<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bjpgovernment &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bjpgovernment/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 23 Jan 2026 12:46:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bjpgovernment &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി മമത; രാജ്യചരിത്രം വികലമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപണം</title>
		<link>https://www.chandrikadaily.com/mamata-strongly-criticizes-bjp-it-is-alleged-that-the-center-is-trying-to-distort-the-history-of-the-country.html</link>
					<comments>https://www.chandrikadaily.com/mamata-strongly-criticizes-bjp-it-is-alleged-that-the-center-is-trying-to-distort-the-history-of-the-country.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Fri, 23 Jan 2026 12:46:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpgovernment]]></category>
		<category><![CDATA[mamata banarjee]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375196</guid>

					<description><![CDATA[നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മമത കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും ആരോപണം ഉന്നയിച്ചത്.]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ബിജെപിക്കും കേന്ദ്ര സര്&#x200d;ക്കാരിനുമെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്&#x200d;ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കൊല്&#x200d;ക്കത്തയില്&#x200d; നടന്ന ചടങ്ങില്&#x200d; സംസാരിക്കവെയാണ് മമത കേന്ദ്ര സര്&#x200d;ക്കാരിനെതിരെയും ബിജെപിക്കെതിരെയും ആരോപണം ഉന്നയിച്ചത്.</p>
<p>നേതാജി സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ബി.ആര്&#x200d;. അംബേദ്കര്&#x200d; തുടങ്ങിയ ദേശീയ പ്രതിഭകളെ ബിജെപി അപമാനിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും മമത ആരോപിച്ചു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്&#x200d;, നേതാജി, ബാബാസാഹേബ് അംബേദ്കര്&#x200d; തുടങ്ങിയ മഹദ്വ്യക്തികളോടുള്ള അനാദരവും നന്ദികേടും ഭരണതലത്തില്&#x200d; തന്നെ പ്രകടമാണെന്നും അവര്&#x200d; പറഞ്ഞു.</p>
<p>സ്വാതന്ത്ര്യ സമര സേനാനികള്&#x200d; സ്വപ്നം കണ്ട ഇന്ത്യയെ ബിജെപി തകര്&#x200d;ക്കുകയാണെന്നും നേതാജിയുടെ അമൂല്യമായ സംഭാവനകള്&#x200d; അംഗീകരിക്കപ്പെടുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. നേതാജിയുടെ ജന്മദിനം ഇതുവരെയും ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതും ഇതിന്റെ ഉദാഹരണമാണെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സര്&#x200d;ദാര്&#x200d; വല്ലഭായ് പട്ടേല്&#x200d; മുതല്&#x200d; നേതാജി വരെയുള്ള നേതാക്കള്&#x200d; സ്വപ്നം കണ്ട സ്വതന്ത്ര ഇന്ത്യ ഇല്ലാതാകുകയാണെന്നും രാജ്യത്തിന്റെ ചരിത്രവുമായി ബന്ധമില്ലാത്ത പുതിയ ചരിത്രം അടിച്ചേല്&#x200d;പ്പിക്കാന്&#x200d; ശ്രമിക്കുകയാണെന്നും മമത പറഞ്ഞു.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്&#x200d; പട്ടിക പുതുക്കല്&#x200d; നടപടികളെയും മമത രൂക്ഷമായി വിമര്&#x200d;ശിച്ചു. നേതാജി ഇന്ന് ജീവിച്ചിരുന്നെങ്കില്&#x200d; പോലും അദ്ദേഹത്തോട് പൗരത്വ രേഖകള്&#x200d; ആവശ്യപ്പെടുമായിരുന്നുവെന്ന് അവര്&#x200d; പരിഹസിച്ചു. നേതാജിയുടെ പേരക്കുട്ടി ചന്ദ്രകുമാര്&#x200d; ബോസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വിളിപ്പിച്ചതും ഇതിന്റെ ഉദാഹരണമാണെന്ന് മമത ചൂണ്ടിക്കാട്ടി.</p>
<p>എസ്ഐആര്&#x200d; നടപടിക്കിടെ 110-ലധികം പേര്&#x200d; മരിച്ചതായും ഇതിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്&#x200d;ക്കാരും ഏറ്റെടുക്കണമെന്നും അവര്&#x200d; ആവശ്യപ്പെട്ടു. കേന്ദ്രത്തെ &#8216;ചക്രന്തനഗരി&#8217; (ഗൂഢാലോചനകളുടെ നഗരം) എന്ന് വിശേഷിപ്പിച്ച മമത, ബംഗാളിന്റെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കാന്&#x200d; സംസ്ഥാനത്തെ ജനങ്ങള്&#x200d; ഒന്നിക്കുമെന്നും വ്യക്തമാക്കി.</p>
<p>നേതാജിയുമായി ബന്ധപ്പെട്ട കേന്ദ്ര ആര്&#x200d;കൈവ്‌സിലുള്ള എല്ലാ ഫയലുകളും അടിയന്തരമായി പരസ്യപ്പെടുത്തണമെന്നും മമത ആവശ്യപ്പെട്ടു. 1945ന് ശേഷം നേതാജിക്ക് എന്ത് സംഭവിച്ചു എന്ന ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് കേന്ദ്ര സര്&#x200d;ക്കാരിനോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamata-strongly-criticizes-bjp-it-is-alleged-that-the-center-is-trying-to-distort-the-history-of-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി നേതാവിന്റെ ഭര്‍ത്താവിന്റെ ഫ്‌ലാറ്റില്‍ നിന്ന് പെണ്‍വാണിഭ സംഘം പിടിയില്‍</title>
		<link>https://www.chandrikadaily.com/trafficking-gang-nabbed-from-bjp-leaders-husbands-flat.html</link>
					<comments>https://www.chandrikadaily.com/trafficking-gang-nabbed-from-bjp-leaders-husbands-flat.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 05 Dec 2025 07:22:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[bjpgovernment]]></category>
		<category><![CDATA[utharpredesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366956</guid>

					<description><![CDATA[ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്‍ത്താവ് അരുണ്‍ യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്‍ട്ട്‌മെന്റിലെ 112-ാം നമ്പര്‍ ഫ്‌ലാറ്റിലായിരുന്നു.]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: ഉത്തര്&#x200d;പ്രദേശില്&#x200d; പെണ്&#x200d;വാണിഭ വലയങ്ങള്&#x200d;ക്കെതിരായ വ്യാപകമായ പരിശോധനകളുടെ ഭാഗമായി വാരാണസിയിലെ സിഗ്ര മേഖലയിലെ രണ്ട് സ്പാ സെന്ററുകളില്&#x200d; നിന്ന് പെണ്&#x200d;വാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവയില്&#x200d; ഒന്നായി പ്രവര്&#x200d;ത്തിച്ച സ്പാ, ബിജെപി നേതാവ് ശാലിനി യാദവിന്റെ ഭര്&#x200d;ത്താവ് അരുണ്&#x200d; യാദവിന്റെ പേരിലുള്ള ശക്തി ശിഖ അപ്പാര്&#x200d;ട്ട്‌മെന്റിലെ 112-ാം നമ്പര്&#x200d; ഫ്‌ലാറ്റിലായിരുന്നു.</p>
<p>ഫ്‌ലാറ്റില്&#x200d; നിന്നടക്കം ഒമ്പത് സ്ത്രീകളും നാല് പുരുഷന്മാരുമുള്&#x200d;പ്പെടെ ആറ് അംഗങ്ങളടങ്ങിയ പെണ്&#x200d;വാണിഭ സംഘത്തെയാണു പൊലീസ് പിടികൂടിയത്. സമീപ ജില്ലകളില്&#x200d; നിന്നുള്ള യുവതികളാണ് കൂടുതലും. ഫ്‌ലാറ്റില്&#x200d; നിന്ന് രജിസ്റ്ററുകളും മൊബൈല്&#x200d; ഫോണുകളും ഉള്&#x200d;പ്പെടെയുള്ള രേഖകളും പൊലീസ് കണ്ടെത്തി.</p>
<p>കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യവിവരത്തെ തുടര്&#x200d;ന്ന് എസ്ഒജിയും പൊലീസും ചേര്&#x200d;ന്നാണ് റെയ്ഡ് നടത്തിയത്. സിഗ്രയ്ക്ക് പുറമേ, മഹ്‌മൂര്&#x200d;ഗഞ്ച്, ഭേലുപൂര്&#x200d;, കാന്റ് തുടങ്ങിയ പ്രദേശങ്ങളിലെ സ്പാ സെന്ററുകളിലും അന്വേഷണ സംഘം പരിശോധന നടത്തി.</p>
<p>സംഭവത്തെ തുടര്&#x200d;ന്ന് രംഗത്തിറങ്ങിയ ശാലിനി യാദവ്, ആരോപണങ്ങള്&#x200d; നിഷേധിച്ച് തനിക്കെതിരെ പ്രചാരണം നടത്തുന്നവര്&#x200d;ക്കെതിരെ മാനനഷ്ടക്കേസ് ഫയല്&#x200d; ചെയ്യുമെന്ന് വ്യക്തമാക്കി. ഫ്‌ലാറ്റ് ഭര്&#x200d;ത്താവിന്റെ പേരിലാണെന്നും, രാഷ്ട്രീയ പകപോക്കലുകളാണ് തനിക്കെതിരെ ആരോപണങ്ങള്&#x200d;ക്ക് പിന്നിലെന്നും ശാലിനി ആരോപിച്ചു.</p>
<p>2024 ഏപ്രില്&#x200d; മുതല്&#x200d; താന്&#x200d; ഫ്‌ലാറ്റ് വാടകയ്ക്ക് നല്&#x200d;കിയതാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അരുണ്&#x200d; യാദവ് വിശദീകരിച്ചു. നഗരത്തില്&#x200d; തനിക്ക് ഒന്നിലധികം സ്വത്തുക്കള്&#x200d; ഉണ്ടെന്നും, പതിവ് ബിസിനസിന്റെ ഭാഗമായി വാടകയ്ക്ക് നല്&#x200d;കിയതാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trafficking-gang-nabbed-from-bjp-leaders-husbands-flat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷ നേതാവുമായി വിദേശ പ്രതിനിധികള്‍ക്ക് കൂടിക്കാഴ്ച നടത്താന്‍ ബിജെപി സര്‍ക്കാര്‍ അനുവദിക്കില്ല; രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/the-bjp-government-will-not-allow-foreign-representatives-to-meet-the-opposition-leader-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/the-bjp-government-will-not-allow-foreign-representatives-to-meet-the-opposition-leader-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 04 Dec 2025 13:01:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpgovernment]]></category>
		<category><![CDATA[rahulganddi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366819</guid>

					<description><![CDATA[മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യ സന്ദര്&#x200d;ശിക്കുന്ന വിദേശ പ്രതിനിധികളെ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താന്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; അനുവദിക്കുന്നില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി ആരോപിച്ചു. മുമ്പ് നിലനിന്നിരുന്ന ജനാധിപത്യപരമായ കീഴ്വഴക്കങ്ങളെ നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ഇന്ത്യയിലേക്ക് വരുന്ന വിദേശ നയതന്ത്രജ്ഞരും പ്രതിനിധികളും പ്രതിപക്ഷ നേതാവിനെ കാണുക എന്നത് കാലങ്ങളായുള്ള ഒരു കീഴ്വഴക്കമായിരുന്നു. വാജ്പേയി സര്&#x200d;ക്കാരിന്റെയും മന്&#x200d;മോഹന്&#x200d; സിംഗ് സര്&#x200d;ക്കാരിന്റെയും കാലഘട്ടത്തില്&#x200d; ഈ നടപടിക്രമം കൃത്യമായി പാലിക്കപ്പെട്ടിരുന്നു. എന്നാല്&#x200d; ഇന്നത്തെ സാഹചര്യത്തില്&#x200d; അത് നടക്കുന്നില്ല.&#8217;രാഹുല്&#x200d; ഗാന്ധി പറഞ്ഞു</p>
<p>വിദേശ സന്ദര്&#x200d;ശനവേളയില്&#x200d; പല പ്രതിനിധികളും ഇക്കാര്യം തന്നോട് നേരിട്ട് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രാഹുല്&#x200d; ഗാന്ധി ചൂണ്ടിക്കാട്ടി. &#8216;പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സര്&#x200d;ക്കാര്&#x200d; ഞങ്ങളോട് നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്&#8217; എന്ന് അവര്&#x200d; തന്നോട് പറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.</p>
<p>പ്രതിപക്ഷം ഇന്ത്യയുടെ മറ്റൊരു കാഴ്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. തങ്ങളും ഇന്ത്യയെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും പ്രധാനമന്ത്രിയും ഈ കീഴ്വഴക്കങ്ങള്&#x200d; പാലിക്കാത്തത് അവര്&#x200d;ക്ക് ഭയമുള്ളതുകൊണ്ടാണ്. വിദേശ പ്രതിനിധികള്&#x200d;ക്ക് ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തെയും കേള്&#x200d;ക്കാനുള്ള അവസരം നിഷേധിക്കുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്നും രാഹുല്&#x200d; ഗാന്ധി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-bjp-government-will-not-allow-foreign-representatives-to-meet-the-opposition-leader-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹരീഷ് സാൽവെയുടെ വിവാഹത്തിൽ ലളിത് മോദിയുടെ സാന്നിധ്യം; ആര് ആരെയാണ് സഹായിക്കുന്നതെന്ന് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/hareeshsalvesmarriage-lalithmodiattend-bjpgovernment.html</link>
					<comments>https://www.chandrikadaily.com/hareeshsalvesmarriage-lalithmodiattend-bjpgovernment.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 05 Sep 2023 08:18:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpgovernment]]></category>
		<category><![CDATA[lalithmodi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272985</guid>

					<description><![CDATA[‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ ഉന്നതതല സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം സാൽവെയും അംഗമാണ്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ മുൻ സോളിസിറ്റർ ജനറലും മുതിർന്ന അഭിഭാഷകനുമായ ഹരീഷ് സാൽവെയുടെ ലണ്ടനിൽ വച്ച് നടന്ന മൂന്നാമത്തെ വിവാഹി ചടങ്ങിൽ ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടികൾ തട്ടി മുങ്ങിയ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി പങ്കെടുത്തത് വിവാദമാകുന്നു.മോദി സർക്കാരിന്റെ പ്രിയപ്പെട്ട അഭിഭാഷകന്റെ വിവാഹം ആഘോഷിക്കാൻ ക്ഷണിതാവായി എത്തിയത് ഇന്ത്യൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയ ആളാണെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി വിമർശിച്ചു.സാൽവെയുടെ വിവാഹത്തിൽ ലളിത് മോദിയുടെ സാന്നിധ്യത്തെ മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിതേഷ് ഷായും വിമർശിച്ചു.സംഭവം പ്രധാനമന്ത്രി മോദിയുടെ സൽപ്പേരിൽ കറുത്ത പാടാണെന്നാണ് ആം ആദ്മി പാർട്ടിയുടെ പ്രതികരണം.‘ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്’ ആശയത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ രൂപം നൽകിയ ഉന്നതതല സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം സാൽവെയും അംഗമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hareeshsalvesmarriage-lalithmodiattend-bjpgovernment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കർണാടക മാതൃകയാക്കി വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ മഹാരാഷ്ട്ര പ്രതിപക്ഷ സഖ്യകക്ഷികളുടെ പദ്ധതി</title>
		<link>https://www.chandrikadaily.com/maharashtraopositonpartyleadersmeet.html</link>
					<comments>https://www.chandrikadaily.com/maharashtraopositonpartyleadersmeet.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 15 May 2023 03:02:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpgovernment]]></category>
		<category><![CDATA[LEADER OF THE OPPOSITION]]></category>
		<category><![CDATA[maharashtra]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253877</guid>

					<description><![CDATA[ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളും ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.]]></description>
										<content:encoded><![CDATA[<p>കർണാടകയിലെ ബിജെപിയുടെ ദയനീയ പരാജയവും കോൺഗ്രസിന്റെ ഉജ്ജ്വല വിജയവും മാതൃകയാക്കി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാൻ മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യകക്ഷികളുടെ പദ്ധതി.</p>
<p>ചെറുകക്ഷികളെ ഒപ്പം കൂട്ടുകയും 2024 തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് ഒറ്റക്കെട്ടായി വെല്ലുവിളി ഉയർത്തുകയും ചെയ്യുമെന്ന് സംസ്ഥാന എൻസിപി നേതാവ് ജയന്ത് പാട്ടീൽ ഞായറാഴ്ച പറഞ്ഞു.എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ മുംബൈയിലെ വസതിയായ സിൽവർ ഓക്കിൽ നടന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പാട്ടീൽ, ശിവസേന (യുബിടി), എൻസിപി, കോൺഗ്രസ് എന്നിവരടങ്ങുന്ന സഖ്യ സീറ്റ് വിഭജന ഫോർമുല തയ്യാറാക്കുമെന്നും അറിയിച്ചു.</p>
<p>അടുത്ത വർഷം ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം തന്നെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കും.ശിവസേനയുടെ (യുബിടി) ഉദ്ധവ് താക്കറെയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളും ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtraopositonpartyleadersmeet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അപകടകാരികൾ ഭരിക്കുന്ന രാജ്യം : നയിക്കുന്നത് വളരെ തെറ്റായ വ്യക്തിയാണെന്നും സത്യപാൽ മാലിക്</title>
		<link>https://www.chandrikadaily.com/sathyapalmalikbjpgov.html</link>
					<comments>https://www.chandrikadaily.com/sathyapalmalikbjpgov.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 26 Apr 2023 04:43:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bjpgovernment]]></category>
		<category><![CDATA[sathypalmalik]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250044</guid>

					<description><![CDATA[2024ലെ തിരഞ്ഞെടുപ്പാണ് ബിജെപിയെ തുരത്താനുള്ള അവസാന അവസരമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.]]></description>
										<content:encoded><![CDATA[<p>വളരെ അപകടകാരികളായ ആളുകളാണ് രാജ്യം ഭരിക്കുന്നതെന്നും നയിക്കുന്നത് വളരെ തെറ്റായ വ്യക്തിയാണെന്നും ജമ്മു കശ്മീർ മുൻ ഗവർണറും ബിജെപി മുൻ ദേശീയ ഉപാധ്യക്ഷനുമായ സത്യപാൽ മാലിക് പറഞ്ഞു രാജസ്ഥാനിലെ സിക്കാർ ജില്ലയിലെ അജിത്പുരയിൽ 1935-ൽ നടന്ന കർഷക കൊലപാതകങ്ങളുടെ 88-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന കർഷക റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഇവർ 2024 ൽ അധികാരത്തിൽ തിരിച്ചെത്തിയാൽ അത് കർഷകരുടെ ജീവിതത്തിന്റെ അവസാനമായിരിക്കും. വിമാനം നൽകിയിരുന്നെങ്കിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാന്മാരുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പുൽവാമ ആക്രമണത്തെക്കുറിച്ചുള്ള തന്റെ മുൻ നിലപാട് അദ്ദേഹം ആവർത്തിച്ചു.ഏത് തരത്തിലുള്ള അപകടകാരികളാണ് രാജ്യം ഭരിക്കുന്നത് എന്ന് നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ, അവർക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല.മാലിക് പറഞ്ഞു . 2024ലെ തിരഞ്ഞെടുപ്പാണ് ബിജെപിയെ തുരത്താനുള്ള അവസാന അവസരമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sathyapalmalikbjpgov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
