<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bolivia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bolivia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 01 Nov 2023 06:25:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bolivia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം ബൊളീവിയ അവസാനിപ്പിച്ചു</title>
		<link>https://www.chandrikadaily.com/bolivia-has-cut-diplomatic-ties-with-israel.html</link>
					<comments>https://www.chandrikadaily.com/bolivia-has-cut-diplomatic-ties-with-israel.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Nov 2023 06:25:45 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[bolivia]]></category>
		<category><![CDATA[cut]]></category>
		<category><![CDATA[diplomatic]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281488</guid>

					<description><![CDATA[ഗസ്സയിലെ ആക്രമണങ്ങളില്&#x200d; ഇസ്രാഈല്&#x200d; മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്&#x200d; ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്&#x200d;ക്കാര്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ഗസ്സയിലെ അതിക്രമങ്ങളില്&#x200d; പ്രതിഷേധിച്ച് ബൊളീവിയ ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്&#x200d; ഇസ്രാഈല്&#x200d; മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്&#x200d; ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്&#x200d;ക്കാര്&#x200d; അറിയിച്ചു.</p>
<p>ബൊളീവിയ &#8216;ഗസ്സയില്&#x200d; നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രാഈലി സൈനിക ആക്രമണത്തെ എതിര്&#x200d;ത്തും അപലപിച്ചും ഇസ്രാഈലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്&#x200d; തീരുമാനിച്ചു. ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രഡി മണി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു.</p>
<p>വെടിനിര്&#x200d;ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങള്&#x200d; എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീന്&#x200d; ജനതയ്‌ക്കെതിരെ ഗസ്സയില്&#x200d; നടക്കുന്ന മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്&#x200d;ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രാഈ ല്&#x200d; വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.</p>
<p>ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്&#x200d; ഇസ്രാഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. ഇസ്രാഈലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്റ് ലൂയിസ് ആര്&#x200d;സിനോട് സോഷ്യല്&#x200d; മീഡിയയില്&#x200d; മൊറേല്&#x200d;സ് സമ്മര്&#x200d;ദ്ദം ചെലുത്തിയതിന് മണിക്കൂറുകള്&#x200d;ക്ക് ശേഷമാണ് ഇന്നലത്തെ പ്രഖ്യാപനം.</p>
<p>തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീന്&#x200d; അംബാസഡറുമായി ആര്&#x200d;സെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രാഈലില്&#x200d; നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.</p>
<p>അതേസമയം ഒക്ടോബര്&#x200d; 7 മുതല്&#x200d; ഇസ്രാഈല്&#x200d; ആക്രമണത്തില്&#x200d; 3,542 കുട്ടികളടക്കം 8,525 പേര്&#x200d; കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതര്&#x200d; അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയന്&#x200d; ജനസംഖ്യയില്&#x200d; 1.4 ദശലക്ഷത്തിലധികം പേര്&#x200d; ഭവനരഹിതരാണെന്ന് യുഎന്&#x200d; ഉദ്യോഗസ്ഥര്&#x200d; വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്&#x200d;ഡര്&#x200d;മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രാഈല്&#x200d; സൈന്യം ആരോപിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bolivia-has-cut-diplomatic-ties-with-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലാ പാസില്&#x200d; അര്&#x200d;ജന്റീന; മെസിയില്ലാതെ ഇറങ്ങിയ അര്&#x200d;ജന്റീന ബൊളീവിയയെ മൂന്ന് ഗോളിന് തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/argentina-in-la-paz-without-messi-argentina-defeated-bolivia-by-three-goals.html</link>
					<comments>https://www.chandrikadaily.com/argentina-in-la-paz-without-messi-argentina-defeated-bolivia-by-three-goals.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 13 Sep 2023 05:16:21 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[world]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[bolivia]]></category>
		<category><![CDATA[qualifying match]]></category>
		<category><![CDATA[worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=274276</guid>

					<description><![CDATA[39ാം മിനിറ്റില്&#x200d; ബോളീവിയന്&#x200d; താരം റോബര്&#x200d;ട്ടോ ഫെര്&#x200d;ണാണ്ടസ് ചുവപ്പ് കാര്&#x200d;ഡ് കണ്ട് പുറത്തായി]]></description>
										<content:encoded><![CDATA[<p>ലോകകപ്പ് യോഗ്യതാ മത്സരത്തില്&#x200d; ബൊളീവിയയെ അവരുടെ തട്ടകത്തില്&#x200d; എതിരില്ലാത്ത 3 ഗോളിന് അര്&#x200d;ജന്റീന തകര്&#x200d;ത്തു. ലയണല്&#x200d; മെസ്സിക്ക് വിശ്രമം അനുവദിച്ച മത്സരത്തില്&#x200d; നിക്കോ ഗോണ്&#x200d;സാലസ്, ഹൂലിയന്&#x200d; ആല്&#x200d;വരസ്, എഞ്ചല്&#x200d; ഡി മരിയ എന്നിവരാണ് അര്&#x200d;ജന്റീനയുടെ മുന്നേറ്റനിരയെ നയിച്ചത്.</p>
<p>31ാം മിനിറ്റില്&#x200d; ഡി മരിയയുടെ അസിസ്റ്റില്&#x200d; എന്&#x200d;സോ ഫെര്&#x200d;ണാണ്ടസാണ് അര്&#x200d;ജന്റീക്ക് വേണ്ടി ആദ്യ ഗോള്&#x200d; നേടിയത്. 39ാം മിനിറ്റില്&#x200d; ബോളീവിയന്&#x200d; താരം റോബര്&#x200d;ട്ടോ ഫെര്&#x200d;ണാണ്ടസ് ചുവപ്പ് കാര്&#x200d;ഡ് കണ്ട് പുറത്തായി. പത്തുപേരുമായി കളിച്ച ബൊളീവിയക്ക് ഒരു ഘട്ടത്തിലും മുന്നിലെത്താനായില്ല. 42ാം മിനിറ്റില്&#x200d; ഡി മരിയയുടെ അസിസ്റ്റില്&#x200d; നിക്കോളാസ് ടാഗ്ലിയാഫിക്കോ തന്റെ ആദ്യ രാജ്യന്തര ഗോള്&#x200d; നേടിയതോടെ 2 ഗോളിന്റെ ലീഡുമായി ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയുടെ അവസാനം 83ാം മിനിറ്റില്&#x200d; നിക്കോ ഗോണ്&#x200d;സാലസും ലക്ഷ്യം കണ്ടതോടെ ബോളീവിയന്&#x200d; പതനം പൂര്&#x200d;ണമാവുകയായിരുന്നു.</p>
<p>ലാറ്റിനമേരിക്കയില്&#x200d; ഏറ്റവും ദുര്&#x200d;ഘടമായ മൈതാനമാണ് ലാപസിലേത്. സമുദ്ര നിരപ്പില്&#x200d; നിന്ന് 3600 അടിക്ക് മുകളിലുള്ള സ്‌റ്റേഡിയത്തില്&#x200d; അര്&#x200d;ജന്റീക്ക് ഏറെ ഇടറിവീണ ചരിത്രമാണുള്ളത്. അതേ സമയം തുടര്&#x200d;ച്ചയായ രണ്ടാം ജയമാണ് അര്&#x200d;ജന്റീന ലാപാസില്&#x200d; നേടുന്നത്. 2020 ലോകകപ്പ് യോഗ്യത മത്സരത്തിലാണ് അര്&#x200d;ജന്റീന അവസാനമായി ലാപാസില്&#x200d; കളിച്ചതും ജയിച്ചതും.</p>
<p>കഴിഞ്ഞ ദിവസം ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരുഗോളിന് അര്&#x200d;ജന്റീന ജയിച്ചിരുന്നു. മെസ്സിയുടെ മനോഹരമായ ഫ്രീക്കിക്ക് ഗോളിലൂടെയാണ് അര്&#x200d;ജന്റീന ജയിച്ചുകയറിയത്.</p>
<p>ഇന്ന് ബൊളീവിയക്കെതിരെ മെസ്സി ഇറങ്ങുമെന്നായിരുന്നു അവസാനം വരെയുണ്ടായിരുന്ന റിപ്പോര്&#x200d;ട്ട്. ഒടുവില്&#x200d; അന്തിമ ഇലവന്&#x200d; വന്നതോടെയാണ് മെസ്സിക്ക് വിശ്രമമാണെന്ന അറിയിപ്പുണ്ടാകുന്നത്. അതേസമയം, മെസ്സി പരിക്കിന്റെ പിടിയിലാണെന്ന അഭ്യൂഹങ്ങളെ അര്&#x200d;ജന്റീനന്&#x200d; കോച്ച് ലയണല്&#x200d; സ്‌കലോനി തള്ളി. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്നും ഇനിയും പ്രധാനപ്പെട്ട മത്സരങ്ങള്&#x200d; ബാക്കിയുള്ളതിനാല്&#x200d; വിശ്രമം നല്&#x200d;കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു മത്സരത്തില്&#x200d; ഇക്വഡോര്&#x200d; രണ്ടിനെതിരെ ഒരു ഗോളിന് ഉറുഗ്വെയെ പരാജയപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argentina-in-la-paz-without-messi-argentina-defeated-bolivia-by-three-goals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങള്‍ ഇവരിലാണ്</title>
		<link>https://www.chandrikadaily.com/tsimane-of-the-bolivian-amazon-have-worlds-healthiest-hearts-says-study.html</link>
					<comments>https://www.chandrikadaily.com/tsimane-of-the-bolivian-amazon-have-worlds-healthiest-hearts-says-study.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Mar 2017 15:35:56 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bolivia]]></category>
		<category><![CDATA[heart attack]]></category>
		<category><![CDATA[m]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23168</guid>

					<description><![CDATA[സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള്‍ ബൊളീവിയയിലെ ചീമെനെ ഗോത്രവര്‍ഗക്കാരാണെന്ന് ഗവേഷകര്‍. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര്‍ ചീമെനെ വര്‍ഗക്കാരില്‍ ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷണവും ജീവിതരീതിയും തന്നെയാണ് അവരുടെ ഹൃദയാരോഗ്യത്തിന്റെ മുഖ്യ കാരണം. ഇവര്‍ അധ്വാനപ്രിയരാണ്. ദിവസം നാലു മണിക്കൂര്‍ മുതല്‍ ഏഴു മണിക്കൂര്‍ വരെ വ്യായാമം ലഭിക്കും. കൊഴുപ്പും പഞ്ചസാരയും കുറഞ്ഞതാണ് ഇവരുടെ ഭക്ഷണം. മദ്യമോ പുകവലിയോ ഇല്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള്&#x200d; ബൊളീവിയയിലെ ചീമെനെ ഗോത്രവര്&#x200d;ഗക്കാരാണെന്ന് ഗവേഷകര്&#x200d;. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര്&#x200d; ചീമെനെ വര്&#x200d;ഗക്കാരില്&#x200d; ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്&#x200d;സെറ്റ് ജേണല്&#x200d; പ്രസിദ്ധീകരിച്ച പഠന റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>ഭക്ഷണവും ജീവിതരീതിയും തന്നെയാണ് അവരുടെ ഹൃദയാരോഗ്യത്തിന്റെ മുഖ്യ കാരണം. ഇവര്&#x200d; അധ്വാനപ്രിയരാണ്. ദിവസം നാലു മണിക്കൂര്&#x200d; മുതല്&#x200d; ഏഴു മണിക്കൂര്&#x200d; വരെ വ്യായാമം ലഭിക്കും. കൊഴുപ്പും പഞ്ചസാരയും കുറഞ്ഞതാണ് ഇവരുടെ ഭക്ഷണം. മദ്യമോ പുകവലിയോ ഇല്ല. ബൊളീവിയയിലെ ആമസോണ്&#x200d; മഴക്കാടില്&#x200d; മാണിക്വി നദീ തീരത്ത് 16,000 ചീമെനെ വര്&#x200d;ഗക്കാര്&#x200d; ജീവിക്കുന്നുണ്ട്.</p>
<p>കൃഷിയും മത്സ്യബന്ധനവും വേട്ടയുമാണ് ഉപജീവനമാര്&#x200d;ഗം. ആയിരക്കണക്കിന് വര്&#x200d;ഷം മുമ്പ് മനുഷ്യവര്&#x200d;ഗം പിന്തുടര്&#x200d;ന്നിരുന്ന ജീവിത രീതി തന്നെയാണ് ഇവരും സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ഭക്ഷണത്തില്&#x200d; ഊര്&#x200d;ജം കൂടുതലും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കുറവുമാണ്. കാട്ടുപന്നിയുടെയും കാപിബാരയുടെയും ടാപിറിന്റെയും മംസമാണ് ചീമെനെ വര്&#x200d;ഗക്കാരുടെ ആഹാരത്തില്&#x200d; 17 ശതമാനത്തോളം അടങ്ങിയിരിക്കുന്നത്. അരി, ചോളം, മധുരക്കിഴങ്ങ്, വാഴ എന്നിവയും ഇവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പാശ്ചാത്യ ലോകത്തുള്ളവര്&#x200d;ക്ക് കാര്&#x200d;ബോഹൈഡ്രേറ്റില്&#x200d;നിന്ന്് 52 ശതമാനം ഊര്&#x200d;ജം ലഭിക്കുമ്പോള്&#x200d; ചീമെനെ വര്&#x200d;ഗക്കാര്&#x200d;ക്ക് 72 ശതമാനം കലോറി ലഭിക്കുന്നു.</p>
<p><img loading="lazy" class="alignnone wp-image-23173 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/2bfa1661814d43bbac477b3d1416026a_18.jpg" alt="2bfa1661814d43bbac477b3d1416026a_18" width="800" height="450" srcset="https://www.chandrikadaily.com/wp-content/uploads/2017/03/2bfa1661814d43bbac477b3d1416026a_18.jpg 800w, https://www.chandrikadaily.com/wp-content/uploads/2017/03/2bfa1661814d43bbac477b3d1416026a_18-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/2bfa1661814d43bbac477b3d1416026a_18-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/03/2bfa1661814d43bbac477b3d1416026a_18-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/03/2bfa1661814d43bbac477b3d1416026a_18-747x420.jpg 747w" sizes="(max-width: 800px) 100vw, 800px" /></p>
<p>കൊഴുപ്പു കുറഞ്ഞ മാസം കഴിക്കുന്നുവെന്നതാണ് ഇവരുടെ ഭക്ഷണരീതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേക. പാശ്ചാത്യ ലോകത്തുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്&#x200d; ചീമെനെ വര്&#x200d;ഗക്കാരുടെ ഭക്ഷണക്രമത്തിനും വ്യായാമ രീതികള്&#x200d;ക്കും ഏറെ പ്രത്യേകതയുണ്ട്. ഇവരില്&#x200d; പുരുഷന്മാര്&#x200d; 17,000 അടിയും സ്ത്രീകള്&#x200d; 16,000 അടിയും നടക്കുന്നവരാണ്. 60 വയസിന് മുകളിലുള്ളവര്&#x200d; പോലും 15,000 അടിയിലേറെ നടക്കുന്നുണ്ട്. കുറഞ്ഞത് പതിനായിരം അടിയെങ്കിലും എല്ലാവരും നടക്കുന്നുണ്ടെന്നതാണ് ഏറെ പ്രശംസനീയമായ കാര്യം.</p>
<p><iframe loading="lazy" src="https://www.youtube.com/embed/L9ZsQv53S_A" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe><br />
ഹൃദയാഘാതം, രക്തധമനികളിലെ തടസം എന്നിവക്ക് കാരണമാകുന്ന സിഎസി(കൊറോണറി ആര്&#x200d;ട്ടറി കാല്&#x200d;സ്യം)യുടെ സാന്നിദ്ധ്യം ചീമെനെക്കാരുടെ ശരീരത്തില്&#x200d; ഇല്ലെന്നതും ഗവേഷകരെ അത്ഭുപ്പെടുത്തി. 705 പേരില്&#x200d; സ്‌കാനിങ് നടത്തിയപ്പോള്&#x200d; 45 വയസുള്ള ഒരു ചീമെനെക്കാരനില്&#x200d; പോലും സിഎസി കണ്ടെത്താനായില്ല. അമേരിക്കയില്&#x200d; ഈ പ്രായപരിധിയിലുള്ള 25 ശതമാനം പേരിലും സിഎസി ഉണ്ടെന്നതും ശ്രദ്ധേയമാണ്. 75 വയസുള്ള ചീമെനെക്കാരില്&#x200d; മൂന്നില്&#x200d; രണ്ടുപേരും സിഎസിയില്&#x200d;നിന്ന് മുക്തരാണ്. എന്നാല്&#x200d; 75 പിന്നിട്ട 80 ശതമാനം അമേരിക്കക്കാരിലും സിഎസിയുടെ സാന്നിദ്ധ്യം കാണാം. ഈ വര്&#x200d;ഗക്കാരില്&#x200d; അകാല മരണങ്ങള്&#x200d; ഉണ്ടാകുന്നില്ല. ഇവരെ കുറിച്ച് പഠിക്കാന്&#x200d; ഗവേഷകരെ പ്രേരിപ്പിച്ചതും അതുതന്നെയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tsimane-of-the-bolivian-amazon-have-worlds-healthiest-hearts-says-study.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
