<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bomb &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bomb/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 24 Oct 2024 11:17:43 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bomb &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>85 വിമാനങ്ങൾക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി</title>
		<link>https://www.chandrikadaily.com/85-planes-1receive-fake-bomb-threat-again.html</link>
					<comments>https://www.chandrikadaily.com/85-planes-1receive-fake-bomb-threat-again.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 24 Oct 2024 11:15:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[Flights]]></category>
		<category><![CDATA[India]]></category>
		<category><![CDATA[phone call]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314781</guid>

					<description><![CDATA[വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തുകയാണ്]]></description>
										<content:encoded><![CDATA[<p>വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾ തുടരുകയാണ്. ഇന്ന് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾക്കും അകാസയുടെ 25 വിമാനങ്ങൾക്കും വിസ്താരയുടെ 20 വിമാനങ്ങൾക്കുമുൾപ്പടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CKutksvxpokDFT6FrAIdpt0Sqg">
<div id="google_ads_iframe_/132662741/24_In_Article_0__container__">വിമാനങ്ങൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ കേന്ദ്ര ഏജൻസികൾ സംയുക്തമായി അന്വേഷണം നടത്തുകയാണ് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. യാത്രക്കാർ ഭയപ്പെടേണ്ടതില്ല. സ്ഥിതി നിയന്ത്രണവിധേയമാണ് ഭീഷണി സന്ദേശം ലഭിച്ച പല ഐ പി അഡ്രസ്സുകളും വിദേശത്തുനിന്നുള്ളതാണെന്നും ഈ അക്കൗണ്ടുകളുടെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/85-planes-1receive-fake-bomb-threat-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്&#x200d;ഡിഗോ വിമാനത്തിനും ആകാശ എയറിനും ബോംബ് ഭീഷണി; അടിയന്തരമായി തിരിച്ചിറക്കി</title>
		<link>https://www.chandrikadaily.com/bomb-threat-to-indigo-flight-and-akasha-air-immediately-returned.html</link>
					<comments>https://www.chandrikadaily.com/bomb-threat-to-indigo-flight-and-akasha-air-immediately-returned.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 16 Oct 2024 12:17:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[indigo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313649</guid>

					<description><![CDATA[സമൂഹമാധ്യമത്തിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p>മുംബൈ-ഡല്&#x200d;ഹി ഇന്&#x200d;ഡിഗോ വിമാനത്തിനും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ആകാശ എയറിനും നേരെ ബോംബ് ഭീഷണി. ഇതേ തുടര്&#x200d;ന്ന് ഇന്&#x200d;ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചു. ആകാശ എയര്&#x200d; ഡല്&#x200d;ഹിയില്&#x200d; അടിയന്തരമായി തിരിച്ചിറക്കി. 174 യാത്രക്കാരാണ് ആകാശ എയറില്&#x200d; ഉണ്ടായിരുന്നത്. അതേസമയം 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്&#x200d; നിന്ന് ഇന്&#x200d;ഡിഗോ വിമാനം പുറപ്പെട്ടത്. എന്നാല്&#x200d; സമൂഹമാധ്യമത്തിലൂടെയാണ് വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.</p>
<p>കഴിഞ്ഞ 48 മണിക്കൂറിനുള്ളില്&#x200d; 12 വിമാനങ്ങള്&#x200d;ക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയര്&#x200d;ന്നു. ഡല്&#x200d;ഹി-ഷിക്കാഗോ എയര്&#x200d; ഇന്ത്യ വിമാനം (എഐ-127), ജയ്പുര്&#x200d;-ബെംഗളൂരു എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് (ഐഎക്‌സ്-765), ദര്&#x200d;ബംഗ-മുംബൈ സ്‌പൈസ് ജെറ്റ് വിമാനം (എസ്ജി-116), സിലിഗുരി-ബെംഗളൂരു ആകാശ എയര്&#x200d; വിമാനം (ക്യുപി-1373), ദമാം-ലഖ്‌നൗ ഇന്&#x200d;ഡിഗോ വിമാനം(6 ഇ-98), അമൃത്സര്&#x200d;-ദെഹ്റാദൂണ്&#x200d; അലയന്&#x200d;സ് എയര്&#x200d; (9എല്&#x200d;-650) എന്നിവയുള്&#x200d;പ്പെടെയുള്ള വിമാനങ്ങള്&#x200d;ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.</p>
<p>തിങ്കളാഴ്ചയും രണ്ട് ഇന്&#x200d;ഡിഗോ വിമാനങ്ങള്&#x200d;ക്കും ഒരു എയര്&#x200d; ഇന്ത്യ വിമാനത്തിനും വ്യാജ ഭീഷണി സന്ദേശം കിട്ടിയിരുന്നു. ബോംബ് ഭീഷണി കാരണം ഡല്&#x200d;ഹിയില്&#x200d; നിന്ന് ഷിക്കാഗോയിലേക്ക് പുറപ്പെട്ട എഐ 127 വിമാനം വഴിതിരിച്ച് വിട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-threat-to-indigo-flight-and-akasha-air-immediately-returned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എയര്&#x200d; ഇന്ത്യ വിമാനത്തില്&#x200d; വീണ്ടും ബോംബ് ഭീഷണി</title>
		<link>https://www.chandrikadaily.com/another-bomb-threat-on-air-india-flight.html</link>
					<comments>https://www.chandrikadaily.com/another-bomb-threat-on-air-india-flight.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 14 Oct 2024 04:16:41 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[air india]]></category>
		<category><![CDATA[bomb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313315</guid>

					<description><![CDATA[മുംബൈ വിമാനത്താവളത്തില്&#x200d; നിന്ന് രാത്രി രണ്ട് മണിയോടെ ന്യൂയോര്&#x200d;ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>മുംബൈയില്&#x200d; നിന്ന് ന്യൂയോര്&#x200d;ക്കിലേക്ക് പോവുകയായിരുന്ന എയര്&#x200d; ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തുടര്&#x200d;ന്ന് വിമാനം ഡല്&#x200d;ഹിയില്&#x200d; അടിയന്തരമായി ലാന്&#x200d;ഡ് ചെയ്തു. നിലവില്&#x200d; ഡല്&#x200d;ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; സുരക്ഷാപരിശോധനകള്&#x200d;ക്കായി നിര്&#x200d;ത്തിയിട്ടിരിക്കുകയാണ് വിമാനം.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div class="to-advertise pb-0">മുംബൈ വിമാനത്താവളത്തില്&#x200d; നിന്ന് രാത്രി രണ്ട് മണിയോടെ ന്യൂയോര്&#x200d;ക്കിലെ ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ട AI 119വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. തുടര്&#x200d;ന്ന് വിമാനം വഴിതിരിച്ചുവിടുകയായിരുന്നു.</div>
</div>
</div>
<div class="mpp-story-content-details-main my-3">
<p>കഴിഞ്ഞ മാസവും ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്&#x200d;ന്ന് എയര്&#x200d; ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്&#x200d; ഇറക്കിയിരുന്നു. വിമാനത്തില്&#x200d; ബോംബ് ഉണ്ടെന്ന് ടിഷ്യൂ പേപ്പറില്&#x200d; എഴുതി</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-bomb-threat-on-air-india-flight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാ​ഗിൽ ബോംബാണെന്ന് തമാശക്ക് പറഞ്ഞു: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ</title>
		<link>https://www.chandrikadaily.com/a-person-was-arrested-at-the-nedumbassery-airport-for-jokingly-saying-that-there-was-a-bomb-in-the-bag.html</link>
					<comments>https://www.chandrikadaily.com/a-person-was-arrested-at-the-nedumbassery-airport-for-jokingly-saying-that-there-was-a-bomb-in-the-bag.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 07 Aug 2024 04:57:45 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[Nedumbassery airport]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305098</guid>

					<description><![CDATA[ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് വിമാനം രണ്ട് മണക്കൂര്&#x200d; വൈകുകയും ചെയ്തു.]]></description>
										<content:encoded><![CDATA[<p>നെടുമ്പാശ്ശേരി വിമാനത്താവളത്തില്&#x200d; വ്യാജ ബോംബ് ഭീഷണി നടത്തിയ ഒരാള്&#x200d; പിടിയില്&#x200d;. തിരുവനന്തപുരം സ്വദേശി പ്രശാന്തിനെയാണ് കസ്റ്റഡിയില്&#x200d; എടുത്തത്. ലഗേജില്&#x200d; ബോംബ് ഉണ്ടെന്നാണ് പ്രശാന്ത് പറഞ്ഞത്. തമാശക്ക് പറഞ്ഞതെന്ന് പ്രശാന്ത് വിശദീകരണം നല്&#x200d;കിയത്. ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് വിമാനം രണ്ട് മണക്കൂര്&#x200d; വൈകുകയും ചെയ്തു.</p>
<p>ബാഗിലെന്താണെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്&#x200d; ചോദിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് ബാഗില്&#x200d; ബോംബാണെന്ന് പറഞ്ഞതെന്നാണ് പ്രശാന്ത് പറയുന്നത്. ബാഗില്&#x200d; ബോംബാണെന്ന് ആവര്&#x200d;ത്തിച്ച് പറഞ്ഞതോടെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പുലര്&#x200d;ച്ചെയായിരുന്നു സംഭവം.</p>
<p>പുലര്&#x200d;ച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 നാണ് പുറപ്പെട്ടത്. തായ് എയര്&#x200d;ലൈന്&#x200d;സില്&#x200d; തായ്‌ലാന്റിലേക്ക് പോകാനെത്തിയതായിരുന്നു പ്രശാന്ത്. മൂന്ന് മാസത്തിനിടയില്&#x200d; വ്യാജ ബോംബ് ഭീഷണിയില്&#x200d; മൂന്ന് പേരാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തില്&#x200d; നിന്ന് അറസ്റ്റിലായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-person-was-arrested-at-the-nedumbassery-airport-for-jokingly-saying-that-there-was-a-bomb-in-the-bag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്&#x200d;മ്മാണവും തമ്മില്&#x200d; ബന്ധമെന്ന് കെ.സുധാകരന്&#x200d;</title>
		<link>https://www.chandrikadaily.com/tp-motion-to-release-the-accused-k-sudhakaran-that-there-is-a-connection-between-bomb-making.html</link>
					<comments>https://www.chandrikadaily.com/tp-motion-to-release-the-accused-k-sudhakaran-that-there-is-a-connection-between-bomb-making.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 22 Jun 2024 11:34:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[k sudhakaran]]></category>
		<category><![CDATA[tp chandrasekaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300772</guid>

					<description><![CDATA[ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മിനുള്ളില്&#x200d; എതിര്&#x200d;ശബ്ദം ഉയര്&#x200d;ന്നതിന് പിന്നാലെ 20 വര്&#x200d;ഷം വരെ ശിക്ഷായിളവ് നല്&#x200d;കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി ചന്ദ്രശേഖരന്&#x200d; വധക്കേസിലെ കൊടുംക്രിമിനലുകളായ മൂന്ന് പ്രതികളെ വിട്ടയയ്ക്കാന്&#x200d; നീക്കം നടന്നതിന് പിന്നില്&#x200d; ദുരൂഹവും നിഗൂഢവുമായ ഗൂഢാലോനയുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്&#x200d; കെ.സുധാകരന്&#x200d;.</p>
<p>ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്&#x200d;വലിച്ചതിന് പിന്നാലെയാണ് ജയില്&#x200d; സൂപ്രണ്ടിന്റെ അസ്വാഭാവിക നടപടി. ഉന്നത സി.പി.എം ഇടപെടലില്ലാതെ ഒരു ഉദ്യോഗസ്ഥനും കോടതിവിധിക്കെതിരായ നടപടി സ്വീകരിക്കുകയില്ല. കണ്ണൂരില്&#x200d; വ്യാപകമായി ബോംബു നിര്&#x200d;മ്മാണം നടക്കുകയും കൊടുംക്രിമിനലുകളെ ജയിലറകളില്&#x200d; നിന്ന് തുറന്ന് വിടുകയും ചെയ്യുന്നതും തമ്മില്&#x200d; ബന്ധമുണ്ട്. ഇനിയും കേരളത്തില്&#x200d; ആരുടെയെക്കയോ രക്തം ഒഴുക്കാന്&#x200d; ടി.പി ചന്ദ്രശേഖരനെ വധിക്കാന്&#x200d; ഉത്തരവിട്ടവര്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയതിന്റെ ഭാഗമാണോ കൊടുംക്രിമിനലുകളെ പുറത്ത് വിടാന്&#x200d; നീക്കം നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുധാകരന്&#x200d; പറഞ്ഞു.</p>
<p>പ്രതികളെ മോചിപ്പിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നടത്തിയ നീക്കം പാളിയപ്പോള്&#x200d; ഉദ്യോഗസ്ഥരുടെ മേല്&#x200d; പഴിചാരിയും സാങ്കേതികത്വം ചൂണ്ടിക്കാട്ടിയും തടിതപ്പാനാണ് ശ്രമം. നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുകയാണ് പിണറായി സര്&#x200d;ക്കാര്&#x200d;. ടി.പിയെ 51 വെട്ട് വെട്ടിക്കൊന്ന പ്രതികള്&#x200d;ക്ക് വേണ്ടിയാണ് ഈ സര്&#x200d;ക്കാരും സി.പി.എമ്മും നിലപാടെടുക്കുന്നത്. പിണറായി സര്&#x200d;ക്കാരിന്റെ കാലയളവില്&#x200d; രണ്ടായിരം ദിവസമാണ് പ്രതികള്&#x200d;ക്ക് പരോള്&#x200d; നല്&#x200d;കിയത്.</p>
<p>ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്&#x200d;ക്ക് ജയിലിരുന്ന് മാഫിയാ പ്രവര്&#x200d;ത്തനം നടത്താന്&#x200d; ഫോണ്&#x200d; ഉള്&#x200d;പ്പെടെയുള്ള എല്ലാ സ്വകര്യവും ഒത്താശയും ചെയ്ത സര്&#x200d;ക്കാരാണ് പിണറായി വിജയന്റേത്. മുഖ്യമന്ത്രി ഈ പ്രതികളോട് എന്തിനാണ് ഇത്രയേറെ കടപ്പെട്ടിരിക്കുന്നത് എന്നതറിയാന്&#x200d; കേരളീയ സമൂഹത്തിന് താല്&#x200d;പ്പര്യമുണ്ട്. ടി.പി വധക്കേസില്&#x200d; നീതി ഉറപ്പാക്കാന്&#x200d; കെ.കെ രമ എം.എല്&#x200d;.എ നടത്തുന്ന എല്ലാ നിയമപോരാട്ടങ്ങള്&#x200d;ക്കും കെ.പി.സി.സി പിന്തുണ നല്&#x200d;കുമെന്നും കെ.സുധാകരന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-motion-to-release-the-accused-k-sudhakaran-that-there-is-a-connection-between-bomb-making.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരിൽ വീണ്ടും ബോംബ് കണ്ടെത്തി</title>
		<link>https://www.chandrikadaily.com/bomb-found-again-in-kannur.html</link>
					<comments>https://www.chandrikadaily.com/bomb-found-again-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 22 Jun 2024 09:20:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[explosives]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300762</guid>

					<description><![CDATA[ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ബോംബുകൾ]]></description>
										<content:encoded><![CDATA[<p>കണ്ണൂർ: കൂത്തുപറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു ബോംബുകൾ.</p>
<p>എരഞ്ഞോളിയില്&#x200d; നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്&#x200d; നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ എടുക്കുന്നതിനിടയിൽ എരഞ്ഞോളി കുടക്കളത്ത് സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ച് 85കാരൻ ചൊവ്വാഴ്ച കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കണ്ണൂര്&#x200d; ജില്ലയിലെ വിവിധ സ്ഥലങ്ങളില്&#x200d; പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതത് സ്റ്റേഷൻ പരിധികളിലെ ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-found-again-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിന്റെ ബോംബ് രാഷ്ട്രീയം കേരളത്തിന് അപമാനം: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/cpms-bomb-politics-is-a-disgrace-to-kerala-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/cpms-bomb-politics-is-a-disgrace-to-kerala-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Jun 2024 08:10:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[pk kunhalikutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300580</guid>

					<description><![CDATA[കുറ്റക്കാര്&#x200d;ക്കതിരെ ഉടന്&#x200d; നടപടി വേണം
]]></description>
										<content:encoded><![CDATA[<p>സി.പി.എമ്മിന്റെ ബോംബ് രാഷ്ട്രീയം കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്&#x200d; പറഞ്ഞു. നിരപരാധികളാണ് കൊല്ലപ്പെടുന്നത്. പറമ്പിലിറങ്ങി നടക്കാനോ വീട്ടില്&#x200d; കിടന്നുറങ്ങാനോ ആളുകള്&#x200d;ക്ക് പേടിയാണ്. ബോംബുണ്ടാക്കുന്നവരെ പാര്&#x200d;ട്ടി സഹായിക്കുന്നു.</p>
<p>ഇതിനെതിരെ നിയമപരമായും പൊളിറ്റിക്കലായും ഇച്ഛാശക്തിയോടെ നടപടിയെടുക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണം. അത് ചെയ്യാത്തതാണ് ഇത്തരം സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കാനുള്ള കാരണം. ബോംബുണ്ടാക്കുന്നവനെയും ബോംബുണ്ടാക്കുന്നതിനിടെ പൊട്ടി മരിക്കുന്നവനെയും സി.പി.എം നേതാക്കള്&#x200d; ആദരിക്കുകയാണ്. പിന്നെങ്ങനെ ഇത്തരം സംഭവങ്ങള്&#x200d; ആവര്&#x200d;ത്തിക്കാതിരിക്കും? കേരളത്തിന് അപമാനമാണ് ഇത്തരം സംഭവങ്ങളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpms-bomb-politics-is-a-disgrace-to-kerala-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം കുളത്തൂർ മാർക്കറ്റിൽ നാടൻ ബോംബുകൾ കണ്ടെത്തി</title>
		<link>https://www.chandrikadaily.com/homemade-bombs-found-in-kulathur-market-thiruvananthapuram.html</link>
					<comments>https://www.chandrikadaily.com/homemade-bombs-found-in-kulathur-market-thiruvananthapuram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 08:09:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[found]]></category>
		<category><![CDATA[Kulathur market]]></category>
		<category><![CDATA[thiruvanathapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300488</guid>

					<description><![CDATA[പ്ലാസ്റ്റിക് കവറില്&#x200d; സൂക്ഷിച്ച അഞ്ച് നാടന്&#x200d; ബോംബുകളാണ് കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം കുളത്തൂരില്&#x200d; നാടന്&#x200d; ബോംബുകള്&#x200d; കണ്ടെത്തി. കുളത്തൂര്&#x200d; മാര്&#x200d;ക്കറ്റിലാണ് നാടന്&#x200d; ബോംബുകള്&#x200d; കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്&#x200d; സൂക്ഷിച്ച അഞ്ച് നാടന്&#x200d; ബോംബുകളാണ് കണ്ടെത്തിയത്. നിരവധി രാഷ്ട്രീയ അക്രമങ്ങള്&#x200d; ഉണ്ടായിട്ടുള്ള സ്ഥലമാണ് കുളത്തൂര്&#x200d; ജംഗ്ഷന്&#x200d;. ഇന്ന് രാവിലെയാണ് മാര്&#x200d;ക്കറ്റിനുള്ളില്&#x200d; ബോംബുകള്&#x200d; കണ്ടെത്തിയത്.</p>
<p>അഞ്ച് നാടന്&#x200d; ബോംബായിരുന്നു ഉണ്ടായത്. ഇത് കച്ചടക്കാരാണ് കണ്ടത്. തുടര്&#x200d;ന്ന് കഴക്കൂട്ടം പൊലീസില്&#x200d; അറിയിക്കുകയായിരുന്നു. പൊലീസും ബോംബ് ഡിറ്റക്ഷന്&#x200d; സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്&#x200d; നിര്&#x200d;വീര്യമാക്കി പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. സിസിടിവി ഉള്&#x200d;പ്പെടയുള്ളവ പരിശോധിച്ച് തുടര്&#x200d; നടപടികള്&#x200d; പൊലീസ് സ്വീകരിച്ചുവരികെയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/homemade-bombs-found-in-kulathur-market-thiruvananthapuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണൂരില്&#x200d; ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം</title>
		<link>https://www.chandrikadaily.com/1cpm-built-a-martyrs-memorial-for-those-killed-during-bomb-making-in-kannur.html</link>
					<comments>https://www.chandrikadaily.com/1cpm-built-a-martyrs-memorial-for-those-killed-during-bomb-making-in-kannur.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 18 May 2024 06:14:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[martyr's memorial]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298060</guid>

					<description><![CDATA[പാനൂര്&#x200d; തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്&#x200d;മ്മിച്ചത്.]]></description>
										<content:encoded><![CDATA[<p>ബോംബ് നിര്&#x200d;മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്&#x200d;ക്ക് രക്തസാക്ഷി സ്മാരകം പണിത് സിപിഎം. ബോംബ് നിര്&#x200d;മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിലാണ് സ്മാരകം. പാനൂര്&#x200d; തെക്കുംമുറിയിലാണ് സിപിഎം സ്മാരകം നിര്&#x200d;മ്മിച്ചത്. സ്മാരകം ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്&#x200d; ഉദ്ഘാടനം ചെയ്യും.</p>
<p>ബോംബ് നിര്&#x200d;മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി പ്രവര്&#x200d;ത്തകര്&#x200d; കൊല്ലപ്പെട്ടാല്&#x200d; ആദ്യം സ്‌ഫോടനത്തില്&#x200d; പ്രവര്&#x200d;ത്തകര്&#x200d;ക്ക് പങ്കില്ലെന്ന് സിപിഎം നേതാക്കള്&#x200d; പറയും. തൊട്ടടുത്ത വര്&#x200d;ഷം അവരെ രക്തസാക്ഷിപ്പട്ടികയില്&#x200d; ചേര്&#x200d;ക്കും. പിന്നീട് അനുസ്മരണ പരിപാടികള്&#x200d; സംഘടിപ്പിക്കുകയും രക്തസാക്ഷി മന്ദിരം ഒരുക്കുകയും ചെയ്യുന്നതാണ് സിപിഎമ്മിന്റെ പതിവ്.</p>
<p>കൊളവല്ലൂര്&#x200d; പോലീസ് സ്‌റ്റേഷന്&#x200d; പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ കാക്രോട്ട് കുന്നിന്&#x200d;മുകളിലെ ആളൊഴിഞ്ഞ പറമ്പില്&#x200d; ബോംബ് നിര്&#x200d;മ്മാണത്തിനിടെ 2015 ജൂണ്&#x200d; 6നാണ് സ്‌ഫോടനമുണ്ടായത്. സിപിഎം പ്രവര്&#x200d;ത്തകരായ ഷൈജു, സുബീഷ് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്&#x200d; പാര്&#x200d;ട്ടിക്കു പങ്കില്ലെന്നും തെറ്റായ വിവരങ്ങള്&#x200d; പ്രചരിപ്പിക്കുകയാണെന്നുമാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്&#x200d; പറഞ്ഞത്.</p>
<p>എന്നാല്&#x200d; സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞപ്പോഴും അന്ന് ഷൈജുവിന്റെയും സുബീഷിന്റെയും മൃതദേഹങ്ങള്&#x200d; പോസ്റ്റ്‌മോര്&#x200d;ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയത് അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനായിരുന്നു. അത് ഏറെ വിമര്&#x200d;ശനത്തിന് ഇടയാക്കി. ഇരുവരെയും ഈസ്റ്റ് ചെറ്റക്കണ്ടി എകെജി നഗറിലെ പാര്&#x200d;ട്ടി വക ഭൂമിയിലാണ് സംസ്‌കരിച്ചത്.</p>
<p>2016 ഫെബ്രുവരിയില്&#x200d; സിപിഎം നേതൃത്വത്തില്&#x200d; ഇരുവര്&#x200d;ക്കും സ്മാരകം നിര്&#x200d;മിക്കാന്&#x200d; ധനസമാഹരണം നടത്തി. ബോംബ് നിര്&#x200d;മ്മാണത്തിനിടെ മരിച്ച സുബീഷിനെയും ഷൈജുവിനെയും രക്തസാക്ഷികളായി പ്രഖ്യാപിച്ച് 2016 ജൂണ്&#x200d; 6 മുതല്&#x200d; സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. ആര്&#x200d;എസ്എസ് ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനിടെ കൊല്ലപ്പെട്ടവര്&#x200d; എന്നാണ് രക്തസാക്ഷി ദിനാചരണത്തെക്കുറിച്ചുള്ള വിശദീകരണം. കണ്ണൂര്&#x200d; പാനൂര്&#x200d; തെക്കുംമുറിയിലാണ് ഷൈജു, സുബീഷ് എന്നിവര്&#x200d;ക്കായി സ്മാരകം നിര്&#x200d;മ്മിച്ചത്.</p>
<p>ഈ മാസം 22ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്&#x200d; മന്ദിരം ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്&#x200d; പാനൂര്&#x200d; മുളിയാത്തോട് മാവുള്ള ചാലില്&#x200d; ബോംബ് നിര്&#x200d;മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്&#x200d; ഷെറിന്&#x200d; എന്ന സിപിഎം പ്രവര്&#x200d;ത്തകന്&#x200d; കൊല്ലപ്പെട്ടിരുന്നു. അന്നും പാര്&#x200d;ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1cpm-built-a-martyrs-memorial-for-those-killed-during-bomb-making-in-kannur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാനൂരില്&#x200d; സി.പി.എം നിര്&#x200d;മിച്ച ബോംബാണ് ഹരിഹരന്റെ വീട്ടിലും പൊട്ടിയത്: കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/a-bomb-made-by-cpm-in-panur-also-exploded-in-hariharans-house-congress.html</link>
					<comments>https://www.chandrikadaily.com/a-bomb-made-by-cpm-in-panur-also-exploded-in-hariharans-house-congress.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 May 2024 08:49:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bomb]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[kannur]]></category>
		<category><![CDATA[panur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297630</guid>

					<description><![CDATA[സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും പ്രവീണ്&#x200d; കുമാര്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്&#x200d; സി.പി.എമ്മെന്ന് കോണ്&#x200d;ഗ്രസ്. പാനൂരില്&#x200d; സി.പി.എം നിര്&#x200d;മിച്ച ബോംബാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമികള്&#x200d; എറിഞ്ഞതെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീണ്&#x200d; കുമാര്&#x200d; പറഞ്ഞു.</p>
<p>സി.പി.എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഈ ആക്രമണം നടന്നതെന്നും പ്രവീണ്&#x200d; കുമാര്&#x200d; വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; പറഞ്ഞു. പി. മോഹനന്റെ പ്രസ്താവനയും തുടര്&#x200d;ന്നുണ്ടായ ബോംബേറും ഒത്തുനോക്കുമ്പോള്&#x200d; ആര്&#x200d;.എം.പി നേതാവിന്റെ വീടിന് നേരെയുണ്ടയ ആക്രമണത്തിന് പിന്നില്&#x200d; സി.പി.എമ്മിന്റെ ആഹ്വാനമാണെന്ന് പ്രവീണ്&#x200d; കുമാര്&#x200d; പറഞ്ഞു. ഇത് പരോക്ഷമായി നടത്തിയ കലാപത്തിനുള്ള ആഹ്വാനമാണെന്നും ഡി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>കൂടാതെ വടകരയില്&#x200d; വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വര്&#x200d;ഗീയ പ്രചരണം നടത്തിയതിന് പിന്നില്&#x200d; ആരാണെന്ന് കണ്ടെത്താന്&#x200d; ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. മൂന്ന് ദിവസത്തിനകം യഥാര്&#x200d;ത്ഥ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കില്&#x200d; യു.ഡി.എഫ് പ്രവര്&#x200d;ത്തകരുടെ നേതൃത്വത്തില്&#x200d; എസ്.പി ഓഫീസില്&#x200d; കുത്തിയിരിപ്പ് സമരം നടത്തുമെന്നും പ്രവീണ്&#x200d; കുമാര്&#x200d; അറിയിച്ചു.</p>
<p>അതേസമയം കെ.എസ്. ഹരിഹരന്റെ വീടിന് ആക്രമിച്ച കണ്ടാലറിയുന്ന മൂന്ന് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹരിഹരന്റെ പരാതിയില്&#x200d; തേഞ്ഞിപ്പാലം പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്&#x200d; പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വീടിന് നേരെയുണ്ടായ ആക്രമണത്തെ നിയമപരമായി നേരിടുമെന്ന് കെ.എസ്. ഹരിഹരന്&#x200d; പ്രതികരിക്കുകയുണ്ടായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-bomb-made-by-cpm-in-panur-also-exploded-in-hariharans-house-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
