<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>bottle &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/bottle/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Dec 2025 11:10:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>bottle &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍</title>
		<link>https://www.chandrikadaily.com/dead-lizard-in-bottled-water-the-young-man-is-in-the-hospital-after-drinking-water.html</link>
					<comments>https://www.chandrikadaily.com/dead-lizard-in-bottled-water-the-young-man-is-in-the-hospital-after-drinking-water.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 08 Dec 2025 11:10:34 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bottle]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[WATER]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367544</guid>

					<description><![CDATA[കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ത്തിയത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: നന്മണ്ടയിലെ ഒരു ബേക്കറിയില്&#x200d; നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്&#x200d; ചത്ത പല്ലിയെ കണ്ടെത്തിയെന്ന പരാതിയെ തുടര്&#x200d;ന്ന് യുവാവ് ആശുപത്രിയില്&#x200d; ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖ് ആണ് സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്&#x200d;ത്തിയത്. റിഷിയും കുടുംബവും യാത്രയ്ക്കിടെ ബേക്കറിയില്&#x200d; നിന്ന് വെള്ളം വാങ്ങി. ആദ്യം റിഷി വെള്ളം കുടിച്ചു. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്&#x200d;കാനിരിക്കെ വെള്ളത്തില്&#x200d; ദുര്&#x200d;ഗന്ധം അനുഭവപ്പെട്ടതോടെ സംശയം തോന്നി. തുടര്&#x200d;ന്ന് കുപ്പിയുടെ അടിഭാഗം പരിശോധിച്ചപ്പോള്&#x200d; ചത്ത പല്ലിയെ കണ്ടതായാണ് റിഷിയുടെ ആരോപണം. &#8216;Heaven Cool&#8217; എന്ന ബ്രാന്&#x200d;ഡിന്റെ കുപ്പി വെള്ളത്തിലാണ് പല്ലിയെ കണ്ടെത്തിയത്. കുപ്പിയുടെ കാലാവധി 2026 മെയ് വരെ പ്രിന്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം മനസ്സിലാക്കിയതിനെ തുടര്&#x200d;ന്ന് റിഷി ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്&#x200d; ചികിത്സ തേടി. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പില്&#x200d; ഔദ്യോഗിക പരാതി നല്&#x200d;കുമെന്ന് റിഷി റസാഖ് അറിയിച്ചു. സംഭവം സംബന്ധിച്ച പരിശോധനയ്ക്കായി ആരോഗ്യ വിഭാഗം ഉടന്&#x200d; തന്നെ നടപടി സ്വീകരിക്കുമെന്നാണ് വിവരം ലഭിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dead-lizard-in-bottled-water-the-young-man-is-in-the-hospital-after-drinking-water.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദ്യത്തിന് വില കൂട്ടി സർക്കാർ; ഒരു കുപ്പി മദ്യത്തിന് 10% വിലവർധനവ്</title>
		<link>https://www.chandrikadaily.com/govt-increases-price-of-liquor-10-increase-in-price-per-bottle-of-liquor.html</link>
					<comments>https://www.chandrikadaily.com/govt-increases-price-of-liquor-10-increase-in-price-per-bottle-of-liquor.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Jan 2025 03:54:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bottle]]></category>
		<category><![CDATA[Govt increases]]></category>
		<category><![CDATA[liquor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327407</guid>

					<description><![CDATA[നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും. ]]></description>
										<content:encoded><![CDATA[<p>മദ്യത്തിനു വില കൂട്ടി സർക്കാർ. സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ നിര്&#x200d;മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബവ് കോ ബോർഡും അംഗീകാരിച്ചു. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും.</p>
<p>പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്പനികളുടെ 341 ബ്രാൻ്റുകൾക്ക് വില വർധിക്കും. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്.സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിനു ഇനി 650 രൂപ നൽകണം.</p>
<p>ഓൾഡ് പോർട് റമ്മിൻ്റെ വില 30 രൂപ കൂടി. 750 രൂപയായിരുന്ന മദ്യത്തിന് 780 രൂപയായി. ബവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ വില കൂട്ടി നൽകും. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു. ചുരുക്കം ചില ബ്രാൻഡുകളുടെ വില കുറഞ്ഞപ്പോൾ, ചില ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ തുടരുന്നുമുണ്ട്.</p>
<p>ജനപ്രിയ ബീയറുകൾക്ക് 20 രൂപ വരെ കൂടി. 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിൽ നല്&#x200d;കിയിരുന്ന പ്രീമിയം ബ്രാൻഡികൾക്ക് 130 രൂപ വരെ വില വർധിച്ചിട്ടുണ്ട്. എഥനോളിന്റെ വില കൂടിയതു ചൂണ്ടിക്കാട്ടിയാണു മദ്യക്കമ്പനികൾ വിലവർധന ആവശ്യപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/govt-increases-price-of-liquor-10-increase-in-price-per-bottle-of-liquor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടകരയിൽ കുപ്പി പൊട്ടിച്ച് യുവാവിനെ കുത്തി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/a-young-man-was-stabbed-by-breaking-a-bottle-in-vadakara-a-native-of-tamil-nadu-was-arrested.html</link>
					<comments>https://www.chandrikadaily.com/a-young-man-was-stabbed-by-breaking-a-bottle-in-vadakara-a-native-of-tamil-nadu-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 20 Jan 2024 05:14:00 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[bottle]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Stabbed]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288484</guid>

					<description><![CDATA[താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്&#x200d; ഹിജാസിനാണ് കുത്തേറ്റത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വടകരയില്&#x200d; ലഹരിക്കടിമകളായ യുവാക്കള്&#x200d; തമ്മിലുള്ള കൈയാങ്കളി അവസാനിച്ചത് കത്തിക്കുത്തില്&#x200d;. സംഭവത്തില്&#x200d; ഒരാള്&#x200d;ക്ക് കുത്തേറ്റു. താഴെ അങ്ങാടി സ്വദേശി മുക്രി വളപ്പില്&#x200d; ഹിജാസിനാണ് കുത്തേറ്റത്.</p>
<p>തമിഴ്‌നാട്ടുകാരനായ അജി എന്നയാളാണ് ഹിജാസിനെ കുത്തിയത്. കൈയാങ്കളിക്കിടെ കുപ്പി പൊട്ടിച്ച് അജി ഹിജാസിനെ കുത്തുകയായിരുന്നു. അജിയെ പൊലീസ് പിടികൂടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-was-stabbed-by-breaking-a-bottle-in-vadakara-a-native-of-tamil-nadu-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുപ്പിയില്&#x200d; പെട്രോള്&#x200d; നല്&#x200d;കരുത് : പമ്പുടമകള്&#x200d;ക്ക് നോട്ടീസ്</title>
		<link>https://www.chandrikadaily.com/peso-notice.html</link>
					<comments>https://www.chandrikadaily.com/peso-notice.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 12 Apr 2023 06:12:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bottle]]></category>
		<category><![CDATA[petrol]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247492</guid>

					<description><![CDATA[വഴിയില്&#x200d; കുടുങ്ങുന്ന യാത്രക്കാരന് പെട്രോള്&#x200d; പമ്പില്&#x200d; ഉപയോഗിക്കുന്ന അലുമിനിയം സിലിണ്ടര്&#x200d; സമാനമായ കാനില്&#x200d; പെട്രോള്&#x200d; നല്&#x200d;കാന്&#x200d; അനുമതിയുണ്ട്. എന്നാല്&#x200d; 500 രൂപ കെട്ടിവയ്ക്കണം. ഒരു ലിറ്റര്&#x200d; മാത്രമേ ലഭിക്കുകയുള്ളൂ.]]></description>
										<content:encoded><![CDATA[<p>കൊച്ചി: കുപ്പിയില്&#x200d; പെട്രോള്&#x200d; നല്&#x200d;കരുതെന്ന് നിയമം കര്&#x200d;ക്കശമാക്കി പെട്രോളിയം ആന്&#x200d;ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്&#x200d;ഗനൈസേഷന്&#x200d; (പെസോ). ഏലത്തൂര്&#x200d; ട്രെയിന്&#x200d; തീവയ്പ്പ് കേസ് പ്രതി ഷാരുഖ് സെയ്ഫി കൃത്യം നടപ്പാക്കാന്&#x200d; പെട്രോള്&#x200d; കൈവശം വച്ചിരുന്നതായി കണ്ടെത്തിനായ സാഹചര്യത്തിലാണിത്. സംസ്ഥാനത്തെമ്പാടുമുള്ള പമ്പുടമകള്&#x200d;ക്ക് ഇതുമായി ബന്ധപ്പെട്ട് പെസോ നോട്ടീസ് നല്&#x200d;കി. കുപ്പിയില്&#x200d; പെട്രോള്&#x200d; നല്&#x200d;കിയെന്ന് കണ്ടെത്തിയാല്&#x200d; ലൈസന്&#x200d;സ് റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്. പെസോയ്ക്ക് പുറമേ ഓയില്&#x200d; കമ്പനികളും പൊലീസും പമ്പുടമകള്&#x200d;ക്ക് ഇത്തരമൊരു നിര്&#x200d;ദേശം നല്&#x200d;കിയിട്ടുണ്ട്. വീടുകളിലേക്ക് എല്&#x200d;.പി.ജി സിലിണ്ടറുകള്&#x200d; ഓട്ടോയിലോ മറ്റ് ടാക്‌സി വാഹനങ്ങളിലോ കൊണ്ടുപോകാന്&#x200d; അനുവദിക്കില്ല. പകരം ഇതിനായി അനുമതിയുള്ള വാഹനങ്ങളിലെ സിലിണ്ടറുകള്&#x200d; കൊണ്ടുപോകാനാകൂ. യാത്രക്കാരുമായി പോകുന്ന ബസുകള്&#x200d; പമ്പില്&#x200d; നിന്ന് ഇന്ധനം നിറക്കുന്ന രീതീക്കും പെസോ വിലക്കുണ്ട്. യാത്രക്കാരെ പമ്പിന്റെ സുരക്ഷിത അകലത്തില്&#x200d; നിര്&#x200d;ത്തി മാത്രമേ ഇന്ധനം നിറയ്ക്കാന്&#x200d; അനുവദിക്കൂ. കൊച്ചിയില്&#x200d; യുവതി നടുറോഡില്&#x200d; പെട്രോള്&#x200d; ഒഴിച്ച് അപായപ്പെടുത്താന്&#x200d; ശ്രമമുണ്ടായതോടെയാണ് പെസോ കുപ്പിയില്&#x200d; പെട്രോള്&#x200d; നല്&#x200d;കരുതെന്ന നിര്&#x200d;ദേശം ആദ്യമായി പുറത്തിറക്കിയത്. അതേസമയം ഇന്ധനം തീര്&#x200d;ന്ന് വഴിയില്&#x200d; കുടുങ്ങുന്ന യാത്രക്കാരന് പെട്രോള്&#x200d; പമ്പില്&#x200d; ഉപയോഗിക്കുന്ന അലുമിനിയം സിലിണ്ടര്&#x200d; സമാനമായ കാനില്&#x200d; പെട്രോള്&#x200d; നല്&#x200d;കാന്&#x200d; അനുമതിയുണ്ട്. എന്നാല്&#x200d; 500 രൂപ കെട്ടിവയ്ക്കണം. ഒരു ലിറ്റര്&#x200d; മാത്രമേ ലഭിക്കുകയുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/peso-notice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഴയ വീഞ്ഞ്, പുതിയ കുപ്പി &#8211; എഡിറ്റോറിയല്&#x200d;</title>
		<link>https://www.chandrikadaily.com/old-wine-new-bottle-editorial.html</link>
					<comments>https://www.chandrikadaily.com/old-wine-new-bottle-editorial.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 Feb 2023 17:19:19 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bottle]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[wine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239595</guid>

					<description><![CDATA[കേവലം നാലു സീറ്റുനേടിയെടുക്കുന്നതിന് വേണ്ടി കോണ്&#x200d;ഗ്രസ് വിരോധം വ്രതമായെടുത്ത സി.പി.എം കോണ്&#x200d;ഗ്രസിനെ തോല്&#x200d;പ്പിക്കാന്&#x200d; ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന പ്രഖ്യാപനവുമായി, പാര്&#x200d;ലമെന്റിന്റെ മൂലയില്&#x200d; കഴിഞ്ഞുകൂടിയിരുന്ന ജനസംഘം നേതാക്കള്&#x200d;ക്ക് രാഷ്ട്രീയ ആയുധം കൈവെള്ളയില്&#x200d; വെച്ചുകൊടുക്കുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>പണം പോക്കറ്റടിച്ചയാള്&#x200d;തന്നെ കള്ളന്&#x200d; കള്ളന്&#x200d; എന്ന് വിളിച്ചുപറഞ്ഞ് ശ്രദ്ധ തിരിച്ചുവിടുകയും അതുവഴി രക്ഷപ്പെടുകയും ചെയ്യുന്നതാണ് ഉത്സവപ്പറമ്പിലെ പോക്കറ്റടിയുടെ രീതി. സമാനമായ തന്ത്രമാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഏതാനും ദിവസങ്ങളായി പയറ്റിക്കൊണ്ടിരിക്കുന്നത്. ഇന്ധന വില വര്&#x200d;ധിപ്പിച്ചും നികുതിഭാരം അടിച്ചേല്&#x200d;പ്പിച്ചും ജനങ്ങളുടെ ശത്രുത പിടിച്ചുപറ്റിയ അദ്ദേഹത്തിന്റെ ഭരണകൂടം ക്രമസമാധാന തകര്&#x200d;ച്ചയിലൂടെയും സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയായി മാറിയ തന്റെ യാത്രയിലൂടെയുമെല്ലാം സംസ്ഥാനത്തിന്റെ മുഴുവന്&#x200d; പഴികേട്ടുകൊണ്ടിരിക്കുകയാണ്.</p>
<p>മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ധൂര്&#x200d;ത്തിലൂടെയും പാര്&#x200d;ട്ടിക്കാരുടെ ഗുണ്ടായിസത്തിലൂടെയും ഭരണക്കാരോടുള്ള വെറുപ്പ് അനുദിനം വളര്&#x200d;ന്നുകൊണ്ടിരിക്കുകയും അധികാരത്തിന്റെ ആലസ്യത്തില്&#x200d; അഹങ്കാരത്തിന്റെ മൂര്&#x200d;ത്തീഭാവങ്ങളായി മാറിയ ഇക്കൂട്ടരെ ഒരവസരം കിട്ടിയാല്&#x200d; പാഠംപഠിപ്പിക്കാന്&#x200d; ജനങ്ങള്&#x200d; കാത്തുനില്&#x200d;ക്കുകയും ചെയ്യുന്ന ഈ ഘട്ടത്തിലാണ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പിണറായി വിജയന്&#x200d; രംഗപ്രവേശം ചെയ്യുന്നത്.</p>
<p>ഫാസിസത്തിനും വര്&#x200d;ഗീയതക്കുമെതിരെയുള്ള നീക്കങ്ങള്&#x200d; സി.പി.എമ്മിനെ സംബന്ധിച്ചടുത്തോളം എക്കാലവും നിലനില്&#x200d;പിനുവേണ്ടിയുള്ള പൊറാട്ടുനാടകം മാത്രമാണ്. പകലന്തിയോളം വലിയ വായില്&#x200d; വര്&#x200d;ത്തമാനം പറയുകയും നേരം ഇരുട്ടിയാല്&#x200d; ഇരുകൂട്ടരുമായും ചര്&#x200d;ച്ചക്കിരിക്കുകയും ചെയ്യുന്ന നിലപാടാണ് എക്കാലവും അവര്&#x200d; സ്വീകരിച്ചിട്ടുള്ളത്.</p>
<p>തരാതരംപോലെ അത്തരം ശക്തികളുമായി നടത്തിയ കൂട്ടുകെട്ടിന്റെ കണക്കുകള്&#x200d;കൂടിയാണ് ആ പാര്&#x200d;ട്ടിയുടെ രാഷ്ട്രീയാപചയത്തിന്റെ ചരിത്രം. സ്വാതന്ത്ര്യാനന്തര ഭാരതത്തില്&#x200d; പതിറ്റാണ്ടുകളോളം അധികാരത്തിന്റെ ഇടനാഴികളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഫാസിസ്റ്റ് ശക്തികളെ ഇന്ത്യന്&#x200d; പാര്&#x200d;ലമെന്റിലേക്ക് ചുവന്ന പരവതാനി വിരിച്ച് ആനയിച്ചുകൊണ്ടുവന്നത് ഇന്ത്യന്&#x200d; കമ്യൂണിസ്റ്റ് പാര്&#x200d;ട്ടിയുടെ തലതൊട്ടപ്പന്&#x200d;മാരായിരുന്നു.</p>
<p>കേവലം നാലു സീറ്റുനേടിയെടുക്കുന്നതിന് വേണ്ടി കോണ്&#x200d;ഗ്രസ് വിരോധം വ്രതമായെടുത്ത സി.പി.എം കോണ്&#x200d;ഗ്രസിനെ തോല്&#x200d;പ്പിക്കാന്&#x200d; ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന പ്രഖ്യാപനവുമായി, പാര്&#x200d;ലമെന്റിന്റെ മൂലയില്&#x200d; കഴിഞ്ഞുകൂടിയിരുന്ന ജനസംഘം നേതാക്കള്&#x200d;ക്ക് രാഷ്ട്രീയ ആയുധം കൈവെള്ളയില്&#x200d; വെച്ചുകൊടുക്കുകയായിരുന്നു. സി.പി.എം ഉള്&#x200d;പ്പെടെയുള്ള കോണ്&#x200d;ഗ്രസ് വിരുദ്ധ സഖ്യം നല്&#x200d;കിയ ആവേശത്തില്&#x200d;നിന്നാണ് ഇക്കാണുന്ന രീതിയിലേക്ക് സംഘപരിവാര്&#x200d; പടര്&#x200d;ന്നു പന്തലിച്ചതെന്നത് രാജ്യത്തിന്റെ സത്യസന്ധമായ രാഷ്ട്രീയ ചരിത്രമാണ്.</p>
<p>കേരളത്തിലെയും അവസ്ഥ തത്തുല്യമാണ്. ഇപ്പോള്&#x200d; ആര്&#x200d;.എസ്.എസിനൊപ്പം സി.പി.എം ചേര്&#x200d;ത്തുവെക്കുന്ന ജമാഅത്തെ ഇസ്‌ലാമിയെയും അതിന്റെ രാഷ്ട്രീയ രൂപങ്ങളേയും മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എഴുന്നള്ളിച്ചത് പിണറായി വിജയനും കൂട്ടരുമാണെന്നതും ഒട്ടും അതിശയോക്തി കലരാത്ത യാഥാര്&#x200d;ത്ഥ്യം മാത്രമാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ഇടയില്&#x200d; സ്വാധീനമുറപ്പിക്കുകയും മുസ്‌ലിംലീഗിനെ ക്ഷീണിപ്പിക്കുകയും ചെയ്യുക എന്ന രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിന് വേണ്ടി ഒരു കാലത്ത് സി.പി.എം സ്വീകരിച്ച കണ്ണും മൂക്കുമില്ലാത്ത സമീപനങ്ങള്&#x200d; ജനാധിപത്യ കേരളത്തിന് മറക്കാന്&#x200d; സാധിക്കുമോ.</p>
<p>ബാബരി മസ്ജിദിന്റെ ധ്വംസനത്തിനുശേഷം മുറിവേറ്റ സമുദായത്തിന്റെ ഹൃദയത്തില്&#x200d; മുളകുതേക്കുകയായിരുന്നില്ലേ അവര്&#x200d;. ആ കാലയളവിലെ തിരഞ്ഞെടുപ്പില്&#x200d; ആരൊക്കെയായുമാണ് സി.പി.എം വേദി പങ്കിട്ടത്, ഏതൊക്കെ സംഘടനകളുമായാണ് ചര്&#x200d;ച്ച നടത്തിയത് എന്നതൊക്കെ ഒരു പുനരാലോചന നടത്തിയിട്ടുവേണമായിരുന്നു പിണറായിയുടെ യു.ഡി.എഫിനു നേരെയുള്ള ഗീര്&#x200d;വാണം.</p>
<p>എന്തു നഷ്ടമുണ്ടായാലും മതേതരത്വത്തിന്റെ കാര്യത്തില്&#x200d; ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല എന്ന സ്ഫടിക സമാനമായ തെളിമയുള്ള നിലപാട് മുസ്‌ലിംലീഗ് കൈക്കൊണ്ടത് കൊണ്ട് മാത്രമാണ് കേരളത്തിലെങ്കിലും കാര്യങ്ങള്&#x200d; കൈവിട്ടുപോകാതിരുന്നത്. സി.പി.എമ്മിനെ പോലെ അന്നത്തെ സാഹചര്യം രാഷ്ട്രീയ മുതലെടുപ്പിന് മുസ്‌ലിംലീഗും ഉപയോഗപ്പെടുത്തുകയായിരുന്നെങ്കില്&#x200d; പിണറായിക്ക് ഈ വലിയ വര്&#x200d;ത്തമാനങ്ങള്&#x200d; പറയാനുള്ള സലാഹചര്യം ഇന്നുണ്ടാകുമായിരുന്നില്ല. മറുഭാഗത്ത് കേരളത്തിലെ ഫാസിസ്റ്റ് ശക്തികളുമായും ഇതേ നിലപാടുതന്നെയാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളത്.</p>
<p>ജമാഅത്ത് ആര്&#x200d;.എസ്.എസ് ചര്&#x200d;ച്ചയെക്കുറിച്ച് വലിയ ആശങ്കകള്&#x200d; പ്രകടിപ്പിക്കുമ്പോള്&#x200d; സി.പി.എം ആര്&#x200d;.എസ്.എസ് ചര്&#x200d;ച്ചയെ കുറിച്ചുള്ള ചോദ്യങ്ങള്&#x200d; അവര്&#x200d;ക്കുനേരെ ഉയരുന്നത് അത്‌കൊണ്ടാണ്. ഇരു പ്രസ്താനങ്ങളുടെയും ഉന്നതര്&#x200d; ശ്രീ എമ്മിന്റെ നേതൃത്വത്തില്&#x200d; നടത്തിയ കൂടിക്കാഴ്ച്ചയെ കുറിച്ച് പാര്&#x200d;ട്ടി സെക്രട്ടറിക്ക് തന്നെ വിശദീകരിക്കേണ്ടി വന്നിരിക്കുകയാണ്. ഏതായാലും പാര്&#x200d;ട്ടിയും സര്&#x200d;ക്കാറും പ്രതിരോധത്തിലായപ്പോഴുള്ള ഈ പൊളിറ്റിക്കല്&#x200d; ഗിമ്മിക്ക് ഇനിയും വിലപ്പോവില്ലെന്നെങ്കിലും പിണറായി തിരിച്ചറിയുന്നത് നന്ന്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/old-wine-new-bottle-editorial.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
