<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp &#8211; shivsena &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-shivsena/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 16 Oct 2024 06:38:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp &#8211; shivsena &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുഖ്യമന്ത്രിയാകില്ലെന്ന് ഉറപ്പായി, ഇപ്പോള്&#x200d; പ്രതിപക്ഷ നേതാവിന്&#x200d;റെ കസേരയിലേക്കാണ് നോട്ടം; ഉദ്ധവിനെതിരെ ഏക്&#x200d;നാഥ് ഷിന്&#x200d;ഡെ</title>
		<link>https://www.chandrikadaily.com/it-is-certain-that-he-will-not-become-the-chief-minister-now-the-eyes-are-on-the-chair-of-the-opposition-leader-eknath-shinde-against-uddhav.html</link>
					<comments>https://www.chandrikadaily.com/it-is-certain-that-he-will-not-become-the-chief-minister-now-the-eyes-are-on-the-chair-of-the-opposition-leader-eknath-shinde-against-uddhav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 16 Oct 2024 06:38:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bjp - shivsena]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Udhav Thaakare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313605</guid>

					<description><![CDATA[സഖ്യ കക്ഷികളില്&#x200d; നിന്ന് പിന്തുണയില്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഗ്രഹം താക്കറെ കൊണ്ടുനടക്കുന്നു]]></description>
										<content:encoded><![CDATA[<p>ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കാൻ എംവിഎ സഖ്യകക്ഷികൾ ആഗ്രഹിക്കാത്തതിനാൽ ശിവസേന (യുബിടി) നേതാവ് ഇപ്പോൾ പ്രതിപക്ഷ നേതാവിൻ്റെ സ്ഥാനത്തേക്ക് നോക്കുകയാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്&#x200d;നാഥ് ഷിൻഡെ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്&#x200d;ഥിയെ പ്രഖ്യാപിക്കാൻ ശിവസേന (യുബിടി) ശ്രമിച്ചുവെങ്കിലും സഖ്യകക്ഷികളായ കോൺഗ്രസിൻ്റെയും എൻസിപിയുടെയും (ശരദ് പവാർ) പിന്തുണ നേടുന്നതിൽ പരാജയപ്പെട്ടിരുന്നു.</p>
<p>&#8220;സഖ്യ കക്ഷികളില്&#x200d; നിന്ന് പിന്തുണയില്ലാതിരുന്നിട്ടും മുഖ്യമന്ത്രി സ്ഥാനം തിരിച്ചുപിടിക്കാനുള്ള ആഗ്രഹം താക്കറെ കൊണ്ടുനടക്കുന്നു. താക്കറെ ഒരിക്കൽ മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിൻ്റെ സഖ്യകക്ഷികൾ പോലും അദ്ദേഹത്തെ ആ സ്ഥാനത്തിരുത്താന്‌ ആഗ്രഹിക്കുന്നില്ല,&#8221; ജൽന ജില്ലയിലെ ഒരു പൊതുയോഗത്തിൽ ഷിൻഡെ പറഞ്ഞു. ഇപ്പോൾ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് മത്സരിക്കുകയാണ്.</p>
<p>അദ്ദേഹത്തിന് ആശംസകൾ നേരുന്നു&#8230; ഷിൻഡെ കൂട്ടിച്ചേർത്തു. എംവിഎ സർക്കാരിനെ അട്ടിമറിച്ച 2022 ജൂലൈയിലെ തൻ്റെ നീക്കത്തെ ന്യായീകരിച്ച ഷിൻഡെ കോൺഗ്രസുമായി ചേർന്ന് താക്കറെ ശിവസേനയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും ബാൽ താക്കറെയുടെ പ്രത്യയശാസ്ത്രത്തിൽ നിന്നും വ്യതിചലിച്ചതായി ആരോപിച്ചു. &#8220;ശിവസേനയുടെ ഐഡൻ്റിറ്റി സംരക്ഷിക്കാൻ ഞാൻ എൻ്റെ മന്ത്രിസ്ഥാനം ഉപേക്ഷിച്ചു. പാവപ്പെട്ടവരെയും സാധാരണക്കാരെയും സേവിക്കുന്നതിനായി ഞങ്ങൾ ബിജെപിയുമായി ചേർന്ന് ഒരു സർക്കാർ രൂപീകരിച്ചു,&#8221; അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മഹാരാഷ്ട്രയിലെ സ്ത്രീകള്&#x200d;ക്കു വേണ്ടിയുള്ള സര്&#x200d;ക്കാരിന്&#x200d;റെ &#8216;മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ&#8217;ധനസഹായ പദ്ധതിയെ പുകഴ്ത്തിയ ഷിൻഡെ ഈ സംരംഭം ഒരിക്കലും അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. &#8220;ഈ പദ്ധതി നിർത്തലാക്കുമെന്ന് പറഞ്ഞ് കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എന്നാല്&#x200d; പ്രതിമാസ അലവൻസ് 1,500 രൂപയിൽ നിന്ന് 3,000 രൂപയായി വർധിപ്പിക്കും.</p>
<p>എൻ്റെ സഹോദരിമാർ &#8216;ലക്ഷപതി&#8217; ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു,&#8221; ഷിന്&#x200d;ഡെ വ്യക്തമാക്കി. ജല്&#x200d;നയിലെ പൊതുയോഗത്തില്&#x200d; വച്ച് ശിവസേന (യുബിടി) നേതാവ് ഹിക്മത്ത് ഉധാൻ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു. 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻസിപി നേതാവ് രാജേഷ് ടോപെയോട് ഉധാൻ പരാജയപ്പെട്ടിരുന്നു.</p>
<p>അതേസമയം താനൊരിക്കലും മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന ആളല്ലെന്നും താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു. “ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചുവെന്ന് എംവിഎയിലെ എൻ്റെ സഹപ്രവർത്തകർ വിശ്വസിക്കുന്നുവെങ്കിൽ, ഞാൻ അവരുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമോ എന്ന് അവർ തീരുമാനിക്കണം.</p>
<p>ആത്യന്തികമായി ജനങ്ങൾ തീരുമാനിക്കുമെന്നും&#8221; അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എംവിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തന്&#x200d;റെ പേര് പ്രഖ്യാപിച്ചേക്കുമെന്നാണ് താക്കറെയുടെ പ്രതീക്ഷ. എന്നാല്&#x200d; കോണ്&#x200d;ഗ്രസ് ഇക്കാര്യത്തില്&#x200d; അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന നിലപാടിലാണ് കോണ്&#x200d;ഗ്രസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-is-certain-that-he-will-not-become-the-chief-minister-now-the-eyes-are-on-the-chair-of-the-opposition-leader-eknath-shinde-against-uddhav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യദ്രോഹക്കുറ്റം കേന്ദ്രസര്&#x200d;ക്കാര്&#x200d; പകപോക്കലിന് ഉപയോഗിക്കുന്നു:ശിവസേന</title>
		<link>https://www.chandrikadaily.com/shivsena-against-central-gov.html</link>
					<comments>https://www.chandrikadaily.com/shivsena-against-central-gov.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 04 Mar 2021 06:15:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp - shivsena]]></category>
		<category><![CDATA[Enforcement Directorate]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=181357</guid>

					<description><![CDATA[കേന്ദ്രസര്&#x200d;ക്കാറിനെ വിമര്&#x200d;ശിച്ച ബോളിവുഡ് താരങ്ങളുടെ വീടുകളില്&#x200d; കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.
]]></description>
										<content:encoded><![CDATA[<p>മുംബൈ: കേന്ദ്രസര്&#x200d;ക്കാറിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ശിവസേന മുഖപത്രമായ സാംന. വിയോജിക്കുന്നവരെ സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജന്&#x200d;സികളെ ഉപയോഗിച്ച് നിശബ്ദരാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് ശിവസേന മുഖപത്രം ആരോപിക്കുന്നു. രാജ്യദ്രോഹക്കുറ്റം വിമര്&#x200d;ശകര്&#x200d;ക്കെതിരെ പകപോക്കാനുള്ള ആയുധമായി കേന്ദ്രസര്&#x200d;ക്കാര്&#x200d; ഉപയോഗിക്കുകയാണെന്നും ശിവസേന ആരോപിക്കുന്നു.</p>
<p>രാജ്യദ്രോഹത്തിനും രാജ്യസ്‌നേഹത്തിനും കഴിഞ്ഞ നാലഞ്ച് വര്&#x200d;ഷങ്ങളായി ഇന്ത്യയില്&#x200d; പുതിയ നിര്&#x200d;വചനങ്ങള്&#x200d; ചമക്കപ്പെട്ടിരിക്കുകയാണ്. മോദി സര്&#x200d;ക്കാറിനെ പിന്തുണക്കുന്നതിനെ രാജ്യസ്‌നേഹമായും സര്&#x200d;ക്കാറിനെ വിമര്&#x200d;ശിച്ചാല്&#x200d; അത് രാജ്യദ്രോഹമായുമാണ് കണക്കാക്കുന്നത്. രാജ്യത്ത് ഇതുവരെ നിരവധിപേര്&#x200d;ക്കെതിരെ ഇത്തരത്തില്&#x200d; രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടിട്ടുണ്ടെന്നും സാംന പ്രസിദ്ധീകരിച്ച എഡിറ്റോറിയല്&#x200d; പറയുന്നു.</p>
<p>മോദി വിമര്&#x200d;ശകരായ അനുരാഗ് കശ്യപ്, മധു മന്ദേന, താപ്‌സീ പന്നു, വികാസ് ബഹി തുടങ്ങിയവരുടെ വീടുകളിലും ഓഫീസുകളിലും ഇന്&#x200d;കം-ടാക്‌സ് ഉദ്യോഗസ്ഥര്&#x200d; റെയ്ഡ് നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവസേന കേന്ദ്രസര്&#x200d;ക്കാറിന്റെ പകപോക്കല്&#x200d; രാഷ്ട്രീയത്തിനെതിരെ വിമര്&#x200d;ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shivsena-against-central-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനാധിപത്യത്തിന്റെ ശ്രീകോവില്&#x200d;  ജനാധിപത്യത്തിന്റെ മ്യൂസിയമാകുന്നു; മോദി സര്&#x200d;ക്കാറിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ശിവസേന എം.പി</title>
		<link>https://www.chandrikadaily.com/from-temple-of-democracy-to-museum-of-democracy.html</link>
					<comments>https://www.chandrikadaily.com/from-temple-of-democracy-to-museum-of-democracy.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 23 Sep 2020 10:24:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[2020 Parliament]]></category>
		<category><![CDATA[Bill in parliament]]></category>
		<category><![CDATA[bjp - shivsena]]></category>
		<category><![CDATA[monsoon section]]></category>
		<category><![CDATA[priyanka chaturvedi]]></category>
		<category><![CDATA[shivasena]]></category>
		<category><![CDATA[SHIVSENA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155939</guid>

					<description><![CDATA[പാര്&#x200d;ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനിടെ അംഗങ്ങളുടെ അസാന്നിധ്യം മറയാക്കി ഇരുസഭയിലുമായി വിവാദമായ കാര്&#x200d;ഷിക ബില്ലടക്കം പത്തിലേറെ ബില്ലുകള്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്ത ചൊവ്വാഴ്ചയാണ് വിമര്&#x200d;ശനവുനായി ശിവസേന എം.പി പ്രിയങ്ക ചതുര്&#x200d;വേദി രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രതിഷേധങ്ങളെ ഗൗനിക്കാതെ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലും കേന്ദ്രസര്&#x200d;ക്കാര്&#x200d; ഏകപക്ഷീയമായി ബില്ലുകള്&#x200d; പാസാക്കുന്നതിനെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി ശിവസേന എം.പി. ജനാധിപത്യത്തിന്റെ ശ്രീകോവില്&#x200d;<br />
ജനാധിപത്യത്തിന്റെ മ്യൂസിയമാക്കി മാറ്റുന്നു എന്നായിരുന്നു ശിവസേന എം.പി പ്രിയങ്ക ചതുര്&#x200d;വേദിയുടെ വിമര്&#x200d;ശനം.</p>
<p>പാര്&#x200d;ലമെന്റിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതിനിടെ അംഗങ്ങളുടെ അസാന്നിധ്യം മറയാക്കി ഇരുസഭയിലുമായി വിവാദമായ കാര്&#x200d;ഷിക ബില്ലടക്കം പത്തിലേറെ ബില്ലുകള്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; പാസാക്കിയെടുത്ത ചൊവ്വാഴ്ചയാണ് വിമര്&#x200d;ശനവുനായി ശിവസേന എം.പി പ്രിയങ്ക ചതുര്&#x200d;വേദി രംഗത്തെത്തിയത്.</p>
<p>https://twitter.com/priyankac19/status/1308347837068062721</p>
<p>&#8216;വിശദമായ ചര്&#x200d;ച്ചയോ വോട്ടെടുപ്പോ നടത്താതെയും സെലക്ഷന്&#x200d; കമ്മിറ്റിക്ക് വിടാതെയും ബില്ലുകള്&#x200d; ഓര്&#x200d;ഡിനന്&#x200d;സുകളിലൂടെ അവതരിപ്പിച്ച് പാസാക്കുകയാണ്. പ്രതിപക്ഷത്തിന്റെ ഭാഗം കേള്&#x200d;ക്കാതെ ഇന്ന് രാജ്യസഭ ഒമ്പത് ബില്ലുകളാണ് പാസാക്കിയത്. നാളെ അവ തൊഴില്&#x200d; ബില്ലുകളായിരിക്കാം. ജനാധിപത്യത്തിന്റെ ക്ഷേത്രം<br />
ജനാധിപത്യത്തിന്റെ മ്യൂസിയമായി മാറുകയാണ്?&#8217; പ്രിയങ്ക ചതുര്&#x200d;വേദി ട്വീറ്റ് ചെയ്തു.</p>
<p>ചൊവ്വാഴ്ച രണ്ട് മണിക്കൂറിനിടെ അഞ്ച് ബില്ലുകളാണ് പാസായതെങ്കില്&#x200d; ഇന്ന് ഉപരിസഭയില്&#x200d; നിയമമാക്കിയത് മൂന്ന് തൊഴില്&#x200d; ബില്ലുകളടക്കം ഏഴ് സുപ്രധാന ബില്ലുകളാണ്. പ്രതിപക്ഷത്തിന്റെ സാന്നിധ്യമില്ലാത്ത സാഹചര്യത്തിലാണ് രണ്ട് ദിവസത്തിനിടെ ഇരു സഭകളിലുമായി ഇരുപതോളം ബില്ലുകളാണ് മോദി സര്&#x200d;ക്കാര്&#x200d; തിടുക്കത്തില്&#x200d; പാസാക്കിയെടുത്തത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/from-temple-of-democracy-to-museum-of-democracy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുംബൈ വിവാദത്തിന് മറുപടി; &#8216;മെന്റല്&#x200d; കേസാണ്&#8217; കങ്കണയെന്ന് സഞ്ജയ് റാവത്ത്</title>
		<link>https://www.chandrikadaily.com/kangana-ranaut-is-a-mental-case-let-her-go-to-pok-sanjay-raut.html</link>
					<comments>https://www.chandrikadaily.com/kangana-ranaut-is-a-mental-case-let-her-go-to-pok-sanjay-raut.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Sep 2020 12:05:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Actress Kankana Ranaut]]></category>
		<category><![CDATA[bjp - shivsena]]></category>
		<category><![CDATA[kangana ranaut]]></category>
		<category><![CDATA[pok]]></category>
		<category><![CDATA[Sanjay Raut]]></category>
		<category><![CDATA[surgical strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=150322</guid>

					<description><![CDATA[കങ്കണ ഏത് ഭാഗത്താണ് നില്&#x200d;ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാക്ക് അധിനിവേശ കാശ്മീര്&#x200d; ഇന്ത്യയുടെ ഭാഗമാണെന്നല്ലേ സര്&#x200d;ക്കാര്&#x200d; പറയുന്നത്. മോദി സാഹേബ് പാക് അധിനിവേശ കശ്മീരില്&#x200d; സര്&#x200d;ജിക്കല്&#x200d; സ്ട്രൈക്ക് നടത്തിയിട്ടുമുണ്ട്. അവര്&#x200d; ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ വിവാദ പരാമര്&#x200d;ശങ്ങള്&#x200d;ക്ക് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. തലയ്ക്ക് സ്ഥിരതയില്ലാത്ത &#8216;മെന്റല്&#x200d; കേസാണ്&#8217; കങ്കണയെന്നാണ് സഞ്ജയ് റാവത്ത് ഇന്ത്യ ടുഡേയോട് പ്രതികരിച്ചു. മുംബൈ നഗരം പാക് അധിനിവേശ കശ്മീര്&#x200d; പോലെയാണെന്ന കങ്കണയുടെ വിവാദ പരാമര്&#x200d;ശത്തിന് പിന്നാലെയാണ് ശിവസേന നേതാവിന്റെ മറുപടി.</p>
<p>കഴിക്കുന്ന പാത്രത്തില്&#x200d;തന്നെ തുപ്പുന്ന സ്വഭാവമാണ് കങ്കണയ്ക്ക്. അവരെ പിന്താങ്ങാന്&#x200d; കുറച്ച് രാഷ്ട്രീയ പാര്&#x200d;ട്ടികളുണ്ടെന്ന ബലത്തിലാണ് വായില്&#x200d; തോന്നിയതൊക്കെ വിളിച്ചു പറയുന്നത്, അവര്&#x200d; ഒരു മെന്റല്&#x200d; കേസാണ്, സഞ്ജയ് റാവത്ത് പറഞ്ഞു.</p>
<p>കങ്കണയുടെ പാക് അധിനിവേശ കശ്മീര്&#x200d; പരാമര്&#x200d;ശത്തിലും സഞ്ജയ് മറുപടി നല്&#x200d;കി. കങ്കണ ഏത് ഭാഗത്താണ് നില്&#x200d;ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാക്ക് അധിനിവേശ കാശ്മീര്&#x200d; ഇന്ത്യയുടെ ഭാഗമാണെന്നല്ലേ സര്&#x200d;ക്കാര്&#x200d; പറയുന്നത്. മോദി സാഹേബ് പാക് അധിനിവേശ കശ്മീരില്&#x200d; സര്&#x200d;ജിക്കല്&#x200d; സ്ട്രൈക്ക് നടത്തിയിട്ടുമുണ്ട്. അവര്&#x200d; ആരുടെ ഭാഗത്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. തീവ്രവാദികളുടെയോ, അതോ സര്&#x200d;ക്കാരിന്റെയോ? തിരിച്ചറിയാന്&#x200d; പറ്റാത്തതാണ് അവരുടെ മാനസികാവസ്ഥയയാണ്. അവരെ പാക് അധിനിവേശ കശ്മീരിലേക്ക് വിടൂ&#8230;രണ്ട് ദിവസം അവര്&#x200d; അവിടെ നില്&#x200d;ക്കട്ടെ. ആ ചെലവ് സര്&#x200d;ക്കാര്&#x200d; വഹിക്കണം. ഇനി കേന്ദ്രസര്&#x200d;ക്കാരിന് പറ്റില്ലെങ്കില്&#x200d; ആ ചെലവ് ഞങ്ങള്&#x200d; നോക്കാം, സഞ്ജയ് റാവത്ത് പറഞ്ഞു.</p>
<p>കങ്കണയുടെ വിവാദ പരാമര്&#x200d;ശത്തിനെതിരെ നേരത്തേയും സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. നഗരത്തെ കാത്തൂ സൂക്ഷിക്കുന്ന മുംബൈ പൊലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചു വരണ്ടെന്നാണ് സഞ്ജയ് നേരത്തെ പ്രതികരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kangana-ranaut-is-a-mental-case-let-her-go-to-pok-sanjay-raut.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദി ചിത്രത്തിന്റെ നിര്&#x200d;മാതാവിനെതിരെ കേസെടുക്കാന്&#x200d; മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d;; ബിജെപിക്ക് തിരിച്ചടി</title>
		<link>https://www.chandrikadaily.com/drug-charges-against-pm-biopic-maker-to-be-probed-maharashtra-minister.html</link>
					<comments>https://www.chandrikadaily.com/drug-charges-against-pm-biopic-maker-to-be-probed-maharashtra-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 30 Aug 2020 12:13:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ADITHYA THAKKARE]]></category>
		<category><![CDATA[bjp - shivsena]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Sushanth Singh Rajput]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=149054</guid>

					<description><![CDATA[ചലച്ചിത്ര നിര്&#x200d;മാതാവ് സന്ദീപ് സിങിനെതിരായ ആരോപണങ്ങള്&#x200d; അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്&#x200d; ദേശ്മുഖ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്&#x200d; ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ മരണത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ബിജെപിക്ക് തിരിച്ചടിയുമായി മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d;. സുശാന്ത് സിങിനെ ചുറ്റിപറ്റിയുള്ള മയക്കുമരുന്ന് ആരോപണത്തില്&#x200d; പി.എം.നരേന്ദ്ര മോദി ചിത്രത്തിന്റെ നിര്&#x200d;മാതാവ് സന്ദീപ് സിങിനെ ലക്ഷ്യംവച്ചാണ് ശിവസേനയുടെ തിരിച്ചടി.</p>
<p>സുശാന്ത് സിങിന്റെ മരണം സംബന്ധിച്ച അന്വേഷണം മഹാരാഷ്ട്ര സര്&#x200d;ക്കാറിനെതിരേയും ആദിത്യ താക്കറെക്കെതിരെരേയും ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്ന നീക്കത്തിന് തിരിച്ചടിയായാണ് മഹാരാഷ്ട്ര സര്&#x200d;ക്കാറിന്റെ നടപടി. സുശാന്ത് സിങിന്റെ മരണംതന്നെ വിവാദമാക്കാന്&#x200d; ശ്രമിക്കുന്ന ബിജെപി, മരണം സംബന്ധിച്ച അന്വേഷണം മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; മനഃപൂര്&#x200d;വ്വം വൈകിപ്പിച്ചുവെന്ന് ആരോപണമുന്നയിച്ചിരുന്നു. മയക്കുമരുന്ന് ആരോപണത്തില്&#x200d; ഭരണകക്ഷിയുമായി അടുപ്പമുള്ളവരെ സംരക്ഷിക്കുന്നുവെന്നും ബിജെപി ആരോപിച്ചു. എന്നാല്&#x200d;, ഇതിന് പിന്നാലെയാണ് സന്ദീപ് സിങിനെതിരെയുള്ള നീക്കം മഹാരാഷ്ട്ര സര്&#x200d;ക്കാര്&#x200d; ശക്തമാക്കിയത്.</p>
<p>ചലച്ചിത്ര നിര്&#x200d;മാതാവ് സന്ദീപ് സിങിനെതിരായ ആരോപണങ്ങള്&#x200d; അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്&#x200d; ദേശ്മുഖ് പറഞ്ഞു. മയക്കുമരുന്ന് ഇടപാടുകാരുമായി സന്ദീപ് സിങ്ങിനുള്ള ബന്ധത്തെക്കുറിച്ച് നിരവധി പരാതികള്&#x200d; ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.<br />
സന്ദീപ് സിങിന് ബിജെപിയുമായി എന്ത് ബന്ധമാണുള്ളത്. അതുപോലെ ബോളിവുഡുമായും മയക്കുമരുന്നു ലോബിയുമായി എങ്ങനെയുള്ള ബന്ധമാണ് തുടങ്ങിയ കാര്യങ്ങള്&#x200d; സിബിഐ അന്വേഷിക്കാന്&#x200d; പോകുകയാണ്. തങ്ങള്&#x200d;ക്ക് ലഭിച്ച പരാതികള്&#x200d; സിബിഐക്ക് കൈമാറുമെന്നും അനില്&#x200d; ദേശ്മുഖ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി.എം.നരേന്ദ്ര മോദി എന്ന ചിത്രത്തിന്റെ നിര്&#x200d;മാതാവാണ് സന്ദീപ് സിങ്.</p>
<p>സുശാന്തിന്റെ മരണത്തില്&#x200d; ബിജെപിയുടെ പങ്ക് അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ എന്&#x200d;സിപി-ശിവസേന-കോണ്&#x200d;ഗ്രസ് സഖ്യം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്&#x200d; സന്ദീപ് സിങിനെതിരെ സിബിഐ അന്വേഷിക്കാന്&#x200d; പോകുകയാണെന്ന് കോണ്&#x200d;ഗ്രസ് വാക്താവ് സച്ചിന്&#x200d; സാവന്തും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drug-charges-against-pm-biopic-maker-to-be-probed-maharashtra-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി-ശിവസേന സഖ്യം പൊളിയുന്നു; ഇരുപാര്&#x200d;ട്ടികളും വെവ്വേറെ ഗവര്&#x200d;ണറെ കാണും</title>
		<link>https://www.chandrikadaily.com/disputes-in-bjp-shiv-sena-alliance-maharashtra.html</link>
					<comments>https://www.chandrikadaily.com/disputes-in-bjp-shiv-sena-alliance-maharashtra.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 28 Oct 2019 06:31:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp - shivsena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142724</guid>

					<description><![CDATA[മുംബൈ: മഹാരാഷ്ട്രയില്&#x200d; എന്&#x200d;.ഡി.എ ഘടകകക്ഷികളായ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള തര്&#x200d;ക്കം രൂക്ഷമാവുന്നു. രണ്ടര വര്&#x200d;ഷം മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്&#x200d; നിന്ന് പിന്നോട്ട് പോവാന്&#x200d; തയ്യാറല്ലെന്ന് ശിവസേന ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി കനത്തത്. ഇതിനിടെ ഇരുപാര്&#x200d;ട്ടി നേതാക്കളും ഇന്ന് ഗവര്&#x200d;ണറെ പ്രത്യേകം പ്രത്യേകമായി സന്ദര്&#x200d;ശിക്കും. രാവിലെ പത്തരയോടെ ദിവാകര്&#x200d; റാവുത്തിന്റെ നേതൃത്വത്തില്&#x200d; ശിവസേന നേതാക്കള്&#x200d; ഗവര്&#x200d;ണര്&#x200d; ഭഗത് സിങ് കോശ്യാരിയെ കാണാനെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി നേതാക്കള്&#x200d; ഗവര്&#x200d;ണറെ കാണുക. ദീപാവലി ആശംസകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>മുംബൈ: മഹാരാഷ്ട്രയില്&#x200d; എന്&#x200d;.ഡി.എ ഘടകകക്ഷികളായ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള തര്&#x200d;ക്കം രൂക്ഷമാവുന്നു. രണ്ടര വര്&#x200d;ഷം മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്&#x200d; നിന്ന് പിന്നോട്ട് പോവാന്&#x200d; തയ്യാറല്ലെന്ന് ശിവസേന ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി കനത്തത്. ഇതിനിടെ ഇരുപാര്&#x200d;ട്ടി നേതാക്കളും ഇന്ന് ഗവര്&#x200d;ണറെ പ്രത്യേകം പ്രത്യേകമായി സന്ദര്&#x200d;ശിക്കും. </p>



<p>രാവിലെ പത്തരയോടെ ദിവാകര്&#x200d; റാവുത്തിന്റെ നേതൃത്വത്തില്&#x200d; ശിവസേന നേതാക്കള്&#x200d; ഗവര്&#x200d;ണര്&#x200d; ഭഗത് സിങ് കോശ്യാരിയെ കാണാനെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി നേതാക്കള്&#x200d; ഗവര്&#x200d;ണറെ കാണുക. ദീപാവലി ആശംസകള്&#x200d; അറിയിക്കാനാണ് ഗവര്&#x200d;ണറെ സന്ദര്&#x200d;ശിക്കുന്നതെന്നാണ് ഇരുപാര്&#x200d;ട്ടികളും ഒദ്യോഗികമായി അറിയിച്ചിരിക്കുന്നത്.</p>



<p>രണ്ടര വര്&#x200d;ഷം മുഖ്യമന്ത്രിപദം തങ്ങള്&#x200d;ക്കുവേണമെന്ന നിലപാടില്&#x200d; ഉറച്ച് നില്&#x200d;ക്കുകയാണ് ശിവസേന. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ 50:50 കരാര്&#x200d;പ്രകാരം മുഖ്യമന്ത്രിപദമടക്കം ഭരണസംവിധാനത്തില്&#x200d; അമ്പത് ശതമാനം തങ്ങള്&#x200d;ക്ക് അവകാശപ്പെട്ടതാണെന്നും അത് ബി.ജെ.പി.യില്&#x200d;നിന്ന് എഴുതിവാങ്ങണമെന്നുമാണ് ശിവസേന നേതാക്കള്&#x200d; ആവശ്യപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/disputes-in-bjp-shiv-sena-alliance-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത് ഷായേയും മോദിയേയും വെല്ലുവിളിച്ച് ശിവസേന</title>
		<link>https://www.chandrikadaily.com/shivsena-against-modi.html</link>
					<comments>https://www.chandrikadaily.com/shivsena-against-modi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 14 Jan 2019 04:02:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp - shivsena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116140</guid>

					<description><![CDATA[മുംബൈ: എന്&#x200d;.ഡി.എ സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ഭിന്നത കൂടുതല്&#x200d; രൂക്ഷമാകുന്നു. ബി.ജെ. പി അധ്യക്ഷന്&#x200d; അമിത്ഷായെ വെല്ലുവിളിച്ച് ശിവസേനാ മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയതാണ് പുതിയ സംഭവം. ശിവസേനയെ തകര്&#x200d;ക്കാന്&#x200d; ശേഷിയുള്ളവര്&#x200d; ഇതുവരെ ജനിച്ചിട്ടില്ലെന്നും ശിവസേനയുടെ രാഷ്ട്രീയ യാത്രക്കിടെ നിരവധി &#8216;തരംഗങ്ങള്&#x200d;&#8217; തങ്ങള്&#x200d; കണ്ടിട്ടുണ്ടെന്നും ഉദ്ധവ് പ്രതികരിച്ചു. മുംബൈയില്&#x200d; പാര്&#x200d;ട്ടി പൊതുയോഗത്തില്&#x200d; സംസാരിക്കവെയായിരുന്നു ഉദ്ധവിന്റെ പ്രസ്താവന. ബി.ജെ.പി തങ്ങളെ തകര്&#x200d;ക്കുമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ അമിത് ഷാ ഒന്നോര്&#x200d;ക്കണം. ശിവസേനയെ തകര്&#x200d;ക്കാന്&#x200d; ശേഷിയുള്ള ഒരു പാര്&#x200d;ട്ടി ഇനിയും [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: എന്&#x200d;.ഡി.എ സഖ്യകക്ഷികളായ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള ഭിന്നത കൂടുതല്&#x200d; രൂക്ഷമാകുന്നു. ബി.ജെ. പി അധ്യക്ഷന്&#x200d; അമിത്ഷായെ വെല്ലുവിളിച്ച് ശിവസേനാ മേധാവി ഉദ്ധവ് താക്കറെ രംഗത്തെത്തിയതാണ് പുതിയ സംഭവം. ശിവസേനയെ തകര്&#x200d;ക്കാന്&#x200d; ശേഷിയുള്ളവര്&#x200d; ഇതുവരെ ജനിച്ചിട്ടില്ലെന്നും ശിവസേനയുടെ രാഷ്ട്രീയ യാത്രക്കിടെ നിരവധി &#8216;തരംഗങ്ങള്&#x200d;&#8217; തങ്ങള്&#x200d; കണ്ടിട്ടുണ്ടെന്നും ഉദ്ധവ് പ്രതികരിച്ചു.<br />
മുംബൈയില്&#x200d; പാര്&#x200d;ട്ടി പൊതുയോഗത്തില്&#x200d; സംസാരിക്കവെയായിരുന്നു ഉദ്ധവിന്റെ പ്രസ്താവന. ബി.ജെ.പി തങ്ങളെ തകര്&#x200d;ക്കുമെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ അമിത് ഷാ ഒന്നോര്&#x200d;ക്കണം. ശിവസേനയെ തകര്&#x200d;ക്കാന്&#x200d; ശേഷിയുള്ള ഒരു പാര്&#x200d;ട്ടി ഇനിയും ജനിച്ചിട്ടില്ല. ബി.ജെ. പി ഇത്തരം വീരവാദങ്ങളൊക്കെ പറയുമ്പോഴും ശിവസേനയെ വീഴ്ത്താ ന്&#x200d; അവര്&#x200d;ക്ക് സാധിക്കില്ലെന്ന് മനസിലാക്കിയാല്&#x200d; നന്ന്. 2014ല്&#x200d; രാജ്യത്ത് മോദി തരംഗം ഉണ്ടായിട്ടുണ്ടാവും. പക്ഷേ ശിവസേന ഒരുപാട് തരംഗങ്ങള്&#x200d; നേരത്തെ കണ്ടിട്ടുണ്ട് -ഉദ്ധവ് പറഞ്ഞു.<br />
രാമക്ഷേത്ര നിര്&#x200d;മ്മാണത്തിന് കോണ്&#x200d;ഗ്രസ് തടസ്സം നില്&#x200d;ക്കുകയാണെന്ന അമിത് ഷായുടെയും മോദിയുടെയും പരാമര്&#x200d;ശങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. കോണ്&#x200d;ഗ്രസ് ഇത്തരം ശ്രമങ്ങളെ നേരത്തെ തന്നെ എതിര്&#x200d;ത്തിരുന്നു. 2014ല്&#x200d; ഇതിനുള്ള ഫലം അവര്&#x200d;ക്ക് ലഭിച്ചു. ലോക്സഭയില്&#x200d; പ്രതിപക്ഷ നേതാവ് പോലും അവര്&#x200d;ക്കില്ല. നിതീഷ് കുമാറിന്റെ ജെ.ഡി.യു, രാംവിലാസ് പാസ്വാന്റെ എല്&#x200d;.ജെ.പി എന്നിവര്&#x200d; ബി.ജെ. പിക്കൊപ്പമുണ്ടാകുമ്പോള്&#x200d; അവരെങ്ങനെയാണ് രാമക്ഷേത്രം നിര്&#x200d;മിക്കുക. ഇതിലൊന്നും നിലപാട് വ്യക്തമാക്കാന്&#x200d; ബി.ജെ.പിക്ക് സാധിച്ചില്ല- ഉദ്ധവ് കുറ്റപ്പെടുത്തി.<br />
തെരഞ്ഞെടുപ്പ് പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് തുടക്കമിടാന്&#x200d; കഴിഞ്ഞദിവസം മുംബൈയില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; അമിത് ഷാ ശിവസേനക്കെതിരെ രൂക്ഷ വിമര്&#x200d;ശനം നടത്തിയിരുന്നു. തങ്ങളുമായി ചേര്&#x200d;ന്ന് മത്സരിച്ചാല്&#x200d; നേട്ടമുണ്ടാകുമെന്നും ഇല്ലെങ്കില്&#x200d; സേനയെ തകര്&#x200d;ത്തെറിയുമെന്നുമായിരുന്നു ഭീഷണി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shivsena-against-modi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;അടിയന്തരാവസ്ഥയുടെ പേരില്&#x200d; മാത്രം ഇന്ദിരാഗാന്ധിയെ കുറ്റപ്പെടുത്താനാവില്ല; സംഭാവനകള്&#x200d; കാണാതെ പോകരുത്&#8217;; ശിവസേന</title>
		<link>https://www.chandrikadaily.com/shivsena-supports-indira-gandhi-news.html</link>
					<comments>https://www.chandrikadaily.com/shivsena-supports-indira-gandhi-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Jul 2018 07:01:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aru jeitly]]></category>
		<category><![CDATA[bjp - shivsena]]></category>
		<category><![CDATA[indiragandhi]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[samna]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92747</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്&#x200d; മുന്&#x200d;പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്&#x200d;ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന. അടിയന്തരാവസ്ഥയുടെ പേരില്&#x200d; ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്&#x200d;കിയ സംഭാവനകള്&#x200d; കാണാതിരിക്കാനാവില്ലെന്ന് പാര്&#x200d;ട്ടി മുഖപത്രമായ സാമ്‌ന പറയുന്നു. സാമ്‌നയില്&#x200d; എം.പിയായ സഞ്ജയ് റൗട്ട് എഴുതിയ കോളത്തിലാണ് മോദിയുടേയും ജെയ്റ്റിലിയുടേയും കോണ്&#x200d;ഗ്രസ് വിമര്&#x200d;ശനത്തിനുള്ള മറുപടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ദിര ഇന്ത്യന്&#x200d; ഹിറ്റ്‌ലറെന്നായിരുന്നു ജെയ്‌ല്റ്റിയുടെ വിമര്&#x200d;ശനമുണ്ടായിരുന്നത്. ഇന്ദിരാ ഗാന്ധിയെപ്പോലെ ഈ രാജ്യത്തിന് വേണ്ടി പ്രവര്&#x200d;ത്തിച്ച മറ്റൊരാളും ഇല്ല. അടിയന്തരാവസ്ഥ പ്രഖ്യാപനം അവരുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരില്&#x200d; മുന്&#x200d;പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കുറ്റപ്പെടുത്തുന്ന ബി.ജെ.പിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വിമര്&#x200d;ശിച്ച് ശിവസേനയുടെ മുഖപത്രമായ സാമ്‌ന. അടിയന്തരാവസ്ഥയുടെ പേരില്&#x200d; ഇന്ദിരാ ഗാന്ധി രാജ്യത്തിനായി നല്&#x200d;കിയ സംഭാവനകള്&#x200d; കാണാതിരിക്കാനാവില്ലെന്ന് പാര്&#x200d;ട്ടി മുഖപത്രമായ സാമ്‌ന പറയുന്നു. സാമ്‌നയില്&#x200d; എം.പിയായ സഞ്ജയ് റൗട്ട് എഴുതിയ കോളത്തിലാണ് മോദിയുടേയും ജെയ്റ്റിലിയുടേയും കോണ്&#x200d;ഗ്രസ് വിമര്&#x200d;ശനത്തിനുള്ള മറുപടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ദിര ഇന്ത്യന്&#x200d; ഹിറ്റ്‌ലറെന്നായിരുന്നു ജെയ്‌ല്റ്റിയുടെ വിമര്&#x200d;ശനമുണ്ടായിരുന്നത്.</p>
<p>ഇന്ദിരാ ഗാന്ധിയെപ്പോലെ ഈ രാജ്യത്തിന് വേണ്ടി പ്രവര്&#x200d;ത്തിച്ച മറ്റൊരാളും ഇല്ല. അടിയന്തരാവസ്ഥ പ്രഖ്യാപനം അവരുടെ മറ്റു നേട്ടങ്ങളെ ഇല്ലാതാക്കുന്നതല്ല. 1975-ലെ അടിയന്തരാവസ്ഥ പിന്&#x200d;വലിച്ച് 1977 ല്&#x200d; വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത് ഇതേ ഇന്ദിര തന്നെയായിരുന്നു. ആ തെരഞ്ഞെടുപ്പില്&#x200d; അവര്&#x200d; പരാജയപ്പെട്ടു. അപ്പോഴും അവര്&#x200d; ജനാധിപത്യത്തിന് അനുകൂലമായിരുന്നു എന്നത് നമ്മള്&#x200d; മറക്കാന്&#x200d; പാടില്ലെന്നും ശിവസേന പറയുന്നു.</p>
<p>ദേശീയ നേതാക്കളായ ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു, മഹാത്മാ ഗാന്ധി, സര്&#x200d;ദാര്&#x200d; പട്ടേല്&#x200d;, രാജേന്ദ്ര പ്രസാദ്, ബി.ആര്&#x200d; അംബേദ്കര്&#x200d;, നേതാജി ബോസ്, വീര്&#x200d; സവര്&#x200d;ക്കര്&#x200d; എന്നിവരുടെ സംഭാവനകളെ തള്ളിക്കളയുന്നത് രാജ്യദ്രോഹം തന്നെയാണെന്നും ലേഖനം പറയുന്നു.</p>
<p>അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ കറുത്ത ദിനമെന്നാണ് ചിലര്&#x200d; വിശേഷിപ്പിക്കുന്നത്. നോട്ട് നിരോധനം പ്രഖ്യാപിച്ചതും അതേ പോലെ ഒരു കറുത്ത ദിനമായി വിശേഷിപ്പിക്കാവുന്നതാണ്. അക്കാലത്ത് ഉദ്യോഗസ്ഥര്&#x200d; കൃത്യമായി ഓഫീസുകളില്&#x200d; എത്തിയിരുന്നു. അധോലോക നേതാക്കളായ ഹാജി മസ്താനും കരിം ലാലയും, യൂസഫ് പട്ടേലും അടക്കമുള്ളവരെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ചു. ഇന്നത്തെ സ്ഥിതി നോക്കുക, തട്ടിപ്പ് നടത്തിയ നിരവ് മോദിയും മെഹുല്&#x200d; ചോക്‌സിയും വിജയ് മല്യയും ഒക്കെ തട്ടിപ്പ് നടത്തി രാജ്യം വിട്ടിരിക്കുകയാണെന്നും ലേഖനത്തില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shivsena-supports-indira-gandhi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും മോദിയുമാണെന്ന് ശിവസേന</title>
		<link>https://www.chandrikadaily.com/modi-and-bjp-behind-kashmir-killings-shivsena-new.html</link>
					<comments>https://www.chandrikadaily.com/modi-and-bjp-behind-kashmir-killings-shivsena-new.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 18 Jun 2018 05:58:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp - shivsena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90396</guid>

					<description><![CDATA[മുംബൈ: കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും നരേന്ദ്ര മോദിയുമാണെന്ന് ശിവസേന. സൈനികരും ജനങ്ങളും മാധ്യമപ്രവര്&#x200d;ത്തകനായ ഷുജാത് ബുഖാരിയും കൊല്ലപ്പെടാന്&#x200d; കാരണം വരുംവരായ്കകളെ കുറിച്ച് ഓര്&#x200d;ക്കാതെ വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ചതാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ സുരക്ഷ സര്&#x200d;ക്കാറിന് തമാശയാണ്. വെടിനിര്&#x200d;ത്തല്&#x200d; പിന്&#x200d;വലിച്ച കാലത്ത് നമ്മുടെ രാജ്യത്തിന്റെ 18 സൈനികരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ഒരു സൈനികനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് വധിച്ചു. നാല് മാസത്തിനുള്ളില്&#x200d; കശ്മീരില്&#x200d; 200 പേരാണ് കൊല്ലപ്പെട്ടത്. ഇതില്&#x200d; ഭൂരിപക്ഷവും അതിര്&#x200d;ത്തിസേനാംഗങ്ങളാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും നരേന്ദ്ര മോദിയുമാണെന്ന് ശിവസേന. സൈനികരും ജനങ്ങളും മാധ്യമപ്രവര്&#x200d;ത്തകനായ ഷുജാത് ബുഖാരിയും കൊല്ലപ്പെടാന്&#x200d; കാരണം വരുംവരായ്കകളെ കുറിച്ച് ഓര്&#x200d;ക്കാതെ വെടിനിര്&#x200d;ത്തല്&#x200d; പ്രഖ്യാപിച്ചതാണെന്ന് ശിവസേന മുഖപത്രമായ സാമ്‌ന കുറ്റപ്പെടുത്തുന്നു.</p>
<p>ഇന്ത്യയുടെ സുരക്ഷ സര്&#x200d;ക്കാറിന് തമാശയാണ്. വെടിനിര്&#x200d;ത്തല്&#x200d; പിന്&#x200d;വലിച്ച കാലത്ത് നമ്മുടെ രാജ്യത്തിന്റെ 18 സൈനികരാണ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചത്. ഒരു സൈനികനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് വധിച്ചു. നാല് മാസത്തിനുള്ളില്&#x200d; കശ്മീരില്&#x200d; 200 പേരാണ് കൊല്ലപ്പെട്ടത്. ഇതില്&#x200d; ഭൂരിപക്ഷവും അതിര്&#x200d;ത്തിസേനാംഗങ്ങളാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.</p>
<p>കശ്മീരില്&#x200d; സൈനികര്&#x200d; കൊല്ലപ്പെടുമ്പോള്&#x200d; പ്രധാനമന്ത്രി വിദേശയാത്രയിലാണ്. ആഭ്യന്തര മന്ത്രി പാര്&#x200d;ട്ടി കാര്യങ്ങളില്&#x200d; തിരക്കിലും. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്&#x200d; ഇന്ത്യയുടെ പ്രതിച്ഛായ വര്&#x200d;ധിപ്പിച്ചെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; അവകാശപ്പെടുന്നു. എന്നാല്&#x200d;, രണ്ട് ദിവസം മുമ്പ് കശ്മീരിനെപ്പറ്റി യു.എന്&#x200d; റിപ്പോര്&#x200d;ട്ട് പുറത്തുവന്നതോടെ ഈ പ്രതിച്ഛായയെല്ലാം തകര്&#x200d;ന്നെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-and-bjp-behind-kashmir-killings-shivsena-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്&#x200d;മാര്&#x200d;ക്ക് ബി.ജെ.പി പണം നല്&#x200d;കുന്നു; ബി.ജെ.പിക്കെതിരെ ഗുരുതര ആരോപണവുമായി ശിവസേന</title>
		<link>https://www.chandrikadaily.com/shivsena-against-bjp-3.html</link>
					<comments>https://www.chandrikadaily.com/shivsena-against-bjp-3.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 27 May 2018 11:34:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp - shivsena]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=87392</guid>

					<description><![CDATA[മുംബൈ: മഹാരാഷ്ട്രയിലെ പാല്&#x200d;ഗര്&#x200d; ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്&#x200d; വോട്ടര്&#x200d;മാരെ സ്വാധീനിക്കാന്&#x200d; ബി.ജെ.പി വോട്ടര്&#x200d;മാര്&#x200d;ക്ക് പണം നല്&#x200d;കുന്നുവെന്ന ആരോപണവുമായി ശിവസേന. ബി.ജെ.പിക്കെതിരെ പരാതിയുമായി ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തിങ്കളാഴ്ചയാണ് പാല്&#x200d;ഗര്&#x200d; ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി അംഗമായിരുന്ന ചിന്തമന്&#x200d; വാംഗയുടെ നിര്യാണത്തെ തുടര്&#x200d;ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്&#x200d;മാര്&#x200d;ക്ക് പണം നല്&#x200d;കി ബി.ജെ.പി ജനവിധി അട്ടിമറിക്കാന്&#x200d; ശ്രമിക്കുന്നുവെന്നാരോപിച്ച് ശിവസേന നേതാവ് അമിത് ഗോഡയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ഥി രാജേന്ദ്ര ഗാവിതിന്റെ സ്ഥാനാര്&#x200d;ഥിത്വം റദ്ദാക്കണമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: മഹാരാഷ്ട്രയിലെ പാല്&#x200d;ഗര്&#x200d; ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്&#x200d; വോട്ടര്&#x200d;മാരെ സ്വാധീനിക്കാന്&#x200d; ബി.ജെ.പി വോട്ടര്&#x200d;മാര്&#x200d;ക്ക് പണം നല്&#x200d;കുന്നുവെന്ന ആരോപണവുമായി ശിവസേന. ബി.ജെ.പിക്കെതിരെ പരാതിയുമായി ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.</p>
<p>തിങ്കളാഴ്ചയാണ് പാല്&#x200d;ഗര്&#x200d; ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി അംഗമായിരുന്ന ചിന്തമന്&#x200d; വാംഗയുടെ നിര്യാണത്തെ തുടര്&#x200d;ന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടര്&#x200d;മാര്&#x200d;ക്ക് പണം നല്&#x200d;കി ബി.ജെ.പി ജനവിധി അട്ടിമറിക്കാന്&#x200d; ശ്രമിക്കുന്നുവെന്നാരോപിച്ച് ശിവസേന നേതാവ് അമിത് ഗോഡയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്&#x200d;കിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ഥി രാജേന്ദ്ര ഗാവിതിന്റെ സ്ഥാനാര്&#x200d;ഥിത്വം റദ്ദാക്കണമെന്നും കത്തില്&#x200d; ശിവസേന ആവശ്യപ്പെടുന്നു.</p>
<p>അതിനിടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്&#x200d; ബി.ജെ.പിയുടേയും ശിവസേനയുടേയും സ്ഥാനാര്&#x200d;ഥികള്&#x200d;ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കേസെടുത്തു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉള്&#x200d;പ്പെടെ വിവിധ ദേശീയ നേതാക്കള്&#x200d; പങ്കെടുത്ത റാലികള്&#x200d; പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; കേസെടുത്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shivsena-against-bjp-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
