<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bilkisbanu case &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bilkisbanu-case/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 May 2023 07:45:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bilkisbanu case &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബിൽക്കിസ് ബാനു കേസ്; വാദം കേൾക്കുന്ന ബെഞ്ചിനെ ഒഴിവാക്കാൻ ശ്രമമെന്ന് സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/bilcisbanucasesupremcourt.html</link>
					<comments>https://www.chandrikadaily.com/bilcisbanucasesupremcourt.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 03 May 2023 07:45:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bilkisbanu case]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251358</guid>

					<description><![CDATA[2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്&#x200d;ഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയായിരുന്നു ഹർജി]]></description>
										<content:encoded><![CDATA[<p>ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് ചെയ്തതിനെതിരെയുള്ള കേസിൽ ഇപ്പോഴത്തെ ബെഞ്ച് വാദം കേൾക്കുന്നത് ഒഴിവാക്കുന്നതിനായി ശ്രമം നടക്കുന്നുവെന്ന് സുപ്രീംകോടതിയുടെ വിമർശനം. വിഷയം ബെഞ്ച് കേൾക്കാൻ കുറ്റവാളികൾ ആഗ്രഹിക്കുന്നില്ലെന്നും ഈ അവസരം മുതലെടുത്ത് നിലവിലെ ബെഞ്ചിനെ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് വിമർശനം.</p>
<p>നിങ്ങൾ എന്താണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഞാൻ ജൂൺ 16ന് വിരമിക്കും മേയ് 19 ആണ് എന്റെ അവസാന പ്രവൃത്തി ദിനം. വേനൽകാല അവദിക്കു ശേഷം പുതിയ ബെഞ്ചായിരിക്കും കേസിൻ്റെ വാദം കേൾക്കുന്നത്. ഈ ബെഞ്ച് കേസ് കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. ജസ്റ്റിസ് ജോസഫ് പറഞ്ഞു.ജീവപര്യന്തം ശിക്ഷയിൽ ഇളവ് ചെയ്യാൻ കേന്ദ്രം അംഗീകരിച്ച ഗുജറാത്ത് സംസ്ഥാനത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ബിൽക്കിസ് ബാനുവിൻ്റെ ഹർജിയിൽ എതിർ വിഭാഗം സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ പരാമർശം.</p>
<p>2002 ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗര്&#x200d;ഭിണിയായ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയായിരുന്നു ഹർജി.അന്വേഷണ ഏജന്&#x200d;സിയുടെ എതിര്&#x200d;പ്പ് മറികടന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഗുജറാത്തിലെ ബിജെപി സര്&#x200d;ക്കാര്&#x200d; ഇവര്&#x200d;ക്ക് ശിക്ഷാ ഇളവ് നല്&#x200d;കുകയായിരുന്നു</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bilcisbanucasesupremcourt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബില്&#x200d;കീസ് ബാനു കേസില്&#x200d; രേഖകള്&#x200d; ഹാജരാക്കാന്&#x200d; വിസമ്മതിച്ച് കേന്ദ്ര-ഗുജറാത്ത് സര്&#x200d;ക്കാരുകള്&#x200d;</title>
		<link>https://www.chandrikadaily.com/bilkiscase.html</link>
					<comments>https://www.chandrikadaily.com/bilkiscase.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 19 Apr 2023 00:21:11 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bilkisbanu case]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248745</guid>

					<description><![CDATA[നാളെ ആര്&#x200d;ക്കെതിരെയും ഇത് ഉണ്ടാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷാ ഇളവിനെതിരെ ബില്&#x200d;ക്കിസ് ബാനു ഉള്&#x200d;പ്പടെ നല്&#x200d;കിയ ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്നത് മേയ് രണ്ടിലേക്ക് മാറ്റി.]]></description>
										<content:encoded><![CDATA[<p><strong>ഗുജറാത്ത് സര്&#x200d;ക്കാറിനെ കുടഞ്ഞ് സുപ്രീംകോടതി</strong></p>
<p>2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്&#x200d;ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളുടെ ശിക്ഷ ഇളവുമായി ബന്ധപ്പെട്ട ഫയല്&#x200d; ഹാജരാകാത്ത ഗുജറാത്ത് സര്&#x200d;ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്&#x200d;ശനം. ഫയല്&#x200d; കോടതിക്ക് കൈമാറാന്&#x200d; എന്തുകൊണ്ടാണ് മടിക്കുന്നതെന്ന് ജസ്റ്റിസുമാരായ കെ.എം ജോസഫും, ബി.വി നാഗരത്‌നയും അടങ്ങിയ ബെഞ്ച് ചോദിച്ചു. അതേസമയം ഫയല്&#x200d; കൈമാറണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹര്&#x200d;ജി ഫയല്&#x200d; ചെയ്യുന്ന കാര്യം പരിഗണനയില്&#x200d; ആണെന്ന് ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; കോടതിയെ അറിയിച്ചു. കേസിലെ രേഖകള്&#x200d; ഹാജരാക്കാനാവശ്യപ്പെട്ടെങ്കിലും ബി.ജെ.പി സര്&#x200d;ക്കാരുകള്&#x200d; അവ ഹാജരാക്കാന്&#x200d; സാധ്യതയില്ലെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ഇതിലും രഹസ്യ സ്വഭാവമുള്ള ഫയലുകള്&#x200d; സര്&#x200d;ക്കാരുകള്&#x200d; കോടതിക്ക് കൈമാറിയിട്ടുണ്ടെന്ന് ജസ്റ്റിസ് കെ.എം ജോസഫ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ശിക്ഷാ ഇളവ് നല്&#x200d;കുന്നതെന്ന് അറിയാനാണ് ഫയലുകള്&#x200d; കാണണം എന്ന് പറയുന്നതെന്നും സുപ്രീം ങ്ങള്&#x200d; സ്വന്തം നിഗമനങ്ങളില്&#x200d; എത്തിച്ചേരും &#8211; ജസ്റ്റിസ് ജോസഫ് പറഞ്ഞു. ഫയലുകള്&#x200d; ഹാജരാക്കാന്&#x200d; നേരത്തെ കോടതി നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. എന്നാല്&#x200d; ഈ ഉത്തരവിനെതിരെ പുനഃപരിശോധന ഹര്&#x200d;ജി നല്&#x200d;കുന്ന കാര്യം പരിഗണിച്ച് വരികയാണെന്നാണ് ഇന്നലെ കേസ് പരിഗണിച്ചപ്പോള്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; അറിയിച്ചത്. ഇക്കാര്യത്തില്&#x200d; ഉടന്&#x200d; തീരുമാനം ഉണ്ടാകുമെന്നും ഗുജറാത്ത് സര്&#x200d;ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്&#x200d; സോളിസിറ്റര്&#x200d; ജനറല്&#x200d; എസ്.വി രാജു സുപ്രീം കോടതിയില്&#x200d; വ്യക്തമാക്കി.</p>
<p>ബില്&#x200d;ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്&#x200d;ക്ക് നേരത്തെ പരോള്&#x200d; അനുവദിച്ചതിനെയും സുപ്രീംകോടതി വിമര്&#x200d;ശിച്ചു. ഒരു വ്യക്തിയെ കൊന്ന പ്രതിക്ക് പരോള്&#x200d; അനുവദിക്കുന്നതും, കൂട്ട ബലാത്സംഗ കേസിലെ പ്രതികള്&#x200d;ക്ക് പരോള്&#x200d; അനുവദിക്കുന്നതും ഒരു പോലെ കാണാന്&#x200d; കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ന് ബില്&#x200d;ക്കിസ് ബാനുവിന് എതിരെയാണ് ആക്രമണം ഉണ്ടായത്. നാളെ ആര്&#x200d;ക്കെതിരെയും ഇത് ഉണ്ടാകാമെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷാ ഇളവിനെതിരെ ബില്&#x200d;ക്കിസ് ബാനു ഉള്&#x200d;പ്പടെ നല്&#x200d;കിയ ഹര്&#x200d;ജികള്&#x200d; പരിഗണിക്കുന്നത് മേയ് രണ്ടിലേക്ക് മാറ്റി.<br />
2002ലെ ഗുജറാത്ത് വംശഹത്യ സമയത്ത് ഗര്&#x200d;ഭിണിയായിരുന്ന ബില്&#x200d;ക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ മൂന്നു വയസ്സുള്ള മകള്&#x200d; ഉള്&#x200d;പ്പെടെ കുടുംബത്തിലെ ഏഴു പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസിലെ 11 പ്രതികളേയാണ് ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; &#8216;നല്ല നടപ്പ്&#8217; ചൂണ്ടിക്കാട്ടി ശിക്ഷാ കാലാവധി തീരും മുമ്പ് വിട്ടയച്ചത്. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച തീരുമാനമാണ് ഗുജറാത്ത് സര്&#x200d;ക്കാറിന്റേതെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ ബില്&#x200d;കീസ് ബാനു അടക്കം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്&#x200d;ജിയില്&#x200d; വാദം കേട്ട സുപ്രീം കോടതി മാര്&#x200d;ച്ച് 27നാണ് ശിക്ഷാ ഇളവ് നല്&#x200d;കല്&#x200d; അടിസ്ഥാനമാക്കിയ രേഖകള്&#x200d; ഹാജരാക്കാന്&#x200d; കേന്ദ്രസര്&#x200d;ക്കാറിനും ഗുജറാത്ത് സര്&#x200d;ക്കാറിനും നിര്&#x200d;ദേശം നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bilkiscase.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
