<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bihar police &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bihar-police/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 08 Oct 2023 14:26:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bihar police &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അപകടത്തില്&#x200d; മരിച്ചയാളുടെ മൃതദേഹം പാലത്തില്&#x200d; നിന്ന് കനാലിലേക്ക് എറിഞ്ഞ്‌ ബിഹാര്&#x200d; പൊലീസ്</title>
		<link>https://www.chandrikadaily.com/1bihar-police-threw-the-body-of-the-person-who-died-in-the-accident-from-the-bridge-into-the-canal.html</link>
					<comments>https://www.chandrikadaily.com/1bihar-police-threw-the-body-of-the-person-who-died-in-the-accident-from-the-bridge-into-the-canal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Oct 2023 14:23:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[bihar police]]></category>
		<category><![CDATA[canal]]></category>
		<category><![CDATA[deadbody]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278393</guid>

					<description><![CDATA[ബിഹാറിലെ മുസഫര്&#x200d;പൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് മനുഷ്യത്വരഹിതമായ സംഭവം]]></description>
										<content:encoded><![CDATA[<p>അപകടത്തില്&#x200d; മരിച്ചയാളുടെ മൃതദേഹം പാലത്തില്&#x200d; നിന്ന് കനാലിലിലേക്ക് തള്ളി പൊലീസ്. ബിഹാറിലെ മുസഫര്&#x200d;പൂരിലെ ഫാകുലി ഒ.പി ഏരിയയിലാണ് മനുഷ്യത്വരഹിതമായ സംഭവം. ഇവിടുത്തെ ധോധി പാലത്തില്&#x200d; നിന്നാണ് 3 പൊലീസുകാര്&#x200d; ചേര്&#x200d;ന്ന് മൃതദേഹം കനാലിലേക്ക് ഇട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്&#x200d;മീഡിയയില്&#x200d; പ്രചരിക്കുകയും പൊലീസിനെതിരെ വലിയ വിമര്&#x200d;ശനം ഉയരുകയും ചെയ്തിട്ടുണ്ട്.വാഹനാപകടത്തില്&#x200d; മരിച്ച വ്യക്തിയുടെ രക്തത്തില്&#x200d; കുളിച്ച മൃതദേഹം 2 പൊലീസുകാര്&#x200d; ചേര്&#x200d;ന്ന് വലിച്ചിഴച്ച് പാലത്തിന്റെ വശത്തേക്ക് കൊണ്ടുവരികയും മൂന്നാമന്റെ സഹായത്തോടെ താഴെയുള്ള കനാലിലേക്ക് ഇടുകയുമായിരുന്നു.</p>
<p>മൃതദേഹമൊന്നാകെയാണ് കനാലിലേക്ക് തള്ളുന്നതെന്ന് ദൃശ്യങ്ങളില്&#x200d; നിന്ന് വ്യക്തമാണ്. പാലത്തില്&#x200d; ചില നാട്ടുകാര്&#x200d; നോക്കിനില്&#x200d;ക്കവെയാണ് പൊലീസ് ക്രൂരത.സംഭവം വിവാദമായതോടെ കൃത്യത്തെ ന്യായീകരിച്ച് പൊലീസ് രംഗത്തെത്തി. &#8216;പാലത്തില്&#x200d; വച്ച് ഒരു വൃദ്ധന്&#x200d; ട്രക്ക് ഇടിച്ച് മരിക്കുകയായിരുന്നു. മരിച്ചയാളുടെ ചില ശരീരഭാഗങ്ങളും വസ്ത്രങ്ങളും റോഡില്&#x200d; നിന്ന് എടുക്കാനാവാത്ത വിധം കിടന്നതിനാല്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി വീണ്ടെടുക്കാനായില്ല. പറ്റുന്ന ഭാ?ഗങ്ങള്&#x200d; എടുത്ത് പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് അയച്ചു. ബാക്കിയുള്ളവ കനാലില്&#x200d; വലിച്ചെറിഞ്ഞു&#8217; ഫാകുലി ഒ.പി പൊലീസ് സ്‌റ്റേഷന്&#x200d; ഇന്&#x200d;ചാര്&#x200d;ജ് മോഹന്&#x200d; കുമാര്&#x200d; പറഞ്ഞു.</p>
<p>സംഭവത്തില്&#x200d; മുസഫര്&#x200d;പൂര്&#x200d; പൊലീസ് വാര്&#x200d;ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.&#8217;ഞായറാഴ്ച രാവിലെയാണ് വൃദ്ധന്&#x200d; അപകടത്തില്&#x200d;പ്പെട്ട് മരിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മരിച്ചയാളുടെ മൃതദേഹം ശ്രീകൃഷ്ണ മെഡിക്കല്&#x200d; കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്&#x200d;ട്ടത്തിനായി അയച്ചു&#8217; പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>അതേസമയം, വൈറലായ വീഡിയോയുടെ ആധികാരികത പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ, വീഡിയോ വൈറലായതോടെ വലിച്ചെറിഞ്ഞ ഭാഗങ്ങള്&#x200d; കനാലില്&#x200d; നിന്ന് പൊലീസ് വീണ്ടെടുക്കുകയും പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് അയക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bihar-police-threw-the-body-of-the-person-who-died-in-the-accident-from-the-bridge-into-the-canal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാരൂഖ് രക്ഷപ്പെട്ടത് തീയിട്ട ട്രെയിനിൽ ; പൊലീസ് വീഴ്ച ഗുരുതരം</title>
		<link>https://www.chandrikadaily.com/11seton-fire-defendent.html</link>
					<comments>https://www.chandrikadaily.com/11seton-fire-defendent.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Apr 2023 06:00:25 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[bihar police]]></category>
		<category><![CDATA[defendant]]></category>
		<category><![CDATA[faacebook]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246534</guid>

					<description><![CDATA[ സംഭവത്തിന് ശേഷം കേരളത്തിൽ തങ്ങിയത് 4 മണിക്കൂർ എന്നിട്ടും പൊലീസ് കണ്ടെത്തിയില്ല]]></description>
										<content:encoded><![CDATA[<p>കുറ്റം ചെയ്യാന്&#x200d; തന്നെ പ്രേരിപ്പിച്ചത് മറ്റൊരാളുടെ ഉപദേശമെന്ന് എലത്തൂരില്&#x200d; ട്രെയിനില്&#x200d; തീ കൊളുത്തിയ പ്രതി. ചോദ്യം ചെയ്യലില്&#x200d; പ്രതി പറഞ്ഞ നിര്&#x200d;ണായക വിവരങ്ങള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് ലഭിച്ചു. ആക്രമണം നടത്തിയാല്&#x200d; നല്ലത് സംഭവിക്കുമെന്ന് ഒരാള്&#x200d; ഉപദേശം നല്&#x200d;കിയത് കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ഇയാള്&#x200d; പൊലീസിനോട് പറഞ്ഞു.</p>
<p>സംഭവത്തിന് ശേഷം കേരളത്തിൽ തങ്ങിയത് 4 മണിക്കൂർ എന്നിട്ടും പൊലീസ് കണ്ടെത്തിയില്ല. കണ്ണൂർ പൊലീസ് ആകെ നടത്തിയത് ജില്ലാ ആശുപത്രിയിലെ തിരച്ചിൽ. രണ്ട് കമ്പാർട്ട് മെൻ്റ് മാറിയിരുന്നാണ് യാത്ര ചെയ്തത്. അജ്മീർ ട്രെയിനിൽ യാത്ര ചെയ്തത് ടിക്കറ്റില്ലാതെന്ന് പ്രതി. പ്രതിയെ പിടികൂടിയത് രത്നഗിരിയിൽ വെച്ച് മഹാരാഷ്ട്ര പൊലീസ്. എന്നിട്ടും മുഖ്യമന്ത്രി കേരളപൊലീസിനെ അഭിനന്ദിച്ചിരുന്നു.</p>
<p>ഡെല്&#x200d;ഹിയില്&#x200d; നിന്ന് മുംബൈ വരെ ഒരു സുഹൃത്ത് ഒപ്പമുണ്ടാരുന്നുവെന്ന് ഷാരൂഖ് സെയ്ഫി പറഞ്ഞു. ഇയാളെ യാത്രയിലാണ് പരിചടപ്പെട്ടത്.കോഴിക്കോട്ടേക്കുള്ള ജനറല്&#x200d; ടിക്കറ്റാണ് കൈവശം ഉണ്ടായിരുന്നത്. എന്നാല്&#x200d; ഏത് സ്‌റ്റേഷനില്&#x200d; ഇറങ്ങി എന്നറിയില്ല. ട്രെയിന്&#x200d; ഇറങ്ങിയതിന് പിന്നാലെ പമ്പില്&#x200d; പോയി മൂന്ന് കുപ്പി പെട്രോള്&#x200d; വാങ്ങി. തൊട്ടടുത്ത ട്രെയിനില്&#x200d; കയറി ആക്രമണം നടത്തുകയായിരുന്നു. പെട്രോള്&#x200d; ഒഴിച്ച ശേഷം കൈയില്&#x200d; കരുതിയ ലൈറ്റര്&#x200d; കൊണ്ട് കത്തിക്കുകയായിരുന്നു. ആക്രമണ ശേഷം രണ്ടു കമ്പാര്&#x200d;ട്ടാമെന്റ് അപ്പുറത്തേക്ക് മാറിയിരുന്നു. ഓടിപ്പോയാല്&#x200d; പിടിക്കപ്പെടും എന്ന് തോന്നിയതിനാലാണ്. പിന്നീട് അജ്മീറിലേക്ക് പോകാനായിരുന്നു ശ്രമം. മഹാരാഷ്ട്രയില്&#x200d; എത്തിയത് പിറ്റേ ദിവസമാണ്. ഖേദിനടുത്തുള്ള ഒരു റെയില്&#x200d;വെ സ്റ്റേഷനില്&#x200d; എത്തിയപ്പോള്&#x200d; ട്രെയിനില്&#x200d; നിന്ന് വീണുവെന്നും നാട്ടുകാര്&#x200d; ചേര്&#x200d;ന്നാണ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്&#x200d; എത്തിച്ചതെന്നും ഷാരൂഖ് സെയ്ഫി പറഞ്ഞു.</p>
<p>തന്നെ പ്രേരിപ്പിച്ച സഹയാത്രികന്&#x200d; ആരാണെന്ന് ഇയാള്&#x200d; പറഞ്ഞിട്ടില്ല. ഇയാള്&#x200d; മുംബൈയില്&#x200d; ഇറങ്ങിയെന്നാണ് പ്രതിയുടെ മൊഴി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11seton-fire-defendent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊച്ചിയില്&#x200d; ഓണ്&#x200d;ലൈന്&#x200d; മീന്&#x200d; കച്ചവടത്തിന്റെ മറവില്&#x200d; എം.ഡി.എം.എ വില്&#x200d;പ്പന; യുവാവ് പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/prohibiteddrugs.html</link>
					<comments>https://www.chandrikadaily.com/prohibiteddrugs.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Mar 2023 06:16:27 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[bihar police]]></category>
		<category><![CDATA[mdma]]></category>
		<category><![CDATA[prohibited drugs]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244690</guid>

					<description><![CDATA[ഓണ്&#x200d;ലൈന്&#x200d; മത്സ്യ വ്യാപാരത്തിന്റെ മറവില്&#x200d; നിരോധിത മയക്കുമരുന്ന് വില്&#x200d;പ്പന നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയില്&#x200d;.]]></description>
										<content:encoded><![CDATA[<p>ഓണ്&#x200d;ലൈന്&#x200d; മത്സ്യ വ്യാപാരത്തിന്റെ മറവില്&#x200d; നിരോധിത മയക്കുമരുന്ന് വില്&#x200d;പ്പന നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയില്&#x200d;. ചമ്പക്കര പെരിക്കാട് മാപ്പുഞ്ചേരി വീട്ടില്&#x200d; മിലന്&#x200d; ജോസഫ് (29) ആണ് എക്‌സൈസിന്റെ വലയിലായത്. ഇയാളില്&#x200d; നിന്ന് 2.210 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.</p>
<p>ബെംഗളൂരിവില്&#x200d; നിന്ന് വന്&#x200d;തോതില്&#x200d; രാസലഹരി കടത്തിക്കൊണ്ടുവന്ന് എറണാകുളം നഗരത്തില്&#x200d; വില്&#x200d;പ്പന നടത്തിവരുകയായിരുന്നുവെന്ന് പൊലീസ്.</p>
<p>ഇടപ്പള്ളി ഓവര്&#x200d;ബ്രിഡ്ജിന് സമീപത്തുവെച്ചാണ് എന്&#x200d;ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണര്&#x200d; ബി. ടെനിമോന്റെ നേതൃത്തത്തിലാണ് പ്രതിയെ പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prohibiteddrugs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് നിന്നും മൃതദേഹവുമായി വന്ന ആംബുലന്&#x200d;സിന് സുരക്ഷയൊരുക്കി ബിഹാര്&#x200d; പൊലീസ്</title>
		<link>https://www.chandrikadaily.com/newsupdates-kozhikode-ambulance-bihar-police.html</link>
					<comments>https://www.chandrikadaily.com/newsupdates-kozhikode-ambulance-bihar-police.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 27 Nov 2022 09:31:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bihar police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223747</guid>

					<description><![CDATA[ബിഹാറിലെ പൂര്&#x200d;ണിയ ജില്ലയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ഈ ആംബുലന്&#x200d;സിന് നേരെ ഇന്നലെ മധ്യപ്രദേശില്&#x200d; വച്ച് വെടിവയ്പ്പുണ്ടായിരുന്നു. ജബല്&#x200d;പൂര്&#x200d; - റിവ ദേശീയപാതയില്&#x200d; വച്ചാണ് ആംബുലന്&#x200d;സിന് നേരെ ആക്രമണമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് വച്ച് മരണപ്പെട്ട അതിഥി തൊഴിലാളിയുമായി കോഴിക്കോട്ടേക്ക് പോയ ആംബുലന്&#x200d;സിന് സുരക്ഷയൊരുക്കി ബിഹാര്&#x200d; പൊലീസ്.</p>
<p>ബിഹാറിലെ പൂര്&#x200d;ണിയ ജില്ലയിലേക്ക് മൃതദേഹവുമായി പോകുകയായിരുന്ന ഈ ആംബുലന്&#x200d;സിന് നേരെ ഇന്നലെ മധ്യപ്രദേശില്&#x200d; വച്ച് വെടിവയ്പ്പുണ്ടായിരുന്നു. ജബല്&#x200d;പൂര്&#x200d; &#8211; റിവ ദേശീയപാതയില്&#x200d; വച്ചാണ് ആംബുലന്&#x200d;സിന് നേരെ ആക്രമണമുണ്ടായത്.</p>
<p>എയര്&#x200d;ഗണ്&#x200d; ഉപയോഗിച്ചാണ് വാഹനത്തിന് നേരെ വെടിവച്ചതെന്ന് സംശയിക്കുന്നതെന്നും വെടിയേറ്റ് ആംബുലന്&#x200d;സിന്റെ ചില്ല് തകര്&#x200d;ന്നെന്നും ഡ്രൈവര്&#x200d; ഫഹദ് ഒരു ഓണ്&#x200d;ലൈന്&#x200d; ന്യൂസിനോട് പറഞ്ഞു. വെടിവയ്പ്പിനെ തുടര്&#x200d;ന്ന് മൃതദേഹവുമായി ആംബുലന്&#x200d;സ് റിവ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/newsupdates-kozhikode-ambulance-bihar-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവ എഞ്ചിനീയറെ തോക്കിന്&#x200d; മുന്നില്&#x200d; നിര്&#x200d;ത്തി വിവാഹം കഴിപ്പിച്ചു; വീഡിയോ വൈറല്&#x200d;</title>
		<link>https://www.chandrikadaily.com/ngineer-forced-to-marry-at-gunpoint-news.html</link>
					<comments>https://www.chandrikadaily.com/ngineer-forced-to-marry-at-gunpoint-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Jan 2018 10:46:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bihar Govt]]></category>
		<category><![CDATA[bihar police]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[KERALA POLICE]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63264</guid>

					<description><![CDATA[യുവ എഞ്ചിനീയറെ തോക്കിന്&#x200d; മുന്നില്&#x200d; നിര്&#x200d;ത്തി വിവാഹം കഴിപ്പിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്&#x200d; വൈറല്&#x200d;. ബിഹാറിലാണ് യുവാവിനെക്കൊണ്ട് നിര്&#x200d;ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തായതോടെ സംഭവം വിവാദമാവുകയും ചെയ്തു. സംഭവത്തില്&#x200d; യുവാവ് പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. ബീഹാറിലെ പണ്ഡാറഗിളില്&#x200d; നിന്നാണ് പകടുവാ വിവാഹ് എന്ന ആചാരത്തിന്റെ ഭാഗമായി യുവ എഞ്ചിനീയറെ ഒരു സംഘം ആളുകള്&#x200d; തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. തീവണ്ടിയില്&#x200d; യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് പിടിച്ചുകൊണ്ടുപോയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്&#x200d; പ്രചരിച്ചതിനെ തുടര്&#x200d;ന്നാണ് ബന്ധുക്കള്&#x200d; സംഭവത്തെക്കുറിച്ചറിയുന്നത്. തുടര്&#x200d;ന്ന് സ്ഥലത്തെത്തി [&#8230;]]]></description>
										<content:encoded><![CDATA[<p>യുവ എഞ്ചിനീയറെ തോക്കിന്&#x200d; മുന്നില്&#x200d; നിര്&#x200d;ത്തി വിവാഹം കഴിപ്പിച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളില്&#x200d; വൈറല്&#x200d;. ബിഹാറിലാണ് യുവാവിനെക്കൊണ്ട് നിര്&#x200d;ബന്ധിച്ച് വിവാഹം കഴിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്&#x200d; പുറത്തായതോടെ സംഭവം വിവാദമാവുകയും ചെയ്തു. സംഭവത്തില്&#x200d; യുവാവ് പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. ബീഹാറിലെ പണ്ഡാറഗിളില്&#x200d; നിന്നാണ് പകടുവാ വിവാഹ് എന്ന ആചാരത്തിന്റെ ഭാഗമായി യുവ എഞ്ചിനീയറെ ഒരു സംഘം ആളുകള്&#x200d; തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്. തീവണ്ടിയില്&#x200d; യാത്ര ചെയ്യുകയായിരുന്ന യുവാവിനെയാണ് പിടിച്ചുകൊണ്ടുപോയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്&#x200d; പ്രചരിച്ചതിനെ തുടര്&#x200d;ന്നാണ് ബന്ധുക്കള്&#x200d; സംഭവത്തെക്കുറിച്ചറിയുന്നത്. തുടര്&#x200d;ന്ന് സ്ഥലത്തെത്തി ബന്ധിയാക്കപ്പെട്ട യുവാവിനെ മോചിപ്പിക്കുകയായിരുന്നു.</p>
<p><iframe loading="lazy" src="https://www.youtube.com/embed/CO3ezh6bUqs" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ngineer-forced-to-marry-at-gunpoint-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
