<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>boycott &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/boycott/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 Apr 2024 13:46:55 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>boycott &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്‌ലിംകള്&#x200d;ക്കും ക്രിസ്ത്യാനികൾക്കും സാമ്പത്തിക ബ​ഹിഷ്കരണം; പ്രതിജ്ഞയെടുത്ത് തീവ്ര ഹിന്ദുത്വ വാദികൾ</title>
		<link>https://www.chandrikadaily.com/economic-boycott-of-muslims-and-christians-pledged-hindutva-fanatics.html</link>
					<comments>https://www.chandrikadaily.com/economic-boycott-of-muslims-and-christians-pledged-hindutva-fanatics.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Apr 2024 13:46:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[Economic]]></category>
		<category><![CDATA[Hindutva fanatics]]></category>
		<category><![CDATA[Muslims and Christians]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295151</guid>

					<description><![CDATA[ഏപ്രില്&#x200d; 8ന് സംസ്ഥാനത്തെ ബെമെതാര ജില്ലയില്&#x200d; നടന്ന വര്&#x200d;ഗീയ കലാപത്തെ തുടര്&#x200d;ന്നാണ് തീരുമാനമെന്നാണ് വിശദീകരണം.]]></description>
										<content:encoded><![CDATA[<p>ഛത്തീസ്ഗഡില്&#x200d; മുസ്‌ലിംകള്&#x200d;ക്കും ക്രിസ്ത്യാനികള്&#x200d;ക്കുമെതിരെ സാമ്പത്തിക ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്ത് തീവ്ര വലതുപക്ഷ സംഘടനകള്&#x200d;. ഏപ്രില്&#x200d; 8ന് സംസ്ഥാനത്തെ ബെമെതാര ജില്ലയില്&#x200d; നടന്ന വര്&#x200d;ഗീയ കലാപത്തെ തുടര്&#x200d;ന്നാണ് തീരുമാനമെന്നാണ് വിശദീകരണം. ജഗ്ദല്&#x200d;പൂരില്&#x200d; നടന്ന പ്രതിഷേധ പരിപാടിയിലാണ് തീരുമാനം.</p>
<p>ഹിന്ദു മതസ്ഥരുടെ കടമുറികള്&#x200d; തിരിച്ചറിയാന്&#x200d; പ്രത്യേകം ബോര്&#x200d;ഡുകള്&#x200d; സ്ഥാപിക്കാനാണ് നിര്&#x200d;ദേശം. ഇത് സംബന്ധിച്ച പ്രതിജ്ഞയും നടന്നിരുന്നു. എന്നാല്&#x200d; ചടങ്ങില്&#x200d; നിന്ന് ബി.ജെ.പി വിട്ടുനിന്നതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>&#8216;രാജ്യത്തെ എല്ലാ വിഭാഗങ്ങളുടേയും ഉന്നമനത്തിനും വികസനത്തിനുമായാണ് ബി.ജെ.പി എപ്പോഴും പ്രവര്&#x200d;ത്തിക്കുന്നത്. 2 ദിവസം മുമ്പ് വിശ്വഹിന്ദു പരിഷത്ത് ധര്&#x200d;ണയ്ക്കും ബന്ദിനും ആഹ്വാനം ചെയ്തു, അതിന് ബിജെപിയും പിന്തുണ നല്&#x200d;കി. പ്രതിഷേധത്തിനിടെ ബന്ധപ്പെട്ട സംഘടന പ്രതിജ്ഞയെടുത്തു, സാമൂഹിക വിവേചനം പോലുള്ള കാര്യങ്ങള്&#x200d; ബിജെപി പിന്തുണയ്ക്കുന്നില്ല,&#8217; എന്നായിരുന്നു സംഭവത്തിന് പിന്നാലെ ബി.ജെ.പിയുടെ ഒഔദ്യോഗിക പ്രതികരണം.</p>
<p>അതേസമയം മുന്&#x200d; ബി.ജെ.പി എം.പി ബസ്താര്&#x200d; ദിനേശ് കശ്യപ്, ഛത്തീസ്ഗഡ് രാജകുടുംബാം?ഗമായ കമല്&#x200d; ചന്ദ്ര ഭന്ദ്ജിയോ, ജില്ലാ അധ്യക്ഷന്&#x200d; രൂപ് സിങ് മാണ്ഡവി, വിശ്വഹിന്ദു പരിഷത് ആക്ടിവിസ്റ്റുകള്&#x200d; ഉള്&#x200d;പ്പെടെ എണ്&#x200d;പതോളം പേര്&#x200d; പരിപാടിയില്&#x200d; പങ്കെടുത്തതായാണ് റിപ്പോര്&#x200d;ട്ട്.</p>
<p>സെന്&#x200d;ട്രല്&#x200d; ഛത്തീസ്ഗഡില്&#x200d; ഏപ്രില്&#x200d; എട്ടിനായിരുന്നു സംഭവം നടന്നത്. 2 യുവാക്കള്&#x200d; തമ്മില്&#x200d; ആരംഭിച്ച വഴക്ക് ഉടനെ രണ്ട് വിഭാഗങ്ങള്&#x200d; തമ്മിലുള്ള തര്&#x200d;ക്കമായി പരിണമിക്കുകയായിരുന്നു. ഇരു സംഘങ്ങളും തമ്മില്&#x200d; നടന്ന തര്&#x200d;ക്കത്തില്&#x200d; ഒരു യുവാവ് കൊല്ലപ്പെടുകയുും 3 പൊലീസുകാര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
<p>അതേസമയം കലാപം ദൗര്&#x200d;ഭാ്യകരമാണെന്നും ബി.ജെ.പി സംഭവത്തെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/economic-boycott-of-muslims-and-christians-pledged-hindutva-fanatics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാന്&#x200d; ഇന്ത്യ മുന്നണി</title>
		<link>https://www.chandrikadaily.com/india-front-to-boycott-ram-temple-consecration-ceremony.html</link>
					<comments>https://www.chandrikadaily.com/india-front-to-boycott-ram-temple-consecration-ceremony.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 14 Jan 2024 05:51:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AYODYA]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[india front]]></category>
		<category><![CDATA[Ram Temple]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287892</guid>

					<description><![CDATA[ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.]]></description>
										<content:encoded><![CDATA[<p>ജനുവരി 22ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാന്&#x200d; ഒരുങ്ങി ഇന്ത്യ മുന്നണി. എല്ലാ പാര്&#x200d;ട്ടികളും ചടങ്ങ് ബഹിഷ്‌കരിച്ചേക്കും. ആചാര ലംഘനം ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.</p>
<p>പ്രതിഷ്ഠാ ചടങ്ങിന് ശേഷം ക്ഷേത്ര സന്ദര്&#x200d;ശനം നടത്തുമെന്ന് എന്&#x200d;.സി.പി നേതാവ് ശരദ് പവാര്&#x200d; പറഞ്ഞു. അതേസമയം, സമാജ്‌വാദി പാര്&#x200d;ട്ടി നേതാവ് അഖിലേഷ് യാദവ് ചടങ്ങിന് ആശംസ അറിയിച്ചു.</p>
<p>രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്&#x200d; പങ്കെടുക്കില്ലെന്ന് നേരത്തെ കോണ്&#x200d;ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചിരുന്നു. പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ, മുന്&#x200d; അധ്യക്ഷ സോണിയാ ഗാന്ധി, ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്&#x200d; രഞ്ജന്&#x200d; ചൗധരി എന്നിവര്&#x200d;ക്കാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. അയോധ്യയില്&#x200d; നടക്കുന്നത് ആര്&#x200d;.എസ്.എസ്, ബി.ജെ.പി പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ക്ഷണം നിരസിച്ചത്.</p>
<p>രാമക്ഷേത്ര പ്രതിഷ്ഠ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയ പരിപാടിയാക്കുന്നതില്&#x200d; പ്രതിഷേധിച്ച് നാല് ശങ്കരാചാര്യന്മാരും പ്രതിഷ്ഠാ ചടങ്ങില്&#x200d;നിന്ന് വിട്ടുനില്&#x200d;ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മതപരവും ആത്മീയവുമാകേണ്ട ചടങ്ങ് രാഷ്ട്രീയ പരിപാടിയാക്കുന്നതിനോടുള്ള വിയോജിപ്പാണ് വിട്ടുനില്&#x200d;ക്കുന്നതിലേക്ക് എത്തിച്ചത്.</p>
<p>അയോധ്യയില്&#x200d; നടക്കുന്നത് ആചാര ലംഘനമാണെന്നും ഇവര്&#x200d; വ്യക്തമാക്കിയിരുന്നു. ഇതേ വാദം ഉയര്&#x200d;ത്തിപ്പിടിച്ചാണ് ഇന്ത്യ മുന്നണിയിലെ പാര്&#x200d;ട്ടികളും രംഗത്തുവന്നിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-front-to-boycott-ram-temple-consecration-ceremony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്താരാഷ്ട്ര സംഗീത മത്സരത്തില്&#x200d; നിന്ന് ഇസ്രാഈലിനെ വിലക്കണം; അല്ലെങ്കില്&#x200d; മത്സരം ബഹിഷ്‌കിരിക്കുമെന്ന് ഐസ്‌ലാന്&#x200d;ഡും ഫിന്&#x200d;ലാന്&#x200d;ഡും</title>
		<link>https://www.chandrikadaily.com/111israel-should-be-banned-from-international-music-competition-otherwise-iceland-and-finland-will-boycott-the-competition.html</link>
					<comments>https://www.chandrikadaily.com/111israel-should-be-banned-from-international-music-competition-otherwise-iceland-and-finland-will-boycott-the-competition.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Jan 2024 05:31:38 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[finland]]></category>
		<category><![CDATA[iceland]]></category>
		<category><![CDATA[international music competition]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287689</guid>

					<description><![CDATA['ഇസ്രാഈല്&#x200d; മനുഷ്യാവകാശങ്ങള്&#x200d; ലംഘിക്കുന്നു. തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്തുവാന്&#x200d; ഇസ്രാഈല്&#x200d; യൂറോവിഷനില്&#x200d; പങ്കെടുക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല,']]></description>
										<content:encoded><![CDATA[<p>അന്താരാഷ്ട്ര സംഗീത മത്സരമായ യൂറോവിഷനില്&#x200d; പങ്കെടുക്കുന്നതില്&#x200d; നിന്ന് ഇസ്രാഈലിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി ഫിന്&#x200d;ലാന്&#x200d;ഡ് മ്യൂസിക് ഇന്&#x200d;ഡസ്ട്രിയിലെ 1,400 കലാകാരന്മാര്&#x200d;. ഗസയിലെ ഇസ്രാഈല്&#x200d; ആക്രമണങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് സയണിസ്റ്റ് ഭരണകൂടത്തെ വിലക്കണമെന്ന് ഫിന്നിഷ് സംഗീത കലാകാരന്മാര്&#x200d; യൂറോവിഷന്&#x200d; അധികൃതര്&#x200d;ക്ക് കത്തെഴുതിയത്.</p>
<p>&#8216;ഇസ്രാഈല്&#x200d; മനുഷ്യാവകാശങ്ങള്&#x200d; ലംഘിക്കുന്നു. തങ്ങളുടെ പ്രതിഛായ മെച്ചപ്പെടുത്തുവാന്&#x200d; ഇസ്രാഈല്&#x200d; യൂറോവിഷനില്&#x200d; പങ്കെടുക്കുന്നത് ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല,&#8217; പരാതി നല്&#x200d;കാന്&#x200d; നേതൃത്വം നല്&#x200d;കിയ ലൂകാസ് കോര്&#x200d;പെലൈനെന്&#x200d; പറഞ്ഞു.മിക്ക യൂറോപ്യന്&#x200d; രാജ്യങ്ങളും പങ്കെടുക്കുന്ന അന്താരാഷ്ട്രതലത്തിലുള്ള വാര്&#x200d;ഷിക സംഗീത മത്സരമാണ് യൂറോ വിഷന്&#x200d;. ലൈവ് ടെലിവിഷന്&#x200d; ബ്രോഡ്കാസ്റ്റില്&#x200d; അവതരിപ്പിക്കാനുള്ള ഗാനങ്ങള്&#x200d; രാജ്യങ്ങള്&#x200d; സമര്&#x200d;പ്പിക്കും.</p>
<p>മത്സരിക്കുന്ന രാജ്യങ്ങളും പ്രേക്ഷകരും വോട്ടിങ് നടത്തിയാണ് വിജയിയെ തെരഞ്ഞെടുക്കുക.2018ല്&#x200d; മത്സരത്തില്&#x200d; വിജയിച്ച ഇസ്രഈല്&#x200d; 1973 മുതല്&#x200d; പരിപാടിയില്&#x200d; പങ്കെടുക്കുന്നുണ്ട്.</p>
<p>അതേസമയം, മത്സരത്തിന്റെ സംഘാടകരായ യൂറോപ്യന്&#x200d; ബ്രോഡ്കാസ്റ്റിങ് യൂണിയന്&#x200d; ഇസ്രാഈല്&#x200d; പങ്കെടുക്കുന്നതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇസ്രഈലിനെ വിലക്കിയിട്ടില്ലെങ്കില്&#x200d; മത്സരം ബഹിഷ്‌കരിക്കുമെന്നാണ് കലാകാരന്മാര്&#x200d; പറയുന്നത്. ഫിന്നിഷ് ടെലിവിഷന്&#x200d; കമ്പനിയായ യ്‌ലെ സംഘാടകരില്&#x200d; സമ്മര്&#x200d;ദം ചെലുത്തണമെന്നാണ് അവരുടെ ആവശ്യം.</p>
<p>ഡിസംബറില്&#x200d; ഐസ്ലാന്&#x200d;ഡില്&#x200d; നിന്നുള്ള കലാകാരന്മാരും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഇസ്രഈല്&#x200d; പങ്കെടുത്താല്&#x200d; തങ്ങള്&#x200d; ബഹിഷ്‌കരിക്കും എന്നാണ് ഐസ്ലാന്&#x200d;ഡും പറയുന്നത്. 2022ല്&#x200d; റഷ്യ ഉക്രൈനെ ആക്രമിച്ചപ്പോള്&#x200d; റഷ്യയെ മത്സരത്തില്&#x200d; നിന്ന് വിലക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് യ്‌ലെ ആയിരുന്നുവെന്ന് പരാതിക്കാര്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111israel-should-be-banned-from-international-music-competition-otherwise-iceland-and-finland-will-boycott-the-competition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സത്യപ്രതിജ്ഞ യു.ഡി.എഫ് ബഹിഷ്‌കരിക്കും; ഗണേഷ് ഉമ്മന്&#x200d;ചാണ്ടിക്കെതിരായ ഗൂഢാലോചനയിലെ മുഖ്യ പങ്കാളി -വി.ഡി. സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/udf-to-boycott-oath-taking-the-main-participant-in-the-conspiracy-against-ganesh-oommenchandy-v-d-satishan.html</link>
					<comments>https://www.chandrikadaily.com/udf-to-boycott-oath-taking-the-main-participant-in-the-conspiracy-against-ganesh-oommenchandy-v-d-satishan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 24 Dec 2023 08:02:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[ganesh kumar]]></category>
		<category><![CDATA[main participant]]></category>
		<category><![CDATA[oath-taking]]></category>
		<category><![CDATA[oommen chandi]]></category>
		<category><![CDATA[udf]]></category>
		<category><![CDATA[V.D. Satishan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286529</guid>

					<description><![CDATA[ഞങ്ങള്&#x200d; കേസ് കൊടുത്ത കേസിലെ പ്രതിയായ ഒരാളുടെ സത്യപ്രതിജ്ഞയില്&#x200d; ഞങ്ങള്&#x200d; എങ്ങനെ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനം എല്&#x200d;ഡിഎഫ് പിന്&#x200d;വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്&#x200d;. സോളാര്&#x200d; കേസില്&#x200d; ഉമ്മന്&#x200d;ചാണ്ടിയെ അപകീര്&#x200d;ത്തിപ്പെടുത്താന്&#x200d; ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയാണ് ഗണേഷ് കുമാര്&#x200d;. കോടതിയില്&#x200d; കേസ് നടക്കുന്ന ഗണേഷിനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല.</p>
<p>അതിനാല്&#x200d; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശന്&#x200d; പറഞ്ഞു. ഞങ്ങള്&#x200d; കേസ് കൊടുത്ത കേസിലെ പ്രതിയായ ഒരാളുടെ സത്യപ്രതിജ്ഞയില്&#x200d; ഞങ്ങള്&#x200d; എങ്ങനെ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗണേഷിനെ വീണ്ടും മന്ത്രിയാക്കുന്നതില്&#x200d; പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരണം.</p>
<p>ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് മന്ത്രിസഭയില്&#x200d; പുനസംഘടന വരുന്നത്. കെബി ഗണേഷ്‌കുമാറും രാമചന്ദ്രന്&#x200d; കടന്നപ്പള്ളിയും ഡിസംബര്&#x200d; 29 ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യാനാണ് എല്&#x200d;ഡിഎഫ് യോഗത്തില്&#x200d; തീരുമാനിച്ചത്. ഇതിന് മുന്നോടിയായി മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവര്&#x200d;കോവിലും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-to-boycott-oath-taking-the-main-participant-in-the-conspiracy-against-ganesh-oommenchandy-v-d-satishan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളീയം ധൂര്&#x200d;ത്ത്; ബഹിഷ്‌കരിച്ച് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/kerala-is-profligate-boycott-the-opposition.html</link>
					<comments>https://www.chandrikadaily.com/kerala-is-profligate-boycott-the-opposition.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 01 Nov 2023 07:59:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[OPPOSITIION]]></category>
		<category><![CDATA[profligate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281505</guid>

					<description><![CDATA[വിറ്റ നെല്ലിന്റെ പണം കിട്ടാത്ത കര്&#x200d;ഷകര്&#x200d;, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാര്&#x200d;, ഉച്ചക്കഞ്ഞി പ്രതിസന്ധി, പെന്&#x200d;ഷന്&#x200d; കുടിശ്ശിക ഇതിനൊന്നും പണം നല്&#x200d;കാതെ 27 കോടി ചെലവാക്കി കേരളീയം നടത്തുന്നത് ദൂര്&#x200d;ത്ത് അല്ലാതെ മറ്റെന്താണ് എന്നും പ്രതിപക്ഷം ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>കേരളീയം 2023 പരിപാടി ബഹിഷ്‌കരിച്ച് പ്രതിപക്ഷം. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള &#8216;കേരളീയം&#8217; ധൂര്&#x200d;ത്താണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചത്. കേരളീയത്തിന്റെയും നവ കേരള സദസ്സിന്റെയും പേരില്&#x200d; പണം പിരിച്ച് വമ്പന്&#x200d; അഴിമതി അരങ്ങേറുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു.കേരളീയം 2023ഉം നവ കേരള സദസും സര്&#x200d;ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളാണെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.</p>
<p>വിറ്റ നെല്ലിന്റെ പണം കിട്ടാത്ത കര്&#x200d;ഷകര്&#x200d;, ചെയ്ത ജോലിയുടെ ശമ്പളം കിട്ടാത്ത കെ.എസ്.ആര്&#x200d;.ടി.സി ജീവനക്കാര്&#x200d;, ഉച്ചക്കഞ്ഞി പ്രതിസന്ധി, പെന്&#x200d;ഷന്&#x200d; കുടിശ്ശിക ഇതിനൊന്നും പണം നല്&#x200d;കാതെ 27 കോടി ചെലവാക്കി കേരളീയം നടത്തുന്നത് ദൂര്&#x200d;ത്ത് അല്ലാതെ മറ്റെന്താണ് എന്നും പ്രതിപക്ഷം ചോദിച്ചു. പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d; അടക്കമുള്ള പ്രതിപക്ഷ ജനപ്രതിനിധികള്&#x200d;ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ആദ്യമേ നിരസിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-is-profligate-boycott-the-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഷ്യൻ ഗെയിംസ് ബഹിഷ്കരിക്കുമെന്ന് ഗുസ്തി താരങ്ങൾ</title>
		<link>https://www.chandrikadaily.com/wrestlers-to-boycott-asian-games.html</link>
					<comments>https://www.chandrikadaily.com/wrestlers-to-boycott-asian-games.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 10 Jun 2023 12:45:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asian games]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[wrestlers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258607</guid>

					<description><![CDATA[ദേശീയ ഗുസ്തി ഫെഡറേഷന്&#x200d; അധ്യക്ഷന്&#x200d; ബ്രിജ് ഭൂഷണ്&#x200d; ശരണ്&#x200d; സിങിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്&#x200d;. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്&#x200d; പ്രശ്‌നങ്ങള്&#x200d; പരിഹരിച്ചില്ലെങ്കില്&#x200d; ഏഷ്യന്&#x200d; ഗെയിംസില്&#x200d; പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഹരിയാണയിലെ സോനിപതില്&#x200d; ഇന്ന് ചേര്&#x200d;ന്ന മഹാപഞ്ചായത്തിന് ശേഷമാണ് താരങ്ങള്&#x200d; നിലപാട് അറിയിച്ചത്. ജൂണ്&#x200d; 15നകം നടപടി വേണമെന്ന് മഹാപഞ്ചായത്തിന് ശേഷം ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങള്&#x200d; ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോകും, മാനസികമായി തങ്ങള്&#x200d; നേരിടുന്ന സംഘര്&#x200d;ഷം മറ്റുള്ളവര്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ദേശീയ ഗുസ്തി ഫെഡറേഷന്&#x200d; അധ്യക്ഷന്&#x200d; ബ്രിജ് ഭൂഷണ്&#x200d; ശരണ്&#x200d; സിങിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്&#x200d;. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്&#x200d; പ്രശ്‌നങ്ങള്&#x200d; പരിഹരിച്ചില്ലെങ്കില്&#x200d; ഏഷ്യന്&#x200d; ഗെയിംസില്&#x200d; പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഹരിയാണയിലെ സോനിപതില്&#x200d; ഇന്ന് ചേര്&#x200d;ന്ന മഹാപഞ്ചായത്തിന് ശേഷമാണ് താരങ്ങള്&#x200d; നിലപാട് അറിയിച്ചത്.</p>
<p>ജൂണ്&#x200d; 15നകം നടപടി വേണമെന്ന് മഹാപഞ്ചായത്തിന് ശേഷം ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങള്&#x200d; ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോകും, മാനസികമായി തങ്ങള്&#x200d; നേരിടുന്ന സംഘര്&#x200d;ഷം മറ്റുള്ളവര്&#x200d;ക്ക് മനസ്സിലാകില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.</p>
<p>ഇതിനിടെ വിനേഷ് ഫോഗട്ട് ഉള്&#x200d;പ്പെടെയുള്ള താരങ്ങളുമായി ഡല്&#x200d;ഹി പോലീസ് ദേശീയ റെസ്‌ലിങ് ഫെഡറേഷന്റെ ഓഫീസില്&#x200d; തെളിവെടുപ്പ് നടത്തിയിരുന്നു. താരങ്ങളെ ബ്രിജ് ഭൂഷണിന്റെ വീട്ടില്&#x200d; കണ്ടെന്നതരത്തിലുള്ള വാര്&#x200d;ത്തകളും വെള്ളിയാഴ്ച പരന്നു. വാര്&#x200d;ത്തകള്&#x200d; നിഷേധിച്ച വിനേഷ് ഫോഗട്ട്, മസില്&#x200d;പവറും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് തെറ്റായ വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിച്ച് വനിതാഗുസ്തിക്കാരെ ഉപദ്രവിക്കുന്ന തിരക്കിലാണ് ബ്രിജ്ഭൂഷണെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wrestlers-to-boycott-asian-games.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാക്കിര്&#x200d; നായിക്കിന് ഖത്തര്&#x200d; ക്ഷണം; ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി നേതാവ്</title>
		<link>https://www.chandrikadaily.com/zakir-naik-invited-to-qatar-bjp-leader-wants-to-boycott-the-world-cup.html</link>
					<comments>https://www.chandrikadaily.com/zakir-naik-invited-to-qatar-bjp-leader-wants-to-boycott-the-world-cup.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 22 Nov 2022 15:57:00 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222971</guid>

					<description><![CDATA[ബി.ജെ.പി നേതാവ് സാവിയോ റോഡ്രിഗസ് ആണ് ആഹ്വാനവുമായി രംഗത്ത് വന്നത്‌]]></description>
										<content:encoded><![CDATA[<p>സാക്കിര്&#x200d; നായിക്കിനെ ഫിഫ ലോകകപ്പിലേക്ക് ഖത്തര്&#x200d; ക്ഷണിച്ചതിന് പിന്നാലെ ഖത്തര്&#x200d; ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി നേതാവ് സാവിയോ റോഡ്രിഗസ്. സര്&#x200d;ക്കാരിനോടും ഇന്ത്യന്&#x200d; ഫുട്‌ബോള്&#x200d; അസോസിയേഷനുകളോടും ഖത്തറിലേക്ക് പോകുന്ന ഇന്ത്യക്കാരോടുമാണ് ബി.ജെ.പി വക്താവിന്റെ ആഹ്വാനം. ഖത്തര്&#x200d; ഇന്ത്യയില്&#x200d; വിലക്കുള്ള സാക്കിര്&#x200d; നായിക്കിനെ ക്ഷണിച്ചതായി റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നതിന് പിന്നാലെയാണ് ബഹിഷ്‌കരണം ആവശ്യപ്പെട്ടത്.</p>
<p>ഫിഫ ലോകകപ്പ് ഒരു ആഗോള സംഭവമാണ്. ലോകമെമ്പാടുമുള്ള ആളുകള്&#x200d; ഈ അത്ഭുതകരമായ കായിക വിനോദത്തിന് സാക്ഷ്യം വഹിക്കാന്&#x200d; വരുന്നു. കൂടാതെ ദശലക്ഷക്കണക്കിന് ആളുകള്&#x200d; ഇത് ടി.വിയിലും ഇന്റര്&#x200d;നെറ്റിലും കാണുന്നു. ലോകം ആഗോള ഭീകരതക്കെതിരെ പോരാടുന്ന സമയത്ത് സാക്കിര്&#x200d; നായിക്കിന് വേദി നല്&#x200d;കുന്നു. ഒരു ഭീകരന് തന്റെ തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കാന്&#x200d; ഒരു വേദി നല്&#x200d;കുക എന്നതാണ്&#8221; അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരായ ആഗോള പോരാട്ടത്തിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് പരിപാടി ബഹിഷ്‌കരിക്കാന്&#x200d; ബി.ജെ.പി നേതാവ് അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/zakir-naik-invited-to-qatar-bjp-leader-wants-to-boycott-the-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂള്&#x200d; പ്രവേശനോത്സവം യു.ഡി.എഫ് ബഹിഷ്‌കരിക്കും</title>
		<link>https://www.chandrikadaily.com/schhol-open.html</link>
					<comments>https://www.chandrikadaily.com/schhol-open.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 04 Jun 2019 11:09:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[school opening]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129307</guid>

					<description><![CDATA[തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ സ്‌കൂള്&#x200d; പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്. ഖാദര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനത്തില്&#x200d; പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഖാദര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ട് നടപ്പാക്കുന്നതു വഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം തകര്&#x200d;ക്കുകയാണ് സര്&#x200d;ക്കാറിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറയുന്നു. വിദ്യാഭ്യാസ രംഗത്തെ ചുവപ്പുവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരായ അധ്യാപകരുടെ പ്രതിഷേധ സമരത്തിന് കൂടെയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാതി മാത്രം വെന്ത ഒന്നാണ് ഖാദര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ടെന്നും ഇതു നടപ്പാക്കാന്&#x200d; അനുവദിക്കില്ലെന്നും ചെന്നിത്തല [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചത്തെ സ്‌കൂള്&#x200d; പ്രവേശനോത്സവം ബഹിഷ്‌കരിക്കുമെന്ന് യു.ഡി.എഫ്. ഖാദര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ട് ഏകപക്ഷീയമായി നടപ്പാക്കാനുള്ള സര്&#x200d;ക്കാര്&#x200d; തീരുമാനത്തില്&#x200d; പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം. ഖാദര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ട് നടപ്പാക്കുന്നതു വഴി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗം തകര്&#x200d;ക്കുകയാണ് സര്&#x200d;ക്കാറിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം പറയുന്നു. വിദ്യാഭ്യാസ രംഗത്തെ ചുവപ്പുവത്കരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെതിരായ അധ്യാപകരുടെ പ്രതിഷേധ സമരത്തിന് കൂടെയുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാതി മാത്രം വെന്ത ഒന്നാണ് ഖാദര്&#x200d; കമ്മിറ്റി റിപ്പോര്&#x200d;ട്ടെന്നും ഇതു നടപ്പാക്കാന്&#x200d; അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. </p>



<p>സ്‌കൂള്&#x200d; തുറക്കുന്ന ദിവസത്തെ വൈകുന്നേരം ജില്ലാ കേന്ദ്രങ്ങളില്&#x200d; പ്രതിപക്ഷ അധ്യാപക സംഘടനകളുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും. വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ഖാദര്&#x200d; കമ്മിറ്റിക്കെതിരായ പ്രതിപക്ഷ നേതാവിന്റെ കത്തു നല്&#x200d;കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/schhol-open.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇംഗ്ലണ്ട്; ഭീഷണിയുമായി ഓസ്‌ട്രേലിയ, പോളണ്ട്, ജപ്പാന്&#x200d; ടീമുകളും രംഗത്ത്‌</title>
		<link>https://www.chandrikadaily.com/2018-fifa-world-cup-russia-boycott-sergei-skripal-poisoned.html</link>
					<comments>https://www.chandrikadaily.com/2018-fifa-world-cup-russia-boycott-sergei-skripal-poisoned.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Mar 2018 18:57:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[England]]></category>
		<category><![CDATA[Russia 2018]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74290</guid>

					<description><![CDATA[ലണ്ടന്&#x200d;: റഷ്യന്&#x200d; ലോകകപ്പിന് ബഹിഷ്‌കരണ ഭീഷണി. ഇംഗ്ലണ്ടിന് പിന്നാലെ ഓസീസ്, പോളണ്ട്, ജപ്പാന്&#x200d; ടീമുകളും ഭീഷണിയുമായി രംഗത്തുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്&#x200d; റഷ്യന്&#x200d; സൈനികന്&#x200d; സെര്&#x200d;ജി സ്‌ക്രിപാല്&#x200d;, മകള്&#x200d; യൂലിയ എന്നിവരെ മാര്&#x200d;ച്ച് നാലിന് ഇംഗ്ലണ്ടിലെ സാലിസ്ബറിയില്&#x200d; വെച്ച് വിഷം നല്&#x200d;കി വകവരുത്താന്&#x200d; ശ്രമിച്ചതിന് പിന്നില്&#x200d; റഷ്യയാണെന്ന ആരോപണമാണ് പുതിയ സംഭവ വികാസങ്ങള്&#x200d;ക്കു പിന്നില്&#x200d;. ക്രെംലിന്&#x200d; നേരിട്ടാണ് ഇവരെ വകവരുത്താന്&#x200d; ശ്രമിച്ചതെന്നാണ് ബ്രിട്ടന്റെ ആരോപണം. ഇത് ശരിയെന്ന് തെളിഞ്ഞാല്&#x200d; റഷ്യയില്&#x200d; നടക്കുന്ന ഫിഫ ലോകകപ്പില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: റഷ്യന്&#x200d; ലോകകപ്പിന് ബഹിഷ്‌കരണ ഭീഷണി. ഇംഗ്ലണ്ടിന് പിന്നാലെ ഓസീസ്, പോളണ്ട്, ജപ്പാന്&#x200d; ടീമുകളും ഭീഷണിയുമായി രംഗത്തുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്&#x200d; റഷ്യന്&#x200d; സൈനികന്&#x200d; സെര്&#x200d;ജി സ്‌ക്രിപാല്&#x200d;, മകള്&#x200d; യൂലിയ എന്നിവരെ മാര്&#x200d;ച്ച് നാലിന് ഇംഗ്ലണ്ടിലെ സാലിസ്ബറിയില്&#x200d; വെച്ച് വിഷം നല്&#x200d;കി വകവരുത്താന്&#x200d; ശ്രമിച്ചതിന് പിന്നില്&#x200d; റഷ്യയാണെന്ന ആരോപണമാണ് പുതിയ സംഭവ വികാസങ്ങള്&#x200d;ക്കു പിന്നില്&#x200d;.<br />
<img loading="lazy" class="alignnone size-full wp-image-74292" src="https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390835690.jpg" alt="" width="960" height="640" srcset="https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390835690.jpg 960w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390835690-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390835690-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390835690-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390835690-630x420.jpg 630w" sizes="(max-width: 960px) 100vw, 960px" />ക്രെംലിന്&#x200d; നേരിട്ടാണ് ഇവരെ വകവരുത്താന്&#x200d; ശ്രമിച്ചതെന്നാണ് ബ്രിട്ടന്റെ ആരോപണം. ഇത് ശരിയെന്ന് തെളിഞ്ഞാല്&#x200d; റഷ്യയില്&#x200d; നടക്കുന്ന ഫിഫ ലോകകപ്പില്&#x200d; നിന്നും പിന്&#x200d;മാറുന്നതുള്&#x200d;പ്പെടെയുള്ള മാര്&#x200d;ഗങ്ങളാണ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. ഇതിനു പുറമെ റഷ്യക്കെതിരെ നയതന്ത്ര, സൈനിക നടപടികളെ കുറിച്ച് ബ്രിട്ടന്&#x200d; യൂറോപ്യന്&#x200d; യൂണിയന്&#x200d;, അമേരിക്ക എന്നിവരുമായി ചര്&#x200d;ച്ച നടത്തുന്നുണ്ട്.</p>
<p><div id="attachment_74297" style="width: 970px" class="wp-caption alignnone"><img aria-describedby="caption-attachment-74297" loading="lazy" class="size-full wp-image-74297" src="https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390802047.jpg" alt="" width="960" height="720" srcset="https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390802047.jpg 960w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390802047-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390802047-768x576.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390802047-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390802047-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390802047-696x522.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/03/nintchdbpict000390802047-560x420.jpg 560w" sizes="(max-width: 960px) 100vw, 960px" /><p id="caption-attachment-74297" class="wp-caption-text">മുന്&#x200d; റഷ്യന്&#x200d; സൈനികന്&#x200d; സെര്&#x200d;ജി സ്‌ക്രിപാല്&#x200d;, മകള്&#x200d; യൂലിയ</p></div></p>
<p>പുട്ടിനെതിരായ നീക്കമെന്ന നിലയില്&#x200d; ലോകകപ്പ് ബഹിഷ്‌കരിക്കാന്&#x200d; ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ കമ്മിറ്റി ചെയര്&#x200d;മാന്&#x200d; ടോം ടൂജന്ററ്റ് പറഞ്ഞു. അതേ സമയം റഷ്യന്&#x200d; ലോകകപ്പില്&#x200d; നിന്നും പിന്&#x200d;മാറുന്ന ടീമിനെ 2022 ലോകകപ്പില്&#x200d; നിന്നും വിലക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നല്&#x200d;കിയതായും റിപ്പോര്&#x200d;ട്ടുകളുണ്ട്. ചാരവൃത്തി ആരോപിച്ച് തടവിലായിരുന്ന സെര്&#x200d;ജി സ്‌ക്രിപാലിനെ 2010ല്&#x200d; റഷ്യ ജയില്&#x200d; മോചിതനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് താമസം മാറ്റിയത്. വിഷം ഉള്ളില്&#x200d; ചെന്ന നിലയിലാണ് സ്‌ക്രിപാലിനേയും മകളേയും സാലിസ്ബറിയില്&#x200d; കണ്ടെത്തിയത്. നാഡീവ്യൂഹത്തെ മരവിപ്പിക്കുന്ന തരത്തിലുള്ള വിഷമാണ് ഇരുവര്&#x200d;ക്കും നല്&#x200d;കിയത്. ഇരുവരും ഗുരുതരാവസ്ഥയില്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2018-fifa-world-cup-russia-boycott-sergei-skripal-poisoned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹിഷ്‌കരണം പാളിയോ! രാജ്യത്ത് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക്  റെക്കോര്‍ഡ് വില്‍പ്പന</title>
		<link>https://www.chandrikadaily.com/chinese-goods-boycott-in-india-has-achieved-no-success-says-chinese-media.html</link>
					<comments>https://www.chandrikadaily.com/chinese-goods-boycott-in-india-has-achieved-no-success-says-chinese-media.html#respond</comments>
		
		<dc:creator><![CDATA[Web Desk]]></dc:creator>
		<pubDate>Fri, 14 Oct 2016 17:53:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[boycott]]></category>
		<category><![CDATA[china]]></category>
		<category><![CDATA[goods]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=2832</guid>

					<description><![CDATA[ബൈജിങ്: പാക് വിഷയത്തില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക രാജ്യത്ത് ഏര്‍പ്പെടുത്തിയ അപ്രാഖ്യാപിത ബഹിഷ്‌കരണം പാളിയതായി റിപ്പോര്‍ട്ട്. പാക് വിഷയത്തിലും ഐക്യരാഷ്ട്രസഭയിലും ചൈന ഇന്ത്യക്കെതിരെ നിന്നതിനാല്‍ അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നായിരുന്നു ഇന്ത്യന്‍ ജനതയുടെ ആഹ്വാനം. എന്നാല്‍ അപ്രഖ്യാപിത വിലക്കിനിടയിലും ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന ഇന്ത്യയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതായാണ് വാര്‍ത്ത. ദീപാവലി നവരാത്രി തുടങ്ങിയ ഉത്സവസീസണില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി ഒഴുവാക്കണമെന്ന് സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരണം നടന്നിരുന്നു. എന്നാല്‍ ചൈനീസ് ഉത്പന്നങ്ങളുടെ വില്‍പ്പന [&#8230;]]]></description>
										<content:encoded><![CDATA[<p>ബൈജിങ്: പാക് വിഷയത്തില്&#x200d; ചൈനയുടെ ഇന്ത്യാ വിരുദ്ധ നിലപാടില്&#x200d; പ്രതിഷേധിച്ച് ചൈനീസ് ഉല്&#x200d;പന്നങ്ങള്&#x200d;ക്ക രാജ്യത്ത് ഏര്&#x200d;പ്പെടുത്തിയ അപ്രാഖ്യാപിത ബഹിഷ്‌കരണം പാളിയതായി റിപ്പോര്&#x200d;ട്ട്. പാക് വിഷയത്തിലും ഐക്യരാഷ്ട്രസഭയിലും ചൈന ഇന്ത്യക്കെതിരെ നിന്നതിനാല്&#x200d; അവരുടെ ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്നായിരുന്നു ഇന്ത്യന്&#x200d; ജനതയുടെ ആഹ്വാനം. എന്നാല്&#x200d; അപ്രഖ്യാപിത വിലക്കിനിടയിലും ചൈനീസ് ഉത്പന്നങ്ങളുടെ വില്&#x200d;പ്പന ഇന്ത്യയില്&#x200d; റെക്കോര്&#x200d;ഡ് സൃഷ്ടിച്ചതായാണ് വാര്&#x200d;ത്ത. ദീപാവലി നവരാത്രി തുടങ്ങിയ ഉത്സവസീസണില്&#x200d; ചൈനീസ് ഉത്പന്നങ്ങളുടെ ഉപയോഗം പരമാവധി ഒഴുവാക്കണമെന്ന് സോഷ്യല്&#x200d; മീഡിയകള്&#x200d; വഴി പ്രചരണം നടന്നിരുന്നു. എന്നാല്&#x200d; ചൈനീസ് ഉത്പന്നങ്ങളുടെ വില്&#x200d;പ്പന ഇന്ത്യയില്&#x200d; തകൃതിയായി നടക്കുകയാണെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ റിപ്പോര്&#x200d;ട്ട്.</p>
<p>ജെയ്‌ഷെ മുഹമ്മദ് തലവന്&#x200d; മസൂദ് അസറിനെ നിരോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യമാണ് ഐക്യരാഷ്ടസഭയില്&#x200d; ചൈന തളളിയത്. ഇതിനെതിരെ ഇന്ത്യയിലെ ജനങ്ങള്&#x200d;ക്കിടയില്&#x200d; ചൈനീസ് വിരുദ്ധ വികാരം ഉണര്&#x200d;ന്നിരുന്നു. ചൈനീസ് ഉത്പന്നങ്ങള്&#x200d; ബഹിഷ്‌കരിക്കണമെന്ന ആവശ്യം വരെ വിവിധ കോണുകളില്&#x200d; നിന്നും ഉയര്&#x200d;ന്നു വന്നു. കശ്മീര്&#x200d; വിഷയത്തിലും ചൈന പാകിസ്താന് അനുകൂലമായി നില്&#x200d;ക്കുന്നു എന്നുകൂടി ആയപ്പോള്&#x200d; ബഹിഷ്‌കരണ ആഹ്വാനം ജനങ്ങള്&#x200d;ക്കിടയില്&#x200d; ശക്തിയാര്&#x200d;ജിച്ചിരുന്നു.</p>
<p>എന്നാല്&#x200d; ഈ ഉത്സവസീസണില്&#x200d; ചൈനീസ് ഉത്പന്നങ്ങളുടെ വില്&#x200d;പ്പന തകൃതിയായി നടക്കുന്നതായാണ് ചൈനയുടെ ഔദ്യോഗിക മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. ബഹിഷ്‌കരണ പശ്ചാത്തലത്തിലും ചൈനീസ് ഉത്പ്പന്നങ്ങളുടെ ആവശ്യകത വിപണിയില്&#x200d; അത്യാവശ്യമാണെന്ന് ചൈനീസ് മാധ്യമ റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കുന്നു.</p>
<p>ഇന്ത്യയിലെ പ്രധാന ഇലക്ട്രോണിക് സ്ഥാപനങ്ങളില്&#x200d; നടന്ന ഉത്സവമേളയും വില്&#x200d;പ്പനയും ഇതിന്റെ തെളിവായി പറയുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ റെക്കോഡ് വില്&#x200d;പ്പനയാണ് ഒക്ടോബര്&#x200d; ആദ്യ ആഴ്ച ഇ വിപണയിലുണ്ടായത്. അഞ്ചുലക്ഷം ഷവോമി ഫോണുകള്&#x200d; മാത്രം ഇക്കാലയളവില്&#x200d; വിറ്റ് പോയതായി റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നുണ്ട്. വരാനിരിക്കുന്ന ദീപാവലി ദിനങ്ങളിലും ചൈനീസ് ഉത്പന്നങ്ങളുടെ വില്&#x200d;പ്പന തകൃതിയായി നടക്കുമെന്നും ചൈന പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.</p>
<p>നിലവില്&#x200d; ഇരു രാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി വ്യാപാരം 7000 കോടി ഡോളറാണ്. എന്നാല്&#x200d; ചൈനയുമായുളള ഇന്ത്യയുടെ വ്യാപാരകമ്മി 4600 കോടി ഡോളറാണ്. ഇതിനിടെ ചൈനയുടെ ഇന്ത്യയിലെ നിക്ഷേപം ആറു മടങ്ങ് വര്&#x200d;ധിച്ചതായും റിപ്പോര്&#x200d;ട്ടില്&#x200d; ചൂണ്ടികാണിക്കുന്നു.</p>
<p>ചൈനീസ് ഉത്പന്നങ്ങള്&#x200d; നിരോധിക്കണമെന്ന വികാരം ഉയര്&#x200d;ന്നപ്പോള്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; ഇതിന് അനുകൂലമായ നിലപാട് പ്രത്യക്ഷത്തില്&#x200d; സ്വീകരിച്ചിരുന്നില്ല. എന്നാല്&#x200d; ഇന്ത്യന്&#x200d; നിര്&#x200d;മിത ഉല്&#x200d;പന്നങ്ങള്&#x200d; ഉപയോഗിക്കണമെന്ന് നരേന്ത്രമോദി ചില പൊതു പരിപാടികളില്&#x200d; വ്യക്്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chinese-goods-boycott-in-india-has-achieved-no-success-says-chinese-media.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
