<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp-cpm &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-cpm/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 May 2025 14:25:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp-cpm &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സി.പി.എമ്മും ബി.ജെ.പിയും സഖ്യമായിട്ടാണ് മത്സരിക്കുന്നത് ഇവരെ ജനങ്ങളെ കൂട്ടുപിടിച്ച് പരാജയപ്പെടുത്തും; രാഹുല്‍ മാങ്കൂട്ടത്തില്‍</title>
		<link>https://www.chandrikadaily.com/cpm-and-bjp-are-contesting-as-an-alliance-and-will-defeat-them-with-the-help-of-the-people-rahul-in-mangkoot.html</link>
					<comments>https://www.chandrikadaily.com/cpm-and-bjp-are-contesting-as-an-alliance-and-will-defeat-them-with-the-help-of-the-people-rahul-in-mangkoot.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 26 May 2025 14:25:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[nilambur]]></category>
		<category><![CDATA[RAHUL MANGOOTATHIL]]></category>
		<category><![CDATA[youth congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342531</guid>

					<description><![CDATA[ബി.ജെ.പി സ്ഥാനാര്‍ഥിയെ മത്സരപ്പിച്ചാലും സി.പി.എം ഡമ്മിയാണെന്നും സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് മത്സരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; നിയോജക മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്&#x200d;ന്ന ഭൂരിപക്ഷം ഇത്തവണ യു.ഡി.എഫിന് ആയിരിക്കുമെന്ന് യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന അധ്യക്ഷന്&#x200d; രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d; എം.എല്&#x200d;.എ. ബി.ജെ.പി സ്ഥാനാര്&#x200d;ഥിയെ മത്സരപ്പിച്ചാലും സി.പി.എം ഡമ്മിയാണെന്നും സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചാണ് മത്സരിക്കുന്നതെന്നും രാഹുല്&#x200d; പരിഹസിച്ചു.</p>
<p>നിലമ്പൂരില്&#x200d; സി.പി.എമ്മും ബി.ജെ.പിയും സഖ്യമായിട്ടാണ് മത്സരിച്ചതും സമരം ചെയ്തതും ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചതുമെല്ലാം. ഇരു പാര്&#x200d;ട്ടികളും സഖ്യമുണ്ടാക്കിയാലും, അവരുടെ പ്രവര്&#x200d;ത്തനം പോലും അംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് അത്.</p>
<p>അനുയോജ്യനായ സ്ഥാനാര്&#x200d;ഥിയെ യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിക്കും. ആ സ്ഥാനാര്&#x200d;ഥിക്ക് ജനവിധിയുണ്ടാകും. ജനങ്ങളെ കൂട്ടുപിടിച്ച് സി.പി.എം- ബി.ജെ.പി സഖ്യ സ്ഥാനാര്&#x200d;ഥിയെ പരാജയപ്പെടുത്തും. നിലമ്പൂര്&#x200d; സീറ്റ് ജയിക്കേണ്ടത് യൂത്ത് കോണ്&#x200d;ഗ്രസിന്റെ ആവശ്യമെന്നും രാഹുല്&#x200d; ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-and-bjp-are-contesting-as-an-alliance-and-will-defeat-them-with-the-help-of-the-people-rahul-in-mangkoot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാം മുന്നണി ആര്&#x200d;ക്കുവേണ്ടി</title>
		<link>https://www.chandrikadaily.com/for-whom-is-the-third-front.html</link>
					<comments>https://www.chandrikadaily.com/for-whom-is-the-third-front.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Jan 2023 17:20:38 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[article]]></category>
		<category><![CDATA[bengal cpm]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjp-cpm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234495</guid>

					<description><![CDATA[കേന്ദ്ര സര്&#x200d;ക്കാറിന് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇക്കാലമത്രയും സി.പി.എം പാര്&#x200d;ട്ടിയും സഖ്യകക്ഷികളും മുന്നോട്ട്‌പോയതായി മനസ്സിലാക്കാന്&#x200d; കഴിഞ്ഞ കാലസംഭവങ്ങള്&#x200d; ഓരോന്നും സാക്ഷിയാണ്. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി സി.പി.എമ്മിനും വേണ്ടി ഏറ്റവും അടുത്ത ബന്ധം പുലര്&#x200d;ത്തുന്നത് കേരള മുഖ്യമന്ത്രിയാണ്.]]></description>
										<content:encoded><![CDATA[<p><strong>കെ.എന്&#x200d;.എ ഖാദര്&#x200d;</strong></p>
<p>സി.പി.എമ്മിനെ കേരളത്തിലും ചന്ദ്രശേഖര റാവുവിനെ തെലുങ്കാനയിലും കെജരിവാളിനെ ഡല്&#x200d;ഹി, പഞ്ചാബ്് സംസ്ഥാനങ്ങളിലും ഇതര പ്രാദേശിക കക്ഷികളെ അവരവര്&#x200d;ക്ക് സ്വാധീനമോ ഭരണമോ ഉള്ള സംസ്ഥാനങ്ങളിലും സുഖമായി ഭരിക്കാന്&#x200d; അനുവദിച്ചാല്&#x200d; വിശാലമായ ദേശീയ താല്&#x200d;പര്യങ്ങള്&#x200d; ഉപേക്ഷിച്ച് ബി.ജെ.പി സംഘ്പരിവാര്&#x200d; ശക്തികളെ കേന്ദ്രത്തിലും അവര്&#x200d;ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിലും ഭരിക്കാന്&#x200d; അനുവദിക്കാമെന്നും യാതൊരു വിധത്തിലും അവരെ ശല്യപ്പെടുത്തുകയില്ലെന്നും ഇന്ത്യയിലെ ചില പ്രാദേശിക രാഷ്ട്രീയ കക്ഷികള്&#x200d; അലിഖിതമായ ഒരു രഹസ്യധാരണയില്&#x200d; എത്തിച്ചേര്&#x200d;ന്നിരിക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. രാഹുല്&#x200d; ഗാന്ധിയും കോണ്&#x200d;ഗ്രസും അവരോട് ആഭിമുഖ്യമുള്ള ഏതാനും പ്രതിപക്ഷ കക്ഷികളും മാത്രമാണ് ഈ ജനവഞ്ചനക്ക് കൂട്ട്‌നില്&#x200d;ക്കാത്തത്. തല്&#x200d;ഫലമായി മൂന്നാം മുന്നണി രൂപീകരണവും കോണ്&#x200d;ഗ്രസില്ലാത്ത ദേശീയ ബദലും പ്രാവര്&#x200d;ത്തികമാക്കാനുള്ള ശ്രമത്തില്&#x200d; സി.പി.എം ഉള്&#x200d;പ്പെടെ ചില പാര്&#x200d;ട്ടികള്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുകയാണ്.</p>
<p>കഴിഞ്ഞ പത്തുവര്&#x200d;ഷക്കാലം കൊണ്ട് ഇന്ത്യ പഠിച്ച പാഠം ബി.ജെ.പിയെ പരാജയപ്പെടുത്തുക ഇന്നത്തെ സാഹചര്യത്തില്&#x200d; എളുപ്പമല്ല എന്നാണ്. ചുരുങ്ങിയപക്ഷം രാജ്യത്തെ മുഴുവന്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളും ഒരുമിച്ച് നിന്നാലേ ഒരു പരീക്ഷണം പോലും സാധ്യമാവുകയുള്ളൂ. ഈ വസ്തുതകള്&#x200d; നന്നായി അറിഞ്ഞിട്ടും കോണ്&#x200d;ഗ്രസ് വിരുദ്ധത ഉയര്&#x200d;ത്തിപ്പിടിച്ചു പ്രതിപക്ഷകക്ഷികളെ രണ്ടോ മൂന്നോ തട്ടുകളിലാക്കി മാറ്റാന്&#x200d; ചിലര്&#x200d; ബോധപൂര്&#x200d;വം ശ്രമിക്കുകയാണ്. വിനാശകരമായ ഈ വഴി ബി.ജെ.പിയെയും സംഘ്പരിവാര്&#x200d; ശക്തികളെയും പരോക്ഷമായി സഹായിക്കാനല്ലെങ്കില്&#x200d; എന്തിനാണ്? പലതായി മത്സരിച്ചു തിരഞ്ഞെടുപ്പിന്‌ശേഷം ഓരോ മുന്നണിക്കും കിട്ടുന്ന സീറ്റുകള്&#x200d; ചേര്&#x200d;ത്തു വെച്ചാലും ഒരു ഭരണമുണ്ടാവുകയില്ലെന്ന വസ്തുത അറിയാത്തവരുണ്ടോ?</p>
<p>ഇത്തരം രാഷ്ട്രീയ കുതന്ത്രങ്ങളെയും നിക്ഷിപ്ത താല്&#x200d;പര്യങ്ങളെയും പരാജയപ്പെടുത്തി സ്വന്തം ജീവിതവും രാജ്യവും സുരക്ഷിതമാക്കാന്&#x200d; പാര്&#x200d;ട്ടികള്&#x200d;ക്കതീതമായി ചിന്തിക്കുക മാത്രമായിരിക്കും ഇനിയുള്ള ഏക വഴി. ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാനും ദൈനംദിന ജീവിതം കോര്&#x200d;പറേറ്റുകളുടെ പിടിയില്&#x200d; നിന്ന് മോചിപ്പിക്കാനും മോദിയും അമിത്ഷായും അദാനിയും അംബാനിയും ഭരിക്കുന്ന ഇന്ത്യയെ തിരിച്ചുപിടിക്കാനും ജനങ്ങളുടെ മുമ്പില്&#x200d; മറ്റു വഴികളില്ല. രാഷ്ട്രീയ കക്ഷികള്&#x200d; പറയുന്നത് മാത്രമല്ല ശരിയെന്ന് ജനം തിരിച്ചറിയണം. തങ്ങളുടെ സ്വാര്&#x200d;ത്ഥതാല്&#x200d;പര്യങ്ങള്&#x200d;ക്കുവേണ്ടി വളച്ചൊടിച്ച വ്യാഖ്യാനമാണ് ജനം പാര്&#x200d;ട്ടികളില്&#x200d;നിന്നും കേള്&#x200d;ക്കുന്നത്.</p>
<p>ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്&#x200d; പങ്കെടുക്കാന്&#x200d; ഇതര പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ നേതാക്കളെ കോണ്&#x200d;ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. സി.പി.എം നേതാവ് സീതാറാം യച്ചൂരിക്കും പങ്കെടുത്താല്&#x200d; കൊള്ളാമെന്നുണ്ട്. പക്ഷേ പാര്&#x200d;ട്ടിയുടെ കേരള ഘടകം അഥവാ പിണറായി അതിനെ തടഞ്ഞിരിക്കുന്നു. അതേസമയം മുമ്പ് ബംഗാള്&#x200d; തിരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസുമായി ചേര്&#x200d;ന്ന് മത്സരിച്ചിട്ടുള്ള സി.പി.എം ഇപ്പോള്&#x200d; ത്രിപുരയിലും നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിനോട് ചേര്&#x200d;ന്നാണ് മത്സരിക്കുന്നത്. ആ ബന്ധം ആശയാധിഷ്ഠിതമല്ലെന്നവര്&#x200d; പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>കേന്ദ്ര സര്&#x200d;ക്കാറിന് ഒരു വിധത്തിലും ബുദ്ധിമുട്ടുണ്ടാക്കാതെ ഇക്കാലമത്രയും സി.പി.എം പാര്&#x200d;ട്ടിയും സഖ്യകക്ഷികളും മുന്നോട്ട്‌പോയതായി മനസ്സിലാക്കാന്&#x200d; കഴിഞ്ഞ കാലസംഭവങ്ങള്&#x200d; ഓരോന്നും സാക്ഷിയാണ്. ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വവുമായി സി.പി.എമ്മിനും വേണ്ടി ഏറ്റവും അടുത്ത ബന്ധം പുലര്&#x200d;ത്തുന്നത് കേരള മുഖ്യമന്ത്രിയാണ്. പ്രകാശ് കാരാട്ട് വളരെ നേരത്തെ അത്തരമൊരു നിലപാട് സ്വീകരിച്ചിട്ടുണ്ട്. അല്&#x200d;പ്പം വ്യത്യസ്തനായ യച്ചൂരിയെ സ്വതന്ത്രമായി പ്രവര്&#x200d;ത്തിക്കുവാന്&#x200d; കേരള ഘടകം അനുവദിക്കുകയില്ല. സി.പി.എം കേന്ദ്ര നേതൃത്ത്വത്തിന്റെ അന്നദാതാക്കള്&#x200d; ബംഗാള്&#x200d; നഷ്ടമായ ശേഷം കേരളമാണല്ലോ കേന്ദ്രം കോണ്&#x200d;ഗ്രസ് ഭരിക്കുന്നതാണോ ബി.ജെ.പി ഭരിക്കുന്നതാണോ നല്ലത് എന്നൊരു ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നാല്&#x200d; ഇന്നത്തെ സി.പി.എം സംശയരഹിതമായും ബി.ജെ.പിയെ അനുകൂലിക്കും.</p>
<p>താത്വികമായ പദപ്രയോഗങ്ങളാലും പ്രത്യയശാസ്ത്രപരമായ കവചങ്ങളാലും അത് വളച്ചാലും തിരിച്ചാലും അന്തിമ നിലപാട് കോണ്&#x200d;ഗ്രസ് വിരുദ്ധതയില്&#x200d; ചെന്നുമുട്ടും. ഈ നയം ചരിത്രത്തിന്റെ ഏതോ ദിശയില്&#x200d; അവരെ പിടികൂടിയതാണ്. സ്വാതന്ത്ര്യത്തിനുമുമ്പും ശേഷവും ഈ നിലപാടില്&#x200d; നിന്നവര്&#x200d; അടിസ്ഥാനപരമായി വ്യതിചലിച്ചിട്ടില്ല. ബി.ജെ.പിയുടെ വളര്&#x200d;ച്ചക്കും തീവ്ര വലതുപക്ഷത്തിന്റെ മുന്നേറ്റത്തിനും വഴിതുറന്നതില്&#x200d; ഈ കാഴ്ച്ചപാടിന് പങ്കുണ്ട്. കോണ്&#x200d;ഗ്രസിന് പ്രാമുഖ്യമുള്ള ഒരു ഫാസിസ്റ്റ് വിരുദ്ധ മഹാസഖ്യം അവരുടെ അജണ്ടയില്&#x200d; ഇല്ലേ ഇല്ല. ഇതര മതേതര കക്ഷികളും നിഷ്‌കളങ്കരായ രാജ്യസ്‌നേഹികളും സി.പി.എമ്മിന്റെ ഈ കടുംപിടുത്തം തിരിച്ചറിയുന്നില്ലെന്ന് മാത്രം.</p>
<p>ബംഗാളില്&#x200d; കോണ്&#x200d;ഗ്രസുമായി ചേര്&#x200d;ന്നു മത്സരിച്ചു നോക്കിയതും ഇപ്പോള്&#x200d; ത്രിപുരയില്&#x200d; കോണ്&#x200d;ഗ്രസിനെ കൂട്ടുപിടിക്കുന്നതും ആശയാധിഷ്ഠിതമല്ല. സ്ഥായിയായ നിലപാടോ കോണ്&#x200d;ഗ്രസ് വിരുദ്ധ നയങ്ങളില്&#x200d; നിന്നുള്ള വ്യതിയാനമോ അല്ല. വെറും താല്&#x200d;ക്കാലികമായ തിരഞ്ഞെടുപ്പു കൂട്ടുകെട്ടു മാത്രം. നഷ്ടമായ രണ്ടു സംസ്ഥാനങ്ങള്&#x200d; തിരിച്ചുപിടിക്കാനുള്ള ഒരു പരീക്ഷണം മാത്രം. അതില്&#x200d; ജയിച്ചാല്&#x200d; ലാഭം തോറ്റാല്&#x200d; നഷ്ടവുമില്ല. ത്രിപുര തിരിച്ചു കിട്ടിയാല്&#x200d; ആ ഭരണം നിലനിര്&#x200d;ത്താനും കേരള മോഡലില്&#x200d; മോദിയുടെ മുമ്പില്&#x200d; തലയാട്ടുകതന്നെ ചെയ്യാനുമാണ് സാധ്യത.</p>
<p>കേരളത്തില്&#x200d; കോണ്&#x200d;ഗ്രസിനെ തകര്&#x200d;ക്കാന്&#x200d; സി.പി.എം ശ്രമിക്കുന്നതില്&#x200d; ബി. ജെ.പിക്കും ഏറെ സന്തോഷമാണ്. കോണ്&#x200d;ഗ്രസ് മുക്ത ഭാരതം ഇവിടെ സാക്ഷാല്&#x200d;കരിക്കാന്&#x200d; സി.പി.എമ്മാണ് ഏറ്റവും നല്ല കൂട്ടായി ബി.ജെ.പി കാണുന്നത്്. കേരള ബി.ജെ.പി ഗ്യാലറിയാല്&#x200d; ഇരുന്നു കളികാണുകയാണ് എന്ന് അവരുടെ കേന്ദ്ര നേതൃത്വം അറിയുന്നുണ്ട്. ബംഗാളിനെ മമതയുടെ പിടിയില്&#x200d;നിന്ന് തട്ടിപ്പറിക്കാന്&#x200d; ബി.ജെ.പി കൊണ്ടുപിടിച്ചു ശ്രമിക്കുമ്പോള്&#x200d; അതിനെ സി.പി.എമ്മും അകമഴിഞ്ഞ് സഹായിക്കുന്നു. തൃണമൂല്&#x200d; മുക്ത ബംഗാള്&#x200d; രണ്ടു കൂട്ടരുടെയും ലക്ഷ്യമാണ് ദേശീയ തലത്തില്&#x200d; മൂന്നാം മുന്നണി ഉണ്ടായ കാലത്തെല്ലാം ബി.ജെ.പി ജയിച്ചിട്ടുണ്ട്.</p>
<p>ചന്ദ്രശേഖരറാവുവിനും കെജരിവാളിനും പിണറായി ചെയ്യുന്നത് ഒരു ചേതമില്ലാത്ത ഉപകാരമാണ് അവര്&#x200d;ക്കും അതുമതി. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷം ഭിന്നിച്ചുകിട്ടിയാല്&#x200d; മതിയല്ലോ. അത് നടക്കും നടത്താന്&#x200d; ഇവര്&#x200d; ഒരുമ്പെട്ടിറങ്ങിക്കഴിഞ്ഞു. രാഷ്ട്രതാല്&#x200d;പര്യമോ ഫാഷിസ്റ്റ് വര്&#x200d;ഗീയ വിരുദ്ധതയോ മതേതര ജനാധിപത്യ താല്&#x200d;പര്യങ്ങളോ ഇപ്പോള്&#x200d; സി.പി.എമ്മിനെയും ചില പ്രതിപക്ഷ കക്ഷികളെയും അലട്ടുന്നില്ല. അവരവരുടെ അസ്തിത്വവും നിലനില്&#x200d;പ്പും ആണ് സുപ്രധാനമെന്ന് വേര്&#x200d;തിരിച്ചറിഞ്ഞുകഴിഞ്ഞു. രാജ്യം നന്നാക്കാന്&#x200d; തങ്ങള്&#x200d; വിചാരിച്ചാലാവില്ലെന്ന് അവര്&#x200d; കരുതിയ പോലുണ്ട്. സംഘ്പരിവാര്&#x200d; ശക്തികളുമായി ഒരു ഘോരയുദ്ധത്തിലേര്&#x200d;പ്പെടാന്&#x200d; അവര്&#x200d;ക്കു സമയമില്ല.</p>
<p>കിട്ടാവുന്ന അവസരങ്ങളിലെല്ലാം കോണ്&#x200d;ഗ്രസിനെ ദുര്&#x200d;ബലമാക്കാന്&#x200d; വാമൊഴിയായും വരമൊഴിയും സേവനം ചെയ്യുന്നവരായി ഈ പാര്&#x200d;ട്ടികള്&#x200d; മാറി. കൂടെ നില്&#x200d;ക്കുന്ന അണികളാവട്ടെ കാര്യമായ പ്രത്യായശാസ്ത്ര ധാരണകള്&#x200d; ഉള്ളവരുമല്ല. പാര്&#x200d;ട്ടി എന്തു ചെയ്താലും അവര്&#x200d; ചോദ്യം ചെയ്യില്ല. അവരുടെ കാര്യങ്ങളും നടന്നു കിട്ടണം. കൊച്ചു കൊച്ചു മോഹങ്ങള്&#x200d; പൂവണിയണം. അവസരവാദമോ അധര്&#x200d;മമോ അഴിമതിയോ ഒക്കെ ജീവിതത്തിന്റെ ഭാഗമാക്കിയവരാണ് അധികവും. ബി.ജെ.പി കേന്ദ്രത്തില്&#x200d; ചെയ്യുന്നതായി ആരോപിക്കപ്പെട്ടതെല്ലാം ഇവിടെ സി.പി.എമ്മും ചെയ്യുന്നു. സത്യത്തില്&#x200d; ബി.ജെ.പിയുടെ ബി ടീം ഇവരൊക്കെയാണ്.</p>
<p>കേരളത്തില്&#x200d;നിന്നു ഇന്ത്യയെ കാണാനാണവര്&#x200d; ഇഷ്ടപ്പെടുന്നത്. ഇന്ത്യയെ കാണാനും ഇന്ത്യയില്&#x200d;നിന്നും കേരളത്തെ കാണാനും അവര്&#x200d;ക്കു കഴിവില്ലാതെ പോയി. കോണ്&#x200d;ഗ്രസിനെ ഇന്ത്യയിലെങ്ങും തോല്&#x200d;പ്പിക്കലാണ് ബി.ജെ.പിയുടെ പ്രഥമ രാഷ്ട്രീയ ലക്ഷ്യം. മിക്കവാറും സംസ്ഥാനങ്ങളിലെ പ്രാദേശിക പ്രതിപക്ഷ കക്ഷികള്&#x200d; ഇക്കാര്യത്തില്&#x200d; ബി.ജെ.പിയെ തുണക്കുന്നു. അതുവഴി ലഭ്യമാവുന്ന ആനുകൂല്യങ്ങള്&#x200d; അവര്&#x200d; ആസ്വദിക്കുന്നു. കോണ്&#x200d;ഗ്രസ് വിരുദ്ധ ദൗത്യം പൂര്&#x200d;ത്തീകരിച്ചു കഴിയുന്നതോടെ ശല്യക്കാരായ ഓരോ സംസ്ഥാനത്തെയും പ്രാദേശിക കക്ഷികളെ ഒന്നൊന്നായി വിഴുങ്ങാന്&#x200d; സംഘ്പരിവാറിനെ ആരും പഠിപ്പിക്കേണ്ടതില്ല. ആ വലിയ വായില്&#x200d; ഇരയാകുന്ന നേരം സി.പി.എമ്മിനെയും കാത്തിരിക്കുന്നു. അന്ന് നിലവിളിച്ചാല്&#x200d; ഓടിവരാന്&#x200d; ഒരു കോണ്&#x200d;ഗ്രസും സഖ്യകക്ഷികളും വേണ്ടെന്നാദ്യമേ അവര്&#x200d; തീരുമാനിച്ചല്ലോ. ചുരുക്കിപറഞ്ഞാല്&#x200d; 2024 ലും ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്&#x200d; ദല്ലാളന്മാര്&#x200d; വന്നുകഴിഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/for-whom-is-the-third-front.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷിംല കോര്&#x200d;പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/the-only-cpm-member-in-the-shimla-corporation-has-joined-the-bjp.html</link>
					<comments>https://www.chandrikadaily.com/the-only-cpm-member-in-the-shimla-corporation-has-joined-the-bjp.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 14 Jun 2022 05:52:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp-cpm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=213972</guid>

					<description><![CDATA[ഹിമാചല്&#x200d; പ്രദേശിലെ ഷിംല മുനിസിപ്പല്&#x200d; കോര്&#x200d;പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നു.]]></description>
										<content:encoded><![CDATA[<p>ഷിംല: ഹിമാചല്&#x200d; പ്രദേശിലെ ഷിംല മുനിസിപ്പല്&#x200d; കോര്&#x200d;പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നു. സമ്മര്&#x200d;ഹില്&#x200d; വാര്&#x200d;ഡില്&#x200d; നിന്നുള്ള കൗണ്&#x200d;സിലര്&#x200d; ഷെല്ലി ശര്&#x200d;മയാണ് സി.പി.എം വിട്ട് ബി.ജെ. പിയില്&#x200d; ചേര്&#x200d;ന്നത്. ഷിംല മണ്ഡലം എക്‌സിക്യട്ടീവ് യോഗത്തില്&#x200d;വെച്ചാണ് ഷെല്ലിയുടെ പാര്&#x200d;ട്ടി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ജയ്‌റാം താക്കൂര്&#x200d; എന്നിവരുടെ വികസന പ്രവര്&#x200d;ത്തനങ്ങള്&#x200d; മറ്റ് പാര്&#x200d;ട്ടികളിലെ നേതാക്കളെ ബി.ജെ.പിയില്&#x200d; ചേരാന്&#x200d; പ്രേരിപ്പിക്കുന്നതായി രവി മേഹ്ത പറഞ്ഞു.</p>
<p>ഇടതുപാര്&#x200d;ട്ടികളില്&#x200d; നിന്നുള്ള നേതാക്കള്&#x200d; ബി.ജെ.പിയില്&#x200d; ചേരുന്നത് അഭിമാന നിമിഷമാണെന്ന് ചടങ്ങില്&#x200d; പങ്കെടുത്ത ബി.ജെ.പി ജില്ലാ അധ്യക്ഷന്&#x200d; രവി മേഹ്ത പ്രതികരിച്ചു. 2012ല്&#x200d; കോര്&#x200d;പ്പറേഷനിലെ മേയറും ഡെപ്യൂട്ടി മേയറും സി.പി.എം പ്രതിനിധികളായിരുന്നു. മൂന്ന് സീറ്റുകളിലാണ് സി.പി.എം 2012 ല്&#x200d; വിജയിച്ചത്. എന്നാല്&#x200d; 2017ല്&#x200d; ഒരു സീറ്റില്&#x200d; മാത്രമേ സി.പി.എമ്മിന് വിജയിക്കാന്&#x200d; സാധിച്ചുള്ളൂ. ഈ സീറ്റില്&#x200d; വിജയിച്ച അംഗമാണ് ഇപ്പോള്&#x200d; ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നത്.</p>
<p>അതേസമയം കൂടുതല്&#x200d; സി.പി.എം നേതാക്കളെ പാര്&#x200d;ട്ടിയിലെത്തിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്&#x200d; പ്രതികരിച്ചു.അടുത്തിടെ രണ്ട് സ്വതന്ത്ര എം.എല്&#x200d;.എമാര്&#x200d; ബി. ജെ.പി പാളയത്തിലേക്ക് ചേക്കേറിയിരുന്നു. ഡെഹ്‌റ മണ്ഡലത്തില്&#x200d; നിന്ന് വിജയിച്ച ഹോഷിയാര്&#x200d; സിംഗ്, ജോഗീന്ദര്&#x200d; നഗര്&#x200d; മണ്ഡലത്തില്&#x200d; നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് റാണ എന്നിവരാണ് സംഘ്പരിവാര്&#x200d; കൂടാരത്തി ല്&#x200d; എത്തിപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-only-cpm-member-in-the-shimla-corporation-has-joined-the-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8221;കാസര്&#x200d;കോട്ട് സീറ്റ് ഐഎന്&#x200d;എല്ലിന്; വോട്ട് ബിജെപിക്ക്&#8221; കണക്കുകള്&#x200d; പറയുന്നു</title>
		<link>https://www.chandrikadaily.com/cpm-bjp-relation-kasargode.html</link>
					<comments>https://www.chandrikadaily.com/cpm-bjp-relation-kasargode.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 31 Mar 2021 06:18:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#AssemblyElection2021]]></category>
		<category><![CDATA[bjp-cpm]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=183583</guid>

					<description><![CDATA[അതേസമയം, 2001ലും അതിന് മുമ്പും എല്&#x200d;ഡിഎഫിന് അയ്യായിരത്തിലധികം വോട്ടുകള്&#x200d; പ്രതിവര്&#x200d;ഷം കൂടിയ സ്ഥാനത്താണ് ഐഎന്&#x200d;എല്ലിന് സീറ്റ് വിട്ടുനല്&#x200d;കിയതിന് ശേഷം വലിയ രീതിയില്&#x200d; വോട്ടുചോര്&#x200d;ച്ചയുണ്ടാകുന്നത്. ബിജെപിയെ സഹായിക്കാന്&#x200d; സിപിഎം എന്നോ ഉണ്ടാക്കിയ അന്തര്&#x200d;ധാരയിലേക്കാണ് വോട്ടുചോര്&#x200d;ച്ച വിരല്&#x200d;ചൂണ്ടുന്നത്.]]></description>
										<content:encoded><![CDATA[<p><strong>ശരീഫ് കരിപ്പൊടി</strong><br />
കാസര്&#x200d;കോട് :യുഡിഎഫിന്റെ ഉരുക്കുകോട്ടയായ കാസര്&#x200d;കോട് മണ്ഡലത്തില്&#x200d; കാലങ്ങളായുള്ള ബിജെപി- എല്&#x200d;ഡിഎഫ് അന്തര്&#x200d;ധാരയ്ക്ക് വോട്ടു കണക്കുകള്&#x200d; തെളിവ്. 2006ന് ശേഷം മണ്ഡലത്തില്&#x200d; എല്&#x200d;ഡിഎഫ് പെട്ടിയിലാക്കിയ വോട്ടിംഗ് കണക്കുകളാണ് ബിജെപി ബന്ധത്തിന്റെ ഉള്ളറരഹസ്യം പകല്&#x200d;പോലെ പ്രകടമാക്കുന്നത്. 2006ലാണ് അതുവരെ സിപിഎം മത്സരിച്ചിരുന്ന സീറ്റ് ഐഎന്&#x200d;എല്ലിന് വിട്ടുനല്&#x200d;കിയത്. ആ തെരഞ്ഞെടുപ്പില്&#x200d; സിടി അഹമ്മദലി 10342 വോട്ടുകളുടെ ഭൂരിപക്ഷത്തില്&#x200d; ഏഴാംതവണയും നിയമസഭയിലേക്ക് ഏണി കയറി.</p>
<p>യുഡിഎഫ് 38774 വോട്ടും ബിജെപി 28432 വോട്ടും ഐഎന്&#x200d;എല്&#x200d; 27790 വോട്ടുമാണ് പെട്ടിയിലാക്കിയത്. 2011ല്&#x200d; എന്&#x200d;എ നെല്ലിക്കുന്ന് യുഡിഎഫ് ടിക്കറ്റില്&#x200d; മത്സരിച്ചു 9738 വോട്ടിന് ജയിച്ചു. യുഡിഎഫിന് 53068 വോട്ടും ബിജെപിക്ക് 43330 വോട്ടും നേടിയപ്പോള്&#x200d; ഐഎന്&#x200d;എല്&#x200d; 16467 വോട്ടേ നേടാനായുള്ളൂ. 2016ല്&#x200d; എന്&#x200d;എ നെല്ലിക്കുന്ന് 8607 ഭൂരിപക്ഷത്തില്&#x200d; വീണ്ടും നിയമസഭയിലെത്തി. ആ തെരഞ്ഞെടുപ്പില്&#x200d; യുഡിഎഫിന്റെ പെട്ടിയിലെത്തിയത് 64727 വോട്ടുകള്&#x200d;. 56120 വോട്ട് ബിജെപിയും നേടി. എന്നാല്&#x200d; എല്&#x200d;ഡിഎഫിന്റെ വോട്ട് വെറും 21615 ആണ്.</p>
<p>അതായത് പത്തുവര്&#x200d;ഷം കൊണ്ട് യുഡിഎഫ്, ബിജെപി മുന്നണികള്&#x200d;ക്ക് ഇരട്ടിയോളം വോട്ടുകള്&#x200d; വര്&#x200d;ധിച്ചപ്പോള്&#x200d; എല്&#x200d;ഡിഎഫ് മുന്നണിക്ക് 6175 വോട്ട് കുത്തനെ കുറഞ്ഞു. പുതിയ വോട്ടുകള്&#x200d; ഉള്&#x200d;പ്പടെ പത്തുവര്&#x200d;ഷം കൊണ്ട് യുഡിഎഫിന് 25,953 വോട്ടുകളും ബിജെപിക്ക് 27,688 വോട്ടുകളും വര്&#x200d;ധിച്ചതായാണ് കണക്ക്. എന്നാല്&#x200d; എല്&#x200d;ഡിഎഫിന് പുതിയ ഒരു വോട്ടു പോലും വര്&#x200d;ധിച്ചില്ലെന്ന് മാത്രമല്ല, 2006ല്&#x200d; നിന്ന് 2016ലെത്തുമ്പോള്&#x200d; ആറായിരത്തിലധികം വോട്ടുകള്&#x200d; കുറയുകയും ചെയ്തു.</p>
<p>അതേസമയം, 2001ലും അതിന് മുമ്പും എല്&#x200d;ഡിഎഫിന് അയ്യായിരത്തിലധികം വോട്ടുകള്&#x200d; പ്രതിവര്&#x200d;ഷം കൂടിയ സ്ഥാനത്താണ് ഐഎന്&#x200d;എല്ലിന് സീറ്റ് വിട്ടുനല്&#x200d;കിയതിന് ശേഷം വലിയ രീതിയില്&#x200d; വോട്ടുചോര്&#x200d;ച്ചയുണ്ടാകുന്നത്. ബിജെപിയെ സഹായിക്കാന്&#x200d; സിപിഎം എന്നോ ഉണ്ടാക്കിയ അന്തര്&#x200d;ധാരയിലേക്കാണ് വോട്ടുചോര്&#x200d;ച്ച വിരല്&#x200d;ചൂണ്ടുന്നത്. ഈ അന്തര്&#x200d;ധാര മനസിലാക്കി ഇനിയൊരിക്കല്&#x200d;കൂടി ചാവേറാവാന്&#x200d; ഞങ്ങളില്ലെന്ന് മുന്നണിയോട് കേണപേക്ഷിച്ചിട്ടും ഇക്കുറി വീണ്ടും ഐഎന്&#x200d;എല്ലിന് സീറ്റ് നല്&#x200d;കി ബിജെപിക്ക് വോട്ട് മറിക്കാന്&#x200d; അവസരമുണ്ടാക്കുകയാണ് സിപിഎം നേതൃത്വം.<br />
അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്നലെ ജില്ലയിലെത്തിയ പിണറായി വിജയന്&#x200d; നാലു മണ്ഡലങ്ങളില്&#x200d; പ്രചാരണ പരിപാടികളില്&#x200d; പങ്കെടുത്തെങ്കിലും കാസര്&#x200d;കോട് മണ്ഡലത്തിലെത്താതും ഇടതുപ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; പ്രതിഷേധത്തിനും നിരാശയ്ക്കും ഇടയാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെയും മുന്നണി നേതാക്കളുടെയും ഇരട്ടത്താപ്പ് നിലപാട് വലിയ രീതിയില്&#x200d; ചര്&#x200d;ച്ചയായിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-bjp-relation-kasargode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണ്&#x200d;റോതുരുത്തിലെ സിപിഎം പ്രവര്&#x200d;ത്തകന്റേത് രാഷ്ട്രീയ കൊലയല്ല; മുഖ്യമന്ത്രിയെ തള്ളി, ബിജെപിയെ തുണച്ച് പൊലീസ് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/manilal-murder-police-report.html</link>
					<comments>https://www.chandrikadaily.com/manilal-murder-police-report.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 09 Dec 2020 11:12:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=171239</guid>

					<description><![CDATA[പ്രതി അശോകനും മണിലാലും തമ്മിലുണ്ടായ വാക്കുതര്&#x200d;ക്കമാണ് കൊലപാതകത്തില്&#x200d; കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്ലം: മണ്&#x200d;റോതുരുത്തിലെ സിപിഎം പ്രവര്&#x200d;ത്തകന്&#x200d; മണിലാലിനെ ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകര്&#x200d; കൊലപ്പെടുത്തിയെന്ന മുഖ്യമന്ത്രി ഉള്&#x200d;പ്പെടെയുള്ള സിപിഎം നേതൃത്വത്തിന്റെ ആരോപണം തള്ളി പൊലീസ് റിപ്പോര്&#x200d;ട്ട്. കൊലപാതകം വ്യക്തിവൈരാഗ്യം മൂലമാണെന്നാണ് എഫ്‌ഐആര്&#x200d; പറയുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് തള്ളിക്കൊണ്ടാണ് ആര്&#x200d;എസ്എസിനെ തുണക്കുന്ന റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ട് പൊലീസ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിരിക്കുന്നത്.</p>
<p>പ്രതി അശോകനും മണിലാലും തമ്മിലുണ്ടായ വാക്കുതര്&#x200d;ക്കമാണ് കൊലപാതകത്തില്&#x200d; കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. രാഷ്ട്രീയ കൊലപാതകമാണ് എന്നതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.</p>
<p>സംഭവം രാഷ്ട്രീയ കൊലപാതകമാണ് എന്നാണ് സിപിഎം ആരോപിച്ചിരുന്നത്. മുഖ്യമന്ത്രിയടക്കം ഈ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്&#x200d; ബിജെപിയെ സംരക്ഷിക്കുന്ന വിധത്തില്&#x200d; പൊലീസ് റിപ്പോര്&#x200d;ട്ട് വന്നതോടെ സിപിഎം പ്രതിരോധത്തിലായി. ആഭ്യന്തരമന്ത്രിയായ പിണറായി വിജയനാണ് ആര്&#x200d;എസ്എസാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ചത്. എന്നാല്&#x200d; ഇതിനെ തള്ളിക്കൊണ്ടുള്ള പൊലീസ് റിപ്പോര്&#x200d;ട്ട് ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകള്&#x200d;ക്ക് പൊലീസ് യാതൊരു വിലയും കല്&#x200d;പിക്കുന്നില്ലെന്ന്‌ തെളിയിക്കുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manilal-murder-police-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലം ഏരൂരില്&#x200d; സിപിഎമ്മിന്റെ മുന്&#x200d; ഏരിയ സെക്രട്ടറി എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥി</title>
		<link>https://www.chandrikadaily.com/cpm-leader-as-bjp-candidate.html</link>
					<comments>https://www.chandrikadaily.com/cpm-leader-as-bjp-candidate.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 03 Dec 2020 14:52:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[KERALA LOCAL BODY ELECTION]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170367</guid>

					<description><![CDATA[സിപിഎം മുന്&#x200d; അഞ്ചല്&#x200d; ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുമന്&#x200d; അരിവാള്&#x200d; ചുറ്റിക നക്ഷത്രം അടയാളത്തില്&#x200d; മല്&#x200d;സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്&#x200d;ഡിങ് കമ്മിറ്റി ചെയര്&#x200d;മാനുമായിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>കൊല്ലം: കൊല്ലം ഏരൂര്&#x200d; പഞ്ചായത്തില്&#x200d; സിപിഎമ്മിന്റെ മുന്&#x200d; ഏരിയ സെക്രട്ടറി എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥി. ഏരൂര്&#x200d; പഞ്ചായത്തിലെ പതിനാലാം വാര്&#x200d;ഡിലാണ് സിപിഎമ്മിന്റെ മുന്&#x200d; ഏരിയ സെക്രട്ടറിയും മുതിര്&#x200d;ന്ന സിപിഐ നേതാവിന്റെ മകനുമായ പിഎസ് സുമന്&#x200d; എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ഥിയായി മത്സരിക്കുന്നത്.</p>
<p>സിപിഎം മുന്&#x200d; അഞ്ചല്&#x200d; ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സുമന്&#x200d; അരിവാള്&#x200d; ചുറ്റിക നക്ഷത്രം അടയാളത്തില്&#x200d; മല്&#x200d;സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്&#x200d;ഡിങ് കമ്മിറ്റി ചെയര്&#x200d;മാനുമായിട്ടുണ്ട്. സിപിഐയുടെ എംഎല്&#x200d;എയായിരുന്ന പി.കെ. ശ്രീനിവാസന്റെ മകനും പി.എസ്. സുപാലിന്റെ സഹോദരനുമാണ് സുമന്&#x200d;.</p>
<p>രണ്ട് വര്&#x200d;ഷം മുമ്പാണ് സുമന്&#x200d; പാര്&#x200d;ട്ടി വിട്ടത്. സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന നിരവധിപേരാണ് ഈ തെരഞ്ഞെടുപ്പില്&#x200d; വിവിധ ഇടങ്ങളില്&#x200d; എന്&#x200d;ഡിഎ സ്ഥാനാര്&#x200d;ത്ഥികളായി മത്സരിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-leader-as-bjp-candidate.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളില്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്നും ബിജെപിയിലേക്ക് യുവാക്കളുടെ വന്&#x200d;ഒഴുക്കെന്ന് സിപിഎം ആഭ്യന്തര രേഖ</title>
		<link>https://www.chandrikadaily.com/cpim-west-bengal-youth-leavidng-to-bjp-party-report.html</link>
					<comments>https://www.chandrikadaily.com/cpim-west-bengal-youth-leavidng-to-bjp-party-report.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Aug 2020 17:52:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bengal election]]></category>
		<category><![CDATA[BJP CPIM]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147240</guid>

					<description><![CDATA[1977 മുതല്&#x200d; 2011 വരെ തുടര്&#x200d;ച്ചയായ 34 വര്&#x200d;ഷങ്ങള്&#x200d; പശ്ചിമ ബംഗാള്&#x200d; ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്&#x200d;പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്&#x200d; പ്രധാന പ്രതിപക്ഷം. പാര്&#x200d;ട്ടി അംഗങ്ങള്&#x200d; കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാളില്&#x200d; സിപിഎമ്മില്&#x200d; നിന്നും ബിജെപിയിലേക്ക് യുവാക്കളുടെ ഒഴുക്കുള്ളതായി പാര്&#x200d;ട്ടിയുടെ തന്നെ വിലയിരുത്തല്&#x200d;. ബംഗാളില്&#x200d; കമ്മ്യുണിസ്റ്റ് പാര്&#x200d;ട്ടിയില്&#x200d; നിന്നും അംഗങ്ങളായ ചെറുപ്പക്കാരുടെ എണ്ണവും സ്വാധീനവും ക്രമാതീതമായി കുറയുന്നതായും അവര്&#x200d; ബി.ജെ.പിയിലേക്കും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസിലേക്ക് ചേക്കേറുന്നതായുമാണ് റിപ്പോര്&#x200d;ട്ട്. പാര്&#x200d;ട്ടി ഘടക്കത്തില്&#x200d; നിന്നുതന്നെ പുറത്ത് വന്ന ആഭ്യന്തര രേഖ പ്രകാരം റിപ്പോര്&#x200d;ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നാമ് വൃത്തങ്ങളില്&#x200d; നിന്നുള്ള വിവരം. 18 നും 31 നും ഇടയില്&#x200d; പ്രായമുള്ളവരെ പാര്&#x200d;ട്ടിയിലേക്ക് ആകര്&#x200d;ഷിക്കാന്&#x200d; കഴിയുന്നില്ലെന്ന വിമര്&#x200d;ശനവും റിപ്പോര്&#x200d;ട്ടുണ്ട്.<img loading="lazy" class="alignnone wp-image-147241" src="https://www.chandrikadaily.com/wp-content/uploads/2020/08/mediaone_2020-08_c5dc2faf-c505-4f54-a368-61e68a1fb4c3_latter_2.jpg" alt="" width="938" height="1436" /></p>
<p>1977 മുതല്&#x200d; 2011 വരെ തുടര്&#x200d;ച്ചയായ 34 വര്&#x200d;ഷങ്ങള്&#x200d; പശ്ചിമ ബംഗാള്&#x200d; ഭരിച്ച ഇടതുപക്ഷം ഇന്ന് അതേ സംസ്ഥാനത്ത് നില നില്&#x200d;പിനായുള്ള പോരാട്ടത്തിലാണ്. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; ഇരിക്കുന്ന സംസ്ഥാനത്ത് ബിജെപിയാണ് ഇപ്പോള്&#x200d; പ്രധാന പ്രതിപക്ഷം. പാര്&#x200d;ട്ടി അംഗങ്ങള്&#x200d; കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുന്നതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നത്.</p>
<p>പശ്ചിമ ബംഗാള്&#x200d; സിപിഎമ്മില്&#x200d; അംഗങ്ങളായി 2.65 ലക്ഷം ആളുകള്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d;, പരിശീലന പരിപാടികളും മറ്റും പാര്&#x200d;ട്ടി സംഘടിപ്പിക്കാതെ വന്നതോടെ 2017ല്&#x200d; നിരവധി അംഗങ്ങള്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്നും ഇല്ലാതായതായി ആഭ്യന്തര രേഖ പറയുന്നു. പശ്ചിമ ബംഗാളില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിത്തെയാണ് പാര്&#x200d;ട്ടിയുടെ ആഭ്യന്തര വിലയിരുത്തല്&#x200d;. മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്&#x200d; സര്&#x200d;ക്കാറിന്റെ കാലാവധി 2021 മെയ് 27 ന് അവസാനിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-west-bengal-youth-leavidng-to-bjp-party-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ടാം തവണയും ഹെലിക്കോപ്ടറിന് അനുമതി നിഷേധിച്ച് മമത: റാലി റദ്ദാക്കി അമിത് ഷാ മടങ്ങി</title>
		<link>https://www.chandrikadaily.com/mamatha-banergee-denies-permission-to-amith-sha-copter-landing-news.html</link>
					<comments>https://www.chandrikadaily.com/mamatha-banergee-denies-permission-to-amith-sha-copter-landing-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Jan 2019 07:43:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[mamatha baanarjee]]></category>
		<category><![CDATA[narendramodi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117125</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: രണ്ടാം തവണയും ഹെലിക്കോപ്ടര്&#x200d; ഇറക്കാന്&#x200d; അനുമതി നിഷേധിച്ച് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. അനുമതി നിഷേധിച്ചതിനെ തുടര്&#x200d;ന്ന് റാലി റദ്ദാക്കി അമിത് ഷാ മടങ്ങുകയായിരുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷായുടെ ഹെലികോപ്ടര്&#x200d; ലാന്&#x200d;ഡ് ചെയ്യാന്&#x200d; പശ്ചിമബംഗാള്&#x200d; സംസ്ഥാന ഭരണകൂടം അനുമതി നല്&#x200d;കാത്തതിനെ തുടര്&#x200d;ന്ന് ജാര്&#x200d;ഗ്രാമിലെ ബി.ജെ.പി റാലി റദ്ദാക്കിയതായാണ് റിപ്പോര്&#x200d;ട്ട്. തെക്കന്&#x200d; പശ്ചിമബംഗാളിലെ ജാര്&#x200d;ഗ്രാമിലെ റാലിയില്&#x200d; പങ്കെടുക്കാനായി ഇന്ന് രാവിലെ അമിത് ഷാ എത്തിയപ്പോഴാണ് സംഭവം. അമിത് ഷായുടെ ഹെലിക്കോപ്ടറിന് ലാന്&#x200d;ഡിംഗ് അനുമതി [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊല്&#x200d;ക്കത്ത: രണ്ടാം തവണയും ഹെലിക്കോപ്ടര്&#x200d; ഇറക്കാന്&#x200d; അനുമതി നിഷേധിച്ച് പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. അനുമതി നിഷേധിച്ചതിനെ തുടര്&#x200d;ന്ന് റാലി റദ്ദാക്കി അമിത് ഷാ മടങ്ങുകയായിരുന്നു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത് ഷായുടെ ഹെലികോപ്ടര്&#x200d; ലാന്&#x200d;ഡ് ചെയ്യാന്&#x200d; പശ്ചിമബംഗാള്&#x200d; സംസ്ഥാന ഭരണകൂടം അനുമതി നല്&#x200d;കാത്തതിനെ തുടര്&#x200d;ന്ന് ജാര്&#x200d;ഗ്രാമിലെ ബി.ജെ.പി റാലി റദ്ദാക്കിയതായാണ് റിപ്പോര്&#x200d;ട്ട്.</p>



<p>തെക്കന്&#x200d; പശ്ചിമബംഗാളിലെ ജാര്&#x200d;ഗ്രാമിലെ റാലിയില്&#x200d; പങ്കെടുക്കാനായി ഇന്ന് രാവിലെ അമിത് ഷാ എത്തിയപ്പോഴാണ് സംഭവം. അമിത് ഷായുടെ ഹെലിക്കോപ്ടറിന് ലാന്&#x200d;ഡിംഗ് അനുമതി നിഷേധിച്ചത് മമത ബാനര്&#x200d;ജിയുടെ ഇടപെടല്&#x200d; മൂലമാണെന്ന് ബി.ജെ.പി ആരോപിച്ചു. അനുമതിക്കായി അവസാന നിമിഷവും ബി.ജെ.പി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്&#x200d;ന്ന് ഏറെ നേരം ആകാശത്ത് കാത്തുനിന്ന ശേഷം അമിത് ഷാ തിരികെ പോവുകയായിരുന്നു.</p>



<p>കഴിഞ്ഞ ദിവസം നടന്ന റാലിക്കായി മാല്&#x200d;ഡ വിമാനത്താവളത്തില്&#x200d; ഇറങ്ങുന്നതിനും അമിത് ഷായുടെ ഹെലിക്കോപ്ടറിന് അനുമതി നിഷേധിച്ചിരുന്നു.എന്നാല്&#x200d; സുരക്ഷാ കാരണങ്ങളാല്&#x200d; കഴിഞ്ഞ കുറേ നാളുകളായി ഇവിടെ വി.വി.ഐ.പികളുടെ ഹെലികോപ്ടറുകള്&#x200d; ഇറങ്ങാന്&#x200d; അനുവദിക്കുന്നില്ലെന്നാണ് സംസ്ഥാന ഭരണകൂടം നല്&#x200d;കുന്ന വിശദീകരണം. മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയുടേത് അടക്കമുള്ള ഹെലിക്കോപ്ടറുകള്&#x200d;ക്ക് അനുമതി നിഷേധിച്ചതായും അധികൃതര്&#x200d; വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamatha-banergee-denies-permission-to-amith-sha-copter-landing-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുതിര്&#x200d;ന്ന സി.പി.എം നേതാവിന്റെ കൊച്ചുമകന്&#x200d; ബി.ജെ.പി സമരവേദിയില്&#x200d;</title>
		<link>https://www.chandrikadaily.com/cpim-leader-m-m-lorense-grand-sun-join-bjp-protest.html</link>
					<comments>https://www.chandrikadaily.com/cpim-leader-m-m-lorense-grand-sun-join-bjp-protest.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 30 Oct 2018 10:00:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp-cpm]]></category>
		<category><![CDATA[shabarimala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108879</guid>

					<description><![CDATA[തിരുവനന്തപുരം: മുതിര്&#x200d;ന്ന സി.പി.എം നേതാവ് എം.എം ലോറന്&#x200d;സിന്റെ കൊച്ചുമകന്&#x200d; ബി.ജെ.പി സമരവേദിയില്&#x200d;. ശബരിമല വിഷയത്തില്&#x200d; പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ് ആസ്ഥാനത്തിന് മുന്നില്&#x200d; സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് എം.എം ലോറന്&#x200d;സിന്റെ മകളുടെ മകന്&#x200d; മിലന്&#x200d; ലോറന്&#x200d;സ് ഇമ്മാനുവല്&#x200d; പങ്കെടുക്കുന്നത്. പൊലീസ് അതിക്രമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരത്തില്&#x200d; പങ്കെടുക്കുന്നത്. സമരത്തില്&#x200d; പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. എന്നാല്&#x200d; വീട്ടുകാര്&#x200d;ക്ക് ഇക്കാര്യത്തില്&#x200d; എതിര്&#x200d;പ്പുണ്ടായിരുന്നില്ലെന്നും മിലന്&#x200d; വ്യക്തമാക്കി. പ്ലസ്ടു വിദ്യാര്&#x200d;ഥിയാണ് മിലന്&#x200d;. കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദിയിലെത്തിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുതിര്&#x200d;ന്ന സി.പി.എം നേതാവ് എം.എം ലോറന്&#x200d;സിന്റെ കൊച്ചുമകന്&#x200d; ബി.ജെ.പി സമരവേദിയില്&#x200d;. ശബരിമല വിഷയത്തില്&#x200d; പൊലീസ് അതിക്രമത്തിനെതിരെ ബി.ജെ.പി പൊലീസ് ആസ്ഥാനത്തിന് മുന്നില്&#x200d; സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് എം.എം ലോറന്&#x200d;സിന്റെ മകളുടെ മകന്&#x200d; മിലന്&#x200d; ലോറന്&#x200d;സ് ഇമ്മാനുവല്&#x200d; പങ്കെടുക്കുന്നത്.</p>
<p>പൊലീസ് അതിക്രമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരത്തില്&#x200d; പങ്കെടുക്കുന്നത്. സമരത്തില്&#x200d; പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. എന്നാല്&#x200d; വീട്ടുകാര്&#x200d;ക്ക് ഇക്കാര്യത്തില്&#x200d; എതിര്&#x200d;പ്പുണ്ടായിരുന്നില്ലെന്നും മിലന്&#x200d; വ്യക്തമാക്കി. പ്ലസ്ടു വിദ്യാര്&#x200d;ഥിയാണ് മിലന്&#x200d;. കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദിയിലെത്തിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി.എസ് ശ്രീധരന്&#x200d; പിള്ള പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-leader-m-m-lorense-grand-sun-join-bjp-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ത്രിപുരയിലെ മുതിര്&#x200d;ന്ന സി.പി.എം നേതാവ് ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നു</title>
		<link>https://www.chandrikadaily.com/senior-cpm-leader-joined-in-bjp.html</link>
					<comments>https://www.chandrikadaily.com/senior-cpm-leader-joined-in-bjp.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 01 Sep 2018 13:17:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp-cpm]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101121</guid>

					<description><![CDATA[അഗര്&#x200d;ത്തല: ത്രിപുരയിലെ മുതിര്&#x200d;ന്ന സി.പി.എം നേതാവും മുന്&#x200d; എം.എല്&#x200d;.എയുമായ ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നു. 1964 മുതല്&#x200d; സി.പി.എമ്മില്&#x200d; പ്രവര്&#x200d;ത്തിച്ചുവന്നിരുന്ന ദത്ത പാര്&#x200d;ട്ടി മുന്&#x200d; സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. പാര്&#x200d;ട്ടിയില്&#x200d; അഴിമതിയും ക്രിമിനല്&#x200d; പ്രവര്&#x200d;ത്തനങ്ങളും വര്&#x200d;ധിച്ചതായി ചൂണ്ടിക്കാട്ടിയാണ് ദത്തയുടെ രാജി. വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്&#x200d; ബി.ജെ.പി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നത്. ത്രിപുരയില്&#x200d; ഈ വര്&#x200d;ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബിശ്വജിത്ത് ദത്തയെ സ്ഥാനാര്&#x200d;ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d; ജനുവരി 28ന് [&#8230;]]]></description>
										<content:encoded><![CDATA[<p>അഗര്&#x200d;ത്തല: ത്രിപുരയിലെ മുതിര്&#x200d;ന്ന സി.പി.എം നേതാവും മുന്&#x200d; എം.എല്&#x200d;.എയുമായ ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നു. 1964 മുതല്&#x200d; സി.പി.എമ്മില്&#x200d; പ്രവര്&#x200d;ത്തിച്ചുവന്നിരുന്ന ദത്ത പാര്&#x200d;ട്ടി മുന്&#x200d; സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്. പാര്&#x200d;ട്ടിയില്&#x200d; അഴിമതിയും ക്രിമിനല്&#x200d; പ്രവര്&#x200d;ത്തനങ്ങളും വര്&#x200d;ധിച്ചതായി ചൂണ്ടിക്കാട്ടിയാണ് ദത്തയുടെ രാജി. വെള്ളിയാഴ്ച ത്രിപുരയിലെ ഖൊവായ് ജില്ലയില്&#x200d; ബി.ജെ.പി മണ്ഡലം ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് ബിശ്വജിത്ത് ദത്ത ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നത്.</p>
<p>ത്രിപുരയില്&#x200d; ഈ വര്&#x200d;ഷമാദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബിശ്വജിത്ത് ദത്തയെ സ്ഥാനാര്&#x200d;ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d; ജനുവരി 28ന് അദ്ദേഹത്തെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്&#x200d;ന്ന് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചിരുന്നു. തുടര്&#x200d;ന്ന് ദത്തയെ മാറ്റി എസ്.എഫ്‌ഐ നേതാവ് നിര്&#x200d;മല്&#x200d; ബിശ്വാസിനെ മത്സരിപ്പിക്കുകയായിരുന്നു.</p>
<p>പാര്&#x200d;ട്ടി നടപടിയില്&#x200d; പ്രതിഷേധിച്ച് ഏപ്രില്&#x200d; 18ന് അദ്ദേഹം എല്ലാ പാര്&#x200d;ട്ടി പദവികളില്&#x200d; നിന്നും രാജിവെച്ചിരുന്നു. തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും പാര്&#x200d;ട്ടിക്കുള്ളിലെ ക്രൂരമായ ഗൂഢാലോചനക്ക് താന്&#x200d; ഇരയാവുകയായിരുന്നുവെന്നും ബിശ്വജിത്ത് ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senior-cpm-leader-joined-in-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
