<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>book &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/book/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Dec 2024 07:42:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>book &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രവാസി മലയാളികൾ ആധുനിക കേരള ശില്പികൾ: എം എൻ കാരശ്ശേരി</title>
		<link>https://www.chandrikadaily.com/expatriate-malayalees-modern-kerala-sculptors-mn-karassery.html</link>
					<comments>https://www.chandrikadaily.com/expatriate-malayalees-modern-kerala-sculptors-mn-karassery.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 05 Dec 2024 07:42:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[book]]></category>
		<category><![CDATA[book launch]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[MN karassery]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320506</guid>

					<description><![CDATA[അമ്മാർ കീഴുപറമ്പ് രചിച്ച്, പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച "ഇഖാമ" എന്ന നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>മുക്കം: കേരളീയ സാമൂഹിക മുന്നേറ്റത്തിൽ കനപ്പെട്ട സംഭാവനകളർപ്പിച്ചവരാണ് പ്രവാസിമലയാളികളെന്നത് നിസ്സംശയം പറയാം. ഭൂപരിഷ്കരണ നിയമം നിലവിൽ വന്നപ്പോൾ ഉരുത്തിരിഞ്ഞു വന്ന തൊഴിൽ പ്രതിസന്ധിയെ മലബാർ മറികടന്നത് ഗൾഫ് പ്രവാസം കൊണ്ടാണ്. സാമൂഹിക മുന്നേറ്റത്തിന് പ്രവാസികളുടെ സംഭാവനകളെക്കുറിച്ച് പറയുമ്പോൾ, പത്തേമാരിയിലും ലോഞ്ചുകളിലും സാഹസ യാത്ര ചെയ്ത് ഗൾഫ് നാടുകളിലെത്തി പുതിയകാല കേരളത്തിന് അടിസ്ഥാനശിലയിട്ട ആദ്യകാല ഗൾഫ് പ്രവാസികളെ മറന്നുപോകരുതെന്ന് ഡോ. എം എൻ കാരശ്ശേരി പറഞ്ഞു.</p>
<p>അമ്മാർ കീഴുപറമ്പ് രചിച്ച്, പേജ് ഇന്ത്യ പ്രസിദ്ധീകരിച്ച &#8220;ഇഖാമ&#8221; എന്ന നോവൽ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ അടയാളപ്പെടാതെ പോയ ആളുകളുടെ ചരിത്രം രേഖപ്പെടുത്തി എന്നതാണ് ഇഖാമ നോവലിന്റെ പ്രത്യേകത എന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുക്കം ബി പി മൊയ്‌ദീൻ സേവ മന്ദിറിൽ നടന്ന പ്രകാശന ചടങ്ങിൽ പ്രമുഖ മാപ്പിള പാട്ടു ഗവേഷകൻ ഫൈസൽ എളേറ്റിലിനു നൽകി എം എൻ കാരശ്ശേരി പുസ്തക പ്രകാശനം നിർവ്വഹിച്ചു&#8230; സംവാദ ചെയർമാൻ ഗഫൂർ കുറുമാടൻ അധ്യക്ഷത വഹിച്ചു. മലിക് നാലകത്ത്, സലാം കൊടിയത്തൂർ, ബന്ന ചേന്ദമംഗല്ലൂർ, ഉബൈദ് എടവണ്ണ എന്നിവർ പ്രസംഗിച്ചു. അമ്മാർ കിഴുപറമ്പ് സ്വാഗതവും ലുഖുമാൻ അരീക്കോട് നന്ദിയും പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/expatriate-malayalees-modern-kerala-sculptors-mn-karassery.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സലാം പാപ്പിനിശ്ശേരിയുടെ കരയിലേക്കൊരു കടൽ ദൂരം പ്രകാശനം ചെയ്‌തു; പുസ്തകത്തിന്റെ റോയൽറ്റി ICWF ലേക്ക് നൽകും</title>
		<link>https://www.chandrikadaily.com/salam-released-a-sea-distance-to-papinisserys-shore.html</link>
					<comments>https://www.chandrikadaily.com/salam-released-a-sea-distance-to-papinisserys-shore.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 21 Nov 2024 10:48:42 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[book]]></category>
		<category><![CDATA[dr mp abdusamad samadani]]></category>
		<category><![CDATA[launch]]></category>
		<category><![CDATA[Sharjah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318410</guid>

					<description><![CDATA[സങ്കൽപ്പത്തിൽ നെയ്തെടുക്കാതെ യഥാർത്ഥ മനുഷ്യരുടെ ജീവിത കഥ പറയുന്ന ഈ പുസ്‌തകം കണ്ണീരോടെയല്ലാതെ വായിച്ചു തീർക്കാൻ കഴിയില്ല എന്നാണ് സമദാനി വിശദമാക്കിയത്]]></description>
										<content:encoded><![CDATA[<p>ഷാർജ: പ്രവാസലോകത്തു വെച്ച് മരണപ്പെട്ട പ്രവാസികളുടെ കഥപറയുന്ന പുസ്‌തകം കരയിലേക്കൊരു കടൽ ദൂരം 43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകോത്സവത്തിൽ ലോക്സഭാംഗം ഡോ. എം പി അബ്‌ദുസമദ് സമദാനി ഗായത്രി ഗുരുകുലം സ്ഥാപകാചാര്യൻ അരുൺ പ്രഭാകരന് നൽകി പ്രകാശനം ചെയ്തു.</p>
<p>യുഎയിൽ മരണപ്പെടുന്ന ഒട്ടനവധിയാളുകളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന് വേണ്ട നിയമപരമായ കാര്യങ്ങൾ ചെയ്യുന്ന വ്യക്തിയാണ് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി. കടൽ കടന്ന പ്രവാസി ഒടുവിൽ പെട്ടെന്നൊരു ദിവസം ജീവനറ്റ് തൻ്റെ കരയിലേക്ക് കടൽ കടന്ന് പോകുന്നതാണ് ഈ പുസ്‌തകത്തിൽ കാണാൻ സാധിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/salam-released-a-sea-distance-to-papinisserys-shore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിലമ്പൂര്&#x200d; അറ്റ് 1921 ചരിത്ര ഗ്രന്ഥം പ്രകാശനം നാളെ</title>
		<link>https://www.chandrikadaily.com/1nilambur-at-1921-history-book-release-tomorrow.html</link>
					<comments>https://www.chandrikadaily.com/1nilambur-at-1921-history-book-release-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 19 Nov 2024 12:08:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[book]]></category>
		<category><![CDATA[book release]]></category>
		<category><![CDATA[nilambur @ 1921]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318163</guid>

					<description><![CDATA[കോഴിക്കോട്: ബ്രിട്ടീഷ് മേധാവിത്വത്തെ നേരിട്ട് വെല്ലുവിളിച്ച വാരിയന്&#x200d;കുന്നന്&#x200d; കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ച സ്വതന്ത്ര രാജ്യത്തിന്റെ പ്രഥമ ആസ്ഥാനമായിരുന്ന കിഴക്കന്&#x200d; ഏറനാട്ടില്&#x200d;, നിലമ്പൂരിലും പരിസരങ്ങളിലും 1921ല്&#x200d; നടന്ന പോരാട്ടത്തിന്റെ ചരിത്രം, നിലമ്പൂര്&#x200d; അറ്റ് 1921 പ്രകാശിതമാകുന്നു. മാധ്യമ പ്രവര്&#x200d;ത്തകനായ പി.എ.എം. ഹാരിസ് ചരിത്രരേഖകളും ആധികാരിക ഗ്രന്ഥങ്ങളും അവലംബമാക്കിയാണ് നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമുണ്ടായ സംഭവങ്ങളും സംഘര്&#x200d;ഷങ്ങളും ഉള്&#x200d;പ്പെടുത്തി നിലമ്പൂര്&#x200d; അറ്റ് 1921 രചിച്ചത്. അധിനിവേശ ശക്തിയായ ബ്രിട്ടീഷുകാര്&#x200d;ക്കും അവരുടെ ശിങ്കിടികളായ പ്രമാണിമാര്&#x200d;ക്കുമെതിരെ മലബാറില്&#x200d; 1921ല്&#x200d; നടന്ന പോരാട്ടത്തിന്റെ മുഖ്യകേന്ദ്രങ്ങളില്&#x200d; ഒന്ന്് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബ്രിട്ടീഷ് മേധാവിത്വത്തെ നേരിട്ട് വെല്ലുവിളിച്ച വാരിയന്&#x200d;കുന്നന്&#x200d; കുഞ്ഞഹമ്മദ് ഹാജി പ്രഖ്യാപിച്ച സ്വതന്ത്ര രാജ്യത്തിന്റെ പ്രഥമ ആസ്ഥാനമായിരുന്ന കിഴക്കന്&#x200d; ഏറനാട്ടില്&#x200d;, നിലമ്പൂരിലും പരിസരങ്ങളിലും 1921ല്&#x200d; നടന്ന പോരാട്ടത്തിന്റെ ചരിത്രം, നിലമ്പൂര്&#x200d; അറ്റ് 1921 പ്രകാശിതമാകുന്നു. മാധ്യമ പ്രവര്&#x200d;ത്തകനായ പി.എ.എം. ഹാരിസ് ചരിത്രരേഖകളും ആധികാരിക ഗ്രന്ഥങ്ങളും അവലംബമാക്കിയാണ് നിലമ്പൂരിലും സമീപ പ്രദേശങ്ങളിലുമുണ്ടായ സംഭവങ്ങളും സംഘര്&#x200d;ഷങ്ങളും ഉള്&#x200d;പ്പെടുത്തി നിലമ്പൂര്&#x200d; അറ്റ് 1921 രചിച്ചത്. അധിനിവേശ ശക്തിയായ ബ്രിട്ടീഷുകാര്&#x200d;ക്കും അവരുടെ ശിങ്കിടികളായ പ്രമാണിമാര്&#x200d;ക്കുമെതിരെ മലബാറില്&#x200d; 1921ല്&#x200d; നടന്ന പോരാട്ടത്തിന്റെ മുഖ്യകേന്ദ്രങ്ങളില്&#x200d; ഒന്ന്് നിലമ്പൂര്&#x200d; ആയിരുന്നു.</p>
<p>ഹൈന്ദവനും മുസ് ലിമും ഒന്നിച്ചു പൊരുതിയ ഏറനാടിന്റെ വിശാലമായ മതേതര മനസിന്റെ നേര്&#x200d;ചിത്രമാണ് പുസ്തകംനല്&#x200d;കുന്നതെന്ന് പ്രസാധകരായ ഡെസ്റ്റിന് ബുക്‌സ് എംഡി മാലിക് മഖ്ബൂല്&#x200d; പറഞ്ഞു. മലബാര്&#x200d; സമരം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്&#x200d; ഉയര്&#x200d;ത്തിക്കൊണ്ടുവരുന്ന വ്യാജകഥകള്&#x200d; ചരിത്ര സത്യങ്ങളുടെ പിന്&#x200d;ബലത്തില്&#x200d; പൊളിച്ചടുക്കുന്ന റഫറന്&#x200d;സ് ഗ്രന്ഥമാണിത്. പൂക്കോട്ടൂർ മാപ്പിളമാരുടെ നിലമ്പൂർ കോവിലകം ആക്രമണം, ഒതായി പള്ളിയിലെ കൂട്ട ക്കുരുതി, തുടങ്ങി തുവൂർ കിണർ സംഭവം വരെ ഈ കൃതി ചർച്ച ചെയ്യുന്നു. വാഗൺ കൂട്ടക്കൊലയുടെ വിശദ വിവരങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. വാഗണിൽ ജീവൻ വെടിഞ്ഞ ഹൈന്ദവരായ നാല് രക്തസാക്ഷികളിൽ രണ്ട് പേരുടെ പിൻഗാമികളെ തൃക്കലങ്ങോട് ഗ്രാമത്തിൽ ഗ്രന്ഥകാരൻ കണ്ടെത്തി.<br />
മലബാര്&#x200d; വിപ്ലവത്തെക്കുറിച്ച സാമ്രാജ്യത്വ, ജന്മിത്വ, സവര്&#x200d;ണ വ്യാഖ്യാനങ്ങളെ എതിരിട്ട്, ചരിത്ര സത്യങ്ങള്&#x200d; കണ്ടെടുക്കാനുള്ള തീവ്ര ധൈഷണിക ശ്രമമാണ് ഈ കൃതിയെന്ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്&#x200d; അവതാരികയില്&#x200d; അഭിപ്രായപ്പെടുന്നു.</p>
<p>കോഴിക്കോട് കൈരളി &#8211; ശ്രീ തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്&#x200d; കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രൊഫ. ഡോക്ടര്&#x200d; കെ.എസ്. മാധവന്&#x200d; പ്രകാശനം നിര്&#x200d;വഹിക്കും. വാഗണ്&#x200d; കൂട്ടക്കുരുതിയിലെ ഇര മേലേടത്ത് ശങ്കരന്&#x200d; നായരുടെ പൗത്രന്&#x200d; മേലേടത്ത് മാധവന്&#x200d; ആദ്യ പ്രതി ഏറ്റുവാങ്ങും.. കെ.ഇ.എന്&#x200d;. മുഖ്യപ്രഭാഷണം നടത്തും. ഡോ. ഹരിപ്രഭ, എന്&#x200d;,പി ചെക്കൂട്ടി, പി.ടി. നാസര്&#x200d;, ഡോ. ഔസാഫ് അഹ്‌സന്&#x200d;, പി.ടി. കുഞ്ഞാലി, ഗ്രന്ഥകര്&#x200d;ത്താവ് പി.എ.എം. ഹാരിസ്, ഡെസ്റ്റിനി ബുക്‌സ് എംഡി മാലിക് മഖ്ബൂല്&#x200d; എന്നിവര്&#x200d; സംസാരിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1nilambur-at-1921-history-book-release-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇ.പിയുടെ പുസ്തകവും പാര്&#x200d;ട്ടിയിലെ ജീര്&#x200d;ണതയും</title>
		<link>https://www.chandrikadaily.com/eps-book-and-the-decay-in-the-party.html</link>
					<comments>https://www.chandrikadaily.com/eps-book-and-the-decay-in-the-party.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 15 Nov 2024 05:55:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[book]]></category>
		<category><![CDATA[chandrika daily]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[editorial]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317582</guid>

					<description><![CDATA[നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്&#x200d;ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്&#x200d; അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്&#x200d; ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്&#x200d;. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്&#x200d; സോളാര്&#x200d; കേസില്&#x200d; ഉമ്മന്&#x200d; ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്&#x200d;ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്&#x200d;ചാണ്ടിയെ ഉള്&#x200d;പ്പെടുത്തി ടൈറ്റാനിയം കേസ് സി .ബി.ഐക്കുവിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്&#x200d; കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് [&#8230;]]]></description>
										<content:encoded><![CDATA[<p>നാളിതുവരെ സി.പി.എം കാട്ടിക്കൂട്ടിയ നെറികേടുകള്&#x200d;ക്കുള്ള തിരിച്ചടികളാണ് ഓരോ തിരഞ്ഞെടുപ്പ് വേളയിലും അവര്&#x200d; അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ചേലക്കരയിലേയും വയനാട്ടിലേയും ഉപതിരഞ്ഞടുപ്പുദിവസം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ വിവാദം അവര്&#x200d; ചെയ്തുകൂട്ടിയതിനുള്ള കാലത്തിന്റെ തിരിച്ചടിയായിവേണം കരുതാന്&#x200d;. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്&#x200d; സോളാര്&#x200d; കേസില്&#x200d;</p>
<p>ഉമ്മന്&#x200d; ചാണ്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചേര്&#x200d;ത്ത് കേസെടുക്കുകയും പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്&#x200d;ചാണ്ടിയെ ഉള്&#x200d;പ്പെടുത്തി ടൈറ്റാനിയം കേസ് സി .ബി.ഐക്കുവിടുകയും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്&#x200d; കേസ് സി.ബി.ഐക്കു വിടുകയും ചെയ്തത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്&#x200d; ചാണ്ടിയെ വേട്ടയാടിയതിന് കാലംനല്&#x200d;കുന്ന തിരിച്ചടിയാണ് ഇ.പി ജയരാജന്റെ പുസ്തക വിവാദം. കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സി.പി.എമ്മിന് തിരിച്ചുകിട്ടുകയാണ്. തിരഞ്ഞെടുപ്പു ദിനത്തോടനുബന്ധിച്ചു വോട്ടര്&#x200d;മാരില്&#x200d; പ്രതികൂല ചിന്തയുണ്ടാക്കാന്&#x200d; സാധ്യതയുള്ള യാതൊന്നിനും മുതിരാതിരിക്കുന്നതാണ് രാഷ്ട്രീയ മര്യാദ. നിഷ്പക്ഷ വോട്ടര്&#x200d;മാരെ സ്വാധീനിക്കാന്&#x200d; ചെറിയ വിവാദങ്ങള്&#x200d;ക്കുപോലും കഴിയും എന്നതുകൊണ്ട് ഇക്കാര്യത്തില്&#x200d; മുന്നണികള്&#x200d; പരമാവധി ശ്രദ്ധ നല്&#x200d;കാറുമുണ്ട്. എന്നാല്&#x200d; സി.പി.എം ഈ മര്യാദകളൊക്കെ കാറ്റില്&#x200d;പറത്തുകയായിരുന്നു.</p>
<p>ഉമ്മന്&#x200d;ചാണ്ടിയോട് സി.പി.എം കാണിച്ച രാഷ്ട്രീയ നെറികേടിന് അവര്&#x200d;ക്കു കിട്ടുന്ന തിരിച്ചടികള്&#x200d; പക്ഷേ അവരില്&#x200d; നിന്നു തന്നെയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. നെയ്യാറ്റിന്&#x200d;കര തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രമയെ കാണാന്&#x200d; വി.എസ് അച്യുതാനന്ദന്&#x200d; പോയത്. ഭരണകക്ഷിക്ക് 72 എം.എല്&#x200d;.എമാരും പ്രതിപക്ഷത്തിന് 68 പേരുമുള്ള കാലമായിരുന്നു അത്. ഒരു സീറ്റിന് സര്&#x200d;ക്കാരിന്റെ തന്നെ വിലയുള്ള കാലം, എന്നാല്&#x200d; അച്യുതാനന്ദന്&#x200d; കോഴിക്കോട് എത്തിയത് മുതല്&#x200d; വോട്ടെടുപ്പ് ദൃശ്യങ്ങള്&#x200d; മാഞ്ഞ് ഒഞ്ചിയം ദൃശ്യങ്ങള്&#x200d; തല്&#x200d;സമയം തെളിഞ്ഞു. ഒടുവില്&#x200d; ആറായിരത്തി എഴുനൂറ് വോട്ടിന് പൊതുതിരഞ്ഞെടുപ്പില്&#x200d; എല്&#x200d;.ഡി.എഫ് വിജയിച്ച നെയ്യാറ്റിന്&#x200d;കര മണ്ഡലം ഉപതിരഞ്ഞെടുപ്പില്&#x200d; യു.ഡി.എഫിന്റേതായി. ഇക്കഴിഞ്ഞ പാര്&#x200d;ലമെന്റ് തിരഞ്ഞെടുപ്പ് ദിവസമാണ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന് ഇ.പി പറയുന്നത്. ആക്കുളത്തു മകന്റെ ഫ്‌ലാറ്റില്&#x200d;വച്ചു ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടതായുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസത്തെ ഇ.പിയുടെ തുറന്നുപറച്ചില്&#x200d; സി.പി.എമ്മിനും മുന്നണിക്കും ഏല്&#x200d;പ്പിച്ച പരുക്ക് ചെറുതായിരുന്നില്ല. അതില്&#x200d;നിന്നു കരകയറി, ഇ.പിയും പാര്&#x200d;ട്ടിയും തമ്മിലുള്ള അകല്&#x200d;ച്ച കുറയുന്നതിന്റെ സൂചനക്കിടയിലാണ് ആത്മകഥാ പ്രഹരം. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ചര്&#x200d;ച്ചയാക്കി യതിനുപിന്നില്&#x200d; ഗൂഢാലോചന ആരോപിക്കുന്നുണ്ട് ഇ.പി.</p>
<p>ഇടതുപക്ഷത്തിന്റെ ദൗര്&#x200d;ബല്യം ദിനംപ്രതി കൂടിവരികയാണ്. സി.പി.എമ്മിലും എല്&#x200d;.ഡി.എഫിലും അമര്&#x200d;ഷവും പ്രതിഷേധവും ഉള്ളവരുടെ എണ്ണം വര്&#x200d;ധിച്ചുവരുന്നതിനിടയിലാണ് വിവാദങ്ങളും സി.പി.എമ്മിനെ പിടികൂടുന്നത്. ജാവദേക്കറെ കണ്ടതായി ഇ.പി ജയരാജന്&#x200d; തുറന്നു സമ്മതിച്ചതോടെയായിരുന്നു കൂടിക്കാഴ്ചാ വിവാദത്തില്&#x200d; സി.പി.എം പ്രതിസന്ധിയിലായത്. പുസ്തക വിവാദത്തില്&#x200d; പുറത്തുവന്ന കാര്യങ്ങള്&#x200d; ഇ.പി തള്ളിക്കളഞ്ഞത് പാര്&#x200d;ട്ടിക്കു താല്&#x200d;ക്കാലിക പിടിവള്ളിയാകുമെങ്കിലും ഉള്ളില്&#x200d; സംശയിച്ചുതന്നെയാണ് സി.പി.എം നേതൃത്വം നിലകൊള്ളുന്നത്. സംഘടനാ പ്രവര്&#x200d;ത്തനം തുടങ്ങിയതു മുതലുള്ള കാര്യങ്ങള്&#x200d; പുറത്തുവന്ന ആത്മകഥയില്&#x200d; അക്കമിട്ട് പറയുന്നുണ്ട്. ഇതിന് പുറമേയാണ് സ്വകാര്യ ശേഖരത്തിലെ ഫോട്ടോകളും പുസ്തകത്തിന്റെ പകര്&#x200d;പ്പിലുണ്ടെന്നത് പാര്&#x200d;ട്ടിയെ അലോസരപ്പെടുത്തുന്നുണ്ട്. വളരെ അസ്വസ്ഥനായാണ് ഇ.പി പാര്&#x200d;ട്ടിയില്&#x200d; കഴിയുന്നതെന്ന സൂചന പുസ്‌കത്തില്&#x200d; വേണ്ടുവോളമുണ്ട്. എം.വി ഗോവിന്ദന്&#x200d; സംസ്ഥാന സെക്രട്ടറിയായതിന് ശേഷം നടത്തിയ ജനകീയ പ്രതിരോധ ജാഥയില്&#x200d; പങ്കെടുക്കാതെ എറണാകുളത്തേക്ക് പോയ ഇ.പി</p>
<p>അവിടെ ദല്ലാള്&#x200d; നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്&#x200d; പങ്കെടുത്തതും വിവാദമായത് ഓര്&#x200d;ക്കേണ്ടതുണ്ട്. എന്നാല്&#x200d; ദല്ലാള്&#x200d; നന്ദകുമാറുമായുള്ള ബന്ധത്തിനെതിരെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; പക്ഷേ, ജാവദേക്കറെ കണ്ടത് തള്ളിപ്പറഞ്ഞില്ല എന്നു മാത്രമല്ല അത് ന്യായീകരിക്കുകയുമായിരുന്നു. ഞാനും അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ച് പറഞ്ഞത്.</p>
<p>സി.പി.എം അകപ്പെട്ട ജീര്&#x200d;ണ്ണതയുടെ ആഴമാണ് ഓരോ സംഭവത്തിലൂടെയും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതില്&#x200d; നിന്നും പുറത്തുകടക്കാന്&#x200d; പര്യാപ്തമായ മറുപടി ജനങ്ങളോടു പറയുന്നതിന് സി.പി.എം നേതൃത്വത്തിനും കഴിയുന്നില്ല എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eps-book-and-the-decay-in-the-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോൻജൂർ പാരീസ് പ്രകാശിതമായി</title>
		<link>https://www.chandrikadaily.com/bonjour-paris-lit-up.html</link>
					<comments>https://www.chandrikadaily.com/bonjour-paris-lit-up.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 10 Nov 2024 06:52:07 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[book]]></category>
		<category><![CDATA[KAMAL VARADHOOR]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316906</guid>

					<description><![CDATA[കമാൽ വരദൂർ പാരീസ് ചരിത്ര നഗരത്തിലുടെ നടത്തിയ കായിക യാത്രാവിവരണം-ബോൻജുർ പാരീസ് ഷാർജാ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശിതമായി.]]></description>
										<content:encoded><![CDATA[<p>ഷാർജ: പ്രശസ്ത മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ പാരീസ് ചരിത്ര നഗരത്തിലുടെ നടത്തിയ കായിക യാത്രാവിവരണം-ബോൻജുർ പാരീസ് ഷാർജാ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശിതമായി. റീജൻസി ഗ്രൂപ്പ് തലവൻ ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ആദ്യ കോപ്പി കോഴിക്കോട് നഗരസഭാ മേയർ ഡോ.ബിനാ ഫിലിപ്പിനും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കരക്കും കൈമാറി.</p>
<p>പാരിസ് നഗര കാഴ്ച്ചകളും ചരിത്രവും ലളിത മലയാളത്തിലൂടെ അവതരിപ്പിച്ച സുന്ദരയാത്രാവിവരണമാണ് ബോൻജുർ പാരിസെന്ന് മേയർ ബിനാ ഫിലിപ്പ് പറഞ്ഞു. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഡോ.അൻവർ അമീൻ, ഷാർജാ കെ.എം. സി. സി പ്രസിഡണ്ട് ഹാഷിം നുഞ്ഞേരി, ലിപി അക്ബർ, പ്രശസ്ത ഫുട്ബോൾ സംഘാടകൻ ഷരീഫ് ചിറക്കൽ, കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് കെ.പി മുഹമ്മദ് പേരോട്, ചന്ദ്രിക കോഴിക്കോട് യൂണിറ്റ് റസി മാനേജർ മുനീബ് ഹസൻ എന്നിവർ സംസാരിച്ചു.കമാൽ വരദൂർ മറുപടി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bonjour-paris-lit-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി ജയരാജന്റെ പുസ്തകത്തിന് മറുപടി</title>
		<link>https://www.chandrikadaily.com/reply-to-p-jayarajans-book.html</link>
					<comments>https://www.chandrikadaily.com/reply-to-p-jayarajans-book.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 28 Oct 2024 10:58:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[book]]></category>
		<category><![CDATA[m k muneer]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315270</guid>

					<description><![CDATA[സി.പി.എമ്മിന്റെ വര്&#x200d;ഗ രാഷ്ട്രീയം രാഷ്ട്രീയ വര്&#x200d;ഗീയത; എം.കെ മുനീറിന്റെ പുസ്തകം മൂന്നു മാസത്തിനകം]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിച്ച് നിലനില്&#x200d;പ്പ് സാധ്യമാക്കുന്ന സി.പി.എമ്മിന്റെ തനി നിറം തുറന്നുകാണിച്ച് മുസ്‌ലിംലീഗ് നിയമസഭാ പാര്&#x200d;ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്&#x200d; പുസ്തക രചനയില്&#x200d;. സി.പി.എമ്മിന്റെ വര്&#x200d;ഗ രാഷ്ട്രീയവും രാഷ്ട്രീയ വര്&#x200d;ഗീയതയും എന്ന പേരിലുള്ള പഠന ഗ്രന്ഥം മൂന്നു മാസത്തിനകം പുറത്തിറക്കാനാണ് തീരുമാനം.</p>
<p>ന്യൂനപക്ഷ-ഭൂരിപക്ഷ വര്&#x200d;ഗീയതകളെ സമീകരിച്ച് രണ്ടും തരാരം ഉപയോഗിക്കുന്ന സി.പി.എമ്മിന്റെ തന്ത്രത്തിന്റെ ഭാഗമായി പി ജയരാജന്&#x200d; രചിച്ച, കേരളം മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം ഉള്&#x200d;പ്പെടെ ഉന്നയിച്ച ദുരാരോപണങ്ങളെ പൊളിച്ചടുക്കുന്നതും സി.പി.എമ്മിന്റെ തനിനിറം തുറന്നുകാണിക്കുകയുമാണ് ലക്ഷ്യം. ഇസ്ലാമില്&#x200d; ആദരണീയരായി കാണുന്ന ഖലീഫമാരെയും കേരളത്തിന്റെ മതേതര മുഖവും നവോത്ഥാന നായകരിലൊരാളുമായ കെ.എം സീതിസാഹിബ് ഉള്&#x200d;പ്പെടെയുള്ളവരെ ഭീകരരും വില്ലന്മാരുമായി അവതരിപ്പിക്കുന്ന പി ജയരാജന്റെ പുസ്തകത്തിന്റെ പുകമറ നീക്കുന്നതുകൂടിയാവും ഗ്രന്ഥം.<br />
ദേശീയ രാഷ്ട്രീയത്തില്&#x200d; സി.പി.എം എടുക്കാ ചരക്കായതിന്റെയും അണികളും നേതാക്കളുമാകെ ബി.ജെ.പിയില്&#x200d; വിലയം പ്രാപിച്ചതിന്റെയും നേര്&#x200d; ചിത്രം പുസ്തകം അനാവരണം ചെയ്യും. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലും നവോത്ഥാന പ്രവര്&#x200d;ത്തനങ്ങളിലും സി.പി.എമ്മിന്റെ പൊളളവാദങ്ങള്&#x200d; തുറന്നുകാണിക്കുന്നതോടൊപ്പം ദേശവിരുദ്ധതയിലും മനുഷ്യത്വവിരുദ്ധതയിലും സി.പി.എം നടത്തിയ ഞെട്ടിക്കുന്ന പ്രതിലോമ പ്രവര്&#x200d;ത്തനങ്ങളും രേഖകള്&#x200d; സഹിതം സമര്&#x200d;ത്തിക്കുന്ന പുസ്തകം വേറിട്ടതാവും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reply-to-p-jayarajans-book.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഖില്&#x200d; പി ധര്&#x200d;മ്മജന്റെ റാം c/o ആനന്ദിയുടെ വ്യാജപതിപ്പ്; പൂന്തുറ സ്വദേശി കസ്റ്റഡിയില്&#x200d;</title>
		<link>https://www.chandrikadaily.com/spoof-of-ram-c-o-anandi-by-akhil-p-dharmajan-poonthura-native-in-custody.html</link>
					<comments>https://www.chandrikadaily.com/spoof-of-ram-c-o-anandi-by-akhil-p-dharmajan-poonthura-native-in-custody.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Sep 2024 06:23:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[book]]></category>
		<category><![CDATA[ram co anandi]]></category>
		<category><![CDATA[spoof]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310996</guid>

					<description><![CDATA[ഡിസി ബുക്സിനാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ പകര്&#x200d;പ്പവകാശമുള്ളത്.]]></description>
										<content:encoded><![CDATA[<p>അഖില്&#x200d; പി ധര്&#x200d;മ്മജന്റെ &#8216;റാം c/o ആനന്ദി&#8217; എന്ന നോവലിന്റെ വ്യാജപതിപ്പ് നിര്&#x200d;മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത തിരുവനന്തപുരം പൂന്തുറ സ്വദേശി ഹബീബ് റഹ്‌മാന്&#x200d; കസ്റ്റഡിയില്&#x200d;. എറണാകുളം സെന്&#x200d;ട്രല്&#x200d; പൊലീസിന്റേതാണ് നടപടി.</p>
<p>ഡിസി ബുക്സിനാണ് പുസ്തകത്തിന്റെ പ്രസിദ്ധീകരണ പകര്&#x200d;പ്പവകാശമുള്ളത്. മറൈന്&#x200d; ഡ്രൈവില്&#x200d; നടന്ന ഗുണാകേവ് എക്‌സിബിഷന്&#x200d; സെന്ററിലെ പുസ്തക സ്റ്റാളിലാണ് &#8216;റാം c/o ആനന്ദി&#8217; എന്ന പുസ്തകത്തിന്റെ വ്യാജ പതിപ്പുകള്&#x200d; പകര്&#x200d;പ്പവകാശ നിയമത്തിന് വിരുദ്ധമായി വില്&#x200d;ക്കുന്നതായി ശ്രദ്ധയില്&#x200d;പ്പെട്ടത്.</p>
<p>സോഷ്യല്&#x200d; മീഡിയയിലൂടെയും അല്ലാതെയും വ്യാജപുസ്തകങ്ങള്&#x200d; വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ശക്തമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇന്ത്യന്&#x200d; പകര്&#x200d;പ്പവകാശ നിയമപ്രകാരമാണ് പ്രതികള്&#x200d;ക്കെതിരെ കേസ് രജിസ്റ്റര്&#x200d; ചെയ്യുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spoof-of-ram-c-o-anandi-by-akhil-p-dharmajan-poonthura-native-in-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മൂന്ന് മിനാരങ്ങളുള്ള കെട്ടിടം&#8217;; ബാബരിയുടെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്‌തകം</title>
		<link>https://www.chandrikadaily.com/the-building-with-three-minarets-ncert-textbook-without-mentioning-babris-name.html</link>
					<comments>https://www.chandrikadaily.com/the-building-with-three-minarets-ncert-textbook-without-mentioning-babris-name.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Jun 2024 05:03:30 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[babari masjid]]></category>
		<category><![CDATA[book]]></category>
		<category><![CDATA[NCER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300266</guid>

					<description><![CDATA[പതിനാറാം നൂറ്റാണ്ടില്&#x200d; നിര്&#x200d;മ്മിച്ച പള്ളി എന്നതിന് പകരം 'മൂന്ന് മിനാരങ്ങളുള്ള കെട്ടിടം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ബാബരി മസ്ജിദിന്റെ പേര് പരാമര്&#x200d;ശിക്കാതെ എന്&#x200d;സിഇആര്&#x200d;ടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിലാണ് ബാബരിയുടെ പേര് ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടില്&#x200d; നിര്&#x200d;മ്മിച്ച പള്ളി എന്നതിന് പകരം &#8216;മൂന്ന് മിനാരങ്ങളുള്ള കെട്ടിടം&#8217; എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.</p>
<p>ബാബരി മസ്ജിദ് തകര്&#x200d;ത്തതുമായി ബന്ധപ്പെട്ട പത്ര വാര്&#x200d;ത്തകളും ഒഴിവാക്കി. രാമജന്മഭൂമിയില്&#x200d; നിര്&#x200d;മിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാന്&#x200d; സാധിച്ചിരുന്നുവെന്നും ചേര്&#x200d;ത്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്&#x200d; നിര്&#x200d;മ്മിച്ച പള്ളി എന്നായിരുന്നു പഴയ പാഠഭാഗം.</p>
<p>ഉത്തര്&#x200d; പ്രദേശ് മുന്&#x200d; മുഖ്യമന്ത്രി കല്യാണ്&#x200d; സിങ്ങിന് എതിരായ സുപ്രിംകോടതി നടപടിയും പുതിയ പുസ്തകത്തില്&#x200d; ഇല്ല. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എന്&#x200d;സിആര്&#x200d;ടി അറിയിച്ചു.</p>
<p>കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകള്&#x200d; പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു.</p>
<p>ഗുജറാത്തിലെ സോമനാഥില്&#x200d;നിന്ന് അയോധ്യ വരെയുള്ള ബി.ജെ.പി രഥയാത്ര, കര്&#x200d;സേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകര്&#x200d;ത്തതിനെ തുടര്&#x200d;ന്നുണ്ടായ വര്&#x200d;ഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരില്&#x200d; ബി.ജെ.പി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തില്&#x200d;നിന്ന് ഒഴിവാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-building-with-three-minarets-ncert-textbook-without-mentioning-babris-name.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിശ്വ പൗരൻ മമ്പുറം ഫസല്&#x200d; തങ്ങള്&#x200d;&#8217; പ്രകാശനം ചെയ്തു</title>
		<link>https://www.chandrikadaily.com/world-citizen-mamborum-fazal-thangal-was-released.html</link>
					<comments>https://www.chandrikadaily.com/world-citizen-mamborum-fazal-thangal-was-released.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 12 Dec 2023 05:03:28 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[book]]></category>
		<category><![CDATA[mamburam fasal thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285516</guid>

					<description><![CDATA[ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p><strong>അശ്റഫ് ആളത്ത്</strong></p>
<p>ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.</p>
<p>മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച &#8216;വിശ്വപൗരന്&#x200d; &#8211; മമ്പുറം ഫസല്&#x200d; തങ്ങള്&#x200d;&#8217; എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.</p>
<p>ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്.അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.</p>
<p>ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.<br />
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.</p>
<p>മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.<br />
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് &amp; കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.</p>
<p>ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു.ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.<br />
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു.കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു.<br />
ഡോ.സിന്ധു അവതാരകയായിരുന്നു.നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര, എന്നിവർ നേതൃത്വം നൽകി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-citizen-mamborum-fazal-thangal-was-released.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഷ് നിർവാണ: രുചി വിസ്മയവുമായി പുസ്തക മേളയിൽ ഷെഫ് പിള്ളയുടെ പാചകം</title>
		<link>https://www.chandrikadaily.com/fish-nirvana-chef-pillais-cooking-at-the-book-fair-with-taste-surprises.html</link>
					<comments>https://www.chandrikadaily.com/fish-nirvana-chef-pillais-cooking-at-the-book-fair-with-taste-surprises.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Nov 2023 08:37:14 +0000</pubDate>
				<category><![CDATA[Books]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[book]]></category>
		<category><![CDATA[Chef Pillai's]]></category>
		<category><![CDATA[cooking]]></category>
		<category><![CDATA[taste surprises]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282773</guid>

					<description><![CDATA[തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്.]]></description>
										<content:encoded><![CDATA[<p>ഷാർജ: രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് പിള്ള എന്ന പ്രശസ്തനായ സുരേഷ് പിള്ളയുടെ പാചകം എടുത്തു പറയേണ്ടതായിരുന്നു. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്.</p>
<p>വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ രീതിയിൽ ആർക്കും തയാറാക്കാനാകുന്നതാണിത്. തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്.</p>
<p>പാചക തൽപരരെ കൂടെ കൂട്ടിക്കൊണ്ട് അദ്ദേഹം രസകരമായൊരു രുചി യാത്രയാണ് അക്ഷരാർത്ഥത്തിൽ നടത്തിയത്. തയാറാക്കിയ വിഭവം സദസ്യർക്ക് രുചിക്കാനും നൽകി. ഷെഫ് പിള്ളയുടെ &#8216; &#8216;തേങ്ങാ മാങ്ങ&#8217; എന്ന ഇംഗ്ലീഷ് പുസ്തകവും , &#8216;വീട്ടു രുചികൾ&#8217; എന്ന മലയാളം പുസ്തകവും ഇവിടെ പ്രകാശനം ചെയ്തു. ഈ പുസ്തകങ്ങൾ ബുക്ക് ഫെയറിൽ ലഭ്യമാണ്.<br />
പരിപാടിയിൽ ഫാത്തിമ അവതാരകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fish-nirvana-chef-pillais-cooking-at-the-book-fair-with-taste-surprises.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
