<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp kerala &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-kerala/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 28 May 2021 04:39:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp kerala &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തോല്&#x200d;വി, കുഴല്&#x200d;പണം: ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്</title>
		<link>https://www.chandrikadaily.com/news-kerala-bjp-faces-big-defea.html</link>
					<comments>https://www.chandrikadaily.com/news-kerala-bjp-faces-big-defea.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 28 May 2021 04:39:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=188583</guid>

					<description><![CDATA[&#160; നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര തോല്&#x200d;വിക്ക് ശേഷം കുഴല്&#x200d;പണ കേസിലും പാര്&#x200d;ട്ടി പ്രതി സ്ഥാനത്തായതോ ടെ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ട്ടിക്ക് #ാകെയുള്ള ഒരു സീറഅറ നഷ്ടമായിരുന്നു. വോട്ട് കച്ചവടത്തില്&#x200d; പക്ഷേ ഒന്നാം സ്ഥാനം നേടാനായി. അതിന് പിറകെയാണ് കൊടകര കുഴല്&#x200d;പണ കേസില്&#x200d; പാര്&#x200d;ട്ടി തന്നെ പ്രതിസ്ഥാനത്തായത്. ഇന്നലെ തൃശൂരിലെ ഹോട്ടല്&#x200d; ജീവനക്കാരന്&#x200d; നല്&#x200d;കിയ മൊഴിയിലുടെ കോടികള്&#x200d; വന്നത് പാര്&#x200d;ട്ടിയുടെ അറിവിലാണെന്ന് വ്യക്തമായി. ഇനി സംസ്ഥാന നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്&#x200d; പോവുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിലെ ഗംഭീര തോല്&#x200d;വിക്ക് ശേഷം കുഴല്&#x200d;പണ കേസിലും പാര്&#x200d;ട്ടി പ്രതി സ്ഥാനത്തായതോ ടെ ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. തെരഞ്ഞെടുപ്പില്&#x200d; പാര്&#x200d;ട്ടിക്ക് #ാകെയുള്ള ഒരു സീറഅറ നഷ്ടമായിരുന്നു. വോട്ട് കച്ചവടത്തില്&#x200d; പക്ഷേ ഒന്നാം സ്ഥാനം നേടാനായി. അതിന് പിറകെയാണ് കൊടകര കുഴല്&#x200d;പണ കേസില്&#x200d; പാര്&#x200d;ട്ടി തന്നെ പ്രതിസ്ഥാനത്തായത്. ഇന്നലെ തൃശൂരിലെ ഹോട്ടല്&#x200d; ജീവനക്കാരന്&#x200d; നല്&#x200d;കിയ മൊഴിയിലുടെ കോടികള്&#x200d; വന്നത് പാര്&#x200d;ട്ടിയുടെ അറിവിലാണെന്ന് വ്യക്തമായി. ഇനി സംസ്ഥാന നേതാക്കളെ പൊലീസ് ചോദ്യം ചെയ്യാന്&#x200d; പോവുകയാണ്.<br />
നിയമസഭാ തെരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് മുതിര്&#x200d;ന്ന നേതാവ് ശ്രീധരന്&#x200d;പിള്ള ദേശീയ നേതൃത്വത്തിന് സമര്&#x200d;പ്പിച്ചുവെന്ന് പറയപ്പെടുന്ന റിപ്പോര്&#x200d;ട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വത്തില്&#x200d; നിലനില്&#x200d;ക്കുന്ന കലാപം രൂക്ഷമാക്കും. റിപ്പോര്&#x200d;ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; മിസോറാ ം രാജ്ഭവന്&#x200d; നിഷേധിക്കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്&#x200d;ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനാണെന്നത് പകല്&#x200d; പോലെ വ്യക്തം.</p>
<p>കേരളത്തിലുണ്ടായ കനത്ത തിരിച്ചടിയില്&#x200d; ദേശീയ നേതൃത്വം നേരത്തേ തന്നെ കടുത്ത നിരാശയിലായിരുന്നു. പണത്തിന് പണവും ആള്&#x200d;ക്ക് ആളെയും കൈയും കണക്കുമില്ലാതെ നല്&#x200d;കിയിട്ടും ഒരു നേട്ടവുമുണ്ടാക്കാന്&#x200d; കഴിഞ്ഞില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണത്തേക്കാള്&#x200d; മോശപ്പെട്ട പ്രകടനമാണ് ഇത്തവണ ബി.ജെ.പി നടത്തിയിരുന്നത്. നരേന്ദ്ര മോദിയും അമിത് ഷായുമുള്&#x200d;പ്പെടെയുള്ള സകല നേതാക്കളും പല തവണ സംസ്ഥാനത്തെത്തിയിട്ടും അതിന്റെയൊന്നും ഗുണഫലങ്ങളുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടേതുള്&#x200d;പ്പെടെയുള്ള പൊതുയോഗങ്ങളില്&#x200d; ആളില്ലാതിരുന്നത് അന്നേ തന്നെ ചര്&#x200d;ച്ചാ വിഷയമായിരുന്നു. അമിത് ഷായുടെ പൊതുയോഗത്തിലൊന്ന് നിശ്ചയിച്ചിരുന്ന തലശ്ശേരിയിലെ സ്ഥാനാര്&#x200d;ത്ഥിയുടെ പത്രിക തള്ളിപ്പോയത് ദേശീയ നേതൃത്വത്തിന്റെ കടുത്ത അസംതൃപ്പതിക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തില്&#x200d; ശ്രീധരന്&#x200d;പിള്ളയുടെ റിപ്പോര്&#x200d;ട്ട് അതീവ ഗൗരവത്തിലെടുക്കാനും അതിന്&#x200d;മേല്&#x200d; തുടര്&#x200d;നടപടികള്&#x200d; ഉണ്ടാവാനും സാധ്യതയുണ്ട്.</p>
<p>കെ.സുരേന്ദ്രന്&#x200d;, വി. മുരളീധരന്&#x200d; കൂട്ടുകെട്ടിനെതിരെ മുതിര്&#x200d;ന്ന നേതാക്കളെല്ലാം പടയൊരുക്കത്തിലാണ്. സീറ്റ് നിര്&#x200d;ണയത്തില്&#x200d; വിജയസാധ്യതയേക്കാള്&#x200d; വ്യക്തിതാല്&#x200d;പര്യങ്ങളാണ് പരിഗണിക്കപ്പെട്ടതെന്ന ആക്ഷേപം ഇവരില്&#x200d; പലരും നേരത്തേ തന്നെ ഉന്നയിച്ചിരുന്നു. സി.കെ പത്മനാഭനും കൃഷ്ണദാസുമുള്&#x200d;പ്പെടെയുള്ളവര്&#x200d; ഇക്കാര്യം തുറന്നിടിക്കുകയും ചെയ്തിരുന്നു. കെ. സുരേന്ദ്രന്&#x200d; രണ്ട് സീറ്റുകളില്&#x200d; മത്സരിച്ചതും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് അവസരം നിഷേധിക്കാന്&#x200d; സംസ്ഥാന പ്രസിഡന്റ് അവസാന നിമിഷം വരെ ശ്രമിച്ചതുമെല്ലാം തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച് പോലും പാര്&#x200d;ട്ടിയിലെ വിഭാഗീയത തുറന്നു കാണിക്കാനിടയാക്കിയിരുന്നു. സുരേന്ദ്രന്റെ ധിക്കാര സമീപനമാണ് പാര്&#x200d;ട്ടിയെ ഈ നിലയിലെത്തിച്ചതെന്നും ഈ സമീപനത്തിന് അദ്ദേഹത്തിന് പിന്തുണ നല്&#x200d;കുന്നത് വി.മുരളീധരനാണെന്നുമാണ് എതിര്&#x200d; പക്ഷത്തിന്റെ ആക്ഷേപം.</p>
<p>എല്ലാവരേയും ഒന്നിച്ചു കൊണ്ടു പോകുന്നതില്&#x200d; സംസ്ഥാന നേത്യത്വം പരാജയപ്പെട്ടു എന്ന വിലയിരുത്തലാണ് ആര്&#x200d;.എസ്.എസിനുമുണ്ടായിരുന്നത്. ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന പരാതിയെ തുടര്&#x200d;ന്ന് തങ്ങളുടെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ആര്&#x200d;.എസ്.എസ് സുരേന്ദ്രനോട് പ്രവര്&#x200d;ത്തന ശൈലി മാറ്റാന്&#x200d; ആവശ്യപ്പെട്ടിരുന്നു. ഏതായാലും മുതിര്&#x200d;ന്ന നേതാക്കളുടെയും ആര്&#x200d;.എസ്.എസിന്റെയുമെല്ലാം അസംതൃപ്തിയുമെല്ലാമാണ് സംസ്ഥാന നേതൃത്വത്തിനെതിരായ റിപ്പോര്&#x200d;ട്ടിനു പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനൊപ്പമാണ് കോടികളുടെ കുഴല്&#x200d;പ്പണം പിടിക്കപ്പെട്ടതും പാര്&#x200d;ട്ടി പ്രതിസ്ഥാനയത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-bjp-faces-big-defea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി</title>
		<link>https://www.chandrikadaily.com/major-ravi-against-bjp.html</link>
					<comments>https://www.chandrikadaily.com/major-ravi-against-bjp.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Thu, 21 Jan 2021 07:27:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#AssemblyElection2021]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[director major ravi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177390</guid>

					<description><![CDATA[ബി.ജെ.പി നേതാക്കൾക്ക് മസില് പിടിച്ചു നടക്കാൻ മാത്രമേ കഴിയുകയുള്ളൂ]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കേരളത്തിലെ ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷമിവർശനവുമായി ചലച്ചിത്ര സംവിധായകൻ മേജർ രവി. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമുള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒരു നേതാവും നന്ദി പറയാൻ പോലും വിളിച്ചില്ലെന്നും മേജർ രവി പറഞ്ഞു. നേരത്ത പലതവണ ബി.ജെ.പി നിലപാടുകളെയും മോദിയെയും പരസ്യമായി പിന്തുണച്ചിരുന്ന മേജർ രവിയുടെ പുതിയ പ്രതികരണം ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സംഘ്പരിവാർ അനുകൂലിയെന്ന് വിമർശനം നേരിട്ട മേജർ രവി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു.</p>
<p>അടുത്ത നിമസഭാ തെരഞ്ഞെടുപ്പിൽ മേജർ രവി ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾക്കിടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു രാഷ്ട്രീയക്കാരനാവാൻ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ രാഷ്ട്രീയക്കാരനാവണമെന്നുള്ള ഒരു നിർബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ലെന്നും മേജർ രവി വ്യക്തമാക്കി. ഇവിടത്തെ നേതാക്കന്മാർക്ക് മസില് പിടിച്ചു നടക്കാൻ മാത്രമേ കഴിയുകയുള്ളൂ. വരുന്ന തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തറയിലോ മറ്റു മണ്ഡലങ്ങളിലോ മൽസരിക്കുമെന്ന പ്രചാരണത്തിനെതിരെയും മേജർ രവി തുറന്നടിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ നേതാക്കൾ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാൻ ആണ് ഇവർ ശ്രമിക്കുന്നതെന്നത്. ഇത്തവണ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങില്ലെന്നും മേജർ രവി പറഞ്ഞു.</p>
<p>ടെലിവിഷൻ ചാനലുകളിലടക്കം സംഘപരിവാറിന് അനുകൂല നിലപാടായിരുന്നു മേജർ രവി സ്വീകരിച്ചിരുന്നത്. ഹിന്ദു ഉണരണമെന്ന അദ്ദേഹത്തിന്റെ വാട്‌സ് ആപ്പ് ശബ്ദസന്ദേശം പുറത്ത് വന്നത് നേരത്തേ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/major-ravi-against-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിയില്&#x200d; ജാതി വിവേചനം; ഗുരുതര ആരോപണവുമായി പാര്&#x200d;ട്ടി വിട്ട വനിതാ നേതാവ്</title>
		<link>https://www.chandrikadaily.com/caste-discrimination-among-bjp-leaders-says-women-leader.html</link>
					<comments>https://www.chandrikadaily.com/caste-discrimination-among-bjp-leaders-says-women-leader.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 09 Nov 2020 13:21:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[KERALA LOCAL BODY ELECTION]]></category>
		<category><![CDATA[vattiyoorkkavu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166727</guid>

					<description><![CDATA[പാര്&#x200d;ട്ടിക്ക് വേണ്ടി പത്ത് വര്&#x200d;ഷം പ്രവര്&#x200d;ത്തിച്ച ഞാന്&#x200d; ഇനി നേതാക്കളുടെ ചവിട്ടു പടിയാകാന്&#x200d; ആഗ്രഹിക്കുന്നില്ല.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബിജെപിക്കുള്ളില്&#x200d; കടുത്ത ജാതി വിവേചനം നിലനില്&#x200d;ക്കുന്നുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം പാര്&#x200d;ട്ടി വിട്ട തിരുവനന്തപുരത്തെ വനിതാ നേതാവ് ആര്&#x200d;.ബിന്ദു. തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; ജനറല്&#x200d; വാര്&#x200d;ഡില്&#x200d; നിന്ന് തന്നെ ഒഴിവാക്കിയത് പിന്നോക്ക ജാതിക്കാരി ആയതിനാലാണ് എന്നും അവര്&#x200d; ആരോപിച്ചു.</p>
<p>പാര്&#x200d;ട്ടിക്ക് വേണ്ടി പത്ത് വര്&#x200d;ഷം പ്രവര്&#x200d;ത്തിച്ച ഞാന്&#x200d; ഇനി നേതാക്കളുടെ ചവിട്ടു പടിയാകാന്&#x200d; ആഗ്രഹിക്കുന്നില്ല. 2010 മുതല്&#x200d; പാര്&#x200d;ട്ടിയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നു. സജീവ പ്രവര്&#x200d;ത്തകയായിരുന്നു. അതു പരിഗണിക്കാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്&#x200d; ഓരോരുത്തരെ ഇറക്കുകയാണ്. വനിതാ വാര്&#x200d;ഡില്&#x200d; തന്നെ മത്സരിപ്പിക്കാത്തത് പട്ടിക ജാതിയായതു കൊണ്ടാണോ? &#8211; അവര്&#x200d; ചോദിച്ചു.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനത്തെ തുടര്&#x200d;ന്ന് കഴിഞ്ഞ ദിവസമാണ് ബിന്ദു രാജിവച്ചത്. ബിജെപി വട്ടിയൂര്&#x200d;ക്കാവ് നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നു.</p>
<p>നവമാധ്യമങ്ങളില്&#x200d; പങ്കുവെച്ച രാജിക്കത്ത് പിന്&#x200d;വലിക്കാന്&#x200d; നേതാക്കളുടെ ഇടപെടലുണ്ടായി. ജില്ലയില്&#x200d; കൂടുതല്&#x200d; നേതാക്കള്&#x200d;ക്ക് സമാന അനുഭവമുണ്ടായെന്നും ഇനി ബിജെപിയിലേക്കില്ലെന്നും ബിന്ദു പറഞ്ഞു. ബിജെപിക്കുള്ളിലെ പോരിനെ തുടര്&#x200d;ന്ന് നേതാക്കളായപള്ളിത്താനം രാധാകൃഷ്ണനും വലിയശാല പ്രവീണും കഴിഞ്ഞ ദിവസങ്ങളില്&#x200d; പാര്&#x200d;ട്ടി വിട്ടിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/caste-discrimination-among-bjp-leaders-says-women-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാള്&#x200d; കുറിച്ചു; ഇനി അങ്കത്തട്ടില്&#x200d;- നിയമസഭയ്ക്ക് മുമ്പുള്ള അഗ്നി പരീക്ഷ</title>
		<link>https://www.chandrikadaily.com/kerala-local-body-story-latest.html</link>
					<comments>https://www.chandrikadaily.com/kerala-local-body-story-latest.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 06 Nov 2020 11:45:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[KERALA LOCAL BODY ELECTION]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[local body election]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=166293</guid>

					<description><![CDATA[നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്&#x200d; മാത്രം ദൂരം ബാക്കി നില്&#x200d;ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്&#x200d;ക്കും ബിജെപിക്കും തദ്ദേശം അതിനിര്&#x200d;ണായകമാകുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലെ അനിശ്ചിതത്വങ്ങള്&#x200d;ക്കൊടുവില്&#x200d; തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഡിസംബര്&#x200d; 8,10,14 തിയ്യതികളില്&#x200d; മൂന്ന് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബര്&#x200d; 16ന് വോട്ടെണ്ണല്&#x200d;.</p>
<p><strong>നിയമസഭയ്ക്ക് മുമ്പുള്ള അഗ്നി പരീക്ഷ</strong></p>
<p>നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കെയാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നത്. അതു കൊണ്ടു ഇടതു വലതു രാഷ്ട്രീയ സഖ്യങ്ങള്&#x200d;ക്കും ബിജെപിക്കും തദ്ദേശം അതിനിര്&#x200d;ണായകമാകുന്നു. തദ്ദേശ സ്ഥാപനങ്ങളില്&#x200d; കൂടുതല്&#x200d; സീറ്റുകള്&#x200d; പിടിച്ചാല്&#x200d; അത് പാര്&#x200d;ട്ടികളുടെ ആത്മവിശ്വാസം വര്&#x200d;ദ്ധിപ്പിക്കുമെന്ന് തീര്&#x200d;ച്ചയാണ്.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളെ പ്രാദേശിക വിഷയങ്ങളാണ് സ്വാധീനിക്കുക. നിയമസഭകളില്&#x200d; അത്തരം പ്രതിഫലനങ്ങള്&#x200d; ഉണ്ടാകാറില്ല. എന്നാല്&#x200d; തദ്ദേശ സ്ഥാപനങ്ങളിലെ വിജയം സമ്മാനിക്കുന്ന ഊര്&#x200d;ജത്തോടെ നിയമസഭയെ നേരിടാനാണ് പാര്&#x200d;ട്ടികള്&#x200d; ശ്രമിക്കുക. അതു കൊണ്ടു തന്നെ ആവനാഴിയിലെ സകല ആയുധങ്ങളും ഇത്തവണ പാര്&#x200d;ട്ടികള്&#x200d; പുറത്തെടുക്കുമെന്ന് ഉറപ്പ്.</p>
<p><strong>മുന്നൊരുക്കങ്ങളില്&#x200d; യുഡിഎഫ്</strong></p>
<p>ജോസ് കെ മാണിയുടെ ഇടതുപക്ഷ പ്രവേശനത്തിന് ശേഷം യുഡിഎഫില്&#x200d; കാര്യമായ പ്രശ്‌നങ്ങളില്ല. മുന്നണിക്ക് നേതൃത്വം നല്&#x200d;കുന്ന കോണ്&#x200d;ഗ്രസും മുസ്‌ലിം ലീഗും മികച്ച രീതിയില്&#x200d; തന്നെ ധാരണയുമായി മുമ്പോട്ടു പോകുന്നു. ചര്&#x200d;ച്ചകള്&#x200d;ക്കായി യുഡിഎഫ് നേതാക്കള്&#x200d; പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.</p>
<p>ജോസ് കെ മാണി ക്യാമ്പ് വിട്ടതോടെ മധ്യ തിരുവിതാംകൂറിലെ കേരള കോണ്&#x200d;ഗ്രസ് വോട്ടുകളില്&#x200d; വിള്ളല്&#x200d; വീഴുമെന്നത് തീര്&#x200d;ച്ചയാണ്. മലയോര മേഖലയിലെ പരമ്പരാഗത കേരള കോണ്&#x200d;ഗ്രസ് വോട്ടുകള്&#x200d; എത്രമാത്രം ജോസ് കെ മാണിക്കു ലഭിക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. വിശേഷിച്ചും ബാര്&#x200d;കോഴ ആരോപണത്തില്&#x200d; കെഎം മാണിയെ കടന്നാക്രമിച്ച പക്ഷത്തേക്കുള്ള ജോസിന്റെ പോക്ക് ഉണ്ടാക്കിയ അതൃപ്തി ചെറുതല്ല.</p>
<p><img loading="lazy" class="alignnone wp-image-166300" src="https://www.chandrikadaily.com/wp-content/uploads/2020/11/UDF.jpg" alt="" width="895" height="501" /></p>
<p><em><strong>പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്&#x200d; എന്നിവര്&#x200d;</strong></em></p>
<p>മലബാറില്&#x200d; മുസ്‌ലിംലീഗ് ഒരു മുഴംമുമ്പു തന്നെ തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്&#x200d; ആരംഭിച്ചിരുന്നു. ഏതാനും സ്ഥലങ്ങളില്&#x200d; ഒഴിച്ചാല്&#x200d; മിക്കയിടത്തും പാര്&#x200d;ട്ടിക്ക് സ്ഥാനാര്&#x200d;ത്ഥികളായി. പ്രചാരണവും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തദ്ദേശത്തില്&#x200d; ആവര്&#x200d;ത്തിച്ച മികച്ച ജയം ആവര്&#x200d;ത്തിക്കാനുള്ള ശ്രമത്തിലാണ് മുസ്‌ലിം ലീഗ്.</p>
<p>മലബാര്&#x200d; മേഖലയില്&#x200d; ജമാഅത്തെ ഇസ്‌ലാമി ഇത്തവണ ഇടതുപക്ഷത്തിന് ഒപ്പമില്ല എന്നതും എടുത്തു പറയേണ്ടതാണ്. മുന്നാക്ക സംവരണ വിഷയത്തില്&#x200d; കാന്തപുരം എപി അബൂബക്കര്&#x200d; മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗവും ഇടതിന് എതിരാണ്. മലബാര്&#x200d; മേഖലയില്&#x200d; ഇവ രണ്ടും പ്രാദേശിക ഫലങ്ങളില്&#x200d; സ്വാധീനം ചെലുത്തും.</p>
<p><strong>പ്രതിസന്ധിയൊഴിയാതെ എല്&#x200d;ഡിഎഫ്</strong></p>
<p>സ്വര്&#x200d;ണക്കടത്തില്&#x200d; ആരംഭിച്ച ശനിദശ എല്&#x200d;ഡിഎഫ് സര്&#x200d;ക്കാറിനെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്&#x200d; ബിനീഷ് കോടിയേരിയുടെ വീട്ടില്&#x200d;<br />
വരെ എന്&#x200d;ഫോഴ്‌സ്‌മെന്റ് അന്വേഷണം എത്തി എന്നതിലുണ്ട് സിപിഎം നേരിടുന്ന പ്രതിസന്ധിയുടെ ആഴം.</p>
<p>കോവിഡ് മഹാമാരിയുടെ ആദ്യകാലത്തെ പിആര്&#x200d; ജോലികള്&#x200d; കൊണ്ട് ഭരണത്തുടര്&#x200d;ച്ച സ്വപ്‌നം കണ്ട സിപിഎമ്മിന് ഇടിത്തീ പോലെയാണ് സ്വര്&#x200d;ണക്കടത്ത് കേസ് തലയില്&#x200d; വീണത്. മുഖ്യന്ത്രിയുടെ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറി എം ശിവശങ്കര്&#x200d; കേസില്&#x200d; വഴുതി വീണതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലും സംശയത്തിന്റെ നിഴലിലായി. വികസന പദ്ധതികളായ ലൈഫ് മിഷന്&#x200d;, കെ ഫോണ്&#x200d;, സ്മാര്&#x200d;ട് സിറ്റി പദ്ധതികള്&#x200d; പോലും സംശയത്തിന്റെ നിഴലില്&#x200d; നില്&#x200d;ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.</p>
<p>ഈ കേസുകളുടെ ആദ്യഘട്ടത്തില്&#x200d; ഏത് അന്വേഷണ ഏജന്&#x200d;സിയും അന്വേഷിക്കട്ടെ എന്ന നിലപാട് സ്വീകരിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കഴിഞ്ഞ ദിവസം നിലപാടില്&#x200d; മലക്കം മറിയുകയുണ്ടായി. സംസ്ഥാനത്ത് സിബിഐക്ക് കേസെടുക്കാനുള്ള പൊതു സമ്മത പത്രം പിന്&#x200d;വലിക്കാനാണ് സര്&#x200d;ക്കാര്&#x200d; തീരുമാനം.</p>
<p>സ്വര്&#x200d;ണക്കടത്ത്-ലഹരിക്കേസില്&#x200d; ബിനീഷ് കോടിയേരിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് കേന്ദ്രഏജന്&#x200d;സികളെ വിലക്കിക്കൊണ്ടുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനം വരുന്നത് എന്നതാണ് ശ്രദ്ധേയം.</p>
<p><img loading="lazy" class="alignnone wp-image-152100" src="https://www.chandrikadaily.com/wp-content/uploads/2020/09/kodiyeri.1.244088.jpg" alt="" width="803" height="451" /></p>
<div><strong>കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും</strong></div>
<p>ഐടി വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ പ്രബലനായ സിഎം രവീന്ദ്രനെ കൂടി ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതോടെ സര്&#x200d;ക്കാര്&#x200d; തീര്&#x200d;ത്തും പ്രതിരോധത്തിലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനത്തില്&#x200d; ശിവശങ്കറിനേക്കാള്&#x200d; ഏറെ മുമ്പിലാണ് പാര്&#x200d;ട്ടി നോമിനിയായ രവീന്ദ്രന്&#x200d;. രവീന്ദ്രന്&#x200d; മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാം വിക്കറ്റാണ് എന്ന നേരത്തെ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഇഡിയുടെ നീക്കങ്ങള്&#x200d;.</p>
<p>ബിനീഷിനെ ഇഡി തേടിയെത്തിയതോടെ പ്രതിസന്ധിയിലായത് കോടിയേരി ബാലകൃഷ്ണനാണ്. മകനെ തള്ളിയിട്ടുണ്ട് എങ്കിലും അതിന്റെ രാഷ്ട്രീയ ആഘാതം കോടിയേരിയെ തേടിയെത്തുമെന്ന് തീര്&#x200d;ച്ചയാണ്.</p>
<p>പ്രതിസന്ധികളില്&#x200d; സിപിഎമ്മിന് കൂടെ നിന്ന സിപിഐ വയനാട്ടിലെ മാവോയിസ്റ്റ് കൊലപാതകത്തില്&#x200d; സര്&#x200d;ക്കാറിനെതിരെ സംസാരിച്ചത് മുന്നണിയില്&#x200d; പുതിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. താഴേത്തട്ടില്&#x200d; ഇതിന്റെ ആഘാതങ്ങള്&#x200d; വേണ്ടത്രയുണ്ടാകില്ല എങ്കിലും പൊരുത്തക്കേടുകള്&#x200d; മുഴച്ചു തന്നെയിരിക്കും.</p>
<p><strong>ഗ്രൂപ്പില്&#x200d; ഉലഞ്ഞ് ബിജെപി</strong></p>
<p>ശോഭ സുരേന്ദ്രന്&#x200d; ഉള്&#x200d;പ്പെടെ 24 നേതാക്കള്&#x200d; ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; കെ സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി അയച്ചതാണ് ബിജെപിയിലെ ഏറ്റവും പുതിയ സംഭവവികാസം. കേന്ദ്രമന്ത്രി വി മുരളീധരന്&#x200d; നേതൃത്വം നല്&#x200d;കുന്ന പക്ഷവും സുരേന്ദ്രന്&#x200d; പക്ഷവും തമ്മിലാണ് ഉള്&#x200d;പ്പോര്. ശോഭ സുരേന്ദ്രനു പിന്നാലെ പിഎം വേലായുധനും കെപി ശ്രീശനും സുരേന്ദ്രനെതിരെ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തു വന്നു.</p>
<p><img loading="lazy" class="alignnone wp-image-148427" src="https://www.chandrikadaily.com/wp-content/uploads/2020/08/surendran.jpg" alt="" width="832" height="555" /></p>
<p><em><strong>കെ സുരേന്ദ്രന്&#x200d;</strong></em></p>
<p>അസംതൃപ്തരായി കഴിയുന്ന ജെആര്&#x200d; പത്മകുമാര്&#x200d;, ബി രാധാകൃഷ്ണ മേനോന്&#x200d;, എന്&#x200d; ശിവരാജന്&#x200d; തുടങ്ങിയവര്&#x200d; നേതൃത്വത്തിനെതിരെ രംഗത്തു വന്നേക്കും എന്ന സൂചനകളാണ് ബിജെപി ക്യാമ്പില്&#x200d; നിന്നുള്ളത്. കൃഷ്ണദാസ് പക്ഷവും ആര്&#x200d;എസ്എസിലെ ഒരു വിഭാഗവും തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; നിസ്സഹരിക്കുമെന്ന റിപ്പോര്&#x200d;ട്ടുകളും പുറത്തുവരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-local-body-story-latest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ഥാനാര്&#x200d;ഥി പട്ടികയെ ചൊല്ലി ബിജെപിയില്&#x200d; കലാപം; പാര്&#x200d;ട്ടി അധ്യക്ഷനെതിരെ കേന്ദ്രത്തിന് പരാതി</title>
		<link>https://www.chandrikadaily.com/state-leaders-made-complaint-against-ps-sreedharan-pillai.html</link>
					<comments>https://www.chandrikadaily.com/state-leaders-made-complaint-against-ps-sreedharan-pillai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Feb 2019 14:33:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[ps sreedharan pillai]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118957</guid>

					<description><![CDATA[തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്&#x200d;ഥി പട്ടികയെ ചൊല്ലി ബിജെപിയില്&#x200d; കലാപം. തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാര്&#x200d;ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയ സംസ്ഥാന അധ്യക്ഷന്&#x200d; പി.എസ് ശ്രീധരന്&#x200d; പിള്ളക്കെതിരെയാണ് പാര്&#x200d;ട്ടി നേതാക്കള്&#x200d; രംഗത്തെത്തിയത്. മുരീളധരപക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്&#x200d; പിള്ളക്കെതിരെ ദേശീയനേതൃത്വത്തിന് പരാതി നല്&#x200d;കി. ദേശീയ ജനറല്&#x200d; സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്&#x200d; ചേരുന്ന കോര്&#x200d; കമ്മിറ്റി യോഗത്തിലും കേന്ദ്ര നേതൃത്വത്തിന് മുമ്പില്&#x200d; സംസ്ഥാന അദ്ധ്യക്ഷനെതിരെ വിമര്&#x200d;ശനം ഉയര്&#x200d;ത്താനാണ് നീക്കം. വിശദമായ ചര്&#x200d;ച്ചകള്&#x200d; നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്&#x200d;ഥി പട്ടികയെ ചൊല്ലി ബിജെപിയില്&#x200d; കലാപം. തെരഞ്ഞെടുപ്പ് സമിതി ചേരാതെ ബിജെപി സ്ഥാനാര്&#x200d;ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രത്തിന് കൈമാറിയ സംസ്ഥാന അധ്യക്ഷന്&#x200d; പി.എസ് ശ്രീധരന്&#x200d; പിള്ളക്കെതിരെയാണ് പാര്&#x200d;ട്ടി നേതാക്കള്&#x200d; രംഗത്തെത്തിയത്. മുരീളധരപക്ഷത്തെയും  കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്&#x200d;  പിള്ളക്കെതിരെ ദേശീയനേതൃത്വത്തിന് പരാതി നല്&#x200d;കി. ദേശീയ ജനറല്&#x200d; സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്&#x200d; ചേരുന്ന കോര്&#x200d; കമ്മിറ്റി യോഗത്തിലും കേന്ദ്ര നേതൃത്വത്തിന് മുമ്പില്&#x200d; സംസ്ഥാന അദ്ധ്യക്ഷനെതിരെ വിമര്&#x200d;ശനം ഉയര്&#x200d;ത്താനാണ് നീക്കം.</p>
<p>വിശദമായ ചര്&#x200d;ച്ചകള്&#x200d; നടത്താതെയാണ്  പട്ടിക തയ്യാറാക്കിയതെന്നാണ് ബിജെപിയിലെ വിമര്&#x200d;ശനം. കോര്&#x200d; കമ്മിറ്റിയില്&#x200d; വിശദമായ ചര്&#x200d;ച്ച ഉണ്ടായില്ല. സംസ്ഥാന തെരഞ്ഞെടുപ്പ്   സമിതി പോലും ചേര്&#x200d;ന്നില്ലെന്ന് വി മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കള്&#x200d; വിമര്&#x200d;ശിക്കുന്നു.</p>
<p>എല്ലാം സംസ്ഥാന അദ്ധ്യക്ഷന്&#x200d; പി.എസ് ശ്രീധരന്&#x200d; പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്&#x200d; സന്തോഷും ചേര്&#x200d;ന്ന്  തീരുമാനിക്കുന്നുവെന്നാണ് പ്രധാന പരാതി. കൃഷ്ണദാസ് പക്ഷത്തോടുള്ള നേരത്തെയുണ്ടായിരുന്ന അടുപ്പം ഇപ്പോള്&#x200d; പിഎസ് ശ്രീധരന്&#x200d;പിള്ളയ്ക്കല്ല. മുരളീധരപക്ഷത്തോട് നല്ല ബന്ധത്തിലുള്ള ബി.എല്&#x200d; സന്തോഷുമായി ചേര്&#x200d;ന്നാണ് പിള്ള പട്ടിക തയ്യാറാക്കിയത്.പട്ടിക തയ്യാറാക്കിയ രീതിയില്&#x200d; നേതാക്കള്&#x200d;ക്ക് അമര്&#x200d;ഷമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-leaders-made-complaint-against-ps-sreedharan-pillai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഭയില്&#x200d; ബി.ജെ.പിയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തി ഒ. രാജഗോപാല്&#x200d;</title>
		<link>https://www.chandrikadaily.com/o-rajagopal-about-bjp-in-kerala-situation.html</link>
					<comments>https://www.chandrikadaily.com/o-rajagopal-about-bjp-in-kerala-situation.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 05 Feb 2019 11:59:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[o rajagopal]]></category>
		<category><![CDATA[sabarimala women entry]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118360</guid>

					<description><![CDATA[നിയമസഭയില്&#x200d; കേരളത്തിലെ ബി.ജെ.പിയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തി പാര്&#x200d;ട്ടിയുടെ ഏക എം.എല്&#x200d;.എ ഒ. രാജഗോപാല്&#x200d;. ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല. അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നായിരുന്നു രാജഗോപാലിന്റെ പരാമര്&#x200d;ശം. ‘ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തില്&#x200d; ഇത്രയും തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെ’യെന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം. പാര്&#x200d;ട്ടിയുടെ ആകെ എം.എല്&#x200d;.എയുടെ നിയമസഭയിലെ പരാമര്&#x200d;ശത്തില്&#x200d; ഞെട്ടിയിരിക്കുകയാണ് പാര്&#x200d;ട്ടി നേതൃത്വവും പ്രവര്&#x200d;ത്തകരും. തിരിച്ചറിവ് തുറന്നുപറഞ്ഞ രാജഗോപാലിനെ അഭിനന്ദിക്കുകയാണ് മറ്റ് പാര്&#x200d;ട്ടിക്കാര്&#x200d;.]]></description>
										<content:encoded><![CDATA[
<p>നിയമസഭയില്&#x200d; കേരളത്തിലെ  ബി.ജെ.പിയുടെ ദയനീയ അവസ്ഥ വെളിപ്പെടുത്തി പാര്&#x200d;ട്ടിയുടെ ഏക എം.എല്&#x200d;.എ ഒ. രാജഗോപാല്&#x200d;. ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല. അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ലെന്നായിരുന്നു രാജഗോപാലിന്റെ പരാമര്&#x200d;ശം. </p>



<p>‘ബി.ജെ.പി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല എന്നിട്ടും കേരളത്തില്&#x200d; ഇത്രയും തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെ’യെന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം. പാര്&#x200d;ട്ടിയുടെ ആകെ എം.എല്&#x200d;.എയുടെ നിയമസഭയിലെ പരാമര്&#x200d;ശത്തില്&#x200d; ഞെട്ടിയിരിക്കുകയാണ് പാര്&#x200d;ട്ടി നേതൃത്വവും പ്രവര്&#x200d;ത്തകരും. തിരിച്ചറിവ് തുറന്നുപറഞ്ഞ രാജഗോപാലിനെ അഭിനന്ദിക്കുകയാണ് മറ്റ് പാര്&#x200d;ട്ടിക്കാര്&#x200d;. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/o-rajagopal-about-bjp-in-kerala-situation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിക്ക് 11 സീറ്റ്  കിട്ടിയാല്&#x200d; കാക്ക മലര്&#x200d;ന്നു പറക്കും: വെള്ളാപ്പള്ളി</title>
		<link>https://www.chandrikadaily.com/vellappalli-nadeshan-against-kerala-bjp.html</link>
					<comments>https://www.chandrikadaily.com/vellappalli-nadeshan-against-kerala-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Aug 2018 12:28:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[sndp]]></category>
		<category><![CDATA[Vellapally nadeshan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97774</guid>

					<description><![CDATA[കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്&#x200d; കേരളത്തില്&#x200d; ബി.ജെ.പിക്ക് 11 സീറ്റുകള്&#x200d; കിട്ടുമെന്നത് ദേശീയ അധ്യക്ഷന്&#x200d; അമിത്ഷായുടെ വ്യാമോഹം മാത്രമാണെന്ന് എസ്.എന്&#x200d;.ഡി.പി ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേശന്&#x200d;. ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; എങ്ങനെ കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക് 11സീറ്റ് കിട്ടില്ല. അങ്ങനെ സംഭവിച്ചാല്&#x200d; കാക്ക മലര്&#x200d;ന്ന് പറക്കും. കോഴിക്കോട്ട് മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റക്ക് ഒരു സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തി ജയിപ്പിക്കാനുള്ള കഴിവ് ബി.ഡി.ജെ.എസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോല്&#x200d;പിക്കാനുമുള്ള ശേഷിയുണ്ട്. അത് ചെങ്ങന്നൂരില്&#x200d; കണ്ടതാണ്. സജി ചെറിയാന്റെ ഭൂരിപക്ഷം അതാണ് തെളിയിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്&#x200d; കേരളത്തില്&#x200d; ബി.ജെ.പിക്ക് 11 സീറ്റുകള്&#x200d; കിട്ടുമെന്നത് ദേശീയ അധ്യക്ഷന്&#x200d; അമിത്ഷായുടെ വ്യാമോഹം മാത്രമാണെന്ന് എസ്.എന്&#x200d;.ഡി.പി ജനറല്&#x200d; സെക്രട്ടറി വെള്ളാപ്പള്ളി നടേശന്&#x200d;. ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; എങ്ങനെ കൂട്ടിക്കിഴിച്ചാലും ബി.ജെ.പിക്ക് 11സീറ്റ് കിട്ടില്ല. അങ്ങനെ സംഭവിച്ചാല്&#x200d; കാക്ക മലര്&#x200d;ന്ന് പറക്കും. കോഴിക്കോട്ട് മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഒറ്റക്ക് ഒരു സ്ഥാനാര്&#x200d;ത്ഥിയെ നിര്&#x200d;ത്തി ജയിപ്പിക്കാനുള്ള കഴിവ് ബി.ഡി.ജെ.എസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോല്&#x200d;പിക്കാനുമുള്ള ശേഷിയുണ്ട്. അത് ചെങ്ങന്നൂരില്&#x200d; കണ്ടതാണ്. സജി ചെറിയാന്റെ ഭൂരിപക്ഷം അതാണ് തെളിയിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞടുത്ത പി.എസ് ശ്രീധരന്&#x200d;പിള്ളയുടെ സ്വീകരണ യോഗത്തില്&#x200d; കേന്ദ്രനേതാക്കള്&#x200d; പങ്കെടുക്കാത്തത് ശരിയായ നടപടിയല്ല.</p>
<p>കേരള ബി.ജെ.പിയില്&#x200d; കടുത്ത വിഭാഗീയതയാണ്. ഇത് അവസാനിപ്പിക്കാന്&#x200d; ശ്രീധരന്&#x200d;പിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ല. ദേശീയ അധ്യക്ഷന്&#x200d; പരിഹരിക്കാന്&#x200d; നോക്കിയിട്ട് പോലും നടക്കാത്ത കാര്യമാണതെന്നും അദ്ദേഹം പരിഹസിച്ചു.</p>
<p>ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് നിയന്ത്രണവേധയമായ സ്വാതന്ത്ര്യമാണ്. മീശയുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്്‌നം; മാതൃഭൂമിയെ പോലുള്ള ഒരു പത്രം മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും തന്നെ പ്രസിദ്ധീകരിക്കാന്&#x200d; പാടില്ലായിരുന്നു. ബിസിനസ് ആണെങ്കിലും ലാഭമോ നഷ്ടമോ മാത്രം നോക്കിയല്ല മാതൃഭൂമിയെ പോലുള്ളവര്&#x200d; പ്രവര്&#x200d;ത്തിക്കേണ്ടതെന്ന് അവര്&#x200d;ക്കിപ്പോള്&#x200d; ബോധ്യമായിട്ടുണ്ടാവുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vellappalli-nadeshan-against-kerala-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീധരന്&#x200d;പിള്ളയുടെ സ്ഥാനാരോഹണം ബി.ജെ.പിക്ക് പുതിയ തലവേദന</title>
		<link>https://www.chandrikadaily.com/sreedaran-pilla-bjp-new-president.html</link>
					<comments>https://www.chandrikadaily.com/sreedaran-pilla-bjp-new-president.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 31 Jul 2018 09:32:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[ps sreedharan pillai]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96891</guid>

					<description><![CDATA[ലുഖ്മാന്&#x200d; മമ്പാട് കോഴിക്കോട്: രണ്ടു മാസത്തിലേറെ നീണ്ട അനിശ്ചതത്വത്തിനും വടംവലിക്കും ശേഷം അഡ്വ.പി.എസ് ശ്രീധരന്&#x200d; പിള്ളയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത് ബി.ജെ.പിക്ക് അകത്ത് പുതിയ പോര്&#x200d;മുഖം തുറക്കും. പ്രസിഡന്റ് പദത്തിനായി നേര്&#x200d;ക്കുനേര്&#x200d; പോരാട്ടത്തിലായിരുന്ന വി മുരളീധരന്&#x200d; പി.കെ കൃഷ്ണദാസ് പക്ഷങ്ങളുടെ താല്&#x200d;പര്യങ്ങള്&#x200d; യോജിപ്പിച്ച് കൊണ്ടുപോകുന്നത് ശ്രീധരന്&#x200d; പിള്ളക്ക് എളുപ്പമല്ല.സംസ്ഥാന പ്രസിഡന്റ് പദത്തിനായി ചരടുവലിച്ച കെ സുരേന്ദ്രന്&#x200d;, പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്&#x200d; രാധാകൃഷ്ണന്&#x200d; എന്നിവര്&#x200d;ക്ക് പുറമെ ആര്&#x200d;.എസ്.എസ് മുന്നോട്ടു വെച്ച പേരുകളും മറികടന്നാണ് ഒരുതവണ പ്രസിഡന്റായ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>കോഴിക്കോട്: രണ്ടു മാസത്തിലേറെ നീണ്ട അനിശ്ചതത്വത്തിനും വടംവലിക്കും ശേഷം അഡ്വ.പി.എസ് ശ്രീധരന്&#x200d; പിള്ളയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത് ബി.ജെ.പിക്ക് അകത്ത് പുതിയ പോര്&#x200d;മുഖം തുറക്കും. പ്രസിഡന്റ് പദത്തിനായി നേര്&#x200d;ക്കുനേര്&#x200d; പോരാട്ടത്തിലായിരുന്ന വി മുരളീധരന്&#x200d; പി.കെ കൃഷ്ണദാസ് പക്ഷങ്ങളുടെ താല്&#x200d;പര്യങ്ങള്&#x200d; യോജിപ്പിച്ച് കൊണ്ടുപോകുന്നത് ശ്രീധരന്&#x200d; പിള്ളക്ക് എളുപ്പമല്ല.സംസ്ഥാന പ്രസിഡന്റ് പദത്തിനായി ചരടുവലിച്ച കെ സുരേന്ദ്രന്&#x200d;, പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്&#x200d; രാധാകൃഷ്ണന്&#x200d; എന്നിവര്&#x200d;ക്ക് പുറമെ ആര്&#x200d;.എസ്.എസ് മുന്നോട്ടു വെച്ച പേരുകളും മറികടന്നാണ് ഒരുതവണ പ്രസിഡന്റായ ശ്രീധരന്&#x200d; പിള്ളയെ പതിറ്റാണ്ടിനുശേഷം വീണ്ടും നിയമിക്കുന്നത്. ഇരു ഗ്രൂപ്പുകളെയും കൂട്ടിയോജിപ്പിക്കാനാവാതെ തൃശങ്കുവിലായതോടെ കുമ്മനം രക്ഷതേടുകയായിരുന്നു. ആര്&#x200d;.എസ്.എസ് നോമിനിയായി ഗ്രൂപ്പില്ലാ മുഖച്ഛായയോടെ സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന് ബി.ജെ.പി മെമ്പര്&#x200d;ഷിപ്പ് പോലുമില്ലായിരുന്നു. അപ്രതീക്ഷിതമായി കുമ്മനം മിസോറാം ഗവര്&#x200d;ണറായി പോയതോടെ പ്രബലമായ ഇരുഗ്രൂപ്പുകളും മേല്&#x200d;ക്കോയ്മക്കു വേണ്ടി പടയൊരുക്കം ശക്തമാക്കി. ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിന്റെ മൂര്&#x200d;ധന്യത്തില്&#x200d; പ്രസിഡന്റിനെ മാറ്റിയത് ആര്&#x200d;.എസ്.എസിനെയുംചൊടിപ്പിച്ചു. സംസ്ഥാനത്ത് ഗ്രൂപ്പ് പ്രവര്&#x200d;ത്തനം ശക്തമാണെന്ന റിപ്പോര്&#x200d;ട്ടിനെ തുടര്&#x200d;ന്ന് ദേശീയ അധ്യക്ഷന്&#x200d; നേരിട്ട് എത്തി ചര്&#x200d;ച്ച നടത്തിയിട്ടും സമവായമുണ്ടാക്കാനായില്ല.</p>
<p>വി മുരളീധര വിഭാഗം കെ സുരേന്ദ്രനെ പ്രസിഡന്റാക്കാന്&#x200d; ശ്രമിച്ചപ്പോള്&#x200d; കൃഷ്ണദാസ് വിഭാഗത്തിലെ എം.ടി രമേശിനെയോ എ.എന്&#x200d; രാധാകൃഷ്ണനെയോ പദവി ഏല്&#x200d;പ്പിക്കണമെന്നായിരുന്നു എതിര്&#x200d; വിഭാഗത്തിന്റെ ആവശ്യം. പി.കെ കൃഷ്ണദാസ് വിഭാഗം എം.ടി രമേശിന്റെ പേരും ഉയര്&#x200d;ത്തിക്കൊണ്ടു വന്നിരുന്നെങ്കിലും മെഡിക്കല്&#x200d; കോളജ് കോഴ ഉള്&#x200d;പ്പെടെയുള്ള വിവാദങ്ങള്&#x200d; ചൂണ്ടിക്കാണിച്ചാണ് മറുവിഭാഗം തടയിട്ടത്. കെ സുരേന്ദ്രനെ എന്തു വിലകൊടുത്തും തടയുക എന്നതായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ അവസാന ശ്രമം. ഇതിന് കോഴിക്കോട് ജില്ലയില്&#x200d; നിന്നുള്ള മുതിര്&#x200d;ന്ന ആര്&#x200d;.എസ്.എസ് നേതാവിനെ തന്നെ രംഗത്തിറക്കി കരുനീക്കിയത്രെ.</p>
<p>ഒത്തുതീര്&#x200d;പ്പില്&#x200d; വലിയ നഷ്ടം സംഭവിച്ച നിരാശയിലാണ് മുരളീധര പക്ഷവും കെ സുരേന്ദ്രനും. രണ്ടു മാസമായി കേരളത്തിന് പുറമെ ഡല്&#x200d;ഹി കേന്ദ്രീകരിച്ചും നടത്തിയ വടംവലിയില്&#x200d; അവസാന ഘട്ടത്തില്&#x200d; കാലിടറിയതോടെ ഭാരവാഹികളില്&#x200d; ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമമാണ് ഇനി ആരംഭിക്കുക. കൂടാതെ ആര്&#x200d;.എസ് മുഖം തിരിക്കലും പ്രതിസന്ധി സൃഷ്ടിക്കും.<br />
ആര്&#x200d;.എസ്.എസ് നോമിനികളില്&#x200d; ആരെയെങ്കിലും സംസ്ഥാന പ്രസിഡന്റാക്കണമെന്ന നിര്&#x200d;ദ്ദേശം പരിഗണിക്കപ്പെടാത്തതില്&#x200d; ആര്&#x200d;.എസ്.എസ് കടുത്ത നീരസത്തിലാണ്.പ്രജ്ഞാപ്രവാഹിന്റെ അഖിലേന്ത്യാ കണ്&#x200d;വീനര്&#x200d; ജെ നന്ദകുമാര്&#x200d;, ഡോ. ബാലശങ്കര്&#x200d;, മധ്യപ്രദേശില്&#x200d; സംഘടനാ സെക്രട്ടറിയായിരുന്ന പാലക്കാട് സ്വദേശി അരവിന്ദ് മേനോന്&#x200d;, സ്വദേശി ശാസ്ത്ര പ്രസ്ഥാനം നേതാവ് കെ ജയകുമാര്&#x200d;, സംസ്ഥാന ജനറല്&#x200d; സെക്രട്ടറി ബി ഗോപാലകൃഷ്ണന്&#x200d;, കണ്ണൂരില്&#x200d; നിന്നുള്ള സദാനന്ദന്&#x200d; മാസ്റ്റര്&#x200d;, വത്സന്&#x200d; തില്ലങ്കേരി എന്നിവരില്&#x200d; ഒരാളെ പരിഗണിക്കണമെന്ന ആവശ്യമാണ് ആര്&#x200d;.എസ്.എസ് മുന്നോട്ടു വെച്ചിരുന്നത്.</p>
<p>ആര്&#x200d;.എസ്.എസ് നേതാക്കളായ എ സേതുമാധവന്&#x200d;, ഹരികൃഷ്ണന്&#x200d;, ഗോപാലന്&#x200d;കുട്ടി മാസ്റ്റര്&#x200d;, കെ.കെ ബല്&#x200d;റാം എന്നിവര്&#x200d; ബി ജെ പി ദേശീയ നേതൃത്വവുമായുള്ള ചര്&#x200d;ച്ചയില്&#x200d; മുന്നോട്ടുവെച്ച നിര്&#x200d;ദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഒടുവില്&#x200d;, കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ച് വിളിക്കണമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കുമ്മനത്തെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്&#x200d; മത്സരിപ്പിക്കണമെന്നും അവസനാ ഉപാധി മുന്നോട്ടു വെച്ചു. ഇത് തത്വത്തില്&#x200d; അംഗീകരിച്ചതായാണ് വിവരം. എന്നാല്&#x200d;, ആര്&#x200d;.എസ്.എസ് പ്രാന്തകാര്യവാഹ് കെ ഗോപാലന്&#x200d;കുട്ടി മാസ്റ്റര്&#x200d; ഉള്&#x200d;പ്പെടെയുള്ള പ്രബല വിഭാഗത്തിന് പൂര്&#x200d;ണ്ണ താല്&#x200d;പര്യമില്ലാത്ത ശ്രീധരന്&#x200d; പിള്ളക്ക് എല്ലാ വിഭാഗത്തെയും ഒന്നിച്ചു കൊണ്ടു പോകല്&#x200d; ശ്രമകരമാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sreedaran-pilla-bjp-new-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലപാട് കടുപ്പിച്ച് ആര്&#x200d;.എസ്.എസ്; ബി.ജെ.പി പ്രസിഡണ്ട് പ്രഖ്യാപനം അനന്തമായി നീളുന്നു</title>
		<link>https://www.chandrikadaily.com/kummanam-issue-kerala-bjp-in-struggle-remains-headless-as-rss-plays-hardball.html</link>
					<comments>https://www.chandrikadaily.com/kummanam-issue-kerala-bjp-in-struggle-remains-headless-as-rss-plays-hardball.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Jun 2018 11:21:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[kummanam rajashekharan]]></category>
		<category><![CDATA[rss kerala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=91434</guid>

					<description><![CDATA[കോഴിക്കോട്: ആര്&#x200d;.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്&#x200d; ആര്&#x200d;.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്&#x200d; കാരണം. കുമ്മനത്തെ മാറ്റിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി നല്&#x200d;കിയിട്ട് മതി പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുന്നത് എന്ന നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുകയാണ് ആര്&#x200d;.എസ്.എസ് നേതൃത്വം. ആര്&#x200d;.എസ്.എസിനെ പിണക്കി എന്തെങ്കിലും ചെയ്യാന്&#x200d; ബി.ജെ.പി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുമില്ല. കെ. സുരേന്ദ്രന്&#x200d;, എം.ടി രമേശ്, എ.എന്&#x200d; രാധാകൃഷ്ണന്&#x200d; എന്നിവരാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ആര്&#x200d;.എസ്.എസ് നേതൃത്വം കടുത്ത നിലപാട് തുടരുന്നതോടെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനുള്ള നീക്കം അനന്തമായി നീളുന്നു. കുമ്മനം രാജശേഖരനെ സ്ഥാനത്തുനിന്ന് മാറ്റിയതിന്റെ പേരില്&#x200d; ആര്&#x200d;.എസ്.എസിനുള്ള രോഷം ആളിക്കത്തുന്നതാണ് പ്രതിസന്ധി തുടരാന്&#x200d; കാരണം. കുമ്മനത്തെ മാറ്റിയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി നല്&#x200d;കിയിട്ട് മതി പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിക്കുന്നത് എന്ന നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുകയാണ് ആര്&#x200d;.എസ്.എസ് നേതൃത്വം. ആര്&#x200d;.എസ്.എസിനെ പിണക്കി എന്തെങ്കിലും ചെയ്യാന്&#x200d; ബി.ജെ.പി ദേശീയ നേതൃത്വം ആഗ്രഹിക്കുന്നുമില്ല.</p>
<p>കെ. സുരേന്ദ്രന്&#x200d;, എം.ടി രമേശ്, എ.എന്&#x200d; രാധാകൃഷ്ണന്&#x200d; എന്നിവരാണ് പ്രഥമ പരിഗണനയില്&#x200d; ഉണ്ടായിരുന്നത്. വി. മുരളീധരന്&#x200d; പക്ഷമാണ് സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നത്. പി.കെ കൃഷ്ണദാസ് പക്ഷം എം.ടി രമേശിനുവേണ്ടി കരുക്കള്&#x200d; നീക്കിയിരുന്നു. രമേശന് പകരം ഇതേ ഗ്രൂപ്പിലെ എ.എന്&#x200d; രാധാകൃഷ്ണന്റെ പേരും ചര്&#x200d;ച്ചയായിരുന്നു.</p>
<p>സുരേന്ദ്രന്റെ കാര്യത്തില്&#x200d; ആര്&#x200d;.എസ്.എസിന് വലിയ താല്&#x200d;പര്യമില്ലെന്നാണ് സൂചന. ആര്&#x200d;.എസ്.എസ് നേതൃത്വത്തിന്റെ അംഗീകാരം തേടി സ്ഥാനമോഹികള്&#x200d; ഓടുന്നുണ്ടെങ്കിലും നേതൃത്വം മനസ്സ് തുറക്കുന്നില്ല. സംസ്ഥാന ഘടകത്തെ അറിയിക്കാതെയാണ് കുമ്മനത്തെ മിസോറാം ഗവര്&#x200d;ണര്&#x200d; പദവിയിലേക്ക് മാറ്റിയത്. ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ നടപടി തികച്ചും അപ്രതീക്ഷിതമായിരുന്നു. ബി.ജെ.പി സംസ്ഥാന ഘടകത്തെയും ആര്&#x200d;.എസ്.എസിനെയും ഒരുപോലെ ഞെട്ടിച്ച തീരുമാനമായിരുന്നു അത്.<br />
ബി.ജെ.പി സംസ്ഥാനഘടകത്തിലെ ചേരിപ്പോര് ദേശീയ നേതൃത്വത്തിന് തലവേദനയായതിനെ തുടര്&#x200d;ന്നാണ് ആര്&#x200d;.എസ്.എസുകാരനായ കുമ്മനത്തെ പ്രസിഡണ്ടാക്കി പ്രശ്‌നപരിഹാരത്തിന് തുനിഞ്ഞത്. ആര്&#x200d;.എസ്.എസിന്റെ ശക്തമായ സമ്മര്&#x200d;ദം ഇതിന് പിന്നിലുണ്ടായിരുന്നു. എന്നാല്&#x200d; സംഘടനയെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്&#x200d; കുമ്മനത്തിനായില്ലെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം.</p>
<p>കേരളത്തിന്റെ ചുമതലയുള്ള സംഘടനാ സെക്രട്ടറി ബി.എല്&#x200d; സന്തോഷിന്റെ റിപ്പോര്&#x200d;ട്ടാണ് കുമ്മനത്തിന് തിരിച്ചടിയായത്. സന്തോഷിനെ ദേശീയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന്്് ആര്&#x200d;.എസ്.എസ് വാദിക്കുന്നുണ്ട്്്. തങ്ങളെ വിവരം അറിയിച്ചില്ല എന്നതാണ് ആര്&#x200d;.എസ്.എസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. കുമ്മനത്തെപ്പോലെ കറകളഞ്ഞ ആര്&#x200d;എസ്എസുകാരനെ നീക്കിയത് നീതീകരിക്കാനാകില്ലെന്ന നിലപാടില്&#x200d; ആര്&#x200d;.എസ്.എസ് ഉറച്ചുനില്&#x200d;ക്കുകയാണ്. ദേശീയതലത്തില്&#x200d; നിന്ന് ആരെയെങ്കിലും കൊണ്ടുവരുന്നതില്&#x200d; പാര്&#x200d;ട്ടിക്ക് താല്&#x200d;പര്യമില്ല. ഇവിടെ സമവായം ഉണ്ടാക്കാന്&#x200d; സാധിച്ചിട്ടുമില്ല. ദേശീയ സംഘടനാ സെക്രട്ടറി ബി.എല്&#x200d; സന്തോഷ് കെ. സുരേന്ദ്രനുവേണ്ടി വാദിച്ചിരുന്നുവെങ്കിലും പുതിയ സാഹചര്യത്തില്&#x200d; ദേശീയ നേതൃത്വം അത് അംഗീകരിക്കാനിടയില്ല.</p>
<p>ബിജെപിക്ക് സംസ്ഥാനത്ത് നാഥനില്ലാതായിട്ട് ഒരുമാസമാകാറായി. പ്രസിഡണ്ടിന്റെ ചുമതല ആരെയും ഏല്&#x200d;പ്പിച്ചിട്ടുമില്ല. അതിനാല്&#x200d; സംസ്ഥാന സമിതി യോഗം വിളിച്ചുചേര്&#x200d;ക്കാന്&#x200d; കഴിയുന്നില്ല. നേതാക്കള്&#x200d; പലതട്ടിലായതോടെ സംഘടനാ സംവിധാനത്തിന്റെ പ്രവര്&#x200d;ത്തനവും നിലച്ചമട്ടാണ്. ജുലൈ ആദ്യം കേരളത്തിലെത്തുന്ന അമിത്ഷാ ആര്&#x200d;.എസ്.എസ് നേതൃത്വവുമായി ചര്&#x200d;ച്ച നടത്തും. ദേശീയ ജനറല്&#x200d; സെക്രട്ടറി മുരളീധര റാവു ഉള്&#x200d;പ്പെടെയുള്ള നേതാക്കളും എത്തുന്നുണ്ട്്്. ലോക്്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ആലോചനകള്&#x200d; തുടങ്ങുന്ന വേളയില്&#x200d; പാര്&#x200d;്ട്ടിക്ക് നാഥനില്ലാതാവുന്നത് ദേശീയ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kummanam-issue-kerala-bjp-in-struggle-remains-headless-as-rss-plays-hardball.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുമ്മനത്തെ മാറ്റിയത് സുരേന്ദ്രനെ അധ്യക്ഷനാക്കാന്&#x200d;: ബി.ജെ.പി യോഗങ്ങളില്&#x200d; നേതാക്കള്&#x200d;ക്കെതിരെ രൂക്ഷവിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/rebel-voice-came-in-bjp-cor-committee-meet-over-kumanam-lift-up-from-state-president.html</link>
					<comments>https://www.chandrikadaily.com/rebel-voice-came-in-bjp-cor-committee-meet-over-kumanam-lift-up-from-state-president.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 18 Jun 2018 16:01:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[k surendran]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[kummanam]]></category>
		<category><![CDATA[Kummanam Rajasekharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90487</guid>

					<description><![CDATA[തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് പാര്&#x200d;ട്ടി യോഗത്തില്&#x200d; നേതൃത്വത്തിനെതിരെ രൂക്ഷവിമര്&#x200d;ശനം. കൃഷ്ണദാസ് പക്ഷമാണ് വിമര്&#x200d;ശനമുന്നയിച്ചത്. ബി.ജെ.പി കോര്&#x200d;കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലുമാണ് വവിമര്&#x200d;ശനമുയര്&#x200d;ന്നത്. കേരളത്തിലെ പാര്&#x200d;ട്ടി നേതാക്കളിലെ ഭിന്നതയാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്&#x200d;ണറാക്കിയതിനുശേഷം സംസ്ഥാനത്ത് ബി.ജെ.പിക്ക് അധ്യക്ഷനെ ഇതുവരെ പ്രഖ്യാപിക്കാന്&#x200d; കഴിയാത്തതെന്ന റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. കുമ്മനത്തിനു പകരം സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കുന്നതില്&#x200d; എതിര്&#x200d;പ്പുമായി ആര്&#x200d;.എസ്.എസും രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതൃനിരയില്&#x200d; ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് വിമുഖത അറിയിച്ചതായി [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കുമ്മനം രാജശേഖരനെ സംസ്ഥാന ബി.ജെ.പി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയത് കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാനാണെന്ന് പാര്&#x200d;ട്ടി യോഗത്തില്&#x200d; നേതൃത്വത്തിനെതിരെ രൂക്ഷവിമര്&#x200d;ശനം. കൃഷ്ണദാസ് പക്ഷമാണ് വിമര്&#x200d;ശനമുന്നയിച്ചത്. ബി.ജെ.പി കോര്&#x200d;കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലുമാണ് വവിമര്&#x200d;ശനമുയര്&#x200d;ന്നത്. കേരളത്തിലെ പാര്&#x200d;ട്ടി നേതാക്കളിലെ ഭിന്നതയാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്&#x200d;ണറാക്കിയതിനുശേഷം സംസ്ഥാനത്ത് ബി.ജെ.പിക്ക് അധ്യക്ഷനെ ഇതുവരെ പ്രഖ്യാപിക്കാന്&#x200d; കഴിയാത്തതെന്ന റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു.</p>
<p>കുമ്മനത്തിനു പകരം സുരേന്ദ്രനെ അധ്യക്ഷനായി നിയമിക്കുന്നതില്&#x200d; എതിര്&#x200d;പ്പുമായി ആര്&#x200d;.എസ്.എസും രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരടക്കമുള്ള നേതൃനിരയില്&#x200d; ഭൂരിപക്ഷവും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനോട് വിമുഖത അറിയിച്ചതായി റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ മാസം മേയ് 25 നാണ് കുമ്മനത്തെ മിസോറാം ഗവര്&#x200d;ണറാക്കിയത്. ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു കുമ്മനത്തെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിനെതിരേയും വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു.</p>
<p>കോര്&#x200d;കമ്മിറ്റി യോഗത്തില്&#x200d; ഇപ്പോള്&#x200d; ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറിക്കെതിരെയാണ് വിമര്&#x200d;ശനം ഉയര്&#x200d;ന്നത്. ഇതോടെ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്നതില്&#x200d; പാര്&#x200d;ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇനി നിര്&#x200d;ണായകമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rebel-voice-came-in-bjp-cor-committee-meet-over-kumanam-lift-up-from-state-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
