<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bihar byelection &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bihar-byelection/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 23 Jun 2025 01:53:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bihar byelection &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണവിരുദ്ധ തരംഗം പ്രതിഫലിക്കും; വി.എസ് ജോയ്</title>
		<link>https://www.chandrikadaily.com/the-anti-incumbency-wave-will-be-largely-reflected-in-the-nilambur-by-election-vs-joy.html</link>
					<comments>https://www.chandrikadaily.com/the-anti-incumbency-wave-will-be-largely-reflected-in-the-nilambur-by-election-vs-joy.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 23 Jun 2025 01:53:53 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar byelection]]></category>
		<category><![CDATA[main]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vs joy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345464</guid>

					<description><![CDATA[നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണ വിരുദ്ധ തരംഗം പ്രതിഫലിക്കുമെന്ന് വി.എസ്. ജോയ്. യുഡിഎഫ് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും ജോയ് പറഞ്ഞു. 263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുക. നാലു ടേബിളുകളില്‍ പോസ്റ്റല്‍ വോട്ടുകളെണ്ണും. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാവിലെ എട്ടുമണിയോടെ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനയും 10 മണിയോടെ തിരഞ്ഞെടുപ്പ് ചിത്രവും വ്യക്തമായേക്കും. [&#8230;]]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; വലിയതോതില്&#x200d; ഭരണ വിരുദ്ധ തരംഗം പ്രതിഫലിക്കുമെന്ന് വി.എസ്. ജോയ്. യുഡിഎഫ് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നതെന്നും ആര്യാടന്&#x200d; ഷൗക്കത്തിന്റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും ജോയ് പറഞ്ഞു. </p>
<p>263 ബൂത്തുകളില്&#x200d; 19 റൗണ്ട് വോട്ടുകളാണ് എണ്ണുക. നാലു ടേബിളുകളില്&#x200d; പോസ്റ്റല്&#x200d; വോട്ടുകളെണ്ണും. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; അറിയിച്ചു. രാവിലെ എട്ടുമണിയോടെ ചുങ്കത്തറ മാര്&#x200d;ത്തോമ ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്&#x200d; ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനയും 10 മണിയോടെ തിരഞ്ഞെടുപ്പ് ചിത്രവും വ്യക്തമായേക്കും. </p>
<p>കേന്ദ്രസേനയുടെയും പൊലീസിന്റെയും ത്രിതല സുരക്ഷ സംവിധാനം വോട്ടെണ്ണല്&#x200d; കേന്ദ്രത്തില്&#x200d; ഒരുക്കിയിട്ടുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-anti-incumbency-wave-will-be-largely-reflected-in-the-nilambur-by-election-vs-joy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതീക്ഷയില്‍ യുഡിഎഫ്; നിലമ്പൂരില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കും</title>
		<link>https://www.chandrikadaily.com/udf-in-expectation-10000-to-15000-will-win-in-nilambur-by-majority.html</link>
					<comments>https://www.chandrikadaily.com/udf-in-expectation-10000-to-15000-will-win-in-nilambur-by-majority.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 20 Jun 2025 14:53:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar byelection]]></category>
		<category><![CDATA[byelection]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[nilambur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345281</guid>

					<description><![CDATA[നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റവും അധികം ലീഡ് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വഴിക്കടവില്‍ നിന്നും 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. മൂത്തേടം പഞ്ചായത്തില്‍ നിന്നും 3000 വോട്ടിന്റെ ലീഡും മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. അതേസമയം എല്‍ഡിഎഫ് ഭരിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; വിജയം ഉറപ്പിച്ച് യുഡിഎഫ്. 10000 മുതല്&#x200d; 15000 വരെ ഭൂരിപക്ഷത്തില്&#x200d; വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്&#x200d;. ഏറ്റവും അധികം ലീഡ് വഴിക്കടവ് പഞ്ചായത്തില്&#x200d; നിന്ന് ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വഴിക്കടവില്&#x200d; നിന്നും 3500 മുതല്&#x200d; 4000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>മൂത്തേടം പഞ്ചായത്തില്&#x200d; നിന്നും 3000 വോട്ടിന്റെ ലീഡും മുന്&#x200d; ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്&#x200d; നിന്നും 1500 വോട്ടിന്റെ ലീഡുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. </p>
<p>അതേസമയം എല്&#x200d;ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്&#x200d; നിന്നും 1000 വോട്ടിന്റെ ലീഡും ചുങ്കത്തറ പഞ്ചായത്തില്&#x200d; 1000 മുതല്&#x200d; 1500 വോട്ട് വരെ ലീഡാണ് പ്രതീക്ഷയിലുള്ളത്.</p>
<p>എല്&#x200d;ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്&#x200d; മുനിസിപ്പാലിറ്റിയില്&#x200d; നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കുമെന്നും പ്രതീക്ഷ. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-in-expectation-10000-to-15000-will-win-in-nilambur-by-majority.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപതെരഞ്ഞെടുപ്പ് ഫലം : മോദിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ്</title>
		<link>https://www.chandrikadaily.com/modi-will-face-huge-task-on-2019-election.html</link>
					<comments>https://www.chandrikadaily.com/modi-will-face-huge-task-on-2019-election.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Mar 2018 08:55:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bihar byelection]]></category>
		<category><![CDATA[byelection]]></category>
		<category><![CDATA[India]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[UP byelection]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74931</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കാലാവധി പൂര്&#x200d;ത്തിയാക്കും മുമ്പെ മോദി സര്&#x200d;ക്കാര്&#x200d; രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്&#x200d;, അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്&#x200d;ഷത്തിലധികം സമയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്&#x200d; പുറത്തു വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്&#x200d; പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തറപ്പിച്ചു പറയാനാവില്ല. രാഷ്ട്രീയത്തില്&#x200d; എന്തും എപ്പോഴും സംഭവിച്ചേക്കാം. കാര്യങ്ങള്&#x200d; കീഴ്‌മേല്&#x200d; മറിഞ്ഞേക്കാം. ആര്&#x200d;ക്കും ഒന്നും മുന്&#x200d;കൂട്ടി പറയാനാവില്ല. എന്നാല്&#x200d; ഒന്നുറപ്പുണ്ട്. 2019ല്&#x200d; ബി.ജെ.പിക്ക് കാര്യങ്ങള്&#x200d; പ്രതീക്ഷിച്ച പോലെ എളുപ്പമാവില്ല. കാറ്റ് മാറി വീശുമോ എന്നത് കേവലം സംശയമല്ല. ഏറെക്കുറെ ഉറപ്പുള്ള യാഥാര്&#x200d;ത്ഥ്യമാണ്. ഉപതെരഞ്ഞെടുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കാലാവധി പൂര്&#x200d;ത്തിയാക്കും മുമ്പെ മോദി സര്&#x200d;ക്കാര്&#x200d; രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്&#x200d;, അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്&#x200d;ഷത്തിലധികം സമയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്&#x200d; പുറത്തു വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്&#x200d; പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തറപ്പിച്ചു പറയാനാവില്ല. രാഷ്ട്രീയത്തില്&#x200d; എന്തും എപ്പോഴും സംഭവിച്ചേക്കാം. കാര്യങ്ങള്&#x200d; കീഴ്‌മേല്&#x200d; മറിഞ്ഞേക്കാം. ആര്&#x200d;ക്കും ഒന്നും മുന്&#x200d;കൂട്ടി പറയാനാവില്ല.</p>
<p>എന്നാല്&#x200d; ഒന്നുറപ്പുണ്ട്. 2019ല്&#x200d; ബി.ജെ.പിക്ക് കാര്യങ്ങള്&#x200d; പ്രതീക്ഷിച്ച പോലെ എളുപ്പമാവില്ല. കാറ്റ് മാറി വീശുമോ എന്നത് കേവലം സംശയമല്ല. ഏറെക്കുറെ ഉറപ്പുള്ള യാഥാര്&#x200d;ത്ഥ്യമാണ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്&#x200d; മാത്രമല്ല, ഇന്ത്യന്&#x200d; രാഷ്ട്രീയത്തിലെ അപ്രതീക്ഷിത കരുനീക്കങ്ങള്&#x200d; കൂടിയാണ് അത്തരമൊരു ചിന്തയെ ബലപ്പെടുത്തുന്നത്. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; നേടിയ വിജയത്തിന്റെ ലഹരി ബി.ജെ.പിയുടെ തലയില്&#x200d;നിന്ന് ഇനിയും ഇറങ്ങിയിട്ടില്ല. രണ്ടര പതിറ്റാണ്ടിന്റെ ഇടതു ഭരണം തൂത്തെറിഞ്ഞതിന്റെ ആഘോഷം പ്രതിമ തകര്&#x200d;ത്തും തെരുവു കത്തിച്ചും രാജ്യമൊട്ടുക്കും ആഘോഷിക്കുകയാണ് അവര്&#x200d;. എന്നാല്&#x200d; കാല്&#x200d; ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല. അതോ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ?</p>
<p>രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; ദയനീയമായി തോറ്റപ്പോള്&#x200d;, അതിനെ കാര്യമാക്കുന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. യു.പിയിലും ബിഹാറിലും തോല്&#x200d;വി ആവര്&#x200d;ത്തിക്കുമ്പോഴും അതു തന്നെയാണ് ബി.ജെ.പി നേതാക്കള്&#x200d; പറയുന്നത്. അമിത ആത്മവിശ്വാസം വിനയായെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റു പറച്ചില്&#x200d;. നിസ്സാര വല്&#x200d;ക്കരിച്ച് തള്ളുമ്പോഴും ബി.ജെ.പിയുടെ കോട്ടകളിലാണ് ഈ ചോര്&#x200d;ച്ച എന്നത് 2019 എങ്ങോട്ട് എന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയാണ്.</p>
<p>ബി.ജെ.പി അടുത്ത കാലത്ത് നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം താരതമ്യേന ചെറിയ സംസ്ഥാനങ്ങളിലായിരുന്നു. ഏറെയും ഒന്നോ രണ്ടോ മൂന്നോ ലോക്‌സഭാ സീറ്റുകള്&#x200d; മാത്രമുള്ള വടക്കു കിഴക്കന്&#x200d; സംസ്ഥാനങ്ങള്&#x200d;. ഗുജറാത്ത് മാത്രമാണ് ഇതിന് അപവാദം. ഭരണം നിലനിര്&#x200d;ത്തിയെങ്കിലും ഗുജറാത്തില്&#x200d; ബി.ജെ.പി പിറകോട്ടാണ് സഞ്ചരിച്ചത് എന്നതില്&#x200d; തര്&#x200d;ക്കമില്ല എന്നത് മറ്റൊരു വസ്തുത.</p>
<p>എന്നാല്&#x200d; തിരിച്ചടി നേരിടുന്നത് വലിയ സംസ്ഥാനങ്ങളിലാണ്. യു.പി തന്നെ ഉദാഹരണം. ആകെയുള്ള 540 ലോക്‌സഭാ മണ്ഡലങ്ങളുടെ ആറില്&#x200d; ഒന്നും (80 സീറ്റ്) യു.പിയിലാണ്. മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തില്&#x200d; എത്തി ആറു മാസം തികയും മുമ്പാണ് ഉപതെരഞ്ഞെടുപ്പില്&#x200d; ദയനീയ തോല്&#x200d;വിയേറ്റുവാങ്ങിയത്. 2014ല്&#x200d; മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുള്ള രണ്ട് മണ്ഡലങ്ങളാണ് ഒരുമിച്ച് കൈവിട്ടത്. ബി.ജെ.പിയില്&#x200d;നിന്നുള്ള വോട്ടുചോര്&#x200d;ച്ചയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിലേറി ആദ്യ ഒരു വര്&#x200d;ഷത്തേക്ക് സാധാരണ ഭരണവിരുദ്ധ വികാരങ്ങള്&#x200d; പ്രതിഫലിക്കാറില്ല. എന്നാല്&#x200d; ആറു മാസത്തിനകം തന്നെ ആദിത്യനാഥ് സര്&#x200d;ക്കാറിനെ ജനം കൈയൊഴിഞ്ഞതിന്റെ സൂചനയാണ് ഇപ്പോഴത്തെ തോല്&#x200d;വി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലാണ് തോറ്റത് എന്നത് മറ്റൊരു ഘടകം.</p>
<p>2014ല്&#x200d; 80ല്&#x200d; 71 ലോകസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ജയം. വര്&#x200d;ഗീയത ഇളക്കിവിട്ടും സാമുദായിക ധ്രുവീകരണം സാധ്യമാക്കിയും നേടിയ ഈ വിജയം താല്&#x200d;ക്കാലികം മാത്രമാണെന്നതിന്റെ തെളിവ് കൂടിയാണ് ഗൊരഖ്പൂരിലെയും ഫുല്&#x200d;പൂരിലെയും ഉപതെരഞ്ഞെടുപ്പ് വിധി. മധ്യപ്രദേശ് ആണ് തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനം. 29 ലോക്‌സഭാ മണ്ഡലങ്ങള്&#x200d; ഉണ്ട് ഇവിടെ. 2014ല്&#x200d; 27 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. രണ്ടിടത്ത് മാത്രമായിരുന്നു കോണ്&#x200d;ഗ്രസ്. ഇവിടെയും ചിത്രങ്ങള്&#x200d; മാറി മറിയുകയാണ്. രാജസ്ഥാനില്&#x200d; 25 സീറ്റുണ്ട്. 2014ല്&#x200d; 24 സീറ്റിലും ബി.ജെ.പിക്കായിരുന്നു ജയം. 2019ല്&#x200d; ലോക്‌സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്&#x200d;. ബിഹാറില്&#x200d; 40 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. 2014ല്&#x200d; 22 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. ഒമ്പതിടത്ത് ബി.ജെ.പി സഖ്യത്തിനായിരുന്നു ജയം. ശേഷിച്ചിടത്ത് മാത്രമാണ് മറ്റ് പാര്&#x200d;ട്ടികള്&#x200d; ജയിച്ചത്.</p>
<p>ബി.ജെ.പി സഖ്യകക്ഷികള്&#x200d; അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും കാര്യങ്ങള്&#x200d; എതിര്&#x200d; ദിശയിലേക്കാണ്. ആന്ധ്രയില്&#x200d; ടി.ഡി.പി അംഗങ്ങള്&#x200d; കേന്ദ്രമന്ത്രിസഭയില്&#x200d; നിന്ന് രാജിവെച്ചത് കഴിഞ്ഞയാഴ്ചയാണ്. തമിഴ്‌നാട്ടില്&#x200d; സഖ്യകക്ഷിയായ എ. ഐ.എ.ഡി.എം.കെക്കും തിരിച്ചടിയുടെ കാലമാണ്.<br />
നോട്ടു നിരോധനവും ജി.എസ്.ടിയും ഉള്&#x200d;പ്പെടെ പൊതുജനത്തിന്റെ നട്ടെല്ലൊടിച്ച തീരുമാനമാണ് മോദി സര്&#x200d;ക്കാറിന് കാര്യങ്ങള്&#x200d; കൈവിട്ടു പോകാന്&#x200d; കാരണമായത്. അതുകൊണ്ടു തന്നെ 2019 കൂടുതല്&#x200d; പ്രവചനാതീതമാവുകയാണ്. കാറ്റ് എങ്ങോട്ട് എന്നറിയാന്&#x200d; കാത്തിരിക്കുക തന്നെ വേണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-will-face-huge-task-on-2019-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപതെരഞ്ഞെടുപ്പ് പരാജയം : ബി.ജെ.പിയെ കുത്തിനോവിച്ച് ശിവസേന</title>
		<link>https://www.chandrikadaily.com/shivasena-attacks-bjp-over-by-election-defeat.html</link>
					<comments>https://www.chandrikadaily.com/shivasena-attacks-bjp-over-by-election-defeat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Mar 2018 07:14:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bihar byelection]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[India]]></category>
		<category><![CDATA[samna]]></category>
		<category><![CDATA[shiva sena]]></category>
		<category><![CDATA[UP byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74898</guid>

					<description><![CDATA[ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്&#x200d; ബി.ജെ.പിയെ കുത്തിനോവിച്ച് ശിവസേന. കര്&#x200d;ഷക ആത്മഹത്യ, തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, തുടങ്ങി ഒട്ടേറെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്&#x200d; അഭിമുഖീകരിക്കുന്നതിന് പകരം ലോകനേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനും അവരെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്നതിനുള്ള തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രശന്ങ്ങളില്&#x200d; പ്രധാനമന്ത്രിക്കു യാതൊരു താല്&#x200d;പര്യവുമില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്&#x200d; അവര്&#x200d;തന്നെ പരിഹരിക്കണമെന്നാണു അവര്&#x200d; ചിന്തിക്കുന്നതെന്നും അതിനുള്ള തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും ശിവസേനയുടെ മുഖ്യപത്രമായ സാമ്‌ന മുഖപ്രസംഗത്തില്&#x200d; പറയുന്നു. ബീഹാറിലും ഉത്തര്&#x200d;പ്രദേശിലും ബിജെപിക്കു നേരിട്ട തിരിച്ചടി പ്രതിപക്ഷത്തിനു [&#8230;]]]></description>
										<content:encoded><![CDATA[<p>ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തില്&#x200d; ബി.ജെ.പിയെ കുത്തിനോവിച്ച് ശിവസേന. കര്&#x200d;ഷക ആത്മഹത്യ, തൊഴിലില്ലായ്മ, അഴിമതി, ദാരിദ്ര്യം, തുടങ്ങി ഒട്ടേറെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്&#x200d; അഭിമുഖീകരിക്കുന്നതിന് പകരം ലോകനേതാക്കളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിനും അവരെ വിനോദസഞ്ചാരത്തിനു കൊണ്ടുപോകുന്നതിനുള്ള തിരക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സാധാരണ ജനങ്ങളുടെ പ്രശന്ങ്ങളില്&#x200d; പ്രധാനമന്ത്രിക്കു യാതൊരു താല്&#x200d;പര്യവുമില്ല. സാധാരണക്കാരുടെ പ്രശ്‌നങ്ങള്&#x200d; അവര്&#x200d;തന്നെ പരിഹരിക്കണമെന്നാണു അവര്&#x200d; ചിന്തിക്കുന്നതെന്നും അതിനുള്ള തെളിവാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെന്നും ശിവസേനയുടെ മുഖ്യപത്രമായ സാമ്‌ന മുഖപ്രസംഗത്തില്&#x200d; പറയുന്നു.</p>
<p>ബീഹാറിലും ഉത്തര്&#x200d;പ്രദേശിലും ബിജെപിക്കു നേരിട്ട തിരിച്ചടി പ്രതിപക്ഷത്തിനു കൂടുതല്&#x200d; ഉണര്&#x200d;വ് നല്&#x200d;കാനായിട്ടുണ്ട്. ബി.ജെ.പിക്കു വോട്ട് നല്&#x200d;കി കുടുക്കിലായെന്ന് ജനങ്ങള്&#x200d; മനസിലാക്കിയിരിക്കുന്നു. മിന്നലാക്രമണം നടത്തിയിട്ടും പാകിസ്താന്റെ മനോഭാവത്തില്&#x200d; മാറ്റമില്ല. ഇതെല്ലാം മോദി സര്&#x200d;ക്കാരിന്റെ വീഴ്ചയാണു കാണിക്കുന്നതെന്നും സാമ്‌നയില്&#x200d; പറയുന്നു.</p>
<p>ഉത്തര്&#x200d;പ്രദേശില്&#x200d; മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലിത്തിലം ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടേയും മണ്ഡലത്തിലാണ് സമാജ്‌വാദി പാര്&#x200d;ട്ടിയോട് ദയനീയ തോല്&#x200d;വി ഏറ്റുവാങ്ങിയത്. കഴിഞ്ഞ അഞ്ച് തവണ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ച ഖൊരക്പൂര്&#x200d; മണ്ഡലത്തില്&#x200d; സമാജ്പാര്&#x200d;ട്ടിയുടെ പ്രവീണ്&#x200d; കുമാര്&#x200d; നിഷാദ് ഇരുപതിനായിരത്തിലേറെ വോട്ടുകള്&#x200d;ക്കാണ് വിജയിച്ചത്. ഫുല്&#x200d;പുരില്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടി സ്ഥാനാര്&#x200d;ത്ഥി നാഗേന്ദ്ര പട്ടേലിന്റെ വിജയം അരലക്ഷത്തിലധികം വോട്ടുകള്&#x200d;ക്കായിരുന്നു. യു.പി ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ മണ്ഡലമാണ് ഫുല്&#x200d;പൂര്&#x200d;. ബിഹാറില്&#x200d; ആര്&#x200d;.ജെ.ഡിയുവിനോടായിരുന്നു ബി.ജെ.പിയുടെ തോല്&#x200d;വി.</p>
<p>മുന്&#x200d;കോണ്&#x200d;ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ നേതാക്കള്&#x200d;ക്കായി ഒരുക്കിയ അത്താഴവിരുന്നിനേയും ശിവസേന പരിഹസിച്ചു. അത്താഴവിരുന്നുകൊണ്ട് മാത്രം ബി.ജെ.പിക്കെതിരെ മുന്നോട്ടുപോകാന്&#x200d; കോണ്&#x200d;ഗ്രസിനു കഴിയില്ല. ശക്തനായ നേതാവും ശക്തമായ നിലപാടുകളുമാണ് രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്&#x200d;ട്ടിയില്&#x200d;നിന്ന് ജനങ്ങള്&#x200d; പ്രതീക്ഷിക്കുന്നതെന്നും മുഖപ്രസംഗത്തില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shivasena-attacks-bjp-over-by-election-defeat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബീഹാര്&#x200d; ഉപതെരഞ്ഞെടുപ്പ്: ആര്&#x200d;.ജെ.ഡിക്ക് ജയം</title>
		<link>https://www.chandrikadaily.com/bihar-by-election-result-2018-live-updates-rjd-leads.html</link>
					<comments>https://www.chandrikadaily.com/bihar-by-election-result-2018-live-updates-rjd-leads.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 14 Mar 2018 07:22:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bihar byelection]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74722</guid>

					<description><![CDATA[പാറ്റ്‌ന: ബീഹാര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; ആര്&#x200d;.ജെ.ഡിക്ക് ജയം. ജെഹാനാബാദ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആര്&#x200d;.ജെ.ഡി സ്ഥാനാര്&#x200d;ഥി വിജയിച്ചത്. ലോക്‌സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരാരിയയിലും ആര്&#x200d;.ജെ.ഡി സ്ഥാനാര്&#x200d;ഥി ലീഡ് ചെയ്യുകയാണ്. 23,187 വോട്ടുകള്&#x200d;ക്കാണ് ആര്&#x200d;.ജെ.ഡി സ്ഥാനാര്&#x200d;ഥി ഇവിടെ മുന്നിട്ട് നില്&#x200d;ക്കുന്നത്. ബാബുവാ നിയമസഭാ മണ്ഡലത്തില്&#x200d; ബി.ജെ.പി മുന്നിട്ട് നില്&#x200d;ക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>പാറ്റ്‌ന: ബീഹാര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; ആര്&#x200d;.ജെ.ഡിക്ക് ജയം. ജെഹാനാബാദ് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ആര്&#x200d;.ജെ.ഡി സ്ഥാനാര്&#x200d;ഥി വിജയിച്ചത്.</p>
<p>ലോക്‌സഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരാരിയയിലും ആര്&#x200d;.ജെ.ഡി സ്ഥാനാര്&#x200d;ഥി ലീഡ് ചെയ്യുകയാണ്. 23,187 വോട്ടുകള്&#x200d;ക്കാണ് ആര്&#x200d;.ജെ.ഡി സ്ഥാനാര്&#x200d;ഥി ഇവിടെ മുന്നിട്ട് നില്&#x200d;ക്കുന്നത്. ബാബുവാ നിയമസഭാ മണ്ഡലത്തില്&#x200d; ബി.ജെ.പി മുന്നിട്ട് നില്&#x200d;ക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-by-election-result-2018-live-updates-rjd-leads.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
