<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bodies &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bodies/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Aug 2024 13:16:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bodies &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഹൃദയഭേദകം വയനാട്: ഒരേ മണ്ണില്&#x200d; മടക്കം; തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾക്ക് പുത്തുമലയില്&#x200d; അന്ത്യവിശ്രമം</title>
		<link>https://www.chandrikadaily.com/heartbreak-wayanad-back-on-the-same-soil-unrecognizable-bodies-laid-to-rest-at-puthumala.html</link>
					<comments>https://www.chandrikadaily.com/heartbreak-wayanad-back-on-the-same-soil-unrecognizable-bodies-laid-to-rest-at-puthumala.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 05 Aug 2024 13:16:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bodies]]></category>
		<category><![CDATA[Unrecognizable]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304729</guid>

					<description><![CDATA[ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്‌കരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വയനാട് ദുരന്തത്തില്&#x200d; ജീവന്&#x200d; പൊലിഞ്ഞ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്&#x200d;ക്ക് പുത്തുമലയിലെ 66 സെന്റ് ഭൂമിയില്&#x200d; അന്ത്യവിശ്രമം. ശരീരഭാഗങ്ങളായും തിരിച്ചറിയാതെയും അവശേഷിച്ച മൃതദേഹങ്ങളാണ് പുത്തുമലയില്&#x200d; സംസ്‌കരിക്കുന്നത്. സര്&#x200d;വ്വമത പ്രാര്&#x200d;ത്ഥനകളോടെയാണ് സംസ്‌കാരച്ചടങ്ങുകള്&#x200d; നടക്കുന്നത്. പേരറിയാത്ത മൃതദേഹങ്ങള്&#x200d; നമ്പറുകളായാണ് ഇവിടെ സംസ്‌കരിക്കപ്പെടുന്നത്. ഓരോ മൃതദേഹാവശിഷ്ടവും മൃതദേഹമായി കണ്ട് പ്രത്യേകമാണ് സംസ്‌കരിക്കുന്നത്. പിന്നീട് ഡിഎന്&#x200d;എ ടെസ്റ്റിലൂടെ മൃതദേഹം തിരിച്ചറിഞ്ഞേക്കാം.</p>
<p>ജൂലൈ 30ന് പുലര്&#x200d;ച്ചെയുണ്ടായ ഉരുള്&#x200d;പൊട്ടലില്&#x200d; നാനൂറോളം പേരാണ് മരിച്ചത്. തിരച്ചറിഞ്ഞ മൃതദേഹങ്ങള്&#x200d; ബന്ധുക്കള്&#x200d;ക്ക് വിട്ടുനല്&#x200d;കിയിരുന്നു. 72 മണിക്കൂറിനുള്ളില്&#x200d; ബന്ധുക്കള്&#x200d; എത്തി തിരിച്ചറിഞ്ഞില്ലെങ്കില്&#x200d; അജ്ഞാത മൃതദേഹമായി കണ്ട് സംസ്‌കരിക്കാമെന്നിരിക്കിലും തിരിച്ചറിയുമെന്ന പ്രതീക്ഷയിലായിരുന്നു ഇത്രയും ദിവസം കാത്തിരുന്നത്.</p>
<p>ഉരുള്&#x200d;പൊട്ടലില്&#x200d; പരുക്കേറ്റ 91 പേര്&#x200d; ഇപ്പോഴും ആശുപത്രിയില്&#x200d; ചികിത്സയിലാണ്. വീട് നഷ്ടപ്പെട്ട 2514 പേര്&#x200d; ദുരിതാശ്വാസ ക്യാമ്പുകളില്&#x200d; കഴിയുന്നു. ഇന്നും കാണാതായവര്&#x200d;ക്കായി തിരച്ചില്&#x200d; തുടരുകയാണ്. ഏഴാം ദിവസവും മുണ്ടക്കൈയില്&#x200d; കാണാതായവര്&#x200d;ക്കായി തിരച്ചില്&#x200d; തുടരുകയാണ്. 12 സോണുകളിലായി 50 പേര്&#x200d; വീതമുള്ള സംഘങ്ങളാണ് ഇന്ന് തിരച്ചില്&#x200d; നടത്തുന്നത്.</p>
<p>ബെയ്ലി പാലത്തിന് സമീപം ഇന്ന് വ്യാപക തിരച്ചിലാണ് തുടരുന്നത്. റഡാറുകള്&#x200d; ഉള്&#x200d;പെടെ അത്യാധുനിക സംവിധാനങ്ങള്&#x200d; ഉപയോഗിച്ച് രണ്ട് സിഗ്‌നലുകള്&#x200d; കേന്ദ്രീകരിച്ചാണ് തിരച്ചില്&#x200d;. ഡോഗ് സ്‌ക്വാഡിനെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചാലിയാറിലും ഇന്ന് വ്യാപക തിരച്ചില്&#x200d; നടത്തും. ഇനിയും 180 പേരെയാണ് കണ്ടെത്താനുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/heartbreak-wayanad-back-on-the-same-soil-unrecognizable-bodies-laid-to-rest-at-puthumala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാൾട്ടിമോർ അപകടം: രണ്ട് നിര്&#x200d;മാണത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു</title>
		<link>https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html</link>
					<comments>https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 28 Mar 2024 06:49:39 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Baltimore accident]]></category>
		<category><![CDATA[bodies]]></category>
		<category><![CDATA[construction]]></category>
		<category><![CDATA[workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293857</guid>

					<description><![CDATA[പാലത്തിലെ കുഴികള്&#x200d; നികത്തുന്ന പണിയിലേര്&#x200d;പ്പെട്ടിരുന്നവരാണ് 8 പേരും.]]></description>
										<content:encoded><![CDATA[<p>അമേരിക്കയിലെ ബാള്&#x200d;ട്ടിമോറില്&#x200d; ചരക്കുകപ്പലിടിച്ച് പാലം തകര്&#x200d;ന്ന അപകടത്തില്&#x200d; പുഴയിലേക്ക് വീണ് കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി. പട്ടാപ്‌സ്‌കോ പുഴയില്&#x200d; ചുവപ്പ് പിക്കപ്പിനുള്ളില്&#x200d; കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്&#x200d;.</p>
<p>കാണാതായ എട്ടുപേരില്&#x200d; രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിലെ കുഴികള്&#x200d; നികത്തുന്ന പണിയിലേര്&#x200d;പ്പെട്ടിരുന്നവരാണ് 8 പേരും. മെക്‌സിക്കോ, ഗ്വാട്ടിമാല, എല്&#x200d; സാല്&#x200d;വദോര്&#x200d; എന്നീ രാജ്യങ്ങളില്&#x200d;നിന്നുള്ളവരാണിവര്&#x200d;.</p>
<p>ഇരുട്ടും അടിയൊഴുക്കും വെള്ളത്തിന്റെ കൊടുംതണുപ്പും കാരണം ചൊവ്വാഴ്ച രാത്രി നിര്&#x200d;ത്തിവെച്ച തിരച്ചില്&#x200d; ബുധനാഴ്ച രാവിലെയാണ് പുനരാരംഭിച്ചത്. ബാക്കിയുള്ള നാലുപേര്&#x200d;ക്കായുള്ള തിരച്ചില്&#x200d; കോസ്റ്റ് ഗാര്&#x200d;ഡ് അവസാനിപ്പിച്ചു. തകര്&#x200d;ന്ന പാലത്തിന്റെ അവശിഷ്ടങ്ങള്&#x200d; നീക്കംചെയ്തതിനുശേഷം ഇവര്&#x200d;ക്കായുള്ള തിരച്ചില്&#x200d; പുനരാരംഭിക്കും. അതേസമയം, അപകടത്തിന്റെ യഥാര്&#x200d;ഥ കാരണം കണ്ടെത്താനായി കപ്പലിലെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തിട്ടുണ്ട്.</p>
<p>ചൊവ്വാഴ്ച പുലര്&#x200d;ച്ചെ ഒന്നരയ്ക്കാണ് ഫ്രാന്&#x200d;സിസ് സ്‌കോട്ട് കീ പാലം ചരക്കുകപ്പലിടിച്ചു തകര്&#x200d;ന്നത്. 948 അടി നീളമുള്ള കപ്പല്&#x200d; തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് അപകടമുണ്ടായത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്&#x200d; വീണു. മണിക്കൂറില്&#x200d; 15 കിലോമീറ്റര്&#x200d; വേഗത്തിലാണ് കപ്പല്&#x200d; നീങ്ങിയിരുന്നത്.</p>
<p>ശ്രീലങ്കയിലേക്കു ചരക്കുമായി യാത്രതിരിച്ച, സിങ്കപ്പൂര്&#x200d; കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. മലയാളിയായ ക്യാപ്റ്റന്&#x200d; രാജേഷ് ഉണ്ണിയുടെ സിനര്&#x200d;ജി മറൈന്&#x200d; ഗ്രൂപ്പാണ് &#8216;ദാലി&#8217;യുടെ നടത്തിപ്പുകാര്&#x200d;. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്&#x200d;പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാര്&#x200d; ആയിരുന്നു.</p>
<p>അപകടത്തിനു മുന്&#x200d;പേ അപായസന്ദേശം നല്&#x200d;കി പാലത്തിലൂടെയുള്ള ഗതാഗതം നിര്&#x200d;ത്തിവെക്കാന്&#x200d; സഹായിച്ച കപ്പലിലുണ്ടായിരുന്ന ഇന്ത്യന്&#x200d; ജീവനക്കാരെ അമേരിക്കന്&#x200d; പ്രസിഡന്റ് ജോ ബൈഡന്&#x200d; അഭിനന്ദിച്ചിരുന്നു. പാലം ഉടന്&#x200d; പണിയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.</p>
<p>2023-ല്&#x200d; ചിലിയില്&#x200d; നടത്തിയ പരിശോധനയില്&#x200d; കപ്പലിന്റെ ചില യന്ത്രങ്ങള്&#x200d;ക്കും കപ്പലിന്റെ ചലനത്തിലും കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്&#x200d;, പിന്നീട് നടന്ന പരിശോധനകളില്&#x200d; പ്രശ്‌നമില്ലെന്നു വ്യക്തമായതായി സിങ്കപ്പൂരിലെ മാരിറ്റൈം ആന്&#x200d;ഡ് പോര്&#x200d;ട്ട് അതോറിറ്റി പറഞ്ഞു. സിങ്കപ്പൂര്&#x200d; കമ്പനിയായ ഗ്രേസ് ഓഷന്&#x200d; പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്&#x200d;. നടത്തിപ്പുകമ്പനിയായ സിനര്&#x200d;ജി മറൈന്&#x200d; ഗ്രൂപ്പിന്റെയും ആസ്ഥാനം സിങ്കപ്പൂരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/baltimore-accident-two-more-bodies-of-construction-workers-recovered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂരില്&#x200d; കൊലചെയ്യപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിലും സംഘര്&#x200d;ഷം; ഇടപെട്ട് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/conflict-over-cremation-of-bodies-of-those-killed-in-manipur-high-court-intervened.html</link>
					<comments>https://www.chandrikadaily.com/conflict-over-cremation-of-bodies-of-those-killed-in-manipur-high-court-intervened.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Aug 2023 10:04:47 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bodies]]></category>
		<category><![CDATA[conflict]]></category>
		<category><![CDATA[cremation]]></category>
		<category><![CDATA[manipur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268023</guid>

					<description><![CDATA[കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; വിഷയത്തില്&#x200d; ഇടപെട്ട് പരിഹാരം കണ്ടത്തണമെന്നും കോടതി]]></description>
										<content:encoded><![CDATA[<p>മണിപ്പൂര്&#x200d; സംഘര്&#x200d;ഷത്തില്&#x200d; കെല്ലപ്പെട്ട കുക്കി വിഭാഗത്തില്&#x200d;പ്പെട്ടയാളുകളുടെ സംസ്‌കാര ചടങ്ങ് ഹൈക്കോടതി തടഞ്ഞു. തത്സ്ഥിതി തുടരാനാണ് നിര്&#x200d;ദേശം. കേന്ദ്ര സംസ്ഥാന സര്&#x200d;ക്കാരുകള്&#x200d; വിഷയത്തില്&#x200d; ഇടപെട്ട് പരിഹാരം കണ്ടത്തണമെന്നും കോടതി നിര്&#x200d;ദേശിച്ചു.</p>
<p>ഇന്റര്&#x200d;നാഷണല്&#x200d; മെയ്‌തേയ് ഫോറം നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; അടിയന്തരമായി ഇടപെട്ട മണിപ്പൂര്&#x200d; ഹൈക്കോടതി, സംസ്‌ക്കാരം നടത്തേണ്ട സ്ഥലത്തില്&#x200d; സമവായം ഉണ്ടാക്കണമെന്ന് നിര്&#x200d;ദേശിക്കുകയായിരുന്നു. മൃതദേഹങ്ങള്&#x200d; തത്ക്കാലം സംസരിക്കാതെ തല്&#x200d;സ്ഥിതി തുടരാനാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെ നിര്&#x200d;ദേശം. ഒരാഴ്ചത്തേക്കാണ് സംസ്‌ക്കാരം തടഞ്ഞത്.</p>
<p>രാവിലെ കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസിന്റെ വസതിക്കു മുമ്പില്&#x200d; ഇരു വിഭാഗങ്ങളും തടിച്ചുകൂടിയിരുന്നു. കൂട്ടസംസ്‌കാരം നടക്കുന്ന ചുരാചന്ദ്പുര്&#x200d; ബിഷ്ണുപുര്&#x200d; അതിര്&#x200d;ത്തിഗ്രാമമായ തൗബംഗ തങ്ങളുടെതാണെന്ന് മെയ്തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെയാണ് സംഘര്&#x200d;ഷ സാഹചര്യം രൂപപ്പെട്ടത്. കുക്കി വിഭാഗം നിലപാടെടുത്തതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടലുണ്ടായത്.പ്രദേശത്ത് പൊലീസിനെയും അസം റൈഫിള്&#x200d;സിനെയും വിന്യസിച്ചു.സംസ്‌കാര ചടങ്ങ് നടത്താന്&#x200d; നിശ്ചയിച്ച സ്ഥലം ശ്മശാനം ആക്കാനുള്ള ആലോചനയിലാണ് ആഭ്യന്തരമന്ത്രാലയം. കൂട്ടസംസ്‌കാരം 7 ദിവസം കൂടി നീട്ടിവയ്ക്കാന്&#x200d; കേന്ദ്രം ആവശ്യപ്പെട്ടതായി ഐടിഎല്&#x200d;എഫ് അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/conflict-over-cremation-of-bodies-of-those-killed-in-manipur-high-court-intervened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
