<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>brazil &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/brazil/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Nov 2025 01:49:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>brazil &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലണ്ടന്‍ എമിറേറ്റ്‌സില്‍ ബ്രസീലിന് ജയം: സെനഗലിനെതിരെ 2-0</title>
		<link>https://www.chandrikadaily.com/brazil-win-at-london-emirates-2-0-against-senegal-brazil-win-at-london-emirates-2-0-against-senegal.html</link>
					<comments>https://www.chandrikadaily.com/brazil-win-at-london-emirates-2-0-against-senegal-brazil-win-at-london-emirates-2-0-against-senegal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 01:49:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[London Emirates]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363751</guid>

					<description><![CDATA[എതിരില്ലാത്ത രണ്ട് ഗോളുകളിലൂടെ കാനറി സേന നിര്‍ണായക ജയം സ്വന്തമാക്കി.]]></description>
										<content:encoded><![CDATA[<p>ലണ്ടനിലെ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്&#x200d; നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്&#x200d; ബ്രസീല്&#x200d; സെനഗലിനെ 20 ന് പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളുകളിലൂടെ കാനറി സേന നിര്&#x200d;ണായക ജയം സ്വന്തമാക്കി.</p>
<p>മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു രണ്ടു ഗോളുകളും. 26-ാം മിനിറ്റില്&#x200d; യുവതാരം എസ്റ്റേവോയും 35-ാം മിനിറ്റില്&#x200d; മധ്യനിരതാരം കാസമിറോയും സെനഗലിന്റെ വലയിലേക്കുള്ള വഴി കണ്ടെത്തി. ആദ്യപകുതിയില്&#x200d; ബ്രസീല്&#x200d; പൂര്&#x200d;ണമായും ആധിപത്യം പുലര്&#x200d;ത്തിയെങ്കിലും രണ്ടാം പകുതിയില്&#x200d; ഇരു ടീമുകള്&#x200d;ക്കും ഗോളൊന്നും നേടാനായില്ല.</p>
<p>വിനീഷ്യസ് ജൂനിയര്&#x200d; അടക്കമുള്ള പ്രധാന താരങ്ങളുമായി ബ്രസീല്&#x200d; തുടക്കം ആക്രമണാത്മകമായ ഫുട്‌ബോള്&#x200d; അവതരിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറില്&#x200d; ജപ്പാനെതിരെ നേരിട്ട ഞെട്ടിക്കുന്ന പരാജയത്തിന് പിന്നാലെ ലഭിച്ച ഈ വിജയം ബ്രസീല്&#x200d; ടീമിന് വലിയ ആശ്വാസമായി മാറുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brazil-win-at-london-emirates-2-0-against-senegal-brazil-win-at-london-emirates-2-0-against-senegal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുന്‍ ചെല്‍സി താരം ഓസ്‌കാര്‍ കുഴഞ്ഞുവീണു; ഹൃദയസംബന്ധമായ അസുഖമെന്ന് റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/former-chelsea-star-oscar-collapses-report-of-heart-disease.html</link>
					<comments>https://www.chandrikadaily.com/former-chelsea-star-oscar-collapses-report-of-heart-disease.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 12 Nov 2025 13:22:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[chelsea]]></category>
		<category><![CDATA[heart disease]]></category>
		<category><![CDATA[oscar]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363410</guid>

					<description><![CDATA[പുതിയ സീസണിനായുള്ള മെഡിക്കല്‍ പരിശോധനകളിനിടെയാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>സാവോ പോളോ: മുന്&#x200d; ചെല്&#x200d;സിയും ബ്രസീല്&#x200d; മധ്യനിരതാരവുമായ ഓസ്‌കാര്&#x200d; മെഡിക്കല്&#x200d; പരിശോധനയ്ക്കിടെ കുഴഞ്ഞുവീണതായി റിപ്പോര്&#x200d;ട്ട്. സാവോ പോളോയ്ക്ക് വേണ്ടി കളിക്കുന്ന താരത്തെ ഉടന്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചുവെന്ന് ബ്രസീലിയന്&#x200d; മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ടു ചെയ്തു.</p>
<p>റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം ഓസ്‌കാറിന് ഹൃദയസംബന്ധമായ അസുഖം കണ്ടെത്തിയിട്ടുണ്ട്. പുതിയ സീസണിനായുള്ള മെഡിക്കല്&#x200d; പരിശോധനകളിനിടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ബൈക്ക് എക്സര്&#x200d;സൈസ് നടത്തുന്നതിനിടെ താരം പെട്ടെന്ന് ബോധംകെട്ട് വീണു. ഏകദേശം രണ്ട് മിനിറ്റ് സമയത്തേക്ക് അബോധാവസ്ഥയിലായിരുന്നു അദ്ദേഹം.</p>
<p>തുടര്&#x200d;ന്ന് ആശുപത്രിയിലേക്കു മാറ്റിയ താരം ഇപ്പോള്&#x200d; ഐസിയുവില്&#x200d; ചികിത്സയിലാണ്. പരിശോധനയില്&#x200d; ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്&#x200d; കണ്ടെത്തിയതോടെ, പ്രൊഫഷണല്&#x200d; ഫുട്ബോളില്&#x200d; നിന്ന് വിരമിക്കേണ്ടി വരുമെന്ന ആശങ്കയും ഉയര്&#x200d;ന്നിട്ടുണ്ട്.</p>
<p>34 വയസ്സുകാരനായ ഓസ്‌കാര്&#x200d;, ചെല്&#x200d;സിക്കായി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരമാണ്. 2014 ലോകകപ്പ് ഉള്&#x200d;പ്പെടെ ബ്രസീലിന്റെ ദേശീയ ടീമിനായി നിരവധി മത്സരങ്ങള്&#x200d; കളിച്ചിട്ടുണ്ട്. 2024-ല്&#x200d; സാവോ പോളോയിലേക്ക് തിരിച്ചെത്തിയ ശേഷം, തുടര്&#x200d;ച്ചയായ പരിക്കുകള്&#x200d; താരത്തെ ബാധിച്ചിരുന്നു.</p>
<p>ഓസ്‌കാറിന്റെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന സാവോ പോളോ ക്ലബ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-chelsea-star-oscar-collapses-report-of-heart-disease.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ടര്‍-17 ലോകകപ്പ്: ഇന്തോനേഷ്യയെ നാല്‍ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍</title>
		<link>https://www.chandrikadaily.com/under-17-world-cup-brazil-beat-indonesia-by-four-goals.html</link>
					<comments>https://www.chandrikadaily.com/under-17-world-cup-brazil-beat-indonesia-by-four-goals.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 08 Nov 2025 06:04:43 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[Indonesia]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[UNDER 17 WORLD CUP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362538</guid>

					<description><![CDATA[ഇന്തോനേഷ്യയെ എതിരില്ലാത്ത നാല്‍ഗോളുകള്‍ക്ക് (40) തകര്‍ത്താണ് ബ്രസീല്‍ മുന്നേറിയത്.]]></description>
										<content:encoded><![CDATA[<p>ദോഹ: ഫിഫ അണ്ടര്&#x200d;-17 ലോകകപ്പില്&#x200d; കിരീടലക്ഷ്യവുമായി ഖത്തറില്&#x200d; എത്തിയ ബ്രസീല്&#x200d; തുടര്&#x200d;ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി. ഇന്തോനേഷ്യയെ എതിരില്ലാത്ത നാല്&#x200d;ഗോളുകള്&#x200d;ക്ക് (40) തകര്&#x200d;ത്താണ് ബ്രസീല്&#x200d; മുന്നേറിയത്.</p>
<p>ആദ്യ മത്സരത്തില്&#x200d; ഹോണ്ടുറാസിനെ 7-0ന് തകര്&#x200d;ത്ത കരുത്തിലാണ് ബ്രസീല്&#x200d; ഇറങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്&#x200d; തന്നെ ലൂയിസ് എഡ്വേഡോ ഗോള്&#x200d; നേടി മുന്നിട്ടു. തുടര്&#x200d;ന്ന് ഫെലിപ്പ് മൊറൈസ് (39), റുവാന്&#x200d; പാബ്ലോ (75) എന്നിവര്&#x200d; ഗോള്&#x200d; നേടി വിജയമുറപ്പിച്ചു.</p>
<p>മറ്റൊരു മത്സരത്തില്&#x200d; ഗ്രൂപ്പ് എച്ചില്&#x200d; സാംബിയ ഹോണ്ടുറാസിനെ 5-2ന് തോല്&#x200d;പ്പിച്ചു. ഇതോടെ രണ്ട് മത്സരവും വിജയിച്ച ബ്രസീലും സാംബിയയും അടുത്ത റൗണ്ടിലേക്ക് കടന്നു.</p>
<p>മെക്‌സിക്കോ ഐവറി കോസ്റ്റിനെതിരെ 1-0ന് ജയിച്ചു. മത്സരത്തില്&#x200d; ആധിപത്യം പുലര്&#x200d;ത്തിയിട്ടും ഐവറി കോസ്റ്റിന് ഗോള്&#x200d; നേടാനായില്ല. 74-ാം മിനിറ്റില്&#x200d; ഗെയില്&#x200d; ഗാര്&#x200d;സിയയുടെ ക്രോസില്&#x200d; നിന്ന് ഇയാന്&#x200d; ഒല്&#x200d;വേര ഹെഡര്&#x200d; വഴിയാണ് മെക്‌സിക്കോയുടെ വിജയഗോള്&#x200d; നേടിയത്. ഇയാനാണ് മത്സരത്തിലെ താരം.</p>
<p>അ?? സമയം, സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡ്-ദക്ഷിണ കൊറിയ മത്സരം ഗോളില്ലാതെ (00) സമനിലയില്&#x200d; അവസാനിച്ചു. ഇതോടെ ഗ്രൂപ്പ് എഫില്&#x200d; ഒന്നാം സ്ഥാനത്ത് സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡ് തുടരുന്നു.</p>
<p>ആദ്യ പകുതിയില്&#x200d; സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡ് ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്&#x200d; മുതലെടുക്കാനായില്ല. 78-ാം മിനിറ്റില്&#x200d; കിം ജിവൂവിന്റെ ഷോട്ട് സ്വിറ്റ്‌സര്&#x200d;ലാന്&#x200d;ഡ് ഗോള്&#x200d;കീപ്പര്&#x200d; തിയോഡോര്&#x200d; പിസാറോ അത്ഭുതമായി തടഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/under-17-world-cup-brazil-beat-indonesia-by-four-goals.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജപ്പാനെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് പരാജയം</title>
		<link>https://www.chandrikadaily.com/brazil-lost-in-friendly-match-against-japan.html</link>
					<comments>https://www.chandrikadaily.com/brazil-lost-in-friendly-match-against-japan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 14 Oct 2025 13:12:48 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[jappan]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358433</guid>

					<description><![CDATA[52-ാം മിനിറ്റില്‍ തകുമി മിനാമിനോയിലൂടെ ഗോള്‍ നേടിയ ജപ്പാന്‍ പത്ത് മിനിറ്റിനുള്ളില്‍ ബ്രസീലിനെ പിന്തുടര്‍ന്നു]]></description>
										<content:encoded><![CDATA[<p>ജപ്പാനെതിരായ സൗഹൃദ മത്സരത്തില്&#x200d; ബ്രസീല്&#x200d; 2-3 ന് തോറ്റു. ആദ്യ പകുതിയില്&#x200d; 2-0 ആയി ലീഡ് നേടിയിരുന്ന ബ്രസീലിനെ രണ്ടാം പകുതിയില്&#x200d; ജപ്പാന്&#x200d; തിരിച്ചടിച്ച് വിജയം സ്വന്തമാക്കി.</p>
<p>26-ാം മിനിറ്റില്&#x200d; പൗലോ ഹെന്റിക് ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും, 32-ാം മിനിറ്റില്&#x200d; ഗബ്രിയേല്&#x200d; മാര്&#x200d;ട്ടിനെല്ലിയിലൂടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്&#x200d; ജപ്പാന്റെ തിരിച്ചുവരവാണ് മത്സരം മാറ്റിയത്.</p>
<p>52-ാം മിനിറ്റില്&#x200d; തകുമി മിനാമിനോയിലൂടെ ഗോള്&#x200d; നേടിയ ജപ്പാന്&#x200d; പത്ത് മിനിറ്റിനുള്ളില്&#x200d; ബ്രസീലിനെ പിന്തുടര്&#x200d;ന്നു. 62-ാം മിനിറ്റില്&#x200d; കീറ്റോ നകാമുറയുടെ ഗോള്&#x200d; ജപ്പാനെ സമനിലയിലാക്കി.</p>
<p>71-ാം മിനിറ്റില്&#x200d; അയാസെ ഉയിദ നേടിയ വിജയഗോള്&#x200d; ജപ്പാനെ മുന്നിലെത്തി നിര്&#x200d;ത്തുകയും, ബ്രസീലിന് തിരിച്ചടിക്കാന്&#x200d; കഴിഞ്ഞില്ല. ഇതോടെ ജപ്പാന്&#x200d; 3-2 ന് വിജയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brazil-lost-in-friendly-match-against-japan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സ വംശഹത്യക്കെതിരെ ബ്രസീല്‍; അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രാഈലിനെതിരെ അണിചേര്‍ന്നു</title>
		<link>https://www.chandrikadaily.com/bbrazil-against-gaza-geenocide-rallied-against-israel-at-the-international-court-of-justice.html</link>
					<comments>https://www.chandrikadaily.com/bbrazil-against-gaza-geenocide-rallied-against-israel-at-the-international-court-of-justice.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 21 Sep 2025 12:06:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Israel]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355110</guid>

					<description><![CDATA[ഇസ്രാഈലിനെതിരെ വംശഹത്യ ആരോപിച്ചു കൊണ്ട് സൗത്ത് ആഫ്രിക്ക 2023 ല്‍ സമര്‍പ്പിച്ച കേസിലാണ് ബ്രസീല്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>ഇസ്രാഈലിനെതിരെ വംശഹത്യ ആരോപിച്ചു കൊണ്ട് സൗത്ത് ആഫ്രിക്ക 2023 ല്&#x200d; സമര്&#x200d;പ്പിച്ച കേസിലാണ് ബ്രസീല്&#x200d; പങ്കുചേര്&#x200d;ന്നിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയില്&#x200d; ആര്&#x200d;ട്ടിക്കിള്&#x200d; 63 ഉപയോഗിച്ച് ബ്രസീല്&#x200d; ഔദ്യോഗികമായി പങ്കുചേര്&#x200d;ന്നതായി ഹേഗ് ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന ഐസിജെ വ്യക്തമാക്കി.</p>
<p>ഇതോടെ മെക്സിക്കോ, സ്‌പെയിന്&#x200d;, ചിലി, തുര്&#x200d;ക്കി, അയര്&#x200d;ലന്&#x200d;ഡ് തുടങ്ങിയ രാജ്യങ്ങള്&#x200d;ക്ക് പിന്നാലെ ബ്രസീലും ഇസ്രാഈലിനെതിരായ നിയമ പോരാട്ടത്തില്&#x200d; ഭാഗമായിരിക്കുകയാണ്. ഗസ്സ വംശഹത്യയില്&#x200d; ഇതിനകം 65,200 ഫലസ്തീനികളാണ് ഔദ്യോഗിക കണക്കുകള്&#x200d; പ്രകാരം മാത്രം കൊല്ലപ്പെട്ടിരിക്കുന്നത്.</p>
<p>ഫലസ്തീനികള്&#x200d;ക്കെതിരെ വംശഹത്യക്ക് ശ്രമിക്കരുതെന്ന് 2024 ല്&#x200d;  കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇത് പരിഗണിക്കാതെയാണ് ഇസ്രാഈല്&#x200d; ആക്രമണം തുടരുന്നത്. കോടതിയുടെ അന്തിമ വിധി വരാന്&#x200d; ഇനിയും വര്&#x200d;ഷങ്ങള്&#x200d; എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. യഥാസമയം വംശഹത്യ തടയാന്&#x200d; കഴിയില്ലെങ്കില്&#x200d; ഇതുപോലെയുള്ള കോടതികള്&#x200d;ക്ക് പ്രസക്തി എന്താണെന്ന വിമര്&#x200d;ശനവും കൂടെ ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bbrazil-against-gaza-geenocide-rallied-against-israel-at-the-international-court-of-justice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് ക്വാളിഫയര്‍: അപ്രതീക്ഷിത തോല്‍വികളോടെ ബ്രസീലും അര്‍ജന്റീനയും പിന്നോട്ട്</title>
		<link>https://www.chandrikadaily.com/world-cup-qualifiers-brazil-and-argentina-fall-behind-with-surprise-defeats.html</link>
					<comments>https://www.chandrikadaily.com/world-cup-qualifiers-brazil-and-argentina-fall-behind-with-surprise-defeats.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 10 Sep 2025 07:30:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[worldcup qualifier]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353508</guid>

					<description><![CDATA[ദക്ഷിണ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വിയോടെ യാത്ര അവസാനിപ്പിച്ചു]]></description>
										<content:encoded><![CDATA[<p>ലാ പാസ്: ദക്ഷിണ അമേരിക്കന്&#x200d; ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്&#x200d; വമ്പന്&#x200d;മാരായ ബ്രസീലും അര്&#x200d;ജന്റീനയും തോല്&#x200d;വിയോടെ യാത്ര അവസാനിപ്പിച്ചു. ബൊളീവിയയ്ക്കെതിരെ ഏകഗോളിന് വഴങ്ങിയതാണ് ബ്രസീലിന്റെ പരാജയം. 2019ന് ശേഷം ആദ്യമായാണ് ബൊളീവിയ ബ്രസീലിനെ തോല്&#x200d;പിക്കുന്നത്. മിഗ്വെല്&#x200d; ട്രെസെറോസിന്റെ ഗോളാണ് വിജയത്തിന് അടിത്തറ. ഇതോടെ ബൊളീവിയ പ്ലേയോഫ് ഘട്ടത്തിലേക്ക് യോഗ്യത നേടി. 18 മത്സരങ്ങളില്&#x200d; നിന്ന് 28 പോയിന്റ് മാത്രമാണ് സമ്പാദിച്ചത് കൊണ്ട് ബ്രസീല്&#x200d; പോയിന്റ് പട്ടികയില്&#x200d; അഞ്ചാം സ്ഥാനത്ത് ഒതുങ്ങി. ലോകകപ്പ് ക്വാളിഫയര്&#x200d; ചരിത്രത്തിലെ അവരുടെ ഏറ്റവും മോശം നേട്ടവുമാണിത്.</p>
<p>അര്&#x200d;ജന്റീനയ്ക്കും അവസാന മത്സരത്തില്&#x200d; തിരിച്ചടിയായിരുന്നു. മെസിയില്ലാതെ ഇറങ്ങിയ ലോകചാമ്പ്യന്&#x200d;മാര്&#x200d;ക്ക് ഇക്വഡോറിനെതിരെ അവസരങ്ങള്&#x200d; ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. ആദ്യ പകുതിയില്&#x200d; പ്രതിരോധ താരം നിക്കോളാസ് ഒട്ടമെന്&#x200d;ഡി ചുവപ്പ് കാര്&#x200d;ഡ് കണ്ടതോടെ അര്&#x200d;ജന്റീന സമ്മര്&#x200d;ദ്ദത്തിലായി. 45-ാം മിനുട്ടില്&#x200d; എന്റര്&#x200d; വലെന്&#x200d;സിയ പെനാല്&#x200d;റ്റി വഴി ഇക്വഡോറിന് വിജയഗോള്&#x200d; സമ്മാനിച്ചു. വിജയത്തോടെ ഇക്വഡോര്&#x200d; പോയിന്റ് പട്ടികയില്&#x200d; രണ്ടാം സ്ഥാനത്തേക്ക് ഉയര്&#x200d;ന്നു.</p>
<p>മറ്റു മത്സരങ്ങളില്&#x200d; കൊളംബിയ വെനസ്വേലയെ 3-6ന് തോല്&#x200d;പ്പിച്ചു. പരാഗ്വേ 1-0ന് പെറുവിനെ കീഴടക്കി. ഉറുഗ്വായും ചിലിയും തമ്മിലുള്ള മത്സരം ഗോള്&#x200d;രഹിത സമനിലയായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-cup-qualifiers-brazil-and-argentina-fall-behind-with-surprise-defeats.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്</title>
		<link>https://www.chandrikadaily.com/brazil-to-worlld-cup-argentina-ddraw.html</link>
					<comments>https://www.chandrikadaily.com/brazil-to-worlld-cup-argentina-ddraw.html#respond</comments>
		
		<dc:creator><![CDATA[shafi]]></dc:creator>
		<pubDate>Wed, 11 Jun 2025 03:51:44 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344295</guid>

					<description><![CDATA[സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന. പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി. അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് [&#8230;]]]></description>
										<content:encoded><![CDATA[<p>സാവോപോളോ: കരുത്തരായ പാരഗ്വായെ കീഴടക്കി ബ്രസീൽ അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയപ്പോൾ സ്വന്തം ഗ്രൌണ്ടിൽ കൊളംബിയക്കെതിരെ സമനില വഴങ്ങി അർജന്റീന.</p>
<p>പുതിയ കോച്ച് കാർലോ ആൻചലോട്ടിക്കു കീഴിൽ സ്വന്തമാക്കുന്ന ആദ്യ ജയത്തോടെയാണ് മഞ്ഞപ്പട അമേരിക്കയിലേക്കുള്ള ടിക്കറ്റെടുത്തത്. 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലായിരുന്നു ബ്രസീലിന്റെ ജയം. ഇതോടെ, എല്ലാ ഫുട്ബോൾ ലോകകപ്പിനും യോഗ്യത നേടിയ ടീം എന്ന സ്വന്തം റെക്കോർഡ് ബ്രസീൽ നിലനിർത്തി.</p>
<p>അതേസമയം, സ്വന്തം കാണികൾക്കു മുന്നിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2024 നവംബറിനു ശേഷം ആദ്യമായി സൂപ്പർ താരം ലയണൽ മെസ്സി പ്ലെയിങ് ഇലവനിൽ വന്നെങ്കിലും കൊളംബിയക്കെതിരെ ജയം കാണാൻ കഴിഞ്ഞില്ല. ആദ്യപകുതിയിൽ ലൂയിസ് ഡിയാസ് കൊളംബിയക്കു വേണ്ടിയും രണ്ടാം പകുതിയിൽ തിയാഗോ അൽമാഡ ആതിഥേയർക്കു വേണ്ടിയും ഗോൾ നേടി. രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് ചുവപ്പുകാർഡ് കണ്ടത് അർജന്റീനയ്ക്ക് തിരിച്ചടിയായി.</p>
<p>കരുത്തുകാട്ടി ബ്രസീൽ</p>
<p>ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നിവരെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു.</p>
<p>മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.</p>
<p>മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.</p>
<p>രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.</p>
<p>തിരിച്ചുവന്ന് അർജന്റീന</p>
<p>ലിവർപൂൾ താരം ലൂയിസ് ഡിയാസിന്റെ മനോഹരമായ ഒരു സോളോ ഗോളിലാണ് അർജന്റീനയക്കെതിരെ കൊളംബിയ മുന്നിലെത്തിയത്. കൗണ്ടർ അറ്റാക്കിൽ മിഡ്ഫീൽഡർ കസ്താനോയിൽ നിന്ന് പന്ത് സ്വീകരിച്ച് ഇടതുവിംഗിലൂടെ സ്വതന്ത്രനായി കുതിച്ചുകയറിയ ഡിയാസ് നാല് പ്രതിരോധക്കാർക്കിടയിലൂടെ ബോക്‌സിൽ പ്രവേശിച്ച് എമിലിയാനോ മാർട്ടിനസിനെ കീഴടക്കുകയായിരുന്നു.</p>
<p>രണ്ടാം പകുതിയിൽ അർജന്റീന സമനില ഗോളിനായി ശ്രമിക്കുന്നതിനിടെ പന്തിനായുള്ള പോരാട്ടത്തിൽ എൻസോ കൊളംബിയൻ താരം കെവിൻ കസ്താനോയുടെ മുഖത്ത് ചവിട്ടിയതോടെ റഫറി ചുവപ്പുകാർഡ് പുറത്തെടുത്തു.</p>
<p>77-ാം മിനുട്ടിൽ പ്രതിരോധക്കാർക്കിടയിലൂടെ വെട്ടിച്ചുകയറിയ മെസ്സിയുടെ ഗോൾശ്രമം കൊളംബിയ വിഫലമാക്കിയതിനു പിന്നാലെ സൂപ്പർ താരത്തെ പിൻവലിച്ച് അർജന്റീന എസിക്വീൽ പലാഷ്യസിനെ കൊണ്ടുവന്നു.</p>
<p>പൂർണമായും പ്രതിരോധത്തിലേക്കു വലിഞ്ഞ കൊളംബിയ ലീഡ് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 81-ാം മിനുട്ടിലാണ് ഗോൾ വന്നത്. മികച്ച പാസുകളിലൂടെ സമ്മർദം ചെലുത്തിയ ലോകചാമ്പ്യന്മാർക്ക് ഇത്തവണ തുണയായത് യുവതാരം തിയാഗോ അൽമാഡയുടെ വ്യക്തിഗത മികവാണ്. പലാഷ്യസിൽ നിന്ന് പന്ത് സ്വീകരിച്ച് പ്രതിരോധക്കാരെ നിഷ്പ്രഭരാക്കി ബോക്‌സിൽ കയറി അൽമാഡ വലങ്കാൽ കൊണ്ടു തൊടുത്ത ഷോട്ട് ഗോൾകീപ്പർക്ക് അവസരം നൽകാതെ ഇടതുബോക്‌സിന്റെ മൂലയിൽ ചെന്നുകയറി. രണ്ട് കൊളംബിയൻ താരങ്ങളുടെ കാലുകൾക്കിടയിലൂടെ ചെന്നാണ് പന്ത് ലക്ഷ്യം കണ്ടത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brazil-to-worlld-cup-argentina-ddraw.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ</title>
		<link>https://www.chandrikadaily.com/brazil-dismisses-dorival-jr.html</link>
					<comments>https://www.chandrikadaily.com/brazil-dismisses-dorival-jr.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Mar 2025 02:08:46 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[Dorival Jr]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336316</guid>

					<description><![CDATA[ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.]]></description>
										<content:encoded><![CDATA[<p>ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്&#x200d;ണായക ലോകകപ്പ് പോരാട്ടത്തില്&#x200d; 4-1ന്റെ കനത്ത തോല്&#x200d;വിയാണ് അര്&#x200d;ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്&#x200d; നടന്ന പോരാട്ടത്തില്&#x200d; ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്&#x200d; ഫുട്‌ബോള്&#x200d; കോണ്&#x200d;ഫെഡറേഷൻ്റെ കനത്ത നടപടി.</p>
<p>ബ്രസീല്&#x200d; ഫുട്‌ബോള്&#x200d; കോണ്&#x200d;ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്&#x200d; ജൂനിയര്&#x200d; ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്&#x200d;ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്&#x200d; തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.</p>
<p>2022ലെ ലോകകപ്പ് ക്വാര്&#x200d;ട്ടറില്&#x200d; ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്&#x200d; നിയമിച്ചത്.62കാരനായ പരിശീലകന്&#x200d; 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്&#x200d;വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്&#x200d; അര്&#x200d;ന്റീനയോടേറ്റ കനത്ത തോല്&#x200d;വിയുടെ മുഴുവന്&#x200d; ഉത്തരവാദിത്വവും ഡൊറിവാള്&#x200d; ഏറ്റെടുത്തിരുന്നു.</p>
<p>ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്&#x200d;മാരായ ബ്രസീല്&#x200d; നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്&#x200d; കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്&#x200d;ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്&#x200d; നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brazil-dismisses-dorival-jr.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാനറികളെ അടിച്ചു ഭിത്തിയില്&#x200d; കയറ്റി ലോക ചാമ്പ്യന്&#x200d;മാര്&#x200d;</title>
		<link>https://www.chandrikadaily.com/brazilworld-champions-beat-the-canaries-and-put-them-up-against-the-wall.html</link>
					<comments>https://www.chandrikadaily.com/brazilworld-champions-beat-the-canaries-and-put-them-up-against-the-wall.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Mar 2025 02:19:01 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[brazil]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335775</guid>

					<description><![CDATA[അര്&#x200d;ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.]]></description>
										<content:encoded><![CDATA[<p>കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്&#x200d;ക്ക് തകര്&#x200d;ത്ത് ലോക ചാമ്പ്യന്മാരായ അര്&#x200d;ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്&#x200d; ജൂലിയന്&#x200d; അല്&#x200d;വാരസ്, എന്&#x200d;സോ ഫെര്&#x200d;ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്&#x200d; എന്നിവരും രണ്ടാം പകുതിയില്&#x200d; ജൂലിയാനോ സിമിയോണിയും ആതിഥേയര്&#x200d;ക്കു വേണ്ടി ഗോളുകള്&#x200d; നേടിയപ്പോള്&#x200d; ബ്രസീലിന്റെ ആശ്വാസ ഗോള്&#x200d; നേടിയത് മാത്യുസ് കുഞ്ഞയാണ്.</p>
<p>ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്&#x200d; കലാശിച്ചതിനാല്&#x200d; ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്&#x200d; മേഖലയില്&#x200d; നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്&#x200d;ജന്റീന മാറിയിരുന്നു. അര്&#x200d;ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.</p>
<p>സൂപ്പര്&#x200d; താരങ്ങളായ ലയണല്&#x200d; മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്&#x200d; തന്നെ അര്&#x200d;ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്&#x200d; സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്&#x200d; നാലാം മിനുട്ടില്&#x200d; തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്&#x200d; അല്&#x200d;വാരസ് ആണ് ഗോളടിച്ചത്.</p>
<p>എട്ടാം മിനുട്ടില്&#x200d; മധ്യനിര താരം എന്&#x200d;സോ ഫെര്&#x200d;ണാണ്ടസ് ലീഡുയര്&#x200d;ത്തി. ഇത്തവണയും ബ്രസീല്&#x200d; പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്&#x200d; കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്&#x200d; ചെയ്യുന്നതില്&#x200d; ഡിഫന്റര്&#x200d;ക്ക് പിഴച്ചപ്പോള്&#x200d; പന്തെത്തിയത് ഓടിക്കയറിയ എന്&#x200d;സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.</p>
<p>26ാം മിനുട്ടില്&#x200d; അര്&#x200d;ജന്റീന ഡിഫന്റര്&#x200d; ക്രിസ്റ്റിയന്&#x200d; റൊമേറോയുടെ കാലില്&#x200d; നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്&#x200d; മടക്കിയത് ബ്രസീലിന് പുത്തനുണര്&#x200d;വ് പകര്&#x200d;ന്നു. അതുവരെ വലിയ നീക്കങ്ങള്&#x200d;ക്ക് നടത്താതിരുന്ന അവര്&#x200d; ഉണര്&#x200d;ന്നു കളിക്കാന്&#x200d; തുടങ്ങി. എന്നാല്&#x200d; പ്രതിരോധ മികവില്&#x200d; അര്&#x200d;ജന്റീന എതിരാളികള്&#x200d;ക്ക് അവസരങ്ങള്&#x200d; നല്&#x200d;കിയില്ല. 32ാം മിനുട്ടില്&#x200d; എന്&#x200d;സോ ഫെര്&#x200d;ണാണ്ടസ് ബോക്‌സിലേക്ക് ഉയര്&#x200d;ത്തി നല്&#x200d;കിയ പന്ത് ഗോള്&#x200d;കീപ്പറുടെ തൊട്ടുമുന്നില്&#x200d; നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്&#x200d; രണ്ടുഗോള്&#x200d; ലീഡ് തിരിച്ചുപിടിച്ചു.</p>
<p>രണ്ടാം പകുതിയില്&#x200d; ബ്രസീല്&#x200d; ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്&#x200d;ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്&#x200d; പിടിച്ചു നില്&#x200d;ക്കാന്&#x200d; കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്&#x200d; സീറോ ആംഗിളില്&#x200d; നിന്നുള്ള തകര്&#x200d;പ്പന്&#x200d; ഗോള്&#x200d; നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brazilworld-champions-beat-the-canaries-and-put-them-up-against-the-wall.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏവരും ഉറ്റുനോക്കുന്ന ലാറ്റിനാമേരിക്കന്&#x200d; ക്ലാസിക് പോരാട്ടം നാളെ</title>
		<link>https://www.chandrikadaily.com/tomorrow-is-the-latin-american-classic-fight-that-everyone-is-looking-forward-to.html</link>
					<comments>https://www.chandrikadaily.com/tomorrow-is-the-latin-american-classic-fight-that-everyone-is-looking-forward-to.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Mar 2025 09:42:51 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[brazil]]></category>
		<category><![CDATA[classsic]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335658</guid>

					<description><![CDATA[അതേസമയം ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്&#x200d; നില്&#x200d;ക്കുന്ന നിലവിലെ ലോക ചാംപ്യന്&#x200d;മാര്&#x200d; കൂടിയായ അര്&#x200d;ജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പിക്കാന്&#x200d;.]]></description>
										<content:encoded><![CDATA[<p><strong>സഹീലു റഹ്മാന്&#x200d;</strong></p>
<p>ഫുട്‌ബോള്&#x200d; ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്&#x200d;- അര്&#x200d;ജന്റീന പോരാട്ടം നാളെ. ഇന്ത്യന്&#x200d; സമയം പുലര്&#x200d;ച്ചെ 5.30ക്ക് അര്&#x200d;ജന്റൈന്&#x200d; തട്ടകമായ എസ്റ്റാഡിയോ മാസ് മോണുമെന്റല്&#x200d; വെച്ച് നടക്കും. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിര്&#x200d;ണായക മത്സരത്തിലാണ് ചിരവൈരികള്&#x200d; നേര്&#x200d;ക്കുനേര്&#x200d; വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. അതേസമയം ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്&#x200d; നില്&#x200d;ക്കുന്ന നിലവിലെ ലോക ചാംപ്യന്&#x200d;മാര്&#x200d; കൂടിയായ അര്&#x200d;ജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പിക്കാന്&#x200d;.</p>
<p>ഇരു ടീമുകള്&#x200d;ക്കും സമ്മര്&#x200d;ദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണല്&#x200d; മെസി ഇല്ലാതെയാണ് അര്&#x200d;ജന്റീന പന്ത് തട്ടാന്&#x200d; ഇറങ്ങുന്നത്. 13 കളിയില്&#x200d; 28 പോയിന്റുമായി ലാറ്റിനമേരിക്കന്&#x200d; യോഗ്യതാ റൗണ്ടില്&#x200d; അര്&#x200d;ജന്റീനയാണ് ഒന്നാമത്. 21 പോയിന്റുകളുമായി ബ്രസീല്&#x200d; മൂന്നാം സ്ഥാനത്തും നില്&#x200d;ക്കുന്നു.</p>
<p>അര്&#x200d;ജന്റീനയ്‌ക്കെതിരെ കഴിഞ്ഞ ആറ് വര്&#x200d;ഷമായി ഒരു മത്സരവും ബ്രസീല്&#x200d; ജയിച്ചിട്ടില്ല. 2019ല്&#x200d; കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഒരു മേജര്&#x200d; കിരീടവും ബ്രസീലിനില്ല. മറുഭാഗത്ത് അര്&#x200d;ജന്റീന 2022ലെ ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്&#x200d;, ഫൈനലിസിമ തുടങ്ങിയ കിരീടങ്ങളെല്ലാം സ്വന്തമാക്കി.</p>
<p>പുതിയ പരിശീലകന്&#x200d; ഡൊറിവാള്&#x200d; ജൂനിയറിന്റെ കീഴില്&#x200d; തുടര്&#x200d; സമനിലകളുമായി നട്ടംതിരിയുകയായിരുന്നു ബ്രസീല്&#x200d;. കഴിഞ്ഞ കളിയില്&#x200d; കൊളംബിയക്കെതിരെ വിജയം നേടി ജയ വഴിയില്&#x200d; തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കാനറികള്&#x200d;. ശക്തരായ ഉറുഗ്വായിയെ തോല്&#x200d;പ്പിച്ച ആത്മവിശ്വാസത്തിലാണ് അര്&#x200d;ജന്റീന ഇറങ്ങുന്നത്.</p>
<p>സ്വന്തം കാണികള്&#x200d;ക്ക് മുന്നില്&#x200d; അവസാന 12 കളിയില്&#x200d; പതിനൊന്നിലും ക്ലീന്&#x200d; ഷീറ്റുള്ള എമിലിയാനോ മാര്&#x200d;ട്ടിനെസിനെ മറികടക്കുകയാവും ബ്രസീലിന്റെ ഏറ്റവും വലിയ വെല്ലുവിളി. കൊളംബിയയെ തോല്&#x200d;പിച്ച ടീമില്&#x200d; ബ്രസീല്&#x200d; ആറുമാറ്റം വരുത്തിക്കഴിഞ്ഞു കോച്ച് ഡൊറിവാള്&#x200d; ജൂനിയര്&#x200d;.</p>
<p>പരിക്കേറ്റ അലിസണ്&#x200d;, ഗെര്&#x200d;സണ്&#x200d; സസ്പെന്&#x200d;ഷനിലായ ഗബ്രിയേല്&#x200d; മഗാലെസ്, ബ്രൂണോ ഗ്വിമയ്സ് എന്നിവര്&#x200d;ക്ക് പകരം ബെന്റോ, മുറിലോ, ആന്ദ്രേ, ജോയലിന്റണ്&#x200d; എന്നിവര്&#x200d;ക്കൊപ്പം വെസ്ലിയും മത്തേയൂസ് കൂഞ്ഞയും ടീമിലെത്തിയേക്കും. മിന്നും ഫോമിലുള്ള റഫീഞ്ഞ, വിനിഷ്യസ്, റോഡ്രിഗോ എന്നിവരിലാണ് സാമ്പാ താളക്കാരുടെ പ്രതീക്ഷ. അര്&#x200d;ജന്റൈന്&#x200d; ടീമിലും മാറ്റം ഉണ്ടായേക്കും. പരിക്കില്&#x200d; നിന്ന് മുക്തനായ റോഡ്രിഗോ ഡി പോള്&#x200d; ടീമിലേക്ക് തിരിച്ചെത്തിയേക്കും.</p>
<p>ഇന്റര്&#x200d; ക്യാപ്ടന്&#x200d; ലൗതാറോ മാര്&#x200d;ട്ടിനസും, പൗളോ ഡിബാലയും പരിക്കേറ്റ് പുറത്തായതിനാല്&#x200d; ഹൂലിയന്&#x200d; അല്&#x200d;വാരസിനൊപ്പം ഉറുഗ്വേയ്ക്കെതിരെ മിന്നുംഗോള്&#x200d; നേടിയ തിയാഗോ അല്&#x200d;മാഡയാകും മുന്നേറ്റനിരയില്&#x200d; തുടരുക. മധ്യനിരയില്&#x200d; എന്&#x200d;സോ ഫെര്&#x200d;ണാണ്ടസ്, അലക്സിസ് മക് അലിസ്റ്റര്&#x200d; പ്രതിരോധത്തില്&#x200d; മൊളിന, റോമേറോ, ഓട്ടമെന്&#x200d;ഡി, ടാഗ്ലിയാഫിക്കോ എന്നിവരുടെ സ്ഥാനം ഉറപ്പാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tomorrow-is-the-latin-american-classic-fight-that-everyone-is-looking-forward-to.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
