<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bolt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bolt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 21 Oct 2017 09:34:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bolt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അടുത്ത വര്‍ഷം മുതല്‍ ഉസൈന്‍ ബോള്‍ട്ട് ഫുട്‌ബോളില്‍</title>
		<link>https://www.chandrikadaily.com/bolt-active-in-football-from-2018.html</link>
					<comments>https://www.chandrikadaily.com/bolt-active-in-football-from-2018.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 21 Oct 2017 09:32:42 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[athletics]]></category>
		<category><![CDATA[bolt]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[usain bolt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48966</guid>

					<description><![CDATA[അത്‌ലറ്റിക്‌സില്‍ നിന്നു വിരമിച്ച ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് സജീവ ഫുട്‌ബോളിലേക്ക്. 2018-ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറാന്‍ സാധിക്കുമെന്ന് 31-കാരന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പിന്‍തുട ഞരമ്പില്‍ (ഹാംസ്ട്രിങ്) പരിക്കേറ്റ ബോള്‍ട്ട് നിലവില്‍ വിശ്രമത്തിലാണ്. കാല്‍പ്പന്തു കളിയോടുള്ള പ്രണയം പലതവണ തുറന്നു പറഞ്ഞിട്ടുള്ള ജമൈക്കന്‍ താരം മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കടുത്ത ആരാധകനാണ്. ഓള്‍ഡ് ട്രഫോഡില്‍ യുനൈറ്റഡ് ടീമിനൊപ്പം പരിശീലനം നടത്തിയിട്ടുമുണ്ട്. അമേച്വര്‍ തലത്തില്‍ കളിക്കുമ്പോള്‍ സ്‌ട്രൈക്കറായാണ് ബോള്‍ട്ട് തിളങ്ങാറുള്ളത്. &#8216;ട്രാക്ക് ആന്റ് ഫീല്‍ഡില്‍ നിന്ന് വിരമിച്ചതിനാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അത്‌ലറ്റിക്‌സില്&#x200d; നിന്നു വിരമിച്ച ഇതിഹാസ താരം ഉസൈന്&#x200d; ബോള്&#x200d;ട്ട് സജീവ ഫുട്‌ബോളിലേക്ക്. 2018-ല്&#x200d; പ്രൊഫഷണല്&#x200d; ഫുട്‌ബോളില്&#x200d; അരങ്ങേറാന്&#x200d; സാധിക്കുമെന്ന് 31-കാരന്&#x200d; പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റില്&#x200d; പിന്&#x200d;തുട ഞരമ്പില്&#x200d; (ഹാംസ്ട്രിങ്) പരിക്കേറ്റ ബോള്&#x200d;ട്ട് നിലവില്&#x200d; വിശ്രമത്തിലാണ്.</p>
<p>കാല്&#x200d;പ്പന്തു കളിയോടുള്ള പ്രണയം പലതവണ തുറന്നു പറഞ്ഞിട്ടുള്ള ജമൈക്കന്&#x200d; താരം മാഞ്ചസ്റ്റര്&#x200d; യുനൈറ്റഡിന്റെ കടുത്ത ആരാധകനാണ്. ഓള്&#x200d;ഡ് ട്രഫോഡില്&#x200d; യുനൈറ്റഡ് ടീമിനൊപ്പം പരിശീലനം നടത്തിയിട്ടുമുണ്ട്. അമേച്വര്&#x200d; തലത്തില്&#x200d; കളിക്കുമ്പോള്&#x200d; സ്‌ട്രൈക്കറായാണ് ബോള്&#x200d;ട്ട് തിളങ്ങാറുള്ളത്.</p>
<p>&#8216;ട്രാക്ക് ആന്റ് ഫീല്&#x200d;ഡില്&#x200d; നിന്ന് വിരമിച്ചതിനാല്&#x200d; ഇനി ഫുട്‌ബോള്&#x200d; കളിക്കാനാണ് ആഗ്രഹം. അനേകം ക്ലബ്ബുകളുമായി സംസാരിക്കുന്ന വിവരം ഞാന്&#x200d; മുമ്പ് പറഞ്ഞിട്ടുണ്ട്. ഓഗസ്റ്റില്&#x200d; ഹാംസ്ട്രിങ് പരിക്കേറ്റതിനാല്&#x200d; അപ്പോള്&#x200d; പരിശീലനം തുടങ്ങാന്&#x200d; കഴിഞ്ഞില്ല. 2018-ല്&#x200d; സജീവമായി കളിക്കാന്&#x200d; കഴിയുമെന്നാണ് കരുതുന്നത്.&#8217; എട്ട് ഒളിംപിക് സ്വര്&#x200d;ണവും 11 ലോക ചാമ്പ്യന്&#x200d;ഷിപ്പ് സ്വര്&#x200d;ണവും നേടിയ ജമൈക്കന്&#x200d; താരം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bolt-active-in-football-from-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രാക്ക് വിടുന്നത് ജേതാവായി തന്നെ: ബോള്‍ട്ട്</title>
		<link>https://www.chandrikadaily.com/bolt.html</link>
					<comments>https://www.chandrikadaily.com/bolt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 Aug 2017 18:54:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bolt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38508</guid>

					<description><![CDATA[&#160; ലണ്ടന്‍: ട്രാക്കിലെ വേഗ രാജാവ് സ്വര്‍ണ തിളക്കത്തോടെ കരിയര്‍ അവസാനിപ്പിക്കാന്‍ തയാറെടുക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പോടെ ട്രാക്കിനോട് വിടപറയാനൊരുങ്ങുന്ന ബോള്‍ട്ട് ഇത്തവണ ചാമ്പ്യനായി തന്നെ മടങ്ങുമെന്ന ആത്മവിശ്വാസത്തിലാണ്. വെള്ളിയാഴ്ചത്തെ 100 മീറ്റര്‍ ഒന്നാം റൗണ്ടിന് മുന്നോടിയായി ബോള്‍ട്ട് ഇന്നലെ പരിശീലനം നടത്തി. കോച്ച് ഗ്ലെന്‍ മില്‍സിനൊപ്പം പരിശീലനത്തിനെത്തിയ ബോള്‍ട്ടിന് അവസാന മത്സരത്തിന്റെ സമ്മര്‍ദ്ദമൊന്നും ഉണ്ടായിരുന്നില്ല. കോച്ചിനോട് ഫലിതം പറഞ്ഞും ചിരിച്ചും സമ്മര്‍ദ്ദത്തിന്റെ ലക്ഷണം പോലും കാണിക്കാതെയാണ് അദ്ദേഹം പരിശീലനം പൂര്‍ത്തിയാക്കിയത്. കരിയറിലെ ആറാം ലോക [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ലണ്ടന്&#x200d;: ട്രാക്കിലെ വേഗ രാജാവ് സ്വര്&#x200d;ണ തിളക്കത്തോടെ കരിയര്&#x200d; അവസാനിപ്പിക്കാന്&#x200d; തയാറെടുക്കുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക ചാമ്പ്യന്&#x200d;ഷിപ്പോടെ ട്രാക്കിനോട് വിടപറയാനൊരുങ്ങുന്ന ബോള്&#x200d;ട്ട് ഇത്തവണ ചാമ്പ്യനായി തന്നെ മടങ്ങുമെന്ന ആത്മവിശ്വാസത്തിലാണ്. വെള്ളിയാഴ്ചത്തെ 100 മീറ്റര്&#x200d; ഒന്നാം റൗണ്ടിന് മുന്നോടിയായി ബോള്&#x200d;ട്ട് ഇന്നലെ പരിശീലനം നടത്തി.<br />
കോച്ച് ഗ്ലെന്&#x200d; മില്&#x200d;സിനൊപ്പം പരിശീലനത്തിനെത്തിയ ബോള്&#x200d;ട്ടിന് അവസാന മത്സരത്തിന്റെ സമ്മര്&#x200d;ദ്ദമൊന്നും ഉണ്ടായിരുന്നില്ല. കോച്ചിനോട് ഫലിതം പറഞ്ഞും ചിരിച്ചും സമ്മര്&#x200d;ദ്ദത്തിന്റെ ലക്ഷണം പോലും കാണിക്കാതെയാണ് അദ്ദേഹം പരിശീലനം പൂര്&#x200d;ത്തിയാക്കിയത്. കരിയറിലെ ആറാം ലോക ചാമ്പ്യന്&#x200d;ഷിപ്പിന് തയാറെടുക്കുന്ന 30കാരന്&#x200d; ബോള്&#x200d;ട്ട് ട്രാക്കിലൂടെ ഓടിയും പരിശീലകനുമായി ദീര്&#x200d;ഘ സംഭാഷണത്തിലേര്&#x200d;പ്പെട്ടുമാണ് സമയം ചെലവിട്ടത്. 100 മീറ്റര്&#x200d;, 4ഃ100 മീറ്റര്&#x200d; റിലേയിലുമാണ് ബോള്&#x200d;ട്ട് ലോക ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; മത്സരിക്കുന്നത്. ലോകം മുഴുവനുമുള്ള അത്‌ലറ്റിക്‌സ് പ്രേമികള്&#x200d;ക്ക് ബോള്&#x200d;ട്ടിന്റെ പ്രകടനം കാണാനുള്ള അവസാന അവസരമായിരിക്കും ഇത്.<br />
100 മീറ്ററില്&#x200d; ലോക റെക്കോര്&#x200d;ഡിനു ഉടമയായ ബോള്&#x200d;ട്ട് ഇതിനോടകം 11 ലോക ചാമ്പ്യന്&#x200d;ഷിപ്പ് സ്വര്&#x200d;ണ മെഡലുകള്&#x200d; നേടിയിട്ടുണ്ട്. ആഗസ്ത് 12നാണ് 100 മീറ്റര്&#x200d; ഫൈനല്&#x200d;. ലോകത്തെ ഏറ്റവും മികച്ച വേഗക്കാരനായിക്കൊണ്ടായിരിക്കും ലണ്ടനില്&#x200d; നിന്നും തന്റെ മടക്കമെന്നാണ് ബോള്&#x200d;ട്ട് പറയുന്നത്. ട്രാക്കിനോട് വിടപറഞ്ഞാല്&#x200d; മാഞ്ചസ്റ്റര്&#x200d; യുണൈറ്റഡിന്റെ കുപ്പമായമണിയണമെന്നാണ് ബോള്&#x200d;ട്ടിന്റെ ആഗ്രഹം. അതേ സമയം കഴിഞ്ഞ ദിവസം നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; താരങ്ങള്&#x200d; മരുന്നടിയില്&#x200d; കുടുങ്ങുന്നതിനെ കുറിച്ച് സംസാരിച്ച ബോള്&#x200d;ട്ട് ഇത്തരം സംഭവങ്ങള്&#x200d; കായിക രംഗത്തിന്റെ അന്ത്യത്തിലേക്കാണ് നയിക്കുകയെന്ന് അഭിപ്രായപ്പെട്ടിരുന്നു. മരുന്നടി കായിക രംഗത്തിന് നല്ലതല്ലെന്ന് പറഞ്ഞ ബോള്&#x200d;ട്ട് കായിക രംഗത്തിന്റെ പുരോഗതിക്കു വേണ്ടിയാണ് അത്‌ലറ്റുകള്&#x200d; പ്രവര്&#x200d;ത്തിക്കേണ്ടതെന്നും പറഞ്ഞു.<br />
2008ലെ ബീജിങ്, 2012ലെ ലണ്ടന്&#x200d;, 2016 റിയോ ഒളിംപിക്‌സുകള്&#x200d; ഉള്&#x200d;പ്പെടെ എട്ട് ഒളിംപിക് മെഡലുകള്&#x200d; ബോള്&#x200d;ട്ട് നേടിയിട്ടുണ്ട്്. 100 മീറ്റര്&#x200d;, 4ഃ100 മീറ്റര്&#x200d; റിലേ, 200 മീറ്റര്&#x200d; എന്നിവയില്&#x200d; നിലവിലെ ചാമ്പ്യന്&#x200d; കൂടിയാണ് ഈ ജമൈക്കന്&#x200d; താരം. 2015ല്&#x200d; ബീജിങില്&#x200d; നടന്ന ലോക ചാമ്പ്യന്&#x200d;ഷിപ്പില്&#x200d; ഈ മൂന്നിനങ്ങളിലും ബോള്&#x200d;ട്ടായിരുന്നു ചാമ്പ്യനെങ്കിലും 200 മീറ്ററില്&#x200d; ഇത്തവണ അദ്ദേഹം പങ്കെടുക്കുന്നില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bolt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോള്‍ട്ട് അങ്ങനെ ചെയ്യുമോ</title>
		<link>https://www.chandrikadaily.com/%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%ae.html</link>
					<comments>https://www.chandrikadaily.com/%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%ae.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Jul 2017 18:07:36 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[bolt]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36660</guid>

					<description><![CDATA[&#160; ലണ്ടന്‍: അങ്ങനെ ചെയ്യുമോ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ഒരാള്‍&#8230;? ലോകം കണ്ട ഏറ്റവും മികച്ച അത്‌ലറ്റ് മാത്രമല്ല ജമൈക്കക്കാരന്‍-ഒളിംപിക്‌സ് ചരിത്രത്തിലെ ഇതിഹാസം. എല്ലാവരോടും പോസിറ്റിവായി മാത്രം പ്രതികരിക്കുന്ന കായികതാരം. അങ്ങനെ ഒരാള്‍ വളര്‍ന്നുവരുന്ന ഒരു താരത്തിന്റെ വഴിയില്‍ മണ്ണിടുമോ&#8230;? ട്രാക്കില്‍ ബോള്‍ട്ടിന് സമീപകാലത്തുണ്ടായ വലിയ വെല്ലുവിളി എന്ന് പറയുന്നത് കാനഡയില്‍ നിന്നുള്ള യുവതാരം ആന്ദ്രെ ഡി ഗ്രാസെയാണ്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ 200 മീറ്ററില്‍ മിന്നും പ്രകടനം നടത്തിയ ഡിഗ്രാസെക്ക് ഇന്നലെ രാത്രി നടന്ന മൊണോക്കോ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ലണ്ടന്&#x200d;: അങ്ങനെ ചെയ്യുമോ ഉസൈന്&#x200d; ബോള്&#x200d;ട്ടിനെ പോലെ ഒരാള്&#x200d;&#8230;? ലോകം കണ്ട ഏറ്റവും മികച്ച അത്‌ലറ്റ് മാത്രമല്ല ജമൈക്കക്കാരന്&#x200d;-ഒളിംപിക്‌സ് ചരിത്രത്തിലെ ഇതിഹാസം. എല്ലാവരോടും പോസിറ്റിവായി മാത്രം പ്രതികരിക്കുന്ന കായികതാരം. അങ്ങനെ ഒരാള്&#x200d; വളര്&#x200d;ന്നുവരുന്ന ഒരു താരത്തിന്റെ വഴിയില്&#x200d; മണ്ണിടുമോ&#8230;? ട്രാക്കില്&#x200d; ബോള്&#x200d;ട്ടിന് സമീപകാലത്തുണ്ടായ വലിയ വെല്ലുവിളി എന്ന് പറയുന്നത് കാനഡയില്&#x200d; നിന്നുള്ള യുവതാരം ആന്ദ്രെ ഡി ഗ്രാസെയാണ്. കഴിഞ്ഞ റിയോ ഒളിംപിക്‌സില്&#x200d; 200 മീറ്ററില്&#x200d; മിന്നും പ്രകടനം നടത്തിയ ഡിഗ്രാസെക്ക് ഇന്നലെ രാത്രി നടന്ന മൊണോക്കോ ഡയമണ്ട് ലീഗ് മീറ്റിലെ 100 മീറ്ററില്&#x200d; പങ്കെടുക്കാന്&#x200d; അതിയായ താല്&#x200d;പ്പര്യമുണ്ടായിരുന്നു. അടുത്ത മാസം ലണ്ടനില്&#x200d; നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്&#x200d;ഷിപ്പിന് മുന്നോടിയായി എല്ലാ താരങ്ങള്&#x200d;ക്കും അവസാന പരിശീലന ചാമ്പ്യന്&#x200d;ഷിപ്പ്. ബോള്&#x200d;ട്ട് ഉള്&#x200d;പ്പെടെ എല്ലാവരും പങ്കെടുത്ത മീറ്റ്. എന്നാല്&#x200d; ആ മീറ്റില്&#x200d; ഡിഗ്രാസെ ഉണ്ടായിരുന്നു-സ്പ്രിന്റ് റിലേയില്&#x200d;. അതിന് കാരണം തേടിയപ്പോഴാണ് കനേഡിയന്&#x200d; താരത്തിന്റെ പരിശീലകന്&#x200d; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്&#x200d; നടത്തിയത്. മോണോക്കോ മീറ്റില്&#x200d; ഡിഗ്രാസെ പാടില്ലെന്ന് ബോള്&#x200d;ട്ട് സംഘാടകരോട് പറഞ്ഞത്രെ.. ഈ ആരോപണം ഉന്നയിക്കുന്നത് ചില്ലറക്കാരനല്ല-ഡിഗ്രാസെയുടെ പരിശീലകന്&#x200d; സ്റ്റിയൂവര്&#x200d;ട്ട് മക്മിലനാണ്.<br />
ലോക ചാമ്പ്യന്&#x200d;ഷിപ്പിന് മുന്നോടിയായി നടത്തപ്പെടുന്ന ഡയമണ്ട് മീറ്റിന്റെ 100 മീറ്ററില്&#x200d; ഡിഗ്രാസെ പാടില്ലെന്ന കര്&#x200d;ക്കശ നിലപാട് ബോള്&#x200d;ട്ട് സ്വീകരിക്കുകയും സംഘാടകര്&#x200d; അദ്ദേഹത്തിനൊപ്പം നില്&#x200d;ക്കുകയും ചെയ്തുവെന്നാണ് കോച്ചിന്റെ പരാതി. ബോള്&#x200d;ട്ടിനെ പോലെ ഒരു താരത്തിന് ട്രാക്കില്&#x200d; തനിക്കൊപ്പം ആരെല്ലാം മല്&#x200d;സരിക്കണമെന്ന് നിശ്ചയിക്കാനുള്ള അവകാശമുണ്ട്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ് ട്രാക്ക്. അതിനാല്&#x200d; അദ്ദേഹത്തെ കുറ്റം പറയുന്നില്ല. ലോക അത്‌ലറ്റിക് ചാമ്പ്യന്&#x200d;ഷിപ്പിന് മുമ്പ് അനാവശ്യ സമ്മര്&#x200d;ദ്ദം എന്തിനാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടെങ്കില്&#x200d; അതിനെ കുറ്റം പറയാനും താനില്ലെന്നാണ് കോച്ച് പറയുന്നത്. ആരോപണത്തില്&#x200d; കഴമ്പില്ലെന്നാണ് ബോള്&#x200d;ട്ടിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. ഒരു തരത്തിലും മല്&#x200d;സര നടത്തിപ്പിന്റെ കാര്യത്തില്&#x200d; ഇടപെടാറില്ലെന്നും ഇത്തരം ആരോപണങ്ങള്&#x200d; അടിസ്ഥാന രഹിതമാണെന്നുമാണ് ഓഫീസ് വിശദീകരിക്കുന്നത്. സീസണില്&#x200d; 100 മീറ്ററിലെ മികച്ച സമയം ഡിഗ്രാസിന്റേതാണ്. കഴിഞ്ഞ മാസം സ്റ്റോക്ക്‌ഹോമില്&#x200d; നടന്ന മീറ്റില്&#x200d; 9.69 സെക്കന്&#x200d;ഡിന് യുവതാരം ഫിനിഷ് ചെയ്തിരുന്നു. അതേസമയം 30 കാരനായ ബോള്&#x200d;ട്ടിന്റെ സീസണിലെ മികച്ച സമയം 10.03 സെക്കന്&#x200d;ഡാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%ac%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b5%81%e0%b4%ae.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
