<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BJP-RSS &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-rss/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Jan 2023 17:43:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BJP-RSS &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബി.ബി.സിയെ ഭയക്കുന്ന സംഘ്പരിവാര്&#x200d;</title>
		<link>https://www.chandrikadaily.com/sangh-parivar-is-afraid-of-bbc.html</link>
					<comments>https://www.chandrikadaily.com/sangh-parivar-is-afraid-of-bbc.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Jan 2023 17:43:46 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bbc]]></category>
		<category><![CDATA[bbc documentary]]></category>
		<category><![CDATA[BJP-RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234498</guid>

					<description><![CDATA[2002 ഫിബ്രവരിയിലായിരുന്നു മുസ്‌ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കലാപം അരങ്ങേറിയത്. ബ്രിട്ടീഷ് അധികാരികള്&#x200d; നടത്തുന്ന അന്വേഷണത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്&#x200d;ട്ട് അതേവര്&#x200d;ഷം മെയ് 6 ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. സംഭവം കഴിഞ്ഞ് 20 വര്&#x200d;ഷത്തിന് ശേഷമുണ്ടായ പുതിയ വെളിപ്പെടുത്തലൊന്നുമല്ല ബി.ബി.സിയുടേത്]]></description>
										<content:encoded><![CDATA[<p><strong>സുഫ്‌യാന്&#x200d; അബ്ദുസ്സലാം</strong></p>
<p>ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട വസ്തുതകള്&#x200d; വെളിപ്പെടുത്തിക്കൊണ്ട് &#8216;ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്&#x200d;&#8217; എന്ന പേരില്&#x200d; ബി. ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയതോടെ സംഘ്പരിവാര്&#x200d; കേന്ദ്രങ്ങള്&#x200d; ഞെട്ടിയിരിക്കുകയാണ്. ഡോക്യുമെന്ററി മാലോകര്&#x200d; കാണാതെ നോക്കാനുള്ള വിറളിപിടിച്ച ഓട്ടത്തിലാണവര്&#x200d;. ഡോക്യുമെന്ററിയെ അധികാരത്തിന്റെ മുഷ്‌ക്ക് ഉപയോഗിച്ചുബ്ലോക്ക് ചെയ്യാനാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനം. ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ടെക്‌നോളജി റൂള്&#x200d;സ് പ്രകാരമുള്ള അധികാരങ്ങള്&#x200d; ഉപയോഗിച്ച് കേന്ദ്ര വാര്&#x200d;ത്താവിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഡോക്യുമെന്ററിയുടെ യുട്യൂബ് വീഡിയോകളും അവ ആക്‌സസ് ചെയ്യാനുള്ള ട്വിറ്റര്&#x200d; ലിങ്കുകളും ബ്ലോക്ക് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. ബ്രിട്ടീഷുകാരന്റെ പഴയ കൊളോണിയല്&#x200d; മാനസികാവസ്ഥയാണ് ഡോക്യുമെന്ററിയുടെ പിന്നിലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആരോപണം. എന്നാല്&#x200d; ബ്രിട്ടീഷ് അധികൃതര്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ ആരോപണത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്.</p>
<p>ജനുവരി 21 ന് മുതിര്&#x200d;ന്ന മാധ്യമപ്രവര്&#x200d;ത്തകന്&#x200d; കരണ്&#x200d; ഥാപ്പറുമായി നടത്തിയ അഭിമുഖത്തില്&#x200d; മുന്&#x200d; ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും നയതന്ത്രരംഗത്തെ പ്രമുഖനുമായ ജാക്ക് സ്‌ട്രോയാണ് ബി.ബി.സി ഡോക്യൂമെന്ററിയെയും അതിലെ ഉള്ളടക്കത്തെയും ശരിവെച്ചത്. 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് ബ്രിട്ടീഷ് സര്&#x200d;ക്കാര്&#x200d; സ്വന്തം നിലക്ക് അന്വേഷണം നടത്തിയിട്ടുണ്ടെന്നും അതിന്റെ പ്രതിഫലനമാണ് ബി.ബി.സി ഡോക്യുമെന്ററിയിലെ ഉള്ളടക്കമെന്നും ജാക്ക് സ്‌ട്രോ തുറന്നുപറയുന്നു. ബ്രിട്ടനിലെ ഗുജറാത്തി മുസ്‌ലിം വംശജരായ പൗരന്മാര്&#x200d; ഗുജറാത്തില്&#x200d; ജീവിക്കുന്ന തങ്ങളുടെ ബന്ധുമിത്രാദികളുടെ കാര്യത്തില്&#x200d; പ്രകടിപ്പിച്ച ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടീഷ് സര്&#x200d;ക്കാര്&#x200d; അന്വേഷണം നടത്തിയിരുന്നത് എന്നാണ് സ്‌ട്രോ വ്യക്തമാക്കുന്നത്. തന്റെ നിയോജകമണ്ഡലമായിരുന്ന ബ്ലാക്ക്‌ബേണ്&#x200d; ഉള്&#x200d;പ്പെടെയുള്ള ബ്രിട്ടനിലെ നിരവധി പ്രദേശങ്ങളില്&#x200d; താമസിക്കുന്ന ലക്ഷക്കണക്കിന് ഗുജറാത്തികള്&#x200d; വലിയ വിഷമത്തിലും ആശങ്കയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഗുജറാത്തില്&#x200d; നടന്ന വര്&#x200d;ഗീയ കലാപങ്ങളില്&#x200d; അവരുടെ കുടുംബങ്ങളില്&#x200d;പെട്ട പലര്&#x200d;ക്കും ജീവഹാനി സംഭവിക്കുകയും സ്വന്തം ഭൂമി ഉപേക്ഷിച്ചുപോവേണ്ടിവരികയും ചെയ്ത സംഭവങ്ങള്&#x200d; തനിക്കറിയാമെന്നും അത്തരമൊരു സാഹചര്യത്തില്&#x200d; ഗുജറാത്തില്&#x200d; നടന്ന വംശഹത്യക്കെതിരെ ഇന്ത്യയിലെ അന്നത്തെ ബ്രിട്ടീഷ് ഹൈകമ്മീഷണര്&#x200d; റോബര്&#x200d;ട്ട് യംഗ് അന്വേഷണം ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു. മറ്റൊരു രാജ്യത്ത് നടന്ന കൂട്ടക്കൊലയെകുറിച്ച് സ്വന്തം നിലക്ക് യു.കെ അന്വേഷണം നടത്താനുണ്ടായ സാഹചര്യം അതായിരുന്നുവെന്ന് മുന്&#x200d; ആഭ്യന്തര സെക്രട്ടറി കൂടിയായ ജാക്ക് സ്‌ട്രോ പറയുന്നു.</p>
<p>2002 ഫിബ്രവരിയിലായിരുന്നു മുസ്‌ലിം ഉന്മൂലനം ലക്ഷ്യമിട്ടുള്ള ഗുജറാത്ത് കലാപം അരങ്ങേറിയത്. ബ്രിട്ടീഷ് അധികാരികള്&#x200d; നടത്തുന്ന അന്വേഷണത്തെ കുറിച്ചുള്ള വിശദമായ റിപ്പോര്&#x200d;ട്ട് അതേവര്&#x200d;ഷം മെയ് 6 ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. സംഭവം കഴിഞ്ഞ് 20 വര്&#x200d;ഷത്തിന് ശേഷമുണ്ടായ പുതിയ വെളിപ്പെടുത്തലൊന്നുമല്ല ബി.ബി.സിയുടേത് എന്നത് വ്യക്തമാണ്. ഗുജറാത്ത് കലാപത്തിന്റെ പേരില്&#x200d; ഗുജറാത്ത്, ഇന്ത്യന്&#x200d; സര്&#x200d;ക്കാറുകളെ അപലപിച്ചുകൊണ്ട് പരസ്യമായി രംഗത്ത് വന്നത് ബ്രിട്ടന്&#x200d; മാത്രമായിരുന്നില്ല. ബ്രിട്ടന്റെ നിലപാടിനോട് യോജിച്ചുകൊണ്ട് യൂറോപ്യന്&#x200d; യൂനിയനും രംഗത്തുവന്നിരുന്നു. ഇന്ത്യയിലെ ജര്&#x200d;മ്മന്&#x200d;, ഡച്ച് നയതന്ത്രകാര്യാലയങ്ങളും ബ്രിട്ടന്റെ നിലപാടിനോട് യോജിച്ചു ഗുജറാത്തിലെ നിരപരാധരായ സാധാരണക്കാര്&#x200d; നിഷ്ഠൂരമായി കൊലചെയ്യപ്പെട്ട സംഭവങ്ങളെ വെളിച്ചത്തുകൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഗുജറാത്ത് സര്&#x200d;ക്കാറും പൊലീസും പക്ഷപാതപരമായ സമീപനമാണ് പുലര്&#x200d;ത്തുന്നതെന്നും അവര്&#x200d; ആരോപിച്ചിരുന്നു. സംഭവത്തെതുടര്&#x200d;ന്ന് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്ക യാത്രാവിലക്ക് ഏര്&#x200d;പ്പെടുത്തുകയും ചെയ്തിരുന്നു. ഗുജറാത്ത് കൂട്ടക്കൊലയുടെ ദൃശ്യങ്ങള്&#x200d; കണ്ട വിദേശ രാജ്യങ്ങളിലെ വിവിധ നേതാക്കള്&#x200d; &#8216;ഹൃദയഭേദകം&#8217; എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. 1992 ല്&#x200d; ബാബരി മസ്ജിദിന്റെ തകര്&#x200d;ച്ചയോടെ ഇന്ത്യ ലോകത്തിന്റെ മുമ്പില്&#x200d; നാണം കെട്ടിരുന്നുവെങ്കില്&#x200d; പത്തുവര്&#x200d;ഷം കഴിഞ്ഞ് 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയോടെ ഇന്ത്യയെ കുറിച്ച് &#8216;അസഹിഷ്ണുതയുടെ കേദാരം&#8217; എന്ന് വിദേശരാജ്യങ്ങള്&#x200d; വിശേഷിപ്പിക്കുന്ന അവസ്ഥയുണ്ടായി.</p>
<p>ജാക്ക് സ്‌ട്രോകരണ്&#x200d; ഥാപ്പര്&#x200d; അഭിമുഖത്തെ കുറിച്ച് &#8216;നിയോ കൊളോണിയല്&#x200d;&#8217; എന്നാണ് ഇന്ത്യന്&#x200d; വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ച്ചി വിശേഷിപ്പിച്ചത്. വിഷയത്തിന്റെ മര്&#x200d;മ്മത്തില്&#x200d; നിന്നുള്ള ഒളിച്ചോട്ടമാണിത്. ഗുജറാത്ത് കലാപത്തിലെ കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാരുകളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള നിലപാടുകള്&#x200d; സ്വീകരിച്ചത് ബ്രിട്ടന്&#x200d; മാത്രമായിരുന്നില്ല എന്ന യാഥാര്&#x200d;ഥ്യം മറച്ചുപിടിച്ചുകൊണ്ടാണ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ലോകത്തെ പ്രമുഖ രാജ്യങ്ങളെല്ലാം ഇന്ത്യന്&#x200d; ഭരണകൂടം സ്വീകരിച്ച നിലപാടിനെ വിമര്&#x200d;ശിച്ചും അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്കിനെ കുറ്റപ്പെടുത്തിയുമാണ് സംസാരിച്ചിരുന്നത് എന്ന വസ്തുത മറച്ചുവെച്ചുകൊണ്ടും ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തിയും രക്ഷപ്പെടാനാണ് സംഘ്പരിവാര്&#x200d; ശ്രമിക്കുന്നത്. നിയോ കൊളോണിയലിസം എന്ന് പറഞ്ഞുകൊണ്ട് ബി.ബി.സി ഡോക്യുമെന്ററിയെ നേരിടുന്ന പരിവാറുകാര്&#x200d;ക്ക് പഴയ ബ്രിട്ടീഷ് കൊളോണിയലിസത്തോടുണ്ടായിരുന്ന പ്രണയം മറക്കാന്&#x200d; സാധിക്കുമോ? പഴയ കാലങ്ങളിലെ സംഘ്ബ്രിട്ടീഷ് &#8216;ഷൂ കഥകളെ&#8217; മൂടിവെക്കാന്&#x200d; സാധിക്കുമോ?</p>
<p>ഗോധ്ര സംഭവത്തെ തുടര്&#x200d;ന്ന് ഗുജറാത്തിലെ വിവിധ പ്രദേശങ്ങളില്&#x200d; മുസ്‌ലിം ജനവിഭാഗങ്ങളെ പ്രത്യേകം ലക്ഷ്യമാക്കിക്കൊണ്ടാണ് പൊലീസ് പ്രവര്&#x200d;ത്തിച്ചത്. ഇത് കേവലം ആരോപണങ്ങളല്ല, ഹ്യൂമന്&#x200d; വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകളാണ് ഈ യാഥാര്&#x200d;ഥ്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. ഗുജറാത്തിലെ ന്യൂനപക്ഷ സമുദായത്തില്&#x200d;പെട്ട സ്ത്രീകളുടെ മേല്&#x200d; ഭീകരമായ ലൈംഗികാതിക്രമങ്ങള്&#x200d; നടന്നു എന്ന് റിപ്പോര്&#x200d;ട്ട് ചെയ്തത് യു.കെ, ഫ്രാന്&#x200d;സ്, ജര്&#x200d;മ്മനി, ശ്രീലങ്ക എന്നിവിടങ്ങളില്&#x200d;നിന്നുള്ള വനിതാ അന്താരാഷ്ട്ര വിദഗ്ധര്&#x200d; ചേര്&#x200d;ന്ന് രൂപീകരിച്ച &#8216;അന്താരാഷ്ട്ര വസ്തുതാന്വേഷണ സമിതി&#8217;യാണ്. നൂറു കണക്കിന് പെണ്&#x200d;കുട്ടികളെ ബലാല്&#x200d;സംഗം ചെയ്ത് ചുട്ടുകരിക്കുകയും കുട്ടികളെ പെട്രോള്&#x200d; കുടിപ്പിച്ച് തീവെക്കുകയും ചെയ്ത സംഭവങ്ങള്&#x200d; അരങ്ങേറി. വീടുകളില്&#x200d; വെള്ളം കയറ്റി വൈദ്യുതാഘാതം ഏല്&#x200d;പ്പിച്ച് കൊലപ്പെടുത്തിയ സംഭവങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തു. നരോദപാട്യയില്&#x200d; അടക്കമുള്ള ഗുജറാത്തിലെ നിരവധി കുഴിമാടങ്ങള്&#x200d; ഗുജറാത്ത് കലാപത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളാണ്. കൂട്ടക്കൊല റിപ്പോര്&#x200d;ട്ട് ചെയ്യാനെത്തിയ ധാരാളം മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ആക്രമണങ്ങള്&#x200d;ക്ക് വിധേയരായി.</p>
<p>ഇന്ത്യയിലെ അറിയപ്പെടുന്ന നിയമപണ്ഡിതരും മനുഷ്യാവകാശപ്രവര്&#x200d;ത്തകരുമായിരുന്ന വി.ആര്&#x200d; കൃഷ്ണയ്യര്&#x200d;, പി.ബി സാവന്ത് തുടങ്ങിയവര്&#x200d; നേതൃത്വം നല്&#x200d;കിയിരുന്ന &#8216;കണ്&#x200d;സേണ്&#x200d;ഡ് സിറ്റിസണ്&#x200d; ട്രിബ്യുണല്&#x200d;&#8217; (ഇഇഠ), പ്രമുഖ പാരിസ്ഥിതിക പണ്ഡിത വന്ദന ശിവ, പ്രമുഖ മാധ്യമപ്രവര്&#x200d;ത്തക ഡിയോണ്&#x200d; ബുന്&#x200d;ഷ തുടങ്ങി ഗുജറാത്ത് കൂട്ടക്കൊലയുടെ വസ്തുതകള്&#x200d; അന്വേഷണം നടത്തിയവര്&#x200d; പുറത്തുവിട്ട വിവരങ്ങളില്&#x200d; ചിലത് മാത്രമാണിത്. ചരിത്ര പണ്ഡിതനായ ജ്ഞാനേന്ദ്ര പാണ്ഡെ ഈ ആക്രമണങ്ങളെ &#8216;കലാപം&#8217; എന്നല്ല വിളിക്കേണ്ടതെന്നും ഭരണകൂട ഭീകരതയെന്നും സംഘടിത രാഷ്ട്രീയ കൂട്ടക്കൊലകള്&#x200d; എന്നുമെല്ലാമാണ് വിശേഷിപ്പിക്കേണ്ടത് എന്നുമാണ് പറഞ്ഞിരുന്നത്. ഇന്ത്യന്&#x200d; രാഷ്ട്രീയത്തെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്ത പ്രമുഖ അമേരിക്കന്&#x200d; പൊളിറ്റിക്കല്&#x200d; സയന്റ്റിസ്റ്റ് പോള്&#x200d; ബ്രാസ് ഗുജറാത്ത് കൂട്ടക്കൊലയെ വിശേഷിപ്പിച്ചത് മുസ്‌ലിം വിരുദ്ധ വംശഹത്യ എന്നായിരുന്നു. വി.എച്ച്.പിയും ബജ്‌റംഗ്ദളും നടത്തിയ ഗൂഢാലോചനയായിരുന്നു ഗുജറാത്ത് കൂട്ടക്കൊല എന്നാണ് മറ്റൊരു അമേരിക്കന്&#x200d; രാഷ്ട്രീയ മീമാംസകനായ പ്രൊഫ. സ്‌കോട്ട് ഹിബ്ബാര്&#x200d;ഡ് വിശേഷിപ്പിച്ചത്. അറിയപ്പെടുന്ന ഇന്ത്യന്&#x200d; സോഷ്യോളജിസ്റ്റ് ദീപാന്ദര്&#x200d; ഗുപ്തയും പൊലീസിന്റെയും ഭരണകൂടത്തിന്റെയും പങ്ക് വിളിച്ചുപറഞ്ഞിട്ടുണ്ട്. ബി.ജെ.പി നേതാക്കള്&#x200d; ആരോപിക്കുന്നത് പോലെ ഇവരാരും നിയോ കൊളോണിയലിസ്റ്റുകള്&#x200d; ആയിരുന്നില്ല. സാധാരണക്കാരായ ആയിരങ്ങളുടെ ജീവനെടുത്ത കൂട്ടക്കൊലയുടെ പിന്നാമ്പുറ കഥകള്&#x200d; ബി.ബി.സി പുറത്തുവിടുമ്പോള്&#x200d; അതിന് നേതൃത്വം കൊടുത്തവര്&#x200d; രാജ്യം ഭരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കൂട്ടക്കൊലയെക്കുറിച്ചുള്ള ഏതൊരു വാര്&#x200d;ത്തയും അവരുടെ നെഞ്ചില്&#x200d; തീകോരിയിടുക സ്വാഭാവികമാണ്. ഇഹ്‌സാന്&#x200d; ജാഫ്‌റി, ബില്&#x200d;കീസ് ബാനു, ബെസ്റ്റ് ബേക്കറി തുടങ്ങിയ പേരുകളെല്ലാം അവരുടെ സൈ്വര്യം കെടുത്തിക്കൊണ്ടേയിരിക്കും. ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ കൂട്ടക്കുരുതിയിലൂടെ ഇല്ലാതാക്കാന്&#x200d; ശ്രമിച്ചിരുന്നവര്&#x200d; ഇപ്പോള്&#x200d; രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിംകളുടെ പൗരത്വം തന്നെ ഇല്ലാതാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്.</p>
<p>ഗുജറാത്തില്&#x200d; നടത്തിയ വികസനത്തെ ഉയര്&#x200d;ത്തിക്കാട്ടി രക്ഷപ്പെടാനാണ് സംഘ്പരിവാര്&#x200d; എക്കാലവും ശ്രമിച്ചുവന്നിട്ടുള്ളത്. എന്നാല്&#x200d; എത്രയെത്ര വികസനമുണ്ടായാലും ഇല്ലെങ്കിലും ഗുജറാത്തില്&#x200d; കൊല്ലപ്പെട്ട ആയിരങ്ങളുടെ ആത്മാക്കള്&#x200d; എക്കാലവും സംഘ്പരിവാറിനെ വേട്ടയാടിക്കൊണ്ടിരിക്കും. മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ഒപ്പിയെടുത്ത ചിത്രങ്ങളും ചാനലുകള്&#x200d; രേഖപ്പെടുത്തിവെച്ച ദൃശ്യങ്ങളും കൂട്ടക്കൊലയുടെ സാക്ഷികളായി എക്കാലവും ലോകത്തിന് മുമ്പില്&#x200d; അവതരിച്ചു കൊണ്ടേയിരിക്കും. ബി.ബി.സിയുടെ ഡോക്യുമെന്ററി ബ്ലോക്ക് ചെയ്തതുകൊണ്ട് മാത്രം ഗുജറാത്തില്&#x200d; നടന്ന സംഭവങ്ങളുടെ യാഥാര്&#x200d;ഥ്യം ലോകം മനസ്സിലാക്കാതെ പോവുമെന്ന് സംഘ്പരിവാര്&#x200d; ധരിക്കുന്നുവെങ്കില്&#x200d; അത് കേവലം മിഥ്യാധാരണ മാത്രമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sangh-parivar-is-afraid-of-bbc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;.എസ്.എസും മുസ്‌ലിംകളും</title>
		<link>https://www.chandrikadaily.com/rss-and-muslims-article-by-shamseer-kollath.html</link>
					<comments>https://www.chandrikadaily.com/rss-and-muslims-article-by-shamseer-kollath.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 19 Oct 2022 11:01:56 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219626</guid>

					<description><![CDATA[നീതിയുടെ അളവുകോല്&#x200d; വോട്ടും അധികാരവും മാത്രമല്ലെന്ന് ലോകചരിത്രം പലവുരു പഠിപ്പിച്ചതാണ്. ശുദ്ധന്മാര്&#x200d; ചിലപ്പോള്&#x200d; ദുഷ്ടന്റെ ഫലം ചെയ്‌തേക്കുമെന്ന ചൊല്ല് വെറുതയല്ല പഴമക്കാര്&#x200d; പറഞ്ഞ് വെച്ചതെന്നാണ് അഞ്ചംഗ സംഘത്തിന്റെ ആര്&#x200d;.എസ്.എസ് ദൗത്യം കണ്ടപ്പോള്&#x200d; തോന്നിയത്.]]></description>
										<content:encoded><![CDATA[<p><strong>ഷംസീര്&#x200d; കേളോത്ത്</strong></p>
<p>കഴിഞ്ഞ ബുധനാഴ്ചയാണ് ഡല്&#x200d;ഹി ഗുഡ്ഗാവിലെ ഭോറാകാലാനില്&#x200d; സ്ഥിതിചെയ്യുന്ന പള്ളിയിലേക്ക് ഒരു സംഘം ഇരച്ച് കയറി ആരാധനയ്‌ക്കെത്തിയവരെ മര്&#x200d;ദ്ദിക്കുകയും പള്ളിക്ക് താഴിട്ട് പൂട്ടുകയും ചെയ്തത്. പൊതുസ്ഥലത്തല്ല, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്&#x200d; ഏറെ കാലമായി നിലകൊള്ളുന്ന ആരാധനാലയമാണ് അക്രമിക്കപ്പെട്ടത്. പള്ളിയില്&#x200d; ആളുകളെകൂട്ടി പ്രദേശത്ത് മുസ്‌ലിം സാന്നിധ്യം വര്&#x200d;ധിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന വാദമുയര്&#x200d;ത്തി യാണ് അക്രമികള്&#x200d; മസ്ജിദ് അക്രമിച്ചത്. തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളാണ് അക്രമത്തിന് പിന്നില്&#x200d;. സംഭവം പരാമര്&#x200d;ശിക്കാനുള്ള കാരണം കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പാണ്ആര്&#x200d;.എസ്.എസ് നേതാവ് മോഹന്&#x200d; ഭാഗവതും ഉയര്&#x200d;ന്ന ഉദ്യോഗങ്ങളില്&#x200d;നിന്ന് വിരമിച്ച വരേണ്യപാശ്ചാത്തലമുള്ള ചില മുസ്‌ലിം വ്യക്തികളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ആര്&#x200d;.എസ്.എസ് പ്രത്യേകിച്ച് മോഹന്&#x200d; ഭാഗവത് മുസ്‌ലിംകളോട് പുതിയ സമീപനം സ്വീകരിച്ചേക്കുമെന്ന ചിലരുടെ വാദങ്ങള്&#x200d; ദൈനംദിന മുസ്‌ലിംവിരുദ്ധ അതിക്രമങ്ങള്&#x200d; തുടരുമ്പോള്&#x200d; അപഹാസ്യവും പരിഹാസ്യവുമാവുകയാണ്.സ്വകാര്യ വ്യക്തികള്&#x200d; എന്നതിലുപരിമുസ്‌ലിം പ്രശ്‌നങ്ങള്&#x200d; ആര്&#x200d;.എസ്.എസ് നേതാവിന് മുമ്പാകെ അവതരിപ്പിക്കാനുള്ള സംഘമായി തങ്ങളെ സ്വയം അവരോധിച്ചാണ് അഞ്ചംഗ സംഘം ഈ ഉദ്യമത്തിനിറങ്ങിയത്. ഇവരുടെ സംഘ്പരിവാരവുമായുള്ള സംഭാഷണം ആര്&#x200d;.എസ്.എസ് മുസ്‌ലിംകളുമായി അടുക്കുന്നതിന്റെ സൂചനായി പോലും ചിലര്&#x200d; വിലയിരുത്തി. മാറ്റത്തിന്റെ തുടക്കമാണിതെന്നും അവര്&#x200d; പ്രത്യാശ പ്രകടിപ്പിച്ചു.</p>
<p>ഡയലോഗ് അല്ലാതെ മറ്റെന്ത് ഓപ്ഷനാണ് രാജ്യത്തെ മുസ്‌ലിംകള്&#x200d;ക്കുള്ളതെന്ന, പുറമേ നിരുപദ്രവകരവും എന്നാല്&#x200d; യഥാര്&#x200d;ഥ തലത്തില്&#x200d; അപകടകരവുമായ വാദമാണിവര്&#x200d; ഉയര്&#x200d;ത്തുന്നത്. ഉത്തരേന്ത്യയില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന മത സംഘടനയുടെ നേതാവ് പറഞ്ഞത്: &#8216;അല്ലങ്കില്&#x200d; തന്നെ മോഹന്&#x200d; ഭാഗവതിന് മുസ്‌ലിംകളോട് യാതൊരു വിരോധവുമില്ലെന്ന് തനിക്കറിയാമെന്നാണ്&#8217;. ആര്&#x200d;.എസ്.എസ് തങ്ങളുടെ ഹിന്ദുത്വ അജണ്ടയില്&#x200d;നിന്ന് മാറി മതനിരപേക്ഷതയെ സ്വീകരിക്കുകയാണെന്നാണോ ഇതില്&#x200d;നിന്ന് മനസ്സിലാക്കേണ്ടത്. അതല്ല ആര്&#x200d;.എസ്.എസിന്റെ മറ്റൊരു രാഷ്ട്രീയ കാപട്യമാണോ നീക്കത്തിന്പിന്നിലുള്ളത്? സംഭാഷണത്തില്&#x200d; ഉയര്&#x200d;ത്തപ്പെട്ടതും പരാമര്&#x200d;ശിക്കാതെ വിട്ടതുമായ കാര്യങ്ങളും കൂടിക്കാഴ്ചക്ക് ശേഷം ആര്&#x200d;.എസ്.എസും മോഹന്&#x200d;ഭാഗവത് തന്നെയും എടുത്ത നിലപാടുകളും അവര്&#x200d; നേതൃത്വം നല്&#x200d;കുന്ന കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; സ്വീകരിച്ച നടപടികളും സംഘ്പരിവാറിന്റെ മറ്റൊരു കാപട്യം നിറഞ്ഞ തന്ത്രമായി മാത്രമേ ഈ കൂടിക്കാഴ്ചയെ കാണാനാവൂ എന്ന് കൂടുതല്&#x200d; സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത്.</p>
<p><strong>കൂടിക്കാഴ്ചയുടെ </strong><br />
<strong>പശ്ചാത്തലം</strong></p>
<p>ദീര്&#x200d;ഘകാലം സര്&#x200d;ക്കാര്&#x200d; സര്&#x200d;വീസിലിരുന്ന, ഉന്നതപദവികള്&#x200d; അലങ്കരിച്ചിരുന്നവരാണ് മോഹന്&#x200d; ഭാഗവതിനെ കണ്ടത്. എസ്.വൈ ഖുറേഷി മുന്&#x200d; തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. നജീബ് ജംഗ് ജാമിഅ മില്ലിയ വി.സി, ഡല്&#x200d;ഹി ലെഫ്റ്റനന്റ് ഗവര്&#x200d;ണര്&#x200d; തുടങ്ങി പ്രധാന പദവികള്&#x200d; വഹിച്ചിട്ടുണ്ട്. ജനറല്&#x200d; സമീറുദ്ദീന്&#x200d;ഷാ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. മറ്റു രണ്ടു പേരും സമാനമായ രീതിയില്&#x200d; രാജ്യ പുരോഗതിയില്&#x200d; തങ്ങളുടെതായ പങ്ക് വഹിച്ചവരാണ്. ഓഗസ്റ്റ് മാസാവസാനമാണ് കൂടിക്കാഴ്ച നടന്നതെങ്കിലും ഇതു സംബന്ധിച്ച വിവരങ്ങള്&#x200d; പുറത്ത്‌വന്നത് ആഴ്ചകള്&#x200d; കഴിഞ്ഞാണ്. അതും ചില മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; വിവരം പുറത്ത്‌വിട്ടപ്പോള്&#x200d; മാത്രം. വാര്&#x200d;ത്തയായപ്പോള്&#x200d; തങ്ങളുടെ ഭാഗം വിശദീകരിക്കാന്&#x200d; രംഗത്തെത്തിയത് എസ്. വൈ ഖുറേഷിയും നജീബ് ജംഗുമാണ്. ഖുറേഷിയേക്കാള്&#x200d; മോഹന്&#x200d; ഭാഗവതിനെ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്നത് നജീബ് ജംഗ് ആണെന്നാണ് അദ്ദേഹം നല്&#x200d;കിയ അഭിമുഖങ്ങളില്&#x200d;നിന്ന് മനസ്സിലാവുക. ഡല്&#x200d;ഹി ഭരണാധികാരിയായിരുന്ന നാളുകളില്&#x200d; ബി.ജെ.പിക്ക് സര്&#x200d;വസമ്മതനായിരുന്നു അദ്ദേഹം. ഒന്നാം കെജ്രിവാള്&#x200d; സര്&#x200d;ക്കാറിനെതിരെ ആദ്യം വാളോങ്ങിയതും അദ്ദേഹമായിരുന്നു. കൊറോണക്കുമുമ്പ് താനും ഭാഗവതുമായി ചര്&#x200d;ച്ച നടന്നിരുന്നുവെന്നും അതിന്റെ തുടര്&#x200d; ചര്&#x200d;ച്ചകളില്&#x200d; സുഹൃത്തുക്കളെകൂടി പങ്കെടുപ്പിച്ചതാണെന്നുമാണ് നജീബ് ജംഗിന്റെ വാദം. ആര്&#x200d;.എസ്.എസ് പരമോന്നത നേതാവിന്റെ ചിട്ടയായതും ആഢംബര രഹിതവുമായ ജീവിതം തങ്ങളെ ആകര്&#x200d;ഷിച്ചെന്നും കൂടിക്കാഴ്ചയില്&#x200d; പങ്കെടുത്തവര്&#x200d; പറയുകയുണ്ടായി. കൂടിക്കാഴ്ചാ വാര്&#x200d;ത്ത യെ ആര്&#x200d;.എസ്.എസ് നിഷേധിച്ചില്ലെന്ന് മാത്രമല്ല നടന്നതായി സൂചനയും നല്&#x200d;കി. ഡല്&#x200d;ഹി സര്&#x200d;വകലാശാല അധ്യാപകനും രാജ്യസഭാംഗവുമായ ഹിന്ദുത്വ ചിന്തകന്&#x200d; രാകേഷ് സിന്&#x200d;ഹ പ്രമുഖ ഇംഗ്ലീഷ് പത്രത്തില്&#x200d; സംഘ്പരിവാര്&#x200d; നീക്കത്തെ ശ്ലാഘിച്ചു വിലയിരുത്തിയും മുസ്‌ലിംകളെ ഉപദേശിച്ചും ലേഖനവുമെഴുതി.</p>
<p><strong>ചോദ്യങ്ങള്&#x200d; ഉത്തരങ്ങള്&#x200d;</strong></p>
<p>മോഹന്&#x200d; ഭാഗവതുമായുള്ള കൂടിക്കാഴ്ചയിലുന്നയിച്ചതിനേക്കാള്&#x200d; ഗൗരവകരമായ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടാതെ പോയ പല ചോദ്യങ്ങളും. ഒരു യോഗത്തില്&#x200d; എല്ലാം പറയാന്&#x200d; കഴിയില്ലല്ലോ എന്നാണ് അഞ്ചംഗ സംഘം ഇതിന് നല്&#x200d;കിയ മറുപടി. രാജ്യത്തെ മുസ്‌ലിംകളെയാകെ ജിഹാദി എന്ന് വിളിക്കുന്നതിനെ പറ്റിയുള്ള സങ്കട ഹരജിയാണ് പ്രധാനമായും അഞ്ചംഗസംഘം ഭാഗവതിനു മുമ്പാകെ വെച്ചത് എന്നാണ് അവരുടെ വാക്കുകളില്&#x200d;നിന്ന് മനസ്സിലായത്. ജിഹാദി വിളി ഉടന്&#x200d; അവസാനിപ്പിക്കണമെന്ന് മോഹന്&#x200d; ഭാഗവത് അനുകൂലമായി പ്രതികരിച്ചതായി ഇവര്&#x200d; അവകാശപ്പെടുകയും ചെയ്തു. കൂടിക്കാഴ്ച കഴിഞ്ഞ് നാളിത്രയായിട്ടും സര്&#x200d;സംഘ് ചാലക് അത്തരമൊരു ആഹ്വാനം അണികളോട് നടത്തിയിട്ടില്ല. പൊതുഇടങ്ങളിലും സൈബറിടങ്ങളിലും സംഘ്പരിവാര്&#x200d; അനുകൂലികളും നേതാക്കളും മുസ്‌ലിംകളെ രാജ്യ വിരുദ്ധരാക്കുന്നത് തുടരുകയും ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗത്തെ പാകിസ്താന്&#x200d; പക്ഷപാതികളും ആഭ്യന്തര ശത്രുവായും ചിത്രീകരിച്ച് അവഹേളിച്ചത് സംഘ്പരിവാരമാണ്. മുന്&#x200d; പരമോന്നത നേതാവും സംഘ ബുദ്ധികേന്ദ്രവുമായിരുന്നഗോള്&#x200d;വാള്&#x200d;ക്കര്&#x200d; വിചാരധാരയില്&#x200d; ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.</p>
<p>സമകാലിക രാഷ്ട്രീയ പരിതസ്ഥിതിയില്&#x200d; ഇന്ത്യന്&#x200d; മുസ്‌ലിമിന്റെ അസ്തിത്വത്തെ പ്രതിസന്ധിയിലാക്കി ഭരണഘടനാവകാശങ്ങളെതന്നെ ഇല്ലാതാക്കുന്ന പൗരത്വ ഭേദഗതി നിയമമോ ആള്&#x200d;ക്കൂട്ട ആക്രമണങ്ങളോ, ഗ്യാന്&#x200d;വാപി പള്ളിയോ ഹിജാബ് വിവാദമോ ഉള്&#x200d;ക്കൊള്ളിക്കപ്പെടാത്ത ചര്&#x200d;ച്ചക്ക് എന്ത് പ്രസക്തിയാണുള്ളത്. എല്ലാവരും ഹിന്ദുക്കളാണെന്നും മുസ്‌ലിംകളും ക്രിസ്ത്യാനികളുമൊക്കെ ആ നിര്&#x200d;വചനത്തില്&#x200d; ഉള്&#x200d;ക്കൊള്ളിക്കപ്പെടുമെന്നുമാണ് മോഹന്&#x200d; ഭാഗവത് കരുതുന്നതെന്നും അവര്&#x200d; പറയുന്നു. ഭാഗവത് തന്നെ ഇത് ഇതിന് മുമ്പും പറഞ്ഞിരുന്നു. പുണ്യഭൂമിയും പിതൃഭൂമിയും ഇന്ത്യയായിരിക്കുന്നവരാണ് ഇന്ത്യക്കാരെന്നായിരുന്നു സവര്&#x200d;ക്കര്&#x200d; പ്രഖ്യാപിച്ചത്. ഇന്ത്യക്ക് പുറത്തുള്ള ജറുസലേമിനേയും മക്കയേയും മദീനയേയും പുണ്യഭൂമിയായി കാണുന്നവരെ ഇന്ത്യക്കാരായി കാണില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചിരുന്നു. സംഘ്പരിവാരത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറ അതാണ്. എന്നാല്&#x200d; പിന്നീട്‌വന്ന സംഘ ബുദ്ധിജീവി ഗോള്&#x200d;വാക്കര്&#x200d; വ്യത്യസ്തവും എന്നാല്&#x200d; കൂടുതല്&#x200d; അപകരവുമായ വ്യാഖ്യാനമാണ് അതിന് നല്&#x200d;കിയത്. ഇന്ത്യന്&#x200d; മതവിശ്വാസങ്ങളെ അംഗീകരിച്ച് ദൈവങ്ങളെ അംഗീകരിച്ച് ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളുമായി ഇഴകിച്ചേര്&#x200d;ന്ന്(രണ്ടാംകിട പൗരന്മാരെ പോലെ) ജീവിച്ചാല്&#x200d; മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്&#x200d;ക്ക്‌രാജ്യത്ത് ജീവിക്കാമെന്ന് പ്രഖ്യാപിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഹിന്ദുത്വ ചിന്തകരില്&#x200d; പ്രമുഖനായ ബല്&#x200d;റാജ്മധോക് എന്നയാളും സമാന ചിന്തയാണ് മുന്നോട്ട്‌വെച്ചത്. ഇന്ത്യന്&#x200d;വത്കരണം എന്നത് ഹിന്ദുവത്കരണം എന്നതാണ് ആര്&#x200d;.എസ്.എസ് മുന്നോട്ട്‌വെക്കുന്ന ദേശീയത. മോഹന്&#x200d; ഭാഗവതിന്റെ വാക്കുകളും ഈ വാദത്തിന്റെതുടര്&#x200d;ച്ച മാത്രമാണ്. അവിശ്വാസി വിശ്വാസി എന്നീ ദ്വന്ദങ്ങളാണ് സെമിറ്റിക് മതങ്ങളുടെ ആശയഘടനയെ രൂപപ്പെടുത്തുന്നതെന്ന് അറിയാത്ത ആളൊന്നുമല്ല ഭാഗവത്. അതറിഞ്ഞിട്ടും അദ്ദേഹത്തിന് കാഫിര്&#x200d; എന്ന പദം മുസ്‌ലിംകള്&#x200d; ഉപയോഗിക്കാന്&#x200d; പാടില്ലെന്നാണ് നിലപാട്. അതിന് നജീബ് ജംഗ് സര്&#x200d;വാത്മനാ സമ്മതം മൂളുകയും ചെയ്തത്രേ. കഴിഞ്ഞ പാര്&#x200d;ലമെന്റ് സമ്മേളനത്തില്&#x200d; മധ്യപ്രദേശില്&#x200d; നിന്നുള്ള ബി.ജെ.പി എം.പി ഏകദൈവത്തിലുള്ള വിശ്വാസമാണ് തീവ്രവാദമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്ലാവരെയും ഉള്&#x200d;ക്കൊള്ളുന്ന സമഭാവനയുടെ മതനിരപേക്ഷ ആശയമായിരുന്നു മോഹന്&#x200d; ഭാഗവത് വെച്ച്പുലര്&#x200d;ത്തുന്നതെങ്കില്&#x200d; അദ്ദേഹം ബി.ജെ.പി എം.പിയെ തിരുത്തുമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, പലപ്പോഴും ഇന്ത്യന്&#x200d; മുസ്‌ലിമിനെ അപരവത്കരിച്ച് മാറ്റിനിര്&#x200d;ത്താനാണ് ആര്&#x200d;.എസ്.എസ് ശ്രമിച്ചിട്ടുള്ളത്. ആര്&#x200d;.എസ്.എസിന്റെ ഹിന്ദു എന്ന നിര്&#x200d;വചനത്തില്&#x200d; മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്&#x200d;പ്പെടുമെങ്കില്&#x200d; എന്തിനാണ് ചില സമുദായങ്ങള്&#x200d; ജനസംഖ്യാസന്തുലിതാവസ്ഥയെ വെല്ലുവിളിക്കാന്&#x200d; നോക്കുന്നുവെന്ന് മോഹന്&#x200d; ഭാഗവതും ആര്&#x200d;.എസ്.എസും വിലപിക്കുന്നത്. കൂടിക്കാഴ്ചക്ക് ശേഷവും ഈ ആരോപണം ഉന്നയിക്കുകവഴി തങ്ങളുടെ നിലപാടില്&#x200d; മാറ്റമില്ലെന്ന് തന്നെയാണ് മോഹന്&#x200d; ഭാഗവത് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p><strong>ആര്&#x200d;.എസ്.എസ് തന്ത്രം</strong></p>
<p>പാര്&#x200d;ലമെന്ററി വോട്ട് സമവാക്യത്തില്&#x200d; ഭരണം പിടിക്കാനായെങ്കിലും ഭരണഘടനാമൂല്യങ്ങള്&#x200d; പ്രകാരം ധാര്&#x200d;മികമായി യാതൊരു ഔന്നിത്യവുമില്ലാത്ത സംഘ്പരിവാര്&#x200d; പ്രത്യയശാസ്ത്രത്തെ വെള്ളപൂശാന്&#x200d; മാത്രമേ ഇത്തരം ഇടപെടല്&#x200d; കൊണ്ട് സാധിക്കൂ. ഭരണഘടനാസ്ഥാനത്തുള്ളവരോട് സംഭാഷണങ്ങളിലേര്&#x200d;പ്പെടുന്നതിന്പകരം വര്&#x200d;ഗീയ ഫാഷിസ്റ്റ് നയങ്ങളുടെ നീണ്ടകാല ചരിത്രമുള്ള ആര്&#x200d;.എസ്.എസിനെ സംസാരിച്ച് നന്നാക്കിയെടുക്കാമെന്ന ചിന്ത ബാലിശമാണ്. ഗാന്ധി പോലും ശ്രമിച്ച് പരാജയപ്പെട്ട കാര്യമാണത്. ഫാഷിസത്തിന്റെ വിളയിടങ്ങളില്&#x200d; അവരുടെ പ്രത്യയശാസ്ത്രം വേര് പിടിക്കാതിരിക്കാനുള്ള ശ്രമങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കുക എന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്ന ദൗത്യം. അല്ലാതെ അവരോട് സംസാരിച്ച് അവര്&#x200d;ക്ക് രാജ്യത്തിന്റെ പൊതു മനഃസാക്ഷിയില്&#x200d; ഇതുവരെ ലഭിക്കാത്ത സാധുത നിര്&#x200d;മിച്ചുനല്&#x200d;കലല്ല. നീതിയുടെ അളവുകോല്&#x200d; വോട്ടും അധികാരവും മാത്രമല്ലെന്ന് ലോകചരിത്രം പലവുരു പഠിപ്പിച്ചതാണ്. ശുദ്ധന്മാര്&#x200d; ചിലപ്പോള്&#x200d; ദുഷ്ടന്റെ ഫലം ചെയ്‌തേക്കുമെന്ന ചൊല്ല് വെറുതയല്ല പഴമക്കാര്&#x200d; പറഞ്ഞ് വെച്ചതെന്നാണ് അഞ്ചംഗ സംഘത്തിന്റെ ആര്&#x200d;.എസ്.എസ് ദൗത്യം കണ്ടപ്പോള്&#x200d; തോന്നിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-and-muslims-article-by-shamseer-kollath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഝാൻസിയിൽ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ രണ്ടുപേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/attack-against-nun-news.html</link>
					<comments>https://www.chandrikadaily.com/attack-against-nun-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 02 Apr 2021 02:59:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP-RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=183666</guid>

					<description><![CDATA[പിടിയിലായവര്&#x200d; കന്യാസ്ത്രീകളോടൊപ്പം ട്രെയിനില്&#x200d; സഞ്ചരിച്ചവരല്ലെന്നും എന്നാല്&#x200d; സംഭവത്തില്&#x200d; ഇവര്&#x200d;ക്ക് പങ്കുള്ളതായും പോലീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശ്: ഝാൻസിയിൽ തീവണ്ടിയിൽ കന്യാസ്ത്രീകളെ കയ്യേറ്റം ചെയ്ത കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. അൻജൽ അർജാരിയ, പർഗേഷ് അമാരിയ എന്നിവരാണ് അറസ്റ്റിലായത്. രാഷ്ട്രഭക്ത് സംഗതൻ സംഘടന പ്രസിഡന്&#x200d;റാണ് അൻജൽ അർജാരിയ. ഹിന്ദു ജാഗരൺ മഞ്ച് സെക്രട്ടറിയാണ് പർഗേഷ് അമാരിയ.</p>
<p>കഴിഞ്ഞ മാര്&#x200d;ച്ച് 19 നാണ് ഉത്തര്&#x200d;പ്രദേശിലെ ഝാന്&#x200d;സി റെയില്&#x200d;വേ സ്റ്റേഷനില്&#x200d; വെച്ച് കന്യാസ്ത്രീകള്&#x200d;ക്ക് നേരെ കയ്യേറ്റശ്രമമുണ്ടായത്. തിരുഹൃദയ സന്യാസി സമൂഹത്തിന്&#x200d;റെ ഡല്&#x200d;ഹി പ്രൊവിന്&#x200d;സിലെ മലയാളി അടക്കമുള്ള നാല് കന്യാസ്ത്രീകള്&#x200d;ക്ക് നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്.</p>
<p>രണ്ട് പേര്&#x200d; സന്യാസ വേഷത്തിലും മറ്റുള്ളവര്&#x200d; സാധാരണ വേഷത്തിലും ആയിരുന്നു. മതം മാറ്റാന്&#x200d; ഒപ്പമുള്ള രണ്ട് പെണ്&#x200d;കുട്ടികളെ കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് ആക്രമണത്തിന് ചിലര്&#x200d; ശ്രമിച്ചത്. തീവണ്ടിയില്&#x200d; നിന്ന് ബലം പ്രയോഗിച്ച് പുറത്തിറക്കുകയും ചെയ്തിരുന്നു. അക്രമത്തിന്&#x200d;റെ വീഡിയോ ദൃശ്യം പ്രചരിച്ചതോടെയാണ് വിഷയം വാര്&#x200d;ത്തയായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attack-against-nun-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോള്&#x200d;വാള്&#x200d;ക്കറെ തൊലിയുരിച്ചുകാണിച്ച് കേരളം- പേരിട്ടില്ലെങ്കില്&#x200d; വേണ്ട ഞങ്ങളുടെ ആരാധ്യനായ ജിയെ അപമാനിക്കരുതെന്ന് കെ. സുരേന്ദ്രന്&#x200d;</title>
		<link>https://www.chandrikadaily.com/rss-golwalker-contravercy-news.html</link>
					<comments>https://www.chandrikadaily.com/rss-golwalker-contravercy-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 07 Dec 2020 11:21:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[golwalker]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170975</guid>

					<description><![CDATA[രാജീവ് ഗാന്ധി സെന്റര്&#x200d; ഫോര്&#x200d; ബയോടെക്‌നോളജിയുടെ ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ഗോള്&#x200d;വാള്&#x200d;ക്കറുടെ പേരിടാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംഘപരിവാറിന് ഇടം കൊടുക്കാത്ത കേരളത്തിലേക്ക് കേന്ദ്ര ഭരണത്തിന്റെ മറവില്&#x200d; ആര്&#x200d;എസ്എസ് ആചാര്യനെ ഒളിച്ചുകടത്താനുള്ള സംഘപരിവാര്&#x200d; ശ്രമം അവര്&#x200d;ക്ക് തന്നെ വിനയായി. രാജ്യം കണ്ട ഏറ്റവും വലിയ വര്&#x200d;ഗീയവാദിയും വംശീയവാദിയുമായി ഗോള്&#x200d;വാള്&#x200d;ക്കറുടെ യഥാര്&#x200d;ത്ഥ മുഖം കേരളം തുറന്നു കാട്ടിയതോടെ സംഘപരിവാര്&#x200d; നേതാക്കള്&#x200d; ശരിക്കും വെട്ടിലായി. ഭരണപ്രതിപക്ഷ ഭേദമന്യെ കേരളം ഒറ്റക്കെട്ടായി ഗോള്&#x200d;വാള്&#x200d;ക്കെതിരെ രംഗത്ത് വന്നതോടെ ന്യായീകരിക്കാനാവാതെ സംഘപരിവാര്&#x200d; കേന്ദ്രങ്ങള്&#x200d; കുഴങ്ങി.</p>
<p>ആര്&#x200d;എസ്എസിന്റെ രണ്ടാമത്തെ സര്&#x200d;സംഘ്ചാലകായ ഗോള്&#x200d;വാള്&#x200d;ക്കറാണ് ആര്&#x200d;എസ്എസ് പിന്തുടരുന്ന വര്&#x200d;ഗീയവും വംശീയവുമായ ആശയങ്ങള്&#x200d;ക്ക് രൂപം നല്&#x200d;കിയത്. അദ്ദേഹം രചിച്ച വിചാരധാര, നാം നമ്മുടെ രാഷ്ട്രം നിര്&#x200d;വചിക്കപ്പെടുന്നു എന്നീ പുസ്തകങ്ങളാണ് ആര്&#x200d;എസ്എസ് പിന്തുടരുന്ന വര്&#x200d;ഗീയ നിലപാടുകളുടെ അടിസ്ഥാന ഗ്രന്ഥങ്ങള്&#x200d;. ആര്&#x200d;എസ്എസ് മുഖപത്രമായ ഓര്&#x200d;ഗനൈസറില്&#x200d; അദ്ദേഹമെഴുതിയ ലേഖനങ്ങളും കടുത്ത വര്&#x200d;ഗീയ നിലപാടുകള്&#x200d; ഉള്ളതാണ്.</p>
<p>ഗോള്&#x200d;വാള്&#x200d;ക്കറുടെ പേരിടാനുള്ള തീരുമാനം വന്നതോടെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളും അദ്ദേഹത്തിന്റെ അടിത്തറ മാന്തി പുറത്തിട്ടു. കടുത്ത വംശീയവാദിയായിരുന്ന ഗോള്&#x200d;വാള്&#x200d;ക്കറുടെ യഥാര്&#x200d;ത്ഥ മുഖം വെളിപ്പെട്ടതോടെ ബിജെപി നേതാക്കള്&#x200d; ശരിക്കും പ്രതിരോധത്തിലായി. ഗോള്&#x200d;വാള്&#x200d;ക്കര്&#x200d;ക്കെതിരെ ഉയര്&#x200d;ന്ന ഒരു ആരോപണത്തിനും കൃത്യമായി മറുപടി പറയാന്&#x200d; ബിജെപി നേതാക്കള്&#x200d;ക്കായില്ല. പകരം നെഹ്‌റു വള്ളം തുഴഞ്ഞിട്ടാണോ നെഹ്‌റു ട്രോഫി വള്ളംകളിയെന്ന് പേരിട്ടത് എന്നത് പോലുള്ള മുടന്തന്&#x200d; ന്യായങ്ങളാണ് ബിജെപിയുടെ മുതിര്&#x200d;ന്ന നേതാക്കള്&#x200d; പോലും ഉന്നയിച്ചത്. ട്രോളന്&#x200d;മാര്&#x200d;ക്ക് മറുപടി പറയാവുന്ന തരത്തിലുള്ള വിശദീകരണങ്ങളാണ് ഈ വിഷയത്തില്&#x200d; ബിജെപി നേതാക്കളില്&#x200d; നിന്നുണ്ടായത്.</p>
<p>ഗോള്&#x200d;വാള്&#x200d;ക്കറുടെ യഥാര്&#x200d;ത്ഥമുഖം തുറന്നുകാട്ടപ്പെട്ടതോടെ ബിജെപി നേതാക്കള്&#x200d; അടവുമാറ്റി. പേരിട്ടില്ലെങ്കില്&#x200d; വേണ്ട ഞങ്ങളുടെ ആരാധ്യനായ ജിയെ അപമാനിക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.സുരേന്ദ്രന്&#x200d; പറഞ്ഞത്. രാജീവ് ഗാന്ധി സെന്റര്&#x200d; ഫോര്&#x200d; ബയോടെക്‌നോളജിയുടെ ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ഗോള്&#x200d;വാള്&#x200d;ക്കറുടെ പേരിടാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. ഇതാണ് പുതിയ വിവാദങ്ങള്&#x200d;ക്ക് കാരണമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-golwalker-contravercy-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാള്&#x200d;, മഴു, കത്തി, തോക്ക്; കേരളത്തിലെ സംഘപരിവാര്&#x200d; നേതാവ് പൂജക്ക് വെച്ച ആയുധങ്ങള്&#x200d;-കണ്ണടച്ച് പൊലീസ്</title>
		<link>https://www.chandrikadaily.com/pratheesh-viswanath-pooja.html</link>
					<comments>https://www.chandrikadaily.com/pratheesh-viswanath-pooja.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 24 Oct 2020 12:56:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP-RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163984</guid>

					<description><![CDATA[നിരന്തരം സോഷ്യല്&#x200d; മീഡിയയില്&#x200d; വര്&#x200d;ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മാരകായുധങ്ങള്&#x200d; പൂജക്ക് വെക്കുന്ന ചിത്രം പരസ്യപ്പെടുത്തി ഹിന്ദുത്വ തീവ്രവാദി നേതാവ് പ്രതീഷ് വിശ്വനാഥ്. തോക്കുകള്&#x200d;, വാളുകള്&#x200d;, റിവോള്&#x200d;വറുകള്&#x200d;, മഴു, കത്തി തുടങ്ങിയ മാരകായുധങ്ങളാണ് ഇദ്ദേഹം പൂജക്ക് വെച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്&#x200d; ഫെയ്‌സ്ബുക്കില്&#x200d; പോസ്റ്റ് ചെയ്തിട്ടുണ്ട്.</p>
<p>ആയുധ പൂജ&#8230; ഞാനും നിങ്ങളും ഇന്ന് സ്വതന്ത്രരായി ആത്മാഭിമാനത്തോടെ ജീവിക്കുന്നത് ഭവാനി ദേവിക്ക് മുന്നില്&#x200d; ഉടവാള്&#x200d; വെച്ചു വണങ്ങി ശത്രുവിനോട് പോരാടാനുറച്ച് എഴുന്നേറ്റ വീര ശിവജിയുടെയും മറാത്തകളുടെയും വീര്യത്തിന്റെയും ത്യാഗത്തിന്റെയും തണലിലാണ്&#8230;. ആയുധം താഴെ വെയ്ക്കാന്&#x200d; ഇനിയും സമയമായിട്ടില്ല&#8230; ശത്രു നമുക്കിടയില്&#x200d; പതിയിരിക്കുവോളം ആയുധം ഉപേക്ഷിക്കുന്നത് ആത്മഹത്യാപരമാണ്&#8230; മറ്റൊരു പാകിസ്ഥാനോ ബംഗ്ലാദേശോ താലിബാനോ അല്ല വരും തലമുറയ്ക്ക് സമ്മാനിക്കേണ്ടതെങ്കില്&#x200d; വിശ്രമത്തിനുള്ള സമയമല്ല ഇത്&#8230;.ദുര്&#x200d;ഗ്ഗാ ദേവി അനുഗ്രഹിക്കട്ടെ&#8230;ജയ് ശിവാജി, ജയ് ഭവാനി-പ്രതീഷ് ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-163986" src="https://www.chandrikadaily.com/wp-content/uploads/2020/10/v4.jpg" alt="" width="720" height="960" /></p>
<p>നിരന്തരം സോഷ്യല്&#x200d; മീഡിയയില്&#x200d; വര്&#x200d;ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. പക്ഷെ ഇതുവരെ യാതൊരു നടപടിയും ഇതിന്റെ പേരില്&#x200d; സ്വീകരിക്കാന്&#x200d; പൊലീസ് തയ്യാറായിട്ടില്ല. ഇത്രയും ആയുധങ്ങള്&#x200d; കൈവശം വെക്കാനും പ്രദര്&#x200d;ശിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത സര്&#x200d;ക്കാറിനുണ്ട്. ആയുധം പ്രദര്&#x200d;ശിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിച്ച് കലാപത്തിന് ആഹ്വാനം ചെയ്യുകയുമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാന്&#x200d; പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pratheesh-viswanath-pooja.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദിത്യനാഥിനെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയാക്കാന്&#x200d; ആര്&#x200d;എസ്എസ് നീക്കമെന്ന് റിപ്പോര്&#x200d;ട്ട്</title>
		<link>https://www.chandrikadaily.com/yogi-adithyanath-may-be-next-prime-minister.html</link>
					<comments>https://www.chandrikadaily.com/yogi-adithyanath-may-be-next-prime-minister.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 02 Oct 2020 08:09:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[adithyanadh]]></category>
		<category><![CDATA[BJP-RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=158241</guid>

					<description><![CDATA[മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏകാധിപത്യ പ്രവണതകളിലും ആര്&#x200d;എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി സ്ഥാനാര്&#x200d;ത്ഥിയാക്കി ഉയര്&#x200d;ത്തിക്കാട്ടാന്&#x200d; ആര്&#x200d;എസ്എസ് നേതൃത്വം നീക്കം തുടങ്ങിയതായി റിപ്പോര്&#x200d;ട്ട്. ഇതിന്റെ സൂചനകളാണ് ഉത്തര്&#x200d;പ്രദേശില്&#x200d; നിന്ന് വരുന്ന വാര്&#x200d;ത്തകളെന്നാണ് ദേശീയ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്&#x200d; എന്&#x200d;ഡിഎ സര്&#x200d;ക്കാര്&#x200d; 10 വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കുന്നതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് പുതിയ തീവ്ര മുഖം അവതരിപ്പിക്കാനാണ് ആര്&#x200d;എസ്എസ് നേതൃത്വം ആലോചിക്കുന്നത്. മോദി സര്&#x200d;ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്&#x200d; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; തങ്ങള്&#x200d;ക്ക് എതിരാവുമെന്ന് ആര്&#x200d;എസ്എസ് നേതൃത്വം കണക്ക് കൂട്ടുന്നു. അത് മറികടക്കാന്&#x200d; ആദിത്യനാഥിനെ കൊണ്ടുവന്ന് തീവ്രഹിന്ദുത്വ അജണ്ടകള്&#x200d; കൂടുതല്&#x200d; ശക്തമാക്കാനാണ് ആര്&#x200d;എസ്എസ്-ബിജെപി നേതൃത്വം ആലോചിക്കുന്നത്.</p>
<p>ഉത്തര്&#x200d;പ്രദേശില്&#x200d; നിന്ന് വരുന്ന വാര്&#x200d;ത്തകള്&#x200d; ഈ നീക്കത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് എതിര്&#x200d;ശബ്ദങ്ങളെ അടിച്ചമര്&#x200d;ത്തി ആദിത്യനാഥിന് വീരപരിവേഷം നല്&#x200d;കാനാണ് ബിജെപി ശ്രമിക്കുന്നത്. പൗരത്വനിയമത്തിനെതിരെ സമരം ചെയ്തവരെ ഏറ്റവും ക്രൂരമായി വേട്ടയാടിയ ഒരു സംസ്ഥാനം ഉത്തര്&#x200d;പ്രദേശായിരുന്നു. നിരപരാധികളായ മുസ്‌ലിം യുവാക്കളെ തിരഞ്ഞുപിടിച്ച് വേട്ടയാടിയ യുപി പൊലീസ് അവരുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു. ഇപ്പോള്&#x200d; ഹാത്രാസില്&#x200d; പീഡനത്തിനിരയായ പെണ്&#x200d;കുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കാതെ ദഹിപ്പിച്ച് കുടുംബത്തെ വീട്ടുതടങ്കലിലാക്കുകയാണ് പൊലീസ് ചെയ്തത്. ഇതെല്ലാം ഉന്നതങ്ങളില്&#x200d; നിന്നുള്ള നിര്&#x200d;ദേശമാണ് എന്നാണ് പൊലീസ് ഉദ്യോഗസ്ഥര്&#x200d; പറയുന്നത്. ജനങ്ങള്&#x200d;ക്കിടയില്&#x200d; ഭയവും വീരാരാധനയും ഒരുപോലെ സൃഷ്ടിച്ച് നേട്ടം കൊയ്യാനാണ് ബിജെപി ഇതിലൂടെ ശ്രമിക്കുന്നത്.</p>
<p>മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ ഏകാധിപത്യ പ്രവണതകളിലും ആര്&#x200d;എസ്എസ് നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇത് മറികടക്കാനും ആദിത്യനാഥിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്ന് നേതൃത്വം ആഗ്രഹിക്കുന്നുണ്ട്. 2002ല്&#x200d; ഗുജറാത്തില്&#x200d; കലാപം സൃഷ്ടിച്ച് മോദിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതുപോലെ ദളിതരേയും മുസ്‌ലിംകളേയും വേട്ടയാടി സവര്&#x200d;ണരെയും മധ്യവര്&#x200d;ഗത്തേയും കൂടെനിര്&#x200d;ത്താമെന്നാണ് ബിജെപി സ്വപ്‌നം കാണുന്നത്. മോദിയെക്കാള്&#x200d; വലിയ ജനാധിപത്യവിരുദ്ധനാണ് താനെന്ന് തെളിയിക്കാനുള്ള ശ്രമങ്ങള്&#x200d; ആദിത്യനാഥും നടത്തുന്നുണ്ട്. രാഹുല്&#x200d; ഗാന്ധിയെ തടഞ്ഞതടക്കമുള്ള കാര്യങ്ങള്&#x200d; അതിന്റെ തെളിവാണ്. മോദി-അമിത് ഷാ കാലത്തിന് ശേഷം കൂടുതല്&#x200d; ഹിന്ദുത്വ അജണ്ടയിലേക്കാണ് രാജ്യം നീങ്ങുന്നത് എന്നാണ് ആര്&#x200d;എസ്എസ് നേതൃത്വത്തിന്റെ പുതിയ നീക്കങ്ങള്&#x200d; തെളിയിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-adithyanath-may-be-next-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി പുനഃസംഘടനയില്&#x200d; രാം മാധവ് അടക്കം അമിത് ഷായുടെ വിശ്വസ്തരെ വെട്ടി ജെ.പി നദ്ദ</title>
		<link>https://www.chandrikadaily.com/bjp-reshuffle-news.html</link>
					<comments>https://www.chandrikadaily.com/bjp-reshuffle-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 26 Sep 2020 13:23:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[BJP-RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156745</guid>

					<description><![CDATA[ആര്&#x200d;എസ്എസ് നോമിനിയായിരുന്നെങ്കിലും അമിത് ഷായുടെ വിശ്വസ്തനായി മാറിയതോടെ ആര്&#x200d;എസ്എസ് നേതൃത്വത്തിനും രാം മാധവിനോട് അതൃപ്തിയുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആര്&#x200d;എസ്എസ് നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിശ്വസ്തനുമായ രാം മാധവ് അടക്കമുള്ള മുതിര്&#x200d;ന്ന നേതാക്കളെ വെട്ടിനിരത്തി പുതിയ അധ്യക്ഷന്&#x200d; ജെ.പി നദ്ദ. രാം മാധവിന് പുറമെ മുരളീധര്&#x200d; റാവു, സരോജ് പാണ്ഡെ, അനില്&#x200d; ജയ്ന്&#x200d; എന്നിവരേയും ജനറല്&#x200d; സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. അമിത് ഷായുടെ വിശ്വസ്തനായ രാം മാധവ് കമ്മിറ്റിയിലുണ്ടാവുന്നത് സുപ്രധാന തീരുമാനങ്ങളില്&#x200d; തിരിച്ചടിയാവുമെന്നതിനാലാണ് രാം മാധവിനെ നീക്കിയതെന്നാണ് റിപ്പോര്&#x200d;ട്ട്.</p>
<p>ആര്&#x200d;എസ്എസ് നോമിനിയായിരുന്നെങ്കിലും അമിത് ഷായുടെ വിശ്വസ്തനായി മാറിയതോടെ ആര്&#x200d;എസ്എസ് നേതൃത്വത്തിനും രാം മാധവിനോട് അതൃപ്തിയുണ്ട്. മോദി-ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വത്തില്&#x200d; നിന്ന് ബിജെപിയെ മോചിപ്പിക്കാന്&#x200d; ആര്&#x200d;എസ്എസ് നേതൃത്വം നീക്കം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജെ.പി നദ്ദ നടത്തിയ നീക്കങ്ങളോട് ആര്&#x200d;എസ്എസ് നേതൃത്വം മൗനം പാലിക്കുകയായിരുന്നു.</p>
<p>മുകുള്&#x200d; റോയ്, അന്നപൂര്&#x200d;ണ ദേവി, ബയ്ജന്ത് ജയ് പാണ്ഡ എന്നിവരാണ് പാര്&#x200d;ട്ടിയുടെ പുതിയ ദേശീയ വൈസ് പ്രസിഡന്റുമാര്&#x200d;. കര്&#x200d;ണാടകയില്&#x200d; നിന്നുള്ള യുവ എംപിയും മുസ്‌ലിം വിരുദ്ധ നിലപാടുകളെ തുടര്&#x200d;ന്ന് വിവാദങ്ങളില്&#x200d;പ്പെടുകയും ചെയ്തിട്ടുള്ള തേജസ്വി സൂര്യയാണ് യുവമോര്&#x200d;ച്ചയുടെ പുതിയ ദേശീയ അധ്യക്ഷന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-reshuffle-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുവിന്റെ ആക്രമണത്തില്&#x200d; ബി.ജെ.പി എം.പിക്ക് ഗുരുതര പരിക്ക്</title>
		<link>https://www.chandrikadaily.com/gujarat-bjp-mp-liladhar-vaghela-admitted-in-icu-after-street-cow-attack.html</link>
					<comments>https://www.chandrikadaily.com/gujarat-bjp-mp-liladhar-vaghela-admitted-in-icu-after-street-cow-attack.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 03 Sep 2019 05:41:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<category><![CDATA[Cow attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137959</guid>

					<description><![CDATA[ഗാന്ധിനഗര്&#x200d;: പശുവിന്റെ ആക്രമണത്തില്&#x200d; ബി.ജെ.പി എംപിക്ക് ഗുരുതര പരിക്ക്. ഗുജറാത്തില്&#x200d; നിന്നുള്ള ബി.ജെ.പി എം.പിയായ ലീലാധര്&#x200d; വഗേല്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്&#x200d; പരിക്കേറ്റത്. വാരിയെല്ലുകള്&#x200d;ക്കും തലക്കും പരിക്കേറ്റ 83 കാരനായ എം.പിയെ തീവ്രവരിചരണ വിഭാഗത്തില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്. എം.പിയുടെ രണ്ട് വാരിയെല്ലുകള്&#x200d;ക്ക് പൊട്ടലും തലച്ചോറില്&#x200d; രക്തം കട്ടപിടിച്ച നിലയിലുമാണുള്ളതെന്ന് ആസ്പത്രി അധികൃതര്&#x200d; വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ വഗേലയെ ഗാന്ധിനഗര്&#x200d; സെക്ടര്&#x200d; 21 ലെ സ്വന്തം വീടിന് മുന്നില്&#x200d; വച്ചായിരുന്നു തെരുവ് പശു ആക്രമിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>ഗാന്ധിനഗര്&#x200d;: പശുവിന്റെ ആക്രമണത്തില്&#x200d; ബി.ജെ.പി എംപിക്ക് ഗുരുതര പരിക്ക്. ഗുജറാത്തില്&#x200d; നിന്നുള്ള ബി.ജെ.പി എം.പിയായ ലീലാധര്&#x200d; വഗേല്ക്കാണ് കഴിഞ്ഞ ദിവസം തെരുവ് പശുവിന്റെ ആക്രമണത്തില്&#x200d; പരിക്കേറ്റത്. വാരിയെല്ലുകള്&#x200d;ക്കും തലക്കും പരിക്കേറ്റ 83 കാരനായ എം.പിയെ തീവ്രവരിചരണ വിഭാഗത്തില്&#x200d; പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>



<p>എം.പിയുടെ രണ്ട് വാരിയെല്ലുകള്&#x200d;ക്ക് പൊട്ടലും തലച്ചോറില്&#x200d; രക്തം കട്ടപിടിച്ച നിലയിലുമാണുള്ളതെന്ന് ആസ്പത്രി അധികൃതര്&#x200d; വ്യക്തമാക്കി. കഴിഞ്ഞ ദിവസം പ്രഭാത സവാരിക്കിറങ്ങിയ വഗേലയെ ഗാന്ധിനഗര്&#x200d; സെക്ടര്&#x200d; 21 ലെ സ്വന്തം വീടിന് മുന്നില്&#x200d; വച്ചായിരുന്നു തെരുവ് പശു ആക്രമിച്ചത്. സംസ്ഥാനത്തെ ബി.ജെ.പിയുടെ മുതിര്&#x200d;ന്ന നേതാക്കളില്&#x200d; ഒരാളും ലോക്‌സഭ എം.പിയുമായ ലീലാധര്&#x200d; വഗേല ഗുജറാത്തിലെ മുന്&#x200d; മന്ത്രി കൂടിയായിരുന്നു. ഗോവധത്തിന് ജീവപര്യന്തം തടവ് ശിക്ഷ വരെ ലഭിക്കുന്ന ഗുജറാത്തില്&#x200d; തെരുവില്&#x200d; അലഞ്ഞുതിരിയുന്ന പശു ഉള്&#x200d;പ്പെടെയുള്ള നാല്&#x200d;ക്കാലികളുടെ എണ്ണം വളരെയധികമാണ്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-bjp-mp-liladhar-vaghela-admitted-in-icu-after-street-cow-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി നേതാക്കളെ ഇല്ലാതാക്കാന്&#x200d;   പ്രതിപക്ഷം &#8216;കൂടോത്രം&#8217; ചെയ്യുന്നു: പ്രഗ്യാസിങ്</title>
		<link>https://www.chandrikadaily.com/pragya-singh-about-leaders-death.html</link>
					<comments>https://www.chandrikadaily.com/pragya-singh-about-leaders-death.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 27 Aug 2019 06:05:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=137223</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബി.ജെ.പിക്കെതിരെ എതിരാളികള്&#x200d; അതിമാനുഷ ശക്തികളെ കൂട്ടുപിടിക്കുന്നതായി വിവാദ ബി.ജെ.പി നേതാവ് പ്രഗ്യാസിങ് ഠാക്കൂര്&#x200d;. മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കളുടെ മരണത്തിനു കാരണം പ്രതിപക്ഷത്തിന്റെ ദുര്&#x200d;മന്ത്രവാദമാണെന്നാണ് പ്രഗ്യയുടെ ആരോപണം. അരുണ്&#x200d; ജയ്റ്റ്‌ലി, സുഷമ സ്വരാജ്, ബാബുലാല്&#x200d; ഗൗര്&#x200d; തുടങ്ങിയവരുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി എം.പിയുടെ വിവാദ പ്രസ്താവന. ഇത് മോശം സമയമാണെന്നും ബി.ജെ.പിക്കെതിരെ പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാകുന്നതിനിടെ തന്നോട് ഒരു സന്യാസി മഹാരാജ് പറഞ്ഞിരുന്നു. ഒരോരുത്തരായി മുതിര്&#x200d;ന്ന നേതാക്കള്&#x200d; വിട്ടുപോകുമ്പോള്&#x200d; മഹാരാജ് ജിയാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പിക്കെതിരെ എതിരാളികള്&#x200d; അതിമാനുഷ ശക്തികളെ കൂട്ടുപിടിക്കുന്നതായി വിവാദ ബി.ജെ.പി നേതാവ് പ്രഗ്യാസിങ് ഠാക്കൂര്&#x200d;. മുതിര്&#x200d;ന്ന ബി.ജെ.പി നേതാക്കളുടെ മരണത്തിനു കാരണം പ്രതിപക്ഷത്തിന്റെ ദുര്&#x200d;മന്ത്രവാദമാണെന്നാണ് പ്രഗ്യയുടെ ആരോപണം. അരുണ്&#x200d; ജയ്റ്റ്‌ലി, സുഷമ സ്വരാജ്, ബാബുലാല്&#x200d; ഗൗര്&#x200d; തുടങ്ങിയവരുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് ബി.ജെ.പി എം.പിയുടെ വിവാദ പ്രസ്താവന.<br> ഇത് മോശം സമയമാണെന്നും ബി.ജെ.പിക്കെതിരെ പ്രതിപക്ഷം മാരക ശക്തികളെ ഉപയോഗിക്കുന്നുണ്ടെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാകുന്നതിനിടെ തന്നോട് ഒരു സന്യാസി മഹാരാജ് പറഞ്ഞിരുന്നു. ഒരോരുത്തരായി മുതിര്&#x200d;ന്ന നേതാക്കള്&#x200d; വിട്ടുപോകുമ്പോള്&#x200d; മഹാരാജ് ജിയാണ് ശരിയെന്ന് വിശ്വസിക്കാന്&#x200d; ഞാന്&#x200d; നിര്&#x200d;ബന്ധിതയാകുകയാണെന്നാണ് പ്രഗ്യാസിംഗ് പറഞ്ഞത്. അരുണ്&#x200d; ജയ്റ്റ്‌ലി അനുശോചന ചടങ്ങില്&#x200d; വെച്ചായിരുന്നു പ്രഗ്യാസിങിന്റെ വിചിത്ര പരാമര്&#x200d;ശം. എന്നാല്&#x200d; മാധ്യമപ്രവര്&#x200d;ത്തകര്&#x200d; കൂടുതല്&#x200d; ചോദ്യങ്ങള്&#x200d; ഉന്നയിച്ചപ്പോള്&#x200d; മറുപടി നല്&#x200d;കാന്&#x200d; പ്രഗ്യാ സിങ് തയ്യാറായില്ല. <br> നിരവധി ഹിന്ദുത്വ ഭീകരാക്രമണ കേസുകളില്&#x200d; കുറ്റാരോപിതയാണ് പ്രഗ്യാ സിംഗ് താക്കൂര്&#x200d;.  മാലെഗാവ് സ്‌ഫോടനക്കേസില്&#x200d; അന്വേഷണം നേരിടുന്ന പ്രഗ്യാ സിങ് ഭോപ്പാലില്&#x200d; നിന്നാണ് ലോക്‌സഭയിലെത്തിയത്. ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്ന് വിളിച്ചത് വിവാദമായിരുന്നു. തന്റെ ശാപം മൂലമാണ് മുംബൈ ഭീകരാക്രമണത്തില്&#x200d; മഹാരാഷ്ട്ര എ.ടി.എസ്‌ തലവന്&#x200d; ഹേമന്ത് കര്&#x200d;ക്കറെ കൊല്ലപ്പെട്ടതെന്നും പ്രഗ്യാസിങ് പറഞ്ഞിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pragya-singh-about-leaders-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോക്കുകളുമായി ബി.ജെ.പി എം.എല്&#x200d;.എയുടെ നൃത്തം</title>
		<link>https://www.chandrikadaily.com/bjp-mla-dance-with-arms.html</link>
					<comments>https://www.chandrikadaily.com/bjp-mla-dance-with-arms.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 10 Jul 2019 07:38:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BJP-RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132711</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പലതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്&#x200d;ക്ക് ചുവടുവെക്കുന്ന ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്&#x200d;.എയുടെ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാകുന്നു. പ്രണവ് സിംഗ് ചാംപ്യന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നത്. അച്ചടക്കരാഹിത്യത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്&#x200d; സസ്‌പെന്&#x200d;ഷനില്&#x200d; തുടരുന്ന എം.എല്&#x200d;.എയില്&#x200d; നിന്നാണ് വീണ്ടും വഴിവിട്ട പ്രകടനങ്ങള്&#x200d;. ചുവടുവെ്ക്കലിനിടെ ഇദ്ദേഹത്തിന്റെ മോശം ഭാഷയിലുള്ള സംസാരവും വീഡിയോയില്&#x200d; വ്യക്തമാണ്. കാലിലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്&#x200d; തിരിച്ചെത്തിയത് ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്. ഇദ്ദേഹത്തിന്റെ അനുയായികളെയും വീഡിയോയില്&#x200d; കാണാം. നാലുതരം തോക്കുകള്&#x200d; മാറിമാറി കയ്യില്&#x200d; ഉയര്&#x200d;ത്തിയാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: പലതരം തോക്കുകളേന്തി ബോളിവുഡ് ഗാനങ്ങള്&#x200d;ക്ക് ചുവടുവെക്കുന്ന ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്&#x200d;.എയുടെ ദൃശ്യങ്ങള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലാകുന്നു. പ്രണവ് സിംഗ് ചാംപ്യന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിക്കുന്നത്. അച്ചടക്കരാഹിത്യത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും പേരില്&#x200d; സസ്‌പെന്&#x200d;ഷനില്&#x200d; തുടരുന്ന എം.എല്&#x200d;.എയില്&#x200d; നിന്നാണ് വീണ്ടും വഴിവിട്ട പ്രകടനങ്ങള്&#x200d;. ചുവടുവെ്ക്കലിനിടെ ഇദ്ദേഹത്തിന്റെ മോശം ഭാഷയിലുള്ള സംസാരവും വീഡിയോയില്&#x200d; വ്യക്തമാണ്. കാലിലെ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്&#x200d; തിരിച്ചെത്തിയത് ആഘോഷമാക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായത്.</p>



<p>ഇദ്ദേഹത്തിന്റെ അനുയായികളെയും വീഡിയോയില്&#x200d; കാണാം. നാലുതരം തോക്കുകള്&#x200d; മാറിമാറി കയ്യില്&#x200d; ഉയര്&#x200d;ത്തിയാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത്. സമാന രീതിയില്&#x200d; തോക്കുകള്&#x200d; ഏന്തിയുള്ള ബോളിവുഡ് ഗാനങ്ങളെ അനുകരിച്ചാണ് ചുവടുവെച്ച്. ഇതേരീതിയിലുള്ള &#8216;തമന്&#x200d;ചേ പേ ഡിസ്‌കോ&#8217; എന്ന ഗാനത്തെയടക്കം പിന്&#x200d;പറ്റിയായിരുന്നു പ്രകടനം. ഉത്തരാഖണ്ഡില്&#x200d; നിങ്ങള്&#x200d;ക്കല്ലാതെ മറ്റാര്&#x200d;ക്ക് ഇത്തരത്തില്&#x200d; ചെയ്യാന്&#x200d; സാധിക്കുമെന്ന് ഒപ്പമുള്ളവരില്&#x200d; ഒരാള്&#x200d; ചോദിക്കുന്നത് വീഡിയോയിലുണ്ട്. ഉത്തരാഖണ്ഡില്&#x200d; മാത്രമല്ല, ഇന്ത്യയില്&#x200d; ഒരാള്&#x200d;ക്കും ചെയ്യാനാകില്ലെന്നാണ് ഇതിനുള്ള പ്രണവ് സിംഗിന്റെ മറുപടി.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">BJP MLA Pranav Champion who was recently suspended from the party for threatening a journalist, seen in a viral video brandishing guns. Police says, &quot;will look into the matter and also verify if the weapons are licensed or not.&quot; (Note: Abusive language) <a href="https://t.co/AbsApoYR2g">pic.twitter.com/AbsApoYR2g</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1148846491802439682?ref_src=twsrc%5Etfw">July 10, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>

]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-mla-dance-with-arms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
