<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>blasters &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/blasters/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 06 Nov 2025 03:35:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>blasters &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സൂപ്പര്‍ കപ്പില്‍ നിര്‍ണായക പോരാട്ടം; സെമിയിലേക്ക് ഒരു സമനില മതി ബ്ലാസ്റ്റേഴ്‌സിന്</title>
		<link>https://www.chandrikadaily.com/11crucial-fight-in-super-cup-a-draw-is-enough-for-blasters-to-reach-the-semis.html</link>
					<comments>https://www.chandrikadaily.com/11crucial-fight-in-super-cup-a-draw-is-enough-for-blasters-to-reach-the-semis.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 06 Nov 2025 03:34:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[super cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362207</guid>

					<description><![CDATA[ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്‍ യുണൈറ്റഡിനെയും സ്‌പോര്‍ട്ടിംഗ് ഡല്‍ഹിയെയും തോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സ്, ഇപ്പോള്‍ സെമിഫൈനലിലേക്കുള്ള വാതില്‍ക്കല്‍ നില്‍ക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>മഡ്ഗാവ്: സൂപ്പര്&#x200d; കപ്പില്&#x200d; ഗ്രൂപ്പ് ഡി യില്&#x200d; ഒന്നാം സ്ഥാനത്ത് മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വ്യാഴാഴ്ച നിര്&#x200d;ണായക മത്സരം. ആദ്യ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്&#x200d; യുണൈറ്റഡിനെയും സ്‌പോര്&#x200d;ട്ടിംഗ് ഡല്&#x200d;ഹിയെയും തോല്&#x200d;പ്പിച്ച ബ്ലാസ്റ്റേഴ്‌സ്, ഇപ്പോള്&#x200d; സെമിഫൈനലിലേക്കുള്ള വാതില്&#x200d;ക്കല്&#x200d; നില്&#x200d;ക്കുകയാണ്.</p>
<p>രാജസ്ഥാനിനും മുംബൈക്കും മൂന്ന് പോയിന്റ് വീതമേയുള്ളൂ. അതിനാല്&#x200d;, സെമിഫൈനലിലേക്ക് കടക്കാന്&#x200d; ബ്ലാസ്റ്റേഴ്‌സിന് സമനില മതി. എന്നാല്&#x200d; തോല്&#x200d;വിയുണ്ടായാല്&#x200d; പുറത്താകാനുള്ള സാധ്യത ഉയരും. നേര്&#x200d;ക്കുനേര്&#x200d; ഫലമാണ് ആദ്യം പരിഗണിക്കുക; തുടര്&#x200d;ന്ന് ഗോള്&#x200d; വ്യത്യാസവും അടിച്ച ഗോളുകളും നോക്കും.</p>
<p>രാത്രി 7.30നാണ് ബ്ലാസ്റ്റേഴ്‌സ് മുന്&#x200d; ഐ.എസ്.എല്&#x200d; ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്.സി.യെ നേരിടുന്നത്. വൈകിട്ട് 4.30ന് രാജസ്ഥാന്&#x200d;സ്‌പോര്&#x200d;ട്ടിംഗ് ഡല്&#x200d;ഹി മത്സരം നടക്കും. അതില്&#x200d; രാജസ്ഥാന്&#x200d; ജയിച്ചാല്&#x200d; ആറ് പോയിന്റ് നേടും. അങ്ങനെ മൂന്ന് ടീമുകളും തുല്യ പോയിന്റില്&#x200d; അവസാനിച്ചാല്&#x200d; നിലപാട് സങ്കീര്&#x200d;ണ്ണമാകും.</p>
<p>നേര്&#x200d;ക്കുനേര്&#x200d; ഫലമനുസരിച്ച് മുംബൈയ്ക്ക് ബ്ലാസ്റ്റേഴ്‌സിനെതിരെ വിജയം ലഭിച്ചാല്&#x200d; ആനുകൂല്യം അവര്&#x200d;ക്കായിരിക്കും. എന്നാല്&#x200d;, ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നാല് ഗോള്&#x200d; അടിച്ച് ഒന്ന് പോലും വഴങ്ങിയിട്ടില്ലെന്നതാണ് അവരുടെ കരുത്ത്.</p>
<p>സെമിയിലേക്ക് കടക്കാനുള്ള ആവേശകരമായ പോരാട്ടം കാണാനാണ് ഫുട്‌ബോള്&#x200d; പ്രേമികള്&#x200d; കാത്തിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11crucial-fight-in-super-cup-a-draw-is-enough-for-blasters-to-reach-the-semis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐഎസ്എല്&#x200d;: ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നോര്&#x200d;ത്ത് ഈസ്റ്റിനെ നേരിടും</title>
		<link>https://www.chandrikadaily.com/isl-blasters-take-on-north-east-today.html</link>
					<comments>https://www.chandrikadaily.com/isl-blasters-take-on-north-east-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 21 Oct 2023 03:40:37 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[Isl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280143</guid>

					<description><![CDATA[ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്&#x200d; നടന്ന ആദ്യ രണ്ട് മത്സരത്തിലും തോല്&#x200d;വിയറിഞ്ഞിട്ടില്ല]]></description>
										<content:encoded><![CDATA[<p>ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ വി​ജ​യ​ത്തി​​ലേ​ക്ക് തി​രി​ച്ചു വ​രാ​നൊ​രു​ങ്ങി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്. കേരളം ഇന്ന് നോര്&#x200d;ത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും. കൊ​ച്ചി ക​ലൂ​ർ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി എ​ട്ടി​നാ​ണ് മ​ത്സ​രം. മ​ധ്യ​നി​ര​യി​ലെ സൂ​പ്പ​ർ താ​ര​മാ​യ ജീ​ക്സ​ൺ സി​ങ്ങി​ല്ലാ​തെ​യാ​ണ് ആ​തി​ഥേ​യ​ർ ഇ​റ​ങ്ങു​ന്ന​ത്.</p>
<p>ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്&#x200d; നടന്ന ആദ്യ രണ്ട് മത്സരത്തിലും തോല്&#x200d;വിയറിഞ്ഞിട്ടില്ല. ചുവപ്പു കാര്&#x200d;ഡ് കണ്ട് പുറത്തായ മിലോസ് ഡ്രിന്&#x200d;സിച്ചിന് മൂന്ന് മത്സരങ്ങളില്&#x200d; കളിക്കാന്&#x200d; കഴിയില്ല. പരിക്കിന്റെ പിടിയിലായ ഐബന്&#x200d; ഡോഹ്ലിങ്ങും ടീമിലില്ല. പകരം സന്ദീപ് സിങ്ങും ഹോര്&#x200d;മി പാങ്ങും ആദ്യ ഇലവനില്&#x200d; എത്താനാണ് സാധ്യത.</p>
<p>ഈ​മാ​സം എ​ട്ടി​ന് മും​ബൈ സി​റ്റി​ക്കെ​തി​രാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തോ​ളി​ന് പ​രി​ക്കേ​റ്റ ജീ​ക്സ​ൺ ചി​കി​ത്സ​യി​ലാ​ണ്. ജീ​ക്സ​ണി​ന്&#x200d;റെ ശ​സ്ത്ര​ക്രി​യ അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​മെ​ന്നും ര​ണ്ടു​മു​ത​ൽ മൂ​ന്നു​മാ​സം വ​രെ ക​ളി​ക്കാ​നാ​വി​ല്ലെ​ന്നും സ​ഹ​കോ​ച്ചാ​യ ഫ്രാ​ങ്ക് ഡോ​വ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ടീം ​ ​ഒ​രു​ങ്ങ&#x200d;ു​ന്ന​തെ​ന്നും ഹോം ​ഗ്രൗ​ണ്ടി​ൽ പ​ര​മാ​വ​ധി പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കു​മെ​ന്നും മു​ന്നേ​റ്റ​താ​ര​മാ​യ ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്&#x200d;റ​ക്കോ​സ് വ്യ​ക്ത​മാ​ക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isl-blasters-take-on-north-east-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്ലാസ്റ്റേഴ്‌സ് അടുത്ത മാസം യുഎഇയിലേക്ക്</title>
		<link>https://www.chandrikadaily.com/blasters-to-uae-next-month.html</link>
					<comments>https://www.chandrikadaily.com/blasters-to-uae-next-month.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 17 Aug 2023 03:33:31 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[UAE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270120</guid>

					<description><![CDATA[പ്രീസീസണ്&#x200d; ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മാസം യുഎഇയിലേക്ക്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: പ്രീസീസണ്&#x200d; ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത മാസം യുഎഇയിലേക്ക്. സെപ്റ്റംബര്&#x200d; 5 മുതല്&#x200d; 16 വരെ 11 ദിവസം നീണ്ടുനില്&#x200d;ക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്‌സിന് യുഎഇയിലുള്ളത്. യുഎഇ പ്രോലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും കളിക്കും. സെപ്റ്റംബര്&#x200d; 9ന് അല്&#x200d; വാസല്&#x200d; എഫ്‌സിക്കെതിരെയാണ് സബീല്&#x200d; സ്‌റ്റേഡിയത്തില്&#x200d; ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. 12ന് ഷാര്&#x200d;ജ ഫുട്‌ബോള്&#x200d; സ്‌റ്റേഡിയത്തില്&#x200d; ഷാര്&#x200d;ജ ഫുട്‌ബോള്&#x200d; ക്ലബ്ബിനെയും, 15ന് കഴിഞ്ഞ വര്&#x200d;ഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അല്&#x200d; അഹ്‌ലിയെയും നേരിടും. അല്&#x200d; അവിര്&#x200d; ദുബായിലാണ് മത്സരം. മിഡില്&#x200d; ഈസ്റ്റിലുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായി ബന്ധപ്പെടാനുള്ള അവസരമായും പ്രീസീസണ്&#x200d; ടൂര്&#x200d; മാറും.</p>
<p>ആരാധകര്&#x200d;ക്ക് മത്സരം കാണാന്&#x200d; അവസരമുണ്ടാവും. സെപ്റ്റംബര്&#x200d; അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗിന് മുമ്പായുള്ള ഇവാന്&#x200d; വുകോമനോവിച്ചിനും സംഘത്തിനുമുള്ള അവസാനവട്ട ഒരുക്കമായിരിക്കും യുഎഇ പര്യടനം. നിലവില്&#x200d; ഡ്യൂറന്&#x200d;ഡ് കപ്പില്&#x200d; പങ്കെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആദ്യ മത്സരത്തില്&#x200d; ഗോകുലം കേരള എഫ്‌സിയോട് 4-3ന് തോറ്റിരുന്നു. 18 ബെംഗളൂരിവിനെതിരെയാണ് അടുത്ത മത്സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blasters-to-uae-next-month.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ച് പേര്&#x200d; പടിയിറങ്ങി; ബ്ലാസ്റ്റേഴ്‌സില്&#x200d; അഴിച്ചുപണി</title>
		<link>https://www.chandrikadaily.com/five-people-stepped-down-unleashed-in-blasters.html</link>
					<comments>https://www.chandrikadaily.com/five-people-stepped-down-unleashed-in-blasters.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 01 Jun 2023 10:20:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[kbfc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257132</guid>

					<description><![CDATA[ക്യാപ്റ്റന്&#x200d; ജെസെല്&#x200d; കെര്&#x200d;ണെയ്‌റോയ്ക്ക് പിറകെ, പ്രധാന ബ്ലാസ്റ്റേഴ്‌സ് താരങ്ങള്&#x200d; ടീം വിട്ടു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ക്യാപ്റ്റന്&#x200d; ജെസെല്&#x200d; കെര്&#x200d;ണെയ്‌റോയ്ക്ക് പിറകെ, പ്രധാന ബ്ലാസ്റ്റേഴ്‌സ് താരങ്ങള്&#x200d; ടീം വിട്ടു. കഴിഞ്ഞ സീസണില്&#x200d; മികച്ച പ്രകടനം നടത്തിയ വിക്ടര്&#x200d; മോംഗില്&#x200d;, അപോസ്തലോസ് ജിയാനു, ഇവാന്&#x200d; കല്യൂഷ്‌നി, ഹര്&#x200d;മന്&#x200d;ജോത് ഖാബ്ര, മുഹീത് ഖാന്&#x200d; എന്നിവരുടെ വിടവാങ്ങലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ ദിവസം ഓദ്യോഗികമായി പ്രഖ്യാപിച്ചത്.</p>
<p>കഴിഞ്ഞ രണ്ട് സീസണുകളില്&#x200d; ക്യാപ്റ്റനായിരുന്ന ജെസെല്&#x200d; നേരത്തെ ടീം വിട്ടിരുന്നു. ടീം വിട്ടെങ്കിലും ജീവിതത്തില്&#x200d; ഇനിയെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്&#x200d; ആയിരിക്കുമെന്ന വിക്ടര്&#x200d; മോംഗില്&#x200d; വിടവാങ്ങല്&#x200d; കുറിപ്പില്&#x200d; അറിയിച്ചു. മനോഹരമായ ഈ നഗരത്തോടും അതിലുപരി വിസ്മയിപ്പിച്ച ആരാധകരോടും വിടപറയാന്&#x200d; സമയമായി. അടുത്ത സീസണില്&#x200d; ഞാന്&#x200d; ടീമിന്റെ പദ്ധതികളില്&#x200d; ഇല്ലെന്ന് ബോര്&#x200d;ഡ് തീരുമാനം എടുത്തു കഴിഞ്ഞു. നേരത്തെ പറഞ്ഞ പോലെ ഇതെന്റെ സ്വന്തം തീരുമാനം അല്ല. കേരളത്തില്&#x200d; തന്നെ തുടരാനായിരുന്നു എന്റെ ആഗ്രഹം. ഇന്ത്യയില്&#x200d; ചെലവഴിച്ച മൂന്ന് വര്&#x200d;ഷവും അവിസ്മരണീയമാണ്. ഇവിടെ വന്നത് മുതല്&#x200d; നാട്ടുകാരനെന്നോണം പരിഗണിച്ചു. ടീമിനോടൊപ്പം ചെലവഴിച്ച ഒരു സീസണിന് നന്ദി അറിയിക്കാന്&#x200d; ഈ കുറിപ്പ് ഉപയോഗിക്കുകയാണെന്നും മോംഗില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/five-people-stepped-down-unleashed-in-blasters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹക്കു ഗോളടിച്ചു; ബ്ലാസ്റ്റേഴ്‌സ് ജയിച്ചു</title>
		<link>https://www.chandrikadaily.com/blasters-seals-first-win-in-20-21-season.html</link>
					<comments>https://www.chandrikadaily.com/blasters-seals-first-win-in-20-21-season.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 27 Dec 2020 16:12:15 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[Hakku]]></category>
		<category><![CDATA[Isl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=173951</guid>

					<description><![CDATA[പ്രമുഖരെ പുറത്തിരുത്തി യുവതാരങ്ങൾക്ക് അവസരം നൽകിയ കിബു വിക്യുനയുടെ തന്ത്രം ഫലിച്ചു
]]></description>
										<content:encoded><![CDATA[<p>ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗ് 2020-21 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കരുത്തരായ ഹൈദരാബാദിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കിബു വിക്യുന പരിശീലിപ്പിക്കുന്ന സംഘം തോൽപ്പിച്ചത്. ഇതോടെ നോക്കൗട്ട് സാധ്യത നിലനിർത്താനും ബ്ലാസ്‌റ്റേഴ്‌സിനായി.</p>
<p>പ്രമുഖരടക്കം അഞ്ചുപേരെ പുറത്തിരുത്തി കാര്യമായ അഴിച്ചുപണികളോടെ ടീമിനെ ഇറക്കിയ കിബു വിക്യുനയുടെ തീരുമാനം ശരിവെക്കുന്ന വിധമാണ് മഞ്ഞപ്പട കളിച്ചത്. സ്റ്റാർട്ടിങ് ഇലവനിൽ ഇടംനേടിയ മലയാളി താരം അബ്ദുൽ ഹക്കു 29-ാം മിനുട്ടിൽ ഹെഡ്ഡറിലൂടെ ടീമിനെ മുന്നിലെത്തിച്ചു. അർജന്റീന താരം ഫാക്കുണ്ടോ പെരേര എടുത്ത കോർണർ കിക്കിനിടെ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഹക്കു ഉയർന്നു ചാടി കരുത്തുറ്റ ഹെഡ്ഡറുതിർത്തപ്പോൾ ഹൈദരാബാദ് കീപ്പർ സുബ്രത പാലിന് കാഴ്ചക്കാരനാവേണ്ടി വന്നു.</p>
<p>ഇരുവശത്തും അവസരങ്ങൾ പിറന്നെങ്കിലും ഹൈദരാബാദിന് തുറന്ന അവസരങ്ങൾ നൽകാതെ ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ അവർ സമനില ഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഹക്കുവും സന്ദീപ് സിംഗും അടങ്ങുന്ന പ്രതിരോധം ശക്തമായി നിലകൊണ്ടു. അവസാന നിമിഷങ്ങളിൽ ഹൈദരാബാദ് എല്ലാം മറന്ന് ആക്രമിച്ചപ്പോൾ കൗണ്ടർ അറ്റാക്കിൽ നിന്നാണ് മഞ്ഞപ്പടയുടെ വിജയമുറപ്പിച്ച ഗോൾ വന്നത്. ബോക്‌സിൽ രാഹുലിന് പന്തുകിട്ടുന്നത് തടയാനുള്ള ആദിൽ ഖാന്റെ ശ്രമത്തിൽ പന്ത് തന്റെ വഴിക്കുവന്നപ്പോൾ സർവ സ്വതന്ത്രനായി നിന്ന പെരേര അനായാസം ലക്ഷ്യം കാണുകയായിരുന്നു.</p>
<p>ആദ്യജയത്തോടെ പോയിന്റ് സമ്പാദ്യം ഏഴ് മത്സരങ്ങളിൽ നിന്ന് ആറാക്കി ഉയർത്തിയ ബ്ലാസ്റ്റേഴ്‌സ് ടേബിളിൽ ഏഴാം സ്ഥാനത്താണ്. ഒമ്പത് പോയിന്റുള്ള ഹൈദരാബാദാണ് തൊട്ടുമുന്നിൽ. 16 പോയിന്റ് വീതമുള്ള മുംബൈയും എ.ടി.കെയുമാണ് ടേബിളിൽ ഒന്നാം സ്ഥാനത്ത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blasters-seals-first-win-in-20-21-season.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദ്യ ജയം തേടി ബ്ലാസ്‌റ്റേഴ്‌സ് നോര്&#x200d;ത്ത് ഈസ്റ്റിനെതിരെ; സഹല്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/no-sahal-in-playing-eleven.html</link>
					<comments>https://www.chandrikadaily.com/no-sahal-in-playing-eleven.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 26 Nov 2020 13:28:26 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[sahal abdul samad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169380</guid>

					<description><![CDATA[ആദ്യ കളിയില്&#x200d; നിരാശാജനകമായ കളിയാണ് സഹല്&#x200d; പുറത്തെടുത്തിരുന്നത്.]]></description>
										<content:encoded><![CDATA[<p>ബംബോലിം: ഐ.എസ്.എല്ലില്&#x200d; നോര്&#x200d;ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ രണ്ടാം മത്സരത്തിന് ഇറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് നിരയില്&#x200d; മിഡ്ഫീല്&#x200d;ഡര്&#x200d; സഹല്&#x200d; അബ്ദുല്&#x200d; സമദില്ല. പകരക്കാരുടെ ബഞ്ചിലും മലയാളി താരമില്ല. ആദ്യ കളിയില്&#x200d; നിരാശാജനകമായ കളിയാണ് സഹല്&#x200d; പുറത്തെടുത്തിരുന്നത്. നിഷുകുമാറും രോഹിത് കുമാറും ആദ്യ ഇലവനില്&#x200d; ഇടംപിടിച്ചു.</p>
<p>ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മത്സരത്തില്&#x200d; എടികെ മോഹന്&#x200d; ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റിരുന്നത്. മുംബൈ സിറ്റിയെ മറികടന്നാണ് കരുത്തരായ നോര്&#x200d;ത്ത് ഈസ്റ്റിന്റെ വരവ്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Debuts for Nishu and Rohit as the boss makes 4⃣ changes tonight! <a href="https://twitter.com/hashtag/KBFCNEU?src=hash&amp;ref_src=twsrc%5Etfw">#KBFCNEU</a> <a href="https://twitter.com/hashtag/YennumYellow?src=hash&amp;ref_src=twsrc%5Etfw">#YennumYellow</a> <a href="https://t.co/pstOPAyXuw">pic.twitter.com/pstOPAyXuw</a></p>
<p>&mdash; Kerala Blasters FC (@KeralaBlasters) <a href="https://twitter.com/KeralaBlasters/status/1331950946096541696?ref_src=twsrc%5Etfw">November 26, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ആദ്യമത്സരത്തില്&#x200d; എതിര്&#x200d; ബോക്‌സില്&#x200d; കളി മറന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. അതേസമയം കോസ്റ്റ നാമോയിനെസു, ബെക്കാരി കോനെ, ജെസ്സല്&#x200d; കാര്&#x200d;നെയ്‌റോ എന്നിവരടങ്ങിയ പ്രതിരോധനിര മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു. വിസെന്റെ ഗോമസ്, സെര്&#x200d;ജിയോ സിഡോഞ്ച എന്നിവരും ഭേദപ്പെട്ട പ്രകടനം തന്നെ പുറത്തെടുത്തിരുന്നു.</p>
<p>മറുവശത്ത് അശുതോഷ് മേത്തയും ബെഞ്ചമിന്&#x200d; ലാമ്പോട്ടും ഡൈലാന്&#x200d; ഫോക്‌സും ഗുര്&#x200d;ജിന്തര്&#x200d; കുമാറുമടങ്ങുന്ന നോര്&#x200d;ത്ത് ഈസ്റ്റിന്റെ പ്രതിരോധം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-sahal-in-playing-eleven.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാരി ഹൂപ്പര്&#x200d; മുതല്&#x200d; ബകാരി കോനെ വരെ; വിദേശ &#8216;പടക്കോപ്പുകള്&#x200d;&#8217; റെഡി; ബ്ലാസ്റ്റിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്</title>
		<link>https://www.chandrikadaily.com/kerala-blasters-foreign-players-profile.html</link>
					<comments>https://www.chandrikadaily.com/kerala-blasters-foreign-players-profile.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 21 Oct 2020 13:10:26 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[Magazine]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[bakary cone]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[fakundo perera]]></category>
		<category><![CDATA[gary hooper]]></category>
		<category><![CDATA[Isl]]></category>
		<category><![CDATA[jordan mure]]></category>
		<category><![CDATA[kerala blasters]]></category>
		<category><![CDATA[kerala football]]></category>
		<category><![CDATA[vincente gomaz]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163250</guid>

					<description><![CDATA[പതിവില്&#x200d; നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്&#x200d; എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്&#x200d;. സ്‌പോട്ടിങ് ഡയറക്ടര്&#x200d; കരോലിസ് സ്‌കിന്&#x200d;കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്&#x200d;നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം റെഡി. കേരളത്തിന്റെ സ്വന്തം കൊമ്പന്മാരുടെ വിദേശ സൈനിങുകള്&#x200d; ഏകദേശം പൂര്&#x200d;ത്തിയായി. ഇന്ന് ബുര്&#x200d;കിനാ ഫാസോ ഡിഫന്&#x200d;ഡര്&#x200d; ബകാറി കോനെയെ കൂടി ക്ലബ് ടീമിലെത്തിച്ചു. വൈകാതെ ഓസീസ് ഫോര്&#x200d;വേഡ് ജോര്&#x200d;ദാന്&#x200d; മുറെ കൂടി ടീമിലെത്തിയേക്കും. ഇതോടെ ഏഴു വിദേശ സൈനിങുകളും പൂര്&#x200d;ത്തിയാകും. പതിവില്&#x200d; നിന്ന് ഭിന്നമായി, ഒരുപിടി മികച്ച വിദേശതാരങ്ങളാണ് ബ്ലാസ്റ്റേഴ്‌സില്&#x200d; എത്തിയിട്ടുള്ളത് എന്നാണ് വിലയിരുത്തല്&#x200d;. സ്‌പോട്ടിങ് ഡയറക്ടര്&#x200d; കരോലിസ് സ്‌കിന്&#x200d;കിസിന്റെയും ഹെഡ് കോച്ച് കിബു വിക്കുനയുടെയും മേല്&#x200d;നോട്ടത്തിലാണ് വിദേശ താരങ്ങളെ ക്ലബ് ടീമിലെത്തിച്ചത്. ഐസ്എഎല്ലിലെ തന്നെ ഏറ്റവും മൂല്യമുള്ള കളിക്കാരില്&#x200d; ഒരാളായ ഗാരി ഹൂപ്പര്&#x200d; മുതല്&#x200d; തുടങ്ങുന്നു കേരളത്തിന്റെ വിദേശി പെരുമ.</p>
<p>വിദേശ കളിക്കാരും അവരുടെ വിവരങ്ങളും ഇങ്ങനെ;</p>
<p><strong>1- ഗാരി ഹൂപ്പര്&#x200d;</strong></p>
<p>ഐഎസ്എല്&#x200d; സീസണ്&#x200d; ഏഴിലെ ഏറ്റവും മൂല്യമുള്ള കളിക്കാരനാണ് ഗാരി ഗൂപ്പര്&#x200d;. ഇംഗ്ലീഷില്&#x200d; പ്രീമിയര്&#x200d; ലീഗിന്റെ അനുഭവ സമ്പത്തുമായാണ് 32കാരന്റെ വരവ്. വിവിധ ക്ലബുകള്&#x200d;ക്കായി 476 മത്സരങ്ങളില്&#x200d; ബൂട്ടുകെട്ടി. 207 ഗോളുകളും 65 അസിസ്റ്റുകളും. 9.9 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. ഓസീസ് എ ലീഗിലെ വെല്ലിങ്ടണ്&#x200d; ഫീനിക്‌സില്&#x200d; നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തുന്നത്.</p>
<p><img loading="lazy" class="alignnone wp-image-163257" src="https://www.chandrikadaily.com/wp-content/uploads/2020/10/gary-hooper-1.jpg" alt="" width="932" height="466" /></p>
<p>ബാര്&#x200d;ത്തലോമിയോ ഒഗ്ബച്ചെ പോയതോടെ ആശങ്കയിലായ ബ്ലാസ്‌റ്റേഴ്‌സ് ആരാധരെ ഞെട്ടിച്ചാണ് അതിലും മികച്ച താരത്തെ ക്ലബ് കൊണ്ടുവരുന്നത്. ഫീനിക്‌സിന് വേണ്ടി കഴിഞ്ഞ ഒരു വര്&#x200d;ഷം 21 മത്സരങ്ങള്&#x200d; കളിച്ച ഹൂപ്പര്&#x200d; എട്ടു ഗോളാണ് നേടിയത്. ലീഗില്&#x200d; ക്ലബ് മൂന്നാമതെത്തുകയും ചെയ്തു.</p>
<p>ഹൂപ്പറില്&#x200d; ബംഗളൂരുവിനും ചെന്നൈയ്ക്കും കണ്ണുണ്ടായിരുന്നെങ്കിലും അദ്ദേഹം കേരളം തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വര്&#x200d;ഷത്തേക്കാണ് ഹൂപ്പറുമായുള്ള കരാര്&#x200d;. എട്ടു മാസത്തെ കോണ്&#x200d;ട്രാക്ടില്&#x200d; ഏകദേശം ഒന്നരക്കോടി രൂപ താരത്തിന് ലഭിക്കും. 2012-13 സീസണില്&#x200d; സെല്&#x200d;റ്റികിന് വേണ്ടി കളിച്ച താരം 31 ഗോളുകള്&#x200d; നേടിയിട്ടുണ്ട്. അടുത്ത ആറു സീസണുകള്&#x200d; നോര്&#x200d;വിച്ച് സിറ്റി എഫ്‌സിക്കു വേണ്ടിയും ഷെഫീല്&#x200d;ഡിനും വേണ്ടിയായിരുന്നു. അവിടെ നിന്നാണ് എ ലീഗിലെത്തിയത്.</p>
<p><strong>2- ഫക്കുണ്ടോ പെരേര</strong></p>
<p>ബ്ലാസ്റ്റേഴ്‌സിന്റെ ഈ വര്&#x200d;ഷത്തെ ആദ്യ വിദേശ സൈനിങായിരുന്നു ഈ അര്&#x200d;ജന്റീനന്&#x200d; അറ്റാക്കിങ് മിഡ്ഫീല്&#x200d;ഡര്&#x200d;. 2009-2009 കാലയളവില്&#x200d; നാട്ടില്&#x200d; പന്തു തട്ടിയ ശേഷം താരം പാലസ്റ്റിനോ എന്ന ചിലി ക്ലബിലെത്തി. പിന്നീട് ഗ്രീക്ക് ക്ലബായ പിഎഒകെയിലും. മൂന്നു വര്&#x200d;ഷമാണ് ഗ്രീക്ക് ക്ലബിനു വേണ്ടി ബൂട്ടു കെട്ടിയത്. 14 ഗോളുകള്&#x200d; നേടുകയും ചെയ്തു.</p>
<p><img loading="lazy" class="alignnone wp-image-163252" src="https://www.chandrikadaily.com/wp-content/uploads/2020/10/fakundo-perera.jpg" alt="" width="916" height="458" /></p>
<p>പൊസിഷന്&#x200d; ഫുട്‌ബോളിന്റെ വക്താവായ കിബു വിക്കുനയുടെ തന്ത്രങ്ങളിലെ പ്രധാനിയായിരിക്കും ഫക്കുണ്ടോ. കഴിഞ്ഞ സീസണില്&#x200d; മികവിനൊത്തുയരാത്ത മധ്യനിരയില്&#x200d; പന്തു കാലില്&#x200d; വച്ചു കളിക്കുന്ന അര്&#x200d;ജന്റൈന്&#x200d; ശൈലി വന്നാല്&#x200d; അത് ക്ലബിനെ മാറ്റിമറിക്കുമെന്ന് തീര്&#x200d;ച്ച.</p>
<p><strong>3- വിന്&#x200d;സന്റ് ഗോമസ്</strong></p>
<p>രാജാവിന്റെ മകന്&#x200d; എന്ന ചിത്രത്തില്&#x200d; മോഹന്&#x200d;ലാല്&#x200d; അവതരിപ്പിച്ച കഥാപാത്രത്തിലൂടെ ശ്രദ്ധേയമായ പേരാണ് വിന്&#x200d;സെന്റ് ഗോമസ്. ആ പേരുള്ള ഒരാളാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്&#x200d;സീവ് മിഡ്ഫീല്&#x200d;ഡില്&#x200d; ഉണ്ടാകുക. ആറരക്കോടിയിലേറെ വിപണി മൂല്യമുള്ള ഗോമസിന് മൂന്നു വര്&#x200d;ഷത്തെ കരാറാണ് ബ്ലാസ്‌റ്റേഴ്‌സ് നല്&#x200d;കിയിട്ടുള്ളത്.</p>
<p><img loading="lazy" class="alignnone wp-image-163253" src="https://www.chandrikadaily.com/wp-content/uploads/2020/10/vincente-gomaz.jpg" alt="" width="932" height="511" /></p>
<p>സ്പാനിഷ് ക്ലബ്ബായ് ഡിപ്പാര്&#x200d;ട്ടീവ ലാ കൊരുണിയില്&#x200d; നിന്നാണ് ഗോമസിന്റെ വരവ്. കോപ്പ ഡെല്&#x200d; റേ അടക്കം 60 മത്സരങ്ങളില്&#x200d; കഴിഞ്ഞ രണ്ടു സീസണില്&#x200d; താരം ബൂട്ടുകെട്ടിയിട്ടുണ്ട്.</p>
<p><strong>4- കോസ്റ്റ നമോയിനെസു</strong></p>
<p>ജിങ്കന്&#x200d; പോയതിന്റെ ഞെട്ടല്&#x200d; ആരാധകരില്&#x200d; നിന്ന് വിട്ടു പോയിട്ടില്ല. എന്നാല്&#x200d; ആ ഒഴിവിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് എത്തിക്കുന്നത് ഒരു അനുഭവ സമ്പന്നനെയാണ്. ചെക്ക് സൂപ്പര്&#x200d; ക്ലബായ സ്പാര്&#x200d;ട്ട പ്രാഗ് താരം കോസ്റ്റ നമോയിനെസു. ഏഴു സീസണിലായി സ്പാര്&#x200d;ട്ടയ്ക്കായി 203 മത്സരങ്ങളുടെ അനുഭവ സമ്പത്തുണ്ട് കോസ്റ്റയ്ക്ക്. ഒമ്പതു ഗോളും നേടി. ചെക്ക് റിപ്പബ്ലികില്&#x200d; എത്തും മുമ്പ് പോളണ്ടിലെ സസാഗ്ലൈബ് ലുബിന്&#x200d; ക്ലബിലായിരുന്നു. ഇപ്പോഴത്തെ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് കിബു വിക്കുന ആയിരുന്നു അന്ന് ലുബിന്&#x200d; സഹ പരിശീലകന്&#x200d;.</p>
<p><img loading="lazy" class="alignnone wp-image-163254" src="https://www.chandrikadaily.com/wp-content/uploads/2020/10/costa.jpg" alt="" width="863" height="600" /></p>
<p>11 തവണ ദേശീയ കുപ്പായത്തില്&#x200d; കളിച്ചിട്ടുണ്ട് ഈ സിംബാബ്‌വെന്&#x200d; താരം.</p>
<p><strong>5- ബകാരി കോനെ</strong></p>
<p>സെന്റര്&#x200d;ബാക്ക് സ്ഥാനത്തേക്ക് എത്തുന്ന ബുര്&#x200d;കിനോ ഫാസോ ദേശീയ താരമാണ് ബകാരി കോനെ. ഫ്രഞ്ച് ഫുട്‌ബോളിലെ അതികായരായ ഒളിംപിക് ലിയോണിനു വേണ്ടി യുവേഫ ചാമ്പ്യന്&#x200d;സ് ലീഗില്&#x200d; അടക്കം ബൂട്ടുകെട്ടിയിട്ടുള്ള താരമാണ് കോനെ. അഞ്ചു വര്&#x200d;ഷം ലിയോണിനായി കളിച്ച താരം 89 കളികളില്&#x200d; ബൂട്ടുകെട്ടി. ഒമ്പതു ഗോളുകളും സ്വന്തമാക്കി.</p>
<p><img loading="lazy" class="alignnone wp-image-163255" src="https://www.chandrikadaily.com/wp-content/uploads/2020/10/bakari-kone.jpg" alt="" width="916" height="513" /></p>
<p>പിന്നീട് ലാലീഗയില്&#x200d; മലാഗ എഫ്‌സിയിലെത്തി. പിന്നീട് വായ്പാ അടിസ്ഥാനത്തില്&#x200d; ലീഗ് വണ്ണിലെ ആര്&#x200d;സി സ്ട്രാസ്ബര്&#x200d;ഗില്&#x200d;. പിന്നീട് തുര്&#x200d;ക്കിയിലും റഷ്യന്&#x200d; പ്രീമിയര്&#x200d; ലീഗ് ക്ലബായ ആഴ്‌സണല്&#x200d; ടുലയിലും. അവിടെ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്.</p>
<p><strong>6- ജോര്&#x200d;ദാന്&#x200d; മുറേ (ഇതുവരെ കരാര്&#x200d; ഒപ്പിട്ടിട്ടില്ല)</strong></p>
<p>ആറാമത്തെ വിദേശ താരമായി ഓസീസ് എ ലീഗില്&#x200d; നിന്ന് 25കാരന്&#x200d; ഫോര്&#x200d;വേഡ് ജോര്&#x200d;ദാന്&#x200d; മുറെ എത്തും എന്നാണ് റിപ്പോര്&#x200d;ട്ട്. 3.3 കോടി രൂപയാണ് താരത്തിന്റെ വിപണി മൂല്യം. നിലവില്&#x200d; കളിച്ചു കൊണ്ടിരിക്കുന്ന സെന്&#x200d;ട്രല്&#x200d; കോസ്റ്റ് മറൈനേഴ്‌സ് താരത്തിന് റിലീസിങ് ക്ലോസ് നല്&#x200d;കിയിട്ടുണ്ട്. മുറേയുടെ ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ച് ഓസീസ് മാധ്യമങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടുണ്ട്.</p>
<p><img loading="lazy" class="alignnone wp-image-163256" src="https://www.chandrikadaily.com/wp-content/uploads/2020/10/jordan-mure.jpg" alt="" width="927" height="673" /></p>
<p>2018ലാണ് മുറേ മറൈനേഴ്‌സിലെത്തിയത്. 41 കളികളില്&#x200d; നിന്ന് ഏഴു ഗോളുകള്&#x200d; നേടിയിട്ടുണ്ട്. ജോര്&#x200d;ദാന് എല്ലാ ഭാവുകങ്ങളും നേരുന്നതായി മറൈനേഴ്‌സ് ഹെഡ് കോച്ച് അലന്&#x200d; സ്റ്റാജിക് പറഞ്ഞു.</p>
<p><strong>7- സര്&#x200d;ജിയോ സിഡോഞ്ച</strong></p>
<p>സ്പാനിഷ് മിഡ്ഫീല്&#x200d;ഡര്&#x200d; സര്&#x200d;ജിയോ സിഡോഞ്ചയാണ് ബ്ലാസ്‌റ്റേഴ്‌സിലെ ഏഴാമത്തെ വിദേശ താരം. കഴിഞ്ഞ സീസണില്&#x200d; പരിക്കു മൂലം ഒരുപാട് കളികളില്&#x200d; പുറത്തിരിക്കേണ്ടി വന്ന സിഡോഞ്ചയുടെ കരാര്&#x200d; ക്ലബ് നീട്ടി നല്&#x200d;കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-blasters-foreign-players-profile.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തല താഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്; തോറ്റ് മടക്കം</title>
		<link>https://www.chandrikadaily.com/its-been-a-tough-season-for-keralablasters.html</link>
					<comments>https://www.chandrikadaily.com/its-been-a-tough-season-for-keralablasters.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 01 Mar 2018 19:39:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[isl 2018]]></category>
		<category><![CDATA[kerala blasters]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=72505</guid>

					<description><![CDATA[ബംഗളൂരു: തല ഉയര്&#x200d;ത്തിയില്ല കേരളാ ബ്ലാസ്റ്റേഴ്‌സ്. താഴ്ത്തി തലയുമായി അവര്&#x200d; ഐ.എസ്.എല്&#x200d; സീസണോട് വിടചൊല്ലി. കളിയുടെ അവസാനം വരെ പിടിച്ചു നിന്ന് ഇഞ്ചുറി ടൈമില്&#x200d; രണ്ട് ഗോള്&#x200d; വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ബംഗളൂരുവിലെ കണ്ഠീവര സ്‌റ്റേഡിയത്തില്&#x200d; നടന്ന ഹീറോ ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗില്&#x200d; ബംഗളൂരു എഫ്‌സിയാണ് കേരളത്തെ തകര്&#x200d;ത്തത്. ബംഗളൂരുവിന് വേണ്ടി മിക്കുവും(90+1) ഉദാന്ത സിങ്ങും(90+3) ആണ് ലക്ഷ്യ കണ്ടത്. കേരളത്തില്&#x200d; നടന്ന മത്സരത്തിലും ഇതേ രീതിയിലായില്&#x200d; കളിയുടെ അവസാന മിനുട്ടുകളിലാണ് കേരളം ബംഗളൂരുവിന് മുന്നില്&#x200d; തോറ്റത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളൂരു: തല ഉയര്&#x200d;ത്തിയില്ല കേരളാ ബ്ലാസ്റ്റേഴ്‌സ്. താഴ്ത്തി തലയുമായി അവര്&#x200d; ഐ.എസ്.എല്&#x200d; സീസണോട് വിടചൊല്ലി. കളിയുടെ അവസാനം വരെ പിടിച്ചു നിന്ന് ഇഞ്ചുറി ടൈമില്&#x200d; രണ്ട് ഗോള്&#x200d; വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് തോറ്റു. ബംഗളൂരുവിലെ കണ്ഠീവര സ്‌റ്റേഡിയത്തില്&#x200d; നടന്ന ഹീറോ ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗില്&#x200d; ബംഗളൂരു എഫ്‌സിയാണ് കേരളത്തെ തകര്&#x200d;ത്തത്. ബംഗളൂരുവിന് വേണ്ടി മിക്കുവും(90+1) ഉദാന്ത സിങ്ങും(90+3) ആണ് ലക്ഷ്യ കണ്ടത്. കേരളത്തില്&#x200d; നടന്ന മത്സരത്തിലും ഇതേ രീതിയിലായില്&#x200d; കളിയുടെ അവസാന മിനുട്ടുകളിലാണ് കേരളം ബംഗളൂരുവിന് മുന്നില്&#x200d; തോറ്റത്.</p>
<p>ഇതോടെ 18 മത്സരങ്ങളില്&#x200d; നിന്നും 25 പോയിന്റുമായി കേരളം ആറാം സ്ഥാനത്താണ്. ഈ സ്ഥാനം നിലനിര്&#x200d;ത്താന്&#x200d; കഴിഞ്ഞാല്&#x200d; കേരളത്തിന് സൂപ്പര്&#x200d; കപ്പില്&#x200d; കളിക്കാന്&#x200d; അവസരം ലഭിക്കും. മുംബൈക്കും ഗോവക്കും ജംഷഡ്പൂരിനും കളി ബാക്കിയുള്ളതിനാല്&#x200d; ഈ മത്സരങ്ങള്&#x200d; കൂടി കഴിഞ്ഞേ കേരളത്തിന്റെ നില അറിയാന്&#x200d; കഴിയുകയുള്ളൂ. 91ാം മിനുട്ടില്&#x200d; പന്തുമായി ബോക്‌സിന്റെ വലത് വശത്തേക്ക് ഓടിക്കയറിയ മിക്കു ഇടത് പോസ്റ്റിലേക്ക് നിറയൊഴിച്ചാണ് അവസാന മത്സരത്തിലെ ജയം എന്ന കേരളത്തിന്റെ സ്വപ്‌നം ഊതി കെടുത്തിയത്. രണ്ട് മിനുട്ടിനുള്ളില്&#x200d; ഉദാന്ത സിങ് കേരള പ്രതിരോധത്തിനിടയിലൂടെ ഗോളി റബൂക്കയെ തോല്&#x200d;പ്പിച്ചപ്പോള്&#x200d; ഗാലറിയില്&#x200d; നിറഞ്ഞ മഞ്ഞപ്പടയ്ക്ക് വിശ്വസിക്കാന്&#x200d; കഴിയാതായി. ദയനീയമായിരുന്നു കേരളത്തിന്റെ ഈ തോല്&#x200d;വി.</p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">.<a href="https://twitter.com/bengalurufc?ref_src=twsrc%5Etfw">@bengalurufc</a>&#8216;s Miku got his name on the score sheet yet again for the Blues on their way to victory! He is the Hero of the Match!<a href="https://twitter.com/hashtag/LetsFootball?src=hash&amp;ref_src=twsrc%5Etfw">#LetsFootball</a> <a href="https://twitter.com/hashtag/BENKER?src=hash&amp;ref_src=twsrc%5Etfw">#BENKER</a> <a href="https://twitter.com/hashtag/HeroISL?src=hash&amp;ref_src=twsrc%5Etfw">#HeroISL</a> <a href="https://t.co/LeMYiMCYIT">pic.twitter.com/LeMYiMCYIT</a></p>
<p>— Indian Super League (@IndSuperLeague) <a href="https://twitter.com/IndSuperLeague/status/969272505159467008?ref_src=twsrc%5Etfw">March 1, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സെമി സാധ്യത നേരത്തെ തന്നെ പൊലിഞ്ഞ കേരളം നഷ്ടപ്പെടാന്&#x200d; ഒന്നുമില്ലെന്ന രീതിയില്&#x200d; മികച്ച രീതിയിലാണ് കളിച്ചത്. സ്വന്തം ഗ്രൗണ്ടില്&#x200d; കേരളത്തെ പിറകിലാക്കാന്&#x200d; ആവുന്നത് ശ്രമിച്ചിട്ടും ബംഗളൂരുവിന് പറ്റിയുമില്ല. കളി സമനിലയിലവസാനിക്കും എന്ന് ഏകദേശം ഉറപ്പായ അവസരത്തിലാണ് ബ്ല്‌സറ്റേഴ്‌സിനെ ഞെട്ടിച്ച് മിക്കുവിന്റെ ഗോള്&#x200d;. മൂന്നു മിനുട്ട് മുമ്പ് മിക്കുവിന്റെ ഇതേ രീതിയിലുള്ള ഒരു ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയിരുന്നു. 18 മത്സരങ്ങളില്&#x200d; നിന്ന ബംഗളൂരു എഫ്‌സി 40 പോയിന്റാണ് നേടിയത്.</p>
<p>ഒന്നാം പകുതിയില്&#x200d; ഇരു ടീമുകളും അവസരങ്ങള്&#x200d; പാഴാക്കുന്നതിലാണ് മത്സരിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിനും അതേ പോലെ ബംഗളൂരു എഫ്‌സിയും ഗോളെന്നുറച്ച രണ്ട് അവസരങ്ങളെങ്കിലും നഷ്ടപ്പെടുത്തി. ബാള്&#x200d;ഡ്വിന്&#x200d;സണിന്റെ ശ്രമത്തോടെയാണ് കേരളം ആക്രമണം തുടങ്ങിയത്. എട്ടാം മിനുട്ടിലെ അദ്ദേഹത്തിന്റെ അടി പുറത്തേക്ക് പോയി. മൂന്നു മിനുട്ടിനുള്ളില്&#x200d; ഛേത്രിയുടെ ലോങ് റേഞ്ച് ഇടതു പോസ്റ്റിനരികിലൂടെ പുറത്തേക്ക്. 13ാം മിനുട്ടില്&#x200d; ലീഡ് നേടാനുള്ള അവസരം കേരളം നഷ്ടപ്പെടുത്തി. ഇടതു വശത്ത് കൂടി ഓടിക്കയറിയ ജാക്കിചാന്ദ് സിങ് നല്&#x200d;കിയ ബാക്ക് പാസ് വിനീത് നഷ്ടപ്പെടുത്തുകയായിരുന്നു</p>
<p>രണ്ടാം പകുതിയിലും പന്ത് ഇരു‘ഭാഗത്തേക്കും കയറിയിറങ്ങി. ആദ്യ നീക്കം ഇവിടെയും കേരളത്തിന്റെ ‘ഭാഗത്ത് നിന്നായിരുന്നു. മൈതാനത്തിന്റെ മധ്യ‘ഭാഗത്ത് നിന്നുള്ള ഫ്രീ കിക്ക് പിടിച്ചെടുത്ത മിലാന്&#x200d; സിങ്ങ് പന്ത് ബോക്‌സിലേക്ക് മറിച്ചു. അരാത്ത ഇസുമിയുടെ വോളി ബംഗളൂരു പ്രതിരോധത്തില്&#x200d; തട്ടി പുറത്തേക്കാണ് പോയത്. ടൂര്&#x200d;ണ്ണമെന്റില്&#x200d; കേരളത്തിന്റെ എട്ടാം സമനില എന്ന് കണക്ക് കൂട്ടിയിരിക്കുമ്പോഴാണ് തുടരെ രണ്ട് ഗോളടിച്ച് ബംഗളൂരു ഞെട്ടിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/its-been-a-tough-season-for-keralablasters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്ലാസ്റ്റേഴ്‌സ് പ്രാര്&#x200d;ഥിക്കുന്നു; ബംഗളൂരിന്റെ വിജയത്തിനായി</title>
		<link>https://www.chandrikadaily.com/isl-kerala-blasters.html</link>
					<comments>https://www.chandrikadaily.com/isl-kerala-blasters.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 24 Feb 2018 18:53:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[Isl]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71714</guid>

					<description><![CDATA[മത്സരമില്ലെങ്കിലും ഇന്ന് സൂപ്പര്&#x200d; ലീഗില്&#x200d; കേരള ബ്ലാസ്റ്റേഴ്‌സിന് നിര്&#x200d;ണായക ദിനമാണ്. പ്ലേഓഫിനായി ടീം ഇനിയും കാത്തിരിക്കണോ വേണ്ടയോ ഇന്നറിയാം. രാത്രി എട്ടിന് ഭുവനേശ്വറില്&#x200d; നടക്കുന്ന മത്സര ഫലമാണ് കേരളത്തിന്റെ ഭാവി നിര്&#x200d;ണയിക്കുക. ജംഷെഡ്പൂര്&#x200d; വിജയിച്ചാല്&#x200d; ബെംഗളൂരുവിനെതിരായ അവസാന മത്സരത്തിനിറങ്ങും മുമ്പേ കേരളത്തിന്റെ പ്ലേഓഫ് സാധ്യതകള്&#x200d; പൂര്&#x200d;ണമായും അവസാനിക്കും. ബെംഗളൂരു ജയിക്കുകയോ മത്സരം സമനിലയാവുകയോ ചെയ്താല്&#x200d; കേരളത്തിന് പ്രതീക്ഷ തുടരാം. 17 മത്സരങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 25 പോയിന്റുമായി പട്ടികയില്&#x200d; അഞ്ചാം സ്ഥാനത്താണിപ്പോള്&#x200d;. മാര്&#x200d;ച്ച് ഒന്നിന് ബെംഗളൂരുവിനെതിരായ മത്സരം [&#8230;]]]></description>
										<content:encoded><![CDATA[<p>മത്സരമില്ലെങ്കിലും ഇന്ന് സൂപ്പര്&#x200d; ലീഗില്&#x200d; കേരള ബ്ലാസ്റ്റേഴ്‌സിന് നിര്&#x200d;ണായക ദിനമാണ്. പ്ലേഓഫിനായി ടീം ഇനിയും കാത്തിരിക്കണോ വേണ്ടയോ ഇന്നറിയാം. രാത്രി എട്ടിന് ഭുവനേശ്വറില്&#x200d; നടക്കുന്ന മത്സര ഫലമാണ് കേരളത്തിന്റെ ഭാവി നിര്&#x200d;ണയിക്കുക. ജംഷെഡ്പൂര്&#x200d; വിജയിച്ചാല്&#x200d; ബെംഗളൂരുവിനെതിരായ അവസാന മത്സരത്തിനിറങ്ങും മുമ്പേ കേരളത്തിന്റെ പ്ലേഓഫ് സാധ്യതകള്&#x200d; പൂര്&#x200d;ണമായും അവസാനിക്കും. ബെംഗളൂരു ജയിക്കുകയോ മത്സരം സമനിലയാവുകയോ ചെയ്താല്&#x200d; കേരളത്തിന് പ്രതീക്ഷ തുടരാം.</p>
<p>17 മത്സരങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയ ബ്ലാസ്റ്റേഴ്‌സ് 25 പോയിന്റുമായി പട്ടികയില്&#x200d; അഞ്ചാം സ്ഥാനത്താണിപ്പോള്&#x200d;. മാര്&#x200d;ച്ച് ഒന്നിന് ബെംഗളൂരുവിനെതിരായ മത്സരം മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇന്നത്തെ മത്സരം അനുകൂലമാവുകയും ബെംഗളൂരവിനെതിരായ മത്സരം ജയിക്കുകയും കൂടി ചെയ്താല്&#x200d; മാത്രമേ കേരളത്തിന് മറ്റു സാധ്യകളിലേക്ക് നോട്ടമിടാനാവുകയുള്ളു. ബെംഗളൂരു എഫ്.സി മാത്രമാണ് നിലവില്&#x200d; പ്ലേഓഫിന് യോഗ്യത നേടിയിരിക്കുന്നത്. ബെംഗളൂരിനെതിരെ അവസാന മത്സരത്തില്&#x200d; ജയിച്ചാല്&#x200d; കേരളത്തിന്റെ മൊത്തം പോയിന്റ് നേട്ടം ഇരുപത്തിയെട്ടാവും. നിലവില്&#x200d; ബെംഗളൂരുവിന് പുറമെ പൂനെ, ചെന്നൈയിന്&#x200d; എന്നീ ടീമുകള്&#x200d;ക്ക് 28ന് മേലെ പോയിന്റുണ്ട്. അതിനാല്&#x200d; പ്ലേ ഓഫിലെത്തിയാലും നാലാം സ്ഥാനത്തായിരിക്കും കേരളം.</p>
<p>രണ്ടു കളികള്&#x200d; ശേഷിക്കുന്ന ജംഷഡ്പൂര്&#x200d; എഫ്.സി ഇന്നത്തെ മത്സരത്തിന് പുറമെ ഗോവക്കെതിരെയും തോല്&#x200d;ക്കണം. അവരുടെ ഫലം ഒരു തോല്&#x200d;വിയും ഒരു സമനിലയും ആയാലും കേരളത്തിന്റെ സാധ്യകള്&#x200d; ബാക്കിയാവും. തീര്&#x200d;ന്നില്ല, മൂന്ന് മത്സരങ്ങള്&#x200d; അവശേഷിക്കുന്ന എഫ്.സി ഗോവ ജംഷ്ഡപൂരിനെതിരായ മത്സരത്തിലല്ലാതെ മറ്റു രണ്ടു കളികളിലെതെങ്കിലുമൊന്നില്&#x200d; പരാജയപ്പെടണം. കൊല്&#x200d;ക്കത്തയും പൂനെയുമാണ് ഗോവയുടെ മറ്റു എതിരാളികള്&#x200d;. രണ്ടു മത്സരങ്ങള്&#x200d; അവശേഷിക്കുന്ന മുംബൈ സിറ്റി എഫ്.സി രണ്ട് മത്സരത്തിലും ജയിക്കാതിരിക്കാനും ബ്ലാസ്റ്റേഴ്‌സ് ആരാധകര്&#x200d; പ്രാര്&#x200d;ഥിക്കണം. ഡെല്&#x200d;ഹിയും ചെന്നൈയിനുമാണ് മുംബൈയുടെ എതിരാളികള്&#x200d;. രണ്ടു മത്സരങ്ങളും ജയിച്ചാല്&#x200d; മുംബൈക്ക് 29 പോയിന്റാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/isl-kerala-blasters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്ലാസ്റ്റേഴ്‌സിന് നിര്&#x200d;ഭാഗ്യം, കരണ്&#x200d; കനിഞ്ഞില്ല</title>
		<link>https://www.chandrikadaily.com/unfortunate-for-blasters.html</link>
					<comments>https://www.chandrikadaily.com/unfortunate-for-blasters.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Feb 2018 18:38:31 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[blasters]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71545</guid>

					<description><![CDATA[&#160; മികച്ച കളി പുറത്തെടുത്തിട്ടും ചെന്നൈ ഗോള്&#x200d;ക്കീപ്പര്&#x200d; കരണ്&#x200d;ജിത്തിന് മുന്നില്&#x200d; കേരളം വഴങ്ങി. സൂപ്പര്&#x200d; ലീഗ് സീസണിലെ അവസാന ഹോം മത്സരത്തില്&#x200d; ചെന്നൈയിന്&#x200d; എഫ്.സിയുമായി ബ്ലാസ്റ്റേഴ്‌സ് ഗോളില്ലാ സമനിലയില്&#x200d; പിരിഞ്ഞു. 53ാം മിനുറ്റില്&#x200d; ലഭിച്ച പെനാല്&#x200d;റ്റി കിക്ക് മുതലെടുക്കാനായിരുന്നെങ്കില്&#x200d; നിര്&#x200d;ണായക ജയം സ്വന്തമാക്കാന്&#x200d; ബ്ലാസ്റ്റേഴ്‌സിനാവുമായിരുന്നു. കറേജ് പെക്കൂസണിന്റെ ഷോട്ട് ചെന്നൈയിന്&#x200d; ഗോളി കരണ്&#x200d;ജിത് സിങ് തട്ടിയകറ്റുകയായിരുന്നു. സമനിലയായെങ്കിലും പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്&#x200d;ത്താന്&#x200d; ബ്ലാസ്റ്റേഴ്‌സിനായി. 17 മത്സരങ്ങളള്&#x200d; പൂര്&#x200d;ത്തിയാക്കിയ ടീം 25 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മികച്ച കളി പുറത്തെടുത്തിട്ടും ചെന്നൈ ഗോള്&#x200d;ക്കീപ്പര്&#x200d; കരണ്&#x200d;ജിത്തിന് മുന്നില്&#x200d; കേരളം വഴങ്ങി. സൂപ്പര്&#x200d; ലീഗ് സീസണിലെ അവസാന ഹോം മത്സരത്തില്&#x200d; ചെന്നൈയിന്&#x200d; എഫ്.സിയുമായി ബ്ലാസ്റ്റേഴ്‌സ് ഗോളില്ലാ സമനിലയില്&#x200d; പിരിഞ്ഞു. 53ാം മിനുറ്റില്&#x200d; ലഭിച്ച പെനാല്&#x200d;റ്റി കിക്ക് മുതലെടുക്കാനായിരുന്നെങ്കില്&#x200d; നിര്&#x200d;ണായക ജയം സ്വന്തമാക്കാന്&#x200d; ബ്ലാസ്റ്റേഴ്‌സിനാവുമായിരുന്നു. കറേജ് പെക്കൂസണിന്റെ ഷോട്ട് ചെന്നൈയിന്&#x200d; ഗോളി കരണ്&#x200d;ജിത് സിങ് തട്ടിയകറ്റുകയായിരുന്നു. സമനിലയായെങ്കിലും പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്&#x200d;ത്താന്&#x200d; ബ്ലാസ്റ്റേഴ്‌സിനായി. 17 മത്സരങ്ങളള്&#x200d; പൂര്&#x200d;ത്തിയാക്കിയ ടീം 25 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. മാര്&#x200d;ച്ച് ഒന്നിന് ബെംഗളൂരുവിനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന മത്സരം. ഹോം ഗ്രൗണ്ടില്&#x200d; സീസണില്&#x200d; അഞ്ചാമത്തെ സമനിലയായിരുന്നു ഇന്നലത്തേത്. രണ്ടു മത്സരങ്ങള്&#x200d; മാത്രമാണ് ഇവിടെ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത്.<br />
ആദ്യപകുതിയില്&#x200d; മികച്ച അവസരങ്ങളാണ് ഇരു ടീമിനും ലഭിച്ചത്. കറേജ് പെകൂസനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്&#x200d;ക്ക് ഊര്&#x200d;ജം പകര്&#x200d;ന്നത്. തുടക്കത്തിലെ മെല്ലെപ്പോക്കിന് വിരാമമിട്ടതും പെക്കൂസന്&#x200d; തന്നെ. സി.കെ വിനീതും എതിര്&#x200d; ഗോള്&#x200d;മുഖത്ത് അപകടമുയര്&#x200d;ത്തി. കളി തുടങ്ങി ആദ്യത്തെ അവസരം ബ്ലാസ്‌റ്റേഴ്‌സിനായിരുന്നു. ചെന്നൈയിന്&#x200d; ഗോള്&#x200d;മുഖത്ത് വച്ച് ദിമിതര്&#x200d; ബെര്&#x200d;ബറ്റോവ് പെകൂസണ് പന്ത് നല്&#x200d;കി. 35വാര അകലെവച്ച് ഘാനക്കാരന്&#x200d; തകര്&#x200d;പ്പന്&#x200d; അടി പായിച്ചു. ചെന്നൈയിന്&#x200d; ഗോളി കരണ്&#x200d;ജിത് സിങ്ങിന്റെ തൊട്ടുമുമ്പിലാണ് പന്ത് കുത്തിവീണത്. കരണ്&#x200d;ജിത് ആയാസപ്പെട്ട് പന്ത് തട്ടിയകറ്റി. പന്ത് ബോക്‌സിന്റെ ഇടതുമൂലയിലുള്ള വിനീതിലേക്കാണ് വീണത്. പക്ഷേ, വിനീതിന്റെ ശ്രമം പാഴായി. പന്ത് കാലില്&#x200d;തൊട്ടില്ല. മിനിറ്റുകള്&#x200d;ക്കുള്ളില്&#x200d; വിനീതിന്റെ തകര്&#x200d;പ്പന്&#x200d; ഷോട്ട് പോസ്റ്റില്&#x200d; തട്ടിത്തെറിച്ചു. അപ്പോഴേക്കും സൊറേനോയെ ഗുജോണ്&#x200d; ബാല്&#x200d;വിന്&#x200d;സണ്&#x200d; തട്ടിയിട്ടതിന് റഫറി ഫൗള്&#x200d; വിളിച്ചിരുന്നു. ചെന്നൈയിന്&#x200d; പ്രതിരോധം ക്യാപ്റ്റന്&#x200d; ഹെന്റി സൊറേനയ്ക്ക് കീഴില്&#x200d; ഭദ്രമായിരുന്നു.ആദ്യപകുതിയുടെ അവസാന മിനുറ്റില്&#x200d; ചെന്നൈയിനും ഉറച്ച അവസരം പാഴാക്കി. ബ്ലാസ്റ്റേഴ്‌സ് ഗോളി പോള്&#x200d; റെച്ചുബ്ക മാത്രം മുന്നില്&#x200d;നില്&#x200d;ക്കെ ജെജെ ലാല്&#x200d;പെഖുല പന്ത് പുറത്തേക്ക് തട്ടിയിട്ടു. റെനെ മിഹെലിച്ച് ബോക്‌സിന് പുറത്ത് നിന്ന് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ മുറിച്ച് ജെജെയ്ക്ക് പന്ത് നല്&#x200d;കി. ജെജെയ്ക്ക് പ്രതിരോധത്തിന്റെ ഒരു തരത്തിലുള്ള വെല്ലുവിളിയുമുണ്ടായിരുന്നില്ല. പക്ഷേ, വലതുമൂല ലക്ഷ്യമാക്കി തൊടുത്ത അടി അകന്നുപോയി. തൊട്ടുമുമ്പ് മറ്റൊരു അവസരവും ചെന്നൈയിന്&#x200d; പാഴാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു രണ്ടാം പകുതിയും തുടങ്ങിയത്. ബാല്&#x200d;വിന്&#x200d;സനെ ബോക്‌സില്&#x200d; ഫൗള്&#x200d; ചെയ്തതിന് ലഭിച്ച പെനാല്&#x200d;റ്റിയിലൂടെ സമനില കുരുക്കഴിക്കാന്&#x200d; ബ്ലാസ്റ്റേഴ്‌സിനായില്ല. പന്തുമായി ചെന്നൈയിന്&#x200d; ഗോള്&#x200d;മുഖത്തേക്ക് കുതിച്ചെത്തിയ ബാല്&#x200d;വിന്&#x200d;സണ്&#x200d; ബിക്രംജിതിനെയും സൊറേനെയെയും മറികടന്ന് വലക്ക് മുന്നിലെത്തിയെങ്കിലും ജെറിയുടെ കാല്&#x200d; പ്രയോഗത്തില്&#x200d; വീണു. പെനാല്&#x200d;റ്റി അനുവദിക്കാന്&#x200d; കിവി റഫറി മാത്യു കോങറിന് അധികമാലോചിക്കേണ്ടി വന്നില്ല. പക്ഷേ കറേജ് പെക്കൂസന്റെ ആത്മവിശ്വാസം ഒട്ടുമില്ലാത്ത ഷോട്ട് കരണ്&#x200d;ജിത് സിങ് ഡൈവ് ചെയ്ത് തട്ടിയകറ്റി. ഗാലറിയെ ത്രസിപ്പിച്ച കളിയായിരുന്നു ബാല്&#x200d;വിന്&#x200d;സന്റേത്. തുടരെ രണ്ടു ശ്രമങ്ങളാണ് താരം നടത്തിയത്. 77ാം മിനുറ്റില്&#x200d; പോസ്റ്റിന്റെ വലതു ഭാഗത്ത് നിന്ന് തൊടുത്ത ശക്തമായ ഷോട്ട് വല തുളക്കുമെന്ന് കരുതിയെങ്കിലും കരണ്&#x200d;ജിത് സിങ് ഉജ്വലമായി തട്ടിയകറ്റി. ഇടതുഭാഗത്ത് നിന്ന വിനീതിന് മുന്നില്&#x200d; പന്ത് വീണെങ്കിലും സമയോചിതമായ ഇടപെടല്&#x200d; നടത്താന്&#x200d; താരത്തിനായില്ല. ചെന്നൈയിന്റെ പ്രത്യാക്രമണം ബ്ലാസ്റ്റേഴ്‌സ് ഗോളി റെച്ചുബ്കയും തടഞ്ഞു. പിന്നാലെ കോര്&#x200d;ണര്&#x200d; വഴി ലഭിച്ച പാസില്&#x200d; നിന്ന് ബാല്&#x200d;വിന്&#x200d;സന്റെ മറ്റൊരു ശ്രമവും കരണ്&#x200d;ജിത് വിഫലമാക്കി. അവസാന മിനുറ്റുകളിലെ മാറ്റങ്ങള്&#x200d; ഇരുടീമിനെയും തുണച്ചില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/unfortunate-for-blasters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
