<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BJP MLA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-mla/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 May 2025 04:48:25 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BJP MLA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തക</title>
		<link>https://www.chandrikadaily.com/gang-raped-a-deadly-virus-was-injected-into-the-body-urinated-on-the-face-social-activist-filed-complaint-against-bjp-mla.html</link>
					<comments>https://www.chandrikadaily.com/gang-raped-a-deadly-virus-was-injected-into-the-body-urinated-on-the-face-social-activist-filed-complaint-against-bjp-mla.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 22 May 2025 04:48:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[crime news]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342015</guid>

					<description><![CDATA[മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.]]></description>
										<content:encoded><![CDATA[<p>40-കാരിയായ സാമൂഹിക പ്രവര്&#x200d;ത്തകയെ കര്&#x200d;ണാടക ബിജെപി എംഎല്&#x200d;എ മണിരത്‌നം ഉള്&#x200d;പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്&#x200d;എയുടെ നേതൃത്വത്തില്&#x200d; തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്&#x200d; പറയുന്നു. മണിരത്‌നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്&#x200d; എന്നിവരാണ് കേസിലെ പ്രതികള്&#x200d;. യുവതിയുടെ പരാതില്&#x200d; ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തു.</p>
<p>2023 ല്&#x200d; മണിരത്‌നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്&#x200d; പറയുന്നു. &#8216;അവര്&#x200d; നാല് പേരും ചേര്&#x200d;ന്ന് എന്റെ വസ്ത്രങ്ങള്&#x200d; അഴിച്ചുമാറ്റുകയും ഞാന്&#x200d; എതിര്&#x200d;ത്താല്&#x200d; എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്&#x200d;ന്ന് മണിരത്‌നയുടെ നിര്&#x200d;ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്&#x200d;ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്&#x200d;എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു&#8217; &#8211; അവര്&#x200d; പരാതിയില്&#x200d; പറഞ്ഞു.</p>
<p>ഈ വിവരം പുറത്ത് പറഞ്ഞാല്&#x200d; തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്‌നയുടെ നിര്&#x200d;ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്&#x200d; പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്&#x200d; ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്&#x200d;കിയത്. മണിരത്‌നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gang-raped-a-deadly-virus-was-injected-into-the-body-urinated-on-the-face-social-activist-filed-complaint-against-bjp-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ബില്‍ പാസായതിന്റെ ആദ്യ പ്രത്യാഘാതം; യുപിയില്‍ പള്ളി തൂത്തുവാരി ബിജെപി എംഎല്‍എയും സംഘവും</title>
		<link>https://www.chandrikadaily.com/first-implication-of-passing-of-waqf-bill-bjp-mla-and-his-team-swept-the-church-in-up.html</link>
					<comments>https://www.chandrikadaily.com/first-implication-of-passing-of-waqf-bill-bjp-mla-and-his-team-swept-the-church-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 09 Apr 2025 02:09:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[Uttar Pradesh]]></category>
		<category><![CDATA[Varanasi]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337443</guid>

					<description><![CDATA[എംഎല്‍എ തൂത്തുവാരുമ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിക്കുന്നുണ്ടായിരുന്നു]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേതഗതി നിയമം വന്നതിന് പിന്നാലെ പഞ്ചഗംഗ ഘട്ടിലെ ആലംഗീര്&#x200d; (ധരഹര) മസ്ജിദ് ബിജെപി എംഎല്&#x200d;എയും സംഘവും വൃത്തിയാക്കി. തിങ്കളാഴ്ചയാണ് സിറ്റി സൗത്തില്&#x200d; നിന്നുള്ള എംഎല്&#x200d;എ നീലകാന്ത് തിവാരിയും അനുയായികളും ചേര്&#x200d;ന്നാണ് പള്ളി വൃത്തിയാക്കിയത്. എംഎല്&#x200d;എ തൂത്തുവാരുമ്പോള്&#x200d; കൂടെയുണ്ടായിരുന്നവര്&#x200d; മോദി-യോഗി സിന്ദാബാദ് മുദ്രാവാക്യങ്ങള്&#x200d; വിളിക്കുന്നുണ്ടായിരുന്നു.</p>
<p>&#8216;എംഎല്&#x200d;എയുടെ പ്രവൃത്തി അങ്ങേയറ്റം പ്രതിഷേധാര്&#x200d;ഹമാണ്. പാര്&#x200d;ലമെന്റില്&#x200d; വഖഫ് ബില്&#x200d; പാസായതിന്റെ ആദ്യ പ്രത്യാഘാതമായ എംഎല്&#x200d;എയുടെ ഈ പ്രവൃത്തി ശ്രദ്ധിക്കണമെന്ന് ഞങ്ങള്&#x200d; സുപ്രീംകോടതിയോട് അപേക്ഷിക്കുകയാണ്. പുതിയ വഖഫ് നിയമത്തിന്റെ കാര്യം സുപ്രീംകോടതിയില്&#x200d; വാദം കേള്&#x200d;ക്കുന്നുണ്ടെങ്കിലും, ബന്ധപ്പെട്ട അധികാരികളുടെ അനുമതി വാങ്ങാതെ വഖഫ് സ്വത്തില്&#x200d; പ്രവേശിച്ചുകൊണ്ട് ഭരണകക്ഷി നേതാക്കള്&#x200d; അതിക്രമിച്ചു കയറാന്&#x200d; തുടങ്ങിയിരിക്കുന്നു&#8217; -ഗ്യാന്&#x200d;വാപി മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി എസ്.എം യാസീന്&#x200d; പറഞ്ഞു. ഇവര്&#x200d; കാലില്&#x200d; ചെരിപ്പുമായാണ് പള്ളിയില്&#x200d; പ്രവേശിച്ചതെന്നും ഇത് മതകേന്ദ്രത്തിന് നേരെയുള്ള അപമാനമാണെന്നും യാസീന്&#x200d; കുറ്റപ്പെടുത്തി.</p>
<p>ബിജെപി എംഎല്&#x200d;എയും 20ഓളം അനുയായികളും പള്ളി വളപ്പിലേക്ക് പ്രവേശിച്ചത് തങ്ങളുടെ അനുവാദം കൂടാതെയാണെന്ന് പരിപാലകന്&#x200d; റാഷിദ് അലി പറഞ്ഞു. തെരുവ് വൃത്തിയാക്കാന്&#x200d; ഉപയോഗിക്കുന്ന അതേ ചൂല്&#x200d; ഉപയോഗിച്ചാണ് പള്ളി വളപ്പ് തൂത്തുവാരാന്&#x200d; തുടങ്ങിയത്. ഇത് അന്യായവും അപമാനകരവുമാണ്. പള്ളിയുടെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d; എംഎല്&#x200d;എയെയും അനുയായികളെയും തടഞ്ഞില്ലെന്നും യാസീന്&#x200d; പറഞ്ഞു. തദ്ദേശവാസികളുമായി നല്ല ബന്ധം പുലര്&#x200d;ത്തുന്നതിനാലും ഒരു തരത്തിലുള്ള കുഴപ്പവും സൃഷ്ടിക്കാന്&#x200d; ആഗ്രഹിക്കാത്തതിനാലും ഞങ്ങള്&#x200d; ഉടനടി എതിര്&#x200d;പ്പ് ഉന്നയിച്ചില്ല.</p>
<p>ഏപ്രില്&#x200d; 11ന് പ്രധാനമന്ത്രിയുടെ സന്ദര്&#x200d;ശനവും പാര്&#x200d;ട്ടി സ്ഥാപക ദിനാഘോഷവും കണക്കിലെടുത്ത് ആരംഭിച്ച പ്രത്യേക ശുചിത്വ പരിപാടിയുടെ ഭാഗമായാണ് പഞ്ചഗംഗ ഘട്ടും സമീപ പ്രദേശങ്ങളും വൃത്തിയാക്കിയതെന്ന് നീലകാന്ത് തിവാരി പറഞ്ഞു. തര്&#x200d;ക്കം നിലനില്&#x200d;ക്കുന്ന മസ്ജിദാണിത്. ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഇതുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/first-implication-of-passing-of-waqf-bill-bjp-mla-and-his-team-swept-the-church-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്തഫാബാദ് മണ്ഡലത്തിന്റെ പേര് മാറ്റണം&#8217;; ഡൽഹി നിയമസഭയിൽ പ്രമേയവുമായി ബിജെപി എംഎൽഎ</title>
		<link>https://www.chandrikadaily.com/mustafabad-constituency-should-be-renamed-bjp-mla-with-resolution-in-delhi-assembly.html</link>
					<comments>https://www.chandrikadaily.com/mustafabad-constituency-should-be-renamed-bjp-mla-with-resolution-in-delhi-assembly.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Mar 2025 08:32:42 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[delhi assembly]]></category>
		<category><![CDATA[Mustafabad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336171</guid>

					<description><![CDATA["മുസ്തഫാബാദ് എന്ന പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>രാജ്യ തലസ്ഥാനത്ത്‌ വീണ്ടും സ്ഥലപ്പേര് മാറ്റത്തിനുള്ള നീക്കവുമായി ബിജെപി. ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് മാറ്റണമെന്നാണ് പുതിയ ആവശ്യം. മുസ്തഫാബാദ് നിയമസഭാ മണ്ഡലത്തിന്റെ പേര് ശിവ വിഹാർ എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎയും ഡൽഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ മോഹൻ സിങ് ബിഷ്താണ് ആവശ്യവുമായി രം​ഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബിഷ്ത് കൊണ്ടുവന്ന പ്രമേയം സഭ നാളെ ചർച്ച ചെയ്യാനുള്ള വിഷയങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>മുസ്തഫാബാദിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബിഷ്ത്, എംഎൽഎ ആയാലുടനെ തന്റെ മണ്ഡലത്തിന്റെ പേര് ശിവ പുരി എന്നോ ശിവ വിഹാർ എന്നോ പുനർനാമകരണം ചെയ്യുമെന്ന് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. തുടർന്ന്, ആം ആദ്മി സ്ഥാനാർഥിയായ അദീൽ അഹമ്മദിനെ പരാജയപ്പെടുത്തി ബിഷ്ത് നിയമസഭയിലെത്തുകയും ചെയ്തു. ഇതോടെയാണ് പേരുമാറ്റ നീക്കം ആരംഭിച്ചത്.</p>
<p>&#8220;മുസ്തഫാബാദ് എന്ന പേര് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികൾ മുസ്തഫാബാദ് എന്ന പേര് നിലനിർത്താൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല. ഹിന്ദുക്കൾ കൂടുതലായി അധിവസിക്കുന്ന ഒരു പ്രദേശത്തിന് ശിവ് പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്ന് പേരിടാൻ കഴിയാത്തത് എന്തുകൊണ്ട്? &#8216;മുസ്തഫ&#8217; എന്ന പേര് ആളുകളെ ബുദ്ധിമുട്ടിക്കുന്നു, അത് മാറ്റണം. അത് ഞാൻ ഉറപ്പാക്കും&#8221;- ബിഷ്ത് പറഞ്ഞു.</p>
<p>2020ൽ ദേശീയ തലസ്ഥാനത്ത് നടന്ന വർഗീയ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന മുസ്തഫാബാദ്. ബിഷ്തിന്റെ പ്രമേയം നിയമസഭയിൽ ചർച്ച ചെയ്യപ്പെടുമെങ്കിലും, ഔദ്യോഗിക നാമമാറ്റത്തിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്.</p>
<p>തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ നജഫ്ഗഢിന്റെ പേര് നഹർഗഢ് എന്ന് പുനർനാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ നീലം പഹൽവാൻ കഴിഞ്ഞമാസം രം​ഗത്തെത്തിയിരുന്നു. ഇതിനിടെ, ഡൽഹിയിലെ റോഡിന്റെ പേര് ബിജെപി എംപിയും മന്ത്രിയും സ്വന്തം ഇഷ്ടത്തിന് മാറ്റിയിരുന്നു. തുഗ്ലക് ലെയ്നിന്റെ പേരാണ് മാറ്റിയത്.</p>
<p>കേന്ദ്ര സഹമന്ത്രി കിഷന്&#x200d; പാല്&#x200d; ഗുജറും രാജ്യസഭാ എംപി ദിനേശ് ശര്&#x200d;മയുമാണ് വീടിന് മുന്നിലെ റോഡിന്റെ പേര് മാറ്റിയെഴുതിയത്. ഔദ്യോഗിക വസതിക്ക് മുന്നില്&#x200d; വീടിന്റെ പേര് വച്ച ബോര്&#x200d;ഡില്&#x200d; തുഗ്ലക് ലെയ്നിന് പകരം സ്വാമി വിവേകാനന്ദ മാര്&#x200d;ഗ് എന്ന് എഴുതിച്ചേർക്കുകയായിരുന്നു. ഇതു കൂടാതെ, മുഹമ്മദ്പുരിനെ മാധവ്പുരം എന്നാക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mustafabad-constituency-should-be-renamed-bjp-mla-with-resolution-in-delhi-assembly.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രന്യ റാവുവിനും സംസ്ഥാന അധ്യക്ഷനുമെതിരായ പരാമർശം; എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെ പുറത്താക്കി ബിജെപി</title>
		<link>https://www.chandrikadaily.com/1bjp-expels-basanagouda-patil-yatnal-for-remarks-against-ranya-rao-and-state-president.html</link>
					<comments>https://www.chandrikadaily.com/1bjp-expels-basanagouda-patil-yatnal-for-remarks-against-ranya-rao-and-state-president.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Mar 2025 13:48:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336052</guid>

					<description><![CDATA[വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.]]></description>
										<content:encoded><![CDATA[<p>കർണാടകയിൽ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തുകയും പാർട്ടി സംസ്ഥാന അധ്യക്ഷനെതിരെ ആരോപണമുയർത്തുകയും ചെയ്ത എംഎൽഎയെ പുറത്താക്കി ബിജെപി. വിജയപുര എംഎൽഎ ബസന​ഗൗഡ പാട്ടീൽ യത്നാലിനെയാണ് ബിജെപി ആറ് വർഷത്തേക്ക് പുറത്താക്കിയത്.</p>
<p>പാർട്ടി വിരുദ്ധ പരാമർശങ്ങളുടെ പേരിലാണ് നടപടിയെന്ന് ബിജെപി കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പഥക് യത്നാലിനുള്ള കത്തിൽ പറഞ്ഞു. സംസ്ഥാന അധ്യക്ഷനുൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കെതിരെ തുടർച്ചയായി പരാമർശങ്ങളുമായി രം​ഗത്തെത്തിയതോടെയാണ് നടപടി.</p>
<p>&#8216;2025 ഫെബ്രുവരി 10ലെ കാരണംകാണിക്കൽ നോട്ടീസിനോടുള്ള നിങ്ങളുടെ പ്രതികരണം കേന്ദ്ര അച്ചടക്ക സമിതി പരിഗണിക്കുകയും മുൻ കാരണംകാണിക്കൽ നോട്ടീസുകൾക്ക് മറുപടിയായി നല്ല പെരുമാറ്റമുണ്ടാവുമെന്ന് ഉറപ്പുനൽകിയിട്ടും വീണ്ടും പാർട്ടി അച്ചടക്കത്തിന്റെ ആവർത്തിച്ചുള്ള ലംഘനങ്ങളുണ്ടാവുന്നത് പാർട്ടി ഗൗരവമായി എടുക്കുകയും ചെയ്യുന്നു. അതനുസരിച്ച് നിങ്ങളെ പാർട്ടിയുടെ പ്രാഥമികാം​ഗത്വത്തിൽനിന്നും ആറ് വർഷത്തേക്ക് പുറത്താക്കാൻ തീരുമാനിച്ചിരിക്കുന്നു. നിങ്ങൾ വഹിച്ചുപോരുന്ന എല്ലാ സ്ഥാനമാനങ്ങളിൽ നിന്നും നീക്കുന്നു&#8217;- കത്തിൽ വിശദമാക്കുന്നു.</p>
<p>വിവാദങ്ങളുടെ ഉറ്റതോഴനാണ് ബസന​ഗൗഡ പാട്ടീൽ. അടുത്തിടെയാണ് രന്യ റാവുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും പാർട്ടിയുടെ സംസ്ഥാന മേധാവി ബി.വൈ വിജയേന്ദ്രക്കെതിരെ അഴിമതി, അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ആരോപിക്കുകയും ചെയ്തത്.</p>
<p>അടുത്തിടെ പാർട്ടി നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയ യത്നാൽ, തന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കോ പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കോ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചിരുന്നു. &#8216;ഞാൻ ആരെയും കൊള്ളയടിച്ചിട്ടില്ല, ആരെയും മോശമായി സംസാരിച്ചിട്ടില്ല, ആരുടെയും വീട് തകർത്തിട്ടില്ല. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ല&#8217;- സഹപ്രവർത്തകരെ പരോക്ഷമായി വിമർശിച്ച് യത്നാൽ പറഞ്ഞു.</p>
<p>2024 ഡിസംബറിൽ വിജയേന്ദ്രയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് യത്‌നാലിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 32 ജില്ലാ പ്രസിഡന്റുമാർ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് അപേക്ഷ നൽകിയിരുന്നു. അതേസമയം, രന്യ റാവുവിനെതിരായ പരാമർശത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ബെം​ഗളൂരുവിലെ ​ഹൈ​ഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് യത്നാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.</p>
<p>യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഇതിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കൽ) പ്രകാരമാണ് മാർച്ച് 19ന് കേസ് രജിസ്റ്റർ ചെയ്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bjp-expels-basanagouda-patil-yatnal-for-remarks-against-ranya-rao-and-state-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവരാത്രിക്ക് മാംസ കടകള്&#x200d; തുറക്കരുതന്ന് ബി.ജെ.പി എം.എല്&#x200d;.എ; ധൈര്യമുണ്ടെങ്കില്&#x200d; കെ.എഫ്.സിയും ബിജെപി നേതാക്കന്&#x200d;മാരുടെ കടകളും അടച്ചിടട്ടെയെന്ന് സഞ്ജയ് സിങ്‌</title>
		<link>https://www.chandrikadaily.com/bjp-mla-says-meat-shops-should-not-open-on-navratri-sanjay-singh-says-if-you-have-the-courage-then-close-kfc-and-bjp-leaders-shops.html</link>
					<comments>https://www.chandrikadaily.com/bjp-mla-says-meat-shops-should-not-open-on-navratri-sanjay-singh-says-if-you-have-the-courage-then-close-kfc-and-bjp-leaders-shops.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Mar 2025 12:51:05 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[meat shops]]></category>
		<category><![CDATA[navaratri]]></category>
		<category><![CDATA[Sanjay Singh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336040</guid>

					<description><![CDATA[ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.]]></description>
										<content:encoded><![CDATA[<p>നവരാത്രി ദിനത്തിൽ ഇറച്ചി കടകൾ തുറക്കരുതെന്ന ബി.ജെ.പി എം.എൽ.എ രവീന്ദർ സിങ് നേഗിയുടെ നിർദേശത്തിനെതിരെ വിമർശനവുമായി ആം ആദ്മി എം.പി സഞ്ജയ് സിങ്.</p>
<p>ഇറച്ചിക്കടകൾ തുറക്കരുതെന്ന് പറയുമ്പോഴും എന്ത് കൊണ്ട് ബി.ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും തുറന്ന് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. ഹിന്ദു വികാരം മാനിക്കുന്നുണ്ടെങ്കിൽ അവ അടച്ചിടണമെന്നും സഞ്ജയ് ബി.ജെ.പിയെ വെല്ലുവിളിച്ചു.</p>
<p>മദ്യപാനവും ഹിന്ദു ആചാരത്തിന് വിരുദ്ധമാണെന്നിരിക്കെ മദ്യ ശാലകൾ അടച്ചു പൂട്ടാൻ ഉത്തരവിടാതെ മാംസകടകളെ മാത്രം ലക്ഷ്യം വച്ച ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ സഞ്ജയ് ചോദ്യം ചെയ്തു. ധൈര്യമുണ്ടെങ്കിൽ ബി. ജെ.പി നേതാക്കൻമാരുടെ കടകളും കെ.എഫ്.സിയും അടച്ചിടാനാണ് അദ്ദേഹം വെല്ലുവിളിച്ചത്.</p>
<p>നവരാത്രി ദിവസം മാംസ കടകൾ അടച്ചിടണമെന്ന നേഗിയുടെ ആവശ്യത്തെ ഡൽഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ മോഹൻ ബിഷ്ട് പിന്തുണച്ചിരുന്നു.</p>
<p>അമ്പലത്തിനു മുന്നിൽ മാംസ കടകൾ തുറന്നിരിക്കുന്നത് തന്നെ അസ്വസ്ഥനാക്കിയെന്നും അതുകൊണ്ടാണ് താൻ കടയുടമകളോട് അടച്ചിടാൻ അഭ്യർത്ഥിക്കുന്നതെന്നും അവരത് അംഗീകരിക്കാൻ തായാറായെന്നും നേഗി എ.എൻ.ഐ യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mla-says-meat-shops-should-not-open-on-navratri-sanjay-singh-says-if-you-have-the-courage-then-close-kfc-and-bjp-leaders-shops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതവികാരം വ്രണപ്പെടും; നവരാത്രിക്ക് ഡല്&#x200d;ഹിയിലെ ഇറച്ചിക്കടകള്&#x200d; അടച്ചിടണമെന്ന് ബിജെപി എം.എല്&#x200d;.എമാര്&#x200d;</title>
		<link>https://www.chandrikadaily.com/religious-feelings-will-be-hurt-bjp-mlas-want-delhis-meat-shops-to-be-closed-on-navratri.html</link>
					<comments>https://www.chandrikadaily.com/religious-feelings-will-be-hurt-bjp-mlas-want-delhis-meat-shops-to-be-closed-on-navratri.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Mar 2025 10:05:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[meat shops]]></category>
		<category><![CDATA[Religious feelings]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335661</guid>

					<description><![CDATA[മുമ്പ് ഡല്&#x200d;ഹിയില്&#x200d; അധികാരത്തിലിരുന്ന ആം ആദ്മി പാര്&#x200d;ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്&#x200d;.എമാര്&#x200d; ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ഹിന്ദുവികാരം വ്രണപ്പെടുന്നതിനാല്&#x200d; നവരാത്രിക്കാലത്ത് ഇറച്ചിക്കടകള്&#x200d; അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്&#x200d;ഹിയിലെ ബി.ജെ.പി എം.എല്&#x200d;.എമാര്&#x200d;. ബി.ജെ.പി എം.എല്&#x200d;.എമാരായ രവീന്ദര്&#x200d; നേഗിയുടെയും നീരജ് ബസോയുടേതുമാണ് വിചിത്ര വാദം. മട്ടണ്&#x200d; ഉള്&#x200d;പ്പെടെ വില്&#x200d;ക്കുന്ന ഇറച്ചി കടകള്&#x200d; ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണ് എം.എല്&#x200d;.എമാരുടെ വാദം. മുമ്പ് ഡല്&#x200d;ഹിയില്&#x200d; അധികാരത്തിലിരുന്ന ആം ആദ്മി പാര്&#x200d;ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്&#x200d;.എമാര്&#x200d; ആരോപിച്ചു.</p>
<p>നവരാത്രിക്കാലത്ത് ക്ഷേത്രങ്ങള്&#x200d;ക്ക് മുന്നില്&#x200d; പോലും ഇറച്ചിക്കടകള്&#x200d; തുറക്കാറുണ്ടെന്നും നവരാത്രി ഹിന്ദുക്കളുടെ ഉത്സവമാണെന്നും ഇറച്ചിക്കടകള്&#x200d; കാണുന്ന തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ബി.ജെ.പി എം.എല്&#x200d;.എമാര്&#x200d; ആരോപിക്കുന്നു. അതേസമയം ഈദിന് പായസം കുടിച്ചാല്&#x200d;  ആടിനെ അറുക്കേണ്ട ആവശ്യമില്ലെന്നും ദല്&#x200d;ഹിയിലുടനീളം തന്റെ നിര്&#x200d;ദേശം നടപ്പിലാക്കിയില്ലെങ്കിലും തന്റെ മണ്ഡലമായ പട്പര്&#x200d;ഗഞ്ച് മണ്ഡലത്തില്&#x200d; കടകള്&#x200d; അടച്ചിടുമെന്നും രവീന്ദര്&#x200d; നേഗി പറഞ്ഞു.</p>
<p>അടച്ചിടാനായി തന്റെ മണ്ഡലത്തില്&#x200d; എല്ലാ ശ്രമങ്ങള്&#x200d; നടത്തുമെന്നും താന്&#x200d; മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പ്പറേറ്ററായിരുന്ന കാലഘട്ടത്തില്&#x200d; ഇതേ വിഷയത്തിനായി വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവരാത്രി സമയത്ത് ഇറച്ചിക്കടകള്&#x200d; അടച്ചിടണമെന്നും ഈ ഇറച്ചിക്കടകള്&#x200d; ജനവാസ മേഖലകളില്&#x200d; പാടില്ലെന്നുമാണ് മറ്റൊരു എം.എല്&#x200d;.എയായ നീരജ് ബസോയയുടെ വാദം.</p>
<p>ഇറച്ചി വില്&#x200d;പ്പനക്കാര്&#x200d; ഗുണ്ടായിസത്തില്&#x200d; ഏര്&#x200d;പ്പെടുന്നുവെന്നും റെസിഡന്&#x200d;ഷ്യല്&#x200d; ഏരിയകളിലെ ഇറച്ചിക്കടകള്&#x200d; അടച്ചുപൂട്ടാന്&#x200d; തങ്ങള്&#x200d; കത്തെഴുതുമെന്നും എം.എല്&#x200d;.എ പറഞ്ഞു. നവരാത്രി സമയത്ത് മാത്രമല്ല, വര്&#x200d;ഷം മുഴുവനും റെസിഡന്&#x200d;ഷ്യല്&#x200d; ഏരിയകളില്&#x200d; മാംസക്കടകള്&#x200d; അനുവദിക്കരുതെന്നും അത്തരം സ്ഥാപനങ്ങള്&#x200d; വാണിജ്യ മേഖലകളില്&#x200d; മാത്രമായി പരിമിതപ്പെടുത്തണമെന്നും ബസോയ വാദിക്കുന്നു.</p>
<p>സമീപകാലത്ത് ഗണ്യമായ തോതില്&#x200d; മാംസക്കടകള്&#x200d; തുറന്നിട്ടുണ്ടെന്നും ആം ആദ്മി പാര്&#x200d;ട്ടി അവരുടെ ഭരണകാലത്ത് അവയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പറഞ്ഞ ബന്&#x200d;സോയ നഗരത്തിലെ ഈ കടകള്&#x200d; അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്&#x200d;ഹി മുഖ്യമന്ത്രിക്കും, ഡല്&#x200d;ഹി മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷന്&#x200d; കമ്മീഷണര്&#x200d;ക്കും, ദല്&#x200d;ഹി പൊലീസ് കമ്മീഷണര്&#x200d;ക്കും താന്&#x200d; കത്തെഴുതുകയാണെന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/religious-feelings-will-be-hurt-bjp-mlas-want-delhis-meat-shops-to-be-closed-on-navratri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗി സർക്കാറിനെ പരസ്യമായി വിമർശിച്ച ബിജെപി എംഎൽഎക്ക് കാരണംകാണിക്കൽ നോട്ടീസ്‌</title>
		<link>https://www.chandrikadaily.com/show-cause-notice-issued-to-bjp-mla-for-publicly-criticizing-yogi-government.html</link>
					<comments>https://www.chandrikadaily.com/show-cause-notice-issued-to-bjp-mla-for-publicly-criticizing-yogi-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Mar 2025 11:09:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[NOTICE]]></category>
		<category><![CDATA[yogi adhityanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335474</guid>

					<description><![CDATA[ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്&#x200d; വ്യക്തമാക്കിയിരുന്നത്.]]></description>
										<content:encoded><![CDATA[<p>യോഗി ആദിത്യനാഥ് സർക്കാരിനെ പരസ്യമായി വിമർശിച്ച് പാർട്ടിയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്തിയതിന് ഉത്തര്&#x200d;പ്രദേശിലെ ലോണി എംഎൽഎ നന്ദ് കിഷോർ ഗുർജാറിന് കാരണം കാണിക്കല്&#x200d; നോട്ടീസയച്ച് ബിജെപി സംസ്ഥാന നേതൃത്വം. ഗാസിയാബാദ് ജില്ലയിലാണ് ലോണി നിയമസഭാ മണ്ഡലം.</p>
<p>ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗിയുടേത് എന്നായിരുന്നു നന്ദ് കിഷോർ ഗുർജാര്&#x200d; വ്യക്തമാക്കിയിരുന്നത്. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി കാരണം കാണിക്കല്&#x200d; നോട്ടീസ് അയച്ചിരിക്കുന്നത്.</p>
<p>ഇത്തരം പ്രസ്താവനകളും പ്രവൃത്തികളും പാർട്ടിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര സിംഗ് ചൗധരി അയച്ച നോട്ടീസില്&#x200d; വ്യക്തമാക്കുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ നിർദ്ദേശപ്രകാരം, ഏഴ് ദിവസത്തിനുള്ളിൽ മറുപടി നല്&#x200d;കണമെന്നും നോട്ടീസില്&#x200d; പറയുന്നു.</p>
<p>ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എംഎൽഎയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ യോഗിക്കെതിരെ രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഗുർജാർ, പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചിരുന്നു.</p>
<p>അതേസമയം ഗുർജാറിന്റെ വിമര്&#x200d;ശനം ഏറ്റുപിടിച്ച് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്ത് എത്തി. &#8220;അനീതിയും അഴിമതിയും എല്ലായിടത്തും എങ്ങനെ വ്യാപിച്ചുവെന്നതിന്റെ രഹസ്യങ്ങൾ ബിജെപി അംഗങ്ങൾ തന്നെ വെളിപ്പെടുത്തുന്നുവെന്നായിരുന്നു അഖിലേഷിന്റെ വിമര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/show-cause-notice-issued-to-bjp-mla-for-publicly-criticizing-yogi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എക്കാലത്തെയും ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ&#8217;; യോഗി സർക്കാരിനെതിരെ ബിജെപി എംഎൽഎ രംഗത്ത്</title>
		<link>https://www.chandrikadaily.com/adithyanathadithyanaththe-most-corrupt-government-ever-bjp-mla-comes-out-against-yogi-government.html</link>
					<comments>https://www.chandrikadaily.com/adithyanathadithyanaththe-most-corrupt-government-ever-bjp-mla-comes-out-against-yogi-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Mar 2025 04:03:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[UTTARPRADESH]]></category>
		<category><![CDATA[yogi adithyanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335109</guid>

					<description><![CDATA[ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ഉയർത്തുന്ന വിമർശനം.]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷ<br />
വിമർശനവുമായി ബിജെപി എംഎൽഎ. ചരിത്രത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യോഗി സർക്കാരെന്നാണ് ലോണി എംഎൽഎ ആയ നന്ദ് കിഷോർ ഗുർജാർ ഉയർത്തുന്ന വിമർശനം. ഉദ്യോഗസ്ഥൻമാർ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയും ഖജനാവ് കൊള്ളയടിക്കുകയുമാണെന്നും എംഎൽഎ ആരോപിച്ചു.</p>
<p>ലോണിയിൽ സംഘടിപ്പിച്ച കലശയാത്രക്കിടെ എംഎൽഎയുടെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് നന്ദ കിഷോർ ആരോപണവുമായി രംഗത്തെത്തിയത്. കീറിയ കുർത്ത ധരിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഗുർജാർ പൊലീസാണ് തന്റെ വസ്ത്രം കീറിയതെന്നും ആരോപിച്ചു.</p>
<p>ഗൂഢതന്ത്രങ്ങൾ ഉപയോഗിച്ച് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ തലച്ചോറ് കെട്ടിയിട്ടിരിക്കുകയാണ്. യുപി ചീഫ് സെക്രട്ടറി ലോകത്തെ ഏറ്റവും വലിയ അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണ്. ഉദ്യോഗസ്ഥൻമാർ അയോധ്യയിലെ ഭൂമി കൊള്ളയടിക്കുകയാണ്. സംസ്ഥാനത്ത് ഗോവധം വലിയ തോതിൽ നടക്കുന്നുണ്ടെന്നും ആളുകൾ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയാണെന്നും ഗുർജാർ ആരോപിച്ചു.</p>
<p>ലോണിയിൽ അനുമതിയില്ലാതെ നടത്തിയ കലശയാത്ര പൊലീസ് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസും ഗുർജാറിന്റെ അനുയായികളും ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ ഗുർജാറിന്റെ അനുയായികൾ പൊലീസിനും യുപി സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയിരുന്നു. അതേസമയം അനുമതിയില്ലാതെയാണ് യാത്ര സംഘടിപ്പിച്ചത് എന്ന ആരോപണം ഗുർജാർ നിഷേധിച്ചു.</p>
<p>യാത്രക്ക് അനുമതി തേടി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകിയിരുന്നു. കലശയാത്ര എല്ലാ വർഷവും നടത്തിവരാറുള്ളതാണ്. ഇത്തവണ മാത്രമാണ് അനുമതിയില്ലെന്ന് ആരോപിച്ച് പോലീസ് തടഞ്ഞതെന്നും ഗുർജാർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adithyanathadithyanaththe-most-corrupt-government-ever-bjp-mla-comes-out-against-yogi-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഔറംഗസേബിന്റെ ശവകുടീരം ബുള്&#x200d;ഡോസ് ചെയ്യാന്&#x200d; സമയമായി; വിദ്വേഷ പരാമര്&#x200d;ശവുമായി ബി.ജെ.പി എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/its-time-to-bulldoze-aurangzebs-tomb-bjp-mla-makes-hateful-remarks.html</link>
					<comments>https://www.chandrikadaily.com/its-time-to-bulldoze-aurangzebs-tomb-bjp-mla-makes-hateful-remarks.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 17 Mar 2025 14:38:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Aurangzeb]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[bulldoze]]></category>
		<category><![CDATA[tomb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334404</guid>

					<description><![CDATA[വര്&#x200d;ഷങ്ങളായി എം.എല്&#x200d;.എ ആയ തനിക്ക് ഇനി രാഷ്ട്രീയത്തില്&#x200d; തുടരാന്&#x200d; താത്പര്യമില്ലെന്നും തന്റെ ഏക ലക്ഷ്യം ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്നതാണെന്നും രാജാ സിങ് വേദിയില്&#x200d;വെച്ച് പ്രഖ്യാപിക്കുകയുണ്ടായി.]]></description>
										<content:encoded><![CDATA[<p>മുഗള്&#x200d; ചക്രവര്&#x200d;ത്തി ഔറംഗസേബിന്റെ ശവകുടീരം ബുള്&#x200d;ഡോസ് ചെയ്യാന്&#x200d; ആഹ്വാനവുമായി ബി.ജെ.പി വിവാദ എം.എല്&#x200d;.എ ടി. രാജ സിങ്. എന്തിനാണ് ഇപ്പോഴും നമ്മുടെ രാജ്യത്ത് ഔറംഗസേബിനൊരു ശവകുടീരം, അതിന്റെ ആവശ്യം എന്താണ് എന്ന് ചോദിച്ചായിരുന്നു ശവകുടീരം പൊളിക്കാന്&#x200d; എം.എല്&#x200d;.എ ആഹ്വാനം ചെയ്തത്. പൂനെയിലെ ഒരു പൊതുപരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>തന്റെ പ്രസംഗത്തിനിടെ അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ഛാവയെക്കുറിച്ചും എം.എല്&#x200d;.എ പ്രതിപാദിക്കുന്നുണ്ട്. ഛത്രപതി ശിവാജി മഹാരാജിന്റെ മൂത്തമകനായ ഛത്രപതി സംബാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഈ ചിത്രത്തില്&#x200d; ഒരു മാസത്തോളം സംബാജി മഹാരാജാവിനെ ബന്ദിയാക്കി ഔറംഗസേബ് പീഡിപ്പിക്കുന്നതായി ചിത്രീകരിച്ചിരുന്നു.</p>
<p>‘ഛാവ എന്ന സിനിമയ്ക്ക് നന്ദി.  മഹാരാഷ്ട്രയിലെ എല്ലാ കുട്ടികള്&#x200d;ക്കും ഛത്രപതി സംബാജി മഹാരാജ് ആരാണെന്നും ഔറംഗസേബ് അദ്ദേഹത്തെ എങ്ങനെ പീഡിപ്പിച്ചു കൊന്നുവെന്നും ഇപ്പോള്&#x200d; അറിയാം,’ രാജ സിങ് പറഞ്ഞു.</p>
<p>നിരവധി ഹിന്ദു ക്ഷേത്രങ്ങള്&#x200d; നശിപ്പിക്കാന്&#x200d; ഔറംഗസേബ് ഉത്തരവിട്ടതായും ഹിന്ദു രാജാക്കന്മാര്&#x200d;ക്കെതിരെ യുദ്ധങ്ങള്&#x200d; നടത്തിയിരുന്നതായും എം.എല്&#x200d;.എ ആരോപിക്കുന്നുണ്ട്. അതിനാല്&#x200d; അദ്ദേഹത്തിന്റെ ശവകുടീരം മഹാരാഷ്ട്രയുടെ മണ്ണില്&#x200d; ഒരു കഠാര പോലെയാണെന്നും എം.എല്&#x200d;.എ കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>വര്&#x200d;ഷങ്ങളായി എം.എല്&#x200d;.എ ആയ തനിക്ക് ഇനി രാഷ്ട്രീയത്തില്&#x200d; തുടരാന്&#x200d; താത്പര്യമില്ലെന്നും തന്റെ ഏക ലക്ഷ്യം ഒരു ഹിന്ദു രാഷ്ട്രം ഉണ്ടാക്കുക എന്നതാണെന്നും രാജാ സിങ് വേദിയില്&#x200d;വെച്ച് പ്രഖ്യാപിക്കുകയുണ്ടായി.</p>
<p>കഴിഞ്ഞ ദിവസം ഔറംഗസേബിന്റെ ശവകുടീരത്തില്&#x200d; ആര്&#x200d;ക്കിയോളജിക്കല്&#x200d; സര്&#x200d;വേ ഓഫ് ഇന്ത്യ  അറ്റകുറ്റപ്പണി നടത്തിയതിനേയും രാജ സിങ് ചോദ്യം ചെയ്തിരുന്നു.</p>
<p>നമ്മുടെ പൂര്&#x200d;വികരെ ഉപദ്രവിച്ച ഒരു സ്വേച്ഛാധിപതിയുടെ ശവകുടീരം പരിപാലിക്കുന്നതിനായി നികുതിദായകരുടെ പണം വിനിയോഗിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിന് രാജ സിങ് കത്തയച്ചിരുന്നു. അതേസമയം ശവകുടീരത്തിന് നേരെയുള്ള ആക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്&#x200d;ധിപ്പിക്കാന്&#x200d; മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ്‌ ഉത്തരവിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/its-time-to-bulldoze-aurangzebs-tomb-bjp-mla-makes-hateful-remarks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി</title>
		<link>https://www.chandrikadaily.com/1ahmedabad-court-withdraws-sedition-case-against-bjp-mla-hardik-patel.html</link>
					<comments>https://www.chandrikadaily.com/1ahmedabad-court-withdraws-sedition-case-against-bjp-mla-hardik-patel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Mar 2025 03:07:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ahmedabad Court]]></category>
		<category><![CDATA[BJP MLA]]></category>
		<category><![CDATA[edition case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332192</guid>

					<description><![CDATA[കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി. ]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി. 2015ലെ പാട്ടിദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനും 4 കൂട്ടാളികൾക്കുമെതിരെ ഫയൽ ചെയ്ത രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അഹമ്മദാബാദ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഗുജറാത്ത് സർക്കാരിന് അനുമതി നൽകി. കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി.</p>
<p>ക്രിമിനൽ നടപടിക്രമ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ബ്രഹ്മഭട്ട് സമർപ്പിച്ച അപേക്ഷയിൽ ശനിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി മനീഷ് പുരോഹിത് ആയിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ കലാപമുണ്ടാക്കാൻ മനഃപൂർവം പ്രവർത്തനങ്ങൾ നടത്തിയതായി ശ്രമിച്ചെന്ന് കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് കോടതി കേസ് പിൻവലിച്ചത്.</p>
<p>‘മനഃപൂർവ്വം, അറിഞ്ഞുകൊണ്ട് വാക്കുകൾ കൊണ്ടോ എഴുത്തുകൾ കൊണ്ടോ പൊതു ക്രമസമാധാനത്തെയും സംസ്ഥാനത്തിന്റെ നിയമപരമായ അധികാരത്തെയും ദുർബലപ്പെടുത്താൻ ഇവർ ശ്രമിച്ചെന്ന് തോന്നുന്നില്ല.</p>
<p>1984ലെ പൊതു സ്വത്തിന് നാശനഷ്ടങ്ങൾ വരുത്തിവയ്ക്കൽ തടയൽ നിയമപ്രകാരം നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും ഇവർക്ക് മേൽ ആരോപിക്കപ്പെട്ടിട്ടില്ല. ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ, കോടതി പ്രതികൾക്കെതിരായ കേസ് പിൻവലിക്കുന്നതിന് അനുമതി നൽകുന്നു,’ കോടതി പറഞ്ഞു.</p>
<p>അതേസമയം ഹർദിക് പട്ടേലിനൊപ്പം മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ് ഷോറയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന ദൽഹി പൊലീസിന്റെ അപേക്ഷ ദൽഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചു.</p>
<p>ഷോറയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ദൽഹി ലെഫ്റ്റനന്റ് ഗവർണർ വി. കെ. സക്‌സേന പിൻവലിച്ചുവെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ ഫെബ്രുവരി 27ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അനുജ് കുമാർ സിങ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>2019 ഓഗസ്റ്റ് 18ന് ഇന്ത്യൻ സൈന്യം കശ്മീരിലെ വീടുകളിൽ കയറി നാട്ടുകാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു ഷോറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.</p>
<p>നിയമപരമായി സാധ്യമല്ലെന്ന് അറിഞ്ഞിട്ടും പട്ടീദാർ അല്ലെങ്കിൽ പട്ടേൽ സമുദായത്തിലെ അംഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രക്ഷോഭം നടത്താൻ പ്രേരിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹാർദിക് പട്ടേലിനും കൂട്ടാളികൾക്കുമെതിരെ കേസ്. 2015ൽ ഹാർദിക് പട്ടേൽ , ദിനേശ് ബംഭാനിയ, ചിരാഗ് പട്ടേൽ, കേതൻ പട്ടേൽ, അൽപേഷ് കതേരിയ എന്നിവർക്കെതിരെ സിറ്റി ക്രൈംബ്രാഞ്ച് കേസ് എടുക്കുകയായിരുന്നു.</p>
<p>2015 ഓഗസ്റ്റ് 25 ന് അഹമ്മദാബാദിൽ പട്ടേൽ സമുദായത്തിന്റെ മെഗാ റാലിക്ക് ശേഷം ഗുജറാത്തിൽ വലിയ തോതിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു പിന്നാലെ ഇതിന് പിന്നിൽ പ്രവർത്തിച്ച ഹാർദിക് പട്ടേലിനെയും കൂട്ടാളികളെയും സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.</p>
<p>ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124A (രാജ്യദ്രോഹം), 121 (കലാപം നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്യുക, അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുക), 121A (വകുപ്പ് 121 പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഗൂഢാലോചന നടത്തുക), 153A (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 153B (ദേശീയ വിരുദ്ധമായ പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.</p>
<p>ഒരുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകയായിരുന്ന ഷെഹ്‌ല റാഷിദ് ഷോറ ഇപ്പോൾ ബി.ജെ.പി അനുകൂലയാണ്. 2023 നവംബറിൽ, എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഷോറ നരേന്ദ്ര മോദിയെയും അമിത് ഷായെയും അഭിനന്ദിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം കശ്മീരിലെ സ്ഥിതി മാറിയെന്നും ഇതിനുള്ള എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കാണെന്ന് അവർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ahmedabad-court-withdraws-sedition-case-against-bjp-mla-hardik-patel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
