<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Bineesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bineesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 30 Oct 2020 07:49:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Bineesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അനൂപ് മുഹമ്മദിന് ബിനീഷ് &#8216;ബോസ്&#8217;; വന്&#x200d;തോതില്&#x200d; കള്ളപ്പണം നിക്ഷേപിച്ചു- ഇഡി</title>
		<link>https://www.chandrikadaily.com/crucial-evidence-against-bineesh-kodiyeri-relating-to-anoop-muhammed.html</link>
					<comments>https://www.chandrikadaily.com/crucial-evidence-against-bineesh-kodiyeri-relating-to-anoop-muhammed.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 30 Oct 2020 07:47:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anoop muhammed]]></category>
		<category><![CDATA[Bineesh]]></category>
		<category><![CDATA[Bineesh Kodiyeri]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=165113</guid>

					<description><![CDATA[വില്&#x200d;സണ്&#x200d; ഗാര്&#x200d;ഡന്&#x200d; പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്&#x200d;നിന്ന് ഇഡി ഓഫിസിലെത്തിച്ച ബിനീഷിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ബെംഗളൂരു: ലഹരി ഇടപാട് കേസില്&#x200d; അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് എതിരെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു കോടതിയില്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ട് പുറത്ത്. ലഹരിമരുന്ന് കച്ചവടക്കാരന്&#x200d; അനൂപ് ബിനീഷിന്റെ ബിനാമിയാണെന്ന് ഇഡി പറയുന്നു. അനൂപിന്റെ ബോസ് ആണ് ബിനീഷ് എന്നും ബിനീഷ് പറയുന്നത് അനൂപ് ചെയ്യുമെന്നും ഇഡി റിപ്പോര്&#x200d;ട്ടിലുണ്ട്.</p>
<p>ബെംഗളൂരുവിലെ അനൂപ് മുഹമ്മദിന്റെ ഇടപാടുകള്&#x200d; ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത്. അനൂപിന്റെ അറസ്റ്റിന് തൊട്ടുമുന്&#x200d;പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു. ലഹരി ഇടപാടിനായി പണം വന്ന അക്കൗണ്ടുകള്&#x200d; ബിനീഷിന്റെ അറിവിലുള്ളതാണ്. വലിയ സാമ്പത്തിക ഇടപാടുകളാണ് ഇരുവരും തമ്മിലുള്ളത്. നാര്&#x200d;ക്കോട്ടിക് കണ്&#x200d;ട്രോള്&#x200d; ബ്യൂറോയോടും ഇഡിയോടും അനൂപ് ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്- റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കി.</p>
<p>നിലവില്&#x200d; പരപ്പന അഗ്രഹാര ജയില്&#x200d; കഴിയുകയാണ് മുഹമ്മദ് അനൂപ്. അനൂപിനെ 17 മുതല്&#x200d; 21 വരെയാണ് ഇഡി കസ്റ്റഡിയില്&#x200d; എടുത്ത് ചോദ്യം ചെയ്തിരുന്നത്. ബെംഗളൂരുവില്&#x200d; താന്&#x200d; നടത്തിയിരുന്ന റെസ്റ്റന്&#x200d;ഡ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നു എന്നും അനൂപ് നല്&#x200d;കിയ മൊഴിയിലുണ്ട്. ബിനീഷിനെ കസ്റ്റഡിയില്&#x200d; എടുത്ത് ചോദ്യം ചെയ്യണം എന്നാണ് ഇഡി കോടതിയില്&#x200d; ആവശ്യപ്പെട്ടിട്ടുള്ളത്.</p>
<p>ബിനീഷിനെതിരെ ജാമ്യമില്ലാ വകുപ്പുകള്&#x200d; ആണ് ചുമത്തിയിരിക്കുന്നത്. വില്&#x200d;സണ്&#x200d; ഗാര്&#x200d;ഡന്&#x200d; പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്&#x200d;നിന്ന് ഇഡി ഓഫിസിലെത്തിച്ച ബിനീഷിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crucial-evidence-against-bineesh-kodiyeri-relating-to-anoop-muhammed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗളൂരു ലഹരിക്കടത്ത്; പിടിയിലാകുന്നതിന് മുമ്പും ബിനീഷ് കോടിയേരിയെ അനൂപ് വിളിച്ചു- ഫോണ്&#x200d; രേഖ പുറത്ത്</title>
		<link>https://www.chandrikadaily.com/anoop-contacted-bineesh-kodiyeri-before-he-caught-or-arrest.html</link>
					<comments>https://www.chandrikadaily.com/anoop-contacted-bineesh-kodiyeri-before-he-caught-or-arrest.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 03 Sep 2020 15:56:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bineesh]]></category>
		<category><![CDATA[Bineesh Kodiyeri]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[pk firos]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150119</guid>

					<description><![CDATA[ആഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ കല്യാണ്&#x200d;നഗറിലെ ഹോട്ടലില്&#x200d; നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇതിന്റെ രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണില്&#x200d; സംസാരിച്ചത്. കോളുകളുടെ നീളം ഒരു മിനിറ്റില്&#x200d; താഴെയാണ്. ആഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണില്&#x200d; സംസാരിച്ചതായി രേഖയില്&#x200d; നിന്ന് വ്യക്തമാണ്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദ് പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ബിനീഷ് കോടിയേരിയെ വിളിച്ചതായി ഏഷ്യാനെറ്റ് ന്യൂസ്. ഇതുസംബന്ധിച്ച ഫോണ്&#x200d; രേഖ തങ്ങള്&#x200d;ക്ക് ലഭിച്ചതായും ചാനല്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; വ്യക്തമാക്കി. പിടിയിലാകുന്നതിന് രണ്ട് ദിവസം മുമ്പ് അനൂപ് അഞ്ച് തവണ ബിനീഷിനെ വിളിച്ചതായി ഫോണ്&#x200d;രേഖകള്&#x200d; തെളിയിക്കുന്നത്.</p>
<p>ആഗസ്റ്റ് 21 നാണ് അനൂപ് മുഹമ്മദ് ബെംഗളൂരുവിലെ കല്യാണ്&#x200d;നഗറിലെ ഹോട്ടലില്&#x200d; നിന്ന് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ഇതിന്റെ രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 19 ന് അഞ്ച് തവണയാണ് ഇരുവരും ഫോണില്&#x200d; സംസാരിച്ചത്. കോളുകളുടെ നീളം ഒരു മിനിറ്റില്&#x200d; താഴെയാണ്. ആഗസ്റ്റ് 13 ന് രാത്രി 11 മണി കഴിഞ്ഞ് ഇരുവരും ആറ് മിനിറ്റിലേറെ ഫോണില്&#x200d; സംസാരിച്ചതായി രേഖയില്&#x200d; നിന്ന് വ്യക്തമാണ്. ആഗസ്റ്റ് മാസത്തില്&#x200d; മാത്രം 8 തവണയാണ് ഇരുവരും സംസാരിച്ചത്. ആഗസ്റ്റ് 19 ന് അനൂപുമായി സംസാരിച്ചുവെന്ന് ബിനീഷ് നേരത്തെ സമ്മതിച്ചിരുന്നു. എന്നാല്&#x200d; വല്ലപ്പോഴും മാത്രമമേ വിളിക്കാറുള്ളു എന്നായിരുന്നു ബിനീഷിന്റെ വാദം. അനൂപിന് നാട്ടില്&#x200d; വരാന്&#x200d; പണമില്ലാത്തത് കൊണ്ട് ആ ദിവസം 15,000 രൂപ അയച്ചു എന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാല്&#x200d; രണ്ട് ദിവസം കഴിഞ്ഞ് മയക്കുമരുന്നുമായി പിടിയിലാകുമ്പോള്&#x200d; അതേ അനൂപിന്റെ കയ്യിലുണ്ടായിരുന്നത് 2,20,00 രൂപയാണ്.</p>
<p>ബംഗളൂരു മയക്കുമരുന്ന് കേസില്&#x200d; ബിനീഷ് കോടിയേരിക്കെതിരെ നേരത്തെ കൂടുതല്&#x200d; ആരോപണങ്ങളുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തെത്തയിരുന്നു. ബിനീഷ് പറഞ്ഞതുപോലെ കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് അനൂപുമായി ചെറിയ ബന്ധമല്ല അദ്ദേഹത്തിനുള്ളത്. ഇവർ തമ്മിൽ ഒരുപാട് സാമ്പത്തിക ഇടപാടുകളാണ് നടന്നിട്ടുള്ളത്. ചെറിയ ബന്ധം എങ്ങനെയൊരു സൗഹൃദമായി വളർന്നു എന്നത് സംബന്ധിച്ച് ബിനീഷ് മറുപടി പറഞ്ഞിട്ടില്ല. അവർ തമ്മിലെ സൗഹൃദത്തിെൻറ അടിസ്ഥാനം എന്തായിരുന്നുവെന്ന് വ്യക്തമാക്കണം, ഫിറോസ് പറഞ്ഞു.</p>
<p>2015ലാണ് അനൂപ് ബംഗളൂരുവിൽ റെസ്റ്റോറൻറ് ആരംഭിച്ചത്. ഈ സമയത്ത് ബിനീഷ് അനൂപിെന പണം നൽകി സഹായിച്ചിരുന്നു. ഇതേ കാലയളവിൽ തന്നെയാണ് ബിനീഷ് ബംഗളൂരുവിൽ ഫിനാൻസ് കമ്പനി ആരംഭിക്കുന്നത്. ഇവിടെനിന്നുള്ള പണമാണോ റെസ്റ്റോറൻറിനും മയക്കുമരുന്ന് ഇടപാടിനും നൽകിയതെന്ന് ബിനീഷ് മറുപടി പറയണമെന്നും ഫിറോസ് പറഞ്ഞു.</p>
<p>ആഗസ്റ്റ് 22നാണ് ബംഗളൂരുവിൽ നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ മൂന്നുപേരെ അറസ്റ്റ് ചെയ്തത്. സീരിയൽ നടി അനിഘ, ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്ത് മുഹമ്മദ് അനൂപ്, റിേജഷ് രവീന്ദ്രൻ എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികൾ. ഇതിൽ അനൂപാണ് ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്.</p>
<p>അനൂപ് മുഹമ്മദുമായി ബിനീഷിന് അടുത്തബന്ധമുണ്ടെന്ന് കഴിഞ്ഞദിവസമാണ് പി.കെ. ഫിറോസ് ആരോപണവുമായി രംഗത്തുവന്നത്. ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. സ്വര്&#x200d;ണക്കടത്ത് പ്രതികളുമായും അനൂപിന് ബന്ധമുണ്ട്. സ്വപ്ന സരേഷ് ബംഗളൂരുവിൽ പിടിക്കപ്പെട്ട ദിവസം നിരവധി തവണയാണ് ബിനീഷ് അനൂപിനെ ഫോണിൽ വിളിച്ചതെന്നും ഫിറോസ് വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു.</p>
<p>ബിനീഷ് പണം മുടക്കി തുടങ്ങിയ ബംഗളൂരുവിലെ ഹയാത്ത് ഹോട്ടൽ വഴിയാണ് കച്ചവടം ഉറപ്പിക്കുന്നത്. ഈ ഹോട്ടൽ വ്യവസായം തുടങ്ങാൻ ബിനീഷ് കോടിയേരിയാണ് പണം മുടക്കിയതെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് മുഹമ്മദ് അനൂപ് നൽകിയ മൊഴിയിൽ പറയുന്നുണ്ടെന്നും ഫിറോസ് പറഞ്ഞു.</p>
<p>സ്വപ്ന സുരേഷ് പിടിക്കപ്പെട്ട ജൂലൈ 10ന് മുഹമ്മദ് അനൂപിൻെറ ഫോണിലേക്ക് നിരവധി തവണ ബിനീഷ് കോടിയേരി വിളിച്ചിട്ടുണ്ട്. അനൂപിെൻറ ഫോൺ ലിസ്റ്റിൽ സ്വർണക്കടത്ത് കേസിലെ നിരവധി പേരുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.</p>
<p>ജൂൺ 19ന് കുമരകത്ത് നടന്ന നൈറ്റ് പാർട്ടിയിൽ അനൂപും ബിനീഷ് കോടിയേരിയും പങ്കെടുത്തതായും ഫിറോസ് ആരോപിച്ചു. ചിത്രം അനൂപ് തന്നെ  ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. ബോളിവുഡിന് പിന്നാലെ കേരളത്തിലെ സിനിമരംഗത്തും മയക്കുമരുന്ന് മാഫിയ ബന്ധമുണ്ട്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.</p>
<p>ബിനീഷിെൻറ പോസ്റ്റുകളാണ് അനൂപ് ഫേസ്ബുക്കിൽ പങ്കുവെച്ചതിൽ അധികവും. 2019 സെപ്റ്റംബർ 25ന് അനൂപിെൻറ മറ്റൊരു ഹോട്ടൽ ഉദ്ഘാടനത്തിന് ബിനീഷ് കോടിയേരി സംസാരിക്കുന്ന വിഡിയോയും ഫേസ്ബുക്കിലുണ്ട്. ഇവർ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ബംഗളൂരുവിലെ റോയൽ സ്യൂട്ട് അപ്പാർട്ട്മെൻറിൽ ബിനീഷ് കോടിയേരി നിത്യസന്ദർശകനാണ്. ലോക്ഡൗൺ കാലത്ത് പോലും ആഴ്ചകളോളം ഇവിടെ വന്നിരുന്നതായി പരിസരവാസികൾ പറഞ്ഞതായും ഫിറോസ് വ്യക്തമാക്കി.</p>
<p>എന്നാൽ, അനൂപിനെ വ്യക്തിപരമായി പരിചയമുണ്ടെന്നും മയക്കുമരുന്ന് ഇടപാട് നടത്തുന്ന കാര്യം അറിയില്ലെന്നുമാണ് ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്. അനൂപ് അറസ്റ്റിലായ വിവരം എനിക്ക് വളരെ ഷോക്കിങ്ങായിരുന്നു. അയാൾക്ക് ഇങ്ങനെ മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന കാര്യം ഇതുവരെ അറിയില്ലായിരുന്നു. ഹോട്ടൽ തുടങ്ങാൻ എന്നോടടക്കം പണം കടംവാങ്ങിയിരുന്നു. എന്നാൽ, ആ ബിസിനസ് പിന്നീട് പരാജയപ്പെട്ടു.</p>
<p>ബംഗളൂരുവിൽ പോകുേമ്പാൾ ഹോട്ടലിൽ റൂമെടുക്കാൻ അനൂപ് സഹായിക്കാറുണ്ടെന്നത് സത്യമാണ്. സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസം ഫോൺ വിളിച്ചതും കുമരകത്തെ നിശാപാർട്ടിയും വെറുതെ പ്രചരിപ്പിക്കുന്ന കഥകളാണ്. അതിലൊന്നും കാര്യമില്ല. അത്തരം ആരോപണങ്ങൾ കാലങ്ങളായി കേൾക്കുന്നതാണ്. അതൊന്നും കാര്യമാക്കുന്നില്ല എന്നുമാണ് ബിനീഷ് പറഞ്ഞിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anoop-contacted-bineesh-kodiyeri-before-he-caught-or-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടിയേരിയുടെ  രണ്ടു മക്കളും കുരുക്കില്&#x200d;</title>
		<link>https://www.chandrikadaily.com/both-sons-of-kodiyeri-in-lock.html</link>
					<comments>https://www.chandrikadaily.com/both-sons-of-kodiyeri-in-lock.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Feb 2018 17:26:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Bineesh]]></category>
		<category><![CDATA[Binoy]]></category>
		<category><![CDATA[kodiyeri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68774</guid>

					<description><![CDATA[&#160; തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്&#x200d; യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്&#x200d; ബിനോയി കോടിയേരി ദുബായ് മേല്&#x200d; കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കി. ദുബായ് അടിയന്തിര കോടതി ഏര്&#x200d;പെടുത്തിയ രാജ്യം വിട്ടുപോകരുതെന്ന വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ബിനോയി ദുബായ് ഫസ്റ്റ് ഇന്&#x200d;സ്റ്റന്&#x200d;സ് കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കിയത്. കേസിലെ വസ്തുതകള്&#x200d; പരിശോധിച്ച ശേഷം യാത്രാവിലക്ക് നീക്കാന്&#x200d; കഴിയുമോ എന്ന് കോടതി തീരുമാനിക്കും. യാത്രാ വിലക്ക് ഒഴിവാക്കാനാവാതെ വന്നാല്&#x200d; ബിനോയ് സിവില്&#x200d; കോടതി വിധിയുടെ നടപടികള്&#x200d; നേരിടേണ്ടിവരും. അതേസമയം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്&#x200d; യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്&#x200d; ബിനോയി കോടിയേരി ദുബായ് മേല്&#x200d; കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കി.<br />
ദുബായ് അടിയന്തിര കോടതി ഏര്&#x200d;പെടുത്തിയ രാജ്യം വിട്ടുപോകരുതെന്ന വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടാണ് ബിനോയി ദുബായ് ഫസ്റ്റ് ഇന്&#x200d;സ്റ്റന്&#x200d;സ് കോടതിയില്&#x200d; അപ്പീല്&#x200d; നല്&#x200d;കിയത്. കേസിലെ വസ്തുതകള്&#x200d; പരിശോധിച്ച ശേഷം യാത്രാവിലക്ക് നീക്കാന്&#x200d; കഴിയുമോ എന്ന് കോടതി തീരുമാനിക്കും. യാത്രാ വിലക്ക് ഒഴിവാക്കാനാവാതെ വന്നാല്&#x200d; ബിനോയ് സിവില്&#x200d; കോടതി വിധിയുടെ നടപടികള്&#x200d; നേരിടേണ്ടിവരും. അതേസമയം നിയമനടപടികള്&#x200d; ശക്തമാക്കാനുള്ള നീക്കത്തിലാണ് ജാസ് കമ്പനി ഉടമ ഹസന്&#x200d; ഇസ്മായില്&#x200d; അബ്ദുള്ള അല്&#x200d; മര്&#x200d;സൂഖി. പത്ത് ലക്ഷം ദിര്&#x200d;ഹം നല്&#x200d;കുകയോ സമാനമായ തുകയുടെ ബാങ്ക് ഗ്യാരന്റി സമര്&#x200d;പിക്കുകയോ ചെയ്യാതെ ബിനോയിയെ വിട്ടയക്കരുതെന്നാണ് മര്&#x200d;സൂഖിയുടെ വാദം. വസ്തുതകളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തില്&#x200d; ഇത്തരം കേസുകള്&#x200d; ഒരു വര്&#x200d;ഷം വരെ നീണ്ടു നില്&#x200d;ക്കാന്&#x200d; സാധ്യതയുണ്ടെന്ന്് നിയമ വിദഗ്ധര്&#x200d; പറയുന്നു. എന്നാല്&#x200d; മറ്റൊരാളുടെ പാസ്‌പോര്&#x200d;ട്ട് സമര്&#x200d;പ്പിച്ച് വിലക്കു മാറ്റിയെടുക്കാനുള്ള ശ്രമവും ബിനോയുടെ അഭിഭാഷകന്&#x200d; നടത്തുന്നുണ്ട്.<br />
ഇതിനിടെ കോടിയേരി ബാലകൃഷ്ണന് കൂടുതല്&#x200d; തലവേദന സൃഷ്ടിച്ച് ഇളയ മകന്&#x200d; ബിനീഷ് കോടിയേരിയുടെ കേസുകളെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയാണെന്ന വിവരം ദുബായ് പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ബിനീഷ് യു.എ.ഇയില്&#x200d; എത്തിയാലുടന്&#x200d; അറസ്റ്റിലാകും. വായ്പ തിരിച്ചടക്കാത്ത കേസിലാണ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്.<br />
സഊദി കേന്ദ്രമായി പ്രവര്&#x200d;ത്തിക്കുന്ന സാംബാ ഫിനാന്&#x200d;സിയേഴ്‌സിന്റെ ദുബായ് ശാഖയില്&#x200d; നിന്ന് എടുത്ത ലോണ്&#x200d; തിരിച്ചടക്കാത്ത കേസില്&#x200d; ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു.<br />
പൊലീസില്&#x200d; നിന്നു ദുബായ് പ്രോസിക്യൂഷനിലേക്കും പിന്നീട് കേസ് കോടതിയിലുമെത്തുകയായിരുന്നു. പണം തിരിച്ചു പിടിക്കാന്&#x200d; ബാങ്ക് റിക്കവറി ഏജന്&#x200d;സിയെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതി കേരളത്തിലെ ഉന്നതനായ രാഷ്ര്ട്രീയ നേതാവിന്റെ മകനെന്നാണ് ബാങ്കിനു ലഭിച്ച റിപ്പോര്&#x200d;ട്ട്. ദുബായ് പൊലീസ് ബിനീഷിനെ പിടികിട്ടാപുള്ളിയായി രേഖപ്പെടുത്തിയിരിക്കുന്നതിനാല്&#x200d; രാജ്യത്ത് പ്രവേശിച്ച ഉടന്&#x200d; അറസ്റ്റിലാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/both-sons-of-kodiyeri-in-lock.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
