<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BJP Candidate &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-candidate/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Jan 2025 03:28:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BJP Candidate &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡല്&#x200d;ഹിയില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/election-commission-orders-inquiry-against-bjp-candidate-in-delhi.html</link>
					<comments>https://www.chandrikadaily.com/election-commission-orders-inquiry-against-bjp-candidate-in-delhi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 11 Jan 2025 03:28:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[election commissin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325150</guid>

					<description><![CDATA[പര്&#x200d;വേഷ് വര്&#x200d;മക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അന്വേഷണത്തിന് നിര്&#x200d;ദേശം നല്&#x200d;കിയത്.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;. പര്&#x200d;വേഷ് വര്&#x200d;മക്കെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അന്വേഷണത്തിന് നിര്&#x200d;ദേശം നല്&#x200d;കിയത്. ഡല്&#x200d;ഹി മുഖ്യമന്ത്രി അതിഷിയും എ.എ.പി പ്രതിനിധികളും നല്&#x200d;കിയ പരാതിയിലാണ് നടപടി.</p>
<p>ഡല്&#x200d;ഹി നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആം ആദ്മി പാര്&#x200d;ട്ടി ദേശീയ കണ്&#x200d;വീനറും ഡല്&#x200d;ഹി മുന്&#x200d; മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ എതിര്&#x200d; സ്ഥാനാര്&#x200d;ത്ഥിയാണ് പര്&#x200d;വേഷ്. ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി വോട്ടര്&#x200d;മാരെ സ്വാധീനിക്കുന്നതിനായി പണം വിതരണം ചെയ്തുവെന്നാണ് കെജ്രിവാളിന്റെ പരാതി. ന്യൂദല്&#x200d;ഹി മണ്ഡലത്തിലാണ് ഇരുവരും മത്സരിക്കുന്നത്. പരാതിയില്&#x200d; അന്വേഷണം നടത്തി വിശദമായ റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. ഡല്&#x200d;ഹിയിലെ മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് നിര്&#x200d;ദേശം ലഭിച്ചത്.</p>
<p>നേരത്തെ ഗുരുതരമായ ആരോപണങ്ങളാണ് ബി.ജെ.പിക്കെതിരെ എ.എ.പി ഉയര്&#x200d;ത്തിയിരുന്നത്. വോട്ടര്&#x200d; പട്ടികയില്&#x200d; ബി.ജെ.പി കൃതിമത്വം കാണിക്കുന്നു എന്നതുള്&#x200d;പ്പെടെയുള്ള ആരോപണങ്ങളാണ് ആം ആദ്മി ഉയര്&#x200d;ത്തിയത്. ഡല്&#x200d;ഹി തെരഞ്ഞെടുപ്പ് ബി.ജെ.പി അട്ടിമറിക്കാന്&#x200d; ശ്രമിക്കുന്നതായി കെജ്രിവാള്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>2023 ഓഗസ്റ്റ് 20നും ഒക്ടോബര്&#x200d; 20നും ഇടയിലായി നടന്ന അവലോകനത്തിന് ശേഷം പ്രസിദ്ധീകരിച്ച വോട്ടര്&#x200d; പട്ടികയില്&#x200d; 106,873 വോട്ടര്&#x200d;മാരാണ് ഉള്ളത്. എന്നാല്&#x200d; ഡിസംബറിന്റെ അവസാന ഘട്ടത്തില്&#x200d; ബി.ജെ.പി 5000 വോട്ടുകള്&#x200d; വെട്ടിക്കളയാനും പുതുതായി 7500 വോട്ടുകള്&#x200d; ഉള്&#x200d;പ്പെടുത്താനും അപേക്ഷ നല്&#x200d;കിയെന്നുമാണ് കെജ്രിവാള്&#x200d; ചൂണ്ടിക്കാട്ടിയത്.</p>
<p>അതായത് 12 ശതമാനം വോട്ടുകളില്&#x200d; കൃത്രിമം കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്&#x200d; ചൂണ്ടിക്കാട്ടി കെജ്രിവാള്&#x200d; ന്യൂഡല്&#x200d;ഹി ജില്ലാ ഇലക്ടറല്&#x200d; ഓഫീസര്&#x200d;ക്ക് കത്തെഴുതിയിരുന്നു. ഇതിനുപിന്നാലെയാണ് ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; അന്വേഷണത്തിന് ഉത്തരവിട്ടത്.</p>
<p>എ.എ.പി ഉയര്&#x200d;ത്തുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്&#x200d; അന്വേഷണത്തിന് നിര്&#x200d;ദേശം നല്&#x200d;കിയത്. പുറത്ത് നിന്നുള്ള വോട്ടര്&#x200d;മാരെ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്താനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണത്തില്&#x200d; വിശദമായ റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്ന് കമ്മീഷന്റെ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി അജോയ് കുമാര്&#x200d; പറഞ്ഞു. മുന്&#x200d; മുഖ്യമന്ത്രി സാഹിബ് സിങ് വര്&#x200d;മയുടെ മകനാണ് പര്&#x200d;വേഷ് വര്&#x200d;മ. മൂന്ന് തവണ മുഖ്യമന്ത്രിയായ കോണ്&#x200d;ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ മകന്&#x200d; സന്ദീപ് ദീക്ഷിതും ന്യൂഡല്&#x200d;ഹി മണ്ഡലത്തില്&#x200d; മത്സരിക്കുന്നു. ഇതോടെ ത്രികോണ മത്സരമാണ് മണ്ഡലത്തില്&#x200d; നടക്കാനിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/election-commission-orders-inquiry-against-bjp-candidate-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊടിക്കുന്നില്&#x200d; സുരേഷ് ഇന്ത്യാ സഖ്യത്തിന്&#x200d;റെ സ്പീക്കർ സ്ഥാനാർത്ഥി; പത്രിക സമർപ്പിച്ചു</title>
		<link>https://www.chandrikadaily.com/kodikunnil-suresh-is-the-speaker-candidate-of-india-alliance-paper-submitted.html</link>
					<comments>https://www.chandrikadaily.com/kodikunnil-suresh-is-the-speaker-candidate-of-india-alliance-paper-submitted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jun 2024 07:08:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[India alliance]]></category>
		<category><![CDATA[kodikunnil suresh]]></category>
		<category><![CDATA[news]]></category>
		<category><![CDATA[speaker]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300985</guid>

					<description><![CDATA[സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്&#x200d; ആദ്യമായാണ് ലോക്‌സഭാ സ്പീക്കര്&#x200d; സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊടിക്കുന്നില്&#x200d; സുരേഷ് ഇന്ത്യാ സഖ്യത്തിന്റെ സ്പീക്കര്&#x200d; സ്ഥാനാര്&#x200d;ത്ഥി. പത്രിക സമര്&#x200d;പ്പിച്ചു. ഓം ബിര്&#x200d;ലയാണ് എന്&#x200d;ഡിഎയുടെ സ്പീക്കര്&#x200d; സ്ഥാനാര്&#x200d;ത്ഥി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്&#x200d; ആദ്യമായാണ് ലോക്‌സഭാ സ്പീക്കര്&#x200d; സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 18ാം ലോക്‌സഭയുടെ സ്പീക്കറെ വോട്ടെടുപ്പിലൂടെ തീരുമാനിക്കും. ബുധനാഴ്ചയാണ് സ്പീക്കര്&#x200d; തെരഞ്ഞെടുപ്പ്.</p>
<p>ലോക്‌സഭ സ്പീക്കര്&#x200d; പദവിയില്&#x200d; ഭരണപക്ഷത്തുനിന്നുള്ള അംഗം വരുമ്പോള്&#x200d; ഡെപ്യൂട്ടി സ്പീക്കര്&#x200d; പദവി പ്രതിപക്ഷത്തിന് നല്&#x200d;കുന്നതാണ് ഭയിലെ കീഴ് വഴക്കം. ഡെപ്യൂട്ടി സ്പീക്കര്&#x200d; പദവി നല്&#x200d;കിയാല്&#x200d; സ്പീക്കര്&#x200d; തെരഞ്ഞെടുപ്പില്&#x200d; സമവായമാകാമെന്ന് പ്രതിപക്ഷം അംഗീകരിച്ചിരുന്നു. എന്നാല്&#x200d;, ഈയൊരു നിര്&#x200d;ദേശം കേന്ദ്ര സര്&#x200d;ക്കാര്&#x200d; അംഗീകരിച്ചില്ല. ഡെപ്യൂട്ടി സ്പീക്കര്&#x200d; പദവി പ്രതിപക്ഷത്തിന് നല്&#x200d;കുന്നത് സംബന്ധിച്ച് ഒരു ഉറപ്പും നല്&#x200d;കാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയാറായിട്ടില്ല. ഇതോടെയാണ് സ്പീക്കര്&#x200d; സ്ഥാനത്തേക്കും മത്സരം ഒരുങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kodikunnil-suresh-is-the-speaker-candidate-of-india-alliance-paper-submitted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി; നോട്ടീസ് അയച്ച് തെരഞ്ഞടുപ്പ് കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/bjp-candidate-threatens-farmers-election-commission-by-sending-notice.html</link>
					<comments>https://www.chandrikadaily.com/bjp-candidate-threatens-farmers-election-commission-by-sending-notice.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 21 May 2024 05:20:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[chief election commissioner]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[threatens]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298221</guid>

					<description><![CDATA[സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ചയുടെ (എസ്.കെ.എം) പരാതിയിലാണ് നടപടി.]]></description>
										<content:encoded><![CDATA[<p>പഞ്ചാബില്&#x200d; കര്&#x200d;ഷകരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥിക്ക് നോട്ടിസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;. ഫരീദ്കോട്ട് സ്ഥാനാര്&#x200d;ത്ഥിയായ ഹന്&#x200d;സ് രാജ് ഹന്&#x200d;സാണ് കര്&#x200d;ഷകരെ ഭീഷണിപ്പെടുത്തിയത്. പിന്നാലെ ഫരീദ്കോട്ട് റിട്ടേര്&#x200d;ണിങ് ഓഫീസറും ഡെപ്യൂട്ടി കമ്മീഷണറുമായ വിനീത് കുമാര്&#x200d; നോട്ടീസ് അയക്കുകയായിരുന്നു.</p>
<p>സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ചയുടെ (എസ്.കെ.എം) പരാതിയിലാണ് നടപടി. എസ്.കെ.എമ്മിന്റെ പരാതിയില്&#x200d; 24 മണിക്കൂറിനകം തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നടപടി എടുത്തതായി ഹിന്ദുസ്ഥാന്&#x200d; ടൈംസ് റിപ്പോര്&#x200d;ട്ട് ചെയ്തു. പത്മശ്രീ അവാര്&#x200d;ഡ് ജേതാവായ ഹന്&#x200d;സ് ഒരു തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്&#x200d; നടത്തിയ പ്രസംഗത്തിനിടെ കര്&#x200d;ഷകരെ ഭീഷണിപ്പെടുത്തിയെന്നാണ് എസ്.കെ.എമ്മിന്റെ പരാതി.</p>
<p>പ്രസംഗത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നതായും പരാതിയില്&#x200d; പറയുന്നു. വീഡിയോയില്&#x200d; തന്നെ എതിര്&#x200d;ക്കുന്നവരെ ജൂണ്&#x200d; ഒന്നിന് ശേഷം കൈകാര്യം ചെയ്യുമെന്ന് ഹന്&#x200d;സ് പറയുന്നതായി കാണാമെന്നും എസ്.കെ.എം ചൂണ്ടിക്കാട്ടി. സംയുക്ത കിസാന്&#x200d; മോര്&#x200d;ച്ചയ്ക്ക് പുറമെ ഹന്&#x200d;സിനെതിരെ ആം ആദ്മി പാര്&#x200d;ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഹന്&#x200d;സ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റ ചട്ടം മാത്രമല്ല, ഇന്ത്യന്&#x200d; ശിക്ഷാനിയമവും ലംഘിച്ചുവെന്ന് ആം ആദ്മി പരാതിയില്&#x200d; ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ശിരോമണി അകാലിദള്&#x200d; പാര്&#x200d;ട്ടി നേതാവ് ബിക്രം സിങ് മജിതി ഹന്&#x200d;സിന്റെ സ്ഥാനാര്&#x200d;ത്ഥിത്വം പിന്&#x200d;വലിക്കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>ഹന്&#x200d;സിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഞായറാഴ്ച പഞ്ചാബില്&#x200d; ഉണ്ടായതെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു. പഞ്ചാബിലെ മണി സിങ് വാല എന്ന ഗ്രാമത്തില്&#x200d; നടന്ന ഹന്&#x200d;സിന്റെ പ്രചരണ പരിപാടി കര്&#x200d;ഷകര്&#x200d; തടസപ്പെടുത്തുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-candidate-threatens-farmers-election-commission-by-sending-notice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/1case-filed-against-bjp-candidate-madhavi-lata-for-removing-burqas-of-women-in-the-booth.html</link>
					<comments>https://www.chandrikadaily.com/1case-filed-against-bjp-candidate-madhavi-lata-for-removing-burqas-of-women-in-the-booth.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 May 2024 05:44:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[removed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297583</guid>

					<description><![CDATA[ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ പോളിങ് ബൂത്തിലെത്തി മുസ്‌ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.പൊലീസുകാരെയും പോളിങ് ഉദ്യോ​ഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.</p>
<p>സംഭവത്തിൽ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തത്.അസംപൂരിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാർഡുകൾ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയർത്താനും ആവശ്യപ്പെടുകയായിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">This is not &#39;visit&#39;. This is bullying the voters by the BJP candidate. Who gave her the authority. Is the Election Commission completely taken over by the BJP? <a href="https://twitter.com/SpokespersonECI?ref_src=twsrc%5Etfw">@SpokespersonECI</a> <a href="https://twitter.com/ECISVEEP?ref_src=twsrc%5Etfw">@ECISVEEP</a><a href="https://twitter.com/CEO_Telangana?ref_src=twsrc%5Etfw">@CEO_Telangana</a>  <a href="https://t.co/ix9GUCMv4K">pic.twitter.com/ix9GUCMv4K</a></p>
<p>&mdash; Mohammed Zubair (@zoo_bear) <a href="https://twitter.com/zoo_bear/status/1789901186289570027?ref_src=twsrc%5Etfw">May 13, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്‌തതോടെയാണ് പൊലീസ് കേസെടുത്തത്. വോട്ടിങ് നടപടികൾ തടസപ്പെടുത്തിയാണ് ഇവർ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കിയത്. വോട്ടർമാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്.</p>
<p>മുഖാവരണം താഴ്ത്തിയിട്ടും ഇവർ അത് അം ഗീകരിക്കാൻ തയാറാവാതെ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളോട് കയർക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി. ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇവർ രം ഗത്തെത്തിയിരുന്നു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a> | On being asked about video where she is seen checking IDs of voters, Madhavi Latha says, &quot;I am a candidate. As per law candidate has the right to check the ID cards without the facemasks. I am not a man, I am a woman and with a lot of humbleness, I have only requested… <a href="https://t.co/5mxmhiBWL7">https://t.co/5mxmhiBWL7</a> <a href="https://t.co/Ni18lzxV2J">pic.twitter.com/Ni18lzxV2J</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1789911345971724442?ref_src=twsrc%5Etfw">May 13, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം. &#8216;ഞാനൊരു സ്ഥാനാർഥിയാണ്.നിയമപ്രകാരം ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല, സ്ത്രീയാണ്. വളരെ വിനയത്തോടെ ഞാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്.എന്നായിരുന്നു ഇവരുടെ ന്യായീകരണം.</p>
<p>ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്‌ജിദിനു നേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോൾ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി.</p>
<p>സംഭവം വലിയ വിവാദമായതോടെ വാർത്തകൾ നിഷേധിച്ച് മാധവി രംഗത്തെത്തി. താൻ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1case-filed-against-bjp-candidate-madhavi-lata-for-removing-burqas-of-women-in-the-booth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വോട്ടു യന്ത്രം എന്റെ അച്ഛന്റേതാണ്&#8217;; ബൂത്ത് കയ്യേറിയ ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/the-voting-machine-is-my-fathers-bjp-candidates-son-arrested-for-encroaching-booth.html</link>
					<comments>https://www.chandrikadaily.com/the-voting-machine-is-my-fathers-bjp-candidates-son-arrested-for-encroaching-booth.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 09 May 2024 12:03:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[encroaching booth]]></category>
		<category><![CDATA[son arrested]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297203</guid>

					<description><![CDATA[സംഭവത്തിൽ കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി പ്രഭാബേന്&#x200d; കിശോര്&#x200d;സിങ് തവിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ഗുജറാത്തിൽ പോളിങ് ബൂത്ത് ​കൈയേറുകയും കള്ളവോട്ട് ചെയ്യുകയും ചെയ്ത ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്&#x200d;ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും പാർട്ടി നേതാവുമായ വിജയ് ഭാഭോറാണ് അറസ്റ്റിലായത്.</p>
<p>വോട്ടെടുപ്പ് ദിനത്തിൽ ബൂത്ത് കയ്യേറി വിജയ് ഭാഭോറും അനുയായികളും കള്ളവോട്ട് ചെയ്തിരുന്നു. അഴിഞ്ഞാട്ടത്തിന്&#x200d;റെ ദൃശ്യങ്ങൾ വിജയ് ഭാഭോർ തന്നെ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുകയുമുണ്ടായി. സംഭവത്തിൽ കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി പ്രഭാബേന്&#x200d; കിശോര്&#x200d;സിങ് തവിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.</p>
<p>ബൂത്ത് കൈയ്യേറി വിജയ് ഭാഭോര്&#x200d; ഇന്&#x200d;സ്റ്റഗ്രമിലിട്ട ലൈവ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, ആൾട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ ഉൾപ്പെടെ ഈ വിഡിയോ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു. വോട്ടിങ് മെഷീൻ തന്റെ അച്ഛന്റേതാണെന്ന് വിജയ് അവകാശപ്പെടുന്നത് വിഡിയോയിൽ കാണാം.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Son of BJP leader and BJP member Vijay Bhabhor who was seen capturing the booth and saying &quot;machine aapne baap nu che&quot; (the machine belongs to my father) was arrested. <a href="https://t.co/blxzdFkHmX">https://t.co/blxzdFkHmX</a> <a href="https://t.co/uIsSgBW68y">pic.twitter.com/uIsSgBW68y</a></p>
<p>&mdash; Mohammed Zubair (@zoo_bear) <a href="https://twitter.com/zoo_bear/status/1788279070951874757?ref_src=twsrc%5Etfw">May 8, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മഹിസാഗര്&#x200d; ജില്ലയിലെ ദാഹോദ് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സന്ത്രംപുര്&#x200d; നിയമസഭാ മണ്ഡലത്തിലെ 220ാം ബൂത്തിലാണ് സംഭവം. ഈ ബൂത്തില്&#x200d; റീ പോളിങ് വേണമെന്ന് കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി കുബേര്&#x200d; സിങ് ഡിന്&#x200d;ഡോറാണ് ഈ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Son of BJP leader and BJP member Vijay Bhabhor hijacked the poll booth in Dahod, Gujarat,  live-streamed the entire incident on social media. Later deleted it. <br />According to the article below, it is alleged that he even abused the officials and allegedly did bogus voting with… <a href="https://t.co/FdkB4unMEK">pic.twitter.com/FdkB4unMEK</a></p>
<p>&mdash; Mohammed Zubair (@zoo_bear) <a href="https://twitter.com/zoo_bear/status/1788101256998965470?ref_src=twsrc%5Etfw">May 8, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>മൂന്നാം ഘട്ടത്തിലാണ് ദാഹോദിൽ വോട്ടെടുപ്പ് നടന്നത്. 58.66 ശതമാനമാണ് പോളിങ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി നേടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-voting-machine-is-my-fathers-bjp-candidates-son-arrested-for-encroaching-booth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദിൽ പള്ളിക്ക് നേരെ അമ്പെയ്ത ബിജെപി സ്ഥാനാര്&#x200d;ഥിക്കെതിരെ കേസ്&#8217;</title>
		<link>https://www.chandrikadaily.com/case-against-bjp-candidate-who-shot-at-mosque-in-hyderabad.html</link>
					<comments>https://www.chandrikadaily.com/case-against-bjp-candidate-who-shot-at-mosque-in-hyderabad.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Apr 2024 12:25:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[hydrabad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295897</guid>

					<description><![CDATA[ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്&#x200d;ഥി കൊമ്പെല്ല മാധവി ലതയ്ക്കെതിരെ ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്.]]></description>
										<content:encoded><![CDATA[<p>രാമനവമി ഘോഷയാത്രയ്ക്കിടെ പള്ളിക്ക് നേരെ സാങ്കല്&#x200d;പ്പിക അസ്ത്രം എയ്ത ബിജെപി സ്ഥാനാർഥിക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാര്&#x200d;ഥി കൊമ്പെല്ല മാധവി ലതയ്ക്കെതിരെ ബീ​ഗംബസാർ പൊലീസാണ് കേസെടുത്തത്. ശോഭയാത്രയ്ക്കിടെ കല്ലേറുൾപ്പെടെ ഭയന്ന് വെള്ളത്തുണി കൊണ്ട് മൂടിയ പള്ളിയിലേക്ക് മാധവി ലത സാങ്കൽപ്പിക അമ്പെയ്യുന്ന വീഡിയോ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു.</p>
<p>ഇവർക്കെതിരെ ഐപിസി 295 എ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത് മുതൽ മുസ്‌ലിം സമുദായത്തിനെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തുകയാണ് മാധവി ലതയെന്ന് എഫ്ഐആറിൽ പറയുന്നു. &#8216;എപ്രിൽ 17ന് ശ്രീരാമനവമി ശോഭയാത്രയ്ക്കിടെ മാധവി ലത, ഒരു സാങ്കൽപ്പിക അമ്പടയാളം വരച്ച് മസ്ജിദിന് നേരെ എയ്യുന്ന ആംഗ്യം കാണിച്ചു&#8217;.</p>
<p>&#8216;ഈ നികൃഷ്ടമായ പെരുമാറ്റത്തിൽ അവർ വലിയ സന്തോഷം പ്രകടിപ്പിച്ചു. അവരുടെ ഈ നിരുത്തരവാദപരമായ പ്രവൃത്തി മുസ്‌ലിം സമുദായത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു&#8217;- എഫ്ഐആർ വിശദമാക്കുന്നു. വീഡിയോ പുറത്തുവന്നതിനു പിന്നാലെ മാധവി ലതയ്ക്കും ബിജെപിക്കുമെതിരെ ഹൈദരാബാദ് എം.പിയും എഐഎംഐഎം അധ്യക്ഷനുമായ അസദുദ്ദീൻ ഉവൈസിയടക്കമുള്ളവർ രം​ഗത്തെത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു.</p>
<p>&#8216;ബിജെപിയും ആർ.എസ്.എസും പ്രകോപന നീക്കങ്ങൾ നടത്തുന്നു. എനിക്ക് പറയാനുള്ളത് ഇവിടുത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകർക്കാൻ ബിജെപിയും ആർ.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾ കണ്ടില്ലേ. ഇതിനെതിരായി വേണം നിങ്ങൾ വോട്ട് ചെയ്യാൻ. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബിജെപി ശ്രമം&#8217;- ഉവൈസി പറഞ്ഞു. ഇതാണോ മോദിയുടെ &#8216;എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം&#8217; എന്ന നയമെന്ന് ചോദിച്ച ഉവൈസി, ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.</p>
<p>വീഡിയോ വിവാദമായതോടെ, അത് എഡിറ്റ് ചെയ്തതാണെന്ന് അവകാശപ്പെട്ട് മാധവി ലത രംഗത്ത് വന്നിരുന്നു. &#8216;എന്റെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നത് ശ്രദ്ധയില്&#x200d; പെട്ടിട്ടുണ്ട്. ഇത് അപൂര്&#x200d;ണമായ വീഡിയോ ആണ്. അത് കാരണം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടങ്കില്&#x200d; ഞാന്&#x200d; ക്ഷമ ചോദിക്കുന്നു. ഞാന്&#x200d; എല്ലാവരെയും ബഹുമാനിക്കുന്നു&#8217;- എന്നായിരുന്നു മാധവി ലതയുടെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-bjp-candidate-who-shot-at-mosque-in-hyderabad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി</title>
		<link>https://www.chandrikadaily.com/widespread-pickpocketing-during-bjp-candidates-campaign-rally-in-up.html</link>
					<comments>https://www.chandrikadaily.com/widespread-pickpocketing-during-bjp-candidates-campaign-rally-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Apr 2024 11:57:22 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[pickpocketing]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295892</guid>

					<description><![CDATA[റാലിയില്&#x200d; പങ്കെടുത്ത പ്രവര്&#x200d;ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ മീററ്റില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ഥി അരുണ്&#x200d; ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്&#x200d; പങ്കെടുത്ത പ്രവര്&#x200d;ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്. മാധ്യമപ്രവര്&#x200d;ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.</p>
<p>&#8216;രാമായണം&#8217; സീരിയലില്&#x200d; ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്&#x200d;ഥി അരുണ്&#x200d; ഗോവില്&#x200d;. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്&#x200d; പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്&#x200d; ലാഹ്രി എന്നിവര്&#x200d; പങ്കെടുത്തിരുന്നു.</p>
<p>വ്യാപാരിയായ കുല്&#x200d;ഭൂഷണ്&#x200d; എന്നയാള്&#x200d; 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്&#x200d; പരാതി നല്&#x200d;കി. റാലി കണ്ടപ്പോള്&#x200d; കടയില്&#x200d; നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്&#x200d;ഭൂഷണ്&#x200d; പറഞ്ഞു. കടയിലെ പണം പോക്കറ്റില്&#x200d; വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്&#x200d;ഭൂഷണ്&#x200d; പറഞ്ഞു.</p>
<p>https://twitter.com/i/status/1782609046484500905</p>
<p>ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്&#x200d; ഫോണ്&#x200d; റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്&#x200d; കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്&#x200d; പറയുന്നത്.</p>
<p>അതേസമയം, മോഷണസംഭവങ്ങളില്&#x200d; മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്&#x200d; 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്&#x200d; തെരഞ്ഞെടുപ്പ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/widespread-pickpocketing-during-bjp-candidates-campaign-rally-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം; ബി.ജെ.പി സ്ഥാനാർഥി വിവാദത്തിൽ, വിഡിയോ</title>
		<link>https://www.chandrikadaily.com/archery-gesture-towards-mosque-bjp-candidate-in-controversy.html</link>
					<comments>https://www.chandrikadaily.com/archery-gesture-towards-mosque-bjp-candidate-in-controversy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Apr 2024 04:53:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Archery gesture]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[muslim mosque]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295557</guid>

					<description><![CDATA[ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്&#x200d;ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച ബി.ജെ.പി നേതാവിന്റെ നടപടി വിവാദത്തില്&#x200d;. ഹൈദരാബാദ് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്&#x200d;ഥിയായ മാധവി ലതയാണ് മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചത്. ബുധനാഴ്ച നടന്ന രാമനവമി ഘോഷയാത്രക്കിടെയായിരുന്നു സംഭവം. ഇതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്.</p>
<p>വിഡിയോയില്&#x200d; മാധവി കൈകള്&#x200d; മടക്കി മുസ്‌ലിം പള്ളിക്ക് നേരെ അമ്പെയ്യുന്ന രീതിയിലുള്ള ആംഗ്യം കാണിക്കുകയായിരുന്നു. വെള്ളത്തുണി കൊണ്ട് മറച്ച പള്ളിക്ക് നേരെയായിരുന്നു അവര്&#x200d; പ്രതീകാത്മകമായി അമ്പെയ്തത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി രംഗത്തെത്തി.</p>
<p>https://twitter.com/i/status/1780870980128440413</p>
<p>പ്രകോപിപ്പിക്കുന്ന നീക്കങ്ങളാണ് ബി.ജെ.പിയുടേയും ആര്&#x200d;.എസ്.എസിന്റേയും ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് ഉവൈസി പറഞ്ഞു. എനിക്ക് പറയാനുള്ളത് ഇവിടത്തെ യുവാക്കളോടാണ്. ഹൈദരാബാദിലെ സമാധാനം തകര്&#x200d;ക്കാന്&#x200d; ബി.ജെ.പിയും ആര്&#x200d;.എസ്.എസും എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്&#x200d; കണ്ടില്ലേ.</p>
<p>ഇതിനെതിരായി വേണം നിങ്ങള്&#x200d; വോട്ട് ചെയ്യാന്&#x200d;. ഹൈദരാബാദിലെ ജനങ്ങളെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമം. ഇതാണോ മോദിയുടെ എല്ലാവര്&#x200d;ക്കും ഒപ്പം എല്ലാവരുടേയും വികസനമെന്ന നയമെന്നും ഉവൈസി ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/archery-gesture-towards-mosque-bjp-candidate-in-controversy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല&#8217;; പ്രവർത്തകരോട് ബിജെപി സ്ഥാനാ&#x200d;ർത്ഥി</title>
		<link>https://www.chandrikadaily.com/no-modi-wave-in-lok-sabha-elections-bjp-candidate-to-workers.html</link>
					<comments>https://www.chandrikadaily.com/no-modi-wave-in-lok-sabha-elections-bjp-candidate-to-workers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Apr 2024 12:56:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[Lok Sabha election]]></category>
		<category><![CDATA[No Modi Wave]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295381</guid>

					<description><![CDATA[യോഗത്തില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; മോദി തരംഗമില്ലെന്ന് ബിജെപിയുടെ അമരാവതി സ്ഥാനാര്&#x200d;ത്ഥി നവ്‌നീത് റാണ. പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരുമായി സംസാരിക്കവെയാണ് റാണയുടെ വാക്കുകള്&#x200d;. യോഗത്തില്&#x200d; മാധ്യമങ്ങള്&#x200d;ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രചരിക്കുകയാണ്.</p>
<p>ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെത്തന്നെ നമുക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; പോരാടണം. മുഴുവന്&#x200d; വോട്ടര്&#x200d;മാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്&#x200d; ഇരിക്കരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്&#x200d; മോദി തരംഗമുണ്ടായിട്ടും ഞാന്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥിയായി മത്സരിച്ച് ജയിച്ചിട്ടുണ്ട് &#8211; റാണ പറഞ്ഞു.</p>
<p>2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; അമരാവതിയില്&#x200d; നിന്ന് എന്&#x200d;സിപിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്&#x200d;ത്ഥിയായി മത്സരിച്ച റാണ വിജയിച്ചിരുന്നു. ഇത്തവണ ബിജെപി സ്ഥാനാര്&#x200d;ത്ഥിയായാണ് റാണ മത്സരിക്കുന്നത്. അതേസമയം എതിര്&#x200d;പക്ഷം റാണയുടെ വാക്കുകള്&#x200d; ഏറ്റെടുത്ത് ബിജെപിയെ തിരിച്ചടിക്കുകയാണ്. മോദി തംരഗമില്ലെന്ന നവ്‌നീത് റാണയുടെ വാക്കുകള്&#x200d; സത്യമാണെന്നാണ് എന്&#x200d;സിപി ശരത്പവാര്&#x200d; പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പറയുന്നത്.</p>
<p>റാണ പറഞ്ഞത് എന്താണോ അത് സത്യമാണ്. മോദി തരംഗമില്ല എന്ന് ബിജെപിക്ക് തന്നെ അറിയാം. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി പൂട്ടാന്&#x200d; ബിജെപി ശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും എന്&#x200d;സിപി ആരോപിച്ചു. ബിജെപി പാളയത്തില്&#x200d; ഭയം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഗ്രാമപഞ്ചായത്തിലേതെന്ന പോലെ പ്രവര്&#x200d;ത്തിക്കാന്&#x200d; ആവശ്യപ്പെടുന്നത്. മോദിക്ക് സ്വന്തം സിറ്റിങ് സീറ്റില്&#x200d; മത്സരിച്ച് ജയിക്കാന്&#x200d; കഴിയുമോ എന്നത് തന്നെ ചോദ്യചിഹ്നമാണെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ പക്ഷം വക്താവ് സഞ്ജയ് റാവത്തിന്റെ പരിഹാസം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-modi-wave-in-lok-sabha-elections-bjp-candidate-to-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ശ്രീരാമനെയും ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിക്കും’; പരിഹാസവുമായി സഞ്ജയ് റാവുത്ത്</title>
		<link>https://www.chandrikadaily.com/sri-raman-will-also-be-announced-as-bjp-candidate-sanjay-raut-with-sarcasm.html</link>
					<comments>https://www.chandrikadaily.com/sri-raman-will-also-be-announced-as-bjp-candidate-sanjay-raut-with-sarcasm.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 30 Dec 2023 08:23:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA['Sri Raman]]></category>
		<category><![CDATA[announced]]></category>
		<category><![CDATA[BJP Candidate]]></category>
		<category><![CDATA[Sanjay Raut]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286896</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്&#x200d;ശനം നടത്തുന്ന പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>രാമക്ഷേത്രത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ ശിവസേന (യു.ബി.ടി) നേതാവ് സഞ്ജയ് റാവത്ത്. ഇനി ആകെ ബി.ജെ.പി ചെയ്യാന്&#x200d; ബാക്കിയുള്ളത് ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; രാമനെ സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഉത്തര്&#x200d;പ്രദേശില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്&#x200d;ശനം നടത്തുന്ന പശ്ചാത്തലത്തിലാണ് സഞ്ജയ് റാവത്തിന്റെ പരാമര്&#x200d;ശം.</p>
<p>&#8216;ഇനി ആകെ ബി.ജെ.പി ചെയ്യാന്&#x200d; ബാക്കിയുള്ളത് ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; രാമനെ അവരുടെ സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിക്കുക മാത്രമാണ്. രാമന്റെ പേരില്&#x200d; അത്രമാത്രം രാഷ്ട്രീയം കളിക്കുന്നുണ്ട്,&#8217; സഞ്ജയ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം ബി.ജെ.പി പരിപാടിയാണെന്നും ദേശീയ പരിപാടി അല്ലെന്നും റാവത്ത് നേരത്തെ പറഞ്ഞിരുന്നു.</p>
<p>ശിവസേന (യു.ബി.ടി) അധ്യക്ഷന്&#x200d; ഉദ്ധവ് താക്കറെ പ്രതിഷ്ഠാ ചടങ്ങിന് പോകുമോ എന്ന ചോദ്യത്തിന് താക്കറെ തീര്&#x200d;ച്ചയായും പോകുമെന്നും എന്നാല്&#x200d; അത് ബി.ജെ.പിയുടെ പരിപാടി കഴിഞ്ഞിട്ടായിരിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sri-raman-will-also-be-announced-as-bjp-candidate-sanjay-raut-with-sarcasm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
