200d;പ് മൂന്ന് കുട്ടികളുണ്ടെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബര്&#x200d; 23ന് രാജകുമാരി നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചതും, പ്രസവിച്ചതിന് മൂന്നാം ദിവസമാണ് കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടതും പോലീസ് വിശദീകരിച്ചു.</p>
<p>എന്&#x200d;സിആര്&#x200d;ബി ഡാറ്റ പ്രകാരം, മധ്യപ്രദേശ് രാജ്യത്ത് കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന സംഭവങ്ങളില്&#x200d; മുന്നിലാണ്, തുടര്&#x200d;ച്ചയായി നാലാം വര്&#x200d;ഷമാണ് ഒന്നാമതെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1according-to-the-government-employment-policy-of-the-region-those-who-have-more-than-two-children-will-lose-their-jobs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്യമതത്തില്&#x200d; പെട്ട യുവതിയെ വിവാഹം ചെയ്യാനെത്തി; മുസ്‌ലിം യുവാവിനെ ക്രൂരമായി മര്&#x200d;ദിച്ച് വിശ്വ ഹിന്ദു പരിഷത്ത് പ്രവര്&#x200d;ത്തകര്&#x200d;- വിഡിയോ</title>
		<link>https://www.chandrikadaily.com/came-to-marry-a-young-woman-of-a-different-religion-vishwa-hindu-parishad-workers-brutally-beat-up-a-muslim-youth.html</link>
					<comments>https://www.chandrikadaily.com/came-to-marry-a-young-woman-of-a-different-religion-vishwa-hindu-parishad-workers-brutally-beat-up-a-muslim-youth.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Feb 2025 11:21:47 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[married]]></category>
		<category><![CDATA[Vishwa Hindu Parishad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329123</guid>

					<description><![CDATA[രേഖകള്&#x200d; സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്&#x200d; സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്&#x200d;ത്തകര്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്നാണ് യുവാവിനെ മര്&#x200d;ദിച്ചത്.]]></description>
										<content:encoded><![CDATA[<p>ഇതരമതസ്ഥയെ വിവാഹം ചെയ്യാനെത്തിയ മുസ്‌ലിം യുവാവിനെ വിശ്വഹിന്ദുപരിഷത്ത് പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടെ സംഘം ചേര്&#x200d;ന്ന് മര്&#x200d;ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. ഭോപ്പാലിലെ ജില്ലാ കോടതിയില്&#x200d; വെച്ചാണ് സംഭവമുണ്ടായത്. രേഖകള്&#x200d; സാക്ഷിപ്പെടുത്താനായി അഭിഭാഷകന്റെ അടുത്തെത്തിയപ്പോള്&#x200d; സംസ്‌കൃതി ബച്ചാവോ മഞ്ച്, വിശ്വഹിന്ദു പരിഷത്ത് പ്രവര്&#x200d;ത്തകര്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്നാണ് യുവാവിനെ മര്&#x200d;ദിച്ചത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">MP | Triggering |</p>
<p>It is frightening to watch what a young <a href="https://twitter.com/hashtag/interfaith?src=hash&amp;ref_src=twsrc%5Etfw">#interfaith</a> couple in India is going through &#8211; just to marry legally.</p>
<p>As law-abiding citizens, they follow provisions of the Special Marriage Act, but their details get leaked from the Court.</p>
<p>When an interfaith couple… <a href="https://t.co/8rnkZLwsbX">pic.twitter.com/8rnkZLwsbX</a></p>
<p>&mdash; काश/if Kakvi (@KashifKakvi) <a href="https://twitter.com/KashifKakvi/status/1887817094953394673?ref_src=twsrc%5Etfw">February 7, 2025</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നര്&#x200d;സിങ് പൂര്&#x200d; സ്വദേശിയായ മുസ്‌ലിം യുവാവിനാണ് ആക്രമണം നേരിട്ടത്. പിപാരിയ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കാനായി ഭോപ്പാലില്&#x200d; എത്തിയപ്പോഴായിരുന്നു സംഭവം. അഭിഭാഷകരുടെ അടുത്തെത്തിയപ്പോള്&#x200d; വിവരം ചോര്&#x200d;ന്നതായും പിന്നാലെ കോടതി സമീപത്ത് സംഘടനകള്&#x200d; ഒത്തുകൂടുകയും യുവാവിനെ മര്&#x200d;ദിക്കുകയുമായിരുന്നു.</p>
<p>രണ്ട് പേര്&#x200d; ചേര്&#x200d;ന്ന് യുവാവിനെ മര്&#x200d;ദിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്&#x200d; പ്രചരിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിക്കണമെന്ന് യുവാവ് യുവതിയെ ബ്ലാക്ക് മെയില്&#x200d; ചെയ്തുവെന്നായിരുന്നു അക്രമികള്&#x200d; ആരോപിച്ചത്. അക്രമികള്&#x200d; യുവാവിനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുന്നതും ദൃശ്യങ്ങളില്&#x200d; നിന്നും വ്യക്തമാണ്.</p>
<p>പിന്നാലെ സംഭവത്തില്&#x200d; പൊലീസ് ഇടപെടുകയുണ്ടായി. ദമ്പതികളെ എം.പി നഗര്&#x200d; പൊലീസ് സ്‌റ്റേ,നിലേക്ക് കൊണ്ടുപോവുകയും മൊഴി രേഖപ്പെടുത്തിയതുമായി ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും ആക്രമണത്തില്&#x200d; അന്വേഷണം നടത്തുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/came-to-marry-a-young-woman-of-a-different-religion-vishwa-hindu-parishad-workers-brutally-beat-up-a-muslim-youth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാല്&#x200d; ബഹദൂര്&#x200d; ശാസ്ത്രിയുടെ പ്രതിമ തകര്&#x200d;ത്തു; പ്രതി അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/statue-of-lal-bahadur-shastri-vandalized-the-accused-was-arrested.html</link>
					<comments>https://www.chandrikadaily.com/statue-of-lal-bahadur-shastri-vandalized-the-accused-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 03 Nov 2024 13:19:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[Lal Bahadur Shastri]]></category>
		<category><![CDATA[statue]]></category>
		<category><![CDATA[vandalized]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316020</guid>

					<description><![CDATA[ജഹാംഗീരാബാദ് കോണ്&#x200d;ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് യശ്വന്ത് യാദവിന്റെ പരാതിയിലാണ് നടപടി.]]></description>
										<content:encoded><![CDATA[<p>രാജസ്ഥാനില്&#x200d; മുന്&#x200d; പ്രധാനമന്ത്രി ലാല്&#x200d; ബഹദൂര്&#x200d; ശാസ്ത്രിയുടെ പ്രതിമ തകര്&#x200d;ത്ത സംഭവത്തില്&#x200d; പ്രതി അറസ്റ്റില്&#x200d;. അരേര ഹില്&#x200d; പൊലീസാണ് പ്രതിയെ കസ്റ്റഡിയില്&#x200d; എടുത്തത്. ജഹാംഗീരാബാദ് കോണ്&#x200d;ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് യശ്വന്ത് യാദവിന്റെ പരാതിയിലാണ് നടപടി.</p>
<p>ശനിയാഴ്ചയാണ് മുന്&#x200d; പ്രധാനമന്ത്രിയുടെ പ്രതിമ തകര്&#x200d;ത്ത നിലയില്&#x200d; കണ്ടെത്തിയത്. കുഷാഭൗ താക്കറെ ഓഡിറ്റോറിയത്തിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള പ്രതിമയാണ് തകര്&#x200d;ത്തത്.</p>
<p>ബി.എന്&#x200d;.എസ് സെക്ഷന്&#x200d; 298 പ്രകാരമാണ് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. പ്രതിമ തര്&#x200d;ക്കുന്ന സമയം പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് അരേര ഹില്&#x200d; പൊലീസ് സ്റ്റേഷന്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; മനോജ് പട്വ പറഞ്ഞു.</p>
<p>പ്രതിമയുടെ ഇരുതോളുകളിലായി ഇയാള്&#x200d; ചെരുപ്പുകള്&#x200d; വെക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിക്കുകയും ചെയ്തു.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകര്&#x200d; തലസ്ഥാന നഗരിയായ ഭോപ്പാലില്&#x200d; ഉള്&#x200d;പ്പെടെ പ്രതിഷേധം നടത്തി. പിന്നാലെ ലാല്&#x200d; ബഹദൂര്&#x200d; ശാസ്ത്രിയുടെ പ്രതിമ പ്രവര്&#x200d;ത്തകര്&#x200d; ചേര്&#x200d;ന്ന് വൃത്തിയാക്കുകയും ചെയ്തു.</p>
<p>ലാല്&#x200d; ബഹാദുര്&#x200d; ശാസ്ത്രി സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയായിരുന്നു. രണ്ടര വര്&#x200d;ഷമാണ് അദ്ദേഹം ഇന്ത്യയെ നയിച്ചത്. ‘ജയ് ജവാന്&#x200d; ജയ് കിസാന്&#x200d;’ എന്ന മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ചത് ശാസ്ത്രിയാണ്. 1964 മെയ് 27ന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു അന്തരിച്ചതിനെ തുടര്&#x200d;ന്നാണ് ലാല്&#x200d; ബഹദൂര്&#x200d; ശാസ്ത്രി പ്രധാനമന്ത്രിയാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/statue-of-lal-bahadur-shastri-vandalized-the-accused-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭോപ്പാലില്&#x200d; മയക്കുമരുന്നിന് അടിമയായ മകനെ ക്വട്ടേഷന്&#x200d; നല്&#x200d;കി കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/drug-addict-son-killed-by-citation-in-bhopal-father-arrested.html</link>
					<comments>https://www.chandrikadaily.com/drug-addict-son-killed-by-citation-in-bhopal-father-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 26 Oct 2024 11:04:59 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[drug addict]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315063</guid>

					<description><![CDATA[ഗ്വാളിയോര്&#x200d; കന്റോണ്&#x200d;മെന്റ് പൊലീസ് ഹസന്&#x200d; ഖാനെ അറസ്റ്റ് ചെയ്തു.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>ഗ്വാളിയോറില്&#x200d; മയക്കുമരിന്നിന് അടിമയായ മകനെ വാടകക്കൊലയാളികളെ വച്ച് കൊലപ്പെടുത്തിയ കേസില്&#x200d; പിതാവ് അറസ്റ്റിലായി. രണ്ടംഗ ക്വട്ടേഷന്&#x200d; സംഘത്തെ ഉപയോഗിച്ചാണ് പിതാവ് ഹസന്&#x200d; ഖാന്&#x200d; 28കാരനായ മകനെ കൊലപ്പെടുത്തിയത്. ഗ്വാളിയോര്&#x200d; കന്റോണ്&#x200d;മെന്റ് പൊലീസ് ഹസന്&#x200d; ഖാനെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്&#x200d; കേസുകളില്&#x200d; പ്രതിയായിരുന്നു ഹസന്റെ മകനായ ഇര്&#x200d;ഫാന്&#x200d; ഖാന്&#x200d;.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div class="to-advertise pb-0">മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായിരുന്ന ഇര്&#x200d;ഫാന്റെ ദുശ്ശീലങ്ങള്&#x200d; കാരണം കുടുംബവുമായുള്ള ബന്ധം നല്ലരീതിയിലല്ലായിരുന്നു. ഇത് നിരന്തരമായ സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് കാരണമായിരുന്നു. ഇതാണ് ഹസന്&#x200d; ഖാനെ കുറ്റകൃത്യ്തതിന് പ്രേരിപ്പിച്ചത്. അര്&#x200d;ജുന്&#x200d; എന്ന ഷറഫത്ത് ഖാന്&#x200d;, ഭീം സിംഗ് പരിഹാര്&#x200d; എന്നിവര്&#x200d;ക്കാണ് 50,000 രൂപയ്ക്ക് കൊല്ലാനായി ക്വട്ടേഷന്&#x200d; പിതാവ് നല്&#x200d;കിയത്.</div>
</div>
</div>
<div class="mpp-story-content-details-main my-3">
<p>21-ന് ബദ്‌നാപുര &#8211; അക്ബര്&#x200d;പുര്&#x200d; കുന്നിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇര്&#x200d;ഫാനെ ഹസന്&#x200d; കൊണ്ടുചെന്നു. അവിടെ വെച്ചാണ് കൊലയാളികള്&#x200d; ഇര്&#x200d;ഫാനെ വെടിവെച്ചു കൊന്നത്. തലയിലേക്കും നെഞ്ചിലേക്കും ഒന്നിലധികം തവണ വെടിയുതിര്&#x200d;ത്തു. ഗ്വാളിയോര്&#x200d; പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. നിരവധി പേരെ ചോദ്യംചെയ്‌തെങ്കിലും പൊലീസിന് ആദ്യം കൊലയാളികള്&#x200d; കണ്ടെത്താന്&#x200d; കഴിഞ്ഞില്ല. ഹസന്&#x200d; ഖാന്റെ മൊഴിയിലെ പൊരുത്തക്കേടുകള്&#x200d; പൊലീസ് ശ്രദ്ധിച്ചതോടെയാണ് സത്യം പുറത്തറിയുന്നത്. കൊല നടത്തിയ അര്&#x200d;ജുനും ഭീം സിംഗ് പരിഹാറും ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drug-addict-son-killed-by-citation-in-bhopal-father-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭോപ്പാലില്&#x200d; മലയാളി നഴ്‌സിന്റെ കൊലപാതകം; ആണ്&#x200d;സുഹൃത്ത് കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/malayali-nurses-murder-in-bhopal-police-said-that-her-boyfriend-strangled-her-to-death.html</link>
					<comments>https://www.chandrikadaily.com/malayali-nurses-murder-in-bhopal-police-said-that-her-boyfriend-strangled-her-to-death.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 10:55:30 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[bhopal]]></category>
		<category><![CDATA[malayali nurse]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294780</guid>

					<description><![CDATA[ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ദീപക് തന്നെയാണ് മായയെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മലയാളി നഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസക്കാരിയായ മലയാളി നഴ്സ് ടി.എം. മായ (37) മരിച്ച സംഭവമാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് മായയുടെ സുഹൃത്തായ ഉത്തർപ്രദേശ് സ്വദേശി ദീപക് കട്ടിയാർ (31) അറസ്റ്റിലായി.</p>
<p>ഇരുവരും തമ്മിൽ 5 വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ബന്ധത്തിൽനിന്ന് പിൻമാറാൻ മായ വിസമ്മതിച്ചതാണ് കൊലയ്ക്കു കാരണമെന്ന് ദീപക് മൊഴി നൽകി. കഴിഞ്ഞ വർഷം ദീപക് മറ്റൊരു യുവതിയെ വിവാഹം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിന്റെ തുടർച്ചയായിരുന്നു കൊലപാതകം.</p>
<div class="article-body__component-slot">
<div id="mmcontainer" class="mmcontainer">
<div id="container-d15dfb137e" class="cmp-container">
<div class="alsoread listcontainer container responsivegrid">
<div id="Also_Read" class="list-container-wrapper " data-refreshurl=" ?wcmmode=disabled">
<div class="article-body__component-slot--also-read">
<div class="story-list-block__content-block">
<div class="cmp-story-list__item-in" data-itemid="5kbkbrvgtjo6bijp2g1d3b32d3">
<p>ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ദീപക് തന്നെയാണ് മായയെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. യുവതി തലകറങ്ങി വീണെന്നും തുടർന്ന് അബോധാവസ്ഥയിലായെന്നുമാണ് ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, ആശുപത്രിയിൽ എത്തും മുൻപേ മായ മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇക്കാര്യം പൊലീസിൽ അറിയിക്കുകയും ചെയ്തു. അപ്പോഴേക്കും ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ട ദീപക്കിനെ ഹലാൽപുർ ബസ് സ്റ്റാൻഡിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ദീപക് തന്നെയാണ് മായയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചാണ് മായയെ കൊലപ്പെടുത്തിയതെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. ചോദ്യംചെയ്യലിൽ പ്രതി ഇക്കാര്യം സമ്മതിച്ചു. മായ മരിച്ച് നാലു മണിക്കൂറിനു ശേഷമാണ് ദീപക് ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.</div>
</div>
<p>വിവാഹിതയായ മായ അഞ്ചു വർഷം മുൻപാണ് മറ്റൊരു ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ അവിടെ ജീവനക്കാരനായിരുന്ന ദീപക്കിനെ പരിചയപ്പെട്ടത്. പിന്നീട് ആശുപത്രി മാറിയ മായ ഭർത്താവിനും 12 വയസ്സുള്ള മകനും ഒപ്പമായിരുന്നു താമസം. അപ്പോഴും ദീപക്കുമായുള്ള ബന്ധം തുടർന്നു. മൂന്നു മാസം മുൻപ് മായയുടെ ഭർത്താവ് നാട്ടിലേക്കു മടങ്ങിയിരുന്നു.</p>
<p>കാൻപുർ സ്വദേശിയായ ദീപക് ലാൽഘട്ടിയിലെ ഫ്ലാറ്റിലായിരുന്നു താമസം. മായ ഇടയ്ക്കിടെ ഇവിടെ എത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ബുധനാഴ്ച വൈകിട്ടും മായ ദീപക്കിനെ കാണാനായി ഇവിടെ എത്തിയിരുന്നു. അന്നു രാത്രി തന്നെ കൊലപാതകം നടന്നതായാണ് നിഗമനം.</p>
<p>താനുമായുള്ള ബന്ധത്തിൽനിന്ന് പിൻമാറാൻ വിസമ്മതിച്ച മായയെ, ദീപക് ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവരുത്തി ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. ഇതിനു മുന്നോടിയായി ഒപ്പമുണ്ടായിരുന്ന ഭാര്യയെയും മാതാപിതാക്കളെയും കാൻപുരിലേക്ക് അയച്ചു. തുടർന്ന് മായയെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നു. ബുധനാഴ്ച ഫ്ലാറ്റിലെത്തിയ മായയുമായി ദീപക് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനു ശേഷമായിരുന്നു കൊലപാതകം.</p>
</div>
</div>
</div>
</div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-nurses-murder-in-bhopal-police-said-that-her-boyfriend-strangled-her-to-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖത്ത് മൂത്രമൊഴിച്ച ക്രിമിനലിന് ഒത്താശയുമായി ബ്രാഹ്മണ സംഘടന</title>
		<link>https://www.chandrikadaily.com/brahmin-organization-sympathized-with-the-criminal-who-urinated-on-his-face.html</link>
					<comments>https://www.chandrikadaily.com/brahmin-organization-sympathized-with-the-criminal-who-urinated-on-his-face.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 11 Jul 2023 08:05:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bhopal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264089</guid>

					<description><![CDATA[മധ്യപ്രദേശില്&#x200d; ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവ് പ്രവേശ് ശുക്ലയുടെ വീട് പുനര്&#x200d;നിര്&#x200d;മിച്ചു നല്&#x200d;കുമെന്ന് ബ്രാഹ്മണ സമാജം.]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശില്&#x200d; ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച ബി.ജെ.പി നേതാവ് പ്രവേശ് ശുക്ലയുടെ വീട് പുനര്&#x200d;നിര്&#x200d;മിച്ചു നല്&#x200d;കുമെന്ന് ബ്രാഹ്മണ സമാജം. പ്രവേശ് ശുക്ലയുടെ വീട് പുനര്&#x200d;നിര്&#x200d;മിച്ചു നല്&#x200d;കുന്നതിനായി ബ്രാഹ്മണ സമാജത്തിന്റെ നേതൃത്വത്തില്&#x200d; പണപിരിവ് തുടങ്ങി.</p>
<p>കേസിലെ പ്രതിയായ പ്രവേശ് ശുക്ലയുടെ മാതാപിതാക്കളും ഭാര്യയും മൂന്നുവയസ്സുമുള്ള മകളുമാണ് വീട്ടിലെ താമസക്കാര്&#x200d;. പ്രതി ചെയ്ത കുറ്റത്തിന് വീട്ടുകാരെ ഉപദ്രവിക്കുന്ന നടപടി ശരിയല്ലെന്നാണ് ബ്രാഹ്മണ സമാജത്തിന്റെ വാദം. കുബ്രി ഗ്രാമത്തിലെ വീട് തന്റെ മുത്തശ്ശി നിര്&#x200d;മിച്ചതാണെന്നും അത് പ്രവേശിന്റെ പിതാവിന്റെ പേരിലുള്ളതല്ലെന്നും ഭാര്യ കാഞ്ചന്&#x200d; പറഞ്ഞു. ധനസമാഹരണത്തിനായി പ്രവേഷിന്റെ പിതാവ് രമാകാന്ത് ശുക്ലയുടെ അക്കൗണ്ട് നമ്പര്&#x200d; സമുദായത്തിന്റെ വാട്സാപ്പ് ഗ്രൂപ്പില്&#x200d; പങ്കുവച്ചു. തുടര്&#x200d;ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d; നിന്ന് നിരവധിപേര്&#x200d; സഹായധനം കൈമാറി.</p>
<p>&#8216;പ്രതി കുറ്റം ചെയ്തതിന് എന്തിനാണ് വീട്ടുകാരെ ശിക്ഷിക്കുന്നത്?. ഞങ്ങള്&#x200d; ആദ്യഗഡുവായി 51,000 രൂപ കുടുംബത്തിനു കൈമാറി. വീട് തകര്&#x200d;ത്ത നടപടിക്കെതിരെ മധ്യപ്രദേശ് ഹൈക്കോടതിയില്&#x200d; സമാജം കേസ് രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ട്&#8217;- അഖില ഭാരതീയ ബ്രാഹ്മണ സമാജം സംസ്ഥാന പ്രസിഡന്റ് പുഷ്പേന്ദ്ര മിശ്ര പറഞ്ഞു. ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ദേശീയ തലത്തില്&#x200d; വന്&#x200d; വിവാദത്തിന് വഴിവെച്ചിരുന്നു. ഇ തോടെ കൈയേറ്റം ചൂണ്ടിക്കാട്ടി ജില്ലാ ഭരണകൂടമാണ് പര്&#x200d;വേശ് ശുക്ലയുടെ വീടിന്റെ ഒരു ഭാഗം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brahmin-organization-sympathized-with-the-criminal-who-urinated-on-his-face.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
