<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bihar election &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bihar-election/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Nov 2025 05:13:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bihar election &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കാലുമാറ്റങ്ങളുടെ രാജാവ്</title>
		<link>https://www.chandrikadaily.com/the-king-of-transitions.html</link>
					<comments>https://www.chandrikadaily.com/the-king-of-transitions.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 05:13:46 +0000</pubDate>
				<category><![CDATA[editorial]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[chadrika editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363793</guid>

					<description><![CDATA[നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്‍കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയ കെണിയും]]></description>
										<content:encoded><![CDATA[<p>അധികാരം നിലനിര്&#x200d;ത്താനായി എന്ത് അടവും പ്രയോഗിക്കുന്ന രണ്ട് പേരുടെ വിജയമാണ് ബിഹാറില്&#x200d; കണ്ടത്. നിതീഷ് കുമാറെന്ന കപട സോഷ്യലിസ്റ്റിന്റേയും വോട്ട് കൊള്ളയുടെ മൊത്തക്കച്ചവടക്കാരായ ബി.ജെ.പിയുടേയും. ഇതിന് എല്ലാ വഴിയും ഒരുക്കി നല്&#x200d;കിയത് എസ്.ഐ.ആറെന്ന ഓനപ്പേരില്&#x200d; ബി.ജെ.പിയുടെ സഖ്യകക്ഷിയായി മാറിയ തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഒരുക്കിയ കെണിയും. ബിഹാറില്&#x200d; ഇത്തവണ കണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; എന്ന ബി.ജെ.പി ബി ടീമിന്റെ വിധേയവും ഇതു വഴി നിതീഷ് കുമാറെന്ന ആയാറാം ഗയാറാം കളിക്കുന്ന ജെ.ഡിയുനേതാവിന്റെ വോട്ടിനായുള്ള കൈക്കൂലിയുമായിരുന്നു. എ സ്.ഐ.ആറിനെതിരെ രാഹുല്&#x200d; ഗാന്ധി ബിഹാറില്&#x200d; നടത്തിയ വോട്ടര്&#x200d; അധികാര്&#x200d; യാത്ര വലിയ തരംഗം സൃഷ്ടിച്ചിരുന്നു. </p>
<p>എന്നാല്&#x200d;, അത് പ്രചാരണഘട്ടത്തില്&#x200d; ഇന്ത്യ മുന്നണിക്ക് നിലനിര്&#x200d;ത്താനായില്ല. സ്വാഭാവികമായും അതൊരു മുഖ്യ തിരഞ്ഞെടുപ്പ് വിഷയ വുമായില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നിതീഷ് കുമാര്&#x200d; വനിതകള്&#x200d;ക്ക് 10,000 രൂപ നല്&#x200d;കിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായി കമീഷന്&#x200d; കണക്കാക്കിയതുമില്ല. സംസ്ഥാനത്തെ സ്വയം സഹകരണ സംഘമായ ജീവിക ഗ്രൂപ്പുകളിലെ അംഗങ്ങള്&#x200d;ക്കാണ് ഈ പണം പോയത് എ ന്നറിയണം. നിതീഷിന്റെ സ്വപ്ന പദ്ധതിയെന്ന നിലയില്&#x200d; സ്വാഭാവികമായും ജീവിക ഗ്രൂപ്പിന്റെ വലിയ പിന്തുണ എന്&#x200d;.ഡി.എക്ക് ലഭിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുവരെ, സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് സൗജന്യങ്ങള്&#x200d;ക്കെതിരെ വാ തോരാതെ സംസാരിച്ചിരുന്ന മോദിയും നിതീഷും ഇത്തരം സൗജന്യങ്ങള്&#x200d; വാരി വിതറി ഭരണവിരുദ്ധ വികാരം മറികടന്നു.</p>
<p>ബി.ജെ.പിക്കും നിതീഷിനും അധികാരം നിലനിര്&#x200d;ത്തേണ്ടത് ആവശ്യമായിരുന്നു. നിതീഷിനേക്കാളും ബിഹാറില്&#x200d; എന്&#x200d;.ഡി.എ അധികാരം പിടിക്കല്&#x200d; ബി.ജെ.പിയുടെ ആവശ്യമായിരുന്നു. ബിഹാറില്&#x200d; എന്&#x200d;.ഡി.എ സഖ്യം തോറ്റ് നിതീഷ് പുറത്തായിരുന്നുവെങ്കില്&#x200d; കേന്ദ്രത്തില്&#x200d; ഭരണ മാറ്റം സ്വാഭാവികമായും സംഭവിക്കുമായിരുന്നു. അധികാരമില്ലാതെ നിതീഷ് കുമാറിന് നില്&#x200d;ക്കാനാവില്ല. കേന്ദ്ര ഭരണം മാറിയാല്&#x200d; എല്ലാം തകിടം മറിയുമെന്ന് ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മറ്റാരെക്കാളും നന്നായി അറിയാമായിരുന്നു. ഇതിന് പറ്റിയ രൂപത്തിലേക്ക് സംസ്ഥാനത്തെ മാറ്റാന്&#x200d; കമ്മീഷന്&#x200d; എസ്.ഐ.ആര്&#x200d; എന്ന പേരില്&#x200d; ആദ്യ ഏറ് എറിഞ്ഞു. എല്ലാവരും ഇതില്&#x200d; വലഞ്ഞപ്പോള്&#x200d; എസ്.ഐ.ആര്&#x200d; വര്&#x200d;ഗീയമായി വിഭജിക്കാനുള്ള ഭംഗിയായ ടൂള്&#x200d; ആക്കി ബി.ജെ.പി മാറ്റുകയും ചെയ്തു. </p>
<p>പ്രതിപക്ഷത്തിന്റെ പ്രധാന വോട്ട് ബാങ്കിലാണ് എസ്.ഐ.ആര്&#x200d; വഴി കടക്കല്&#x200d; കത്തിവെച്ചത്. സഖ്യങ്ങളെ എളുപ്പത്തില്&#x200d; മാറ്റുകയും ഉപേ ക്ഷിക്കുകയും ചെയ്യുന്ന ശീലം കാരണം പള്&#x200d;ട്ടു റാം എന്ന വിളിപ്പേരുള്ള നേതാവാണ് നിതീഷ്. മറുകണ്ടം ചാടുകയെന്നത് നിതീഷിന് പുത്തരിയല്ല. 1994 ല്&#x200d; ജനതാദളില്&#x200d; നിന്ന് രാജിവെച്ച് ജോര്&#x200d;ജ് ഫെര്&#x200d;ണാണ്ടസിനൊപ്പം ചേര്&#x200d;ന്ന് സമതാ പാര്&#x200d;ട്ടി രൂപവത്കരിച്ചു. 1996 ല്&#x200d; ബി.ജെ.പിയുമായി കൂട്ടുകൂടി വാജ്‌പേയ് സര്&#x200d;ക്കാരില്&#x200d; ക്യാബിനറ്റ് മന്ത്രിയായി. 2000 ല്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രിയാകുകയും 2003ല്&#x200d; ജനതാ ദള്&#x200d;(യു)വുമായി നിതീഷ് തന്റെ പാര്&#x200d;ട്ടിയെ ലയിപ്പിക്കുകയും ചെയ്തു. 2005 ല്&#x200d; ബിജെപിയുമായി കൈകോര്&#x200d;ത്ത് ബിഹാര്&#x200d; മുഖ്യമന്ത്രിയായി. 2010 ല്&#x200d; നിതീഷ് തന്നെ മുഖ്യമന്ത്രി. അ ക്കാലത്ത് മോദിയുടെ കടുത്ത വിമര്&#x200d;ശകനായിരുന്നു. നരേന്ദ്ര മോദിയുടെ വരവോടുകൂടി അദ്ദേഹം ബി.ജെ.പിയുമായി അകന്നു). അതോടെ 17 വര്&#x200d;ഷത്തെ ജെഡിയു)-ബിജെപിസഖ്യം അവസാനിപ്പിച്ച് 2013 ല്&#x200d; നിതീഷ് മുന്നണി വിട്ടു. പ്രധാനമന്ത്രി സ്ഥാനാര്&#x200d;ഥിയായി നരേന്ദ്ര മോദിയുടെ പേര് പ്രഖ്യാപിച്ചതില്&#x200d; പ്രതിഷേധിച്ചായിരുന്നു തീരുമാനം. എന്നാല്&#x200d; 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്&#x200d; ഒറ്റയ്ക്ക് മത്സരിച്ച് 2009 ലെ 18 സീറ്റുകളുടെ സ്ഥാനത്ത് രണ്ട് സീറ്റുകള്&#x200d; മാത്രമാണ് നേടാനായത്.</p>
<p>പാര്&#x200d;ട്ടിയുടെ തകര്&#x200d;ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാര്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഒരി ക്കല്&#x200d; തന്റെ ബദ്ധവൈരിയായിരുന്ന ലാലു പ്രസാദ് യാദവി ന്റെ ആര്&#x200d;.ജെ.ഡിയുടെ പിന്തുണയോടെയാണ് അദ്ദേഹം അന്ന് വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ചത്. 2015 ല്&#x200d; മഹാ സഖ്യം നിതീഷ് രൂപവത്കരിച്ചു. കടുത്ത എതിരാളിയായ ലാലുവിന്റെ ആര്&#x200d;.ജെ.ഡിയുമായി കൈകോര്&#x200d;ത്തു. നിയമ സഭ തിരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിനെയും ഇടതുപാര്&#x200d;ട്ടികളെയും ഒന്നിച്ചുചേര്&#x200d;ത്തുകൊണ്ട് സഖ്യം ബിഹാറില്&#x200d; വെന്നിക്കൊടി പാറിച്ചു മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കുകയും ചെയ്തു. നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും നിതീഷ് കുമാര്&#x200d; ബി.ജെ.പിയെ പരസ്യമായി പിന്തുണച്ചത് സഖ്യത്തില്&#x200d; വിള്ളല്&#x200d; വീഴ്ത്തി. സി.ബി.ഐ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും എതിരെ അഴിമതിക്കേസില്&#x200d; കുറ്റം ചുമത്തിയതിന് പിന്നാലെ തന്റെ &#8216;ക്ലീന്&#x200d;&#8217; ഇമേജിനെക്കുറിച്ച് ആശങ്കാകുലനായ അദ്ദേഹം 2017 ല്&#x200d; വീണ്ടും മുഖ്യ മന്ത്രി സ്ഥാനം രാജിവെച്ചു. ഉടനടി പ്രതിപക്ഷത്തുള്ള ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കി 2017 ല്&#x200d; വീണ്ടും മുഖ്യ മന്ത്രിയായി.</p>
<p> 2020 ല്&#x200d; ബി.ജെ.പിക്കൊപ്പം തന്നെ തുടര്&#x200d;ന്നെ ങ്കിലും 2022 ല്&#x200d; സഖ്യം തകര്&#x200d;ന്നു. പാര്&#x200d;ട്ടിയെ പിളര്&#x200d;ത്താനും തന്നെ തളര്&#x200d;ത്താനും ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ആരോപണം. വീണ്ടും മഹാസഖ്യത്തിന്റെ ഭാഗമായി. ആര്&#x200d;ജെഡിയുടെ പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായി. സര്&#x200d;ക്കാരിന്റെ കാലാവധിതീരാന്&#x200d; ഒന്നര വര്&#x200d;ഷം മാത്രം ബാക്കി നില്&#x200d;ക്കെ 2024 ല്&#x200d; മഹാസഖ്യം വിട്ട് വീണ്ടും നിതീഷ് എന്&#x200d;.ഡി.എയിലേക്ക് ചേക്കേറി. ചാട്ടവും കരണം മറിച്ചിലും നന്നായി അറിയുന്ന നിതീഷ് അധികാരം നിലനിര്&#x200d;ത്താന്&#x200d; ഏതറ്റം വരെയും പോകുമെന്നതാണ് ഇതുവരെയുള്ള ചരിത്രം അതിനാല്&#x200d; തന്നെ ബിഹാറിലെ എന്&#x200d;.ഡി.എ സഖ്യം കൊട്ടിഘോഷിച്ച് ആഘോഷിക്കുമ്പോഴും എത്രനാള്&#x200d; നിതീഷ് ഇതില്&#x200d; തുടരുമെന്നത് കാത്തിരുന്നു കാണേണ്ടതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-king-of-transitions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാര്‍ ആര്‍ക്കൊപ്പം?, വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ലീഡ് ഇന്‍ഡ്യ സഖ്യത്തിന്</title>
		<link>https://www.chandrikadaily.com/bihar-with-whom-counting-of-votes-started-first-lead-for-india-coalition.html</link>
					<comments>https://www.chandrikadaily.com/bihar-with-whom-counting-of-votes-started-first-lead-for-india-coalition.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 14 Nov 2025 03:22:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[biharassamblyelection2025]]></category>
		<category><![CDATA[biharelectionresult2025]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363552</guid>

					<description><![CDATA[തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ലീഡ് ഇന്‍ഡ്യ സഖ്യത്തിനാണ്.]]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d; ആര്&#x200d;ക്കൊപ്പമെന്നറിയാന്&#x200d; ഇനി മണിക്കൂറുകള്&#x200d; മാത്രം. വോട്ടെണ്ണല്&#x200d; ആരംഭിച്ചു. തപാല്&#x200d; വോട്ടുകള്&#x200d; എണ്ണിത്തുടങ്ങിയപ്പോള്&#x200d; ആദ്യ ലീഡ് ഇന്&#x200d;ഡ്യ സഖ്യത്തിനാണ്. 243 മണ്ഡലങ്ങളില്&#x200d; രണ്ട് ഘട്ടങ്ങളായായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പില്&#x200d; 66.91 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. 20 വര്&#x200d;ഷത്തിനുശേഷം നടന്ന റെക്കോര്&#x200d;ഡ് പോളിംഗ് ആണിത്. വോട്ടെണ്ണല്&#x200d; കേന്ദ്രത്തിന്റെ മുന്നില്&#x200d; വന്&#x200d;ജനക്കൂട്ടമാണ് കാത്തിരിക്കുന്നത്.</p>
<p>ഭരണ ഭരണവിരുദ്ധ വികാരം ഉയര്&#x200d;ന്ന പോളിംഗ് ശതമാനത്തിന് കാരണമാകുമെന്ന പ്രതീക്ഷയിലാണ് ഇന്&#x200d;ഡ്യ സഖ്യ നേതാക്കള്&#x200d;. അതിനിടെ വോട്ടെണ്ണലിന് മണിക്കൂറുകള്&#x200d; ബാക്കിനില്&#x200d;ക്കെ പോളിംഗ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്&#x200d; അപ്രത്യക്ഷമായതില്&#x200d; കോണ്&#x200d;ഗ്രസും ആര്&#x200d;ജെഡിയും വിമര്&#x200d;ശനം ശക്തമാക്കിയിട്ടുണ്ട്. വിഷയത്തില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; മറുപടി പറയണമെന്ന് കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു.</p>
<p>മറ്റു സംസ്ഥാനങ്ങളില്&#x200d; വോട്ട് രേഖപ്പെടുത്തിയ ബിജെപി നേതാക്കള്&#x200d; ബുഹാറിലും വോട്ടുചെയ്‌തെന്ന കോണ്&#x200d;ഗ്രസ് ആരോപണങ്ങള്&#x200d;ക്കിടെയാണ് സ്‌ട്രോങ്ങ് റൂമിലെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവന്നത്.<br />
മുസാഫര്&#x200d;പൂര്&#x200d; ഉള്&#x200d;പ്പടെയുള്ള പല ജില്ലകളിലെയും സ്‌ട്രോങ് റൂമുകളിലെ സിസിടിവി ഓഫാക്കിയതായാണ് ആരോപണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-with-whom-counting-of-votes-started-first-lead-for-india-coalition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു, രണ്ടാംഘട്ട വിധിയെഴുത്ത് മറ്റന്നാൾ</title>
		<link>https://www.chandrikadaily.com/bihar-assembly-elections.html</link>
					<comments>https://www.chandrikadaily.com/bihar-assembly-elections.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 16:58:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362819</guid>

					<description><![CDATA[122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്കെത്തുന്നത്.]]></description>
										<content:encoded><![CDATA[<p>ബിഹാര്&#x200d; നിയമസഭ തിരഞ്ഞെടുപ്പില്&#x200d; രണ്ടാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിച്ചു. നാളത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം മറ്റന്നാളാണ് വോട്ടിങ് നടക്കുക. നവംബര്&#x200d; 6ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്&#x200d; 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 64.46 ശതമാനമായിരുന്നു പോളിങ്. 122 മണ്ഡലങ്ങളാണ് രണ്ടാംഘട്ടത്തില്&#x200d; പോളിങ് ബൂത്തിലേക്കെത്തുന്നത്.</p>
<p>അവസാനവട്ട പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് വിവിധയിടങ്ങളില്&#x200d; റാലികള്&#x200d; നടന്നു. അതേസമയം, വോട്ട് കൊള്ളയില്&#x200d; ബിജെപിക്കെതിരെ രാഹുല്&#x200d; ഗാന്ധി രൂക്ഷ വിമര്&#x200d;ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും എങ്ങോട്ടുതന്നെ പോയാലും വോട്ടു കൊള്ളയുടെ പേരില്&#x200d; പിടിക്കപ്പെടുമെന്ന് പ്രചാരണ റാലിയില്&#x200d; അദ്ദേഹം പറഞ്ഞു. മോദിക്കും ഷായ്ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടുകൊള്ള ആരോപണത്തില്&#x200d; മറുപടിയില്ല. സത്യം എന്താണെന്ന് ഇപ്പോള്&#x200d; ജനങ്ങളുടെ മുന്നിലുണ്ട് –രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-assembly-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല; ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് ഷർജീൽ ഇമാം</title>
		<link>https://www.chandrikadaily.com/high-court-rejects-bail-plea-sharjeel-imam-says-he-will-not-contest-bihar-elections.html</link>
					<comments>https://www.chandrikadaily.com/high-court-rejects-bail-plea-sharjeel-imam-says-he-will-not-contest-bihar-elections.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 17 Oct 2025 09:20:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[sharjil imam]]></category>
		<category><![CDATA[uapa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358909</guid>

					<description><![CDATA[ബീഹാറിലെ ബഹാദൂർ ഗഞ്ചിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു ഷർജീലിന്റെ തീരുമാനം. എന്നാൽ അവസാന നിമിഷം തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ആവശ്യം മുൻ നിർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ഷർജീലിൽ പിന്മാറിയത്. സി എ എ വിരുദ്ധ സമരനേതൃത്വത്തിലുണ്ടായിരുന്ന ഷർജീൽ ഇമാമിനെ 2020 നാണ് ദൽഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തത്‌. തന്റെ കൂടെയുള്ളത് പരമ്പരാഗത രാഷ്ട്രീയക്കാരല്ലെന്നും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയലും ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ സന്ദേശം നൽകാനുള്ള ശ്രമം [&#8230;]]]></description>
										<content:encoded><![CDATA[<p>ബീഹാറിലെ ബഹാദൂർ ഗഞ്ചിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനായിരുന്നു ഷർജീലിന്റെ തീരുമാനം. എന്നാൽ അവസാന നിമിഷം തെരഞ്ഞെടുപ്പ് പ്രചാരണം എന്ന ആവശ്യം മുൻ നിർത്തി സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതിനെ തുടർന്നാണ് ഷർജീലിൽ പിന്മാറിയത്.</p>
<p>സി എ എ വിരുദ്ധ സമരനേതൃത്വത്തിലുണ്ടായിരുന്ന ഷർജീൽ ഇമാമിനെ 2020 നാണ് ദൽഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌തത്‌. തന്റെ കൂടെയുള്ളത് പരമ്പരാഗത രാഷ്ട്രീയക്കാരല്ലെന്നും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയലും ജനങ്ങൾക്ക് ജനാധിപത്യത്തിന്റെ സന്ദേശം നൽകാനുള്ള ശ്രമം തുടരുമെന്നും ഷർജീൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/high-court-rejects-bail-plea-sharjeel-imam-says-he-will-not-contest-bihar-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടക്കാല ജാമ്യം തേടി ഷർജീൽ ഇമാം</title>
		<link>https://www.chandrikadaily.com/sharjeel-imam-seeks-interim-bail-to-contest-bihar-elections.html</link>
					<comments>https://www.chandrikadaily.com/sharjeel-imam-seeks-interim-bail-to-contest-bihar-elections.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 13 Oct 2025 16:09:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bail appplication]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[sharjil imam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358294</guid>

					<description><![CDATA[നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ അ‍ടക്കമുള്ളവർ ജയിലിലായിരുന്നപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഷർജീൽ ഇടക്കാല ജാമ്യം തേടി ഡൽഹി വിചാരണ കോടതിയെ സമീപിച്ചു. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഷർജീലിന്റെ നീക്കം.</p>
<p>ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെന്നും ബഹാദുർ​ഗഞ്ച് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് തീരുമാനമെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ അരവിന്ദ് കെജ്‌രിവാള്&#x200d; അ&#x200d;ടക്കമുള്ളവർ ജയിലിലായിരുന്നപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു.</p>
<p>ഡൽഹി ജെഎൻയുവിലെ പിഎച്ഡി വിദ്യാർഥിയായിരിക്കെ സിഎഎ സമരത്തിന് നേതൃത്വം നൽകിയതിന് അറസ്റ്റിലായ ഷർജീൽ കലാപത്തിന് ആസൂത്രണം നടത്തി എന്നതടക്കം എട്ട് കേസുകളുടെ പേരിൽ 2020 മുതൽ തിഹാർ ജയിലിലാണ്. സിഎഎ വിരുദ്ധ സമരകാലത്ത് ഷർജീൽ ഷഹീൻ ബാ​ഗിൽ നടത്തിയ സമരവും പ്രഭാഷണവുമാണ് പിന്നീട് ഇന്ത്യൻ പീനൽ കോഡ് 1860 പ്രകാരമുള്ള രാജ്യദ്രോഹം, വിവിധ വിഭാ​ഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ദേശായോദ്​ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകൾ, വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകൾ, യുഎപിഎ നിയമപ്രകാരമുള്ള പ്രവർത്തനം എന്നീ വകുപ്പുകൾ പ്രകാരമുള്ള കേസിലേക്ക് നയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharjeel-imam-seeks-interim-bail-to-contest-bihar-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹുമാനവുമില്ല തെരഞ്ഞെടുപ്പില്&#x200d; സീറ്റുമില്ല; രാജി ഭീഷണിയുമായി കേന്ദ്ര മന്ത്രി</title>
		<link>https://www.chandrikadaily.com/no-honor-and-no-seat-in-the-election-union-minister-threatened-to-resign.html</link>
					<comments>https://www.chandrikadaily.com/no-honor-and-no-seat-in-the-election-union-minister-threatened-to-resign.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 Jan 2025 06:02:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[central minister]]></category>
		<category><![CDATA[Resign]]></category>
		<category><![CDATA[seat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327158</guid>

					<description><![CDATA[നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 20 സീറ്റ് ആവശ്യപ്പെട്ടതിനെ തുടര്&#x200d;ന്ന് മാഞ്ചി രാഷ്ട്രീയ വൃത്തങ്ങളില്&#x200d; കോളിളക്കം സൃഷ്ടിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>ബീഹാറില്&#x200d; വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; മതിയായ സീറ്റ് നിഷേധിച്ചതിനാല്&#x200d; മന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്&#x200d;ച്ച സ്ഥാപകനുമായ ജിതന്&#x200d; റാം മാഞ്ചി.</p>
<p>ബീഹാറിലെ മുംഗേറില്&#x200d; ദളിത് വിഭാഗമായ &#8216;ഭുയാന്&#x200d; മുഹ്‌സാര്&#x200d;&#8217; സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് കേന്ദ്ര സൂഷ്മ ചെറുകിട വ്യവസായ മന്ത്രിയുടെ പരസ്യ പ്രതികരണം. എന്&#x200d;.ഡി.എ തന്റെ പാര്&#x200d;ട്ടിയെ അവഗണിക്കുന്നുവെന്ന് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. ഡല്&#x200d;ഹിയിലും ജാര്&#x200d;ഖണ്ഡിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്&#x200d; തന്റെ പാര്&#x200d;ട്ടിക്ക് ഒരു സീറ്റ് പോലും നല്&#x200d;കിയില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ബിന്&#x200d; ഭയ് ന ഹോട്ട് പ്രീതി&#8217; (ഭയം ആദരവ് ജനിപ്പിക്കുന്നു) എന്ന രാംചരിതമാനസിന്റെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് ബീഹാറില്&#x200d; തന്റെ കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് മാഞ്ചി പറഞ്ഞു. മന്ത്രിസഭയില്&#x200d; നിന്ന് രാജിവയ്‌ക്കേണ്ടിവരുമെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നേരത്തെ, നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 20 സീറ്റ് ആവശ്യപ്പെട്ടതിനെ തുടര്&#x200d;ന്ന് മാഞ്ചി രാഷ്ട്രീയ വൃത്തങ്ങളില്&#x200d; കോളിളക്കം സൃഷ്ടിച്ചിരുന്നു. &#8216;നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 40 സീറ്റില്&#x200d; മത്സരിക്കാനാണ് ഞങ്ങളുടെ പ്രവര്&#x200d;ത്തകര്&#x200d; ആവശ്യപ്പെടുന്നത് എന്നാല്&#x200d; 20 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണ് ഞങ്ങള്&#x200d; കരുതുന്നത്,&#8217; മാഞ്ചി പറഞ്ഞു</p>
<p>പാട്‌നയിലെ ഗാന്ധി മൈതാനിയില്&#x200d; പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരുടെ സമ്മേളനത്തോടെ ബീഹാറില്&#x200d; പാര്&#x200d;ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുള്ള പദ്ധതികള്&#x200d; മാഞ്ചി പ്രഖ്യാപിച്ചു. &#8216;ഞങ്ങളെ വിലകുറച്ച് കാണരുത്, ഞങ്ങള്&#x200d; ശക്തി കാണിക്കും,&#8217; കേന്ദ്രമന്ത്രി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-honor-and-no-seat-in-the-election-union-minister-threatened-to-resign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; ബി.ജെ.പി 100 കടന്നാല്&#x200d; ജോലി ഉപേക്ഷിക്കുമെന്ന് പ്രശാന്ത് കിഷോര്&#x200d;</title>
		<link>https://www.chandrikadaily.com/prashanth-kishor-about-bihar-election.html</link>
					<comments>https://www.chandrikadaily.com/prashanth-kishor-about-bihar-election.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 04 Mar 2021 03:58:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[prashant kishor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=181332</guid>

					<description><![CDATA[തൃണമൂലില്&#x200d; ചില ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ വിടവുകള്&#x200d; നികത്താന്&#x200d; ബിജെപി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോര്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാളില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസും മുഖ്യമന്ത്രി മമത ബാനര്&#x200d;ജിയും വീണ്ടും അധികാരത്തിലെത്തുമെന്ന് ആവവര്&#x200d;ത്തിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്&#x200d; പ്രശാന്ത് കിഷോര്&#x200d;. ബിജെപി ബംഗാളില്&#x200d; അധികാരം നേടുകയാണെങ്കില്&#x200d; ഈ ജോലി ഉപേക്ഷിച്ച് വ്യത്യസ്തമായ മറ്റെന്തെങ്കിലും മേഖലയിലേക്ക് പോകുമെന്നും പ്രശാന്ത് കിഷോര്&#x200d; പറഞ്ഞു.</p>
<p>സ്വകാര്യ വാര്&#x200d;ത്താ ചാനലിനു നല്&#x200d;കിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോര്&#x200d; ഇക്കാര്യം വ്യക്തമാക്കിയത്. ബംഗാളില്&#x200d; ബിജെപി നൂറ് സീറ്റിന് മുകളില്&#x200d; വിജയിക്കുകയാണെങ്കില്&#x200d; ഞാന്&#x200d; ജോലി നിര്&#x200d;ത്തും. ഐ.പി.എ.സി എന്ന തന്റെ തെരഞ്ഞെടുപ്പ് പ്രവര്&#x200d;ത്തന സ്ഥാപനം വിടും. വ്യത്യസ്തമായ മറ്റെന്തെങ്കിലും ജോലി ചെയ്യും. മറ്റൊരു തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്&#x200d;ത്തനങ്ങളില്&#x200d; നിങ്ങള്&#x200d;ക്കെന്നെ കാണാനില്ല പ്രശാന്ത് കിഷോര്&#x200d; പറഞ്ഞു. ഉത്തര്&#x200d;പ്രദേശില്&#x200d; താന്&#x200d; പരാജയപ്പെട്ടിട്ടുണ്ട്.</p>
<p>അവിടെ ഞങ്ങള്&#x200d;ക്ക് വേണ്ട കാര്യങ്ങള്&#x200d; ചെയ്യാന്&#x200d; സാധിച്ചിരുന്നില്ല. പക്ഷേ ബംഗാളില്&#x200d; എനിക്ക് ഒഴിവ്കഴിവ് പറയാനാവില്ല. മമത തനിക്ക് പ്രവര്&#x200d;ത്തിക്കാന്&#x200d; വേണ്ടത്ര സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ബംഗാള്&#x200d; നഷ്ടപ്പെടുകയാണെങ്കില്&#x200d;. താന്&#x200d; ഈ ജോലിക്ക് യോഗ്യനല്ലെന്ന് സമ്മതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>തൃണമൂലില്&#x200d; ചില ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ആ വിടവുകള്&#x200d; നികത്താന്&#x200d; ബിജെപി വളരെ സഹായകരമായെന്നും പ്രശാന്ത് കിഷോര്&#x200d; പറഞ്ഞു. പണവും പദവികളും ടിക്കറ്റും നല്&#x200d;കി ബിജെപി ചില നേതാക്കളെ വശത്താക്കുന്നുണ്ട്. അതില്&#x200d; അതിശയപ്പെടാനില്ല. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്ക് ഒരു ആവേശം സൃഷ്ടിക്കാനാണ് 200 സീറ്റുകള്&#x200d; നേടുമെന്നെല്ലാം അമിത് ഷാ പറയുന്നത്. അതിനപ്പുറത്തേക്ക് ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സുവേന്ദു അധികാരിയുടെ ശക്തി എന്താണെന്ന് മെയ് രണ്ടിന് അറിയാം. മമത നന്ദിഗ്രാമില്&#x200d; മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prashanth-kishor-about-bihar-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാറില്&#x200d; എന്&#x200d;ഡിഎ തകരുന്നു; അടുത്ത വര്&#x200d;ഷം ഇടക്കാല തെരഞ്ഞെടുപ്പ് വരുമെന്ന് തേജസ്വി യാദവ്</title>
		<link>https://www.chandrikadaily.com/thejaswi-yadav-about-bihar-byelection.html</link>
					<comments>https://www.chandrikadaily.com/thejaswi-yadav-about-bihar-byelection.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 22 Dec 2020 14:25:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[tejaswi yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173292</guid>

					<description><![CDATA[മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു പരാജയത്തില്&#x200d; നിരാശരാകാന്&#x200d; പാടില്ലെന്നു വോട്ടു ശതമാന കണക്കുകള്&#x200d; നിരത്തി തേജസ്വി വാദിച്ചു. എന്&#x200d;ഡിഎയുമായി കേവലം 12,500 വോട്ടിന്റെ കുറവാണ് മഹാസഖ്യത്തിനുണ്ടായത്.]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാറില്&#x200d; എന്&#x200d;ഡിഎയില്&#x200d; കടുത്ത ഭിന്നതയുണ്ടെന്നും നിതീഷ് കുമാര്&#x200d; സര്&#x200d;ക്കാര്&#x200d; നിലംപതിക്കുമെന്നും പ്രതിപക്ഷനേതാവ് തേജസ്വി യാദവ്. അടുത്ത വര്&#x200d;ഷം ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാവാനും അദ്ദേഹം അണികള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി. നിയമസഭാ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാന്&#x200d; ചേര്&#x200d;ന്ന ആര്&#x200d;ജെഡി നേതൃയോഗത്തിലാണ് തേജസ്വി യാദവ് ഇടക്കാല തെരഞ്ഞെടുപ്പിനു തയാറാവാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയത്.</p>
<p>മഹാസഖ്യത്തിന്റെ പരാജയത്തിനു കാരണം സഖ്യകക്ഷിയായ കോണ്&#x200d;ഗ്രസാണെന്നു യോഗത്തില്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നു. സീറ്റു വിഭജനത്തില്&#x200d; അര്&#x200d;ഹിക്കുന്നതിലുമധികം സീറ്റുകള്&#x200d; കോണ്&#x200d;ഗ്രസ് വിലപേശി വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പു പ്രവര്&#x200d;ത്തനത്തില്&#x200d; വേണ്ടത്ര ശ്രദ്ധിച്ചില്ലെന്നാണ് ആരോപണമുയര്&#x200d;ന്നത്. കോണ്&#x200d;ഗ്രസിനെതിരായ ആരോപണത്തെ കുറിച്ചു തേജസ്വി യാദവ് നേരിട്ടു പ്രതികരിച്ചില്ല. മുന്നണി രാഷ്ട്രീയത്തില്&#x200d; പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരുമെന്നു മാത്രമാണു തേജസ്വി സഖ്യകക്ഷി പാളിച്ചയെ സൂചിപ്പിച്ചത്.</p>
<p>മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പു പരാജയത്തില്&#x200d; നിരാശരാകാന്&#x200d; പാടില്ലെന്നു വോട്ടു ശതമാന കണക്കുകള്&#x200d; നിരത്തി തേജസ്വി വാദിച്ചു. എന്&#x200d;ഡിഎയുമായി കേവലം 12,500 വോട്ടിന്റെ കുറവാണ് മഹാസഖ്യത്തിനുണ്ടായത്. മഹാസഖ്യത്തിന്റെ വിജയത്തെ തെരഞ്ഞെടുപ്പു കമ്മിഷന്&#x200d; അട്ടിമറിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്&#x200d; ആര്&#x200d;ജെഡിയെ പിന്തുണച്ച വോട്ടര്&#x200d;മാരോടു നന്ദി അറിയിക്കാനായി ജനുവരിയില്&#x200d; ആര്&#x200d;ജെഡി സംസ്ഥാനതല യാത്ര സംഘടിപ്പിക്കുമെന്നും തേജസ്വി വെളിപ്പെടുത്തി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thejaswi-yadav-about-bihar-byelection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഹാര്&#x200d; തോല്&#x200d;വി; ഒടുവില്&#x200d; നേതാക്കള്&#x200d; രാഹുല്&#x200d; ഗാന്ധിയുമായി ചര്&#x200d;ച്ചയ്ക്ക്</title>
		<link>https://www.chandrikadaily.com/congress-to-discuss-bihar-mistakes-in-front-of-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/congress-to-discuss-bihar-mistakes-in-front-of-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 19 Nov 2020 14:16:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar election]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[congress in bihar]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168367</guid>

					<description><![CDATA[നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 70 സീറ്റില്&#x200d; മത്സരിച്ച കോണ്&#x200d;ഗ്രസ് 19 ഇടത്ത് മാത്രമാണ് ജയിച്ചിരുന്നത്.]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാര്&#x200d; തെരഞ്ഞെടുപ്പിലെ കനത്ത തോല്&#x200d;വിക്ക് പിന്നാലെ നേതാക്കള്&#x200d; തമ്മില്&#x200d; നടത്തിയ വാക് പോരുകള്&#x200d;ക്ക് അവസാനമാകുന്നു. വിഷയം രാഹുല്&#x200d;ഗാന്ധിയുടെ അധ്യക്ഷതയില്&#x200d; വൈകാതെ പാര്&#x200d;ട്ടി ചര്&#x200d;ച്ച ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ മുതിര്&#x200d;ന്ന പാര്&#x200d;ട്ടി നേതാവ് അഖിലേഷ് പ്രസാദ് സിങ് രാഹുല്&#x200d; ഗാന്ധിയെ സമീപിച്ചു.</p>
<p>&#8216;കോണ്&#x200d;ഗ്രസ് സീറ്റുകള്&#x200d; തെരഞ്ഞെടുത്തത് തെറ്റായിരുന്നു. തീരുമാനം എടുക്കും മുമ്പ് ആഴത്തിലുള്ള അപഗ്രഥനം വേണ്ടിയിരുന്നു. പാര്&#x200d;ട്ടി തിടുക്കത്തിലാണ് ഇക്കാര്യങ്ങള്&#x200d; ചെയ്തത്&#8217; &#8211; അഖിലേഷ് എന്&#x200d;ഡിടിവിയോട് പറഞ്ഞു.</p>
<p>&#8216;ബിഹാര്&#x200d; തെരഞ്ഞെടുപ്പിലെ തോല്&#x200d;വിയിലെ ഉത്തരവാദിത്വം ഞാന്&#x200d; ഏറ്റെടുക്കുന്നു. രാഹുല്&#x200d;ഗാന്ധിയോട് സമയം ചോദിച്ചിട്ടുണ്ട്. സംഘടനയിലെ ദൗര്&#x200d;ബല്യങ്ങള്&#x200d; പരിഹരിക്കണം എന്ന് ഞാന്&#x200d; ആവശ്യപ്പെടും. ബ്ലോക്-ജില്ലാ തലങ്ങളിലാണ് പാര്&#x200d;ട്ടി ദുര്&#x200d;ബലമായി കിടക്കുന്നത്&#8217; &#8211; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>നേരത്തെ, വിഷയത്തില്&#x200d; മുതിര്&#x200d;ന്ന നേതാക്കളായ കപില്&#x200d; സിബല്&#x200d;, പി ചിദംബരം എന്നിവര്&#x200d; പ്രതികരിച്ചിരുന്നു. രാഷ്ട്രീയ യാഥാര്&#x200d;ത്ഥ്യങ്ങള്&#x200d; തിരിച്ചറിഞ്ഞ് പാര്&#x200d;ട്ടി ശക്തിപ്പെടുത്തണെന്നാണ് കപില്&#x200d; സിബല്&#x200d; ആവശ്യപ്പെട്ടിരുന്നത്. താഴേത്തട്ടില്&#x200d; കോണ്&#x200d;ഗ്രസ് ദുര്&#x200d;ബലമാണ് എന്നു തെളിയിക്കുന്നതാണ് ബിഹാറിലെ ജനവിധി എന്നാണ് ചിദംബരം പറഞ്ഞിരുന്നത്.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 70 സീറ്റില്&#x200d; മത്സരിച്ച കോണ്&#x200d;ഗ്രസ് 19 ഇടത്ത് മാത്രമാണ് ജയിച്ചിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-to-discuss-bihar-mistakes-in-front-of-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം ബിഹാറില്&#x200d; മന്ത്രി രാജിവെച്ചു</title>
		<link>https://www.chandrikadaily.com/bihar-minister-resigned-news.html</link>
					<comments>https://www.chandrikadaily.com/bihar-minister-resigned-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 19 Nov 2020 10:57:28 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[bihar election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168318</guid>

					<description><![CDATA[വിദ്യാഭ്യാസ മന്ത്രി മേവാലാല്&#x200d; ചൗധരിയാണ് രാജിവെച്ചത്.]]></description>
										<content:encoded><![CDATA[<p>പട്‌ന: ബിഹാറില്&#x200d; എന്&#x200d;ഡിഎ സഖ്യം അധികാരത്തിലെത്തി മൂന്നാം ദിവസം അഴിമതിയാരോപണത്തെ തുടര്&#x200d;ന്ന് മന്ത്രി രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി മേവാലാല്&#x200d; ചൗധരിയാണ് രാജിവെച്ചത്. ജെഡിയു അംഗമായ ഇദ്ദേഹത്തിനെതിരെ ആര്&#x200d;ജെഡി അഴിമതിയാരോപണം ഉന്നയിച്ചതിനെ തുടര്&#x200d;ന്നാണ് രാജിവെച്ചത്.</p>
<p>2017ല്&#x200d; ഭഗല്&#x200d;പൂര്&#x200d; യൂണിവേഴ്‌സിറ്റി വൈസ് ചാന്&#x200d;സലറായിരിക്കെ അസിസ്റ്റന്റ് പൊഫസര്&#x200d;മാരുടെയും ജൂനിയര്&#x200d; സൈന്റിസ്റ്റുകളുടെയും നിയമനത്തില്&#x200d; അഴിമതി നടത്തിയതിന് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. അന്ന് ബിഹാര്&#x200d; ഗവര്&#x200d;ണറായിരുന്ന ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്&#x200d; അനുമതി നല്&#x200d;കിയിരുന്നത്. പക്ഷെ ഇതുവരെ കുറ്റപത്രം സമര്&#x200d;പ്പിച്ചിട്ടില്ല.</p>
<p>തനിക്കെതിരെ മാത്രമല്ല നിരവധി നേതാക്കള്&#x200d;ക്കെതിരെ കേസുകളുണ്ടെന്നും എന്നാല്&#x200d; കോടതി ശിക്ഷിച്ചാല്&#x200d; മാത്രമേ കുറ്റക്കാരനാവൂ എന്നുമായിരുന്നു മേവാലാലിന്റെ ന്യായീകരണം. എന്നാല്&#x200d; നിതീഷ് ക്രിമിനലുകളുടെ ഉള്&#x200d;പ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരിച്ചതെന്ന വിമര്&#x200d;ശനം ശക്തമാക്കിയതോടെ മേവാലാലിനോട് രാജിവെക്കാന്&#x200d; മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bihar-minister-resigned-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
