<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp mp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-mp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 21 Apr 2025 11:59:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp mp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷണറല്ല, &#8216;മുസ്‌ലിം കമ്മീഷണര്‍&#8217;; മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി</title>
		<link>https://www.chandrikadaily.com/he-is-not-the-election-commissioner-but-the-muslim-commissioner-bjp-mp-made-hate-speech-against-former-election-commissioner.html</link>
					<comments>https://www.chandrikadaily.com/he-is-not-the-election-commissioner-but-the-muslim-commissioner-bjp-mp-made-hate-speech-against-former-election-commissioner.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 21 Apr 2025 11:59:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[muslim commissioner]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338830</guid>

					<description><![CDATA[മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; ഇലക്ഷന്&#x200d; കമ്മീഷണര്&#x200d; എസ്.വൈ ഖുറൈഷിക്കെതിരെ വിദ്വേഷ പരാമര്&#x200d;ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. അദ്ദേഹം ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറല്ല, മറിച്ച് ഒരു &#8216;മുസ്ലീം കമ്മീഷണര്&#x200d;&#8217; ആണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെയും വിമര്&#x200d;ശിച്ച് നടത്തിയ രൂക്ഷ പ്രസ്താവനകള്&#x200d;ക്ക് ഒരു ദിവസത്തിന് ശേഷമാണ് ദുബെ മുന്&#x200d; സിഇസിക്കെതിരെ മതപരമായ പരാമര്&#x200d;ശം നടത്തിയത്.</p>
<p>&#8216;വഖഫ് നിയമം നിസ്സംശയമായും മുസ്‌ലിംകളുടെ ഭൂമികള്&#x200d; തട്ടിയെടുക്കാനുള്ള സര്&#x200d;ക്കാരിന്റെ ഒരു ദുഷ്ട പദ്ധതിയാണ്. സുപ്രീം കോടതി അത് തുറന്നുപറയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഏപ്രില്&#x200d; 17 ന് ഖുറൈഷി എക്സില്&#x200d; കുറിച്ചിരുന്നു.</p>
<p>&#8216;നിങ്ങള്&#x200d; ഒരു തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നില്ല, നിങ്ങള്&#x200d; ഒരു മുസ്ലീം കമ്മീഷണറായിരുന്നു. നിങ്ങളുടെ ഭരണകാലത്ത് ജാര്&#x200d;ഖണ്ഡിലെ സന്താല്&#x200d; പര്&#x200d;ഗാനയില്&#x200d; ഏറ്റവും കൂടുതല്&#x200d; ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്&#x200d;മാരാക്കി.&#8217; ഇതിനു പിന്നാലെ ദുബെ ആരോപിച്ചു.</p>
<p>&#8216;പ്രവാചകന്&#x200d; മുഹമ്മദ് നബിയുടെ ഇസ്‌ലാം ഇന്ത്യയില്&#x200d; വന്നത് 712-ല്&#x200d; ആയിരുന്നു. അതിനുമുമ്പ് ഈ ഭൂമി (വഖഫ്) ഹിന്ദുക്കളുടെയോ ഗോത്രക്കാരുടെയോ, ജൈനരുടെയോ, ആ വിശ്വാസവുമായി ബന്ധപ്പെട്ട ബുദ്ധമതക്കാരുടെയോ വകയായിരുന്നു.&#8217; 1189-ല്&#x200d; ഭക്തിയാര്&#x200d; ഖില്&#x200d;ജി തന്റെ ഗ്രാമമായ വിക്രംശില കത്തിച്ചുകളഞ്ഞതായും വിക്രംശില സര്&#x200d;വകലാശാല ലോകത്തിന് അതിന്റെ &#8216;ആദ്യത്തെ വൈസ് ചാന്&#x200d;സലര്&#x200d;&#8217; നല്&#x200d;കിയത് അതിഷ് ദിപങ്കറാണെന്നും ദുബെ ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/he-is-not-the-election-commissioner-but-the-muslim-commissioner-bjp-mp-made-hate-speech-against-former-election-commissioner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നിങ്ങള്‍ മുസ്‌ലിം കമ്മീഷണറായിരുന്നു&#8217;; വീണ്ടും വിദ്വേഷ പരാമര്‍ശം നടത്തി ബിജെപി എംപി</title>
		<link>https://www.chandrikadaily.com/you-were-the-muslim-commissioner-bjp-mp-made-hate-speech-again.html</link>
					<comments>https://www.chandrikadaily.com/you-were-the-muslim-commissioner-bjp-mp-made-hate-speech-again.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 21 Apr 2025 03:50:29 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[hate speech]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Nishikant Dubey]]></category>
		<category><![CDATA[SY Quraishi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338768</guid>

					<description><![CDATA[മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷിക്കെതിരെയാണ് ദുബെ വിദ്വേഷ പരാമര്‍ശം നടത്തിയത്]]></description>
										<content:encoded><![CDATA[<p>വീണ്ടും വിദ്വേഷ പരാമര്&#x200d;ശവുമായി ബിജെപി എംപി നിഷികാന്ത് ദുബെ. മുന്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്&#x200d; എസ് വൈ ഖുറൈഷിക്കെതിരെയാണ് വിദ്വേഷ പരാമര്&#x200d;ശം നടത്തിയത്. എസ് വൈ ഖുറൈഷിയെ മുസ്ലീം കമ്മീഷണര്&#x200d; എന്ന് നിഷികാന്ത് ദുബെ വിളിച്ചതാണ് വിവാദമായിരിക്കുന്നത്. ഖുറൈഷിയുടെ കാലത്ത് ജാര്&#x200d;ഖണ്ഡിലെ സന്താല്&#x200d; പര്&#x200d;ഗാനയില്&#x200d; ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വോട്ടര്&#x200d;പട്ടികയില്&#x200d; ചേര്&#x200d;ത്തെന്ന് ദുബെ ആരോപിച്ചു. വഖഫ് നിയമം മുസ്ലീങ്ങളുടെ ഭൂമി തട്ടിയെടുക്കാനുള്ള സര്&#x200d;ക്കാരിന്റെ ദുഷ്ട പദ്ധതിയെന്ന ഖുറൈഷിയുടെ വിമര്&#x200d;ശനത്തിന് മറുപടിയായിട്ടായിരുന്നു ദുബെയുടെ വിവാദ പരാമര്&#x200d;ശം.</p>
<p>കഴിഞ്ഞ ദിവസം, സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരെ നടത്തിയ വിമര്&#x200d;ശനം രാഷ്ട്രീയ വിവാദമായി കത്തിനില്&#x200d;ക്കുന്നതിനിടെയാണ് ദുബെ വീണ്ടും വിവാദ പരാമര്&#x200d;ശം നടത്തിയിരിക്കുന്നത്. എന്നാല്&#x200d; വിവാദപരാമര്&#x200d;ശങ്ങളില്&#x200d; പാര്&#x200d;ട്ടി ദുബെയ്ക്ക് പിന്തുണ നല്&#x200d;കിയിട്ടില്ല. അതേസമയം ചീഫ് ജസ്റ്റിനെതിരായ വിവാദ പ്രസ്താവനയില്&#x200d; നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പെട്ട് സുപ്രിംകോടതി അഡ്വക്കേറ്റ് ഓണ്&#x200d; റെക്കോര്&#x200d;ഡ് അറ്റോര്&#x200d;ണി ജനറലിന് കത്തയച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/you-were-the-muslim-commissioner-bjp-mp-made-hate-speech-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഖഫ് ഭേദഗതി നിയമം; ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുള്ള ബിജെപി എംപിമാര്‍ക്കെതിരെ നടപടി എടുക്കണം; കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/1waqf-amendment-act-action-should-be-taken-against-bjp-mps-who-criticized-the-chief-justice-congress.html</link>
					<comments>https://www.chandrikadaily.com/1waqf-amendment-act-action-should-be-taken-against-bjp-mps-who-criticized-the-chief-justice-congress.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 20 Apr 2025 07:19:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[cheif justice]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[India]]></category>
		<category><![CDATA[waqaf bill]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338682</guid>

					<description><![CDATA[ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്‍ നടപടി എടുക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു]]></description>
										<content:encoded><![CDATA[<p>വഖഫ് ഭേദഗതി നിയമത്തിലെ ഹരജികളുമായി ബന്ധപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ വിമര്&#x200d;ശിച്ചുള്ള ബിജെപി എംപിമാരുടെ ആരോപണത്തിനെതിരെ കോണ്&#x200d;ഗ്രസ് രംഗത്ത്. ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ ലോക്‌സഭ സ്പീക്കര്&#x200d; നടപടി എടുക്കണമെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി വേണുഗോപാല്&#x200d; ആവശ്യപ്പെട്ടു.</p>
<p>&#8216; അങ്ങേയറ്റം ഭരണഘടന വിരുദ്ധമായ പ്രസ്താവനയാണ് നിഷികാന്ത് ദുബെയുടെത്. രാജ്യത്തിന്റെ ആരോഗ്യകരമായ അവസ്ഥയ്ക്ക് ഗുരുതര ഭീഷണിയാണിത്. തങ്ങള്&#x200d;ക്ക് അനുകൂലമല്ലാത്ത തീരുമാനങ്ങളുണ്ടാകുമ്പോള്&#x200d; ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തുന്നു. സുപ്രിംകോടതി സ്വമേധയാ കേസെടുക്കണമെന്നും&#8217;- കെ.സി വേണുഗോപാല്&#x200d; പറഞ്ഞു.</p>
<p>&#8216;ഒരാളെ കൊണ്ട് ഒരു കാര്യം പറയിപ്പിക്കുക. എന്നിട്ട് തള്ളി പറയുകയാണ്. താക്കീത് കൊണ്ട് കാര്യമില്ല. എംപിമാര്&#x200d;ക്കെതിരെ നടപടിയെടുക്കാന്&#x200d; ബിജെപി തയ്യാറാണോ എന്നും&#8217;- കെ.സി വേണുഗോപാല്&#x200d; ചോദിച്ചു.</p>
<p>സുപ്രിംകോടതി പരിധി വിടുകയാണെന്നും കോടതി നിയമങ്ങളുണ്ടാക്കാന്&#x200d; തുടങ്ങുകയാണെങ്കില്&#x200d; പാര്&#x200d;ലമെന്റ് മന്ദിരം അടച്ചിടാമെന്നുമാണ് ജാര്&#x200d;ഖണ്ഡില്&#x200d; നിന്നുള്ള ലോക്‌സഭാംഗമായ ദുബേ പറഞ്ഞത്. ദുബെയുടെ അഭിപ്രായത്തെ പിന്താങ്ങുന്ന പ്രസ്താവനയാണ് ഉത്തര്&#x200d;പ്രദേശ് മുന്&#x200d; ഉപമുഖ്യമന്ത്രി കൂടിയായ ദിനേശ് ശര്&#x200d;മ്മ നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1waqf-amendment-act-action-should-be-taken-against-bjp-mps-who-criticized-the-chief-justice-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രി ശിവജിയുടെ പുനര്&#x200d;ജന്മമെന്ന് ബിജെപി എം.പി; ശിവജിയെ അപമാനിച്ചെന്ന് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/bjp-mp-says-that-prime-minister-shivaji-is-reincarnated-the-opposition-insulted-shivaji.html</link>
					<comments>https://www.chandrikadaily.com/bjp-mp-says-that-prime-minister-shivaji-is-reincarnated-the-opposition-insulted-shivaji.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 18 Mar 2025 10:45:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[prime minister]]></category>
		<category><![CDATA[shivaji]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334558</guid>

					<description><![CDATA[കുറച്ചുനാൾ മുമ്പ് ഒരു സന്യാസിയുമായി സംസാരിച്ചെന്നും നരേന്ദ്ര മോദി മുൻ ജന്മത്തിൽ ഛത്രപതി ശിവജി ആയിരുന്നുവെന്ന് സന്യാസി തന്നോട് പറഞ്ഞെന്നും പ്രദീപ് പുരോഹിത് അവകാശപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പുനർജന്മമാണെന്ന് അവകാശപ്പെട്ട് ബിജെപി എംപി പ്രദീപ് പുരോഹിത്. ഒഡിഷയിലെ ബർ​ഗഢിൽ നിന്നുള്ള പാർലമെന്റ് അം​ഗമായ പ്രദീപ് പുരോഹിത് ലോക്സഭയിലാണ് വിചിത്ര വാദം ഉന്നയിച്ചത്. കുറച്ചുനാൾ മുമ്പ് ഒരു സന്യാസിയുമായി സംസാരിച്ചെന്നും നരേന്ദ്ര മോദി മുൻ ജന്മത്തിൽ ഛത്രപതി ശിവജി ആയിരുന്നുവെന്ന് സന്യാസി തന്നോട് പറഞ്ഞെന്നും പ്രദീപ് പുരോഹിത് അവകാശപ്പെട്ടു. രാജ്യത്തെ സമൃദ്ധിയിലേക്ക് നയിക്കാൻ വേണ്ടിയാണ് പുനർജന്മമെന്നും പുരോഹിത് പറഞ്ഞു.</p>
<p>പ്രസ്താവനക്ക് എതിരെ പ്രതിപക്ഷ പാർട്ടികളും മോദി വിമർശകരും രം​ഗത്തെത്തി. ശിവജിയുടെ മഹിമയെ ബിജെപി എംപി അപമാനിച്ചെന്ന് കോൺ​ഗ്രസ് വമർശിച്ചു. ശിവജി മഹാരാജിന്റെ തലപ്പാവ് നരേന്ദ്ര മോദിയുടെ തലയിൽ അണിയിക്കാൻ ശ്രമിക്കുന്നത് ശിവജിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺ​ഗ്രസ് നേതാവ് വർഷ ​ഗെയ്ക്വാദ്. ബിജെപിക്കാരുടെ അസംബന്ധങ്ങൾ നിയന്ത്രിക്കണമെന്നും ശിവജിയെ നരേന്ദ്ര മോദിയുമായി താരതമ്യം ചെയ്യുന്നത് അം​ഗീകരിക്കാനാകില്ലെന്നും ശിവസേന ഉദ്ധവ് വിഭാ​ഗം നേതാവ് പ്രിയങ്ക ചതുർവേദിയും പ്രതികരിച്ചു.</p>
<p>സമൂഹമാധ്യമങ്ങളിലും വിഷയം സജീവ ചർച്ചയാണ്. രണ്ട് ജന്മങ്ങൾക്കിടയിൽ നരേന്ദ്ര മോദി എന്തുചെയ്യുകയായിരുന്നുവെന്നാണ് പ്രദീപ് പുരോഹിതിന്റെ പ്രസ്താവനയെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളിൽ ഒന്ന്. ശിവജി മഹാരാജ് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാ​ഗമല്ലെന്നും ശിവജിയുടെ പാരമ്പര്യത്തിന് രാഷ്ട്രീയ നിറം നൽകുന്നത് ശരിയല്ലെന്നുമാണ് മറ്റൊരു കമന്റ്. സ്തുതിപാടലിന്റെ അങ്ങേയറ്റമെന്നും വിമർശനം.</p>
<p>പ്രദീപ് പുരോഹിത് മാപ്പ് പറയണമെന്ന ആവശ്യവും സമൂഹമാധ്യമങ്ങളിൽ ഒരു വിഭാ​ഗം ഉന്നയിക്കുന്നുണ്ട്. ആദ്യമായല്ല, നരേന്ദ്ര മോദിയെ ചരിത്ര പുരുഷന്മാരോട് ഉപമിച്ച് ബിജെപി നേതാക്കൾ രം​ഗത്തെത്തുന്നത്. 2020ൽ ജ​ഗ് ഭ​ഗവാൻ ​ഗോയൽ എഴുതിയ ആജ് കേ ശിവജി: നരേന്ദ്ര മോദി (ശിവജി – വർത്തമാനകാല ശിവജി) എന്ന പുസ്തകം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2014ൽ നരേന്ദ്ര മോദിയെ മൗര്യ ചക്രവർത്തി അശോകനോട് ഉപമിച്ച ബിജെപി നേതാവ് സുരാജ്നനാടന്റെ പ്രസ്താവനയും വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mp-says-that-prime-minister-shivaji-is-reincarnated-the-opposition-insulted-shivaji.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽ ഗാന്ധി ബൗൺസറെ പോലെ പെരുമാറുന്നു; ബി.ജെ.പി എം.പി</title>
		<link>https://www.chandrikadaily.com/rahul-gandhi-is-behaving-like-a-bouncer-bjp-mp.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-is-behaving-like-a-bouncer-bjp-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 31 Dec 2024 03:26:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324110</guid>

					<description><![CDATA[രാഹുലിനൊപ്പമുണ്ടായിരുന്ന ചില പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; തങ്ങളെ തള്ളിമാറ്റാന്&#x200d; ആരംഭിച്ചുവെന്ന് പ്രതാപ് സാരംഗി ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി ബൗണ്&#x200d;സറെ പോലെയാണ് പെരുമാറുന്നതെന്ന് ബി.ജെ.പി എം.പി പ്രതാപ് ചന്ദ്ര സാരംഗി. ഒഡീഷയിലെ ബാലസോറില്&#x200d; നിന്നുള്ള എം.പിയാണ് സാരംഗി. എ.ബി വാജ്‌പേയിയെ പോലുള്ള പ്രഗല്&#x200d;ഭരായ വ്യക്തികള്&#x200d; വഹിച്ച പദവിയാണ് രാഹുല്&#x200d; ഇപ്പോള്&#x200d; വഹിക്കുന്നതെന്നും സാരംഗി പറഞ്ഞു.</p>
<p>പാര്&#x200d;ലമെന്റില്&#x200d; ഡിസംബര്&#x200d; 19ന് ഉണ്ടായ സംഘര്&#x200d;ഷത്തിനിടെ പരിക്കേറ്റ എം.പിമാരില്&#x200d; ഒരാളായിരുന്നു പ്രതാപ് സാരംഗി. തന്റെ ആരോഗ്യം സംബന്ധിച്ചും സാരംഗി പ്രതികരണം നടത്തി. തന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡിസംബര്&#x200d; 28ന് ആശുപത്രിയില്&#x200d; നിന്ന് ഡിസ്ചാര്&#x200d;ജ് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. പാര്&#x200d;ലമെന്റിലേക്ക് കടക്കുന്ന ഗേറ്റിന് മുന്നില്&#x200d; അംബേദ്കറെ അപമാനിച്ചതില്&#x200d; പ്രതിഷേധിക്കുന്നതിനിടെ രാഹുല്&#x200d; ഗാന്ധി അവിടേക്ക് കടന്നു വരികയായിരുന്നു.</p>
<p>രാഹുലിനൊപ്പമുണ്ടായിരുന്ന ചില പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d; തങ്ങളെ തള്ളിമാറ്റാന്&#x200d; ആരംഭിച്ചുവെന്ന് പ്രതാപ് സാരംഗി ആരോപിച്ചു. ഒരു ബൗണ്&#x200d;സറെ പോലെയാണ് രാഹുല്&#x200d; പെരുമാറിയത്. ലോക്‌സഭ പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>രാഹുല്&#x200d; ഗാന്ധി മുകേഷ് രജ്പുത്ത് എം.പിയെ പിടിച്ചു തള്ളി. രാജ്പുത്ത് എന്റെ ദേഹത്തേക്ക് വീണു. ഇതിനിടെ എന്റെ തല കല്ലില്&#x200d; ചെന്ന് ഇടിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-is-behaving-like-a-bouncer-bjp-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മട്ടന്&#x200d; കഷ്ണം ലഭിച്ചില്ല, കിട്ടിയത് ഗ്രേവി മാത്രം, ബി.ജെ.പി എം.പിയുടെ വിരുന്നില്&#x200d; കൂട്ടത്തല്ല്‌</title>
		<link>https://www.chandrikadaily.com/didnt-get-a-piece-of-mutton-got-only-gravy-stoned-at-bjp-mps-feast.html</link>
					<comments>https://www.chandrikadaily.com/didnt-get-a-piece-of-mutton-got-only-gravy-stoned-at-bjp-mps-feast.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 07:06:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[mutton curry]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317693</guid>

					<description><![CDATA[വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘർഷമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>യു.പിയിലെ  മിർസാപൂർ ജില്ലയിലെ ഭദോഹിയിൽ ബി.ജെ.പി എം.പി സംഘടിപ്പിച്ച വിരുന്നിൽ ആട്ടിറച്ചി കിട്ടാത്തതിനെച്ചൊല്ലി കൂട്ടത്തല്ല്. വിനോദ് ബിന്ദ് എം.പിയുടെ ഓഫീസ് മജ്‌വാൻ അസംബ്ലി മണ്ഡലത്തിലെ ഒരു സമുദായ സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച വിരുന്നിലാണ് സംഘർഷമുണ്ടായത്. ഇതിന്&#x200d;റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.</p>
<p>കൂട്ടത്തല്ലിനിടെ ചിലർ റൊട്ടിയും മട്ടൻകറികളും കവറുകളിലാക്കി സ്ഥലംവിടുന്നതും കാണാമായിരുന്നു.</p>
<p>ഭക്ഷണം വിളമ്പുന്നതിനിടെ എം.പിയുടെ ഡ്രൈവറുടെ സഹോദരൻ മട്ടൻ കഷ്ണങ്ങൾക്കു പകരം ഒരാൾക്ക് ഗ്രേവി മാത്രം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രശ്നം ആരംഭിച്ചത്. ആട്ടിറച്ചി കിട്ടാത്തതിൽ കുപിതനായ യുവാവ് ആദ്യം അസഭ്യം പറഞ്ഞു. ഇതോടെ ഡ്രൈവറുടെ സഹോദരൻ യുവാവിനോട് മാന്യമായി സംസാരിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് വാക്കുതർക്കവും പിന്നീടത് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. ആളുകൾ പരസ്പരം ഏറ്റുമുട്ടി.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">मिर्जापुर</p>
<p>➡️बकरे की बोटी को लेकर हंगामा, मारपीट और बवाल<br />➡️BJP सांसद विनोद बिंद के कार्यालय पर चले लात-घूसे<br />➡️बकरे की बोटी की जगह सिर्फ रसा देने पर भड़के लोग<br />➡️एक हजार लोगों को दावत में आने का न्यौता मिला था<br />➡️लोग दूर-दूर से पहुंचे लेकिन बकरे की बोटी मिली नहीं<br />➡️सांसद के भाई ने… <a href="https://t.co/YUliUrIvbN">pic.twitter.com/YUliUrIvbN</a></p>
<p>&mdash; भारत समाचार | Bharat Samachar (@bstvlive) <a href="https://twitter.com/bstvlive/status/1857318369252483252?ref_src=twsrc%5Etfw">November 15, 2024</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സമീപഗ്രാമങ്ങളിൽനിന്നടക്കം 250ഓളം പേരാണ് പങ്കെടുത്തത്. പുറത്തുനിന്ന് മദ്യപിച്ചെത്തിയ ചിലരാണ് പ്രശ്നമുണ്ടാക്കിയതെന്ന് എം.പിയുടെ ഓഫീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/didnt-get-a-piece-of-mutton-got-only-gravy-stoned-at-bjp-mps-feast.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകര്&#x200d;ക്കെതിരായ അപകീര്&#x200d;ത്തി പരാമര്&#x200d;ശം; ബിജെപി എംപി കങ്കണ റണാവത്തിന് നോട്ടീസയച്ച്‌ കോടതി</title>
		<link>https://www.chandrikadaily.com/defamatory-remarks-against-farmers-court-sent-notice-to-bjp-mp-kangana-ranaut.html</link>
					<comments>https://www.chandrikadaily.com/defamatory-remarks-against-farmers-court-sent-notice-to-bjp-mp-kangana-ranaut.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Nov 2024 06:10:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[court]]></category>
		<category><![CDATA[kangan ranaut]]></category>
		<category><![CDATA[NOTICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317370</guid>

					<description><![CDATA[എംപി-എംഎല്&#x200d;എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്.]]></description>
										<content:encoded><![CDATA[<p>രാഷ്ട്രപിതാവിനും കര്&#x200d;ഷകര്&#x200d;ക്കും എതിരെ അപകീര്&#x200d;ത്തി പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയ സംഭവത്തില്&#x200d; ബിജെപി എംപി കങ്കണ റണാവത്തിനെതിരെ നോട്ടീസ്. എംപി-എംഎല്&#x200d;എ കോടതിയാണ് കങ്കണയ്‌ക്കെതിരെ നോട്ടീസയച്ചത്. കേസില്&#x200d; നവംബര്&#x200d; 28 ന് നേരിട്ട് ഹാജരാകാനും കങ്കണ റണാവത്തിനോട് കോടതി നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
<p>ആഗ്രയിലെ രാജീവ് ഗാന്ധി ബാര്&#x200d; അസോസിയേഷന്&#x200d; പ്രസിഡന്റ് രാമശങ്കര്&#x200d; ശര്&#x200d;മ നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. തന്‌റെ പരാമര്&#x200d;ശങ്ങളിലൂടെ കങ്കണ കര്&#x200d;ഷകരെ പീഡകരും കൊലപാതകികളുമായി മുദ്രകുത്തുകയാണ് ചെയ്തതെന്നും കര്&#x200d;ഷകന്റെ മകന്&#x200d; കൂടിയായ രാമശങ്കര്&#x200d; ശര്&#x200d;മ പറഞ്ഞു.</p>
<p>കേന്ദ്ര സര്&#x200d;ക്കാരിന്റെ കാര്&#x200d;ഷിക നിയമങ്ങള്&#x200d;ക്കെതിരെ കര്&#x200d;ഷകര്&#x200d; നടത്തിയ പ്രതിഷേധത്തിനിടെ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നുവെന്നായിരുന്നു കങ്കണയുടെ പരാമര്&#x200d;ശം. കേന്ദ്രത്തില്&#x200d; ശക്തമായ ഭരണമുണ്ടായിരുന്നില്ലെങ്കില്&#x200d; രാജ്യത്ത് ബംഗ്ലാദേശിന് സമാനമായ സാഹചര്യമുണ്ടാകുമായിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു.</p>
<p>2021 നവംബര്&#x200d; 17ന് കങ്കണ മഹാത്മാ ഗാന്ധിക്കെതിരെ നടത്തിയ പരാമര്&#x200d;ശങ്ങളെ കുറിച്ചും പരാതിയില്&#x200d; പരാമര്&#x200d;ശിച്ചിട്ടുണ്ട്. 1947ല്&#x200d; രാജ്യത്തിന് ലഭിച്ച സ്വാതന്ത്ര്യം മഹാത്മാഗാന്ധിയുടെ ഭിക്ഷാ പാത്രത്തില്&#x200d; നിന്നും എടുത്തതാണെന്നായിരുന്നു കങ്കണയുടെ പാരമര്&#x200d;ശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/defamatory-remarks-against-farmers-court-sent-notice-to-bjp-mp-kangana-ranaut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ വാർത്ത പ്രചരിപ്പിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/case-against-bjp-mp-tejashwi-surya-for-spreading-fake-news.html</link>
					<comments>https://www.chandrikadaily.com/case-against-bjp-mp-tejashwi-surya-for-spreading-fake-news.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 08 Nov 2024 09:13:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[Case]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316752</guid>

					<description><![CDATA[തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു. ]]></description>
										<content:encoded><![CDATA[<p>ർഷക ആത്മഹത്യയെ വഖഫ് ബോർഡുമായുള്ള ഭൂമി തർക്കവുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്. തേജസ്വി സൂര്യക്കൊപ്പം ചില കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.</p>
<p>തൻ്റെ ഭൂമി വഖഫ് ബോർഡ് കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഹാവേരി ജില്ലയിലെ ഒരു കർഷകൻ ആത്മഹത്യ ചെയ്തുവെന്ന് ബെംഗളൂരു സൗത്ത് എം.പിയായ തേജസ്വി സൂര്യ കന്നഡ ന്യൂസ് പോർട്ടലുകൾ ഉദ്ധരിച്ച് പറഞ്ഞിരുന്നു. തുടർന്ന് തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ബി.ജെ.പി എം.പി തേജസ്വി സൂര്യയ്ക്കും രണ്ട് കന്നഡ ന്യൂസ് പോർട്ടലുകളുടെ എഡിറ്റർമാർക്കുമെതിരെയും കേസ് എടുക്കുകയായിരുന്നു.</p>
<p>കാർഷികനഷ്ടവും കടബാധ്യതയും മൂലമായിരുന്നു കർഷകൻ ആത്മഹത്യ ചെയ്തത്. ഇത് വഖഫ് സ്വത്തുക്കളിൽ കർഷകർക്ക് നോട്ടീസ് നൽകിയതിനെച്ചൊല്ലിയുള്ള സമീപകാല വിവാദവുമായി തെറ്റായി ബന്ധപ്പെടുത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.</p>
<p>വഖഫ് ഭേദഗതി ബിൽ 2024ൻ്റെ 31 അംഗ ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റിയുടെ (ജെ.പി.സി) ഭാഗമായ ബെംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയെ കൂടാതെ, ഹവേരി സി.ഇ.എൻ ന്യൂസ് പോർട്ടലുകളായ കന്നഡ ദുനിയ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നിവയുടെ എഡിറ്റർമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.</p>
<p>തെറ്റായ പ്രസ്താവനകളിലൂടെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തിയതിന് ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2) പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഹാവേരി പൊലീസിന്റെ സോഷ്യൽ മീഡിയ മോണിറ്ററിങ് യൂണിറ്റിൻ്റെ ഭാഗമായ പൊലീസ് കോൺസ്റ്റബിൾ സുനിൽ ഹുചനവറിൻ്റെ പരാതിയെ തുടർന്നാണ് കേസ് എടുത്തത്.</p>
<p>‘ഹവേരിയിൽ ഒരു കർഷകൻ തൻ്റെ ഭൂമി വഖഫ് കൈയേറിയതറിഞ്ഞ് ആത്മഹത്യ ചെയ്തു. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനുള്ള അവരുടെ തിടുക്കത്തിൽ, മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രിയും കർണാടകയിൽ വിനാശകരമായ പ്രത്യാഘാതങ്ങൾ അഴിച്ചുവിടുകയാണ്’, നവംബർ 7ന് ബി.ജെ.പി എം.പി സോഷ്യൽ മീഡിയയിൽ കുറിച്ചു. കന്നഡ ദുനിയ ഇ-പേപ്പർ, കന്നഡ ന്യൂസ് ഇ-പേപ്പർ എന്നീ ന്യൂസ് പോർട്ടലിലെ വ്യാജ റിപ്പോർട്ടുകൾ പരാമർശിച്ചാണ് എം.പിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-bjp-mp-tejashwi-surya-for-spreading-fake-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശ്ചിമബം​ഗാളിൽ ആശ്രമത്തിലെ സന്യാസിയെ മർദിച്ച് ബിജെപി എംപി; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/bjp-mp-beat-up-monk-in-west-bengal-protest.html</link>
					<comments>https://www.chandrikadaily.com/bjp-mp-beat-up-monk-in-west-bengal-protest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 14 Oct 2024 06:30:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bjp mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313335</guid>

					<description><![CDATA[സംഭവത്തിൽ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ന​ഗരത്തിൽ വൻ പ്രതിഷേധമാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്നത്.]]></description>
										<content:encoded><![CDATA[<p>പശ്ചിമബം​ഗാളിൽ ആശ്രമത്തിലെ സന്യാസിയെ മർദിച്ച് ബിജെപി എംപി. കുച്ച് ബെഹാർ ജില്ലയിലെ സീതായിലെ രാമകൃഷ്ണ വിവേകാനന്ദ സേവാ ആശ്രമത്തിലെ സന്യാസിയെ ബിജെപി രാജ്യസഭാ എംപിയായ അനന്ത് മഹാരാജ് പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.</p>
<p>സംഭവത്തിൽ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ന​ഗരത്തിൽ വൻ പ്രതിഷേധമാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്നത്. പ്രതിഷേധക്കാർ റോഡ് ഉപരോധിക്കുകയും ടയറുകളടക്കം കൂട്ടിയിട്ട് കത്തിക്കുകയും പ്രകടനം നടത്തുകയും ചെയ്തു.</p>
<p>ഞായറാഴ്ച സീതായിലെ രാമകൃഷ്ണ വിവേകാനന്ദ സേവാശ്രമത്തിൽ എത്തിയ അനന്ത് മഹാരാജ്, പേരും വിദ്യാഭ്യാസ യോഗ്യതയും ചോദിച്ച് ആശ്രമത്തിലെ സന്യാസി വിജ്ഞാനാനന്ദ തീർഥ മഹാരാജുമായി തർക്കമുണ്ടായി. തുടർന്ന് ആശ്രമത്തിൽനിന്ന് പുറത്തുപോകുന്നതിന് മുമ്പ് സന്യാസിയെ പിടിച്ചുതള്ളുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.</p>
<p>അനന്ത് മഹാരാജ് ആശ്രമം വിട്ടതോടെ, സംഭവമറിഞ്ഞെത്തിയ നാട്ടുകാർ എംപിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സീതായ് മാതഭംഗ റോഡ് ഉപരോധിച്ചു. പിന്നീട് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ചു.</p>
<p>എന്നാൽ താൻ സന്യാസിയെ മർദിച്ചില്ലെന്നാണ് എംപി പറയുന്നത്. &#8216;താൻ ആശ്രമത്തിൽ ചെന്ന് സന്യാസിയുടെ പേരും ഐഡി കാർഡും വിദ്യാഭ്യാസ യോഗ്യതയും ചോദിച്ചെങ്കിലും അദ്ദേഹം ഒന്നും പറയാൻ തയാറായില്ല. ഒരു മർദനവും ഉണ്ടായില്ല. എന്നാൽ താനും സംഘവും ആശ്രമത്തിൽ നിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധിക്കുകയായിരുന്നു&#8217;- അനന്ത് മഹാരാജ് അവകാശപ്പെട്ടു.</p>
<p>സംഭവത്തിൽ എംപിക്കെതിരെ ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസ് രം​ഗത്തെത്തി. സന്യാസിക്കു നേരെയുണ്ടായ കൈയേറ്റത്തെ അപലപിച്ച തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മന്ത്രിയുമായ ഉദയൻ ഗുഹ, ഉചിതമായ നടപടി സ്വീകരിക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mp-beat-up-monk-in-west-bengal-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്വന്തം ജനങ്ങളെ സഹായിക്കാതെ വയനാടിനെ സഹായിക്കുന്നു&#8217;; കർണാടകയിൽ വിദ്വേഷത്തിന് തിരികൊളുത്തി ബി.ജെ.പി</title>
		<link>https://www.chandrikadaily.com/helping-wayanad-without-helping-its-own-people-bjp-has-ignited-hatred-in-karnataka.html</link>
					<comments>https://www.chandrikadaily.com/helping-wayanad-without-helping-its-own-people-bjp-has-ignited-hatred-in-karnataka.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 05 Aug 2024 12:22:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp mp]]></category>
		<category><![CDATA[hate speech]]></category>
		<category><![CDATA[Karanataka]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304713</guid>

					<description><![CDATA[കര്&#x200d;ണാടകയില്&#x200d; പ്രളയദുരിതബാധിതര്&#x200d;ക്ക് സഹായം നല്&#x200d;കാന്&#x200d; പരാജയപ്പെട്ട സര്&#x200d;ക്കാറാണ് വയനാട്ടില്&#x200d; സഹായം നല്&#x200d;കുന്നത്' -തേജസ്വി സൂര്യ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>വയനാട്ടിലെ ഉരുള്&#x200d;പൊട്ടലില്&#x200d; 100 വീടുകള്&#x200d; നിര്&#x200d;മിച്ചുനല്&#x200d;കാനുള്ള കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തെ വിമര്&#x200d;ശിച്ച് ബി.ജെ.പി എം.പിയും യുവമോര്&#x200d;ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യ. &#8216;രാഹുല്&#x200d; ഗാന്ധിയുടെ താല്&#x200d;പര്യപ്രകാരമാണ് സിദ്ധരാമയ്യുടെ പ്രഖ്യാപനം. കര്&#x200d;ണാടകയെ കോണ്&#x200d;ഗ്രസ് അതിന്റെ എ.ടി.എം ആയി ഉപയോഗിക്കുകയാണ്. കര്&#x200d;ണാടകയില്&#x200d; പ്രളയദുരിതബാധിതര്&#x200d;ക്ക് സഹായം നല്&#x200d;കാന്&#x200d; പരാജയപ്പെട്ട സര്&#x200d;ക്കാറാണ് വയനാട്ടില്&#x200d; സഹായം നല്&#x200d;കുന്നത്&#8217; -തേജസ്വി സൂര്യ ആരോപിച്ചു.</p>
<p>&#8216;കര്&#x200d;ണാടകയെ തങ്ങളുടെ എ.ടി.എമ്മാക്കി നാണംകെട്ട മുതലെടുപ്പ് തുടരുകയാണ് കോണ്&#x200d;ഗ്രസ്. രാഹുല്&#x200d; ഗാന്ധി വയനാടിന് 100 വീടുകള്&#x200d; പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്, തന്റെ നേതാവിന്റെ ആഗ്രഹം സഫലീകരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ചെലവില്&#x200d; വീടുകള്&#x200d; നിര്&#x200d;മിച്ചുനല്&#x200d;കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. കര്&#x200d;ണാടകയിലെ മല്&#x200d;നാട് മേഖലയിലെ ജനങ്ങള്&#x200d; കടുത്ത പ്രളയവും ഉരുള്&#x200d;പൊട്ടലും നേരിട്ടിട്ട് അവര്&#x200d;ക്ക് സഹായം നല്&#x200d;കാന്&#x200d; പരാജയപ്പെട്ട സര്&#x200d;ക്കാറാണിത്. കര്&#x200d;ണാടകയില്&#x200d; ദുരിതമനുഭവിക്കുന്നവര്&#x200d;ക്ക് എത്രയും വേഗം സഹായം നല്&#x200d;കാന്&#x200d; സിദ്ധരാമയ്യ തയ്യാറാകുമോ? കന്നഡക്കാരുടെ ആവശ്യങ്ങള്&#x200d;ക്ക് മുന്&#x200d;ഗണന നല്&#x200d;കുമോ? ഉത്തരാഖണ്ഡ് പോലെയുള്ള മറ്റ് സംസ്ഥാനങ്ങള്&#x200d;ക്ക് സഹായം നല്&#x200d;കുമോ? പറ്റില്ല എന്നാണെങ്കില്&#x200d;, തന്റെ നേതാവിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഫണ്ട് ചെലവഴിക്കുന്നതില്&#x200d; സിദ്ധരാമയ്യ മറുപടി പറയേണ്ടിവരും&#8217; -തേജസ്വി സൂര്യ എക്‌സ് പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>വയനാട്ടിലെ ദുരിതബാധിതര്&#x200d;ക്ക് വേണ്ടി 100 വീടുകള്&#x200d; നിര്&#x200d;മിച്ച് നല്&#x200d;കുമെന്ന് കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കര്&#x200d;ണാടകയുടെ എല്ലാ പിന്തുണയും ഉറപ്പുനല്&#x200d;കും. തങ്ങള്&#x200d; ഒരുമിച്ച് വയനാടിന്റെ പുനര്&#x200d;നിര്&#x200d;മാണം സാധ്യമാക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. എന്നാല്&#x200d;, ഈ പ്രഖ്യാപനത്തെ രാഷ്ട്രീയമായി ഉപയോഗിച്ച് നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് തേജസ്വി സൂര്യയുടെ നേതൃത്വത്തില്&#x200d; ബി.ജെ.പി നടത്തുന്നതെന്ന് വിമര്&#x200d;ശനമുയര്&#x200d;ന്നുകഴിഞ്ഞു.</p>
<p>നേരത്തെ, ദുരന്തമേഖലയിലെത്തിയ വയനാട് എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്&#x200d; ഗാന്ധി 100 വീടുകള്&#x200d; കോണ്&#x200d;ഗ്രസ് നിര്&#x200d;മിച്ചുനല്&#x200d;കുമെന്ന് പ്രഖ്യാപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/helping-wayanad-without-helping-its-own-people-bjp-has-ignited-hatred-in-karnataka.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
