<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>blo &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/blo/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Nov 2025 17:35:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>blo &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു</title>
		<link>https://www.chandrikadaily.com/the-blo-collapsed-while-conducting-the-kozhikode-sir-camp.html</link>
					<comments>https://www.chandrikadaily.com/the-blo-collapsed-while-conducting-the-kozhikode-sir-camp.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 20 Nov 2025 17:35:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364552</guid>

					<description><![CDATA[രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: പേരാമ്പ്രയില്&#x200d; എസ്‌ഐആര്&#x200d; ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്&#x200d;ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്&#x200d;ഒ, അബ്ദുല്&#x200d; അസീസാണ് കുഴഞ്ഞു വീണത്.</p>
<p>അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. അബ്ദുല്&#x200d; അസീസിന് ജോലി സമ്മര്&#x200d;ദമുണ്ടായിരുന്നതായി സഹപ്രവര്&#x200d;ത്തകര്&#x200d; പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്&#x200d;ഒ ചുമതല ഒഴിവാക്കി നല്&#x200d;കിയിരുന്നില്ലെന്നും സഹപ്രവര്&#x200d;ത്തകര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-blo-collapsed-while-conducting-the-kozhikode-sir-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തില്‍ എസ്.ഐ.ആര്‍ പ്രവര്‍ത്തനങ്ങള്‍ നീട്ടില്ല; ബി.എല്‍.ഒമാര്‍ക്കെതിരായ ഭീഷണിക്ക് കര്‍ശന നടപടി; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍</title>
		<link>https://www.chandrikadaily.com/sir-operations-will-not-be-extended-in-kerala-strict-action-against-threats-against-blos-chief-electoral-officer.html</link>
					<comments>https://www.chandrikadaily.com/sir-operations-will-not-be-extended-in-kerala-strict-action-against-threats-against-blos-chief-electoral-officer.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 19 Nov 2025 07:16:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[Chief Electoral Officer]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364320</guid>

					<description><![CDATA[സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്‍ ഫോമുകളുടെ 97 ശതമാനവും ബി.എല്‍.ഒമാര്‍ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.ഐ.ആര്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d; നീട്ടിക്കൊടുക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; രത്തന്&#x200d; ഖേല്&#x200d;ക്കര്&#x200d; വ്യക്തമാക്കി. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ടതായിരുന്ന എസ്.ഐ.ആര്&#x200d; ഫോമുകളുടെ 97 ശതമാനവും ബി.എല്&#x200d;.ഒമാര്&#x200d; ഇതിനകം വിതരണം ചെയ്തു കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു. ഇനി ചെയ്യാനുള്ളത് ഫോമുകള്&#x200d; തിരികെ ശേഖരിക്കുന്ന നടപടികളെന്നാണ് വിശദീകരണം.</p>
<p>ബൂത്ത് തലത്തില്&#x200d; തന്നെ ക്യാമ്പുകള്&#x200d; സംഘടിപ്പിച്ച് ഫോമുകള്&#x200d; ശേഖരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും രത്തന്&#x200d; ഖേല്&#x200d;ക്കര്&#x200d; പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവിഭാജ്യ ഘടകമായ ബി.എല്&#x200d;.ഒമാരെ ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്&#x200d; ചില കോണുകളില്&#x200d; നിന്നുണ്ടാകുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്. ബി.എല്&#x200d;.ഒമാരുടെ ജോലി തടസപ്പെടുത്തുന്നവര്&#x200d;ക്കെതിരെ ക്രിമിനല്&#x200d; നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>ബി.എല്&#x200d;.ഒമാരുടെയും രാഷ്ട്രീയ പാര്&#x200d;ട്ടി പ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും, അവരുടെ അഭിപ്രായവും പരിഗണിക്കുമെന്നും രത്തന്&#x200d; ഖേല്&#x200d;ക്കര്&#x200d; പറഞ്ഞു.</p>
<p>എസ്.ഐ.ആര്&#x200d; നടപടിക്രമങ്ങളെ ചോദ്യം ചെയ്തു നല്&#x200d;കിയ ഹരജികള്&#x200d; സുപ്രീംകോടതി വെള്ളിയാഴ്ച ഒരുമിച്ച് പരിഗണിക്കുമെന്നാണ് സൂചന.</p>
<p>എസ്.ഐ.ആര്&#x200d; നടപടിക്രമങ്ങളില്&#x200d; മികച്ചും മാതൃകാപരമായും പ്രവര്&#x200d;ത്തിച്ച സംസ്ഥാനത്തെ എല്ലാ ബി.എല്&#x200d;.ഒമാരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; അഭിനന്ദിച്ചു. സംസ്ഥാനത്തെ വോട്ടര്&#x200d; പട്ടികയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതില്&#x200d; ബി.എല്&#x200d;.ഒമാരുടെ ഫീല്&#x200d;ഡ്-തല പരിശ്രമം നിര്&#x200d;ണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sir-operations-will-not-be-extended-in-kerala-strict-action-against-threats-against-blos-chief-electoral-officer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.എല്‍.ഒമാര്‍ ജീവിതം ബലി നല്‍കുമ്പോള്‍</title>
		<link>https://www.chandrikadaily.com/when-blos-sacrifice-their-lives.html</link>
					<comments>https://www.chandrikadaily.com/when-blos-sacrifice-their-lives.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Nov 2025 04:49:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364087</guid>

					<description><![CDATA[കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ്ജ്, രാജസ്ഥാനില്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച മുകേഷ് ജംഗിദ്.]]></description>
										<content:encoded><![CDATA[<p>എസ്.ഐ.ആര്&#x200d; നടപടിക്രമങ്ങളില്&#x200d; മാനസിക സംഘര്&#x200d;ഷം താങ്ങാനാവാതെ ജീവിതം അവസാനിപ്പിച്ചതു ബൂത്ത്‌ലെ വല്&#x200d; ഓഫീസര്&#x200d;മാരായ (ബി.എല്&#x200d;.ഒ) രണ്ടു പേര്&#x200d;. കണ്ണൂരില്&#x200d; ബി.എല്&#x200d;.ഒ അനീഷ് ജോര്&#x200d;ജ്ജ്, രാജസ്ഥാനില്&#x200d; ട്രെയിനിനു മുന്നില്&#x200d; ചാടി മരിച്ച മുകേഷ് ജംഗിദ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; ബി.എല്&#x200d;.ഒ മാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന ആരോപണം ശരിവെയ്ക്കുന്നതായിരുന്നു ഈ രണ്ട് മരണങ്ങളും. വോട്ടര്&#x200d;മാര്&#x200d;ക്കു ഫോം നല്&#x200d;കി പൂരിപ്പിച്ചു വാങ്ങിയാല്&#x200d; പോരേ എന്നു ചോദിക്കുന്ന ജില്ലാ ഭരണകൂടങ്ങള്&#x200d; ബി.എല്&#x200d;.ഒമാര്&#x200d; നേരിടുന്ന യഥാര്&#x200d;ത്ഥ പ്രശ്നങ്ങള്&#x200d; അറിയുന്നില്ല.</p>
<p>കനത്ത ജോലി ഭാരവും എണ്ണപ്പെട്ട ദിനങ്ങളുമാണ് ഓരോ ബി.എല്&#x200d;.ഒമാരെയുംതളര്&#x200d;ത്തി കളഞ്ഞത്. എസ്.ഐ.ആര്&#x200d; ഫോം വിതരണവും പൂരിപ്പിക്കലും ഡിജിറ്റലൈസ് ചെയ്യലും അടക്കം പൂര്&#x200d;ത്തിയാക്കാന്&#x200d; ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d;മാരുടെ മുന്നിലുള്ളത് ഏഴു ദിനങ്ങള്&#x200d; മാത്രം. ശ നിയും ഞായറും ജോലി ചെയ്താല്&#x200d; പോലും ഫോം വിതരണം ചെയ്തു തിരികെ വാങ്ങാനാവില്ല. മാനസിക സംഘര്&#x200d;ഷം മാത്രമല്ല, ആത്മഹത്യ പോലും നടക്കുമെന്ന മുന്നറിയിപ്പുമായി ബി.എല്&#x200d;.ഒ മാര്&#x200d;. നടപടി ക്രമങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കാനുള്ള ദിവസങ്ങള്&#x200d; വെട്ടികുറച്ചതും ഓരോ ദിവസവും ചെയ്യേണ്ട ഡ്യൂട്ടിക്കു ടാര്&#x200d;ജറ്റ് നിശ്ചയിച്ചതുമാണ് ബി.എല്&#x200d; .ഒ മാരുടെ ജോലി ഭാരം അതികഠിനമാക്കിയത്.</p>
<p>വീടുകളില്&#x200d; ആളില്ലാത്തതും തൊട്ടടുത്തു താമസിക്കുന്നര്&#x200d;ക്കു പോലും അയല്&#x200d;ക്കാരെ കുറിച്ച് അറിവില്ലാത്തതുമാണ് എസ്. ഐ.ആര്&#x200d; ഫോം വിതരണത്തില്&#x200d; നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ട്. കൊച്ചി നഗരമധ്യത്തിലെ പടുകൂറ്റന്&#x200d; ഫ്‌ളാറ്റിന്റെ ഏറ്റവും മുകളിലെത്തി അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്&#x200d; ഫ്‌ലാറ്റ് വിറ്റു പോയതായി അവിടെയെത്തിയ വനിതാ ബി.എല്&#x200d;.ഒ അറിയുന്നത്. തൊട്ടടുത്ത ഫ്‌ലാറ്റിലുള്ളവര്&#x200d;ക്ക് ഇവരെ അറിയുകയുമില്ല. ഇനി ഈ വീട്ടുകാരെ എങ്ങനെ കണ്ടത്തും എന്നതാണ് ഇവിടെയെത്തിയ വനിതാ ബി.എല്&#x200d;.ഒ നേരിടുന്ന പ്രതിസന്ധി. നഗരങ്ങളില്&#x200d; ഇത്തരത്തില്&#x200d; വീടുകള്&#x200d; വിറ്റുപോയവരും ഫ്‌ലാറ്റുകള്&#x200d; മാറിയവരും ഉണ്ടെന്ന് ബി.എല്&#x200d;.ഒ പറയുന്നു.</p>
<p>എന്നാല്&#x200d;, എറണാകുളം ജില്ലയിലെ മറ്റൊരു ഉദ്യോഗസ്ഥ നേരിടുന്ന പ്രതിസന്ധി മറ്റൊന്നാണ്. എസ്.ഐ.ആര്&#x200d; ജോലി ചെയ്തു തുടങ്ങിയതോടെ വീട്ടുകാര്യങ്ങള്&#x200d; താളം തെറ്റിയതായി ഉദ്യോഗസ്ഥയായ ബി. എല്&#x200d;.ഒ പറയുന്നു. വീട്ടിലുള്ളതു രണ്ട് കുട്ടികള്&#x200d;. ഒരാള്&#x200d;ക്ക് ഒരുവയസ് പോലും പൂര്&#x200d; ത്തിയായിട്ടില്ല. മറ്റേയാള്&#x200d; എല്&#x200d;.പി സ്‌ളില്&#x200d; പഠിക്കുന്നു. ഇവരുടെ കാര്യങ്ങള്&#x200d; നേരെ ചൊവ്വേ നോക്കിയിട്ടു ദിവസങ്ങളായി. ശനിയും ഞായറും എസ്.ഐ.ആര്&#x200d; ഫോം വിതരണം ചെയ്യാന്&#x200d; പോയി. കോട്ടയത്തെ ബി.എല്&#x200d;.ഒയ്ക്ക് നേരിട്ടത് മറ്റൊരനുഭവമാണ്. പലരോടും അന്വേഷിച്ചും അലഞ്ഞുമാണ് പട്ടികയിലെ വീട്ടുകാരുടെ വീടു കണ്ടുപിടിച്ചത്. എത്തിയപ്പോഴാവട്ടെ വീട് പൂ ട്ടി കിടക്കുന്നു. വിട്ടുകാര്&#x200d; എവിടെ പോയെ ന്നോ എന്ന് വരുമെന്നോ തൊട്ടടുത്ത് താമസിക്കുന്നവര്&#x200d;ക്കു പോലും അറിയില്ല. ലെറ്റര്&#x200d;ബോക്‌സില്&#x200d; നിക്ഷേപിക്കാന്&#x200d; നോക്കി യെങ്കിലും അങ്ങനെ ഒന്ന് അവിടെ കണ്ടില്ല. അവസാനം ഫോം നല്&#x200d;കാനാവാതെ തിരികെ പോന്നു.</p>
<p>നവംബര്&#x200d; നാലു മുതല്&#x200d; ഡിസംബര്&#x200d; നാലു വരെയാണ് എസ്.ഐ.ആര്&#x200d; നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കാനായി ഇലക്ഷന്&#x200d; കമ്മീഷന്&#x200d; ബി.എല്&#x200d;.ഒമാര്&#x200d;ക്കു നല്&#x200d;കിയ സമയ പരിധി. ഈ സമയത്തിനുള്ളില്&#x200d; ഫോം വിതരണം ചെയയ്തു പൂരിപ്പിച്ചു വാങ്ങുകയും ഡിസംബര്&#x200d; ഒന്&#x200d;പതിന് കരട് പട്ടിക പുറത്തുവിടാനുമായിരുന്നു തീരുമാനം. എന്നാല്&#x200d;, ഫോം കിട്ടിയതാവട്ടെ മൂന്ന് ഘട്ടങ്ങളായാണ്. ആദ്യം 300 ഫോമുകളാണ് ലഭിച്ചത്. പിന്നീട് 600 ഫോമുകള്&#x200d; വീതം രണ്ട് ഘട്ടമായും ലഭിച്ചു. എല്ലാ ജില്ലകളിലും ഇതു തന്നെയായിരുന്നു അവസ്ഥയെന്നും ബി.എല്&#x200d;.ഒമാര്&#x200d; ചൂണ്ടിക്കാട്ടുന്നു. ഫോം നല്&#x200d;കാനും വാങ്ങാനുമായി ഒരു വീട്ടില്&#x200d; രണ്ട് തവണയെങ്കിലും എത്തണം. ഒരു വീട്ടില്&#x200d; അഞ്ച് മുതല്&#x200d; 10 മിനിറ്റ് വരെ സമയം ചിലവഴിക്കേണ്ടതാ യി വരുന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതോടെ ഒരു ദിവസം നിശ്ചയിച്ചുറപ്പിച്ച എണ്ണം വീടുകളില്&#x200d; കയറാന്&#x200d; കഴിയില്ല. വിടുകളിലെത്തിയാല്&#x200d; വീട്ടുകാര്&#x200d;ക്ക് ഒട്ടേറെസംശയങ്ങളാണുള്ളത്. ഫോമിലെ ചില ടെക്‌നിക്കല്&#x200d; പദങ്ങള്&#x200d; പോലും പലര്&#x200d;ക്കും അറിയില്ല.</p>
<p>ബി.എല്&#x200d;.ഒമാരുടെ സഹായമില്ലാതെ പൂരിപ്പിച്ചാല്&#x200d; തെറ്റ് സംഭവിക്കാന്&#x200d; സാധ്യത ഏറെയാണ്. ആദ്യ ഭാഗം പൂരിപ്പിക്കാനാണ് ബി.എല്&#x200d;.ഒ മാര്&#x200d; പറയുന്നത്. രണ്ടാം ഭാഗം 2002 ലെ വിവരങ്ങളാണ്. ഇത് പലപ്പോഴും വീട്ടുകാര്&#x200d;ക്ക് അറിവില്ല. ഈ ഭാഗം പൂര്&#x200d;ത്തിയാക്കുകയാണ് ഏറെ വെല്ലുവിളി. ഏകദേശം 23 വര്&#x200d; ഷം മുന്&#x200d;പുള്ള വിവരങ്ങള്&#x200d; പലര്&#x200d;ക്കും അറിയില്ല. അന്നു ലിസ്റ്റില്&#x200d; ഉണ്ടായിരുന്നോ, വോട്ട് ചെയ്തിരുന്നോ, ഏത് ബൂത്തെന്നോ പലര്&#x200d;ക്കും അറിവില്ല. മാത്രമല്ല, 2002ന് ശേഷം കേരളത്തില്&#x200d; നടപ്പാക്കിയ മണ്ഡലങ്ങളുടെ പുനര്&#x200d;വിഭജനം 2002ലെ വോട്ടര്&#x200d; പട്ടികയില്&#x200d; മാറ്റം വരുത്തി.</p>
<p>പുതിയ മണ്ഡലങ്ങള്&#x200d; വരികയും പഴയ ചില മണ്ഡലങ്ങള്&#x200d; ഇല്ലാതാകുകയും ചെയ്തിട്ടുണ്ട്. ഈ മണ്ഡല പുനര്&#x200d;നിര്&#x200d;ണയമോടെ ചില മണ്ഡലങ്ങളിലേക്ക് പുതിയ പഞ്ചായത്തുകള്&#x200d; വന്നു. ചില പഞ്ചായത്തുകള്&#x200d; മറ്റു മണ്ഡലങ്ങളുടെ ഭാഗമായി. ഇതോടെ ബൂത്ത് നമ്പറിലും മാറ്റങ്ങള്&#x200d; സംഭവിച്ചു. പഴയ ബൂത്ത് നമ്പറുകളാവട്ടെ വര്&#x200d;ഷങ്ങളായി പൊതുപ്രവര്&#x200d;ത്തന രംഗത്തുള്ള ജനപ്രതിനിധികള്&#x200d;ക്കു പോലും അറിവില്ല. വിവാഹം കഴിച്ചു മറ്റു ജില്ലകളിലെ ഭര്&#x200d;ത്താവിന്റെയോ ഭാര്യയുടെ വീട്ടിലെ ത്തിയവര്&#x200d;ക്കും പുതിയ വീട്ടിലേക്ക് താമസം മാറിയവര്&#x200d;ക്കും ഫോം പൂരിപ്പിക്കാന്&#x200d; പഴയ ബൂത്ത് നമ്പര്&#x200d; വേണ്ടി വരും. ഇതു കണ്ടെത്താനും വഴികളില്ല എന്നതാണു മറ്റൊരു വസ്തുത.</p>
<p>ഈ മാസം നാലു മുതല്&#x200d; ഡിസംബര്&#x200d; നാല് വരെ സമയം നല്&#x200d;കിയിട്ട് കഴിഞ്ഞ 14-ന് തീര്&#x200d;ക്കണം എന്നു അന്ത്യശാസനം നല്&#x200d;കിയതാണ് ബി.എല്&#x200d;.ഒമാരെ കൂടുതല്&#x200d; സമ്മര്&#x200d;ദത്തിലാക്കിയത്. 10 ാം തീയതി കിട്ടിയ മുഴുവന്&#x200d; ഫോമും 14ന് മുഴുവന്&#x200d; വിതരണം ചെയ്യണമെന്ന് ടാര്&#x200d;ജറ്റും നിശ്ചയിച്ചു. ഈ സമയം പകുതി ഫോമുകള്&#x200d; പോ ലും പലരും വിതരണം ചെയ്തിരുന്നില്ല. ഇതോടെ ഓരോ ദിവസും നല്&#x200d;കേണ്ട ഫോമുകളുടെ ടാര്&#x200d;ജറ്റ് അടിച്ചേല്&#x200d;പ്പിച്ചു. ഫോമുകള്&#x200d; 25ന് തിരികെ വാങ്ങി ഉടന്&#x200d; തന്നെ ഡിജിറ്റലൈസ് ചെയ്യണമെന്നായി രുന്നു അടുത്ത നിര്&#x200d;ദേശം.</p>
<p>പ്രത്യേകം ത യാറാക്കിയ ആപ്പ് ഫോണില്&#x200d; അപ്പ്ലോഡ് ചെയ്തു വേണം ഡിജിറ്റലൈസ് ചെ യ്യാന്&#x200d;. ഓരോ ഫോമും ഫോട്ടോ എടുത്ത് അപ്പുലോഡ് ചെയ്യണം. ഒരാളുടെ ഫോം അപ്പ് ലോഡ് ചെയ്യാന്&#x200d; 15 മുതല്&#x200d; 20 മിനി റ്റു വരെ വേണ്ടി വരും. 2002ലെ വോട്ടര്&#x200d;പട്ടികയും നോക്കേണ്ടതുണ്ട്. ഇതിനും വേ ണം ദീര്&#x200d;ഘ സമയം. ഈ മാസം ഫോമു കള്&#x200d; ഡിജിറ്റലൈസ് ചെയ്യണമെന്നാണ് നിര്&#x200d;ദേശം. ഓരോ ദിവസവും ജോലി ഭാ രം ഏറിയതോടെ ചുമതല ഏറ്റെടുത്ത ബിഎല്&#x200d;ഒമാര്&#x200d; എങ്ങനെ ഒഴിവാകുമെന്ന ആലോചനയിലാണിപ്പോള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/when-blos-sacrifice-their-lives.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.ഐ.ആര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി</title>
		<link>https://www.chandrikadaily.com/blo-killed-himself-in-rajasthan-due-to-pressure-from-sir.html</link>
					<comments>https://www.chandrikadaily.com/blo-killed-himself-in-rajasthan-due-to-pressure-from-sir.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 06:14:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[election commision]]></category>
		<category><![CDATA[rajasthan]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363952</guid>

					<description><![CDATA[ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ജയ്പൂര്&#x200d;: വോട്ടര്&#x200d; പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്&#x200d;) ജോലിയിലെ കടുത്ത സമ്മര്&#x200d;ദ്ദം രാജസ്ഥാനിലും ഒരു ബി.എല്&#x200d;.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്&#x200d; അധ്യാപകനായ മുകേഷ് ജാന്&#x200d;ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്&#x200d; ചാടി ആത്മഹത്യ ചെയ്തത്.</p>
<p>മുകേഷിന്റെ വസ്ത്രത്തില്&#x200d; നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്&#x200d; എസ്.ഐ.ആര്&#x200d; ജോലിയിലെ അമിത സമ്മര്&#x200d;ദ്ദവും, സൂപ്പര്&#x200d;വൈസറുടെ സമ്മര്&#x200d;ദ്ദവും, സസ്പെന്&#x200d;ഷന്&#x200d; ഭീഷണിയും മൂലം താന്&#x200d; ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്&#x200d; ബി.എല്&#x200d;.ഒ അനീഷ് ജോര്&#x200d;ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<p>ജയ്പൂര്&#x200d; കല്&#x200d;വാഡ് ധര്&#x200d;മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര്&#x200d; ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്&#x200d; നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്&#x200d;വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്&#x200d;ത്തിയ നിലയില്&#x200d; കണ്ടെത്തി. ട്രെയിന്&#x200d; തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്&#x200d;ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്&#x200d;ക്ക് കൈമാറി.</p>
<p>മുകേഷ് കടുത്ത മാനസിക സമ്മര്&#x200d;ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്&#x200d; ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്&#x200d; നിന്ന് സസ്പെന്&#x200d;ഷന്&#x200d; ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.</p>
<p>കെറളം കണ്ണൂര്&#x200d; പയ്യന്നൂര്&#x200d; രാമന്തളി കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്&#x200d;ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്&#x200d; തൂങ്ങി മരിച്ചത്. വോട്ടര്&#x200d; പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയില്&#x200d; കടുത്ത സമ്മര്&#x200d;ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്&#x200d;ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്&#x200d; പോയിരിക്കെ ജീവന്&#x200d; അവസാനിപ്പിച്ചതായും പറയപ്പെടുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blo-killed-himself-in-rajasthan-due-to-pressure-from-sir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജീവനെടുത്ത് എസ്‌ഐആര്‍; അനീഷിന്റെ മരണ കാരണം സിപിഎം ഭീഷണി</title>
		<link>https://www.chandrikadaily.com/cpm-threat-due-to-sir-anishs-death-by-taking-his-own-life.html</link>
					<comments>https://www.chandrikadaily.com/cpm-threat-due-to-sir-anishs-death-by-taking-his-own-life.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 06:10:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[cpmleader]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363948</guid>

					<description><![CDATA[കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>തീവ്ര വോട്ടര്&#x200d; പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്&#x200d;ദ്ദവും സി.പി.എം പ്രവര്&#x200d;ത്തകരുടെ ഭീഷണിയുമാണ് ബി.എല്&#x200d;.ഒ അനീഷിന്റെ ആത്മഹത്യ കാരണമെന്ന് വെളിപ്പെടുത്തല്&#x200d;. കണ്ണൂര്&#x200d; കാങ്കോല്&#x200d; ഏറ്റുകുടുക്കയിലെ 18-ാം നമ്പര്&#x200d; ബൂത്തിലെ ബി.എല്&#x200d;.ഒ. ആയിരുന്ന അനീഷ് ജോര്&#x200d;ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. തീവ്ര വോട്ടര്&#x200d; പട്ടിക പരിഷ്‌കരണ ഫോറം വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത ജോലി സമ്മര്&#x200d;ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. കോണ്&#x200d;ഗ്രസ് പ്രതിനിധിയായ ബി.എല്&#x200d;.എ.യെ എസ്.ഐ.ആര്&#x200d; ഫോറം വിതരണത്തിന് കൂടെ കൂട്ടുന്നതിനെച്ചൊല്ലി സി.പി.എം പ്രവര്&#x200d;ത്തകര്&#x200d; ഭീഷണിപ്പെടുത്തി. ഇതിന് ഡിജിറ്റല്&#x200d; തെളിവുകളുണ്ടെന്ന് ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അറിയിച്ചു. ഭീഷണിയുടെ ശബ്ദരേഖ ഇന്ന് കോണ്&#x200d;ഗ്രസ് കണ്ണൂര്&#x200d; ജില്ലാ നേതൃത്വം പുറത്തുവിടും.</p>
<p>സംഭവത്തില്&#x200d; പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.എല്&#x200d;.ഒ.മാര്&#x200d; ഇന്ന് ജോലി ബഹിഷ്‌കരിക്കും. എസ്.ഐ.ആര്&#x200d;. ഫോറം വിതരണത്തില്&#x200d; നിന്ന് ഉള്&#x200d;പ്പടെ വിട്ടുനില്&#x200d;ക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. കൂടാതെ, ബി.എല്&#x200d;.ഒയുടെ ആത്മഹത്യയില്&#x200d; വ്യാപക പ്രതിഷേധമുയര്&#x200d;ത്തിക്കൊണ്ട് എന്&#x200d;.ജി.ഒ. അസോസിയേഷന്&#x200d; സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്&#x200d;ച്ചും സംഘടിപ്പിക്കും. ബി.എല്&#x200d;.ഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആര്&#x200d;. നടപടികള്&#x200d; നിര്&#x200d;ത്തിവെക്കണമെന്ന് എന്&#x200d;.ജി.ഒ. അസോസിയേഷന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-threat-due-to-sir-anishs-death-by-taking-his-own-life.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും</title>
		<link>https://www.chandrikadaily.com/blos-will-boycott-work-today-to-protest-the-death-of-anish-george.html</link>
					<comments>https://www.chandrikadaily.com/blos-will-boycott-work-today-to-protest-the-death-of-anish-george.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 17 Nov 2025 04:14:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[blo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363919</guid>

					<description><![CDATA[സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>അനീഷ് മരണം വിവാദത്തെ തുടര്&#x200d;ന്ന് സമരസമിതി ജോലി ബഹിഷ്‌കരണത്തിനൊപ്പം ചീഫ് ഇലക്ടറല്&#x200d; ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്&#x200d;ച്ച് നടത്തുമെന്ന് അറിയിച്ചു.</p>
<p>സംഭവത്തിന്റെ പശ്ചാത്തലത്തില്&#x200d; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d; (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്&#x200d;ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അനീഷിന് ജോലിസമ്മര്&#x200d;ദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂര്&#x200d; കളക്ടര്&#x200d; പത്രക്കുറിപ്പില്&#x200d; വ്യക്തമാക്കി. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളില്&#x200d; 825 എണ്ണം അനീഷ് പൂര്&#x200d;ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഫോമുകള്&#x200d; വിതരണം ചെയ്തിരുന്നുവെങ്കിലും പോര്&#x200d;ട്ടലില്&#x200d; അപ്‌ഡേറ്റ് ചെയ്യാത്തതിനാല്&#x200d; പൂര്&#x200d;ത്തിയാക്കാനുണ്ടെന്ന് തോന്നിയതാണെന്നും കളക്ടര്&#x200d; വിശദീകരിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blos-will-boycott-work-today-to-protest-the-death-of-anish-george.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഎല്‍ഒയുടെ മരണം; ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് കെ.സി വേണുഗോപാല്‍</title>
		<link>https://www.chandrikadaily.com/death-of-blo-kc-venugopal-is-a-victim-of-hasty-sir.html</link>
					<comments>https://www.chandrikadaily.com/death-of-blo-kc-venugopal-is-a-victim-of-hasty-sir.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 16 Nov 2025 15:14:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[kc venugopal]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363867</guid>

					<description><![CDATA[ബിഹാറില്‍ നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; ജീവനൊടുക്കിയ ബിഎല്&#x200d;ഒ ധൃതി പിടിച്ചുള്ള എസ്‌ഐആറിന്റെ ഇരയെന്ന് എഐസിസി ജനറല്&#x200d; സെക്രട്ടറി കെ.സി വേണുഗോപാല്&#x200d;. എസ്‌ഐആര്&#x200d; തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണ്. ബിഹാറില്&#x200d; നടന്നത് തന്നെയാണ് കേരളത്തിലും നടക്കുന്നത്. നിയമപരമായി നേരിടുന്നതിന്റെ ഭാഗമായി സുപ്രിംകോടതിയെ സമീപിക്കുമെന്നും കെ.സി പറഞ്ഞു.</p>
<p>&#8216;ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കാരണമാണ് ഇയാള്&#x200d;ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നത്. തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്ന എസ്‌ഐആര്&#x200d; കേരളത്തില്&#x200d; നടപ്പാക്കുന്നതിനെതിരെ ഞങ്ങള്&#x200d; നിയമപരമായി നേരിടും&#8217;. കെ.സി വേണുഗോപാല്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>പയ്യന്നൂര്&#x200d; മണ്ഡലം 18ാം ബൂത്ത് ബിഎല്&#x200d;ഒ അനീഷ് ജോര്&#x200d;ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്&#x200d; പള്ളിയില്&#x200d; പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്&#x200d; ജോലിസമ്മര്&#x200d;ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്&#x200d;ദത്തെ കുറിച്ച് നേരത്തെ ഇയാള്&#x200d; വീട്ടുകാരോട് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-of-blo-kc-venugopal-is-a-victim-of-hasty-sir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്</title>
		<link>https://www.chandrikadaily.com/1death-of-blo-anish-took-his-own-life-after-being-threatened-by-cpm-rajit-narath.html</link>
					<comments>https://www.chandrikadaily.com/1death-of-blo-anish-took-his-own-life-after-being-threatened-by-cpm-rajit-narath.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 16 Nov 2025 14:29:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363862</guid>

					<description><![CDATA[അനീഷിനെ സഹായിക്കുന്നതിനായി കൂടെ പോയ കോണ്‍ഗ്രസ് ബൂത്ത് ലെവല്‍ ഏജന്റിനെ വിലക്കിയെന്നും തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡിസിസി ജനറല്‍ സെക്രട്ടറി രജിത് നാറാത്ത് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; ബിഎല്&#x200d;ഒ അനീഷ് ജോര്&#x200d;ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്&#x200d;ന്നെന്ന് കോണ്&#x200d;ഗ്രസ്. അനീഷിനെ സഹായിക്കുന്നതിനായി കൂടെ പോയ കോണ്&#x200d;ഗ്രസ് ബൂത്ത് ലെവല്&#x200d; ഏജന്റിനെ വിലക്കിയെന്നും തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡിസിസി ജനറല്&#x200d; സെക്രട്ടറി രജിത് നാറാത്ത് പറഞ്ഞു.</p>
<p>ഇതിന്റെ ഡിജിറ്റല്&#x200d; തെളിവുകള്&#x200d; പുറത്തുവിടുമെന്നും രജിത് നാറാത്ത് പറഞ്ഞു. കോണ്&#x200d;ഗ്രസ് ബൂത്ത് ലെവല്&#x200d; ഏജന്റ് ആയ വൈശാഖ് അനീഷിനെ സഹായിക്കാന്&#x200d; കൂടെ പോയിരുന്നു. വൈശാഖിനെ കൂടെ കൊണ്ടു പോകരുത് എന്ന് സിപിഎം നേതാക്കള്&#x200d; ആവശ്യപ്പെട്ടു. വൈശാഖ് ലഘുലേഖ വിതരണം ചെയ്യുന്നു എന്ന് ആരോപിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>പയ്യന്നൂര്&#x200d; മണ്ഡലം 18ാം ബൂത്ത് ബിഎല്&#x200d;ഒ അനീഷ് ജോര്&#x200d;ജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാര്&#x200d; പള്ളിയില്&#x200d; പോയ സമയത്തായിരുന്നു സംഭവം. എസ്‌ഐആര്&#x200d; ജോലിസമ്മര്&#x200d;ദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മര്&#x200d;ദത്തെക്കുറിച്ച് നേരത്തെ ഇയാള്&#x200d; വീട്ടുകാരോട് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1death-of-blo-anish-took-his-own-life-after-being-threatened-by-cpm-rajit-narath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഎല്‍ഒമാര്‍ നേരിടുന്നത് കനത്ത സമ്മര്‍ദം; പരാതികള്‍ വ്യാപകം, പ്രതിഷേധം ശക്തം</title>
		<link>https://www.chandrikadaily.com/blos-face-heavy-pressure-complaints-are-widespread-and-protests-are-strong.html</link>
					<comments>https://www.chandrikadaily.com/blos-face-heavy-pressure-complaints-are-widespread-and-protests-are-strong.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 16 Nov 2025 13:16:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[latestnews]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363852</guid>

					<description><![CDATA[കുന്നരു യുപി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; ഏറ്റുകുടുക്കയില്&#x200d; ബിഎല്&#x200d;ഒ ജീവനൊടുക്കിയ സംഭവത്തില്&#x200d; പ്രതിഷേധം ശക്തം. കുന്നരു യുപി സ്‌കൂളിലെ പ്യൂണ്&#x200d; അനീഷ് ജോര്&#x200d;ജിനെയാണ് വീട്ടില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത്. എസ്‌ഐആര്&#x200d; ജോലിസംബന്ധിച്ച സമ്മര്&#x200d;ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എസ്‌ഐആര്&#x200d; മാറ്റിവെക്കണമെന്നും തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്&#x200d; നടപടികളും കൂടി വരുന്നത് ജോലിഭാരം കൂട്ടുമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരിഗണിച്ചിരുന്നില്ല. അതേസമയം മരണത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന കോണ്&#x200d;ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എസ്‌ഐആറിന്റെ പേരില്&#x200d; അമിത സമ്മര്&#x200d;ദമാണ് ബിഎല്&#x200d;ഒമാര്&#x200d;ക്ക് നല്&#x200d;കുന്നതെന്നും ഇത്തരം നടപടികള്&#x200d; തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാദേശിക പ്രതിനിധിയാണ് ബിഎല്&#x200d;ഒ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കനുസരിച്ച് സംസ്ഥാനത്തെ ഇലക്ടറല്&#x200d; രജിസ്‌ട്രേഷന്&#x200d; ഓഫീസറാണ് ബിഎല്&#x200d;ഒമാരെ നിയമിക്കുന്നത്. അധ്യാപകര്&#x200d;, അങ്കണവാടി പ്രവര്&#x200d;ത്തകര്&#x200d;, വില്ലേജ് ലെവല്&#x200d; വര്&#x200d;ക്കര്&#x200d;മാര്&#x200d; തുടങ്ങിയവരെ എല്ലാം ബിഎല്&#x200d;ഒ ആയി നിയമിക്കും. വോട്ടര്&#x200d;പട്ടികയിലെ വിവരങ്ങള്&#x200d; കൃത്യമാണെന്ന് ഉറപ്പാക്കാന്&#x200d; വീട്ടില്&#x200d; ചെന്ന് പരിശോധന നടത്തുക, വോട്ടര്&#x200d;മാരെ സഹായിക്കുക, തെരഞ്ഞെടുപ്പ് ദിവസം ബൂത്തിലെ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് മേല്&#x200d;നോട്ടം വഹിക്കുക എന്നിവയും ബിഎല്&#x200d;ഒയുടെ ചുമതലയില്&#x200d; വരും.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്‌ഐആര്&#x200d; കൂടി നടക്കുന്നതിനാല്&#x200d; ബിഎല്&#x200d;ഒമാര്&#x200d;ക്ക് ഇരട്ടിപ്പണിയാണ്. ഫോമിലെ സങ്കീര്&#x200d;ണത കാരണം സംശയനിവാരണം തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. നിശ്ചയിച്ച സമയത്തിനകം തീര്&#x200d;ക്കാന്&#x200d; കഴിയാവുന്ന അത്രയും സംശയങ്ങളാണ് പലര്&#x200d;ക്കും. ടൈം എടുത്ത് ചെയ്യേണ്ട ജോലിയാണിത്. ഒന്നും രണ്ടും തവണയല്ല, ഫോണെടുക്കാന്&#x200d; തന്നെ ഒരാളെ വെക്കേണ്ട സ്ഥതി വരെയുണ്ടെന്ന് പറയുന്ന ബിഎല്&#x200d;ഒമാരുമുണ്ട്. ഫോം വിതരണം ചെയ്യാന്&#x200d; എത്തുമ്പോള്&#x200d; പല വീടുകളിലും ആളില്ലാത്ത സ്ഥിതിയുണ്ട്. ആളുകളെ കൃത്യമായി കണ്ടെത്താന്&#x200d; ആകുന്നില്ലെന്ന് പരാതിയും ഉണ്ട്.</p>
<p>പലരും താമസം മാറിയിരിക്കുന്നു. ഇനി താമസം മാറിപ്പോയവരാകട്ടെ ഫോം ഇപ്പോള്&#x200d; നിലവിലുള്ള സ്ഥലത്ത് കൊണ്ട് വരാനും ആവശ്യപ്പെടുന്നു. പല ആളുകളുടെയും പേരുകള്&#x200d; പഴയ പട്ടികയില്&#x200d; ഇല്ല എന്നതിനാല്&#x200d; വോട്ടര്&#x200d;മാര്&#x200d;ക്ക് ആശയക്കുഴപ്പമുണ്ട്. കൃത്യമായി ട്രെയിനിങ് തരാത്തതിന്റെ പ്രശ്‌നങ്ങളും ബിഎല്&#x200d;ഒമാര്&#x200d;ക്കുണ്ട്. എസ്‌ഐആര്&#x200d; എന്നതിനെക്കുറിച്ച് ധാരണയില്ലാത്തതിനാല്&#x200d; പലരും ഉള്&#x200d;വലിയുന്നുണ്ട്. ഇവരെ തേടിപ്പിടിച്ച് കാര്യങ്ങള്&#x200d; പറഞ്ഞുകൊടുക്കേണ്ട ചുമതലയും ബിഎല്&#x200d;ഒമാര്&#x200d;ക്കാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blos-face-heavy-pressure-complaints-are-widespread-and-protests-are-strong.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിഎല്‍ഒ ജീവനൊടുക്കിയ സംഭവം; ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/blo-took-his-own-life-ramesh-chennithala-said-that-the-election-commission-is-responsible.html</link>
					<comments>https://www.chandrikadaily.com/blo-took-his-own-life-ramesh-chennithala-said-that-the-election-commission-is-responsible.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 16 Nov 2025 11:52:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blo]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rameshchennithala]]></category>
		<category><![CDATA[sir]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363840</guid>

					<description><![CDATA[എസ്‌ഐആറിന്റെ പേരില്‍ അമിത സമ്മര്‍ദമാണ് ബിഎല്‍ഒമാര്‍ക്ക് നല്‍കുന്നത്, ഇത്തരം നടപടികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കണ്ണൂരില്&#x200d; ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d; ജീവനൊടുക്കിയ സംഭവത്തില്&#x200d; ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് രമേശ് ചെന്നിത്തല. എസ്‌ഐആറിന്റെ പേരില്&#x200d; അമിത സമ്മര്&#x200d;ദമാണ് ബിഎല്&#x200d;ഒമാര്&#x200d;ക്ക് നല്&#x200d;കുന്നത്, ഇത്തരം നടപടികള്&#x200d; തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.</p>
<p>പുതിയ അധ്യക്ഷന്&#x200d; വന്നതിന് ശേഷം ബിജെപിയില്&#x200d; നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്ന് തിരുവനന്തപുരത്ത് ആര്&#x200d;എസ്എസ് പ്രവര്&#x200d;ത്തകന്&#x200d; ആത്മഹത്യ ചെയ്ത സംഭവത്തില്&#x200d; ചെന്നിത്തല പ്രതികരിച്ചു. ഇത്തരം സംഭവങ്ങള്&#x200d; കൂടുതല്&#x200d; നടക്കുന്നത് ബിജെപിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പതിനാറാം വയസ് മുതല്&#x200d; ആര്&#x200d;എസ്എസിന്റെയും ബിജെപിയുടെയും സജീവ പ്രവര്&#x200d;ത്തകനായിരുന്ന ആനന്ദ് തമ്പി തദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്&#x200d; സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്&#x200d; ബിജെപിയുടെ സ്ഥാനാര്&#x200d;ഥി പ്രഖ്യാപനത്തില്&#x200d; പേരില്ലാത്തതിനെ തുടര്&#x200d;ന്നാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ആത്മഹത്യ ചെയ്തത ആനന്ദ് തമ്പിയുടെ ആത്മഹത്യാക്കുറിപ്പ് ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/blo-took-his-own-life-ramesh-chennithala-said-that-the-election-commission-is-responsible.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
