<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp left &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-left/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 28 Aug 2024 12:07:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp left &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബിജെപിയില്&#x200d; ചേര്&#x200d;ന്നതില്&#x200d; ഞാന്&#x200d; ഖേദിക്കുന്നു; മുന്&#x200d; മന്ത്രി കോണ്&#x200d;ഗ്രസില്&#x200d; തിരിച്ചെത്തി</title>
		<link>https://www.chandrikadaily.com/i-regret-joining-bjp-former-minister-returns-to-congress.html</link>
					<comments>https://www.chandrikadaily.com/i-regret-joining-bjp-former-minister-returns-to-congress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Aug 2024 12:07:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp left]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Punjab]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307730</guid>

					<description><![CDATA[ഹോഷിയാര്&#x200d;പൂരില്&#x200d; നിന്ന് രണ്ട് തവണ എംഎല്&#x200d;എയായ അറോറ അമരീന്ദര്&#x200d; സിങ് സര്&#x200d;ക്കാരില്&#x200d; വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്നു.]]></description>
										<content:encoded><![CDATA[<p>2022ല്&#x200d; ബിജെപിയില്&#x200d; ചേര്&#x200d;ന്ന പഞ്ചാബ് മുന്&#x200d; മന്ത്രി സുന്ദര്&#x200d; ഷാം അറോറ കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. പഞ്ചാബ് കോണ്&#x200d;ഗ്രസിന്റെ ചുമതലയുള്ള ദേവേന്ദര്&#x200d; യാദവിനൊപ്പമുള്ള ചിത്രങ്ങള്&#x200d; പങ്കുവെച്ചാണ് സുന്ദര്&#x200d; കോണ്&#x200d;ഗ്രസില്&#x200d; തിരിച്ചെത്തിയ കാര്യം പ്രഖ്യാപിച്ചത്. ഹോഷിയാര്&#x200d;പൂരില്&#x200d; നിന്ന് രണ്ട് തവണ എംഎല്&#x200d;എയായ അറോറ അമരീന്ദര്&#x200d; സിങ് സര്&#x200d;ക്കാരില്&#x200d; വ്യവസായ വാണിജ്യ വകുപ്പ് മന്ത്രിയായിരുന്നു.</p>
<p>ബിജെപിയില്&#x200d; ചേര്&#x200d;ന്ന തന്റെ തീരുമാനത്തില്&#x200d; ഖേദമുണ്ടെന്നും പഞ്ചാബിലെ ജനങ്ങളോട് മാപ്പ് ചോദിക്കുന്നുവെന്നും കോണ്&#x200d;ഗ്രസിലേക്ക് തിരിച്ചെത്തിയതിനു ശേഷം അറോറ പറഞ്ഞു. ബിജെപി പഞ്ചാബിന് വേണ്ടി എന്തെങ്കിലും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്&#x200d; അത് തെറ്റായിപ്പോയി. കോണ്&#x200d;ഗ്രസിന് മാത്രമേ സംസ്ഥാനത്തെ കാര്യക്ഷമമായി നയിക്കാന്&#x200d; കഴിയൂ. സുന്ദര്&#x200d; ഷാം അറോറ കൂട്ടിച്ചേര്&#x200d;ത്തു. പ്രതിപക്ഷനേതാവ് രാഹുല്&#x200d; ഗാന്ധി ദീര്&#x200d;ഘവീക്ഷണമുള്ള നേതാവാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്&#x200d; പാര്&#x200d;ട്ടിയെ ശക്തിപ്പെടുത്താന്&#x200d; പ്രവര്&#x200d;ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാക്കളായ പ്രതാപ് സിങ് ബജ്വയും ചരണ്&#x200d;ജിത് സിങ് ചന്നിയുമായി അറോറ അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് മുതല്&#x200d; ഇദ്ദേഹം ബിജെപിയില്&#x200d; ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പാര്&#x200d;ട്ടി വിട്ടതിനു ശേഷവും കോണ്&#x200d;ഗ്രസ് നേതൃത്വവുമായുള്ള ബന്ധം നിലനിര്&#x200d;ത്തിയിരുന്ന അറോറ, തന്റെ ഉപദേഷ്ടാവ് സുനില്&#x200d; ജാഖറിന്റെ സാന്നിധ്യത്തില്&#x200d; മാത്രമാണ് ബിജെപി പരിപാടികളില്&#x200d; പങ്കെടുത്തിരുന്നുത്.</p>
<p>കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തലേന്ന് ഹോഷിയാര്&#x200d;പൂരില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിയില്&#x200d; നിന്ന് അറോറ വിട്ടുനിന്നത് ബിജെപിയുമായുളള അദ്ദേഹത്തിന്റെ അകല്&#x200d;ച്ച ചര്&#x200d;ച്ചയാകാന്&#x200d; കാരണമായി. സുന്ദര്&#x200d; ഷാം അറോറയെ തിരികെയെത്തിക്കാന്&#x200d; കോണ്&#x200d;ഗ്രസ് ശക്തമായ ശ്രമം നടത്തിയിരുന്നു.</p>
<p>സുന്ദര്&#x200d; ഷാം പഞ്ചാബിലെ വ്യാവസായിക പ്ലോട്ട് ട്രാന്&#x200d;സ്ഫര്&#x200d; ഇടപാടില്&#x200d; അഴിമതി ആരോപണങ്ങള്&#x200d; നേരിടുകയും ഏജന്&#x200d;സിയുടെ അസിസ്റ്റന്റ് ഇന്&#x200d;സ്പെക്ടര്&#x200d; ജനറലിന് കൈക്കൂലി നല്&#x200d;കാന്&#x200d; ശ്രമിക്കവേ വിജിലന്&#x200d;സിന്റെ അറസ്റ്റിലാവുകയും ചെയ്തത് വലിയ വാര്&#x200d;ത്തയായിരുന്നു. പിന്നീട് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-regret-joining-bjp-former-minister-returns-to-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മകന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; ബി.ജെ.പി വിടുമെന്ന് കർണാടക മുൻ ഉപമുഖ്യമന്ത്രി കെ. എസ് ഈശ്വരപ്പ</title>
		<link>https://www.chandrikadaily.com/protest-against-kans-seat-denial-former-deputy-chief-minister-of-karnataka-k-will-leave-bjp-s-eshwarappa.html</link>
					<comments>https://www.chandrikadaily.com/protest-against-kans-seat-denial-former-deputy-chief-minister-of-karnataka-k-will-leave-bjp-s-eshwarappa.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 17 Mar 2024 08:25:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp left]]></category>
		<category><![CDATA[Former Deputy Chief Minister]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293030</guid>

					<description><![CDATA[കർണാടകയിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ് യെദിയൂരപ്പ മകന് സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ]]></description>
										<content:encoded><![CDATA[<p>മകൻ കെ.ഇ.കാന്തേഷിന് ഹവേരി മണ്ഡലത്തിൽ ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി വിടാനൊരുങ്ങി കർണാടക മുൻ ഉപമുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ. കർണാടകയിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ് യെദിയൂരപ്പ മകന് സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ച് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.</p>
<div>നിലവിൽ ഈശ്വരപ്പയുമായി ചർച്ച നടത്താൻ യെദിയൂരപ്പ ശ്രമം നടത്തുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഷിമോഗ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് ഈശ്വരപ്പ വെള്ളിയാഴ്ച അറിയിച്ചത്. സ്വതന്ത്രനായി മത്സരിക്കുമെങ്കിലും നരേന്ദ്ര മോദിയെ വീണ്ടും രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാൻ പോരാടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.</div>
<div></div>
<div>“പാർട്ടിക്ക് എനിക്ക് നോട്ടീസ് നൽകുകയോ എന്നെ പുറത്താക്കുകയോ ചെയ്യാം. എന്നാൽ തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചാൽ എന്റെ അനുയായികൾ ബി.ജെ.പിയുടെ കൂടെ നിൽക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,”ഈശ്വരപ്പ പറഞ്ഞു.</div>
<div></div>
<div>
<div>യെദിയൂരപ്പയുടെ മകനും സിറ്റിങ് എം.പിയുമായ ബി.വൈ രാഘവേന്ദ്രയാണ് ഷിമോഗയിലെ ബി.ജെ.പി സ്ഥാനാർത്ഥി. ഇതിന് പിന്നാലെയാണ് യെദിയൂരപ്പ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി ഈശ്വരപ്പ രം​ഗത്തെത്തിയത്. ഹവേരി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ബി.ജെ.പി സ്ഥാനാർത്ഥി.</div>
<div>കാന്തേഷ് ഹവേരിയിൽ മത്സരിച്ചിരുന്നെങ്കിൽ തീർച്ചയായും വിജയിക്കുമായിരുന്നുവെന്ന് ഈശ്വരപ്പ അവകാശപ്പെട്ടു. ബി.ജെ.പിയുടെ സംസ്ഥാന ഘടകം യെദിയൂരപ്പയുടെ കുടുംബത്തിൻ്റെ പിടിയിലാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു മകൻ എം.പിയും മറ്റൊരു മകൻ ബി. വൈ വിജയേന്ദ്ര എം.എൽ.എയും, സംസ്ഥാന അധ്യക്ഷനുമാണ്. കോൺഗ്രസിൻ്റെ കുടുംബ രാഷ്ട്രീയം കർണാടക ബി.ജെ.പിയിലും കടന്നുകൂടിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.</div>
</div>
<div></div>
<div>മകന് ടിക്കറ്റ് നിഷേധിച്ചത് കൊണ്ടല്ല സ്വതന്ത്രനായി മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘടന നിലനിൽക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്നും പാർട്ടി ഒരു കുടുംബത്തിൻ്റെ പിടിയിലേക്ക് പോകരുതെന്നും ഈശ്വരപ്പ പറഞ്ഞു. കാന്തേഷിനെ എം.എൽ.സി ആക്കുമെന്ന് യെദിയൂരപ്പ നൽകിയ വാക്ക് കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/protest-against-kans-seat-denial-former-deputy-chief-minister-of-karnataka-k-will-leave-bjp-s-eshwarappa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടൻ കൃഷ്ണകുമാറും ബി.ജെ.പി വിടുന്നു</title>
		<link>https://www.chandrikadaily.com/1actor-krishnakumar-also-quits-bjp.html</link>
					<comments>https://www.chandrikadaily.com/1actor-krishnakumar-also-quits-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Jun 2023 16:23:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Actor krishna kumar]]></category>
		<category><![CDATA[bjp left]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261583</guid>

					<description><![CDATA[നടനും ബി.ജെ.പി യുടെ തിരുവനന്തപുരം സ്ഥാനാർത്ഥിയുമായിരുന്ന കൃഷ്ണ കുമാറും ബി.ജെ.പി വിടുന്നു. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന വാർത്ത സജീവമാണ്. അഖിലേന്ത്യാ പ്രസിഡൻ്റ് ജെ.പി നദ്ദ പങ്കെടുത്ത യോഗത്തിൽ വേദിയിൽ ഇടം നൽകാത്തതാണ് കാരണം. നടന്മാരായ ഭീമൻ രഘുവും സംവിധായകരായ അലി അക്ബറും രാജസേനനും നേരത്തെ ബി.ജെ.പി വിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>നടനും ബി.ജെ.പി യുടെ തിരുവനന്തപുരം സ്ഥാനാർത്ഥിയുമായിരുന്ന കൃഷ്ണ കുമാറും ബി.ജെ.പി വിടുന്നു. സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കിയ അദ്ദേഹം പാർട്ടി വിട്ടേക്കുമെന്ന വാർത്ത സജീവമാണ്. അഖിലേന്ത്യാ പ്രസിഡൻ്റ് ജെ.പി നദ്ദ പങ്കെടുത്ത യോഗത്തിൽ വേദിയിൽ ഇടം നൽകാത്തതാണ് കാരണം. നടന്മാരായ ഭീമൻ രഘുവും സംവിധായകരായ അലി അക്ബറും രാജസേനനും നേരത്തെ ബി.ജെ.പി വിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1actor-krishnakumar-also-quits-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
