<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp government &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-government/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 01 Apr 2025 02:25:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp government &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തരാഖണ്ഡില്‍ 11 സ്ഥലങ്ങള്‍ക്ക് ഹിന്ദു ഐക്കണുകള്‍, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ പേരുകള്‍ നല്‍കാനൊരുങ്ങി ബിജെപി സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/bjp-government-plans-to-name-11-places-in-uttarakhand-after-hindu-icons-bjp-and-rss-leaders.html</link>
					<comments>https://www.chandrikadaily.com/bjp-government-plans-to-name-11-places-in-uttarakhand-after-hindu-icons-bjp-and-rss-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 01 Apr 2025 02:25:43 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[name changed]]></category>
		<category><![CDATA[uttarakhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336622</guid>

					<description><![CDATA[ഉറുദു അല്ലെങ്കില്‍ പേര്‍ഷ്യന്‍ ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്‍, ചരിത്ര ബിംബങ്ങള്‍, പ്രമുഖ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ എന്നിങ്ങനെ മാറ്റുക.]]></description>
										<content:encoded><![CDATA[<p>ഹരിദ്വാര്&#x200d;, ഡെറാഡൂണ്&#x200d;, നൈനിറ്റാള്&#x200d;, ഉധം സിങ് നഗര്&#x200d; തുടങ്ങിയ ജില്ലകളിലെ 11 സ്ഥലങ്ങളുടെ പേരുകള്&#x200d; പുനര്&#x200d;നാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്&#x200d; സിങ് ധാമി.<br />
11 സ്ഥലങ്ങള്&#x200d;ക്കും ഹിന്ദു ദേവതകള്&#x200d;, പുരാണ കഥാപാത്രങ്ങള്&#x200d;, പ്രമുഖ ബി.ജെ.പി, ആര്&#x200d;.എസ്.എസ് നേതാക്കള്&#x200d; എന്നിവരുടെ പേരുകള്&#x200d; നല്&#x200d;കുമെന്ന് ധാമി പറഞ്ഞു. ഉറുദു അല്ലെങ്കില്&#x200d; പേര്&#x200d;ഷ്യന്&#x200d; ചുവയുള്ള പേരുകളാണ് ഹിന്ദു ദേവതകള്&#x200d;, ചരിത്ര ബിംബങ്ങള്&#x200d;, പ്രമുഖ ബി.ജെ.പി ആര്&#x200d;.എസ്.എസ് നേതാക്കള്&#x200d; എന്നിങ്ങനെ മാറ്റുക.</p>
<p>ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്&#x200d; മുഗള്&#x200d; പേരുകളോ ഉറുദു പേരുകളോ മറ്റേതെങ്കിലും മതവുമായി ബന്ധമുള്ളതോ ആയ പേരുകളുള്ള സ്ഥലങ്ങളുടെ പേരുമാറ്റല്&#x200d; എന്ന ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് പിന്തുണ നല്&#x200d;കിക്കൊണ്ട്, ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം നടത്തുന്നതെന്നാണ് അധികാരികളുടെ വാദം.</p>
<p>&#8216;പൊതുവികാരത്തിനും ഇന്ത്യന്&#x200d; സംസ്‌കാരത്തിനും പൈതൃകത്തിനും അനുസൃതമായി വിവിധ സ്ഥലങ്ങളുടെ പേരുകള്&#x200d; മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്&#x200d; സംസ്‌കാരത്തിനും അതിന്റെ സംരക്ഷണത്തിനും സംഭാവന നല്&#x200d;കിയ മഹാന്മാരുടെ പേരുകളില്&#x200d; ആ സ്ഥലങ്ങള്&#x200d; ഇനി അറിയപ്പെടും,&#8217; ധാമി പറഞ്ഞു.</p>
<p>ഇന്ത്യയുടെ പുരാതന പാരമ്പര്യങ്ങളെയും ഹിന്ദു സ്വത്വത്തെയും പ്രതിഫലിപ്പിക്കാന്&#x200d; വേണ്ടിയാണ് പേരുമാറ്റാലെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി വക്താവ് സതീഷ് ലഖേര വാദിച്ചു.</p>
<p>&#8216;ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും പൈതൃകവും അതുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും മനഃപൂര്&#x200d;വ്വം അവഗണിക്കപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും പേരുകള്&#x200d; വെക്കുന്നതില്&#x200d; പല തരത്തില്&#x200d; കൃത്രിമം കാണിക്കുകയും ചെയ്തിട്ടുണ്ട്. ഈ ചിഹ്നങ്ങളുടെ പുനസ്ഥാപനം രാജ്യത്തുടനീളം നടക്കുന്നുണ്ട്. ഇന്ന് ഈ പേരുകള്&#x200d; മാറ്റുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതിന് നമ്മുടെ മുഖ്യമന്ത്രിയെ ഞാന്&#x200d; പ്രശംസിക്കുന്നു. നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും സര്&#x200d;ക്കാരിന്റെ പ്രവര്&#x200d;ത്തനങ്ങളെയും പ്രതിഫലിപ്പിക്കുന്ന നടപടിയാണിത്. പൊതുജനക്ഷേമത്തില്&#x200d; മാത്രമല്ല, നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും സര്&#x200d;ക്കാരിന് ഒരുപാട് കാര്യങ്ങള്&#x200d; ചെയ്യാനുണ്ട്,&#8217; അദ്ദേഹം പറഞ്ഞു.</p>
<p>ഉത്തരാഖണ്ഡിലെ പുനര്&#x200d;നാമകരണം ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടിക<br />
ഹരിദ്വാര്&#x200d; ജില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-government-plans-to-name-11-places-in-uttarakhand-after-hindu-icons-bjp-and-rss-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തരാഖണ്ഡില്&#x200d; 84 മദ്രസകള്&#x200d; അടച്ചുപൂട്ടി ബി.ജെ.പി സര്&#x200d;ക്കാര്&#x200d;; നിയമവിരുദ്ധമായി പ്രവര്&#x200d;ത്തിക്കുന്നുവെന്ന് അവകാശവാദം</title>
		<link>https://www.chandrikadaily.com/bjp-government-closes-84-madrasas-in-uttarakhand-claims-they-are-operating-illegally.html</link>
					<comments>https://www.chandrikadaily.com/bjp-government-closes-84-madrasas-in-uttarakhand-claims-they-are-operating-illegally.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Mar 2025 09:08:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[madrasa]]></category>
		<category><![CDATA[uttarakhand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334679</guid>

					<description><![CDATA[ഡെറാഡൂണില്&#x200d; 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലും 31ഉം സിങ് നഗറില്&#x200d; ഒമ്പത് സ്ഥാപനങ്ങള്&#x200d;ക്കുമാണ് പൂട്ടിട്ടത്.]]></description>
										<content:encoded><![CDATA[<p>നിയമവിരുദ്ധമായി പ്രവര്&#x200d;ത്തിക്കുന്നുവെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ 84 മദ്രസകള്&#x200d; അടച്ചുപൂട്ടി ബി.ജെ.പി സര്&#x200d;ക്കാര്&#x200d;. സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്&#x200d; സ്ഥിതി ചെയ്യുന്ന മദ്രസകളാണ് അടച്ചുപൂട്ടിയവയില്&#x200d; ഭൂരിഭാഗവും.</p>
<p>സബ് ഡിവിഷണല്&#x200d; മജിസ്‌ട്രേറ്റ്, സര്&#x200d;ക്കിള്&#x200d; ഓഫീസര്&#x200d; എന്നിവരുടെ നേതൃത്വത്തില്&#x200d; കനത്ത പൊലീസ് സേനയുടെ സാന്നിധ്യത്തിലാണ് മദ്രസകള്&#x200d; സീല്&#x200d; വെച്ചത്. ഡെറാഡൂണില്&#x200d; 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലും 31ഉം സിങ് നഗറില്&#x200d; ഒമ്പത് സ്ഥാപനങ്ങള്&#x200d;ക്കുമാണ് പൂട്ടിട്ടത്.</p>
<p>അതേസമയം നിയമവിരുദ്ധമായി പ്രവര്&#x200d;ത്തിച്ചെന്ന് ആരോപിച്ച് സര്&#x200d;ക്കാര്&#x200d; മദ്രസകള്&#x200d; അടച്ചുപൂട്ടുമ്പോഴും സംസ്ഥാനത്ത്, അംഗീകാരമില്ലാതെ പ്രവര്&#x200d;ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്&#x200d;ക്കെതിരെ നടപടി എടുക്കാത്തതില്&#x200d; പ്രതിഷേധം ഉയരുന്നുണ്ട്.</p>
<p>മുഖ്യമന്ത്രി പുഷ്‌കര്&#x200d; സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്&#x200d;ക്കാര്&#x200d; മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്&#x200d;ബലപ്പെടുത്താനും അവരുടെ മതപരമായ സ്വത്വം ഇല്ലാതാക്കാനുമാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് മദ്രസ നടത്തിപ്പുകാരും സമുദായ നേതാക്കളും ആരോപിച്ചു.</p>
<p>എന്നാല്&#x200d; ഈ വിയത്തില്&#x200d; മദ്രസ നടത്തിപ്പുകാര്&#x200d; ഔദ്യോഗിക അംഗീകാരത്തിനായി അപേക്ഷിക്കണമെന്ന് ഉത്തരാഖണ്ഡ് മദ്രസ ബോര്&#x200d;ഡ് മേധാവി ഷാമൂണ്&#x200d; കശ്മീര്&#x200d; അഭ്യര്&#x200d;ത്ഥിച്ചിട്ടുണ്ട്. അംഗീകൃത രേഖകള്&#x200d; ഉള്ള മദ്രസകള്&#x200d;ക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും, നിയമപരമായ നിബന്ധനകള്&#x200d; പാലിച്ചുകഴിഞ്ഞാല്&#x200d; സീല്&#x200d; ചെയ്തവ വീണ്ടും തുറക്കുമെന്നും അദ്ദേഹം ഉറപ്പുനല്&#x200d;കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ഇസ്‌ലാമിക സ്ഥാപനങ്ങള്&#x200d; അടച്ചുപൂട്ടാനുള്ള മനപ്പൂര്&#x200d;വമായ ശ്രമമായിട്ടാണ് പല മദ്രസ നടത്തിപ്പുകാരും ഇതിനെ കാണുന്നത്.</p>
<p>നിയമപരമായ നിയന്ത്രണങ്ങള്&#x200d; നടപ്പിലാക്കാനുള്ള ശ്രമമായാണ് സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥര്&#x200d; ഈ നടപടിയെ ന്യായീകരിക്കുന്നത്. ഈ നടപടി ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അവര്&#x200d; പറയുന്നു. മദ്രസ അടച്ചുപൂട്ടലില്&#x200d; പ്രാദേശിക മദ്രസ അധ്യാപകരും മതപണ്ഡിതന്മാരും നിരാശരാണ്.  തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇല്ലാതാക്കാനാണ് ഈ നീക്കമെന്ന് ഡെറാഡൂണിലെ ഒരു അധ്യാപകന്&#x200d; ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.</p>
<p>മദ്രസകളെ അടച്ചുപൂട്ടാനുള്ള നീക്കത്തെ ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സര്&#x200d;ക്കാര്&#x200d; മുസ്‌ലിംകളോട്‌ മനപൂര്&#x200d;വം വിവേചനം കാണിക്കുകയാണെന്നും മുസ്‌ലിം ആക്ടിവിസ്റ്റുകളും പണ്ഡിതന്മാരും ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-government-closes-84-madrasas-in-uttarakhand-claims-they-are-operating-illegally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി സര്&#x200d;ക്കാരിന്റേത് &#8216;എ ക്ലാസ്&#8217; ഫാഷിസ്റ്റ് നിലപാട്; ഷാഫി പറമ്പില്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/bjp-governments-a-class-fascist-stance-shafi-parambi-mp.html</link>
					<comments>https://www.chandrikadaily.com/bjp-governments-a-class-fascist-stance-shafi-parambi-mp.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 23 Feb 2025 15:54:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[MP Shafi Parampil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331301</guid>

					<description><![CDATA[സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്&#x200d; രഹസ്യമല്ല, പരസ്യധാരണയാണയാണെന്ന് അദ്ദേഹം കൂട്ടിച്ചര്&#x200d;ത്തു]]></description>
										<content:encoded><![CDATA[<p>സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്&#x200d; രഹസ്യമല്ല, പരസ്യധാരണയാണയാണെന്ന് ഷാഫി പറമ്പില്&#x200d; എം.പി. ബി.ജെ.പിയുടേത് &#8216;എ ക്ലാസ്&#8217; ഫാഷിസ്റ്റ് ഗവണ്മെന്റാണെന്ന നിലപാടാണ് കോണ്&#x200d;ഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചര്&#x200d;ത്തു. കഴിഞ്ഞ പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണകാലഘട്ടത്തില്&#x200d; പ്രധാനമന്ത്രി തന്നെ നേരിട്ടു നടത്തിയ പല വര്&#x200d;ഗീയ പ്രസ്താവനകളും അതിനുതാഹരണമാണ്. ഭരണത്തുടര്&#x200d;ച്ചക്കായി ഫാഷിസ്റ്റ് നയങ്ങളും വിഭാഗീയതയും ഭിന്നതയുമാണ് അവര്&#x200d; പ്രധാന അജണ്ടകളായി കൊണ്ട് നടക്കുന്നത്. ബി.ജെ.പിയുടെ നിലനില്&#x200d;പ്പും ഈ കാര്യങ്ങളിലാണെന്നും ഷാഫി പറഞ്ഞു.</p>
<p>സി.പി.എം ശരിക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്&#x200d; വെള്ളം ചേര്&#x200d;ത്തിരിക്കുകയാണ്. സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്&#x200d; രഹസ്യമല്ല. അവര്&#x200d; തമ്മിലുള്ള അന്തര്&#x200d;ധാര മാറി ഇപ്പോള്&#x200d; പരസ്യധാരണയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മും ബി.ജെ.പിയും എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നത് ഞാന്&#x200d; നേരിട്ട് കണ്ടതാണ്. ഇരുസംഘടനകളിലും അന്ധമായ കോണ്&#x200d;ഗ്രസ് വിരോധം മാത്രമാണ് പ്രകടമായിരുന്നത്.</p>
<p>സി.പി.എമ്മിന്റെ ഈ നിലപാട് അണികള്&#x200d; തന്നെ പുനര്&#x200d;വിചിന്തണം ചെയ്യാന്&#x200d; തയ്യാറാവണം. മണിപ്പൂര്&#x200d; പോലുള്ള സംഭവങ്ങള്&#x200d; മുമ്പിലുണ്ടായിട്ടും എന്ത് കൊണ്ടാണ് സി.പി.എം പോലെയൊരു പ്രസ്ഥാനത്തിന് ഇത്തരത്തിലൊരു നിലപാട് പറയാന്&#x200d; കഴിയുന്നത്. മണിപ്പൂരിലെ പ്രശ്‌നത്തിലേക്ക് മാത്രം അവര്&#x200d; നോക്കിയിരുന്നെങ്കില്&#x200d; അവര്&#x200d;ക്ക് ഈ നിലപാട് എടുക്കാന്&#x200d; കഴിയുമായിരുന്നോ&#8230;? എന്ത് കൊണ്ട് സി.പി.എം ഈ നിലപാടെടുക്കുന്നു എന്നത് അവരും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തെളിയിക്കുന്നത്.</p>
<p>ഒരാളുടെ വാക്കിലോ പ്രസംഗത്തിലോ എഴുത്തിലോ സോഷ്യല്&#x200d; മീഡിയയിലെ അഭിപ്രായങ്ങളിലോ വന്ന നിലപാടല്ല ഇത്, ഒരു സമ്മേളന പ്രമേയത്തില്&#x200d; വന്നതാണ്. പ്രമേയമെന്നാല്&#x200d; എഴുതിയും വായിച്ചും അവതരിപ്പിച്ചും കൊണ്ടുവരുന്ന ഒന്നാണ്. ഇത് അവരുടെ ആ അവിശുദ്ധബന്ധം ദൃഢപ്പെടുത്തുകയാണ്. പ്രമേയത്തിനെതിരെ ആദ്യം തന്നെ പ്രതികരിക്കുന്നത് സി.പി.എം അണികളായിരിക്കും.</p>
<p>നേതാക്കള്&#x200d; തിരുത്തിയിട്ട് പാര്&#x200d;ട്ടി നേരെ ആവും എന്നു തോന്നുന്നില്ല എന്ന് അവര്&#x200d;ക്ക് തോന്നുകയാണെങ്കില്&#x200d; അണികള്&#x200d; തിരുത്തുന്ന തെരഞെഞടുപ്പ് ആയിരിക്കും ഇനി വരാന്&#x200d; പോകുന്നതെന്ന വിശ്വാസമാണ് തങ്ങള്&#x200d;ക്കുള്ളതെന്നും ഷാഫി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-governments-a-class-fascist-stance-shafi-parambi-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഉര്&#x200d;ദു പഠിപ്പിച്ച് കുട്ടികളെ മൗലവിമാരാക്കാനാണ് അവരുടെ ആഗ്രഹം&#8217;; വിവാദ പരാമര്&#x200d;ശവുമായി യോഗി</title>
		<link>https://www.chandrikadaily.com/1they-want-to-make-their-children-maulavis-by-teaching-them-urdu-yogi-with-a-controversial-remark.html</link>
					<comments>https://www.chandrikadaily.com/1they-want-to-make-their-children-maulavis-by-teaching-them-urdu-yogi-with-a-controversial-remark.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Feb 2025 10:23:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[Uttar Pradesh]]></category>
		<category><![CDATA[yogi adhithyanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330612</guid>

					<description><![CDATA[നിയമസഭ നടപടിക്രമങ്ങള്&#x200d; ഉര്&#x200d;ദുവില്&#x200d; പരിഭാഷപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയായിരുന്നു യോഗിയുടെ വിവാദ പ്രസ്ഥാവന]]></description>
										<content:encoded><![CDATA[<p>നിയമസഭയില്&#x200d; സംസാരിക്കാവുന്ന ഭാഷകളില്&#x200d; ഉര്&#x200d;ദു ഉള്&#x200d;പ്പെടുത്തണമെന്ന സമാജ് വാദി പാര്&#x200d;ട്ടിയുടെ ആവശ്യത്തോട് &#8216;ഉര്&#x200d;ദു പഠിപ്പിച്ച് കുട്ടികളെ മൗലവിമാരാക്കാനാണ് അവരുടെ ആഗ്രഹം&#8217; എന്ന് പ്രതികരിച്ച് യോഗി ആദിത്യനാഥ്. നിയമസഭ നടപടിക്രമങ്ങള്&#x200d; ഉര്&#x200d;ദുവില്&#x200d; പരിഭാഷപ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയായിരുന്നു യോഗിയുടെ വിവാദ പ്രസ്ഥാവന. നിയമസഭയില്&#x200d; ബജറ്റ് സെഷനില്&#x200d; സംസാരിക്കുകയായിരുന്നു യോഗി.</p>
<p>അഖിലേഷ് യാദവ് സ്വന്തം കുട്ടികളെ ഇംഗ്ലീഷ് മീഡിയത്തില്&#x200d; പഠിപ്പിക്കുമ്പോള്&#x200d; മറ്റുള്ള കുട്ടികള്&#x200d; ഉര്&#x200d;ദു പഠിച്ച് മൗലവിമാരാകട്ടെ എന്നാണ് ആഗ്രഹിക്കുന്നത് -യോഗി പറഞ്ഞു. എന്നാല്&#x200d; ഭോജ്പുരി, അവധി, ബ്രജ്, ബുണ്ടേലി തുടങ്ങിയ പ്രാദേശിക ഭാഷകള്&#x200d; സഭയുടെ നടപടിക്രമങ്ങളില്&#x200d; ഉപയോഗിക്കാനുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനത്തെ യോഗി പ്രശംസിച്ചു.</p>
<p>നിയമസഭയില്&#x200d; ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് മാതാ പ്രസാദ് പാണ്ഡെ വിമര്&#x200d;ശിച്ചിരുന്നു. മറ്റ് ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹിന്ദിയെ ദുര്&#x200d;ബലപ്പെടുത്താന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ആഗ്രഹിക്കുന്നുവെന്നായിരുന്നു പാണ്ഡെ പറഞ്ഞത്. ഇംഗ്ലീഷ് അനുവദിക്കുകയാണെങ്കില്&#x200d; ഉര്&#x200d;ദു ഭാഷയും ഉള്&#x200d;പ്പെടുത്തണെന്നും പാണ്ഡെ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്&#x200d;ന്നാണ് യോഗിയുടെ വിമര്&#x200d;ശനം.</p>
<p>യു.പി നിയമസഭയില്&#x200d; സംസാരിക്കാവുന്ന പ്രാദേശിക ഭാഷകളില്&#x200d; സംസ്ഥാനത്തെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയായ ഉര്&#x200d;ദുവിനെ ഉള്&#x200d;പ്പെടുത്തിയിട്ടില്ല. ഉത്തര്&#x200d;പ്രദേശിലെ നിയമസഭാംഗങ്ങള്&#x200d;ക്ക് ഹിന്ദിക്ക് പുറമേ നാല് പ്രാദേശിക ഭാഷകളിലും ഇംഗ്ലീഷിലും നിയമസഭയില്&#x200d; അനുമതി നല്&#x200d;കിയെങ്കിലും ഉര്&#x200d;ദു അതില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1they-want-to-make-their-children-maulavis-by-teaching-them-urdu-yogi-with-a-controversial-remark.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ച് നിതീഷ് കുമാറിന്റെ ജെഡിയു</title>
		<link>https://www.chandrikadaily.com/nitish-kumars-jdu-withdraws-support-to-bjp-government-in-manipur.html</link>
					<comments>https://www.chandrikadaily.com/nitish-kumars-jdu-withdraws-support-to-bjp-government-in-manipur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 Jan 2025 12:46:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[nitish kumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326867</guid>

					<description><![CDATA[2022ലെ മണിപ്പൂര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്&#x200d;ക്കകം അഞ്ച് എം.എല്&#x200d;.എമാര്&#x200d; ബി.ജെ.പിയിലേക്ക് ചേക്കേറി.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരിലെ ബി.ജെ.പി സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ച് നിതീഷ് കുമാറിന്റെ ജനാതാദള്&#x200d; (യുണൈറ്റഡ്). ഇനിമുതല്&#x200d; പാര്&#x200d;ട്ടിയുടെ ഏക എം.എല്&#x200d;.എ പ്രതിപക്ഷ നിരയില്&#x200d; ഇരിക്കും. വിഷയത്തില്&#x200d; മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് കത്തയച്ചു.</p>
<p>മേഘാലയയില്&#x200d; അധികാരത്തിലുള്ള കോണ്&#x200d;റാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണല്&#x200d; പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി, ബിരേന്&#x200d; സിംഗ് സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ചതിനു പിന്നാലെയാണ് ജനതാ ദളിന്റെ പുതിയ നീക്കം.</p>
<p>&#8216;മണിപ്പൂരിലെ ബി.ജെ.പി നേതൃത്വത്തിലുള്ള സംസ്ഥാന സര്&#x200d;ക്കാറിന് ജനതാദള്&#x200d; (യുണൈറ്റഡ്) മണിപ്പൂര്&#x200d; യൂണിറ്റ് നല്&#x200d;കിയ പിന്തുണ പിന്&#x200d;വലിക്കുകയാണെന്നും തങ്ങളുടെ ഏക എം.എല്&#x200d;.എയായ മുഹമ്മദ് അബ്ദുള്&#x200d; നാസിറിനെ സഭയില്&#x200d; പ്രതിപക്ഷ എം.എല്&#x200d;.എയായി കണക്കാക്കണമെന്നും അറിയിക്കുന്നു&#8217; മണിപ്പൂരിലെ ജെ.ഡി.യു അധ്യക്ഷന്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് അയച്ച കത്തില്&#x200d; പറയുന്നു.</p>
<p>2022ലെ മണിപ്പൂര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ആറ് സീറ്റുകളാണ് ജെ.ഡി.യു നേടിയത്. എന്നാല്&#x200d; തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്&#x200d;ക്കകം അഞ്ച് എം.എല്&#x200d;.എമാര്&#x200d; ബി.ജെ.പിയിലേക്ക് ചേക്കേറി.</p>
<p>60 അംഗ നിയമസഭയില്&#x200d; നിലവില്&#x200d; ബി.ജെ.പിക്ക് 37 എം.എല്&#x200d;.എമാരുണ്ട്. നാഗാ പീപ്പിള്&#x200d;സ് ഫ്രണ്ടിന്റെ അഞ്ച് എം.എല്&#x200d;.എമാരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചത്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം നടന്ന തെരഞ്ഞെടുപ്പുകളില്&#x200d; 12 സീറ്റുകളാണ് നിതീഷ് കുമാറിന്റെ ജെ.ഡി.യു രാജ്യത്താകമാനം നേടിയത്. ലോക്‌സഭയിലെ ഏഴാമത്തെ വലിയ പാര്&#x200d;ട്ടിയും ബി.ജെ.പിയെ ഭൂരിപക്ഷത്തിലെത്താന്&#x200d; സഹായിച്ച പ്രധാന സഖ്യകക്ഷികളില്&#x200d; ഒന്നുമാണ് ജെ.ഡി.യു. ഈ വര്&#x200d;ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലും ബി.ജെ.പിയും ജെ.ഡി.യുവും സഖ്യകക്ഷികളാണ്. രാഷ്ട്രീയ കൂറുമാറ്റത്തിന് പേരുകേട്ട ജെ.ഡി.യു പ്രസിഡന്റും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്&#x200d;, പ്രതിപക്ഷ ബ്ലോക്കില്&#x200d; നിന്നും കഴിഞ്ഞ വര്&#x200d;ഷമാണ് എന്&#x200d;.ഡി.എയിലേക്ക് എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nitish-kumars-jdu-withdraws-support-to-bjp-government-in-manipur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിം രാജ്യങ്ങളില്&#x200d; വഖഫ് ഇല്ലെന്ന വ്യാജ വിവരം പ്രസിദ്ധപ്പെടുത്തി കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഏജന്&#x200d;സി</title>
		<link>https://www.chandrikadaily.com/central-government-agency-has-published-fake-information-that-there-is-no-waqf-in-muslim-countries.html</link>
					<comments>https://www.chandrikadaily.com/central-government-agency-has-published-fake-information-that-there-is-no-waqf-in-muslim-countries.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 30 Oct 2024 03:20:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[Muslim countries]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315409</guid>

					<description><![CDATA[വഖഫ് ഭേദഗതി നിയമത്തില്&#x200d; രാജ്യത്ത് ചര്&#x200d;ച്ചകള്&#x200d; പുരോഗമിച്ച് കൊണ്ടിരിക്കവെയാണ് തെറ്റായ വിവരങ്ങള്&#x200d; പ്രചചരിപ്പിക്കാന്&#x200d; പി.ഐ.ബി ശ്രമിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം രാജ്യങ്ങളില്&#x200d; വഖഫ് സ്വത്തുക്കളോ വഖഫ് ബോര്&#x200d;ഡുകളോ ഇല്ലെന്ന വിചിത്രവാദവുമായി കേന്ദ്ര സര്&#x200d;ക്കാരിന് കീഴിലുള്ള നോഡല്&#x200d; ഏജന്&#x200d;സിയായ പി.ഐ.ബി( പ്രസ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ബ്യൂറോ).</p>
<p>വഖഫ് ഭേദഗതി നിയമത്തില്&#x200d; രാജ്യത്ത് ചര്&#x200d;ച്ചകള്&#x200d; പുരോഗമിച്ച് കൊണ്ടിരിക്കവെയാണ് തെറ്റായ വിവരങ്ങള്&#x200d; പ്രചചരിപ്പിക്കാന്&#x200d; പി.ഐ.ബി ശ്രമിക്കുന്നത്. പുതിയ വഖഫ് ഭേദഗതി നിയമം സംബന്ധിച്ച ചോദ്യത്തിനാണ് തെറ്റായ വിവരം പി.ഐ.ബി അവരുടെ വെബ്‌സൈറ്റില്&#x200d; പ്രസിദ്ധപ്പെടുത്തിയത്.</p>
<p>ന്യൂനപക്ഷ വകുപ്പുമായി ബന്ധപ്പെട്ട എക്‌സ്‌പ്ലൈനര്&#x200d; വിഭാഗത്തിലാണ് വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്. വഖഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്, എങ്ങനെയാണ് വഖഫ് എന്നൊരു സങ്കല്&#x200d;പ്പം ഉണ്ടാവുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്&#x200d;ക്കൊപ്പം അഞ്ചാമതായാണ് എല്ലാ മുസ്‌ലിം രാജ്യങ്ങള്&#x200d;ക്കും വഖഫ് സ്വത്തുക്കളുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നല്&#x200d;കിയിരിക്കുന്നത്.</p>
<p>എന്നാല്&#x200d; എല്ലാ ഇസ്‌ലാമിക രാജ്യങ്ങള്&#x200d;ക്കും വഖഫ് സ്വത്തുക്കള്&#x200d; ഇല്ലെന്നാണ് പി.ഐ.ബി  ഉത്തരം നല്&#x200d;കിയിരിക്കുന്നത്. ഇസ്‌ലാമിക് രാജ്യങ്ങളായ തുര്&#x200d;ക്കി, ലിബിയ, ഈജിപ്ത്, സുഡാന്&#x200d;, ലെബനന്&#x200d;, സിറിയ, ജോര്&#x200d;ദാന്&#x200d;, ടുണീഷ്യ, ഇറാഖ് തുടങ്ങിയ ഇസ്‌ലാമിക രാജ്യങ്ങളില്&#x200d; വഖഫ് ഇല്ലന്നാണ് പി.ഐ.ബി പറയുന്നത്. ഇവയ്‌ക്ക് പുറമെ ഇന്ത്യയില്&#x200d;, വഖഫ് ബോര്&#x200d;ഡുകളാണ് ഏറ്റവും വലിയ ഭൂവുടമകള്&#x200d; എന്നും അവരെ നിയമപരമായി സംരക്ഷിക്കുന്ന  നിയമവും രാജ്യത്ത് ഉണ്ടെന്നും ഉത്തരത്തില്&#x200d; പറയുന്നു.</p>
<p>അതേസമയം പി.ഐ.ബിയുടെ ഈ വാദങ്ങളെ തള്ളിക്കൊണ്ട് ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്&#x200d;ട്ട് ന്യൂസ് രംഗത്തെത്തിയിട്ടുണ്ട്. പി.ഐ.ബി അവകാശപ്പെട്ടതുപോലെ തുര്&#x200d;ക്കിയില്&#x200d; വഖഫ് ഇല്ലെന്ന വാദം തെറ്റാണെന്നും തുര്&#x200d;ക്കിയില്&#x200d; വഖഫ് ഉണ്ടെന്നും സാംസ്‌കാരിക ടൂറിസം മന്ത്രാലയമാണ് ഇത് കൈകാര്യം ചെയ്യുന്നതെന്നും ഈ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്&#x200d; ഓഫ് ഫൗണ്ടേഷന്റെ വെബ്സൈറ്റില്&#x200d; ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ആള്&#x200d;ട്ട് ന്യൂസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഇവയ്ക്ക് പുറമെ ഈജിപ്തില്&#x200d; വഖഫ് എന്നതിന്റെ ഇംഗ്ലീഷായ എന്&#x200d;ഡോവ്മെന്റുകള്&#x200d; എന്ന പേരില്&#x200d; ആണ്  ഇത് അറിയപ്പെടുന്നതെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശമുണ്ട്.</p>
<p>ഈജിപ്തിന് വഖഫ് സ്വത്തുക്കളും ഉണ്ടെന്നും ആള്&#x200d;ട്ട് ന്യൂസ് കണ്ടെത്തുകയുണ്ടായി. ജോര്&#x200d;ദാനില്&#x200d; ഭരണഘടനയുടെ ആര്&#x200d;ട്ടിക്കിള്&#x200d; (107) അനുസരിച്ച് വഖഫ് സ്വത്തുക്കള്&#x200d; കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക മന്ത്രാലയവും ഉണ്ടെന്നും വെബ്‌സൈറ്റ് കണ്ടെത്തി.</p>
<p>ലെബനന്റെ ഇസ്‌ലാമിക മത അതോറിറ്റിയായ ദാര്&#x200d; അല്&#x200d;-ഫത്വ , ലെബനനിലെ എന്&#x200d;ഡോവ്മെന്റ് കാര്യങ്ങളുടെ മേല്&#x200d;നോട്ടം വഹിക്കുന്നതെന്നും ആള്&#x200d;ട്ട് ന്യൂസ് റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-agency-has-published-fake-information-that-there-is-no-waqf-in-muslim-countries.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്&#x200d; അനുവദിച്ചിരുന്ന സമയം എടുത്തുക്കളഞ്ഞ് അസം സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/111the-assam-government-has-taken-away-the-time-allowed-in-the-assembly-for-friday-prayer.html</link>
					<comments>https://www.chandrikadaily.com/111the-assam-government-has-taken-away-the-time-allowed-in-the-assembly-for-friday-prayer.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 30 Aug 2024 11:54:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[jumua]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307948</guid>

					<description><![CDATA[തുടര്&#x200d;ച്ചയായി രാജ്യത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്കതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടെ ഈ നടപടി.]]></description>
										<content:encoded><![CDATA[<p>അസമില്&#x200d; വെള്ളിയാഴ്ചകളില്&#x200d; ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്&#x200d; അനുവദിച്ചിരുന്ന സമയം എടുത്തുക്കളഞ്ഞ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d;. ഇനി മുതല്&#x200d; ജുമുഅ നിസ്‌കാരത്തിനായി എം.എല്&#x200d;.എമാര്&#x200d;ക്ക് പ്രത്യേകം സമയം അനുവദിക്കില്ലെന്ന് അസം സര്&#x200d;ക്കാര്&#x200d; അറിയിച്ചു. തുടര്&#x200d;ച്ചയായി രാജ്യത്തെ ന്യൂനപക്ഷങ്ങള്&#x200d;ക്കതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്&#x200d;മയുടെ ഈ നടപടി.</p>
<p>ബ്രിട്ടീഷ് ഭരണകാലത്ത് നിലവില്&#x200d; വന്ന നിയമമാണ് ഇപ്പോള്&#x200d; ഹിമന്ത സര്&#x200d;ക്കാര്&#x200d; എടുത്തുകളഞ്ഞത്. ഉച്ചയ്ക്ക് 12 മണിമുതല്&#x200d; രണ്ട് മണി വരെയാണ് നിസ്‌കാരത്തിനായി ഈ നിയമം സമയം അനുവദിച്ചിരുന്നത്. നിലവില്&#x200d; പ്രസ്തുത നിയമം എടുത്തുകളഞ്ഞതായി സര്&#x200d;ക്കാര്&#x200d; പ്രതിനിധികളെ അറിയിച്ചു.</p>
<p>അസമില്&#x200d;, തിങ്കളാഴ്ച മുതല്&#x200d; വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്&#x200d; രാവിലെ ഒമ്പതര മുതലാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. എന്നാല്&#x200d; നിലവില്&#x200d; വെള്ളിയാഴ്ച ദിവസങ്ങളില്&#x200d; ഒമ്പത് മണിക്ക് സഭ ആരംഭിക്കുകയും ചെയ്യും. ഈ നിയമം റദ്ദാക്കുന്നതോടെ ആഴ്ച്ചയിലെ എല്ലാ ദിവസവും ഒമ്പതരയ്ക്ക് തന്നെയാവും ഇനി സഭ തുടങ്ങുക.</p>
<p>ലോക്സഭയിലും രാജ്യസഭയിലും ഇത്തരത്തില്&#x200d; സമയം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമം റദ്ദാക്കിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ ഒരു ശേഷിപ്പും ഭാരതത്തില്&#x200d; ഉണ്ടാകരുതെന്ന ബി.ജെ.പി ആഹ്വാനവും ഈ നീക്കത്തിന് പിന്നിലുണ്ട്. അസം നിയമസഭാ സ്പീക്കര്&#x200d; ബിശ്വജിത് ഡൈമറി ഡങ്കോറിയ വിളിച്ചുചേര്&#x200d;ത്ത യോഗത്തിലാണ് നിയമം റദ്ദ് ചെയ്യാന്&#x200d; തീരുമാനമെടുത്തത്. ഈ നീക്കത്തെ സഭയിലെ എല്ലാവരും അനുകൂലിച്ചെന്ന് ബി.ജെ.പി എം.എല്&#x200d;.എ ബിശ്വജിത്ത് ഫുകന്&#x200d; പറഞ്ഞു.</p>
<p>1937ല്&#x200d; സയ്യിദ് സാദുള്ളയാണ് ഈ നിയമം നടപ്പിലാക്കാന്&#x200d; ചുക്കാന്&#x200d; പിടിച്ചതെന്ന് ഹിമന്ത പ്രതികരിച്ചു. ജനപ്രതിനിധികളുടെ ഉത്പാദന ക്ഷമത വര്&#x200d;ധിപ്പിക്കാനാണ് നിസ്‌കാരത്തിനുള്ള സമയം അവസാനിപ്പിച്ചതെന്നും ഹിമന്ത എക്‌സില്&#x200d; കുറിച്ചു. ഈ നീക്കത്തെ പിന്തുണച്ച സ്പീക്കര്&#x200d;ക്കും എം.എല്&#x200d;.എമാര്&#x200d;ക്കും ഹിമന്ത നന്ദി അറിയിക്കുകയും ചെയ്തു. ഇതിനുമുമ്പ് 2023 ഡിസംബറില്&#x200d; രാജ്യസഭയില്&#x200d; ജുമുഅ നിസ്‌കാരത്തിനായി അനുവദിച്ചിരുന്ന അരമണിക്കൂര്&#x200d; സമയം നീക്കം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും വിവാദ നീക്കങ്ങളുമായി ഹിമന്ത സര്&#x200d;ക്കാര്&#x200d; രംഗത്തെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111the-assam-government-has-taken-away-the-time-allowed-in-the-assembly-for-friday-prayer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഖ്യകക്ഷികള്&#x200d;ക്കായുള്ള ബി.ജെ.പി സര്&#x200d;ക്കാരിന്റെ കേന്ദ്ര ബജറ്റ്; പാര്&#x200d;ലമെന്റില്&#x200d; ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യാ സഖ്യം</title>
		<link>https://www.chandrikadaily.com/bjp-government-union-budget-for-allies-india-alliance-prepares-for-strong-protest-in-parliament.html</link>
					<comments>https://www.chandrikadaily.com/bjp-government-union-budget-for-allies-india-alliance-prepares-for-strong-protest-in-parliament.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 24 Jul 2024 05:01:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[India alliance]]></category>
		<category><![CDATA[news]]></category>
		<category><![CDATA[protest]]></category>
		<category><![CDATA[union budget]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303623</guid>

					<description><![CDATA[പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് ബജറ്റ് പ്രകടിപ്പിക്കുന്നതെന്ന വിമര്&#x200d;ശനമാണ് ഇന്ത്യ സഖ്യം ഉയര്&#x200d;ത്തുന്നത്.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര ധനമന്ത്രി നിര്&#x200d;മല സീതാരാമന്&#x200d; ഇന്നലെ അവതരിപ്പിച്ച മൂന്നാംമോദി സര്&#x200d;ക്കാരിന്റെ ആദ്യ ബജറ്റ് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ സഖ്യം ഇന്ന് പാര്&#x200d;ലമെന്റില്&#x200d; വലിയ പ്രതിഷേധങ്ങളുയര്&#x200d;ത്തും. പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഭരിക്കുന്ന സംസ്ഥാനങ്ങളോട് കടുത്ത വിവേചനമാണ് ബജറ്റ് പ്രകടിപ്പിക്കുന്നതെന്ന വിമര്&#x200d;ശനമാണ് ഇന്ത്യ സഖ്യം ഉയര്&#x200d;ത്തുന്നത്.</p>
<p>ബജറ്റവതരണത്തിന് പിന്നാലെ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയുടെ വസതിയില്&#x200d; ചേര്&#x200d;ന്ന ഇന്ത്യ സഖ്യ നേതാക്കള്&#x200d; പാര്&#x200d;ലമെന്റിലെ പ്രതിഷേധ നീക്കങ്ങള്&#x200d; സംബന്ധിച്ച് തന്ത്രങ്ങള്&#x200d; മെനഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി, എന്&#x200d;സിപി അധ്യക്ഷന്&#x200d; ശരദ് പവാര്&#x200d;, ശിവസേന എംപി സഞ്ജയ് റാവത്ത്, ഡിഎംകെ എംപി ടി.ആര്&#x200d;.ബാലു തുടങ്ങിയവരും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, എഎപി നേതാക്കളും യോഗത്തില്&#x200d; പങ്കെടുത്തു.</p>
<p>രാവിലെ 10.30-ന് പാര്&#x200d;ലമെന്റ് കവാടത്തില്&#x200d;നിന്ന് പ്രതിപക്ഷ എംപിമാര്&#x200d; പ്രതിഷേധം ആരംഭിക്കുമെന്നാണ് വിവരം. &#8216;ബജറ്റ് എന്ന സങ്കല്&#x200d;പ്പംതന്നെ ഈ വര്&#x200d;ഷത്തെ കേന്ദ്ര ബജറ്റ് തകര്&#x200d;ത്തു. മിക്ക സംസ്ഥാനങ്ങളോടും വലിയ വിവേചനം കാണിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ ഇതിനെതിരെ പ്രതിഷേധമുയര്&#x200d;ത്തണമെന്നാണ് ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്&#x200d;ട്ടികളുടേയും തീരുമാനം&#8217; യോഗത്തിന് ശേഷം കോണ്&#x200d;ഗ്രസ് സംഘടനാ ജനറല്&#x200d; സെക്രട്ടറി കെ.സി.വേണുഗോപാല്&#x200d; പറഞ്ഞു.</p>
<p>ബിഹാറിന് 58,900 കോടി രൂപയും ആന്ധ്രയ്ക്ക് 15,000 കോടി രൂപയും ബജറ്റില്&#x200d; പ്രഖ്യാപിച്ചിരുന്നു. എന്നാല്&#x200d; മറ്റ് ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ള പല സംസ്ഥാനങ്ങള്&#x200d;ക്കും കാര്യമായ വിഹിതം ബജറ്റില്&#x200d; ഉണ്ടായതുമില്ല. ഇത് വിവിധ സംസ്ഥാനങ്ങളില്&#x200d; വലിയ പ്രതിഷേധങ്ങള്&#x200d;ക്കിടയാക്കിയിട്ടുണ്ട്. എന്നാല്&#x200d;, അതില്&#x200d; വിവേചനമില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. എല്ലാം സംസ്ഥാനങ്ങള്&#x200d;ക്കും ബജറ്റില്&#x200d; ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും പ്രതിപക്ഷത്തിന് ചോദ്യംചെയ്യാന്&#x200d; അവകാശമില്ലെന്നും നിര്&#x200d;മല സീതാരാമന്&#x200d; പ്രതികരിച്ചു.</p>
<p>കസേര സംരക്ഷിക്കാനുള്ള ബജറ്റെന്നാണ് പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി വിമര്&#x200d;ശിച്ചത്. സഖ്യകക്ഷികളെ പ്രീണിപ്പിക്കാനായി മറ്റ് സംസ്ഥാനങ്ങളുടെ ചെലവില്&#x200d; അവര്&#x200d;ക്ക് പൊള്ളയായ വാഗ്ദാനങ്ങള്&#x200d; നല്&#x200d;കുകയാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-government-union-budget-for-allies-india-alliance-prepares-for-strong-protest-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; ഈസ്റ്റര്&#x200d; ദിനത്തിലെ അവധി പിന്&#x200d;വലിച്ച് ബി.ജെ.പി സര്&#x200d;ക്കാര്&#x200d;; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/1bjp-government-cancels-easter-holiday-in-manipur-protest.html</link>
					<comments>https://www.chandrikadaily.com/1bjp-government-cancels-easter-holiday-in-manipur-protest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Mar 2024 05:04:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[cancels]]></category>
		<category><![CDATA[easter]]></category>
		<category><![CDATA[holiday]]></category>
		<category><![CDATA[manipur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293836</guid>

					<description><![CDATA[മാര്&#x200d;ച്ച് 31നാണ് ഈസ്റ്റര്&#x200d;. മാര്&#x200d;ച്ച് 30 ശനി, 31 ഞായര്&#x200d; എന്നീ ദിനങ്ങളാണ് പ്രവര്&#x200d;ത്തി ദിനമാക്കി ഉത്തരവിറക്കിയത്.]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; ഈസ്റ്റര്&#x200d; ദിനത്തിലെ ഔദ്യോഗിക അവധി പിന്&#x200d;വലിച്ചു. സംസ്ഥാന സര്&#x200d;ക്കാറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സാമ്പത്തിക വര്&#x200d;ഷത്തിന്റെ അവസാന ദിനമാണെന്നതിനാല്&#x200d; ഈസ്റ്റര്&#x200d; ദിനം പ്രവര്&#x200d;ത്തി ദിനമായിരിക്കുമെന്നാണ് ഉത്തരവില്&#x200d; പറയുന്നത്. മാര്&#x200d;ച്ച് 31നാണ് ഈസ്റ്റര്&#x200d;. മാര്&#x200d;ച്ച് 30 ശനി, 31 ഞായര്&#x200d; എന്നീ ദിനങ്ങളാണ് പ്രവര്&#x200d;ത്തി ദിനമാക്കി ഉത്തരവിറക്കിയത്.</p>
<p>മണിപ്പൂര്&#x200d; സര്&#x200d;ക്കാറിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങള്&#x200d;, കോര്&#x200d;പറഷേനുകള്&#x200d;, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്&#x200d;, സൊസൈറ്റികള്&#x200d; ഉള്&#x200d;പ്പടെ മണിപ്പൂരിലെ മുഴുവന്&#x200d; സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങള്&#x200d;ക്കും ഈസ്റ്റര്&#x200d; പ്രവര്&#x200d;ത്തി ദിനമായിരിക്കുമെന്നാണ് ഉത്തരവിലുള്ളത്. 2023-24 സാമ്പത്തിക വര്&#x200d;ഷത്തിലെ അവസാന ദിനമായതിനാല്&#x200d; ഓഫീസ് ജോലികള്&#x200d; തടസ്സപ്പെടാതിരിക്കാനാണ് അവധിയെന്നും ഉത്തരവിലുണ്ട്.</p>
<p>ഈസ്റ്റര്&#x200d; ക്രിസ്ത്യന്&#x200d; വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ്. കുരുശിലേറ്റപ്പെട്ട യേശു ഉയിര്&#x200d;ത്തെഴുന്നേറ്റതിന്റെ ഓര്&#x200d;മ പുതുക്കുന്ന ഈസ്റ്റര്&#x200d; ദിനത്തിലെ അവധി പിന്&#x200d;വലിച്ചതിനെതിരെ പ്രതിഷേധവുമായി കുക്കി സംഘടനകള്&#x200d; ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.</p>
<p>കലാപത്തിന്റെ പേരില്&#x200d; നിരവധി ക്രിസ്ത്യന്&#x200d; പള്ളികളും സ്ഥാപനങ്ങളും തകര്&#x200d;ക്കപ്പെട്ട സംസ്ഥാനമാണ് മണിപ്പൂര്&#x200d;. ഇപ്പോള്&#x200d; ഈസ്റ്റര്&#x200d; ദിനത്തിലെ അവധി പിന്&#x200d;വലിക്കുക കൂടി ചെയ്തത് മണിപ്പൂര്&#x200d; സര്&#x200d;ക്കാറിനെതിരെയുള്ള ക്രിസ്ത്യന്&#x200d; വിഭാഗങ്ങളുടെ പ്രതിഷേധം വര്&#x200d;ദ്ധിപ്പിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bjp-government-cancels-easter-holiday-in-manipur-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച് സംസ്ഥാനങ്ങളിലായി ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തത് 128 മുസ്‌ലിംകളുടെ സ്വത്തുവകകള്&#x200d;</title>
		<link>https://www.chandrikadaily.com/11-128-properties-of-muslims-were-bulldozed-by-the-central-government.html</link>
					<comments>https://www.chandrikadaily.com/11-128-properties-of-muslims-were-bulldozed-by-the-central-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Feb 2024 05:00:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[128 properties]]></category>
		<category><![CDATA[bjp government]]></category>
		<category><![CDATA[buldozer]]></category>
		<category><![CDATA[muslims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290069</guid>

					<description><![CDATA[2022 ഏപ്രില്&#x200d; മുതല്&#x200d; ജൂണ്&#x200d; വരെയുള്ള വര്&#x200d;ഗീയ കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്&#x200d; നടത്തിയ അന്വേഷണത്തെ തുടര്&#x200d;ന്നാണ് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d; ഈ കണക്കുകള്&#x200d; പുറത്തുവിട്ടിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര സര്&#x200d;ക്കാരിന്റെ നേതൃത്വത്തില്&#x200d; ഇന്ത്യയിലെ 5 സംസ്ഥാനങ്ങളിലായി ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തത് 128 കെട്ടിടങ്ങളാണെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d;. കൂടുതലും മുസ്‌ലിംകളുടെ സ്വത്തുവകകളാണ് സര്&#x200d;ക്കാര്&#x200d; അധികാരികള്&#x200d; തുടച്ചുനീക്കിയതെന്ന് റിപ്പോര്&#x200d;ട്ട് വ്യക്തമാക്കുന്നു. 2022 ഏപ്രില്&#x200d; മുതല്&#x200d; ജൂണ്&#x200d; വരെയുള്ള വര്&#x200d;ഗീയ കലാപങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്&#x200d; നടത്തിയ അന്വേഷണത്തെ തുടര്&#x200d;ന്നാണ് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d; ഈ കണക്കുകള്&#x200d; പുറത്തുവിട്ടിരിക്കുന്നത്.</p>
<p>മുസ്‌ലിംകളുടെ  വീടുകള്&#x200d;ക്കും സ്വത്തുക്കള്&#x200d;ക്കും നേരെ ബുള്&#x200d;ഡോസര്&#x200d; അനീതി നടക്കുന്നതെന്നാണ് റിപ്പോര്&#x200d;ട്ട് ചൂണ്ടിക്കാട്ടുന്നത്. സര്&#x200d;ക്കാരിന്റെ വിവേചനപരമായ ഈ നീക്കം 617 പേരെയെങ്കിലും നേരിട്ട് ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. വിവേചനപരമായ നിയമങ്ങളിലും കീഴ്‌വഴക്കങ്ങളിലും പ്രതിഷേധിച്ചതിന് മുസ്ലിം സ്വത്തുക്കള്&#x200d; ശിക്ഷാപരമായി തകര്&#x200d;ക്കുക എന്ന കേന്ദ്ര സര്&#x200d;ക്കാരിന്റെ യഥാര്&#x200d;ത്ഥ നയം ഒരു തുടര്&#x200d;ച്ചയായ പ്രതിഭാസമാണ് എന്നും ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d; വ്യക്തമാക്കി.</p>
<p>സര്&#x200d;ക്കാരിന്റെ നിലവിലെ നീക്കങ്ങള്&#x200d; നിര്&#x200d;ബന്ധിത കുടിയൊഴിപ്പിക്കലിനും അന്താരാഷ്ട്ര നിയമപ്രകാരം കൂട്ടായതും ഏകപക്ഷീയമായതുമായ ശിക്ഷയ്ക്കും തുല്യമാണെന്നും സംഘടന പറഞ്ഞു. ഇതിനെതിരെ ഉടന്&#x200d; തന്നെ അന്വേഷണം നടത്തണമെന്നും ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d; ആവശ്യപ്പെട്ടു. നിങ്ങള്&#x200d; സംസാരിച്ചാല്&#x200d; നിങ്ങളുടെ വീട് തകര്&#x200d;ക്കപ്പെടും: ഇന്ത്യയിലെ ബുള്&#x200d;ഡോസര്&#x200d; അനീതി, ഉത്തരവാദിത്വം കണ്ടെത്തല്&#x200d;: ഇന്ത്യയിലെ ബുള്&#x200d;ഡോസര്&#x200d; അനീതിയില്&#x200d; ജെ.സി.ബിയുടെ പങ്കും ഉത്തരവാദിത്തവും എന്നിങ്ങനെ തലക്കെട്ടുകള്&#x200d; നല്&#x200d;കിയ റിപ്പോര്&#x200d;ട്ടുകളിലാണ് മനുഷ്യാവകാശ സംഘടനയുടെ വിമര്&#x200d;ശനം.</p>
<p>അനധികൃതമായി ആളുകളുടെ വീടുകള്&#x200d; പൊളിച്ചു മാറ്റുന്ന നയം ഉടനെ അവസാനിപ്പിക്കണമെന്നും കുടിയൊഴിപ്പിക്കുന്നതിനെ തുടര്&#x200d;ന്ന് ആരും തന്നെ ഭവനരഹിതരാകില്ലെന്ന് സര്&#x200d;ക്കാര്&#x200d; ഉറപ്പുവരുത്തണമെന്നും കേന്ദ്രസര്&#x200d;ക്കാരിനോട് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d; ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11-128-properties-of-muslims-were-bulldozed-by-the-central-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
