<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>blst &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/blst/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 07 May 2024 11:06:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>blst &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാനൂർ ബോംബ് സ്ഫോടനക്കേസ്; റിമാൻഡ് റിപ്പോർട്ടില്&#x200d; മലക്കം മറിഞ്ഞ് പൊലീസ്‌</title>
		<link>https://www.chandrikadaily.com/panur-bomb-blast-case-malaccam-marinji-police-in-the-remand-report.html</link>
					<comments>https://www.chandrikadaily.com/panur-bomb-blast-case-malaccam-marinji-police-in-the-remand-report.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 07 May 2024 11:06:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[blst]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[panur bomb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297042</guid>

					<description><![CDATA[ഇക്കഴിഞ്ഞ ഏപ്രില്&#x200d; അഞ്ചിന് പുലര്&#x200d;ച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടില്&#x200d; നിര്&#x200d;മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്&#x200d; ബോംബ് നിര്&#x200d;മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്.]]></description>
										<content:encoded><![CDATA[<p>പാനൂര്&#x200d; ബോംബ് സ്‌ഫോടനക്കേസില്&#x200d; വ്യത്യസ്ത റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടുമായി പൊലീസ്‌. ആദ്യം പിടിയിലായ 3 പ്രതികളുടെ റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടുകളില്&#x200d; പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണ് ബോംബ് നിര്&#x200d;മ്മിച്ചതെന്നും വ്യക്തമാക്കിയ പൊലീസ്‌<br />
പിന്നീടുള്ള 3 റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടില്&#x200d; ഇക്കാര്യം പരാമര്&#x200d;ശിക്കുന്നില്ല. ഇക്കഴിഞ്ഞ ഏപ്രില്&#x200d; അഞ്ചിന് പുലര്&#x200d;ച്ചെ 1.30 ഓടുകൂടിയാണ് കുന്നോത്ത് പറമ്പ് മുളിയം തോട്ടില്&#x200d; നിര്&#x200d;മ്മാണത്തിലിരുന്ന വീടിന്റെ ടെറസില്&#x200d; ബോംബ് നിര്&#x200d;മാണത്തിനിടെ സ്‌ഫോടനം ഉണ്ടായത്.</p>
<p>കൂത്തുപറമ്പ് എസ്പി കെ.വി. വേണുഗോപാല്&#x200d;, പാനൂര്&#x200d; പൊലീസ്‌ ഇന്&#x200d;സ്‌പെക്ടര്&#x200d; പ്രേം സദന്&#x200d; എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്‌ഫോടനത്തില്&#x200d; മരിച്ച ഷെറില്&#x200d; ഉള്&#x200d;പ്പെടെ 15 പ്രതികളാണ് കേസില്&#x200d; ഉള്ളത്. പാനൂര്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; പ്രേംസദന്&#x200d; തലശേരി അഡീഷണല്&#x200d; മജിസ്‌ട്രേറ്റ് കോടതിയിലാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; സമര്&#x200d;പ്പിച്ചത്.</p>
<p>ഏപ്രില്&#x200d; 6 ന് സമര്&#x200d;പ്പിച്ച ആദ്യ റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടില്&#x200d; രാഷ്ട്രീയ എതിരാളികള്&#x200d;ക്ക് എതിരെ പ്രയോഗിക്കുന്നതിനും ആസന്നമായ പൊതുതിരഞ്ഞെടുപ്പില്&#x200d; ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തോടെയുമാണ് പ്രതികള്&#x200d; ബോംബ് നിര്&#x200d;മ്മിച്ചതെന്ന് പറയുന്നു. എപ്രില്&#x200d; 7 നും, 8 നും നല്&#x200d;കിയ റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടില്&#x200d; ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. എന്നാല്&#x200d; എ പ്രില്&#x200d; 10 ന് നല്&#x200d;കിയ നാലാമത്തെ റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടില്&#x200d; പാനൂര്&#x200d; സ്റ്റേഷന്&#x200d; പരിധിയിലെ കുയിമ്പില്&#x200d; ക്ഷേത്രപരിസരത്തുണ്ടായ സംഘര്&#x200d;ഷമാണ് ബോംബ് നിര്&#x200d;മ്മാണത്തിന് കാരണമെന്നാണ് പറയുന്നത്. നേരത്തെ നല്&#x200d;കിയ റിപ്പോര്&#x200d;ട്ടില്&#x200d; പറഞ്ഞിരുന്ന രാഷ്ട്രീയ എതിര്&#x200d;പ്പും തിരഞ്ഞെടുപ്പ് സാഹചര്യവും ഈ റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശിക്കുന്നില്ല. എപ്രില്&#x200d; 14 നും 19 നും നല്&#x200d;കിയ റിപ്പോര്&#x200d;ട്ടുകളിലും സമാന പരാമര്&#x200d;ശമാണുള്ളത്.</p>
<p>പ്രാദേശികമായി രണ്ട് വിഭാഗങ്ങള്&#x200d; തമ്മിലുണ്ടായ സംഘര്&#x200d;ഷത്തെപ്പറ്റി ആദ്യത്തെ 3 റിമാന്&#x200d;ഡ് റിപ്പോര്&#x200d;ട്ടിലും പരാമര്&#x200d;ശിക്കാത്ത പോലീസ് മറ്റു 3 റിപ്പോര്&#x200d;ട്ടുകളിലും ഇതാണ് ബോംബ് നിര്&#x200d;മ്മാണത്തിന് കാരണമെന്ന് പറയുന്നു. ഇതിനിടെ ബോംബ് നിര്&#x200d;മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്&#x200d; പരുക്ക് പറ്റി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; ആയിരുന്ന വലിയപറമ്പത്ത് വി.പി. വിനീഷിനെ തുടര്&#x200d;ചികിത്സക്കായി സിപിഎം നിയന്ത്രണത്തിലുള്ള തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>സ്‌ഫോടനത്തില്&#x200d; ഇടതു കൈപ്പത്തി അറ്റുപോയി ഗുരുതരമായി പരുക്കേറ്റ് ഒരുമാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലായിരുന്ന വിനീഷിനെ കഴിഞ്ഞ ദിവസമാണ് തലശേരി സഹകരണ ആശുപത്രിയിലേക്ക് മാറ്റിയത്. വിനീഷിന്റെ ചികിത്സാചെലവ് പാര്&#x200d;ട്ടി ആണ് ഏറ്റെടുത്ത് ചെയ്യുന്നത് എന്ന വിമര്&#x200d;ശനം ആണ് ഉയരുന്നത്. ബോംബ് നിര്&#x200d;മ്മാണത്തില്&#x200d; സിപിഎമ്മിനുള്ള പങ്ക് വെളിച്ചത്ത് വന്നതായി ഡിസിസി പ്രസിഡന്റ് മാര്&#x200d;ട്ടിന്&#x200d; ജോര്&#x200d;ജ് പറഞ്ഞു.</p>
<p>ആശുപത്രിയില്&#x200d; പോലീസിന്റെ നിരീക്ഷണത്തിലുള്ള പ്രതിയെ ആശുപത്രി വിടുന്നതോടെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിനീഷ് ഒഴികെയുള്ള എല്ലാ പ്രതികളും അറസ്റ്റില്&#x200d; ആയിട്ടുണ്ട്. ബോംബ് നിര്&#x200d;മ്മാണത്തില്&#x200d; നേരിട്ട് പങ്കെടുത്ത ആളാണ് വിനീഷ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസില്&#x200d; സ്‌ഫോടനത്തിനിടെ മരിച്ച ഷെറിന്&#x200d; അSക്കം 15 പ്രതികളാണുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/panur-bomb-blast-case-malaccam-marinji-police-in-the-remand-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
