<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjp v muraleedaran &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp-v-muraleedaran/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Jul 2023 08:31:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjp v muraleedaran &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കേരളത്തിലെ ബിജെപി നേതൃത്വത്തില്&#x200d; വീണ്ടും ചേരിപ്പോര് മുറുകുന്നു&#8217;; ശോഭ സുരേന്ദ്രനെതിരെ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ച് ഔദ്യോഗിക പക്ഷം</title>
		<link>https://www.chandrikadaily.com/clashes-are-intensifying-again-under-the-leadership-of-bjp-in-kerala-the-official-side-approached-the-national-leadership-with-a-complaint-against-shobha-surendran.html</link>
					<comments>https://www.chandrikadaily.com/clashes-are-intensifying-again-under-the-leadership-of-bjp-in-kerala-the-official-side-approached-the-national-leadership-with-a-complaint-against-shobha-surendran.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Jul 2023 08:31:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[clash]]></category>
		<category><![CDATA[Shoba Surendran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266122</guid>

					<description><![CDATA[ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം ലോക്സഭാ സീറ്റെന്നാണ് വി മുരളീധരന്&#x200d; പക്ഷത്തിന്റെ ആക്ഷേപം.]]></description>
										<content:encoded><![CDATA[<p>ബി.ജെ.പി ഔദ്യോഗിക പക്ഷത്തിനെതിരായ ശോഭ സുരേന്ദ്രന്റെ പരസ്യപ്രതികരണം അവഗണിക്കാന്&#x200d; വി.മുരളീധരന്&#x200d; പക്ഷം. ശോഭയുടെ നീക്കങ്ങള്&#x200d; ആസൂത്രിതമെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ പ്രതികരണം. ശോഭാ സുരേന്ദ്രന്റെ വിമര്&#x200d;ശനങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കി പ്രാധാന്യം നല്&#x200d;കരുതെന്ന് നേതാക്കള്&#x200d;ക്ക് പാര്&#x200d;ട്ടിയുടെ ഔദ്യോഗിക പക്ഷം തീരുമാനമെടുത്തിരിക്കുന്നത്.</p>
<p>ശോഭാ സുരേന്ദ്രന്റെ ലക്ഷ്യം ലോക്സഭാ സീറ്റെന്നാണ് വി മുരളീധരന്&#x200d; പക്ഷത്തിന്റെ ആക്ഷേപം. അതേസമയം കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്&#x200d; ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കെ.സുരേന്ദ്രനും സംഘവും ഇന്ന് ഡല്&#x200d;ഹിയിലെത്തിയിരിക്കുകയാണ്. വിവി രാജേഷ് ഉള്&#x200d;പ്പടെയുള്ള നേതാക്കളും കെ സുരേന്ദ്രനൊപ്പം ഡല്&#x200d;ഹിയിലെത്തിയിട്ടുണ്ട്. ജെ.പി.നദ്ദയുമായും ബി.എല്&#x200d;.സന്തോഷുമായും സംസ്ഥാന നേതാക്കള്&#x200d; ഇന്ന് കൂടിക്കാഴ്ച നടത്തും. ശോഭാ സുരേന്ദ്രന്റെ നിലപാടുകള്&#x200d; കേന്ദ്ര നേതൃത്വത്തെ ധരിപ്പിക്കും. ശോഭയ്ക്കെതിരായി കേന്ദ്ര നേതൃത്വത്തിന് പരാതി നല്&#x200d;കേണ്ടെന്നാണ് സംസ്ഥാന നേതാക്കളുടെ തീരുമാനം.</p>
<p>പാര്&#x200d;ട്ടിയുടെ അച്ചടക്കം താന്&#x200d; ലംഘിച്ചിട്ടില്ലെന്നും തടസങ്ങള്&#x200d; തട്ടി നീക്കി മുന്നോട്ടു പോകുമെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. പാര്&#x200d;ട്ടിയുടെ ഭാഗമാക്കാതിരിക്കനാണ് ശ്രമമെങ്കില്&#x200d; ആ വെള്ളം വാങ്ങിവെക്കണം. ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നത്. ബൂത്ത്തല പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം ഇനി മുന്നോട്ട് പോകുമെന്നും ശോഭ സുരേന്ദ്രന്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clashes-are-intensifying-again-under-the-leadership-of-bjp-in-kerala-the-official-side-approached-the-national-leadership-with-a-complaint-against-shobha-surendran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എൻ.ഐ.എ റെയ്ഡ് തീവ്രവാദത്തെ പിഴുതെറിയാനെന്ന് വി. മുരളീധരൻ</title>
		<link>https://www.chandrikadaily.com/news-kerala-popularfriend-v-muraleedharan.html</link>
					<comments>https://www.chandrikadaily.com/news-kerala-popularfriend-v-muraleedharan.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 29 Dec 2022 05:41:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[NIA]]></category>
		<category><![CDATA[popular]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229468</guid>

					<description><![CDATA[കേരളത്തിലെ നിരോധിത പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ നടത്തുന്ന റെയ്ഡ് ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്നാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ, നിരോധിച്ച ശേഷവും പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്ന് പണം വരികയാണ്. കഴിഞ്ഞ റെയ്ഡിൻ്റെ പേരിൽ ഹർത്താൽ നടത്തി 5 കോടിയുടെ നാശനഷ്ടം വരുത്തി. കേരളം ഇതിന്ന് കോടതിയിൽ മാപ്പു പറയേണ്ടി വന്നു. തുക പിടിച്ചെടുക്കാത്തത് സി.പി.എം &#8211; പി.എഫ്.ഐ ബാന്ധവം കാരണമാണെന്ന് മന്ത്രി പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കേരളത്തിലെ നിരോധിത പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ നടത്തുന്ന റെയ്ഡ് ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്നാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രി വി. മുരളീധരൻ, നിരോധിച്ച ശേഷവും പോപ്പുലർ ഫ്രണ്ടിന് വിദേശത്തു നിന്ന് പണം വരികയാണ്. കഴിഞ്ഞ റെയ്ഡിൻ്റെ പേരിൽ ഹർത്താൽ നടത്തി 5 കോടിയുടെ നാശനഷ്ടം വരുത്തി. കേരളം ഇതിന്ന് കോടതിയിൽ മാപ്പു പറയേണ്ടി വന്നു. തുക പിടിച്ചെടുക്കാത്തത് സി.പി.എം &#8211; പി.എഫ്.ഐ ബാന്ധവം കാരണമാണെന്ന് മന്ത്രി പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-popularfriend-v-muraleedharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവരക്കേട് പറയരുത്, അറിയില്ലെങ്കില്&#x200d; ചോദിച്ചു മനസിലാക്കണം: വി. മുരളീധരനോട് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/ramesh-chennithala-against-v-muraleedharan.html</link>
					<comments>https://www.chandrikadaily.com/ramesh-chennithala-against-v-muraleedharan.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 07 Dec 2020 10:57:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[RAMESH CHENNITHALA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=170970</guid>

					<description><![CDATA[അതേസമയം, നെഹ്‌റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നെഹ്‌റു ട്രോഫി വള്ളംകളി സംബന്ധിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്&#x200d; നടത്തിയ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. &#8216;പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു വള്ളം തുഴഞ്ഞതുകൊണ്ടാണോ നെഹ്‌റു ട്രോഫി എന്ന പേരിട്ടതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. നെഹ്റു ട്രോഫിയെക്കുറിച്ച് മുരളീധരന് അറിയില്ലെങ്കില്&#x200d; ആരോടെങ്കിലും ചോദിച്ചു മനസിലാക്കണം. വിവരക്കേട് വിളിച്ചു പറയരുത്. ഗോള്&#x200d;വാള്&#x200d;ക്കറുടെ പേര് ഒരു കാരണവശാലും ഇടാന്&#x200d; അനുവദിക്കില്ല. കേരളത്തിലെ ജനങ്ങള്&#x200d; അത് അംഗീകരിക്കില്ല. അതിനേക്കാളും ശശി തരൂരിന്റെ നിര്&#x200d;ദേശത്തോടാണ് എനിക്ക് യോജിപ്പ്. ഇന്&#x200d;സ്റ്റിറ്റ്യൂട്ടിന് ഡോക്ടര്&#x200d; പല്&#x200d;പ്പുവിന്റെ പേരിടണം.&#8217;- ചെന്നിത്തല കൊച്ചിയില്&#x200d; പറഞ്ഞു.</p>
<p>അതേസമയം, നെഹ്‌റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി. കേന്ദ്രമന്ത്രി നടത്തിയത് പദവിക്ക് ചേരാത്ത പ്രസ്താവനയെന്ന് കെ.സി വേണുഗോപാല്&#x200d; പറഞ്ഞു.</p>
<p>രാജീവ് ഗാന്ധി സെന്റര്&#x200d; ഫോര്&#x200d; ബയോടെക്‌നോളജിയുടെ (ആര്&#x200d;ജിസിബി) ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ആര്&#x200d;എസ്എസ് താത്വികാചാര്യന്&#x200d; ഗോള്&#x200d;വാള്&#x200d;ക്കറുടെ പേരു നല്&#x200d;കാനുളള കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടാണ് വി. മുരളീധരന്&#x200d; വിവാദ പ്രസ്താവന നടത്തിയത്. ജവഹര്&#x200d;ലാല്&#x200d; നെഹ്റു കായികതാരമായിട്ടാണോ നെഹ്റു ട്രോഫിയെന്ന് പേരിട്ടിരിക്കുന്നതെന്ന അദ്ദേഹത്തിന്റെ ചോദ്യമാണ് വിവാദത്തിന് കാരണമായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramesh-chennithala-against-v-muraleedharan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിദേശ ഉച്ചകോടിയില്&#x200d; മന്ത്രി വി മുരളീധരന് ഒപ്പം; സ്വപ്‌നയ്ക്ക് പിന്നാലെ വിവാദ നായികയായി സ്മിത മേനോന്&#x200d;</title>
		<link>https://www.chandrikadaily.com/who-is-smitha-menon-kerala-bjp-infight.html</link>
					<comments>https://www.chandrikadaily.com/who-is-smitha-menon-kerala-bjp-infight.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 08 Oct 2020 06:52:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[Kerala bjp]]></category>
		<category><![CDATA[smitha menon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159765</guid>

					<description><![CDATA[നേതാക്കള്&#x200d;ക്ക് പരിചയമില്ലാത്ത ഒരാള്&#x200d; എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യുഎഇയില്&#x200d; നടന്ന മന്ത്രിതല സമ്മേളനത്തില്&#x200d; കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന് ഒപ്പം പങ്കെടുത്ത സ്മിത മേനോനെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നു. സംഭവത്തില്&#x200d; പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യമന്ത്രാലയത്തിന് കീഴിലുള്ള പാസ്‌പോര്&#x200d;ട്ട് സേവാ കേന്ദ്രത്തില്&#x200d; നിന്ന് വിശദീകരണം തേടി. അണ്ടര്&#x200d; സെക്രട്ടറി അരുണ്&#x200d; കെ ചാറ്റര്&#x200d;ജിയോട് ഇതു സംബന്ധിച്ച് ഉടന്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; പിഎംഒ ആവശ്യപ്പെട്ടു.</p>
<p>2019 നവംബറിലായിരുന്നു 22 രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുകൂടിയ അബുദാബിയിലെ വേദിയില്&#x200d; ഔദ്യോഗിക പ്രതിനിധിപോലും അല്ലാത്ത യുവതി എത്തിയത്. അടുത്തിടെ പ്രഖ്യാപിച്ച മഹിളാ മോര്&#x200d;ച്ച ഭാരവാഹി പട്ടികയില്&#x200d; സ്മിതമേനോനെ സംസ്ഥാന ജനറല്&#x200d; സെക്രട്ടറിമാരില്&#x200d; ഒരാളായും തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കുറിച്ചുള്ള വിവാദം കൊഴുത്തത്.</p>
<p>പിആര്&#x200d; ഏജന്&#x200d;സിയുടെ പ്രതിനിധിയെന്ന നിലയില്&#x200d; മന്ത്രിയുടെ അനുമതിയോടെയാണ് താന്&#x200d; പങ്കെടുത്തത് എന്നാണ് സ്മിത മേനോന്&#x200d; പറയുന്നത്. സ്വന്തം ചെലവിലാണ് കൊച്ചിയില്&#x200d; നിന്ന് അബുദാബിയിലേക്ക് പോയത് എന്നും പിആര്&#x200d; മാധ്യമപ്രവര്&#x200d;ത്തക എന്ന നിലയിലാണ് പങ്കെടുത്തത് എന്നും അവര്&#x200d; വിശദീകരിക്കുന്നു. എന്നാല്&#x200d; പിആര്&#x200d; പ്രൊഫഷണലുകള്&#x200d; ഒന്നും പരിപാടിയില്&#x200d; പങ്കെടുത്തിട്ടില്ലെന്ന് അബുദാബിയിലെ ഇന്ത്യന്&#x200d; എംബസി പറയുന്നു.</p>
<p>കൊച്ചിയിലെ പിആര്&#x200d; ഏജന്&#x200d;സി മാനേജറാണ് സ്മിത മേനോന്&#x200d;. ശാസ്ത്ര, ബിസിനസ് കോണ്&#x200d;ഫറന്&#x200d;സുകള്&#x200d;ക്കുള്ള പബ്ലിക് റിലേഷന്&#x200d; ജോലികളാണ് ഇവരുടെ കമ്പനി നടത്താറുള്ളത്.</p>
<p>സംസ്ഥാന ബിജെപിക്ക് ഉള്ളിലും സ്മിത മേനോന്&#x200d; വിവാദം പുകയുകയാണ്. ഇതിനെച്ചൊല്ലി മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും പോര് ആരംഭിച്ചു കഴിഞ്ഞു. സ്വര്&#x200d;ണക്കടത്ത് കേസില്&#x200d; നയതന്ത്ര ബാഗേജ് വഴിയല്ല കള്ളക്കടത്ത് നടന്നത് എന്ന മുരളീധരന്റെ പരാമര്&#x200d;ശം നേരത്തെ വിവാദങ്ങള്&#x200d;ക്ക് വഴിവച്ചിരുന്നു. ഇതിനു പുറമേയാണ് കൃഷ്ണദാസ് പക്ഷത്തിന് മറ്റൊരു ആയുധം കൂടി ലഭിച്ചിരിക്കുന്നത്.</p>
<p>മഹിള മോര്&#x200d;ച്ച സംസ്ഥാന സെക്രട്ടറിയാകും വരെ സ്മിത മേനോനെ അറിയില്ലെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്&#x200d; സെക്രട്ടറി എംടി രമേശും വ്യക്തമാക്കിയിരുന്നത്. നേതാക്കള്&#x200d;ക്ക് പരിചയമില്ലാത്ത ഒരാള്&#x200d; എങ്ങനെയാണ് സംസ്ഥാന നേതൃത്വത്തിലെത്തിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇവര്&#x200d; മുരളീധരന്റെ നോമിനിയാണോ എന്നാണ് എതിര്&#x200d;പക്ഷത്തിന്റെ ചോദ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/who-is-smitha-menon-kerala-bjp-infight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വി മുരളീധരന് കുരുക്കോ?; പ്രോട്ടോക്കോള്&#x200d; ലംഘനത്തില്&#x200d; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു</title>
		<link>https://www.chandrikadaily.com/v-muraleedaran-smitha-menon-news.html</link>
					<comments>https://www.chandrikadaily.com/v-muraleedaran-smitha-menon-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Oct 2020 06:00:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[smitha menon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159758</guid>

					<description><![CDATA[2019 നവംബറില്&#x200d; അബുദാബിയില്&#x200d; വെച്ചു നടന്ന ഇന്ത്യന്&#x200d; ഓഷ്യന്&#x200d; റിം അസോസിയേഷന്&#x200d; മന്ത്രിതല സമ്മേളനത്തിലാണ് പ്രോട്ടോക്കോള്&#x200d; ലംഘിച്ച് സ്മിതാമേനോന്&#x200d; പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടര്&#x200d;ന്ന് മുരളീധരന്റെ അനുവാദത്തോടെയാണ് പരിപാടിയില്&#x200d; പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിതാ മേനോനും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സമ്മേളനത്തില്&#x200d; ഒരാള്&#x200d;ക്ക് പങ്കെടുക്കാന്&#x200d; തനിക്ക് എങ്ങനെ അനുമതി കൊടുക്കാന്&#x200d; കഴിയുമെന്ന് ആദ്യം പറഞ്ഞ വി മുരളീധരന്&#x200d; പിന്നീട് നിലപാട് തിരുത്തി രംഗത്തെത്തുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രോട്ടോക്കോള്&#x200d; ലംഘനത്തില്&#x200d; പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മുരളീധരനൊപ്പം യുവമോര്&#x200d;ച്ചാ നേതാവ് സ്മിതാമേനോന്&#x200d; പങ്കെടുത്ത സംഭവത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ വകുപ്പില്&#x200d; നിന്നും വിശദീകരണം തേടിയിരിക്കുന്നത്. ലോക് താന്ത്രിക് യുവജനതാദള്&#x200d; ദേശീയ പ്രസിഡണ്ട് സലീം മടവൂര്&#x200d; നല്&#x200d;കിയ പരാതിയിലാണ് ഓഫീസിന്റെ ഇടപെടല്&#x200d;. യുഎഇയില്&#x200d; നടന്ന മന്ത്രിതല യോഗത്തില്&#x200d; പ്രോട്ടോക്കോള്&#x200d; ലംഘിച്ച് സ്മിതാ മേനോന്&#x200d; പങ്കെടുക്കുകയായിരുന്നു.</p>
<p>2019 നവംബറില്&#x200d; അബുദാബിയില്&#x200d; വെച്ചു നടന്ന ഇന്ത്യന്&#x200d; ഓഷ്യന്&#x200d; റിം അസോസിയേഷന്&#x200d; മന്ത്രിതല സമ്മേളനത്തിലാണ് പ്രോട്ടോക്കോള്&#x200d; ലംഘിച്ച് സ്മിതാമേനോന്&#x200d; പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടര്&#x200d;ന്ന് മുരളീധരന്റെ അനുവാദത്തോടെയാണ് പരിപാടിയില്&#x200d; പങ്കെടുത്തതെന്ന് വിശദീകരിച്ച് സ്മിതാ മേനോനും രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സമ്മേളനത്തില്&#x200d; ഒരാള്&#x200d;ക്ക് പങ്കെടുക്കാന്&#x200d; തനിക്ക് എങ്ങനെ അനുമതി കൊടുക്കാന്&#x200d; കഴിയുമെന്ന് ആദ്യം പറഞ്ഞ വി മുരളീധരന്&#x200d; പിന്നീട് നിലപാട് തിരുത്തി രംഗത്തെത്തുകയും ചെയ്തു.</p>
<p>സ്മിതാ മേനോന്&#x200d; സ്റ്റേജിലല്ല ഇരുന്നതെന്നും ആര്&#x200d;ക്ക് വേണമെങ്കിലും സമ്മേളനത്തില്&#x200d; പങ്കെടുക്കാമെന്നും മുരളീധരന്&#x200d; പറഞ്ഞിരുന്നു.<br />
എന്നാല്&#x200d; പിആര്&#x200d; ഏജന്&#x200d;സിയുടെ ഭാഗമായാണ് പരിപാടിയില്&#x200d; പങ്കെടുത്തതെന്നായിരുന്നു സ്മിതാ മേനോന്റെ വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-muraleedaran-smitha-menon-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമ്മര്&#x200d;ദ്ദത്തിനു മുന്നില്&#x200d; മുട്ടുമടക്കി മുരളീധരന്&#x200d;; എല്ലാവരുടേയും വോട്ട് വാങ്ങുമെന്ന് നിലപാട്</title>
		<link>https://www.chandrikadaily.com/v-muraleedharan-km-mani-nda-news.html</link>
					<comments>https://www.chandrikadaily.com/v-muraleedharan-km-mani-nda-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Mar 2018 12:22:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[Kummanam Rajasekharan]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75897</guid>

					<description><![CDATA[തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്&#x200d; നിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്&#x200d; .കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്&#x200d; തെറ്റില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d; തെരഞ്ഞെടുപ്പില്&#x200d; എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞു. പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; പറഞ്ഞതാണ് പാര്&#x200d;ട്ടി നിലപാട്. അതുതന്നെയാണ് തന്റെ നിലപാടെന്നും വി.മുരളീധരന്&#x200d; പറഞ്ഞു. ബി.ഡി.ജെഎസിന് അര്&#x200d;ഹമായ പരിഗണന നല്&#x200d;കി കൂടെ നിര്&#x200d;ത്തുമെന്നും ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുമെന്നും മുരളീധരന്&#x200d; പറഞ്ഞു. നേരത്തെ, കെ.എം മാണിയെ എന്&#x200d;.ഡി.എയിലേക്ക് കുമ്മനം രാജേശഖന്&#x200d; ക്ഷണിച്ചിരുന്നു. തുടര്&#x200d;ന്നാണ് വിഷയത്തില്&#x200d; മുരളീധരന്റെ പ്രസ്താവന വരുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെ.എം മാണി വിഷയത്തില്&#x200d; നിലപാട് തിരുത്തി ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്&#x200d; .കള്ളന്മാരുടെയും കൊള്ളക്കരുടെയും വോട്ട് തേടുന്നതില്&#x200d; തെറ്റില്ലെന്ന് പറഞ്ഞ മുരളീധരന്&#x200d; തെരഞ്ഞെടുപ്പില്&#x200d; എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് പറഞ്ഞു.</p>
<p>പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; പറഞ്ഞതാണ് പാര്&#x200d;ട്ടി നിലപാട്. അതുതന്നെയാണ് തന്റെ നിലപാടെന്നും വി.മുരളീധരന്&#x200d; പറഞ്ഞു. ബി.ഡി.ജെഎസിന് അര്&#x200d;ഹമായ പരിഗണന നല്&#x200d;കി കൂടെ നിര്&#x200d;ത്തുമെന്നും ബി.ഡി.ജെ.എസുമായുള്ള പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുമെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>
<p>നേരത്തെ, കെ.എം മാണിയെ എന്&#x200d;.ഡി.എയിലേക്ക് കുമ്മനം രാജേശഖന്&#x200d; ക്ഷണിച്ചിരുന്നു. തുടര്&#x200d;ന്നാണ് വിഷയത്തില്&#x200d; മുരളീധരന്റെ പ്രസ്താവന വരുന്നത്. അഴിമതിക്കാരെ എന്&#x200d;.ഡി.എയില്&#x200d; എടുക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പിയില്&#x200d; തന്നെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു.</p>
<p>കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി അഡ്വ പി.എസ് ശ്രീധരന്&#x200d;പിള്ളയും വ്യക്തമാക്കി. മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്&#x200d; തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്&#x200d;പിള്ള പറഞ്ഞു. മുരളീധരനെതിരെ കേരളകോണ്&#x200d;ഗ്രസ്സും രംഗത്തെത്തിയതോടെ നിലപാടില്&#x200d; മാറ്റം വരുത്തുകയായിരുന്നു മുരളീധരന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/v-muraleedharan-km-mani-nda-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാണി പരാമര്&#x200d;ശത്തില്&#x200d; മുരളീധരന്&#x200d; വെട്ടില്&#x200d;; മറുപടിയുമായി കേരളകോണ്&#x200d;ഗ്രസ് രംഗത്ത്</title>
		<link>https://www.chandrikadaily.com/roshi-agastin-mla-against-v-muraleedharan-news.html</link>
					<comments>https://www.chandrikadaily.com/roshi-agastin-mla-against-v-muraleedharan-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Mar 2018 10:10:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[kerala congress]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75888</guid>

					<description><![CDATA[കോട്ടയം: കെ.എം മാണിയെക്കുറിച്ചുള്ള പരാമര്&#x200d;ശത്തില്&#x200d; വെട്ടിലായി ബി.ജെ.പി നേതാവ് വി.മുരളീധരന്&#x200d;. ബി.ജെ.പി കോര്&#x200d;കമ്മിറ്റിയിലടക്കം മുരളീധരനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; മുരളീധരന് മറുപടിയുമായി കേരളകോണ്&#x200d;ഗ്രസ്സും രംഗത്തെത്തി. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്&#x200d;ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് റോഷ് അഗസ്റ്റിന്&#x200d; എം.എല്&#x200d;.എ പറഞ്ഞു. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്&#x200d;ഗ്രസ്സിനെ കരുവാക്കേണ്ട. ചെങ്ങന്നൂരിലെ പരാജയം ഉറപ്പാക്കുകയാണ് മുരളീധരന്&#x200d; ചെയ്യുന്നത്. ഇത്തരത്തിലുള്ള വര്&#x200d;ഗ്ഗീയവാദികളാണ് ജനങ്ങളെ ബി.ജെ.പിയില്&#x200d; നിന്ന് അകറ്റി നിര്&#x200d;ത്തുന്നതെന്നും റോഷ് അഗസ്റ്റിന്&#x200d; എം.എല്&#x200d;.എ പറഞ്ഞു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി [&#8230;]]]></description>
										<content:encoded><![CDATA[<p>കോട്ടയം: കെ.എം മാണിയെക്കുറിച്ചുള്ള പരാമര്&#x200d;ശത്തില്&#x200d; വെട്ടിലായി ബി.ജെ.പി നേതാവ് വി.മുരളീധരന്&#x200d;. ബി.ജെ.പി കോര്&#x200d;കമ്മിറ്റിയിലടക്കം മുരളീധരനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയര്&#x200d;ന്ന സാഹചര്യത്തില്&#x200d; മുരളീധരന് മറുപടിയുമായി കേരളകോണ്&#x200d;ഗ്രസ്സും രംഗത്തെത്തി. ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്&#x200d;ഗ്രസ്സിനെ കരുവാക്കേണ്ടെന്ന് റോഷ് അഗസ്റ്റിന്&#x200d; എം.എല്&#x200d;.എ പറഞ്ഞു.</p>
<p>ബി.ജെ.പിയിലെ തമ്മിലടിക്ക് കേരള കോണ്&#x200d;ഗ്രസ്സിനെ കരുവാക്കേണ്ട. ചെങ്ങന്നൂരിലെ പരാജയം ഉറപ്പാക്കുകയാണ് മുരളീധരന്&#x200d; ചെയ്യുന്നത്. ഇത്തരത്തിലുള്ള വര്&#x200d;ഗ്ഗീയവാദികളാണ് ജനങ്ങളെ ബി.ജെ.പിയില്&#x200d; നിന്ന് അകറ്റി നിര്&#x200d;ത്തുന്നതെന്നും റോഷ് അഗസ്റ്റിന്&#x200d; എം.എല്&#x200d;.എ പറഞ്ഞു.</p>
<p>ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d; പറഞ്ഞിരുന്നു. മുരളീധരനെതിരെ ശ്രീധരന്&#x200d;പിള്ളയാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; പരാതി നല്&#x200d;കിയത്. പാര്&#x200d;ട്ടി പറഞ്ഞതുകൊണ്ടാണ് ചെങ്ങന്നൂരില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായതെന്നും അതിനുശേഷമുള്ള മുരളീധരന്റെ പ്രസ്താവനകള്&#x200d; തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ലെന്നും പരാതിയില്&#x200d; പറയുന്നു. ഈ സാഹചര്യത്തിലാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; മുരളീധരനെതിരെ വിമര്&#x200d;ശനം രൂക്ഷമായത്. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്&#x200d; ആവശ്യപ്പെട്ടു.</p>
<p>കെ.എം മാണിയെ എന്&#x200d;.ഡി.എയിലേക്ക് കുമ്മനം രാജേശഖന്&#x200d; ക്ഷണിച്ചിരുന്നു. തുടര്&#x200d;ന്നാണ് വിഷയത്തില്&#x200d; മുരളീധരന്റെ പ്രസ്താവന വരുന്നത്. അഴിമതിക്കാരെ എന്&#x200d;.ഡി.എയില്&#x200d; എടുക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പിയില്&#x200d; തന്നെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി അഡ്വ പി.എസ് ശ്രീധരന്&#x200d;പിള്ളയും വ്യക്തമാക്കി. മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്&#x200d; തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്&#x200d;പിള്ള പറഞ്ഞു. തുടര്&#x200d;ന്നാണ് മുരളീധരനെതിരെ കേരളകോണ്&#x200d;ഗ്രസ്സും ര്ംഗത്തെത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/roshi-agastin-mla-against-v-muraleedharan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെ.എം മാണിക്കെതിരായ പരാമര്&#x200d;ശം; മുരളീധരനെതിരെ ബി.ജെ.പിയില്&#x200d; പടയൊരുക്കം</title>
		<link>https://www.chandrikadaily.com/km-mani-v-muraleedharan-bjp-news.html</link>
					<comments>https://www.chandrikadaily.com/km-mani-v-muraleedharan-bjp-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 20 Mar 2018 09:53:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<category><![CDATA[km mani]]></category>
		<category><![CDATA[v muraleedharan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75880</guid>

					<description><![CDATA[തിരുവനന്തപുരം: കെ.എം മാണിക്കെതിരായ പരാമര്&#x200d;ശത്തില്&#x200d; മുരളീധരനെതിരെ ബി.ജെ.പിയില്&#x200d; പടയൊരുക്കം. കൊല്ലത്ത് ചേര്&#x200d;ന്ന ബി.ജെ.പി കോര്&#x200d;കമ്മിറ്റിയില്&#x200d; വി.മുരളീധരനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു. മുരളീധരനെതിരെ ശ്രീധരന്&#x200d;പിള്ളയാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; പരാതി നല്&#x200d;കിയത്. പാര്&#x200d;ട്ടി പറഞ്ഞതുകൊണ്ടാണ് ചെങ്ങന്നൂരില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായതെന്നും അതിനുശേഷമുള്ള മുരളീധരന്റെ പ്രസ്താവനകള്&#x200d; തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ലെന്നും പരാതിയില്&#x200d; പറയുന്നു. ഈ സാഹചര്യത്തിലാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; മുരളീധരനെതിരെ വിമര്&#x200d;ശനം രൂക്ഷമായത്. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം പറയുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കെ.എം മാണിക്കെതിരായ പരാമര്&#x200d;ശത്തില്&#x200d; മുരളീധരനെതിരെ ബി.ജെ.പിയില്&#x200d; പടയൊരുക്കം. കൊല്ലത്ത് ചേര്&#x200d;ന്ന ബി.ജെ.പി കോര്&#x200d;കമ്മിറ്റിയില്&#x200d; വി.മുരളീധരനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. ആരോടും അയിത്തമില്ലെന്നും എല്ലാവരോടും സഹകരിക്കുമെന്നും മുരളീധരന്റെ നിലപാട് തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു.</p>
<p>മുരളീധരനെതിരെ ശ്രീധരന്&#x200d;പിള്ളയാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; പരാതി നല്&#x200d;കിയത്. പാര്&#x200d;ട്ടി പറഞ്ഞതുകൊണ്ടാണ് ചെങ്ങന്നൂരില്&#x200d; സ്ഥാനാര്&#x200d;ത്ഥിയായതെന്നും അതിനുശേഷമുള്ള മുരളീധരന്റെ പ്രസ്താവനകള്&#x200d; തെരഞ്ഞെടുപ്പിന് ഗുണം ചെയ്യില്ലെന്നും പരാതിയില്&#x200d; പറയുന്നു. ഈ സാഹചര്യത്തിലാണ് കോര്&#x200d;കമ്മിറ്റിയില്&#x200d; മുരളീധരനെതിരെ വിമര്&#x200d;ശനം രൂക്ഷമായത്. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം പറയുകയായിരുന്നു.</p>
<p>കെ.എം മാണിയെ എന്&#x200d;.ഡി.എയിലേക്ക് കുമ്മനം രാജേശഖന്&#x200d; ക്ഷണിച്ചിരുന്നു. തുടര്&#x200d;ന്നാണ് വിഷയത്തില്&#x200d; മുരളീധരന്റെ പ്രസ്താവന വരുന്നത്. അഴിമതിക്കാരെ എന്&#x200d;.ഡി.എയില്&#x200d; എടുക്കില്ലെന്നായിരുന്നു മുരളീധരന്റെ പ്രസ്താവന. ഇതിനെതിരെ ബി.ജെ.പിയില്&#x200d; തന്നെ വിമര്&#x200d;ശനങ്ങള്&#x200d; ഉയരുകയായിരുന്നു. മുരളീധരന്&#x200d; പ്രസ്താവന തിരുത്തണമെന്ന് കുമ്മനം രാജശേഖരന്&#x200d; പറഞ്ഞു. കെ.എം മാണി കൊള്ളക്കാരനാണെന്ന അഭിപ്രായം തനിക്കില്ലെന്ന് ചെങ്ങന്നൂര്&#x200d; ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി അഡ്വ പി.എസ് ശ്രീധരന്&#x200d;പിള്ളയും വ്യക്തമാക്കി. മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പില്ല. രാഷ്ട്രീയത്തില്&#x200d; തൊട്ടുകൂടായ്മക്ക് സ്ഥാനമില്ലെന്നും ശ്രീധരന്&#x200d;പിള്ള പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-mani-v-muraleedharan-bjp-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മെഡിക്കല്‍ കോളേജ് കോഴ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി&#8217;; തുറന്ന് പറഞ്ഞ് വി മുരളീധരന്‍</title>
		<link>https://www.chandrikadaily.com/medical-college-curreption-bjp-v-muraleedaran.html</link>
					<comments>https://www.chandrikadaily.com/medical-college-curreption-bjp-v-muraleedaran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Aug 2017 15:58:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bjp v muraleedaran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40143</guid>

					<description><![CDATA[കോഴിക്കോട്:മെഡിക്കല്‍ കോളേജ് കോഴ വിവാദവും തുടര്‍ നടപടിയും ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍. നാളെ നടക്കുന്ന യോഗത്തില്‍ ഈ വിഷയം ഉന്നയിക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു. പാര്‍ട്ടി നിലപാട് സംബന്ധിച്ച തന്റെ നിലപാടും അറിയിക്കും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ പ്രതികൂട്ടില്‍ നിര്‍ത്തിയ മെഡിക്കല്‍ കോഴയില്‍ നാളെ യോഗം നടക്കും. ചില നേതാക്കന്‍മാരെക്കുറിച്ച് പുറത്ത് വന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ കുറിച്ചുളള പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ചു. അവയൊക്കെ പരിഹരിച്ച് മുന്നോട്ട് പോകണം. മെഡിക്കല്‍ കോഴ വിവാദം [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്:മെഡിക്കല്&#x200d; കോളേജ് കോഴ വിവാദവും തുടര്&#x200d; നടപടിയും ബിജെപിക്ക് അവമതിപ്പുണ്ടാക്കിയെന്ന് മുന്&#x200d; സംസ്ഥാന അധ്യക്ഷന്&#x200d; വി മുരളീധരന്&#x200d;. നാളെ നടക്കുന്ന യോഗത്തില്&#x200d; ഈ വിഷയം ഉന്നയിക്കുമെന്നും വി മുരളീധരന്&#x200d; പറഞ്ഞു. പാര്&#x200d;ട്ടി നിലപാട് സംബന്ധിച്ച തന്റെ നിലപാടും അറിയിക്കും. കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ പ്രതികൂട്ടില്&#x200d; നിര്&#x200d;ത്തിയ മെഡിക്കല്&#x200d; കോഴയില്&#x200d; നാളെ യോഗം നടക്കും.</p>
<p>ചില നേതാക്കന്&#x200d;മാരെക്കുറിച്ച് പുറത്ത് വന്ന കാര്യങ്ങള്&#x200d; ജനങ്ങള്&#x200d;ക്കിടയില്&#x200d; പാര്&#x200d;ട്ടിയെ കുറിച്ചുളള പ്രതീക്ഷക്ക് മങ്ങലേല്&#x200d;പ്പിച്ചു. അവയൊക്കെ പരിഹരിച്ച് മുന്നോട്ട് പോകണം. മെഡിക്കല്&#x200d; കോഴ വിവാദം അന്വേഷിച്ച കമ്മിറ്റി റിപ്പോര്&#x200d;ട്ട് ചോര്&#x200d;ന്ന് മാധ്യമങ്ങള്&#x200d;ക്ക് വിവരം ലഭിക്കാനിടയായതും നാളെ ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്&#x200d; ഉന്നയിക്കുമെന്നും മുരളീധരന്&#x200d; പറഞ്ഞു.</p>
<p>ബിജെപി സംസ്ഥാന ഭാരവാഹി യോഗം നാളെ തൃശൂരില്&#x200d; നടക്കാനിരിക്കെയാണ് മുരളീധരന്റെ പ്രസ്താവന. യോഗത്തില്&#x200d; മെഡിക്കല്&#x200d; കോളേജ് കോഴയും റിപ്പോര്&#x200d;ട്ട് ചോര്&#x200d;ച്ചയും അച്ചടക്ക നടപടിയും ചര്&#x200d;ച്ചയാകുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; കുമ്മനം രാജശേഖരന്റെ പദയാത്ര മാറ്റിവെക്കാന്&#x200d; സാധ്യതയുണ്ടെന്നും റിപ്പോര്&#x200d;ട്ടുകളുണ്ട്.</p>
<p>മെഡിക്കല്&#x200d; കോളെജ് അനുവദിക്കുന്നതിന് വേണ്ടി കേരളത്തിലെ ബിജെപി നേതാക്കള്&#x200d; 5.60 കോടി കോഴവാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ കമ്മീഷന്&#x200d; കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്&#x200d; സെക്രട്ടറി എംടി രമേശിനെതിരെയും അന്വേഷണ റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശങ്ങളുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/medical-college-curreption-bjp-v-muraleedaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
