<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Bombay Highcourt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bombay-highcourt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 21 Jul 2025 08:52:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Bombay Highcourt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസ്; കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പേരെയും വെറുതെ വിട്ട് ബോംബെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/mumbai-train-blast-casee-bombay-high-court-acquitted-all-12-accused.html</link>
					<comments>https://www.chandrikadaily.com/mumbai-train-blast-casee-bombay-high-court-acquitted-all-12-accused.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 21 Jul 2025 08:52:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348060</guid>

					<description><![CDATA[189 പേര്‍ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളുടെ ശിക്ഷാവിധി റദ്ദാക്കി ബോംബെ ഹൈക്കോടതി. ]]></description>
										<content:encoded><![CDATA[<p>മുംബൈ: 189 പേര്&#x200d; കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിന്&#x200d; സ്‌ഫോടനക്കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികളുടെ ശിക്ഷാവിധി റദ്ദാക്കി ബോംബെ ഹൈക്കോടതി. അഞ്ച് പ്രതികളുടെ വധശിക്ഷയും ഏഴ് പേരുടെ ജീവപര്യന്തവുമാണ് ഡിവിഷന്&#x200d; ബെഞ്ച് റദ്ദാക്കിയത്. കേസ് തെളിയിക്കുന്നതില്&#x200d; മഹാരാഷ്ട്ര പൊലീസ് പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടത്. പ്രോസിക്യൂഷന്&#x200d; ഹാജരാക്കിയ തെളിവുകള്&#x200d; വിശ്വസനീയമല്ലെന്നും പ്രതികള്&#x200d; കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയുടെ നടപടി.</p>
<p>സ്‌ഫോടനക്കേസില്&#x200d; 19 വര്&#x200d;ഷമായി ജയിലില്&#x200d; കഴിയുന്ന 12 പ്രതികളെയും ജയിലില്&#x200d; നിന്ന് വിട്ടയയ്ക്കണമെന്നും ഹൈക്കോടതിയുടെ നിര്&#x200d;ദ്ദേശം. ആറ് മാസത്തിലേറെ തുടര്&#x200d;ച്ചയായി വാദം കേട്ട ശേഷമാണ് ജസ്റ്റിസുമാരായ അനില്&#x200d; കിലോര്&#x200d;, ശ്യാം ചന്ദക് എന്നിവര്&#x200d; ഉള്&#x200d;പ്പെട്ട പ്രത്യേക ഡിവിഷന്&#x200d; ബെഞ്ചിന്റെ വിധി. സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം അനുസരിച്ചുള്ള കേസുകള്&#x200d; പരിഗണിക്കുന്ന മഹാരാഷ്ട്ര പ്രത്യേക കോടതിയുടെ ശിക്ഷാവിധി ബോംബെ ഹൈക്കോടതിറദ്ദാക്കി. ഏകപക്ഷീയ അന്വേഷണമാണ് മഹാരാഷ്ട്ര പൊലീസ് നടത്തിയതെന്ന പ്രതികളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു.</p>
<p>തെളിവുകളില്ലാതെയാണ് 12 പേരെ ജയിലിലടച്ചത് എന്നും പ്രതികള്&#x200d;ക്ക് വേണ്ടി ഹാജരായ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; ഡോ. എസ് മുരളീധര്&#x200d; ഹൈക്കോടതിയില്&#x200d; വാദമുയര്&#x200d;ത്തി. ഫൈസല്&#x200d; ഷെയ്ഖ്, അസിഫ് ഖാന്&#x200d;, കമല്&#x200d; അന്&#x200d;സാരി, യെതേഷാം സിദ്ദിഖി, നവീദ് ഖാന്&#x200d; എന്നിവര്&#x200d;ക്കായിരുന്നു 2015 ല്&#x200d; വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. മുഹമ്മദ് സാജിദ് അന്&#x200d;സാരി, മുഹമ്മദ് അലി, ഡോ. തന്&#x200d;വീര്&#x200d; അന്&#x200d;സാരി, മാജിദ് ഷാഫി, മുസമില്&#x200d; ഷെയ്ഖ്, സൊഹെയില്&#x200d; ഷെയ്ഖ്, സമീര്&#x200d; ഷെയ്ഖ് എന്നിവര്&#x200d;ക്ക് ഗൂഢാലോചന കേസില്&#x200d; ജീവപര്യന്തം ശിക്ഷയും വിധിച്ചിരുന്നു.</p>
<p>2006 ജൂലൈ 11 ന് 11 മിനിറ്റിനുള്ളില്&#x200d; ഏഴ് ബോംബ് സ്‌ഫോടനങ്ങള്&#x200d; മുംബൈയിലെ പ്രത്യേക ലോക്കല്&#x200d; ട്രെയിനുകളില്&#x200d; ഉണ്ടായി. റിഗ്ഗഡ് പ്രഷര്&#x200d; കുക്കറുകള്&#x200d; ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. ആദ്യത്തെ സ്‌ഫോടനം ജോലി കഴിഞ്ഞ് ആളുകള്&#x200d; മടങ്ങുന്ന തിരക്കേറിയ സമയമായ വൈകുന്നേരം 6.24നും അവസാനത്തേത് വൈകുന്നേരം 6.35നുമാണ് നടന്നത്. ചര്&#x200d;ച്ച്‌ഗേറ്റില്&#x200d; നിന്നുള്ള ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കമ്പാര്&#x200d;ട്ടുമെന്റുകളിലാണ് ബോംബുകള്&#x200d; സ്ഥാപിച്ചിരുന്നത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷന്&#x200d;, ബാന്ദ്ര, ഖാര്&#x200d; റോഡ്, ജോഗേശ്വരി, ഭയാന്ദര്&#x200d;, ബോറിവാലി എന്നീ സ്റ്റേഷനുകള്&#x200d;ക്ക് സമീപമാണ് അവ പൊട്ടിത്തെറിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mumbai-train-blast-casee-bombay-high-court-acquitted-all-12-accused.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ബോംബെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/the-bombay-high-court-held-that-suspicion-of-an-extra-marital-affair-by-a-husband-would-be-considered-a-ground-for-divorce.html</link>
					<comments>https://www.chandrikadaily.com/the-bombay-high-court-held-that-suspicion-of-an-extra-marital-affair-by-a-husband-would-be-considered-a-ground-for-divorce.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 18 Jul 2025 11:06:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[partners]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347852</guid>

					<description><![CDATA[വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ]]></description>
										<content:encoded><![CDATA[<p>ഭാര്യ ഭര്&#x200d;ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്&#x200d;ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. </p>
<p>യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നല്&#x200d;കിയ ഹര്&#x200d;ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്&#x200d;ശം. ഭര്&#x200d;തൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭര്&#x200d;ത്താവിനെ ഇഷ്ടപ്പെടുന്നതായും അതിനാല്&#x200d; വിവാഹബന്ധം അവസാനിപ്പിക്കാന്&#x200d; ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്&#x200d;ജിയില്&#x200d; പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; ശാരീരിക ബന്ധം നിഷേധിക്കുന്നതായും വിവാഹേതരബന്ധമുണ്ടെന്ന് യുവതി തന്നെ സംശയിക്കുന്നതായും ഭര്&#x200d;ത്താവ് ചൂണ്ടിക്കാട്ടി. യുവാവിന്റെ വാദങ്ങള്&#x200d; അംഗീകരിച്ച കോടതി യുവതിയുടെ ഹര്&#x200d;ജി തള്ളുകയായിരുന്നു.</p>
<p>2013-ലാണ് ഇവര്&#x200d; വിവാഹിതരാകുന്നത്. എന്നാല്&#x200d; 2014-മുതല്&#x200d; ദമ്പതിമാര്&#x200d; വേര്&#x200d;പിരിഞ്ഞ് കഴിയുകയായിരുന്നു. തുടര്&#x200d;ന്നാണ് യുവാവ് വിവാഹമോചനം തേടി പുണെയിലെ കുടുംബകോടതിയെ സമീപിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-bombay-high-court-held-that-suspicion-of-an-extra-marital-affair-by-a-husband-would-be-considered-a-ground-for-divorce.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/bombay-high-court-said-thhat-the-child-should-not-be-subjected-to-dna-test-on-suspicion-of-adultery-by-the-wife.html</link>
					<comments>https://www.chandrikadaily.com/bombay-high-court-said-thhat-the-child-should-not-be-subjected-to-dna-test-on-suspicion-of-adultery-by-the-wife.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 09 Jul 2025 14:51:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bombay Highcourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347176</guid>

					<description><![CDATA[ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.
]]></description>
										<content:encoded><![CDATA[<p>ഭര്&#x200d;ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്&#x200d;ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്&#x200d;ണ്ണയിക്കാന്&#x200d; ഡിഎന്&#x200d;എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്&#x200d; ബെഞ്ച്.</p>
<p>പ്രായപൂര്&#x200d;ത്തിയാകാത്ത ആണ്&#x200d;കുട്ടിയുടെ ഡിഎന്&#x200d;എ പരിശോധന നടത്തണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് ആര്&#x200d; എം ജോഷി, അസാധാരണമായ കേസുകളില്&#x200d; മാത്രമേ ഇത്തരമൊരു ജനിതക പരിശോധന നടത്താന്&#x200d; ഉത്തരവിടൂവെന്ന് പറഞ്ഞു.</p>
<p>അവിഹിതത്തിന്റെ പേരില്&#x200d; തനിക്ക് വിവാഹമോചനത്തിന് അര്&#x200d;ഹതയുണ്ടെന്ന് ഒരു പുരുഷന്&#x200d; അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎന്&#x200d;എ ടെസ്റ്റ് നടത്താന്&#x200d; ഉത്തരവിടുന്നത് മഹത്തായ കേസായി മാറില്ലെന്ന് ജസ്റ്റിസ് ജോഷി തന്റെ ജൂലൈ 1-ലെ ഉത്തരവില്&#x200d; പറഞ്ഞു.</p>
<p>ഭര്&#x200d;ത്താവിന്റെ ഹര്&#x200d;ജിയെ അടിസ്ഥാനമാക്കി ഡിഎന്&#x200d;എ പരിശോധന നടത്താന്&#x200d; നിര്&#x200d;ദ്ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്&#x200d; ബെഞ്ച് വിധിച്ചു.</p>
<p>ഡിഎന്&#x200d;എ ടെസ്റ്റ് അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്&#x200d; പ്രായപൂര്&#x200d;ത്തിയാകാത്ത കുട്ടിക്ക് സാധിക്കാത്തതിനാല്&#x200d; കുട്ടിയുടെ രക്ഷിതാക്കള്&#x200d; പരസ്പരം പോരടിക്കുമ്പോള്&#x200d; കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവര്&#x200d;ത്തിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ജൂലായ് ഒന്നിന് ബുധനാഴ്ച ലഭ്യമായ ഉത്തരവില്&#x200d; ജസ്റ്റിസ് ആര്&#x200d;എം ജോഷിയുടെ ഏകാംഗ ബെഞ്ച് പറഞ്ഞു.</p>
<p>2013 ജൂലായ് 27ന് ജനിച്ച കുഞ്ഞിന്റെ ഡിഎന്&#x200d;എ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബ കോടതി 2020 ഫെബ്രുവരി 7ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്&#x200d;കിയ അപ്പീല്&#x200d; പരിഗണിക്കുകയായിരുന്നു കോടതി.</p>
<p>&#8216;ഭാര്യക്ക് അവിഹിതമുണ്ടെന്ന കാരണത്താല്&#x200d; വിവാഹമോചന ഉത്തരവിന് അര്&#x200d;ഹതയുണ്ടെന്നാണ് ഭര്&#x200d;ത്താവിന്റെ ആരോപണം. ഡിഎന്&#x200d;എ ടെസ്റ്റ് പാസാകാനുള്ള സുപ്രധാന കേസാണോ ഇതെന്ന് ഒരു ചോദ്യം ഉയരുന്നു. അതിനുള്ള സത്യസന്ധമായ ഉത്തരം ഇല്ല എന്നതായിരിക്കും,&#8217; ജസ്റ്റിസ് ജോഷി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bombay-high-court-said-thhat-the-child-should-not-be-subjected-to-dna-test-on-suspicion-of-adultery-by-the-wife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സൂര്യനസ്തമിക്കുംമുമ്പ് ജയിലില്‍ നിന്ന് മോചിപ്പിക്കണം&#8217;;ഓപ്പറേഷന്‍ സിന്ദൂറിനെ വിമര്‍ശിച്ച കേസില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനിയെ ജയിലിടച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി ബോംബെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/should-be-released-from1-jail-before-sunset-bombay-high-court-criticizes-muslim-students-jailing-for-criticizing-operation-sindoor.html</link>
					<comments>https://www.chandrikadaily.com/should-be-released-from1-jail-before-sunset-bombay-high-court-criticizes-muslim-students-jailing-for-criticizing-operation-sindoor.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 27 May 2025 11:58:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[operation sindoor]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342654</guid>

					<description><![CDATA[വിദ്യാര്‍ത്ഥിനിയെ പുറത്താക്കിയ കോളേജിനെതിരെയും വിമര്‍ശനം.
]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ പൂനെയില്&#x200d; രണ്ടാം വര്&#x200d;ഷ വിദ്യാര്&#x200d;ത്ഥിനിയായ ഖദീജ ശൈഖിനെയാണ് മെയ് 7ന് ഓപ്പറേഷന്&#x200d; സിന്ദൂറിനെ സോഷ്യല്&#x200d; മീഡിയയില്&#x200d; വിമര്&#x200d;ശിച്ചെന്ന പേരില്&#x200d; അറസ്റ്റ് ചെയ്യുന്നത്.</p>
<p>പൂനെ പോലീസിന് പുറമെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്&#x200d;ഐഎ എന്നിവരും കേസ് അന്വേഷണത്തിലുണ്ടായിരുന്നു.</p>
<p>എന്നാല്&#x200d; ബോംബെ ഹൈകോടതി രൂക്ഷ വിമര്&#x200d;ശനമാണ് ഇന്ന് കേസില്&#x200d; വിധിയില്&#x200d; ഉന്നയിച്ചത്. പോസ്റ്റ് രണ്ട് മണിക്കൂറില്&#x200d; പിന്&#x200d;വലിക്കുകയും ഖേദപ്രകടനം നടത്തുകയും ചെയ്തിട്ടും അറസ്റ്റ് ചെയ്ത പോലീസ് നടപടിയെ കോടതി വിമര്&#x200d;ശിച്ചു.</p>
<p>ഖദീജ ശൈഖിനെ പുറത്താക്കിയ കോളേജിനെതിരെ കോടതി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. രണ്ട് പരീക്ഷകള്&#x200d; വിദ്യാര്&#x200d;ത്ഥിനിക്ക് നഷ്ടമായതില്&#x200d; &#8221;നിങ്ങള്&#x200d; ഒരു വിദ്യാര്&#x200d;ത്ഥിനിയുടെ ജീവിതമാണ് നശിപ്പിക്കുന്നത്&#8221; എന്നാണ് കോടതി വിമര്&#x200d;ശനം.</p>
<p>&#8221;ദേശീയ താല്പര്യം&#8221; എന്ന് മറുപടി പറഞ്ഞ കോളേജിനോട് &#8221;എന്ത് ദേശീയ താല്പര്യം&#8221; എന്നാണ് കോടതി ചോദിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/should-be-released-from1-jail-before-sunset-bombay-high-court-criticizes-muslim-students-jailing-for-criticizing-operation-sindoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.ഡിക്കെതിരെ പിഴ ചുമത്തി ബോംബെ ഹൈകോടതി</title>
		<link>https://www.chandrikadaily.com/the-bombay-high-court-fined-e-d.html</link>
					<comments>https://www.chandrikadaily.com/the-bombay-high-court-fined-e-d.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 22 Jan 2025 10:44:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[Enforcement Directorate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326838</guid>

					<description><![CDATA[ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്&#x200d;സികള്&#x200d; നിയമം കയ്യിലെടുക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് ജാദവ് ചൂണ്ടിക്കാട്ടി]]></description>
										<content:encoded><![CDATA[<p>മുംബൈ: കേന്ദ്ര അന്വേഷണ ഏജന്&#x200d;സിയായ എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്റേറ്റിനെതിരേ പിഴ ചുമത്തി ബോംബെ ഹൈകോടതി. റിയല്&#x200d; എസ്റ്റേറ്റ് വ്യവസായിക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്&#x200d; അന്വേഷണം ആരംഭിച്ചതിനാണ് ബോംബെ ഹൈകോടതി ഇ.ഡിക്കെതിരെ ഒരുലക്ഷം രൂപ പിഴ ചൊവ്വാഴ്ച ചുമത്തിയത്. കേന്ദ്ര ഏജന്&#x200d;സികള്&#x200d; നിയമങ്ങള്&#x200d; പാലിച്ചുകൊണ്ട് പ്രവര്&#x200d;ത്തിക്കണമെന്നും അന്വേഷണത്തില്&#x200d; ജനങ്ങള്&#x200d;ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്ന് ഏജന്&#x200d;സികള്&#x200d; ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് ജാദവിന്റെ സിംഗിള്&#x200d; ബെഞ്ച് നിരീക്ഷിച്ചു. ഇ.ഡി. പോലെയുള്ള കേന്ദ്ര ഏജന്&#x200d;സികള്&#x200d; നിയമം കയ്യിലെടുക്കുന്നതും ജനങ്ങളെ ഉപദ്രവിക്കുന്നതും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ജസ്റ്റിസ് ജാദവ് ചൂണ്ടിക്കാട്ടി.</p>
<p>സംഭവത്തില്&#x200d; റിയല്&#x200d; എസ്റ്റേറ്റ് വ്യവസായിക്കെതിരെ ഇ.ഡി. സമര്&#x200d;പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്&#x200d; 2014 ഓഗസ്റ്റില്&#x200d; പ്രത്യേക കോടതി സ്വീകരിച്ച നടപടി ഹൈകോടതി റദ്ദാക്കി. രാജേഷ് ജയിനുമായി ഭൂമിയിടപാട് നടത്തിയ ഒരു വ്യക്തി കരാര്&#x200d; ലംഘനം, വഞ്ചന എന്നീ കുറ്റങ്ങള്&#x200d; ചൂണ്ടിക്കാട്ടി നല്&#x200d;കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം ആരംഭിച്ചത്. ജയിനിനെതിരെ കേസെടുത്തിരുന്നില്ലെന്നും അതിനാല്&#x200d; ജയിനിനെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്&#x200d; കേസ് നിലനില്&#x200d;ക്കില്ലെന്നും ജസ്റ്റിസ് ജാദവ് വിധി പ്രസ്താവത്തില്&#x200d; വ്യക്തമാക്കി.</p>
<p>വിഷയത്തില്&#x200d; ഇ.ഡിയുടെ നടപടി വിശ്വാസയോഗ്യമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. പിഴത്തുകയായ ഒരുലക്ഷം രൂപ ഇ.ഡി. നാലാഴ്ചയ്ക്കകം ഹൈകോടതി ലൈബ്രറിയിലേക്ക് നല്&#x200d;കണം. അതേസമയം ജയിനിനെതിരെ പരാതി നല്&#x200d;കിയ വ്യക്തിക്കെതിരെയും കോടതി ഒരുലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-bombay-high-court-fined-e-d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോംബെ ഹൈക്കോടതി ജഡ്ജി എന്ന പേരില്&#x200d; റിസോര്&#x200d;ട്ടില്&#x200d; റൂമെടുത്തു; ജഡ്ജി എന്നെഴുതിയ കാറില്&#x200d; കറക്കം; 24കാരന്&#x200d; പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/1bombay-high-court-judge-took-a-room-at-the-resort-driving-around-in-a-car-with-judge-written-on-it-a-24-year-old-man-was-arrested.html</link>
					<comments>https://www.chandrikadaily.com/1bombay-high-court-judge-took-a-room-at-the-resort-driving-around-in-a-car-with-judge-written-on-it-a-24-year-old-man-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 04 Aug 2023 17:28:09 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[judge]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268224</guid>

					<description><![CDATA[ചെറായിയിലെ റിസോര്&#x200d;ട്ടിലാണ് മുംബൈ ഹൈക്കോടതി ജഡ്ജി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്.]]></description>
										<content:encoded><![CDATA[<p>ബോംബെ ഹൈക്കോടതി ജഡ്ജി ചമഞ്ഞ് റിസോര്&#x200d;ട്ടില്&#x200d; താമസിച്ച് പണം നല്&#x200d;കാതെ മുങ്ങാന്&#x200d; ശ്രമിച്ച പ്രതി പിടിയില്&#x200d;. ചെറായിയിലെ റിസോര്&#x200d;ട്ടിലാണ് മുംബൈ ഹൈക്കോടതി ജഡ്ജി എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയത്. മഹാരാഷ്ട്ര സ്വദേശി ഹിമാന്&#x200d;ഷൂ മറോട്ടിയെ മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്&#x200d; റിസോര്&#x200d;ട്ടില്&#x200d; റൂമെടുത്ത ശേഷം പണം നല്&#x200d;കാതിരുന്നതോടെ പൊലീസില്&#x200d; പരാതിപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. റിസോര്&#x200d;ട്ടില്&#x200d; എത്തിയ കാറില്&#x200d; ജഡ്ജിയുടെ ബോര്&#x200d;ഡും ബീക്കണ്&#x200d; ലൈറ്റും ഘടിപ്പിച്ചിരുന്നു.</p>
<p>ഹിമാന്&#x200d;ഷൂ കൊച്ചിയില്&#x200d; ആദ്യമായാണ് എത്തുന്നതെന്നാണ് പൊലീസ് നല്&#x200d;കുന്ന വിവരം. രണ്ട് ദിവസം മുമ്പാണ് ഇയാള്&#x200d; ചെറായിയിലെ റിസോര്&#x200d;ട്ടിലെത്തിയത്. ഇയാള്&#x200d;ക്കൊപ്പം മറ്റ് രണ്ടുപേരും ഉണ്ടായിരുന്നു. 24 വയസുകാരനാണ് ഹിമാന്&#x200d;ഷൂ മറോട്ടി. ആള്&#x200d;മാറാട്ടത്തിനും പണം നല്&#x200d;കാതെ കടന്നുകളഞ്ഞതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bombay-high-court-judge-took-a-room-at-the-resort-driving-around-in-a-car-with-judge-written-on-it-a-24-year-old-man-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭക്ഷണവും പരിചരണവും നല്&#x200d;കിയായല്&#x200d; തെരുവ് നായ്ക്കള്&#x200d; അക്രമിക്കില്ലെന്ന് ബോംബെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/highcourt-controvercial-statement-in-streetdog-case.html</link>
					<comments>https://www.chandrikadaily.com/highcourt-controvercial-statement-in-streetdog-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 23 Feb 2023 07:18:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[statement]]></category>
		<category><![CDATA[streetdog]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239500</guid>

					<description><![CDATA[തെരുവ് നായ്ക്കളുടെ ആക്രമണം തുടര്&#x200d;ക്കഥയാവുന്ന സാഹചര്യത്തില്&#x200d; ബോബെ ഹൈക്കോടതിയുടെ പുതിയ പരമാര്&#x200d;ശം ചര്&#x200d;ച്ചയാകുന്നു. തെരുവ് നായ്ക്കള്&#x200d;ക്ക് ഭക്ഷണം നല്&#x200d;കിയാല്&#x200d; അവ അക്രമാസ്‌ക്തരാവില്ലെന്നാണ് ഹൈക്കോടതി ജസ്റ്റിസ് ഗൗതം പട്ടേലിന്റെ നിരീക്ഷണം. ഭക്ഷണം തേടി അലഞ്ഞ് നടക്കുന്ന നായ്ക്കള്&#x200d; അത് കിട്ടാതെ വരുമ്പോള്&#x200d; അക്രമകാരികളാവും. ഇതിന് പകരം ഇത്തിരി ഭക്ഷണവും പരിചരണവും നല്&#x200d;കിയാല്&#x200d; അവര്&#x200d; അക്രമാസക്തരാവില്ലെന്നാണ് ഡിവിന്&#x200d; ബെഞ്ച് ജസ്റ്റിസ് പറഞ്ഞു. സീവുഡ്‌സ് എസ്റ്റേറ്റ്‌സ് ലിമിറ്റഡ് എന്ന റസിഡന്&#x200d;ഷ്യല്&#x200d; സൊസൈറ്റിയും അവിടുത്തെ നായ് പ്രേമികളും തമ്മിലുള്ള പോരിന് ഒരു തീര്&#x200d;പ്പാക്കുകയായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>തെരുവ് നായ്ക്കളുടെ ആക്രമണം തുടര്&#x200d;ക്കഥയാവുന്ന സാഹചര്യത്തില്&#x200d; ബോബെ ഹൈക്കോടതിയുടെ പുതിയ പരമാര്&#x200d;ശം ചര്&#x200d;ച്ചയാകുന്നു. തെരുവ് നായ്ക്കള്&#x200d;ക്ക് ഭക്ഷണം നല്&#x200d;കിയാല്&#x200d; അവ അക്രമാസ്‌ക്തരാവില്ലെന്നാണ് ഹൈക്കോടതി ജസ്റ്റിസ് ഗൗതം പട്ടേലിന്റെ നിരീക്ഷണം. ഭക്ഷണം തേടി അലഞ്ഞ് നടക്കുന്ന നായ്ക്കള്&#x200d; അത് കിട്ടാതെ വരുമ്പോള്&#x200d; അക്രമകാരികളാവും.</p>
<p>ഇതിന് പകരം ഇത്തിരി ഭക്ഷണവും പരിചരണവും നല്&#x200d;കിയാല്&#x200d; അവര്&#x200d; അക്രമാസക്തരാവില്ലെന്നാണ് ഡിവിന്&#x200d; ബെഞ്ച് ജസ്റ്റിസ് പറഞ്ഞു. സീവുഡ്‌സ് എസ്റ്റേറ്റ്‌സ് ലിമിറ്റഡ് എന്ന റസിഡന്&#x200d;ഷ്യല്&#x200d; സൊസൈറ്റിയും അവിടുത്തെ നായ് പ്രേമികളും തമ്മിലുള്ള പോരിന് ഒരു തീര്&#x200d;പ്പാക്കുകയായിരുന്നു കോടതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/highcourt-controvercial-statement-in-streetdog-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുട്ടികള്&#x200d;ക്ക് നേരെയുള്ള ലൈംഗിക അതിക്രമം; അറിയിക്കാതിരിക്കുന്നത് കുറ്റകൃത്യമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/sexual-abuse-of-children-the-supreme-court-said-that-failure-to-inform-is-a-crime220405.html</link>
					<comments>https://www.chandrikadaily.com/sexual-abuse-of-children-the-supreme-court-said-that-failure-to-inform-is-a-crime220405.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 02 Nov 2022 17:01:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[SUPRE COURT OF INDIA]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=220405</guid>

					<description><![CDATA[ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: കുട്ടികള്&#x200d;ക്ക് നേരെയുള്ള ലൈംഗിക അതിക്രമം അറിയിക്കാതിരിക്കുന്നത് കുറ്റകൃത്യമെന്ന് സുപ്രീംകോടതി. അറിയിക്കാതിരിക്കുന്നത് കുറ്റവാളികളെ സഹായിക്കലാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.</p>
<p>രാജുരയിലെ സ്‌കൂളില്&#x200d; വിദ്യാര്&#x200d;ഥിനിക്കും ഹോസ്റ്റലില്&#x200d; താമസിക്കുന്ന ആദിവാസി പെണ്&#x200d;കുട്ടിക്കുമെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് കോടതിയുടെ നിരീക്ഷണം. അതിക്രമത്തിന് ഇരയായവരെ കുറിച്ച് ബന്ധപ്പെട്ടവര്&#x200d; അധികാരികളെ അറിയിച്ചിരുന്നില്ല. ഇതും കേസില്&#x200d; പരാമര്&#x200d;ശിച്ചിരുന്നു. ബോംബെ ഹൈക്കോടതിയുടെ വിധി റദ്ദാക്കിയാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-abuse-of-children-the-supreme-court-said-that-failure-to-inform-is-a-crime220405.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്&#x200d;ത്താവിനെ അപകീര്&#x200d;ത്തിപ്പെടുത്തുന്നത് ക്രൂരത; ബോംബെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/lodefamation-of-husband-is-cruelty-bombay-high-court.html</link>
					<comments>https://www.chandrikadaily.com/lodefamation-of-husband-is-cruelty-bombay-high-court.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 25 Oct 2022 13:06:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=219912</guid>

					<description><![CDATA[പൂണെ സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>മുംബൈ: ഭര്&#x200d;ത്താവിനെ അപകീര്&#x200d;ത്തിപ്പെടുത്തുന്നത് ക്രൂരതയെന്ന് ബോംബെ ഹൈക്കോടതി. പൂണെ സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനക്കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമര്&#x200d;ശം. തെളിവില്ലാതെ ഭര്&#x200d;ത്താവിനെ മദ്യപാനി, സ്ത്രീലമ്പടന്&#x200d; എന്നീ അപകീര്&#x200d;ത്തിപ്പെടുത്തുന്ന പദങ്ങളുടെ ഉപയോഗമാണ് കോടതി ക്രൂരതയായി കണ്ടത്.</p>
<p>മദ്യപാനിയും സ്ത്രീലമ്പടനുമായ ഭര്&#x200d;ത്താവ് കാരണം തനിക്ക് ദാമ്പത്തിക അവകാശങ്ങള്&#x200d; നഷ്ടപ്പെട്ടെന്ന് സൂചിപ്പിച്ച് യുവതി ഹരജി നല്&#x200d;കിയിരുന്നു.എന്നാല്&#x200d; സ്വന്തം മൊഴിയല്ലാതെ ആരോപണം തെളിയിക്കുന്ന തെളിവുകള്&#x200d; യുവതി ഹാജരാക്കിയിട്ടില്ലെന്നും ഭര്&#x200d;ത്താവിന്റെ പ്രശസ്തിയെ ബാധിക്കുന്ന ആരോപണം ക്രൂരമായ നടപടിയാണെന്നും പറയുകയായിരുന്നു കോടതി.</p>
<p>എതിര്&#x200d; കക്ഷിയെ മാനസികമായി വേദനിപ്പിച്ച ഹരജിക്കാരിയുടെ പെരുമാറ്റം ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിവാഹ മോചനം ശരിവെച്ചതായി ഉത്തരവിട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lodefamation-of-husband-is-cruelty-bombay-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ്: തബ്‌ലീഗ് ജമാഅത്ത് പ്രവര്&#x200d;ത്തകരെ സര്&#x200d;ക്കാര്&#x200d; ബലിയാടാക്കി- രൂക്ഷവിമര്&#x200d;ശനവുമായി ബോംബെ ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/bombay-hc-says-tablighi-jamaat-foreigners-were-made-scapegoats.html</link>
					<comments>https://www.chandrikadaily.com/bombay-hc-says-tablighi-jamaat-foreigners-were-made-scapegoats.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 22 Aug 2020 10:27:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[india covid]]></category>
		<category><![CDATA[tabligh]]></category>
		<category><![CDATA[tabligh jamaath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146930</guid>

					<description><![CDATA[ജസ്റ്റിസ് ടി.വി നലവാഡെ, ജസ്റ്റിസ് എം.ജി സെവ്‌ലികാര്&#x200d; എന്നിവര്&#x200d; അടങ്ങുന്ന ഔറംഗാബാദ് ബഞ്ചിന്റേതാണ് വിധി.]]></description>
										<content:encoded><![CDATA[<p>മുംബൈ: കോവിഡ് മഹാമാരി വ്യാപനത്തിന് കാരണമായി എന്ന് ആരോപിച്ച് 29 വിദേശ തബ്‌ലീഗ് ജമാഅത്ത് പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ കേസെടുത്ത മുംബൈ പൊലീസ് നടപടി ബോംബെ ഹൈക്കോടതി റദ്ദാക്കി. കോവിഡില്&#x200d; ഇവരെ ബലിയാടാക്കുകയാണ് പൊലീസ് ചെയ്യുന്നത് എന്ന് കോടതി രൂക്ഷമായ ഭാഷയില്&#x200d; വിമര്&#x200d;ശിച്ചു.</p>
<p>സന്ദര്&#x200d;ശക വിസാ ചട്ടം ലംഘിച്ച് ഡല്&#x200d;ഹി നിസാമുദ്ദീനിലെ മത സമ്മേളനത്തില്&#x200d; പങ്കെടുത്തു, അനധികൃതമായി പള്ളിയില്&#x200d; അഭയം തേടി എന്നതാണ് ഇവര്&#x200d;ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. ഇത് കോവിഡ് വ്യാപനത്തിന് കാരണമായി എന്നും പൊലീസ് സമര്&#x200d;പ്പിച്ച എഫ്.ഐ.ആറില്&#x200d; പറയുന്നു. ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്&#x200d;, പകര്&#x200d;ച്ച വ്യാധി നിയമം, മഹാരാഷ്ട്ര പൊലീസ് ആക്ട്, ദുരന്തനിവാരണ നിയമം, വിദേശി ആക്ട് തുടങ്ങിയ വകുപ്പുകള്&#x200d; ചേര്&#x200d;ത്താണ് ഇവര്&#x200d;ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.</p>
<p>ആറ് വിദേശികള്&#x200d;ക്ക് പുറമേ, ഇവര്&#x200d;ക്ക് പള്ളിയില്&#x200d; അഭയം നല്&#x200d;കിയ ആറു പേര്&#x200d;ക്കെതിരെയും കേസ് രജിസ്റ്റര്&#x200d; ചെയ്തിരുന്നു. ജസ്റ്റിസ് ടി.വി നലവാഡെ, ജസ്റ്റിസ് എം.ജി സെവ്‌ലികാര്&#x200d; എന്നിവര്&#x200d; അടങ്ങുന്ന ഔറംഗാബാദ് ബഞ്ചിന്റേതാണ് വിധി.</p>
<p>&#8216;ഒരു മഹാമാരിയോ ദുരന്തമോ ഉണ്ടാകുന്ന വേളയില്&#x200d; ബലിയാടുകളെ കണ്ടെത്താനാണ് ഒരു രാഷ്ട്രീയ സര്&#x200d;ക്കാറിന്റെ ശ്രമം. ഈ വിദേശികള്&#x200d; ബലിയാടാക്കപ്പെട്ടു എന്നാണ് സാഹചര്യങ്ങള്&#x200d; കാണിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്&#x200d; കണക്കിലെടുക്കുമ്പോള്&#x200d; ഇവര്&#x200d;ക്കെതിരെ ഇത്തരത്തിലുള്ള നടപടി എടുക്കാന്&#x200d; പാടില്ലായിരുന്നു. ഈ നടപടിയില്&#x200d; ഖേദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതു പരിഹരിക്കാന്&#x200d; ചില ക്രിയാത്മക ചുവടുവയ്പ്പുകള്&#x200d; നടത്തുകയും വേണം&#8217; &#8211; എന്നായിരുന്നു കോടതിയുടെ വാക്കുകള്&#x200d;.</p>
<p>ഐവറി കോസ്റ്റ്, ഘാന, ടാന്&#x200d;സാനി, ജിബൂത്തി, ബെനിന്&#x200d;, ഇന്തോനേഷ്യ എന്നിവിടങ്ങൡ നിന്നുള്ളവരാണ് ഹര്&#x200d;ജി സമര്&#x200d;പ്പിച്ചിരുന്നത്. തങ്ങള്&#x200d; ശരിയായ വിസയിലാണ് ഇന്ത്യയില്&#x200d; വന്നത് എന്നും ഇവിടുത്തെ സംസ്‌കാരം, പാരമ്പര്യം, ആതിഥ്യമര്യാദ, ഭക്ഷണം എന്നിവ ആസ്വദിക്കാനാണ് എത്തിയത് എന്നും അവര്&#x200d; കോടതിയെ ബോധിപ്പിച്ചു. അഹ്മദ് നഗര്&#x200d; ജില്ലയില്&#x200d; എത്തുന്നത് ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. മാര്&#x200d;ച്ച് 23ലെ ലോക്ക്ഡൗണ്&#x200d; മൂലം സഞ്ചരിക്കന്&#x200d; കഴിയാതെയായി. ഹോട്ടലുകളും ലോഡ്ജുകളും പൂട്ടിയപ്പോഴാണ് പള്ളിയില്&#x200d; അഭയം തേടിയത്- അവര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bombay-hc-says-tablighi-jamaat-foreigners-were-made-scapegoats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
