<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BJP CPIM &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-cpim/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 13 May 2024 05:33:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BJP CPIM &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>രാജ്യസഭാ സീറ്റ്, എല്&#x200d;ഡിഎഫില്&#x200d; തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺ​ഗ്രസ്</title>
		<link>https://www.chandrikadaily.com/rajya-sabha-seat-dispute-in-ldf-kerala-congress-insists-that-cpi-will-not-give-up.html</link>
					<comments>https://www.chandrikadaily.com/rajya-sabha-seat-dispute-in-ldf-kerala-congress-insists-that-cpi-will-not-give-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 May 2024 05:33:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP CPIM]]></category>
		<category><![CDATA[dispute]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[Rajya Sabha seat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297489</guid>

					<description><![CDATA[അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്&#x200d;ക്കുകയാണ് കേരളാ കോണ്&#x200d;ഗ്രസ് ജോസ് കെ മാണി വിഭാഗം.]]></description>
										<content:encoded><![CDATA[<p>രാജ്യസഭാ സീറ്റിനെച്ചൊല്ലി ഇടതുമുന്നണിയില്&#x200d; തര്&#x200d;ക്കം മുറുകുന്നു. സീറ്റ് ആര്&#x200d;ക്കും വിട്ടു നല്&#x200d;കില്ലെന്നാണ് സിപിഐ നിലപാട്. അതേസമയം, സീറ്റു വേണമെന്ന നിലപാടിലുറച്ച് നില്&#x200d;ക്കുകയാണ് കേരളാ കോണ്&#x200d;ഗ്രസ് ജോസ് കെ മാണി വിഭാഗം.</p>
<p>തങ്ങള്&#x200d;ക്ക് അര്&#x200d;ഹതപ്പെട്ട സീറ്റില്&#x200d; മറ്റാരും അവകാശവാദം ഉന്നയിക്കേണ്ടതില്ലെന്നാണ് സിപിഐ നേതൃത്വം പറയുന്നത്. ഇടതുമുന്നണി യോഗത്തില്&#x200d; ആവശ്യം ഉന്നയിക്കുമെന്നും സിപിഐ വ്യക്തമാക്കി. ഒഴിവു വരുന്ന 3 രാജ്യസഭ സീറ്റുകളില്&#x200d; ഒന്നില്&#x200d; അവകാശവാദം ഉന്നയിക്കാന്&#x200d; കേരള കോണ്&#x200d;ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സിപിഐയും നിലപാട് കടുപ്പിച്ചത്.</p>
<p>മുന്നണിയോഗത്തില്&#x200d; രാജ്യസഭാ സീറ്റ് ആവശ്യപ്പെടാന്&#x200d; തന്നെയാണ് ജോസ് കെ മാണി വിഭാഗത്തിന്റെ തീരുമാനം. പാര്&#x200d;ട്ടി സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തില്&#x200d; ഇതുസംബന്ധിച്ച് നിര്&#x200d;ണായക തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rajya-sabha-seat-dispute-in-ldf-kerala-congress-insists-that-cpi-will-not-give-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബലികുടീരങ്ങളേ&#8217; പാടിയില്ല, ഉത്സവ ഗാനമേളയ്ക്കിടെ സംഘര്&#x200d;ഷം; സിപിഎം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരേ പരാതി</title>
		<link>https://www.chandrikadaily.com/kerala-clash-in-temple-program-over-singing-song.html</link>
					<comments>https://www.chandrikadaily.com/kerala-clash-in-temple-program-over-singing-song.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 10 Apr 2023 07:05:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP CPIM]]></category>
		<category><![CDATA[cpim]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247176</guid>

					<description><![CDATA[സംഭവത്തില്&#x200d; പൊലീസിന് കേസ് കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.]]></description>
										<content:encoded><![CDATA[<p>അമ്പലത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ വിപ്ലവഗാനം പാടണമെന്നാവശ്യപ്പെട്ട് സംഘര്&#x200d;ഷം. ശനിയാഴ്ച രാത്രി പത്തനംതിട്ട വളംകുളം നന്നൂര്&#x200d; ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. ആര്&#x200d;എസ്എസ് രണഗീതമായ നമസ്‌കരിപ്പൂ പാടിയതിന്റെ പിന്നാലെ ബലികുടീരങ്ങളെ എന്ന ഗാനം പാടണമെന്ന് സിപിഎം പ്രവര്&#x200d;ത്തകര്&#x200d; ആവശ്യപ്പെടുകയായിരുന്നു. തുടര്&#x200d;ന്നാണ് സംഘര്&#x200d;ഷത്തിലേക്ക് നീങ്ങിയത്.</p>
<p>ഗാനമേളയില്&#x200d; രണ്ട് പാട്ടുകള്&#x200d; അവശേഷിക്കെ ആര്&#x200d;എസ്എസിന്റെ രണഗീതമായ നമസ്‌കരിപ്പൂ എന്ന ഗാനം ബാന്&#x200d;ഡ് പാടി. പിന്നാലെ ബലികുടീരങ്ങളെ എന്ന ഗാനമാലപിക്കാന്&#x200d; സിപിഎം പ്രവര്&#x200d;ത്തകര്&#x200d; ആവശ്യപ്പെട്ടു. തുടര്&#x200d;ന്ന് കാര്യങ്ങള്&#x200d; സംഘര്&#x200d;ഷത്തിലേക്ക് നീങ്ങിയപ്പോള്&#x200d; പരിപാടി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കര്&#x200d;ട്ടന്&#x200d; താഴ്ത്തി. ഇതോടെ പ്രകോപിതരായ സിപിഎം പ്രവര്&#x200d;ത്തകര്&#x200d; കര്&#x200d;ട്ടന്&#x200d; വലിച്ചുകീറുകയായിരുന്നു.</p>
<p>സംഭവത്തില്&#x200d; പൊലീസിന് കേസ് കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടക്കുമ്പോള്&#x200d; പൊലീസ് സ്ഥലത്തുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-clash-in-temple-program-over-singing-song.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്&#x200d; മന്ത്രിയും സി.പി.ഐ നേതാവുമായ ഇ.ചന്ദ്രശേഖരനെ ബി.ജെ.പിക്കാര്&#x200d; ആക്രമിച്ച കേസില്&#x200d; സി.പി.എമ്മുകാര്&#x200d; കൂറുമാറി.</title>
		<link>https://www.chandrikadaily.com/cpm-members-defected.html</link>
					<comments>https://www.chandrikadaily.com/cpm-members-defected.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Jan 2023 16:21:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP CPIM]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[e chandra shekharan nair]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235221</guid>

					<description><![CDATA[കേസ് കോടതിയില്&#x200d; വിചാരണയ്ക്ക് എത്തിയപ്പോള്&#x200d; ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്&#x200d;പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്&#x200d;ത്തകരായ സാക്ഷികളും കൂറുമാറി]]></description>
										<content:encoded><![CDATA[<p>മുന്&#x200d; മന്ത്രിയും സി.പി.ഐ നേതാവുമായ ഇ.ചന്ദ്രശേഖരനെ ബി.ജെ.പിക്കാര്&#x200d; ആക്രമിച്ച കേസില്&#x200d; സി.പി.എമ്മുകാര്&#x200d; കൂറുമാറി. ഇതേ തുടര്&#x200d;ന്ന് പ്രതികളെ വെറുതെ വിട്ടു. ഇതിനെതിരെ സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബു പരസ്യമായി രംഗത്തുവന്നു.</p>
<p>2016ല്&#x200d; മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരന്&#x200d; കയ്യില്&#x200d; ബാന്&#x200d;ഡേജ് ഇട്ട് ബഹു.ഗവര്&#x200d;ണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നില്&#x200d;ക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സില്&#x200d; തെളിയുന്നുണ്ടാവും. നിയമസഭ തെരഞ്ഞെടുപ്പില്&#x200d; വിജയിച്ചപ്പോള്&#x200d; ബി.ജെ.പി,ആര്&#x200d;.എസ്.എസ് പ്രവര്&#x200d;ത്തകര്&#x200d; കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പില്&#x200d; ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു. പോലീസ് കേസെടുത്തു. ചാര്&#x200d;ജ്ജ് കൊടുത്തു. പ്രകാശ് ബാബു പറഞ്ഞു.</p>
<p>ആക്രമണം നടത്തിയ 12 ബി.ജെ.പി,ആര്&#x200d;.എസ്.എസ്.പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെയുളള കേസ് കോടതിയില്&#x200d; വിചാരണയ്ക്ക് എത്തിയപ്പോള്&#x200d; ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉള്&#x200d;പ്പടെയുള്ള എല്ലാ സി.പി.എം പ്രവര്&#x200d;ത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ് കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാന്&#x200d; കഴിഞ്ഞത്. സാക്ഷികള്&#x200d; ഇല്ലാത്തതിനാല്&#x200d; തെളിവുകളുമില്ലാതായി. കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദ്രശേഖരനു വേണ്ടി സത്യസന്ധമായി മൊഴി കൊടുക്കുന്നതിനു പകരം ആര്&#x200d;.എസ്.എസ്, ബിജെപി പ്രവര്&#x200d;ത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശികജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്. പരിഹാസൃമാണ്.<br />
സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്‌നം കാണുമെന്ന് ഞാന്&#x200d; കരുതുന്നു. പ്രകാശ് ബാബു കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-members-defected.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായിയുടെ മഴുവും കലോത്സവത്തിലെ മെനുവും</title>
		<link>https://www.chandrikadaily.com/pinarayis-ax-and-the-menu-at-kalotsavam.html</link>
					<comments>https://www.chandrikadaily.com/pinarayis-ax-and-the-menu-at-kalotsavam.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 10 Jan 2023 02:02:25 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP CPIM]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231869</guid>

					<description><![CDATA[ആര്&#x200d;.എസ്.എസിന് മഴുവുണ്ടാക്കി നല്&#x200d;കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്.]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>ജുതിത്ത് മേയറും മിച്ചലെ ഡിഫെയും ചേര്&#x200d;ന്ന് ഗ്രാമീണ ഉത്സവങ്ങളെ സൈദ്ധാന്തികമായി വിശകലനം ചെയതെഴുതിയ പുസ്തകമാണ് ഫെസ്റ്റിവെല്&#x200d; എന്&#x200d;കൗണ്ടേഴ്സ്. സംസ്‌കാരങ്ങളുടെ കൊള്ളകൊടുക്കലുകളുകള്&#x200d; വലുപ്പ ചെറുപ്പമില്ലാതെ സാധ്യമാവുന്നു എന്നതാണ് നിരൂപണത്തിന്റെ ആകെത്തുക. കലയായാലും ഭക്ഷണമായാലും കായികമായാലും മതമായാലും ഉത്സവങ്ങളുടെ നീക്കിബാക്കി അതാണ്. ആശയ വിനിമയത്തിന്റെ ആഘോഷമായി സ്‌കൂള്&#x200d; കലോത്സവവും മാറാതെ തരമില്ലല്ലോ. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമാമാങ്കം കോഴിക്കോട് കൊടിയിറങ്ങുമ്പോള്&#x200d; ഇതാദ്യമായി ആശങ്കയുടെ ഭാവം ബാക്കിയായതെങ്ങിനെയാണ്.</p>
<p>സ്‌കൂള്&#x200d; കലോത്സവത്തിന് തീം ഗാനം ഒരുക്കുമ്പോള്&#x200d; സ്വാഭാവികമായും കോഴിക്കോടിന്റെ സവിശേഷ ദൃശ്യങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളിക്കുമല്ലോ. വിദ്യാര്&#x200d;ത്ഥികള്&#x200d; നഗരത്തിലെ സി.എച്ച് ഓവര്&#x200d;ബ്രിഡ്ജിനു താഴെയുള്ള കടയില്&#x200d; മില്&#x200d;ക് സര്&#x200d;ബത്ത് കുടിക്കുന്ന ഒരു രംഗവുമുണ്ടായിരുന്നു. സ്‌ക്രീനിങ് കമ്മിറ്റിയുടെ പരിശോധനയില്&#x200d; അതു വെട്ടിമാറ്റി. കുട്ടികള്&#x200d; കള്ള് കുടിക്കുകയാണോയെന്ന് സംശയമുണ്ടാക്കുമെന്നാണ് കാരണം പറഞ്ഞത്. സര്&#x200d;ബതിന്റെ നിറം കള്ളാണെന്ന് തോന്നിപ്പിക്കുന്നതിനാല്&#x200d; ആ ദൃശ്യം നീക്കിയത് നല്ല കാര്യം.</p>
<p>സ്‌കൂള്&#x200d; കലോത്സവ ഉദ്ഘാടന ചടങ്ങില്&#x200d; അവതരിപ്പിച്ച സംഗീത ശില്&#x200d;പം കാണുക: മാനവ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമോതുന്ന നൃത്ത ചുവടുകളുമായി ഏതാനും വിദ്യാര്&#x200d;ത്ഥികള്&#x200d; അരങ്ങില്&#x200d;. കുരിശില്&#x200d; തറക്കപെട്ട യേശുവിന്റെ രൂപ സാദൃശ്യത്തില്&#x200d; രണ്ട് കലാകാരന്മാരുടെ സ്റ്റില്&#x200d;. പ്രാര്&#x200d;ത്ഥനാപൂര്&#x200d;വം കൈകൂപ്പി സ്ത്രീ കലാകാരി. പെട്ടെന്ന് തീവ്രവാദി ആക്രമണമുണ്ടാവുന്നു. വെടിയേറ്റ് ഒരു പട്ടാളക്കാരന്&#x200d; കൊല്ലപ്പെടുന്നു. മറ്റു പട്ടാളക്കാര്&#x200d; ചേര്&#x200d;ന്ന് തികഞ്ഞൊരു മുസ്ലിം പണ്ഡിതന്റെ വേഷമുള്ള തീവ്രവാദിയെ പിടികൂടുന്നു. ദേശീയ പതാകയുയരുന്നു. മുസ്ലിം തീവ്രവാദി ഒഴികെയുള്ളവര്&#x200d; സല്യൂട്ട് ചെയ്യുന്നു. സംഗീത ശില്&#x200d;പം അവസാനിക്കുമ്പോള്&#x200d; ഇസ്ലാമോഫോബിയ &#8216;മഴു&#8217;വില്&#x200d; നിന്ന് സദസ്സില്&#x200d; നിന്നുയരുന്ന കരഘോഷങ്ങളിലേക്ക് കണ്ണുകള്&#x200d; പായിക്കുക. മുമ്പില്&#x200d; തന്നെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d;, സംഘാടക സമിതി ചെയര്&#x200d;മാനും മരുമകനുമായ മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്&#x200d; എ.എന്&#x200d; ഷംസീര്&#x200d;, വിദ്യാഭ്യാസ മന്ത്രി ശിവന്&#x200d; കുട്ടി, ഐ.എന്&#x200d;.എല്&#x200d; സംസ്ഥാന പ്രസിഡന്റ് മന്ത്രി അഹമ്മദ് ദേവര്&#x200d;കോവില്&#x200d;.. കയ്യടിക്കാരുടെ സംതൃപ്തി മുഖത്തുനിന്ന് വായിച്ചെടുക്കാം.</p>
<p>അപ്പോഴും ഒന്നര ദിവസം മുമ്പുള്ള പ്രസംഗത്തിന്റെ അലയൊലി ഒന്നര കിലോമീറ്റര്&#x200d; അകലെയുള്ള സ്വപ്ന നഗരിയില്&#x200d; നിന്നു മുഴങ്ങുന്നുണ്ടായിരുന്നു. മുജാഹിജ് സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനംചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നോക്കിവായിച്ചത് ഇപ്രകാരമായിരുന്നു: &#8216;എതിര്&#x200d;ക്കേണ്ടതിനെ എതിര്&#x200d;ത്ത് പോകണം. അവിടെ നിശബ്ദത പാലിച്ച് മൂകസാക്ഷികളായിമാറരുത്. മതനിരപേക്ഷ കക്ഷികളുടെ ഐക്യനിര ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. അവര്&#x200d; മഴുവോങ്ങി നില്&#x200d;ക്കുന്നുണ്ട്. അതിന്റെ താഴെ പോയി തല കാണിച്ചുകൊടുക്കരുത്&#8217;. അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവും പാര്&#x200d;ട്ടി ചാനല്&#x200d; മേധാവിയുമായ ജോണ്&#x200d; ബ്രിട്ടാസ് അതേ വേദിയില്&#x200d; രണ്ടു ദിവസം മുമ്പ് ആര്&#x200d;.എസ്.എസുകാരനായ ഗോവ ഗവര്&#x200d;ണര്&#x200d; ശ്രീധരന്&#x200d;പിള്ളയെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച സംഘാടകരെ നിശിതമായി വിമര്&#x200d;ശിച്ച് (എന്തോ) ഉണ്ടോ, ഉണ്ടോ എന്നു ചോദിച്ചതുപോലുള്ളൊരു വൈരുദ്ധ്യാധിഷ്ഠിത തടിതപ്പലാണത്. ഇതേ ശ്രീധരന്&#x200d;പിള്ളയുമായി വേദി പങ്കിട്ട് പരസ്പരം പുറംചൊറിഞ്ഞ്, &#8216;സംഘ്പരിവാറിന്റെ പത്മവ്യൂഹത്തിലേക്കാണ് എന്നറിഞ്ഞിട്ടും ഞാന്&#x200d; ഈ പരിപാടിയില്&#x200d; പങ്കെടുത്തത് കേരളത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് അടിവരയിടാനാണ്. വിയോജിപ്പുകള്&#x200d; ഉണ്ടെങ്കിലും ഒരുമിച്ചിരിക്കാന്&#x200d; കഴിയുന്നത് ഇന്ന് കേരളത്തില്&#x200d; മാത്രമാണ്. അതുകൂടി നഷ്ടപ്പെടുത്തരുത്. രാഷ്ട്രീയ സൗമനസ്യവും സൗഹൃദവും തിരിച്ചുവിളിക്കേണ്ടതുണ്ട്. എതിര്&#x200d;ചേരിയിലുള്ള രാഷ്ട്രീയ നേതാക്കളെ ബഹുമാനിക്കാനും അംഗീകരിക്കാനും കെ.ജി മാരാര്&#x200d; കാണിച്ച മര്യാദ ഏവരും സ്മരിക്കുന്നതാണ്. കണ്ണൂര്&#x200d; ജയിലില്&#x200d; കഴിയവെ ഒപ്പമുണ്ടായിരുന്ന മുസ്ലിം തടവുകാര്&#x200d;ക്ക് പ്രാര്&#x200d;ത്ഥിക്കാന്&#x200d; പായ വിരിച്ചു നല്&#x200d;കിയ രാഷ്ട്രീയ സൗഹൃദത്തിന് ഉടമയായിരുന്നു കെ.ജി മാരാര്&#x200d;&#8230;&#8217; എന്നിങ്ങനെ വാഴ്ത്തിപ്പാടിയ ജോണ്&#x200d; ബ്രിട്ടാസ് മുജാഹിദ് വേദിയിലേക്ക് ആരെയൊക്കെ ക്ഷണിക്കണമെന്ന് എ.കെ.ജി സെന്ററില്&#x200d; നിന്നു തീരുമാനിക്കണമെന്നോ മോഹന്&#x200d; ഭഗവതിലേക്ക് കേരളത്തില്&#x200d; നിന്നുള്ള പാലം ബി.ജെ.പിക്കാരേക്കാള്&#x200d; പിണറായിയാണെന്നോ പറയാതെ പറയുകയാണ്.</p>
<p>എല്ലാ മുസ്ലിം സംഘടനകളും സി.പി.എമ്മിന്റെ ആജ്ഞാനുവര്&#x200d;ത്തികളായിമാറണമെന്ന തിട്ടൂരത്തെ കുറിച്ച് മനസ്സിലാകാത്തവര്&#x200d;ക്ക് കഴിഞ്ഞദിവസം സമസ്ത സമ്മേളനം റിപ്പോര്&#x200d;ട്ട് ചെയ്ത ദേശാഭിമാനി വായിച്ചാല്&#x200d; കാര്യം ബോധ്യപ്പെടും. സംസ്ഥാന സ്‌കൂള്&#x200d; കലോത്സവത്തിന്റെ തുടക്കത്തില്&#x200d;തന്നെ മുസ്ലിം ഉമ്മത്തിനെ തീവ്രവാദിയായി ചിത്രീകരിച്ച് പിന്നീട് മോണോആക്ടായി പണ്ഡിതരെ പരിഹസിക്കുന്ന സമീപനം സ്വീകരിക്കുമ്പോള്&#x200d;, സര്&#x200d;ക്കാര്&#x200d; ചെലവില്&#x200d; പൊതുസംവിധാനത്തില്&#x200d; ഒരു സമുദായത്തിന്റെ മുഖം വികൃതമാക്കാന്&#x200d; ശ്രമിച്ചാല്&#x200d; അതിനെതിരെ സമൂഹം ശക്തമായി പ്രതികരിക്കുമെന്ന പ്രഖ്യാപനത്തെ തക്ബീര്&#x200d; ധ്വനികളോടെ എതിരേറ്റ പതിനായിരങ്ങളെയും പണ്ഡിത നേതൃത്വത്തെയും കൊച്ചാക്കി ദേശാഭിമാനി മുസ്ലിംലീഗിന്റെ നെഞ്ചില്&#x200d; ചവിട്ടി പടച്ച നുണ ഇങ്ങനെയാണ്: സംഘാടക സമിതി ട്രഷററും മുസ്്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം.സി മായിന്&#x200d;ഹാജി ഉള്&#x200d;പ്പെടെയുള്ള ലീഗ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. ലീഗിന്റെ വിലക്കു മൂലമാണ് മായിന്&#x200d;ഹാജി വിട്ടുനിന്നതെന്നാണ് സൂചന. (ദേശാഭിമാനി, 2023 ജനുവരി 9).</p>
<p>വരക്കല്&#x200d; മഖാം സിയാറത്തു മുതല്&#x200d; പതാക ഉയര്&#x200d;ത്തുന്നതുവരെയും സമ്മേളനം തീരുന്നതുവരെ സ്റ്റേജിലുമിരുന്ന എം. സി മായിന്&#x200d;ഹാജിയുടെ അസാന്നിധ്യം പുതിയ വിവാദത്തിന് തിരികൊളുത്തുമെന്ന് പറയുന്ന ദേശാഭിമാനിക്കാരന്&#x200d; വിദേശത്തുള്ള മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; വീഡിയോ കോണ്&#x200d;ഫ്രന്&#x200d;സ് വഴിയും മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ബാസലി തങ്ങള്&#x200d; ഉടലോടെയും സമ്മേളനത്തെ അഭിസംബോധന ചെയ്തതൊന്നും കണ്ടില്ല. സമസ്ത നേതൃരംഗത്തുള്ളവര്&#x200d; സംസാരിച്ചാല്&#x200d; മതിയെന്ന സംഘാടകസമിതി തീരുമാനത്തെതുടര്&#x200d;ന്നാണ് ട്രഷററായ മായിന്&#x200d; ഹാജി ഉള്&#x200d;പ്പെടെ സംസാരിക്കാതിരുന്നത്. മുജാഹിദ് സമ്മേളനത്തിലും സമസ്ത സമ്മേളനത്തിലും ആരൊക്കെ സംസാരിക്കണമെന്ന് എ.കെ.ജി സെന്റര്&#x200d; തീരുമാനിക്കാന്&#x200d; നടക്കും മുമ്പ്, സംഘ്പരിവാറിനേക്കാള്&#x200d; ആവേശത്തില്&#x200d; ആര്&#x200d;.എസ്.എസ് അജണ്ട നടപ്പാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനത്തില്&#x200d; ഉദ്ഘാടകനാക്കാമെങ്കില്&#x200d; ബി.ജെ.പിക്കാരായ ഗോവ ഗവര്&#x200d;ണ്ണര്&#x200d; ശ്രീധരന്&#x200d; പിള്ളയെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും ക്ഷണിച്ചുകൂടെയെന്ന് സംഘാടകര്&#x200d; ചിന്തിച്ചതിനെ കുറ്റം പറയുംമുമ്പ് സി.പി.എമ്മുകാര്&#x200d; കണ്ണാടിയില്&#x200d; നോക്കുന്നത് നല്ലതാണ്.</p>
<p>നാലുകഷ്ണം ബീഫ് വരട്ടിയത് വിതരണം ചെയ്യലാണ് സമുദായത്തിന്റെ അട്ടിപ്പേറിനുള്ള മാര്&#x200d;ഗമെന്ന് സ്വയം ധരിച്ചുവെച്ച സി.പി.എം വിവിധ മുസ്ലിം സമുദായ സംഘടകളെയും മുസ്ലിംലീഗിനെയും തമ്മില്&#x200d; തല്ലിക്കാന്&#x200d; എന്തു നുണയും പടച്ചുവിടുമെന്നത് പുതുമയുള്ളതല്ല. മുസ്ലിംലീഗില്&#x200d; സുന്നിയും മുജാഹിദും തബ്ലീഗും ത്വരീഖത്തുകാരും ഒന്നിലും പെടാത്തവരുമെല്ലാമുണ്ട്. അവരവര്&#x200d; അംഗങ്ങളായ സംഘടനകളുടെ സമ്മേളനങ്ങള്&#x200d; ആര്&#x200d;ക്കും പങ്കെടുക്കാമെന്നതാണ് ഇന്നേവരെയുള്ള രീതി. സുന്നിയും മുജാഹിദുമെല്ലാമായിരിക്കുമ്പോള്&#x200d; തന്നെയാണ് അവര്&#x200d; മുസ്ലിംലീഗ് എന്ന പൊതു പ്ലാറ്റ്ഫോമില്&#x200d; അണിനിരന്നതും. അവരവരുടെ സ്വത്വം നിലനിര്&#x200d;ത്തി പതിനായിരക്കണക്കിന് മുസ്ലിം ഇതര വിശ്വാസികളും മുസ്ലിംലീഗില്&#x200d; അംഗത്വമെടുത്തവരാണ്. ഇവരെയെല്ലാം കള്ളികളിലാക്കി തിരിച്ച് തമ്മില്&#x200d; തല്ലിക്കുന്നവര്&#x200d; എല്ലാ അവസരത്തിലും സമുദായത്തെ കുത്തുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഒടുവില്&#x200d; നടന്ന കലോത്സവം പോലും വിളിച്ചു പറയുന്നത്.</p>
<p>കലോത്സവ ഭക്ഷണത്തില്&#x200d; പോലും &#8216;വിഷം&#8217;കലര്&#x200d;ത്തുന്നതും അതിന്റെ ഭാഗമാണ്. മാധ്യമ പ്രവര്&#x200d;ത്തകനായും കവിയായും കുപ്പായമിട്ട സി.പി.എം ബുദ്ധിജീവികളായ ഡോ. അരുണും അശോകന്&#x200d; ചരുവിലും കലോത്സവ ഭക്ഷണ മെനുവില്&#x200d; പച്ചക്കറി ഇതര വിഭവങ്ങള്&#x200d;ക്കായി മതവും ജാതിയും കലര്&#x200d;ത്തി നടത്തിയ പോര്&#x200d;വിളി വിദ്യാഭ്യാസ മന്ത്രി ഏറ്റെടുത്തത് പോലും ദുഷ്ട ലാക്കോടെയാണ്. 61 കലോത്സവങ്ങളിലുമില്ലാത്തവിധം അടുത്ത തവണ പോത്ത് ബിരിയാണി വിളമ്പുമെന്ന് വ്യാമോഹിപ്പിക്കുന്നതിന്റെ അപകടം ബീഫ് വരട്ടി മുസ്ലിം വോട്ടു തട്ടാമെന്ന പൂതിയാണെന്ന് പറയുന്നവരെ കുറ്റപ്പെടുത്താനാവില്ല. അഞ്ചു ദിവസങ്ങളിലായി 1.94 ലക്ഷം പേര്&#x200d;ക്ക് വെച്ചുവിളമ്പിയ 70 പേര്&#x200d; ജോലി ചെയ്ത പാചകപ്പുരയുടെ മേല്&#x200d;നോട്ടക്കാരന്&#x200d; പഴയിടം മോഹനന്&#x200d; നമ്പൂതിരിയെ സമാപന സമ്മേളനത്തില്&#x200d; പുരസ്‌കാരം നല്&#x200d;കി ആദരിച്ചിരുന്നു. സി.പി.എം ബുദ്ധിജീവി പ്രഹരത്തില്&#x200d; ഇനി കലോത്സവത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച മോഹനന്&#x200d; നമ്പൂതിരി പൊന്നാട അണിയിച്ചപ്പോഴേക്കും ഉപഹാരം വേദിയില്&#x200d; മറന്നുവെച്ച് സദസ്സിനു മുമ്പിലിരിക്കുന്നൊരു രംഗമുണ്ട്.</p>
<p>തൊട്ടടുത്ത ദിവസം പച്ചക്കറിയല്ലാത്തതെല്ലാം അപകടമാണെന്നും &#8216;നവോത്ഥാനം സംഭവിക്കണമെങ്കില്&#x200d; മാറ്റത്തിന്റെ ചങ്ങലയിലെ കണ്ണിയാകണമെന്നും പഴയ ഇടങ്ങള്&#x200d; പുതിയ ഇടങ്ങളാകണം&#8217; എന്ന സംഘ്പരിവാര്&#x200d; തീസീസ് ഏറ്റുപിടിച്ച് കാസര്&#x200d;കോട് തലക്ലായിയിലെ കോളജ് വിദ്യാര്&#x200d;ഥിനി അഞ്ജുശ്രീയു കുഴിമന്തി കഴിച്ച് മരിച്ചു എന്ന നുണ വാര്&#x200d;ത്ത വന്നതിനുപിന്നാലെ സംഘ്പരിവാറുകാരേക്കാള്&#x200d; മുമ്പില്&#x200d; ഓടിയെത്തി ഹോട്ടല്&#x200d; അടിച്ചുതകര്&#x200d;ത്തതു ഡി.വൈ.എഫ്.ഐക്കാരായിരുന്നു. ആ ഹോട്ടലിന്റെ പേര് &#8216;അല്&#x200d; റൊമാന്&#x200d;സിയ&#8217; എന്നായാല്&#x200d; മറ്റെന്ത് ചിന്തിക്കാന്&#x200d;. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിനുപിന്നാലെ പെണ്&#x200d;കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തപ്പോഴും പാവം ഹോട്ടലുടമ ജയിലിലായിരുന്നു.</p>
<p>ആര്&#x200d;.എസ്.എസിന് മഴുവുണ്ടാക്കി നല്&#x200d;കുന്നത് സി.പി.എം തുടരുന്നതിന്റെ ഭാഗമാണ് സ്വാഗതഗാനമായും മോണോ ആക്ടായും സംഘനൃത്തമായും ഇസ്ലാമോഫോബിയ അരങ്ങിലെത്തുന്നത്. സ്‌കൂള്&#x200d; കലോത്സവ സ്വാഗതഗാന ദൃശ്യാവിഷ്‌കാരത്തിന് ഉപഹാരം ലഭിച്ച സതീഷ് ബാബു അറിയപ്പെട്ട സംഘപരിവാറുകാരനാണ് എന്നതിനോട് കൂട്ടിവായിക്കേണ്ടതാണ്, ഏറ്റവും മികച്ചതും ആര്&#x200d;.എസ്.എസിനെ പൊളിച്ചടുക്കിയതുമായ നാടകമത്സരത്തിന് സി ഗ്രേഡിട്ട് അപമാനിച്ച വിധികര്&#x200d;ത്താക്കളെ നടപ്പാതിര നേരത്ത് തല്ലിയോടിച്ച ജനത്തിന്റെ &#8216;ജാഗ്രത&#8217;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pinarayis-ax-and-the-menu-at-kalotsavam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമബംഗാളില്&#x200d; ബി.ജെ.പി- സി.പി.എം സഖ്യത്തിന് ജയം</title>
		<link>https://www.chandrikadaily.com/bjp-cpm-alliance-wins-in-west-bengal.html</link>
					<comments>https://www.chandrikadaily.com/bjp-cpm-alliance-wins-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 10 Nov 2022 05:08:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP CPIM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221184</guid>

					<description><![CDATA[പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്&#x200d; ജില്ലയിലെ സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പില്&#x200d; കൈകോര്&#x200d;ത്ത് ബി.ജെ.പി.യും സി. പി.എമ്മും.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്‌നാപൂര്&#x200d; ജില്ലയിലെ സഹകരണ സൊസൈറ്റി തിരഞ്ഞെടുപ്പില്&#x200d; കൈകോര്&#x200d;ത്ത് ബി.ജെ.പി.യും സി. പി.എമ്മും. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിനെ നേരിടാനായി &#8216;പശ്ചിമബംഗാള്&#x200d; സമവായ് ബച്ചാവോ സമിതി&#8217; എന്ന പേരിലുണ്ടാക്കിയ സഖ്യം ആകെയുള്ള 63 സീറ്റും നേടി.</p>
<p>തൃണമൂലിന് ഒറ്റസീറ്റും ലഭിച്ചില്ല. നന്ദകുമാര്&#x200d; ബ്ലോക്കില്&#x200d; ഉള്&#x200d;പ്പെടുന്ന ബഹ്‌റാംപുര്&#x200d; അഗ്രിക്കള്&#x200d;ച്ചറല്&#x200d; ക്രെഡിറ്റ് കോഓപറേറ്റീവ് സൊസൈറ്റിയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 46 സീറ്റിലേക്ക് തൃണമൂല്&#x200d; നാമനിര്&#x200d;ദേശ പത്രിക നല്&#x200d;കിയിരുന്നെങ്കിലും 35 സീറ്റില്&#x200d; പിന്&#x200d;വലിച്ചു. 11 സീറ്റിലേക്കുമാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്.</p>
<p>ആകെ സീറ്റില്&#x200d; 40 എണ്ണം ബി.ജെ.പി.ക്കും 23 എണ്ണം സി.പി.എമ്മിനും ലഭിച്ചു. നന്ദിഗ്രാം എം.എല്&#x200d;.എ.യും പ്രതിപക്ഷ നേതാവുമായ ശുഭേന്ദു അധികാരിയുടെ ജില്ലയായ ഈസ്റ്റ് മിഡ്‌നാപൂര്&#x200d; ജില്ലയിലെ ഈ പുതിയ രാഷ്ട്രീയ സഖ്യം സംസ്ഥാനത്ത് നടക്കാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്&#x200d; അപ്രഖ്യാപിത സഖ്യമായി വളരുമോ എന്നാണ് ഇപ്പോള്&#x200d; എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തരം സഖ്യങ്ങള്&#x200d; ഇടക്കിടക്ക് സംസ്ഥാനത്തുണ്ടാകാറുണ്ടെന്നും ഇതാണ് ബി.ജെ.പി-സി.പി.എം സഖ്യമുണ്ടെന്നതിന്റെ തെളിവെന്ന് ടി.എം.സി വക്താവ് കുനാല്&#x200d; ഘോഷ് പറഞ്ഞു. താഴെത്തട്ടില്&#x200d; ഇത്തരം സഖ്യങ്ങള്&#x200d; സംഭവിക്കുമ്പോള്&#x200d; സി.പി.എം നേതൃത്വമാണ് ഇത് പരിശോധിക്കേണ്ടതെന്നായിരുന്നു കോണ്&#x200d;ഗ്രസ് നേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരിയുടെ പ്രതികരണം. വിജയികളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; സുകന്ദ മജൂംദാര്&#x200d; അഭിനന്ദിച്ചപ്പോള്&#x200d; സി.പി.എം ഔദ്യോഗികമായി പ്രതികരിക്കാന്&#x200d; തയാറായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-cpm-alliance-wins-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരത്ത് എട്ട് സി.പി.എമ്മുകാർ ബി.ജെ.പിയിൽ, ചോർച്ച തടയാന്&#x200d; ശ്രമങ്ങളുമായി സി.പി.എം</title>
		<link>https://www.chandrikadaily.com/cpim-members-joined-bjp.html</link>
					<comments>https://www.chandrikadaily.com/cpim-members-joined-bjp.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Sun, 13 Sep 2020 18:37:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP CPIM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152916</guid>

					<description><![CDATA[സിപിഎം കോവളം ലോക്കല്&#x200d; കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചില്&#x200d; ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്&#x200d;ട്ടി വിട്ടത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വെങ്ങാനൂര്&#x200d; പഞ്ചായത്തിലെ എട്ട് സി.പി.എം അംഗങ്ങള്&#x200d; ബിജെപിയില്&#x200d; ചേര്&#x200d;ന്നു. സി.പി.എം കോവളം ലോക്കല്&#x200d; കമ്മിറ്റിക്ക് കീഴിലുള്ള തൊഴിച്ചില്&#x200d; ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് പാര്&#x200d;ട്ടി വിട്ടത്. സി.പി.എം വഞ്ചനയില്&#x200d; മനം മടുത്താണ് ബിജെപിയില്&#x200d; എത്തിയതെന്ന് പാര്&#x200d;ട്ടി വിട്ടവര്&#x200d; പറഞ്ഞു. സി.പി.ഐ പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം അഞ്ച് കോണ്&#x200d;ഗ്രസുകാരും ഒരു ജനതാദള്&#x200d; എസ് അംഗവും ബിജെപിയില്&#x200d; ചേർന്നു.</p>
<p>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സി.പി.എമ്മില്&#x200d; നിന്നടക്കം ആളുകളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്&#x200d; ബി.ജെ.പി ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്&#x200d;ഗ്രസ് സ്ഥാനാർത്ഥികള്&#x200d;ക്കെതിരെ സി.പി.എം &#8211; ബി.ജെ.പി പ്രവര്&#x200d;ത്തകർ ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പു നടന്ന തിരുവന്തപുരം മണ്ഡലത്തിൽ ബി.ജെ.പി 36 ശതമാനം വോട്ട് നേടിയപ്പോൾ സി.പി.എമ്മിന് 25 ശതമാനമേ നേടാൻ കഴിഞ്ഞുള്ളൂ. ഇടതുക്യാമ്പിൽ നിന്ന് ബി.ജെ.പിയിലേക്ക് വ്യാപകമായ വോട്ടുചോർച്ചയുണ്ടായെങ്കിലും യു.പി.എ സ്ഥാനാർത്ഥി ശശി തരൂർ ഒരുലക്ഷത്തോളം വോട്ടിന്റെ മാർജിനിൽ മികച്ച വിജയം സ്വന്തമാക്കി.</p>
<p>സ്വന്തം അണികള്&#x200d; പാർട്ടി വിട്ട് ബി.ജെ.പിയില്&#x200d; ചേരുന്നത് തടയാന്&#x200d; സി.പി.എം അടിത്തട്ടില്&#x200d; പ്രവർത്തനങ്ങള്&#x200d; നടത്തുന്നുണ്ടെങ്കിലും ഫലപ്രദമല്ലെന്നാണ് സൂചന. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ നിലപാടില്&#x200d; നിന്ന് മലക്കംമറിഞ്ഞ സി.പി.എം, ഗൃഹസമ്പർക്ക പരിപാടി നടത്തി അണികളെ കൂടെനിർത്താന്&#x200d; ശ്രമം നടത്തിയിരുന്നു. പ്രഖ്യാപിത നിലപാടില്&#x200d; നിന്ന് മാറിയതായി അണികളെയും വിശ്വാസികളെയും ബോധ്യപ്പെടുത്താനുള്ള ശ്രമം വേണ്ടത്ര വിജയം കണ്ടില്ലെന്നാണ് പാർട്ടിക്കകത്തു തന്നെയുള്ള വിലയിരുത്തല്&#x200d;.</p>
<p>വരും ദിവസങ്ങളില്&#x200d; കൂടുതല്&#x200d; പേര്&#x200d; സി.പി.എം വിട്ട് തങ്ങളുടെ ക്യാമ്പിലെത്തുമെന്നാണ് ബി.ജെ.പി അവകാശവാദമുന്നയിക്കുന്നത്. പ്രാദേശികതലത്തിലെ ഇടത് നേതാക്കളടക്കമുള്ളവരുമായി ബി.ജെ.പി ചർച്ച തുടരുകയാണെന്നും, സി.പി.എം വിട്ടെത്തുന്നവർക്ക് തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; സീറ്റടക്കം വാഗ്ദാനം ചെയ്യുന്നുണ്ടെന്നുമാണ് അറിയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-members-joined-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്നും ബിജെപിയിലേക്ക് യുവാക്കളുടെ വന്&#x200d;ഒഴുക്കെന്ന് സിപിഎം ആഭ്യന്തര രേഖ</title>
		<link>https://www.chandrikadaily.com/cpim-west-bengal-youth-leavidng-to-bjp-party-report.html</link>
					<comments>https://www.chandrikadaily.com/cpim-west-bengal-youth-leavidng-to-bjp-party-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Aug 2020 17:52:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[BJP CPIM]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147240</guid>

					<description><![CDATA[1977 മുതല്&#x200d; 2011 വരെ തുടര്&#x200d;ച്ചയായ 34 വര്&#x200d;ഷങ്ങള്&#x200d; പശ്ചിമ ബംഗാള്&#x200d; ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്&#x200d;പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്&#x200d; പ്രധാന പ്രതിപക്ഷം. പാര്&#x200d;ട്ടി അംഗങ്ങള്&#x200d; കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാളില്&#x200d; സിപിഎമ്മില്&#x200d; നിന്നും ബിജെപിയിലേക്ക് യുവാക്കളുടെ ഒഴുക്കുള്ളതായി പാര്&#x200d;ട്ടിയുടെ തന്നെ വിലയിരുത്തല്&#x200d;. ബംഗാളില്&#x200d; കമ്മ്യുണിസ്റ്റ് പാര്&#x200d;ട്ടിയില്&#x200d; നിന്നും അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണവും സ്വാധീനവും ക്രമാതീതമായി കുറയുന്നതായും അവര്&#x200d; ബി.ജെ.പിയിലേക്കും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിലേക്ക് ചേക്കേറുന്നതായുമാണ് റിപ്പോര്&#x200d;ട്ട്. പാര്&#x200d;ട്ടി ഘടക്കത്തില്&#x200d; നിന്നുതന്നെ പുറത്ത് വന്ന ആഭ്യന്തര രേഖ പ്രകാരം റിപ്പോര്&#x200d;ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാമ് വൃത്തങ്ങളില്&#x200d; നിന്നുള്ള വിവരം. 18 നും 31 നും ഇടയില്&#x200d; പ്രായമുള്ളവരെ പാര്&#x200d;ട്ടിയിലേക്ക് ആകര്&#x200d;ഷിക്കാന്&#x200d; കഴിയുന്നില്ലെന്ന വിമര്&#x200d;ശനവും റിപ്പോര്&#x200d;ട്ടുണ്ട്.<img loading="lazy" class="alignnone wp-image-147241" src="https://www.chandrikadaily.com/wp-content/uploads/2020/08/mediaone_2020-08_c5dc2faf-c505-4f54-a368-61e68a1fb4c3_latter_2.jpg" alt="" width="938" height="1436" /></p>
<p>1977 മുതല്&#x200d; 2011 വരെ തുടര്&#x200d;ച്ചയായ 34 വര്&#x200d;ഷങ്ങള്&#x200d; പശ്ചിമ ബംഗാള്&#x200d; ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്&#x200d;പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്&#x200d; പ്രധാന പ്രതിപക്ഷം. പാര്&#x200d;ട്ടി അംഗങ്ങള്&#x200d; കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നത്.</p>
<p>പശ്ചിമ ബംഗാള്&#x200d; സിപിഎമ്മില്&#x200d; അംഗങ്ങളായി 2.65 ലക്ഷം ആളുകള്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d;, പരിശീലന പരിപാടികളും മറ്റും പാര്&#x200d;ട്ടി സംഘടിപ്പിക്കാതെ വന്നതോടെ 2017ല്&#x200d; നിരവധി അംഗങ്ങള്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്നും ഇല്ലാതായതായി ആഭ്യന്തര രേഖ പറയുന്നു. പശ്ചിമ ബംഗാളില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിത്തെയാണ് പാര്&#x200d;ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്&#x200d;. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്&#x200d; സര്&#x200d;ക്കാറിന്റെ കാലാവധി 2021 മെയ് 27 ന് അവസാനിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-west-bengal-youth-leavidng-to-bjp-party-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം &#8211; ബി.ജെ.പി  ധാരണ താഴെ തട്ടിലേക്ക്</title>
		<link>https://www.chandrikadaily.com/cpim-bjp-deal-in-west-bengal.html</link>
					<comments>https://www.chandrikadaily.com/cpim-bjp-deal-in-west-bengal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 May 2018 03:52:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP CPIM]]></category>
		<category><![CDATA[west bangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84052</guid>

					<description><![CDATA[&#160; കൊല്&#x200d;ക്കത്ത: പശ്ചിമബംഗാള്&#x200d; തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിനെതിരെ രൂപീകരിക്കുന്ന സഹകരണം താഴെ തലം വരെ വ്യാപിപ്പിക്കാന്&#x200d; സി.പി. എം &#8211; ബി.ജെ.പി ധാരണ. പ്രാദേശികാടിസ്ഥാനത്തിലുള്ള നീക്കുപോക്ക് എന്നവകാശപ്പെട്ടാണ് ബി.ജെ.പിയുമായി ബംഗാളില്&#x200d; സി.പി.എം സഖ്യം ചേരുന്നത്. നാദിയ ജില്ലയിലാണ് ഇതിന്റെ ആദ്യ പരീക്ഷണം. തെരഞ്ഞെടുപ്പ് സഖ്യമല്ല, മറിച്ച് സീറ്റ് വിഭജനത്തിലെ നീക്കുപോക്കുകള്&#x200d; മാത്രമാണ് ഇരു കക്ഷികളും തമ്മിലുള്ളതെന്നാണ് സി.പി.എം വാദം. ഹൈദരാബാദില്&#x200d; നടന്ന സി.പി.എം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; ബി.ജെ.പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച് ദിവസങ്ങള്&#x200d;ക്കകമാണ് ബംഗാളില്&#x200d; ബി. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊല്&#x200d;ക്കത്ത: പശ്ചിമബംഗാള്&#x200d; തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിനെതിരെ രൂപീകരിക്കുന്ന സഹകരണം താഴെ തലം വരെ വ്യാപിപ്പിക്കാന്&#x200d; സി.പി. എം &#8211; ബി.ജെ.പി ധാരണ. പ്രാദേശികാടിസ്ഥാനത്തിലുള്ള നീക്കുപോക്ക് എന്നവകാശപ്പെട്ടാണ് ബി.ജെ.പിയുമായി ബംഗാളില്&#x200d; സി.പി.എം സഖ്യം ചേരുന്നത്. നാദിയ ജില്ലയിലാണ് ഇതിന്റെ ആദ്യ പരീക്ഷണം. തെരഞ്ഞെടുപ്പ് സഖ്യമല്ല, മറിച്ച് സീറ്റ് വിഭജനത്തിലെ നീക്കുപോക്കുകള്&#x200d; മാത്രമാണ് ഇരു കക്ഷികളും തമ്മിലുള്ളതെന്നാണ് സി.പി.എം വാദം.<br />
ഹൈദരാബാദില്&#x200d; നടന്ന സി.പി.എം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; ബി.ജെ.പിയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ച് ദിവസങ്ങള്&#x200d;ക്കകമാണ് ബംഗാളില്&#x200d; ബി. ജെ.പിയുമായി സഖ്യം ചേരാനുള്ള സി.പി.എം തീരുമാനം. ഒറ്റപ്പെട്ട സംഭവമെന്നാണ് തെരഞ്ഞെടുപ്പ് സഹകരണത്തെ ബി.ജെ.പി നോര്&#x200d;ത്ത് നാദിയ ജില്ലാ പ്രസിഡണ്ട് മഹാദേബ് സര്&#x200d;ക്കാര്&#x200d; വിശേഷിപ്പിച്ചത്. പാര്&#x200d;ട്ടിയുടെ നയങ്ങളെ ഇത് ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. അതേസമയം താഴെ തലത്തില്&#x200d; വരെ സഹകരണം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ പരസ്യ സഖ്യത്തിലേക്കാണ് ബംഗാളില്&#x200d; സി.പി.എമ്മും ബി.ജെ.പിയും നീങ്ങുന്നതെന്ന് ഉറപ്പായി. ബി.ജെ.പിക്കും സംഘ്പരിവാറിനുമെതിരായ സി.പി.എമ്മിന്റെ നിലപാട് പോലും ഇതോടെ ചോദ്യം ചെയ്യപ്പെട്ടേക്കും.<br />
തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ഏപ്രില്&#x200d; അവസാന വാരം കരീംപൂര്&#x200d;-റണാഗട്ട് മേഖലയില്&#x200d; സി.പി.എമ്മും ബി.ജെ.പിയും സംഘടിപ്പിച്ച സംയുക്ത റാലിയോടെയാണ് സഹകരണത്തിന് തുടക്കം കുറിച്ചത്. മുതിര്&#x200d;ന്ന സി.പി.എം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ രമാ ബിശ്വാസ് ഉള്&#x200d;പ്പെടെയുള്ളവര്&#x200d; റാലിയില്&#x200d; സംബന്ധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് സഹകരണത്തിലേക്ക് ചര്&#x200d;ച്ചകള്&#x200d; നീണ്ടത്. നിലവിലെ ധാരണ അനുസരിച്ച് സി.പി. എമ്മിന് സ്വാധീനമുള്ള വാര്&#x200d;ഡുകളില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തില്ല. ഇത്തരം വാര്&#x200d;ഡുകളില്&#x200d; സ്വതന്ത്ര സ്ഥാനാര്&#x200d;ത്ഥികളെയാണ് സി.പി.എം നിര്&#x200d;ത്തുക. ഈ സ്ഥാനാര്&#x200d;ത്ഥികളെ ബി.ജെ.പി പിന്തുണക്കും. ബി.ജെ. പി സ്വാധീനമുള്ള സീറ്റുകളില്&#x200d; ഇതേ രീതിയില്&#x200d; സി.പി.എം തിരിച്ചും സഹായിക്കുമെന്നാണ് ധാരണയെന്ന് മഹാദേബ് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്&#x200d; സി.പി.എമ്മിന് സ്വാധീനമുള്ള സീറ്റുകളില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥികളോട് പത്രിക പിന്&#x200d;വലിക്കാന്&#x200d; ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം നാദിയ ജില്ലയിലെ രാഷ്ട്രീയ നീക്കം ദേശീയ തലത്തില്&#x200d; തന്നെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നേതാക്കളുടെ പ്രതികരണങ്ങളില്&#x200d; ഇത് പ്രകടമാണ്. ഒറ്റപ്പെട്ട സംഭവങ്ങള്&#x200d; മുന്&#x200d; നിര്&#x200d;ത്തി സി.പി.എമ്മിന്റെ രാഷ്ട്രീയ ലൈന്&#x200d; വിലയിരുത്തരുതെന്നായിരുന്നു ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്ര കമ്മിറ്റി അംഗം സുജന്&#x200d; ചക്രവര്&#x200d;ത്തിയുടെ മറുപടി.<br />
അതേസമയം ബംഗാളില്&#x200d; സി.പി.എം സ്വീകരിക്കുന്നത് അടവുനയമാണെന്നതിന് തെളിവാണ് നാദിയയിലെ രാഷ്ട്രീയ നീക്കമെന്ന് തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് ആരോപിച്ചു. ഇതില്&#x200d; അത്ഭുതമില്ല. നാദിയയില്&#x200d; മാത്രമല്ല, മറ്റു ജില്ലകളിലും സി.പി.എമ്മും ബി.ജെ. പിയും തമ്മില്&#x200d; ഇത്തരത്തില്&#x200d; അടവു നയം പ്രയോഗിക്കുന്നുണ്ട്. ബി.ജെ.പിക്കെതിരെ പോരാടുന്ന ഒറ്റ ശക്തിയേ സംസ്ഥാനത്തുള്ളൂവെന്ന് ഇതിലൂടെ തെളിഞ്ഞെന്നും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് സെക്രട്ടറി ജനറല്&#x200d; പാര്&#x200d;ത്ഥ ചാറ്റര്&#x200d;ജി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-bjp-deal-in-west-bengal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
