<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>BJP &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 27 Jan 2026 12:32:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>BJP &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ദീദി ഇഡിയെ തോല്‍പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്‍ സാധിക്കട്ടെ&#8217;; മമത ബാനര്‍ജിക്ക് പിന്തുണയുമായി അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/didi-has-defeated-ed-lets-defeat-bjp-too-akhilesh-yadav-supports-mamata-banerjee.html</link>
					<comments>https://www.chandrikadaily.com/didi-has-defeated-ed-lets-defeat-bjp-too-akhilesh-yadav-supports-mamata-banerjee.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Tue, 27 Jan 2026 12:32:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[akhileshyadhav]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[MAMATABANARJEE]]></category>
		<category><![CDATA[TMC]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375902</guid>

					<description><![CDATA[രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ മമത ബാനര്‍ജിയുടെ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിക്ക് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് സമാജ്വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ്. കേന്ദ്ര ഏജന്&#x200d;സികളെ ഉപയോഗിച്ചുള്ള സമ്മര്&#x200d;ദ്ദങ്ങളെ അതിജീവിച്ച മമതയ്ക്ക് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്&#x200d; ബിജെപിയെയും പരാജയപ്പെടുത്താന്&#x200d; സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊല്&#x200d;ക്കത്തയിലെത്തി മമത ബാനര്&#x200d;ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.</p>
<p>&#8216;ദീദി ഇഡിയെ തോല്&#x200d;പ്പിച്ചു കഴിഞ്ഞു, ഇനി ബിജെപിയെ കൂടി പരാജയപ്പെടുത്താന്&#x200d; അവര്&#x200d;ക്ക് സാധിക്കട്ടെ,&#8217; എന്ന് അഖിലേഷ് യാദവ് ആശംസിച്ചു. രാജ്യത്ത് ബിജെപിയോട് നേരിട്ട് മത്സരിക്കാന്&#x200d; കെല്&#x200d;പ്പുള്ള ശക്തയായ നേതാവാണ് മമത ബാനര്&#x200d;ജിയെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>രാജ്യത്തെ ജനാധിപത്യ മൂല്യങ്ങള്&#x200d; സംരക്ഷിക്കാന്&#x200d; മമത ബാനര്&#x200d;ജിയുടെ പോരാട്ടം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>പശ്ചിമ ബംഗാളില്&#x200d; നടപ്പിലാക്കുന്ന വോട്ടര്&#x200d; പട്ടിക പുതുക്കല്&#x200d; പ്രക്രിയ (SIR) ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d; മുന്&#x200d;നിര്&#x200d;ത്തിയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ വോട്ടുകള്&#x200d; വെട്ടിക്കുറയ്ക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്&#x200d;സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്നും ബംഗാളിലെ ജനങ്ങള്&#x200d; ഇതിന് മറുപടി നല്&#x200d;കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/didi-has-defeated-ed-lets-defeat-bjp-too-akhilesh-yadav-supports-mamata-banerjee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രാദേശിക ഭാഷകളെ ഹിന്ദി വിഴുങ്ങും; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍</title>
		<link>https://www.chandrikadaily.com/hindi-will-swallow-regional-languages-udayanidhi-stalin-against-centre.html</link>
					<comments>https://www.chandrikadaily.com/hindi-will-swallow-regional-languages-udayanidhi-stalin-against-centre.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 26 Jan 2026 15:00:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[hindi]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[udayanidhistalin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375726</guid>

					<description><![CDATA[ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഹിന്ദി ഭാഷ അടിച്ചേല്&#x200d;പ്പിക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കങ്ങള്&#x200d;ക്കെതിരെ ശക്തമായ വിമര്&#x200d;ശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്&#x200d;. ഹിന്ദി അടിച്ചേല്&#x200d;പ്പിക്കുന്നത് രാജ്യത്തെ വിവിധ പ്രാദേശിക മാതൃഭാഷകളെ ഇല്ലാതാക്കുമെന്നും സാംസ്‌കാരിക പൈതൃകത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്&#x200d; നടന്ന ഭാഷാ രക്തസാക്ഷി ദിന പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഹിന്ദിയുടെ ആധിപത്യം കാരണം വടക്കേ ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളും ഇതിനകം അപ്രത്യക്ഷമായതായി ഉദയനിധി ചൂണ്ടിക്കാട്ടി. ഹരിയാന്&#x200d;വി, ഭോജ്പുരി, ബിഹാറി, ഛത്തീസ്ഗഢി തുടങ്ങിയ ഭാഷകള്&#x200d; ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നടപ്പിലാക്കുന്ന &#8216;ത്രിഭാഷാ നയം&#8217; ഹിന്ദി അടിച്ചേല്&#x200d;പ്പിക്കാനുള്ള ഒരു തന്ത്രമാണെന്നും, ഇത് സംസ്ഥാനങ്ങളുടെ സാംസ്‌കാരിക സ്വത്വത്തെ നശിപ്പിക്കുമെന്നും അദ്ദേഹം ആരോപിച്ചു. തമിഴ്നാട്ടില്&#x200d; ഹിന്ദിക്ക് സ്ഥാനമില്ലെന്നും ദ്വിഭാഷാ നയത്തില്&#x200d; (തമിഴ്, ഇംഗ്ലീഷ്) മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മുന്&#x200d;കാലങ്ങളിലോ ഇപ്പോഴോ ഇനി വരാനിരിക്കുന്ന കാലത്തോ തമിഴ്നാട്ടില്&#x200d; ഹിന്ദി അടിച്ചേല്&#x200d;പ്പിക്കാന്&#x200d; അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വ്യക്തമാക്കിയിട്ടുണ്ട്. ഭാഷാ സമരത്തിന്റെ പേരില്&#x200d; ഇനിയൊരു ജീവന്&#x200d; പോലും നഷ്ടപ്പെടാന്&#x200d; അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hindi-will-swallow-regional-languages-udayanidhi-stalin-against-centre.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗണഗീതം പാടിയത് ചോദ്യം ചെയ്തില്‍ തര്‍ക്കം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു</title>
		<link>https://www.chandrikadaily.com/controversy-over-singing-of-ganga-geetam-cpm-branch-secretary-beaten-up-by-rss-bjp-workers.html</link>
					<comments>https://www.chandrikadaily.com/controversy-over-singing-of-ganga-geetam-cpm-branch-secretary-beaten-up-by-rss-bjp-workers.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Mon, 26 Jan 2026 06:39:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375617</guid>

					<description><![CDATA[തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗണഗീതം പാടിയത് ചോദ്യം ചെയ്തില്‍ തര്‍ക്കം. സിപിഎം സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാന്‍ ശശിധരനെ ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സംഭവത്തില്‍ ആറ് ആര്‍എസ്എസ് &#8211; ബിജെപി പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപവാസികളായ രഞ്ചു, പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ഇലവുപാലം കൊല്ലയില്‍ അപ്പൂപ്പന്‍ നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി ചല്ലിമുക്ക് ജംഗ്ഷനില്‍ നടത്തിയ ഭക്തിഗാനമേളയില്‍ ഗണഗീതം പാടിയതിലാണ് തര്‍ക്കം. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പാലോട് ഇലവുപാലത്ത് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്&#x200d; ഗണഗീതം പാടിയത് ചോദ്യം ചെയ്തില്&#x200d; തര്&#x200d;ക്കം. സിപിഎം സിപിഎം ഇലവുപാലം ബ്രാഞ്ച് സെക്രട്ടറി ഷാന്&#x200d; ശശിധരനെ ആര്&#x200d;എസ്എസ് -ബിജെപി പ്രവര്&#x200d;ത്തകര്&#x200d; മര്&#x200d;ദിച്ചു.</p>
<p>സംഭവത്തില്&#x200d; ആറ് ആര്&#x200d;എസ്എസ് &#8211; ബിജെപി പ്രവര്&#x200d;ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപവാസികളായ രഞ്ചു, പ്രശാന്ത്, അഭിറാം, അക്ഷയ്, പ്രതീഷ്, ആഷിക് എന്നിവരാണ് അറസ്റ്റിലായത്. ഇലവുപാലം കൊല്ലയില്&#x200d; അപ്പൂപ്പന്&#x200d; നടയിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ രാത്രി ചല്ലിമുക്ക് ജംഗ്ഷനില്&#x200d; നടത്തിയ ഭക്തിഗാനമേളയില്&#x200d; ഗണഗീതം പാടിയതിലാണ് തര്&#x200d;ക്കം.</p>
<p>പത്ത് മണിയോടെയായിരുന്നു സംഭവം. തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് അല്&#x200d;പനേരം പരിപാടി നിര്&#x200d;ത്തിവച്ചിരുന്നു. പിന്നീട് പരിപാടിക്ക് ശേഷം ഷാന്&#x200d; വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിന്നാലെ എത്തിയ പ്രതികള്&#x200d; ക്രൂരമായി മര്&#x200d;ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേല്&#x200d;ക്കുകയും കൈക്ക് പൊട്ടലുമുണ്ട്. കമ്പിപ്പാര കൊണ്ട് മര്&#x200d;ദ്ദിച്ച് കൊലപ്പെടുത്താന്&#x200d; ശ്രമിച്ചെന്നാണ് പരാതി. പിന്നാലെ രാത്രി തന്നെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/controversy-over-singing-of-ganga-geetam-cpm-branch-secretary-beaten-up-by-rss-bjp-workers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടർ ലിസ്റ്റിൽ നിന്ന് മുസ്‌ലിം പേരുകൾ നീക്കം ചെയ്യാൻ ശ്രമം; അസമിൽ ബിജെപി പ്രവർത്തകർക്കെതിരെ പരാതി</title>
		<link>https://www.chandrikadaily.com/complaint-filed-against-bjp-workers-in-assam-for-trying-to-remove-muslim-names-from-voter-list.html</link>
					<comments>https://www.chandrikadaily.com/complaint-filed-against-bjp-workers-in-assam-for-trying-to-remove-muslim-names-from-voter-list.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 24 Jan 2026 09:56:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375347</guid>

					<description><![CDATA[അസം സര്‍ക്കാര്‍ എസ്‌ഐആറിന് പകരമായി നടത്തുന്ന പ്രത്യേക വോട്ടര്‍ പട്ടിക പരിശോധനയുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പരാതി ഉയര്‍ന്നിരിക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാരുടെയും ബിജെപി നേതാക്കളുടെയും പേരിലാണ് മുസ്ലിം പേരുകള്‍ നീക്കം ചെയ്യാന്‍ അപേക്ഷ വന്നിരിക്കുന്നത്. പലയിടങ്ങളിലും തങ്ങള്‍ അറിയാതെയാണ് പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രാദേശിക ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു. തങ്ങളുടെ അയല്‍വാസികളും അടുത്തറിയാവുന്ന ആളുകള്‍ക്കുമെതിരെയാണ് ഇത്തരത്തില്‍ പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. ബിഷ്ണുപൂര്‍ ജില്ലയില്‍ നിന്നുള്ള നയന്‍ മണ്ഡല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അസം സര്&#x200d;ക്കാര്&#x200d; എസ്‌ഐആറിന് പകരമായി നടത്തുന്ന പ്രത്യേക വോട്ടര്&#x200d; പട്ടിക പരിശോധനയുമായി ബന്ധപ്പെട്ടാണ് വിചിത്രമായ പരാതി ഉയര്&#x200d;ന്നിരിക്കുന്നത്. പല മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലും പ്രദേശത്തെ ബിജെപി ബൂത്ത് ഏജന്റുമാരുടെയും ബിജെപി നേതാക്കളുടെയും പേരിലാണ് മുസ്ലിം പേരുകള്&#x200d; നീക്കം ചെയ്യാന്&#x200d; അപേക്ഷ വന്നിരിക്കുന്നത്.</p>
<p>പലയിടങ്ങളിലും തങ്ങള്&#x200d; അറിയാതെയാണ് പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രാദേശിക ബിജെപി പ്രവര്&#x200d;ത്തകര്&#x200d; ആരോപിച്ചു. തങ്ങളുടെ അയല്&#x200d;വാസികളും അടുത്തറിയാവുന്ന ആളുകള്&#x200d;ക്കുമെതിരെയാണ് ഇത്തരത്തില്&#x200d; പരാതി വന്നിരിക്കുന്നതെന്ന് ബിജെപി പ്രവര്&#x200d;ത്തകര്&#x200d; പറഞ്ഞു.</p>
<p>ബിഷ്ണുപൂര്&#x200d; ജില്ലയില്&#x200d; നിന്നുള്ള നയന്&#x200d; മണ്ഡല്&#x200d; ഗ്രാമവാസികളായ 150 ഓളം പേര്&#x200d;ക്കെതിരെ തന്റെ പേരില്&#x200d; പരാതി വന്നതായി മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഇത്തരമൊരു പരാതി ഇല്ലെന്നും തന്റെ ഫോട്ടോയും ഐഡിയും മൊബൈല്&#x200d; നമ്പറും ഉപയോഗിച്ച് മറ്റാരോ ആണ് പരാതി നല്&#x200d;കിയതെന്നുമാണ് മണ്ഡലിന്റെ വാദം.</p>
<p>ഇത്തരം പരാതികള്&#x200d;ക്ക് പിന്നില്&#x200d; ബിജെപിയുടെ ശ്രമങ്ങളാണെന്ന് അസം പ്രതിപക്ഷ നേതാവ് ദേബബ്രത സൈക്യ മാധ്യമങ്ങളോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-filed-against-bjp-workers-in-assam-for-trying-to-remove-muslim-names-from-voter-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി നേതാക്കള്‍ക്കെതിരായ പോസ്റ്റ്: ഡോക്ടറെ വിമാനത്താവളത്തില്‍ തടഞ്ഞതില്‍ മഹാരാഷ്ട്ര സര്‍ക്കാരിന് ബോംബെ ഹൈക്കോടതിയുടെ നോട്ടീസ്</title>
		<link>https://www.chandrikadaily.com/post-against-bjp-leaders-bombay-high-court-issues-notice-to-maharashtra-government-for-stopping-doctor-at-airport.html</link>
					<comments>https://www.chandrikadaily.com/post-against-bjp-leaders-bombay-high-court-issues-notice-to-maharashtra-government-for-stopping-doctor-at-airport.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sat, 24 Jan 2026 08:17:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[bombayhighcourt]]></category>
		<category><![CDATA[DOCTOR]]></category>
		<category><![CDATA[maharashtra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375336</guid>

					<description><![CDATA[ഹര്‍ജി വീണ്ടും ഫെബ്രുവരി 4-ന് പരിഗണിക്കാന്‍ മാറ്റി.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബിജെപി നേതാക്കളെ വിമര്&#x200d;ശിച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റിട്ടതിന്റെ പേരില്&#x200d; ബ്രിട്ടീഷ് ഡോക്ടര്&#x200d; സംഗ്രാം പാട്ടീലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് (LOC) പുറപ്പെടുവിച്ച സംഭവത്തില്&#x200d; ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്&#x200d;ക്കാരിനോട് വിശദീകരണം തേടി. തനിക്കെതിരായ എഫ്ഐആര്&#x200d; റദ്ദാക്കണമെന്നും ലുക്ക് ഔട്ട് സര്&#x200d;ക്കുലര്&#x200d; പിന്&#x200d;വലിക്കണമെന്നും ആവശ്യപ്പെട്ട് ഡോ. സംഗ്രാം പാട്ടീല്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജി പരിഗണിച്ചാണ് ജസ്റ്റിസ് അശ്വിന്&#x200d; ഡി. ഭോബെ നോട്ടീസ് അയച്ചത്.</p>
<p>യുകെയില്&#x200d; ഡോക്ടറായി ജോലി ചെയ്യുന്ന സംഗ്രാം പാട്ടീല്&#x200d; ജനുവരി 10-നാണ് ഇന്ത്യയിലെത്തിയത്. എന്നാല്&#x200d; മുംബൈ വിമാനത്താവളത്തില്&#x200d; എത്തിയപ്പോള്&#x200d; തന്നെ പൊലീസ് ഇദ്ദേഹത്തെ തടയുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ജനുവരി 19-ന് തിരികെ ലണ്ടനിലേക്ക് മടങ്ങാന്&#x200d; എത്തിയപ്പോഴാണ് ലുക്ക് ഔട്ട് നോട്ടീസ് നിലവിലുള്ളതിനാല്&#x200d; അദ്ദേഹത്തിന് യാത്ര നിഷേധിച്ചത്.</p>
<p>ബിജെപി ഐടി സെല്&#x200d; പ്രവര്&#x200d;ത്തകനായ നിഖില്&#x200d; ഭാംറെ നല്&#x200d;കിയ പരാതിയിലാണ് പൊലീസ് നടപടി. &#8216;ഷെഹര്&#x200d; വികാസ് അഘാഡി&#8217; എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ് സംഗ്രാം പാട്ടീല്&#x200d; പങ്കുവെച്ചതിലൂടെ നേതാക്കളെ അപകീര്&#x200d;ത്തിപ്പെടുത്താനും ജനങ്ങള്&#x200d;ക്കിടയില്&#x200d; വിദ്വേഷം പടര്&#x200d;ത്താനും ശ്രമിച്ചു എന്നാണ് പരാതി. ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷന്&#x200d; 353 (2) പ്രകാരമാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്.</p>
<p>ഡോക്ടര്&#x200d;ക്കെതിരെയുള്ള നടപടി പൂര്&#x200d;ണ്ണമായും ഏകപക്ഷീയമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്&#x200d; സുദീപ് പാസ്ബോല വാദിച്ചു. കൃത്യമായ പരിശോധനയില്ലാതെയാണ് എഫ്ഐആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. പോസ്റ്റില്&#x200d; അക്രമത്തിന് ആഹ്വാനം ചെയ്യുന്നതോ മതവിദ്വേഷം വളര്&#x200d;ത്തുന്നതോ ആയ യാതൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്&#x200d; ഹര്&#x200d;ജിക്കാരന്&#x200d; അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സമാനമായ മറ്റ് പോസ്റ്റുകളുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നും അഡ്വക്കേറ്റ് ജനറല്&#x200d; മിലിന്ദ് സാത്തെ കോടതിയെ അറിയിച്ചു.</p>
<p>മറുപടി സത്യവാങ്മൂലം സമര്&#x200d;പ്പിക്കാന്&#x200d; സര്&#x200d;ക്കാരിന് ഒരാഴ്ചത്തെ സമയം അനുവദിച്ച കോടതി, ഹര്&#x200d;ജി വീണ്ടും ഫെബ്രുവരി 4-ന് പരിഗണിക്കാന്&#x200d; മാറ്റി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/post-against-bjp-leaders-bombay-high-court-issues-notice-to-maharashtra-government-for-stopping-doctor-at-airport.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; പൊതു സ്ഥലങ്ങളില്‍ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ചു, BJP ജില്ലാകമ്മിറ്റിക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്</title>
		<link>https://www.chandrikadaily.com/prime-ministers-visits-boards-erected-without-permission-in-public-places-notice-of-corporation-to-bjp-district-committee.html</link>
					<comments>https://www.chandrikadaily.com/prime-ministers-visits-boards-erected-without-permission-in-public-places-notice-of-corporation-to-bjp-district-committee.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Sat, 24 Jan 2026 07:41:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[banner]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[thiruvananthapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375329</guid>

					<description><![CDATA[ജില്ലാ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കോര്‍പ്പറേഷന്‍ സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്&#x200d;ശനത്തിന്റെ ഭാഗമായി പൊതു സ്ഥലങ്ങളില്&#x200d; ഫ്‌ലക്‌സ് ബോര്&#x200d;ഡുകളും ബാനറുകളും അനുമതിയില്ലാതെ സ്ഥാപിച്ചതില്&#x200d; ബിജെപി ജില്ലാ കമ്മിറ്റിയോട് വിശദീകരണം തേടി തിരുവനന്തപുരം കോര്&#x200d;പ്പറേഷന്റെ നോട്ടീസ്. അനധികൃതമായി സ്ഥാപിച്ച ബോര്&#x200d;ഡുകളും മറ്റും നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയനോട് കോര്&#x200d;പ്പറേഷന്&#x200d; സെക്രട്ടറി വിശദീകരണം ചോദിച്ചത്. ജില്ലാ കോടതിയുടെ നിര്&#x200d;ദ്ദേശപ്രകാരമാണ് കോര്&#x200d;പ്പറേഷന്&#x200d; സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് നോട്ടീസ് അയച്ചത്.</p>
<p>ബുധന്&#x200d;, വ്യാഴം ദിവസങ്ങളിലായാണ് പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങള്&#x200d; ഉള്&#x200d;പ്പെടുത്തിയ ബോര്&#x200d;ഡുകളും ബാനറുകളും നഗരത്തിലുടനീളം സ്ഥാപിച്ചത്. നടപ്പാതകളിലും ഡിവൈഡറുകളിലും അപകടകരമായ രീതിയില്&#x200d; ഫ്‌ലെക്‌സ് ബോര്&#x200d;ഡുകള്&#x200d; വെച്ചിരുന്നു. പിന്നാലെ വ്യാപകമായ പരാതികളും ഉയര്&#x200d;ന്നു. രണ്ട് മണിക്കൂറിനുള്ളില്&#x200d; ഫ്‌ലെക്‌സ് ബോര്&#x200d;ഡുകള്&#x200d; നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയാണ് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോര്&#x200d;പറേഷന്&#x200d; കത്ത് നല്&#x200d;കിയത്.</p>
<p>പ്രധാനമന്ത്രി മടങ്ങിയിട്ടും നിരവധി സ്ഥലങ്ങളില്&#x200d; നിന്ന് ഇപ്പോഴും ഫ്‌ലെക്‌സ് ബോര്&#x200d;ഡുകള്&#x200d; നീക്കം ചെയ്തിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-ministers-visits-boards-erected-without-permission-in-public-places-notice-of-corporation-to-bjp-district-committee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാസ്‌ട്രോയും ചെഗുവും സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നു</title>
		<link>https://www.chandrikadaily.com/1castro-and-chegu-left-cpm-and-joined-bjp.html</link>
					<comments>https://www.chandrikadaily.com/1castro-and-chegu-left-cpm-and-joined-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 24 Jan 2026 06:29:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[kottayam]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375310</guid>

					<description><![CDATA[കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു. സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്.]]></description>
										<content:encoded><![CDATA[<p>കോട്ടയം: കോട്ടയത്തെ കാസ്ട്രോയും ചെഗുവും ഇനി ബിജെപിയിൽ. സിപിഐ മുൻ ലോക്കൽ സെക്രട്ടറി പി.എക്സ് ബാബുവും മക്കളായ കാസ്ട്രോം ചെഗുവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ ഷാൾ അണിയിച്ചു ഇവരെ സ്വീകരിച്ചു.</p>
<p>സിപിഐ കോട്ടയം ജില്ലാ കമ്മിറ്റി അംഗം, എഐഎസ്എഫ് മുൻ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ളയാളാണ് പി.എക്സ് ബാബു. കമ്യൂണിസ്റ്റ് നേതാക്കളോടുള്ള ആരാധന മൂലമാണ് ഇദ്ദേഹം മക്കൾക്ക് കാസ്ട്രോ എന്നും ചെഗു എന്നി പേരുകൾ ഇട്ടത്. ക്ലിൻ്റൺ എന്നാണ് മറ്റൊരു മകൻ്റെ പേര്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1castro-and-chegu-left-cpm-and-joined-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈദികനെ ചാണകം തീറ്റിപ്പിച്ച അതേ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘമാണ് കേരളത്തിലും ക്രൈസ്തവ പ്രേമം നടിക്കുന്നത്: വി.ഡി. സതീശൻ</title>
		<link>https://www.chandrikadaily.com/the-same-sangh-parivar-criminal-gang-that-fed-the-priest-cow-dung-is-also-feigning-christian-love-in-kerala-v-d-satheesan.html</link>
					<comments>https://www.chandrikadaily.com/the-same-sangh-parivar-criminal-gang-that-fed-the-priest-cow-dung-is-also-feigning-christian-love-in-kerala-v-d-satheesan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 23 Jan 2026 13:55:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[sangh parivar]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375215</guid>

					<description><![CDATA[തിരുവനന്തപുരം: ഒഡീഷയില്‍ സംഘ്പരിവാര്‍ ക്രിമിനല്‍ സംഘം വൈദികനെ ക്രൂരമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവും മതേതരത്വത്തിനും രാജ്യത്തിനും അപമാനകരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞായറാഴ്ച പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നതിനിടെയാണ് വൈദികനു നേരെ ആക്രമണമുണ്ടായത്. അഴുക്ക്ചാലിലെ വെള്ളം കുടിപ്പിക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെരുപ്പ്മാല അണിയിക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൂരമായ ഈ സംഭവത്തെ ആള്‍ക്കൂട്ട ആക്രമമാക്കി ലഘൂകരിക്കാനാണ് ഒഡീഷയിലെ സംഘ്പരിവാര്‍ ഭരണകൂടം ശ്രമിക്കുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഒഡീഷയില്&#x200d; സംഘ്പരിവാര്&#x200d; ക്രിമിനല്&#x200d; സംഘം വൈദികനെ ക്രൂരമായി ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം ഞെട്ടിക്കുന്നതും മനുഷ്യത്വരഹിതവും മതേതരത്വത്തിനും രാജ്യത്തിനും അപമാനകരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.</p>
<p>ഞായറാഴ്ച പ്രാര്&#x200d;ഥനയില്&#x200d; പങ്കെടുക്കുന്നതിനിടെയാണ് വൈദികനു നേരെ ആക്രമണമുണ്ടായത്. അഴുക്ക്ചാലിലെ വെള്ളം കുടിപ്പിക്കുകയും ജയ്ശ്രീറാം വിളിക്കാന്&#x200d; നിര്&#x200d;ബന്ധിക്കുകയും ചെരുപ്പ്മാല അണിയിക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. ക്രൂരമായ ഈ സംഭവത്തെ ആള്&#x200d;ക്കൂട്ട ആക്രമമാക്കി ലഘൂകരിക്കാനാണ് ഒഡീഷയിലെ സംഘ്പരിവാര്&#x200d; ഭരണകൂടം ശ്രമിക്കുന്നത്. അക്രമികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്കുണ്ട്. മതത്തിന്റെയും ജാതിയുടെയും പേരില്&#x200d; ജനങ്ങള്&#x200d;ക്കിടയില്&#x200d; വര്&#x200d;ഗീയത കലര്&#x200d;ത്തി രാഷ്ട്രീയ ലാഭം കൊയ്യുകയെന്ന തന്ത്രമാണ് രാജ്യത്താകെ സംഘ്പരിവാര്&#x200d; ശക്തികള്&#x200d; നടപ്പാക്കുന്നത്.</p>
<p>സംഘ്പരിവാര്&#x200d; ഭരണത്തിനു കീഴില്&#x200d; ഓരോ ദിവസവും രാജ്യവ്യാപകമായി ക്രൈസ്തവര്&#x200d; ആക്രമിക്കപ്പെടുകയാണ്. ഒഡീഷയില്&#x200d; വൈദികനെ ആക്രമിച്ച സംഘ്പരിവാര്&#x200d; ക്രിമിനലുകള്&#x200d; തന്നെയാണ് കേരളത്തിലും ക്രൈസ്തവ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നതെന്നത് മറക്കരുതെന്നും അദ്ദേഹം ഓർമപ്പെടുത്തി.</p>
<p>അതേസമയം, പാസ്റ്ററെ ആൾക്കൂട്ടം ആക്രമിക്കുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ എന്നിവർക്ക് കത്തയച്ചു. മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ഭരണഘടന എല്ലാ പൗരർക്കും ഉറപ്പ് നൽകുന്നതാണെന്നും വിശ്വാസത്തിനതീതമായി ആൾക്കൂട്ട ആക്രമണങ്ങളിൽനിന്ന് എല്ലാ പൗരരെയും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-same-sangh-parivar-criminal-gang-that-fed-the-priest-cow-dung-is-also-feigning-christian-love-in-kerala-v-d-satheesan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിലീപിന് കരിക്കിൻവെള്ളവും കിടക്കവിരിയും നൽകി; ബിജെപി നേതാവ്‌ ആർ.ശ്രീലേഖക്കെതിരെ അന്വേഷണമില്ലാത്തതിൽ റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്</title>
		<link>https://www.chandrikadaily.com/dileep-was-given-charcoal-water-and-bedsheets-home-department-seeks-report-on-lack-of-investigation-against-r-sreelekha.html</link>
					<comments>https://www.chandrikadaily.com/dileep-was-given-charcoal-water-and-bedsheets-home-department-seeks-report-on-lack-of-investigation-against-r-sreelekha.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 23 Jan 2026 11:09:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor dileep]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[investigation]]></category>
		<category><![CDATA[R.Sreelekha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375177</guid>

					<description><![CDATA[കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് ജയിലിൽ എത്തി സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിന് വിധേയയായ അന്നത്തെ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ ഇതുവരെ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അടിയന്തിര റിപ്പോർട്ട് തേടി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നല്കിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ജയിൽ മേധാവിയോട് റിപ്പോർട്ട് ഇപ്പോൾ തേടിരിക്കുന്നത്. 2017-ൽ നടന്ന സംഭവം അതീവ ഗൗരവപരമാണ്. മറ്റു പ്രതികളുടെ ക്ഷീണം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ നടൻ ദിലീപിന് ജയിലിൽ എത്തി സൗകര്യങ്ങൾ ഒരുക്കിയെന്ന ആരോപണത്തിന് വിധേയയായ അന്നത്തെ ജയിൽ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെ ഇതുവരെ അന്വേഷണം ഉണ്ടായില്ലെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അടിയന്തിര റിപ്പോർട്ട് തേടി.</p>
<p>ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നല്കിയ പരാതിയിലാണ് ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ജയിൽ മേധാവിയോട് റിപ്പോർട്ട് ഇപ്പോൾ തേടിരിക്കുന്നത്.</p>
<p>2017-ൽ നടന്ന സംഭവം അതീവ ഗൗരവപരമാണ്. മറ്റു പ്രതികളുടെ ക്ഷീണം പരിഗണിക്കാത്തതും സിനിമനടന്റെ ക്ഷീണം മാത്രം മാറ്റുവാൻ കരിക്കിൻ വെള്ളവും കിടക്കവിരിയും നല്കി ക്ഷേമം ഉറപ്പാക്കിയ ജയിൽ ഡി.ജി.പിയുടെ നടപടി തുല്യനീതിയുടെയും നിഷ്പക്ഷ നടപടിക്രമത്തിൻ്റെയും ലംഘനമാണ്. ജയിൽ ഉദ്യോഗസ്ഥരുടെ കാഴ്ചപ്പാടിൽ ജയിൽ സെല്ലിൽ കഴിയുന്ന എല്ലാപേരും തുല്യരാണ്. ഇതിൽ ചില പ്രതികൾക്ക് മാത്രം പ്രത്യേക പരിഗണന ഉണ്ടായാൽ അത് നിഷ്പക്ഷ ഉദ്യോഗസ്ഥ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നതല്ല. മറിച്ച് കൃത്യവിലോപത്തിന്റെ ഭാഗമായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ.</p>
<p>ജയിലിൽ എത്തി സിനിമനടനെ കണ്ട് ക്ഷേമം അന്വേഷിക്കുവാൻ കോടതിയോ സർക്കാരോ അന്നത്തെ ജയിൽ ഡിജിപിയ്ക്ക് യാതൊരു നിർദ്ദേശവും നല്കിയിരുന്നില്ല. ജയിൽ സന്ദർശനവേളയിൽ സെല്ലിൻ്റെ തറയിൽ അവശനായി കിടന്നയാൾ സിനിമ നടൻ എന്ന് തിരിച്ചറിഞ്ഞതായും വിരൂപ രൂപവുമായി ക്ഷീണിതനായി കാണപ്പെട്ടതുകൊണ്ട് സെല്ലിൽ നിന്ന് പുറത്തിറക്കി കരിക്കിൻ വെള്ളം വരുത്തി നല്കിയെന്നും കിടക്കവിരി നല്കിയെന്നുമാണ് അന്നത്തെ സംഭവത്തിൽ മാധ്യമങ്ങളോട് പോലും ജയിൽ ഡി.ജി.പി ആയിരുന്ന ആർ ശ്രീലേഖ വ്യക്തമാക്കിയത്.</p>
<p>അന്ന് സംഭവം വിവാദം ആയിരുന്നുവെങ്കിലും കൃത്യമായ അന്വേഷണം വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിൻ മേൽ നടപടി ഉണ്ടായിട്ടില്ലെന്നാണ് അഡ്വ. കുളത്തൂർ ജയ്സിങ് ചൂണ്ടികാട്ടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dileep-was-given-charcoal-water-and-bedsheets-home-department-seeks-report-on-lack-of-investigation-against-r-sreelekha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്വന്റി 20 എന്‍ഡിഎയില്‍ ചേര്‍ന്നു</title>
		<link>https://www.chandrikadaily.com/joined-twenty20-nda.html</link>
					<comments>https://www.chandrikadaily.com/joined-twenty20-nda.html#respond</comments>
		
		<dc:creator><![CDATA[Akhila]]></dc:creator>
		<pubDate>Thu, 22 Jan 2026 10:27:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[sabumjacob]]></category>
		<category><![CDATA[Twenty20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375010</guid>

					<description><![CDATA[കൊച്ചിയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ട്വന്റി 20 എന്&#x200d;ഡിഎയില്&#x200d; ചേര്&#x200d;ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; സാബു എം ജേക്കബും തമ്മില്&#x200d; കൊച്ചിയില്&#x200d; വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമുണ്ടായത്. അമിത് ഷാ കേരളത്തില്&#x200d; എത്തിയപ്പോള്&#x200d; സാബുവുമായി ചര്&#x200d;ച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്റി 20 യെ എന്&#x200d;ഡിഎ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്&#x200d; തീരുമാനമായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/joined-twenty20-nda.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
