<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>blog &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/blog/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 06 Nov 2019 18:50:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>blog &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സാമൂഹ്യമാധ്യമങ്ങളും  അനിവാര്യ നിയന്ത്രണങ്ങളും</title>
		<link>https://www.chandrikadaily.com/social-media-controle.html</link>
					<comments>https://www.chandrikadaily.com/social-media-controle.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 06 Nov 2019 18:50:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143892</guid>

					<description><![CDATA[റഹ്്മാന്&#x200d; മധുരക്കുഴി സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങള്&#x200d;ക്ക് ജനുവരി 15നകം അന്തിമരൂപം നല്&#x200d;കുമെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ദേശവിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d;, അപകീര്&#x200d;ത്തിപരമായ പോസ്റ്റുകള്&#x200d;, വിദ്വേഷ പ്രസംഗങ്ങള്&#x200d;, വ്യാജ വാര്&#x200d;ത്തകള്&#x200d; എന്നിവ തടയാനാണ് ചട്ടങ്ങളുണ്ടാക്കുന്നതെന്നാണ് ജസ്റ്റിസുമാരുടെ ബെഞ്ച് മുമ്പാകെ സര്&#x200d;ക്കാര്&#x200d; ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്&#x200d; ഹിതകരമല്ലാത്ത സന്ദേശങ്ങളിറക്കുന്ന വ്യക്തികളെ പിന്തുടരാന്&#x200d; കമ്പനികള്&#x200d;ക്കുമേല്&#x200d; ഉത്തരവാദിത്തം കെട്ടിവെക്കുകയാണെന്ന വിമര്&#x200d;ശനം ചെവിക്കൊള്ളാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൂട്ടാക്കിയിട്ടില്ല. ഉള്ളടക്കങ്ങളുടെ ഉറവിടം സര്&#x200d;ക്കാറിനോട് വെളിപ്പെടുത്തുന്നതിന് ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും അടക്കം സമൂഹമാധ്യമങ്ങളും ബാധ്യസ്ഥമാണെന്ന് തമിഴ്‌നാടിന്‌വേണ്ടി ഹാജരായ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>റഹ്്മാന്&#x200d; മധുരക്കുഴി</p>



<p>സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങള്&#x200d;ക്ക് ജനുവരി 15നകം അന്തിമരൂപം നല്&#x200d;കുമെന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. ദേശവിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d;, അപകീര്&#x200d;ത്തിപരമായ പോസ്റ്റുകള്&#x200d;, വിദ്വേഷ പ്രസംഗങ്ങള്&#x200d;, വ്യാജ വാര്&#x200d;ത്തകള്&#x200d; എന്നിവ തടയാനാണ് ചട്ടങ്ങളുണ്ടാക്കുന്നതെന്നാണ് ജസ്റ്റിസുമാരുടെ ബെഞ്ച് മുമ്പാകെ സര്&#x200d;ക്കാര്&#x200d; ബോധിപ്പിച്ചിരിക്കുന്നത്. എന്നാല്&#x200d; ഹിതകരമല്ലാത്ത സന്ദേശങ്ങളിറക്കുന്ന വ്യക്തികളെ പിന്തുടരാന്&#x200d; കമ്പനികള്&#x200d;ക്കുമേല്&#x200d; ഉത്തരവാദിത്തം കെട്ടിവെക്കുകയാണെന്ന വിമര്&#x200d;ശനം ചെവിക്കൊള്ളാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൂട്ടാക്കിയിട്ടില്ല. ഉള്ളടക്കങ്ങളുടെ ഉറവിടം സര്&#x200d;ക്കാറിനോട് വെളിപ്പെടുത്തുന്നതിന് ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും അടക്കം സമൂഹമാധ്യമങ്ങളും ബാധ്യസ്ഥമാണെന്ന് തമിഴ്‌നാടിന്‌വേണ്ടി ഹാജരായ അറ്റോര്&#x200d;ണി ജനറല്&#x200d; കെ. വേണുഗോപാല്&#x200d; വാദിക്കുന്നു. എന്നാല്&#x200d;, ഉള്ളടക്കങ്ങളുടെ ഉറവിടങ്ങള്&#x200d; സര്&#x200d;ക്കാറിനെ അറിയിക്കേണ്ട ബാധ്യത സമൂഹമാധ്യമങ്ങള്&#x200d;ക്കുണ്ടോ എന്നതില്&#x200d; തീര്&#x200d;പ്പ്കല്&#x200d;പിക്കേണ്ടത് സുപ്രീംകോടതിയാണ്.<br>
തീവ്രവാദി ആക്രമണങ്ങള്&#x200d; വര്&#x200d;ധിച്ചുവരുന്ന സാഹചര്യത്തില്&#x200d; രാജ്യത്ത് സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം കര്&#x200d;ശനമായി നിയന്ത്രിക്കാനൊരുങ്ങി ആസ്‌ത്രേലിയന്&#x200d; സര്&#x200d;ക്കാരും രംഗത്ത് വന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം പ്രവൃത്തികള്&#x200d; നടത്തുന്നവര്&#x200d;ക്ക് കടുത്ത ശിക്ഷയായിരിക്കും പുതുതായി നിലവില്&#x200d;വരുന്ന നിയമം. പാര്&#x200d;ലമെന്റില്&#x200d; പുതിയ നിയമത്തിന്റെ കരട് രൂപം ചര്&#x200d;ച്ചക്ക് വെക്കുമെന്ന് ആസ്‌ത്രേലിയന്&#x200d; പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്&#x200d; പ്രസ്താവിക്കുകയുണ്ടായി. ക്രൈസ്റ്റ് ചര്&#x200d;ച്ചില്&#x200d; മുസ്്‌ലിം പള്ളികളില്&#x200d; വെടിവെപ്പ് നടത്തിയ ആസ്‌ത്രേലിയന്&#x200d; പൗരന്&#x200d; ആക്രമണത്തിന്റെ ലൈവ് വീഡിയോ, സമൂഹമാധ്യമങ്ങളിലൂടെ പുറത്ത്‌വിട്ടിരുന്നു. ഇത്തരം സംഭവങ്ങള്&#x200d;ക്ക് തടയിടാനാണ് പുതിയ നിയമനിര്&#x200d;മാണത്തിന് ആസ്‌ത്രേലിയന്&#x200d; സര്&#x200d;ക്കാര്&#x200d; ഒരുങ്ങുന്നത്.<br>
സമൂഹമാധ്യമങ്ങള്&#x200d;ക്ക് ഒട്ടേറെ ഗുണപരമായ വശങ്ങള്&#x200d; ഉള്ളപ്പോഴും അവയുടെ ദുരുപയോഗം  ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്&#x200d;ക്ക് കാരണമാവുകയാണ്. ഇക്കാര്യത്തില്&#x200d; നിയമനിര്&#x200d;മാണം നടത്തണമെന്ന അഭിപ്രായം കേരള സര്&#x200d;ക്കാറും പരിശോധിച്ചുവരികയാണത്രെ. എതിര്&#x200d; ശബ്ദങ്ങളെ സംസ്‌കാര ശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐഡികള്&#x200d; വഴി അപകീര്&#x200d;ത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്&#x200d; വര്&#x200d;ധിച്ചുവരികയാണ്. സ്ത്രീകളെയും കുട്ടികളെയും സാംസ്‌കാരിക പ്രവര്&#x200d;ത്തകരെയും സിനിമാരംഗത്തുള്ള പ്രവര്&#x200d;ത്തകരെയും രാഷ്ട്രീയ-സാമൂഹ്യ മണ്ഡലങ്ങളില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരെയും  സമൂഹമാധ്യമങ്ങളില്&#x200d; വ്യക്തിഹത്യ നടത്തുന്ന പ്രവണത ശക്തിപ്പെട്ടുവരികയാണ്. കുറ്റവാളികള്&#x200d;ക്കെതിരെ കര്&#x200d;ശന നിയമവ്യവസ്ഥകള്&#x200d; ഉള്&#x200d;പ്പെടുന്ന സൈബര്&#x200d; കേസുകള്&#x200d; എടുക്കുന്നതിനും തെളിയിക്കുന്നതിനും സേവനദാതാക്കളുടെ സഹകരണം കൂടിയേ തീരൂ.<br>
സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്തബോധത്തോടെ ഉപയോഗിക്കല്&#x200d; കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കേരള ഹൈക്കോടതി ഈയിടെ നിരീക്ഷിക്കുകയുണ്ടായി. ആശയവിനിമയത്തില്&#x200d; വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്&#x200d;, സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്&#x200d; കുറ്റകൃത്യങ്ങള്&#x200d; ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്&#x200d;നെറ്റില്&#x200d; മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്&#x200d; കമന്റിട്ട മലപ്പുറം സ്വദേശി ബിജുമോന്റെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ തള്ളി കോടതി വ്യക്തമാക്കുകയുണ്ടായി. സമൂഹം നേരിടുന്ന പ്രധാന ഭീഷണിയായി സൈബര്&#x200d; കുറ്റകൃത്യങ്ങള്&#x200d; മാറിയിരിക്കുന്നു.<br>
സോഷ്യല്&#x200d;മീഡിയയിലൂടെ അപകീര്&#x200d;ത്തിപ്പെടുത്തുന്ന വിചാരണകളും പരാമര്&#x200d;ശങ്ങളുംമൂലം എത്രയോ ആത്മഹത്യകളും നാട്ടില്&#x200d; നില്&#x200d;ക്കാനാവാതെ ഒളിച്ചോടേണ്ട സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. &#8216;ദയവായി എന്നെ ജീവിക്കാന്&#x200d; അനുവദിക്കൂ; എനിക്കാരുടെയും സഹായം വേണ്ട. പാത്രം കഴുകിയോ, മീന്&#x200d; വിറ്റോ ഞാന്&#x200d; ജീവിച്ചോളാ… ആരുടെ മുന്നിലും കൈനീട്ടി വന്നിട്ടില്ല&#8217; നിറകണ്ണുകളോടെയും കണ്ഠമിടറിയും പ്രബുദ്ധ കേരളത്തിന് മുന്നില്&#x200d; പാവം പെണ്&#x200d;കുട്ടിക്ക് വിളിച്ചുപറയേണ്ടിവന്നത് സോഷ്യല്&#x200d; മീഡിയയുടെ &#8216;മഹത്തായ സേവനം&#8217; മൂലമായിരുന്നില്ലേ?<br>
ഇരുതല മൂര്&#x200d;ച്ഛയുള്ള വാളാണ് സാമൂഹ്യമാധ്യങ്ങള്&#x200d;, വാട്‌സ്ആപ്പില്&#x200d; പ്രചരിച്ച ഹര്&#x200d;ത്താല്&#x200d; ആഹ്വാനത്തിന് ജനജീവിതം സ്തംഭിപ്പിക്കാന്&#x200d; കഴിഞ്ഞു. സമൂഹമാധ്യമങ്ങള്&#x200d;, ജനാധിപത്യ ശാക്തീകരണത്തിന്റെ ഉപകരണം എന്ന മഹിതലക്ഷ്യത്തില്&#x200d;നിന്ന് സാമൂഹിക ഭൂഷണത്തിനുള്ള ആയുധമായി മാറിയിരിക്കയാണ്. സമൂഹമാധ്യമങ്ങള്&#x200d; വഴി വ്യാജവും, വിദ്വേഷവും പ്രകീര്&#x200d;ത്തനങ്ങളുമടക്കം പ്രചരിപ്പിക്കാന്&#x200d; കോടിക്കണക്കിന് ഡോളര്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; ചെലവഴിക്കുന്നുണ്ടത്രെ.<br>
നിരാലംബരും നിസ്സഹായരുമായ ഒട്ടുവളരെ പേര്&#x200d;ക്ക് താങ്ങും തണലുമായി വര്&#x200d;ത്തിക്കുന്ന സമൂഹമാധ്യമങ്ങളുടെ കൂട്ടായ്മ അഭിനന്ദനമര്&#x200d;ഹിക്കുന്നു. ഏറെ സാധ്യതകള്&#x200d; തുറന്നിടുന്ന സമൂഹമാധ്യമങ്ങളെ മനുഷ്യനന്മക്കും പുരോഗതിക്കും ഉയര്&#x200d;ച്ചക്കും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള സന്മനസ്സാണ് ഈ രംഗം കൈകാര്യം ചെയ്യുന്നവര്&#x200d;ക്കുണ്ടാവേണ്ടത്. എന്നാല്&#x200d; സോഷ്യല്&#x200d; മീഡിയകളുടെ അപഥസഞ്ചാരവും ദുരുപയോഗവും ഇന്നൊരു സാമൂഹ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. തൊടുപുഴ അല്&#x200d;അസ്്ഹര്&#x200d; കോളജ് വിദ്യാര്&#x200d;ത്ഥിനി ഹനാനെ സാമൂഹ്യമാധ്യമങ്ങള്&#x200d; കൈകാര്യം ചെയ്ത രീതി, സംസ്‌കൃത ചിത്തരായ ആരെയും രോഷാകുലരാക്കാന്&#x200d; പോന്നതായിരുന്നില്ലേ? പെണ്&#x200d;കുട്ടി പഠിക്കുന്ന കോളജിലെ അധ്യാപകരും കൂട്ടുകാരികളും അവളുടെ ദയനീയാവസ്ഥ ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞുവെങ്കിലും ദുഷ്പ്രചാരണ വാഹകര്&#x200d; ഹനാനെതിരെ വ്യാപകമായി സാമൂഹ്യമാധ്യമങ്ങളിലൂടെ കള്ളപ്രചാരണം അഴിച്ചുവിടുക തന്നെ ചെയ്തു.<br>
ഗ്രൂപ്പ് വിവരങ്ങള്&#x200d; ചോര്&#x200d;ത്തുകയെന്ന ഉദ്ദേശത്തോടെ വ്യാജ മേല്&#x200d;വിലാസങ്ങളില്&#x200d; നുഴഞ്ഞുകയറിയവരെ തിരിച്ചറിയാതെ, സാമുദായിക ധ്രുവീകരണമുണ്ടാക്കുന്ന ചര്&#x200d;ച്ചകള്&#x200d;ക്ക് തിരികൊളുത്തുന്നതിലും വര്&#x200d;ഗീയതയെയും സാമുദായിക വിദ്വേഷവും പടര്&#x200d;ത്തുന്നതിലും സമൂഹമാധ്യമങ്ങളുടെ പങ്ക് വളരെ വലുതായി മാറിയിരിക്കുന്നു. ഗുണവശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്പകരം, അതിനെ ഞെരിച്ചുകൊല്ലാനാണ് പുതിയ മാധ്യമ സംസ്‌കാരം ശ്രമിക്കുന്നത്. സോഷ്യല്&#x200d; മീഡിയയില്&#x200d;, നടക്കുന്ന വ്യക്തഹത്യകളും പരസ്യ വിചാണകളും ആള്&#x200d;കൂട്ട കൊലപാതകങ്ങളേക്കാള്&#x200d; ഭയാനകമാണെന്ന് പറയേണ്ടിയിരിക്കുന്നു. വ്യക്തി വൈരാഗ്യം തീര്&#x200d;ക്കാനും ജാതിരാഷ്ട്രീയം തുടങ്ങിയ താല്&#x200d;പര്യങ്ങള്&#x200d; സംരക്ഷിക്കാനും എതിരാളികളെ സമൂഹത്തില്&#x200d; കൊള്ളരുതാത്തവരാക്കാനും ഒളിഞ്ഞിരുന്ന് ആക്രമിക്കാന്&#x200d; പറ്റിയ ഇടമായി സാമൂഹ്യമാധ്യമങ്ങളെ ആസൂത്രിതമായി ഉപയോഗിക്കുന്നതും വര്&#x200d;ധിച്ചുവരികയാണെന്നതാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളി.<br>
സാമൂഹിക മാധ്യമങ്ങള്&#x200d; വ്യാജ-വിദ്വേഷ പ്രചാരണങ്ങളിലൂടെ സാമുദായിക സംഘര്&#x200d;ഷങ്ങള്&#x200d;ക്ക് വഴിമരുന്നിടുന്നതാണ് ഏറെ അപകടകരം. മഹാരാഷ്ട്രയിലെ ഔറംഗബാദില്&#x200d; മാസങ്ങള്&#x200d;ക്ക് മുമ്പ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വര്&#x200d;ഗീയ സംഘര്&#x200d;ഷം ആളിക്കത്തിക്കുന്നതില്&#x200d;, സാമൂഹ്യമാധ്യമങ്ങളിലൂടെ ഒരുപറ്റം ആളുകള്&#x200d; വിഷയം ഏറ്റെടുത്തത് പ്രകോപനത്തിന് ചൂട് പകര്&#x200d;ന്നപ്പോള്&#x200d;, പ്രതിഷേധ പ്രകടനത്തിലും കല്ലേറിലും തുടങ്ങിയ അസ്വസ്ഥകള്&#x200d; കലാപമായി വളരുകയുണ്ടായി. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്&#x200d; വര്&#x200d;ഗീയ വിദ്വേഷവും മുന്&#x200d;വിധികളും വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നു. ഈ വാട്‌സ്ആപ്പ് പ്രചാരണങ്ങള്&#x200d; രാഷ്ട്രീയത്തെയും ഭരണത്തെയും പൊലീസിനെയും ജുഡീഷ്യറിയെയുംവരെ പല നിലയില്&#x200d; സ്വാധീനിക്കുന്നു.<br>
മറുനാടന്&#x200d; മലയാളി എന്ന വാര്&#x200d;ത്താ വെബ് സൈറ്റിലെ ഒരു വാര്&#x200d;ത്തയില്&#x200d; മുസ്‌ലിംകളെ ആക്ഷേപിക്കുന്ന കമന്റിട്ട മലപ്പുറം-മേലാറ്റൂരിലെ ബിജു മേനേനെതിരെ മേലാറ്റൂര്&#x200d; പൊലീസ് കേസെടുക്കുകയുണ്ടായി. ആശയവിനിമയത്തില്&#x200d; വിപ്ലവം കൊണ്ടുവന്ന സാമൂഹിക മാധ്യമങ്ങള്&#x200d; സമൂഹത്തിന് വലിയ പ്രയോജനമുണ്ടാക്കിയെങ്കിലും വലിയ തോതില്&#x200d; കുറ്റകൃത്യങ്ങള്&#x200d; ചെയ്യാനുള്ള അവസരങ്ങളും രൂപപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റര്&#x200d;നെറ്റില്&#x200d; മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയില്&#x200d; കമന്റിട്ട ബിജുമോന്റെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ തള്ളിയ കോടതി വ്യക്തമാക്കുകയുണ്ടായി. സാമൂഹ്യമാധ്യമങ്ങളെ ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗിക്കല്&#x200d; കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.<br>
അടുത്ത കാലത്തായി വ്യാജ വാര്&#x200d;ത്തകളുടെ കൊടുങ്കാറ്റാണത്രെ സാമൂഹ്യമാധ്യമങ്ങളിലൂടെ കര്&#x200d;ണാടകയില്&#x200d; വീശിയടിക്കുന്നത്. മിക്കവാറുമെല്ലാം സാമുദായിക സ്പര്&#x200d;ധ ലക്ഷ്യമിട്ടുള്ളതാണ്. ഉന്നത നേതാക്കളും പ്രമുഖ രാഷ്ട്രീയ പാര്&#x200d;ട്ടികളും വരെ വ്യാജ വാര്&#x200d;ത്തകളെയും വിദ്വേഷ പ്രചാരണങ്ങളെയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്ന അപകടകരമായ സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്&#x200d; സാമൂഹമാധ്യമങ്ങളില്&#x200d; അരങ്ങേറുന്ന വിമര്&#x200d;ശനങ്ങള്&#x200d; നിയമം മൂലം നിയന്ത്രിക്കുകയെന്നത് അനിവാര്യമായി മാറിയിരിക്കുന്നു. സഊദി അറേബ്യയില്&#x200d; സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാജ വാര്&#x200d;ത്ത പ്രചരിപ്പിച്ചാല്&#x200d; പ്രതികള്&#x200d;ക്ക് അഞ്ച് വര്&#x200d;ഷം വരെ തടവും 30 ലക്ഷം റിയാല്&#x200d; (ഏതാണ്ട് അഞ്ചര കോടി രൂപ) പിഴയും ലഭിക്കും. പുതിയ സാങ്കേതിക വിദ്യ മനുഷ്യമനസ്സുകളെ സങ്കുചിതമായ തുരുത്തുകളാക്കി മാറ്റിയിരിക്കുന്നുവെന്നതാണ് ഇന്നത്തെ ഗുരുതരമായ സാമൂഹിക പ്രതിസന്ധി.<br>
മാധ്യമങ്ങള്&#x200d; തമസ്‌കരിച്ച എത്രയോ വാര്&#x200d;ത്തകള്&#x200d;, സാമൂഹ്യമാധ്യമങ്ങളിലൂടെ ലക്ഷ്യം സ്വാധിച്ചിട്ടുണ്ട്. ഈജിപ്തിനെ പിടിച്ചുലച്ച മുല്ലപ്പൂ വിപ്ലവം, സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പിറവിടെയെടുത്തതും ശക്തിപ്രാപിച്ചതും. അറബ് ലോകത്താകെ ഇതിന്റെ അലയൊലികള്&#x200d; വ്യാപിച്ചതും സാമൂഹ്യമാധ്യമങ്ങളുടെ കരുത്ത് വിളിച്ചോതുന്നു. കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ഫെയ്‌സ്ബുക്ക് ഉപയോഗപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്&#x200d; ഇന്ത്യന്&#x200d; രാഷ്ട്രീയത്തില്&#x200d;വരെ ചലനങ്ങളുണ്ടാക്കുകയുണ്ടായി.<br>
എന്നാല്&#x200d;, ദുരുപയോഗം തടയുന്നതിന് സമൂഹ മാധ്യമങ്ങള്&#x200d;ക്ക് മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; തയാറാക്കാന്&#x200d; സുപ്രീംകോടതി കേന്ദ്ര സര്&#x200d;ക്കാറിന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരിക്കുകയാണ്. രാജ്യത്തിന്റെ പരമാധികാരത്തിന്റെയും ഓണ്&#x200d;ലൈനിലെ സ്വകാര്യതയുടെയും വിഷയത്തില്&#x200d; സന്തുലനം പാലിച്ചുകൊണ്ടുവേണം മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങളെന്നും കോടതി വ്യക്തമാക്കിയിരിക്കുന്നു. സൈബര്&#x200d; കുറ്റകൃത്യങ്ങളുടെയും വ്യാജ വാര്&#x200d;ത്തകളുടെയും ഉറവിടങ്ങളെ പിടികൂടാന്&#x200d; അടിയന്തിര നടപടി ആവശ്യമാണെന്നാണ് കോടതിയുടെ അഭിപ്രായം. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം അപകടാവസ്ഥയിലാണെന്നും എത്രയും നേരത്തെ സര്&#x200d;ക്കാര്&#x200d; ഇക്കാര്യത്തില്&#x200d; നടപടിയെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.<br>
സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്ക്‌വെക്കുന്ന സന്ദേശങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്&#x200d; സര്&#x200d;ക്കാറിനെ അനുവദിക്കണമെന്ന ആവശ്യം സോഷ്യല്&#x200d; മീഡിയ കമ്പനികള്&#x200d;ക്ക് മുമ്പ് കേന്ദ്ര ഗവണ്&#x200d;മെന്റ് നല്&#x200d;കിയിരുന്നു. ഇപ്പോഴിതാ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്&#x200d; ആധാറുമായി ബന്ധിപ്പിക്കണമെന്ന് അറ്റോര്&#x200d;ണി ജനറല്&#x200d; സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നു. ഈ നിര്&#x200d;ദ്ദേശം സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചാല്&#x200d; അത് ജനാധിപത്യത്തിന്റെ ആണിക്കല്ല് ഇളക്കിമാറ്റുന്ന നടപടിയായി മാറുക തെന്ന ചെയ്യും. സ്വന്തം അഭിപ്രായം തുറന്നുപറയാനും സര്&#x200d;ക്കാറിനെ വിമര്&#x200d;ശിക്കാനും ജനം ഭയപ്പെടുന്ന സാഹചര്യം സംജാതമാവും. സ്വകാര്യ കമ്പനികള്&#x200d;ക്ക് ആധാര്&#x200d; വിവരങ്ങള്&#x200d; കൈമാറരുതെന്ന് സുപ്രീംകോടതി ശക്തമായി വ്യക്തമാക്കിയതിനെ വിലവെക്കാത്ത നടപടിയാവും സര്&#x200d;ക്കാറിന്റേത്. സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ വാര്&#x200d;ത്തകളും അപകീര്&#x200d;ത്തി പ്രചാരണങ്ങളും തടയാന്&#x200d; മറ്റു വഴികള്&#x200d; ആരായുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്യേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-controle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുത്താര്&#x200d;ജ്ജിക്കുന്ന   തുനീഷ്യന്&#x200d; ജനാധിപത്യം</title>
		<link>https://www.chandrikadaily.com/article-272.html</link>
					<comments>https://www.chandrikadaily.com/article-272.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 05 Nov 2019 19:02:03 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143821</guid>

					<description><![CDATA[കെ. മൊയ്തീന്&#x200d;കോയ അറബ് വസന്തത്തിന്റെ ഇടിമുഴക്കത്തിലൂടെ ഏകാധിപതിയെ തൂത്തെറിഞ്ഞ തുനീഷ്യയില്&#x200d; ജനാധിപത്യം കരുത്താര്&#x200d;ജിക്കുന്നതിന്റെ തെളിവാണ് പ്രസിഡന്റ് &#8211; പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പുകള്&#x200d;. ഏകാധിപതിക്ക് എതിരെ ജനങ്ങള്&#x200d; സ്വന്തം ഭാഗധേയം നിര്&#x200d;ണ്ണയിച്ച മുല്ലപ്പൂവിപ്ലവത്തിന് 2011ല്&#x200d; തുടക്കംകുറിച്ച തൂനീഷ്യ അറബ് ലോകത്തിന് മാതൃകയായി. സ്വതന്ത്രവും നീതിപൂര്&#x200d;വവുമായി നടന്ന തെരഞ്ഞെടുപ്പില്&#x200d; നിയമ പ്രൊഫസര്&#x200d; കൈസ് സയിദ് 70 ശതമാനത്തിലേറെ വോട്ട് നേടി അട്ടിമറി വിജയം കരസ്ഥമാക്കി. ആദ്യ റൗണ്ടില്&#x200d; 26 സ്ഥാനാത്ഥികള്&#x200d; രംഗത്തുണ്ടായിരുന്നു. രണ്ടാം റൗണ്ടില്&#x200d; ഏറ്റവും കൂടുതല്&#x200d; വോട്ട് നേടിയ രണ്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കെ. മൊയ്തീന്&#x200d;കോയ</p>



<p>അറബ് വസന്തത്തിന്റെ ഇടിമുഴക്കത്തിലൂടെ ഏകാധിപതിയെ തൂത്തെറിഞ്ഞ തുനീഷ്യയില്&#x200d; ജനാധിപത്യം കരുത്താര്&#x200d;ജിക്കുന്നതിന്റെ തെളിവാണ് പ്രസിഡന്റ് &#8211; പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പുകള്&#x200d;. ഏകാധിപതിക്ക് എതിരെ ജനങ്ങള്&#x200d; സ്വന്തം ഭാഗധേയം നിര്&#x200d;ണ്ണയിച്ച മുല്ലപ്പൂവിപ്ലവത്തിന് 2011ല്&#x200d; തുടക്കംകുറിച്ച തൂനീഷ്യ അറബ് ലോകത്തിന് മാതൃകയായി. സ്വതന്ത്രവും നീതിപൂര്&#x200d;വവുമായി നടന്ന തെരഞ്ഞെടുപ്പില്&#x200d; നിയമ പ്രൊഫസര്&#x200d; കൈസ് സയിദ് 70 ശതമാനത്തിലേറെ വോട്ട് നേടി അട്ടിമറി വിജയം കരസ്ഥമാക്കി. ആദ്യ റൗണ്ടില്&#x200d; 26 സ്ഥാനാത്ഥികള്&#x200d; രംഗത്തുണ്ടായിരുന്നു. രണ്ടാം റൗണ്ടില്&#x200d; ഏറ്റവും കൂടുതല്&#x200d; വോട്ട് നേടിയ രണ്ട് പേര്&#x200d; തമ്മിലാണ് മത്സരിച്ചത്. മാധ്യമ രാജാവായി അറിയപ്പെടുന്ന നബില്&#x200d; കാറായ് തോല്&#x200d;വി ഏറ്റുവാങ്ങി. പരമ്പരാഗത പാര്&#x200d;ട്ടികള്&#x200d; തകര്&#x200d;ന്നടിഞ്ഞ പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; തൂക്കുസഭയാണ് നിലവില്&#x200d; വന്നത്. മുസ്ലിം ജനാധിപത്യ പാര്&#x200d;ട്ടി എന്നറിയപ്പെടുന്ന അന്നഹ്ദ പാര്&#x200d;ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. തെരഞ്ഞെടുപ്പിനെക്കുറിച്ച് ആര്&#x200d;ക്കും പരാതിയൊന്നുമില്ല. പതിവായി കേള്&#x200d;ക്കാറുള്ള ആക്ഷേപമൊന്നും ഇത്തവണയുണ്ടായില്ല. പുതിയ തെരഞ്ഞെടുപ്പിനെ രണ്ടാം മുല്ലപ്പൂ വിപ്ലവം എന്ന് വിശേഷിപ്പിക്കാനാണ് അറബ് ലോകത്തെ രാഷട്രീയ നിരീക്ഷകര്&#x200d;ക്ക് താല്&#x200d;പര്യം. അഴിമതി അവസാനിപ്പിക്കുകയും തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തുകയും വേണമെന്നാണ് തൂനിഷ്യന്&#x200d; യുവാക്കളുടെ ആവശ്യം. ഈ ആവശ്യം മുന്നോട്ട്‌വച്ച് യുവാക്കള്&#x200d; രംഗത്തുണ്ട്. പ്രാഫ. കൈസിന് ഈ അട്ടിമറി വിജയം കരസ്ഥമാക്കാന്&#x200d; സഹായിച്ചത് യുവാക്കളാണ്. 70 ശതമാനം യുവാക്കളും വോട്ട് ചെയ്തതാകട്ടെ മിതഭാഷിയായ പ്രൊഫസര്&#x200d;ക്കാണ്. <br>
അതേസമയം, പാര്&#x200d;ലമെന്റില്&#x200d; ഒരു കക്ഷിക്കും സ്വന്തമായി ഭൂരിപക്ഷമില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; പരാജയപ്പെട്ട നബിലിന്റെ ഹാര്&#x200d;ട്ട് ഓഫ് തുനിഷ്യ പാര്&#x200d;ട്ടി 38 സീറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 217 അംഗ പാര്&#x200d;ലമെന്റില്&#x200d; 52 സീറ്റ് ലഭിച്ച അന്നഹ്ദ പാര്&#x200d;ട്ടി നിര്&#x200d;ണ്ണായക ഘടകമാണ്. അവര്&#x200d;ക്ക് കഴിഞ്ഞ സഭയില്&#x200d; 69 സീറ്റ് ഉണ്ടായിരുന്നു. ഡമോക്രാറ്റിക് പാര്&#x200d;ട്ടി 22, ഡിഗ്നിനിറ്റി സഖ്യം 21 ഇങ്ങനെയാണ് കക്ഷിനില. ദേശീയ ഐക്യ സര്&#x200d;ക്കാറിന് വേണ്ടിയാണ് പ്രസിഡന്റ് ശ്രമം നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്&#x200d; കൂട്ടായ നീക്കം അനിവാര്യമാണെന്നാണ് പൊതു വിലയിരുത്തല്&#x200d;. &#8216;എല്ലാത്തിലും ഉപരി തുനീഷ്യ&#8217; എന്നാണ് ജനകീയ മുദ്രാവാക്യം. ഇസ്‌ലാമിസ്റ്റ് കക്ഷിയായി അറിയപ്പെട്ടിരുന്ന അന്നഹ്ദ പാര്&#x200d;ട്ടി രാഷ്ട്രീയത്തേയും മതത്തേയും വേര്&#x200d;തിരിച്ച് പുതിയ നിലപാട് പ്രഖ്യാപിച്ച ശേഷമാണ് മത്സരരംഗത്ത്‌വന്നത്. 1988-ല്&#x200d; ഈജിപതിലെ ബ്രദര്&#x200d;ഹുഡില്&#x200d;നിന്ന് പ്രചോദനം ഉള്&#x200d;കൊണ്ട് രൂപീകരിക്കപ്പെട്ട അന്നഹ്ദ മാറിയ സാഹചര്യത്തില്&#x200d; എല്ലാ വിഭാഗങ്ങളേയും സഹകരിപ്പിക്കാന്&#x200d; പുതിയ സമീപനം സ്വീകരിച്ചു. അത്തരമൊരു സമീപനം തുനീഷ്യന്&#x200d; രാഷ്ട്രീയത്തെ കെട്ടുറപ്പുള്ളതാക്കി. 2011ലെ മുല്ലപ്പൂ വിപ്ലവത്തെ തുടര്&#x200d;ന്ന് അന്നഹ്ദക്ക് മേല്&#x200d;കൈ ലഭിച്ചതായിരുന്നുവെങ്കിലും എതിര്&#x200d;പ്പ് ഉയര്&#x200d;ന്നപ്പോള്&#x200d; അവര്&#x200d; പിന്&#x200d;മാറി. മറ്റ് പാര്&#x200d;ട്ടികളുമായി സഹകരിച്ചു. അന്നഹ്ദ തന്നിഷ്ടം കാണിച്ചിരുന്നുവെങ്കില്&#x200d; ഈജിപ്തിലെപോലെ സൈന്യം അധികാരം കയ്യടക്കുമായിരുന്നു. രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ പക്വതയോടെയും വിട്ടുവീഴ്ചയോടെയുമുള്ള സമീപനം ജനാധിപത്യ പ്രക്രിയ ശക്തമാക്കുമെന്ന് തുനീഷ്യ തെളിയിക്കുന്നു. ഈ കാര്യത്തില്&#x200d; ശ്രദ്ധേയമായത് അന്നഹ്ദയുടെ നേതാവ് റാശിദുല്&#x200d; ഗനൂഷി തന്നെയാണ്. തത്വശാസ്ത്ര പ്രൊഫസറായ ഗനൂഷി ഏകാധിപത്യ ഭരണത്തിന്&#x200d;കീഴില്&#x200d; വളരെയേറെ മര്&#x200d;ദ്ദനത്തിന് വിധേയനായിട്ടുണ്ട്. അന്നഹ്ദ (നവോത്ഥാനം) എന്ന പാര്&#x200d;ട്ടിയുടെ വളര്&#x200d;ച്ചയില്&#x200d; വലിയ പങ്ക് ഗനൂഷി വഹിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിനിടയിലാണ് സ്ഥാനഭ്രഷ്ടനായി സഊദിയില്&#x200d; അഭയം തേടിയിരുന്ന സൈനല്&#x200d; അബ്ദീന്&#x200d; ബിന്&#x200d; അലിയുടെ വിയോഗ വാര്&#x200d;ത്ത പുറത്ത്‌വന്നത്.<br>
ഏകാധിപത്യ വാഴ്ചക്ക് അന്ത്യം കുറിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ വടക്കേ ആഫ്രിക്കന്&#x200d; രാജ്യമായ തുനീഷ്യയില്&#x200d;നിന്ന് ആഞ്ഞടിച്ചു. ഈജിപ്ത് വഴി ലിബിയ, യമന്&#x200d; തുടങ്ങിയ രാജ്യങ്ങള്&#x200d; ഏറ്റെടുത്തതാണ്. യൂസുഫുല്&#x200d;ഖര്&#x200d;ദാവിയെ പോലെ സമുന്നതര്&#x200d; പിന്തുണ നല്&#x200d;കി. നിര്&#x200d;ഭാഗ്യകരമെന്ന് വിശേഷിപ്പിക്കാം, ബാഹ്യശക്തികള്&#x200d; രംഗം കയ്യടക്കി. ഈജിപ്തില്&#x200d; 30 വര്&#x200d;ഷത്തെ ഏകാധിപത്യവാഴ്ച തകര്&#x200d;ത്ത് ഹുസ്നി മുബാറക്കിനെ പുറത്താക്കിയെങ്കിലും പാശ്ചാത്യ പിന്തുണയുള്ള സൈന്യം ഒരു വര്&#x200d;ഷത്തിനകം അട്ടിമറിച്ചു. ഖദ്ദാഫിയെ പുറത്താക്കിയെങ്കിലും എട്ട് വര്&#x200d;ഷം പിന്നിടുമ്പോഴും ലിബിയയില്&#x200d; ഏകീകൃത ഭരണമില്ല. സിറിയയിലും യമനിലും ആഭ്യന്തര യുദ്ധം തുടരുന്നു. രക്തപ്പുഴ ഒഴുകുന്നു. പതിനായിരങ്ങള്&#x200d; മരിച്ചുവീണു. തകര്&#x200d;ന്നടിഞ്ഞ നഗരങ്ങള്&#x200d;. എവിടേയും ശ്മശാന മൂകത. തുനീഷ്യയില്&#x200d; രാഷ്ട്രീയ നേതൃത്വം സ്വീകരിച്ച സമീപനം മറ്റ് നാടുകളില്&#x200d; ദൃശ്യമായില്ല. 1934ല്&#x200d; ഉസ്മാനിയ കാലഘട്ടം മുതല്&#x200d; ശ്രദ്ധ ആകര്&#x200d;ഷിച്ച നാടാണ്. 1881-ല്&#x200d; ഫ്രാന്&#x200d;സ് കീഴടക്കി. ഫ്രഞ്ച് ഭരണത്തിന് എതിരെ നിരന്തര പോരാട്ടം. 1919ല്&#x200d; ദസ്തൂര്&#x200d; പാര്&#x200d;ട്ടി നേതൃത്വത്തില്&#x200d; സ്വാതന്ത്ര്യത്തിന് പോരാട്ടം. ഹബീബ് ബുര്&#x200d;ഖിബ നേതാവ്. ദസ്തൂര്&#x200d; പാര്&#x200d;ട്ടി പിളര്&#x200d;ന്നു. ബുര്&#x200d;ഖിബയുടെ നേതൃത്വത്തില്&#x200d; നവദസ്തൂര്&#x200d; പാര്&#x200d;ട്ടി. 1956 മാര്&#x200d;ച്ച് 20ന് സ്വതന്ത്ര രാജ്യമായി. ബുര്&#x200d;ഖിബ പ്രധാനമന്ത്രിയായി. പിന്നീട് ബുര്&#x200d;ഖബയുടെ ഭരണം മര്&#x200d;ദ്ദക ഭരണമായി. 1987 നവംബറില്&#x200d; പുറത്താകുന്നത് വരെ ഏകാധിപത്യവാഴ്ച. മഹാ ഭൂരിപക്ഷം വരുന്ന മുസ്‌ലിംകള്&#x200d;ക്ക് എതിരെ നിയമനിര്&#x200d;മ്മാണം. വ്യക്തിനിയമം പൊളിച്ചെഴുതി. എതിര്&#x200d;ത്ത മത പണ്ഡിതര്&#x200d; ജയിലില്&#x200d;. അവസാനം നവംബറില്&#x200d; പ്രധാനമന്ത്രി ബിന്&#x200d; അലി അധികാരം പിടിച്ചെടുത്തു.<br>
അധികാരം കയ്യടക്കിയ ശേഷം ബിന്&#x200d; അലിയുടെ ഭരണം ബുര്&#x200d;ഖിബ ഭരണത്തിന്റെ രണ്ടാം പതിപ്പായി. 2011-ലെ മുല്ലപ്പൂ വിപ്ലവം ബിന്&#x200d; അലിയുടെ ഏകാധിപത്യ ഭരണത്തിന്&#x200d; അന്ത്യം കുറിച്ചു. തികച്ചും ആകസ്മികമായിരുന്നു വിപ്ലവത്തിന്റെ തട്ടകം സീദിബു സൈദ് നഗരത്തില്&#x200d; ബിരുദധാരിയായ മുഹമ്മദ് ബൂഅസീസി എന്ന യുവാവിന്റെ ആത്മഹത്യയാണ് യുവാക്കളെ തെരുവിലിറങ്ങാന്&#x200d; പ്രേരിപ്പിച്ചത്. ബിരുദധാരിയായിരുന്നിട്ടും തൊഴിലില്ലാത്തതിനാല്&#x200d; ഉന്തുവണ്ടി കച്ചവടമായിരുന്നു അസീസി നടത്തിവന്നത്. മുനിസിപ്പാലിറ്റി ഹെല്&#x200d;ത്ത് വിഭാഗം ഉദ്യോഗസ്ഥന്&#x200d; പരിശോധന നടത്തുന്നതിനിടയില്&#x200d; യുവാവിന്റെ മുഖത്തടിക്കുകയും ഉന്തുവണ്ടിമറിച്ചിടുകയും ചെയ്തപ്പോള്&#x200d; അപമാനിതനായ അസീസി പെട്രോള്&#x200d; ഒഴിച്ച് ആത്മഹത്യ ചെയ്തു. ഈ അഗ്നിയാണ് വിപ്ലവ ജ്വാലയായത്. തുനിഷ്യയുടെ ദേശീയ പുഷപമാണ് ജാസ്മിന്&#x200d; (മുല്ലപ്പു). അതുകൊണ്ട് ഈ ജനാധിപത്യ മുന്നേറ്റത്തെ മുല്ലപ്പൂവിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്നു. മുല്ലപ്പൂവിന്റെ പരിമളം നഷ്ടപ്പെടാതെ സൂക്ഷിക്കാന്&#x200d; തുനീഷ്യന്&#x200d; ജനത പ്രതിജ്ഞാബദ്ധമാണെന്ന് തെരഞ്ഞെടുപ്പ് തെളിക്കുന്നു. തുനീഷ്യന്&#x200d; ഹ്യൂമന്&#x200d; റൈറ്റ്സ് ലീഗ് മേധാവി അബ്ദുല്&#x200d; സത്താര്&#x200d; ബന്&#x200d;മാസിന്റെ പ്രഖ്യാപനം സവിശേഷ ശ്രദ്ധ ആകര്&#x200d;ഷിക്കുന്നു: &#8216;ആയുധങ്ങള്&#x200d; ഒരിക്കലും പരിഹാരമാകില്ല. സിറിയയോ ലിബിയയോ അല്ല, തുനിഷ്യ…. ഇവിടെ രക്തമില്ല, പോരാളികളില്ല&#8217;.. ജനാധിപത്യ തുനീഷ്യ അറബ് ലോകത്തിന് മാതൃകയാകുമെന്ന് പ്രത്യാശിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-272.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിമുഴങ്ങുന്നത്   ആര്&#x200d;ക്കുവേണ്ടി</title>
		<link>https://www.chandrikadaily.com/article-271.html</link>
					<comments>https://www.chandrikadaily.com/article-271.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 05 Nov 2019 18:37:11 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143817</guid>

					<description><![CDATA[കെ.എന്&#x200d;.എ ഖാദര്&#x200d; കമ്യൂണിസ്റ്റ് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി 1964 ല്&#x200d; രൂപം കൊണ്ടതാണ്. 1925 ഡിസംബര്&#x200d; 26 ന് കാണ്&#x200d;പൂരില്&#x200d; വച്ച് രൂപീകരിക്കപ്പെട്ട സി.പി.ഐ പിളരുകയും ഒരു വിഭാഗം സി.പി.ഐ (മാര്&#x200d;ക്‌സിസ്റ്റ്) എന്ന പേരില്&#x200d; പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ജന്മം കൊണ്ടത് ഏതു വര്&#x200d;ഷമാണ് എന്ന വിഷയം സി.പി.എം, സി.പി.ഐ പാര്&#x200d;ട്ടികള്&#x200d;ക്കിടയില്&#x200d; ഈ അടുത്ത കാലത്തും വിവാദത്തിന് വഴി വച്ചിരുന്നു. 1920 കളില്&#x200d; ഇന്ത്യയിലും വിദേശത്തുമായി ചില ഇന്ത്യക്കാര്&#x200d; കമ്യൂണിസ്റ്റ് ചിന്താഗതി വച്ചു [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<h5>കെ.എന്&#x200d;.എ ഖാദര്&#x200d;</h5>



<p>കമ്യൂണിസ്റ്റ് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി 1964 ല്&#x200d; രൂപം കൊണ്ടതാണ്. 1925 ഡിസംബര്&#x200d; 26 ന് കാണ്&#x200d;പൂരില്&#x200d; വച്ച് രൂപീകരിക്കപ്പെട്ട സി.പി.ഐ പിളരുകയും ഒരു വിഭാഗം സി.പി.ഐ (മാര്&#x200d;ക്‌സിസ്റ്റ്) എന്ന പേരില്&#x200d; പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ജന്മം കൊണ്ടത് ഏതു വര്&#x200d;ഷമാണ് എന്ന വിഷയം സി.പി.എം, സി.പി.ഐ പാര്&#x200d;ട്ടികള്&#x200d;ക്കിടയില്&#x200d; ഈ അടുത്ത കാലത്തും വിവാദത്തിന് വഴി വച്ചിരുന്നു. 1920 കളില്&#x200d; ഇന്ത്യയിലും വിദേശത്തുമായി ചില ഇന്ത്യക്കാര്&#x200d; കമ്യൂണിസ്റ്റ് ചിന്താഗതി വച്ചു പുലര്&#x200d;ത്തിയിരുന്നു എന്നത് സത്യമാണ്. പക്ഷെ അതൊരു പുതിയ പാര്&#x200d;ട്ടിയായി മാറിയത് 1925 ല്&#x200d; ഇന്ത്യയില്&#x200d; വച്ചു തന്നെയാണ്.<br>
മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടി എന്തായാലും ജനിച്ചത് 1964 ല്&#x200d; മാത്രമാണ്. സി.പി.ഐയുടെ ആവിര്&#x200d;ഭാവ ചരിത്രത്തില്&#x200d; കാണപ്പെടുന്ന തിയ്യതികളുമായി അതിന് ബന്ധമില്ല. പാര്&#x200d;ട്ടിയുടെ ദേശീയ കൗണ്&#x200d;സിലില്&#x200d;നിന്ന് ഇറങ്ങിപ്പോയ 32 പേരടങ്ങുന്ന ന്യൂനപക്ഷമാണ് കമ്യൂണിസ്റ്റ് മാര്&#x200d;ക്‌സിസ്റ്റ് പാര്&#x200d;ട്ടിയായിമാറിയത്. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ മഹാഭൂരിപക്ഷം അംഗങ്ങളും ഇന്ത്യയില്&#x200d; കമ്യൂണിസ്റ്റായി കണക്കാക്കിയത് സി.പി.ഐയെയായിരുന്നു. <br>
ചൈനയുടെ പിന്തുണ സി.പി.എമ്മിന് ഉണ്ടായിരുന്നുവെങ്കിലും 1967ല്&#x200d; അവരും സി. പി.എമ്മിനെ തള്ളിപ്പറയുകയാണ് ചെയ്തത്. ഇന്ത്യന്&#x200d; വിപ്ലവത്തിന് നേതൃത്വം കൊടുക്കാന്&#x200d; അവര്&#x200d;ക്ക് സാധിക്കില്ലെന്നും അവര്&#x200d; സാമ്രാജ്യത്വത്തിന്റെ ചെരുപ്പു നക്കികളാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ പത്രം മുഖപ്രസംഗമെഴുതുകയുണ്ടായി. ഒരിക്കല്&#x200d; പിളര്&#x200d;ക്കപ്പെട്ട ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയെ വീണ്ടും പിളര്&#x200d;ത്തിക്കൊണ്ടാണ് ചൈനീസ് പിന്തുണയോടെ ശരിയായ കമ്യൂണിസ്റ്റ് വിപ്ലവകാരികളായി കണക്കാക്കപ്പെട്ട മാവോയിസ്റ്റ് കക്ഷി രൂപം കൊണ്ടത്. പിന്നീടും പല പേരുകളില്&#x200d; ചെറിയ ചെറിയ കമ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d; ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായി. 2004 ല്&#x200d; ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് തീവ്രവാദി ഗ്രൂപ്പുകള്&#x200d; ഒന്നുചേര്&#x200d;ന്നാണ് ഇപ്പോള്&#x200d; മാവോയിസ്റ്റുകള്&#x200d; എന്നറിയപ്പെടുന്ന പാര്&#x200d;ട്ടിയായി പരിണമിച്ചത്. ആന്ധ്രപ്രദേശ് ഉള്&#x200d;പ്പടെയുള്ള ചില ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലെ ഛത്തീസ്ഗഡ് പോലുള്ള സംസ്ഥാനങ്ങളിലും അവരുടെ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യയിലെ സുമാര്&#x200d; 250 ജില്ലകളിലെങ്കിലും മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് കരുതപ്പെടുന്നു.<br>
കൊല്ലും കൊലയും ആക്രമണങ്ങളുമൊക്കെ വിവിധ ഭാഗങ്ങളില്&#x200d; അവര്&#x200d; ഇടക്കിടെ നടത്താറുണ്ട്. പ്രധാനമായും വര്&#x200d;ഗശത്രുക്കളെയും ഭരണകൂടത്തിന്റെ മര്&#x200d;ദ്ദനോപകരണമായ പൊലീസിനെയും മുതലാളിവര്&#x200d;ഗ വലതുപക്ഷ രാഷ്ട്രീയ ചിന്താഗതിക്കാരായ നേതാക്കളെയും അവര്&#x200d; സായുധമായി നേരിട്ടിട്ടുണ്ട്. കേരളത്തില്&#x200d; കുന്നിക്കല്&#x200d; നാരായണനും അജിതയും മന്ദാകിനിയും ഫിലിപ്പ് എം പ്രസാദും വെള്ളത്തൂവല്&#x200d; സ്റ്റീഫനുമൊക്കെ പ്രസിദ്ധിയാര്&#x200d;ജ്ജിച്ച നക്‌സലൈറ്റ് പക്ഷത്ത് അണിനിരന്നവരാണ്. കോങ്ങാട് ഒരു ജന്മിയായ നാരായണന്&#x200d;കുട്ടിനായരുടെ തലയറുത്തതുപോലെയുള്ള സംഭവങ്ങളും ചില പൊലീസ്‌സ്റ്റേഷന്&#x200d; ആക്രമണവുമൊക്കെ ഇവിടെയും നടന്നിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഒറ്റ പാര്&#x200d;ട്ടിയായിരുന്ന കാലത്തും ഇതുപോലുള്ള സായുധ സമരങ്ങള്&#x200d; പലപ്പോഴും നടന്നിട്ടുണ്ട്. അത്തരം ഏറ്റുമുട്ടലില്&#x200d; പങ്കെടുത്തവരെയെല്ലാം ആദരിക്കുകയും ബഹുമാനിക്കുകയുമാണ് കേരളം പിന്നീട് ചെയ്തിട്ടുള്ളത്. ഈ സമരങ്ങളെയെല്ലാം വര്&#x200d;ഗസമരങ്ങളുടെ പട്ടികയില്&#x200d;പെടുത്തി അഭിമാനത്തോടെയും ബഹുമാനത്തോടെയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സി.പി.ഐ, സി.പി.എം പാര്&#x200d;ട്ടികള്&#x200d; യഥാര്&#x200d;ത്ഥ മാര്&#x200d;ക്‌സിസം ഉപേക്ഷിച്ച് പാര്&#x200d;ലമെന്ററി വ്യാമോഹത്തിന്റെ പടുകുഴിയില്&#x200d; അകപ്പെട്ടവരാണ്. അവരില്&#x200d;നിന്ന് യാതൊരുവിധ വര്&#x200d;ഗ സമരവും പ്രതീക്ഷിക്കേണ്ടതില്ല എന്നും അവര്&#x200d; വിപ്ലവ പാര്&#x200d;ട്ടികളേ അല്ലെന്നും വാദിച്ചുകൊണ്ടാണ് മാവോയിസ്റ്റുകള്&#x200d; യഥാര്&#x200d;ത്ഥ വിപ്ലവകാരികളായി സ്വയം അവരോധിക്കുന്നത്. ഇതൊക്കെയാണെങ്കിലും കേരളത്തിലും ബംഗാളിലും ബീഹാറിലും ഒക്കെ സി.പി.എം നടത്തിയ രാഷ്ട്രീയ ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും എണ്ണം  നോക്കിയാല്&#x200d; മാവോയിസ്റ്റുകള്&#x200d; ഇക്കാര്യത്തില്&#x200d; പിറകിലായിപ്പോകും.<br>
സി.പി.ഐ ദേശീയ ജനാധിപത്യ വിപ്ലവമെന്ന മുദ്രാവാക്യവും സി.പി.എം ജനകീയ ജനാധിപത്യവിപ്ലവവും പരിപാടികളായി സ്വീകരിച്ചിരുന്നതാണ്. ഇതെല്ലാം വെറും വാചകമടികള്&#x200d; മാത്രമായി അവശേഷിക്കുകയാണ് ചെയ്തത്. പാര്&#x200d;ലമെന്ററി ജനാധിപത്യം സ്വീകരിച്ച ഈ പാര്&#x200d;ട്ടികള്&#x200d; തെരഞ്ഞെടുപ്പിനെയും ജനാധിപത്യത്തിന്റെ ഇതരവേദികളെയും പരമാവധി പ്രയോജനപ്പെടുത്തുക മാത്രമാണ് ഇന്നോളം ചെയ്തത്. വര്&#x200d;ഗ സമരങ്ങള്&#x200d; ഉപേക്ഷിക്കുകയും വര്&#x200d;ഗശത്രുവിനെ വിസ്മരിക്കുകയും അവരുമായി കൂട്ടുകെട്ടുകളില്&#x200d; ഏര്&#x200d;പ്പെടുകയും ശത്രുവര്&#x200d;ഗത്തിന്റെ പണം വാങ്ങി മിനുങ്ങി നടക്കുകയുമാണ് ഇന്ന് ചെയ്തു വരുന്നത്. കമ്യൂണിസ്റ്റ് വിപ്ലവത്തിനുപകരം ജനാധിപത്യരഹിതമായി പ്രവര്&#x200d;ത്തിച്ച് രാഷ്ട്രീയ എതിരാളികളെ വകവരുത്താന്&#x200d; യാതൊരു മടിയും കാണിക്കാത്ത പാര്&#x200d;ട്ടിയാണ് സി.പി.എം. അവരാല്&#x200d; കൊല ചെയ്യപ്പെട്ടവരില്&#x200d; ഇടതുപക്ഷ പ്രസ്ഥാനത്തിലുള്ള സി.പി.ഐക്കാരും ആര്&#x200d;.എസ്.പിക്കാരും നക്‌സലൈറ്റുകരാരുമൊക്കെയുണ്ട്. വന്&#x200d;കിടക്കാരായ ജന്മിമാരെയോ കുത്തക മുതലാളിമാരെയോ കോര്&#x200d;പറേറ്റ് ഭീമന്മാരെയോ ദ്രോഹിക്കുന്ന ഒരു നിലപാടും ഇന്നുവരെ സി.പി. എം പോലുള്ള പാര്&#x200d;ട്ടികള്&#x200d; സ്വീകരിച്ചിട്ടില്ല. സാധാരണക്കാരും തൊഴിലാളികളും താഴെ തട്ടിലുള്ള രാഷ്ട്രീയ പ്രവര്&#x200d;ത്തകരും അവരുടെ കത്തിക്ക് എന്നും ഇരയായിട്ടുണ്ട്. ഒരു വര്&#x200d;ഗപരമായ ഉള്ളടക്കം ഈ നടപടികളില്&#x200d; ഒന്നും ചികഞ്ഞു നോക്കിയാല്&#x200d; പോലും കാണാന്&#x200d; കഴിയില്ല.<br>
 മാവോയിസ്റ്റ് നക്‌സലൈറ്റ് പക്ഷത്ത്ഏര്&#x200d;പ്പെടുന്ന കമ്യൂണിസ്റ്റുകാരുടെ മാര്&#x200d;ഗങ്ങള്&#x200d; ഒരിക്കലും യോജിക്കാനാവാത്തതാണ്. സാമൂഹ്യപരിവര്&#x200d;ത്തനത്തിനും സോഷ്യലിസം സ്ഥാപിക്കുന്നതിനും അവര്&#x200d; സ്വീകരിക്കുന്ന തീവ്രവാദ നിലപാടുകള്&#x200d; ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. എങ്കിലും അടുത്ത കാലത്തായി ഇടതുപക്ഷ ഗവണ്&#x200d;മെന്റിന്റെ നിയന്ത്രണത്തിലുള്ള പൊലീസ് എട്ട് മാവോയിസ്റ്റുകളെ നിഷ്ഠൂരമായി വെടിവെച്ചു കൊന്ന നടപടികളെ ഒരിക്കലും ന്യായീകരിക്കാനാവുകയില്ല. സി.പി.ഐ ഉള്&#x200d;പ്പടെയുള്ള ഭൂരിപക്ഷം പാര്&#x200d;ട്ടികളും ഇടതു മുന്നണി ഗവണ്&#x200d;മെന്റിന്റെ ഈ നിലപാടിനെ ശക്തമായി എതിര്&#x200d;ത്തിട്ടുണ്ട്. എതിര്&#x200d;ത്തവരാരും തന്നെ മാവോയിസ്റ്റുകളോട് യോജിപ്പുള്ളവരല്ല. വാളയാറിലെ പെണ്&#x200d;കുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ രക്ഷിച്ചെടുക്കാന്&#x200d; ഇടതുമുന്നണി സര്&#x200d;ക്കാരിന് മടിയില്ല. പ്രഗത്ഭനായ ഒരു പത്രപ്രവര്&#x200d;ത്തകനെ ദുരൂഹ സാഹചര്യത്തില്&#x200d; ഐ.എ. എസ് ഓഫീസര്&#x200d; കാറിടിച്ച് കൊലപ്പെടുത്തിയ വിഷയം ഈ സര്&#x200d;ക്കാരും പൊലീസും പൂര്&#x200d;ണ്ണമായി നിസ്സാരവത്കരിച്ചു. കൃപേഷ്, ശരത് ലാല്&#x200d;, ഷുക്കൂര്&#x200d;, ഷുഹൈബ് ചന്ദ്രശേഖരന്&#x200d; തുടങ്ങിയ നല്ല രാഷ്ട്രീയപ്രവര്&#x200d;ത്തകരെ കൊന്നൊടുക്കിയിട്ടും കുറ്റവാളികളെ രക്ഷിക്കാനാണ് സര്&#x200d;ക്കാര്&#x200d; ശ്രമിച്ചത്. നെഹ്‌റു കോളജിലെ പീഢനത്തില്&#x200d; മരണമടഞ്ഞ ജിഷ്ണു പ്രണോയിയുടെ ഘാതകരെ നേരിടാന്&#x200d; ഈ സര്&#x200d;ക്കാരിന് ത്രാണിയില്ല. അട്ടപ്പാടിയിലെ മലയില്&#x200d; ഒളിച്ചിരുന്ന മാവോയിസ്റ്റുകളെ കൂട്ടത്തോടെ വളഞ്ഞ് വെടിവച്ചു കൊന്ന ശേഷം ഏറ്റുമുട്ടലെന്ന കള്ളക്കഥ ചമച്ച പിണറായി സര്&#x200d;ക്കാര്&#x200d; ആരുടെ പക്ഷത്താണ്? <br>
കോഴിക്കോട്ടെ രണ്ടു എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരെ  സ്വന്തം പാര്&#x200d;ട്ടിക്കാരായിട്ടുപോലും അറസ്റ്റു ചെയ്ത് യു.എ.പി.എ ചുമത്തിയ ഈ സര്&#x200d;ക്കാര്&#x200d; ഏകാധിപത്യ ഫാസിസ്റ്റ്  മനോഭാവമാണ് വച്ചുപുലര്&#x200d;ത്തുന്നത്. വായനാശീലമുള്ളവര്&#x200d;ക്ക് ഏതു പുസ്തകവും കൈവശം വക്കാനും വായിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ലഘുലേഖകളോ മഹാ ഗ്രന്ഥങ്ങളോ എത്രയോ വിജ്ഞാനകുതുകികളായ മനുഷ്യരുടെ ഗ്രന്ഥശേഖരത്തില്&#x200d; കാണും. അതെല്ലാം തപ്പിയെടുത്ത് ഉടമസ്ഥരെയും കൈവശക്കാരെയും ജയിലിലടക്കാന്&#x200d; ഇന്ത്യന്&#x200d; ഭരണഘടന അനുവദിക്കുന്നില്ല. പൊലീസിനെ കണ്ടപ്പോള്&#x200d; മുദ്രാവാക്യങ്ങള്&#x200d; വിളിച്ചുവത്രെ. മുദ്രവാക്യം വിളിക്കുന്നതും പാട്ടു പാടുന്നതും നാടകങ്ങള്&#x200d; അവതരിപ്പിക്കുന്നതും കുറ്റകരമായി കണ്ട് എത്രയോ ബുദ്ധിജീവികളെയും സാംസ്‌കാരിക പ്രവര്&#x200d;ത്തകരെയും അഭിനേതാക്കളെയും അവരെല്ലാം ഇടതുപക്ഷ ചിന്താഗതിക്കാരാണെന്നു പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച് പീഢിപ്പിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു. രാജാക്കന്&#x200d;മാരും സര്&#x200d; സി.പിയുമൊക്കെ നടപ്പിലാക്കിയ നയങ്ങളുടെ പിന്തുടര്&#x200d;ച്ചയാണ് പിണറായി വിജയനും ഇന്നത്തെ ഇടതു ഗവണ്&#x200d;മെന്റും നടപ്പിലാക്കുന്നത്. നരേന്ദ്ര മോദിയെയും അമിത് ഷായെയുമൊക്കെ കുറ്റപ്പെടുത്താന്&#x200d; ധാര്&#x200d;മ്മികമായി എന്തവകാശമാണ് സി.പി.എമ്മിനും പിണറായി വിജയനും ഉള്ളത്? അനേകം സംസ്ഥാനങ്ങളും ഇന്ത്യയും ഭരിക്കുന്ന ഒരു പാര്&#x200d;ട്ടി കുമിഞ്ഞുകൂടിയ അധികാരവും പണവും ആള്&#x200d;ബലം നല്&#x200d;കിയ അഹങ്കാരവും കൊണ്ടു  ചെയ്യുന്ന പ്രവൃത്തികളുടെ ചെറിയ പതിപ്പ് തന്നെയല്ലേ പിണറായി കേരളത്തില്&#x200d; നടത്തുന്നത്. ഇന്ന് ബി.ജെ.പി ഭരിക്കുന്ന അത്രയും സംസ്ഥാനങ്ങളും കേന്ദ്രവും സി.പി.എമ്മിന്റെ കൈകളിലായിരുന്നുവെങ്കില്&#x200d; ഹിറ്റ്‌ലറെയും സ്റ്റാലിനെയും കവച്ചുവെക്കാന്&#x200d; അവര്&#x200d;ക്ക് മടിയുണ്ടാകുമായിരുന്നില്ല. തന്റെ എല്ലാ ദുഷ് പ്രവൃത്തികളെയും പൊലീസ് അതിക്രമങ്ങളെയും മുഖ്യമന്ത്രി ന്യായീകരിച്ച് കൊണ്ടിരിക്കുന്നു. നിയമസഭയില്&#x200d;പോലും തന്റെ സുദീര്&#x200d;ഘമായ മറുപടി പ്രസംഗത്തില്&#x200d; അദ്ദേഹം പറഞ്ഞത് കോണ്&#x200d;ഗ്രസ് ഭരണകാലത്താണ് ഈ നിയമങ്ങളൊക്കെ ഉണ്ടാക്കിയത് എന്നാണ്. അതുകൊണ്ട് യു.എ.പി.എ പോലുള്ള നിയമങ്ങള്&#x200d; ചുമത്തി ചെറുപ്പക്കാരെ തടവിലാക്കാനും മാവോവാദികളെ വെടിവച്ചുകൊല്ലാനുമൊക്കെ  അദ്ദേഹത്തിന് ന്യായീകരണമുണ്ട്. ഏതോ ഒരു കൊല്ലന്&#x200d; എന്നോ ഒരു കത്തി ഉണ്ടാക്കിയതു കൊണ്ടാണ് താന്&#x200d; മറ്റവനെ കുത്തിക്കൊന്നതെന്ന് വാദിക്കുന്ന കുറ്റവാളിയെപ്പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ഓരോ പുതിയ പുതിയ സംഭവങ്ങള്&#x200d; വരുമ്പോഴും പഴയതെല്ലാം ജനം മറന്നു പോകും എന്ന ആശ്വാസം ഈ സര്&#x200d;ക്കാരിനുണ്ടായിരിക്കാം. എന്നാല്&#x200d; ചിലതൊന്നും മറക്കാന്&#x200d; ആര്&#x200d;ക്കും സാധ്യമാകാത്തവിധം ഭരണകൂട ഭീകരത വിശ്വരൂപം കാണിച്ചുതുടങ്ങിയിരിക്കുന്നു എന്ന് ഓര്&#x200d;ത്തിരിക്കുന്നത് നല്ലതാണ്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-271.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷായുടെ പാവ സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/amithshah-dummy-government-article.html</link>
					<comments>https://www.chandrikadaily.com/amithshah-dummy-government-article.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 04 Nov 2019 17:46:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[amithshah]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143701</guid>

					<description><![CDATA[നജീബ് കാന്തപുരം ശരിക്കും ആരാണ് കേരളം ഭരിക്കുന്നത്? ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്? എന്ത് നയമാണ് നിങ്ങള്&#x200d; മുന്നോട്ടുവെക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ യു.എ.പി.എ ചുമത്തിയതില്&#x200d; പ്രതിഷേധിച്ച് പ്രസ്താവനയുമായിവരുന്ന ഇടതു നേതാക്കള്&#x200d; ഇപ്പോള്&#x200d; വ്യാപകമായി പറയുന്നത് സര്&#x200d;ക്കാര്&#x200d; നയമല്ല പൊലീസ് പിന്തുടരുന്നതെന്നാണ്. അപ്പോള്&#x200d; രണ്ട് കാര്യം ഇത് പറയുന്ന സി.പി.എം നേതാക്കള്&#x200d; തന്നെ സമ്മതിക്കുന്നു. ഒന്ന്: കേരളത്തില്&#x200d; പൊലീസ് പ്രവര്&#x200d;ത്തിക്കുന്നത് ശരിയായ രീതിയിലല്ല. രണ്ട്: പൊലീസിനുമേല്&#x200d; സര്&#x200d;ക്കാറിന് സ്വാധീനമില്ല. ഈ രണ്ട് നിഗമനങ്ങളും ശരിവെക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong>നജീബ് കാന്തപുരം</strong></p>



<p>ശരിക്കും ആരാണ് കേരളം ഭരിക്കുന്നത്? ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്? എന്ത് നയമാണ് നിങ്ങള്&#x200d; മുന്നോട്ടുവെക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ യു.എ.പി.എ ചുമത്തിയതില്&#x200d; പ്രതിഷേധിച്ച് പ്രസ്താവനയുമായിവരുന്ന ഇടതു നേതാക്കള്&#x200d; ഇപ്പോള്&#x200d; വ്യാപകമായി പറയുന്നത് സര്&#x200d;ക്കാര്&#x200d; നയമല്ല പൊലീസ് പിന്തുടരുന്നതെന്നാണ്. അപ്പോള്&#x200d; രണ്ട് കാര്യം ഇത് പറയുന്ന സി.പി.എം നേതാക്കള്&#x200d; തന്നെ സമ്മതിക്കുന്നു. <br>
ഒന്ന്: കേരളത്തില്&#x200d; പൊലീസ് പ്രവര്&#x200d;ത്തിക്കുന്നത് ശരിയായ രീതിയിലല്ല. രണ്ട്: പൊലീസിനുമേല്&#x200d; സര്&#x200d;ക്കാറിന് സ്വാധീനമില്ല. ഈ രണ്ട് നിഗമനങ്ങളും ശരിവെക്കുന്ന ഒരു കാര്യമുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തികഞ്ഞ പരാജയമാണ്. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ കാലങ്ങളായി പറഞ്ഞുവന്ന ഈ വാദം ഇപ്പോള്&#x200d; സി.പി.എം നേതാക്കള്&#x200d;കൂടി ശരിവെക്കുന്നുവെന്നതാണ് പ്രസ്താവ്യമായ കാര്യം. <br>
പിണറായി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റിട്ട് നാല് വര്&#x200d;ഷത്തോടടുക്കുകയാണ്. ഈ സര്&#x200d;ക്കാര്&#x200d; നിലവില്&#x200d; വന്നശേഷം ഉയര്&#x200d;ന്ന നിരവധി ആരോപണങ്ങള്&#x200d; വിശകലനം ചെയ്താല്&#x200d; ബോധ്യമാകുന്ന ഒരു യാഥാര്&#x200d;ത്ഥ്യമുണ്ട്. ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചതുമുതല്&#x200d; ഏറ്റവുമൊടുവില്&#x200d; അലന്&#x200d; ഷുഹൈബ്, താഹ ഫൈസല്&#x200d; എന്നീ രണ്ട് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ യു.എ.പി.എ ചുമത്തിയതുള്&#x200d;പ്പെടെയുള്ള കാര്യങ്ങള്&#x200d; ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ മണം പരത്തുന്നുണ്ട്. </p>



<p>പിണറായി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റ് കൃത്യം ഒരുവര്&#x200d;ഷം കഴിഞ്ഞപ്പോള്&#x200d; തന്നെ ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചിരുന്നു. 2017 ജൂണ്&#x200d; 28ന് ബെഹ്‌റ ഡി.ജി.പി ആയതുമുതല്&#x200d;തന്നെ അദ്ദേഹത്തിന്റെ നിയമനം സംശയാസ്പദമായിരുന്നു. കുപ്രസിദ്ധമായ പല അന്വേഷണങ്ങളുടേയും പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ച ഒരു പൊലീസ് ഓഫീസര്&#x200d; ഒരു ഇടതു സര്&#x200d;ക്കാറിന്റെ പൊലീസ് മേധാവിയാകുന്നത്തന്നെ ഒത്തുതീര്&#x200d;പ്പുകളുടെ ഭാഗമാണെന്ന് അന്നുതന്നെ ആക്ഷേപമുയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; അതൊന്നും പിണറായിയെ പിന്തിരിപ്പിച്ചില്ല. നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും ഗുഡ് സര്&#x200d;ട്ടിഫിക്കറ്റ് മാത്രമാണ് ബെഹ്‌റയെ നിയമിക്കാന്&#x200d; പ്രേരകമായതെന്ന വ്യാപക ആരോപണത്തിനെതിരെയും പിണറായിക്ക് മറുവാക്കുണ്ടായിരുന്നില്ല. കേന്ദ്ര സര്&#x200d;ക്കാറുമായി പിണറായി നിര്&#x200d;മ്മിച്ച അവിശുദ്ധ ബന്ധത്തിന്റെ വലിയ തെളിവായി ബെഹ്‌റയുടെ നിയമനം നിരീക്ഷിക്കപ്പെട്ടു.</p>



<p>ഇഷ്‌റത് ജഹാന്&#x200d; കേസില്&#x200d; നിന്ന് മോദിക്കും ഷാക്കും സുരക്ഷിതമായ രക്ഷാവഴി ഒരുക്കിയതിന് ബെഹ്‌റക്കു നല്&#x200d;കിയ പാരിതോഷികമാണ് ഡി.ജി.പി നിയമനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; ഉള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d; അന്നുതന്നെ വസ്തുതകള്&#x200d; നിരത്തി വാദിച്ചിരുന്നു. ഇഷ്‌റത് ജഹാന്&#x200d; കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില ഫയലുകള്&#x200d; താന്&#x200d; കണ്ടതിനെക്കുറിച്ച് മുന്&#x200d; ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി യുവജന യാത്രയുടെ വടകരയിലെ സ്വീകരണത്തില്&#x200d;വെച്ച് നടത്തിയ വെളിപ്പെടുത്തല്&#x200d; വന്&#x200d; മാധ്യമ ശ്രദ്ധ നേടിയിരുന്നു. എന്&#x200d;.ഐ.എ സംഘത്തിലെ നാലുപേരില്&#x200d; ഒരാളായിരുന്ന ലോക്‌നാഥ് ബെഹ്‌റ പ്രമാദമായ കേസുകളില്&#x200d; നിന്ന് (ഗുജറാത്ത് കലാപം, ഇഷ്‌റത് ജഹാന്&#x200d; കേസ് ഉള്&#x200d;പെടെ) മോദിയെ രക്ഷിച്ചെടുത്തതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്&#x200d; അധികാരമേറ്റെടുത്തശേഷം പിണറായി ഡല്&#x200d;ഹിക്കുപോയതും ആറന്മുള കണ്ണാടി സമ്മാനിച്ചതും ആ കൂടിക്കാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ബെഹ്‌റയെ നിയമിച്ചുകൊണ്ടുള്ള ഫയലില്&#x200d; ഒപ്പുവെച്ചതും ഒരു തിരക്കഥയുടെ ഭാഗമായിരുന്നു. മോദിയും പിണറായിയും തമ്മിലുള്ള തകരാത്ത പാലമായി ഇപ്പോഴും നില്&#x200d;ക്കുന്ന ഉദ്യോഗസ്ഥന്&#x200d; ബെഹ്‌റയാണ്. </p>



<p>മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് നിരവധി തെളിവുകള്&#x200d; വേറെയുമുണ്ട്. മോദിക്കെതിരെ ഇന്ത്യയാകെ തിളച്ചുമറിയുന്ന പ്രതിഷേധമുയരുമ്പോഴും ഒരു വാക്കുകൊണ്ടുപോലും പിണറായി മുറിവേല്&#x200d;പ്പിച്ചിരുന്നില്ലെന്നത് പ്രസ്താവ്യമായ കാര്യമാണ്. <br>
ലോക്‌നാഥ് ബെഹ്‌റ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപോലെ പെരുമാറുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; നടത്തിയ പ്രസ്താവനക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്&#x200d; ചെയ്യാന്&#x200d; ആഭ്യന്തര വകുപ്പ് നല്&#x200d;കിയ അനുമതി പോലും ഈ അവിശുദ്ധ ബാന്ധവത്തിന്റെ ആഴമാണ് ബോധ്യപ്പെടുത്തുന്നത്. ഇതില്&#x200d; രണ്ട് കാര്യമാണ് ബെഹ്‌റ തുറന്നു പറഞ്ഞത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി തന്നെ ആക്ഷേപിക്കുന്നത് മാനഹാനി ഉണ്ടാക്കുന്നതാണ്. കാരണം താന്&#x200d; സംഘിയുടെ കുഴലൂത്തുകാരന്&#x200d; മാത്രമാണ്. <br>
കഴിഞ്ഞ മൂന്നു വര്&#x200d;ഷക്കാലത്തിനിടയില്&#x200d; ബെഹ്‌റക്കെതിരെ വ്യക്തിപരമായും പൊലീസ് വകുപ്പിനെതിരെ പൊതുവായും ഉയര്&#x200d;ന്ന ആക്ഷേപങ്ങളേറെയും വസ്തുതാപരമായിരുന്നു. പല കേസുകളിലും പൊലീസ് കൈക്കൊണ്ട ഏകപക്ഷീയ നിലപാടുകള്&#x200d; സംസ്ഥാനത്ത് വന്&#x200d; പ്രതിഷേധങ്ങളുടെ കൊടുങ്കാറ്റ് ഉയര്&#x200d;ത്തിയിരുന്നു. പൊലീസ് നടപടി വിമര്&#x200d;ശിക്കപ്പെടുമ്പോഴെല്ലാം ബെഹ്‌റയുടെ രക്ഷകനായി പിണറായി വിജയന്&#x200d; എത്തുന്ന കാഴ്ചയാണ് കാണാന്&#x200d; സാധിച്ചത്. അട്ടപ്പാടിയില്&#x200d; നക്‌സലൈറ്റുകള്&#x200d; കൊല്ലപ്പെട്ട സാഹചര്യത്തിലും നേരത്തെ നിലമ്പൂര്&#x200d; കാടുകളില്&#x200d; മാവോയിസ്റ്റുകളെന്നാരോപിച്ച് രണ്ട് പേരെ  കൊന്നപ്പോഴും പിണറായി കൈക്കൊണ്ട നിലപാട് പൊലീസ് നടപടിയെ വെള്ളപൂശുന്ന തരത്തില്&#x200d; തന്നെയായിരുന്നു. </p>



<p>സംഘ്പരിവാറുമായി ബന്ധപ്പെട്ട നിരവധി കേസുകള്&#x200d; കൈകാര്യം ചെയ്ത രീതിയും നേരത്തെ യു.എ.പി.എ ചുമത്തിയ സാഹചര്യങ്ങളുമെല്ലാം ഇത്തരത്തില്&#x200d; സംശയാസ്പദമായിരുന്നു. ഇതിന്റെ തുടര്&#x200d;ച്ച മാത്രമാണ് ഒടുവില്&#x200d; സ്വന്തം പാര്&#x200d;ട്ടിക്കാര്&#x200d;ക്കെതിരെ പോലും യു.എ.പി.എ ചുമത്താന്&#x200d; ഇടയാക്കിയ സാഹചര്യം. <br>
എന്താണ് ഈ അവിശുദ്ധ ബാന്ധവത്തിന്റെ മര്&#x200d;മ്മം. അതിനൊരു ഉത്തരം മാത്രമേയുള്ളു. ലാവ്‌ലിന്&#x200d; കേസ്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; പിണറായിയെ സമര്&#x200d;ത്ഥമായി ബ്ലാക്‌മെയില്&#x200d; ചെയ്യുന്നതും ഇതേ വാള്&#x200d; ഉപയോഗിച്ചുതന്നെയാണ്. പിണറായിയുടെ തലക്കുമുകളില്&#x200d; തൂങ്ങിയാടുന്ന ലാവ്‌ലിന്&#x200d; ഗഡ്ഖം. യു.എ.പി.എ ചുമത്തിയ കേസുകളില്&#x200d; പൊലീസ് പറയുന്നത് പ്രതികളുടെ വീടുകളില്&#x200d;നിന്ന് കമ്യൂണിസ്റ്റ് ലേഖനങ്ങളും ലഘുലേഖകളും പുസ്തകങ്ങളും പിടികൂടി എന്നതാണ്. മാവോയെ വായിക്കുന്നത് ഇടതു സര്&#x200d;ക്കാര്&#x200d; ഭരിക്കുന്ന കേരളത്തില്&#x200d; തീവ്രവാദമാവുമെങ്കില്&#x200d; നാളെ കോടിയേരി ബാലകൃഷ്ണനെതന്നെ ദാസ് ക്യാപിറ്റല്&#x200d; വായിച്ചതിന്റെ പേരില്&#x200d; യു.എ.പി.എ ചുമത്തിയാലും ആശ്ചര്യപ്പെടാനില്ല.</p>



<p>കേരളം ആരാണിപ്പോള്&#x200d; ഭരിക്കുന്നതെന്നതിന്റെ ഉത്തരം സി.പി.എം നേതാക്കള്&#x200d; തന്നെയാണ് നല്&#x200d;കേണ്ടത്. ആ ഉത്തരം അവര്&#x200d;ക്ക് വ്യക്തതയോടെ നല്&#x200d;കാനാവുന്നില്ലെങ്കില്&#x200d; പിണറായി-ബെഹ്‌റ കൂട്ടുകെട്ടിന്റെ മികച്ച പ്രകടനം അവര്&#x200d; അംഗീകരിക്കേണ്ടിവരും. അതുമല്ലെങ്കില്&#x200d; അമിത്ഷാ സ്വിച്ചിട്ടാല്&#x200d; ഓണാവുന്ന ഒരു പാവ സര്&#x200d;ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് അവര്&#x200d; സമ്മതിക്കേണ്ടിവരും. ഇടവേളകളില്&#x200d; ആവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സംഘി ബാധ ഇനി സി.പി.എം രീതിയാണെങ്കില്&#x200d; അതെങ്കിലും നിങ്ങള്&#x200d; തുറന്നു പറഞ്ഞേ തീരൂ.<br>
ഒടുവില്&#x200d; ഇടതുപക്ഷം നമ്മെയൊരു നിഗമനത്തിലെത്തിക്കുകയാണ്. കേരളത്തില്&#x200d; ബി.ജെ.പിയുടെ ആവശ്യമില്ല. കാരണം, ബി.ജെ.പി നിലകൊള്ളുന്ന ആശയങ്ങള്&#x200d;, നടപ്പാക്കുന്ന കരിനിയമങ്ങള്&#x200d;, ജനവിരുദ്ധ സമീപനങ്ങള്&#x200d; എല്ലാം വെള്ളം ചേര്&#x200d;ക്കാതെ നടപ്പാക്കാന്&#x200d; ഞങ്ങളുണ്ട്. പിന്നെയെന്തിനു വേറൊരു ബി.ജെ.പി വേണം? പിണറായി സംഘത്തിനപ്പുറം ആദര്&#x200d;ശ ബോധമുള്ള ആരെങ്കിലും ആ പക്ഷത്തുണ്ടെങ്കില്&#x200d; അവര്&#x200d; മറുപടി പറയേണ്ട ഘട്ടമാണ് കടന്നുപോകുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amithshah-dummy-government-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വാശ്രയത്വത്തിന്റെ വഴികള്&#x200d; അട്ടിമറിക്കുന്ന കാലം</title>
		<link>https://www.chandrikadaily.com/kerala-article-by-pinarayi-vijayan.html</link>
					<comments>https://www.chandrikadaily.com/kerala-article-by-pinarayi-vijayan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 02 Nov 2019 16:46:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143556</guid>

					<description><![CDATA[പിണറായി വിജയന്&#x200d; തിരു- കൊച്ചി, മലബാര്&#x200d; എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്&#x200d; ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളമായി രൂപപ്പെട്ടതിലൂടെയും മലയാളികളുടെ മഹത്തായൊരു സ്വപ്‌നമാണ് 1956 നവംബര്&#x200d; ഒന്നിന് സഫലമായത്. ഒരേ ഭാഷ സംസാരിക്കുന്നവരെങ്കിലും ഒരേ സംസ്‌കാരം പങ്കിടുന്നവരെങ്കിലും ഭരണസംവിധാനങ്ങളാല്&#x200d; വിഘടിതമായി കിടന്നിരുന്ന പ്രവിശ്യകളും ജനങ്ങളും ഒരേപോലെ ആഗ്രഹിച്ചതാണ് കേരളം എന്ന തലക്കെട്ടിനു കീഴില്&#x200d; ഒരുമിക്കണമെന്ന്. ആ ആഗ്രഹത്തിന്റെ നീണ്ട പശ്ചാത്തലമുണ്ടായിരുന്നുവെന്നതുകൊണ്ടുതന്നെ ഔദ്യോഗികമെങ്കിലും വൈകാരികം കൂടിയായി ആ യോജിപ്പ്. മദ്രാസ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong>പിണറായി വിജയന്&#x200d;</strong></p>



<p>തിരു- കൊച്ചി, മലബാര്&#x200d; എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയില്&#x200d; ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളമായി രൂപപ്പെട്ടതിലൂടെയും മലയാളികളുടെ മഹത്തായൊരു സ്വപ്‌നമാണ് 1956 നവംബര്&#x200d; ഒന്നിന് സഫലമായത്. ഒരേ ഭാഷ സംസാരിക്കുന്നവരെങ്കിലും ഒരേ സംസ്‌കാരം പങ്കിടുന്നവരെങ്കിലും ഭരണസംവിധാനങ്ങളാല്&#x200d; വിഘടിതമായി കിടന്നിരുന്ന പ്രവിശ്യകളും ജനങ്ങളും ഒരേപോലെ ആഗ്രഹിച്ചതാണ് കേരളം എന്ന തലക്കെട്ടിനു കീഴില്&#x200d; ഒരുമിക്കണമെന്ന്. ആ ആഗ്രഹത്തിന്റെ നീണ്ട പശ്ചാത്തലമുണ്ടായിരുന്നുവെന്നതുകൊണ്ടുതന്നെ ഔദ്യോഗികമെങ്കിലും വൈകാരികം കൂടിയായി ആ യോജിപ്പ്.</p>



<p>മദ്രാസ് റസിഡന്&#x200d;സിയുടെ ഭാഗമായിരുന്നു മലബാര്&#x200d;. തിരുവിതാംകൂറും കൊച്ചിയുമാകട്ടെ രാജഭരണത്തിനു കീഴിലായിരുന്നു. ഇങ്ങനെ നോക്കിയാല്&#x200d; വൈജാത്യങ്ങള്&#x200d; കുറച്ചൊക്കെയുണ്ടായിരുന്നു. എന്നാല്&#x200d;, അവയെ ഒക്കെ കടന്നുനില്&#x200d;ക്കുന്ന മലയാളത്തിന്റെ, കേരളീയതയുടെ മൂല്യങ്ങള്&#x200d; ജനമനസ്സുകളെ നേരത്തേതന്നെ ഇണക്കിനിര്&#x200d;ത്തിയിരുന്നുതാനും. വൈജാത്യങ്ങളെ നിഷ്പ്രഭമാക്കുന്ന യോജിപ്പുകള്&#x200d; ഉണ്ടായിരുന്നുവെന്നു ചുരുക്കം. അതുകൊണ്ടാണല്ലൊ, സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ തന്നെ, 1949ല്&#x200d; തന്നെ, തിരുവിതാംകൂറും കൊച്ചിയും സംയോജിതമായി തിരു-കൊച്ചി രൂപപ്പെട്ടത്. ഐക്യകേരളമുണ്ടായി വരുന്നതിന്റെ ആദ്യപടിയായി അതിനെ കാണാവുന്നതാണ്.</p>



<p>ഐക്യകേരളപ്പിറവിയിലേക്കുനയിച്ചതില്&#x200d; രണ്ടു പ്രമുഖ സാമൂഹിക ധാരയുണ്ടായിരുന്നു എന്നതും കാണാതിരുന്നുകൂട. ഒന്ന് നവോത്ഥാനധാര, മറ്റൊന്ന് കര്&#x200d;ഷക സമരങ്ങളുടേതായ ധാര. കേരളത്തില്&#x200d; അന്ന് നിലനിന്നത് ജാതി-ജന്മി നാടുവാഴിത്ത വ്യവസ്ഥയും അതിനെ സംരക്ഷിച്ചുനിര്&#x200d;ത്തുന്ന സാമ്രാജ്യത്വാധിപത്യവുമായിരുന്നു. സാമൂഹിക രംഗത്ത് ജാതിമേധാവിത്വം. സാമ്പത്തികരംഗത്ത് ജന്മിത്വം. രാഷ്ട്രീയ രംഗത്ത് നാടുവാഴിത്തം. ഇവക്കെല്ലാം കുടപിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും. ജന്മിത്വത്തില്&#x200d;നിന്നു വേര്&#x200d;പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞുനിന്നു ജാതിമേധാവിത്വം. പുതിയ കേരളത്തിന്റെ പിറവി എന്നത് ഒരുവശത്ത് ജന്മിത്വത്തെയും മറുവശത്ത് ജാതിമേധാവിത്വത്തെയും വെല്ലുവിളിച്ചുകൊണ്ടേ സാധ്യമാവുമായിരുന്നുള്ളു. ഇവയുടെ രണ്ടിന്റെയും സംരക്ഷകര്&#x200d; സാമ്രാജ്യത്വമാകയാല്&#x200d; ആ വെല്ലുവിളി സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയ പോരാട്ടമായി മാറുകയും ചെയ്തു.</p>



<p>കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പരാമര്&#x200d;ശം സമൂഹത്തിലുണ്ടാക്കിയ വിവേകം, ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശം, അയ്യാ വൈകുണ്ഠന്&#x200d;, മക്തി തങ്ങള്&#x200d;, പൊയ്കയില്&#x200d; കുമാരഗുരുദേവന്&#x200d;, വാഗ്ഭടാനന്ദന്&#x200d;, വേലുക്കുട്ടി അരയന്&#x200d; തുടങ്ങിയവര്&#x200d; പടര്&#x200d;ത്തിവിട്ട വെളിച്ചം തുടങ്ങിയവ നവോത്ഥാനത്തിന്റെ അതിശക്തമായ ഒരു ധാര സൃഷ്ടിച്ചു. ക്രിസ്ത്യന്&#x200d; മിഷണറിമാര്&#x200d; വിദ്യാഭ്യാസം വ്യാപിപ്പിച്ചതും വൈക്കം, ഗുരുവായൂര്&#x200d;, പാലിയം തുടങ്ങിയ ഇടങ്ങളിലെ സത്യഗ്രഹങ്ങളുമൊക്കെ വിവേകത്തിന്റേതായ ഒരു നവോത്ഥാന ചൈതന്യം സമൂഹത്തില്&#x200d; പടര്&#x200d;ത്തി. <br>
ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനര്&#x200d;നിര്&#x200d;ണയം സാധ്യമാക്കാന്&#x200d; ത്യാഗപൂര്&#x200d;വം പ്രവര്&#x200d;ത്തിച്ചവരുണ്ട്. അവര്&#x200d;ക്ക് ഭാവിയെക്കുറിച്ച് സ്വപ്‌നമുണ്ടായിരുന്നു. ആ സ്വപ്‌നം സാക്ഷാത്കരിക്കാന്&#x200d; സാധിച്ചോ? കാര്&#x200d;ഷികബന്ധ നിയമം, ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ ഏറെ മാറ്റി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്&#x200d; ഏറെ മുമ്പോട്ടുപോയി. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സമ്പൂര്&#x200d;ണ സാക്ഷരത, ക്ഷേമ പെന്&#x200d;ഷനുകള്&#x200d; തുടങ്ങിയവയൊക്കെ ആ സ്വപ്‌നങ്ങള്&#x200d; സാക്ഷാത്കരിക്കാനുള്ള യാത്രയിലെ നാഴികക്കല്ലുകളായി അടയാളപ്പെടുത്താം. </p>



<p>ഐക്യകേരള സ്വപ്‌നത്തിന്റെ ഭാഗമായിരുന്ന പ്രധാനപ്പെട്ട ഒരു സങ്കല്&#x200d;പം സ്വാശ്രയത്വത്തെ കുറിച്ചുള്ളതായിരുന്നു. നിര്&#x200d;ഭാഗ്യമെന്നു പറയട്ടെ സ്വാശ്രയത്വത്തിന്റെ വഴിക്കുള്ള നീക്കങ്ങളെ വലിയ ഒരളവില്&#x200d; തകര്&#x200d;ക്കുന്ന നടപടികള്&#x200d; നേരിടുന്ന കാലമാണിത്. ആര്&#x200d;.സി.ഇ.പി കരാറിലേക്കു കടക്കുകയാണ് രാജ്യം. കേരളത്തിന്റെ സമ്പദ്ഘടനയെ പൊതുവിലും കാര്&#x200d;ഷിക സമ്പദ്ഘടനയെ പ്രത്യേകിച്ചും തകര്&#x200d;ക്കുന്നതാണിത്. സ്വാശ്രയത്വശ്രമങ്ങളെ അട്ടിമറിക്കുന്നതാണിത്. ഇതില്&#x200d; നമുക്ക് വലിയ ഉത്കണ്ഠയുണ്ട്. ആ ഉത്കണ്ഠ കേന്ദ്രത്തെ അറിയിച്ചിട്ടുമുണ്ട്. ആര്&#x200d;.സി.ഇ.പി വരുമ്പോള്&#x200d; കാര്&#x200d;ഷിക, ക്ഷീര, മത്സ്യ, വ്യാവസായിക ഉത്പന്നങ്ങളുടെയൊക്കെ ഇറക്കുമതി ഇനിയും കൂടുതല്&#x200d; ഉദാരമാകും. ഇത് നമ്മുടെ സമ്പദ്ഘടനയെ വല്ലാതെ ഞെരുക്കും. കാര്&#x200d;ഷികോത്പന്നങ്ങളുടെ വിലത്തകര്&#x200d;ച്ച ഉണ്ടാകും. കാര്&#x200d;ഷിക ജനജീവിതം ദുരന്തത്തിലേക്കു നീങ്ങും. ഇത് ഗൗരവമുള്ള കാര്യം തന്നെയാണ്. </p>



<p>തുടര്&#x200d;ച്ചയായി രണ്ട് വെള്ളപ്പൊക്കങ്ങളാണ് നേരിടേണ്ടിവന്നത്. നാശനഷ്ടത്തിന്റെ ഏഴിലൊന്നുപോലും പരിഹാരത്തുകയായി ലഭിച്ചില്ല. പല സ്രോതസ്സുകളില്&#x200d; നിന്നായി സഹായവാഗ്ദാനമുണ്ടായി. അവ സ്വീകരിക്കുന്നതിനും അനുമതിയുണ്ടായില്ല. പ്രകൃതിക്ഷോഭ നഷ്ടപരിഹാരങ്ങളുടെ മാനദണ്ഡം രിഷ്‌കരിക്കണമെന്ന ആവശ്യത്തോടുപോലും അനുകൂല സമീപനമുണ്ടായില്ല. കേരളത്തിന്റെ താല്&#x200d;പര്യങ്ങള്&#x200d;ക്ക് അനുഗുണമായ സമീപനം കേന്ദ്രത്തില്&#x200d; ഉണ്ടാക്കിയെടുക്കുക എന്നതും ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണ്. </p>



<p>പാലക്കാട് കോച്ച് ഫാക്ടറി, എയിംസ് തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ഏട്ടിലെ പശുവായി നില്&#x200d;ക്കുന്നതേയുള്ളു. നമ്മുടെ സാമൂഹ്യഘടനയുടെ നട്ടെല്ലാണ് സഹകരണപ്രസ്ഥാനം. പ്രാഥമിക സഹകരണ സംഘങ്ങള്&#x200d;ക്ക് ആദായനികുതി ഇളവു ലഭ്യമാക്കുക, സഹകരണ ആസ്പത്രികളെ ആദായനികുതിയില്&#x200d;നിന്ന് ഒഴിവാക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്&#x200d; ഉണ്ടാവേണ്ടതുണ്ട്. <br>
ഒരു ജനതയുടെ നിലനില്&#x200d;പ്പിനും അതിജീവനത്തിനും ഭാഷ വലിയ അടിസ്ഥാനമാണ്. ആ അടിത്തറ തകര്&#x200d;ന്നാല്&#x200d; നാടില്ല, സമൂഹമില്ല. മലയാളം ശ്രേഷ്ഠഭാഷയായി എന്നു പറഞ്ഞു വിശ്രമിക്കാനാവില്ല. ആ ഭാഷയെ അധ്യയന ഭാഷയാക്കാന്&#x200d; കഴിഞ്ഞോ? പ്രയോഗതലത്തില്&#x200d; പൂര്&#x200d;ണ അര്&#x200d;ത്ഥത്തില്&#x200d; ഭരണഭാഷയാക്കാന്&#x200d; കഴിഞ്ഞോ? കോടതി ഭാഷയാക്കാന്&#x200d; കഴിഞ്ഞോ? ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ നിത്യജീവിത സത്യങ്ങളുടെ അടിസ്ഥാനത്തില്&#x200d; ഇതിനു മറുപടി പറയാന്&#x200d; കഴിയണം. കേരളത്തില്&#x200d; ഇന്ന് എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാണ്. കേരളത്തിലെ ഏതാണ്ട് 97 ശതമാനം പേര്&#x200d; മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഭരണ നടപടികള്&#x200d; മലയാളത്തിലായിരിക്കണമെന്നതാണ് സര്&#x200d;ക്കാരിന്റെ നയം. ജാതി-മത-വര്&#x200d;ണ രാഷ്ട്രീയ ചിന്തകള്&#x200d;ക്കുപരിയായി സാമൂഹികമായും സാംസ്‌കാരികമായും വൈകാരികമായും കേരള ജനതയെ ഇണക്കിനിര്&#x200d;ത്തുന്ന പ്രധാന ഘടകം മലയാള ഭാഷയാണ്. അതിനാല്&#x200d; പഠനം, ഭരണം തുടങ്ങി കേരളീയരുടെ എല്ലാ സാമൂഹിക മണ്ഡലങ്ങളിലും മലയാളഭാഷാ വ്യാപനം സാധ്യമാകേണ്ടതുണ്ട്. </p>



<p>കേരളത്തിലെ ഭരണഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച പഠനം നടത്തുന്നതിനു 1957ല്&#x200d; കോമാട്ടില്&#x200d; അച്യുതമേനോന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി നിയോഗിച്ചു. ആ കമ്മിറ്റി 1958ല്&#x200d; സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്&#x200d; ഭരണഭാഷ മലയാളമാക്കുന്നതിനുള്ള നടപടികള്&#x200d; ആരംഭിച്ചത്. &#8216;ജനങ്ങള്&#x200d;ക്കു വേണ്ടി ജനങ്ങള്&#x200d; നടത്തുന്ന ജനങ്ങളുടെ ഭരണം ഏതു വിഷയം അധികരിച്ചുള്ളതായാലും ജനങ്ങളുടെ ഭാഷയില്&#x200d;ത്തന്നെ വേണമെന്നുള്ളത് നിര്&#x200d;വിവാദമായ സംഗതിയാണ്&#8217; എന്നാണ് കോമാട്ടില്&#x200d; അച്യുതമേനോന്&#x200d; കമ്മിറ്റി അഭിപ്രായപ്പെട്ടത്.<br>
ഇന്ത്യന്&#x200d; ഭരണഘടനയുടെ 345-ാം അനുച്ഛേദം, ഒരു സംസ്ഥാനത്ത് ഉപയോഗത്തിലുള്ള ഒരു ഭാഷയോ ഒന്നിലധികം ഭാഷകളോ ഹിന്ദിയോ ആ സംസ്ഥാനത്തെ ഔദ്യോഗികാവശ്യങ്ങള്&#x200d;ക്ക് പൂര്&#x200d;ണ്ണമായോ ഭാഗികമായോ ഉപയോഗിക്കുന്നതിനുവേണ്ടി നിയമ നിര്&#x200d;മാണം നടത്താന്&#x200d; സംസ്ഥാന നിയമസഭകള്&#x200d;ക്ക് അധികാരം നല്&#x200d;കിയിട്ടുണ്ട്. അതുപ്രകാരം കേരളത്തിലെ ഭരണ ഭാഷാനടപടി കള്&#x200d;ക്ക് നിയമത്തിന്റെ പിന്&#x200d;ബലം നല്&#x200d;കുന്നതിനു വേണ്ടിയാണ് 1968ല്&#x200d; കേരള ഔദ്യോഗികഭാഷ (നിയമനിര്&#x200d;മാണം) ബില്&#x200d; കേരള നിയമസഭയി ലവതരിപ്പിച്ചത്. 1969 ജനുവരി 10ന് നിലവില്&#x200d;വന്ന കേരള ഔദ്യോഗികഭാഷ ആക്ടനുസരിച്ച് കേരള സംസ്ഥാനത്തിന്റെ ഔദ്യോഗികാവശ്യങ്ങള്&#x200d;ക്ക് ഉപയോഗിക്കേണ്ട ഭാഷകള്&#x200d; മലയാളവും ഇംഗ്ലീഷുമാണ്.</p>



<p>2015ല്&#x200d; കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളില്&#x200d; അവയുപയോഗിക്കാമെന്നും മറ്റു സാഹചര്യങ്ങളില്&#x200d; പൂര്&#x200d;ണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ എന്നും ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ട്. 2017 മെയ് ഒന്നുമുതല്&#x200d; ഈ വ്യവസ്ഥകള്&#x200d; കര്&#x200d;ശനമായി പാലിക്കണമെന്ന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടും, ചില വകുപ്പുകള്&#x200d; അതു പാലിക്കാത്തതായി ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ട്. നിയമം അടിച്ചേല്&#x200d;പ്പിച്ചുകൊണ്ടല്ല ഭരണഭാഷ മലയാളമാക്കേണ്ടത് എന്നാണ് വിശ്വാസം. എന്നാല്&#x200d; മലയാളം ഉപയോഗിക്കാത്തവര്&#x200d;ക്കെതിരെ, ആവശ്യമെങ്കില്&#x200d; അച്ചടക്കനടപടി സ്വീകരിക്കാനും സര്&#x200d;ക്കാരിന് മടിയില്ല. ഏതു രാജ്യത്തും ഭാഷയുടെ വികസനവും ഭരണഭാഷയുടെ വികസനവും പരസ്പര പൂരകമാണ്. അതായത് ഭരണഭാഷയുടെ ക്രമാനുഗതമായ വികാസത്തെ സ്വാധീനിക്കുന്നത് ഭാഷാപഠനവും അതിന്റെ വികാസവുമാണ്. ഐക്യകേരളപ്പിറവിയെത്തുടര്&#x200d;ന്ന് നിലവില്&#x200d;വന്ന സര്&#x200d;ക്കാരുകള്&#x200d; കേരളത്തിന്റെ വിദ്യാഭ്യാസ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്&#x200d; അഭിവൃദ്ധി കൈവരിക്കുന്നതിനാവശ്യമായ നടപടികള്&#x200d; സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താന്&#x200d; കഴിഞ്ഞില്ല. ആ കുറവു പരിഹരിക്കുന്നതിനുവേണ്ടിയാണ് 2017 ല്&#x200d; മലയാള ഭാഷാ പഠന ആക്ട് പാസ്സാക്കിയത്. </p>



<p>ഭരണഭാഷയായി മലയാളം ഉപയോഗിക്കുന്നതിന് പല സഹായക നടപടികളും സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചിട്ടുണ്ട്. ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാള രൂപങ്ങളും ചേര്&#x200d;ത്ത് ഭരണ മലയാളം എന്ന പേരില്&#x200d; ഒരു ഓണ്&#x200d;ലൈന്&#x200d; നിഘണ്ടുവും മൊബൈല്&#x200d; ആപ്ലിക്കേഷനും ഔദ്യോഗിക ഭാഷാവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥര്&#x200d;ക്ക് ഭരണഭാഷാ പരിശീലനം, മലയാളം കമ്പ്യൂട്ടിങ് പരിശീലനം എന്നിവ ലഭ്യമാക്കുന്നുണ്ട്. ഭരണഭാഷ സംബന്ധിച്ച നിയമങ്ങളും നിര്&#x200d;ദേശങ്ങളും ഉദ്യോഗസ്ഥരെയും ജനങ്ങളെയും അറിയിക്കുന്നതിനായി ജില്ലകള്&#x200d;തോറും ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചു വരികയാണ്.  </p>



<p>ഭരണരംഗത്ത് മലയാളം ഉപയോഗിക്കേണ്ട ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനു കേരള പബ്ലിക് സര്&#x200d;വീസ് കമ്മിഷന്&#x200d; നടത്തുന്ന മത്സരപ്പരീക്ഷകള്&#x200d; ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷാധിഷ്ഠിതമാണ്. ഈ വൈരുധ്യം ഭരണഭാഷാവ്യാപനത്തിന് പ്രതികൂലമാകുന്നുണ്ട്. സാധാരണക്കാരായ കേരളജനതയെ സേവിക്കാനാണ് കേരള പബ്ലിക് സര്&#x200d;വീസ് കമ്മിഷന്&#x200d; സര്&#x200d;ക്കാരുദ്യോഗസ്ഥരെ നിയമിക്കുന്നത്. അതുകൊണ്ട് സര്&#x200d;ക്കാര്&#x200d; സംവിധാനത്തിലേക്ക് വരുന്നവര്&#x200d; മലയാളത്തില്&#x200d; നന്നായി ആശയവിനിമയം നടത്താന്&#x200d; കഴിയുന്നവരാകണം. എങ്കിലേ മലയാളം മാത്രം അറിയുന്ന സാധാരണക്കാരായ മനുഷ്യര്&#x200d;ക്ക് നീതി ഉറപ്പാക്കാന്&#x200d; കഴിയൂ. അതിനാല്&#x200d; കേരള പബ്ലിക് സര്&#x200d;വീസ് കമ്മിഷന്&#x200d; നടത്തുന്ന നിയമനപരീക്ഷകളില്&#x200d; ചോദ്യക്കടലാസ് മലയാളത്തില്&#x200d;കൂടി നല്&#x200d;കണമെന്ന്  കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ജനതയുടെ മാതൃഭാഷ ഭരണനിര്&#x200d;വഹണത്തിന് ഉപയോഗിക്കാ തിരുന്നാല്&#x200d; അതിലൂടെ ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണുണ്ടാകുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-article-by-pinarayi-vijayan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിനാശകരമായ ആര്&#x200d;.സി.ഇ.പി കരാര്&#x200d;</title>
		<link>https://www.chandrikadaily.com/article-268.html</link>
					<comments>https://www.chandrikadaily.com/article-268.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 30 Oct 2019 18:42:08 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143284</guid>

					<description><![CDATA[കുറുക്കോളി മൊയ്തീന്&#x200d; ആഗോള വ്യാപാര കരാറില്&#x200d; ഇന്ത്യ ഭാഗമായിട്ട് ഇരുപത്തിയേഴ് വര്&#x200d;ഷമായി. ആഗോളവത്കരണ ഉദാരവത്കരണ നയങ്ങള്&#x200d; രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് വരുത്തിയത്. ഇവയുടെ കുറ്റങ്ങളെല്ലാം കോണ്&#x200d;ഗ്രസിന്റെ തലയില്&#x200d; വച്ചുകെട്ടാന്&#x200d; എല്ലാവരും മത്സരിക്കുകയായിരുന്നു തുടക്കത്തില്&#x200d;. എന്നാല്&#x200d; മാറിവന്ന എ.ബി വാജ്‌പേയുടെയും ഇടതുപക്ഷ പിന്തുണയില്&#x200d; ദേവഗൗഡ, ഗുജ്‌റാള്&#x200d; എന്നിവര്&#x200d; നയിച്ച സര്&#x200d;ക്കാരുകളും മറിച്ചൊരു വഴിയും സ്വീകരിച്ചിരുന്നില്ല. ഈ ഭരണകൂടങ്ങളെ രാജ്യത്തെ എല്ലാ രാഷ്ട്രീയ സംഘടനകളും പിന്തുണച്ചുപോന്നിരുന്നു. ഒരര്&#x200d;ത്ഥത്തില്&#x200d; ഒരിക്കലല്ലെങ്കില്&#x200d; മറ്റൊരിക്കല്&#x200d; മുഴുവന്&#x200d; രാഷ്ട്രീയപാര്&#x200d;ട്ടികളും ഇതിന്റെ ഭാഗവാക്കായിട്ടുണ്ട്. രാജ്യത്ത് ആഗോളവത്കരണ കെടുതികള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<h4>കുറുക്കോളി മൊയ്തീന്&#x200d;</h4>



<p>ആഗോള വ്യാപാര കരാറില്&#x200d; ഇന്ത്യ ഭാഗമായിട്ട് ഇരുപത്തിയേഴ് വര്&#x200d;ഷമായി. ആഗോളവത്കരണ ഉദാരവത്കരണ നയങ്ങള്&#x200d; രാജ്യത്തിന് ഗുണത്തേക്കാളേറെ ദോഷങ്ങളാണ് വരുത്തിയത്. ഇവയുടെ കുറ്റങ്ങളെല്ലാം കോണ്&#x200d;ഗ്രസിന്റെ തലയില്&#x200d; വച്ചുകെട്ടാന്&#x200d; എല്ലാവരും മത്സരിക്കുകയായിരുന്നു തുടക്കത്തില്&#x200d;. എന്നാല്&#x200d; മാറിവന്ന എ.ബി വാജ്‌പേയുടെയും ഇടതുപക്ഷ പിന്തുണയില്&#x200d; ദേവഗൗഡ, ഗുജ്‌റാള്&#x200d; എന്നിവര്&#x200d; നയിച്ച സര്&#x200d;ക്കാരുകളും മറിച്ചൊരു വഴിയും സ്വീകരിച്ചിരുന്നില്ല. ഈ ഭരണകൂടങ്ങളെ രാജ്യത്തെ എല്ലാ രാഷ്ട്രീയ സംഘടനകളും പിന്തുണച്ചുപോന്നിരുന്നു. ഒരര്&#x200d;ത്ഥത്തില്&#x200d; ഒരിക്കലല്ലെങ്കില്&#x200d; മറ്റൊരിക്കല്&#x200d; മുഴുവന്&#x200d; രാഷ്ട്രീയപാര്&#x200d;ട്ടികളും ഇതിന്റെ ഭാഗവാക്കായിട്ടുണ്ട്. രാജ്യത്ത് ആഗോളവത്കരണ കെടുതികള്&#x200d; കാരണം ഏറ്റവും കൂടുതല്&#x200d; ദോഷം സംഭവിച്ചത് കാര്&#x200d;ഷിക മേഖലക്കാണ്. മുമ്പേ തളര്&#x200d;ന്നുകിടന്നിരുന്ന കാര്&#x200d;ഷിക മേഖലയെ ഉദാരവത്കരണം കൂടുതല്&#x200d; തളര്&#x200d;ത്തി. ആഗോളവത്കരണ കരാറിന്റെ ഭാഗമായി പല അനുബന്ധ കരാറുകളും നിലവില്&#x200d; വന്നിട്ടുണ്ട്. അക്കൂട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു ആസിയാന്&#x200d; (അസോസിയേഷന്&#x200d; ഓഫ് സൗത്ത് ഈസ്റ്റ് നേഷന്&#x200d;സ്) കരാര്&#x200d;. തെക്കു കിഴക്കന്&#x200d; ഏഷ്യന്&#x200d; രാജ്യങ്ങളായ ബ്രെൂണൈ, കംബോ ഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, ഫിലിപ്പൈന്&#x200d;സ്, സിംഗപ്പൂര്&#x200d;, തായ്‌ലന്റ്, വിയറ്റ്‌നാം, മ്യാന്&#x200d;മര്&#x200d; എന്നീ പത്തു രാജ്യങ്ങള്&#x200d; ചേര്&#x200d;ന്നാണ് ആസിയാന്&#x200d; കരാര്&#x200d; തയ്യറാക്കിയത്. ഈ രാജ്യങ്ങളുമായി വ്യാപാര പങ്കാളിത്തത്തിന് ഇന്ത്യ തയ്യാറായി, ആ സന്ദര്&#x200d;ഭത്തില്&#x200d; വലിയ ആശങ്ക രാജ്യത്ത് പരന്നിരുന്നു, പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും അരങ്ങേറി. എന്നാല്&#x200d; കരാര്&#x200d; നിലവില്&#x200d; വരിക തന്നെ ചെയ്തു. കാര്&#x200d;ഷിക മേഖലയില്&#x200d; ശക്തിപ്പെട്ട ആശങ്ക അസ്ഥാനത്തായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞു. കേരളത്തില്&#x200d; പോലും കുരുമുളക്, നാളികേരം, അടക്ക, റബ്ബര്&#x200d; എന്നിവകളുടെ വിലയിടിവിന് ആക്കംകൂട്ടി. എന്നാല്&#x200d; കൂനില്&#x200d;മേല്&#x200d;കുരു എന്നു പറഞ്ഞതുപോലെയാണ് വീണ്ടും മറ്റൊരു കരാര്&#x200d; വരുന്നത്. നിലവിലുള്ള അവസ്ഥയില്&#x200d; കാര്&#x200d;ഷിക മേഖലയില്&#x200d; വലിയ നാശത്തിന് ഈ കരാര്&#x200d; കാരണമാകും.<br>
ആസിയാന്&#x200d; രാജ്യങ്ങളും അവകളുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ചൈന, ജപ്പാന്&#x200d;, ഇന്ത്യ, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളും ഉള്&#x200d;പ്പെട്ട 16 രാജ്യങ്ങള്&#x200d; ചേര്&#x200d;ന്ന കരാറാണ് പുതുതായി നിലവില്&#x200d; വരാന്&#x200d; പോകുന്നത്. റീജ്യണല്&#x200d; കോമ്പറഹന്&#x200d;സീവ് എകണോമിക് പാര്&#x200d;ട്ണര്&#x200d;ഷിപ്പ്(ആര്&#x200d;.സി.ഇ.പി) അഥവാ സമഗ്ര സാമ്പത്തിക പങ്കാളിത്വം. ലോക വ്യാപാര കരാര്&#x200d; കാരണം അപകടങ്ങള്&#x200d; പല മേഖലകളിലും പല രാജ്യങ്ങള്&#x200d;ക്കും അനുഭവിക്കേണ്ടിവന്നതിനാലാണ് മേഖലാകരാറുകളില്&#x200d; ഏര്&#x200d;പ്പെടാന്&#x200d; തീരുമാനമുണ്ടായത്. അവകളും അപകടങ്ങള്&#x200d; തന്നെയാണ് വരുത്തിവെക്കുന്നത്. പുതിയ കരാറി (ആര്&#x200d;. സി.ഇ.പി) ന്റെ പ്രത്യേകത അത് ഡബ്ല്യൂ.ടി.ഒ കരാറിന്റെ എല്ലാമേഖലകളും ഉള്&#x200d;ക്കൊള്ളുന്നു എന്നതാണ്. നാശങ്ങള്&#x200d; ശക്തിപ്പെടാനും അത് കാരണമാകും. കരാറിലെ പ്രധാന വകുപ്പുകള്&#x200d; ഭൗതിക സ്വത്തവകാശം വിദേശ നിക്ഷേപം, തീരുവ രഹിത ഇറക്കുമതി എന്നിവകളാണ്. ഇവകളെല്ലാം ഒരര്&#x200d;ഥത്തില്&#x200d; പ്രത്യക്ഷമായോ പരോക്ഷമായോ രാജ്യത്തിന് നാശമുണ്ടാക്കാനിടയുള്ളവയാണ്. എന്നാല്&#x200d; മൂന്നാമത്തെ തീരുവ രഹിത ഇറക്കുമതിയാണ് കാര്&#x200d;ഷിക മേഖലയുടെ അന്തകന്&#x200d;. ഇപ്പോള്&#x200d;തന്നെ സാര്&#x200d;ക്ക് രാജ്യങ്ങളില്&#x200d;നിന്നും മറ്റും പല വിധ ചരക്കുകളും തീരുവ രഹിതമായോ നേരിയ തീരുവയിലോ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. അവകളുടെ വരവ് കൂടുക മാത്രമല്ല മറ്റു രാജ്യങ്ങളില്&#x200d;നിന്നു കൂടി സകല വസ്തുക്കളും അനായാസേന ഇന്ത്യയില്&#x200d; വിറ്റഴിക്കാനാവും.<br>
 നഗരങ്ങളില്&#x200d; മത്സ്യ മാര്&#x200d;ക്കറ്റും പച്ചക്കറി മാര്&#x200d;ക്കറ്റും പ്രവര്&#x200d;ത്തിക്കുന്ന കണക്കെ ചെറുനഗരങ്ങളില്&#x200d;പോലും ചൈന മാര്&#x200d;ക്കറ്റുകള്&#x200d; ഉയര്&#x200d;ന്നു. ഏതൊരു ചെറിയ ഗ്രാമങ്ങളിലെ കടകളില്&#x200d;പോലും ചൈനയുടെ ഉത്പന്നങ്ങള്&#x200d; സുലഭമാണ്. ചൈന ചന്തയായി പല അങ്ങാടികളും മാറിയിരിക്കുന്നു. വൈകാതെ ഇന്ത്യതന്നെ ചൈന ചന്തയായി അധപതിക്കാനാണ് പോകുന്നത്. കച്ചവടത്തിന് ഇന്ത്യയില്&#x200d; വന്നവര്&#x200d; രാജ്യം ഭരിക്കുന്ന അവസ്ഥ മുമ്പുണ്ടായി, നാം അവരെ അതിജയിച്ചു. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് കഴിയുമ്പോള്&#x200d; തെരഞ്ഞെടുക്കപ്പെട്ടുവന്ന ഭരണാധകാരികള്&#x200d; വിദേശ ശക്തികള്&#x200d;ക്കും മറ്റു രാജ്യങ്ങള്&#x200d;ക്കും രാജ്യത്തെ തന്നെ കാല്&#x200d;കല്&#x200d; വെച്ചുകൊടുക്കുന്ന ദയനീയ ചിത്രമാണ് കാണാനാവുന്നത്. ഇങ്ങിനെ പോയാല്&#x200d; ജലാശയങ്ങളിലെ കരിയില കണക്കെ ഭരണാധികാരികള്&#x200d; കസേരകളിലെ വെറും ഇരുത്തക്കാരും നടത്തിപ്പുകാര്&#x200d; മറ്റു രാജ്യക്കാരുമാകും. അതിനു വഴിയൊരുക്കണമൊ എന്നായിരിക്കണം ചിന്ത.<br>
ഇന്ത്യക്ക് തീരുവരഹിത ഇറക്കുമതി വളരെ നിര്&#x200d;ണായമാവും. കൃഷി, നിര്&#x200d;മാണ മേഖലകളിലെ ഉത്പാദകര്&#x200d; ഗൗരവമേറിയ പ്രശ്‌നങ്ങളെയാണ് ഇപ്പോള്&#x200d;തന്നെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇറക്കുമതി ഇനിയും കുതിച്ചുയര്&#x200d;ന്നാല്&#x200d; അവകളോടു മത്സരിക്കാന്&#x200d; ആഭ്യന്തര ഉത്പന്നങ്ങള്&#x200d;ക്ക് കഴിയാത്ത അവസ്ഥ കനപ്പെടുകയും ചെയ്താല്&#x200d; രാജ്യത്തിന് വിശിഷ്യാ കാര്&#x200d;ഷിക മേഖലക്കു സംഭവിക്കുന്ന നാശം വരച്ചുകാണിക്കാനാവാത്ത അത്രയും ആഴമേറിയതായിരിക്കും. 2004-05 വര്&#x200d;ഷത്തില്&#x200d; ചൈനീസ് വസ്തുക്കളുടെ ഇറക്കുമതി 700 കോടി ഡോളറിന്റെതായിരുന്നു. 2017-18 വര്&#x200d;ഷത്തിലേത് 7600 കോടി ഡോളറിന്റെതായി പെരുകി. ആസിയാന്&#x200d; രാജ്യങ്ങളുമായി ഇന്ത്യ വ്യാപാര കരാറില്&#x200d; ഒപ്പുവച്ച ശേഷം ഇറക്കുമതിയില്&#x200d; വന്&#x200d; വര്&#x200d;ധന രേഖപ്പെടുത്തിയ ഒരു ഇനം കുരുമുളകാണ്. 2010-11 കാലത്ത് 4800 കോടി ഡോളറിന്റെ കുരുമുളക് ഇറക്കുമതി ചെയ്തുവെങ്കില്&#x200d; 2015-16 വര്&#x200d;ഷത്തിലത് 19800 കോടി ഡോളറിന്റെതായി ഇയര്&#x200d;ന്നപ്പോള്&#x200d; ആഭ്യന്തര വില 730 രൂപയില്&#x200d;നിന്നും 300 രൂപയിലേക്ക് കൂപ്പുകുത്തി. ആസിയാനും കൊറിയയും ജപ്പാനുമായി ഇന്ത്യ മറ്റൊരു കരാറിലും ഒപ്പുവച്ചിരുന്നു. ഇന്ത്യ ശ്രീലങ്ക കാരാര്&#x200d; വേറെയും ഒന്നുണ്ട്. ഇത്രയും കരാറുകള്&#x200d; വരുത്തിവച്ച വിനകളുടെ ചെറുചിത്രമാണിവ.<br>
വിലയ പ്രതിസന്ധികള്&#x200d; ഉണ്ടായിട്ടും പിടിച്ചുനിന്ന ഒരു തലമാണ് ക്ഷീരമേഖല. ആര്&#x200d;.സി.ഇ.പി കരാറു കാരണം ക്ഷീര മേഖലയേയും തകര്&#x200d;ക്കും. ലോകത്ത് ഏറ്റവും കൂടുതല്&#x200d; പാലുത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. പാലിന്റെ ആഭ്യന്തര വില രാജ്യാന്തര വിലയേക്കാള്&#x200d; കൂടുതലുമാണ്. എന്നിട്ടും 2000 മുതല്&#x200d; പാലുത്പന്നങ്ങള്&#x200d; കയറ്റി അയക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന പ്രത്യേകതയും നമുക്കുണ്ട.് വിലകുറച്ച് പാലും പാലുത്പന്നങ്ങളും ഓസ്‌ട്രേലിയയില്&#x200d;നിന്നും ന്യൂസിലാന്റില്&#x200d;നിന്നും ഇന്ത്യയിലേക്കു കുത്തിയൊഴുകും. അതു വഴി രാജ്യത്തിന്റെ ക്ഷീരമേഖലയും തകരും. ക്ഷീര മേഖലയില്&#x200d;  നമ്മുടെ കുത്തക തകര്&#x200d;ക്കാനുള്ള ശ്രമത്തിലാണെന്ന് ചുരുക്കം. രാജ്യത്തെ പതിനഞ്ച് കോടിയിലധികം കുടുംബങ്ങള്&#x200d; ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. കേരളത്തില്&#x200d; പത്തു ലക്ഷത്തോളം കുടുംബങ്ങളുണ്ടെന്ന് ഭരണാധികാരികള്&#x200d; ഓര്&#x200d;ക്കുന്നത് നന്ന്.<br>
ആഗോള വ്യാപാര കരാറില്&#x200d; നിന്നോ രാജ്യം ഒപ്പുവച്ച അനുബന്ധകരാറുകളില്&#x200d; നിന്നോ ഒറ്റയടിക്ക് പിന്&#x200d;മാറാനാവില്ലെന്നത് വസ്തുതയാണ്. എന്നാല്&#x200d; ആഭ്യന്തര ഉത്പന്നങ്ങള്&#x200d;ക്ക് സംരക്ഷണം ലഭിക്കാന്&#x200d; ആവശ്യമായ ശ്രമങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; നിര്&#x200d;വഹിക്കണം. കരാറനുസരിച്ചതന്നെ ഒരു വര്&#x200d;ഷം മുന്&#x200d;കൂട്ടിയുള്ള നോട്ടീസു നല്&#x200d;കി രാജ്യാന്തര വേദികളില്&#x200d; ചര്&#x200d;ച്ച ചെയ്യാനുള്ള വ്യവസ്ഥകളുണ്ട്. വന്&#x200d;കിട രാജ്യങ്ങള്&#x200d; അവരുടെ കാര്&#x200d;ഷികോത്പന്നങ്ങള്&#x200d;ക്ക് വമ്പന്&#x200d; സബ്‌സിഡികള്&#x200d; നല്&#x200d;കി സംരക്ഷിച്ച രീതികളും സുവ്യക്തമാണ്. സര്&#x200d;ക്കാര്&#x200d; അത്തരം ശ്രമങ്ങളൊന്നും നടത്തുന്നില്ല എന്നത് വളരെ ഖേദകരമാണ്. <br>
പുതിയ ആര്&#x200d;.സി.ഇ.പി കരാറിനെതിരായി മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത പ്രതിഷേധങ്ങള്&#x200d; രാജ്യവ്യാപകമായി നടന്നുവരികയാണ്. അതു ഉള്&#x200d;കൊണ്ട് സഹായിക്കാന്&#x200d; രാജ്യത്തെ രക്ഷിക്കാനുള്ള മുന്നൊരുക്കങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; ചെയ്യുമെന്നാണ് പ്രതീക്ഷ. കരാറില്&#x200d;നിന്നും പിന്&#x200d;മാറണമെന്ന രാജ്യത്തെ ജനങ്ങളുടെ പ്രത്യേകിച്ച് കര്&#x200d;ഷകരുടെ വികാരം അംഗീകരിക്കാന്&#x200d; തയ്യാറാവുന്നില്ലെങ്കില്&#x200d; കാര്&#x200d;ഷികോത്പന്നങ്ങള്&#x200d;ക്ക് സംരക്ഷണം നല്&#x200d;കാനെങ്കിലും തയ്യാറാവണം ഇത്തരം കരാറുകളില്&#x200d; ഏര്&#x200d;പെടുന്നതിന് മുമ്പ് സാമൂഹ്യ സാമ്പത്തിക കാര്&#x200d;ഷിക പാരിസ്ഥിതിക മേഖലകളില്&#x200d; വരാവുന്ന ഗുണദോശങ്ങളെ സംബന്ധിച്ച സാമൂഹ്യ ആഘാത പഠനം നടത്താന്&#x200d; തയ്യാറാവണം. കൃഷി ഒരു സംസ്ഥാന വിഷയമാണ്. സംസ്ഥാനങ്ങളോടും കര്&#x200d;ഷക സംഘടനകളോടും കരാര്&#x200d; ഒപ്പിടുന്നതിന്മുമ്പ് ചര്&#x200d;ച്ച ചെയ്യാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയാറാവണം.<br>
കേരള സര്&#x200d;ക്കാറും പൂരം കാണുന്ന മട്ടില്&#x200d; നോക്കി നില്&#x200d;ക്കുകയോ വെറും ചര്&#x200d;ച്ചചെയ്തു സമയം കളയുകയോ ചെയ്യുകയല്ല വേണ്ടത്. കരാര്&#x200d; നടപ്പിലായാല്&#x200d; കേരളത്തില്&#x200d; അനുഭവിക്കേണ്ടിവരുന്ന ഭവിശ്യത്ത് മനസ്സിലാക്കി എങ്ങിനെ സംരക്ഷിക്കാനാവും എന്ന് പരിശോധിക്കുകയും വേണ്ട നടപടികള്&#x200d; സ്വീകരിക്കുകയും വേണം. ഇടതു സര്&#x200d;ക്കാര്&#x200d; കടുത്ത അവഗണനയാണ് കാര്&#x200d;ഷിക മേഖലയോടു കാണിച്ചത് എന്നത് വലിയ വസ്തുതയാണ്. ലഭിച്ചിരുന്ന സൗകര്യങ്ങള്&#x200d; പോലും നിര്&#x200d;ത്തലാക്കിയ അവസ്ഥയുണ്ട്. പുതിയ സാഹചര്യത്തിലെങ്കിലും കര്&#x200d;ഷകരെ സഹായിക്കാനും അവരുടെ വരുമാനം വര്&#x200d;ധിപ്പിക്കാനും സര്&#x200d;ക്കാര്&#x200d; തയ്യാറാവണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-268.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം ഭരണത്തില്&#x200d;  രക്ഷപ്പെടുന്ന പ്രതികള്&#x200d;</title>
		<link>https://www.chandrikadaily.com/article-267.html</link>
					<comments>https://www.chandrikadaily.com/article-267.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 30 Oct 2019 18:38:22 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143282</guid>

					<description><![CDATA[കെ.പി ജലീല്&#x200d; സ്ത്രീപീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന് പറഞ്ഞ മുന്&#x200d;മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവം ഇപ്പോള്&#x200d; അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. സി.പി.എം ഭരിക്കുമ്പോള്&#x200d; സ്ത്രീ പീഡകരോടുള്ള സര്&#x200d;ക്കാര്&#x200d; നിലപാടിന്റെ വ്യക്തമായ സൂചകമാണ് പാലക്കാട് വാളയാര്&#x200d; അട്ടപ്പള്ളത്തെ പ്രായപൂര്&#x200d;ത്തിയാകാത്ത രണ്ടു പട്ടിക ജാതി പെണ്&#x200d;കുട്ടികളുടെ മരണത്തിന്റെ കാര്യത്തില്&#x200d; ഒക്ടോബര്&#x200d; 25ന് പാലക്കാട് പോക്‌സോ കോടതിയുടെ വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് നടത്തിയെന്നത് ശരിതന്നെ. പക്ഷേ അവര്&#x200d;ക്ക് അര്&#x200d;ഹമായ ശിക്ഷ വാങ്ങികൊടുക്കുന്നതില്&#x200d; ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; വഞ്ചനാപരവും കുറ്റകരവുമായ നിലപാടാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കെ.പി ജലീല്&#x200d;</p>



<p>സ്ത്രീപീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന് പറഞ്ഞ മുന്&#x200d;മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവം ഇപ്പോള്&#x200d; അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. സി.പി.എം ഭരിക്കുമ്പോള്&#x200d; സ്ത്രീ പീഡകരോടുള്ള സര്&#x200d;ക്കാര്&#x200d; നിലപാടിന്റെ വ്യക്തമായ സൂചകമാണ് പാലക്കാട് വാളയാര്&#x200d; അട്ടപ്പള്ളത്തെ പ്രായപൂര്&#x200d;ത്തിയാകാത്ത രണ്ടു പട്ടിക ജാതി പെണ്&#x200d;കുട്ടികളുടെ മരണത്തിന്റെ കാര്യത്തില്&#x200d; ഒക്ടോബര്&#x200d; 25ന് പാലക്കാട് പോക്‌സോ കോടതിയുടെ വിധിയിലൂടെ സംഭവിച്ചിരിക്കുന്നത്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് നടത്തിയെന്നത് ശരിതന്നെ. പക്ഷേ അവര്&#x200d;ക്ക് അര്&#x200d;ഹമായ ശിക്ഷ വാങ്ങികൊടുക്കുന്നതില്&#x200d; ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; വഞ്ചനാപരവും കുറ്റകരവുമായ നിലപാടാണ് സ്വീകരിച്ചതെന്ന് കേസിന്റെ നാള്&#x200d;വഴികളോരോന്നും പരിശോധിക്കുമ്പോള്&#x200d; വ്യക്തമാകും.<br>
2017 ജനുവരി 13നാണ് പാലക്കാട്-തമിഴ്‌നാട് അതിര്&#x200d;ത്തിയായ വാളയാര്&#x200d; അട്ടപ്പള്ളത്തെ ശെല്&#x200d;വപുരം കോളനിയില്&#x200d; പതിമൂന്ന് വയസ്സുള്ള പെണ്&#x200d;കുട്ടി ദുരൂഹ സാഹചര്യത്തില്&#x200d; മരണമടയുന്നത്. കുട്ടിയുടേത് തൂങ്ങി മരണമാണെന്നാണ് ഇളയകുട്ടിയും മാതാപിതാക്കളും ധരിച്ചത്. എന്നാല്&#x200d; പതിമൂന്നുകാരി തൂങ്ങിമരിച്ചത് എന്തുകൊണ്ടാണെന്ന് ഏതാണ്ടെല്ലാവര്&#x200d;ക്കും അറിയാമായിരുന്നുവെന്ന വിധത്തിലായിരുന്നു അതുവരെയുള്ള സംഭവങ്ങള്&#x200d;. മാതാവിന്റെ ഉടമസ്ഥതയിലുള്ള 200 ചതുരശ്രയടിമാത്രം വിസ്തീര്&#x200d;ണമുള്ള ഷീറ്റ് മേഞ്ഞതും അതുകൊണ്ടുതന്നെ മറച്ചതുമായി കുടിലിലാണ് എട്ടടി ഉയരമുള്ള കഴുക്കോലില്&#x200d; മൃതദേഹം തൂങ്ങിനില്&#x200d;ക്കുന്നതായി കണ്ടത്. ഇത് ആദ്യംകണ്ടത് ഇളസഹോദരിയായിരുന്നു. അവള്&#x200d; ഇക്കാര്യം അമ്മയെ അറിയിക്കുകയായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെയായിരുന്നുസംഭവം. എന്നാല്&#x200d; ഈസമയം രണ്ടുപേര്&#x200d; മുഖം തോര്&#x200d;ത്ത് കൊണ്ട് മറച്ച് കുടിലില്&#x200d;നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെന്ന കുട്ടിയുടെ വെളിപ്പെടുത്തലാണ് സ്ഥിരമായി അവിടെ എത്താറുള്ള ബന്ധുക്കളായ പ്രതികളിലേക്ക് സംശയത്തിന്റെ മുന നീളാന്&#x200d; ഇടയാക്കിയത്. മാതാവിന്റെ സഹോദരിമാര്&#x200d;ക്കും സഹോദരിയുടെതന്നെ കുട്ടികള്&#x200d;ക്കും നേരെ മുമ്പും ലൈംഗിക പീഡനം നടന്നതാണ് സംശയത്തിന് കാരണം.<br>
മുഖ്യമായും മാതാവിന്റെ പിതൃസഹോദരന്റെ പുത്രന്മാരായ വലിയ മധുവും ചെറിയ മധുവുമായിരുന്നു ഇവരെന്നാണ് നിഗമനം. ഇവര്&#x200d;ക്കുപുറമെ അടുത്തുള്ള വ്യവസായ ശാലകളില്&#x200d; ജോലിചെയ്യുന്ന യുവാക്കളും സ്ഥിരമായി ഇവിടെ എത്താറുണ്ടായിരുന്നുവെന്ന് മാതാവ് പൊലീസിന് മൊഴി നല്&#x200d;കി. ആദ്യ കുട്ടിയുടെ മരണം നടന്ന് പൊലീസ് മധുവിനെയും മറ്റും വാളയാര്&#x200d; പൊലീസ്‌സ്റ്റേഷനിലേക്ക ്‌വിളിപ്പിച്ചെങ്കിലും അവരെ പ്രതിചേര്&#x200d;ക്കുന്നതിനോ ചോദ്യംചെയ്യുന്നതിന് പോലുമോ പൊലീസ് തയ്യാറായില്ല. പ്രതികള്&#x200d;ക്ക് സി.പി.എമ്മുമായി ഉണ്ടായിരുന്ന അടുപ്പമായിരുന്നു കാരണം. വാളയാര്&#x200d; സ്റ്റേഷനില്&#x200d;നിന്ന് വൈകീട്ട് ഏഴുമണിയോടെ പ്രതികളെ വിട്ടയക്കുന്നതിന് ഇടയാക്കിയത് സ്ഥലത്തെ ലോക്കല്&#x200d; കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. അവര്&#x200d; പ്രതികളെ അറസ്റ്റുചെയ്യുന്നതിനെതിരെ പൊലീസില്&#x200d; കടുത്ത സമ്മര്&#x200d;ദമാണ് ചെലുത്തിയത്. <br>
ഇതിനെതുടര്&#x200d;ന്ന് പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട് ചോദിച്ചെത്തിയ മാതാവിനോട് പോലും പൊലീസ് മര്യാദപൂര്&#x200d;വം പെരുമാറിയില്ല. റിപ്പോര്&#x200d;ട്ടില്&#x200d; ലൈംഗിക പീഡനം നടന്നതായി പൊലീസ് സര്&#x200d;ജന്&#x200d; രേഖപ്പെടുത്തിയതാണ് പൊലീസിനെയും സി.പി.എമ്മിനെയും പ്രതികളെയും വെട്ടിലാക്കിയത്. കുട്ടിയുടെ ഗുദഭാഗത്ത് പരിക്കുള്ളതായാണ് പോസ്റ്റ്മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ട്. ഇതിന് കാരണം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടന്നിരുന്നുവെന്നതാണെന്നാണ് പൊലീസിന്റെയും സര്&#x200d;ജന്റെയും നിഗമനം. തൂങ്ങിമരിക്കാനുള്ള സാധ്യതയും സര്&#x200d;ജന്&#x200d; തള്ളിക്കളഞ്ഞു. എന്നിട്ടും ഇക്കാര്യം പൊലീസ് കുറ്റപത്രത്തില്&#x200d; ഉള്&#x200d;പെടുത്തിയതല്ലാതെ ഇതാണ് മരണ കാരണമെന്ന് രേഖപ്പെടുത്താന്&#x200d; മടിച്ചു. സാധാരണഗതിയില്&#x200d; 15 വയസ്സില്&#x200d; താഴെയുള്ള കുട്ടികള്&#x200d; ആത്മഹത്യ ചെയ്യാറില്ലെന്നാണ് മന:ശാസ്ത്ര-കുറ്റകൃത്യപഠനങ്ങള്&#x200d; പറയുന്നത്. <br>
പല തവണ സഹോദരിയെ ഉപദ്രവിക്കുന്നത് കണ്ടതായി രണ്ടാമത്തെ കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നുവെന്ന് പൊലീസ്തന്നെ മാതാവിന്റെ മൊഴിയായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്&#x200d; അക്കാര്യം സ്ഥിരീകരിക്കുന്നതിന് പൊലീസിന് കോടതിയില്&#x200d; കഴിഞ്ഞില്ല. മൂത്ത കുട്ടിയെ പല തവണ പ്രതികള്&#x200d; ഉപദ്രവിക്കുന്നത് പിതാവുതന്നെയും കണ്ടതായി പൊലീസിന്റെ രേഖയിലുണ്ടെങ്കിലും അതും പ്രതികള്&#x200d;ക്ക് ശിക്ഷ കിട്ടാനുള്ള തെളിവായില്ല. ഈ പിതാവ് അമ്മയുടെ രണ്ടാം ഭര്&#x200d;ത്താവാണ്. ഇയാള്&#x200d; പ്രത്യേകിച്ച് ജോലിക്കൊന്നും പോകാതിരുന്നിട്ടും പലപ്പോഴും വീട്ടിലുണ്ടായിരുന്നില്ല എന്നത് ദുരൂഹതയായി നിലനില്&#x200d;ക്കുന്നു. <br>
ഒന്&#x200d;പതു വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ അന്ത്യം സംഭവിക്കുന്നത് ആദ്യ സംഭവത്തിന്‌ശേഷം 54 ാം ദിവസമാണ്. അതായത് മാര്&#x200d;ച്ച് നാലാംതീയതി. പൊലീസ് കാണിച്ച അനാസ്ഥയാണ് രണ്ടാമത്തെ പിഞ്ചുജീവനും നഷ്ടപ്പെടാനിടയാക്കിയത്. കുട്ടികള്&#x200d; രണ്ടുപേരും അര കിലോമീറ്റര്&#x200d; അകലെയുള്ള പ്രതികളുടെ വീട്ടില്&#x200d; പതിവായി കളിക്കാന്&#x200d; പോകുമായിരുന്നുവെന്ന് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളില്&#x200d; രണ്ടുപേര്&#x200d; മിക്കപ്പോഴും കാലികളെ മേച്ച് വീടിന്റെ പരിസരത്തൊക്കെ കാണും. കുട്ടികള്&#x200d; തങ്ങളുടെ സൗകര്യത്തിന് കിട്ടുമെന്ന് വന്നതോടെ അവരെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. ഇടുക്കി സ്വദേശിയും ചേര്&#x200d;ത്തല സ്വദേശിയുമാണ് മറ്റു രണ്ടുപ്രതികള്&#x200d;. മൊത്തം അഞ്ചുപേര്&#x200d; സ്ഥിരമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പൊലീസ് തന്നെ പറയുന്നത്. അതും പിന്&#x200d;ദ്വാരത്തിലൂടെയായിരുന്നു അതിക്രമം അധികവും. ഇതാണ് കുട്ടികള്&#x200d;ക്ക് ഇവിടെ പരിക്കേല്&#x200d;ക്കാനിടയാക്കിയത്. എന്നാല്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തില്&#x200d; ഇതിനെ വൈറസ് അണുബാധയായി വ്യാഖ്യാനിക്കാനും കുട്ടികളുടെ സ്വേച്ഛയാലാണ് സംഭവം നടന്നതെന്ന് വരുത്താനുമാണ് ശ്രമിച്ചത്. സംഭവം നടന്ന് ആറാം ദിവസമാണ് മാധ്യമങ്ങളിലും മറ്റും ഒച്ചപ്പാടായതോടെ പ്രതികളെ അറസ്റ്റ് ചെയ്യാന്&#x200d; പൊലീസ് തയ്യാറായത്. പാലക്കാട് നര്&#x200d;ക്കോട്ടിക് സെല്&#x200d; ഡിവൈ. എസ്.പി എ.ജെ സോജനായിരുന്നു അന്വേഷണച്ചുമതല. സാമാന്യം സ്വീകാര്യനായ ഉദ്യോഗസ്ഥനായിരുന്നിട്ടും സി.പി.എമ്മിന്റെ സമ്മര്&#x200d;ദവും സ്വാധീനവും മൂലമാണ് പ്രതികളെ രക്ഷപ്പെടുത്താന്&#x200d; സി.പി.എമ്മിന് കഴിഞ്ഞത്. പാലക്കാട്ടെ മുന്&#x200d; എം.പിയുടെ ഭാര്യാസഹോദരനും ഡി.വൈ.എഫ്.ഐ നേതാവുമായ വ്യക്തിയുമായി പ്രതികളിലൊരാളായ മധു നില്&#x200d;ക്കുന്ന ചിത്രം ഇതിനകം തന്നെ വെളിച്ചത്തുവന്നതാണ്. ഇവരുടെ പാര്&#x200d;ട്ടിയും സര്&#x200d;ക്കാരുമായുള്ള ബന്ധമാണ് സത്യത്തില്&#x200d; കോടതിയില്&#x200d; മതിയായ തെളിവ് എത്തിക്കുന്നതില്&#x200d; നിന്ന ്തടഞ്ഞത്. <br>
25ന് പാലക്കാട് ജില്ലാ പോക്‌സോ കോടതി വിധി പുറപ്പെടുവിച്ചത്‌പോലും മാതാവ് അറിഞ്ഞത് അന്നു വൈകീട്ട് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; മാതാവിനെ അവരുടെ ഇപ്പോഴുള്ള വീട്ടില്&#x200d; സന്ദര്&#x200d;ശിച്ച് പ്രതികരണം തേടിയപ്പോഴാണ്. പ്രതികളുടെ അഭിഭാഷകനും പ്രോസിക്യൂഷനും തമ്മില്&#x200d; അഭേദ്യമായ ബന്ധം ഉണ്ടായതായാണ് കോടതിയുടെ നിഗമനത്തില്&#x200d;തന്നെ ഉള്ളത്. സി.പി.എം അനുഭാവിയായ രാജേഷ് ആയിരുന്നു പ്രതിഭാഗം അഭിഭാഷകന്&#x200d;. ഇയാളെ തന്നെയാണ് 2019 മാര്&#x200d;ച്ച് പത്തിന് പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതിയുടെ അധ്യക്ഷനായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് തെരഞ്ഞെടുത്ത് നിയമിച്ചത്. സാധാരണഗതിയില്&#x200d; ഇത്തരം നിയമനങ്ങള്&#x200d; അര്&#x200d;ധജുഡീഷ്യല്&#x200d; പദവിയുള്ളതിനാല്&#x200d; തര്&#x200d;ക്കങ്ങളോ വിവാദങ്ങളോ ഇല്ലാത്തവരെയും പരമാവധികാലം കുട്ടികളുടെ ക്ഷേമരംഗത്ത് പ്രവര്&#x200d;ത്തിച്ചവരെയുമാണ് നിയമിക്കാറുള്ളത്. എന്നാല്&#x200d; ഇവിടെ ആ മാനദണ്ഡങ്ങളെല്ലാം സര്&#x200d;ക്കാരും സി.പി.എം ജില്ലാ നേതൃത്വവും ചേര്&#x200d;ന്ന് നഗ്നമായി ലംഘിക്കുകയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇദ്ദേഹം ഈ നിയമനശേഷവും പ്രതികള്&#x200d;ക്കുവേണ്ടി വക്കാലത്ത് നടത്തിയിരുന്നതായും ഒരുതവണ പ്രതിഭാഗം അഭിഭാഷകനെ കാണാഞ്ഞ് കോടതി ആരാഞ്ഞപ്പോഴാണ് അദ്ദേഹത്തിന് ശിശുക്ഷേമ സമിതി അധ്യക്ഷനെന്ന നിലക്ക് വരാന്&#x200d;കഴിയില്ലെന്ന് കോടതിയെ ജൂനിയര്&#x200d; അഭിഭാഷകനായ രഞ്ജിത് അറിയിച്ചതും. കേസില്&#x200d; പ്രോസിക്യൂട്ടറെ സര്&#x200d;ക്കാര്&#x200d; ഒരുതവണ മാറ്റുകയും ചെയ്തിരുന്നു. ഇദ്ദേഹമാണ് കുട്ടികളുടെ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക പീഡനം നടന്നുവെന്ന് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിന് ഇരകളുടെ മാതാവുമായി ബന്ധപ്പെടുന്നതിന് വൈമസ്യം ഉണ്ടായിരുന്നതായും വ്യക്തമാണ്. ലതജയാജാണ് നിലവിലെ പ്രോസിക്യൂട്ടര്&#x200d;. പ്രോസിക്യൂഷനെതിരെയും പൊലീസിനെതിരെയും അരിവാള്&#x200d; പാര്&#x200d;ട്ടിക്കാര്&#x200d;ക്കെതിരെയും താന്&#x200d; പറഞ്ഞ കാര്യങ്ങള്&#x200d; പൊലീസ് രേഖപ്പെടുത്തിയിരുന്നെങ്കില്&#x200d; പ്രതികള്&#x200d; രക്ഷപ്പെടില്ലായിരുന്നുവെന്നാണ് ഇപ്പോള്&#x200d; മാതാവ് പറയുന്നത്.<br>
കേസില്&#x200d; ഇനി വേണ്ടത് കുറ്റമറ്റുള്ള പുനരന്വേഷണമാണ്. അതിന് വേണ്ടത് പഴുതടച്ചുള്ള തെളിവുശേഖരണമാണ്. കുട്ടികള്&#x200d; തൂങ്ങിമരിച്ചതെന്ന് പറയുന്ന കൂര ഇപ്പോഴും അതേപടി സൂക്ഷിച്ചിട്ടുണ്ടെന്നത് വലിയ സഹായകരമാണ്. പക്ഷേ കുട്ടികളുടെയും പ്രതികളുടെയും വസ്ത്രങ്ങള്&#x200d; ഇല്ലാത്തതും സാക്ഷികളെ പൊലീസ് തന്നെയാണ് ഹാജരാക്കിയെന്നതും വലിയ വെല്ലുവിളി തന്നെയാണ്. കേസ് പ്രത്യേക സംഘത്തിന് വിടുമെന്ന് സര്&#x200d;ക്കാര്&#x200d; പറയുന്നുണ്ടെങ്കിലും അപ്പീലിനാണ് സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; അപേക്ഷ നല്&#x200d;കിയിട്ടുള്ളത്. പ്രതികളെ രക്ഷിക്കാന്&#x200d; സി.പി.എം ഇനിയും ശ്രമിക്കുമെന്നതിന്റെ തെളിവാണ് സര്&#x200d;ക്കാരും സി.പി.എമ്മും വിഷയത്തില്&#x200d; കാണിക്കുന്ന കുറ്റകരമായ മൗനം. സാക്ഷികളെ പൊലീസ് തന്നെയാണ് സംഘടിപ്പിച്ചതെന്നതും ഇപ്പോഴും സംഭവം നടന്ന സ്ഥലം സി.പി.എമ്മിന്റെ കോട്ടയാണെന്നതും പഞ്ചായത്ത് ഭരണം അവര്&#x200d;ക്കാണെന്നതുമൊക്കെ പുതിയ അന്വേഷണം എത്രകണ്ട് ഫലപ്രദമാകുമെന്ന് സംശയം ജനിപ്പിക്കുന്നുണ്ട്. എങ്കിലും സി.ബി.ഐ വരികയാണെങ്കില്&#x200d; പ്രതികള്&#x200d; തീര്&#x200d;ച്ചയായും കുടുങ്ങുമെന്നുതന്നെയാണ് പലരുടെയും ആത്മവിശ്വാസം. <br>
ഇന്നലെയാണ് 45 പേജുകളും 28 സാക്ഷികളുമുള്ള കേസിന്റെ വിധി പ്രസ്താവം പുറത്തുവന്നത്. ഇതില്&#x200d; പോക്‌സോ കേസിലെ വിവിധ വകുപ്പുകളും കൊലപാതക്കുറ്റവും പ്രതികള്&#x200d;ക്കെതിരെ ചുമത്താനാകില്ലെന്നും തെളിവുകള്&#x200d; ഹാജരാക്കാന്&#x200d; പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നുമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. യഥാര്&#x200d;ത്ഥത്തില്&#x200d; കശ്മീരിലും ബീഹാറിലും ഡല്&#x200d;ഹിയിലും ഒക്കെ നടന്നതുമാതിരിയുള്ള ക്രൂരമായ ലൈംഗികക്കൊല നടന്നിട്ടും ഇടതുപക്ഷമെന്ന് അഹങ്കരിക്കുന്നവര്&#x200d; വാളയാര്&#x200d; വിഷയത്തില്&#x200d; കാണിച്ച കൊടിയ അനാസ്ഥയും ഇടപെടലും കേരളത്തിന്റെ മനസ്സാക്ഷിയെതന്നെയാണ് എന്നെന്നേക്കുമായി ചോദ്യം ചെയ്തിരിക്കുന്നതെന്ന ്പറയാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-267.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണകൂടത്തിന്റെ ആസൂത്രിത കൊലപാതകങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/article-266.html</link>
					<comments>https://www.chandrikadaily.com/article-266.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 29 Oct 2019 18:42:58 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[VT Balaram]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142905</guid>

					<description><![CDATA[വി.ടി ബല്&#x200d;റാം കമ്മ്യൂണിസം, മാര്&#x200d;ക്‌സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, ഹോ ചിമിനിസം, കിം ജോങ് ഉന്നിസം, വിജയനിസം തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടതും അപഹാസ്യവുമായ ഒരു വികല പ്രത്യയശാസ്ത്രത്തിന്റെ പലവിധ വകഭേദങ്ങളാണ്. പ്രത്യയശാസ്ത്രത്തോട് ആത്മാര്&#x200d;ത്ഥതയുള്ള പാവത്തുങ്ങള്&#x200d; സ്വപ്‌നം കണ്ട ഉട്ടോപ്യ യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; വേണ്ടി നാടന്&#x200d; റൈഫിളും പേനാക്കത്തിയുമായി കാട് കയറി അരിക്കും പഞ്ചസാരക്കും വേണ്ടി തിരിച്ചിറങ്ങുന്നു. പ്രത്യയശാസ്ത്രം ഒരു മറ മാത്രമായ കപടന്മാര്&#x200d; പത്തിരുപത് ഉപദേശികളേയും ചുറ്റില്&#x200d;വച്ച് 30 കാറുകളുടെ അകമ്പടിയോടെ ഊരുചുറ്റി നാട് ഭരിക്കുന്നു, പനി വന്നാല്&#x200d; അമേരിക്കയിലേക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>വി.ടി ബല്&#x200d;റാം</p>



<p>കമ്മ്യൂണിസം, മാര്&#x200d;ക്‌സിസം, ലെനിനിസം, സ്റ്റാലിനിസം, മാവോയിസം, ഹോ ചിമിനിസം, കിം ജോങ് ഉന്നിസം, വിജയനിസം തുടങ്ങിയവയെല്ലാം കാലഹരണപ്പെട്ടതും അപഹാസ്യവുമായ ഒരു വികല പ്രത്യയശാസ്ത്രത്തിന്റെ പലവിധ വകഭേദങ്ങളാണ്. പ്രത്യയശാസ്ത്രത്തോട് ആത്മാര്&#x200d;ത്ഥതയുള്ള പാവത്തുങ്ങള്&#x200d; സ്വപ്‌നം കണ്ട ഉട്ടോപ്യ യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; വേണ്ടി നാടന്&#x200d; റൈഫിളും പേനാക്കത്തിയുമായി കാട് കയറി അരിക്കും പഞ്ചസാരക്കും വേണ്ടി തിരിച്ചിറങ്ങുന്നു. പ്രത്യയശാസ്ത്രം ഒരു മറ മാത്രമായ കപടന്മാര്&#x200d; പത്തിരുപത് ഉപദേശികളേയും ചുറ്റില്&#x200d;വച്ച് 30 കാറുകളുടെ അകമ്പടിയോടെ ഊരുചുറ്റി നാട് ഭരിക്കുന്നു, പനി വന്നാല്&#x200d; അമേരിക്കയിലേക്ക് ചികിത്സക്ക് പോകുന്നു.<br>
അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് വകഭേദങ്ങളില്&#x200d; ഏതിലായാലും കണ്ണടച്ചു വിശ്വസിക്കുന്ന അല്&#x200d;പ്പബുദ്ധികള്&#x200d; സഹതാപം മാത്രമാണ് അര്&#x200d;ഹിക്കുന്നത്. അവരെ വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കി വെടിവെച്ചു കൊല്ലാന്&#x200d; സ്റ്റേറ്റിന് ഒരധികാരവുമില്ല. കേരളത്തിലെ പിണറായി വിജയന്&#x200d; ലോക്‌നാഥ് ബെഹ്‌റ സര്&#x200d;ക്കാര്&#x200d; ഇപ്പോള്&#x200d; നടത്തിക്കൊണ്ടിരിക്കുന്നത് നരനായാട്ടാണ്, ഭരണകൂട ഭീകരതയാണ്, മനുഷ്യാവകാശ ലംഘനമാണ്, അമിതാധികാര പ്രമത്തതയാണ്, ഒറ്റവാക്കില്&#x200d; പറഞ്ഞാല്&#x200d; ക്രൂരതയാണ്.<br>
അടിയന്തരാവസ്ഥക്കാലത്ത് ജയിലില്&#x200d; കിടന്നയാളാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. അക്കാലത്ത് താന്&#x200d; നേരിട്ട പീഡനങ്ങളേക്കുറിച്ച് വിശദീകരിക്കാന്&#x200d; ചോര പുരണ്ട വസ്ത്രങ്ങളുയര്&#x200d;ത്തിക്കാട്ടി അദ്ദേഹം പിന്നീട് നിയമസഭക്കകത്ത് നടത്തിയ പ്രസംഗത്തേക്കുറിച്ച് ഇന്നും ആരാധകര്&#x200d; പാടിപ്പുകഴ്ത്താറുണ്ട്. നക്‌സലൈറ്റ് അനുഭാവിയായതിനാല്&#x200d; കൊല്ലപ്പെട്ടെന്ന് സംശയിക്കപ്പെടുന്ന രാജന്റെ പിതാവിന്റെ ദൈന്യം ഇവിടുത്തെ രാഷ്ട്രീയ ഇടതുപക്ഷം അവരുടെ വൈകാരിക മൂലധനമായി ഇപ്പോഴും ഉപയോഗപ്പെടുത്തുന്നുമുണ്ട്. സാധാരണഗതിയില്&#x200d; ഏതെങ്കിലും തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്&#x200d;ക്ക് പിന്നീട് അവസരം കിട്ടിയാല്&#x200d; അത്തരം ചുറ്റുപാടുകളെ ഗുണപരമായി മാറ്റിത്തീര്&#x200d;ക്കാനാണ് വ്യക്തിപരമായും രാഷ്ട്രീയപരമായും ശ്രമിക്കേണ്ടത്. എന്നാല്&#x200d; ഇവിടെ പിണറായി വിജയന്റെ സോ കോള്&#x200d;ഡ് സമരാത്മക ഭൂതകാലം ഇന്ന് കേരളത്തിന് ഒരു ഭാരമായി മാറിയിരിക്കുകയാണ്. കാരണം, പതിറ്റാണ്ടുകള്&#x200d;ക്കിപ്പുറം ഏറ്റുമുട്ടല്&#x200d; കൊലപാതകങ്ങള്&#x200d; ഇന്നാട്ടിലേക്ക് തിരിച്ചുവരുന്നത് ഇതേ പിണറായി വിജയന്റെ ഈ ഭരണകാലത്താണ്. മൂന്നര വര്&#x200d;ഷത്തിനുള്ളില്&#x200d; ഇത് ഏഴാമത്തെ കൊലപാതകമാണ്. ശരാശരി ഓരോ ആറ് മാസത്തിലും ഒരു സര്&#x200d;ക്കാര്&#x200d; സ്‌പോണ്&#x200d;സേഡ് കൊലപാതകം. ഇപ്പോഴും കൊല്ലുകയാണ്, കൊന്നുകൊണ്ടേയിരിക്കുകയാണ്.<br>
മാവോയിസ്റ്റാവുക എന്നത് ഒരാളെ വെടിവെച്ചു കൊല്ലാനുള്ള ഒരു കാരണമല്ല. ആലശിഴ മ ങമീശേെ ശ െിീ േമ രൃശാല ശി ശെേലഹള. തെക്കേ ഇന്ത്യയിലെത്തന്നെ സമുന്നതരായ മാവോയിസ്റ്റ് നേതാക്കളായ രൂപേഷിനേയും ഷൈനയേയും കഴിഞ്ഞ യു.ഡി.എഫ് സര്&#x200d;ക്കാരിന്റെ കാലത്ത് വെടിവെച്ചു കൊല്ലുകയായിരുന്നില്ല, മറിച്ച് ജീവനോടെ പിടികൂടി ജയിലിലടക്കുകയായിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ ഈ ആസൂത്രിത കൊലപാതകങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; അടിയന്തരമായി അവസാനിപ്പിക്കണം. ജീവനോടെ പിടികൂടുക എന്നതല്ലാതെ അതിര്&#x200d;വരമ്പ് ലംഘിക്കരുതെന്ന് കര്&#x200d;ശനമായിത്തന്നെ പിണറായി വിജയന്&#x200d; ലോക്‌നാഥ് ബെഹ്‌റ ടീമിനോട് പറയാന്&#x200d; കേരളത്തിന് കഴിയണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-266.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇടതുഭരണത്തില്&#x200d;  ക്രൂശിക്കപ്പെടുന്ന കുരുന്നുകള്&#x200d;</title>
		<link>https://www.chandrikadaily.com/article-265.html</link>
					<comments>https://www.chandrikadaily.com/article-265.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 29 Oct 2019 18:35:25 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142903</guid>

					<description><![CDATA[ഇയാസ് മുഹമ്മദ് ഇരട്ട ചങ്കനെന്ന് ഫാന്&#x200d;സുകാര്&#x200d; വാഴ്ത്തുന്ന മുഖ്യമന്ത്രി ഭരിക്കുമ്പോള്&#x200d; കേരളം തലതാഴ്ത്തി കുമ്പിട്ടു നില്&#x200d;ക്കുകയാണ്. പാലക്കാട് വാളയാര്&#x200d; അട്ടപ്പള്ളത്ത് കൊടിയ പീഡനത്തിന് ഇരായായ രണ്ട് കൊച്ചുകുട്ടികള്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; പ്രതികളെയെല്ലാം വെറുതെവിട്ടിരിക്കുന്നു. പീഡനം നടന്നുവെന്ന് കോടതിക്ക് വ്യക്തമായ കേസില്&#x200d; എന്തുകൊണ്ട് പ്രതികള്&#x200d; ശിക്ഷിക്കപ്പെട്ടില്ലെന്ന് പറയേണ്ടത് സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ സര്&#x200d;ക്കാരാണ്. എട്ടും പതിനൊന്നും വയസ്സുള്ള, ബാല്യം വിട്ടുമാറാത്ത രണ്ട് പെണ്&#x200d;കുഞ്ഞുങ്ങള്&#x200d; ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസില്&#x200d; അപ്പീല്&#x200d; നല്&#x200d;കുമെന്ന അഴകൊഴമ്പന്&#x200d; മറുപടിയല്ലാതെ മറ്റൊന്നും ഇതുവരെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<h4>ഇയാസ് മുഹമ്മദ്</h4>



<p>ഇരട്ട ചങ്കനെന്ന് ഫാന്&#x200d;സുകാര്&#x200d; വാഴ്ത്തുന്ന മുഖ്യമന്ത്രി ഭരിക്കുമ്പോള്&#x200d; കേരളം തലതാഴ്ത്തി കുമ്പിട്ടു നില്&#x200d;ക്കുകയാണ്. പാലക്കാട് വാളയാര്&#x200d; അട്ടപ്പള്ളത്ത് കൊടിയ പീഡനത്തിന് ഇരായായ രണ്ട് കൊച്ചുകുട്ടികള്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; പ്രതികളെയെല്ലാം വെറുതെവിട്ടിരിക്കുന്നു. പീഡനം നടന്നുവെന്ന് കോടതിക്ക് വ്യക്തമായ കേസില്&#x200d; എന്തുകൊണ്ട് പ്രതികള്&#x200d; ശിക്ഷിക്കപ്പെട്ടില്ലെന്ന് പറയേണ്ടത് സ്ത്രീ സംരക്ഷകരെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ സര്&#x200d;ക്കാരാണ്. എട്ടും പതിനൊന്നും വയസ്സുള്ള, ബാല്യം വിട്ടുമാറാത്ത രണ്ട് പെണ്&#x200d;കുഞ്ഞുങ്ങള്&#x200d; ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസില്&#x200d; അപ്പീല്&#x200d; നല്&#x200d;കുമെന്ന അഴകൊഴമ്പന്&#x200d; മറുപടിയല്ലാതെ മറ്റൊന്നും ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. പ്രതികളെ രക്ഷിച്ചത് അരിവാള്&#x200d; പാര്&#x200d;ട്ടിക്കാരാണെന്ന പിഞ്ചുകുഞ്ഞുങ്ങളുടെ ദുരൂഹ മരണം നോക്കിനില്&#x200d;ക്കേണ്ടി വന്ന ആ അമ്മയുടെ വിലാപം സി.പി.എമ്മിന്റേയും പിണറായി സര്&#x200d;ക്കാരിന്റെയും നെഞ്ചകം പിളര്&#x200d;ക്കുമെന്ന് കരുതിയിവര്&#x200d;ക്ക് തെറ്റി. നിര്&#x200d;വികാരതയുടെ മേലാപ്പിട്ട്  സി.പി.എം ഇത്രമേല്&#x200d; നിസ്സംഗത ഭാവിക്കുമ്പോള്&#x200d; ആ പാര്&#x200d;ട്ടിയില്&#x200d; മനുഷ്യത്വം ശേഷിക്കുന്നവര്&#x200d; കുലമറ്റ് പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. <br>
വാളയാര്&#x200d; കേസിന്റെ നാള്&#x200d;വഴിയില്&#x200d; സി.പി.എമ്മിന്റെ ഇടപെടല്&#x200d; തുടക്കം മുതല്&#x200d; കാണാനാകും.  കേസിലെ പ്രതികള്&#x200d; സി.പി.എമ്മുകാര്&#x200d;. 11 വയസ്സുള്ള പെണ്&#x200d;കുട്ടി ദുരൂഹ സാഹചര്യത്തല്&#x200d; തൂങ്ങി മരിച്ചപ്പോള്&#x200d; പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്റ്റേഷന്&#x200d; ജാമ്യത്തില്&#x200d; മോചനം ഉറപ്പിച്ചത്് ലോക്കല്&#x200d; കമ്മിറ്റി അംഗം ഉള്&#x200d;പ്പെടെയുള്ള സി.പി.എം നേതാക്കള്&#x200d;. പ്രതികള്&#x200d;ക്ക് വേണ്ടി കേസ് നടത്തിയത് സി.പി.എം നേതാവായ അഭിഭാഷകന്&#x200d;. ദാരിദ്ര്യത്തിന്റെയും നഷ്ടപ്പെടലിന്റേയും വേദനയില്&#x200d; നീറുന്ന ആ കുടുംബത്തിന് നിയമസഹായം നല്&#x200d;കേണ്ട ചൈല്&#x200d;ഡ് വെല്&#x200d;ഫെയര്&#x200d; കമ്മിറ്റിയുടെ ചെയര്&#x200d;മാനായി പ്രതികളുടെ അഭിഭാഷകനെ നിയമിച്ചതും സി.പി.എം. ഒരു കുടുംബത്തിന്റെ തീരാവേദനയെ, ഒരു നാടിന്റെ അഭിമാന ബോധത്തെ സി.പി.എം എത്ര നിഷ്‌കരുണമായാണ് വേട്ടയാടിയതെന്നതിന്റെ നാള്&#x200d;വഴികള്&#x200d; കൂടിയാണിത്. <br>
പ്രതികളെ രക്ഷിക്കാന്&#x200d; തുടക്കം മുതല്&#x200d; കേസിന്റെ വഴിതെറ്റിക്കുകയായിരുന്നു പൊലീസ്. സബ് ഇന്&#x200d;സ്‌പെക്ടറും സര്&#x200d;ക്കിള്&#x200d; ഇന്&#x200d;സ്‌പെക്ടറും പ്രതികള്&#x200d;ക്കെതിരായ തെളിവുകള്&#x200d; ഒന്നൊന്നായി ഇല്ലാതാക്കുമ്പോള്&#x200d; ആരുടെ നിര്&#x200d;ദ്ദേശമനുസരിച്ചാണ് കേസന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പി ഇതിനെല്ലാം ചൂട്ട്പിടിച്ച് മുന്നേ നടന്നതെന്ന ചോദ്യമാണ് ഇപ്പോള്&#x200d; ഉയരുന്നത്. വാളയാര്&#x200d; കേസ് സി.ബി.ഐ പുനരന്വേഷിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തെ, അപ്പീല്&#x200d; നല്&#x200d;കുമെന്ന വരട്ടുന്യായംകൊണ്ട് മുഖ്യമന്ത്രി നിയമസഭയില്&#x200d; പ്രതിരോധിക്കുന്നതും സന്ദേഹങ്ങളുയര്&#x200d;ന്നു.  <br>
2017 ജനുവരി 13നും മാര്&#x200d;ച്ച് നാലിനുമായാണ് അട്ടപ്പള്ളത്തുള്ള ഷീറ്റുമേഞ്ഞ പൊളിഞ്ഞുവീഴാറായ വീടിനകത്ത് ദുരൂഹസാഹചര്യത്തില്&#x200d; പെണ്&#x200d;കുട്ടികള്&#x200d; തൂങ്ങിമരിച്ചത്. ജീവിതം തുടങ്ങുന്നതിന്മുമ്പേ, മരണം എന്തെന്ന് മനസ്സിലാക്കാന്&#x200d; ഇടയില്ലാത്ത ബാലികമാര്&#x200d; ആത്മഹത്യ ചെയ്തുവെന്ന് വിശ്വസിച്ചുകളഞ്ഞുവത്രെ പേരുകേട്ട കേരള പൊലീസ്. കുട്ടികള്&#x200d; സ്‌കൂളില്&#x200d;നിന്ന് വന്നശേഷം വൈകീട്ട് തൂങ്ങിമരിച്ചതായാണ് പൊലീസിന്റെ എഫ്.ഐ.ആര്&#x200d;. സ്‌കൂള്&#x200d; വിട്ടുവന്ന കുട്ടികള്&#x200d; മൈതാനത്തേക്ക് കളിക്കാന്&#x200d; പോയെന്ന മട്ടില്&#x200d; എത്ര നിഷ്‌കളങ്കമായാണ് പൊലീസ് എഫ്.ഐ.ആര്&#x200d; എഴുതിയത്. കുട്ടികളുടെ ദുരൂഹമരണത്തില്&#x200d; തെല്ലും സംശയം തോന്നാത്ത സാധുക്കളാണ് പൊലീസെന്ന് അരി ആഹാരം കഴിക്കുന്ന മലയാളി വിശ്വസിക്കുന്നില്ല. <br>
ക്രൂരമായ പീഡനത്തിന്റെ പൊള്ളുന്ന വേദനയില്&#x200d; ജീവിതം നരകതുല്യമായതോടെയാണ് കുട്ടികള്&#x200d; ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്&#x200d;. കൊടിയ പീഡകള്&#x200d;കൊണ്ട്  ആ കുട്ടികളുടെ ജീവിതത്തെ വേട്ടയാടിയ നരാധമന്മാര്&#x200d; തന്നെ അവരെ അരുംകൊല നടത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയമാണ് ഇപ്പോള്&#x200d; ഉയരുന്നത്. കോടതയില്&#x200d; എത്താതെപോയ തെളിവുകള്&#x200d; കാലത്തോട് ഒരിക്കലെങ്കിലും ആ സത്യം പറയാതിരിക്കില്ല. ഇടതുസര്&#x200d;ക്കാരിന്റെ പൊലീസ് ഒളിച്ചുകടത്താന്&#x200d; ശ്രമിക്കുന്ന സത്യത്തെ കാലം പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. പ്രതികള്&#x200d;ക്കെതിരെ വ്യക്തമായ തെളിവുകള്&#x200d; ആ കുടിലിന് ചുറ്റുമുണ്ടായിരുന്നു. അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്&#x200d; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച തെളിവുകള്&#x200d;. കുട്ടികളെ ബന്ധുതന്നെയായ പ്രതികള്&#x200d; ലൈംഗികാതിക്രമം നടത്തിയതായി മാതാവ് നല്&#x200d;കിയ മൊഴി കോടതിയില്&#x200d; വേണ്ടവിധം എത്തിയിരുന്നുവെങ്കില്&#x200d; പ്രതികള്&#x200d; ശിക്ഷിക്കപ്പെടുമായിരുന്നു. കുട്ടിയുടെ മാതാവ് കോടതിയില്&#x200d; നല്&#x200d;കിയ രഹസ്യ മൊഴിയും വിചാരണ വേളയില്&#x200d; നല്&#x200d;കിയ സാക്ഷിമൊഴിയും പര്യാപ്തമല്ലെന്ന് കണ്ടാണ് കോടതി കേസ് തള്ളിയത്. പ്രോസിക്യൂഷനെ നിരായുധമാക്കി കേസ് വാദിക്കാന്&#x200d; കോടതിയിലേക്കയച്ച പൊലീസ് തന്നെയാണ് ഇവിടെ പ്രതിയായി നില്&#x200d;ക്കുന്നത്. പ്രോസിക്യൂഷന്&#x200d; എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന അന്വേഷണം മതി പൊലീസ് നടത്തിയ കള്ളക്കളികള്&#x200d; വെളിച്ചത്തുകൊണ്ടുവരാന്&#x200d;. 11 വയസ്സുള്ള പെണ്&#x200d;കുട്ടി മരിച്ച സമയത്ത് ഇളയ പെണ്&#x200d;കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്&#x200d; പൊലീസ് തയ്യറായില്ല. പെണ്&#x200d;കുട്ടിയുടെ നിര്&#x200d;ണായക മൊഴി ഇല്ലാതെയാണ് കോടതിയില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചത്. മൂത്ത കുട്ടി മരിച്ച സമയത്ത് മുഖം മറച്ച രണ്ട് പേര്&#x200d; വീട്ടില്&#x200d;നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന് ഇളയകുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്&#x200d; ഈ മൊഴി രേഖയായി പൊലീസ് ഉള്&#x200d;പ്പെടുത്തിയില്ല. പ്രായപൂര്&#x200d;ത്തിയാകാത്തതിനാല്&#x200d; ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തണമെങ്കില്&#x200d; കോടതിയുടെ അനുമതി വേണം. ഇതിനുള്ള അപേക്ഷ പോലും പൊലീസ് നല്&#x200d;കിയില്ല. ഒട്ടും മിനക്കെടാതെ 11കാരിയുടെ മരണം ആത്മഹത്യയാക്കാനായിരുന്നു പൊലീസിന് ധൃതി. ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തിയിരുന്നെങ്കില്&#x200d; മുഖംമൂടി ധരിച്ച് ഓടിപ്പോയവരെ കണ്ടെത്താന്&#x200d; കഴിയുമായിരുന്നു. സഹോദരിയുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്ന ആ എട്ടു വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെടുകയും ഇല്ലായിരുന്നു. ഇളയകുട്ടിക്ക് പീഡനം സംബന്ധിച്ച നിര്&#x200d;ണായക വിവരങ്ങള്&#x200d; അറിയാമായിരുന്നെന്ന് അമ്മ നല്&#x200d;കിയ കുറ്റപത്രത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയ പൊലീസാണ് കോടതിയില്&#x200d; അപേക്ഷ നല്&#x200d;കി ഇളയപെണ്&#x200d;കുട്ടിയുടെ മൊഴി രേഖപ്പെടുത്താതെ പ്രതികളെ രക്ഷിച്ചത്.<br>
ഇതിനൊപ്പം ചേര്&#x200d;ത്തുവായിക്കേണ്ടതാണ് കേസിലെ മുഖ്യസാക്ഷി അബ്ബാസിന് കോടതിയിലുണ്ടായ ദുരനുഭവം. അബ്ബാസിന്റെ മൊഴി കോടതിയുടെ മുന്നില്&#x200d;നിന്ന് ഒളിപ്പിച്ചത് പ്രൊസിക്യൂഷനാണ്. പ്രോസിക്യൂഷന് മുഖ്യസാക്ഷിയായ അബ്ബാസിനോട് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചെങ്കിലും പ്രോസിക്യൂഷന്&#x200d; പ്രതികരിച്ചില്ല. ഇതോടെ തനിക്ക് കാര്യങ്ങള്&#x200d; പറയാനുള്ള അവസരം ലഭിച്ചില്ലെന്നാണ് അബ്ബാസ് ഇപ്പോള്&#x200d; വെളിപ്പെടുത്തിയിരിക്കുന്നത്. പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് വ്യക്തമാകുന്നതാണ് അബ്ബാസിന്റെ വെളിപ്പെടുത്തല്&#x200d;. വാളയാര്&#x200d; കേസില്&#x200d; രണ്ടാമത്തെ കുട്ടിയുടേത് കൊലപാതകമാണൈന്ന് അബ്ബാസ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നു. കുട്ടിക്ക് സ്വന്തമായി മുകളില്&#x200d; കയറി തുങ്ങി മരിക്കാന്&#x200d; കഴിയില്ലെന്നും ഉത്തരത്തില്&#x200d; ലുങ്കി മുറുകിയിരുന്നില്ലെന്നും ഇന്&#x200d;ക്വസ്റ്റിന്റെ പ്രധാന സാക്ഷിയായ അബ്ബാസ് ഉറപ്പിച്ചുപറയുന്നു. കോടതിയില്&#x200d; കൃത്യമായി മൊഴിനല്&#x200d;കാന്&#x200d; അബ്ബാസിന് അവസരം ലഭിച്ചിരുന്നുവെങ്കില്&#x200d; കേസിലെ വിധി ഇങ്ങനെയാകുമായിരുന്നില്ല. കേസിലാകെ ഉണ്ടായിരുന്ന 57 സാക്ഷികളില്&#x200d; പത്ത് പേരുടെ മൊഴികള്&#x200d; നിര്&#x200d;ണായകമായിരുന്നു. പ്രതികള്&#x200d; പെണ്&#x200d;കുട്ടികളുടെ വീട്ടില്&#x200d; നിരന്തരം പോകാറുണ്ടെന്ന് 10 പേര്&#x200d; മൊഴി നല്&#x200d;കിയെങ്കിലും പൊലീസ് നല്&#x200d;കിയ തെളിവുകള്&#x200d; ദുര്&#x200d;ബലമായിരുന്നു. പീഡനം നടന്നുവെന്ന് വ്യക്തമാക്കുന്ന രണ്ടാനച്ഛന്റേയും അമ്മയുടേയും മൊഴി കോടതിയിലെത്തിയെങ്കിലും പൊലീസിന്റെ അനാസ്ഥയില്&#x200d; പ്രതിഭാഗം പഴുതുകള്&#x200d; കണ്ടെത്തി. പെണ്&#x200d;കുട്ടിയുടെ കൂട്ടുകാരിയുടെ മൊഴിയും പൊസ്റ്റ്‌മോര്&#x200d;ട്ടം നടത്തിയ ഡോക്ടര്&#x200d; പ്രിയതയുടെ മൊഴിയും പ്രോസിക്യൂഷന്&#x200d; കാര്യക്ഷമതയോടെ ഉപയോഗപ്പെടുത്തിയില്ലെന്നാണ് ഇപ്പോള്&#x200d; ആക്ഷേപം ഉയരുന്നത്. <br>
ബാല്യം പിന്നിടും മുമ്പെ കൊടിയ പീഡനമേറ്റു വാങ്ങി കൊലചെയ്യപ്പെട്ട പെണ്&#x200d;കുട്ടികള്&#x200d;ക്ക് നീതി ലഭ്യമാക്കാന്&#x200d; നല്ലൊരു വക്കീലിനെവെച്ച് വാദിച്ചാല്&#x200d; മാത്രം മതിയാകുമായിരുന്നു. ഇപ്പോള്&#x200d; മികച്ച അഭിഭാഷകനെ കേസ് വാദിക്കാന്&#x200d; ഇറക്കുമതി ചെയ്യുമെന്നാണ് മുഖ്യമന്ത്രി  കൊട്ടിഗ്‌ഘോഷിക്കുന്നത്. അഴിമതിക്കേസില്&#x200d;നിന്ന് തടിരക്ഷിക്കാന്&#x200d; ഖജനാവില്&#x200d;നിന്ന് ലക്ഷങ്ങള്&#x200d; ചെലവിട്ട് വക്കീലിനെ നിയോഗിച്ചവര്&#x200d; ഒരു നാട് ഒന്നാകെ പ്രതിഷേധത്തിന്റെ തീപ്പന്തമുയര്&#x200d;ത്തിയപ്പോള്&#x200d; വക്കീലിനെ തിരക്കി ഇറങ്ങുന്നതിലെ നാണക്കേട് പോലും സി.പി.എമ്മിന്റെ സൈബര്&#x200d; പോരാളികള്&#x200d; ആഘോഷിക്കുകയാണ്. പെരിയ ഇരട്ടക്കൊലയിലും ഷുഹൈബ് വധക്കേസിലും സി.ബി.ഐ അന്വേഷണം തടയാന്&#x200d; കോടികള്&#x200d; മുടക്കി വക്കീലിനെ കൊണ്ടുവന്നവരാണ് ഇപ്പോള്&#x200d; അഭിഭാഷകനെ നിയമിക്കുമെന്ന് മേനി പറയുന്നത്. നാണക്കേട് അലങ്കാരമാക്കുന്ന ഒരു സര്&#x200d;ക്കാര്&#x200d; കേരളത്തിന് അപമാനമായി മാറുകയാണ്. <br>
വാളയാര്&#x200d; കേസില്&#x200d; മാത്രമല്ല, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയുടെ പേരില്&#x200d; അധികാരത്തിലേറിയ പിണറായി സര്&#x200d;ക്കാരിന്റെ കീഴില്&#x200d; പോക്സോ കേസുകളില്&#x200d; പ്രോസിക്യൂഷന്&#x200d; തോല്&#x200d;വി ഏറ്റുവാങ്ങുന്നത് നിത്യസംഭവമാണ്. നിയമസഭയില്&#x200d; സി.പി.എം എം.എല്&#x200d;.എ കെ.ജെ മാക്സിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; രേഖാമൂലം നല്&#x200d;കിയ മറുപടി ഇടതുസര്&#x200d;ക്കാരിന്റെ  ഇക്കാര്യത്തിലെ വീഴ്ച വെളിപ്പെടുത്തുന്നുണ്ട്. പിണറായി സര്&#x200d;ക്കാര്&#x200d; അധികാരത്തിലേറിയ ശേഷം 2018 ഏപ്രില്&#x200d; നാലു വരെ 6934 പോക്സോ കേസുകള്&#x200d; രജിസ്റ്റര്&#x200d; ചെയതു. ഇതില്&#x200d; 7924 പ്രതികള്&#x200d; ഉണ്ട്. 6934 കേസുകളില്&#x200d; 4971 കേസുകള്&#x200d; മാത്രമാണ് കോടതിയില്&#x200d; ചാര്&#x200d;ജ് ഷീറ്റ് നല്&#x200d;കിയത്. പക്ഷേ 90 കേസുകളില്&#x200d; മാത്രമാണ് പ്രതികള്&#x200d;ക്ക് ശിക്ഷ ഉറപ്പാക്കാന്&#x200d; കഴിഞ്ഞത്. പോക്സോ കേസുകള്&#x200d; തെളിയിക്കുന്നതില്&#x200d; ഇടതു സര്&#x200d;ക്കാരിന് ആത്മാര്&#x200d;ഥത ഇല്ലെന്ന് വ്യക്തമാകാന്&#x200d; വേറെന്ത് കണക്ക് വേണം. ജമ്മുകശ്മീരിലെ കത്വയില്&#x200d; എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ടപ്പോള്&#x200d; വാട്‌സ്ആപ്പ് ഹര്&#x200d;ത്താല്&#x200d; നടത്തിയ മലയാളി, സ്വന്തം മണ്ണില്&#x200d; പിഞ്ചുകുട്ടികളെ വേട്ടയാടിയവര്&#x200d; സ്വതന്ത്രരായ വിഹരിക്കുമ്പോള്&#x200d; തലതാഴ്ത്തുകയല്ലാതെ മറ്റെന്ത് ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-265.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹരിയാനയും മഹാരാഷ്ട്രയും നല്&#x200d;കുന്ന പ്രതീക്ഷ</title>
		<link>https://www.chandrikadaily.com/hariyana-result-article.html</link>
					<comments>https://www.chandrikadaily.com/hariyana-result-article.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 25 Oct 2019 17:08:33 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[hariyana election]]></category>
		<category><![CDATA[maharasthra election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=142611</guid>

					<description><![CDATA[പ്രകാശ് ചന്ദ്ര രണ്ടാം നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നശേഷമുള്ള ആദ്യത്തെ പ്രധാന ജനഹിത പരിശോധനകളാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നത്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തില്&#x200d; ഇതുവരെയില്ലാത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥ യിലാണ് കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പാര്&#x200d;ട്ടിക്ക് വ്യക്തമായ ദേശീയ നേതൃത്വം പോലുമുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന ചുറ്റുപാട്. പി. ചിദംബരത്തെപോലുള്ള നേതാക്കള്&#x200d; അറസ്റ്റ് ചെയ്യപ്പെടുകയും ദുര്&#x200d;ബലമായ കേസുകളില്&#x200d; ജയിലില്&#x200d; ജാമ്യം പോലും നിഷേധിക്കപ്പെട്ടു കഴിയുന്ന അവസ്ഥയില്&#x200d; പ്രതിരോധം ഉയര്&#x200d;ത്താനാകാതെപോകുന്ന പാര്&#x200d;ട്ടി. മറുവശത്ത് നരേന്ദ്ര മോദിയും അമിത്ഷായും [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong>പ്രകാശ് ചന്ദ്ര</strong></p>



<p>രണ്ടാം നരേന്ദ്ര മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നശേഷമുള്ള ആദ്യത്തെ പ്രധാന ജനഹിത പരിശോധനകളാണ് ഹരിയാനയിലും മഹാരാഷ്ട്രയിലും നടന്നത്. സംഘടനാപരമായും രാഷ്ട്രീയമായും ചരിത്രത്തില്&#x200d; ഇതുവരെയില്ലാത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന അവസ്ഥ യിലാണ് കോണ്&#x200d;ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. പാര്&#x200d;ട്ടിക്ക് വ്യക്തമായ ദേശീയ നേതൃത്വം പോലുമുണ്ടോ എന്ന് സംശയം തോന്നിപ്പിക്കുന്ന  ചുറ്റുപാട്. പി. ചിദംബരത്തെപോലുള്ള നേതാക്കള്&#x200d; അറസ്റ്റ് ചെയ്യപ്പെടുകയും ദുര്&#x200d;ബലമായ കേസുകളില്&#x200d; ജയിലില്&#x200d; ജാമ്യം പോലും നിഷേധിക്കപ്പെട്ടു കഴിയുന്ന അവസ്ഥയില്&#x200d; പ്രതിരോധം ഉയര്&#x200d;ത്താനാകാതെപോകുന്ന പാര്&#x200d;ട്ടി. </p>



<p>മറുവശത്ത് നരേന്ദ്ര മോദിയും അമിത്ഷായും തങ്ങളുടെ സാമുദായിക അജണ്ടയിലെ ഓരോ അമ്പും കൃത്യമായി എടുത്തു പ്രയോഗിച്ചുകൊണ്ടിരുന്നു. അസമിലെ പൗരത്വ പ്രശ്‌നവും കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയലുംകൊണ്ട് ആത്യന്തികമായി അവര്&#x200d; ഉദ്ദേശിച്ചത് ബി.ജെ.പിക്ക് അനുകൂലമായി രാജ്യവ്യാപകമായ വിപുലമായ ഹിന്ദു കണ്&#x200d;സോളിഡേഷന്&#x200d; ആയിരുന്നു. സവര്&#x200d;ക്കര്&#x200d;ക്ക് ഭാരത രത്‌നം മുതല്&#x200d; ഹിന്ദി ദേശീയ ഭാഷയാക്കല്&#x200d; വരെയുള്ള പ്രഖ്യാപനങ്ങളിലൂടെ അസഹിഷ്ണുതയുടെ ദേശീയത രാജ്യവ്യാപകമായി ഉയര്&#x200d;ത്തിക്കൊണ്ടുവരാനും അവര്&#x200d; ശ്രമിച്ചു. മോദിയും ഷായും തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്&#x200d; മുഖ്യമായും പ്രചാരണ ആയുധമാക്കിയതും കശ്മീരും അസമും കടുത്ത ഹിന്ദു ദേശീയ വികാരവുമായിരുന്നു. ബി.ജെ.പി വിരുദ്ധ പ്രതിപക്ഷത്തിലെ അനൈക്യവും യുദ്ധങ്ങളുംകൂടി അവര്&#x200d; മുതലാക്കാന്&#x200d; ശ്രമിച്ചു. ഏതാണ്ട് പൂര്&#x200d;ണമായും ബി.ജെ. പിക്കു കീഴടങ്ങിയ ദേശീയ മാധ്യമങ്ങളും ഇക്കാര്യത്തില്&#x200d; ബി.ജെ.പിയുടെകൂടെ ശക്തമായി നിലയുറപ്പിച്ചു. ഗുരുതരമായ സാമ്പത്തിക മാന്ദ്യവുംവളര്&#x200d;ച്ചാ മുരടിപ്പുപോലും വളരെ കൃത്യമായും സമഗ്രമായും മൂടിവെക്കപ്പെട്ടു.</p>



<p>കാര്യങ്ങള്&#x200d; ഇങ്ങനെയൊക്കെ ആയിരുന്നിട്ടുപോലും ഇരു സംസ്ഥാനങ്ങളിലും കോണ്&#x200d;ഗ്രസ് നിലമെച്ചപ്പെടുത്തിയെന്നത് ഇന്ത്യന്&#x200d; ജനാധിപത്യത്തില്&#x200d; ഇനിയും പ്രതീക്ഷക്ക് വകയുണ്ട് എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. കോണ്&#x200d;ഗ്രസ്‌പോലും ആവശ്യപ്പെടാതെയാണ് വോട്ടര്&#x200d;മാര്&#x200d; അവരുടെ നില മെച്ചപ്പെടുത്തിക്കൊടുത്തത്. ഹരിയാനയില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; സാധ്യമാകുന്ന തലത്തിലേക്ക്‌വരെ എത്തി കാര്യങ്ങള്&#x200d;. മഹാരാഷ്ട്രയില്&#x200d; ശക്തമായ പ്രതിപക്ഷമായി മാറാന്&#x200d; കോണ്&#x200d;ഗ്രസിന് കഴിഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബറില്&#x200d; മാത്രമാണ് ഭൂപീന്ദര്&#x200d; സിങ് ഹൂഡയെ ഹരിയാനയിലെ കോണ്&#x200d;ഗ്രസ് നേതൃത്വത്തിലേക്ക് മടക്കികൊണ്ടുവന്നത്. തനിക്ക് ഒരാറുമാസം സമയം കിട്ടിയിരുന്നുവെങ്കില്&#x200d; സ്ഥിതിഗതികള്&#x200d; തീര്&#x200d;ത്തും വ്യത്യസ്തമാകുമായിരുന്നു എന്നാണ് ഫലം വന്നുതുടങ്ങിയപ്പോള്&#x200d; ഹൂഡയുടെ ആദ്യ പ്രതികരണം. അശോക് തന്&#x200d;വാറിനെ പോലുള്ളവര്&#x200d; പാര്&#x200d;ട്ടി വിട്ടുപോയിട്ടും നല്ലനിലയില്&#x200d; തിരിച്ചുവരവ് കോണ്&#x200d;ഗ്രസിന് ഹരിയാനയിലുണ്ടായി. മഹാരാഷ്ട്രയിലും കുറേക്കൂടി ആസൂത്രിതമായും സമയബന്ധിതമായും കോണ്&#x200d;ഗ്രസ് പരിശ്രമിച്ചിരുന്നുവെങ്കില്&#x200d; സ്ഥിതിഗതികള്&#x200d; കൂടുതല്&#x200d; മെച്ചപ്പെടുമായിരുന്നു. </p>



<p>രണ്ടു തെരഞ്ഞെടുപ്പുകളും സൂചിപ്പിക്കുന്നത് പ്രതിപക്ഷ കക്ഷികള്&#x200d;ക്കിടയില്&#x200d; വിശാല ഐക്യമുണ്ടായാല്&#x200d; രാജ്യം നിലവില്&#x200d; നേരിടുന്ന ഹിന്ദുത്വ ഫാസിസത്തെ അതിജീവിക്കാന്&#x200d; ആകുമെന്ന് തന്നെയാണ്. ഏറ്റവും വലിയ മതേതര കക്ഷി എന്ന നിലയില്&#x200d; അങ്ങനെയൊരു ഐക്യം സ്ഥാപിച്ചെടുക്കാന്&#x200d; മുന്നില്&#x200d; നില്&#x200d;ക്കേണ്ടത് കോണ്&#x200d;ഗ്രസ് തന്നെയാണ്. കോണ്&#x200d;ഗ്രസ് സംഘടനാപരമായും ആശയപരമായും കരുത്താര്&#x200d;ജിക്കുക എന്നത് തന്നെയാണ് അതില്&#x200d; പ്രധാനം. പഴയവരോ പുതിയവരോ എന്നതിനപ്പുറം നേതാക്കളെ കണ്ടെത്തി ചുമതലകള്&#x200d; ഏല്&#x200d;പ്പിക്കുക എന്നതിലേക്ക് കോണ്&#x200d;ഗ്രസിന് മാറാനായാല്&#x200d; മാത്രമേ ബി.ജെ.പിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് ഇല്ലാതാക്കാന്&#x200d; സാധിക്കൂ. മുന്നണി രാഷ്ട്രീയത്തിന്റെ യാഥാര്&#x200d;ഥ്യങ്ങള്&#x200d; ഉള്&#x200d;ക്കൊള്ളാനും അതിനായി പരമാവധി വിട്ടുവീഴ്ചകള്&#x200d; ചെയ്യാനും കോണ്&#x200d;ഗ്രസിന് കഴിയണം. മതേതര ഇന്ത്യ അപകടത്തിലാണെന്ന തിരിച്ചറിവില്&#x200d; പിടിവാശി ഉപേക്ഷിക്കാന്&#x200d; സഖ്യത്തിനു തയാറാകുന്ന മറ്റു കക്ഷികള്&#x200d;ക്കും ബാധ്യതയുണ്ട്. </p>



<p>ശക്തവും ചലനാത്മകവുമായ നേതൃത്വം കോണ്&#x200d;ഗ്രസിന് നിലവില്&#x200d; ഇല്ലെന്നതാണ് ആ പാര്&#x200d;ട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. സാഹചര്യങ്ങള്&#x200d; മുഴുവന്&#x200d; എതിരായിരുന്നിട്ടും തങ്ങള്&#x200d; കാര്യമായി ഒന്നും അധ്വാനിക്കാതിരുന്നിട്ടും കോണ്&#x200d;ഗ്രസിനെ ഇനിയും ജനങ്ങള്&#x200d; കൈവിടുന്നില്ല എന്നത് മതേതര  ബഹുസ്വര ഇന്ത്യയെ സംബന്ധിച്ച് ശുഭസൂചന തന്നെയാണ്. നെഹ്‌റുവുമായി ബന്ധപ്പെട്ട എല്ലാം പൊളിച്ചെഴുതാനും ചരിത്രത്തെതന്നെ മാറ്റിയെഴുതാനുമുള്ള ശ്രമങ്ങള്&#x200d; നടക്കുമ്പോള്&#x200d; അവക്കൊന്നും അനുഗുണമായി പൊതുബോധം മാറുന്നില്ല എന്നത് ചില്ലറ കാര്യമല്ല. <br>
കശ്മീരുമായി  ബന്ധപ്പെട്ടുണ്ടാക്കിയ അതിവൈകാരികത ഒട്ടും വോട്ടായി മാറിയില്ല എന്നതൊരു സവിശേഷ സാഹചര്യം തന്നെയാണ്. തമിഴ്‌നാട്ടില്&#x200d; കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; രൂപപ്പെട്ടതുപോലുള്ള വിശാലമായ മതേതര ജനാധിപത്യ ഐക്യമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. വെറുപ്പിന്റെ  ശക്തികള്&#x200d;ക്കെതിരായ ആ വിശാല ഐക്യത്തിന് കോണ്&#x200d;ഗ്രസ് നേതൃത്വം നല്&#x200d;കിയാല്&#x200d; മാത്രമേ നിലവിലെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും സാഹചര്യത്തിന് എന്തെങ്കിലും മാറ്റം ഉണ്ടാകൂ.</p>



<p>മഹാരാഷ്ട്രയില്&#x200d; 161 സീറ്റുകള്&#x200d; നേടി ബി.ജെ.പി അധികാരത്തിലെത്തിയെങ്കിലും അവരുടെ വോട്ട് വിഹിതത്തില്&#x200d; വലിയ ഇടിവാണ് സംഭവിച്ചത്. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് രണ്ട് ശതമാനമാണ് വോട്ട് വിഹിതത്തിലുണ്ടായ നഷ്ടം. മാത്രമല്ല ശിവസേനയുടെ മികച്ച മുന്നേറ്റവും ഒരു തരത്തില്&#x200d; ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2014 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി 1.47 കോടി വോട്ടുകള്&#x200d; നേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; പോള്&#x200d; ചെയ്ത വോട്ടുകളുടെ 27.8 ശതമാനമായിരുന്നു വോട്ട് ഷെയര്&#x200d;. ഇത്തവണ ബിജെപിക്ക് 1.41 കോടി വോട്ടുകളാണ് ലഭിച്ചത്. 2014 ല്&#x200d; ലഭിച്ചതിനേക്കാള്&#x200d; 6 ലക്ഷം വോട്ടിന്റെ കുറവ്. 25.6 ശതമാനമായിട്ടാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം കുറഞ്ഞത്.</p>



<p>ഉപതെരഞ്ഞെടുപ്പുകളില്&#x200d; ഉത്തര്&#x200d;പ്രദേശിലും ഛത്തിസ്ഗഡിലും ഗുജറാത്തിലും പഞ്ചാബിലും നേട്ടമുണ്ടാക്കാന്&#x200d; കോണ്&#x200d;ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. ഉത്തര്&#x200d;പ്രദേശില്&#x200d; 11 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്&#x200d; ഒരു സീറ്റില്&#x200d; പോലും വിജയിക്കാനായില്ലെങ്കിലും വോട്ട് ശതമാനം ഇരട്ടിയാക്കാന്&#x200d; പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലിറങ്ങിയ കോണ്&#x200d;ഗ്രസിന് സാധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; മത്സരിച്ച കൂടുതല്&#x200d; സീറ്റുകളില്&#x200d; നാലാം സ്ഥാനത്തായിരുന്നു കോണ്&#x200d;ഗ്രസ്. ഇത്തവണ മൂന്ന് സീറ്റുകളില്&#x200d; രണ്ടാം സ്ഥാനത്തെത്താന്&#x200d; കോണ്&#x200d;ഗ്രസിനായി. സംസ്ഥാനത്ത് ബി.എസ്.പിയുടെ അടിത്തറ തകരുന്നു എന്ന സൂചനകളാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്&#x200d; നല്&#x200d;കുന്നത്. ബി.എസ്.പിയുടെ കോട്ടയെന്ന് അറിയപ്പെടുന്ന ജലാല്&#x200d;പൂര്&#x200d; സീറ്റ് നഷ്ടപ്പെടുക മാത്രമല്ല പല സീറ്റുകളിലും കോണ്&#x200d;ഗ്രസിന് പിന്നിലേക്ക് പോവുകയും ചെയ്തു. ജലാല്&#x200d;പൂര്&#x200d; സീറ്റ് നഷ്ടപ്പെട്ടത് ബി.എസ്.പി നേതൃത്വത്തിന് വലിയ ഞെട്ടലാണ് സമ്മാനിച്ചത്.</p>



<p>രാംപൂര്&#x200d;, ലഖ്‌നൗ കാണ്ട്, ഗോവിന്ദ് നഗര്&#x200d;, പ്രതാപ്ഗര്&#x200d;, ഗാംഗോഹ്, സൈദ്പൂര്&#x200d; എന്നീ സീറ്റുകളിലാണ് കോണ്&#x200d;ഗ്രസിന് പിന്നിലേക്ക് ബി.എസ്.പി പോയത്. അരഡസന്&#x200d; സീറ്റുകളിലധികം സീറ്റുകളില്&#x200d; ബി.എസ്.പി സ്ഥാനാര്&#x200d;ത്ഥിയുടെ കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. ഈയൊരവസ്ഥ ബി.എസ്.പിക്ക് നേരത്തെ അനുഭവിക്കേണ്ടിവന്നിട്ടില്ല. ഗോവിന്ദ് നഗര്&#x200d; സീറ്റില്&#x200d; അഞ്ച് ശതമാനത്തില്&#x200d; താഴെ വോട്ടുകളാണ് ബി.എസ്.പി സ്ഥാനാര്&#x200d;ത്ഥി ദേവി പ്രസാദ് നേടിയത്. 2017ല്&#x200d; 16 ശതമാനം വോട്ട് നേടിയ മണ്ഡലമായിരുന്നു ഇത്. രാംപൂര്&#x200d; മണ്ഡലത്തില്&#x200d; 2017ല്&#x200d; 25 ശതമാനം വോട്ടാണ് ബി.എസ്.പി നേടിയത്. എന്നാല്&#x200d; ഇക്കുറി അത് രണ്ട് ശതമാനത്തിലേക്ക് ഒതുങ്ങി. ബി.എസ്.പി കയ്യാളിയിരുന്ന സ്ഥലത്തേക്ക് കോണ്&#x200d;ഗ്രസ് പതുക്കെ കടന്നുവരുന്നു എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്&#x200d; പറയുന്നത്.</p>



<p>പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്&#x200d; യോഗി ആദിത്യനാഥ് സര്&#x200d;ക്കാരിനെതിരെ സോന്&#x200d;ഭദ്ര കൂട്ടക്കൊല, ബി.ജെ.പി നേതാവ് ചിന്മയാനന്ദിന്റെ ലൈംഗികാതിക്രമം എന്നീ വിഷയങ്ങളില്&#x200d; കോണ്&#x200d;ഗ്രസ് പ്രക്ഷോഭം നടത്തിയിരുന്നു. ഇത് ജനങ്ങളുടെ മനസ്സില്&#x200d; പതുക്കെ കോണ്&#x200d;ഗ്രസിന് ഇടം ഉണ്ടാക്കിയെടുക്കുന്നു എന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്ത് വന്നിരുന്നു. ഈ റിപ്പോര്&#x200d;ട്ടുകള്&#x200d; ശരിയാണെന്ന് വരുന്ന തരത്തിലാണ് കോണ്&#x200d;ഗ്രസിന്റെ പ്രകടനം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ 6.25 വോട്ട് ശതമാനത്തില്&#x200d;നിന്ന് 11.7 ശതമാനത്തിലേക്കാണ് കോണ്&#x200d;ഗ്രസ് വളര്&#x200d;ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിനെ മഹാസഖ്യത്തില്&#x200d; ചേര്&#x200d;ക്കുന്നതിനെ ശക്തമായി എതിര്&#x200d;ത്തവരായിരുന്നു ബി.എസ്.പി. 2022ലെ നിയമസഭ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് പ്രധാന ശക്തിയായി പോരാട്ടത്തില്&#x200d; ഉണ്ടാവുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hariyana-result-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
